<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>india-china &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/india-china/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 31 Aug 2025 05:46:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>india-china &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്</title>
		<link>https://www.chandrikadaily.com/visit-to-china-after-seven-years-modi-xi-jinping-meeting-today.html</link>
					<comments>https://www.chandrikadaily.com/visit-to-china-after-seven-years-modi-xi-jinping-meeting-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 31 Aug 2025 05:46:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[india-china]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[Xi Jinping]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352296</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്. രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.</p>
<p>രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/visit-to-china-after-seven-years-modi-xi-jinping-meeting-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിര്&#x200d;ത്തിയില്&#x200d; ഇന്ത്യ-ചൈന സംഘര്&#x200d;ഷം; ഇരു പക്ഷത്തെയും സൈനികര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/ladakh-india-china-dispute.html</link>
					<comments>https://www.chandrikadaily.com/ladakh-india-china-dispute.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 25 Jan 2021 07:59:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[india-china]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177868</guid>

					<description><![CDATA[വടക്കന്&#x200d; സിക്കിമിലെ നാകുല അതിര്&#x200d;ത്തി കടക്കാന്&#x200d; ശ്രമിച്ച ചൈനീസ് സംഘത്തിനു നേരെ ഇന്ത്യന്&#x200d; സൈന്യം ഏറ്റുമുട്ടുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>ലഡാക്ക് അതിര്&#x200d;ത്തിയില്&#x200d; ഇന്ത്യന്&#x200d; സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയതായി റിപ്പോര്&#x200d;ട്ട്. സംഘര്&#x200d;ഷത്തില്&#x200d; ഇരുപക്ഷത്തെയും സൈനികര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്&#x200d; സിക്കിമിലെ നാകുല അതിര്&#x200d;ത്തി കടക്കാന്&#x200d; ശ്രമിച്ച ചൈനീസ് സംഘത്തിനു നേരെ ഇന്ത്യന്&#x200d; സൈന്യം ഏറ്റുമുട്ടുകയായിരുന്നു. ഇതാണ് സംഘര്&#x200d;ഷത്തിന് കാരണമായത്. 20 പിഎല്&#x200d;എ സൈനികര്&#x200d;ക്കും നാല് ഇന്ത്യന്&#x200d; സൈനികര്&#x200d;ക്കുമാണ് പരിക്കേറ്റത്.</p>
<p>സംഘര്&#x200d;ഷം തുടര്&#x200d;ന്നതോടെ ചൈനീസ് സൈന്യം അതിര്&#x200d;ത്തി കടക്കുന്നതില്&#x200d; നിന്ന് പിന്മാറി. സംഘര്&#x200d;ഷ മേഖലയിലെ നിലവിലെ സ്ഥിതി ശാന്തമാണെന്നാണ് റിപ്പോര്&#x200d;ട്ട്. ചൈനയുടെ ഒരു പട്രോള്&#x200d; സംഘം നിയന്ത്രണ രേഖ മുറിച്ചു കടന്ന് ഇന്ത്യന്&#x200d; അതിര്&#x200d;ത്തിയിലേക്ക് കടന്നു കയറാന്&#x200d; ശ്രമിക്കുകയായിരുന്നു. ഇതിനെ ഇന്ത്യന്&#x200d; സൈന്യം തടുത്തപ്പോഴാണ് സംഘര്&#x200d;ഷമുണ്ടായത്.</p>
<p>ഇന്ത്യചൈന സമവായത്തിനായി ഒമ്പതാം വട്ട സൈനിക ചര്&#x200d;ച്ച ഞായറാഴ്ച നടന്നിരുന്നു. 15 മണിക്കൂറോളമാണ് ചര്&#x200d;ച്ച നടന്നത്. ഇതിനിടയിലാണ് പുതിയ സംഘര്&#x200d;ഷത്തിന്റെ റിപ്പോര്&#x200d;ട്ട് പുറത്തു വരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ladakh-india-china-dispute.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരുണാചല്&#x200d; പ്രദേശില്&#x200d; ചൈന ഗ്രാമം നിര്&#x200d;മിച്ചതായി ഉപഗ്രഹ ചിത്രങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/india-china-arunachal-pradesh-news.html</link>
