<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>India &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/india/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 21 May 2026 10:04:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>India &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്‍സ്റ്റഗ്രാമില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ &#8216;കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി&#8217;യുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച് മോദി സര്‍ക്കാരിന്റെ ഭീരുത്വ രാഷ്ട്രീയ പകപോക്കല്</title>
		<link>https://www.chandrikadaily.com/modi-govts-cowardly-political-revenge-by-locking-cockroach-janata-partys-x-account.html</link>
					<comments>https://www.chandrikadaily.com/modi-govts-cowardly-political-revenge-by-locking-cockroach-janata-partys-x-account.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 21 May 2026 10:04:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cjp]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381249</guid>

					<description><![CDATA[കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടതിനും, നീറ്റ് പരീക്ഷാ വിവാദത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി നിലപാടെടുത്തതിനുമാണോ ഈ വിലക്കെന്ന് പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ചോദിച്ചു.]]></description>
										<content:encoded><![CDATA[<div class="xdj266r x14z9mp xat24cr x1lziwak x1vvkbs x126k92a">
<div dir="auto">രാജ്യത്ത് ഉയരുന്ന ചെറുത്തുനില്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>പ്പുകളെയും വിയോജിപ്പുകളെയും അധികാരമുപയോഗിച്ച് അടിച്ചമര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ത്തുന്ന കേന്ദ്ര സര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ക്കാര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> നടപടിയില്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> പുതിയ ഇരയായി മാറിയിരിക്കുകയാണ് യുവാക്കളുടെ ട്രെന്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ഡിംഗ് കൂട്ടായ്മയായ &#8216;കോക്ക്‌റോച്ച് ജനതാ പാര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ട്ടി&#8217; (ഇഖജ). ഇന്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>സ്റ്റഗ്രാമില്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിനേക്കാള്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> കൂടുതല്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> ഫോളോവേഴ്സിനെ നേടി കുതിപ്പ് തുടരുന്നതിനിടയിലാണ് പാര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ട്ടിയുടെ എക്സ് (ട്വിറ്റര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>) അക്കൗണ്ടിന് കേന്ദ്ര സര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ക്കാര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> ഇന്ത്യയില്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> വിലക്കേര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>പ്പെടുത്തിയത്. &#8216;നിയമപരമായ ആവശ്യപ്രകാരം&#8217; അക്കൗണ്ട് ഇന്ത്യയില്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് എക്സ് അധികൃതര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> വ്യക്തമാക്കുന്നത്.</div>
</div>
<div class="x14z9mp xat24cr x1lziwak x1vvkbs xtlvy1s x126k92a">
<div dir="auto">കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടതിനും, നീറ്റ് പരീക്ഷാ വിവാദത്തില്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> വിദ്യാര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ത്ഥികള്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ക്ക് അനുകൂലമായി നിലപാടെടുത്തതിനുമാണോ ഈ വിലക്കെന്ന് പാര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ട്ടിയുടെ സ്ഥാപകന്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> അഭിജീത് ദിപ്‌കെ ചോദിച്ചു. ഭരണകൂടം തങ്ങളെ ഇത്രയധികം ഭയപ്പെടുന്നുണ്ടോ എന്നും അദ്ദേഹം ഇന്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>സ്റ്റഗ്രാമിലൂടെ പരിഹസിച്ചു.</div>
</div>
<div class="x14z9mp xat24cr x1lziwak x1vvkbs xtlvy1s x126k92a">
<div dir="auto">എക്സ് അക്കൗണ്ട് പൂട്ടിച്ച് വായടപ്പിക്കാന്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> നോക്കിയ കേന്ദ്ര സര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ക്കാര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് ഇന്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>സ്റ്റഗ്രാമിലൂടെ പാര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ട്ടി പ്രതികരിച്ചത്. ഇന്ത്യയെ &#8216;ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം&#8217; എന്ന് പരിഹസിച്ചുകൊണ്ട്, വിയോജിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കുന്ന ഫാസിസ്റ്റ് ശൈലിയെ അവര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> രൂക്ഷമായി വിമര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ശിച്ചു.</div>
</div>
<div class="x14z9mp xat24cr x1lziwak x1vvkbs xtlvy1s x126k92a">
<div dir="auto">തൊഴിലില്ലാത്ത യുവാക്കളെ &#8216;പാറ്റകള്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>&#8216; എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധിക്ഷേപിച്ചതിനെതിരെ ഉയര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ന്ന പരിഹാസ പ്രതികരണമെന്നോണമാണ് മേയ് 16-ന് ഈ ഡിജിറ്റല്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> പാര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ട്ടി രൂപീകൃതമായത്. എന്നാല്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> വെറും 5 ദിവസത്തിനുള്ളില്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> 1.3 കോടിയിലധികം ഫോളോവേഴ്സുമായി ഇന്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>സ്റ്റഗ്രാമില്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> ബിജെപിയെപ്പോലും (8.8 മില്യണ്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>) പിന്നിലാക്കാന്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> ഈ ജനകീയ കൂട്ടായ്മയ്ക്ക് സാധിച്ചു.</div>
