india-china border – Chandrika Daily https://www.chandrikadaily.com Sat, 24 Oct 2020 12:50:00 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg india-china border – Chandrika Daily https://www.chandrikadaily.com 32 32 കശ്മീര്‍ ചൈനയിലെന്ന് അലക്സയും; തെറ്റ് തിരുത്തുമെന്ന് ആമസോണ്‍ https://www.chandrikadaily.com/amazon-alexa-kashmir-part-of-china.html https://www.chandrikadaily.com/amazon-alexa-kashmir-part-of-china.html#respond Sat, 24 Oct 2020 12:39:32 +0000 https://www.chandrikadaily.com/?p=163954 ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ലേ പ്രവിശ്യ ചൈനയുടെ ഭാഗമാക്കിയന്ന ട്വിറ്റര്‍ ലൊക്കേഷന്‍ ടാഗിന് പിന്നാലെ സമാന രീതിയില്‍ കശ്മീര്‍ ചൈനയിലാക്കി ആമസോണിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പേഴ്സണല്‍ അസിസ്റ്റന്റ് അലക്സയും.

കശ്മീര്‍ പ്രദേശം ഏതുരാജ്യത്തിന്റെ ഭാഗമാണെന്ന ചോദ്യത്തോട് ചൈനയുടെ ഭാഗമാണ് കശ്മീര്‍ എന്നാണ് അലക്സ പറയുന്നത്. ഇത്തരത്തിലുള്ള വീഡിയോ ട്വിറ്ററില്‍ വൈറലതോടെ സംഭവത്തില്‍ വിശദീകരണവുമായി ആമസോണ്‍ തന്നെ രംഗത്തെത്തി. അലക്‌സ ഉപയോക്താവ് പങ്കു വച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ആമസോണിനെതിരായ പ്രതിഷേധമായി ഉയര്‍ന്നിരുന്നു. കശ്മീര്‍ ഏത് രാജ്യത്തിന്റെ ഭാഗമാണെന്ന് അലക്സ ഉപയോക്താവ് ചോദിക്കുമ്പോള്‍, കശ്മീര്‍ ചൈനയുടെ ഭാഗമാണെന്ന് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

അതേസമയം അലക്സയുടെ ഹിന്ദി പതിപ്പിലാണ് ഈ പിശക് കടന്നു കൂടിയിരിക്കുന്നതെന്ന് സംഭവം പരീക്ഷിച്ച പലരും സാക്ഷ്യപ്പെടുത്തുന്നു. ഭാഷ ഇംഗ്ലീഷിലേക്ക് മാറുമ്പോള്‍, കശ്മീര്‍ ഉത്തരേന്ത്യയുടെ ഭാഗമാണെന്നാണ് അലക്സ പറയുന്നത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ ആമസോണ്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. തെറ്റ് ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദിയുണ്ടെന്നും, വിവരം ഇതുമായി ബന്ധപ്പെട്ട ടീമിന് കൈമാറിയതായും ആമസോണ്‍ അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. തെറ്റ് തിരുത്തുമെന്നും, ഭാവിയിലും ഏത് സഹായത്തിനും തങ്ങളെ ബന്ധപ്പെടാമെന്നും അവര്‍ കുറിച്ചു.

നേരത്തെ, ട്വിറ്ററിന്റെ ലൊക്കേഷന്‍ ടാഗിങില്‍ കശ്മീരിലെ ലെഹ് മേഖല ചൈനയുടെ ഭാഗമായി കാണിച്ചത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ലൈവ് ബ്രോഡ്കാസ്റ്റിനിടെ നടത്തിയ ജിയോ ടാഗിലാണ് ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ട്വിറ്റര്‍ അടയാളപ്പെടുത്തിയത്. ലേയിലുള്ള ഹാള്‍ ഓഫ് ഫെയിം യുദ്ധസ്മാരകത്തില്‍ നിന്നും നാഷണല്‍ സെക്യുരിറ്റി അനലിസ്റ്റായ നിതിന്‍ ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഈ വീഡിയോയുടെ ലൊക്കേഷന്‍ ടാഗ് നല്‍കിയത് ജമ്മു കശ്മീര്‍, പീപ്പള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു ട്വിറ്റര്‍ കാണിച്ചത്.

സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ഇത്തരം ശ്രമങ്ങള്‍ ട്വിറ്ററിന് അപകീര്‍ത്തികരമാണെന്ന് മാത്രമല്ല, നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സിയ്ക്ക് നല്‍കിയ കത്തില്‍ ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സെക്രട്ടറി അജയ് സോവ്‌നെ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ട്വിറ്ററിന് നല്‍കിയ കത്തില്‍ കേന്ദ്രം വ്യക്തമാക്കി.

അതേസമയം, സാങ്കേതിക പ്രശ്‌നം കൊണ്ട് സംഭവിച്ചതാണെന്നാണ് ട്വിറ്ററിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങള്‍ മനസിലാക്കുന്നുവെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും ജിയോ ടാഗ് പ്രശ്‌നം അതിവേഗം കണ്ടെത്തി പരിഹരിച്ചുവെന്നും ട്വിറ്റര്‍ അറിയിച്ചു. ഇന്ത്യന്‍ ഭരണകൂടത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം വൈകാരിക വിഷയങ്ങളെ ബഹുമാനിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും, കത്തിനോട് ട്വിറ്റര്‍ പ്രതികരിച്ചു

 

 

]]>
https://www.chandrikadaily.com/amazon-alexa-kashmir-part-of-china.html/feed 0
ലൊക്കേഷന്‍ ടാഗില്‍ കശ്മീര്‍ ചൈനയില്‍; ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍ https://www.chandrikadaily.com/government-warns-twitter-over-location-settings-showing-leh-in-china.html https://www.chandrikadaily.com/government-warns-twitter-over-location-settings-showing-leh-in-china.html#respond Thu, 22 Oct 2020 12:16:19 +0000 https://www.chandrikadaily.com/?p=163447 ന്യൂഡല്‍ഹി: കേന്ദ്ര ഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിവ ഇന്ത്യയുടെ നിയന്ത്രിണത്തിലുള്ള ഭാഗങ്ങളാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിന്റെ ലൊക്കേഷന്‍ ടാഗിങില്‍ കശ്മീരിലെ ലെഹ് മേഖല ചൈനയുടെ ഭാഗമായി കാണിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം.

ലൈവ് ബ്രോഡ്കാസ്റ്റിനിടെ നടത്തിയ ജിയോ ടാഗിലാണ് ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ട്വിറ്റര്‍ അടയാളപ്പെടുത്തിയത്. ഞായറാഴ്ച ലേയിലുള്ള ഹാള്‍ ഓഫ് ഫെയിം യുദ്ധസ്മാരകത്തില്‍ നിന്നും നാഷണല്‍ സെക്യുരിറ്റി അനലിസ്റ്റായ നിതിന്‍ ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഈ വീഡിയോയുടെ ലൊക്കേഷന്‍ ടാഗ് നല്‍കിയത് ജമ്മു കശ്മീര്‍, പീപ്പള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു ട്വിറ്റര്‍ കാണിച്ചത്.

സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ഇത്തരം ശ്രമങ്ങള്‍ ട്വിറ്ററിന് അപകീര്‍ത്തികരമാണെന്ന് മാത്രമല്ല, നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സിയ്ക്ക് നല്‍കിയ കത്തില്‍ ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സെക്രട്ടറി അജയ് സോവ്നെ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ട്വിറ്ററിന് നല്‍കിയ കത്തില്‍ കേന്ദ്രം വ്യക്തമാക്കി.

അതേസമയം, സാങ്കേതിക പ്രശ്നം കൊണ്ട് സംഭവിച്ചതാണെന്നാണ് ട്വിറ്ററിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങള്‍ മനസിലാക്കുന്നുവെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും ജിയോ ടാഗ് പ്രശ്നം അതിവേഗം കണ്ടെത്തി പരിഹരിച്ചുവെന്നും ട്വിറ്റര്‍ അറിയിച്ചു. ഇന്ത്യന്‍ ഭരണകൂടത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം വൈകാരിക വിഷയങ്ങളെ ബഹുമാനിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും, കത്തിനോട് ട്വിറ്റര്‍ പ്രതികരിച്ചു

 