					<comments>https://www.chandrikadaily.com/india-china-arunachal-pradesh-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 18 Jan 2021 15:25:01 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[india-china]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177044</guid>

					<description><![CDATA[ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവികാസങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഇക്കാര്യത്തില്&#x200d; ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അരുണാചല്&#x200d; പ്രദേശില്&#x200d; ഇന്ത്യന്&#x200d; അതിര്&#x200d;ത്തി കൈയേറി ചൈന ഗ്രാമം നിര്&#x200d;മ്മച്ചതായി റിപ്പോര്&#x200d;ട്ട്. ഇത് സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങള്&#x200d; പുറത്തുവന്നിട്ടുണ്ട്. 101 വീടുകള്&#x200d; ചൈന ഇവിടെ നിര്&#x200d;മിച്ചെന്നും ഇന്ത്യയും ചൈനയും അതിര്&#x200d;ത്തി തര്&#x200d;ക്കം നിലനില്&#x200d;ക്കുന്ന പ്രദേശത്താണ് നിര്&#x200d;മാണപ്രവര്&#x200d;ത്തനങ്ങള്&#x200d; നടന്നതെന്നും എന്&#x200d;ഡിടിവി റിപ്പോര്&#x200d;ട്ട് ചെയ്തു. ഗ്രാമത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും എന്&#x200d;ഡിടിവി പുറത്തുവിട്ടിട്ടുണ്ട്.</p>
<p><img loading="lazy" class=" wp-image-177051 aligncenter" src="https://www.chandrikadaily.com/wp-content/uploads/2021/01/china2-300x185.png" alt="" width="455" height="377" /></p>
<p>സംഭവം പുറത്തായതോടെ വിശദീകരണവുമായി ഇന്ത്യന്&#x200d; വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവികാസങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഇക്കാര്യത്തില്&#x200d; ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്&#x200d;ഷങ്ങളായി ചൈന ഇത്തരത്തിലുള്ള നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തിവരികയാണെന്നും പ്രസ്താവനയില്&#x200d; പറയുന്നു.</p>
<p>നമ്മുടെ സര്&#x200d;ക്കാരും റോഡുകളും പാലങ്ങളും ഉള്&#x200d;പ്പെടെ അതിര്&#x200d;ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്&#x200d; വികസിപ്പിക്കുന്നുണ്ട്. ഇത് അതിര്&#x200d;ത്തി പ്രദേശങ്ങളില്&#x200d; താമസിക്കുന്നവര്&#x200d;ക്ക് ഏറെ സഹായകരമായി. മറ്റുപ്രദേശങ്ങളുമായുള്ള ബന്ധം എളുപ്പമാക്കി. അതേസമയം, ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാസംഭവ വികാസങ്ങളും സര്&#x200d;ക്കാര്&#x200d; നിരന്തരം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശികമായ സമഗ്രതയും സംരക്ഷിക്കാന്&#x200d; എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അരുണാചല്&#x200d; പ്രദേശ് അടക്കമുള്ള അതിര്&#x200d;ത്തി പ്രദേശങ്ങളില്&#x200d; അടിസ്ഥാന സൗകര്യങ്ങള്&#x200d; ഉറപ്പാക്കുന്നതിന് സര്&#x200d;ക്കാര്&#x200d; പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്&#x200d; വ്യക്തമാക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-china-arunachal-pradesh-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈനീസ് സൈനികന്&#x200d; ലഡാക്കില്&#x200d; അറസ്റ്റില്&#x200d;; ചാരനെന്ന് സംശയം</title>
		<link>https://www.chandrikadaily.com/chinese-soldier-captured-in-ladakh-india-says-will-be-returned-news.html</link>
					<comments>https://www.chandrikadaily.com/chinese-soldier-captured-in-ladakh-india-says-will-be-returned-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 19 Oct 2020 12:24:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[india-china]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162723</guid>