<div dir="auto">&#8216;ഭരണകൂടത്തിന്റേത് ഒരു സെല്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ഫ് ഗോളാണ്. ഇത് പ്രതീക്ഷിച്ചതായിരുന്നു. യുവാക്കളുടെ ചോദ്യങ്ങള്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ക്ക് മുന്നില്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> മറുപടിയില്ലാതെ വരുമ്പോള്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> അക്കൗണ്ടുകള്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> ബ്ലോക്ക് ചെയ്യുന്നത് കേന്ദ്രത്തിന്റെ സ്ഥിരം രീതിയാണ്.&#8217; അഭിജീത് ദിപ്‌കെ പറഞ്ഞു.</div>
</div>
<div class="x14z9mp xat24cr x1lziwak x1vvkbs xtlvy1s x126k92a">
<div dir="auto">ജനാധിപത്യ മൂല്യങ്ങളെ കാറ്റില്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>പ്പറത്തിക്കൊണ്ട് സ്വതന്ത്ര ശബ്ദങ്ങളെ അടിച്ചമര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ത്തുന്ന കേന്ദ്ര നയങ്ങള്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ക്കെതിരെയുള്ള യുവതലമുറയുടെ വലിയൊരു വികാരമായി &#8216;കോക്ക്‌റോച്ച് ജനതാ പാര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ട്ടി&#8217; മാറിയിരിക്കുകയാണ്. തങ്ങളെ അടിച്ചമര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ത്താന്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> നോക്കുന്ന കേന്ദ്ര സര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ക്കാരിന്റെ ഫാസിസ്റ്റ് രീതികള്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ക്കെതിരെ സോഷ്യല്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> മീഡിയയിലൂടെ കൂടുതല്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> ശക്തമായി മുന്നോട്ട് പോകുമെന്നാണ് പാര്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>ട്ടി അണികള്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span> നല്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>കുന്ന മുന്നറിയിപ്പ്. മഹുവ മൊയ്ത്ര ഉള്<span class="html-span xexx8yu xyri2b x18d9i69 x1c1uobl x1hl2dhg x16tdsg8 x1vvkbs x3nfvp2 x1j61x8r x1fcty0u xdj266r xat24cr xm2jcoa x1mpyi22 xxymvpz">&#x200d;</span>പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ഈ ജനകീയ മുന്നേറ്റത്തിന് ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-govts-cowardly-political-revenge-by-locking-cockroach-janata-partys-x-account.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്; നിയമസഭാ കക്ഷി യോഗം ഇന്ന്</title>
		<link>https://www.chandrikadaily.com/cm-announcement-today-legislative-party-meeting-today.html</link>
					<comments>https://www.chandrikadaily.com/cm-announcement-today-legislative-party-meeting-today.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Thu, 14 May 2026 05:38:41 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381114</guid>

					<description><![CDATA[മുഖ്യമന്ത്രിയെ തീരുമാനിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്റ് ചര്‍ച്ച പൂര്‍ത്തിയായി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: 102 സീറ്റുകളുമായി അധികാരത്തിലെത്തിയ യു.ഡി.എഫിന്റെ മുഖ്യമന്ത്രി യെ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി കോണ്&#x200d;ഗ്രസ് ഹൈക്കമാന്റ് ചര്&#x200d;ച്ച പൂര്&#x200d;ത്തിയായി. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയും ഇന്നലെ വൈകീട്ട് കൂടിക്കാഴ്ച നടത്തി. മുക്കാല്&#x200d; മണിക്കൂറോളമാണ് രാഹുലും ഖാര്&#x200d;ഗെയും ചര്&#x200d;ച്ച നടത്തിയത്. മുതിര്&#x200d;ന്ന നേതാവ് എ.കെ.ആന്റണിയുമായും കൊടിക്കുന്നില്&#x200d; സുരേഷുമായും രാഹുല്&#x200d; ഗാന്ധി ഫോണില്&#x200d; സംസാരിച്ചു.</p>
<p>രാഹുല്&#x200d; മടങ്ങിയ ശേഷം ഖാര്&#x200d;ഗെയുടെ വസതിയിലെത്തിയ കോണ്&#x200d;ഗ്രസ് മാധ്യമ വിഭാഗം ജനറല്&#x200d; സെക്രട്ടറി ജയറാം രമേശ് അദ്ദേഹവുമായി ചര്&#x200d;ച്ച നടത്തിയതിന് പിന്നാലെ കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്നു അറിയിക്കുകയായിരുന്നു. എഐസിസി വാര്&#x200d;ത്താസമ്മേളനം വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഖാര്&#x200d;ഗെയും വീടിന് മുന്നില്&#x200d; കാത്തുനിന്ന മാധ്യമപ്രവര്&#x200d;ത്തകരോടായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളുമായി സംസാരിച്ച ശേഷമായിരിക്കും ഇന്ന് പ്രഖ്യാപനമുണ്ടാവുക. ഇന്ന് ഒരുമണിക്ക് കോണ്&#x200d;ഗ്രസ് പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി യോഗം ഇന്ദിരാ ഭവനില്&#x200d; ചേരും. യോഗത്തില്&#x200d; സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. ശേഷം ഗവര്&#x200d;ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്&#x200d; അവകാശവാദം ഉന്നയിക്കും. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനേയും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-announcement-today-legislative-party-meeting-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക തകര്‍ച്ചയുടെ നേര്‍ചിത്രമായ പ്രഖ്യാപനം</title>
		<link>https://www.chandrikadaily.com/a-clear-declaration-of-financial-collapse.html</link>
					<comments>https://www.chandrikadaily.com/a-clear-declaration-of-financial-collapse.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Thu, 14 May 2026 04:57:31 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[LPG]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381104</guid>

					<description><![CDATA[പൗരന്മാരോട് ചെലവു ചുരുക്കലിനും സാമ്പത്തിക അച്ചടക്കത്തിനും നിര്‍ദേശിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രിയുടെ നടപടി രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയുടെ നേര്‍ചിത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം.]]></description>
										<content:encoded><![CDATA[<p>പൗരന്മാരോട് ചെലവു ചുരുക്കലിനും സാമ്പത്തിക അച്ചടക്കത്തിനും നിര്&#x200d;ദേശിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രിയുടെ നടപടി രാജ്യത്തിന്റെ സാമ്പത്തിക തകര്&#x200d;ച്ചയുടെ നേര്&#x200d;ചിത്രമാണെന്നതാണ് യാഥാര്&#x200d;ത്ഥ്യം. ലോകം ഊര്&#x200d;ജ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഇന്ത്യയെ അത് രൂക്ഷമായി ബാധിക്കുമെന്നും പശ്ചിമേഷ്യന്&#x200d; യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്&#x200d;ത്തന്നെ വിദഗ്ധര്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിരുന്നതാണ്. പലയിടങ്ങളിലും സിലിണ്ടറിനായി ആളുകള്&#x200d; കിലോമീറ്റര്&#x200d; ക്യൂ നില്&#x200d;ക്കവേ സിലിണ്ടറുകള്&#x200d; ആവശ്യാനുസരണം ലഭ്യമാകുന്നുണ്ടെന്നായിരുന്നു അന്ന് സര്&#x200d;ക്കാറിന്റെ വാദം. എന്നാല്&#x200d; സര്&#x200d;ക്കാറിന്റെ അവകാശ വാദങ്ങള്&#x200d;ക്ക് നേര്&#x200d;വിപരീതമായ കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.</p>
