<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>india vs bangladesh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/india-vs-bangladesh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 01 Oct 2024 14:59:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>india vs bangladesh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഴയെ തോല്&#x200d;പ്പിച്ച ബാറ്റിങ്; ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ</title>
		<link>https://www.chandrikadaily.com/1batting-that-beat-the-rain-india-defeated-bangladesh.html</link>
					<comments>https://www.chandrikadaily.com/1batting-that-beat-the-rain-india-defeated-bangladesh.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 01 Oct 2024 14:57:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[india vs bangladesh]]></category>
		<category><![CDATA[india win]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311688</guid>

					<description><![CDATA[ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തിയത്.]]></description>
										<content:encoded><![CDATA[<p>മൂന്നുദിവസത്തോളം നീണ്ടുനിന്ന മഴയില്&#x200d; ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്&#x200d; ആവേശകരമായി. ഈ ആവേശപ്പെരുമഴയില്&#x200d; ഇന്ത്യനേടിയെടുത്തത് വന്&#x200d; വിജയമാണ്. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തിയത്.</p>
<p>നാലാം ദിവസം ബംഗ്ലാദേശിന്റെ ആവേശ കളി ഒന്ന് ഗ്രൗണ്ടിനെ ഞെട്ടിച്ചെങ്കിലും ഇന്ത്യ അതേ ഫോമില്&#x200d; തിരിച്ചടിച്ചതോടെ കളി ഇന്ത്യയുടെ വരുതിയിലാകുകയായിരുന്നു. രണ്ട് ദിവസത്തിനിടെ നാല് ഇന്നിങ്ങ്സുകള്&#x200d; കണ്ട കളിയില്&#x200d; ഇന്ത്യ ബംഗ്ലാദേശിനെതിരായ പരമ്പര ആധികാരികമായി സ്വന്തമാക്കി (2-0).</p>
<p>ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സ് 146 റണ്&#x200d;സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ മത്സരത്തില്&#x200d; മുന്നേറിയത്. 95 റണ്&#x200d;സുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്&#x200d; മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്&#x200d; ലക്ഷ്യം കണ്ടു. രണ്ട് ഇന്നിങ്സിലും അര്&#x200d;ധസെഞ്ച്വറി നേടിയ യശ്വസി ജയ്സ്വാളാണ് ആവേശകരമായ ബാറ്റിങ്ങിന് തുടക്കമിട്ടത്.</p>
<p>മൂന്നു ദിവസത്തോളം മഴയില്&#x200d; മുങ്ങിയ കളിയെ ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം ഇന്ന്ങ്ങിസില്&#x200d; ജയ്സ്വാള്&#x200d; (51), കോലി (29 നോട്ടൗട്ട്) എന്നിവര്&#x200d; മിന്നിയതോടെ മൂന്നു വിക്കറ്റ് നഷ്ടത്തില്&#x200d; ലക്ഷ്യം കണ്ടു. ജയ്സ്വാളിനെ കൂടാതെ എട്ട് റണ്&#x200d;സെടുത്ത ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മയേയും ആറു റണ്&#x200d;സില്&#x200d; നില്&#x200d;ക്കെ ശുബ്മാന്&#x200d; ഗില്ലിനേയുമാണ് ഇന്ത്യക്ക് നഷ്ടമായത്.</p>
<p>രണ്ടാം ഇന്നിങ്‌സില്&#x200d; രണ്ടിന് 26 റണ്&#x200d;സെന്ന നിലയില്&#x200d; നാലാംദിനം കളി നിര്&#x200d;ത്തിയ ബംഗ്ലാദേശിന് ഇന്ന് 120 റണ്&#x200d;സേ ലേടാനായൊള്ളൂ. ബുംറയും അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആകാശ്ദീപ് ഒരു വിക്കറ്റും നേടി.</p>
<p>ഒന്നാം ഇന്നിങ്‌സില്&#x200d; ബംഗ്ലാദേശ് 233 റണ്&#x200d;സായിരുന്നു എടുത്തത്. ഇന്ത്യ ഒമ്പത് വിക്കറ്റില്&#x200d; 285 അടിച്ച് ഇന്നിങ്‌സ് ഡിക്ലയര്&#x200d; ചെയ്തിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1batting-that-beat-the-rain-india-defeated-bangladesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗ്ലാദേശിനു മുന്നില്&#x200d; കൂറ്റന്&#x200d; ലീഡുയര്&#x200d;ത്തി ഇന്ത്യ</title>
		<link>https://www.chandrikadaily.com/india-took-a-huge-lead-in-front-of-bangladesh.html</link>
					<comments>https://www.chandrikadaily.com/india-took-a-huge-lead-in-front-of-bangladesh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 21 Sep 2024 10:58:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[india vs bangladesh]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310340</guid>

					<description><![CDATA[ബംഗ്ലാദേശിന് മുന്നില്&#x200d; 515 റണ്&#x200d;സ് വിജയലക്ഷ്യമാണ് ഉയര്&#x200d;ത്തിയത്.]]></description>
										<content:encoded><![CDATA[<p>ഒന്നാം ടെസ്റ്റില്&#x200d; ബംഗ്ലാദേശിനു മുന്നില്&#x200d; കൂറ്റന്&#x200d; ലീഡുയര്&#x200d;ത്തി ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്&#x200d; നാലു വിക്കറ്റ് നഷ്ടത്തില്&#x200d; 287 റണ്&#x200d;സെടുത്ത് ഇന്ത്യ ഡിക്ലയര്&#x200d; ചെയ്തു. ബംഗ്ലാദേശിന് മുന്നില്&#x200d; 515 റണ്&#x200d;സ് വിജയലക്ഷ്യമാണ് ഉയര്&#x200d;ത്തിയത്.</p>
<p>ടെസ്റ്റ് ക്രക്കറ്റിലേക്കുള്ള തിരിച്ചുവരവില്&#x200d; വിക്കറ്റ് കീപ്പര്&#x200d; ഋഷഭ് പന്തിന് ഇത് ആറാം സെഞ്ച്വറിയാണ്. രണ്ടു വര്&#x200d;ഷത്തിനുശേഷമാണ് പന്ത് രാജ്യാന്തര ടെസ്റ്റ് കളിക്കുന്നത്. ശുഭ്മന്&#x200d; ഗില്ലിന് കരിയറിലെ അഞ്ചാം സെഞ്ച്വറിയാണ്. ഗില്ല് 119 റണ്&#x200d;സോടെയും കെ എല്&#x200d; രാഹുല്&#x200d; 22 റണ്&#x200d;സോടെയും പുറത്തുപോകാതെ നിന്നു. 109 റണ്&#x200d;സ് നേടിയാണ് ഋഷഭ് പന്ത് പുറത്തായത്.</p>
<p>161 പന്തില്&#x200d; ഒമ്പത് ഫോറും മൂന്ന് സിക്‌സും അടക്കമാണ് ഗില്&#x200d; സെഞ്ച്വറി കുറിച്ചത്. നാലാം വിക്കറ്റില്&#x200d; ഇരുവരുടെയും സഖ്യം 167 റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ത്തു. ഇത് ഇന്ത്യയെ മികച്ച ലീഡിലേക്കെത്തിക്കാന്&#x200d; സഹായിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-took-a-huge-lead-in-front-of-bangladesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടുക്കടലില്&#x200d; മുളയില്&#x200d; തൂങ്ങി അഞ്ചുനാള്&#x200d;; ഇന്ത്യന്&#x200d; മത്സ്യതൊഴലാളിക്ക് രക്ഷയായത് ബംഗ്ലാദേശി കപ്പല്&#x200d;</title>
