<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>india-australia &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/india-australia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 23 Oct 2025 03:15:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>india-australia &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യഓസ്ട്രേലിയ രണ്ടാം ഏകദിനം; പരമ്പര നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് നിര്‍ണായക പോരാട്ടം</title>
		<link>https://www.chandrikadaily.com/india-australia-2nd-odi-a-crucial-fight-for-india-to-retain-the-series.html</link>
					<comments>https://www.chandrikadaily.com/india-australia-2nd-odi-a-crucial-fight-for-india-to-retain-the-series.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 23 Oct 2025 03:15:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[india-australia]]></category>
		<category><![CDATA[odi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359822</guid>

					<description><![CDATA[ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്‍ 1-0ന് പിന്നിലാണ്.]]></description>
										<content:encoded><![CDATA[<p>അഡലെയ്ഡ്: മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് അഡലെയ്ഡ് ഓവലില്&#x200d; നടക്കും. ഇന്ത്യന്&#x200d; സമയം രാവിലെ ഒന്&#x200d;പത് മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്&#x200d; ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്&#x200d; 1-0ന് പിന്നിലാണ്.</p>
<p>ഓസ്‌ട്രേലിയക്കെതിരെ തിരിച്ചടിക്കാന്&#x200d; ശുഭ്മന്&#x200d; ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ്. ഈ മത്സരത്തിലും തോറ്റാല്&#x200d; പരമ്പര 2-0ന് ഓസ്‌ട്രേലിയ സ്വന്തമാക്കും. അതിനാല്&#x200d; തന്നെ ഇന്ന് ഇന്ത്യന്&#x200d; താരങ്ങള്&#x200d;ക്ക് മുന്നിലുള്ളത് വലിയ അഗ്‌നിപരീക്ഷയാണ്.</p>
<p>വിരാട് കോഹ്ലിയും രോഹിത് ശര്&#x200d;മയും ഉള്&#x200d;പ്പെടെ മുന്&#x200d;നിര ബാറ്റര്&#x200d;മാര്&#x200d; കഴിഞ്ഞ മത്സരത്തില്&#x200d; നിരാശപ്പെടുത്തിയിരുന്നു. പെര്&#x200d;ത്തില്&#x200d; മഴയെത്തി മത്സരത്തിന്റെ രസം നശിപ്പിക്കുകയും ഡക്ക് വര്&#x200d;ത്ത്-ലൂയിസ് നിയമപ്രകാരം ഓസ്‌ട്രേലിയ വിജയിക്കുകയും ചെയ്തു. കോഹ്ലി പൂജ്യത്തിനും രോഹിത് എട്ട് റണ്&#x200d;സിനും പുറത്തായിരുന്നു.</p>
<p>അഡലെയ്ഡിലെയും കാലാവസ്ഥയില്&#x200d; മഴയുടെ ഭീഷണി തുടരുന്നുണ്ടെങ്കിലും മത്സരം തടസ്സപ്പെടാന്&#x200d; സാധ്യത കുറവാണ്. ഇന്ത്യയ്ക്കു ഏറ്റവും പ്രിയപ്പെട്ട വേദികളിലൊന്നാണ് അഡലെയ്ഡ് ഓവല്&#x200d; കഴിഞ്ഞ 17 വര്&#x200d;ഷമായി ഇവിടെ ഇന്ത്യ ഒരു ഏകദിനത്തിലും തോറ്റിട്ടില്ല എന്നത് ടീമിന് ആത്മവിശ്വാസം നല്&#x200d;കുന്നു.</p>
<p>അതിനാല്&#x200d; തന്നെ, ഇന്ന് ഇന്ത്യ പരമ്പര നിലനിര്&#x200d;ത്താനുള്ള നിര്&#x200d;ണായക പോരാട്ടത്തിനായി ഇറങ്ങുമ്പോള്&#x200d; ആരാധകരും ആത്മവിശ്വാസത്തിലാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-australia-2nd-odi-a-crucial-fight-for-india-to-retain-the-series.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യഓസ്‌ട്രേലിയ ഏകദിന പരമ്പര: ഇന്ന് ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിക്കും</title>
		<link>https://www.chandrikadaily.com/india-australia-odi-series-indian-squad-to-be-announced-today.html</link>
					<comments>https://www.chandrikadaily.com/india-australia-odi-series-indian-squad-to-be-announced-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 04 Oct 2025 05:39:31 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[india-australia]]></category>
		<category><![CDATA[newdelhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356772</guid>

