<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>india-china border &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/india-china-border/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 24 Oct 2020 12:50:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>india-china border &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കശ്മീര്&#x200d; ചൈനയിലെന്ന് അലക്സയും; തെറ്റ് തിരുത്തുമെന്ന് ആമസോണ്&#x200d;</title>
		<link>https://www.chandrikadaily.com/amazon-alexa-kashmir-part-of-china.html</link>
					<comments>https://www.chandrikadaily.com/amazon-alexa-kashmir-part-of-china.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Oct 2020 12:39:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Amazon]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[ladakh]]></category>
		<category><![CDATA[location]]></category>
		<category><![CDATA[TWITTER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163954</guid>

					<description><![CDATA[അലക്സയുടെ ഹിന്ദി പതിപ്പിലാണ് ഈ പിശക് കടന്നു കൂടിയിരിക്കുന്നതെന്ന് സംഭവം പരീക്ഷിച്ച പലരും സാക്ഷ്യപ്പെടുത്തുന്നു. ഭാഷ ഇംഗ്ലീഷിലേക്ക് മാറുമ്പോള്&#x200d;, കശ്മീര്&#x200d; ഉത്തരേന്ത്യയുടെ ഭാഗമാണെന്നാണ് അലക്സ പറയുന്നത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്&#x200d; ആമസോണ്&#x200d; നേരിട്ട് ഇടപെട്ടിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജമ്മു കശ്മീരിലെ ലേ പ്രവിശ്യ ചൈനയുടെ ഭാഗമാക്കിയന്ന ട്വിറ്റര്&#x200d; ലൊക്കേഷന്&#x200d; ടാഗിന് പിന്നാലെ സമാന രീതിയില്&#x200d; കശ്മീര്&#x200d; ചൈനയിലാക്കി ആമസോണിന്റെ ആര്&#x200d;ട്ടിഫിഷ്യല്&#x200d; ഇന്റലിജന്&#x200d;സ് പേഴ്സണല്&#x200d; അസിസ്റ്റന്റ് അലക്സയും.</p>
<p>കശ്മീര്&#x200d; പ്രദേശം ഏതുരാജ്യത്തിന്റെ ഭാഗമാണെന്ന ചോദ്യത്തോട് ചൈനയുടെ ഭാഗമാണ് കശ്മീര്&#x200d; എന്നാണ് അലക്സ പറയുന്നത്. ഇത്തരത്തിലുള്ള വീഡിയോ ട്വിറ്ററില്&#x200d; വൈറലതോടെ സംഭവത്തില്&#x200d; വിശദീകരണവുമായി ആമസോണ്&#x200d; തന്നെ രംഗത്തെത്തി. അലക്‌സ ഉപയോക്താവ് പങ്കു വച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളില്&#x200d; ആമസോണിനെതിരായ പ്രതിഷേധമായി ഉയര്&#x200d;ന്നിരുന്നു. കശ്മീര്&#x200d; ഏത് രാജ്യത്തിന്റെ ഭാഗമാണെന്ന് അലക്സ ഉപയോക്താവ് ചോദിക്കുമ്പോള്&#x200d;, കശ്മീര്&#x200d; ചൈനയുടെ ഭാഗമാണെന്ന് പറയുന്നത് വീഡിയോയില്&#x200d; വ്യക്തമാണ്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Thanks for bringing this to our attention. We&#39;ve forwarded this information to the appropriate team for research. Keep us posted if you need assistance in the future. We&#39;re always available. ^DA</p>
<p>&mdash; Amazon Help (@AmazonHelp) <a href="https://twitter.com/AmazonHelp/status/1319709598924800001?ref_src=twsrc%5Etfw">October 23, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം അലക്സയുടെ ഹിന്ദി പതിപ്പിലാണ് ഈ പിശക് കടന്നു കൂടിയിരിക്കുന്നതെന്ന് സംഭവം പരീക്ഷിച്ച പലരും സാക്ഷ്യപ്പെടുത്തുന്നു. ഭാഷ ഇംഗ്ലീഷിലേക്ക് മാറുമ്പോള്&#x200d;, കശ്മീര്&#x200d; ഉത്തരേന്ത്യയുടെ ഭാഗമാണെന്നാണ് അലക്സ പറയുന്നത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്&#x200d; ആമസോണ്&#x200d; നേരിട്ട് ഇടപെട്ടിട്ടുണ്ട്. തെറ്റ് ശ്രദ്ധയില്&#x200d; പെടുത്തിയതിന് നന്ദിയുണ്ടെന്നും, വിവരം ഇതുമായി ബന്ധപ്പെട്ട ടീമിന് കൈമാറിയതായും ആമസോണ്&#x200d; അധികൃതര്&#x200d; ട്വിറ്ററില്&#x200d; കുറിച്ചു. തെറ്റ് തിരുത്തുമെന്നും, ഭാവിയിലും ഏത് സഹായത്തിനും തങ്ങളെ ബന്ധപ്പെടാമെന്നും അവര്&#x200d; കുറിച്ചു.</p>
<p>നേരത്തെ, ട്വിറ്ററിന്റെ ലൊക്കേഷന്&#x200d; ടാഗിങില്&#x200d; കശ്മീരിലെ ലെഹ് മേഖല ചൈനയുടെ ഭാഗമായി കാണിച്ചത് വലിയ വിമര്&#x200d;ശനത്തിന് കാരണമായിരുന്നു. ലൈവ് ബ്രോഡ്കാസ്റ്റിനിടെ നടത്തിയ ജിയോ ടാഗിലാണ് ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ട്വിറ്റര്&#x200d; അടയാളപ്പെടുത്തിയത്. ലേയിലുള്ള ഹാള്&#x200d; ഓഫ് ഫെയിം യുദ്ധസ്മാരകത്തില്&#x200d; നിന്നും നാഷണല്&#x200d; സെക്യുരിറ്റി അനലിസ്റ്റായ നിതിന്&#x200d; ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റാണ് വിവാദങ്ങള്&#x200d;ക്കിടയാക്കിയത്. ഈ വീഡിയോയുടെ ലൊക്കേഷന്&#x200d; ടാഗ് നല്&#x200d;കിയത് ജമ്മു കശ്മീര്&#x200d;, പീപ്പള്&#x200d;സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു ട്വിറ്റര്&#x200d; കാണിച്ചത്.</p>
<p>സംഭവത്തില്&#x200d; രൂക്ഷ പ്രതികരണവുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d; രംഗത്തെത്തിയത്. ഇത്തരം ശ്രമങ്ങള്&#x200d; ട്വിറ്ററിന് അപകീര്&#x200d;ത്തികരമാണെന്ന് മാത്രമല്ല, നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും ട്വിറ്റര്&#x200d; മേധാവി ജാക്ക് ഡോര്&#x200d;സിയ്ക്ക് നല്&#x200d;കിയ കത്തില്&#x200d; ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സെക്രട്ടറി അജയ് സോവ്‌നെ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ നീക്കം അംഗീകരിക്കാന്&#x200d; സാധിക്കില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ട്വിറ്ററിന് നല്&#x200d;കിയ കത്തില്&#x200d; കേന്ദ്രം വ്യക്തമാക്കി.</p>