					<description><![CDATA[കഴിഞ്ഞ മെയ് മുതല്&#x200d; ഇന്ത്യ-ചൈന അതിര്&#x200d;ത്തിയില്&#x200d; സംഘര്&#x200d;ഷാവസ്ഥ നിലനില്&#x200d;ക്കുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യ-ചൈന അതിര്&#x200d;ത്തിയില്&#x200d; നിന്ന് ചൈനീസ് സൈനികനെ പിടികൂടി. ചുമാര്&#x200d;-ഡെംചോക് മേഖലയില്&#x200d; നിന്നാണ് സൈനികന്&#x200d; പിടിയിലായതെന്ന് എഎന്&#x200d;ഐ റിപ്പോര്&#x200d;ട്ട് ചെയ്തു. ചാരവൃത്തിക്കുള്ള ശ്രമമാണോയെന്ന് സൈന്യം അന്വേഷിക്കുന്നുണ്ട്. അതേസമയം ഇന്ത്യന്&#x200d; അതിര്&#x200d;ത്തിയിലേക്ക് അശ്രദ്ധമായി കയറിപ്പോയതാണെന്നാണ് ചൈനീസ് സേന പറയുന്നത്.</p>
<p>സൈനികനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യന്&#x200d; സൈന്യത്തെ സമീപിച്ചിട്ടുണ്ട്. രാജ്യാന്തര നിയമങ്ങള്&#x200d; പാലിച്ചുകൊണ്ട് സൈനികനെ ഉടന്&#x200d; മോചിപ്പിക്കാമെന്ന് ഇന്ത്യന്&#x200d; സൈന്യം അറിയിച്ചു.</p>
<p>കഴിഞ്ഞ മെയ് മുതല്&#x200d; ഇന്ത്യ-ചൈന അതിര്&#x200d;ത്തിയില്&#x200d; സംഘര്&#x200d;ഷാവസ്ഥ നിലനില്&#x200d;ക്കുന്നുണ്ട്. ജൂണില്&#x200d; ഗല്&#x200d;വാന്&#x200d; താഴ്‌വരയില്&#x200d; ഇരുസൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്&#x200d; 20 ഇന്ത്യന്&#x200d; സൈനികര്&#x200d; വീരമൃത്യു വരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chinese-soldier-captured-in-ladakh-india-says-will-be-returned-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൈന്യത്തോട് യുദ്ധത്തിന് ഒരുങ്ങാന്&#x200d; ആവശ്യപ്പെട്ട് ചൈന; റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/xi-jinping-asks-troops-to-prepare-for-war-report.html</link>
					<comments>https://www.chandrikadaily.com/xi-jinping-asks-troops-to-prepare-for-war-report.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 14 Oct 2020 16:05:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[china]]></category>
		<category><![CDATA[india-china]]></category>
		<category><![CDATA[Xi Jinping]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161679</guid>

					<description><![CDATA[ലഡാക്ക് അതിര്&#x200d;ത്തിയില്&#x200d; ഇന്ത്യ-ചൈന സംഘര്&#x200d;ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നിര്&#x200d;ദേശം സംബന്ധിച്ച റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവരുന്നത്. സിഎന്&#x200d;എന്&#x200d; ആണ് ഇതു സംബന്ധിച്ച വാര്&#x200d;ത്ത പുറത്തുവിട്ടത്]]></description>
										<content:encoded><![CDATA[<p>ബീജിംഗ്: ചൈനീസ് സൈനികരോട് യുദ്ധത്തിന് തയ്യാറാകാന്&#x200d; പ്രസിഡന്റ് ഷി ജിന്&#x200d;പിങ് ആവശ്യപ്പെട്ടതായി റിപ്പോര്&#x200d;ട്ട്. ലഡാക്ക് അതിര്&#x200d;ത്തിയില്&#x200d; ഇന്ത്യ-ചൈന സംഘര്&#x200d;ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നിര്&#x200d;ദേശം സംബന്ധിച്ച റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവരുന്നത്. സിഎന്&#x200d;എന്&#x200d; ആണ് ഇതു സംബന്ധിച്ച വാര്&#x200d;ത്ത പുറത്തുവിട്ടത്.</p>
<p>എല്ലാ സൈനികരും അവരുടെ മനസും ശക്തിയും യുദ്ധത്തിനായി തയാറാക്കി വെക്കുക. അതീവ ജാഗ്രത കൈവരിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഗ്വാങ്‌ഡോങ്ങിലെ ഒരു സൈനിക താവളം സന്ദര്&#x200d;ശിക്കവെയാണ് ഷീജിന്&#x200d;പിങ്ങിന്റെ പ്രസ്താവന.<br />
ഗ്വാങ്‌ഡോങ്ങിലെ ഒരു സൈനിക താവളം സന്ദര്&#x200d;ശിച്ചു കൊണ്ടാണ് ഷി ജിന്&#x200d;പിംഗ് യുദ്ധത്തിന് തയ്യാറെടുക്കാന്&#x200d; സൈന്യത്തോട് ആവശ്യപ്പെട്ടത്. എന്നാല്&#x200d; ആരുമായുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നതു സംബന്ധിച്ചാണ് ഷീജിന്&#x200d;പിങ് പറഞ്ഞതെന്ന് വ്യക്തമല്ല. നിലവില്&#x200d; ഇന്ത്യ, അമേരിക്ക, ജപ്പാന്&#x200d;, ദക്ഷിണ ചൈനാക്കടലില്&#x200d; ചൈനയുമായി കലഹിക്കുന്ന രാജ്യങ്ങള്&#x200d; എന്നിവരെല്ലാവരുമായി ചൈന ഇടഞ്ഞു നില്&#x200d;ക്കുകയാണ്.</p>