		<link>https://www.chandrikadaily.com/after-ship-sank-bengal-man-survived-without-food-for-5-days-at-sea.html</link>
					<comments>https://www.chandrikadaily.com/after-ship-sank-bengal-man-survived-without-food-for-5-days-at-sea.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jul 2019 08:48:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[india vs bangladesh]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[rabindranath das]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133350</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: ബംഗാള്&#x200d; ഉള്&#x200d;ക്കടലില്&#x200d; ബോട്ടുമുങ്ങിയതിനെ തുടര്&#x200d;ന്ന് ഒറ്റ മുളംതടിയില്&#x200d; പിടിച്ച് രബീന്ദ്രനാഥ് ദാസ് നടുക്കടലില്&#x200d; കിടന്നത് അഞ്ച് ദിവസം. ഭക്ഷണമോ, വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടിയുടെ ബലത്തില്&#x200d; കിടന്നത്. ചിറ്റഗോങ് തീരത്തുവച്ച് ബംഗ്ലാദേശി കപ്പല്&#x200d; രക്ഷകരായി എത്തിയതോടെയാണ് രബീന്ദ്രനാഥ് ജീവിതത്തിലേക്ക് നീന്തി കയറിയത്. ദക്ഷിണ പര്&#x200d;ഗാനാസ് ജില്ലയിലെ കക്കദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ്. ജൂലൈ നാലിനാണ് എഫ് ബി നയന്&#x200d; ഒന്ന് എന്ന മത്സ്യബന്ധനബോട്ടില്&#x200d; രബീന്ദ്രനാഥും സംഘവും പുറംകടലിലേക്ക് തിരിച്ചത്. കനത്ത കാറ്റിലും മഴയിലും ബോട്ട് [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊല്&#x200d;ക്കത്ത: ബംഗാള്&#x200d; ഉള്&#x200d;ക്കടലില്&#x200d; ബോട്ടുമുങ്ങിയതിനെ തുടര്&#x200d;ന്ന് ഒറ്റ മുളംതടിയില്&#x200d; പിടിച്ച് രബീന്ദ്രനാഥ് ദാസ് നടുക്കടലില്&#x200d; കിടന്നത് അഞ്ച് ദിവസം. ഭക്ഷണമോ, വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടിയുടെ ബലത്തില്&#x200d; കിടന്നത്. <br> ചിറ്റഗോങ് തീരത്തുവച്ച് ബംഗ്ലാദേശി കപ്പല്&#x200d; രക്ഷകരായി എത്തിയതോടെയാണ് രബീന്ദ്രനാഥ് ജീവിതത്തിലേക്ക് നീന്തി കയറിയത്. ദക്ഷിണ പര്&#x200d;ഗാനാസ് ജില്ലയിലെ കക്കദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ്. ജൂലൈ നാലിനാണ് എഫ് ബി നയന്&#x200d; ഒന്ന് എന്ന മത്സ്യബന്ധനബോട്ടില്&#x200d; രബീന്ദ്രനാഥും സംഘവും പുറംകടലിലേക്ക് തിരിച്ചത്. കനത്ത കാറ്റിലും മഴയിലും ബോട്ട് ആടിയുലഞ്ഞ് മറിയുകയായിരുന്നു. രബീന്ദ്രനാഥിനൊപ്പമുണ്ടായിരുന്ന 11 പേരും കടലിലേക്ക് എടുത്ത് ചാടി. <br> ഫ്യൂവല്&#x200d;ടാങ്കുകള്&#x200d; കെട്ടിവെച്ചിരുന്ന മുളം തടി അഴിച്ചെടുത്ത് ഓരോരുത്തരും അതുമായി ബന്ധിച്ച് കടലില്&#x200d; കിടന്നു. എന്നാല്&#x200d; കൂടെയുണ്ടായിരുന്നവര്&#x200d; ഓരോരുത്തരായി അതിജീവിക്കാനാകാതെ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്ന രബീന്ദ്രനാഥ് ആത്മധൈര്യം കൈമുതലാക്കി അഞ്ചു നാള്&#x200d; പിടിച്ചുനിന്നു. അഞ്ചാംദിവസം കപ്പല്&#x200d; രക്ഷപെടുത്തുന്നത് വരെ മഴവെള്ളം മാത്രം ആശ്രയിച്ചാണ് രബീന്ദ്രനാഥ് കഴിഞ്ഞത്. കൂറ്റന്&#x200d; തിരമാലകള്&#x200d; എടുത്തെറിഞ്ഞപ്പോഴും തിരമാലകളെ മറികടന്ന് പരമാവധി നീന്തുകയായിരുന്നു അദ്ദേഹം. രബീന്ദ്രനാഥിനൊപ്പം അവസാനംവരെയും അനന്തരവന്&#x200d; ഉണ്ടായിരുന്നു.  എന്നാല്&#x200d; കപ്പല്&#x200d; വന്ന് രക്ഷപെടുത്തുന്നതിന് ഏതാനും മണിക്കൂറുകള്&#x200d; മുന്&#x200d;പ് അനന്തരവനും കണ്&#x200d;മുന്&#x200d;പില്&#x200d; വെച്ച് കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു. </p>



<figure class="wp-block-image"><img loading="lazy" width="720" height="408" src="https://www.chandrikadaily.com/wp-content/uploads/2019/07/D_Q49NbUcAY3mUr.jpg" alt="" class="wp-image-133354"/></figure>



<p>ഏകദേശം രണ്ടുമണിക്കൂറെടുത്താണ് രക്ഷിച്ചത്. തിരയില്&#x200d; ഒഴുകി ഒഴുകി പൊയ്‌ക്കോണ്ടിരുന്ന രബീന്ദ്രനാഥ് ഇടയ്ക്ക് കപ്പലിലുള്ളവരുടെ ദൃഷ്ടിയില്&#x200d; നിന്നും അകന്നുപോയിരുന്നു. എന്നാല്&#x200d; അതെല്ലാം അതിജീവിച്ചാണ് ഇദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് എത്തിച്ചത്. കൊല്&#x200d;ക്കത്തയില്&#x200d; തിരിച്ചെത്തിയ ദാസ് തന്റെ അവിശ്വസനീയമായ രക്ഷപ്പെടലില്&#x200d; സന്തുഷ്ടനാണെങ്കിലും അനന്തിരവനടക്കം സഹപ്രവര്&#x200d;ത്തകരുടെ വിയോഗം പറയുമ്പോള്&#x200d; കണ്ണു നിറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-ship-sank-bengal-man-survived-without-food-for-5-days-at-sea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് ബൗളിങ്; ജഡേജ ടീമില്&#x200d;</title>
		<link>https://www.chandrikadaily.com/india-selected-bowling-against-bangladesh-in-superfour-battle-in-asia-cup.html</link>
					<comments>https://www.chandrikadaily.com/india-selected-bowling-against-bangladesh-in-superfour-battle-in-asia-cup.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Sep 2018 11:35:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[asia cup cricket]]></category>
		<category><![CDATA[asian cup]]></category>
		<category><![CDATA[india vs bangladesh]]></category>
		<category><![CDATA[INDIAN CRICKET]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104120</guid>

					<description><![CDATA[ദുബായ്:ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പര്&#x200d; ഫോര്&#x200d; പോരാട്ടത്തില്&#x200d; ബംഗ്ലദേശിനെതിരെ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ ഇന്ത്യന്&#x200d; നായകന്&#x200d; രോഹിത് ശര്&#x200d;മ ബംഗ്ലദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്&#x200d; പരിക്കേറ്റ പുറത്തായ ഓള്&#x200d; റൗണ്ടര്&#x200d; ഹര്&#x200d;ദ്ദിക് പാണ്ഡ്യയ്ക്കു പകരം രവീന്ദ്ര ജഡേജ ടീമില്&#x200d; ഇടംപിടിച്ചു. പാകിസ്താനെ തോല്&#x200d;പ്പിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.  അതേസമയം ലങ്കയെ തേല്&#x200d;പ്പിച്ച ബംഗ്ലാദേശ് അഫാഗാനിസ്താനെതിരെ തോല്&#x200d;വിയുമായാണ് സൂപ്പര്&#x200d; ഫോറില്&#x200d; എത്തിയത്. &#160;]]></description>