]]>
https://www.chandrikadaily.com/government-warns-twitter-over-location-settings-showing-leh-in-china.html/feed 0
നിര്‍ഭയ് മിസൈല്‍ അതിര്‍ത്തിയിലേക്ക്; ചൈനയെ നേരിടാന്‍ ഇന്ത്യ പൂര്‍ണ സജ്ജം https://www.chandrikadaily.com/india-deploys-nirbhay-missile-in-border-of-china-to-face-threat.html https://www.chandrikadaily.com/india-deploys-nirbhay-missile-in-border-of-china-to-face-threat.html#respond Mon, 28 Sep 2020 15:55:31 +0000 https://www.chandrikadaily.com/?p=157202 ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനയുടെ ഭീഷണിയെ നേരിടാന്‍ ഇന്ത്യന്‍ മിസൈല്‍. സബ്‌സോണിക് നിര്‍ഭയ് മിസൈലാണ് ഇന്ത്യ പുറത്തിറക്കിയത്. 1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണിത്. ഏത് കാലാവസ്ഥയിലും ഈ കിലോമീറ്റര്‍ പരിധി ലഭിക്കും. അതിനാല്‍ തന്നെ ടിബറ്റ് വരെ ഈ മിസൈല്‍ വഴി ഇന്ത്യക്ക് എത്താനാവും. ഭൗമോപരിതലത്തില്‍ നിന്ന് നൂറു മീറ്റര്‍ മുതല്‍ നാലു കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കാനുള്ള ശേഷിയുണ്ട് ഇതിന്.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് നിര്‍ഭയ് മിസൈല്‍ വികസിപ്പിച്ചത്. ഏഴു വര്‍ഷത്തിന്റെ ശ്രമഫലമായാണ് മിസൈല്‍ നിര്‍മിച്ചത്. ഇതിന്റെ ആദ്യ വിന്യാസമാണ് ഇപ്പോള്‍ നടത്തിയത്. കൂടുതല്‍ വിന്യാസങ്ങള്‍ തുടര്‍ന്ന് നടത്തും.

ടിബറ്റിലും സിന്‍ജിയാങ്ങിലും കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുത്തു വിടാവുന്ന മിസൈലുകളാണ് ചൈന വിന്യസിച്ചിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് ഇന്ത്യ നിര്‍ഭയ് മിസൈലുകളെ ഒരുക്കിയിരിക്കുന്നത്. ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമാണ് ഈ മിസൈലുകള്‍ പ്രയോഗിക്കുക. നിര്‍ഭയ് മിസൈലുകള്‍ക്കു പുറമെ കഠിനമായ തണുപ്പു കാലത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ടാങ്കറുകളും യുദ്ധ വാഹനങ്ങളും ഇന്ത്യന്‍ സൈനികര്‍ സജ്ജീകരിച്ചിട്ടുണ്ട്.

 

 

 

]]>
https://www.chandrikadaily.com/india-deploys-nirbhay-missile-in-border-of-china-to-face-threat.html/feed 0
ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമിച്ചാല്‍ വെടിവെക്കാന്‍ നിര്‍ദേശം https://www.chandrikadaily.com/lac-standoff-if-pla-comes-close-indian-troops-can-fire-says-official.html https://www.chandrikadaily.com/lac-standoff-if-pla-comes-close-indian-troops-can-fire-says-official.html#respond Sun, 27 Sep 2020 04:48:35 +0000 https://www.chandrikadaily.com/?p=156869 ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ കല്ലും വടിയുമായി എതിരിടാന്‍ നില്‍ക്കേണ്ടെന്ന് ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശം. സൈനിക-നയതന്ത്ര തലങ്ങളില്‍ ഒട്ടേറെത്തവണ നടന്ന കൂടിക്കാഴ്ചകളില്‍ രൂപപ്പെട്ട ധാരണകളെല്ലാം ചൈനീസ് സൈന്യം തുടര്‍ച്ചയായി ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നീക്കത്തിലേക്ക് സൈന്യം തിരിഞ്ഞിരിക്കുന്നത്. സൈനികപോസ്റ്റുകള്‍ കൈയേറാനോ കൂട്ടത്തോടെയുള്ള പ്രാകൃത ആക്രമണത്തിനോ മുതിര്‍ന്നാല്‍ വെടിയുതിര്‍ക്കാന്‍തന്നെയാണ് നിര്‍ദേശമെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.