<p>സേനയുടെ പ്രവര്&#x200d;ത്തനവും ബലവും മെച്ചപ്പെടുത്താനാണ് അദ്ദേഹം ഗ്വാങ്‌ഡോങ്ങിലെ സൈനിക താവളം സന്ദര്&#x200d;ശിച്ചതെന്നും റിപ്പോര്&#x200d;ട്ടുണ്ട്. ഇന്ത്യ-ചൈന അതിര്&#x200d;ത്തി സംഘര്&#x200d;ഷം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഏഴാമത്തെ കമാന്&#x200d;ഡര്&#x200d;തല ചര്&#x200d;ച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര, തലത്തില്&#x200d; നിരവധി ചര്&#x200d;ച്ചകള്&#x200d; നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഷി ജിന്&#x200d;പിംഗ് യുദ്ധത്തിന് തയ്യാറാകാന്&#x200d; സൈന്യത്തിന് നിര്&#x200d;ദേശം നല്&#x200d;കിയെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/xi-jinping-asks-troops-to-prepare-for-war-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; അതിര്&#x200d;ത്തിയില്&#x200d; ചൈന 60,000 സൈനികരെ വിന്യസിച്ചെന്ന് അമേരിക്ക</title>
		<link>https://www.chandrikadaily.com/china-has-deployed-60000-soldiers-on-indias-northern-border-mike-pompeo.html</link>
					<comments>https://www.chandrikadaily.com/china-has-deployed-60000-soldiers-on-indias-northern-border-mike-pompeo.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 10 Oct 2020 08:47:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[india-china]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160414</guid>

					<description><![CDATA[ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ യുഎസ്, ഇന്ത്യ, ജപ്പാന്&#x200d;, ഓസ്‌ട്രേലിയ എന്നീ ക്വാഡ് രാജ്യങ്ങള്&#x200d;ക്ക് ചൈന ഭീഷണിയാണെന്നും അമേരിക്ക]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയുടെ വടക്കന്&#x200d; അതിര്&#x200d;ത്തിയില്&#x200d; ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ. ലഡാക്കിലെ നിയന്ത്രണ രേഖക്ക് സമീപമാണ് സൈനികരെ വിന്യസിച്ചിട്ടുള്ളത്. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ യുഎസ്, ഇന്ത്യ, ജപ്പാന്&#x200d;, ഓസ്‌ട്രേലിയ എന്നീ ക്വാഡ് രാജ്യങ്ങള്&#x200d;ക്ക് ചൈന ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോവില്&#x200d; ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്ക് ശേഷം യുഎസില്&#x200d; മടങ്ങിയെത്തിയ ശേഷം ഒരു അഭിമുഖത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കോവിഡ് വ്യാപനത്തിനു ശേഷമുള്ള ആദ്യ ക്വാഡ് ഉച്ചകോടിയാണിത്. ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ചൊവ്വാഴ്ച ടോക്കിയോയില്&#x200d; നടന്നിരുന്നു. ഇന്ത്യന്&#x200d; വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും മൈക്ക് പോംപിയോ ചര്&#x200d;ച്ച നടത്തിയിരുന്നു. ഇന്തോ-പസഫിക് മേഖലയില്&#x200d; ചൈന ഉയര്&#x200d;ത്തുന്ന ഭീഷണി മുഖ്യ ചര്&#x200d;ച്ചാ വിഷയമായിരുന്നു. ഇതേ തുടര്&#x200d;ന്നാണ് പോംപിയോയുടെ പ്രതികരണം.</p>
<p>ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഉയര്&#x200d;ത്തുന്ന ഭീഷണികളെ ഒരുമിച്ച് നേരിടാന്&#x200d; ക്വാഡ് രാജ്യങ്ങള്&#x200d; ധാരണയിലെത്തിയിട്ടുണ്ടെന്നും മൈക്ക് പോംപിയോ പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/china-has-deployed-60000-soldiers-on-indias-northern-border-mike-pompeo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈന കൈയേറിയത് കേരളത്തോളം വിസ്തൃതിയുള്ള ഭൂപ്രദേശം; ചൈനീസ് നിരീക്ഷണ വലയില്&#x200d; മലയാളി ഉദ്യോഗസ്ഥനും</title>
		<link>https://www.chandrikadaily.com/india-china-border-issue.html</link>