<p>വാണിജ്യാടിസ്ഥാനത്തിലുള്ള പാചക വാതകങ്ങള്&#x200d;ക്ക് ഒറ്റയടിക്ക് ആയിരം രൂപയോളം വര്&#x200d;ധിച്ചപ്പോള്&#x200d; ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണവില കുതിച്ചുയര്&#x200d;ന്നുവെന്നു മാത്രമല്ല, പ്രതിസന്ധി തരണം ചെയ്യാനാകാതെ നിരവധി സ്ഥാപനങ്ങള്&#x200d;ക്ക് പൂട്ടുവീഴുകയും ചെയ്തു. ഗാര്&#x200d;ഹികാവശ്യങ്ങള്&#x200d;ക്കുള്ള സിലിണ്ടറുകളുടെ വിതരണത്തില്&#x200d; നഗര &#8211; ഗ്രാമ വ്യത്യാസമില്ലാതെ നിയന്ത്രണം ഏര്&#x200d;പ്പെടുത്തുകയുണ്ടായി. ഇതിനു പുറമെ ഇവക്കുള്ള സബ്സിഡി ഒഴിവാക്കുന്നതിനുള്ള ചര്&#x200d;ച്ചകള്&#x200d; പുരോഗമിക്കുകയും ചെയ്യുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സര്&#x200d;ക്കാറിന്റെ കൈയ്യില്&#x200d; നില്&#x200d;ക്കുന്നില്ലെന്നു മാത്രമല്ല, വളര്&#x200d;ച്ചയുടെയും തകര്&#x200d;ച്ചയുടെയുമൊന്നും വ്യക്തമായ ചിത്രങ്ങള്&#x200d;പോലും അവരുടെ പക്കലില്ലെന്നുമാണ് യാഥാര്&#x200d;ത്ഥ്യങ്ങളോട് പുലബന്ധംപോലുമില്ലാത്ത ഈ പ്രസ്താവനകള്&#x200d; വിളിച്ചറിയിക്കുന്നത്.</p>
<p>വിദേശനാണ്യ ശേഖരവും പുറത്തേക്കൊഴുകുന്ന പണവും തമ്മിലുള്ള അന്തരം മുമ്പൊന്നുമില്ലാത്ത വിധം വര്&#x200d;ധിച്ചുവരുന്ന അവസ്ഥയിലാണ് രാജ്യം നിലവിലുള്ളത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്&#x200d; അസംസ്‌കൃത എണ്ണവില ക്രമാതീതമായി വര്&#x200d;ധിക്കുകയും ചെയ്യുന്നതോടെ ഈ വ്യത്യാസം ഇനിയും വര്&#x200d;ധിക്കും. എന്നാല്&#x200d; ഗൗരവതരമായ ഈ യാഥാര്&#x200d;ത്ഥ്യം തുറന്നുപറയാതെ അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്&#x200d;കണ്ട് വിദഗ്ധമായി മൂടിവെക്കുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്തിരിക്കുന്നത്. ഈ പൂഴ്ത്തിവെപ്പിന്റെ അനിവാര്യമായ പരിണിതഫലമാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്&#x200d; നിഴലിച്ചിരിക്കുന്നത്.</p>
<p>പ്രധാനമന്ത്രിയുടെ നിര്&#x200d;ദ്ദേശങ്ങളെല്ലാം രാജ്യത്തെ സാധാരണക്കാരായ ജനങ്ങളോടാണ്. ഇന്ധന ഉപയോഗം കുറക്കുന്നതിലൂടെ ഇറക്കുമതി നിയന്ത്രിച്ച് രാജ്യത്തിന്റെ വിദേശ കരുതല്&#x200d; ശേഖരം സംരക്ഷിക്കാന്&#x200d; സഹായിക്കണം, ജോലി ആവശ്യങ്ങള്&#x200d;ക്കും മറ്റും യാത്ര ചെയ്യുന്നവര്&#x200d; പൊതു ഗതാഗതത്തെയും കാര്&#x200d;പൂളിങ് സംവിധാനത്തേയും ഇലക്ട്രിക് വാഹനങ്ങളേയും ആശ്രയിക്കണം, ദീര്&#x200d;ഘദൂര ചരക്കുകടത്തിന് പരമാവധി റെയില്&#x200d;വേയെ ആശ്രയിക്കണം, മറ്റൊന്ന് വിദേശ യാത്രകള്&#x200d; പരമാവധി ഒഴിവാക്കണം എന്നിങ്ങനെ നീണ്ടുപോവുകയാണ് ഈ ഉപദേശങ്ങള്&#x200d;. ഒരു വര്&#x200d;ഷത്തേക്ക് സ്വര്&#x200d;ണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് മറ്റൊരു അഭ്യര്&#x200d;ത്ഥന. ഇതെല്ലാം സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ്.</p>
<p>ഭരണകൂടത്തിന്റെ വീഴ്ച്ചകളുടെ പാപഭാരം രാജ്യത്തെ സാധാരണക്കാര്&#x200d; ഏറ്റെടുക്കണമെന്ന ധ്വനിയാണ് ഇതില്&#x200d; നിന്ന് വായിച്ചെടുക്കാനാവുന്നത്. എന്തു നിയന്ത്രണങ്ങള്&#x200d; കൊണ്ടുവന്നാലും എല്ലാം ജനങ്ങള്&#x200d; സഹിക്കുമെന്ന ധാരണയാണ് ഈ ധിക്കാരപരമായ സമീപനത്തിലേക്ക് ഭരണകൂടത്തെ നയിക്കുന്നത്. നോട്ടുനിരോധനം പോലെയുള്ള സര്&#x200d;ക്കാറിന്റെ തലതിരിഞ്ഞ നയങ്ങളത്രയും ജനങ്ങള്&#x200d; ക്ഷമയോടെ ഏറ്റുവാങ്ങിയതാവണം സര്&#x200d;ക്കാറിന് പ്രേരണയായിത്തീരുന്നത്. എന്നാല്&#x200d; ഇത്തരം നിയന്ത്രണങ്ങള്&#x200d; കൊണ്ടുവരുമ്പോള്&#x200d; സാധാരണക്കാരന്റെ ജീവിതമാണ് വഴിമുട്ടുന്നതെന്ന് മോദിയും കൂട്ടരും തിരിച്ചറിയാതെ പോവുകയാണ്.</p>
<p>അന്നന്നത്തെ ജീവിതത്തിന് അന്നന്ന് വരുമാനം കണ്ടെത്തുന്ന കര്&#x200d;ഷകരും തൊഴിലാളികളുമെല്ലാം എന്ത് വര്&#x200d;ക്ക് അറ്റ് ഹോമിനെയാണ് ആശ്രയിക്കുക. അത്യാവശ്യത്തിന് മാത്രം വാഹനങ്ങള്&#x200d; ഉപയോഗിക്കുന്ന ഗ്രാമീണരായ മനുഷ്യര്&#x200d; ഇനി എങ്ങോട്ടാണ് വാഹനങ്ങള്&#x200d;ക്ക് നിയന്ത്രണം ഏര്&#x200d;പ്പെടുത്തേണ്ടത്. സര്&#x200d;ക്കാര്&#x200d; പറയുമ്പോഴേക്ക് ഇലക്ട്രിക്ക് വാഹനങ്ങള്&#x200d; വാങ്ങി ഉപയോഗിക്കാനുള്ള സാഹചര്യം രാജ്യത്തെ സാധാരണക്കാര്&#x200d;ക്കുണ്ടെന്നാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; നിയന്ത്രണം ഏര്&#x200d;പ്പെടുത്തേണ്ട കോര്&#x200d;പറേറ്റ് മേഖലക്ക് ഒരു ഉപദേശവും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.</p>
<p>പശ്ചിമേഷ്യന്&#x200d; സംഘര്&#x200d;ഷം സമ്പദ് വ്യവസ്ഥക്ക് ഏല്&#x200d;പ്പിച്ച ആഘാതം നേരിടുന്നതില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടതിന്റെ തെളിവായാണ് പ്രധാനമന്ത്രിയുടെ അഭ്യര്&#x200d;ത്ഥനയെ പ്രതിപക്ഷ കക്ഷികള്&#x200d; ഉയര്&#x200d;ത്തിക്കാട്ടുന്നത്. പെട്രോള്&#x200d;, ഡീസല്&#x200d; വില കുത്തനെ ഉയര്&#x200d;ത്താന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ലക്ഷ്യമിടുന്നതായും റിപ്പോര്&#x200d;ട്ടുണ്ട്. എണ്ണവില വര്&#x200d;ധനവ് അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനും കുടുംബ ബജറ്റുകള്&#x200d; താളം തെറ്റുന്നതിലേക്കും എത്തിക്കും. ഇന്ധന വില വര്&#x200d;ധവിലുള്ള ജനരോഷം കുറക്കാനും വില വര്&#x200d;ധനവിനെ ന്യായീകരിക്കാനുമാണ് പ്രതിസന്ധി രൂക്ഷമെന്ന് ധ്വനിപ്പിക്കുന്ന മോദിയുടെ വാക്കുകള്&#x200d;. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.</p>
<p>ലക്നോവില്&#x200d; ജ്വല്ലറി തൊഴിലാളികള്&#x200d; പ്രതിഷേധവുമായി രംഗത്തെത്തി. ജ്വല്ലറി മേഖലയെ തകര്&#x200d;ക്കുന്നതാണ് പ്രധാനമന്ത്രിയുടെ അഭ്യര്&#x200d;ത്ഥനയെന്നാണ് വിമര്&#x200d;ശനം. പ്രമുഖ ജ്വല്ലറി ബ്രാന്&#x200d;ഡുകളായ ടൈറ്റന്&#x200d;, കല്യാണ്&#x200d; ജ്വല്ലേഴ്സ്, സെന്&#x200d;കോ ഗോള്&#x200d;ഡ്, സ്‌കൈ ഗോള്&#x200d;ഡ്, തങ്കമയില്&#x200d; ജ്വല്ലറി, പി.സി ജ്വല്ലറി, ത്രിഭുവന്&#x200d;ദാസ് തുടങ്ങിയവയുടെ ഓഹരികളെല്ലാം മോദിയുടെ അഭ്യര്&#x200d;ത്ഥനയില്&#x200d; കൂപ്പുകുത്തി.ട്രാവല്&#x200d; ആന്റ് ടൂറിസം, പൊതുമേഖലാ എണ്ണക്കമ്പനികള്&#x200d; എന്നിവയുടെ ഓഹരികളും വീണു. ട്രാവല്&#x200d; ആന്റ് ടൂറിസം മേഖലയിലും പ്രധാനമന്ത്രിയുടെ അഭ്യര്&#x200d;ത്ഥനക്കെതിരെ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.</p>
<p>പ്രതിസന്ധികളില്&#x200d; സാധാരണക്കാരന്റെ ഏക ആശ്രയമായ സ്വര്&#x200d;ണ നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തു കയും സ്വര്&#x200d;ണം വാങ്ങുന്നത് ഒരു വര്&#x200d;ഷത്തേക്ക് നിര്&#x200d;ത്തിവയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ നിര്&#x200d;ദേശം പ്രയാസകരമാണെന്ന് ഓള്&#x200d; കേരള ഗോള്&#x200d;ഡ് ആന്റ് സില്&#x200d;വര്&#x200d; മര്&#x200d;ച്ചന്റ് അസോസിയേഷന്&#x200d; ആരോപിച്ചു. തകര്&#x200d;ന്നുകിടക്കുന്ന സമ്പദ്ഘടനയെ സംബന്ധിച്ചടുത്തോളം കൂനിന്മേല്&#x200d; കുരുവായി മാറാനേ ഈ പ്രഖ്യാപനങ്ങള്&#x200d; ഉപകരിക്കുകയുള്ളൂ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-clear-declaration-of-financial-collapse.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച;  ഈ &#8216;പരീക്ഷ&#8217;ണം  നീറ്റല്ല</title>