ഒരു കലഹമുണ്ടായാല്‍, ജൂണ്‍ 15 ന് ഗാല്‍വാന്‍ ഏറ്റുമുട്ടല്‍ പോലെ, വെടിവയ്പ്പ് സാധ്യമായിരുന്നില്ലെന്ന് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ”ഇപ്പോള്‍ അങ്ങനെയല്ലു, ചൈനീസ് സൈന്യം അടുത്തെത്തിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും. അത് പകല്‍, രാത്രി, സ്ഥാനം ദൂരം തുടങ്ങിയ ചില വ്യവസ്ഥകളെ ആശ്രയിച്ചിരിക്കും. അവര്‍ ആക്രമിക്കപ്പെടാന്‍ പോകുന്ന സാഹചര്യത്തിലോ ആത്മരക്ഷയ്ക്ക് വേണ്ടിയോ സൈനികര്‍ക്ക് വെടിവയ്ക്കാന്‍ അധികാരമുണ്ട്, സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

]]>
https://www.chandrikadaily.com/lac-standoff-if-pla-comes-close-indian-troops-can-fire-says-official.html/feed 0
അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കില്ല; ഇന്ത്യ–ചൈന ധാരണ https://www.chandrikadaily.com/india-and-china-release-joint-statement.html https://www.chandrikadaily.com/india-and-china-release-joint-statement.html#respond Wed, 23 Sep 2020 02:12:16 +0000 https://www.chandrikadaily.com/?p=155786 ന്യൂഡല്‍ഹി: തെറ്റിദ്ധാരണകള്‍ ഒഴിവാക്കി പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യ–ചൈന ധാരണ.  അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ പരിശ്രമിക്കുമെന്നറിയിച്ച് ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവനയിറക്കി. അതിര്‍ത്തിയില്‍ മുന്‍നിരയിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കുന്നത് ഒഴിവാക്കുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.

തിങ്കളാഴ്ച നടന്ന ആറാം വട്ട കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കു പിന്നാലെയായിരുന്നു പ്രസ്താവന. ഏഴാം വട്ട ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയില്‍ പറഞ്ഞു.

സംഘര്‍ഷങ്ങള്‍ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തില്‍ വീഴ്ച വരുത്താതിരിക്കാനും ധാരണയായി. തെറ്റുധാരണകള്‍ അകറ്റും.

അതിനിടെ, ഇന്ത്യയുള്‍പ്പെടെയുള്ള അതിര്‍ത്തി രാജ്യങ്ങളുമായി പലതരത്തിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ വിഷയത്തില്‍ പ്രസ്താവനയുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും രംഗത്തെത്തി. ഒരുരാജ്യവുമായും ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് ചൈനീസ് പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തി വിപുലീകരണമോ, സ്വാധീന മേഖല തേടിയോ, ആധിപത്യമോ ആഗ്രഹിച്ചോ ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്നാണ് ഷീ ജിന്‍ പിങ് വ്യക്തമാക്കിയത്.

യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷീ ജിന്‍ പിങ്. അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.

]]>
https://www.chandrikadaily.com/india-and-china-release-joint-statement.html/feed 0
ചൈനയോട് പറ്റുമെങ്കില്‍ പാകിസ്താനുമായി എന്തുകൊണ്ട് പാടില്ലെന്ന് പാര്‍ലമെന്റില്‍ ഫാറൂഖ് അബ്ദുല്ല https://www.chandrikadaily.com/if-we-can-talk-to-china-to-resolve-issues-why-not-with-pakistan-asks-farooq-abdullah.html https://www.chandrikadaily.com/if-we-can-talk-to-china-to-resolve-issues-why-not-with-pakistan-asks-farooq-abdullah.html#respond Sat, 19 Sep 2020 13:34:26 +0000 https://www.chandrikadaily.com/?p=154738 ന്യൂഡല്‍ഹി: ഇന്ത്യ-പാക് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമായ ഫാറൂഖ് അബ്ദുല്ലയും പാര്‍ലമെന്റില്‍ രംഗത്ത്. നിയന്ത്രണമേഖലയില്‍ സൈനികരെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായി ചര്‍ച്ച നടത്തുകയാണെങ്കില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായാണ് കശ്മീരിലെ മുതിര്‍ന്ന നേതാവ് രംഗത്തെത്തിയത്. ലോക്‌സഭയില്‍ സംസാരിച്ച ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീര്യമൃത്യു വരിച്ച അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ചൈനയുമായി സമാധാനത്തിന് മോദി സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍, അതിര്‍ത്തി സംസ്ഥാനത്തെ നേതാവിന്റെ ചോദ്യം.