<p>അതേസമയം, സാങ്കേതിക പ്രശ്‌നം കൊണ്ട് സംഭവിച്ചതാണെന്നാണ് ട്വിറ്ററിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങള്&#x200d; മനസിലാക്കുന്നുവെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും ജിയോ ടാഗ് പ്രശ്‌നം അതിവേഗം കണ്ടെത്തി പരിഹരിച്ചുവെന്നും ട്വിറ്റര്&#x200d; അറിയിച്ചു. ഇന്ത്യന്&#x200d; ഭരണകൂടത്തിനൊപ്പം നിന്ന് പ്രവര്&#x200d;ത്തിക്കാന്&#x200d; ട്വിറ്റര്&#x200d; പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം വൈകാരിക വിഷയങ്ങളെ ബഹുമാനിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും, കത്തിനോട് ട്വിറ്റര്&#x200d; പ്രതികരിച്ചു</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amazon-alexa-kashmir-part-of-china.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൊക്കേഷന്&#x200d; ടാഗില്&#x200d; കശ്മീര്&#x200d;  ചൈനയില്&#x200d;; ട്വിറ്ററിനെതിരെ കേന്ദ്രസര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/government-warns-twitter-over-location-settings-showing-leh-in-china.html</link>
					<comments>https://www.chandrikadaily.com/government-warns-twitter-over-location-settings-showing-leh-in-china.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Oct 2020 12:16:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[TWITTER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163447</guid>

					<description><![CDATA[ലൈവ് ബ്രോഡ്കാസ്റ്റിനിടെ നടത്തിയ ജിയോ ടാഗിലാണ് ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ട്വിറ്റര്&#x200d; അടയാളപ്പെടുത്തിയത്. ഞായറാഴ്ച ലേയിലുള്ള ഹാള്&#x200d; ഓഫ് ഫെയിം യുദ്ധസ്മാരകത്തില്&#x200d; നിന്നും നാഷണല്&#x200d; സെക്യുരിറ്റി അനലിസ്റ്റായ നിതിന്&#x200d; ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റാണ് വിവാദങ്ങള്&#x200d;ക്കിടയാക്കിയത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്ര ഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു കശ്മീര്&#x200d; എന്നിവ ഇന്ത്യയുടെ നിയന്ത്രിണത്തിലുള്ള ഭാഗങ്ങളാണെന്ന് സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ വ്യക്തമാക്കി കേന്ദ്ര സര്&#x200d;ക്കാര്&#x200d;. ട്വിറ്ററിന്റെ ലൊക്കേഷന്&#x200d; ടാഗിങില്&#x200d; കശ്മീരിലെ ലെഹ് മേഖല ചൈനയുടെ ഭാഗമായി കാണിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്&#x200d;ക്കാറിന്റെ പ്രതികരണം.</p>
<p>ലൈവ് ബ്രോഡ്കാസ്റ്റിനിടെ നടത്തിയ ജിയോ ടാഗിലാണ് ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ട്വിറ്റര്&#x200d; അടയാളപ്പെടുത്തിയത്. ഞായറാഴ്ച ലേയിലുള്ള ഹാള്&#x200d; ഓഫ് ഫെയിം യുദ്ധസ്മാരകത്തില്&#x200d; നിന്നും നാഷണല്&#x200d; സെക്യുരിറ്റി അനലിസ്റ്റായ നിതിന്&#x200d; ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റാണ് വിവാദങ്ങള്&#x200d;ക്കിടയാക്കിയത്. ഈ വീഡിയോയുടെ ലൊക്കേഷന്&#x200d; ടാഗ് നല്&#x200d;കിയത് ജമ്മു കശ്മീര്&#x200d;, പീപ്പള്&#x200d;സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു ട്വിറ്റര്&#x200d; കാണിച്ചത്.</p>
<p>സംഭവത്തില്&#x200d; രൂക്ഷ പ്രതികരണവുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d; രംഗത്തെത്തിയത്. ഇത്തരം ശ്രമങ്ങള്&#x200d; ട്വിറ്ററിന് അപകീര്&#x200d;ത്തികരമാണെന്ന് മാത്രമല്ല, നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും ട്വിറ്റര്&#x200d; മേധാവി ജാക്ക് ഡോര്&#x200d;സിയ്ക്ക് നല്&#x200d;കിയ കത്തില്&#x200d; ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സെക്രട്ടറി അജയ് സോവ്നെ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ നീക്കം അംഗീകരിക്കാന്&#x200d; സാധിക്കില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ട്വിറ്ററിന് നല്&#x200d;കിയ കത്തില്&#x200d; കേന്ദ്രം വ്യക്തമാക്കി.</p>
<p>അതേസമയം, സാങ്കേതിക പ്രശ്നം കൊണ്ട് സംഭവിച്ചതാണെന്നാണ് ട്വിറ്ററിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങള്&#x200d; മനസിലാക്കുന്നുവെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും ജിയോ ടാഗ് പ്രശ്നം അതിവേഗം കണ്ടെത്തി പരിഹരിച്ചുവെന്നും ട്വിറ്റര്&#x200d; അറിയിച്ചു. ഇന്ത്യന്&#x200d; ഭരണകൂടത്തിനൊപ്പം നിന്ന് പ്രവര്&#x200d;ത്തിക്കാന്&#x200d; ട്വിറ്റര്&#x200d; പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം വൈകാരിക വിഷയങ്ങളെ ബഹുമാനിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും, കത്തിനോട് ട്വിറ്റര്&#x200d; പ്രതികരിച്ചു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-warns-twitter-over-location-settings-showing-leh-in-china.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിര്&#x200d;ഭയ് മിസൈല്&#x200d; അതിര്&#x200d;ത്തിയിലേക്ക്; ചൈനയെ നേരിടാന്&#x200d; ഇന്ത്യ പൂര്&#x200d;ണ സജ്ജം</title>
		<link>https://www.chandrikadaily.com/india-deploys-nirbhay-missile-in-border-of-china-to-face-threat.html</link>
					<comments>https://www.chandrikadaily.com/india-deploys-nirbhay-missile-in-border-of-china-to-face-threat.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 28 Sep 2020 15:55:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[china]]></category>
		<category><![CDATA[india-china border]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157202</guid>

					<description><![CDATA[ഭൗമോപരിതലത്തില്&#x200d; നിന്ന് നൂറു മീറ്റര്&#x200d; മുതല്&#x200d; നാലു കിലോമീറ്റര്&#x200d; വരെ ഉയരത്തില്&#x200d; പറക്കാനുള്ള ശേഷിയുണ്ട് ഇതിന്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അതിര്&#x200d;ത്തിയിലെ ചൈനയുടെ ഭീഷണിയെ നേരിടാന്&#x200d; ഇന്ത്യന്&#x200d; മിസൈല്&#x200d;. സബ്‌സോണിക് നിര്&#x200d;ഭയ് മിസൈലാണ് ഇന്ത്യ പുറത്തിറക്കിയത്. 1000 കിലോമീറ്റര്&#x200d; ദൂരപരിധിയുള്ള മിസൈലാണിത്. ഏത് കാലാവസ്ഥയിലും ഈ കിലോമീറ്റര്&#x200d; പരിധി ലഭിക്കും. അതിനാല്&#x200d; തന്നെ ടിബറ്റ് വരെ ഈ മിസൈല്&#x200d; വഴി ഇന്ത്യക്ക് എത്താനാവും. ഭൗമോപരിതലത്തില്&#x200d; നിന്ന് നൂറു മീറ്റര്&#x200d; മുതല്&#x200d; നാലു കിലോമീറ്റര്&#x200d; വരെ ഉയരത്തില്&#x200d; പറക്കാനുള്ള ശേഷിയുണ്ട് ഇതിന്.</p>