					<comments>https://www.chandrikadaily.com/india-china-border-issue.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 16 Sep 2020 08:39:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[china]]></category>
		<category><![CDATA[china intrusion]]></category>
		<category><![CDATA[india-china]]></category>
		<category><![CDATA[ladak]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153714</guid>

					<description><![CDATA[ഇന്ത്യന്&#x200d; ഭൂപ്രദേശത്തേക്ക് ചൈന നുഴഞ്ഞു കയറിയിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദങ്ങള്&#x200d;ക്കിടെയാണ് രാജ്‌നാഥിന്റെ വെളിപ്പെടുത്തല്&#x200d;.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലഡാക്ക് അതിര്&#x200d;ത്തിയില്&#x200d; ചൈന കൈയേറിയത് 38,000 ചതുരശ്ര കിലോമീറ്റര്&#x200d; വിസ്തൃതിയുള്ള ഭൂപ്രദേശമെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d;. അഥവാ, കേരള സംസ്ഥാനത്തിന്റെ അത്രയും വലിപ്പമുള്ള ഭൂമിയാണ് ചൈന കൈയേറിയിട്ടുള്ളത്. 38,863 ചതുരശ്ര കിലോമീറ്റര്&#x200d; വിസ്തൃതിയാണ് കേരളത്തിനുള്ളത്.</p>
<p>പാര്&#x200d;ലമെന്റില്&#x200d; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്&#x200d; ഭൂപ്രദേശത്തേക്ക് ചൈന നുഴഞ്ഞു കയറിയിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദങ്ങള്&#x200d;ക്കിടെയാണ് രാജ്‌നാഥിന്റെ വെളിപ്പെടുത്തല്&#x200d;. കേരളത്തോളം വലിയ ഭൂപ്രദേശം നഷ്ടമായതിന് പുറമേ, ലഡാക് അതിര്&#x200d;ത്തിയില്&#x200d; ഇന്ത്യയ്ക്ക് 20 ജവാന്മാരെയും നഷ്ടമായിരുന്നു.</p>
<p>കഴിഞ്ഞ ആറു മാസത്തിനിടയില്&#x200d; ചൈന ഇന്ത്യന്&#x200d; മേഖലയിലേക്ക് കടന്നുകയറിയിട്ടില്ലെന്നും പ്രതിരോധമന്ത്രി രാജ്യസഭയില്&#x200d; അവകാശപ്പെട്ടു.</p>
<p>അതിനിടെ, ചൈനയുടെ നിരീക്ഷണ പട്ടികയില്&#x200d; മലയാളിയും ഉള്ളതായാണ് വിവരം. മലയാളി ഉദ്യോഗസ്ഥനായ സിബി മാത്യൂസ് ആണ് ചൈനീസ് നിരീക്ഷണ വലയത്തിലുള്ളത്. രാജ്യത്തെ പ്രമുഖരായ 10000ത്തിലേറെ വ്യക്തികളെയാണ് ടചൈന നിരീക്ഷിക്കാന്&#x200d; വലയൊരുക്കിയിട്ടുള്ളത്. ഇതില്&#x200d; പ്രധാനമന്ത്രി, രാഷ്ട്രപതി, രാഷ്ട്രീയ പാര്&#x200d;ട്ടി നേതാക്കള്&#x200d;, വ്യവസായ പ്രമുഖര്&#x200d;, കായിക താരങ്ങള്&#x200d;, ഉദ്യോഗസ്ഥര്&#x200d;, അക്കഡമീഷ്യന്മാര്&#x200d;, മത നേതാക്കള്&#x200d;, ആക്ടിവിസ്റ്റുകള്&#x200d; തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലെയും ആളുകളുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-china-border-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്ത് ബഹിഷ്‌കരണം? അതിര്&#x200d;ത്തി സംഘര്&#x200d;ഷങ്ങള്&#x200d;ക്കിടെ ചൈനീസ് നിയന്ത്രിത ബാങ്കുകളില്&#x200d; നിന്ന് 9202 കോടി വായ്പയെടുത്ത് മോദി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/india-took-two-loans-totalling-rs-9202-crore-from-a-beijing-based-multilateral-development-bank.html</link>
					<comments>https://www.chandrikadaily.com/india-took-two-loans-totalling-rs-9202-crore-from-a-beijing-based-multilateral-development-bank.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 16 Sep 2020 07:33:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[china]]></category>
		<category><![CDATA[chinese boycott]]></category>
		<category><![CDATA[india-china]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153658</guid>

