India-Srilanka Test Series – Chandrika Daily https://www.chandrikadaily.com Wed, 06 Dec 2017 08:31:49 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg India-Srilanka Test Series – Chandrika Daily https://www.chandrikadaily.com 32 32 ധനഞ്ജയക്ക് സെഞ്ച്വറി; സമനില പിടിക്കാന്‍ ലങ്കന്‍ ചെറുത്തുനില്‍പ്പ് https://www.chandrikadaily.com/india-vs-sri-lanka-3rd-test-day-5-in-delhi-dhananjaya-scores-century.html https://www.chandrikadaily.com/india-vs-sri-lanka-3rd-test-day-5-in-delhi-dhananjaya-scores-century.html#respond Wed, 06 Dec 2017 08:03:42 +0000 http://www.chandrikadaily.com/?p=58104 ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള മൂന്നാം ടെസ്റ്റില്‍ സമനില പിടിക്കാന്‍ ശ്രീലങ്ക കിണഞ്ഞു പരിശ്രമിക്കുന്നു. അഞ്ചാം ദിനത്തിന്റെ രണ്ടാം സെക്ഷന്‍ ആരംഭിച്ചിരിക്കെ ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സിന്റെ രണ്ടാം ഇ്ന്നിങ്‌സ് ലീഡ് പിടിക്കാന്‍ കഴിയില്ലെങ്കിലും ലങ്കന്‍ ബാറ്റ്‌സമാന്‍മാര്‍ വിക്കറ്റുകള്‍ സംരക്ഷിച്ച് പൊരുതുകയാണ്.

ഫിറോസ് ഷാ കോട്‌ലയില്‍ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം ദിനേശ് ചാണ്ഡിമലിന്റെ സംഘത്തിന് ധനഞ്ജയ ഡിസില്‍വയുടെ സെഞ്ച്വറിയാണ് കരുത്ത് പകര്‍ന്നിരിക്കുന്നത്. ബാറ്റിങിങ്ങില്‍ ലങ്കന്‍ സ്‌കോര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 200 കടന്നു. സെഞ്ച്വറി തികച്ച ധനഞ്ജയ ഡിസില്‍വ(110 പന്തില്‍ 199), തുടക്കക്കാരനായ റോഷന്‍ സില്‍വ(23 പന്തില്‍ 5) എന്നിവരാണിപ്പോള്‍ ക്രീസില്‍….

അവസാന ദിനം ലഞ്ചിന് ശേഷം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമലിന്റെ വിക്കറ്റടക്കം രണ്ടു വിക്കറ്റുകളാണ് ലങ്കക്ക് നഷ്ടമായത്. ആര്‍. അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ 90 പന്തില്‍ 36 റണ്‍സായിരുന്നു ചണ്ഡിമലിന്റെ സമ്പാദ്യം. ആദ്യ ഇന്നിങ്‌സില്‍ ലങ്കക്കായി സെഞ്ചുറി പ്രകടനം (111 റണ്‍സ്) നടത്തിയ താരമാണ് എയ്ഞ്ചലോ മാത്യൂസിന്റെ വിക്കറ്റും ഇന്ത്യ നേടി. ഒരു റണ്‍സ് മാത്രമെടുത്ത എയ്ഞ്ചലോ മാത്യൂസിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ അജിന്‍ക്യ രഹാനെ പിടിച്ചെടുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച ലങ്കയുടെ വിക്കറ്റുകള്‍ വീളുന്നുണ്ടെങ്കിലും സമയില നേടാമെന്ന പ്രതീക്ഷയിലാണ് അവര്‍. രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി.

അതേസമയം ഇന്ത്യന്‍ ബൗളിങ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ ഡല്‍ഹി ഇന്ത്യ ടീമിന് ബുധനാഴ്ച നല്‍കുന്നത് പുതുചരിത്രമായിരിക്കും. തുടര്‍ച്ചയായി ഒന്‍പതു ടെസ്റ്റ് പരമ്പര വിജയങ്ങളുമായി ഓസ്‌ട്രേലിയ സ്ഥാപിച്ച റെക്കോര്‍ഡ് ലക്ഷ്യമിടുന്ന ഇന്ത്യ, ആ സ്വപ്നസാഫല്യത്തിനു കയ്യെത്തും ദൂരെയാണ്.

അതിനിടെ ഡല്‍ഹിയിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗുമെല്ലാം ലങ്കക്ക് ദുഷ്‌ക്കരമായിരിക്കയാണ്. ഇന്നലെയും ഇന്നുമായി മൂന്ന് താരങ്ങളെയാണ് ആരോഗ്യതളര്‍ച്ചയില്‍ ചികില്‍സക്ക് വിധേയരാക്കിയത്. ഇന്ന് സെഞ്ച്വറി നേടിയ ധനഞ്ജയെയും പരിക്കിനെ തുടര്‍ന്ന് ഗ്രൗണ്ട് വി്ട്ടുകേറി.