<p>ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് നിര്&#x200d;ഭയ് മിസൈല്&#x200d; വികസിപ്പിച്ചത്. ഏഴു വര്&#x200d;ഷത്തിന്റെ ശ്രമഫലമായാണ് മിസൈല്&#x200d; നിര്&#x200d;മിച്ചത്. ഇതിന്റെ ആദ്യ വിന്യാസമാണ് ഇപ്പോള്&#x200d; നടത്തിയത്. കൂടുതല്&#x200d; വിന്യാസങ്ങള്&#x200d; തുടര്&#x200d;ന്ന് നടത്തും.</p>
<p>ടിബറ്റിലും സിന്&#x200d;ജിയാങ്ങിലും കരയില്&#x200d; നിന്ന് ആകാശത്തേക്ക് തൊടുത്തു വിടാവുന്ന മിസൈലുകളാണ് ചൈന വിന്യസിച്ചിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് ഇന്ത്യ നിര്&#x200d;ഭയ് മിസൈലുകളെ ഒരുക്കിയിരിക്കുന്നത്. ഗുരുതരമായ സാഹചര്യങ്ങളില്&#x200d; മാത്രമാണ് ഈ മിസൈലുകള്&#x200d; പ്രയോഗിക്കുക. നിര്&#x200d;ഭയ് മിസൈലുകള്&#x200d;ക്കു പുറമെ കഠിനമായ തണുപ്പു കാലത്ത് പ്രവര്&#x200d;ത്തിക്കാന്&#x200d; കഴിയുന്ന ടാങ്കറുകളും യുദ്ധ വാഹനങ്ങളും ഇന്ത്യന്&#x200d; സൈനികര്&#x200d; സജ്ജീകരിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-deploys-nirbhay-missile-in-border-of-china-to-face-threat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈനീസ് സൈന്യം കടന്നുകയറാന്&#x200d; ശ്രമിച്ചാല്&#x200d; വെടിവെക്കാന്&#x200d; നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/lac-standoff-if-pla-comes-close-indian-troops-can-fire-says-official.html</link>
					<comments>https://www.chandrikadaily.com/lac-standoff-if-pla-comes-close-indian-troops-can-fire-says-official.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Sep 2020 04:48:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[ladakh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156869</guid>

					<description><![CDATA[സൈനിക-നയതന്ത്ര തലങ്ങളില്&#x200d; ഒട്ടേറെത്തവണ നടന്ന കൂടിക്കാഴ്ചകളില്&#x200d; രൂപപ്പെട്ട ധാരണകളെല്ലാം ചൈനീസ് സൈന്യം തുടര്&#x200d;ച്ചയായി ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നീക്കത്തിലേക്ക് സൈന്യം തിരിഞ്ഞിരിക്കുന്നത്. സൈനികപോസ്റ്റുകള്&#x200d; കൈയേറാനോ കൂട്ടത്തോടെയുള്ള പ്രാകൃത ആക്രമണത്തിനോ മുതിര്&#x200d;ന്നാല്&#x200d; വെടിയുതിര്&#x200d;ക്കാന്&#x200d;തന്നെയാണ് നിര്&#x200d;േദശമെന്ന് സൈനികവൃത്തങ്ങള്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യ-ചൈന അതിര്&#x200d;ത്തിയില്&#x200d; യഥാര്&#x200d;ഥ നിയന്ത്രണരേഖയില്&#x200d; ചൈനീസ് പീപ്പിള്&#x200d; ലിബറേഷന്&#x200d; ആര്&#x200d;മി ഇനിയും പ്രകോപനമുണ്ടാക്കിയാല്&#x200d; കല്ലും വടിയുമായി എതിരിടാന്&#x200d; നില്&#x200d;ക്കേണ്ടെന്ന് ഇന്ത്യന്&#x200d; സൈന്യത്തിന് നിര്&#x200d;ദേശം. സൈനിക-നയതന്ത്ര തലങ്ങളില്&#x200d; ഒട്ടേറെത്തവണ നടന്ന കൂടിക്കാഴ്ചകളില്&#x200d; രൂപപ്പെട്ട ധാരണകളെല്ലാം ചൈനീസ് സൈന്യം തുടര്&#x200d;ച്ചയായി ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നീക്കത്തിലേക്ക് സൈന്യം തിരിഞ്ഞിരിക്കുന്നത്. സൈനികപോസ്റ്റുകള്&#x200d; കൈയേറാനോ കൂട്ടത്തോടെയുള്ള പ്രാകൃത ആക്രമണത്തിനോ മുതിര്&#x200d;ന്നാല്&#x200d; വെടിയുതിര്&#x200d;ക്കാന്&#x200d;തന്നെയാണ് നിര്&#x200d;ദേശമെന്ന് സൈനികവൃത്തങ്ങള്&#x200d; പറഞ്ഞു.</p>
<p>ഒരു കലഹമുണ്ടായാല്&#x200d;, ജൂണ്&#x200d; 15 ന് ഗാല്&#x200d;വാന്&#x200d; ഏറ്റുമുട്ടല്&#x200d; പോലെ, വെടിവയ്പ്പ് സാധ്യമായിരുന്നില്ലെന്ന് ഉദ്യോഗസ്ഥന്&#x200d; ചൂണ്ടിക്കാട്ടി. &#8221;ഇപ്പോള്&#x200d; അങ്ങനെയല്ലു, ചൈനീസ് സൈന്യം അടുത്തെത്തിയാല്&#x200d; ഞങ്ങള്&#x200d; വെടിവയ്ക്കും. അത് പകല്&#x200d;, രാത്രി, സ്ഥാനം ദൂരം തുടങ്ങിയ ചില വ്യവസ്ഥകളെ ആശ്രയിച്ചിരിക്കും. അവര്&#x200d; ആക്രമിക്കപ്പെടാന്&#x200d; പോകുന്ന സാഹചര്യത്തിലോ ആത്മരക്ഷയ്ക്ക് വേണ്ടിയോ സൈനികര്&#x200d;ക്ക് വെടിവയ്ക്കാന്&#x200d; അധികാരമുണ്ട്, സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lac-standoff-if-pla-comes-close-indian-troops-can-fire-says-official.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിര്&#x200d;ത്തിയിലേക്ക് കൂടുതല്&#x200d; സൈന്യത്തെ അയക്കില്ല; ഇന്ത്യ–ചൈന ധാരണ</title>
		<link>https://www.chandrikadaily.com/india-and-china-release-joint-statement.html</link>
					<comments>https://www.chandrikadaily.com/india-and-china-release-joint-statement.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 Sep 2020 02:12:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[india-china border]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155786</guid>

					<description><![CDATA[സംഘര്&#x200d;ഷങ്ങള്&#x200d; ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തില്&#x200d; വീഴ്ച വരുത്താതിരിക്കാനും ധാരണയായി. തെറ്റുധാരണകള്&#x200d; അകറ്റും. ]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തെറ്റിദ്ധാരണകള്&#x200d; ഒഴിവാക്കി പരസ്പരവിശ്വാസം വീണ്ടെടുക്കാന്&#x200d; ഇന്ത്യ–ചൈന ധാരണ.  അതിര്&#x200d;ത്തിയില്&#x200d; സമാധാനം നിലനിര്&#x200d;ത്താന്&#x200d; പരിശ്രമിക്കുമെന്നറിയിച്ച് ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവനയിറക്കി. അതിര്&#x200d;ത്തിയില്&#x200d; മുന്&#x200d;നിരയിലേക്ക് കൂടുതല്&#x200d; സൈനികരെ അയയ്ക്കുന്നത് ഒഴിവാക്കുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.</p>
