<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>INDIA -ENGLAND. WOMEN WORLD CUP &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/india-england-women-world-cup/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Jul 2017 05:11:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>INDIA -ENGLAND. WOMEN WORLD CUP &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലോകകപ്പിന് തൊട്ടരികെ ഇന്ത്യന്‍ വനിതകള്‍ പതറി; ഇംഗ്ലണ്ടിനോട് തോല്‍വി 9 റണ്‍സിന്</title>
		<link>https://www.chandrikadaily.com/england-beat-india-by-nine-runs-to-win-womens-cricket-world-cup-as-it-happened.html</link>
					<comments>https://www.chandrikadaily.com/england-beat-india-by-nine-runs-to-win-womens-cricket-world-cup-as-it-happened.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Jul 2017 19:06:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INDIA -ENGLAND. WOMEN WORLD CUP]]></category>
		<category><![CDATA[WOMEN CRICKET]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36950</guid>

					<description><![CDATA[ലണ്ടന്‍: തൊട്ടരികില്‍-വളരെ അരികില്‍ ഇന്ത്യന്‍ വനിതകള്‍ പതറി&#8230;. ഒമ്പത് റണ്‍സിന്റെ അകലത്തില്‍ ഇംഗ്ലണ്ട് വനിതാ ലോകകപ്പ് സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കപ്പടിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ അവസാനം വരെ പോരാട്ടവീര്യം പ്രകടിപ്പിച്ച ഇംഗ്ലീഷ് വനിതകള്‍ വിട്ടുകൊടുത്തില്ല. 49-ാമത്തെ ഓവറില്‍ ഇന്ത്യയുടെ അവസാന താരത്തെയും പുറത്താക്കിയാണ് ആതിഥേയര്‍ ലോര്‍ഡ്‌സില്‍ അരങ്ങ് തകര്‍ത്തത്. 219 റണ്‍സാണ് ഇന്ത്യ നേടിയത്. 46 റണ്‍സ് മാത്രം നല്‍കി ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ അന്യ [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: തൊട്ടരികില്&#x200d;-വളരെ അരികില്&#x200d; ഇന്ത്യന്&#x200d; വനിതകള്&#x200d; പതറി&#8230;. ഒമ്പത് റണ്&#x200d;സിന്റെ അകലത്തില്&#x200d; ഇംഗ്ലണ്ട് വനിതാ ലോകകപ്പ് സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്&#x200d;ത്തിയ 229 റണ്&#x200d;സിന്റെ വിജയ ലക്ഷ്യം പിന്തുടര്&#x200d;ന്ന ഇന്ത്യ കപ്പടിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ അവസാനം വരെ പോരാട്ടവീര്യം പ്രകടിപ്പിച്ച ഇംഗ്ലീഷ് വനിതകള്&#x200d; വിട്ടുകൊടുത്തില്ല. 49-ാമത്തെ ഓവറില്&#x200d; ഇന്ത്യയുടെ അവസാന താരത്തെയും പുറത്താക്കിയാണ് ആതിഥേയര്&#x200d; ലോര്&#x200d;ഡ്‌സില്&#x200d; അരങ്ങ് തകര്&#x200d;ത്തത്. 219 റണ്&#x200d;സാണ് ഇന്ത്യ നേടിയത്. 46 റണ്&#x200d;സ് മാത്രം നല്&#x200d;കി ഇന്ത്യയുടെ ആറ് വിക്കറ്റുകള്&#x200d; വീഴ്ത്തിയ അന്യ ഷ്രുബ് സോലെയാണ് കളിയിലെ താരം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">ENGLAND WIN <a href="https://twitter.com/hashtag/WWC17?src=hash">#WWC17</a>! <a href="https://t.co/O5Lje0mG5h">pic.twitter.com/O5Lje0mG5h</a></p>