‘പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ ഇന്ന് ചൈനയുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്. തീര്‍പ്പുകല്‍പ്പിക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പാകിസ്ഥാനുമായും ചര്‍ച്ച ആരംഭിക്കണം, ഫാറൂഖ് അബ്ദുല്ല ലോകസഭയില്‍ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ദീര്‍ഘ നാള്‍ തടങ്കലിലായിരുന്ന ദേശീയ കോണ്‍ഫറന്‍സ് പ്രസിഡന്റ്, ശേഷം ആദ്യമായാണ് പാര്‍ലമെന്റില്‍ സംസാരിക്കുന്നത്.

‘അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിക്കുകയും ആളുകള്‍ മരിക്കുകയും ചെയ്യുന്നു …ഇത് കൈകാര്യം ചെയ്യാന്‍ ഒരു മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. ചര്‍ച്ചകള്‍ ഒഴികെ …(ലഡാക്ക് അതിര്‍ത്തിയില്‍ നിന്ന്) പിന്മാറാനുള്ള ശ്രമത്തിനായി നിങ്ങള്‍ ചൈനയുമായി സംസാരിക്കുമ്പോള്‍, ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്നതിന് നമ്മളുടെ (മറ്റ്) അയല്‍ക്കാരോടും സംസാരിക്കണം, ഫാറുഖ് അബ്ദുല്ല ആവശ്യപ്പെട്ടു.

അതേസമയം, കേന്ദ്രഭരണ പ്രദേശമായി മാറിയിട്ടും ജമ്മു കശ്മീരില്‍ യാതൊരു പുരോഗതിയും കണ്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി പാര്‍ലമെന്റില്‍ തുറന്നടിച്ചു. അധികൃതര്‍ 4 ജി സൗകര്യങ്ങള്‍ തടയുന്നതിനാല്‍ വിദ്യാര്‍ത്ഥികളും വ്യാപാരികളും വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും, ഇത് പൊതു താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊലപ്പെട്ട സംഭവത്തില്‍ കരസേന നടത്തിയ അന്വേഷണത്തില്‍ ശ്രീനഗര്‍ എംപി സന്തോഷം പ്രകടിപ്പിച്ചു. മൂന്ന് നിരപരാധികളായ ഷോപിയാന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടുവെന്ന് സൈന്യം സമ്മതിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. സര്‍ക്കാര്‍ കനത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടങ്കലിൽ കഴിയുമ്പോൾ തനിക്കുവേണ്ടി സംസാരിച്ചതിന് പാർലമെന്റ് അംഗങ്ങളോട് ഫാറൂഖ് അബ്ദുല്ല നന്ദി അറിയിച്ചു.

കാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫാറൂഖ് അബ്ദുല്ലയെയും ഉമര്‍ അബ്ദുള്ളയേയും അടക്കം നിരവധി രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് ഫാറൂഖ് അബ്ദുല്ല മോചിതനായത്.

 

]]>
https://www.chandrikadaily.com/if-we-can-talk-to-china-to-resolve-issues-why-not-with-pakistan-asks-farooq-abdullah.html/feed 0
എന്ത് ബഹിഷ്‌കരണം? അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ ചൈനീസ് നിയന്ത്രിത ബാങ്കുകളില്‍ നിന്ന് 9202 കോടി വായ്പയെടുത്ത് മോദി സര്‍ക്കാര്‍ https://www.chandrikadaily.com/india-took-two-loans-totalling-rs-9202-crore-from-a-beijing-based-multilateral-development-bank.html https://www.chandrikadaily.com/india-took-two-loans-totalling-rs-9202-crore-from-a-beijing-based-multilateral-development-bank.html#respond Wed, 16 Sep 2020 07:33:42 +0000 https://www.chandrikadaily.com/?p=153658 ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കും ചൈനീസ് ഉത്പന്ന ബഹിഷ്‌കരണങ്ങള്‍ക്കും മധ്യേ ചൈനയുടെ നിയന്ത്രണത്തിലുള്ള രണ്ട് ബാങ്കുകളില്‍ നിന്ന് 1350 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 9202 കോടി ഇന്ത്യന്‍ രൂപ) വായ്പയെടുത്ത് മോദി സര്‍ക്കാര്‍.