					<description><![CDATA[ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീമിലേക്ക് തിരിച്ചെത്തും. ]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഒക്ടോബര്&#x200d; 19ന് ആരംഭിക്കുന്ന ഇന്ത്യഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്&#x200d; ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയും ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മയും ടീമിലേക്ക് തിരിച്ചെത്തും. 2025 ചാമ്പ്യന്&#x200d;സ് ട്രോഫിക്ക് ശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ച് നീലജേഴ്‌സിയില്&#x200d; ഇറങ്ങുന്നത്.</p>
<p>സെലക്ടര്&#x200d;മാര്&#x200d; ഇന്ന് ടീമിനെ പുറത്തുവിടാന്&#x200d; ഒരുങ്ങുകയാണ്. എന്നാല്&#x200d; ഇന്ത്യവെസ്റ്റ് ഇന്&#x200d;ഡീസ് മത്സരഫലം വന്നതിന് ശേഷം മാത്രമായിരിക്കും സ്‌ക്വാഡ് പ്രഖ്യാപിക്കുക. ഓസ്‌ട്രേലിയന്&#x200d; പര്യടനത്തില്&#x200d; മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. താരങ്ങളുടെ ഫിറ്റ്‌നസ് മാനദണ്ഡമാണ് തെരഞ്ഞെടുപ്പില്&#x200d; പ്രധാനമായും പരിഗണിക്കുന്നത്.</p>
<p>ഏഷ്യാ കപ്പില്&#x200d; പരിക്കേറ്റ ഹാര്&#x200d;ദിക് പാണ്ഡ്യക്ക് പകരം നിതീഷ് കുമാര്&#x200d; റെഡ്ഡിയെ ഉള്&#x200d;പ്പെടുത്താനുള്ള സാധ്യത ഉണ്ട്. പരിക്ക് ഭേദമാകുന്ന വിക്കറ്റ് കീപ്പര്&#x200d; ബാറ്റര്&#x200d; ഋഷഭ് പന്തിന് വിശ്രമം നല്&#x200d;കുമെന്നാണ് റിപ്പോര്&#x200d;ട്ട്. അതിനാല്&#x200d; കെ.എല്&#x200d;. രാഹുലിനൊപ്പം സഞ്ജു സാംസണ്&#x200d; രണ്ടാമത്തെ വിക്കറ്റ് കീപ്പറാവും.</p>
<p>ജസ്പ്രീത് ബുംറ, ശുഭ്മാന്&#x200d; ഗില്&#x200d;, കുല്&#x200d;ദീപ് യാദവ് എന്നിവര്&#x200d;ക്കും വിശ്രമം നല്&#x200d;കാന്&#x200d; സാധ്യത ഏറെയാണ്. നവംബറില്&#x200d; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ സ്വന്തം മണ്ണില്&#x200d; കളിക്കുന്ന ടെസ്റ്റ് പരമ്പര മുന്നില്&#x200d; കണ്ടാണ് ഈ തീരുമാനം. ഗില്ലിന് വിശ്രമം നല്&#x200d;കിയാല്&#x200d; ടി20 ഓപ്പണര്&#x200d; അഭിഷേക് ശര്&#x200d;മക്ക് ഏകദിന ടീമിലേക്ക് വിളി ലഭിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-australia-odi-series-indian-squad-to-be-announced-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓസീസിനെതിരായ അഞ്ചാം ടി20 ഇന്ന്; വൈകിട്ട് ഏഴ് മണിക്ക് ചിന്നസ്വാമി സ്‌റ്റേഡിയത്തില്&#x200d;</title>
		<link>https://www.chandrikadaily.com/5th-t20-vs-aussies-today-7-pm-at-chinnaswamy-stadium.html</link>
					<comments>https://www.chandrikadaily.com/5th-t20-vs-aussies-today-7-pm-at-chinnaswamy-stadium.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 03 Dec 2023 06:51:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[india-australia]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284786</guid>

					<description><![CDATA[അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് സൂര്യകുമാര്&#x200d; യാദവും സംഘവും സ്വന്തമാക്കിയത്]]></description>
										<content:encoded><![CDATA[<p>ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 ഇന്ന്. ഓസീസിനെതിരായ പരമ്പര സ്വന്തമാക്കിയെങ്കിലും അവസാന മത്സരം വിജയത്തോടെ അവസാനിപ്പിക്കാനാണ് നീലപ്പട ഇന്നിറങ്ങുന്നത്. അതേസമയം ആശ്വാസവിജയത്തോടെ നാട്ടിലേക്ക് മടങ്ങാനാണ് ഓസീസ് ഇറങ്ങുക.</p>
<p>അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് സൂര്യകുമാര്&#x200d; യാദവും സംഘവും സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്&#x200d; വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/5th-t20-vs-aussies-today-7-pm-at-chinnaswamy-stadium.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിറാജിനു നേരെ വീണ്ടും വംശീയ അധിക്ഷേപം; കാണികളെ ഗ്രൗണ്ടില്&#x200d; നിന്ന് പുറത്താക്കി</title>
		<link>https://www.chandrikadaily.com/mohammed-siraj-news.html</link>
					<comments>https://www.chandrikadaily.com/mohammed-siraj-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 10 Jan 2021 06:17:15 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[india-australia]]></category>
		<category><![CDATA[mohammed siraj]]></category>