		<link>https://www.chandrikadaily.com/neet-question-paper-leak-this-exam-is-not-long.html</link>
					<comments>https://www.chandrikadaily.com/neet-question-paper-leak-this-exam-is-not-long.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Thu, 14 May 2026 04:53:54 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[India]]></category>
		<category><![CDATA[neetug2026]]></category>
		<category><![CDATA[newdelhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381102</guid>

					<description><![CDATA[നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ സുപ്രീം കോടതി ഇടപെടല്‍ തേടി മെഡിക്കല്‍ സംഘടനയായ ഫെയ്മ സുപ്രീം കോടതിയില്‍.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്&#x200d; സുപ്രീം കോടതി ഇടപെടല്&#x200d; തേടി മെഡിക്കല്&#x200d; സംഘടനയായ ഫെയ്മ സുപ്രീം കോടതിയില്&#x200d;. പരീക്ഷാ നടത്തിപ്പില്&#x200d; പരാജയപ്പെട്ട നാഷണല്&#x200d; ടെസ്റ്റിംഗ് ഏജന്&#x200d;സിക്ക് പകരം കൂടുതല്&#x200d; സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്നും, കോടതിയുടെ നേരിട്ടുള്ള മേല്&#x200d;നോട്ടത്തില്&#x200d; വീണ്ടും പരീക്ഷ നടത്തണമെന്നുമാണ് ഹര്&#x200d;ജിയിലെ പ്രധാന ആവശ്യം. ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ചയെ തുടര്&#x200d;ന്ന് ഇത്തവണത്തെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് ഫെയ്മയുടെ നീക്കം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടര്&#x200d;ച്ചയായ ക്രമക്കേടുകള്&#x200d; മെഡിക്കല്&#x200d; പഠനം സ്വപ്‌നം കണ്ട ലക്ഷക്കണക്കിന് വിദ്യാര്&#x200d;ഥികളുടെ ഭാവി ആശങ്കയിലായ സാഹചര്യത്തിലാണ് ഹര്&#x200d;ജി.</p>
<p>2024ലെ നീറ്റ് പരീക്ഷാ ക്രമക്കേടും സുപ്രീംകോടതിയുടെ ഇടപെടലുകളും നിലനില്&#x200d;ക്കേ, പുതിയ സംഭവം വിദ്യാഭ്യാസ മന്ത്രാലയത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. വിഷയത്തില്&#x200d; രാജ്യവ്യാപകമായി വിദ്യാര്&#x200d;ഥി സംഘടനകളുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. അതേ സമയം ചോദ്യപ്പേപ്പര്&#x200d; ചോര്&#x200d;ച്ചയ്ക്ക് പിന്നില്&#x200d; അന്തര്&#x200d;സംസ്ഥാന സംഘമുണ്ടെന്നാണ് കണ്ടെത്തല്&#x200d;. ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ചയുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ ബി.ജെ.പി നേതാവ് ദിനേശ് ബിവാല്&#x200d;, സഹോദരന്&#x200d; മംഗിലാല്&#x200d; ബിവാല്&#x200d; എന്നിവരെ രാജസ്ഥാന്&#x200d; പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി സി.ബി. ഐക്ക് കൈമാറി. ഇരുവരും നിലവില്&#x200d; സി.ബി.ഐ കസ്റ്റഡിയിലാണ്. സംഭവത്തില്&#x200d; ഇതുവരെ 15 പേരെ രാജസ്ഥാനില്&#x200d; മാത്രം അറസ്റ്റു ചെയ്തിട്ടുണ്ട്. ചോര്&#x200d;ന്ന ചോദ്യപേപ്പര്&#x200d; ഇരുവരും 30 ലക്ഷം രൂപക്ക് വാങ്ങിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മുഖ്യ പ്രതികളിലൊരാളായ രാകേഷ് കുമാറില്&#x200d; നിന്നും ഇരുവരും ചോദ്യപേപ്പര്&#x200d; പണം നല്&#x200d;കി വാങ്ങിയത് കുടുംബത്തിലെ കുട്ടികള്&#x200d;ക്ക് വേണ്ടിയാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. രാജസ്ഥാന്&#x200d; മന്ത്രി രാജ്യവര്&#x200d;ധന്&#x200d; സിങ് രാത്തോഡിന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ ദിനേശ് ബിവാലെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു. അതിനിടെ നീറ്റ് ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ചയില്&#x200d; കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് സി.ബി.ഐ അന്വേഷണം വ്യാപിച്ചിട്ടുണ്ട്.</p>
<p>ചോദ്യപേപ്പര്&#x200d; ചോര്&#x200d;ത്തിയ ശേഷം മാത്യക ചോദ്യപേപ്പര്&#x200d; എന്ന പേരില്&#x200d; കേരളത്തിലേക്കും ഇത് എത്തിയെന്നാണ് കണ്ടെത്തല്&#x200d;. ചോദ്യപേപ്പര്&#x200d; ലഭിച്ചെന്ന് രാജസ്ഥാന്&#x200d; പൊലീസ് കണ്ടെത്തിയ 200 ഓളം വിദ്യാര്&#x200d;ത്ഥികളുടെ വിവരങ്ങള്&#x200d; സിബിഐക്ക് കൈമാറിയിരുന്നു. ഇതില്&#x200d; കേരളത്തിലെ രണ്ട് ജില്ലകളില്&#x200d; നിന്നുള്ളവരുണ്ടെന്നാണ് വിവരം. നീറ്റ് പരീക്ഷ പേപ്പര്&#x200d; ചോര്&#x200d;ച്ചയുടെ തുടക്കം നാസിക്കില്&#x200d; നിന്നാണെന്നാണ് പ്രാഥമിക വിവരം. നാസിക്കില്&#x200d; പിടിയിലായ ശുഭത്തിന്റെ കൂട്ടാളി ധനഞ്ജയെ പിടികൂടാനുള്ള പരിശ്രമത്തിലാണ് അന്വേഷണ സംഘം.</p>
<p>നാസിക്കിലെ ഒരു പ്രസ്സിലാണ് ചോദ്യപേപ്പര്&#x200d; അച്ചടിച്ചത്. ഈ പ്രിന്റിംഗ് പ്രസ്സില്&#x200d; നിന്ന് മെഡിക്കല്&#x200d; വിദ്യാര്&#x200d;ത്ഥിയായ ശുഭം കര്&#x200d;നിയാര്&#x200d; എന്ന വ്യക്തിക്കാണ് ചോദ്യപേപ്പര്&#x200d; പൂര്&#x200d;ണ്ണരൂപത്തില്&#x200d; കിട്ടിയത്. ഇയാളിത് ഹരിയാനയിലെ ഒരു ഡോക്ടറിന് കൊറിയര്&#x200d; വഴി കൈമാറി. ഇയാള്&#x200d; വഴി സിക്കറില്&#x200d; ഈ നീക്കത്തന്റെ സൂത്രധാരന്&#x200d; മനീഷ് യാദവിലേക്കും രാകേഷ് കുമാറിലേക്കും എത്തുന്നു. പിന്നീട് ജയ്പൂര്&#x200d;, ഡല്&#x200d;ഹി, ഡെറാഡൂണ്&#x200d;, ജമ്മുകശ്മീര്&#x200d;, ബിഹാര്&#x200d;, കേരളം, തെലങ്കാന, ആന്ധ്ര അടക്കം സ്ഥലങ്ങളിലെ സംഘാങ്ങള്&#x200d;ക്ക് കിട്ടി.</p>
<p>ആദ്യം കിട്ടിയ യഥാര്&#x200d;ത്ഥ ചോദ്യപേപ്പറിനെ ഈ സംഘം മാതൃക ചോദ്യ പേപ്പര്&#x200d; എന്ന നിലയിലേക്ക് മാറ്റിയത് പിടിക്കപ്പെടാതിരിക്കാനാണ്. പിന്നീട് ഇത് പണം നല്&#x200d;കിയ ആവശ്യക്കാരിലേക്ക് എത്തിച്ചു. 25000 മുതല്&#x200d; ലക്ഷങ്ങള്&#x200d; വരെ വില ഈടാക്കിയാണ് ടെലഗ്രാം, വാട്‌സ്ആപ്പ് അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ വിറ്റത്. കേരളത്തില്&#x200d; പഠിക്കുന്ന ചുരു സ്വദേശിയായ മെഡിക്കല്&#x200d; വിദ്യാര്&#x200d;ത്ഥിയും ഈ സംഘത്തിലെ കണ്ണിയാണെന്നാണ് സംശയം. ഇയാള്&#x200d; വഴി കേരളത്തിലെ ചില വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും ഈ മാതൃക പേപ്പര്&#x200d; എത്തിയെന്നാണ് റിപ്പോര്&#x200d;ട്ട്. പരീക്ഷയ്ക്ക് വരാന്&#x200d; സാധ്യതയുള്ള ചോദ്യങ്ങളെന്ന പേരില്&#x200d; 410 ചോദ്യങ്ങളടങ്ങിയ ചോദ്യപ്പേപ്പറാണ് പ്രതികള്&#x200d; പ്രചരിപ്പിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/neet-question-paper-leak-this-exam-is-not-long.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ധന വില വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം</title>
		<link>https://www.chandrikadaily.com/the-center-is-about-to-increase-fuel-prices.html</link>