					<description><![CDATA[പാര്&#x200d;ലമെന്റില്&#x200d; കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്&#x200d; തന്നെയാണ് ഇക്കാര്യങ്ങള്&#x200d; വെളിപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അതിര്&#x200d;ത്തിയിലെ സംഘര്&#x200d;ഷങ്ങള്&#x200d;ക്കും ചൈനീസ് ഉത്പന്ന ബഹിഷ്‌കരണങ്ങള്&#x200d;ക്കും മധ്യേ ചൈനയുടെ നിയന്ത്രണത്തിലുള്ള രണ്ട് ബാങ്കുകളില്&#x200d; നിന്ന് 1350 മില്യണ്&#x200d; യുഎസ് ഡോളറിന്റെ (ഏകദേശം 9202 കോടി ഇന്ത്യന്&#x200d; രൂപ) വായ്പയെടുത്ത് മോദി സര്&#x200d;ക്കാര്&#x200d;.</p>
<p>ജൂണ്&#x200d; 19ന് ഏഷ്യന്&#x200d; ഇന്&#x200d;ഫ്രാസ്ട്രക്ചര്&#x200d; ഇന്&#x200d;വസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി)യില്&#x200d; നിന്നായിരുന്നു ആദ്യ വായ്പ. പ്രധാന്&#x200d;മന്ത്രി ഗരീബ് കല്യാണ്&#x200d; യോജ്‌നയുടെ പദ്ധതികളുമായി ബന്ധപ്പെട്ട് 750 ദശലക്ഷം യുഎസ് ഡോളറിന്റെ (5521 കോടി) വായ്പാ കരാര്&#x200d; ആണ് ഒപ്പുവച്ചത്. ബീജിങ് ആസ്ഥാനമായ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമ ചൈനയാണ്. ലഡാകിലെ ഗല്&#x200d;വാന്&#x200d; താഴ്‌വരയില്&#x200d; 20 ഇന്ത്യന്&#x200d; പട്ടാളക്കാരെ ചൈന വകവരുത്തിയതിന് നാലു ദിവസങ്ങള്&#x200d;ക്കകമായിരുന്നു ഈ വായ്പാ കരാര്&#x200d;. ജൂണ്&#x200d; 15നായിരുന്നു ഇന്ത്യന്&#x200d; സൈനികര്&#x200d; വീരമൃത്യു വരിച്ചിരുന്നത്.</p>
<p>ജൂലൈ 29ന് ഇതിനുള്ള പ്രതികാര നടപടിയെന്ന നിലയില്&#x200d; 59 ചൈനീസ് ആപ്പുകള്&#x200d; ഇന്ത്യ നിരോധിച്ചു. കേന്ദ്രസര്&#x200d;ക്കാറിന്റെ ഡിജിറ്റല്&#x200d; സ്‌ട്രൈക്ക് ആയാണ് ഇതിനെ വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്&#x200d; അതിര്&#x200d;ത്തിയില്&#x200d; ചൈന വീണ്ടും സംഘര്&#x200d;ഷം തുടര്&#x200d;ന്നു. സംഘര്&#x200d;ഷം തുടരുന്ന വേളയില്&#x200d; മെയ് എട്ടിനാണ് സര്&#x200d;ക്കാര്&#x200d; വീണ്ടും ബാങ്കില്&#x200d; നിന്ന് വായ്പയെടുത്തത്. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് സാമ്പത്തിക പിന്തുണ തേടിയാണ് വായ്പയെടുത്തത്.</p>
<p>പാര്&#x200d;ലമെന്റില്&#x200d; കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്&#x200d; തന്നെയാണ് ഇക്കാര്യങ്ങള്&#x200d; വെളിപ്പെടുത്തിയത്. ബിജെപി എംപിമാരായ സുനില്&#x200d; കുമാര്&#x200d; സിങ്, പിപി ചൗധരി എന്നിവരാണ് ഇതു സംബന്ധിച്ച് വിവരങ്ങള്&#x200d; ആരാഞ്ഞത്.</p>
<p>ചൈനീസ് ആക്രമണത്തിന് പിന്നാലെ, അയല്&#x200d; രാജ്യത്തിന്റെ ഉത്പന്നങ്ങളും സ്മാര്&#x200d;ട് സേവനങ്ങളും വ്യാപകമായി ബഹിഷ്‌കരിക്കണമെന്ന മുറവിളിക്കിടെയാണ് സര്&#x200d;ക്കാര്&#x200d; ബാങ്കില്&#x200d; നിന്ന് വായ്പ സ്വീകരിക്കുന്നത്.</p>
<p>ഏഷ്യന്&#x200d; മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ട ബഹുരാഷ്ട്ര ബാങ്കാണ് എഐഐബി. 2016 ജനുവരിയിലാണ് ബാങ്ക് പ്രവര്&#x200d;ത്തനമാരംഭിച്ചത്. ബാങ്കിന്റെ തുടക്ക കാലം മുതല്&#x200d; തന്നെ ഇന്ത്യയും അംഗമാണ്. എന്നാല്&#x200d; ചൈനയാണ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമ. 26.61 ശതമാനം ഓഹരിയാണ് ചൈനയുടെ പക്കലുള്ളത്. ഇന്ത്യയുടെ പക്കല്&#x200d; 7.6 ശതമാനവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-took-two-loans-totalling-rs-9202-crore-from-a-beijing-based-multilateral-development-bank.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരുവശത്ത് ചര്&#x200d;ച്ച; മറുവശത്ത് ലഡാക്കില്&#x200d; കേബിളുകള്&#x200d; സ്ഥാപിക്കാന്&#x200d; ചൈനയുടെ നീക്കം</title>
		<link>https://www.chandrikadaily.com/india-china-clash-news-2.html</link>
					<comments>https://www.chandrikadaily.com/india-china-clash-news-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 15 Sep 2020 05:11:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[china]]></category>