		<category><![CDATA[racist remark]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175773</guid>

					<description><![CDATA[ഇന്ത്യന്&#x200d; പേസര്&#x200d; മുഹമ്മദ് സിറാജിനെതിരെ വീണ്ടും ഓസീസ് കാണികള്&#x200d; വംശീയ അധിക്ഷേപം നടത്തിയതായി പരാതി]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: ഇന്ത്യന്&#x200d; പേസര്&#x200d; മുഹമ്മദ് സിറാജിനെതിരെ വീണ്ടും ഓസീസ് കാണികള്&#x200d; വംശീയ അധിക്ഷേപം നടത്തിയതായി പരാതി. മൂന്നാം ടെസ്റ്റില്&#x200d; ബൗണ്ടറി ലൈനില്&#x200d; ഫീല്&#x200d;ഡ് ചെയ്യുന്നതിനിടെ സിറാജിനെ പ്രകോപിപ്പിച്ച ഒരു കൂട്ടം യുവാക്കളെ പൊലീസ് ഇടപെട്ട് ഗ്രൗണ്ടില്&#x200d; നിന്ന് പുറത്താക്കി. കാണികള്&#x200d;ക്കെതിരെ മാച്ച് ഒഫീഷ്യലുകളോട് സിറാജ് പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഇടപെട്ടത്. വംശീയ അധിക്ഷേപം നടത്തിയ ആറംഗ സംഘത്തെ ഗ്രൗണ്ടിന് പുറത്താക്കി.</p>
<p>തനിക്കെതിരായി വംശീയാധിക്ഷേപം നടത്തിയത് സിറാജ് ക്യാപ്റ്റന്&#x200d; അജിങ്ക്യ രഹാനയെ അറിയിച്ചു. തുടര്&#x200d;ന്ന് മത്സരം ഏതാനും മിനുറ്റ് നേരത്തേക്ക് തടസപ്പെട്ടു.</p>
<p>മദ്യപിച്ചെത്തിയവരാണ് അധിക്ഷേപ പരാമര്&#x200d;ശങ്ങള്&#x200d;ക്ക് പിന്നിലെന്നാണ് വിവരം. സിറാജിനും ജസ്പ്രീത് ബുംറക്കുമെതിരെ ഇന്നലെയും സമാന രീതിയില്&#x200d; അധിക്ഷേപങ്ങള്&#x200d; നടന്നിരുന്നു.</p>
<p>വംശീയ അധിക്ഷേപം നടത്തുന്നവര്&#x200d; ആരായാലും പിടിച്ച് വെളിയില്&#x200d; കളയണമെന്ന് മുന്&#x200d; ഓസീസ് താരവും കമന്റേറ്ററുമായ മൈക്ക് ഹസി പ്രതികരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mohammed-siraj-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്ക് 407 റണ്&#x200d;സ് വിജയലക്ഷ്യം; ഓസ്‌ട്രേലിയ ഡിക്ലയര്&#x200d; ചെയ്തു</title>
		<link>https://www.chandrikadaily.com/india-australia-news-2.html</link>
					<comments>https://www.chandrikadaily.com/india-australia-news-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 10 Jan 2021 04:58:01 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[india-australia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175762</guid>

					<description><![CDATA[ഒന്നാം ഇന്നിങ്‌സില്&#x200d; 94 റണ്&#x200d;സിന്റെ ലീഡുള്ള ഓസീസ് രണ്ടാം ഇന്നിങ്‌സില്&#x200d; ആറു വിക്കറ്റ് നഷ്ടത്തില്&#x200d; 312 റണ്&#x200d;സെടുക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്&#x200d; ഇന്ത്യ അല്&#x200d;പം വിയര്&#x200d;പ്പൊഴുക്കിയാലല്ലാതെ സമനില പോലും ആവില്ല. ഇന്ത്യക്ക് മുന്നില്&#x200d; 407 റണ്&#x200d;സ് വിജയലക്ഷ്യവുമായി ഓസ്‌ട്രേലിയ ഡിക്ലയര്&#x200d; ചെയ്തു. ഒന്നാം ഇന്നിങ്‌സില്&#x200d; 94 റണ്&#x200d;സിന്റെ ലീഡുള്ള ഓസീസ് രണ്ടാം ഇന്നിങ്‌സില്&#x200d; ആറു വിക്കറ്റ് നഷ്ടത്തില്&#x200d; 312 റണ്&#x200d;സെടുക്കുകയായിരുന്നു.</p>
<p>ഒരു ദിവസത്തെ കളിയും ഒരു സെഷനും ബാക്കിയുണ്ട് ഇനി കളിയുടെ ഗതി തീരുമാനിക്കാന്&#x200d;. തോല്&#x200d;വി ഒഴിവാക്കാനായിട്ട് ഇന്ത്യ 100 ഓവറില്&#x200d; അധികം പിടിച്ചു നില്&#x200d;ക്കുമോ എന്നാണ് ഉറ്റു നോക്കുന്നത്. ജയിക്കുക എന്നത് നിലവിലെ സ്ഥിതിയില്&#x200d; ഇന്ത്യക്ക് ഏറെക്കുറേ അസാധ്യമാണെന്നാണ് ക്രിക്കറ്റ് വിദഗ്ധര്&#x200d; വിലയിരുത്തുന്നത്.</p>
<p>ഓസ്‌ട്രേലിയന്&#x200d; നിരയില്&#x200d; മൂന്നു പേര്&#x200d; അര്&#x200d;ധസെഞ്ചുറി നേടി. മാര്&#x200d;നസ് ലബുഷെയ്ന്&#x200d; (118 പന്തില്&#x200d; 73), സ്റ്റീവ് സ്മിത്ത് (167 പന്തില്&#x200d; 81), കാമറൂണ്&#x200d; ഗ്രീന്&#x200d; (132 പന്തില്&#x200d; 84) എന്നിവരാണ് ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയ അര്&#x200d;ധസെഞ്ചുറിക്കാര്&#x200d;. ക്യാപ്റ്റന്&#x200d; ടിം പെയ്ന്&#x200d; 39 റണ്&#x200d;സുമായി പുറത്താകാതെ നിന്നു. ഡേവിഡ് വാര്&#x200d;ണര്&#x200d; (29 പന്തില്&#x200d; 13), വില്&#x200d; പുകോവ്‌സ്‌കി (16 പന്തില്&#x200d; 10), മാത്യു വെയ്ഡ് (11 പന്തില്&#x200d; നാല്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇന്ത്യയ്ക്കായി നവ്ദീപ് സെയ്‌നി, രവിചന്ദ്രന്&#x200d; അശ്വിന്&#x200d; എന്നിവര്&#x200d; രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-australia-news-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് ഇന്നുമുതല്&#x200d;</title>
