<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>india allaince &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/india-allaince/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 29 Oct 2025 12:45:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>india allaince &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;അധികാരത്തിലെത്തിയാല്‍ 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകള്‍&#8217;: തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/if-we-come-to-power-we-will-offer-cooking-gas-cylinders-for-rs-500-tejashwi-yadav.html</link>
					<comments>https://www.chandrikadaily.com/if-we-come-to-power-we-will-offer-cooking-gas-cylinders-for-rs-500-tejashwi-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 Oct 2025 12:44:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[election]]></category>
		<category><![CDATA[india allaince]]></category>
		<category><![CDATA[Tejashwi Yadav]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360963</guid>

					<description><![CDATA[പട്‌ന: ബിഹാറില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. മുസാഫര്‍പൂരില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും റാലിയില്‍ സംബന്ധിച്ചിരുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ തേജസ്വി യാദവ് പരിഹസിച്ചു. &#8216;റിമോട്ട് കണ്‍ട്രോള്‍ വഴി&#8217; സംസ്ഥാനം ഭരിക്കുന്ന ബിജെപി ജെഡിയു നേതാവിനെ പാവയാക്കുകയാണെന്ന് തേജസ്വി പറഞ്ഞു. ബീഹാറില്‍ വോട്ട് തേടുകയും ഗുജറാത്തില്‍ മാത്രം ഫാക്ടറികള്‍ സ്ഥാപിക്കുന്നതില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാറില്&#x200d; പ്രതിപക്ഷ ഇന്ത്യ മുന്നണി അധികാരത്തില്&#x200d; വന്നാല്&#x200d; 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകള്&#x200d; നല്&#x200d;കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയും ആര്&#x200d;ജെഡി നേതാവുമായ തേജസ്വി യാദവ്. മുസാഫര്&#x200d;പൂരില്&#x200d; നടന്ന ഒരു റാലിയില്&#x200d; സംസാരിക്കുമ്പോഴായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം. കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d;ഗാന്ധിയും റാലിയില്&#x200d; സംബന്ധിച്ചിരുന്നു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്&#x200d;ഡിഎ സര്&#x200d;ക്കാരിനെ തേജസ്വി യാദവ് പരിഹസിച്ചു. &#8216;റിമോട്ട് കണ്&#x200d;ട്രോള്&#x200d; വഴി&#8217; സംസ്ഥാനം ഭരിക്കുന്ന ബിജെപി ജെഡിയു നേതാവിനെ പാവയാക്കുകയാണെന്ന് തേജസ്വി പറഞ്ഞു. ബീഹാറില്&#x200d; വോട്ട് തേടുകയും ഗുജറാത്തില്&#x200d; മാത്രം ഫാക്ടറികള്&#x200d; സ്ഥാപിക്കുന്നതില്&#x200d; ശ്രദ്ധ പുലര്&#x200d;ത്തുകയും ചെയ്യുന്ന പുറത്തുനിന്നുള്ളവരുടെ (ബഹാരി) നിയന്ത്രണത്തിലുള്ള സര്&#x200d;ക്കാരിനെ നമ്മള്&#x200d; ബിഹാറികള്&#x200d; പുറത്താക്കണം. തേജസ്വി യാദവ് ആവശ്യപ്പെട്ടു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രായാധിക്യവും തന്റെ ചെറുപ്പവും സൂചിപ്പിക്കാനായി ടി ഷര്&#x200d;ട്ട് ധരിച്ചാണ് തേജസ്വി യാദവ് പ്രചാരണത്തിനെത്തിയത്. യുവ കി സര്&#x200d;ക്കാര്&#x200d;&#8217; എന്ന മുദ്രാവാക്യം വിളിക്കാന്&#x200d; ജനക്കൂട്ടത്തെ അദ്ദേഹം പ്രേരിപ്പിച്ചു. നിതീഷ് കുമാര്&#x200d; സര്&#x200d;ക്കാര്&#x200d; സമീപകാലത്ത് സ്വീകരിച്ച നിരവധി ജനകീയ പദ്ധതികള്&#x200d; താന്&#x200d; മുമ്പ് വാഗ്ദാനം ചെയ്തതിന്റെ പകര്&#x200d;പ്പായിരുന്നു എന്നും തേജസ്വി അവകാശപ്പെട്ടു.</p>
<p>ആര്&#x200d;ജെഡി അധികാരത്തിലെത്തിയാല്&#x200d; 200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു. ഇത് വോട്ടര്&#x200d;മാരെ ആകര്&#x200d;ഷിക്കുമെന്ന് അധികാരത്തിലിരുന്നവര്&#x200d; ഭയപ്പെട്ടു. അതിനാല്&#x200d;, നിതീഷ് കുമാര്&#x200d; സര്&#x200d;ക്കാര്&#x200d; 125 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കി. 2,500 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് വാഗ്ദാനം ചെയ്യുന്ന &#8216;മയി ബഹിന്&#x200d; യോജന&#8217; പോലുള്ള തന്റെ സ്ത്രീ കേന്ദ്രീകൃത വാഗ്ദാനങ്ങളുടെ മറ്റൊരു പകര്&#x200d;പ്പാണ് നിതീഷ് കുമാര്&#x200d; സര്&#x200d;ക്കാര്&#x200d; അടുത്തിടെ ആരംഭിച്ച &#8216;മുഖ്യമന്ത്രി മഹിളാ റോജ്ഗര്&#x200d; യോജനയെന്നും തേജസ്വി യാദവ് പറഞ്ഞു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-we-come-to-power-we-will-offer-cooking-gas-cylinders-for-rs-500-tejashwi-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടര്‍ അധികാര്‍ യാത്ര സൂപ്പര്‍ ഹിറ്റ്: പുത്തന്‍ പ്രതീക്ഷയില്‍ ഇന്ത്യാ സഖ്യം</title>