		<category><![CDATA[india-china]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153284</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഒരു വശത്ത് ചര്&#x200d;ച്ച പുരോഗമിക്കുമ്പോള്&#x200d; മറുവശത്ത് അതിര്&#x200d;ത്തിയില്&#x200d; പ്രകോപനം തുടര്&#x200d;ന്ന് ചൈന. ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ തെക്കുഭാഗത്ത് അതിവേഗ ആശയവിനിമയത്തിനായി ചൈനീസ് സൈന്യം ഒപ്ടിക്കല്&#x200d; ഫൈബര്&#x200d; കേബിളുകള്&#x200d; സ്ഥാപിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്&#x200d;ട്ട്. അതിനിടെ അതിര്&#x200d;ത്തിയിലെ സംഘര്&#x200d;ഷാവസ്ഥ പരിഹരിക്കാന്&#x200d; ഇരുരാജ്യങ്ങളും തമ്മില്&#x200d; ഉന്നതതല ചര്&#x200d;ച്ചകള്&#x200d; പുരോഗമിക്കുകയാണ്. അതിര്&#x200d;ത്തിയിലുള്ള സൈനികരുമായി സുരക്ഷിതമായ ആശയവിനിമയം നടത്താന്&#x200d; ചൈന സ്ഥാപിച്ച ഒപ്ടിക്കല്&#x200d; ഫൈബര്&#x200d; കേബിളുകള്&#x200d; പാങ്‌ഗോങ് തടാകത്തിന്റെ തെക്ക് ഭാഗത്ത് കണ്ടെത്തിയെന്ന് ഒരു മുതിര്&#x200d;ന്ന സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്&#x200d;ട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഒരു വശത്ത് ചര്&#x200d;ച്ച പുരോഗമിക്കുമ്പോള്&#x200d; മറുവശത്ത് അതിര്&#x200d;ത്തിയില്&#x200d; പ്രകോപനം തുടര്&#x200d;ന്ന് ചൈന. ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ തെക്കുഭാഗത്ത് അതിവേഗ ആശയവിനിമയത്തിനായി ചൈനീസ് സൈന്യം ഒപ്ടിക്കല്&#x200d; ഫൈബര്&#x200d; കേബിളുകള്&#x200d; സ്ഥാപിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്&#x200d;ട്ട്. അതിനിടെ അതിര്&#x200d;ത്തിയിലെ സംഘര്&#x200d;ഷാവസ്ഥ പരിഹരിക്കാന്&#x200d; ഇരുരാജ്യങ്ങളും തമ്മില്&#x200d; ഉന്നതതല ചര്&#x200d;ച്ചകള്&#x200d; പുരോഗമിക്കുകയാണ്.</p>
<p>അതിര്&#x200d;ത്തിയിലുള്ള സൈനികരുമായി സുരക്ഷിതമായ ആശയവിനിമയം നടത്താന്&#x200d; ചൈന സ്ഥാപിച്ച ഒപ്ടിക്കല്&#x200d; ഫൈബര്&#x200d; കേബിളുകള്&#x200d; പാങ്‌ഗോങ് തടാകത്തിന്റെ തെക്ക് ഭാഗത്ത് കണ്ടെത്തിയെന്ന് ഒരു മുതിര്&#x200d;ന്ന സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്&#x200d;ട്ട് ചെയ്തു. കേബിള്&#x200d; സ്ഥാപിക്കുന്ന ജോലികള്&#x200d; അതിവേഗത്തില്&#x200d; നടക്കുകയാണെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>നേരത്തെ പാങ്‌ഗോങ് തടാകത്തിന്റെ വടക്ക് ഭാഗത്തും ചൈനീസ് സൈന്യം ഇത്തരം കേബിളുകള്&#x200d; സ്ഥാപിച്ചതായി കണ്ടെത്തിയിരുന്നു. സംഘര്&#x200d;ഷ സാഹചര്യത്തില്&#x200d; കഴിഞ്ഞ ഒരുമാസത്തിലേറെയായി പാങ്‌ഗോങ് തടാകത്തിന്റെ തെക്ക് ഭാഗത്തായി 70 കിലോമീറ്ററോളം പ്രദേശത്ത് ഇരുരാജ്യങ്ങളിലേയും സൈനികര്&#x200d; നിലയുറപ്പിച്ചിട്ടുണ്ട്. സൈനികനയതന്ത്ര തലത്തില്&#x200d; നിരവധി തവണ ഇരുരാജ്യങ്ങളും തമ്മില്&#x200d; ചര്&#x200d;ച്ചകള്&#x200d; നടന്നെങ്കിലും ഇതുവരെ പ്രശ്‌നപരിഹാരമായിട്ടില്ല.</p>
<p>സുരക്ഷിതമായി ആശയവിനിമയം നടത്താനും ചിത്രങ്ങളും രേഖകളും അടക്കമുള്ളവ അയക്കാനും ഫൈബര്&#x200d; കേബിളുകള്&#x200d; വഴി സാധിക്കും. റോഡിയോ വഴിയുള്ള ആശയവിനിമയം ചോര്&#x200d;ത്താനാകും. എന്നാല്&#x200d; ഓപ്ടിക്കല്&#x200d; ഫൈബര്&#x200d; കേബിളുകളിലൂടെയുള്ള ആശയവിനിമയം സുരക്ഷിതമാണ്. ഇന്ത്യന്&#x200d; സൈനികര്&#x200d; റോഡിയോ സംവിധാനം വഴിയാണ് ആശയവിനിമയം നടത്തുന്നത്. എന്നാല്&#x200d; ഇത് എന്&#x200d;ക്രിപ്റ്റ് ചെയ്ത രീതിയിലാണെന്നും ഒരു മുന്&#x200d; സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-china-clash-news-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി, ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, രാഹുല്&#x200d; ഗാന്ധി തുടങ്ങി പതിനായിരം പ്രമുഖര്&#x200d; ചൈനയുടെ നിരീക്ഷണത്തില്&#x200d;; ഞെട്ടിക്കുന്ന റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/president-pm-key-opposition-leaders-cabinet-cms-china-watching-over-10000-indians.html</link>
