india-south africa – Chandrika Daily https://www.chandrikadaily.com Wed, 17 Dec 2025 16:39:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg india-south africa – Chandrika Daily https://www.chandrikadaily.com 32 32 മഞ്ഞുവീഴ്ച; ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 ഉപേക്ഷിച്ചു https://www.chandrikadaily.com/snowfall-india-south-africa-4th-t20-abandoned.html https://www.chandrikadaily.com/snowfall-india-south-africa-4th-t20-abandoned.html#respond Wed, 17 Dec 2025 16:39:12 +0000 https://www.chandrikadaily.com/?p=369275 ലഖ്നോ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം ഉപേക്ഷിച്ചു. ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം ടോസ് പോലും ഇടാതെയാണ് ഉപേക്ഷിച്ചത്.

വൈകിട്ട് 6.30ന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും അമ്പയർമാർ പലതവണ ഗ്രൗണ്ട് പരിശോധിച്ചിട്ടും മഞ്ഞുവീഴ്ച മൂലം കളി നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് വ്യക്തമായി. ഇതോടെ മൂന്നു മണിക്കൂറിന് ശേഷം മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

പരമ്പരയിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ഇന്ത്യ 2–1ന് മുന്നിലാണ്. അവസാന മത്സരം 19ന് അഹ്മദാബാദിൽ നടക്കും. ആ മത്സരം ഇന്ത്യ തോറ്റാലും പരമ്പര നഷ്ടമാകില്ല.

അതേസമയം, കാലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇനി പരമ്പരയിൽ കളിക്കില്ല. ഇതോടെ അവസാന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിന്റെ ട്വന്റി20 ഫോർമാറ്റിലേക്കുള്ള തിരിച്ചുവരവോടെയാണ് സഞ്ജു പ്ലെയിങ് ഇലവനിൽ നിന്ന് പുറത്തായത്.

ഏഷ്യ കപ്പിൽ അഭിഷേക് ശർമയ്ക്കൊപ്പം ഗിൽ ഓപ്പണറായി എത്തിയതോടെ സഞ്ജുവിനെ മധ്യനിരയിലേക്കാണ് മാറ്റിയത്. എന്നാൽ ഈ സ്ഥാനത്ത് താരത്തിന് താളം കണ്ടെത്താനായില്ല. തുടർന്ന് വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കാണ് അവസരം ലഭിച്ചത്.

പരിശീലനത്തിനിടെയാണ് ഗില്ലിന് കാലിന് പരിക്കേറ്റത്. കഴിഞ്ഞ മാസം കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ കഴുത്തിന് പരിക്കേറ്റ ഗിൽ, രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. പരിക്കിൽനിന്ന് മുക്തനായാണ് താരം ട്വന്റി20 പരമ്പരയ്ക്കായി തിരിച്ചെത്തിയത്.

]]>
https://www.chandrikadaily.com/snowfall-india-south-africa-4th-t20-abandoned.html/feed 0
കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിന് തുടക്കം; പരിക്ക് ഭേദമായി മടങ്ങിയ ഋഷഭ് പന്ത് ശ്രദ്ധാകേന്ദ്രം https://www.chandrikadaily.com/1india-south-africa-test-begins-in-kolkata-on-friday-rishabh-pant-who-has-returned-from-injury-is-the-center-of-attention.html https://www.chandrikadaily.com/1india-south-africa-test-begins-in-kolkata-on-friday-rishabh-pant-who-has-returned-from-injury-is-the-center-of-attention.html#respond Thu, 13 Nov 2025 15:31:21 +0000 https://www.chandrikadaily.com/?p=363540 കൊല്‍ക്കത്ത: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരം വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിക്കുന്നു. നാല് മാസത്തെ ഇടവേളയ്ക്കു ശേഷം ഉപനായകനായി ടീമിലേക്ക് മടങ്ങുന്ന ഋഷഭ് പന്താണ് ആരാധകരുടെ പ്രധാന ശ്രദ്ധാകേന്ദ്രം. ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ പന്ത് ദീര്‍ഘകാലം വിശ്രമത്തിലായിരുന്നു.