										<content:encoded><![CDATA[<p>ദുബായ്:ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പര്&#x200d; ഫോര്&#x200d; പോരാട്ടത്തില്&#x200d; ബംഗ്ലദേശിനെതിരെ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ ഇന്ത്യന്&#x200d; നായകന്&#x200d; രോഹിത് ശര്&#x200d;മ ബംഗ്ലദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്&#x200d; പരിക്കേറ്റ പുറത്തായ ഓള്&#x200d; റൗണ്ടര്&#x200d; ഹര്&#x200d;ദ്ദിക് പാണ്ഡ്യയ്ക്കു പകരം രവീന്ദ്ര ജഡേജ ടീമില്&#x200d; ഇടംപിടിച്ചു. പാകിസ്താനെ തോല്&#x200d;പ്പിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.  അതേസമയം ലങ്കയെ തേല്&#x200d;പ്പിച്ച ബംഗ്ലാദേശ് അഫാഗാനിസ്താനെതിരെ തോല്&#x200d;വിയുമായാണ് സൂപ്പര്&#x200d; ഫോറില്&#x200d; എത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-selected-bowling-against-bangladesh-in-superfour-battle-in-asia-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിനേശ് കാര്&#x200d;ത്തികിന്റെ മാസ്മരിക ഇന്നിംഗ്‌സില്&#x200d; ഇന്ത്യക്ക് കിരീടം</title>
		<link>https://www.chandrikadaily.com/nidahas-trophy-t20-final-india-vs-bangladesh-report-and-updates.html</link>
					<comments>https://www.chandrikadaily.com/nidahas-trophy-t20-final-india-vs-bangladesh-report-and-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Mar 2018 18:58:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[india vs bangladesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75608</guid>

					<description><![CDATA[കൊളംബോ: എന്ത് പറയും ഈ വിജയത്തെ&#8230;&#8230;. മാസ്മരികമായ വ്യക്തിഗത പ്രകടനത്തില്&#x200d; ദിനേശ് കാര്&#x200d;ത്തിക് എന്ന വിക്കറ്റ് കീപ്പര്&#x200d; ഇന്ത്യക്ക് സമ്മാനിച്ചത് ടി-20 ക്രിക്കറ്റിലെ അല്&#x200d;ഭുത വിജയങ്ങളിലൊന്ന്. അവസാന പന്തില്&#x200d; വിജയിക്കാന്&#x200d; അഞ്ച് റണ്&#x200d;സ് വേണ്ട ഘട്ടത്തില്&#x200d; പന്തിനെ ഗ്യാലറിയിലെത്തിച്ച് നാല് വിക്കറ്റ് വിജയം സമ്മാനിച്ച കാര്&#x200d;ത്തിക് കളം നിറഞ്ഞ പ്രേമദാസ സ്‌റ്റേഡിയം ബംഗ്ലാദേശിന്റെ കണ്ണീര്&#x200d;കായലായി. ആവേശം വാനോളമുയര്&#x200d;ന്ന മല്&#x200d;സരത്തിന്റെ അവസാനത്തില്&#x200d; കടുവകള്&#x200d; കിരീടമുറപ്പിച്ചിരുന്നു. കാര്&#x200d;ത്തിക് എന്ന വിക്കറ്റ് കീപ്പര്&#x200d; അവസാന രണ്ട് ഓവറില്&#x200d; കളിക്കാനിറങ്ങുമ്പോള്&#x200d; ഇന്ത്യക്ക് 12 [&#8230;]]]></description>
										<content:encoded><![CDATA[<p>കൊളംബോ: എന്ത് പറയും ഈ വിജയത്തെ&#8230;&#8230;. മാസ്മരികമായ വ്യക്തിഗത പ്രകടനത്തില്&#x200d; ദിനേശ് കാര്&#x200d;ത്തിക് എന്ന വിക്കറ്റ് കീപ്പര്&#x200d; ഇന്ത്യക്ക് സമ്മാനിച്ചത് ടി-20 ക്രിക്കറ്റിലെ അല്&#x200d;ഭുത വിജയങ്ങളിലൊന്ന്. അവസാന പന്തില്&#x200d; വിജയിക്കാന്&#x200d; അഞ്ച് റണ്&#x200d;സ് വേണ്ട ഘട്ടത്തില്&#x200d; പന്തിനെ ഗ്യാലറിയിലെത്തിച്ച് നാല് വിക്കറ്റ് വിജയം സമ്മാനിച്ച കാര്&#x200d;ത്തിക് കളം നിറഞ്ഞ പ്രേമദാസ സ്‌റ്റേഡിയം ബംഗ്ലാദേശിന്റെ കണ്ണീര്&#x200d;കായലായി. ആവേശം വാനോളമുയര്&#x200d;ന്ന മല്&#x200d;സരത്തിന്റെ അവസാനത്തില്&#x200d; കടുവകള്&#x200d; കിരീടമുറപ്പിച്ചിരുന്നു. കാര്&#x200d;ത്തിക് എന്ന വിക്കറ്റ് കീപ്പര്&#x200d; അവസാന രണ്ട് ഓവറില്&#x200d; കളിക്കാനിറങ്ങുമ്പോള്&#x200d; ഇന്ത്യക്ക് 12 പന്തില്&#x200d; വേണ്ടത് 34 റണ്&#x200d;സ്. റൂബല്&#x200d; എറിഞ്ഞ പത്തൊമ്പതാം ഓവറില്&#x200d; രണ്ട് സിക്‌സറുകളും അത്രയും ബൗണ്ടറിയും പായിച്ച കാര്&#x200d;ത്തിക് 22 റണ്&#x200d;സാണ് നേടിയത്. അവസാന ഓവറില്&#x200d; ഇതിലേറെ മാരകമായി കളിച്ചു. അവസാന പന്തില്&#x200d; അഞ്ച് റണ്&#x200d;സ് എന്ന ലക്ഷ്യത്തില്&#x200d; ഗ്യാലറി കണ്ണടച്ച് നില്&#x200d;ക്കവെ സൗമ്യ സര്&#x200d;ക്കാരിന്റെ പന്ത് കാര്&#x200d;ത്തിക് ഗ്യാലറിയിലെത്തിച്ചു. ഇന്ത്യക്ക് അതിശയകരമായ ജയം. കളിയിലെ കേമന്&#x200d; മറ്റാരുമല്ല- എട്ട് പന്തില്&#x200d; പുറത്താവാതെ 29 റണ്&#x200d;സ് നേടിയ ചെന്നൈക്കാരന്&#x200d;. പരമ്പരയിലെ കേമനായത് മറ്റൊരു ചെന്നൈക്കാരന്&#x200d;-സ്പിന്നര്&#x200d; വാഷിംഗ്ടണ്&#x200d; സുന്ദര്&#x200d;.<img loading="lazy" class="alignleft size-full wp-image-75612" src="https://www.chandrikadaily.com/wp-content/uploads/2018/03/DYl3qBWU8AAa5Nb.jpg" alt="" width="1200" height="695" srcset="https://www.chandrikadaily.com/wp-content/uploads/2018/03/DYl3qBWU8AAa5Nb.jpg 1200w, https://www.chandrikadaily.com/wp-content/uploads/2018/03/DYl3qBWU8AAa5Nb-300x174.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/03/DYl3qBWU8AAa5Nb-768x445.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/03/DYl3qBWU8AAa5Nb-1024x593.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/03/DYl3qBWU8AAa5Nb-696x403.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/03/DYl3qBWU8AAa5Nb-1068x619.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/03/DYl3qBWU8AAa5Nb-725x420.jpg 725w" sizes="(max-width: 1200px) 100vw, 1200px" /></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">India clinches <a href="https://twitter.com/hashtag/NidahasTrophy?src=hash&amp;ref_src=twsrc%5Etfw">#NidahasTrophy</a> in last-ball thriller <a href="https://twitter.com/hashtag/NidahasTrophyFinal?src=hash&amp;ref_src=twsrc%5Etfw">#NidahasTrophyFinal</a> <a href="https://twitter.com/hashtag/DineshKarthik?src=hash&amp;ref_src=twsrc%5Etfw">#DineshKarthik</a> <a href="https://twitter.com/hashtag/INDvsBAN?src=hash&amp;ref_src=twsrc%5Etfw">#INDvsBAN</a></p>
<p>Read <a href="https://twitter.com/ANI?ref_src=twsrc%5Etfw">@ANI</a> story | <a href="https://t.co/Ig47qC1gbE">https://t.co/Ig47qC1gbE</a> <a href="https://t.co/cUihjSqnUr">pic.twitter.com/cUihjSqnUr</a></p>