		<link>https://www.chandrikadaily.com/voter-adhikar-yatra-super-hit-india-alliance-with-new-hope.html</link>
					<comments>https://www.chandrikadaily.com/voter-adhikar-yatra-super-hit-india-alliance-with-new-hope.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 02 Sep 2025 05:04:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[india allaince]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[vote chori]]></category>
		<category><![CDATA[voter adhikar yatra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352528</guid>

					<description><![CDATA[ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്ര ബിഹാറിന്റെ രാഷ്ട്രീയം മാറ്റിവരക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയ്ക്കായുള്ള വലിയ പോരാട്ടമായി രാഹുലിന്റെ യാത്ര മാറുമെന്നാണ് വിലയിരുത്തൽ. തട്ടിപ്പറിക്കപ്പെട്ട അവകാശത്തെ വീണ്ടെടുക്കാനുള്ള പ്രയത്‌നത്തിൽ അണിനിരന്ന പതിനായിരങ്ങളും ഇന്ത്യാ സഖ്യനേതാക്കളും ചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ യാത്ര ഇടിമുഴക്കമാക്കുകയായിരുന്നു. കോരിച്ചൊരിയുന്ന മഴയെയും പൊള്ളുന്ന വെയിലിനെയും വകവയ്ക്കാതെ ഓടികൂടിയ പതിനായിരങ്ങൾ. അവരിൽ പലരും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കിൽ മരിച്ചവരായിരുന്നു. ജനാധിപത്യാവകാശം നിഷേധിക്കപ്പെട്ടതിന്റെ രോഷം ആ മുഖങ്ങളിൽ വ്യക്തമായിരുന്നു. 1300 കിലോമീറ്റർ, കടന്നുപോയത് 25 ജില്ലകളിലായി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്ര ബിഹാറിന്റെ രാഷ്ട്രീയം മാറ്റിവരക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയ്ക്കായുള്ള വലിയ പോരാട്ടമായി രാഹുലിന്റെ യാത്ര മാറുമെന്നാണ് വിലയിരുത്തൽ. തട്ടിപ്പറിക്കപ്പെട്ട അവകാശത്തെ വീണ്ടെടുക്കാനുള്ള പ്രയത്‌നത്തിൽ അണിനിരന്ന പതിനായിരങ്ങളും ഇന്ത്യാ സഖ്യനേതാക്കളും ചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ യാത്ര ഇടിമുഴക്കമാക്കുകയായിരുന്നു.</p>
<p>കോരിച്ചൊരിയുന്ന മഴയെയും പൊള്ളുന്ന വെയിലിനെയും വകവയ്ക്കാതെ ഓടികൂടിയ പതിനായിരങ്ങൾ. അവരിൽ പലരും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കിൽ മരിച്ചവരായിരുന്നു. ജനാധിപത്യാവകാശം നിഷേധിക്കപ്പെട്ടതിന്റെ രോഷം ആ മുഖങ്ങളിൽ വ്യക്തമായിരുന്നു.</p>
<p>1300 കിലോമീറ്റർ, കടന്നുപോയത് 25 ജില്ലകളിലായി 110ലധികം നിയമസഭ മണ്ഡലങ്ങളിലൂടെയാണ്. വോട്ടർ അധികാർ യാത്ര ഇന്നലെ പട്നയിൽ സമാപിക്കുമ്പോൾ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന മറ്റൊരു ചരിത്രത്തിനാണ് സാക്ഷിയായത്. വോട്ടർ പട്ടിക പരിഷ്‌ക്കരണം വോട്ടുചോരിയുടെ പശ്ചാത്തലത്തിൽ ബിഹാറിന്റെ അസ്ഥിരമായ ജാതി പ്രേരിത ഭൂപ്രകൃതിയിൽ രാഷ്ട്രീയ സ്വാധീനം നേടിയിട്ടുണ്ട്.</p>
<p>മുസ്ലിം,ദലിതർ, അരികുവൽക്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങൾ എന്നിവർക്ക് ശക്തമായ ഒരു രാഷ്ട്രീയ മുദ്രാവാക്യമായും രാഹുലിന്റെ റാലി മാറി. ബിഹാറിൽ നാന്നി കുറിച്ച യാത്ര ക്രമേണ ദേശീയ തലത്തിൽ വരുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ച് ഇന്ത്യസഖ്യത്തിന്റ പ്രധാന പ്രചാരണ കേന്ദ്രമായി മാറുകയാണ്. ഭാരത് ജോഡോ യാത്രയിൽ ഉയർത്തിയ വിദ്വേഷത്തിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാൻ എന്ന മുദ്രാവാക്യം പോലെ &#8216;വോട്ട് ചോർ ഗഡ്ഡി ഛോഡ്&#8217; എന്ന മുദ്രാവാക്യം ജനങ്ങളുടെ മനസ്സിൽ പതിഞ്ഞുകഴിഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/voter-adhikar-yatra-super-hit-india-alliance-with-new-hope.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്‍ശന്‍ റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്‍</title>
		<link>https://www.chandrikadaily.com/mk-stalin-congratulates-sudarshan-reddy-for-contesting-as-vice-presidential-candidate.html</link>
					<comments>https://www.chandrikadaily.com/mk-stalin-congratulates-sudarshan-reddy-for-contesting-as-vice-presidential-candidate.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 19 Aug 2025 15:26:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[b sudarshan reddy]]></category>
		<category><![CDATA[india allaince]]></category>