<p>— Cricket World Cup (@cricketworldcup) <a href="https://twitter.com/cricketworldcup/status/889163249131933696">July 23, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
229 റണ്&#x200d;സിന്റെ ലക്ഷ്യം പിന്തുടര്&#x200d;ന്ന ഇന്ത്യക്ക് ഓപ്പണര്&#x200d; സ്മൃതി മന്ദാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആറു റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ക്കുന്നതിനിടെയാണ് സ്മൃതി പൂജ്യത്തിന് പുറത്തായി. പിന്നാലെ 17 റണ്&#x200d;സെടുത്ത ക്യാപ്റ്റന്&#x200d; മിഥാലി രാജ് റണ്ണൗട്ടായി. രണ്ട് വിക്കറ്റിന് 43 എന്ന നിലയില്&#x200d; പരുങ്ങിയ ഇന്ത്യക്ക് മൂന്നാം വിക്കറ്റില്&#x200d; ഹര്&#x200d;മന്&#x200d;പ്രീത് കൗറിന്റേയും (51) ഓപണര്&#x200d; പൂനം റാവത്തിന്റേയും ബാറ്റിങാണ് കരുത്തു പകര്&#x200d;ന്നത്. 80 പന്തില്&#x200d; മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു കൗറിന്റെ ഇന്നിങ്‌സ്. ഓപണര്&#x200d; റാവത്ത് തകര്&#x200d;പ്പന്&#x200d; ഫോമിലാണ് കളിച്ചത്. അനാവശ്യ ഷോട്ടിന് ഹര്&#x200d;മന്&#x200d; പുറത്താപ്പോഴും റാവത്ത് പോരാട്ടം തുടര്&#x200d;ന്നു. 86 ല്&#x200d; റാവത്ത് പുറത്താവുമ്പോള്&#x200d; പ്രതീക്ഷ വേദ കൃഷ്ണമൂര്&#x200d;ത്തിയായിരുന്നു. വേദയും സുന്ദരമായി കളിച്ചു. പക്ഷേ സമ്മര്&#x200d;ദ്ദ ഘട്ടത്തില്&#x200d; പൊരുതി നില്&#x200d;ക്കാനായില്ല, നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്&#x200d; ഏഴ് വിക്കറ്റിന് 228 റണ്&#x200d;സാണ് അടിച്ചെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്&#x200d; തീരുമാനിച്ച മുന്&#x200d; ചാമ്പ്യന്മാരെ ഇന്ത്യന്&#x200d; ബൗളര്&#x200d;മാര്&#x200d; വരിഞ്ഞു മുറുക്കി. നഥാലി സിവര്&#x200d; (51), ബ്രണ്ട് (34), ടെയ്‌ലര്&#x200d; (45) എന്നിവര്&#x200d;ക്ക് മാത്രമാണ് ഭേദപ്പെട്ട സ്‌കോര്&#x200d; നേടാനായത്. 68 പന്തില്&#x200d; നിന്ന് 51 റണ്&#x200d;സെടുത്ത സിവറാണ് ഇംഗ്ലീഷ് ഇന്നിങ്‌സിലെ ടോപ് സ്‌കോറര്&#x200d;. ടെയ്‌ലര്&#x200d; 62 പന്തില്&#x200d; നിന്ന് 45 ഉം, ബ്രണ്ട് 42 പന്തില്&#x200d; നിന്ന് 34 റണ്&#x200d;സും നേടി. 