					<comments>https://www.chandrikadaily.com/president-pm-key-opposition-leaders-cabinet-cms-china-watching-over-10000-indians.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 14 Sep 2020 05:25:11 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[chinese app]]></category>
		<category><![CDATA[india-china]]></category>
		<category><![CDATA[india-china border]]></category>
		<category><![CDATA[ladakh]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[spy case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152988</guid>

					<description><![CDATA[രാഷ്ട്രപതി, പ്രധാനമന്ത്രി, വിവിധ കേന്ദ്ര മന്ത്രിമാര്&#x200d;, സംയുക്ത സേന മേധാവി കുടുംബാംഗങ്ങള്&#x200d;, മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്, കോണ്&#x200d;ഗ്രസ് താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി അവരുടെ കുടുംബാംഗങ്ങള്&#x200d; എന്നിവര്&#x200d; നിരീക്ഷിക്കപ്പെടുന്നവരില്&#x200d;പ്പെടുന്നവരാണ്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധിയുമടക്കം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്&#x200d;ട്ടുകള്&#x200d;. ചൈനീസ് സര്&#x200d;ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുമായും ബന്ധമുള്ള സ്ഥാപനമാണ് നിരീക്ഷണം നടത്തുന്നതെന്നാണ് പുറത്തു വന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;. ഷെങ്ഹ്വ ഡാറ്റ ഇന്&#x200d;ഫോര്&#x200d;മേഷന്&#x200d; ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ ആര്&#x200d;ട്ടിഫിഷ്യല്&#x200d; ഇന്റലിജന്&#x200d;സ്, ബിഗ്ഡാറ്റ ടൂളുകള്&#x200d; ഉപയോഗിച്ച് നീരീക്ഷിക്കുന്നത് എന്നും റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
<p>രാഷ്ട്രപതി, പ്രധാനമന്ത്രി, വിവിധ കേന്ദ്ര മന്ത്രിമാര്&#x200d;, സംയുക്ത സേന മേധാവി കുടുംബാംഗങ്ങള്&#x200d;, മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്, കോണ്&#x200d;ഗ്രസ് താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി അവരുടെ കുടുംബാംഗങ്ങള്&#x200d; എന്നിവര്&#x200d; നിരീക്ഷിക്കപ്പെടുന്നവരില്&#x200d;പ്പെടുന്നവരാണ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ചില സംസ്ഥാന മുഖ്യമന്ത്രിമാര്&#x200d;, രണ്ട് മുന്&#x200d; രാഷ്ട്രപതിമാര്&#x200d;, അഞ്ച് മുന്&#x200d; പ്രധാനമന്ത്രിമാര്&#x200d; അവരുടെ കുടുംബാംഗങ്ങള്&#x200d; എന്നിവരും നിരീക്ഷപ്പെടുന്നവരുടെ പട്ടികയിലുണ്ട്.</p>
<p>ശശിതരൂര്&#x200d; ഉള്&#x200d;പ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവര്&#x200d;ത്തകര്&#x200d;, മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്&#x200d;, ശാസ്ത്രജ്ഞര്&#x200d;, സംയുക്ത സൈനിക മേധാവി ബിപിന്&#x200d; റാവത്ത്, സര്&#x200d;വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥര്&#x200d; എന്നിവരെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നതായി റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ചൈനീസ് സേനയുമായും സുരക്ഷാ ഏജന്&#x200d;സികള്&#x200d; രഹസ്യാന്വേഷണ ഏജന്&#x200d;സികള്&#x200d; എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവര്&#x200d;ത്തിക്കുന്ന സ്ഥാപനമാണ് ഷെങ്ഹ്വ. എന്നാല്&#x200d; പുറത്തു വന്ന റിപ്പോര്&#x200d;ട്ടുകളോട് പ്രതികരിക്കാന്&#x200d; കമ്പനി തയ്യാറായിട്ടില്ല.</p>
<p>അതേസമയം ഇത്തരത്തില്&#x200d; ഇന്ത്യക്കാരെ നിരീക്ഷിക്കാന്&#x200d; ആരെയും ചൈനീസ് സര്&#x200d;ക്കാര്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടില്ല എന്ന് ഡല്&#x200d;ഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/president-pm-key-opposition-leaders-cabinet-cms-china-watching-over-10000-indians.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