<p>— ANI Digital (@ani_digital) <a href="https://twitter.com/ani_digital/status/975429287758237696?ref_src=twsrc%5Etfw">March 18, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ടോസ് ഇന്ത്യക്കായിരുന്നു. സ്വന്തം ബാറ്റിംഗ് കരുത്തില്&#x200d; വിശ്വാസമര്&#x200d;പ്പിച്ച് ബൗളിംഗായിരുന്നു ഇന്ത്യന്&#x200d; നായകന്&#x200d; രോഹിത് ശര്&#x200d;മ്മയുടെ തീരുമാനം. ചാമ്പ്യന്&#x200d;ഷിപ്പിലെ ആറ് മല്&#x200d;സരങ്ങളില്&#x200d; അഞ്ചിലും സ്‌ക്കോര്&#x200d; പിന്തുടര്&#x200d;ന്നവരാണ് ജയിച്ചതെന്ന യാഥാര്&#x200d;ത്ഥ്യവും രോഹിതിന്റെ തീരുമാനത്തിന് കാരണമായി. ഇന്ത്യന്&#x200d; സംഘത്തില്&#x200d; ഒരു മാറ്റമുണ്ടായിരുന്നു. പേസര്&#x200d; മുഹമ്മദ് സിറാജിന് പകരം ജയദേവ് ഉത്കണ്ഠിനെ ആദ്യ ഇലവനില്&#x200d; ഉള്&#x200d;പ്പെടുത്തി. കളിച്ച അവസാന മല്&#x200d;സരത്തില്&#x200d; സിറാജ് നാലോവറില്&#x200d; അമ്പത് റണ്&#x200d;സ് വഴങ്ങിയിരുന്നു. ബംഗ്ലാദേശ് സംഘത്തില്&#x200d; മാറ്റങ്ങളുണ്ടായിരുന്നില്ല. അവസാന മല്&#x200d;സരത്തില്&#x200d; ലങ്കയെ തോല്&#x200d;പ്പിച്ച അതേ ടീമിനെ തന്നെ അവര്&#x200d; നിലനിര്&#x200d;ത്തി.<br />
ഞെട്ടിക്കുന്നതായിരുന്നു കടുവകളുടെ തുടക്കം. തമീം ഇഖ്ബാലും ലിട്ടണ്&#x200d; ദാസും ചേര്&#x200d;ന്ന് ജയദേവ് ഉത്കണ്ഠനെ കാര്യമായി മര്&#x200d;ദ്ദിച്ചു. തുടക്കത്തില്&#x200d; പന്തിനെ ഗ്യാലറിയിലെത്തിച്ച ദാസിനെ പക്ഷേ പരമ്പരയിലുടനീളം മികച്ച സ്പിന്&#x200d; ആക്രമണം നടത്തിയ വാഷിംഗ്ടണ്&#x200d; സുന്ദര്&#x200d; വീഴ്ത്തി. ആദ്യ വിക്കറ്റ് നഷ്ടമായത് കാര്യമാക്കാതെ തമീം അടിച്ചു തകര്&#x200d;ക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; അതിര്&#x200d;ത്തിയില്&#x200d; അത്യുഗ്രന്&#x200d; ക്യാച്ചുമായി ശ്രദ്ധാല്&#x200d; ഠാക്കൂര്&#x200d; വിസ്മയമായി. യൂസവേന്ദ്ര ചാഹല്&#x200d; എറിഞ്ഞ പന്ത് സിക്‌സറിലേക്കാണ് തമീം പായിച്ചത്. പക്ഷേ അതിര്&#x200d;ത്തികരികില്&#x200d; കാവല്&#x200d; നിന്ന ഠാക്കൂര്&#x200d; ഉയര്&#x200d;ന്ന പന്തിനെ വ്യക്തമായ നിയന്ത്രണത്തിവല്&#x200d; കരങ്ങളിലാക്കിയപ്പോല്&#x200d; ടി-20 ക്രിക്കറ്റ് ദര്&#x200d;ശിച്ച മനോഹരമായ ക്യാച്ചായി അത് മാറി. പിറകെ സൗമ്യ സര്&#x200d;ക്കാരും വീണപ്പോള്&#x200d; സബീര്&#x200d; റഹ്മാന്റെ ഊഴമായി. മികച്ച ഫോമിലായിരുന്നു യുവതാരം. നാല് തവണ അദ്ദേഹം പന്തിനെ ഗ്യാലറിയിലെത്തിച്ചു. ഏഴ് തവണ അതിര്&#x200d;ത്തി ഷോട്ടുകളും. ഞൊടിയിടയില്&#x200d; അദ്ദേഹം അര്&#x200d;ധശതകം പൂര്&#x200d;ത്തിയാക്കി. അതിനിടെ മിന്നലടിക്കാരന്&#x200d; മുഷ്ഫിഖുര്&#x200d; റഹീം പുറത്തായത് ഇന്ത്യക്ക് വലിയ ആശ്വാസമായി. നായകന്&#x200d; മഹമുദ്ദുല്ല രണ്ട് ബൗണ്ടറികള്&#x200d; പായിച്ചു. പക്ഷേ നിര്&#x200d;ഭാഗ്യകരമായി റണ്ണൗട്ടായി. വാലറ്റത്തില്&#x200d; മെഹ്ദി ഹസന്&#x200d; മിറാസ് ഏഴ് പന്തില്&#x200d; രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമായി പുറത്താവാതെ 19 റണ്&#x200d;സ് നേടിയപ്പോള്&#x200d; കടുവകളുടെ സ്‌ക്കോര്&#x200d; 166 ലെത്തി. 18 റണ്&#x200d;സിന് മൂന്ന് വിക്കറ്റുമായി ചാഹല്&#x200d; ഒന്നാമനായി. സുന്ദര്&#x200d; പതിവ് പോലെ അച്ചടക്കം പാലിച്ചു- ഇരുപത് റണ്&#x200d;സിന് ഒരു വിക്കറ്റ്.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">Last ball six by Karthik <a href="https://twitter.com/hashtag/INDvBAN?src=hash&amp;ref_src=twsrc%5Etfw">#INDvBAN</a> <a href="https://twitter.com/hashtag/INDvsBAN?src=hash&amp;ref_src=twsrc%5Etfw">#INDvsBAN</a> <a href="https://twitter.com/hashtag/BANvIND?src=hash&amp;ref_src=twsrc%5Etfw">#BANvIND</a> <a href="https://t.co/pDEotwHxyk">pic.twitter.com/pDEotwHxyk</a></p>
<p>— Niks (@beingnik07) <a href="https://twitter.com/beingnik07/status/975423036336701442?ref_src=twsrc%5Etfw">March 18, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മറുപടി ബാറ്റിംഗില്&#x200d; രോഹിത് ശര്&#x200d;മ്മയും ശിഖര്&#x200d; ധവാനും അതിവേഗതയില്&#x200d; കളിച്ചു. ചാമ്പ്യന്&#x200d;ഷിപ്പിന്റെ തുടക്കത്തില്&#x200d; അല്&#x200d;പ്പം മങ്ങിയിരുന്ന നായകന്&#x200d; നിര്&#x200d;ണായക മല്&#x200d;സരങ്ങളില്&#x200d; കരുത്തനായി തിരിച്ചു വരുന്ന കാഴ്ച്ച. സ്‌ക്കോര്&#x200d; 32 ല്&#x200d; ഇന്ത്യക്ക് ശിഖര്&#x200d; ധവാന്റെ രൂപത്തില്&#x200d; ആദ്യ വിക്കറ്റ് നഷ്ടമായി. ഷാക്കിബ് അല്&#x200d;ഹസന്റെ പന്തില്&#x200d; പുറത്താവുമ്പോള്&#x200d; പത്ത് റണ്&#x200d;സാണ് ധവാന്&#x200d; നേടിയത്. പിറകെ വന്ന സുരേഷ് റൈനയുടെ വിക്കറ്റ് പെട്ടെന്ന് നിലംപതിച്ചു. മൂന്ന് പന്ത് മാത്രം നേരിട്ട റൈനക്ക് അക്കൗണ്ട് തുറക്കാന്&#x200d; പറ്റിയില്ല. രോഹിതിന് കൂട്ടായി കെ.എല്&#x200d; രാഹുല്&#x200d; വന്നപ്പോള്&#x200d; സ്‌ക്കോര്&#x200d; നിരക്ക് വീണ്ടും ഉയര്&#x200d;ന്നു. അതിനിടെ രോഹിത് അര്&#x200d;ധശതകം പൂര്&#x200d;ത്തിയാക്കി. അദ്ദേഹം പുറത്തായത് മറ്റൊരു ആഘാതമായി. പകരമെത്തിയ മനീഷ് പാണ്ഡെ അക്രമണോത്സുകത കാണിച്ചെങ്കിലും ദിനേശ് കാര്&#x200d;ത്തിക്കിന് മുമ്പേ വന്ന വിജയ് ശങ്കര്&#x200d; നിരാശപ്പെടുത്തി. നിര്&#x200d;ണായക ഘട്ടത്തില്&#x200d; മുസ്താഫിസുര്&#x200d; റഹ്മാന്&#x200d; തകര്&#x200d;പ്പന്&#x200d; ബൗളിംഗ് നടത്തിയപ്പോള്&#x200d; പതിനേഴാം ഓവറിലെ നാല് പന്തുകളില്&#x200d; ശങ്കറിന് പന്ത് തൊടാന്&#x200d; പോലുമായില്ല. ഇന്ത്യ തോല്&#x200d;വി മുഖത്ത് നില്&#x200d;ക്കുമ്പോള്&#x200d; ടീമിന്റെ ഭാഗ്യത്തിന് മനീഷ് പാണ്ഡെ (28) പുറത്താവുന്നു. പകരം വന്നത് ദിനേശ് കാര്&#x200d;ത്തിക്- ദീര്&#x200d;ഘകാലമായി ഇന്ത്യന് ക്രിക്കറ്റില്&#x200d; അവഗണിക്കപ്പെട്ട് കിടന്ന ആ വിക്കറ്റ് കീപ്പര്&#x200d; എല്ലാ ശൗര്യവും പുറത്തെടുത്ത് അരങ്ങ് തകര്&#x200d;ത്തപ്പോള്&#x200d; മല്&#x200d;സരം ചരിത്രമായി. നാല് സിക്‌സറും മൂന്ന് ബൗണ്ടറികലും ഹരം പകര്&#x200d;ന്ന ഗംഭീര ഇന്നിംഗ്‌സ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nidahas-trophy-t20-final-india-vs-bangladesh-report-and-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിരാഷ്ട്ര ടി-20: കടുവകളെ മെരുക്കി ഇന്ത്യ; ആറ് വിക്കറ്റ് ജയം</title>
		<link>https://www.chandrikadaily.com/nidahas-trophy-2nd-t20-colombo-highlights-shikhar-dhawan-guides-ind-to-easy-win.html</link>