പ്രതീക്ഷിക്കപ്പെട്ടത് പോലെ ലങ്കയുടെ ആദ്യ ഇന്നിംഗ്‌സ് ഇന്നലെ അതിവേഗം അവസാനിപ്പിച്ച വിരാത് കോലിയും സംഘവും വേഗത ഒട്ടും കുറക്കാതെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങി അഞ്ച് വിക്കറ്റിന് 246 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ലങ്കക്കും വിജയത്തിനുമിടയില്‍ 410 റണ്‍സിന്റെ വലിയ കോട്ടയാണ് തീര്‍ക്കപ്പെട്ടത്. നാലാം ദിവസം കളി നിര്‍ത്തുമ്പോഴാട്ടെ ഈ യാത്രയില്‍ മൂന്ന് പേരെ സന്ദര്‍ശകര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. സ്‌ക്കോറാവട്ടെ 31 റണ്‍സും. ഒരു ദിവസം ശേഷിക്കെ ലങ്കക്ക് ജയിക്കാന്‍ വേണ്ടത് ഇനി 379 റണ്‍സാണ്. കോട്‌ലയിലെ സാഹചര്യത്തില്‍ തീര്‍ത്തും ദുഷ്‌ക്കരമാണ് ഈ ലക്ഷ്യം. മുഹമ്മദ് ഷമിയുടെ സ്വിംഗിലും രവീന്ദു ജഡേജയുടെ ലെഫ്റ്റ് ആം സ്പിന്നിലുമാണ് ഇന്നലെ അവസാന സെഷനില്‍ ലങ്കക്ക് മൂന്ന് പേരെ നഷ്ടമായത്. ഇതില്‍ ജഡേജ വീഴ്ത്തിയ രണ്ട് വിക്കറ്റുകളും അവസാനത്തെ ഓവറിലായിരുന്നു. വെളിച്ചക്കുറവ് കാരണം മല്‍സരം നേരത്തെ അവസാനിക്കുമെന്നിരിക്കെയാണ് കോലി ജഡേജക്ക് പന്ത് നല്‍കിയത്. രണ്ടാം പന്തില്‍ തന്നെ ജഡേജ ഡിമിത് കരുണരത്‌നയുടെ പ്രതിരോധം തകര്‍ത്തു. ടോപ് സ്പിന്‍ ബോള്‍ പ്രതിരോധിക്കാന്‍ മുന്നോട്ട് വന്ന ബാറ്റ്‌സ്മാന്റെ ബാറ്റിലുരസി പന്ത് കീപ്പറുടെ കരങ്ങളിലെത്തി. മൂന്ന് പന്തിന് ശേഷം നൈറ്റ് വാച്ച്മാന്‍ സുരംഗ ലക്മലിനും ഇതേ പിഴവ് പറ്റി. ഇത്തവണ പന്ത് സ്റ്റംമ്പിലാണ് പതിച്ചത്. നേരത്തെ ലങ്കയുടെ ഓപ്പണര്‍ സദിര സമരവിക്രമയെ പുറത്താക്കി ഷമിയാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്.
ഇന്നലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കരുത്ത് തെളിയിച്ചു. മൂന്ന് പേര്‍ അര്‍ധസെഞ്ച്വറി സ്വന്തമാക്കി. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജായരും തമ്മിലുള്ള മൂന്നാം വിക്കറ്റ് സഖ്യം 77 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മയും വിരാത് കോലിയും അഞ്ചാം വിക്കറ്റില്‍ അതിവേഗതയില്‍ 90 റണ്‍സ് നേടി. അത്യുഗ്രന്‍ ഫോമില്‍ പരമ്പരയില്‍ കളിക്കുന്ന ക്യാപ്റ്റന്‍ കോലി വലിയ ഷോട്ടുകള്‍ക്ക് പോവാതെ സിംഗിളുകളും ഡബിളുകളുമായി സ്‌ക്കോര്‍ ബോര്‍ഡ് ചലിപ്പിച്ചപ്പോള്‍ രോഹിതും അതേ പാത പിന്തുടര്‍ന്നു. അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയതോടെ മൂന്ന് മല്‍സര ടെസ്റ്റ് പരമ്പരയിലെ കോലിയുടെ റണ്‍ സമ്പാദ്യം 600 ആയി ഉയര്‍ന്നു. മുരളി വിജയ്,അജിങ്ക്യ രഹാനെ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടത്. പരമ്പരയിലുടനീളം വലിയ ദുരന്തമായി മാറിയ രഹാനെയെ കോലി മൂന്നാം നമ്പറില്‍ തന്നെ ഇന്നലെ പരീക്ഷിച്ചു. കഴിഞ്ഞ മല്‍സരങ്ങളില്‍ 4,0,2,1 എന്നിങ്ങനെ മാത്രം സ്‌ക്കോര്‍ ചെയ്ത രഹാനെക്ക് പുതിയ അവസരത്തെയും പ്രയോജനപ്പെടുത്താനായില്ല.

]]>
https://www.chandrikadaily.com/india-vs-sri-lanka-3rd-test-day-5-in-delhi-dhananjaya-scores-century.html/feed 0
രണ്ടാം ടെസ്റ്റ്: ലങ്കയെ കറക്കി വീഴ്ത്തി; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം https://www.chandrikadaily.com/india-vs-sri-lanka-2nd-test-day-4-at-nagpur-hosts-win-by-an-innings-and-239-runs.html https://www.chandrikadaily.com/india-vs-sri-lanka-2nd-test-day-4-at-nagpur-hosts-win-by-an-innings-and-239-runs.html#respond Mon, 27 Nov 2017 07:34:43 +0000 http://www.chandrikadaily.com/?p=56415 നാഗ്പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് ജയം. ഇന്ത്യയുടെ 405 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് മറികടക്കാനായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക നാലാം ദിനത്തില്‍ തന്നെ ഇന്ത്യന്‍ ബോളിങിന് മുന്നില്‍ 166 റണ്‍സിന് ഓള്‍ഔട്ടായി, തോല്‍വി സമ്മതിക്കുകയായിരുന്നു.

നാഗ്പുരില്‍ നടന്ന കോഹ്ലിപ്പടയുടെ തേരോട്ടത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയവുമാണ് ടീം കരസ്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരെ ഇന്നിങ്‌സിനും
ഇന്നിങ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എന്ന നിലയിലായിരുന്ന ലങ്കയെ, അവസാന വിക്കറ്റും പിഴുത് അശ്വിന്‍ മടക്കുകയായിരുന്നു.

രണ്ടിന്നിങ്‌സിലുമായി എട്ടു വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിന്റെ പ്രകടനത്തില്‍ ഉയര്‍ന്ന ഇന്ത്യ ബോളിങ് മികവാണ് കഴിഞ്ഞ ദിനത്തില്‍ സെഞ്ചറികളൊഴുകിയ പിച്ചില്‍ ലങ്ക ബാറ്റുവെച്ചു മടങ്ങിയത്.
ലങ്കയുടെ അവസാന ബാറ്റ്‌സ്മാന്‍ ഗാമേജിനെ പുറത്താക്കിയ അശ്വിന്‍, ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ബോളറെന്ന ചരിത്ര നേട്ടവും മത്സരത്തിലൂടെ കൈവരിച്ചു.

എട്ട് വിക്കറ്റെടുത്ത അശ്വിനു പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ലങ്കയെ തകര്‍ത്തത്. 54ാം ടെസ്റ്റില്‍ 300 വിക്കറ്റ് നേട്ടം പിന്നിട്ട അശ്വിന്‍ 56-ാം ടെസ്റ്റില്‍ റെക്കോര്‍ഡ് കണ്ടെത്തിയ ഓസീസ് താരം ഡെന്നിസ് ലിലിയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്. 66ാം ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തിയ അനില്‍ കുംബ്ലെയുടെ ഇന്ത്യന്‍ റെക്കോര്‍ഡും അശ്വിന്‍ മറികടന്നു.