<p>തിങ്കളാഴ്ച നടന്ന ആറാം വട്ട കോര്&#x200d; കമാന്&#x200d;ഡര്&#x200d;തല ചര്&#x200d;ച്ചയ്ക്കു പിന്നാലെയായിരുന്നു പ്രസ്താവന. ഏഴാം വട്ട ചര്&#x200d;ച്ചകള്&#x200d; നടത്താന്&#x200d; തയാറാണെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>സംഘര്&#x200d;ഷങ്ങള്&#x200d; ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തില്&#x200d; വീഴ്ച വരുത്താതിരിക്കാനും ധാരണയായി. തെറ്റുധാരണകള്&#x200d; അകറ്റും.</p>
<p>അതിനിടെ, ഇന്ത്യയുള്&#x200d;പ്പെടെയുള്ള അതിര്&#x200d;ത്തി രാജ്യങ്ങളുമായി പലതരത്തിലുള്ള തര്&#x200d;ക്കങ്ങള്&#x200d; നിലനില്&#x200d;ക്കെ വിഷയത്തില്&#x200d; പ്രസ്താവനയുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്&#x200d;പിങും രംഗത്തെത്തി. ഒരുരാജ്യവുമായും ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് ചൈനീസ് പ്രസിഡന്റ് പ്രസ്താവനയില്&#x200d; പറഞ്ഞു. അതിര്&#x200d;ത്തി വിപുലീകരണമോ, സ്വാധീന മേഖല തേടിയോ, ആധിപത്യമോ ആഗ്രഹിച്ചോ ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്നാണ് ഷീ ജിന്&#x200d; പിങ് വ്യക്തമാക്കിയത്.</p>
<p>യുഎന്&#x200d; പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷീ ജിന്&#x200d; പിങ്. അഭിപ്രായ വ്യത്യാസങ്ങളും തര്&#x200d;ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്&#x200d; തുടരുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-and-china-release-joint-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈനയോട് പറ്റുമെങ്കില്&#x200d; പാകിസ്താനുമായി എന്തുകൊണ്ട് പാടില്ലെന്ന് പാര്&#x200d;ലമെന്റില്&#x200d; ഫാറൂഖ് അബ്ദുല്ല</title>
		<link>https://www.chandrikadaily.com/if-we-can-talk-to-china-to-resolve-issues-why-not-with-pakistan-asks-farooq-abdullah.html</link>
					<comments>https://www.chandrikadaily.com/if-we-can-talk-to-china-to-resolve-issues-why-not-with-pakistan-asks-farooq-abdullah.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 Sep 2020 13:34:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[farooq abdullah]]></category>
		<category><![CDATA[ind-pak border]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[Kashmir issue]]></category>
		<category><![CDATA[national conference]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154738</guid>

					<description><![CDATA[കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ദീര്&#x200d;ഘ നാള്&#x200d; തടങ്കലിലായിരുന്ന ദേശീയ കോണ്&#x200d;ഫറന്&#x200d;സ് പ്രസിഡന്റ്, ശേഷം ആദ്യമായാണ് പാര്&#x200d;ലമെന്റില്&#x200d; സംസാരിക്കുന്നത്. ലഡാക്കില്&#x200d; 20 ഇന്ത്യന്&#x200d; സൈനികര്&#x200d; വീര്യമൃത്യു വരിച്ച അതിര്&#x200d;ത്തി സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് പിന്നാലെ ചൈനയുമായി സമാധാനത്തിന് മോദി സര്&#x200d;ക്കാര്&#x200d; ഒരുങ്ങുന്ന സാഹചര്യത്തില്&#x200d;, അതിര്&#x200d;ത്തി സംസ്ഥാനത്തെ നേതാവിന്റെ ചോദ്യം.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യ-പാക് വിഷയത്തില്&#x200d; ചര്&#x200d;ച്ച വേണമെന്ന ആവശ്യവുമായി മുന്&#x200d; കേന്ദ്രമന്ത്രിയും ജമ്മു കശ്മീര്&#x200d; മുഖ്യമന്ത്രിമായ ഫാറൂഖ് അബ്ദുല്ലയും പാര്&#x200d;ലമെന്റില്&#x200d; രംഗത്ത്. നിയന്ത്രണമേഖലയില്&#x200d; സൈനികരെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായി ചര്&#x200d;ച്ച നടത്തുകയാണെങ്കില്&#x200d;, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്&#x200d; പരിഹരിക്കുന്നതിന് പാകിസ്ഥാനുമായി ചര്&#x200d;ച്ച നടത്തണമെന്ന ആവശ്യവുമായാണ് കശ്മീരിലെ മുതിര്&#x200d;ന്ന നേതാവ് രംഗത്തെത്തിയത്. ലോക്‌സഭയില്&#x200d; സംസാരിച്ച ഫാറൂഖ് അബ്ദുല്ല പറഞ്ഞു.</p>
<p>ലഡാക്കില്&#x200d; 20 ഇന്ത്യന്&#x200d; സൈനികര്&#x200d; വീര്യമൃത്യു വരിച്ച അതിര്&#x200d;ത്തി സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് പിന്നാലെ ചൈനയുമായി സമാധാനത്തിന് മോദി സര്&#x200d;ക്കാര്&#x200d; ഒരുങ്ങുന്ന സാഹചര്യത്തില്&#x200d;, അതിര്&#x200d;ത്തി സംസ്ഥാനത്തെ നേതാവിന്റെ ചോദ്യം.</p>
<p>&#8216;പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ ഇന്ന് ചൈനയുമായി ചര്&#x200d;ച്ച നടത്താന്&#x200d; ഒരുങ്ങുകയാണ്. തീര്&#x200d;പ്പുകല്&#x200d;പ്പിക്കാത്ത പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുന്നതിനായി പാകിസ്ഥാനുമായും ചര്&#x200d;ച്ച ആരംഭിക്കണം, ഫാറൂഖ് അബ്ദുല്ല ലോകസഭയില്&#x200d; വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ദീര്&#x200d;ഘ നാള്&#x200d; തടങ്കലിലായിരുന്ന ദേശീയ കോണ്&#x200d;ഫറന്&#x200d;സ് പ്രസിഡന്റ്, ശേഷം ആദ്യമായാണ് പാര്&#x200d;ലമെന്റില്&#x200d; സംസാരിക്കുന്നത്.</p>
<p>&#8216;അതിര്&#x200d;ത്തിയിലെ ഏറ്റുമുട്ടലുകള്&#x200d; വര്&#x200d;ദ്ധിക്കുകയും ആളുകള്&#x200d; മരിക്കുകയും ചെയ്യുന്നു &#8230;ഇത് കൈകാര്യം ചെയ്യാന്&#x200d; ഒരു മാര്&#x200d;ഗം കണ്ടെത്തേണ്ടതുണ്ട്. ചര്&#x200d;ച്ചകള്&#x200d; ഒഴികെ &#8230;(ലഡാക്ക് അതിര്&#x200d;ത്തിയില്&#x200d; നിന്ന്) പിന്മാറാനുള്ള ശ്രമത്തിനായി നിങ്ങള്&#x200d; ചൈനയുമായി സംസാരിക്കുമ്പോള്&#x200d;, ഈ അവസ്ഥയില്&#x200d; നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്നതിന് നമ്മളുടെ (മറ്റ്) അയല്&#x200d;ക്കാരോടും സംസാരിക്കണം, ഫാറുഖ് അബ്ദുല്ല ആവശ്യപ്പെട്ടു.</p>
<p>അതേസമയം, കേന്ദ്രഭരണ പ്രദേശമായി മാറിയിട്ടും ജമ്മു കശ്മീരില്&#x200d; യാതൊരു പുരോഗതിയും കണ്ടില്ലെന്ന് മുന്&#x200d; മുഖ്യമന്ത്രി പാര്&#x200d;ലമെന്റില്&#x200d; തുറന്നടിച്ചു. അധികൃതര്&#x200d; 4 ജി സൗകര്യങ്ങള്&#x200d; തടയുന്നതിനാല്&#x200d; വിദ്യാര്&#x200d;ത്ഥികളും വ്യാപാരികളും വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും, ഇത് പൊതു താല്&#x200d;പ്പര്യത്തിന് വിരുദ്ധമാണെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.</p>