					<comments>https://www.chandrikadaily.com/nidahas-trophy-2nd-t20-colombo-highlights-shikhar-dhawan-guides-ind-to-easy-win.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Mar 2018 19:10:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs bangladesh]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73748</guid>

					<description><![CDATA[കൊളംബോ: ആദ്യ മല്&#x200d;സരത്തില്&#x200d; ലങ്കയില്&#x200d; നിന്നേറ്റ പരാജയത്തിന്റെ ക്ഷീണത്തില്&#x200d; നിന്നും കര കയറിയ ഇന്ത്യ നിധാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം മല്&#x200d;സരത്തില്&#x200d; ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കടുവകള്&#x200d; എട്ട് വിക്കറ്റിന് 139 റണ്&#x200d;സ് നേടിയപ്പോള്&#x200d; ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്&#x200d; 140 റണ്&#x200d;സ് നേടി വിജയമുറപ്പിച്ചു. 38 റണ്&#x200d;സ് മാത്രം നല്&#x200d;കി മൂന്ന് ബംഗ്ലാ വിക്കറ്റുകള്&#x200d; നേടിയ ജയദേവ് ഉത്കണ്ഠും തുടര്&#x200d;ച്ചയായി രണ്ടാം മല്&#x200d;സരത്തിലും അര്&#x200d;ധശതകം പിന്നിട്ട ശിഖര്&#x200d; ധവാനുമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊളംബോ: ആദ്യ മല്&#x200d;സരത്തില്&#x200d; ലങ്കയില്&#x200d; നിന്നേറ്റ പരാജയത്തിന്റെ ക്ഷീണത്തില്&#x200d; നിന്നും കര കയറിയ ഇന്ത്യ നിധാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം മല്&#x200d;സരത്തില്&#x200d; ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കടുവകള്&#x200d; എട്ട് വിക്കറ്റിന് 139 റണ്&#x200d;സ് നേടിയപ്പോള്&#x200d; ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്&#x200d; 140 റണ്&#x200d;സ് നേടി വിജയമുറപ്പിച്ചു. 38 റണ്&#x200d;സ് മാത്രം നല്&#x200d;കി മൂന്ന് ബംഗ്ലാ വിക്കറ്റുകള്&#x200d; നേടിയ ജയദേവ് ഉത്കണ്ഠും തുടര്&#x200d;ച്ചയായി രണ്ടാം മല്&#x200d;സരത്തിലും അര്&#x200d;ധശതകം പിന്നിട്ട ശിഖര്&#x200d; ധവാനുമാണ് ഇന്ത്യന്&#x200d; വിജയശില്&#x200d;പ്പികള്&#x200d;. പക്ഷേ കളിയിലെ കേമന്&#x200d;പ്പട്ടം ലഭിച്ചത് 32 റണ്&#x200d;സ് മാത്രം നല്&#x200d;കി രണ്ട് വിക്കറ്റ് നേടിയ വിജയ് ശങ്കറിനാണ്. ദയനീയമായിരുന്നു ബംഗ്ലാ ബാറ്റിംഗ്. സാമാന്യം മെച്ചപ്പെട്ട തുടക്കമാണ് തമീം ഇഖ്ബാലും സൗമ്യ സര്&#x200d;ക്കാരും ടീമിന് നല്&#x200d;കിയത്. പക്ഷേ തുടര്&#x200d;ന്നുവന്നവരില്&#x200d; ലിട്ടോണ്&#x200d; ദാസ് മാത്രമാണ് (34) പൊരുതിയിത്. മധ്യനിരയും വാലറ്റവും തകര്&#x200d;ന്നപ്പോള്&#x200d; 30 റണ്&#x200d;സ് നേടിയ സബീര്&#x200d; റഹ്മാന്&#x200d; ഒരറ്റത്ത് പിടിച്ചുനിന്നു. പുതിയ പന്തെടുത്ത ജയ്‌ദേവ് ഉത്കണ്ഠ് മനോഹരമായാണ് പന്തെറിഞ്ഞത്. 38 റണ്&#x200d;സിനാണ് യുവസീമര്&#x200d; മൂന്ന് വിക്കറ്റ് നേടിയത്. മറുപടി ബാറ്റിംഗില്&#x200d; ക്യാപ്റ്റന്&#x200d; രോഹിത് പെട്ടെന്ന് പുറത്തായെങ്കിലും ധവാന്&#x200d; ഉജ്ജ്വല ഫോമിലായിരുന്നു. തുടര്&#x200d;ച്ചയായ രണ്ടാം മല്&#x200d;സരത്തിലംു അദ്ദേഹം കരുത്ത് കാട്ടി 55 റണ്&#x200d;സ് നേടി. 28 റണ്&#x200d;സ് നേടിയ സുരേഷ് റൈനയും മികവ് തെളിയിച്ചു. പുറത്താവാടെ 27 റണ്&#x200d;സ് നേടിയ മനീഷ് പാണ്ഡെയാണ് വിജയ റണ്&#x200d; നേടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nidahas-trophy-2nd-t20-colombo-highlights-shikhar-dhawan-guides-ind-to-easy-win.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാക്കിസ്ഥാന്‍, ബംഗ്ലദേശ് രാജ്യാന്തര അതിര്‍ത്തിയില്‍ മതില്‍കെട്ടുമെന്ന് രാജ്‌നാഥ് സിംഗ്‌</title>
		<link>https://www.chandrikadaily.com/india-planning-to-seal-international-borders-with-pakistan-and-bangladesh.html</link>
					<comments>https://www.chandrikadaily.com/india-planning-to-seal-international-borders-with-pakistan-and-bangladesh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 25 Mar 2017 09:44:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs bangladesh]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[india wall]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[rajnath singh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24019</guid>

					<description><![CDATA[ന്യൂഡല്‍ഹി: പാക്കിസ്ഥാനും ബംഗ്ലദേശുമായുള്ള രാജ്യാന്തര അതിര്‍ത്തി എത്രയും വേഗം അടയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മധ്യപ്രദേശില്‍ തെകാന്‍പുര്‍ ബിഎസ്എഫ് അക്കാദമിയില്‍ പാര്‍സിങ് ഔട്ട് പരേടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. 2018 ഒടെ പാകിസ്താനുമായുള്ള അതിര്‍ത്തി അടക്കും. ഭീകരവാദ പ്രവര്‍ത്തനത്തിനെതിരായ ഇന്ത്യന്‍ നീക്കത്തില്‍ ഈ നടപടി ഏറെ നിര്‍ണായകമാകുമന്നും മന്ത്രി അഭിപ്രായപ്പെട്ടു. Centre has chalked a new [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പാക്കിസ്ഥാനും ബംഗ്ലദേശുമായുള്ള രാജ്യാന്തര അതിര്&#x200d;ത്തി എത്രയും വേഗം അടയ്ക്കാന്&#x200d; ഇന്ത്യ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മധ്യപ്രദേശില്&#x200d; തെകാന്&#x200d;പുര്&#x200d; ബിഎസ്എഫ് അക്കാദമിയില്&#x200d; പാര്&#x200d;സിങ് ഔട്ട് പരേടില്&#x200d; സംസാരിക്കുകയായിരുന്നു മന്ത്രി.<br />
അതിര്&#x200d;ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും ക്രമാതീതമായി വര്&#x200d;ധിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.</p>
<p>2018 ഒടെ പാകിസ്താനുമായുള്ള അതിര്&#x200d;ത്തി അടക്കും. ഭീകരവാദ പ്രവര്&#x200d;ത്തനത്തിനെതിരായ ഇന്ത്യന്&#x200d; നീക്കത്തില്&#x200d; ഈ നടപടി ഏറെ നിര്&#x200d;ണായകമാകുമന്നും മന്ത്രി അഭിപ്രായപ്പെട്ടു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Centre has chalked a new roadmap to strengthen our border security. We plan to seal the international borders with Bangladesh &amp; Pakistan: HM</p>