ബി.സി.സി.ഐ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പന്ത് പറഞ്ഞു: ”പരിക്കിന് ശേഷം തിരിച്ചുവരിക അത്ര എളുപ്പമല്ല, പക്ഷേ ദൈവം കരുണയുള്ളവനാണ്. ഞാന്‍ വീണ്ടും കളത്തിലേക്ക് മടങ്ങിയതില്‍ അതിയായ സന്തോഷം ഉണ്ട്.”

കുടുംബവും സുഹൃത്തുക്കളും നല്‍കിയ പിന്തുണയെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു: ”എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചു. ഭാഗ്യം എല്ലായ്‌പ്പോഴും നമ്മുടെ കൈകളില്‍ ഇല്ല, എന്നാല്‍ ചെയ്യുന്ന കാര്യത്തില്‍ സന്തോഷം കണ്ടെത്തുക അതാണ് പ്രധാനം.”

അതേസമയം, ഉപനായകനായി പന്ത് തിരിച്ചെത്തുന്നതോടെ ധ്രുവ് ജുറെലിന്റെ സ്ഥാനം അപകടത്തിലാകാം. എന്നാല്‍ ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരെ മികച്ച ഫോമില്‍ ഇരട്ട സെഞ്ച്വറി നേടിയ ജുറെലിനെ ഒഴിവാക്കുക എളുപ്പമല്ലെന്ന് ടീം മാനേജ്‌മെന്റ് സൂചിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ മൂന്ന് ഓള്‍റൗണ്ടര്‍ സ്പിന്നര്‍മാരും (രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍) ടീമില്‍ ഉണ്ടാകും. നിതീഷ് കുമാര്‍ റെഡ്ഡിയെ രാജ്‌കോട്ടില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിന പരമ്പരക്ക് മാറ്റിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയും മൂന്ന് സ്പിന്നര്‍മാരുമായാണ് ഇറങ്ങാനിടയുള്ളത് – കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍, സെനുരാന്‍ മുത്തുസ്വാമി. പാകിസ്താനെതിരെ കഴിഞ്ഞ പരമ്പരയില്‍ ഇവര്‍ ചേര്‍ന്ന് 33 വിക്കറ്റ് വീഴ്ത്തിയിരുന്നു.

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നവംബര്‍ 30ന് റാഞ്ചിയില്‍ ആരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലും ടീമുകള്‍ വീണ്ടും ഏറ്റുമുട്ടും.

]]>
https://www.chandrikadaily.com/1india-south-africa-test-begins-in-kolkata-on-friday-rishabh-pant-who-has-returned-from-injury-is-the-center-of-attention.html/feed 0
ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യദക്ഷിണാഫ്രിക്ക ടെസ്റ്റ് നവംബര്‍ 14ന്; ഗാന്ധിയും മണ്ഡേലയും ടോസ് നാണയത്തില്‍ https://www.chandrikadaily.com/india-south-africa-test-at-eden-gardens-on-november-14-gandhi-and-mandela-in-a-coin-toss.html https://www.chandrikadaily.com/india-south-africa-test-at-eden-gardens-on-november-14-gandhi-and-mandela-in-a-coin-toss.html#respond Tue, 11 Nov 2025 10:51:45 +0000 https://www.chandrikadaily.com/?p=363197 കൊല്‍ക്കത്ത: ആറുവര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഈഡന്‍ ഗാര്‍ഡന്‍സ് വീണ്ടും ടെസ്റ്റ് ക്രിക്കറ്റിന് സാക്ഷിയാകാന്‍ ഒരുങ്ങുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് മത്സരം നവംബര്‍ 14ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആരംഭിക്കുന്നത്.