38 പന്തില്&#x200d; നിന്ന് 25 റണ്&#x200d;സെടുത്ത ജെന്നി ഗണ്ണും 11 പന്തില്&#x200d; നിന്ന് 14 ലോറ ഗണ്ണും പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുലന്&#x200d; ഗോസ്വാമിയാണ് ഇന്ത്യന്&#x200d; നിരയില്&#x200d; വിക്കറ്റ് വേട്ടയില്&#x200d; മുന്നിട്ടുനിന്നത്. പൂനം യാദവ് രണ്ട് വിക്കറ്റും രാജേശ്വരി ഗെയ്ക്‌വാദ് ഒരു വിക്കറ്റും വീഴ്ത്തി. ഒരു ഘട്ടത്തില്&#x200d; ആറ് വിക്കറ്റിന് 164 എന്ന നിലയില്&#x200d; വന്&#x200d; തകര്&#x200d;ച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ വാലറ്റമാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/england-beat-india-by-nine-runs-to-win-womens-cricket-world-cup-as-it-happened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയ്ക്ക് ഒമ്പത് റണ്‍സ് തോല്‍വി; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിന്</title>
		<link>https://www.chandrikadaily.com/india-england-won-by-9-runs-england.html</link>
					<comments>https://www.chandrikadaily.com/india-england-won-by-9-runs-england.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Jul 2017 16:26:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INDIA -ENGLAND. WOMEN WORLD CUP]]></category>
		<category><![CDATA[WOMEN CRICKET]]></category>
		<category><![CDATA[WWC]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36898</guid>

					<description><![CDATA[ലോര്‍ഡ്‌സ്: ലോര്‍ഡ്‌സിലെ കളിമൈതാനത്ത് പ്രതീക്ഷിച്ചത് ഒരു ചരിത്രമുഹൂര്‍ത്തമായിരുന്നു എന്നാല്‍, ക്രിക്കറ്റിന്റെ കളിത്തൊട്ടില്‍ സാക്ഷ്യം വഹിച്ചത് ഒരു ഇന്ത്യന്‍ ദുരന്തത്തിന്.  ചരിത്രനിമിഷം കാത്തിരുന്ന ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ക്രിക്കറ്റില്‍ പടിക്കല്‍ കലമുടച്ചു. അനായാസം ജയിക്കുമായിരുന്ന ഫൈനലില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യ ആറു വട്ടം കിരീടമണിഞ്ഞ ആതിഥേയരായ ഇംഗ്ലണ്ടിനോട് ഒന്‍പത് റണ്‍സിനാണ് തോറ്റത്. ജയിക്കാന്‍ 50 ഓവറില്‍ി 229 റണ്‍സ് മാത്രം മതിയായിരുന്ന ഇന്ത്യ 48.4 ഓവറില്‍ 219 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു ടീം സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെ റണ്ണൊന്നുമെടുക്കാത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>ലോര്&#x200d;ഡ്‌സ്: ലോര്&#x200d;ഡ്‌സിലെ കളിമൈതാനത്ത് പ്രതീക്ഷിച്ചത് ഒരു ചരിത്രമുഹൂര്&#x200d;ത്തമായിരുന്നു എന്നാല്&#x200d;, ക്രിക്കറ്റിന്റെ കളിത്തൊട്ടില്&#x200d; സാക്ഷ്യം വഹിച്ചത് ഒരു ഇന്ത്യന്&#x200d; ദുരന്തത്തിന്.  ചരിത്രനിമിഷം കാത്തിരുന്ന ഇന്ത്യന്&#x200d; വനിതകള്&#x200d; ലോകകപ്പ് ക്രിക്കറ്റില്&#x200d; പടിക്കല്&#x200d; കലമുടച്ചു. അനായാസം ജയിക്കുമായിരുന്ന ഫൈനലില്&#x200d; വിക്കറ്റുകള്&#x200d; വലിച്ചെറിഞ്ഞ ഇന്ത്യ ആറു വട്ടം കിരീടമണിഞ്ഞ ആതിഥേയരായ ഇംഗ്ലണ്ടിനോട് ഒന്&#x200d;പത് റണ്&#x200d;സിനാണ് തോറ്റത്. ജയിക്കാന്&#x200d; 50 ഓവറില്&#x200d;ി 229 റണ്&#x200d;സ് മാത്രം മതിയായിരുന്ന ഇന്ത്യ 48.4 ഓവറില്&#x200d; 219 റണ്&#x200d;സിന് ഓള്&#x200d;ഔട്ടാവുകയായിരുന്നു</p>