<p>ഷോപിയാനില്&#x200d; നടന്ന ഏറ്റുമുട്ടലില്&#x200d; മൂന്ന് പേര്&#x200d; കൊലപ്പെട്ട സംഭവത്തില്&#x200d; കരസേന നടത്തിയ അന്വേഷണത്തില്&#x200d; ശ്രീനഗര്&#x200d; എംപി സന്തോഷം പ്രകടിപ്പിച്ചു. മൂന്ന് നിരപരാധികളായ ഷോപിയാന്&#x200d; സ്വദേശികള്&#x200d; കൊല്ലപ്പെട്ടുവെന്ന് സൈന്യം സമ്മതിച്ചതില്&#x200d; എനിക്ക് സന്തോഷമുണ്ട്. സര്&#x200d;ക്കാര്&#x200d; കനത്ത നഷ്ടപരിഹാരം നല്&#x200d;കുമെന്ന് ഞാന്&#x200d; പ്രതീക്ഷിക്കുന്നു,&#8221;അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. <span style="color: #333333; font-family: Georgia, 'Times New Roman', 'Bitstream Charter', Times, serif; font-size: 16px;">തടങ്കലിൽ കഴിയുമ്പോൾ തനിക്കുവേണ്ടി സംസാരിച്ചതിന് പാർലമെന്റ് അംഗങ്ങളോട് ഫാറൂഖ് അബ്ദുല്ല നന്ദി അറിയിച്ചു.</span></p>
<p>കാശ്മീരിന് പ്രത്യേക അധികാരം നല്&#x200d;കിയിരുന്ന ആര്&#x200d;ട്ടിക്കിള്&#x200d; 370 കേന്ദ്രസര്&#x200d;ക്കാര്&#x200d; റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ തുടര്&#x200d;ന്ന് കഴിഞ്ഞ വര്&#x200d;ഷം ഫാറൂഖ് അബ്ദുല്ലയെയും ഉമര്&#x200d; അബ്ദുള്ളയേയും അടക്കം നിരവധി രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; തടങ്കലില്&#x200d; പാര്&#x200d;പ്പിച്ചിരുന്നു. ഈ വര്&#x200d;ഷം മാര്&#x200d;ച്ചിലാണ് ഫാറൂഖ് അബ്ദുല്ല മോചിതനായത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-we-can-talk-to-china-to-resolve-issues-why-not-with-pakistan-asks-farooq-abdullah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്ത് ബഹിഷ്‌കരണം? അതിര്&#x200d;ത്തി സംഘര്&#x200d;ഷങ്ങള്&#x200d;ക്കിടെ ചൈനീസ് നിയന്ത്രിത ബാങ്കുകളില്&#x200d; നിന്ന് 9202 കോടി വായ്പയെടുത്ത് മോദി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/india-took-two-loans-totalling-rs-9202-crore-from-a-beijing-based-multilateral-development-bank.html</link>
					<comments>https://www.chandrikadaily.com/india-took-two-loans-totalling-rs-9202-crore-from-a-beijing-based-multilateral-development-bank.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 16 Sep 2020 07:33:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[china]]></category>
		<category><![CDATA[chinese boycott]]></category>
		<category><![CDATA[india-china]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153658</guid>

					<description><![CDATA[പാര്&#x200d;ലമെന്റില്&#x200d; കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്&#x200d; തന്നെയാണ് ഇക്കാര്യങ്ങള്&#x200d; വെളിപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അതിര്&#x200d;ത്തിയിലെ സംഘര്&#x200d;ഷങ്ങള്&#x200d;ക്കും ചൈനീസ് ഉത്പന്ന ബഹിഷ്‌കരണങ്ങള്&#x200d;ക്കും മധ്യേ ചൈനയുടെ നിയന്ത്രണത്തിലുള്ള രണ്ട് ബാങ്കുകളില്&#x200d; നിന്ന് 1350 മില്യണ്&#x200d; യുഎസ് ഡോളറിന്റെ (ഏകദേശം 9202 കോടി ഇന്ത്യന്&#x200d; രൂപ) വായ്പയെടുത്ത് മോദി സര്&#x200d;ക്കാര്&#x200d;.</p>
<p>ജൂണ്&#x200d; 19ന് ഏഷ്യന്&#x200d; ഇന്&#x200d;ഫ്രാസ്ട്രക്ചര്&#x200d; ഇന്&#x200d;വസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി)യില്&#x200d; നിന്നായിരുന്നു ആദ്യ വായ്പ. പ്രധാന്&#x200d;മന്ത്രി ഗരീബ് കല്യാണ്&#x200d; യോജ്‌നയുടെ പദ്ധതികളുമായി ബന്ധപ്പെട്ട് 750 ദശലക്ഷം യുഎസ് ഡോളറിന്റെ (5521 കോടി) വായ്പാ കരാര്&#x200d; ആണ് ഒപ്പുവച്ചത്. ബീജിങ് ആസ്ഥാനമായ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമ ചൈനയാണ്. ലഡാകിലെ ഗല്&#x200d;വാന്&#x200d; താഴ്‌വരയില്&#x200d; 20 ഇന്ത്യന്&#x200d; പട്ടാളക്കാരെ ചൈന വകവരുത്തിയതിന് നാലു ദിവസങ്ങള്&#x200d;ക്കകമായിരുന്നു ഈ വായ്പാ കരാര്&#x200d;. ജൂണ്&#x200d; 15നായിരുന്നു ഇന്ത്യന്&#x200d; സൈനികര്&#x200d; വീരമൃത്യു വരിച്ചിരുന്നത്.</p>
<p>ജൂലൈ 29ന് ഇതിനുള്ള പ്രതികാര നടപടിയെന്ന നിലയില്&#x200d; 59 ചൈനീസ് ആപ്പുകള്&#x200d; ഇന്ത്യ നിരോധിച്ചു. കേന്ദ്രസര്&#x200d;ക്കാറിന്റെ ഡിജിറ്റല്&#x200d; സ്‌ട്രൈക്ക് ആയാണ് ഇതിനെ വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്&#x200d; അതിര്&#x200d;ത്തിയില്&#x200d; ചൈന വീണ്ടും സംഘര്&#x200d;ഷം തുടര്&#x200d;ന്നു. സംഘര്&#x200d;ഷം തുടരുന്ന വേളയില്&#x200d; മെയ് എട്ടിനാണ് സര്&#x200d;ക്കാര്&#x200d; വീണ്ടും ബാങ്കില്&#x200d; നിന്ന് വായ്പയെടുത്തത്. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് സാമ്പത്തിക പിന്തുണ തേടിയാണ് വായ്പയെടുത്തത്.</p>
<p>പാര്&#x200d;ലമെന്റില്&#x200d; കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്&#x200d; തന്നെയാണ് ഇക്കാര്യങ്ങള്&#x200d; വെളിപ്പെടുത്തിയത്. ബിജെപി എംപിമാരായ സുനില്&#x200d; കുമാര്&#x200d; സിങ്, പിപി ചൗധരി എന്നിവരാണ് ഇതു സംബന്ധിച്ച് വിവരങ്ങള്&#x200d; ആരാഞ്ഞത്.</p>
<p>ചൈനീസ് ആക്രമണത്തിന് പിന്നാലെ, അയല്&#x200d; രാജ്യത്തിന്റെ ഉത്പന്നങ്ങളും സ്മാര്&#x200d;ട് സേവനങ്ങളും വ്യാപകമായി ബഹിഷ്‌കരിക്കണമെന്ന മുറവിളിക്കിടെയാണ് സര്&#x200d;ക്കാര്&#x200d; ബാങ്കില്&#x200d; നിന്ന് വായ്പ സ്വീകരിക്കുന്നത്.</p>