		<link>https://www.chandrikadaily.com/india-australia-cricket-test-3.html</link>
					<comments>https://www.chandrikadaily.com/india-australia-cricket-test-3.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 17 Dec 2020 03:15:21 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket test 2020]]></category>
		<category><![CDATA[india-australia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=172496</guid>

					<description><![CDATA[രാത്രിയും പകലുമായാണ് ടെസ്റ്റ് മത്സരം നടക്കുക]]></description>
										<content:encoded><![CDATA[<p>ഇന്ത്യ-ഓസ്‌ട്രേലിയന്&#x200d; പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഇന്ന് ഇന്ത്യന്&#x200d; സമയം രാവിലെ 9:30ന് ആണ് മല്&#x200d;സരം ആരംഭിക്കുന്നത്. നാല് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. ഏകദിന ടി20 മത്സരങ്ങളില്&#x200d; ഇന്ത്യയും ഓസ്‌ട്രേലിയയും വിജയിച്ചിരുന്നു. ഏകദിന പരമ്പര ഓസ്‌ട്രേലിയ 2-1ന് ജയിച്ചപ്പോള്&#x200d; ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയായിരുന്നു. ടെസ്റ്റ് പരമ്ബരയില്&#x200d; നാല് മത്സരങ്ങളാണ് ഉള്ളത്.</p>
<p>രാത്രിയും പകലുമായാണ് ടെസ്റ്റ് മത്സരം നടക്കുക. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്&#x200d; ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ലോകേഷ് രാഹുലും ശുഭ്മാന്&#x200d; ഗില്ലും ടീമില്&#x200d; ഇടം നേടിയിട്ടില്ല. പന്തിന് പകരം സാഹ ആണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്&#x200d;. ടിം പെയ്ന്&#x200d; നയിക്കുന്ന ഓസീസ് അന്തിമടീമിനെ പ്രഖ്യാപിച്ചിട്ടില്ല.</p>
<p>ഡേവിഡ് വാര്&#x200d;ണര്&#x200d; ഇല്ലാത്തത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയാകും. സ്റ്റീവ് സ്മിത്തും മാര്&#x200d;ണസ് ലബുഷെയ്‌നുമാണ് അവരുടെ കരുത്ത്. ഇന്ത്യന്&#x200d; ടീമില്&#x200d; ഗില്ലിന് പകരം പൃഥ്വി ഷായാണ് ഓപ്പണറായെത്തുക. കൂടാതെ മധ്യ നിരയില്&#x200d; ചേതേശ്വര്&#x200d; പൂജാര, അജിന്&#x200d;ക്യ രഹാനെയും ഉണ്ട്. അശ്വിന്&#x200d;, ഷമി, ബുമ്ര, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യയുടെ ബൗളിംഗ് ടീം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-australia-cricket-test-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 ഇന്ന്</title>
		<link>https://www.chandrikadaily.com/india-australia-t20-2.html</link>
					<comments>https://www.chandrikadaily.com/india-australia-t20-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 06 Dec 2020 03:48:57 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[india-australia]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170759</guid>

					<description><![CDATA[ഇന്നത്തെ മത്സരം ജയിച്ചാല്&#x200d; പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യക്ക് ഇതൊരു ആശ്വാസമാകും. അതേസമയം സമനില പിടിക്കാനായിരിക്കും ഓസ്‌ട്രേലിയയുടെ ശ്രമം]]></description>
										<content:encoded><![CDATA[<p>ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരം ഇന്ന്. ആദ്യ മത്സരത്തില്&#x200d; ഇന്ത്യക്കായിരുന്നു ജയം. ഇന്നത്തെ മത്സരം ജയിച്ചാല്&#x200d; പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യക്ക് ഇതൊരു ആശ്വാസമാകും. അതേസമയം സമനില പിടിക്കാനായിരിക്കും ഓസ്‌ട്രേലിയയുടെ ശ്രമം.</p>
<p>പരുക്കാണ് ആതിഥേയരെ അലട്ടുന്ന പ്രശ്‌നം. ഡേവിഡ് വാര്&#x200d;ണര്&#x200d;, ആഷ്ടണ്&#x200d; അഗാര്&#x200d;, മാര്&#x200d;ക്കസ് സ്റ്റോയിനിസ്, മിച്ചല്&#x200d; മാര്&#x200d;ഷ് എന്നിവര്&#x200d;ക്ക് നേരത്തെ പരുക്കേറ്റിരുന്നു. ഫിഞ്ചിനും പരുക്കാണ്. ഇന്ന് കളിക്കുമോ ഇല്ലയോ എന്നതില്&#x200d; വ്യക്തതയില്ല. മിച്ചല്&#x200d; സ്റ്റാര്&#x200d;ക്ക് ആവട്ടെ കുടുംബപരമായ പ്രശ്‌നങ്ങളെ തുടര്&#x200d;ന്ന് നാട്ടിലേക്ക് മടങ്ങി.</p>