മത്സരത്തിന് ടോസ് ഇടുന്നതോടെ ഒരു പുതിയ ചരിത്രവും പിറക്കും. ഈ ടെസ്റ്റില്‍ ഉപയോഗിക്കുന്ന ടോസ് നാണയത്തില്‍ മഹാത്മാ ഗാന്ധിയുടെയും നെല്‍സണ്‍ മണ്ഡേലയുടെയും മുഖച്ഛായകളാണ് അച്ചടിച്ചിരിക്കുന്നത്. ഇരുരാഷ്ട്രങ്ങളുടെയും മഹാനേതാക്കള്‍ക്ക് ആദരവായി ബി.സി.സി.ഐയും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയും സംയുക്തമായാണ് ഈ പ്രത്യേക നാണയം പുറത്തിറക്കുന്നത്.

ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇതിനകം ഈഡനില്‍ പരിശീലനം ആരംഭിച്ചു. പിച്ച് ആദ്യ രണ്ട് ദിവസങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് ക്യൂറേറ്റര്‍മാരുടെ വിലയിരുത്തല്‍. തുടര്‍ന്ന് സ്പിന്നര്‍മാര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ പിച്ച് സ്വഭാവം മാറാനിടയുണ്ട്.

സീരിസിലെ രണ്ടാം ടെസ്റ്റ് നവംബര്‍ 22 മുതല്‍ 26 വരെ അസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലാണ് നടക്കുക. ഇതാദ്യമായാണ് ഗുവാഹത്തി ടെസ്റ്റ് ക്രിക്കറ്റ് വേദിയായി മാറുന്നത്.

ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരെ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാല്‍, കെ.എല്‍. രാഹുല്‍, സായി സുധര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

]]>
https://www.chandrikadaily.com/india-south-africa-test-at-eden-gardens-on-november-14-gandhi-and-mandela-in-a-coin-toss.html/feed 0
കുതിപ്പ് തുടരാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍ https://www.chandrikadaily.com/india-south-africa-test-cricket.html https://www.chandrikadaily.com/india-south-africa-test-cricket.html#respond Thu, 10 Oct 2019 03:44:09 +0000 http://www.chandrikadaily.com/?p=141297