രണ്ടാം ടെസ്റ്റ് മൂന്നാം ദിവസം ഇന്ത്യ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോള്‍ ലങ്കക്കും മുന്നില്‍ കൂറ്റന്‍ റണ്‍ മലയായിയരുന്നു ഉയര്‍ത്തിയത്. ആ മല തകര്‍ക്കാന്‍ ലങ്കക്കാവില്ലെന്ന് ഉറപ്പായിരുന്നു. എന്നാല്‍ വരുന്ന രണ്ട് ദിവസം ക്ഷമിച്ച് തട്ടിമുട്ടി പോവാനാവുമോ എന്നതായിരുന്നു ക്രിക്കറ്റ് ലോകം ഉറ്റു നോക്കിയത്്. പക്ഷേ ഇന്നലെ തന്നെ രണ്ടാം ഇന്നിംഗ്സില്‍ ഒരാള്‍ പുറത്തായ ലങ്കക്ക് നാലാം ദിവസം പോലും പൂര്‍ത്തായാക്കാനാവാതെ മടങ്ങുകയായിരുന്നു. പാതി ദിവസത്തിനുള്ളില്‍ ചാണ്ഡിമലിന്റെ സംഘത്തിലെ ഒമ്പത് വിക്കറ്റുകളാണ് വീണത്.


കഴിഞ്ഞ ദിനം, നായകന്‍ വിരാത് കോലിയുടെ ഡബിളും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുമെല്ലാമായി ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ആറ് വിക്കറ്റിന് 610 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 205 റണ്‍സിന് പുറത്തായ ലങ്കക്കാര്‍ ഇന്നലെ അവസാനത്തില്‍ അല്‍പ്പസമയം മാത്രമാണ് കളിച്ചത്. രണ്ട് ദിവസത്തോളം ഫീല്‍ഡ് ചെയ്തു തളര്‍ന്ന അവര്‍ക്ക് പിടിച്ചുനില്‍ക്കാനുളള ഊര്‍ജ്ജം കുറവായിരുന്നു.

നായകന്‍ കോലിയുടെ പ്രകടനമായിരുന്നു മൂന്നാം ദിവസത്തിന്റെ സവിശേഷത. സെഞ്ച്വറി പതിവാക്കിയിരിക്കുന്ന നായകന്‍ ഏകദിന ശൈലിയിലായിരുന്നു ഇന്നലെ ബാറ്റ് ചെയ്തത്. 267 പന്തില്‍ നിന്ന് 213 റണ്‍സുമായി മിന്നല്‍ വേഗതയില്‍ ബാറ്റേന്തിയ കോലിക്ക് രോഹിതും സാമാന്യം നല്ല വേഗതയില്‍ പിന്തുണ നല്‍കി. രണ്ട് വിക്കറ്റിന് 312 റണ്‍സ് എന്ന നിലയില്‍ തുടങ്ങിയ ആതിഥേയര്‍ക്ക് ഇന്നലെ ചേതേശ്വര്‍ പൂജാരയെയാണ് ആദ്യം നഷ്ടമായത്. 143 റണ്‍സ് സ്വന്തമാക്കിയാണ് പുജാര മടങ്ങിത്. ശേഷം എത്തിയ രഹാനെ പെട്ടെന്ന് മടങ്ങിയെങ്കിലും രോഹിത് അപാര ഫോമിലായിരുന്നു. കോലി-രോഹിത് സഖ്യം അതിവേഗതയില്‍ സ്‌ക്കോര്‍ ചെയ്തതോടെ ലങ്കന്‍ ബൗളര്‍മാരുടെ വീര്യവും ചോര്‍ന്നു. സ്‌ക്കോര്‍ 583 ലാണ് കോലി പുറത്തായത്. അതിനിടെ നിരവധി വ്യക്തിഗത റെക്കോര്‍ഡുകളും നായകന്‍ സ്വന്തമാക്കി. ഏറ്റവുമധികം സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനായി മാറിയ കോലി മറുതലക്കലുള്ള രോഹിതിന്റെ ആത്മവിശ്വാസം ഉയര്‍ത്താനും ശ്രദ്ധിച്ചു. 13 മാസത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ രോഹിതിന് ആസന്നമായ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്‍നിര്‍ത്തി ആത്മവിശ്വാസമേകുന്ന സെഞ്ച്വറിയാണിത്.

]]>
https://www.chandrikadaily.com/india-vs-sri-lanka-2nd-test-day-4-at-nagpur-hosts-win-by-an-innings-and-239-runs.html/feed 0
നാഗ്പ്പൂരില്‍ കോലിമേളം; റണ്‍മലക്ക് പിന്നില്‍ ജയം കാത്ത് ഇന്ത്യ https://www.chandrikadaily.com/kohli-hits-double-century-as-india-punish-tiring-sri-lanka.html https://www.chandrikadaily.com/kohli-hits-double-century-as-india-punish-tiring-sri-lanka.html#respond Sun, 26 Nov 2017 18:30:08 +0000 http://www.chandrikadaily.com/?p=56370 നാഗ്പ്പൂര്‍: ക്ഷമ എന്ന രണ്ടക്ഷരത്തിന്റെ വില അറിഞ്ഞാലും രണ്ട് ദിവസം ക്ഷമിച്ച് പിടിച്ചു കളിക്കാനാവുമോ ലങ്കക്ക്. രണ്ടാം ടെസ്റ്റ് മൂന്നാം ദിവസം പിന്നിടുമ്പോള്‍ ഇന്ത്യ സമ്മാനിച്ചിരിക്കുന്നത് കൂറ്റന്‍ റണ്‍ മലയാണ്. ആ മല തകര്‍ക്കാന്‍ ലങ്കക്കാവില്ല. പക്ഷേ പിടിച്ചുനിന്ന് തട്ടിമുട്ടി പോവാനാവുമോ എന്നതാണ് അവര്‍ പരിശോധിക്കുന്നത്. പക്ഷേ ഇന്നലെ തന്നെ രണ്ടാം ഇന്നിംഗ്‌സില്‍ ഒരാള്‍ പുറത്തായിരിക്കുന്നു. രണ്ട് ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ 384 റണ്‍സിന് ഇപ്പോഴും പിറകിലാണ് ചാണ്ഡിമലിന്റെ സംഘം.


നായകന്‍ വിരാത് കോലിയുടെ ഡബിളും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുമെല്ലാമായി ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ആറ് വിക്കറ്റിന് 610 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 205 റണ്‍സിന് പുറത്തായ ലങ്കക്കാര്‍ ഇന്നലെ അവസാനത്തില്‍ അല്‍പ്പസമയം മാത്രമാണ് കളിച്ചത്. രണ്ട് ദിവസത്തോളം ഫീല്‍ഡ് ചെയ്തു തളര്‍ന്ന അവര്‍ക്ക് പിടിച്ചുനില്‍ക്കാനുളള ഊര്‍ജ്ജം കുറവായിരുന്നു എന്നതിന് തെളിവായി ഒരു വിക്കറ്റും വീണ സ്ഥിതിക്ക് ഇന്ത്യ പരമ്പരയില്‍ ലീഡ് നേടാനാണ് വ്യക്തമായ സാധ്യതകള്‍.