					<comments>https://www.chandrikadaily.com/the-center-is-about-to-increase-fuel-prices.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Wed, 13 May 2026 10:56:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[CENTRALGOVERMENT]]></category>
		<category><![CDATA[India]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[oilpricehike]]></category>
		<category><![CDATA[primminister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381071</guid>

					<description><![CDATA[പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകുന്ന ഏതൊരു മാറ്റവും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് നേരിട്ടുള്ള പ്രധാന കാരണമാകും. ഇതോടെ സാധാരണക്കാരന്റെ നടുവൊടിയുമെന്നുറപ്പായി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഏതു നിമിഷവും പെട്രോള്&#x200d;-ഡീസല്&#x200d; വില വര്&#x200d;ധിപ്പിക്കാനൊരുങ്ങി എണ്ണ വിതരണ കമ്പനികള്&#x200d;. പാചക വാതകത്തിന്റെ വില വര്&#x200d;ധനവിന് പിന്നാലെ ഇന്ധനവില ഉയര്&#x200d;ന്നാല്&#x200d; അത് സാധാരണക്കാരുടെ ജീവിതത്തെ കൂടുതല്&#x200d; ദുസ്സഹമാക്കും. പെട്രോള്&#x200d;, ഡീസല്&#x200d; വിലയിലുണ്ടാകുന്ന ഏതൊരു മാറ്റവും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് നേരിട്ടുള്ള പ്രധാന കാരണമാകും. ഇതോടെ സാധാരണക്കാരന്റെ നടുവൊടിയുമെന്നുറപ്പായി.</p>
<p>ഒരു ലിറ്റര്&#x200d; പെട്രോളിനും ഡീസലിനും അഞ്ച് രൂപ മുതല്&#x200d; 10 രൂപ വരെയാണ് വിലയില്&#x200d; വര്&#x200d;ദ്ധനവിന് സാധ്യത. ഇന്ധന വില വര്&#x200d;ധനവ് ഏറ്റവും കൂടുതല്&#x200d; ബാധിക്കുക സാധാരണക്കാരെയാണ്. ഡീസല്&#x200d; വില വര്&#x200d;ധിക്കുന്നത് ചരക്കുകടത്ത് ചെലവ് കുത്തനെ ഉയര്&#x200d;ത്തും. ഇതോടെ പച്ചക്കറി മുതല്&#x200d; നിത്യോപയോഗ സാധനങ്ങള്&#x200d;ക്കു വരെ വിപണിയില്&#x200d; വില വലിയ തോതില്&#x200d; വര്&#x200d;ധിക്കും. നിലവില്&#x200d; തന്നെ ജീവിതച്ചെലവ് ഉയര്&#x200d;ന്നതുമൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാര്&#x200d;ക്ക് ജനങ്ങള്&#x200d;ക്ക് പുതിയ ഇന്ധന വിലവര്&#x200d;ധനവ് താങ്ങാനാവാത്ത സാമ്പത്തിക ഇരുട്ടടിയായി മാറും. നിലവില്&#x200d; പച്ചക്കറികള്&#x200d;ക്ക് വില കുറഞ്ഞു നില്&#x200d;ക്കുകയാണ്. കേരളത്തിലെ ആഭ്യന്തര ഉല്&#x200d;പ്പാദനം വര്&#x200d;ധിച്ചതാണ് വില കുറയാന്&#x200d; കാരണം. മണ്&#x200d;സൂണ്&#x200d; എത്തിയാല്&#x200d; പച്ചക്കറികളുടെ ഉല്&#x200d;പ്പാദനം കുറയും. ഇതോടെ പച്ചക്കറികള്&#x200d;ക്കായി തമിഴ്നാടിനെ ആന്ധപ്രദേശിനെയും ആശ്രയിക്കേണ്ടി വരും. ഇന്ധന വില ഉയര്&#x200d;ന്നാല്&#x200d; ഇവിടേക്ക് പച്ചക്കറി എത്തിക്കുന്നതിനുള്ള ചിലവും വര്&#x200d;ദ്ധിക്കും.</p>
<p>അതിനാല്&#x200d; ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്&#x200d; പോലും പെട്ടെന്നുതന്നെ ആഭ്യന്തര വിപണിയെ നേരിട്ട് ബാധിക്കുമെന്ന് കേരളത്തിലെ പെട്രോള്&#x200d; ഡീലേഴ്‌സ് അസോസിയേഷന്&#x200d; പറയുന്നു. വില നിരക്ക് വര്&#x200d;ധനയുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവുമായി എണ്ണക്കമ്പനികള്&#x200d; പ്രാഥമിക ചര്&#x200d;ച്ചകള്&#x200d; നടത്തിയതായാണ് പുറത്തുവരുന്ന സൂചനകള്&#x200d;. സര്&#x200d;ക്കാരിന്റെ കൂടി അന്തിമ അനുമതി ലഭിക്കുന്നതോടെ ഏതുനിമിഷവും വിലയില്&#x200d; തീരുമാനമുണ്ടാകും. അതത് സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; ഈടാക്കുന്ന പ്രത്യേക നികുതികള്&#x200d;ക്ക് പുറമെ കേന്ദ്ര നികുതി കൂടിയാകുമ്പോള്&#x200d; ഓരോ സംസ്ഥാനങ്ങളിലും വില വര്&#x200d;ധനവിന്റെ തോതില്&#x200d; ഗണ്യമായ വ്യത്യാസമുണ്ടാകുമെന്നും അസോസിയേഷന്&#x200d; വ്യക്തമാക്കി. കഴിഞ്ഞ കുറെ മാസങ്ങളായി വലിയ മാറ്റങ്ങളില്ലാതെ പൂര്&#x200d;ണസ്ഥിരത കൈ വരിച്ചിരുന്ന ആഭ്യന്തര ഇന്ധന വിപണിയിലേക്കാണ് വിലവര്&#x200d;ധനവെന്ന ഏറ്റവും പുതിയ പ്രതിസന്ധി കടന്നെത്തുന്നത്. ഓണ്&#x200d;ലൈന്&#x200d; വഴിയുള്ള ആഹാരങ്ങള്&#x200d;ക്കും ഉല്&#x200d;പ്പന്നങ്ങള്&#x200d;ക്കും വില വര്&#x200d;ധിക്കാന്&#x200d; ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. പ്രഫഷണല്&#x200d;സ്, തൊഴിലാളികള്&#x200d;, ചെറുകിട കച്ചവടക്കാര്&#x200d; എന്നിവരെ വില വര്&#x200d;ദ്ധനവ് രൂക്ഷമായി ബാധിക്കും. കേന്ദ്ര സര്&#x200d;ക്കാരിന്റെ നിലപാടുകളാണ് വില വര്&#x200d;ധനവിനും വിലകയറ്റത്തിനും കാരണമെന്ന് പ്രതിപക്ഷ കക്ഷികള്&#x200d; ആരോപിക്കുന്നു. വിലക്കയറ്റ ഭീതിയില്&#x200d; സര്&#x200d;ക്കാരിന്റെ പുതിയ തീരുമാനത്തിനായി ആശങ്കയോടെ കാത്തിരിക്കുകയാണ് സാധാരണ ജനങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-center-is-about-to-increase-fuel-prices.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തകരുന്ന വിശ്വാസ്യത തളരുന്ന വിദ്യാര്‍ത്ഥികള്‍</title>
		<link>https://www.chandrikadaily.com/students-with-crumbling-credibility.html</link>
					<comments>https://www.chandrikadaily.com/students-with-crumbling-credibility.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Wed, 13 May 2026 05:00:30 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[India]]></category>
		<category><![CDATA[neetug2026]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381059</guid>

					<description><![CDATA[നീറ്റ് യു.ജി പരീക്ഷയില്‍ തുടര്‍ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന അപാകതകളും ഉന്നത വിദ്യാഭ്യാസ വകുപ്പും കേന്ദ്ര സര്‍ക്കാറും ഈ വിവാദങ്ങളോട് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിഷേധാത്മകമായ സമീപനവും വര്‍ഷാ വര്‍ഷങ്ങളിലെന്നപോലെ രാജ്യം ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ചോദ്യച്ചോര്&#x200d;ച്ചയെത്തുടര്&#x200d;ന്ന് ഈ മാസം മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയ സംഭവം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകര്&#x200d;ക്കുന്നതും ലക്ഷക്കണക്കായ വിദ്യാര്&#x200d;ത്ഥികളെയും അവരുടെ കുടുംബത്തെയും കണ്ണീരു കുടിപ്പിക്കന്നതുമാണ്. നീറ്റ് യു.ജി പരീക്ഷയില്&#x200d; തുടര്&#x200d;ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന അപാകതകളും ഉന്നത വിദ്യാഭ്യാസ വകുപ്പും കേന്ദ്ര സര്&#x200d;ക്കാറും ഈ വിവാദങ്ങളോട് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിഷേധാത്മകമായ സമീപനവും വര്&#x200d;ഷാ വര്&#x200d;ഷങ്ങളിലെന്നപോലെ രാജ്യം ദര്&#x200d;ശിച്ചുകൊണ്ടിരിക്കുകയാണ്. അത്രമേല്&#x200d; പ്രധാനപ്പെട്ട ഈ പരീക്ഷയില്&#x200d; നടന്നുകൊണ്ടിരിക്കുന്ന കൃത്രിമത്വങ്ങള്&#x200d; സര്&#x200d;ക്കാറിന്റെ അറിവോടും സമ്മതത്തോടെയും കൂടിതന്നെയാണോയെന്ന് സംശയിച്ച് പോകുന്ന സാഹചര്യങ്ങളാണ് നിലിവിലുള്ളത്. എല്ലാ രംഗങ്ങളിലും സ്വകാര്യ മേഖലക്കും കുത്തകകള്&#x200d;ക്കും തഴച്ചുവളരാന്&#x200d; അവസരം നല്&#x200d;കിക്കൊണ്ടിരിക്കുന്ന മോദി സര്&#x200d;ക്കാര്&#x200d; ഉന്നത വിദ്യാഭ്യാസ മേഖലയെയും അത്തരത്തില്&#x200d; കൈമാറാനുള്ള ശ്രമങ്ങളാണ് ഈ ഉദാസീന സമീപനത്തിലൂടെ സാധ്യമാക്കിക്കൊണ്ടിരിക്കുന്നത് എന്നതാണ് വാസ്തവം.</p>