<p>ഇന്ത്യന്&#x200d; നിരയില്&#x200d; പരുക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം യുസ്‌വേന്ദ്ര ചഹാല്&#x200d; ഇറങ്ങും. കഴിഞ്ഞ മത്സരത്തില്&#x200d; കണ്&#x200d;കഷന്&#x200d; സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി കളിയിലെ താരമായ ചഹാലിനൊപ്പം ബുംറയെ കളിയില്&#x200d; ഉള്&#x200d;പ്പെടുത്താനും സാധ്യതയുണ്ട്. ആദ്യ ടി20യില്&#x200d; വിശ്രമം അനുവദിച്ച താരം മുഹമ്മദ് ഷമിക്ക് പകരം എത്തിയേക്കും. ആദ്യ മത്സരത്തില്&#x200d; ഭേദപ്പെട്ട പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണ്&#x200d; ടീമില്&#x200d; തുടരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-australia-t20-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ-ഓസ്‌ട്രേലിയ പൊരിഞ്ഞ പൊരാട്ടത്തിനിടയില്&#x200d; പ്രണയം പറഞ്ഞ ആ രണ്ടുപേര്&#x200d; ആര്?</title>
		<link>https://www.chandrikadaily.com/india-australia-news.html</link>
					<comments>https://www.chandrikadaily.com/india-australia-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 01 Dec 2020 04:46:35 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[india-australia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169919</guid>

					<description><![CDATA[ബംഗളൂരു സ്വദേശി ദീപന്&#x200d; മണ്ഡാലിയാണ് വിവാഹാഭ്യര്&#x200d;ഥന നടത്തിയ ഇന്ത്യക്കാരനായ ആ യുവാവ്. രണ്ടു വര്&#x200d;ഷത്തെ പ്രണയത്തിനൊടുവിലാണ് ഓസ്‌ട്രേലിയക്കാരിയായ റോസ് വിംബുഷിനോട് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്&#x200d; വച്ച് ദീപന്&#x200d; വിവാഹാഭ്യര്&#x200d;ഥന നടത്തിയത്]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരത്തിനിടയിലെ ആര്&#x200d;പ്പുവിളികള്&#x200d;ക്കിടയിലെ മനോഹരമായ കാഴ്ചയായിരുന്നു ഗ്യാലറിയിലെ വൈറലായ വിവാഹാഭ്യര്&#x200d;ഥന. കളി നടക്കുന്നതിനിടെ ഇന്ത്യക്കാരനായ യുവാവ് ഓസ്‌ട്രേലിയന്&#x200d; യുവതിയോട് പ്രണയാഭ്യര്&#x200d;ഥന നടത്തുന്നതായിരുന്നു വീഡിയോ. ക്രിക്കറ്റ് ഓസ്‌ട്രേലിയ ആയിരുന്നു ഈ വിഡിയോ പുറത്തു വിട്ടത്. വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഇവര്&#x200d; ആരാണ് എന്ന അന്വേഷണങ്ങളും സമൂഹ മാധ്യമങ്ങളില്&#x200d; കണ്ടു.</p>
<p>ബംഗളൂരു സ്വദേശി ദീപന്&#x200d; മണ്ഡാലിയാണ് വിവാഹാഭ്യര്&#x200d;ഥന നടത്തിയ ഇന്ത്യക്കാരനായ ആ യുവാവ്. രണ്ടു വര്&#x200d;ഷത്തെ പ്രണയത്തിനൊടുവിലാണ് ഓസ്‌ട്രേലിയക്കാരിയായ റോസ് വിംബുഷിനോട് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്&#x200d; വച്ച് ദീപന്&#x200d; വിവാഹാഭ്യര്&#x200d;ഥന നടത്തിയത്.</p>
<p>നാലു വര്&#x200d;ഷം മുമ്പാണ് ദീപന്&#x200d; മണ്ഡാലിയ ഓസ്‌ട്രേലിയയിലെത്തുന്നത്. ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്ന ദീപന്&#x200d; മെല്&#x200d;ബണില്&#x200d; വെച്ചാണ് റോസ് വിംബുഷിയെ കണ്ടുമുട്ടുന്നത്. റോസ് താമസിച്ച വാടക വീട്ടില്&#x200d; തന്നെയായിരുന്നു ദീപനും താമസിച്ചത്. റോസിന്റെ പേരില്&#x200d; ആ വീട്ടിലേക്ക് കത്തും പല വിധത്തിലുള്ള അന്വേഷണങ്ങളും വന്നു കൊണ്ടേയിരുന്നു. ഇങ്ങനെ നിരവധി അന്വേഷണങ്ങള്&#x200d; വന്നപ്പോള്&#x200d; റോസിനെ കാണാന്&#x200d; തീരുമാനിക്കുകയായിരുന്നു ദീപന്&#x200d;.</p>
<p>അങ്ങനെ ഫെയ്‌സ്ബുക്കില്&#x200d; റോസിനെ കണ്ടെത്തി. ഇരുവരും തമ്മില്&#x200d; കണ്ടുമുട്ടു. റോസിനായി ലഭിച്ച കത്തുകളെല്ലാം കൈമാറി. ആ പരിചയം പിന്നീട് പ്രണയമായി മാറാന്&#x200d; അധിക കാലം വേണ്ടി വന്നില്ല.</p>
<p>ക്രിക്കറ്റിനോട് വലിയ അളവില്&#x200d; ഇഷ്ടം കൊണ്ടു നടക്കുന്നവരാണ് രണ്ടു പേരും. ദീപന്&#x200d; കടുത്ത ഇന്ത്യന്&#x200d; ആരാധകനാണെങ്കില്&#x200d; റോസ് ഓസ്‌ട്രേലിയന്&#x200d; ക്രിക്കറ്റ് ടീമിന്റെ കട്ട ഫാനാണ്. ക്രിക്കറ്റാണ് ഞങ്ങളെ ഒന്നിപ്പിച്ചതെന്ന് ഇരുവരും പറയുന്നു. ക്രിക്കറ്റ് ഗ്രൗണ്ടില്&#x200d; വച്ചുള്ള വിവാഹാഭ്യര്&#x200d;ഥന റോസിന് അറിയില്ലായിരുന്നെന്നും സര്&#x200d;പ്രൈസായിരുന്നെന്നും ദീപന്&#x200d; പറയുന്നു.</p>