പൂനെ:വിശാഖപ്പട്ടണത്തിന് ശേഷം ഇന്ന് മുതല്‍ പൂനെ… ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നിവിടെ ആരംഭിക്കുമ്പോള്‍ സമ്മര്‍ദ്ദമത്രയും ഫാഫ് ഡുപ്ലസിയുടെ ദക്ഷിണാഫ്രിക്കക്ക്. മൂന്ന് മല്‍സര പരമ്പരയിലെ സാധ്യത നിലനിര്‍ത്താന്‍ പൂനെയില്‍ എന്തെങ്കിലും ചെയ്‌തേ തീരു. പക്ഷേ അത് അത്ര എളുപ്പവുമല്ല. വിശാഖപ്പട്ടണത്ത് ഇന്ത്യന്‍ സ്പിന്നിലും പിന്നെ പേസിലും തകര്‍ന്നിരുന്നു സന്ദര്‍
ശകര്‍. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌ക്കോറിന് (7ന് 5-2 ഡിക്ലയേര്‍ഡ്) മുന്നില്‍ വിയര്‍ത്തിട്ടും 75 റണ്‍സ് വരെ അരികിലെത്താന്‍ ദക്ഷിണാഫ്രിക്കക്ക്് കഴിഞ്ഞെങ്കില്‍ രണ്ടാം ഇന്നിംഗ്‌സില്‍ അവര്‍ മുഹമ്മദ് ഷമിയുടെ പേസിലും രവിന്ദു ജഡേജയുടെ സ്പിന്നിലും തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവില്ലെന്ന് വ്യക്തമായ സൂചനയാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ നായകന്‍ വിരാത് കോലി പറഞ്ഞത്. പൂനെയിലെ ട്രാക്ക് വിശാഖപ്പട്ടണത്തിന് സമാനമാണെന്നാണ് സൂചന. തുടക്കത്തില്‍ പേസിനെയ.ും പിന്നെ സ്പിന്നിനെയും പിന്തുണക്കുന്ന ട്രാക്ക്.
ലോക ടെസറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന മല്‍സരത്തില്‍ പൂര്‍ണ പോയിന്റ് സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് കോലി വ്യക്തമാക്കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച ശേഷം ഇന്ത്യ മൂന്ന് മല്‍സരങ്ങളിലാണ് കളിച്ചത്. രണ്ട് മല്‍സരങ്ങള്‍ വിന്‍ഡീസില്‍ വിന്‍ഡീസിനെതിരെയും പിന്നെ വിശാഖപ്പട്ടണത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും. കളിച്ച മൂന്ന് മല്‍സരങ്ങളിലും വ്യക്തമായ വിജയം നേടാനായതോട് കൂടി ഇന്ത്യയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വന്നതോട് കൂടി ടീമുകള്‍ കൂടുതല്‍ പോയിന്റിനായി ശ്രമിക്കുന്നത് മല്‍സരങ്ങളെ ആവേശകരമാക്കുന്നുണ്ടെന്ന് നായകന്‍ അഭിപ്രായപ്പെട്ടു. സാധാരണ ഗതിയില്‍ മൂന്ന് മല്‍സര ടെസ്റ്റ് പരമ്പകരയാണെങ്കില്‍ ഒരു മല്‍സരം ജയിച്ചാല്‍ പിന്നെ സമനിലക്കായിട്ടാണ് ടീമുകള്‍ കളിക്കുക. ഇത് പലപ്പോഴും കളിയെ വിരസമാക്കാറുണ്ട്. എന്നാല്‍ പോയിന്റ് സമ്പ്രദായം വന്നപ്പോള്‍ എല്ലാ മല്‍സരങ്ങളിലും പൂര്‍ണ പോയിന്റ് സ്വന്തമാക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. കളിക്കാരും ആവേശത്തിലാണ്. വിജയമെന്നത് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. ഈ താല്‍പ്പര്യത്തില്‍ മല്‍സരങ്ങള്‍ ആവേശകരമാവുകയാണ്. നിലവിലെ പോയിന്റ്് സമ്പ്രദായത്തില്‍ ചെറിയ മാറ്റം വേണമെന്നതാണ് കോലിയുടെ ആവശ്യം. എവേ മല്‍സരങ്ങള്‍ക്ക്് കൂടുതല്‍ പോയിന്റ് നല്‍കണം. ഇന്ത്യയില്‍ കളിക്കുക വിദേശ ടീമുകള്‍ക്ക്് എളുപ്പമുള്ള കാര്യമല്ല. ഇതേ സാഹചര്യത്തില്‍ കളിക്കുമ്പോള്‍ മുമ്പ് ഇന്ത്യന്‍ ടീമും പതറിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വിജയം മാത്രം മുദ്രാവാക്യമായി കളിക്കുമ്പോള്‍ പ്രയാസങ്ങളില്ലെന്നും കോലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയെ ഒരു സാഹചര്യത്തിലും എഴുതിത്തള്ളാനാവില്ല. വിശാഖപ്പട്ടണത്തില്‍ ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗില്‍ തുടക്കം തകര്‍ന്നിട്ടും അവര്‍ ശക്തരായി തിരിച്ചെത്തി. പിച്ചിനെ പേടിച്ചില്ല. ആക്രമിച്ച്് കളിക്കുന്നതാണ് ഈ സാഹചര്യങ്ങളില്‍ നല്ലത്. ഒന്നാം ടെസ്റ്റില്‍ പിച്ച് നാലാം ദിവസത്തിന്റെ അവസാന സെഷന്‍ തൊട്ടാണ് മാറാന്‍ തുടങ്ങിയത്. ഈ സാഹചര്യങ്ങളെ മനോഹരമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സീമറാണ് മുഹമ്മദ് ഷമി. അദ്ദേഹത്തോട് എങ്ങനെ പന്തെറിയണമെന്ന് പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. സാഹചര്യങ്ങളെ പഠിച്ച് നന്നായി പന്തെറിയാന്‍ കഴിയുന്ന സീമറാണ് ഷമി. അനുഭവ സമ്പത്താണ് അദ്ദേഹത്തിന്റെ പ്രധാന ആയുധം. ഓപ്പണര്‍മാര്‍ തിളങ്ങിയതോടെ ബാറ്റിംഗും എളുപ്പമായി. രണ്ട് ഇന്നിംഗ്‌സിലും മികച്ച ബാറ്റിംഗാണ് രോഹിത് നടത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം പൂനെയില്‍ മികവ് പ്രകടപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ് ഫാഫ് ഡുപ്ലസി. വിശാഖപ്പട്ടണത്ത് ആദ്യ ഇന്നിംഗ്‌സില്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം നടത്താന്‍ ടീമിനായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ അവസാന ദിവസത്തെ ആദ്യ സെഷനിലാണ് തിരിച്ചടി നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 9 മുതലാണ് മല്‍സരം.