നായകന്‍ കോലിയുടെ പ്രകടനമായിരുന്നു മൂന്നാം ദിവസത്തിന്റെ സവിശേഷത. സെഞ്ച്വറി പതിവാക്കിയിരിക്കുന്ന നായകന്‍ ഏകദിന ശൈലിയിലായിരുന്നു ഇന്നലെ ബാറ്റ് ചെയ്തത്. 267 പന്തില്‍ നിന്ന് 213 റണ്‍സുമായി മിന്നല്‍ വേഗതയില്‍ ബാറ്റേന്തിയ കോലിക്ക് രോഹിതും സാമാന്യം നല്ല വേഗതയില്‍ പിന്തുണ നല്‍കി. രണ്ട് വിക്കറ്റിന് 312 റണ്‍സ് എന്ന നിലയില്‍ തുടങ്ങിയ ആതിഥേയര്‍ക്ക് ഇന്നലെ ചേതേശ്വര്‍ പൂജാരയെയാണ് ആദ്യം നഷ്ടമായത്. 143 റണ്‍സ് സ്വന്തമാക്കിയാണ് പുജാര മടങ്ങിത്. ശേഷം എത്തിയ രഹാനെ പെട്ടെന്ന് മടങ്ങിയെങ്കിലും രോഹിത് അപാര ഫോമിലായിരുന്നു. കോലി-രോഹിത് സഖ്യം അതിവേഗതയില്‍ സ്‌ക്കോര്‍ ചെയ്തതോടെ ലങ്കന്‍ ബൗളര്‍മാരുടെ വീര്യവും ചോര്‍ന്നു. സ്‌ക്കോര്‍ 583 ലാണ് കോലി പുറത്തായത്. അതിനിടെ നിരവധി വ്യക്തിഗത റെക്കോര്‍ഡുകളും നായകന്‍ സ്വന്തമാക്കി. ഏറ്റവുമധികം സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനായി മാറിയ കോലി മറുതലക്കലുള്ള രോഹിതിന്റെ ആത്മവിശ്വാസം ഉയര്‍ത്താനും ശ്രദ്ധിച്ചു. 13 മാസത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ രോഹിതിന് ആസന്നമായ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്‍നിര്‍ത്തി ആത്മവിശ്വാസമേകുന്ന സെഞ്ച്വറിയാണിത്.

]]>
https://www.chandrikadaily.com/kohli-hits-double-century-as-india-punish-tiring-sri-lanka.html/feed 0
മുരളി വിജയ്ക്ക് പത്താം സെഞ്ച്വറി; രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍ https://www.chandrikadaily.com/cricket-live-score-india-vs-sri-lanka-2017-2nd-test-day-2-nagpur-ton-up-vijay-pujara-on-song-hosts-take-lead.html https://www.chandrikadaily.com/cricket-live-score-india-vs-sri-lanka-2017-2nd-test-day-2-nagpur-ton-up-vijay-pujara-on-song-hosts-take-lead.html#respond Sat, 25 Nov 2017 09:28:27 +0000 http://www.chandrikadaily.com/?p=56064 നാഗ്പുര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ടെസ്റ്റ് കരിയറിലെ പത്താം സെഞ്ച്വറിയുമായി മുരളി വിജയ് നടത്തിയ പ്രകടനമാണ് ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചത്.
പൂജാരയുമായി ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ രണ്ടാമിന്നിങ്സില്‍ ഇന്ത്യയുടെ സ്‌കോര്‍ 200 റണ്‍സ് പിന്നിട്ടു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയില്‍ ആരംഭിച്ച രണ്ടാം ദിന ബാറ്റിങിങ് 126 റണ്‍സുമായി മുരളി വിജയും 77 റണ്‍സുമായി പൂജാരയുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 200 റണ്‍സ് കടന്നു. നേരത്തെ 205 റണ്‍സിന് ഒന്നാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയ ശ്രീലങ്കക്കെതിരെ രണ്ടാം ദിനത്തില്‍ ചായക്ക് മുന്നെ തന്നെ ഇന്ത്യ ലീഡുയര്‍ത്തി കഴിഞ്ഞു


187 പന്തില്‍ ഒമ്പത് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് വിജയ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വിജയുടെ കരിയറിലെ പത്താം ടെസ്റ്റ് സെഞ്ചുറിയാണിത്. പൂജാര അര്‍ധസെഞ്ചുറി പിന്നിട്ടു.

ആദ്യദിനം തന്നെ ശ്രീലങ്കയെ 205 റണ്‍സിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു.

]]>
https://www.chandrikadaily.com/cricket-live-score-india-vs-sri-lanka-2017-2nd-test-day-2-nagpur-ton-up-vijay-pujara-on-song-hosts-take-lead.html/feed 0
പരമ്പര: സമ്പൂര്‍ണ ജയം; കോലി സംഘത്തിന്‌ ചരിത്രനേട്ടം https://www.chandrikadaily.com/india-vs-sri-lanka-virat-kohli-win-the-history.html https://www.chandrikadaily.com/india-vs-sri-lanka-virat-kohli-win-the-history.html#respond Mon, 14 Aug 2017 11:36:54 +0000 http://www.chandrikadaily.com/?p=40251 കാന്റി: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കു കീഴില്‍ ലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്‌സിനും 171 റണ്‍സിനും തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പരമ്പര 3-0ത്തിന് തൂത്തുവാരിയ ഇന്ത്യ സംഘം ലങ്കന്‍ മണ്ണില്‍ ആദ്യമായാണ് സമ്പൂര്‍ണ ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടം സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് ലങ്കക്കെതിരെ 1994ല്‍ ഇന്ത്യയില്‍ സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടിയിരുന്നു.

രണ്ടാമിന്നിങ്സില്‍ ഫോളോ ഓണ്‍ വഴങ്ങി വീണ്ടും ബാറ്റിങ്ങിനിറങ്ങിയ ലങ്കന്‍ സംഘം 181 റണ്‍സ് ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.
സ്‌കോര്‍: ഇന്ത്യ 487, ശ്രീലങ്ക 135,181.

നേരത്തെ രണ്ടാം ദിനത്തില്‍ ലങ്കക്കെതിരെ കോലിപ്പട സമഗ്ര ആധിപത്യം നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 487 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ആതിഥേയര്‍ 37.4 ഓവറില്‍ 135 റണ്‍സിന് ആദ്യ ഇന്നിങ്സില്‍ പുറത്താവുകയായിരുന്നു.

ഫോളോ ഓണ്‍ ചെയ്ത ലങ്ക രണ്ടാം ഇന്നിങ്സിലും ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ കിതച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനും മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷമിക്കും മുന്നില്‍ ലങ്ക ആദ്യ ഇന്നിങ്സിലെന്നപോലെ തകര്‍ന്നടിഞ്ഞു.