ജൂണ്‍ 19ന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി)യില്‍ നിന്നായിരുന്നു ആദ്യ വായ്പ. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജ്‌നയുടെ പദ്ധതികളുമായി ബന്ധപ്പെട്ട് 750 ദശലക്ഷം യുഎസ് ഡോളറിന്റെ (5521 കോടി) വായ്പാ കരാര്‍ ആണ് ഒപ്പുവച്ചത്. ബീജിങ് ആസ്ഥാനമായ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമ ചൈനയാണ്. ലഡാകിലെ ഗല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ പട്ടാളക്കാരെ ചൈന വകവരുത്തിയതിന് നാലു ദിവസങ്ങള്‍ക്കകമായിരുന്നു ഈ വായ്പാ കരാര്‍. ജൂണ്‍ 15നായിരുന്നു ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നത്.

ജൂലൈ 29ന് ഇതിനുള്ള പ്രതികാര നടപടിയെന്ന നിലയില്‍ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു. കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ സ്‌ട്രൈക്ക് ആയാണ് ഇതിനെ വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ അതിര്‍ത്തിയില്‍ ചൈന വീണ്ടും സംഘര്‍ഷം തുടര്‍ന്നു. സംഘര്‍ഷം തുടരുന്ന വേളയില്‍ മെയ് എട്ടിനാണ് സര്‍ക്കാര്‍ വീണ്ടും ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് സാമ്പത്തിക പിന്തുണ തേടിയാണ് വായ്പയെടുത്തത്.

പാര്‍ലമെന്റില്‍ കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബിജെപി എംപിമാരായ സുനില്‍ കുമാര്‍ സിങ്, പിപി ചൗധരി എന്നിവരാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ ആരാഞ്ഞത്.

ചൈനീസ് ആക്രമണത്തിന് പിന്നാലെ, അയല്‍ രാജ്യത്തിന്റെ ഉത്പന്നങ്ങളും സ്മാര്‍ട് സേവനങ്ങളും വ്യാപകമായി ബഹിഷ്‌കരിക്കണമെന്ന മുറവിളിക്കിടെയാണ് സര്‍ക്കാര്‍ ബാങ്കില്‍ നിന്ന് വായ്പ സ്വീകരിക്കുന്നത്.

ഏഷ്യന്‍ മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ട ബഹുരാഷ്ട്ര ബാങ്കാണ് എഐഐബി. 2016 ജനുവരിയിലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. ബാങ്കിന്റെ തുടക്ക കാലം മുതല്‍ തന്നെ ഇന്ത്യയും അംഗമാണ്. എന്നാല്‍ ചൈനയാണ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമ. 26.61 ശതമാനം ഓഹരിയാണ് ചൈനയുടെ പക്കലുള്ളത്. ഇന്ത്യയുടെ പക്കല്‍ 7.6 ശതമാനവും.

]]>
https://www.chandrikadaily.com/india-took-two-loans-totalling-rs-9202-crore-from-a-beijing-based-multilateral-development-bank.html/feed 0
മിസ്റ്റര്‍ മോദി, ചൈനയെ പറയാന്‍ നിങ്ങളിങ്ങനെ പേടിക്കല്ലേ; അതിര്‍ത്തി വിഷയത്തില്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി https://www.chandrikadaily.com/do-not-be-afraid-to-name-china-rahul-gandhi-tells-pm-modi.html https://www.chandrikadaily.com/do-not-be-afraid-to-name-china-rahul-gandhi-tells-pm-modi.html#respond Tue, 15 Sep 2020 13:03:23 +0000 https://www.chandrikadaily.com/?p=153455 ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം ലോകസഭയില്‍ ചര്‍ച്ചയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം സംബന്ധിച്ച് ലോക്സഭയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രസ്താവന നടത്തിയതിന് പിന്നാലെയായിരുന്നു പാര്‍ലമെന്റിലില്ലാത്ത രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലൂടെയുള്ള മറുപടി.

ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയോടെ വ്യക്തമായതായി രാഹുല്‍ പരിഹസിച്ചു.

‘ചൈനീസ് കയ്യേറ്റത്തില്‍ മോദി ജി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്.
നമ്മുടെ രാജ്യം എല്ലായ്‌പ്പോഴും ഇന്ത്യന്‍ സൈന്യത്തോടൊപ്പമുണ്ട്, നിലനില്‍ക്കും.
എന്നാല്‍ മിസ്റ്റര്‍, മോദി,
നിങ്ങള്‍ എപ്പോഴാണ് ചൈനയ്ക്കെതിരെ നിലകൊള്ളുക?
എപ്പോഴാണ് ചൈനയില്‍ നിന്ന് നമ്മുടെ രാജ്യത്തിന്റെ ഭൂമി തിരിച്ചുപിടിക്കുക?
ചൈനയുടെ പേര് നല്‍കാന്‍ ഭയപ്പെടരുത്, രാഹുല്‍ ട്വീറ്റ് ചെയ്തു.