]]>
https://www.chandrikadaily.com/india-south-africa-test-cricket.html/feed 0
ഡി കോക് മിന്നി; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര സമനിലയില്‍ https://www.chandrikadaily.com/india-south-africa-t20-in-draw.html https://www.chandrikadaily.com/india-south-africa-t20-in-draw.html#respond Sun, 22 Sep 2019 17:04:42 +0000 http://www.chandrikadaily.com/?p=139863

ബംഗളൂരു: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പര സമനിലയില്‍ അവസാനിച്ചു. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 ദക്ഷിണാഫ്രിക്ക ജയിച്ചതോടെ പരമ്പര 11 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഒമ്പത് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് (52 പന്തില്‍ 79 ) വിജയം എളുപ്പമാക്കിയത്.

26 പന്തില്‍ 28 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്‌സിന്റെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. തെംബ ബവുമ (23 പന്തില്‍ 27) പുറത്താവാതെ നിന്നു. ആറ് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്‌സ്. മൊഹാലിയില്‍ നടന്ന രണ്ടാം ടി20യിലും ഡി കോക്ക് അര്‍ധ സെഞ്ചുറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വീണ ഒരേയൊരു വിക്കറ്റ് ഹാര്‍ദിക് പാണ്ഡ്യ സ്വന്തമാക്കി.

നേരത്തെ, കഗിസോ റബാദയുടെ മൂന്നും ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന്റെ രണ്ട് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ സ്‌കോര്‍ ഇഴഞ്ഞു. 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (9), വിരാട് കോലി (9), ഋഷഭ് പന്ത് (19), ശ്രേയസ് അയ്യര്‍ (5), ക്രുനാല്‍ പാണ്ഡ്യ (4), രവീന്ദ്ര ജഡേജ (19) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. രോഹിത്തിനെ ഹെന്‍ഡ്രിക്‌സ് സ്ലിപ്പില്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ കൈകളിലെത്തിച്ചു. ധവാനാവട്ടെ ഷംസിയെ പൊക്കിയടിക്കാനുള്ള ശ്രമത്തില്‍ തെംബ ബവൂമയ്ക്ക് ക്യാച്ച് നല്‍കി. റബാദക്കെതിരെ സിക്‌സ് നേടാനുള്ള ശ്രമത്തില്‍ കോലി ബൗണ്ടറി ലൈനില്‍ ഫെഹ്‌ലുക്വായുടെ കൈകളില്‍ ഒതുങ്ങി.

നല്ല തുടക്കം ലഭിച്ചെങ്കിലും പന്ത് ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ബോണ്‍ ഫോര്‍ടിന്റെ പന്തില്‍ ഫെഹ്‌ലുക്വായോയ്ക്ക ക്യാച്ച് നല്‍കുകയായിരുന്നു പന്ത്. തൊട്ടടുത്ത പന്തില്‍ ശ്രേയസും മടങ്ങി. വിക്കറ്റ് കീപ്പര്‍ ക്വന്റണ്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഏഴ് പന്ത് മാത്രം നേരിട്ട ക്രുനാലിനെ ഹെന്‍ഡ്രിക്‌സ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.