ലങ്കയുടെ അഞ്ച് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 87 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ചാണ്ഡിമലാണ് ടോപ് സ്‌കോറര്‍.

ഡിക്ക്വെല്ല (29), കരുണരത്നെ (4), തരംഗ (5), കുശാല്‍ മെന്‍ഡിസ് (18), മാത്യൂസ് (0), ദില്‍റുവാന്‍ പെരേര (0), പുഷ്പകുമാര (10), സണ്ഡകന്‍ (10), ഫെര്‍ണാണ്ടോ (0) എന്നിങ്ങനെയാണ് മറ്റു ലങ്കന്‍ താരങ്ങളുടെ പ്രകടനം.
india_team_bcciനേരത്തെ ശിഖര്‍ ധവാനു പിന്നാലെ കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി ഹര്‍ദിക് പാണ്ഡ്യയും കളം നിറഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 487 റണ്‍സ് അടിച്ചെടുത്തു. കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ച പാണ്ഡ്യ 108 റണ്‍സെടുത്താണ് പുറത്തായത്.
ദ്രുതഗതിയില്‍ സെഞ്ചുറിയിലേക്ക് കുതിച്ച പാണ്ഡ്യ പുഷ്പകുമാരയുടെ ഒരു ഓവറില്‍ 26 റണ്‍സ് അടിച്ചു കൂട്ടി. ഇതോടെ ടെസ്റ്റ് ഇന്നിങ്സിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി. 27 വര്‍ഷമായി കപില്‍ ദേവിന്റെ പേരിലുണ്ടായിരുന്ന 24 റണ്‍സിന്റെ റെക്കോര്‍ഡാണ് പാണ്ഡ്യയ്ക്കു മുന്നില്‍ വഴിമാറിയത്. കപിലിനു പുറമെ സന്ദീപ് പാട്ടീലും ഒരു ഓവറില്‍ 24 റണ്‍സ് നേടിയിട്ടുണ്ട്.
ടെസ്റ്റില്‍ ലഞ്ചിന് മുന്‍പ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി പാണ്ഡ്യ മാറി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാണ്ഡ്യ, മൂന്നാം ടെസ്റ്റിലാണ് കന്നി സെഞ്ച്വറി കുറിച്ചത്. അവസാന വിക്കറ്റുകളില്‍ ‘ട്വന്റി20’യെ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത പാണ്ഡ്യ, 96 പന്തില്‍ എട്ടു ബൗണ്ടറിയും ഏഴു സിക്സും ഉള്‍പ്പെടെയാണ് 108 റണ്‍സെടുത്തത്.
വൃദ്ധിമാന്‍ സാഹയെ ഫെര്‍ണാണ്ടോ പുറത്താക്കുന്നതു കണ്ടുകൊണ്ടാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. 43 പന്തില്‍ 16 റണ്‍സായിരുന്നു സാഹയുടെ സമ്പാദ്യം. കുല്‍ദീപ് യാദവ് (26), മുഹമ്മദ് ഷമി (എട്ട്) എന്നിവരെ കൂട്ടുപിടിച്ച് ഇന്ത്യന്‍ ഇന്നിങ്സ് 400 കടത്തിയ ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ഉമേഷ് യാദവിനെ ഒരറ്റത്ത് സാക്ഷി നിര്‍ത്തി തകര്‍ത്താടി. ഒന്‍പതാമനായി മുഹമ്മദ് ഷമി പുറത്താകുമ്പോള്‍ 54 പന്തില്‍ 38 റണ്‍സെന്ന നിലയിലായിരുന്നു പാണ്ഡ്യ.
ഉമേഷ് യാദവ് കൂട്ടിനെത്തിയതോടെ വിശ്വരൂപം പൂണ്ട പാണ്ഡ്യയ്ക്ക് തുടര്‍ന്ന് സെഞ്ച്വറിയിലേക്കെത്താന്‍ വേണ്ടിവന്നത് 32 പന്തുകള്‍ മാത്രം.
ഏഴു വീതം ബൗണ്ടറിയും സിക്സും ഉള്‍പ്പെടെയാണ് പാണ്ഡ്യ സെഞ്ച്വറിയിലെത്തിയത്. ശ്രീലങ്കയ്ക്കായി ലക്ഷന്‍ സണ്ഡകന്‍ അഞ്ചും, പുഷ്പകുമാര മൂന്നും ഫെര്‍ണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.