<p>ഏഷ്യന്&#x200d; മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ട ബഹുരാഷ്ട്ര ബാങ്കാണ് എഐഐബി. 2016 ജനുവരിയിലാണ് ബാങ്ക് പ്രവര്&#x200d;ത്തനമാരംഭിച്ചത്. ബാങ്കിന്റെ തുടക്ക കാലം മുതല്&#x200d; തന്നെ ഇന്ത്യയും അംഗമാണ്. എന്നാല്&#x200d; ചൈനയാണ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമ. 26.61 ശതമാനം ഓഹരിയാണ് ചൈനയുടെ പക്കലുള്ളത്. ഇന്ത്യയുടെ പക്കല്&#x200d; 7.6 ശതമാനവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-took-two-loans-totalling-rs-9202-crore-from-a-beijing-based-multilateral-development-bank.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മിസ്റ്റര്&#x200d; മോദി, ചൈനയെ പറയാന്&#x200d; നിങ്ങളിങ്ങനെ പേടിക്കല്ലേ; അതിര്&#x200d;ത്തി വിഷയത്തില്&#x200d; മറുപടിയുമായി രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/do-not-be-afraid-to-name-china-rahul-gandhi-tells-pm-modi.html</link>
					<comments>https://www.chandrikadaily.com/do-not-be-afraid-to-name-china-rahul-gandhi-tells-pm-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 15 Sep 2020 13:03:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[Parliament Updates]]></category>
		<category><![CDATA[rahul 2.0]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[rajnath singh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153455</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇന്ത്യ-ചൈന അതിര്&#x200d;ത്തി വിഷയം ലോകസഭയില്&#x200d; ചര്&#x200d;ച്ചയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്&#x200d;ഗ്രസ് എം.പി രാഹുല്&#x200d; ഗാന്ധി. ഇന്ത്യ-ചൈന അതിര്&#x200d;ത്തി വിഷയം സംബന്ധിച്ച് ലോക്സഭയില്&#x200d; പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രസ്താവന നടത്തിയതിന് പിന്നാലെയായിരുന്നു പാര്&#x200d;ലമെന്റിലില്ലാത്ത രാഹുല്&#x200d; ഗാന്ധിയുടെ ട്വീറ്റിലൂടെയുള്ള മറുപടി. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയോടെ വ്യക്തമായതായി രാഹുല്&#x200d; പരിഹസിച്ചു. रक्षामंत्री के बयान से साफ़ है कि मोदी जी ने देश को चीनी अतिक्रमण पर [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യ-ചൈന അതിര്&#x200d;ത്തി വിഷയം ലോകസഭയില്&#x200d; ചര്&#x200d;ച്ചയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്&#x200d;ഗ്രസ് എം.പി രാഹുല്&#x200d; ഗാന്ധി. ഇന്ത്യ-ചൈന അതിര്&#x200d;ത്തി വിഷയം സംബന്ധിച്ച് ലോക്സഭയില്&#x200d; പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രസ്താവന നടത്തിയതിന് പിന്നാലെയായിരുന്നു പാര്&#x200d;ലമെന്റിലില്ലാത്ത രാഹുല്&#x200d; ഗാന്ധിയുടെ ട്വീറ്റിലൂടെയുള്ള മറുപടി.</p>
<p>ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയോടെ വ്യക്തമായതായി രാഹുല്&#x200d; പരിഹസിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">रक्षामंत्री के बयान से साफ़ है कि मोदी जी ने देश को चीनी अतिक्रमण पर गुमराह किया।</p>
<p>हमारा देश हमेशा से भारतीय सेना के साथ खड़ा था, है और रहेगा।</p>
<p>लेकिन मोदी जी,<br />आप कब चीन के ख़िलाफ़ खड़े होंगे?<br />चीन से हमारे देश की ज़मीन कब वापस लेंगे?</p>
<p>चीन का नाम लेने से डरो मत।</p>
<p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1305826119913017344?ref_src=twsrc%5Etfw">September 15, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>‘ചൈനീസ് കയ്യേറ്റത്തില്&#x200d; മോദി ജി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയില്&#x200d; നിന്ന് വ്യക്തമാണ്.<br />
നമ്മുടെ രാജ്യം എല്ലായ്‌പ്പോഴും ഇന്ത്യന്&#x200d; സൈന്യത്തോടൊപ്പമുണ്ട്, നിലനില്&#x200d;ക്കും.<br />
എന്നാല്&#x200d; മിസ്റ്റര്&#x200d;, മോദി,<br />
നിങ്ങള്&#x200d; എപ്പോഴാണ് ചൈനയ്ക്കെതിരെ നിലകൊള്ളുക?<br />
എപ്പോഴാണ് ചൈനയില്&#x200d; നിന്ന് നമ്മുടെ രാജ്യത്തിന്റെ ഭൂമി തിരിച്ചുപിടിക്കുക?<br />
ചൈനയുടെ പേര് നല്&#x200d;കാന്&#x200d; ഭയപ്പെടരുത്, രാഹുല്&#x200d; ട്വീറ്റ് ചെയ്തു.</p>
<p>ചൈന വിഷയത്തില്&#x200d; പ്രത്യേക ചര്&#x200d;ച്ച വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി പാര്&#x200d;ലമെന്റില്&#x200d; പ്രസ്താവന നടത്തിയത്. ഇന്ത്യ, ചൈന അതിര്&#x200d;ത്തി പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്&#x200d;ത്തിയില്&#x200d; ചൈന വിയോജിപ്പുണ്ട്. അതിര്&#x200d;ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല. സ്ഥിതിഗതികള്&#x200d; ഏകപക്ഷീയമായി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങള്&#x200d; ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ്. ചൈനീസ് സൈനികരുടെ അക്രമം മുന്&#x200d;കാല കരാറുകളുടെ ലംഘനമാണെന്നുമാണ് രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്. എന്നാല്&#x200d;, രാജ്യത്തിന്റെ അതിര്&#x200d;ത്തികള്&#x200d; സംരക്ഷിക്കുന്നതിനായി നമ്മള്&#x200d; സൈനിക വിന്യാസങ്ങള്&#x200d; പ്രദേശത്ത് സംവിധാനപ്പെടുത്തിയിട്ടുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്&#x200d; നമ്മള്&#x200d; തയ്യാറാണെന്നും രാജ്‌നാഥ് സിങ് ഉറപ്പ് നല്&#x200d;കി.</p>
<p>അതേസമയം, ഇന്ത്യ &#8211; ചൈന വിഷയത്തില്&#x200d; പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ ലോക്സഭയില്&#x200d;നിന്ന് കോണ്&#x200d;ഗ്രസ് ഇറങ്ങിപ്പോയി. ലഡാക്ക് സംഘര്&#x200d;ഷത്തേക്കുറിച്ചുള്ള ചര്&#x200d;ച്ചകളില്&#x200d;നിന്ന് മോദി സര്&#x200d;ക്കാര്&#x200d; ഓടിയൊളിക്കുകയാണെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു.</p>