<p>ടീം സ്‌കോര്&#x200d; അഞ്ച് റണ്&#x200d;സില്&#x200d; നില്&#x200d;ക്കെ റണ്ണൊന്നുമെടുക്കാത്ത ഓപ്പണര്&#x200d; സ്മൃതി മന്ദനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലു പന്ത് മാത്രം നേരിട്ട, ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന സ്മൃതിയെ അന്യ ശ്രുബ്‌ഷോലെ ബൗള്&#x200d;ഡാക്കുകയായിരുന്നു. ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്&#x200d; മിതാലി 31 പന്തില്&#x200d; നിന്ന് 17 റണ്&#x200d;സ് എടുത്താണ് പുറത്തായത്.</p>
<p>എന്നാല്&#x200d;, ഇതിനുശേഷം ഒന്നിച്ചു ചേര്&#x200d;ന്ന പൂനം റാവത്തും ഹര്&#x200d;മന്&#x200d;പ്രീത് കൗറും മെല്ലെ ടീമിനെ കരകയറ്റാന്&#x200d; ശ്രമിച്ചു. ഇരുവരും ചേര്&#x200d;ന്നാണ് ടീമിനെ നൂറ് റണ്&#x200d;സ് കടത്തിയത. എന്നാല്&#x200d;, മുപ്പത്തിനാലാം ഓവറില്&#x200d; ഹര്&#x200d;മന്&#x200d;പ്രീത് കൗറിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. 80 പന്തില്&#x200d; നിന്ന് 51 റണ്&#x200d;സാണ് കൗര്&#x200d; നേടിയത്. മൂന്നാം വിക്കറ്റില്&#x200d; 95 റണ്&#x200d;സ് ചേര്&#x200d;ത്താണ് ഹാര്&#x200d;ട്‌ലിയുടെ പന്തില്&#x200d; ബ്യൂമോണ്ടിന് ഒരു അനായാസ ക്യാച്ച് നല്&#x200d;കി കൗര്&#x200d; മടങ്ങിയത്. കൂട്ടുകാരി വിക്കറ്റ് കളഞ്ഞ് മടങ്ങുമ്പോള്&#x200d; 87 പന്തില്&#x200d; നിന്ന് 63 റണ്&#x200d;സെടുത്തുനില്&#x200d;ക്കുകയാണ് ഓപ്പണര്&#x200d; റാവത്ത്</p>
<p>ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ അച്ചടക്കമുള്ള ബൗളിംഗിലൂടെ നിയന്ത്രിച്ചാണ് ഇന്ത്യ എത്തിപ്പിടിക്കാവുന്ന ടോട്ടലില്&#x200d; കളി അവസാനിപ്പിച്ചത്. 23 റണ്&#x200d;സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഝുലന്&#x200d; ഗോസ്വാമിയും രണ്ടു പേരെ പുറത്താക്കിയ പൂനം യാദവും ബൗളിംഗില്&#x200d; തിളങ്ങി. 51 റണ്&#x200d;സെടുത്ത നതാലി ഷിവര്&#x200d; ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-england-won-by-9-runs-england.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍; ചരിത്രം കുറിക്കാന്‍ പെണ്‍പുലികള്‍</title>
		<link>https://www.chandrikadaily.com/india-england-women-world-cup.html</link>
					<comments>https://www.chandrikadaily.com/india-england-women-world-cup.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Jul 2017 19:00:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[INDIA -ENGLAND. WOMEN WORLD CUP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36810</guid>