<p>രാജസ്ഥാന്&#x200d; പൊലീസിന് ഏതാനും ദിവസം മുന്&#x200d;പു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീറ്റ് പരീക്ഷാ ചോദ്യചോര്&#x200d;ച്ചയുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്ത് അന്വേഷണം ആരംഭിച്ചത്. പരീക്ഷയ്ക്കു മുന്&#x200d;പു പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളില്&#x200d; 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാര്&#x200d;ഥ പരീക്ഷയില്&#x200d; ഉള്&#x200d;പ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാന്&#x200d; സ്‌പെഷ്യല്&#x200d; ഓപ്പറേഷന്&#x200d;സ് ഗ്രൂപ്പ് (എസ്ഒജി) അറിയിച്ചിരുന്നു. ആകെ 180 ചോദ്യങ്ങളാണ് നീറ്റ് യുജിക്കുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്&#x200d; നിന്ന് 45 വീതം ചോദ്യങ്ങള്&#x200d;. ഇത്തരത്തില്&#x200d; 4 സെറ്റ് ചോദ്യക്കടലാസുകളാണ് ഉപയോഗിക്കുന്നത്. സീക്കറിലെ എന്&#x200d;ട്രന്&#x200d;സ് പരിശീലനസ്ഥാപനം വിദ്യാര്&#x200d;ഥികള്&#x200d;ക്കു നല്&#x200d;കിയതാണ് മാതൃകാ ചോദ്യക്കടലാസെന്നും ഇതു കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിദ്യാര്&#x200d;ഥികള്&#x200d;ക്കും കൈമാറിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സിക്കര്&#x200d; കേന്ദ്രീകരിച്ച് നടന്ന ഈ കച്ചവടത്തില്&#x200d; ഒരു ചോദ്യപേപ്പറിന് 20,000 മുതല്&#x200d; രണ്ട് ലക്ഷം രൂപ വരെയാണ് ഈടാക്കിയതെന്നാണ് സൂചന. പരീക്ഷയുടെ തലേദിവസം രാത്രിയായപ്പോഴേക്കും 30,000 രൂപക്ക് വരെ പേപ്പര്&#x200d; വിറ്റയിക്കപ്പെട്ടുവെന്നും റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
<p>സാമൂഹ്യ മാധ്യമങ്ങള്&#x200d; വഴിയും വിവിധ മെസേജ് പ്ലാറ്റ്‌ഫോമുകള്&#x200d; വഴിയും ചോദ്യങ്ങള്&#x200d; വ്യാപകമായി പ്രചരിക്കുകയായിരുന്നു. അന്വേഷണ സംഘം പിടിച്ചെടുത്ത ഫോണുകളില്&#x200d; പലതവണ ഫോര്&#x200d;വേഡ് ചെയ്ത മെസേജുകളായാണ് ചോദ്യങ്ങള്&#x200d; കണ്ടെത്തിയത്. ഇത് ആയിരക്കണക്കായ വിദ്യാര്&#x200d;ത്ഥികളില്&#x200d; പരീക്ഷക്ക് മുന്നേ ചോദ്യങ്ങള്&#x200d; എത്തിയതിന്റെ തെളിവാണ്. 2024 ലെ നീറ്റ് പരീക്ഷയും വലിയ തോതിലുള്ള ജനകീയ പ്രതിഷേധങ്ങള്&#x200d;ക്കും നിയമപോരാട്ടങ്ങള്&#x200d;ക്കുമായിരുന്നു സാക്ഷ്യം വഹിച്ചത്. ചോദ്യചോര്&#x200d;ച്ച ആരോപണത്തെ തുടര്&#x200d;ന്ന് ബിഹാര്&#x200d; പൊലീസ് നടത്തിയ അന്വേഷണത്തില്&#x200d; കത്തിയമര്&#x200d;ന്ന ചോദ്യപ്പേപ്പര്&#x200d; കണ്ടെത്തിയത് നിര്&#x200d;ണായകമായിരുന്നു. ഹസാരിബാഗിലെ സ്‌കൂള്&#x200d; സ്‌ട്രോങ് റൂമില്&#x200d; നിന്ന് ചോദ്യപേപ്പര്&#x200d; ചോര്&#x200d;ത്തിയതായും ഒരു ചോദ്യപ്പേപ്പറിന് 30 മുതല്&#x200d; 50 ലക്ഷം രൂപ വരെ ഈടാക്കിയതായും അന്വേഷണത്തില്&#x200d; വ്യക്തമായിരുന്നു. അസാധാരണമാം വിധം നിരവധി വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് പൂര്&#x200d;ണ മാര്&#x200d;ക്ക് ലഭിച്ചതും ഫലം നേരത്തെ പ്രഖ്യാപിച്ചതും എന്&#x200d;.ടി.എയുടെ പ്രവര്&#x200d;ത്തനങ്ങളെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. സുപ്രീംകോടതി വരെ എത്തിയ ഈ കോസില്&#x200d; പരീക്ഷാ ക്രമക്കേട് നടന്നതായി കോടതി നിരീക്ഷിച്ചെങ്കിലും പരീക്ഷ പൂര്&#x200d;ണമായും റദ്ദാക്കാന്&#x200d; അന്ന് തയാറായിരുന്നില്ല.</p>
<p>മെഡിക്കല്&#x200d; കൗണ്&#x200d;സില്&#x200d; ഓഫ് ഇന്ത്യ (എം.സി.ഐ) യാണ് എല്ലാ സംസ്ഥാന, വ്യക്തിഗത കോളജ് പ്രവേശന പരീക്ഷകള്&#x200d;ക്കും പകരമായി നീറ്റ് യുജി അവതരിപ്പിച്ചത്. രാജ്യത്തുടനീളമുള്ള സര്&#x200d;ക്കാര്&#x200d;, സ്വകാര്യ മെഡിക്കല്&#x200d; കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഏക ഗേറ്റ്‌വേ എന്ന നിലയിലാണ് പരീക്ഷ രൂപകല്&#x200d;പ്പന ചെയ്തിരിക്കുന്നത്. നീറ്റ് യുജി നടത്താനുള്ള ആദ്യ ശ്രമം 2012ലായിരുന്നു. എന്നാല്&#x200d; വിവിധ സംസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും എതിര്&#x200d;പ്പിനെ തുടര്&#x200d;ന്ന് ആ വര്&#x200d;ഷം പ്രാവര്&#x200d;ത്തികമാക്കാനായില്ല. ഒടുവില്&#x200d; 2016ല്&#x200d; പുറത്തുവന്ന ഒരു നിര്&#x200d;ണായക വിധിയിലൂടെയാണ് ഏപ്രിലില്&#x200d;, സുപ്രീം കോടതി നീറ്റ് യുജി പുനഃസ്ഥാപിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള മെഡിക്കല്&#x200d;, ഡെന്റല്&#x200d; കോഴ്‌സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയായി നിര്&#x200d;ബന്ധമാക്കുകയും ചെയ്തു. ഒന്നിലധികം പ്രവേശന പരീക്ഷകള്&#x200d; ഇല്ലാതാക്കാനും പ്രവേശന പ്രക്രിയയിലെ അപാകതകള്&#x200d; തടയാനുമാണ് വിധി നടപ്പിലാക്കിയത്. സംസ്ഥാനങ്ങള്&#x200d; ഉന്നയിച്ച ആശങ്കകള്&#x200d; പരിഹരിക്കുന്നതിനായി സുപ്രീം കോടതി നാഷണല്&#x200d; എലിജിബിലിറ്റി കം എന്&#x200d;ട്രന്&#x200d;സ് ടെസ്റ്റ് (നീറ്റ്) ചട്ടക്കൂടില്&#x200d; കാര്യമായ ഭേദഗതികള്&#x200d; വരുത്തുകയും ചെയ്തു.</p>
<p>നീറ്റിന്റെ ഉദ്ദേശ്യ ലക്ഷങ്ങളെല്ലാം പൂര്&#x200d;ണമായും തകിടം മറിക്കപ്പെടുന്നതിനും സംസ്ഥാനങ്ങള്&#x200d; പങ്കുവെച്ച ആശങ്കകള്&#x200d; സാധൂകരിക്കപ്പെടുന്നതുമാണ് ഇപ്പോള്&#x200d; കാണാനാവുന്നത്. പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതോടൊപ്പം ലക്ഷക്കണക്കായ വിദ്യാര്&#x200d;ത്ഥികളുടെയും അവരുടെ കുടുംബത്തിന്റെയും കഠിനാധ്വാനം വൃഥാവിലായിപ്പോകുന്നുവെന്നത് ഏറ്റവും ഗൗരവതരമാണ്. ഉന്നത ലക്ഷ്യങ്ങളുമായി രാജ്യത്തെ ഏറ്റവും മിടുക്കരായ വിദ്യാര്&#x200d;ത്ഥികളാണ് നീറ്റ് പരീക്ഷയെ അഭിമുഖീകരിക്കുന്നത്. ഈ പരീക്ഷക്കുവേണ്ടി വിദ്യാര്&#x200d;ത്ഥികള്&#x200d; മാത്രമല്ല, അവരുടെ കുടുംബവും നടത്തുന്ന പരിശ്രമങ്ങള്&#x200d; അറിയണമെങ്കില്&#x200d; ആ അനുഭവങ്ങളിലൂടെ ഒരിക്കലെങ്കിലും കടന്നുപോകേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി ആരോപിച്ചതുപോലെ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്&#x200d;നിന്ന് കേന്ദ്ര സര്&#x200d;ക്കാറിന് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ല. വിദ്യാര്&#x200d;ത്ഥികളുടെ കണ്ണുനീരിനും രക്ഷിതാക്കളുടെ കഷ്ടപ്പാടിനും മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തെ വില്&#x200d;പനച്ചരക്കാക്കുന്നതിന്റെയും മോദി സര്&#x200d;ക്കാര്&#x200d; മറുപടി പറഞ്ഞേ മതിയാകൂ. അന്വേഷണ പ്രഹസനങ്ങള്&#x200d;ക്ക് പകരം, തെറ്റായ രീതികള്&#x200d; ആവര്&#x200d;ത്തിക്കപ്പെടാതിരിക്കാനുള്ള ശക്തമായ നടപടിയാണ് രാജ്യം ആവശ്യപ്പെടുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/students-with-crumbling-credibility.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവ് കുടികൊള്ളുന്നത് കേരളത്തില്‍; മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അതിജീവന മാതൃക: അഡ്വ. കുമൈല്‍ അന്‍സാരി</title>