ചൈന വിഷയത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. ഇന്ത്യ, ചൈന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന വിയോജിപ്പുണ്ട്. അതിര്‍ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല. സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ്. ചൈനീസ് സൈനികരുടെ അക്രമം മുന്‍കാല കരാറുകളുടെ ലംഘനമാണെന്നുമാണ് രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്. എന്നാല്‍, രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി നമ്മള്‍ സൈനിക വിന്യാസങ്ങള്‍ പ്രദേശത്ത് സംവിധാനപ്പെടുത്തിയിട്ടുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ നമ്മള്‍ തയ്യാറാണെന്നും രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കി.

അതേസമയം, ഇന്ത്യ – ചൈന വിഷയത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ ലോക്സഭയില്‍നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി. ലഡാക്ക് സംഘര്‍ഷത്തേക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് മോദി സര്‍ക്കാര്‍ ഓടിയൊളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

യാഥാര്‍ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെങ്കില്‍ പിന്നെ ചര്‍ച്ചയില്‍നിന്ന് ഓടിയൊളിക്കുന്നത് എന്തിനാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഇതേക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസ് എംപിമാരെ അനുവദിക്കുന്നില്ലെന്നും പാര്‍ട്ടി ആരോപിച്ചു. പലകാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. എന്നാല്‍, സംസാരിക്കാന്‍പോലും സ്പീക്കര്‍ അനുവദിക്കുന്നില്ല. ലഡാക്ക് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യപ്പെട്ടുള്ള സമ്മര്‍ദ്ദം തുടരും. ഇത്തരം ചര്‍ച്ചകള്‍ മുമ്പ് നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ്  നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി. 1962 ലെ യുദ്ധ സമയത്ത് അതേക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന് അടല്‍ ബിഹാരി വാജ്‌പേയി ആവശ്യപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പാര്‍ലമെന്റില്‍ രണ്ട് ദിവസത്തെ ചര്‍ച്ച നടത്താമെന്ന് സമ്മതിക്കുകയാണ് ചെയ്തതെന്ന് ചൗധരി പറഞ്ഞു.

]]>
https://www.chandrikadaily.com/do-not-be-afraid-to-name-china-rahul-gandhi-tells-pm-modi.html/feed 0
ഇന്ത്യ-ചൈന അതിര്‍ത്തികള്‍ ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് https://www.chandrikadaily.com/china-disagrees-on-border-with-india-rajnath-singh.html https://www.chandrikadaily.com/china-disagrees-on-border-with-india-rajnath-singh.html#respond Tue, 15 Sep 2020 10:12:30 +0000 https://www.chandrikadaily.com/?p=153433 ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തികള്‍ ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ലെന്നത് ചൈന അംഗീകരിക്കു്ന്ന കാര്യമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

പാര്‍ലമെന്‍ന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനം ലോകസഭയില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ സംസാരിക്കുകയാരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മന്ത്രിയുടെ പ്രസ്താവനയോടെയാണ് സഭ തുടങ്ങിയത്. ചൈന വിഷയത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി പ്രസ്താവന നടത്തുന്നത്.

ഇന്ത്യ, ചൈന അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന വിയോജിപ്പുണ്ട്. അതിര്‍ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല. എന്നാല്‍ ഈ വിന്യാസം ഭൂമിശാസ്ത്രപരമായ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കി നന്നായി സ്ഥാപിതമായ ഒന്നാണെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തിനായി ഉഭയകക്ഷി ബന്ധത്തിന്റെ കൂടുതല്‍ വികാസം അത്യാവശ്യമാണെന്ന് കരുതുന്നു. സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങള്‍ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന് നയതന്ത്ര ചാനലുകളിലൂടെ ഞങ്ങള്‍ ചൈനയെ അറിയിച്ചിട്ടുണ്ടെന്നും, രാജ്നാഥ് സിങ് പറഞ്ഞു.