<p>— HMO India (@HMOIndia) <a href="https://twitter.com/HMOIndia/status/845503390356529152">March 25, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതിര്&#x200d;ത്തിയിലെ സ്ഥിതിഗതികളില്&#x200d; കാര്യമായ മാറ്റം വരുത്താന്&#x200d; ബിഎസ്എഫിന് സാധിച്ചിട്ടുണ്ടെന്നും അയല്&#x200d;രാജ്യങ്ങളില്&#x200d; പോലും ഇന്ത്യയുടെ ബിഎസ്എഫ് പ്രശസ്തമാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-planning-to-seal-international-borders-with-pakistan-and-bangladesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടുവകള്‍ കൂട്ടില്‍; അവസാന ദിനം ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടത് 356</title>
		<link>https://www.chandrikadaily.com/india-vs-bangladesh-live-streaming-hyderabad-test-day-5-where-to-see-live.html</link>
					<comments>https://www.chandrikadaily.com/india-vs-bangladesh-live-streaming-hyderabad-test-day-5-where-to-see-live.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Feb 2017 19:27:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs bangladesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19936</guid>

					<description><![CDATA[ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരെ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന ദിനം ഏഴു വിക്കറ്റ് കയ്യിലിരിക്കെ ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടത് 356 റണ്‍സ് കൂടി. 459 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടരുന്ന സന്ദര്‍ശകര്‍ നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 35 ഓവറില്‍ മൂന്നിന് 103 എന്ന നിലയിലാണ്. 21 റണ്‍സെടുത്ത ഷാക്കിബുല്‍ ഹസാനും ഒന്‍പത് റണ്‍സോടെ മഹ്മൂദുള്ളയുമാണ് ക്രീസില്‍. തമീം ഇഖ്ബാല്‍ (03), സൗമ്യ സര്‍ക്കാര്‍ (42), മൊമിനുല്‍ ഹഖ് (27) എന്നിവരുടെ വിക്കറ്റുകളാണ് കടുവകള്‍ക്ക് നഷ്ടമായത്. ഇന്ത്യക്കായി അശ്വിന്‍ രണ്ടും [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരെ ഏക ക്രിക്കറ്റ് ടെസ്റ്റില്&#x200d; അവസാന ദിനം ഏഴു വിക്കറ്റ് കയ്യിലിരിക്കെ ബംഗ്ലാദേശിന് വിജയിക്കാന്&#x200d; വേണ്ടത് 356 റണ്&#x200d;സ് കൂടി. 459 റണ്&#x200d;സിന്റെ വിജയ ലക്ഷ്യം പിന്തുടരുന്ന സന്ദര്&#x200d;ശകര്&#x200d; നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്&#x200d; 35 ഓവറില്&#x200d; മൂന്നിന് 103 എന്ന നിലയിലാണ്. 21 റണ്&#x200d;സെടുത്ത ഷാക്കിബുല്&#x200d; ഹസാനും ഒന്&#x200d;പത് റണ്&#x200d;സോടെ മഹ്മൂദുള്ളയുമാണ് ക്രീസില്&#x200d;. തമീം ഇഖ്ബാല്&#x200d; (03), സൗമ്യ സര്&#x200d;ക്കാര്&#x200d; (42), മൊമിനുല്&#x200d; ഹഖ് (27) എന്നിവരുടെ വിക്കറ്റുകളാണ് കടുവകള്&#x200d;ക്ക് നഷ്ടമായത്. ഇന്ത്യക്കായി അശ്വിന്&#x200d; രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിങ്‌സില്&#x200d; 687 റണ്&#x200d;സെന്ന കൂറ്റന്&#x200d; സ്‌കോര്&#x200d; സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്&#x200d; നാലു വിക്കറ്റ് നഷ്ടത്തില്&#x200d; 159 റണ്&#x200d;സെടുത്ത് ഡിക്ലയര്&#x200d; ചെയ്യുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിംഗ്‌സില്&#x200d; ഇന്ത്യ 299 റണ്&#x200d;സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്&#x200d; അതിവേഗം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 29 ഓവറിലാണ് 159 റണ്&#x200d;സിലെത്തിയത്. ഇന്ത്യയ്ക്കായി പൂജാര പുറത്താകാതെ 54 റണ്&#x200d;സെടുത്തു. 58 പന്തില്&#x200d; ആറ് ഫോറും ഒരു സിക്‌സും സഹിതമാണ് പൂജാരയുടെ ഇന്നിംഗ്‌സ്. പൂജാരയെ കൂടാതെ ക്യാപ്റ്റന്&#x200d; വിരാട് കോലി 38ഉം രഹാന 28 റണ്&#x200d;സെടുത്തു. ജഡേജ 16 റണ്&#x200d;സെടുത്ത് പുറത്താകാതെ നിന്നു. അതെസമയം കെഎല്&#x200d; രാഹുല്&#x200d; ഒരിക്കല്&#x200d; കൂടി ബാറ്റിംഗില്&#x200d; പരാജപ്പെട്ടു. 10 റണ്&#x200d;സാണ് രാഹുല്&#x200d; നേടിയത്. മുരളി വിജയ് ഏഴ് റണ്&#x200d;സെടുത്തും പുറത്തായി. ബംഗ്ലാദേശിനായി തസ്‌കീന്&#x200d; അഹമ്മദും ഷാകിബ് അല്&#x200d; ഹസനും രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ 687 റണ്&#x200d;സെന്ന ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി ബാറ്റ് ചെയ്ത ബംഗ്ലാദേശ് പ്രതിരോധം ഒന്നാം ഇന്നിങ്‌സില്&#x200d; 388 റണ്&#x200d;സിന് അവസാനിച്ചിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്റ്റന്&#x200d; മുഷ്ഫിഖുര്&#x200d; റഹീം നാലാം ദിനത്തിന്റെ തുടക്കത്തില്&#x200d; പൊരുതി നോക്കിയെങ്കിലും മറ്റാരില്&#x200d; നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. മുഷ്ഫിഖുര്&#x200d; റഹീം 127 റണ്&#x200d;സെടുത്തു. 262 പന്തില്&#x200d; 16 ഫോറും രണ്ട് സിക്‌സും സഹിതമാണ് മുഷ്ഫിഖിന്റെ ഇന്നിംഗ്‌സ്. നാലാം ദിനം പ്രതീക്ഷയോടെ ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേളിന് തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്&#x200d;പോലും കൂട്ടിച്ചേര്&#x200d;ക്കാനാവാതെ മെഹ്ദി ഹസനെ നഷ്ടമായി. 51 റണ്&#x200d;സാണ് താരം നേടിയത്. ഭുവനേശ്വര്&#x200d; കുമാറിന്റെ പന്തില്&#x200d; മെഹ്ദി ഹസന്&#x200d; ക്ലീന്&#x200d; ബൗള്&#x200d;ഡാവുകയായിരുന്നു. ഇടവേളകളില്&#x200d; ബംഗ്ലാദേശിന് വിക്കറ്റുകള്&#x200d; നഷ്ടമായപ്പോഴും ഒരറ്റത്ത് മുഷ്ഫിഖുര്&#x200d; റഹീം പിടിച്ചു നിന്നു. താജുല്&#x200d; ഇസ്്‌ലാം 10ഉം തസ്‌കീന്&#x200d; അഹമ്മദ് എട്ടും റണ്&#x200d;സെടുത്ത് പുറത്തായി. ഇന്ത്യക്കായി ഉമേശ് യാദവ് മൂന്ന വിക്കറ്റ് വീഴത്തി. 25 ഓവറില്&#x200d; 84 റണ്&#x200d;സ് വഴങ്ങിയാണ് ഉമേശ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ആര്&#x200d; അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീതവും ഇശാന്ത് ശര്&#x200d;മ്മ, ഭുവനേശ്വര്&#x200d; കുമാര്&#x200d; എന്നിവര്&#x200d; ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-bangladesh-live-streaming-hyderabad-test-day-5-where-to-see-live.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരാബാദ് ടെസ്റ്റ്: പ്രതിരോധം തീര്‍ത്ത് ബംഗ്ലാദേശ്</title>
		<link>https://www.chandrikadaily.com/bangladesh-and-india.html</link>