]]>
https://www.chandrikadaily.com/india-vs-sri-lanka-virat-kohli-win-the-history.html/feed 0
പല്ലക്കിലേറി ഇന്ത്യ; എട്ടാമനായി ഇറങ്ങി പാണ്ഡ്യയുടെ വെടിക്കെട്ട് സെഞ്ച്വറി https://www.chandrikadaily.com/3rd-test-pandya-kuldeep-put-india-in-command-on-day2.html https://www.chandrikadaily.com/3rd-test-pandya-kuldeep-put-india-in-command-on-day2.html#respond Sun, 13 Aug 2017 19:14:36 +0000 http://www.chandrikadaily.com/?p=40178 പല്ലെകലെ: ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഇനി ഒമ്പത് വിക്കറ്റുകള്‍ മാത്രം. ലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും രണ്ടാം ദിനം പിന്നിട്ടതോടെ കോലിപ്പട സമഗ്ര ആധിപത്യം നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 487 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ആതിഥേയര്‍ 37.4 ഓവറില്‍ 135 റണ്‍സിന് ആദ്യ ഇന്നിങ്‌സില്‍ പുറത്തായി.
ഫോളോ ഓണ്‍ ചെയ്ത ലങ്ക രണ്ടാം ഇന്നിങ്‌സില്‍ സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയില്‍ കിതക്കുകയാണ്. 12 റണ്‍സെടുത്ത കരുണ രത്‌നയും റണ്ണൊന്നുമെടുക്കാതെ പുഷ്പകുമാരയുമാണ് ക്രീസില്‍. കുല്‍ദീപ് യാദവ് (നാല്്) അശ്വിന്‍, ഷമി (രണ്ട് വിക്കറ്റ് വീതം) എന്നിവര്‍ ചേര്‍ന്നാണ് ലങ്കയുടെ ആദ്യ ഇന്നിങ്‌സ് പൊളിച്ചടുക്കിയത്. ലങ്കന്‍ ഇന്നിങ്‌സില്‍ 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലാണ് ടോപ് സ്‌കോറര്‍. ലങ്കന്‍ ഇന്നിങ്‌സില്‍ ആറു പേര്‍ക്ക് രണ്ടക്കം കാണാനായില്ല. ആകെ എടുത്തു പറയാനുള്ളത് അഞ്ചാം വിക്കറ്റില്‍ ചണ്ഡിമല്‍-ഡിക്ക്‌വെല്ല സഖ്യം കെട്ടിപൊക്കിയ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് മാത്രം.
mohammed-shami-afp_806x605_41502621160ഡിക്ക്‌വെല്ല നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത് പുറത്തായി. കരുണരത്‌നെ (4), തരംഗ (5), കുശാല്‍ മെന്‍ഡിസ് (18), മാത്യൂസ് (0), ദില്‍റുവാന്‍ പെരേര (0), പുഷ്പകുമാര (10), സണ്ഡകന്‍ (10), ഫെര്‍ണാണ്ടോ (0) എന്നിങ്ങനെയാണ് മറ്റു ലങ്കന്‍ താരങ്ങളുടെ പ്രകടനം. കുമാര റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ 135 ന് പുറത്തായ ലങ്ക രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെയാണ് തുടങ്ങിയതെങ്കിലും ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല.
ഏഴു റണ്‍സെടുത്ത ഓപണര്‍ ഉപുല്‍ തരംഗയെ ഉമേഷ് യാദവ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. നേരത്തെ ശിഖര്‍ ധവാനു പിന്നാലെ കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി ഹര്‍ദിക് പാണ്ഡ്യയും കളം നിറഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 487 റണ്‍സ് അടിച്ചെടുത്തു. കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ച പാണ്ഡ്യ 108 റണ്‍സെടുത്താണ് പുറത്തായത്.
ദ്രുതഗതിയില്‍ സെഞ്ചുറിയിലേക്ക് കുതിച്ച പാണ്ഡ്യ പുഷ്പകുമാരയുടെ ഒരു ഓവറില്‍ 26 റണ്‍സ് അടിച്ചു കൂട്ടി. ഇതോടെ ടെസ്റ്റ് ഇന്നിങ്‌സിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി. 27 വര്‍ഷമായി കപില്‍ ദേവിന്റെ പേരിലുണ്ടായിരുന്ന 24 റണ്‍സിന്റെ റെക്കോര്‍ഡാണ് പാണ്ഡ്യയ്ക്കു മുന്നില്‍ വഴിമാറിയത്. കപിലിനു പുറമെ സന്ദീപ് പാട്ടീലും ഒരു ഓവറില്‍ 24 റണ്‍സ് നേടിയിട്ടുണ്ട്.
ടെസ്റ്റില്‍ ലഞ്ചിന് മുന്‍പ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി പാണ്ഡ്യ മാറി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാണ്ഡ്യ, മൂന്നാം ടെസ്റ്റിലാണ് കന്നി സെഞ്ച്വറി കുറിച്ചത്. അവസാന വിക്കറ്റുകളില്‍ ‘ട്വന്റി20’യെ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത പാണ്ഡ്യ, 96 പന്തില്‍ എട്ടു ബൗണ്ടറിയും ഏഴു സിക്‌സും ഉള്‍പ്പെടെയാണ് 108 റണ്‍സെടുത്തത്.
വൃദ്ധിമാന്‍ സാഹയെ ഫെര്‍ണാണ്ടോ പുറത്താക്കുന്നതു കണ്ടുകൊണ്ടാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. 43 പന്തില്‍ 16 റണ്‍സായിരുന്നു സാഹയുടെ സമ്പാദ്യം. കുല്‍ദീപ് യാദവ് (26), മുഹമ്മദ് ഷമി (എട്ട്) എന്നിവരെ കൂട്ടുപിടിച്ച് ഇന്ത്യന്‍ ഇന്നിങ്‌സ് 400 കടത്തിയ ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ഉമേഷ് യാദവിനെ ഒരറ്റത്ത് സാക്ഷി നിര്‍ത്തി തകര്‍ത്താടി. ഒന്‍പതാമനായി മുഹമ്മദ് ഷമി പുറത്താകുമ്പോള്‍ 54 പന്തില്‍ 38 റണ്‍സെന്ന നിലയിലായിരുന്നു പാണ്ഡ്യ.
ഉമേഷ് യാദവ് കൂട്ടിനെത്തിയതോടെ വിശ്വരൂപം പൂണ്ട പാണ്ഡ്യയ്ക്ക് തുടര്‍ന്ന് സെഞ്ച്വറിയിലേക്കെത്താന്‍ വേണ്ടിവന്നത് 32 പന്തുകള്‍ മാത്രം.
ഏഴു വീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടെയാണ് പാണ്ഡ്യ സെഞ്ച്വറിയിലെത്തിയത്. ശ്രീലങ്കയ്ക്കായി ലക്ഷന്‍ സണ്ഡകന്‍ അഞ്ചും, പുഷ്പകുമാര മൂന്നും ഫെര്‍ണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.

]]>
https://www.chandrikadaily.com/3rd-test-pandya-kuldeep-put-india-in-command-on-day2.html/feed 0
മൂന്നാം ടെസ്റ്റ് ജഡേജക്കു പകരം അക്‌സര്‍ പട്ടേല്‍ https://www.chandrikadaily.com/axar-patel-to-replace-ravindra-jadeja-in-india-squad-for-final-test-vs-sri-lanka.html https://www.chandrikadaily.com/axar-patel-to-replace-ravindra-jadeja-in-india-squad-for-final-test-vs-sri-lanka.html#respond Wed, 09 Aug 2017 16:44:39 +0000 http://www.chandrikadaily.com/?p=39581 കൊളംബൊ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ഇടങ്കയ്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. കാന്‍ഡിയില്‍ ശനിയാഴ്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ദക്ഷിണാഫ്രിക്കയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇന്ത്യ എ ടീമില്‍ അംഗമായിരുന്ന പട്ടേല്‍ ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. എന്നാല്‍ 23കാരനായ താരത്തിന് അന്തിമ ഇലവനില്‍ ഇടംകണ്ടെത്താനാകുമോയെന്നത് സംശയമാണ്. 23കാരനായ അക്‌സര്‍ പട്ടേല്‍ 30 ഏകദിനങ്ങളും ഏഴ് ട്വന്റി ട്വന്റി മത്സരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഐ.സി.സിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് ജഡേജയെ ഒരു മത്സരത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.