		<category><![CDATA[MK Stalin]]></category>
		<category><![CDATA[vice president]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350920</guid>

					<description><![CDATA[ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഡത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട തിരു ബി. സുദര്‍ശന്‍ റെഡ്ഡിയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സമഗ്രതയുടെയും സ്വാതന്ത്ര്യത്തിന്റെയും നിയമജ്ഞനും പൗരസ്വാതന്ത്ര്യത്തിന്റെയും സാമൂഹിക നീതിയുടെയും ചാമ്പ്യനുമായ അദ്ദേഹം തന്റെ കരിയറില്‍ ഉടനീളം ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും നമ്മുടെ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുന്ന ഒരു സമയത്ത്, ജനാധിപത്യം സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ ആത്മാവ് സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ശക്തിപ്പെടുത്തുന്നതായും എം.കെ സ്റ്റാലിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. &#8216;ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്ന എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്&#x200d;ഡത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട തിരു ബി. സുദര്&#x200d;ശന്&#x200d; റെഡ്ഡിയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്&#x200d;. സമഗ്രതയുടെയും സ്വാതന്ത്ര്യത്തിന്റെയും നിയമജ്ഞനും പൗരസ്വാതന്ത്ര്യത്തിന്റെയും സാമൂഹിക നീതിയുടെയും ചാമ്പ്യനുമായ അദ്ദേഹം തന്റെ കരിയറില്&#x200d; ഉടനീളം ഭരണഘടനാ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ചിട്ടുണ്ടെന്നും നമ്മുടെ സ്ഥാപനങ്ങള്&#x200d; സമ്മര്&#x200d;ദ്ദത്തിലായിരിക്കുന്ന ഒരു സമയത്ത്, ജനാധിപത്യം സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ ആത്മാവ് സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ അദ്ദേഹത്തിന്റെ സ്ഥാനാര്&#x200d;ത്ഥിത്വം ശക്തിപ്പെടുത്തുന്നതായും എം.കെ സ്റ്റാലിന്&#x200d; ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p>&#8216;ഇന്ത്യന്&#x200d; ജനാധിപത്യം സംരക്ഷിക്കാന്&#x200d; ഉദ്ദേശിച്ചിരുന്ന എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും ഭരണകക്ഷിയുടെ അനുബന്ധ സ്ഥാപനങ്ങളാക്കി മാറ്റി, ഭരണഘടന തന്നെ അപകടത്തിലാണ്. അത്തരമൊരു സാഹചര്യത്തില്&#x200d;, ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളായ മതേതരത്വം, ഫെഡറലിസം, സാമൂഹിക നീതി, വൈവിധ്യത്തില്&#x200d; ഏകത്വം എന്നിവയില്&#x200d; വിശ്വസിക്കുന്ന ഒരാളെ മാത്രം പിന്തുണയ്ക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഉത്തരവാദിത്തം.&#8217;- സ്റ്റാലിന്&#x200d; പറഞ്ഞു.</p>
<p>നീറ്റില്&#x200d; നിന്ന് ഒഴിവാക്കല്&#x200d;, കീഴടിയുടെ പൗരാണികത അംഗീകരിക്കല്&#x200d;, ഫണ്ട് വിഭജനത്തില്&#x200d; നീതി, വിദ്യാഭ്യാസ ഫണ്ടുകള്&#x200d; നിര്&#x200d;ത്തലാക്കാതിരിക്കല്&#x200d; തുടങ്ങിയ സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങള്&#x200d; അംഗീകരിക്കാന്&#x200d; വിസമ്മതിച്ചുകൊണ്ട് കേന്ദ്ര ബിജെപി സര്&#x200d;ക്കാര്&#x200d; തമിഴ്നാടിനെതിരെ തുടര്&#x200d;ച്ചയായി അനീതി അടിച്ചേല്&#x200d;പ്പിക്കുന്നു. ഗവര്&#x200d;ണര്&#x200d;മാര്&#x200d; വഴി, അവര്&#x200d; ഒരു സമാന്തര സര്&#x200d;ക്കാര്&#x200d; നടത്തുകയും സംസ്ഥാന സര്&#x200d;ക്കാരുകളുടെ പ്രവര്&#x200d;ത്തനം തടയുകയും ചെയ്യുന്നു, അതേസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുര്&#x200d;ബലപ്പെടുത്താനുള്ള ശ്രമങ്ങളിലും ഏര്&#x200d;പ്പെടുന്നു.</p>
<p>ഭരണഘടനാ വിരുദ്ധമായി സംസ്ഥാന അവകാശങ്ങള്&#x200d; നിഷേധിക്കല്&#x200d;, യൂണിയനില്&#x200d; അധികാര കേന്ദ്രീകരണം, വര്&#x200d;ദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങള്&#x200d;, ഹിന്ദിയുടെയും സംസ്‌കൃതത്തിന്റെയും നിരന്തരമായ അടിച്ചേല്&#x200d;പ്പിക്കല്&#x200d; എന്നിവയ്ക്കെതിരെ ഡിഎംകെ പാര്&#x200d;ലമെന്റില്&#x200d; സ്ഥിരമായും ശക്തമായി ശബ്ദമുയര്&#x200d;ത്തിയിട്ടുണ്ട് &#8211; ഇവയെല്ലാം ഭരണഘടനയ്ക്ക് ഒരു ശവക്കുഴി കുഴിക്കുകയും അതിനെ കുഴിച്ചുമൂടാന്&#x200d; ശ്രമിക്കുകയും ചെയ്യുന്നു. തമിഴ്നാട്ടിലെ മതേതര ചിന്താഗതിക്കാരായ ജനങ്ങള്&#x200d; തുടര്&#x200d;ച്ചയായ തിരഞ്ഞെടുപ്പുകളില്&#x200d;, സംസ്ഥാനത്തിന്റെ അവകാശങ്ങള്&#x200d; സംരക്ഷിക്കുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനുമായി ഡിഎംകെ സഖ്യത്തിലെ എംപിമാര്&#x200d;ക്കും എംഎല്&#x200d;എമാര്&#x200d;ക്കും വന്&#x200d;തോതില്&#x200d; വോട്ട് ചെയ്തു. ഈ തീരുമാനം ജനങ്ങളുടെ വിശ്വാസത്തിന്റെ പുനഃസ്ഥാപിക്കലും അവരുടെ ജനവിധിയെയും വികാരത്തെയും ബഹുമാനിക്കുന്നതിന്റെ അടയാളവുമാണ്.</p>