					<comments>https://www.chandrikadaily.com/bangladesh-and-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Feb 2017 17:44:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[india vs bangladesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19835</guid>

					<description><![CDATA[ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് ടെസ്റ്റില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് ബംഗ്ലാദേശ്. ഒന്നിന് 41 എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച കടുവകള്‍ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആറിന് 322 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനെയും ന്യൂസിലന്‍ഡിനേയും കറക്കി വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പ്രതിരോധത്തിന്റെ കോട്ട തീര്‍ത്ത് അര്‍ധ സെഞ്ചുറി പിന്നിട്ട ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീം (81*), മെഹദി ഹസന്‍ മിറാസ് (51*) എന്നിവരാണ് കളി അവസാനിക്കുമ്പോള്‍ ക്രീസില്‍. മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ബൗളിങ്ങ് ആക്രമണത്തിനു [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് ടെസ്റ്റില്&#x200d; ശക്തമായ പ്രതിരോധം തീര്&#x200d;ത്ത് ബംഗ്ലാദേശ്. ഒന്നിന് 41 എന്ന നിലയില്&#x200d; മൂന്നാം ദിനം കളി പുനരാരംഭിച്ച കടുവകള്&#x200d; മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്&#x200d; ആറിന് 322 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനെയും ന്യൂസിലന്&#x200d;ഡിനേയും കറക്കി വീഴ്ത്തിയ ഇന്ത്യന്&#x200d; സ്പിന്നര്&#x200d;മാര്&#x200d;ക്കെതിരെ പ്രതിരോധത്തിന്റെ കോട്ട തീര്&#x200d;ത്ത് അര്&#x200d;ധ സെഞ്ചുറി പിന്നിട്ട ക്യാപ്റ്റന്&#x200d; മുഷ്ഫിഖുര്&#x200d; റഹീം (81*), മെഹദി ഹസന്&#x200d; മിറാസ് (51*) എന്നിവരാണ് കളി അവസാനിക്കുമ്പോള്&#x200d; ക്രീസില്&#x200d;.</p>
<p>മൂന്നാം ദിനത്തിന്റെ തുടക്കത്തില്&#x200d; ഇന്ത്യയുടെ ബൗളിങ്ങ് ആക്രമണത്തിനു മുന്നില്&#x200d; അല്&#x200d;പം പതറിയ ബംഗ്ലാ കടുവകള്&#x200d; അവസാന രണ്ടു സെഷനുകളില്&#x200d; കാര്യമായ പ്രതിരോധം തീര്&#x200d;ത്ത് പിടിച്ചു നിന്നു. ക്യാപ്റ്റനും മിറാസും ചേര്&#x200d;ന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇതിനോടകം 87 റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ത്തിട്ടുണ്ട്. നാല് വിക്കറ്റുകള്&#x200d; ശേഷിക്കെ 365 റണ്&#x200d;സിന്റെ കൂറ്റന്&#x200d; ലീഡാണ് ബംഗ്ലാ കടുവകള്&#x200d;ക്ക് മറികടക്കാനുള്ളത്. നേരത്തെ ഒന്നിന് 41 എന്ന നിലയില്&#x200d; കളി പുനരാരംഭിച്ച ബംഗ്ലാദേശിന് മൂന്ന് റണ്&#x200d;സ് കൂടി കൂട്ടിച്ചേര്&#x200d;ക്കുന്നതിനിടെ വിശ്വസ്ത ബാറ്റ്‌സ്മാന്&#x200d; തമീം ഇഖ്ബാലിനെ (24) നഷ്ടമായി.</p>
<p>ഇല്ലാത്ത റണ്ണിനായി ഓടിയ ഇഖ്ബാല്&#x200d; റണ്ണൗട്ടായി. പിന്നാലെ എത്തിയ മൊമിനുല്&#x200d; ഹഖ് 12 റണ്&#x200d;സെടുത്ത് ഉമേശ് യാദവിന്റെ പന്തില്&#x200d; വിക്കറ്റിന് മുന്നില്&#x200d; കുടുങ്ങി പുറത്തായി. 28 റണ്&#x200d;സെടുത്ത മഹ്മൂദുള്ളയെ ഇശാന്ത് ശര്&#x200d;മ മടക്കിയതോടെ ബംഗ്ലാദേശ് നാലിന് 109 എന്ന നിലയിലേക്ക് മൂക്കു കുത്തി. എന്നാല്&#x200d; അഞ്ചാം വിക്കറ്റില്&#x200d; ഒത്തു ചേര്&#x200d;ന്ന ഷാക്കിബുല്&#x200d; ഹസന്&#x200d;-മുഷ്ഫിഖുര്&#x200d; റഹ്മാന്&#x200d; കൂട്ട് കെട്ട് കടുവകളെ വന്&#x200d; തകര്&#x200d;ച്ചയില്&#x200d; നിന്നു കരകയറ്റി.</p>
<p>ഇരുവരും ചേര്&#x200d;ന്ന് 107 റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ത്തു. ഇന്ത്യന്&#x200d; ബൗളര്&#x200d;മാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തി മികച്ച പ്രകടനം കാഴ്ചവെച്ച ഷാക്കിബുല്&#x200d; ഹസന്&#x200d; 82 റണ്&#x200d;സെടുത്ത് നില്&#x200d;ക്കെ അശ്വിന്റെ പന്തില്&#x200d; കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. പിന്നാലെ എത്തിയ സാബിര്&#x200d; റഹ്മാന്&#x200d; 16 റണ്&#x200d;സുമായി മടങ്ങി. എന്നാല്&#x200d; കൂടുതല്&#x200d; നഷ്ടം വരാതെ ക്യാപ്റ്റനും മിറാസും പിടിച്ചു നില്&#x200d;ക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ഉമേശ് യാദവ് രണ്ടും ഇശാന്ത് ശര്&#x200d;മ, അശ്വിന്&#x200d;, ജഡേജ എന്നിവര്&#x200d; ഓരോ വിക്കറ്റു വീതവും വീഴ്ത്തി. നേരത്തെ ആറ് വിക്കറ്റിന് 687 എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്&#x200d; ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bangladesh-and-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡബിള്‍ കോലി; ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍</title>
		<link>https://www.chandrikadaily.com/india-vs-bangladesh-test-day-2-virat-kohli-wriddhiman-sahas-heroics-put-hosts-in-control.html</link>
					<comments>https://www.chandrikadaily.com/india-vs-bangladesh-test-day-2-virat-kohli-wriddhiman-sahas-heroics-put-hosts-in-control.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Feb 2017 17:45:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs bangladesh]]></category>
		<category><![CDATA[INDIAvsBANGLADESH]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19743</guid>