<p>യാഥാര്&#x200d;ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്&#x200d; ശാന്തമാണെന്നാണ് സര്&#x200d;ക്കാര്&#x200d; വിശ്വസിക്കുന്നതെങ്കില്&#x200d; പിന്നെ ചര്&#x200d;ച്ചയില്&#x200d;നിന്ന് ഓടിയൊളിക്കുന്നത് എന്തിനാണെന്ന് കോണ്&#x200d;ഗ്രസ് ചോദിച്ചു. ഇതേക്കുറിച്ച് സംസാരിക്കാന്&#x200d; കോണ്&#x200d;ഗ്രസ് എംപിമാരെ അനുവദിക്കുന്നില്ലെന്നും പാര്&#x200d;ട്ടി ആരോപിച്ചു. പലകാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. എന്നാല്&#x200d;, സംസാരിക്കാന്&#x200d;പോലും സ്പീക്കര്&#x200d; അനുവദിക്കുന്നില്ല. ലഡാക്ക് വിഷയത്തില്&#x200d; ചര്&#x200d;ച്ച വേണമെന്ന ആവശ്യപ്പെട്ടുള്ള സമ്മര്&#x200d;ദ്ദം തുടരും. ഇത്തരം ചര്&#x200d;ച്ചകള്&#x200d; മുമ്പ് നടന്നിട്ടുണ്ടെന്ന് കോണ്&#x200d;ഗ്രസ്  നേതാവ് അധീര്&#x200d; രഞ്ജന്&#x200d; ചൗധരി ചൂണ്ടിക്കാട്ടി. 1962 ലെ യുദ്ധ സമയത്ത് അതേക്കുറിച്ച് ചര്&#x200d;ച്ച നടത്തണമെന്ന് അടല്&#x200d; ബിഹാരി വാജ്‌പേയി ആവശ്യപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി ജവഹര്&#x200d;ലാല്&#x200d; നെഹ്രു പാര്&#x200d;ലമെന്റില്&#x200d; രണ്ട് ദിവസത്തെ ചര്&#x200d;ച്ച നടത്താമെന്ന് സമ്മതിക്കുകയാണ് ചെയ്തതെന്ന് ചൗധരി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/do-not-be-afraid-to-name-china-rahul-gandhi-tells-pm-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ-ചൈന അതിര്&#x200d;ത്തികള്&#x200d; ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്</title>
		<link>https://www.chandrikadaily.com/china-disagrees-on-border-with-india-rajnath-singh.html</link>
					<comments>https://www.chandrikadaily.com/china-disagrees-on-border-with-india-rajnath-singh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 15 Sep 2020 10:12:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[monsoon section]]></category>
		<category><![CDATA[Parliament Updates]]></category>
		<category><![CDATA[raj nadh sing]]></category>
		<category><![CDATA[rajnath singh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153433</guid>

					<description><![CDATA[ഇന്ത്യ, ചൈന അതിര്&#x200d;ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്&#x200d;ത്തിയില്&#x200d; ചൈന വിയോജിപ്പുണ്ട്. അതിര്&#x200d;ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്&#x200d;ത്തി പ്രശ്‌നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈനയുമായുള്ള അതിര്&#x200d;ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്&#x200d;ത്തികള്&#x200d; ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ലെന്നത് ചൈന അംഗീകരിക്കു്ന്ന കാര്യമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.</p>
<p>പാര്&#x200d;ലമെന്&#x200d;ന്റിന്റെ വര്&#x200d;ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനം ലോകസഭയില്&#x200d; ഇന്ത്യ- ചൈന അതിര്&#x200d;ത്തി തര്&#x200d;ക്ക വിഷയത്തില്&#x200d; സംസാരിക്കുകയാരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മന്ത്രിയുടെ പ്രസ്താവനയോടെയാണ് സഭ തുടങ്ങിയത്. ചൈന വിഷയത്തില്&#x200d; പ്രത്യേക ചര്&#x200d;ച്ച വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി പ്രസ്താവന നടത്തുന്നത്.</p>
<p>ഇന്ത്യ, ചൈന അതിര്&#x200d;ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്&#x200d;ത്തിയില്&#x200d; ചൈന വിയോജിപ്പുണ്ട്. അതിര്&#x200d;ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല. എന്നാല്&#x200d; ഈ വിന്യാസം ഭൂമിശാസ്ത്രപരമായ വ്യവസ്ഥകള്&#x200d; അടിസ്ഥാനമാക്കി നന്നായി സ്ഥാപിതമായ ഒന്നാണെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. ഇന്ത്യ-ചൈന അതിര്&#x200d;ത്തി പ്രദേശങ്ങളിലെ സമാധാനത്തിനായി ഉഭയകക്ഷി ബന്ധത്തിന്റെ കൂടുതല്&#x200d; വികാസം അത്യാവശ്യമാണെന്ന് കരുതുന്നു. സ്ഥിതിഗതികള്&#x200d; ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങള്&#x200d; ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന് നയതന്ത്ര ചാനലുകളിലൂടെ ഞങ്ങള്&#x200d; ചൈനയെ അറിയിച്ചിട്ടുണ്ടെന്നും, രാജ്നാഥ് സിങ് പറഞ്ഞു.</p>
<p>അതേസമയം, ചൈനീസ് സൈനികരുടെ അക്രമം മുന്&#x200d;കാല കരാറുകളുടെ ലംഘനമാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. നമ്മുടെ അതിര്&#x200d;ത്തികള്&#x200d; സംരക്ഷിക്കുന്നതിനായി നമ്മള്&#x200d; സൈനിക വിന്യാസങ്ങള്&#x200d; പ്രദേശത്ത് സംവിധാനപ്പെടുത്തിയിട്ടുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്&#x200d; നമ്മള്&#x200d; തയ്യാറാണെന്ന് നിങ്ങള്&#x200d;ക്ക് ഉറപ്പ് നല്&#x200d;കാന്&#x200d; ഞാന്&#x200d; ആഗ്രഹിക്കുന്നെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> Defence Minister Rajnath Singh makes a statement on India-China border issue, in Lok Sabha (Source: Lok Sabha TV) <a href="https://t.co/1dlRokI1It">https://t.co/1dlRokI1It</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1305802443268132865?ref_src=twsrc%5Etfw">September 15, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, രാജ്യസഭയുടെ രണ്ടാം ദിനം ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 9 മണിക്കാണ് ഇനിചേരുക. ലോക്സഭയിലെ പാര്&#x200d;ലമെന്റ് നടപടികളുടെ രണ്ടാം ദിവസം സഭയില്&#x200d; എംപിമാരുടെ ശമ്പള അലവന്&#x200d;സിലെ വെട്ടിക്കുറവുകളും മറ്റ് പ്രധാന കാര്യങ്ങളും ചര്&#x200d;ച്ചയാവും.</p>
<p>കൊവിഡ് പകര്&#x200d;ച്ചവ്യാധിക്കിടയില്&#x200d; ആറു മാസത്തിന് ശേഷം തിങ്കളാഴ്ചയാണ് പാര്&#x200d;ലമെന്റ് യോഗം വീണ്ടും ചേര്&#x200d;ന്നത്. കിഴക്കന്&#x200d;ഡ ലഢാഖിലെ നിയന്ത്രണ രേഖയിലെ ഗല്&#x200d;വാന്&#x200d; താഴ്‌വരയില്&#x200d; ജൂണ്&#x200d; 15 ന് 20 ഇന്ത്യന്&#x200d; സൈനികര്&#x200d; കൊല്ലപ്പെട്ടതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്&#x200d; തര്&#x200d;ക്കം തുടരുകയാണ്. ചൈനയുടെ ഭാഗത്തും മരണങ്ങള്&#x200d; ഉണ്ടായെങ്കിലും വിശദാംശങ്ങള്&#x200d; ഇതുവരെ പുറത്തുവിട്ടിട്ടില്ല.</p>