<p>പാര്&#x200d;ലമെന്റില്&#x200d; ക്രിയാത്മകമായ സംവാദങ്ങള്&#x200d;ക്ക് ഇടം സൃഷ്ടിക്കാന്&#x200d; കഴിയുന്ന ഒരാളെന്ന നിലയിലും, പ്രതിപക്ഷ ശബ്ദത്തിന് ശരിയായ സ്ഥാനം നല്&#x200d;കി സഭ നടത്തുന്നതിനും, ഭരണഘടനയിലും ഫെഡറലിസം, ബഹുസ്വരത, സാമൂഹിക നീതി, ഭാഷാപരമായ അവകാശങ്ങള്&#x200d; എന്നിവയുടെ തത്വങ്ങളിലും വിശ്വാസമുള്ള ഒരു ജനാധിപത്യവാദി എന്ന നിലയിലും &#8211; ശ്രീ. സുദര്&#x200d;ശന്&#x200d; റെഡ്ഡി നിലകൊള്ളുന്നുവെന്നും സ്റ്റാലിന്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mk-stalin-congratulates-sudarshan-reddy-for-contesting-as-vice-presidential-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ച് ഇന്ത്യ മുന്നണി</title>
		<link>https://www.chandrikadaily.com/india-front-sends-letter-to-prime-minister-to-visit-manipur.html</link>
					<comments>https://www.chandrikadaily.com/india-front-sends-letter-to-prime-minister-to-visit-manipur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 06 Dec 2024 14:34:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[india allaince]]></category>
		<category><![CDATA[letter]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320701</guid>

					<description><![CDATA[‘2023 മെയ് 3 മുതൽ പ്രക്ഷുബ്ധമായ നമ്മുടെ സംസ്ഥാനമായ മണിപ്പൂരിലേക്കുള്ള സന്ദർശനത്തിനായി മണിപ്പൂരിലെ ജനങ്ങൾക്കുവേണ്ടിയും മണിപ്പൂരിലെ ഇന്ത്യ ബ്ലോക്കിന് വേണ്ടിയും ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു’വെന്ന് കത്തിൽ പറയുന്നു.]]></description>
										<content:encoded><![CDATA[<p>രണ്ടു വർഷത്തിലേറെയായി സംഘർഷഭരിതമായ മണിപ്പൂർ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യം കത്തയച്ചു. തങ്ങളുടെ നിസ്സഹായമായ ശബ്ദം ഉയർത്തുന്നതിനായി പ്രധാനമന്ത്രി മോദിയെ മലയോര മേഖലയിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷം ഉന്നയിച്ചു.</p>
<p>‘2023 മെയ് 3 മുതൽ പ്രക്ഷുബ്ധമായ നമ്മുടെ സംസ്ഥാനമായ മണിപ്പൂരിലേക്കുള്ള സന്ദർശനത്തിനായി മണിപ്പൂരിലെ ജനങ്ങൾക്കുവേണ്ടിയും മണിപ്പൂരിലെ ഇന്ത്യ ബ്ലോക്കിന് വേണ്ടിയും ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു’വെന്ന് കത്തിൽ പറയുന്നു. ലക്ഷത്തോളം മനുഷ്യരെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കുകയും നൂറുകണക്കിന് മനുഷ്യജീവനുകൾ അപഹരിക്കുകയും ചെയ്ത പ്രക്ഷുബ്ധത സംസ്ഥാനത്തെ മുഴുവൻ തകർത്തു.</p>
<p>കൂടാതെ, തുടർച്ചയായ അക്രമങ്ങൾ മണിപ്പൂരിലെ ജനങ്ങൾക്കിടയിൽ അഭൂതപൂർവമായ വേദനയും ആഘാതവും ഭയവും പൂർണമായ നിസ്സഹായതയും ഉണ്ടാക്കിയെന്നും ഊന്നിപ്പറഞ്ഞു.</p>
<p>മോദി മണിപ്പൂർ സന്ദർശിക്കണമെന്നത് ഉൾപ്പെടെ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിന് മൂന്ന് ആവശ്യങ്ങളാണ് പ്രതിപക്ഷം പ്രധാനമന്ത്രിക്കു മുന്നിൽ വെച്ചത്. പ്രധാനമന്ത്രിക്ക് സമയമില്ലെങ്കിൽ മണിപ്പൂരിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു.</p>
<p>അവിടുത്തെ ജനങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ അവിടെ സമാധാനവും സാധാരണ നിലയും കൊണ്ടുവരാൻ കഴിയൂ എന്ന് ഇൻഡ്യാ മുന്നണി അതി​ന്&#x200d;റെ മൂന്നാമത്തെ ആവശ്യത്തിൽ പറഞ്ഞു. മണിപ്പൂരിലെ ജനങ്ങൾ താങ്കളെ മണിപ്പൂരി​ന്&#x200d;റെ മണ്ണിൽ കാണാൻ കൊതിക്കുന്നുവെന്നും കത്തിൽ പറയുന്നു.</p>
<p>കഴിഞ്ഞ മാസം മണിപ്പൂരിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വീടുകൾക്കു നേരെ ആക്രമണം ഉൾപ്പെടെയുള്ള പുതിയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. സംഘർഷഭരിതമായ ജിരിബാമിലെ ബരാക് നദിയിൽ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.</p>
<p>അതിനിടെ, മുൻ സർക്കാറുകൾ വികസനത്തെ വോട്ടുമായി തൂക്കിനോക്കിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ജനസംഖ്യയും വോട്ടും കുറവായതിനാൽ വടക്കുകിഴക്കൻ മേഖലയുടെ പുരോഗതിക്ക് അവർ വലിയ പ്രാധാന്യം നൽകിയിരുന്നില്ലെന്നും ആരോപിച്ചു. വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള കലാപം വർഷം പിന്നിട്ടിട്ടും രാജ്യത്തി​ന്&#x200d;റെ പ്രധാനമന്ത്രി അവിടെ സന്ദർശിക്കാത്തതിനെ ചൊല്ലി തദ്ദേശീയരും പ്രതിപക്ഷ പാർട്ടികളും വിമർശനം ഉന്നയിക്കുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന.</p>