					<description><![CDATA[ഹൈദരാബാദ്: ബംഗ്ലാ കടുവളെ പൂച്ചകളാക്കി മുന്നില്‍ റണ്‍മഴ പെയ്യിച്ച് ഇന്ത്യ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ ദിനത്തില്‍ തുടര്‍ച്ചയായ നാല് ടെസ്റ്റുകളില്‍ ഡബിള്‍ സെഞ്ച്വറിയെന്ന റെക്കോഡുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികവിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്‌കോര്‍ നേടിയത്. ആറ് വിക്കറ്റിന് 687 എന്ന നിലയില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ് ആരംഭിച്ച കടുവകള്‍ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 എന്ന നിലയിലാണ്. 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാറിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ബംഗ്ലാ കടുവളെ പൂച്ചകളാക്കി മുന്നില്&#x200d; റണ്&#x200d;മഴ പെയ്യിച്ച് ഇന്ത്യ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ ദിനത്തില്&#x200d; തുടര്&#x200d;ച്ചയായ നാല് ടെസ്റ്റുകളില്&#x200d; ഡബിള്&#x200d; സെഞ്ച്വറിയെന്ന റെക്കോഡുമായി മുന്നില്&#x200d; നിന്ന് നയിച്ച ക്യാപ്റ്റന്&#x200d; വിരാട് കോലിയുടെ മികവിലാണ് ഇന്ത്യ പടുകൂറ്റന്&#x200d; സ്‌കോര്&#x200d; നേടിയത്. ആറ് വിക്കറ്റിന് 687 എന്ന നിലയില്&#x200d; ഇന്ത്യ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്&#x200d; ചെയ്തു. മറുപടി ബാറ്റിങ് ആരംഭിച്ച കടുവകള്&#x200d; രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്&#x200d; ഒരു വിക്കറ്റ് നഷ്ടത്തില്&#x200d; 41 എന്ന നിലയിലാണ്. 15 റണ്&#x200d;സെടുത്ത സൗമ്യ സര്&#x200d;ക്കാറിന്റെ വിക്കറ്റാണ് സന്ദര്&#x200d;ശകര്&#x200d;ക്ക് നഷ്ടമായത്. 24 റണ്&#x200d;സുമായി തമീം ഇഖ്ബാലും, ഒരു റണ്ണുമായി മോമിനുല്&#x200d; ഹഖുമാണ് ക്രീസില്&#x200d;.</p>
<p>നേരത്തെ മൂന്നിന് 356 എന്ന നിലയില്&#x200d; രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് രഹാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 45 റണ്&#x200d;സുമായി ബാറ്റിങ് ആരംഭിച്ച രഹാനെ 82 റണ്&#x200d;സെടുത്ത് പുറത്തായി. അതിനിടെ നാലാം വിക്കറ്റില്&#x200d; കോഹ്‌ലി-രഹാനെ കൂട്ടുകെട്ട് 222 നേടിയിരുന്നു.</p>
<p>ക്യാപ്റ്റന്&#x200d; കോലിയുടെ റെക്കോഡ് ഡബിള്&#x200d; സെഞ്ച്വറിയും വൃദ്ധിമാന്&#x200d; സാഹയുടെ സെഞ്ച്വറിയുമാണ് ഇന്ത്യയുടെ രണ്ടാം ദിനം കരുത്തുറ്റതാക്കിയത്. 111 റണ്&#x200d;സുമായി രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കോ്‌ലി 204 റണ്&#x200d;സെടുത്ത് പുറത്തായി. ഇടങ്കയ്യന്&#x200d; സ്പിന്നര്&#x200d; തൈജുല്&#x200d; ഇസ്‌ലാമിന്റെ പന്തില്&#x200d; വിക്കറ്റിന് മുന്നില്&#x200d; കുടുങ്ങിയാണ് കോലി പുറത്തായത്. ഡിആര്&#x200d;എസിന് അപ്പീല്&#x200d; ആവശ്യപ്പെട്ടിരുന്നെങ്കില്&#x200d; നോട്ട് ഔട്ട് ലഭിക്കുമായിരുന്ന വിധത്തിലായിരുന്നു കോഹ്‌ലിയുടെ തിരിച്ചുകയറ്റം. തുടര്&#x200d;ച്ചയായ നാല് ടെസ്റ്റ് പരമ്പരകളില്&#x200d; ഡബിള്&#x200d; സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് കോഹ്‌ലി. തുടര്&#x200d;ച്ചയായ മൂന്ന് ടെസ്റ്റുകളില്&#x200d; ഡബിള്&#x200d; സെഞ്ച്വറി നേടിയ സര്&#x200d; ഡോണ്&#x200d; ബ്രാഡ്മാന്റെയും, രാഹുല്&#x200d; ദ്രാവിഡിന്റെയും റെക്കോഡാണ് ഇന്ത്യന്&#x200d; നായകന്&#x200d; മറികടന്നത്. 239 പന്തില്&#x200d; 24 ബൗണ്ടറി സഹിതമാണ് കോലി ഇരട്ട ശതകം അടിച്ചത്. ഇരട്ട ശതകം നേടിയതിനു പിന്നാലെ ഒരു ഹോം സീസണില്&#x200d; ഏറ്റവും കൂടുതല്&#x200d; റണ്&#x200d;സ് നേടുന്ന താരമെന്ന റെക്കോര്&#x200d;ഡും കോലി സ്വന്തമാക്കി. വീരേന്ദര്&#x200d; സെവാഗിന്റെ റെക്കോര്&#x200d;ഡാണ് പഴങ്കഥയായത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="et">Hail King Kohli! <a href="https://twitter.com/imVkohli">@imVkohli</a> <a href="https://twitter.com/hashtag/INDvBAN?src=hash">#INDvBAN</a> <a href="https://t.co/DYt62iw20K">pic.twitter.com/DYt62iw20K</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/829946588181184512">February 10, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>ആറാം വിക്കറ്റില്&#x200d; വൃദ്ധിമാന്&#x200d; സാഹയും ആര്&#x200d; അശ്വിനും ഒത്തുചേര്&#x200d;ന്നെങ്കിലും 34 റണ്&#x200d;സെടുത്ത അശ്വിനെ മെഹ്ദി ഹസന്&#x200d; പുറത്താക്കി. പിന്നീട് വന്ന രവീന്ദ്ര ജഡേജയുമായി ചേര്&#x200d;ന്ന് സാഹ ഇന്ത്യന്&#x200d; സ്‌കോര്&#x200d; 600 കടത്തി. ചായക്ക് പിരിയുന്നതിന് മുമ്പ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്&#x200d; ബംഗ്ലാദേശിനെതിരായ ഉയര്&#x200d;ന്ന സ്‌കോറും മറികടന്നു. 2007 ല്&#x200d; ധാക്കയില്&#x200d; നേടിയ 610/3 ആയിരുന്നു ഇതുവരെയുണ്ടായിരുന്ന ഉയര്&#x200d;ന്ന സ്‌കോര്&#x200d;. ബൗളര്&#x200d;മാരെ അടിച്ചുപറത്തി ഇന്ത്യന്&#x200d; മധ്യനിര സ്‌കോര്&#x200d; 650 കടത്തി. ഇതോടെ ടെസ്റ്റില്&#x200d; തുടര്&#x200d;ച്ചയായി മൂന്നു ടെസ്റ്റുകളില്&#x200d; 600ന് മുകളില്&#x200d; സ്‌കോര്&#x200d; ചെയ്യുന്ന ആദ്യ രാജ്യമെന്ന റെക്കോര്&#x200d;ഡും കോലിപ്പട സ്വന്തമാക്കി. </p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">And…<a href="https://twitter.com/hashtag/TeamIndia?src=hash">#TeamIndia</a> declare and score 687/6 with some lusty blows in the end from <a href="https://twitter.com/Wriddhipops">@Wriddhipops</a> &amp; <a href="https://twitter.com/imjadeja">@imjadeja</a> <a href="https://twitter.com/hashtag/INDvBAN?src=hash">#INDvBAN</a> <a href="https://t.co/RkuOfZb3Nn">pic.twitter.com/RkuOfZb3Nn</a></p>
<p>&mdash; BCCI (@BCCI) <a href="https://twitter.com/BCCI/status/829992030176686082">February 10, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
ജഡേജയുടെ അര്&#x200d;ധ സെഞ്ച്വറിക്ക് പിന്നാലെ തൈജുല്&#x200d; ഇസ്‌ലാമിന്റെ പന്ത് ബൗണ്ടറി കടത്തി സാഹ സെഞ്ച്വറിയും(106*) നേടി. 60 റണ്&#x200d;സ് നേടിയ കൂറ്റനടികളിലൂടെ ജദേജ സ്‌കോര്&#x200d; 700 കടത്തുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യ രണ്ടാം ദിനം ആറിന് 687 ന് ഡിക്ലയര്&#x200d; ചെയ്യുകയായിരുന്നു. ബംഗ്ലാദേശിനു വേണ്ടി തൈജുല്&#x200d; ഇസ്്‌ലാം മൂന്ന് വിക്കറ്റ് വീഴ്ത്തി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">At Stumps on Day 2 of the one-off Test, Bangladesh are 41/1, trail India (687/6d) by 646 runs <a href="https://twitter.com/hashtag/INDvBAN?src=hash">#INDvBAN</a> <a href="https://t.co/0nWXkoSPAF">pic.twitter.com/0nWXkoSPAF</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/830009752465846276">February 10, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-bangladesh-test-day-2-virat-kohli-wriddhiman-sahas-heroics-put-hosts-in-control.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