റബാദയ്ക്കും ഹെന്‍ഡ്രിക്‌സിനും പുറമെ ഫോര്‍ടിനും രണ്ട് വിക്കറ്റ് വീഴ്ത്തി. തെ്രെബസ് ഷംസിക്ക് ഒരു വിക്കറ്റുണ്ട്.

]]>
https://www.chandrikadaily.com/india-south-africa-t20-in-draw.html/feed 0
കോലി തകര്‍ത്തു; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കിടിലന്‍ ജയത്തുടക്കം https://www.chandrikadaily.com/india-south-africa-t20-match.html https://www.chandrikadaily.com/india-south-africa-t20-match.html#respond Wed, 18 Sep 2019 17:13:22 +0000 http://www.chandrikadaily.com/?p=139451

മൊഹാലി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ ജയം ഇന്ത്യക്ക്. രണ്ടാം ടി20യില്‍ വിരാട് കോലിയും ശിഖര്‍ ധവാനും തകര്‍ത്തടിച്ചപ്പോള്‍ ഏഴ് വിക്കറ്റിനാണ് ടീം ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ നേടി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക149-5 (20), ഇന്ത്യ 151-3 (19). ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

രണ്ട് സിക്‌സുകള്‍ പറത്തിയ രോഹിത് ശര്‍മ്മ 12 റണ്‍സില്‍ മടങ്ങിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ കോലിയും ധവാനും ഇന്ത്യക്ക് നിര്‍ണായക അടിത്തറ പാകി. ധവാന്‍ 31 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ കോലി 52 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാം നമ്പറില്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ട ഋഷഭ് പന്ത് നാല് റണ്‍സില്‍ പുറത്തായി. ഇന്ത്യ വിജയിക്കുമ്പോള്‍ കോലിക്കൊപ്പം ശ്രേയസ് അയ്യരായിരുന്നു(14 പന്തില്‍ 16*) ക്രീസില്‍. ഫെഹ്‌ലൂക്വായോയും ഷംസിയും ഓരോ വിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 149 റണ്‍സെടുത്തത്. ടി20 നായകനായി അരങ്ങേറി 52 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍. ബാവുമക്ക് ഒരു റണ്ണകലെ അര്‍ധ സെഞ്ചുറി നഷ്ടമായി. ബാവുമ 43 പന്തില്‍ 49 റണ്‍സെടുത്തു. ഇന്ത്യക്കായി ദീപക് ചാഹര്‍ രണ്ടും നവ്ദീപ് സെയ്‌നിയും രവീന്ദ്ര ജഡേജയും ക്രുനാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി.

]]>
https://www.chandrikadaily.com/india-south-africa-t20-match.html/feed 0
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടിട്വന്റി; നാളത്തെ കളിയുടെ ഗതി ഇങ്ങനെ https://www.chandrikadaily.com/india-south-africa-t20-tomorrow.html https://www.chandrikadaily.com/india-south-africa-t20-tomorrow.html#respond Tue, 17 Sep 2019 14:48:41 +0000 http://www.chandrikadaily.com/?p=139348

മൊഹാലി: ഇന്ത്യദക്ഷിണാഫ്രിക്ക രണ്ടാം ടി20 മത്സരത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. മത്സരം നടക്കുന്ന മൊഹാലിയില്‍ നാളെ മഴ പെയ്യില്ലെന്നാണ് കാലവസ്ഥാ പ്രവചനം. തെളിഞ്ഞ കാലവസ്ഥായിയിരിക്കുമെന്നും അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ നാളെ റണ്‍മഴ പെയ്യുമെന്നാണ് പിച്ച് റിപ്പോര്‍ട്ട്. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