					<description><![CDATA[ലണ്ടന്‍: വനിതാ ക്രിക്കറ്റിലെ ചാമ്പ്യനെ തീരുമാനിക്കുന്ന അങ്കത്തില്‍  ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. ആതിഥേയരെന്ന ആനുകൂല്യവും റാങ്കിങിലെ മേല്‍ക്കൈയുമുള്ള ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി കന്നി ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മിഥാലി രാജും സംഘവും. മുമ്പൊരിക്കലുമില്ലാത്ത വിധം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് മാധ്യമങ്ങളുടെയും ആരാധകരുടെയും ശ്രദ്ധ നേടിക്കൊടുത്ത ടൂര്‍ണമെന്റ് കലാശത്തിലെത്തുമ്പോള്‍ ആദ്യന്തം ത്രസിപ്പിക്കുന്ന മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോര്‍ഡ്‌സിലെ 26,500 ടിക്കറ്റുകളും വിറ്റഴിഞ്ഞു എന്നതില്‍ നിന്നുതന്നെ ഫൈനല്‍ ഉയര്‍ത്തുന്ന ആവേശം എത്രത്തോളമെന്ന് വ്യക്തമാകുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: വനിതാ ക്രിക്കറ്റിലെ ചാമ്പ്യനെ തീരുമാനിക്കുന്ന അങ്കത്തില്&#x200d;  ഇന്ത്യയും ഇംഗ്ലണ്ടും നേര്&#x200d;ക്കു നേര്&#x200d;. ആതിഥേയരെന്ന ആനുകൂല്യവും റാങ്കിങിലെ മേല്&#x200d;ക്കൈയുമുള്ള ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്&#x200d; വീഴ്ത്തി കന്നി ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മിഥാലി രാജും സംഘവും. മുമ്പൊരിക്കലുമില്ലാത്ത വിധം ഇന്ത്യന്&#x200d; വനിതാ ക്രിക്കറ്റിന് മാധ്യമങ്ങളുടെയും ആരാധകരുടെയും ശ്രദ്ധ നേടിക്കൊടുത്ത ടൂര്&#x200d;ണമെന്റ് കലാശത്തിലെത്തുമ്പോള്&#x200d; ആദ്യന്തം ത്രസിപ്പിക്കുന്ന മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോര്&#x200d;ഡ്‌സിലെ 26,500 ടിക്കറ്റുകളും വിറ്റഴിഞ്ഞു എന്നതില്&#x200d; നിന്നുതന്നെ ഫൈനല്&#x200d; ഉയര്&#x200d;ത്തുന്ന ആവേശം എത്രത്തോളമെന്ന് വ്യക്തമാകുന്നു. ഇന്ത്യന്&#x200d; സമയം വൈകീട്ട് മൂന്നു മണിക്കാണ് കളി ആരംഭിക്കുന്നത്.</p>
<p>വനിതാ ക്രിക്കറ്റിലെ 11-ാം ലോകകപ്പ് ജൂണ്&#x200d; 24-ന് ആരംഭിക്കുമ്പോള്&#x200d; എട്ട് ടീമുകളാണ് ചിത്രത്തിലുണ്ടായിരുന്നത്. ഒടുവില്&#x200d; അത് രണ്ട് ടീമുകളിലേക്കു മാത്രമായി ചുരുങ്ങുമ്പോള്&#x200d; ഇംഗ്ലണ്ടിനും ഇന്ത്യയും ഏറെക്കുറെ ഒരേ സാധ്യതയാണ് കല്&#x200d;പ്പിക്കപ്പെടുന്നത്. രണ്ടാം റാങ്കുകാരായ ഇംഗ്ലണ്ടിന് ആതിഥേയരെന്ന മുന്&#x200d;ഗണന ഉണ്ടെങ്കിലും ഗാലറിയില്&#x200d; നിന്നുള്ള പിന്തുണ ഇരുകൂട്ടര്&#x200d;ക്കും തുല്യമായിരിക്കും. വാദ്യമേളങ്ങളും ആര്&#x200d;പ്പുവിളികളുമായി &#8216;ഭാരത് ആര്&#x200d;മി&#8217; ഗാലറി കൈയടക്കുമ്പോള്&#x200d; വിദേശത്ത് കളിക്കുകയാണെന്ന തോന്നല്&#x200d; മിഥാലി രാജിനും സംഘത്തിനുമുണ്ടാവില്ല. ഉദ്ഘാടന മത്സരത്തില്&#x200d; ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കാന്&#x200d; കഴിഞ്ഞത് ഇന്ത്യന്&#x200d; സംഘത്തിന് ആത്മവിശ്വാസമേകുമ്പോള്&#x200d; പ്രതികാര ദാഹത്തോടെയുള്ള ഇംഗ്ലീഷ് പെണ്&#x200d;പുലികള്&#x200d; കൂടുതല്&#x200d; അപകടകാരികളാവും.</p>