മാച്ച് ഫീയുടെ 50 ശതമാനം പിഴയായി ജഡേജ അടക്കേണ്ടി വരും. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ജഡേജ ഐസിസിയുടെ 2.2.8 നിയമാവലിയിലെ ചട്ടം ലംഘിച്ചതായാണ് കണ്ടെത്തിയത്. പന്തോ, വെള്ളക്കുപ്പി അടക്കമുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്ന ഏതെങ്കിലും ഉപകരണമോ സാധനമോ ഉപയോഗിച്ച് കളിക്കാര്‍ക്ക് നേരെയോ സഹായികള്‍ക്കോ അമ്പയര്‍ക്കോ മാച്ച് റഫറിക്കോ അതുമല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും നേര്‍ക്കോ അപകടകരമായി എറിയുക എന്നതാണ് 2.2.8 ചട്ടം പറയുന്നത്. ടെസ്റ്റിന്റെ മൂന്നാം ദിനം 58 ാം ഓവറിലായിരുന്നു സസ്‌പെന്‍ഷനിലേക്ക് എത്തിച്ച ചട്ടലംഘനം നടന്നത്. ജഡേജയായിരുന്നു ബോളര്‍. ലങ്കന്‍ ബാറ്റ്‌സ്മാന്‍ ദിമുത് കരുണരത്‌നെക്ക് നേരെ ആ ഓവറില്‍ ജഡേജ അപകടരമായ രീതിയില്‍ പന്തെറിഞ്ഞുവെന്നാണ് ഫീല്‍ഡ് അമ്പയര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കരുണരത്‌നെ അടിച്ച പന്ത് പിടിച്ചെടുത്ത ജഡേജ സ്റ്റമ്പ് ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്‍ ഈ സമയം ലങ്കന്‍ താരം ക്രീസിനു വെളിയിലേക്ക് വന്നിരുന്നില്ല. ഭാഗ്യത്തിനാണ് ബാറ്റ്‌സ്മാന്‍ പരിക്കേല്‍ക്കാതെ ലക്ഷപെട്ടത്. പ്രതിരോധത്തിന് നില്‍ക്കാതെ ജഡേജ കുറ്റം സമ്മതിച്ചതു കൊണ്ട് കൂടുതല്‍ വിശദീകരണം ചോദിക്കുന്നില്ലെന്നാണ് ഐസിസിയുടെ പക്ഷം. ജഡേജയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 70 റണ്‍സ് നോട്ടൗട്ടും ഏഴ് വിക്കറ്റും പിഴുത ഓള്‍റൗണ്ട് മികവാണ് ജഡേജയുടെ കുതിപ്പിനാധാരം. ഇതേത്തുടര്‍ന്ന് ടെസ്റ്റ് റാങ്കിങില്‍ ഓള്‍റൗണ്ടര്‍മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ജഡേജ കയറുകയും ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/axar-patel-to-replace-ravindra-jadeja-in-india-squad-for-final-test-vs-sri-lanka.html/feed 0
ടെസ്റ്റില്‍ വീണ്ടും ചരിത്രവുമായി അശ്വിന്‍ https://www.chandrikadaily.com/ravichandran-ashwin-harbhajan-singh-stats-india-vs-sri-lanka-test-cricket.html https://www.chandrikadaily.com/ravichandran-ashwin-harbhajan-singh-stats-india-vs-sri-lanka-test-cricket.html#respond Sat, 05 Aug 2017 15:49:04 +0000 http://www.chandrikadaily.com/?p=38982 കൊളംബോ: രവിചന്ദ്രന്‍ അശ്വിന്‍ തന്റെ ജൈത്രയാത്ര തുടരുന്നു. ലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ 69 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്റെ 26ാമത് അഞ്ച് വിക്കറ്റ് പ്രകടനമാണിത്. 51 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്റെ നേട്ടം. ഇതോടെ ടെസ്റ്റിലെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഹര്‍ഭജന്‍ സിങിനെ അശ്വിന്‍ പിന്നിലാക്കി. 103 ടെസ്റ്റുകളില്‍ നിന്ന് 25 ‘ഫൈഫര്‍’ ആയിരുന്നു ഭാജി നേടിയിരുന്നത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇനി അശ്വിന് മുന്നിലുള്ളത് ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ്. 132 ടെസ്റ്റ് മത്സരങ്ങളില്‍ 35 തവണയാണ് കുംബ്ലെ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്. അശ്വിന്‍ ഈ വേഗത്തില്‍ കുതിപ്പ് തുടര്‍ന്നാല്‍ രണ്ട് സീസണുകള്‍ക്കുള്ളില്‍ ഫൈഫര്‍ നേട്ടത്തില്‍ കുംബ്ലെ അശ്വിന് പിന്നിലാകുമെന്നാണ് കണക്കുകൂട്ടല്‍. 32 വര്‍ഷംപഴക്കമുള്ള ഒരു ലോകറെക്കോഡും അശ്വിന്‍ കഴിഞ്ഞ ദിവസം തിരുത്തിക്കുറിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 2,000 റണ്‍സും 250 വിക്കറ്റുകളും സ്വന്തമാക്കുന്ന താരമെന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്. ന്യൂസിലാന്‍ഡ് ഇതിഹാസ താരം റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ റെക്കോഡാണ് അശ്വിന്‍ മറികടന്നത്. 54 ടെസ്റ്റുകളില്‍ നിന്നായിരുന്നു ഹാഡ്‌ലിയുടെ നേട്ടം. 51 മത്സരങ്ങളില്‍ നിന്ന് അശ്വിന്‍ അത് കരസ്ഥമാക്കി. 281 വിക്കറ്റുകളാണ് അശ്വിന്‍ ടെസ്റ്റില്‍ നേടിയിരിക്കുന്നത്. ലങ്കയ്‌ക്കെതിരായ രണ്ടാം് ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സിലാണ് അശ്വിന്‍ 2,000 റണ്‍സ് കടന്നത്. അഞ്ച് ഫോറുകളും ഒരു സിക്‌സറുമടക്കം 54 റണ്‍സും അശ്വിന്‍ നേടി.

]]>
https://www.chandrikadaily.com/ravichandran-ashwin-harbhajan-singh-stats-india-vs-sri-lanka-test-cricket.html/feed 0
സ്പിന്നില്‍ കടപുഴകി ലങ്ക; ഇന്ത്യക്ക് 304 റണ്‍സിന്റെ ഗംഭീര ജയം https://www.chandrikadaily.com/live-cricket-score-india-vs-sri-lanka-1st-test-india-win.html https://www.chandrikadaily.com/live-cricket-score-india-vs-sri-lanka-1st-test-india-win.html#respond Sat, 29 Jul 2017 11:07:56 +0000 http://www.chandrikadaily.com/?p=37798 ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആവേശ ജയം. 550 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 245 റണ്‍സിന് ഇന്ത്യ മടക്കുകയായിരുന്നു. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഗോളില്‍ ആതിഥേയര്‍ക്കെതിരെ 304 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 550 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ 245 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ലങ്കയുടെ നിരയില്‍ ദിമുത് കരുണരത്നെക്കും ഡിക്ക് വെല്ലയ്ക്കും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. കരുണരത്നെ സെഞ്ചുറിക്ക് മൂന്നു റണ്‍സകലെ പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്കായി ജഡേജയും അശ്വിനും മൂന്ന് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

സ്‌കോര്‍: ഇന്ത്യ 600, 240/3 ഡിക്ലയേര്‍ഡ്, ശ്രീലങ്ക  291, 245


നേരത്തെ കളിയില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ച ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 309 റണ്‍സിന്റെ ലീഡുമായി എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സില്‍ ബാറ്റുചെയ്യുകയായിരുന്നു.