<p>വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഊർജ്ജസ്വലത ആഘോഷിക്കുന്നതിനായി അവിടെ ‘അഷ്ടലക്ഷ്മി’ മഹോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാറാണ് ഈ മേഖലക്കുവേണ്ടി ആദ്യമായി ഒരു സമർപ്പിത മന്ത്രാലയം സൃഷ്ടിച്ചതെന്നും അതി​ന്&#x200d;റെ വികസനത്തിനായി എല്ലാ മന്ത്രാലയങ്ങളുടെയും 20 ശതമാനം ബജറ്റ് നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നാളുകൾ കിഴക്കൻ ഇന്ത്യയുടെയും വടക്കുകിഴക്കൻ മേഖലകളുടേതുമാണെന്ന് താൻ ശക്തമായി വിശ്വസിക്കുന്നുവെന്നും മോദി പറഞ്ഞു.</p>
<p>മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവ പോലെ ഗുവാഹത്തി, ഷില്ലോങ്, ഇംഫാൽ, ഇറ്റാനഗർ, ഐസ്വാൾ തുടങ്ങിയ മേഖലയിലെ നഗരങ്ങൾ വളർച്ചയുടെ പുതിയ വഴിവിളക്കുകളാകും. ഊർജസ്വലമായ സംസ്‌കാരവും ചലനാത്മക ജനങ്ങളുമുള്ള വടക്കുകിഴക്കൻ മേഖലക്ക് ഇന്ത്യയുടെ വളർച്ചയെ മുന്നോട്ട് നയിക്കാനുള്ള വലിയ ശേഷിയുണ്ടെന്നും മോദി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-front-sends-letter-to-prime-minister-to-visit-manipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; ഭരണഘടനയെ ആക്രമിക്കുന്നു: രാഹുല്&#x200d;ഗാന്ധി</title>
		<link>https://www.chandrikadaily.com/narendra-modi-govt-attacking-constitution-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/narendra-modi-govt-attacking-constitution-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 02 Oct 2024 02:02:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[india allaince]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311714</guid>

					<description><![CDATA[ഹരിയാനയില്&#x200d; തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെയാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്&#x200d;ശം. ]]></description>
										<content:encoded><![CDATA[<p>നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; ഭരണഘടനയെ ആക്രമിക്കുന്നുവെന്ന വിമര്&#x200d;ശനവുമായി പ്രതിപക്ഷനേതാവ് രാഹുല്&#x200d; ഗാന്ധി. തൊഴിലിലായ്മ, കര്&#x200d;ഷകസമരം, അഗ്നിവീര്&#x200d; തുടങ്ങിയ നിരവധി വിഷയങ്ങള്&#x200d; ചൂണ്ടിക്കാണിച്ചാണ് രാഹുല്&#x200d; ഗാന്ധിയുടെ ആരോപണം. ഹരിയാനയില്&#x200d; തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെയാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്&#x200d;ശം.</p>
<p>സാധാരണക്കാര്&#x200d;ക്ക് വേണ്ടിയല്ല നരേന്ദമോദി സര്&#x200d;ക്കാര്&#x200d; പ്രവര്&#x200d;ത്തിക്കുന്നതെന്നും മറിച്ച് സര്&#x200d;ക്കാരിന്റെ പ്രവര്&#x200d;ത്തനം രാജ്യത്തെ കോടീശ്വരന്മാര്&#x200d;ക്ക് വേണ്ടിയാണെന്നും പറഞ്ഞ രാഹുല്&#x200d; ഗാന്ധി രാജ്യത്തെ ചെറുകിട കച്ചവടക്കാര്&#x200d;ക്കടക്കം സര്&#x200d;ക്കാരിന്റെ അംബാനിയോടും അദാനിയോടുമുള്ള പ്രവര്&#x200d;ത്തികളില്&#x200d; അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.</p>
<p>‘ദലിതര്&#x200d;ക്കും പിന്നാക്കവിഭാഗക്കാര്&#x200d;ക്കും ആദിവാസികള്&#x200d;ക്കും തൊഴിലവസരങ്ങള്&#x200d; നല്&#x200d;കാതെ ആര്&#x200d;.എസ്.എസ് സ്വന്തം പ്രവര്&#x200d;ത്തകര്&#x200d;ക്ക് വേണ്ടി മാത്രം സ്ഥാപനങ്ങളില്&#x200d; തൊഴിലവസരങ്ങള്&#x200d; ഉറപ്പാക്കുന്നതിലൂടെ ഭരണഘടനയെ ആക്രമിക്കുന്നു. നരേന്ദ്രമോദി അദാനിയെയും അംബാനിയെയും സഹായിക്കുമ്പോള്&#x200d; രാജ്യത്തെ തൊഴില്&#x200d; വ്യവസ്ഥയെ തകര്&#x200d;ക്കുകയും ചെയ്യുന്നു,’ രാഹുല്&#x200d; ഗാന്ധി ചൂണ്ടിക്കാട്ടി.</p>
<p>രാജ്യത്തെ ജനങ്ങള്&#x200d;ക്കുണ്ടായിരുന്ന തൊഴിലവസരങ്ങള്&#x200d; സ്വകാര്യവത്ക്കണത്തിലൂടെ ഇല്ലാതാക്കിയെന്നും അഗ്നിപഥ് ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; കടന്നുകയറി റിക്രൂട്ട്‌മെന്റ് ഉള്&#x200d;പ്പെടെ സൈനിക പെന്&#x200d;ഷന്&#x200d;, കാന്റീന് സൗകര്യങ്ങള്&#x200d;, രക്തസാക്ഷിത്വം എന്നിവയെയെല്ലാം ചൂഷണം ചെയ്യുന്നതിനായി ഉപയോഗിക്കുന്നുവെന്നും രാഹുല്&#x200d;ഗാന്ധി പറഞ്ഞു.</p>
<p>പൊതുമേഖല സ്ഥാപനങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ള എല്ലാ മേഖലകളിലും സ്വകാര്യവത്ക്കരണം കൊണ്ടുവന്നതായും എല്ലാ സ്ഥാപനങ്ങള്&#x200d;ക്കും അംബാനിയുടെയും അദാനിയുടെയും പേരുകള്&#x200d; മാത്രമേ കാണാന്&#x200d; കഴിയുകയുള്ളൂ എന്നും രാഹുല്&#x200d; ഗാന്ധി ചൂണ്ടിക്കാട്ടി.</p>