		<link>https://www.chandrikadaily.com/the-true-soul-of-india-resides-in-kerala-a-survival-model-of-secularism-and-democracy-adv-kumail-ansari.html</link>
					<comments>https://www.chandrikadaily.com/the-true-soul-of-india-resides-in-kerala-a-survival-model-of-secularism-and-democracy-adv-kumail-ansari.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 10 May 2026 10:55:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Adv. Kumail Ansari]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381014</guid>

					<description><![CDATA[ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരു കാര്യം വ്യക്തമായി സൂചിപ്പിക്കുന്നു, ഇന്ത്യ ഇന്ന് പോലും തന്റെ യഥാര്‍ത്ഥ ആത്മാവോടെ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുവെങ്കില്‍, അത് ഒരേയൊരു സംസ്ഥാനമായ കേരളത്തിലാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഉത്തര്‍ പ്രദേശ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കുമൈല്‍ അന്‍സാരി. നമ്മുടെ മുന്‍ഗാമികള്‍ സ്വപ്നം കണ്ട ഇന്ത്യ വിദ്യാഭ്യാസം നേടിയ, ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന, നൈതികത നിറഞ്ഞ, ദാരിദ്ര്യമുക്തമായ, ഹരിതസമൃദ്ധമായ, സര്‍വധര്‍മ്മ സൗഹാര്‍ദ്ദം കൊണ്ട് അലങ്കരിക്കപ്പെട്ട ഇന്ത്യ. ക്ഷേത്രം, പള്ളി, ചര്‍ച്ച് എന്നിവയുടെ സമാധാനപരമായ സഹവര്‍ത്തിത്വം കാണിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്&#x200d; ഒരു കാര്യം വ്യക്തമായി സൂചിപ്പിക്കുന്നു, ഇന്ത്യ ഇന്ന് പോലും തന്റെ യഥാര്&#x200d;ത്ഥ ആത്മാവോടെ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുവെങ്കില്&#x200d;, അത് ഒരേയൊരു സംസ്ഥാനമായ കേരളത്തിലാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഉത്തര്&#x200d; പ്രദേശ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കുമൈല്&#x200d; അന്&#x200d;സാരി. നമ്മുടെ മുന്&#x200d;ഗാമികള്&#x200d; സ്വപ്നം കണ്ട ഇന്ത്യ വിദ്യാഭ്യാസം നേടിയ, ജനാധിപത്യ മൂല്യങ്ങളില്&#x200d; വിശ്വസിക്കുന്ന, നൈതികത നിറഞ്ഞ, ദാരിദ്ര്യമുക്തമായ, ഹരിതസമൃദ്ധമായ, സര്&#x200d;വധര്&#x200d;മ്മ സൗഹാര്&#x200d;ദ്ദം കൊണ്ട് അലങ്കരിക്കപ്പെട്ട ഇന്ത്യ.</p>
<p>ക്ഷേത്രം, പള്ളി, ചര്&#x200d;ച്ച് എന്നിവയുടെ സമാധാനപരമായ സഹവര്&#x200d;ത്തിത്വം കാണിക്കുന്ന ഈ നാട് മതത്തിന്റെയും സംസ്‌കാരത്തിന്റെയും അതുല്യ സംഗമമാണ്. ആശയവ്യത്യാസങ്ങള്&#x200d; ജനാധിപത്യത്തിന്റെ പരിധി ലംഘിക്കാതെ നിലനില്&#x200d;ക്കുന്ന, അഭിപ്രായ ഭിന്നതകള്&#x200d; ഒരിക്കലും മനസ്സഭിന്നതകളായി മാറാത്ത ഒരു സമൂഹത്തിന്റെ മനോഹര മാതൃകയാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാഷ്ട്രീയ പിന്തുണ ലഭിച്ച ചില കടുത്ത മതവാദ ഗ്രൂപ്പുകള്&#x200d; മുസ്‌ലിം സമൂഹത്തിന്റെ ജീവിതം ബുദ്ധിമുട്ടാക്കുകയും പ്രകൃതിസമ്പത്തുകളിലേക്ക് അധിനിവേശ ശ്രമങ്ങള്&#x200d; നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്&#x200d;, കേരളം നീതിയെ ആധാരമാക്കിയ ഒരു സമൂഹം സൃഷ്ടിച്ചതില്&#x200d; മാത്രം നിര്&#x200d;ത്തിയില്ല. ന്യൂനപക്ഷങ്ങള്&#x200d;ക്ക് അവരുടെ രാഷ്ട്രീയ വ്യക്തിത്വം ശക്തിപ്പെടുത്താന്&#x200d; മുസ്‌ലിം ലീഗ് എന്നൊരു രാഷ്ട്രീയ വേദിയും നല്&#x200d;കി. ഇന്ന് ഓരോ ന്യൂനപക്ഷവും തന്റെ രാഷ്ട്രീയ വ്യക്തിത്വത്തോടൊപ്പം അഭിമാനവും ആത്മവിശ്വാസവും അനുഭവിക്കുന്ന ഇന്ത്യയിലെ ഏറ്റവും ശക്തമായ ഉദാഹരണം കേരളത്തിലാണ് കാണാന്&#x200d; കഴിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-true-soul-of-india-resides-in-kerala-a-survival-model-of-secularism-and-democracy-adv-kumail-ansari.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനാധിപത്യത്തിന് ഭീഷണിയായി ബിജെപിയുടെ പ്രതികാര നടപടികള്‍</title>
		<link>https://www.chandrikadaily.com/bjps-vindictive-actions-threaten-democracy.html</link>
					<comments>https://www.chandrikadaily.com/bjps-vindictive-actions-threaten-democracy.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 07 May 2026 07:55:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380970</guid>

					<description><![CDATA[കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമം. ഉത്തർപ്രദേശിലെ &#8216;ബുൾഡോസർ രാജി&#8217;ന് സമാനമായ നടപടികൾ ബംഗാളിലും ആരംഭിച്ചുവെന്ന സൂചന നൽകി കൊൽക്കത്തയിലെ പ്രശസ്തമായ ന്യൂ മാർക്കറ്റ് പരിസരത്തെ ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തൃണമൂൽ കോൺഗ്രസ് യൂണിയൻ ഓഫീസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നോർത്ത് 24 പർഗാനാസിലെ ബരാസത്തിൽ &#8216;മസ്ജിദ് ബാരി റോഡ്&#8217; എന്ന സ്ഥലപ്പേര് മാറ്റി &#8216;നേതാജി പള്ളി&#8217; എന്നാക്കി മാറ്റി. പ്രവേശന കവാടത്തിലെ അക്ഷരങ്ങൾ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമം. ഉത്തർപ്രദേശിലെ &#8216;ബുൾഡോസർ രാജി&#8217;ന് സമാനമായ നടപടികൾ ബംഗാളിലും ആരംഭിച്ചുവെന്ന സൂചന നൽകി കൊൽക്കത്തയിലെ പ്രശസ്തമായ ന്യൂ മാർക്കറ്റ് പരിസരത്തെ ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തൃണമൂൽ കോൺഗ്രസ് യൂണിയൻ ഓഫീസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.</p>
<p>നോർത്ത് 24 പർഗാനാസിലെ ബരാസത്തിൽ &#8216;മസ്ജിദ് ബാരി റോഡ്&#8217; എന്ന സ്ഥലപ്പേര് മാറ്റി &#8216;നേതാജി പള്ളി&#8217; എന്നാക്കി മാറ്റി. പ്രവേശന കവാടത്തിലെ അക്ഷരങ്ങൾ തകർത്ത് പുതിയ ബോർഡുകൾ സ്ഥാപിച്ചു. സിറാജ്-ഉദ്-ദൗളയുടെ സ്മാരക രൂപം തകർത്ത് പാർക്കിന് &#8216;ശിവാജി ഉദ്യാനം&#8217; എന്ന് പുനർനാമകരണം ചെയ്തു. സിആർപിഎഫ് ജവാന്മാരുടെ സാന്നിധ്യത്തിലായിരുന്നു ഈ നടപടികൾ.</p>
<p>ബോംഗാവിലെ ഒരു ക്ഷേത്രത്തിന് സമീപമുള്ള ബിരിയാണി കട ഉടമകളോട് കട ഒഴിഞ്ഞുപോകാണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബംഗാളിന്റെ സംസ്‌കാരത്തിന് നേരെ നടക്കുന്ന ആക്രമണമാണിതെന്നും ടിഎംസി പ്രതികരിച്ചു.</p>
<p>മുർഷിദാബാദിലെ ലാൽബാഗിൽ തർക്കഭൂമിയിലുണ്ടായിരുന്ന ഈദ്ഗാഹിന്റെ വേലി ബിജെപി പ്രവർത്തകർ തകർത്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഭൂമിയിൽ പൊലീസ് സാന്നിധ്യത്തിലാണ് അക്രമം നടന്നതെന്ന് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല ആരോപിച്ചു. സംഭവത്തിൽ പള്ളി കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.</p>