]]>
https://www.chandrikadaily.com/india-south-africa-t20-tomorrow.html/feed 0
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു https://www.chandrikadaily.com/india-south-africa-t20.html https://www.chandrikadaily.com/india-south-africa-t20.html#respond Sun, 15 Sep 2019 15:09:25 +0000 http://www.chandrikadaily.com/?p=139149
ധരംശാല: ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മഴ കാരണം ഉപേക്ഷിച്ചു. മത്സരത്തില്‍ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരമായിരുന്നു ധരംശാലയിലേത്. രണ്ടാം മത്സരം 18ന് മൊഹാലിയില്‍ നടക്കും. കഴിഞ്ഞ ദിവസങ്ങളായി ധരംശാലയില്‍ മഴയുണ്ടായിരുന്നു. ഇന്നലെ ഇരുടീമുകളും പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ഇടക്കിടെ പെയ്ത മഴ വില്ലനായി. ഇതുകാരണം ഔട്ട്ഫീല്‍ഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കഴിഞ്ഞിരുന്നില്ല.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ധരംശാലയില്‍ നടക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച ടീമൊരുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ സീനിയര്‍ പേസര്‍മാര്‍ക്ക് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍.

സ്പിന്‍ വകുപ്പില്‍ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ല. രാഹുല്‍ ചാഹര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് സ്പിന്‍ കൈകാര്യം ചെയ്യുക. ടി20 പരമ്പരക്ക് പിന്നാലെ മൂന്ന് ടെസ്റ്റുകളും നടക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/india-south-africa-t20.html/feed 0
ആദ്യ ടിട്വന്റി: തകര്‍ത്തടിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കക്ക് 204 വിജയലക്ഷ്യം. https://www.chandrikadaily.com/india-vs-south-africa-1st-t20i-in-johannesburg-bhuvneshwar-double-blow-hurts-sa.html https://www.chandrikadaily.com/india-vs-south-africa-1st-t20i-in-johannesburg-bhuvneshwar-double-blow-hurts-sa.html#respond Sun, 18 Feb 2018 14:51:04 +0000 http://www.chandrikadaily.com/?p=70626 ജൊഹാനസ്ബര്‍ഗ്: ആദ്യ ടിട്വന്റിയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 204 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ചതോടെ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ വന്‍ സ്‌കോര്‍ കണ്ടെത്തുകയായിരുന്നു.

തുടക്കം മുതലെ അടിച്ച് തുടങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറില്‍ രണ്ടു സിക്‌സറുകളും ഒരു ഫോറുമാണ് രോഹിത് ശര്‍മ അടിച്ചുകൂട്ടിയത്. എന്നാല്‍ രണ്ടാം ഓവറില്‍ ജൂനിയര്‍ ഡാലയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്ലാസന് ക്യാച്ച് നല്‍കി രോഹിത് പുറത്തായി.

രണ്ടാമനായെത്തിയ സുരേഷ് റെയ്‌നയും വമ്പനടി തുടര്‍ന്നു. എന്നാല്‍ ഒരു സിക്‌സറും രണ്ടു ഫോറുകളും നേടിയ റെയ്‌നയെയും ഡാല പുറത്താക്കുകയായിരുന്നു. അഞ്ചോവര്‍ പൂര്‍ത്തിയാകുമ്പോഴെക്കും ഇന്ത്യന്‍ സ്‌കോര്‍ 60 കടന്നിരുന്നു.
രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശിഖര്‍ ധവാനും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. ഒരറ്റത്തു ശിഖര്‍ ധവാന്‍ മിന്നും ഫോമില്‍ തുടരവെ സ്‌കോര്‍ 108ല്‍ നില്‍ക്കെ വിരാട് കോലി(26)യും പുറത്തായി.
തബ്രിസ് ഷംസിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ക്യാപ്റ്റന്റെ മടക്കം.