<p>വിദേശ കമ്പനികള്&#x200d; നിര്&#x200d;മിക്കുന്ന ആയുധങ്ങളില്&#x200d; അദാനിയുടെ കമ്പനിയുടെ ലേബലുകള്&#x200d; പതിക്കുന്നതായും ജവാന്മാരുടെ പെന്&#x200d;ഷന്&#x200d; മോഷ്ടിച്ച് പ്രതിരോധ ബജറ്റ് അദാനിയെ ഏല്&#x200d;പ്പിക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ശ്രമം നടത്തുന്നുവെന്നും രാഹുല്&#x200d; ഗാന്ധി ആരോപിച്ചു.</p>
<p>‘ഒരു വശത്ത് ജവാന്മാരുടെ പെന്&#x200d;ഷന്&#x200d; തട്ടിയെടുത്തു. അതേ പണം അദാനിയുടെ പോക്കറ്റിലേക്ക് പോവുന്നു,’ അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെയും തൊഴില്&#x200d;മേഖലയെയും യുവാക്കളെയും ചൂഷണം ചെയ്യുന്നതായും അദ്ദേഹം പ്രതികരിച്ചു</p>
<p>ഹരിയാനയില്&#x200d; ഒക്ടോബര്&#x200d; അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്&#x200d;ഗ്രസും ബി.ജെ.പിയും പ്രചാരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്&#x200d;ശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/narendra-modi-govt-attacking-constitution-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ സഖ്യത്തിനുള്ള ഓരോ വോട്ടും ബിജെപി സൃഷ്ടിച്ച അനീതിയുടെ ചക്രവ്യൂഹത്തെ തകര്&#x200d;ക്കും; രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/every-vote-for-india-alliance-will-break-the-cycle-of-injustice-created-by-bjp-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/every-vote-for-india-alliance-will-break-the-cycle-of-injustice-created-by-bjp-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Sep 2024 06:58:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[india allaince]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310827</guid>

					<description><![CDATA[‘വഞ്ചനയില്&#x200d; നഷ്ടപ്പെട്ട’ ദശാബ്ദത്തെക്കുറിച്ച് ചിന്തിക്കണമെന്നും തങ്ങളുടെ സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയതെങ്ങനെയെന്ന് മറക്കരുതെന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയും വോട്ടര്&#x200d;മാരെ ഓര്&#x200d;മിപ്പിച്ചു]]></description>
										<content:encoded><![CDATA[<p>ഇന്ത്യ സഖ്യത്തിനുള്ള ഓരോ വോട്ടും ബിജെപി സൃഷ്ടിച്ച ‘അനീതിയുടെ ചക്രവ്യൂഹത്തെ തകര്&#x200d;ക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി. ജമ്മു കശ്മീരില്&#x200d; നിര്&#x200d;ണായക നിയമസഭ തിരഞ്ഞെടുപ്പിന്&#x200d;റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കവെയാണ് ‘എക്‌സി’ലൂടെ രാഹുലിന്&#x200d;റെ പ്രസ്താവന. ‘വഞ്ചനയില്&#x200d; നഷ്ടപ്പെട്ട’ ദശാബ്ദത്തെക്കുറിച്ച് ചിന്തിക്കണമെന്നും തങ്ങളുടെ സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയതെങ്ങനെയെന്ന് മറക്കരുതെന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയും വോട്ടര്&#x200d;മാരെ ഓര്&#x200d;മിപ്പിച്ചു.</p>
<p>കനത്ത സുരക്ഷാ ക്രമീകരണങ്ങള്&#x200d;ക്കിടയില്&#x200d; 26 നിയമസഭ മണ്ഡലങ്ങളില്&#x200d; രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. തിരഞ്ഞെടുപ്പിന്&#x200d;റെ രണ്ടാംഘട്ടത്തില്&#x200d; 25ലക്ഷത്തിലധികം വോട്ടര്&#x200d;മാര്&#x200d; തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിക്കും. മുന്&#x200d; മുഖ്യമന്ത്രി ഉമര്&#x200d; അബ്ദുല്ല ഉള്&#x200d;പ്പെടെ 26 സീറ്റുകളിലേക്ക് മത്സരിക്കുന്ന 239 സ്ഥാനാര്&#x200d;ത്ഥികളുടെ വിധി ഇവര്&#x200d; നിര്&#x200d;ണയിക്കും.</p>
<p>ജമ്മു കശ്മീരിലെ എന്&#x200d;റെ സഹോദരീ സഹോദരന്മാരേ, ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ്. വന്&#x200d;തോതില്&#x200d; വന്ന് നിങ്ങളുടെ അവകാശങ്ങള്&#x200d;ക്കും സമൃദ്ധിക്കും ഇന്ത്യക്കും വേണ്ടി വോട്ട് ചെയ്യുക എന്ന് രാഹുല്&#x200d; എക്സില്&#x200d; കുറിച്ചു.</p>
<p>നിങ്ങളുടെ സംസ്ഥാന പദവി തട്ടിയെടുത്തതിലൂടെ ബിജെപി സര്&#x200d;ക്കാര്&#x200d; നിങ്ങളെ അപമാനിക്കുകയും ഭരണഘടനാ അവകാശങ്ങള്&#x200d; ഉപയോഗിച്ച് കളിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്&#x200d;ഡ്യ’ക്കുള്ള നിങ്ങളുടെ ഓരോ വോട്ടും ബിജെപി സൃഷ്ടിച്ച അനീതിയുടെ ചക്രവ്യൂഹത്തെ തകര്&#x200d;ക്കുമെന്നും ജമ്മു കശ്മീരിനെ അഭിവൃദ്ധിയുടെ പാതയില്&#x200d; കൊണ്ടുവരുമെന്നും രാഹുല്&#x200d; പറഞ്ഞു.</p>