<p>പ്രണയ മുഹൂര്&#x200d;ത്തങ്ങളുടെ വീഡിയോ പുറത്തു വിട്ടത് ഓസ്‌ട്രേലിയയാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ വീഡിയോ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. ഓസ്‌ട്രേലിയ ആദ്യം ബാറ്റു ചെയ്യുകയായിരുന്നു. ആ സമയത്താണ് ഇരുവരും പ്രണയാവിഷ്‌കാരങ്ങള്&#x200d; നടത്തിയത്.</p>
<p>ഓസ്‌ട്രേലിയന്&#x200d; ഇന്നിങ്‌സ് 20 ഓവര്&#x200d; പിന്നിട്ടപ്പോള്&#x200d; ദീപന്&#x200d; റോസിന് മുന്നിലെത്തി. മുട്ടുകുത്തി നിന്ന് ഇന്ത്യന്&#x200d; ആരാധകന്&#x200d; നീട്ടിയ വിവാഹമോതിരം ഓസ്‌ട്രേലിയന്&#x200d; ആരാധിക സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം. ഇന്ത്യന്&#x200d; വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്‌ട്രേലിയന്&#x200d; താരം ഗ്ലെന്&#x200d; മാക്‌സ്‌വെല്&#x200d;, ഗാലറിയിലെ ഈ ഇന്ത്യ-ഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടില്&#x200d; കയ്യടിക്കുന്ന രംഗവും തരംഗമായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-australia-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊരിഞ്ഞ പോരാട്ടത്തിനിടയില്&#x200d; പ്രണയം പറച്ചില്&#x200d;; ഇന്ത്യ-ഓസീസ് മത്സരത്തിനിടെയുള്ള വീഡിയോ വൈറല്&#x200d;</title>
		<link>https://www.chandrikadaily.com/india-australia-cricket-gallery-proposal.html</link>
					<comments>https://www.chandrikadaily.com/india-australia-cricket-gallery-proposal.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 29 Nov 2020 14:37:43 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[india-australia]]></category>
		<category><![CDATA[love]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169744</guid>

					<description><![CDATA[കളി നടക്കുന്നതിനിടെ ഇന്ത്യക്കാരനായ യുവാവ് ഓസ്‌ട്രേലിയന്&#x200d; യുവതിയോട് പ്രണയാഭ്യര്&#x200d;ഥന നടത്തുന്നു. ആദ്യമൊന്ന് അമ്പരന്ന ശേഷം യുവതി ആ പ്രണയാഭ്യര്&#x200d;ഥന ഹൃദയത്തോട് ചേര്&#x200d;ത്തുവക്കുന്നു]]></description>
										<content:encoded><![CDATA[<p>ഗ്രൗണ്ടില്&#x200d;  ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരത്തിന്റെ പൊരിഞ്ഞ പോരാട്ടം നടക്കുന്നു. ഗ്യാലറിയിലെ കളിയാവേശത്തിന്റെ ആര്&#x200d;പ്പുവിളികള്&#x200d;ക്കിടയില്&#x200d; മറ്റൊന്നു കൂടി സംഭവിച്ചു. രാജ്യവികാരങ്ങള്&#x200d;ക്കപ്പുറത്ത് ഒരു പ്രണയം പൂവിടുകയായിരുന്നു. കളി നടക്കുന്നതിനിടെ ഇന്ത്യക്കാരനായ യുവാവ് ഓസ്‌ട്രേലിയന്&#x200d; യുവതിയോട് പ്രണയാഭ്യര്&#x200d;ഥന നടത്തുന്നു. ആദ്യമൊന്ന് അമ്പരന്ന ശേഷം യുവതി ആ പ്രണയാഭ്യര്&#x200d;ഥന ഹൃദയത്തോട് ചേര്&#x200d;ത്തുവക്കുന്നു.</p>
<p>പ്രണയ മുഹൂര്&#x200d;ത്തങ്ങളുടെ വീഡിയോ പുറത്തു വിട്ടത് ഓസ്‌ട്രേലിയയാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ വീഡിയോ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. ഓസ്‌ട്രേലിയ ആദ്യം ബാറ്റു ചെയ്യുകയായിരുന്നു. ആ സമയത്താണ് ഇരുവരും പ്രണയാവിഷ്‌കാരങ്ങള്&#x200d; നടത്തിയത്.</p>
<p>ഓസ്‌ട്രേലിയന്&#x200d; ഇന്നിങ്‌സ് 20 ഓവര്&#x200d; പിന്നിട്ടപ്പോള്&#x200d; ഇന്ത്യക്കാരനായ യുവാവ് ഓസീസ് ആരാധികക്കു മുന്നിലെത്തി. മുട്ടുകുത്തി നിന്ന് ഇന്ത്യന്&#x200d; ആരാധകന്&#x200d; നീട്ടിയ വിവാഹമോതിരം ഓസ്‌ട്രേലിയന്&#x200d; ആരാധിക സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം. ഇന്ത്യന്&#x200d; വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്‌ട്രേലിയന്&#x200d; താരം ഗ്ലെന്&#x200d; മാക്‌സ്‌വെല്&#x200d;, ഗാലറിയിലെ ഈ ഇന്ത്യ-ഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടില്&#x200d; കയ്യടിക്കുന്നതും വിഡിയോയില്&#x200d; കാണാം.</p>
<p>https://twitter.com/FoxCricket/status/1332980709028360193</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-australia-cricket-gallery-proposal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഹ്‌ലിയാട്ടവും ധോണിയുടെ ഹെലികോപ്റ്ററും; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക്  ആറ് വിക്കറ്റ് ജയം</title>