വെടിക്കെട്ട് ബാറ്റിങുമായി ധവാന്‍ തുടര്‍ന്നതോടെ പന്തുകള്‍ തുടരെ അതിര്‍ത്തി കടന്നു. രണ്ടു സിക്‌സറുകളടക്കം 39 പന്തുകളില്‍ നിന്നും 72 റണ്‍സെടുത്താണ് ധവാന്‍ പുറത്തായത്. മഹേന്ദ്രസിങ് ധോണി 16 ഉം പാണ്ഡ്യ 29 ഉം റണ്‍സെടുത്തു.

അതേസമയം കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പകരം ജയദേവ് ഉനദ്ഘട്ടും മനീഷ് പാണ്ഡെയും ടീമിലെത്തി. പുതുമുഖ താരങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടുന്നത്. ക്ലാസന്‍, ജൂനിയര്‍ ഡാല എന്നിവര്‍ ആദ്യ മത്സരത്തിനിറങ്ങും. പരിക്കേറ്റ എബി ഡിവില്ലിയേഴ്‌സ് ഇന്ന് കളിക്കില്ല.

അവസാന പത്ത് ടിട്വന്റി മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ ആ മികവ് തുടരുമെന്നാണ് പ്രതീക്ഷ. ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ട് പരമ്പരള്‍ സ്വന്തമാക്കി റെക്കോഡിടാനുള്ള അവസരം കൂടിയാണിത്.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്!ലി, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡേ, ഹാര്‍ദ്ദിക് പാണ്ഡ്യ, എംഎസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനഡ്കട്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

ദക്ഷിണാഫ്രിക്ക: ജെജെ സ്മട്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍, ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍, ഹെന്റിച്ച് ക്ലാസ്സെന്‍, ക്രിസ് മോറിസ്, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഡേന്‍ പാറ്റേര്‍സണ്‍, ജൂനിയര്‍ ഡാല, ത്രൈബസ് ഷംസി

]]>
https://www.chandrikadaily.com/india-vs-south-africa-1st-t20i-in-johannesburg-bhuvneshwar-double-blow-hurts-sa.html/feed 0
രണ്ടാം ടെസ്റ്റ്: ദക്ഷിണാഫ്രിക്ക 335ന് പുറത്ത്; ഇന്ത്യ തിരിച്ചടിക്കുന്നു https://www.chandrikadaily.com/india-southafrica-second-test-day2-news.html https://www.chandrikadaily.com/india-southafrica-second-test-day2-news.html#respond Sun, 14 Jan 2018 13:17:46 +0000 http://www.chandrikadaily.com/?p=64979 സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ആതിഥേയരെ 335 റണ്‍സിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോഹ്ലിയും(39) മുരളി വിജയും(31)ആണ് ക്രീസില്‍. ലോകേഷ് രാഹുല്‍(10),ചേതേശ്വര്‍ പൂജാര(0) എന്നിവരാണ് പുറത്തായത്.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 6 ന് 269 എന്ന നിലയിലായിരുന്നു. ഇന്ന് 66 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പുറത്തായത്. ഫഫ് ഡുപ്ലെസിസ്(63), കേശവ് മഹാരാജ്(18) എന്നിവരുടെ ഇന്നിങ്‌സുകളാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. നേരത്തെ, മാര്‍ക്രം(94) , ഹാഷിം അംല(82) എന്നിവരും മികച്ച ബാറ്റിങ് കാഴ്ച്ചവെച്ചിരുന്നു.
ഇന്ത്യക്കുവേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ നാലും, ഇശാന്ത് ശര്‍മ്മ മൂന്നും വിക്കറ്റെടുത്തു.

ഇന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ലോകേഷ് രാഹുലിനെയാണ് ആദ്യം നഷ്ടമായത്. മോര്‍ക്കലിന് റിട്ടേണ്‍കാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. പൂജാര നേരിട്ട ആദ്യ പന്തില്‍തന്നെ റണ്ണൗട്ടാവുകയായിരുന്നു.

]]>
https://www.chandrikadaily.com/india-southafrica-second-test-day2-news.html/feed 0