<p>ജമ്മു കശ്മീരിലെ ജനങ്ങളോട് അവരുടെ ജനാധിപത്യ അവകാശങ്ങള്&#x200d; വിനിയോഗിക്കുന്നതിന് വന്&#x200d;തോതില്&#x200d; രംഗത്തിറങ്ങാന്&#x200d; ഉദ്ബോധിപ്പിക്കുകയാണെന്ന് എക്‌സിലെ  പോസ്റ്റില്&#x200d; ഖാര്&#x200d;ഗെ പറഞ്ഞു. ഇവിഎമ്മിലെ വോട്ടിങ് ബട്ടണ്&#x200d; അമര്&#x200d;ത്തുമ്പോള്&#x200d; നിങ്ങളുടെ ഒരു പതിറ്റാണ്ട് എങ്ങനെ ‘വഞ്ചന’യിലുടെ നഷ്ടപ്പെട്ടുവെന്ന് ചിന്തിക്കുക. ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തപ്പെട്ടുവെന്നും ഖാര്&#x200d;ഗെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/every-vote-for-india-alliance-will-break-the-cycle-of-injustice-created-by-bjp-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈ ബുൾഡോസർ നീതി ഇന്ത്യ സഖ്യം അംഗീകരിക്കില്ല; പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ മല്ലികാർജുൻ ഖാർഗെ</title>
		<link>https://www.chandrikadaily.com/india-will-not-accept-this-bulldozer-alliance-mallikarjun-kharge-against-new-criminal-laws.html</link>
					<comments>https://www.chandrikadaily.com/india-will-not-accept-this-bulldozer-alliance-mallikarjun-kharge-against-new-criminal-laws.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 Jul 2024 11:46:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bulldozer]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[india allaince]]></category>
		<category><![CDATA[mallikarjun garkhe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301476</guid>

					<description><![CDATA[പുതിയ ക്രിമിനൽ നിയമങ്ങൾ നിർബന്ധിച്ച് പാസാക്കിയതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഇന്ത്യ സഖ്യം ബുൾഡോസർ നീതി അംഗീകരിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പുതിയ ക്രിമിനൽ നിയമങ്ങൾ നിർബന്ധിച്ച് പാസാക്കിയതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പുതിയ നിർബന്ധിത നിയമങ്ങൾ രാജ്യത്ത് നില നിൽക്കാൻ ഇന്ത്യാ സഖ്യം അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>‘ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ ആഘാതത്തിന് ശേഷം ബി.ജെ.പി ഭരണഘടനയെ അംഗീകരിക്കുന്നതായി നടിക്കുകയാണ്. മോദി ഭരണഘടനയെ ബഹുമാനിക്കുന്നതായി നടിക്കുന്നു. എന്നാൽ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ മൂന്ന് നിയമങ്ങൾ നിലനിൽക്കുന്നുവെന്നതാണ് സത്യം.</p>
<div>146 എം.പിമാരെ സസ്‌പെൻഡ് ചെയ്ത ശേഷം പാസാക്കിയെടുത്തതാണ് ഈ നിയമം. അതാണ് ഇന്ന് മുതൽ നടപ്പാക്കിയത്. പാർലമെൻ്ററി സംവിധാനത്തിൽ ഈ ‘ബുൾഡോസർ നീതി’ നിലനിൽക്കാൻ ഇന്ത്യാ സഖ്യം അനുവദിക്കില്ല,’ ഖാർഗെ പറഞ്ഞു.</div>
<div></div>
<div>ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരമായി കൊണ്ടുവന്ന ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതീനിയം എന്നിവയാണ് ഇന്ന് മുതൽ നടപ്പാക്കിയത്.</div>
<div></div>
<div>
<div>പുതിയ നിയമങ്ങൾ വരുന്നതോടുകൂടി നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ നിയമങ്ങൾ ഇല്ലാതാവും. ഇന്നു മുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമപ്രകാരമായിരിക്കും. നിയമം നടപ്പാക്കുന്നതിന് മുമ്പുള്ള കുറ്റങ്ങളിലും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ ബാധകമാകും. പുതിയ ക്രിമിനൽ നിയമങ്ങൾ പാർലമെൻ്റ് പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-will-not-accept-this-bulldozer-alliance-mallikarjun-kharge-against-new-criminal-laws.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണക്കുക്കൂട്ടലുകൾ തെറ്റി ബി.ജെ.പി, ഒറ്റക്ക് ഭൂരിപക്ഷമില്ല; ചടുല നീക്കങ്ങളുമായി ഇന്ത്യ സഖ്യം</title>
		<link>https://www.chandrikadaily.com/bjp-got-the-calculations-wrong-no-majority-alone-india-alliance-with-chatula-moves.html</link>
					<comments>https://www.chandrikadaily.com/bjp-got-the-calculations-wrong-no-majority-alone-india-alliance-with-chatula-moves.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Jun 2024 10:20:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[india allaince]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299349</guid>

					<description><![CDATA[543 അംഗ ലോക്സഭയില്&#x200d; 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്&#x200d;, എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; നിഷ്പ്രഭമാക്കി നടത്തിയ മുന്നേറ്റം ഇന്ത്യ സഖ്യ ക്യാമ്പില്&#x200d; വലിയ ഉണര്&#x200d;വുണ്ടാക്കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>400 സീറ്റുകള്&#x200d; നേടി തുടര്&#x200d;ച്ചയായി മൂന്നാം തവണയും അധികാരത്തിലേറാമെന്ന ബി.ജെ.പിയുടെയും എന്&#x200d;.ഡി.എ സഖ്യത്തിന്റെയും പ്രതീക്ഷകള്&#x200d;ക്ക് കനത്ത തിരിച്ചടിയാണ് പുറത്തുവരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ 2 തെരഞ്ഞെടുപ്പുകളിലും ഭരിക്കാനുള്ള മാന്ത്രിക സംഖ്യ ഒറ്റക്ക് നേടിയ ബി.ജെ.പിക്ക്, ഇത്തവണ സര്&#x200d;ക്കാര്&#x200d; രൂപവത്കരണത്തിന് സഖ്യത്തിലെ മറ്റു പാര്&#x200d;ട്ടികളുടെ പിന്തുണ കൂടിയേ തീരു.</p>