അതേസമയം, ചൈനീസ് സൈനികരുടെ അക്രമം മുന്‍കാല കരാറുകളുടെ ലംഘനമാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി നമ്മള്‍ സൈനിക വിന്യാസങ്ങള്‍ പ്രദേശത്ത് സംവിധാനപ്പെടുത്തിയിട്ടുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ നമ്മള്‍ തയ്യാറാണെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യസഭയുടെ രണ്ടാം ദിനം ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 9 മണിക്കാണ് ഇനിചേരുക. ലോക്സഭയിലെ പാര്‍ലമെന്റ് നടപടികളുടെ രണ്ടാം ദിവസം സഭയില്‍ എംപിമാരുടെ ശമ്പള അലവന്‍സിലെ വെട്ടിക്കുറവുകളും മറ്റ് പ്രധാന കാര്യങ്ങളും ചര്‍ച്ചയാവും.

കൊവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ ആറു മാസത്തിന് ശേഷം തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് യോഗം വീണ്ടും ചേര്‍ന്നത്. കിഴക്കന്‍ഡ ലഢാഖിലെ നിയന്ത്രണ രേഖയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ജൂണ്‍ 15 ന് 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ചൈനയുടെ ഭാഗത്തും മരണങ്ങള്‍ ഉണ്ടായെങ്കിലും വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

]]>
https://www.chandrikadaily.com/china-disagrees-on-border-with-india-rajnath-singh.html/feed 0
രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു; രാജ്നാഥ് സിങ് ലോക്‌സഭയില്‍ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ സംസാരിക്കുന്നു https://www.chandrikadaily.com/rajya-sabha-adjourned-rajnath-singh-to-address-lok-sabha-today.html https://www.chandrikadaily.com/rajya-sabha-adjourned-rajnath-singh-to-address-lok-sabha-today.html#respond Tue, 15 Sep 2020 09:36:28 +0000 https://www.chandrikadaily.com/?p=153391 ന്യൂഡല്‍ഹി: വര്‍ഷകാല ലോക്‌സഭാ സെഷന്‍ രണ്ടാം ദിനം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തുടങ്ങുമ്പോള്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് ലോക്സഭയില്‍ പ്രസ്താവന നടത്തുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിയുടെ പ്രസംഗം ഉച്ചകഴിഞ്ഞ് 3 മണിയോടെ നടക്കും. ചൈന വിഷയത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി പ്രസ്താവന നടത്തുന്നത്.

അതേസമയം, രാജ്യസഭയുടെ രണ്ടാം ദിനം ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 9 മണിക്കാണ് ഇനിചേരുക. ലോക്സഭയിലെ പാര്‍ലമെന്റ് നടപടികളുടെ രണ്ടാം ദിവസം സഭയില്‍ എംപിമാരുടെ ശമ്പള അലവന്‍സിലെ വെട്ടിക്കുറവുകളും മറ്റ് പ്രധാന കാര്യങ്ങളും ചര്‍ച്ചയാവും.

കൊവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ ആറു മാസത്തിന് ശേഷം തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് യോഗം വീണ്ടും ചേര്‍ന്നത്. കിഴക്കന്‍ഡ ലഢാഖിലെ നിയന്ത്രണ രേഖയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ജൂണ്‍ 15 ന് 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ചൈനയുടെ ഭാഗത്തും മരണങ്ങള്‍ ഉണ്ടായെങ്കിലും വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഢാഖിലെ പാങ്‌ഗോങ് സോ തടാകത്തിന്റെ തെക്ക് ഭാഗത്ത് ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്തുന്നതിന് ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ചൈനീസ് നടപടി.

ഇന്നലെയാരംഭിച്ച പാര്‍മെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രധാന വിഷയങ്ങളില്‍ പ്രതിപക്ഷംഅടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ത്യ-ചൈനാ അതിര്‍ത്തിയിലെ ഗൗരവകരമായ സാഹചര്യം മറ്റു നടപടികള്‍ നിര്‍ത്തിവെച്ച് ലോക്സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് എംപിമാര്‍ ലോകസഭയില്‍ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്തുനല്‍കി. മാസങ്ങളായി തുടരുന്ന ചൈനീസ് കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി , തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയായ നവാസ്‌കനി എന്നിവരാണ് ചര്‍ച്ചയാവശ്യപ്പെട്ട് കത്ത് നല്‍കിയത്.

കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരായ അധിര്‍ രഞ്ജന്‍ ചൗധരി, കെ സുരേഷ് എന്നിവരും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

]]>
https://www.chandrikadaily.com/rajya-sabha-adjourned-rajnath-singh-to-address-lok-sabha-today.html/feed 0