		<link>https://www.chandrikadaily.com/virat-kohli-ms-dhoni-star-as-india-beat-australia-to-level-series-1-1.html</link>
					<comments>https://www.chandrikadaily.com/virat-kohli-ms-dhoni-star-as-india-beat-australia-to-level-series-1-1.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 15 Jan 2019 11:56:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[india-australia]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116342</guid>

					<description><![CDATA[അഡലെയ്ഡ്: നായകന്&#x200d; വിരാത് കോലി കരിയറിലെ 39-ാം സെഞ്ച്വറിയുമായും മുന്&#x200d; ക്യാപ്ടന്&#x200d; മഹേന്ദ്ര സിങ് ധോണി അപരാജിത അര്&#x200d;ധ സെഞ്ച്വറിയുമായും നയിച്ചപ്പോള്&#x200d; ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്&#x200d; ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. പരമ്പര നഷ്ടമാകാതിരിക്കാന്&#x200d; വിജയം അനിവാര്യമായ ഇന്ത്യ, ഓസീസ് ആദ്യം ബാറ്റ് ചെയ്ത് മുന്നോട്ടുവെച്ച 299 റണ്&#x200d;സ് എന്ന വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്&#x200d;, നാലു പന്ത് ശേഷിക്കെ കിടിലന്&#x200d; ഹെലികോപ്റ്റര്&#x200d; ഷോട്ടിലൂടെ ധോണി സ്‌റ്റൈല്&#x200d; സിക്‌സില്&#x200d; മറികടക്കുകയായിരുന്നു. വിരാത് കോലിയാണ് കളിയിലെ കേമന്&#x200d;. ഇതോടെ, [&#8230;]]]></description>
										<content:encoded><![CDATA[<p>അഡലെയ്ഡ്: നായകന്&#x200d; വിരാത് കോലി കരിയറിലെ 39-ാം സെഞ്ച്വറിയുമായും മുന്&#x200d; ക്യാപ്ടന്&#x200d; മഹേന്ദ്ര സിങ് ധോണി അപരാജിത അര്&#x200d;ധ സെഞ്ച്വറിയുമായും നയിച്ചപ്പോള്&#x200d; ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്&#x200d; ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. പരമ്പര നഷ്ടമാകാതിരിക്കാന്&#x200d; വിജയം അനിവാര്യമായ ഇന്ത്യ, ഓസീസ് ആദ്യം ബാറ്റ് ചെയ്ത് മുന്നോട്ടുവെച്ച 299 റണ്&#x200d;സ് എന്ന വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്&#x200d;, നാലു പന്ത് ശേഷിക്കെ കിടിലന്&#x200d; ഹെലികോപ്റ്റര്&#x200d; ഷോട്ടിലൂടെ ധോണി സ്‌റ്റൈല്&#x200d; സിക്‌സില്&#x200d; മറികടക്കുകയായിരുന്നു. വിരാത് കോലിയാണ് കളിയിലെ കേമന്&#x200d;. ഇതോടെ, ഏകദിന പരമ്പരയിലെ ജേതാക്കളെ വെള്ളിയാഴ്ച മെല്&#x200d;ബണില്&#x200d; നടക്കുന്ന മൂന്നാം മത്സരം തീരുമാനിക്കും.</p>
<p>ഉയര്&#x200d;ന്ന താപനിലയുള്ള അഡലെയ്ഡില്&#x200d; ടോസ് നഷ്ടമായ ഇന്ത്യ ആദ്യം പന്തെറിയുകയായിരുന്നു. ഷോണ്&#x200d; മാര്&#x200d;ഷിന്റെ സെഞ്ച്വറി (131) ആതിഥേയര്&#x200d;ക്ക് പ്രതീക്ഷ സമ്മാനിച്ചു. എന്നാല്&#x200d;, ഇന്ത്യന്&#x200d; ബാറ്റിങിനെ കാര്യമായി പരീക്ഷിക്കാന്&#x200d; മൂര്&#x200d;ച്ച കുറഞ്ഞ ഓസീസ് ബൗളിങ് നിരക്ക് കഴിഞ്ഞില്ല. വിരാത് കോലി (104) പുറത്തായ ശേഷം അവസാന ഓവറുകളില്&#x200d; ചേസിങ് സമ്മര്&#x200d;ദമുനയിലായെങ്കിലും ധോണിയുടെയും (55 നോട്ടൗട്ട്) ദിനേഷ് കാര്&#x200d;ത്തിക്കിന്റെയും (25 നോട്ടൗട്ട്) പരിചയ സമ്പത്ത് സന്ദര്&#x200d;ശകര്&#x200d;ക്ക് ഗുണമായി.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr"><a href="https://twitter.com/hashtag/2009vs2019?src=hash&amp;ref_src=twsrc%5Etfw">#2009vs2019</a><a href="https://twitter.com/msdhoni?ref_src=twsrc%5Etfw">@msdhoni</a> still smashing sixes and finishing chases! <img src="https://s.w.org/images/core/emoji/13.1.0/72x72/1f64c.png" alt="🙌" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/fv0wvz3rnS">pic.twitter.com/fv0wvz3rnS</a></p>