<p>എന്&#x200d;.ഡി.എ സഖ്യം മുന്നേറുന്ന സീറ്റുകളുടെ എണ്ണം കേവലഭൂരിപക്ഷം കടന്നിട്ടുണ്ടെങ്കിലും 240 നടുത്ത് സീറ്റുകളില്&#x200d; മാത്രമാണ് ബി.ജെ.പിക്ക് ലീഡുള്ളത്. 543 അംഗ ലോക്സഭയില്&#x200d; 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്&#x200d;, എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; നിഷ്പ്രഭമാക്കി നടത്തിയ മുന്നേറ്റം ഇന്ത്യ സഖ്യ ക്യാമ്പില്&#x200d; വലിയ ഉണര്&#x200d;വുണ്ടാക്കിയിട്ടുണ്ട്. സഖ്യത്തിലെ പാര്&#x200d;ട്ടികളെ ചേര്&#x200d;ത്തുനിര്&#x200d;ത്തിയും എന്&#x200d;.ഡി.എക്കൊപ്പമുള്ള പ്രധാന പ്രദേശിക പാര്&#x200d;ട്ടികളെ കൂടെക്കൂട്ടിയും സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിനുള്ള ചടുല നീക്കങ്ങള്&#x200d; ഇന്ത്യ സഖ്യം തുടങ്ങിയതായാണ് വിവരം.</p>
<p>ആന്ധ്രപ്രദേശില്&#x200d; അധികാര സിംഹാസനത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവിനെയും ബിഹാറിലെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെയും പിന്തുണ തേടി ഇന്ത്യ സഖ്യം ബന്ധപ്പെട്ടിട്ടുണ്ട്. ഇരുപാര്&#x200d;ട്ടികളും ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് എന്&#x200d;.ഡി.എ ക്യാമ്പിലെത്തിയത്. എന്&#x200d;.സി.പി നേതാവ് ശരദ് പവാറാണ് ഇരുനേതാക്കളെയും ഫോണില്&#x200d; വിളിച്ചത്. ചന്ദ്രബാബുവിന്റെയും നിതീഷിന്റെയും നിലപാട് തന്നെയാകും ഇത്തവണ സര്&#x200d;ക്കാര്&#x200d; രൂപവത്കരണത്തില്&#x200d; എന്&#x200d;.ഡി.എക്കും ഇന്ത്യ സഖ്യത്തിനും നിര്&#x200d;ണായകം.</p>
<p>പിന്തുണ ഉറപ്പിക്കാനായി ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബന്ധപ്പെട്ടതായി വിവരമുണ്ട്. ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെയും ഇന്ത്യ സഖ്യ നേതാക്കള്&#x200d; ബന്ധപ്പെടുന്നുണ്ട്. 230ലധികം സീറ്റുകള്&#x200d; നേടുകയാണെങ്കില്&#x200d; ഇന്ത്യ സഖ്യം സര്&#x200d;ക്കാര്&#x200d; രൂപവത്കരിക്കാന്&#x200d; അവകാശവാദം ഉന്നയിക്കുമെന്നും സൂചനകളുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചന്ദ്രബാബുവിനെ ഫോണില്&#x200d; വിളിച്ചിട്ടുണ്ട്. കാര്യമായ സീറ്റുകളില്ലെങ്കിലും വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസിനെക്കൂടി കൂടെക്കൂട്ടാന്&#x200d; ഇന്ത്യ മുന്നണി ശ്രമം നടത്തുന്നുണ്ട്.</p>
<p>ജനാധിപത്യം തകര്&#x200d;ത്ത് ഏകാധിപത്യത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് ബി.ജെ.പി 400 സീറ്റുകള്&#x200d; ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ പ്രചാരണം ഏശിയെന്നുവേണം വിലയിരുത്താന്&#x200d;. 400 സീറ്റ് ലഭിച്ചാല്&#x200d; ഭരണഘടനയില്&#x200d; മാറ്റംവരുത്തുമെന്ന ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയും പാര്&#x200d;ട്ടിക്ക് തിരിച്ചടിയായി. ഒരുഘട്ടത്തില്&#x200d; ബി.ജെ.പി തന്നെ ഈ പ്രചാരണത്തില്&#x200d;നിന്ന് പിന്നാക്കം പോയിരുന്നു. രാഹുല്&#x200d; ഗാന്ധി ഉള്&#x200d;പ്പെടെയുള്ളവര്&#x200d; ഭരണഘടന ഉയര്&#x200d;ത്തിക്കൊണ്ടാണ് പ്രചാരണം നടത്തിയത്. ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതെ അധികാരത്തിലിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സര്&#x200d;ക്കാറിനും വലിയ വെല്ലുവിളിയാകും.</p>
<p>ഘടകക്ഷികളുടെ തീരുമാനങ്ങക്ക് കൂടി ചെവികൊടുക്കേണ്ടി വരും. ഏത് ഘട്ടത്തിലും മറുകണ്ടം ചാടുന്ന നേതാക്കളാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും. ഇപ്പോഴത്തെ ലീഡ് നില വെച്ച് ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 241 സീറ്റുകളില്&#x200d; പാര്&#x200d;ട്ടി മുന്നിലാണ്. 99 സീറ്റുകളില്&#x200d; ലീഡുമായി കോണ്&#x200d;ഗ്രസാണ് തൊട്ടുപിന്നില്&#x200d;. സമാജ്വാദി പാര്&#x200d;ട്ടി (35) തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് (31), ഡി.എം.കെ (21), ടി.ഡി.പി (16), ജെ.ഡി.യു (14) എന്നിങ്ങനെയാണ് മറ്റു പാര്&#x200d;ട്ടികളുടെ മുന്നേറ്റം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-got-the-calculations-wrong-no-majority-alone-india-alliance-with-chatula-moves.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