<p>തുടര്&#x200d;ച്ചയായി ഏഴ് മത്സരങ്ങള്&#x200d; ജയിച്ചെത്തിയ ഇംഗ്ലണ്ടിനെ ഓള്&#x200d;റൗണ്ട് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ ആദ്യമത്സരത്തില്&#x200d; 35 റണ്&#x200d;സിന് വീഴ്ത്തിയത്. സ്മൃതി മന്ദാന (90), പൂനം റാവത്ത് (84), മിഥാലി രാജ് (71) എന്നിവരുടെ മികവില്&#x200d; ഇന്ത്യ 281 റണ്&#x200d;സിന്റെ വിജയലക്ഷ്യമുയര്&#x200d;ത്തിയപ്പോള്&#x200d; പേസര്&#x200d; ശിഖ പാണ്ഡെയുടെ രണ്ട് വിക്കറ്റ് പ്രകടനവും ഓഫ്‌സ്പിന്നര്&#x200d; ദീപ്തി ശര്&#x200d;മയുടെ മൂന്നു വിക്കറ്റ് നേട്ടവും ഇന്ത്യയക്ക് ജയമൊരുക്കി.<br />
വെസ്റ്റ് ഇന്&#x200d;ഡീസിനെതിരായ രണ്ടാം മത്സരത്തിലെ ജയം ആധികാരികമായിരുന്നു. എതിരാളികളെ 183 ലൊതുക്കിയ ഇന്ത്യ, സ്മൃതി മന്ദാനയുടെ (106) സെഞ്ച്വറി മികവില്&#x200d; ലക്ഷ്യം കണ്ടു. പാകിസ്താനെതിരെ ബാറ്റര്&#x200d;മാര്&#x200d; പതറിയപ്പോള്&#x200d; ബൗളര്&#x200d;മാരുടെ മികവാണ് ജയമൊരുക്കിയത്. 169 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താനെതിരെ 18 റണ്&#x200d;സിന് അഞ്ചു വിക്കറ്റെടുത്ത എക്ത ബിഷ്തിന്റെ മികവില്&#x200d; 95 റണ്&#x200d;സിന്റെ ജയമാണ് ഇന്ത്യ നേടിയത്. നാലാം മത്സരത്തില്&#x200d; ദീപ്തി ശര്&#x200d;മയും (78), മിഥാലി രാജും (53) അര്&#x200d;ധ സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്&#x200d; ശ്രീലങ്കയെ 10 റണ്&#x200d;സിനും നീലപ്പട തോല്&#x200d;പ്പിച്ചു.</p>
<p>കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യ ടൂര്&#x200d;ണമെന്റിലെ ആദ്യ തോല്&#x200d;വി രുചിച്ചത്. 115 റണ്&#x200d;സിന്റെ പരാജയത്തിനു പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ ഓസീസിനോടും പരാജയമറിഞ്ഞു. എന്നാല്&#x200d;, മിഥാലിയുടെ സെഞ്ച്വറി മികവില്&#x200d; നിര്&#x200d;ണായക മത്സരത്തില്&#x200d; ന്യൂസിലാന്റിനെ 186 റണ്&#x200d;സിന് തകര്&#x200d;ത്ത് ഇന്ത്യ സെമിയില്&#x200d; ഇടമുറപ്പിച്ചു.</p>
<p>പ്രാഥമിക റൗണ്ടിലെ തോല്&#x200d;വിക്ക് സെമിയില്&#x200d; പകരം വീട്ടിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. 115 പന്തില്&#x200d; 171 റണ്&#x200d;സെടുത്ത ഹര്&#x200d;മന്&#x200d;പ്രീത് കൗറിന്റെ വെടിക്കെട്ട് പ്രകടനത്തിനു മുന്നില്&#x200d; ഒന്നാം റാങ്കുകാരായ ഓസ്‌ട്രേലിയക്ക് മറുപടിയില്ലാതായി. പേസര്&#x200d;മാരായ ഝുലന്&#x200d; ഗോസ്വാമിയും ശിഖ പാണ്ഡെയും ഓസീസ് മുന്&#x200d;നിരയെ താളം തെറ്റിച്ചപ്പോള്&#x200d; മറ്റു ബൗളര്&#x200d;മാരും അവസരത്തിനൊത്തുയര്&#x200d;ന്നു. 56 പന്തില്&#x200d; 90 റണ്&#x200d;സെടുത്ത് അലക്‌സ് ബ്ലാക്ക്‌വെല്&#x200d; ഭീഷണിയുയര്&#x200d;ത്തിയെങ്കിലും മിഥാലിയുടെ ബൗളിങ് റൊട്ടേഷന്&#x200d; തന്ത്രങ്ങളില്&#x200d; ഓസ്‌ട്രേലിയ വീണു.</p>