<p>&mdash; ICC (@ICC) <a href="https://twitter.com/ICC/status/1085140259065815041?ref_src=twsrc%5Etfw">January 15, 2019</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ദക്ഷിണ ഓസ്ട്രേലിയയിലെ തീരദേശ നഗരമായ അഡലെയ്ഡിലെ 30 ഡിഗ്രി ചൂടില്&#x200d; ടോസ് നേടിയ ഓസ്ട്രേലിയന്&#x200d; ക്യാ്പ്ടന്&#x200d; ആരോണ്&#x200d; ഫിഞ്ച് ബാറ്റിങ് തെരഞ്ഞെടുക്കാന്&#x200d; രണ്ടാമതൊന്നാലോചിച്ചില്ല. എന്നാല്&#x200d;, വലിയ ഇന്നിങ്സുകള്&#x200d; കളിക്കുന്നതില്&#x200d; മുന്&#x200d;നിര ബാറ്റ്സ്മാന്മാര്&#x200d; പരാജയപ്പെട്ടത് അവര്&#x200d;ക്ക് തിരിച്ചടിയായി. ഒരു വശത്ത് വിക്കറ്റുകള്&#x200d; വീഴുമ്പോഴും ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഷോണ്&#x200d; മാര്&#x200d;ഷ് ആയിരുന്നു അവരുടെ നെടുംതൂണ്&#x200d;. ഓപണര്&#x200d;മാരായ ആരോണ്&#x200d; ഫിഞ്ചിനെയും (6) അലക്സ് കാരിയെയും (18) പെട്ടെന്ന് മടക്കാന്&#x200d; ഇന്ത്യക്കായെങ്കിലും ഉസ്മാന്&#x200d; ഖവാജ (21), പീറ്റര്&#x200d; ഹാന്&#x200d;ഡ്സ്‌കോംബ് (20), മാര്&#x200d;ക്കസ് സ്റ്റോയ്നിസ് (29) എന്നിവരുടെ പിന്തുണയോടെ ഷോണ്&#x200d; മാര്&#x200d;ഷ് ഇന്നിങ്സ് മുന്നോട്ടു നയിക്കുകയായിരുന്നു. 123 പന്ത് നേരിട്ട മാര്&#x200d;ഷ് 11 ഫോറും മൂന്ന് സിക്സറുമടിച്ചു.<br />
അഞ്ചുവിക്കറ്റിന് 189 എന്ന നിലയില്&#x200d; ക്രീസിലെത്തിയ ഗ്ലെന്&#x200d; മാക്സ്വെല്&#x200d; (37 പന്തില്&#x200d; 48) മാര്&#x200d;ഷിന് മികച്ച പിന്തുണ നല്&#x200d;കിയതോടെ ഓസീസ് ഇന്നിങ്സിന് വേഗത കൈവന്നു. ഇരുവരും ചേര്&#x200d;ന്ന് ആറാം വിക്കറ്റില്&#x200d; നേടിയ 94 റണ്&#x200d;സ് ആണ് കംഗാരുക്കളുടെ ഇന്നിങ്സില്&#x200d; നിര്&#x200d;ണായകമായത്. ഇരുവരെയും ഭുവനേശ്വര്&#x200d; ആണ് മടക്കിയത്.<br />
നതാന്&#x200d; ലിയോണ്&#x200d; അഞ്ച് പന്തില്&#x200d; നിന്ന് പുറത്താകാതെ നേടിയ 12 റണ്&#x200d;സ് അവസാന ഘട്ടത്തില്&#x200d; ഓസീസിന് ആശ്വാസം പകര്&#x200d;ന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">India edge past Australia in Adelaide to level the series!</p>
<p>Virat Kohli&#8217;s 104 guides the chase to win by six wickets with four balls remaining.<a href="https://twitter.com/hashtag/AUSvIND?src=hash&amp;ref_src=twsrc%5Etfw">#AUSvIND</a> scorecard <img src="https://s.w.org/images/core/emoji/13.1.0/72x72/27a1.png" alt="➡" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/cU6nhMe2xE">https://t.co/cU6nhMe2xE</a> <a href="https://t.co/nnWMKHlJwv">pic.twitter.com/nnWMKHlJwv</a></p>
<p>— ICC (@ICC) <a href="https://twitter.com/ICC/status/1085133368738631680?ref_src=twsrc%5Etfw">January 15, 2019</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലെ ടീമില്&#x200d; ചെറിയ മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഖലീല്&#x200d; അഹ്മദിനു പകരം മുഹമ്മദ് സിറാജിന് അരങ്ങേറാന്&#x200d; അവസരം ലഭിച്ചു. മൂന്ന് സ്പെല്ലുകളിലായി തന്റെ പത്ത് ഓവര്&#x200d; എറിഞ്ഞുതീര്&#x200d;ത്ത സിറാജ് വിക്കറ്റൊന്നുമില്ലാതെ 76 റണ്&#x200d;സ് വഴങ്ങി.<br />
മറുപടി ബാറ്റിങില്&#x200d; ഓപണര്&#x200d;മാര്&#x200d; ഇന്ത്യക്ക് മികച്ച തുടക്കം നല്&#x200d;കി. സ്‌കോര്&#x200d; 47-ല്&#x200d; നില്&#x200d;ക്കെ ശിഖര്&#x200d; ധവാനെ (32) ആണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. എന്നാല്&#x200d;, കോലി താളം കണ്ടെത്തിയതോടെ രണ്ടാമത്തെ വിക്കറ്റിനു വേണ്ടി ഓസീസ് 101 വരെ കാത്തിരിക്കേണ്ടി വന്നു. രോഹിത് (43) പുറത്തായ ശേഷം അമ്പാട്ടി റായുഡു (24) വിനൊപ്പം കോലി സ്‌കോര്&#x200d; 160 വരെ കൊണ്ടുപോയി. റായുഡു മടങ്ങിയ ശേഷം ക്രീസില്&#x200d; ഒന്നിച്ച കോലിയും ധോണിയും ഇന്ത്യയെ അനായാസ ജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും സെഞ്ച്വറി തികച്ചതിനു പിന്നാലെ കോലി മടങ്ങിയത് സമ്മര്&#x200d;ദമുണ്ടാക്കി. 44-ാം ഓവറില്&#x200d; റിച്ചാര്&#x200d;ഡ്സന്റെ പന്തില്&#x200d; മാക്സ്വെല്ലിന് ക്യാച്ച് നല്&#x200d;കി നായകന്&#x200d; തിരിച്ചുനടക്കുമ്പോള്&#x200d; ഇന്ത്യക്ക് ലക്ഷ്യം 40 പന്തില്&#x200d; 59 ആയിരുന്നു. കൃത്യമായ കണക്കുകൂട്ടലുകളോടെ കളിച്ച ധോണിയും കാര്&#x200d;ത്തിക്കും അധികം നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ജയിക്കാന്&#x200d; ഏഴ് റണ്&#x200d;സ് ആവശ്യമായിരുന്ന അവസാന ഓവറിലെ ആദ്യപന്തില്&#x200d; സിക്സറടിച്ചാണ് ധോണി സ്‌കോര്&#x200d; ഒപ്പത്തിലെത്തിച്ചത്. തൊട്ടടുത്ത പന്തിലെ സിംഗിളോടെ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/virat-kohli-ms-dhoni-star-as-india-beat-australia-to-level-series-1-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