<div class="embed-responsive"></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/china-disagrees-on-border-with-india-rajnath-singh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു; രാജ്നാഥ് സിങ് ലോക്‌സഭയില്&#x200d; ഇന്ത്യ-ചൈന അതിര്&#x200d;ത്തി പ്രശ്നത്തില്&#x200d;  സംസാരിക്കുന്നു</title>
		<link>https://www.chandrikadaily.com/rajya-sabha-adjourned-rajnath-singh-to-address-lok-sabha-today.html</link>
					<comments>https://www.chandrikadaily.com/rajya-sabha-adjourned-rajnath-singh-to-address-lok-sabha-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 15 Sep 2020 09:36:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[Parliament Updates]]></category>
		<category><![CDATA[Rajnadh Sing]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153391</guid>

					<description><![CDATA[രാജ്യസഭയുടെ രണ്ടാം ദിനം ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 9 മണിക്കാണ് ഇനിചേരുക. ലോക്സഭയിലെ പാര്&#x200d;ലമെന്റ് നടപടികളുടെ രണ്ടാം ദിവസം സഭയില്&#x200d; എംപിമാരുടെ ശമ്പള അലവന്&#x200d;സിലെ വെട്ടിക്കുറവുകളും മറ്റ് പ്രധാന കാര്യങ്ങളും ചര്&#x200d;ച്ചയാവും.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വര്&#x200d;ഷകാല ലോക്‌സഭാ സെഷന്&#x200d; രണ്ടാം ദിനം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തുടങ്ങുമ്പോള്&#x200d; ഇന്ത്യ- ചൈന അതിര്&#x200d;ത്തി തര്&#x200d;ക്ക വിഷയത്തില്&#x200d; പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് ലോക്സഭയില്&#x200d; പ്രസ്താവന നടത്തുമെന്ന് റിപ്പോര്&#x200d;ട്ട്. മന്ത്രിയുടെ പ്രസംഗം ഉച്ചകഴിഞ്ഞ് 3 മണിയോടെ നടക്കും. ചൈന വിഷയത്തില്&#x200d; പ്രത്യേക ചര്&#x200d;ച്ച വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി പ്രസ്താവന നടത്തുന്നത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/MonsoonSession?src=hash&amp;ref_src=twsrc%5Etfw">#MonsoonSession</a>: The second day of Parliament proceedings in Lok Sabha (in file pic) to begin at 3 pm today. Cuts in the salary allowances of MPs and other important matters to be taken up for discussion in the House. <a href="https://t.co/8oNI3ounfT">pic.twitter.com/8oNI3ounfT</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1305780517678260224?ref_src=twsrc%5Etfw">September 15, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, രാജ്യസഭയുടെ രണ്ടാം ദിനം ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 9 മണിക്കാണ് ഇനിചേരുക. ലോക്സഭയിലെ പാര്&#x200d;ലമെന്റ് നടപടികളുടെ രണ്ടാം ദിവസം സഭയില്&#x200d; എംപിമാരുടെ ശമ്പള അലവന്&#x200d;സിലെ വെട്ടിക്കുറവുകളും മറ്റ് പ്രധാന കാര്യങ്ങളും ചര്&#x200d;ച്ചയാവും.</p>
<p>കൊവിഡ് പകര്&#x200d;ച്ചവ്യാധിക്കിടയില്&#x200d; ആറു മാസത്തിന് ശേഷം തിങ്കളാഴ്ചയാണ് പാര്&#x200d;ലമെന്റ് യോഗം വീണ്ടും ചേര്&#x200d;ന്നത്. കിഴക്കന്&#x200d;ഡ ലഢാഖിലെ നിയന്ത്രണ രേഖയിലെ ഗല്&#x200d;വാന്&#x200d; താഴ്‌വരയില്&#x200d; ജൂണ്&#x200d; 15 ന് 20 ഇന്ത്യന്&#x200d; സൈനികര്&#x200d; കൊല്ലപ്പെട്ടതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്&#x200d; തര്&#x200d;ക്കം തുടരുകയാണ്. ചൈനയുടെ ഭാഗത്തും മരണങ്ങള്&#x200d; ഉണ്ടായെങ്കിലും വിശദാംശങ്ങള്&#x200d; ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഢാഖിലെ പാങ്‌ഗോങ് സോ തടാകത്തിന്റെ തെക്ക് ഭാഗത്ത് ചൈനീസ് സൈന്യം ഒപ്ടിക്കല്&#x200d; ഫൈബര്&#x200d; കേബിളുകള്&#x200d; സ്ഥാപിക്കുകയാണെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്&#x200d;ഷാവസ്ഥയ്ക്ക് അയവ് വരുത്തുന്നതിന് ഉന്നതതല ചര്&#x200d;ച്ചകള്&#x200d; നടക്കുന്നതിനിടെയാണ് ചൈനീസ് നടപടി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> Defence Minister Rajnath Singh makes a statement on India-China border issue, in Lok Sabha (Source: Lok Sabha TV) <a href="https://t.co/1dlRokI1It">https://t.co/1dlRokI1It</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1305802443268132865?ref_src=twsrc%5Etfw">September 15, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇന്നലെയാരംഭിച്ച പാര്&#x200d;മെന്റിന്റെ വര്&#x200d;ഷകാല സമ്മേളനത്തില്&#x200d; പ്രധാന വിഷയങ്ങളില്&#x200d; പ്രതിപക്ഷംഅടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കിയിരുന്നു. ഇന്ത്യ-ചൈനാ അതിര്&#x200d;ത്തിയിലെ ഗൗരവകരമായ സാഹചര്യം മറ്റു നടപടികള്&#x200d; നിര്&#x200d;ത്തിവെച്ച് ലോക്സഭ അടിയന്തര പ്രാധാന്യത്തോടെ ചര്&#x200d;ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് എംപിമാര്&#x200d; ലോകസഭയില്&#x200d; സ്പീക്കര്&#x200d; ഓം ബിര്&#x200d;ളക്ക് കത്തുനല്&#x200d;കി. മാസങ്ങളായി തുടരുന്ന ചൈനീസ് കടന്നുകയറ്റം ചര്&#x200d;ച്ച ചെയ്യണമെന്നാണ് ആവശ്യം. മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്&#x200d; എംപി , തമിഴ്‌നാട്ടില്&#x200d; നിന്നുള്ള എംപിയായ നവാസ്‌കനി എന്നിവരാണ് ചര്&#x200d;ച്ചയാവശ്യപ്പെട്ട് കത്ത് നല്&#x200d;കിയത്.</p>
<p>കിഴക്കന്&#x200d; ലഡാക്കില്&#x200d; ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് വിഷയത്തില്&#x200d; കോണ്&#x200d;ഗ്രസ് എംപിമാരായ അധിര്&#x200d; രഞ്ജന്&#x200d; ചൗധരി, കെ സുരേഷ് എന്നിവരും ലോക്‌സഭയില്&#x200d; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajya-sabha-adjourned-rajnath-singh-to-address-lok-sabha-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