<p>ഇന്ത്യയോട് തോറ്റെങ്കിലും മറ്റു മത്സരങ്ങളെല്ലാം ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. സെമിയില്&#x200d; ദക്ഷിണാഫ്രിക്കക്കെതിരെ പരീക്ഷണം നേരിട്ടെങ്കിലും ജയിച്ചു കയറിയ അവര്&#x200d; നാലാം കിരീടത്തിനായുള്ള മത്സരത്തില്&#x200d; ഒരുപടി മുന്നില്&#x200d; തന്നെയാണ്. ഇന്ത്യയുടെ ജയങ്ങളെല്ലാം ഡെര്&#x200d;ബിയില്&#x200d; ആയിരുന്നു എന്നതിനാല്&#x200d; ലോര്&#x200d;ഡ്‌സിലെ അന്തരീക്ഷം പിന്തുണക്കുക ആതിഥേയരെ തന്നെയാവും. 2012-ല്&#x200d; ഇവിടെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്&#x200d; ജയം ഇന്ത്യക്കൊപ്പമായിരുന്നു എന്നത് മിഥാലിക്കും സംഘത്തിനും പ്രതീക്ഷ പകരുന്നുണ്ട്.<br />
ഒരാള്&#x200d; പരാജയപ്പെടുമ്പോള്&#x200d; മറ്റൊരാള്&#x200d; തിളങ്ങുന്നു എന്നതാണ് ഇന്ത്യന്&#x200d; ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ആത്മവിശ്വാസം പകരുന്ന ഘടകം. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ സ്മൃതി മന്ദാനക്ക് പിന്നീട് മികവിലെത്താന്&#x200d; കഴിയാതിരുന്നപ്പോള്&#x200d; മിഥാലി രാജ്, വേദ കൃഷ്ണമൂര്&#x200d;ത്തി, ഹര്&#x200d;മന്&#x200d;പ്രീത് കൗര്&#x200d; എന്നിവരെല്ലാം അവസരത്തിനൊത്തുയര്&#x200d;ന്നു.</p>
<p>19-കാരിയായ ദീപ്തി ശര്&#x200d;മ ടൂര്&#x200d;ണമെന്റില്&#x200d; 200 റണ്&#x200d;സ് നേടുകയും പത്ത് വിക്കറ്റെടുക്കുകയും ചെയ്തു. ആദ്യ മത്സരങ്ങളില്&#x200d; പുറത്തിരുന്ന വെറ്ററന്&#x200d; താരം ഝുലന്&#x200d; ഗോസ്വാമിയുടെ തിരിച്ചുവരവ് പേസ് അറ്റാക്കിന് മൂര്&#x200d;ച്ച കൂട്ടിയപ്പോള്&#x200d; ഡെര്&#x200d;ബിയിലെ പിച്ചില്&#x200d; സ്പിന്നര്&#x200d;മാരും തിളങ്ങി. സെമിയില്&#x200d; ശിഖ പാണ്ഡെക്ക് തന്റെ ക്വോട്ട പൂര്&#x200d;ത്തിയാക്കാന്&#x200d; കഴിയാതിരുന്നിട്ടും ഹര്&#x200d;മന്&#x200d;പ്രീത് കൗര്&#x200d; ഒരു പന്തുപോലും എറിയാതിരുന്നിട്ടും സ്പിന്നര്&#x200d;മാരെ വെച്ച് കളി ജയിക്കാന്&#x200d; ഇന്ത്യക്ക് കഴിഞ്ഞു. അതേസമയം, ടാമി ബ്യുമണ്ട് (387), ഹിതര്&#x200d; നൈറ്റ് (363), സാറ ടെയ്‌ലര്&#x200d; (351) എന്നീ മൂന്ന് ബാറ്റര്&#x200d;മാര്&#x200d; 350-ലധികം റണ്&#x200d;സ് കുറിച്ചത് ഇംഗ്ലണ്ടിന്റെ കരുത്ത് വര്&#x200d;ധിപ്പിക്കുന്നു.<br />
2005-ല്&#x200d; ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച മിഥാലി രാജ് ഇത് രണ്ടാം തവണയാണ് ഏകദിന ലോകകപ്പ് ഫൈനലില്&#x200d; ഇന്ത്യയെ കലാശക്കളിയില്&#x200d; നയിക്കുന്നത്. പുരുഷ, വനിതാ ക്യാപ്ടന്&#x200d;മാരില്&#x200d; ആര്&#x200d;ക്കുമില്ലാത്ത ഈ റെക്കോര്&#x200d;ഡ് ചരിത്ര വിജയമാക്കി മാറ്റാനാവും ടീമിന്റെ ശ്രമം. 392 റണ്&#x200d;സുമായി ടൂര്&#x200d;ണമെന്റിലെ ടോപ് സ്‌കോററായ മിഥാലിക്ക് അതിനു കഴിയട്ടെ എന്നാണ് ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന ഇന്ത്യന്&#x200d; ജനതയുടെ പ്രാര്&#x200d;ത്ഥനയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-england-women-world-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