<p>വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ബുൾഡോസർ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ബിജെപിയുടെ വിജയത്തിന് പിന്നാലെ ബംഗാളിലും യോഗി ആദിത്യനാഥ് മോഡൽ ഭരണം വരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സുവേന്ദു അധികാരി ബംഗാളിലെ &#8216;യോഗി&#8217; ആകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjps-vindictive-actions-threaten-democracy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടെണ്ണല്‍ 140 കേന്ദ്രങ്ങളില്‍</title>
		<link>https://www.chandrikadaily.com/counting-of-votes-in-140-centers.html</link>
					<comments>https://www.chandrikadaily.com/counting-of-votes-in-140-centers.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 04 May 2026 02:17:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[niyamasabaelection2026]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380875</guid>

					<description><![CDATA[ഇസിഐ നെറ്റ് മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന വെബ്സൈറ്റിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം അപ്പപ്പോള്‍ അറിയാം]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്&#x200d; നടക്കുക. വോട്ടെണ്ണല്&#x200d; ജോലികള്&#x200d;ക്കായി 15,465 ഉദ്യോഗസ്ഥരെ കമ്മിഷന്&#x200d; നിയോഗിച്ചിട്ടുണ്ട്.</p>
<p>140 റിട്ടേണിങ് ഓഫിസര്&#x200d;മാര്&#x200d;, 1,340 അഡീഷണല്&#x200d; റിട്ടേണിങ് ഓഫിസര്&#x200d;മാര്&#x200d;, 4,208 മൈക്രോ ഒബ്സര്&#x200d;വര്&#x200d;മാര്&#x200d;, 4,208 വോട്ടെണ്ണല്&#x200d; സൂപ്പര്&#x200d;വൈസര്&#x200d;മാര്&#x200d;, 5,563 വോട്ടെണ്ണല്&#x200d; അസിസ്റ്റന്റുമാര്&#x200d; എന്നിവര്&#x200d; വോട്ടെണ്ണല്&#x200d; പ്രക്രിയയുടെ ഭാഗമാകും.<br />
ഫലമറിയാം, ഓണ്&#x200d;ലൈനിലും</p>
<p>ഇസിഐ നെറ്റ് മൊബൈല്&#x200d; ആപ്പിലും results.eci.gov.in എന്ന വെബ്സൈറ്റിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്&#x200d; ഫലം അപ്പപ്പോള്&#x200d; അറിയാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/counting-of-votes-in-140-centers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാത്തിരിപ്പിന് വിട, വിധി ഇന്നറിയാം</title>
		<link>https://www.chandrikadaily.com/goodbye-waiting-fate-is-known-today.html</link>
					<comments>https://www.chandrikadaily.com/goodbye-waiting-fate-is-known-today.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 04 May 2026 02:09:17 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[election2026]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[niyamasabaelection2026]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380872</guid>

					<description><![CDATA[വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍
ആദ്യ ഫലസൂചന 9 മണിയോടെ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്&#x200d; ആരംഭിക്കും. 9 മണിയോടെ തന്നെ ആദ്യ ഫലസൂചനകള്&#x200d; പുറത്തുവരും. 11 മണിയോടെ കേരളം ഭരിക്കുന്നത് ഏത് മുന്നണിയെന്ന് വ്യക്തമാകും.</p>
<p>വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തിന് ശേഷം പുറത്തുവരുന്ന ജനവിധിയെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ഉറ്റുനോക്കുന്നത്. 10 വര്&#x200d;ഷത്തെ ജനദ്രോഹ ഭരണത്തിന് എതിരായി വോട്ടര്&#x200d;മാര്&#x200d; വിധിയെഴുതിയെന്ന എക്‌സിറ്റ് പോള്&#x200d; ഫലങ്ങളേക്കാള്&#x200d; ഗ്രൗണ്ട് റിപ്പോര്&#x200d;ട്ടുകളിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മിനിമം 80 മുതല്&#x200d; തരംഗമുണ്ടായാല്&#x200d; 100 വരെ സീറ്റുകളാണ് യു.ഡി.എഫ് നേതാക്കള്&#x200d; കണക്കുകൂട്ടുന്നത്. രാഹുല്&#x200d; ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടിയോടുള്ള വിശ്വാസവും പിണറായി ഭരണം മാറിയേ തീരൂവെന്ന ജനങ്ങളുടെ ഇച്ഛാശക്തിയുമാണ് വോട്ടെടുപ്പില്&#x200d; പ്രതിഫലിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ കനത്ത വിജയത്തിന്റെ സ്വാഭാവിക തുടര്&#x200d;ച്ച നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ഉണ്ടാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.</p>
<p>മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, വയനാട് ജില്ലകളില്&#x200d; യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം നേരിയ മാര്&#x200d;ജിനിലെങ്കിലും ഭരണത്തുടര്&#x200d;ച്ചയുണ്ടാകുമെന്ന അവകാശവാദത്തിലാണ് സി.പി.എം. കഴിഞ്ഞ തവണ എക്‌സിറ്റ് പോളുകള്&#x200d; 80 പ്രവചിച്ച ശേഷം 99 സീറ്റുകള്&#x200d; കിട്ടിയതിനാല്&#x200d; ഇത്തവണ പ്രവചിക്കപ്പെട്ട 60 കടന്ന് വിജയസംഖ്യയിലെത്താന്&#x200d; സാധ്യതയുണ്ടെന്ന് സി.പി.എം നേതാക്കള്&#x200d; അവകാശപ്പെടുന്നു.</p>
<p>61 സീറ്റുകളില്&#x200d; ഉറച്ച വിജയമെന്നാണ് സി.പി.എം കണക്കുകൂട്ടി വെച്ചിരിക്കുന്നത്. ബാക്കി 30 സീറ്റുകളില്&#x200d; വിജയിക്കാന്&#x200d; വലിയ പ്രയാസമില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ കണക്ക്. ബലാബലം മത്സരം നടന്നയിടങ്ങളില്&#x200d; വിജയം തങ്ങള്&#x200d;ക്കൊപ്പമാകുമെന്നും 75 സീറ്റുവരെ നേടാമെന്നും അദ്ദേഹം പറയുന്നു. തൃശൂര്&#x200d;, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കണ്ണൂര്&#x200d;, ആലപ്പുഴ, കാസര്&#x200d;കോട് ജില്ലകള്&#x200d; കൂടെനില്&#x200d;ക്കുമെന്ന വിശ്വാസത്തിലാണ് എല്&#x200d;.ഡി.എഫ്. പരാജയപ്പെട്ടാല്&#x200d; ഒരു സംസ്ഥാനത്തു പോലും ഭരണമില്ലാത്തവരായി സി.പി.എം മാറുമെന്നതാണ് ശ്രദ്ധേയം.</p>
<p>എന്നാല്&#x200d; ഏറ്റവുമൊടുവില്&#x200d; പുറത്തുവന്ന എക്‌സിറ്റ് പോളില്&#x200d; സന്തോഷിച്ചിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. 14 സീറ്റുകള്&#x200d; വരെയാണ് അവര്&#x200d; എന്&#x200d;.ഡി.എക്ക് നല്&#x200d;കിയിരിക്കുന്നത്. അതിനാല്&#x200d; കേരളത്തില്&#x200d; ഇക്കുറി തൂക്കുമന്ത്രിസഭ ഉണ്ടായേക്കാമെന്ന് ബി.ജെ.പിയുടെ മുതിര്&#x200d;ന്ന നേതാക്കള്&#x200d; ആവര്&#x200d;ത്തിച്ച് പറയുന്നതും കേള്&#x200d;ക്കാം. നേമം, കഴക്കൂട്ടം, വട്ടിയൂര്&#x200d;ക്കാവ്, ചാത്തന്നൂര്&#x200d;, തിരുവല്ല, തൃശൂര്&#x200d;, പാലക്കാട്, മഞ്ചേശ്വരം എന്നീ സീറ്റുകളിലാണ് ബി.ജെ.പി വിജയം പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം 20 സീറ്റുകളില്&#x200d; രണ്ടാമതെത്തുമെന്നും എന്&#x200d;ഡിഎ നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്&#x200d; 12.52 ശതമാനം വോട്ട് നേടിയ ബി.ജെ.പി 15 മുതല്&#x200d; 16 ശതമാനം വോട്ടിലേക്ക് ഉയരുമെന്നും അത് നിര്&#x200d;ണായകമാകുമെന്നും അവര്&#x200d; അവകാശപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/goodbye-waiting-fate-is-known-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