ആദ്യ ഇന്നിങ്സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റേയും (14), പൂജാരയുടേയും (15) വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായ ഇന്ത്യക്ക് മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റനും അഭിനവ് മുകുന്ദും നേടിയ 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത്. പൂജാര പുറത്തായതിനു പിന്നാലെ എത്തിയ മഴയെ തുടര്‍ന്ന് ഒരു മണിക്കൂര്‍ 24 മിനിറ്റ് കളി തടസ്സപ്പെട്ടു. നേരത്തെ അഞ്ചിന് 154 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ലങ്കക്ക് ഇന്ത്യന്‍ ബൗളിങ്ങിനെതിരെ ചെറുത്തുനില്‍ക്കാനായില്ല. ഒന്നാം ഇന്നിങ്സില്‍ ആതിഥേയര്‍ 291 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യ ഒന്നാമിന്നിങ്സില്‍ 600 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ മൂര്‍ച്ചയേറിയ ബൗളിങ്ങിന് മുന്നില്‍ ലങ്കന്‍നിരയില്‍ പിടിച്ചുനില്‍ക്കാനായത് ഉപുല്‍ തരംഗ, ദില്‍റുവന്‍ പെരേര, എയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ക്ക് മാത്രമാണ്.

]]>
https://www.chandrikadaily.com/live-cricket-score-india-vs-sri-lanka-1st-test-india-win.html/feed 0
ഇന്ത്യന്‍ സമഗ്രാധിപത്യം; റണ്‍മലക്ക് മുന്നില്‍ വിറച്ച് ലങ്ക https://www.chandrikadaily.com/sri-lanka-vs-india-1st-test-3rd-day-live-cricket-score.html https://www.chandrikadaily.com/sri-lanka-vs-india-1st-test-3rd-day-live-cricket-score.html#respond Fri, 28 Jul 2017 19:11:52 +0000 http://www.chandrikadaily.com/?p=37735 ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ആധിപത്യം. ആദ്യ ഇന്നിങ്‌സില്‍ 309 റണ്‍സിന്റെ ലീഡുമായി എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 189 റണ്‍സ് എന്ന നിലയിലാണ്.
ഇതോടെ ഏഴു വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്ക് 498 റണ്‍സിന്റെ ലീഡായി. സ്റ്റമ്പെടുക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ടക്കം കാണാത്ത ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാനായ ക്യാപ്റ്റന്‍ വിരാട് കോലി 76 റണ്‍സുമായി ക്രീസിലുണ്ട്. മത്സരത്തിനിടെ വിദേശത്ത് ക്യാപ്റ്റനെന്ന നിലയില്‍ ആയിരം റണ്‍സും കോലി പൂര്‍ത്തിയാക്കി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി അഭിനവ് മുകുന്ദ് 81 റണ്‍സെടുത്തു.
116 പന്തില്‍ എട്ട് ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു മുകുന്ദിന്റെ ഇന്നിങ്‌സ്. ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റേയും (14), പൂജാരയുടേയും (15) വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായ ഇന്ത്യക്ക് മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റനും അഭിനവ് മുകുന്ദും നേടിയ 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത്. പൂജാര പുറത്തായതിനു പിന്നാലെ എത്തിയ മഴയെ തുടര്‍ന്ന് ഒരു മണിക്കൂര്‍ 24 മിനിറ്റ് കളി തടസ്സപ്പെട്ടു. നേരത്തെ അഞ്ചിന് 154 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ലങ്കക്ക് ഇന്ത്യന്‍ ബൗളിങ്ങിനെതിരെ ചെറുത്തുനില്‍ക്കാനായില്ല. ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 291 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 600 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ മൂര്‍ച്ചയേറിയ ബൗളിങ്ങിന് മുന്നില്‍ ലങ്കന്‍നിരയില്‍ പിടിച്ചുനില്‍ക്കാനായത് ഉപുല്‍ തരംഗ, ദില്‍റുവന്‍ പെരേര, എയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ക്ക് മാത്രമാണ്.
ccവാലറ്റക്കാര്‍ക്കൊപ്പം ഉജ്വലമായി ചെറുത്തുനിന്ന് 132 പന്തില്‍ നിന്ന് 92 റണ്‍സ് നേടിയ പെരേരയാണ് ടോപ് സ്‌കോറര്‍. എയ്ഞ്ചലോ മാത്യൂസ് 130 പന്തില്‍ നിന്ന് 83 ഉം, ഉപുല്‍ തരംഗ 93 പന്തില്‍ നിന്ന് 64 ഉം റണ്‍സെടുത്തു. ഉച്ചഭക്ഷണത്തിന് 77 ഓവറില്‍ എട്ട് വിക്കറ്റിന് 289 റണ്‍സ് എന്ന നിലയിലായിരുന്നു ശ്രീലങ്ക. ഉച്ചയ്ക്കുശേഷമുള്ള രണ്ടാം ഓവറില്‍ തന്നെ ശേഷിക്കുന്ന രണ്ട് വിക്കറ്റ് കൂടി നഷ്ടമായി.
ഓപ്പണര്‍ കരുണരത്‌നെ (2), ഗുണതിലക (16), മെന്‍ഡിസ് (0), ഡിക്ക്‌വെല്ല (8), ക്യാപ്റ്റന്‍ ഹെരാത്ത് (9), നുവാന്‍ പ്രദീപ് (10), കുമാര (2) എന്നിവര്‍ക്കൊന്നും രവീന്ദ്ര ജഡേജയും ഷമിയും നയിച്ച ഇന്ത്യന്‍ ബൗളിങ്ങിനെ ചെറുക്കാനായില്ല. 22.3 ഓവറില്‍ 67 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് വിക്കറ്റ്‌വേട്ടയില്‍ ഒന്നാമന്‍. മുഹമ്മദ് ഷമി 12 ഓവറില്‍ 45 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, അശ്വിന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

]]>
https://www.chandrikadaily.com/sri-lanka-vs-india-1st-test-3rd-day-live-cricket-score.html/feed 0