<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>indian cricket team &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indian-cricket-team/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 06 Jan 2025 09:41:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>indian cricket team &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അയര്&#x200d;ലന്&#x200d;ഡിനെതിരെ ഏകദിന പരമ്പര; ടീമില്&#x200d; മിന്നിമണിയും ഇടംനേടി, സമൃതി മന്ഥാന ക്യാപ്റ്റന്&#x200d;</title>
		<link>https://www.chandrikadaily.com/odi-series-against-ireland-minnimani-was-also-included-in-the-team-and-samruti-manthana-was-the-captain.html</link>
					<comments>https://www.chandrikadaily.com/odi-series-against-ireland-minnimani-was-also-included-in-the-team-and-samruti-manthana-was-the-captain.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 06 Jan 2025 09:41:29 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[minnu mani]]></category>
		<category><![CDATA[SMRITI MANDHANA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324834</guid>

					<description><![CDATA[സമൃതി മന്ഥാന ക്യാപ്റ്റനായും ദീപ്തി ശര്&#x200d;മ ഉപനായക സ്ഥാനവും വഹിക്കും]]></description>
										<content:encoded><![CDATA[<p>മുംബൈ: അയര്&#x200d;ലന്&#x200d;ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലേക്കുള്ള ഇന്ത്യന്&#x200d; ടീമംഗങ്ങളെ പ്രഖ്യാപിച്ചു. സമൃതി മന്ഥാന ക്യാപ്റ്റനായും ദീപ്തി ശര്&#x200d;മ ഉപനായക സ്ഥാനവും വഹിക്കും. മലയാളി താരമായ മിന്നിമണിയും ടീമില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. പരമ്പരയില്&#x200d;നിന്ന് പേസര്&#x200d; രേണുക സിങ് ഠാക്കൂറിനും വിശ്രമം നല്&#x200d;കിയിട്ടുണ്ട്.</p>
<p>മിഡില്&#x200d; ഓര്&#x200d;ഡര്&#x200d; ബാറ്റര്&#x200d; തേജല്&#x200d; ഹസബ്‌നിസും 15 അംഗ സംഘത്തിലുണ്ട്. വെസ്റ്റിന്&#x200d;ഡീസിനെതിരെ മികച്ച പ്രകടനം നടത്തിയ യുവ ഓപണര്&#x200d; പ്രതിക റവാലും ടീമില്&#x200d; ഇടംനേടിയിട്ടുണ്ട്. വിന്&#x200d;ഡീസിനെതിരെ മൂന്ന് ഇന്നിങ്‌സില്&#x200d; 44.66 ശരാശരിയില്&#x200d; 134 റണ്&#x200d;സാണ് താരം നേടിയത്. ഈ മാസം 10, 12, 15 തീയതികളില്&#x200d; രാജ്‌കോട്ടിലെ നിരഞ്ജന്&#x200d; ഷാ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്&#x200d; നടക്കുക.</p>
<p>സ്മൃതി മന്ഥാന (ക്യാപ്റ്റന്&#x200d;), ദീപ്തി ശര്&#x200d;മ (വൈസ് ക്യാപ്റ്റന്&#x200d;), ഉമ ഛേത്രി (വിക്കറ്റ് കീപ്പര്&#x200d;), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്&#x200d;), മിന്നുമണി, പ്രിയ മിശ്ര, തനൂജ കന്&#x200d;വര്&#x200d;, പ്രതിക റവാല്&#x200d;, ഹര്&#x200d;ലീന്&#x200d; ഡിയോള്&#x200d;, ജെമീമ റോഡ്രിഗസ്, തേജല്&#x200d; ഹസബ്‌നിസ്, രഘ്വി ബിസ്ത്, ടിറ്റാസ് സന്ധു, സൈമ താക്കൂര്&#x200d;, സയാലി സാത്ഘരെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/odi-series-against-ireland-minnimani-was-also-included-in-the-team-and-samruti-manthana-was-the-captain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ബംഗ്ലാദേശ് ടി-20 പരമ്പരയിൽ കളിക്കും</title>
		<link>https://www.chandrikadaily.com/sanju-samson-in-indian-team-bangladesh-will-play-in-the-t20-series.html</link>
					<comments>https://www.chandrikadaily.com/sanju-samson-in-indian-team-bangladesh-will-play-in-the-t20-series.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 28 Sep 2024 16:46:48 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[Sanju Samson]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311338</guid>

					<description><![CDATA[അതേസമയം ഐപിഎല്ലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം.]]></description>
										<content:encoded><![CDATA[<p>ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്&#x200d; ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്&#x200d; യാദവ് നയിക്കുന്ന ടീമില്&#x200d; വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ട്. അഭിഷേക് ശര്&#x200d;മ, റിങ്കു സിങ്, ഹാര്&#x200d;ദിക് പാണ്ഡ്യ, റിയാന്&#x200d; പരാഗ്, നിതീഷ് കുമാര്&#x200d; റെഡ്ഡി എന്നിവരെല്ലാം ടീമിലുണ്ട്.</p>
<p>അതേസമയം ഐപിഎല്ലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം. ഹാര്&#x200d;ദിക് പാണ്ഡ്യ, റിയാന്&#x200d; പരാഗ്, അഭിഷേക് ശര്&#x200d;മ എന്നിവര്&#x200d; ഉള്&#x200d;പ്പെട്ട സ്‌പെഷ്യല്&#x200d; ട്രെയിനിങ് ക്യാമ്പില്&#x200d; മായങ്കിനെ ഉള്&#x200d;പ്പെടുത്തിയതോടെ താരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമിലെടുത്തേക്കുമെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു.</p>
<p>ഒക്ടോബര്&#x200d; ആറാം തീയതി ഗ്വാളിയറിലാണ് ആദ്യ ടി20. ഒമ്പതാം തീയതി ഡല്&#x200d;ഹിയില്&#x200d; രണ്ടാം മത്സരവും 12-ാം തീയതി ഹൈദരാബാദില്&#x200d; മൂന്നാം മത്സരവും നടക്കും. 2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷന്&#x200d; നീക്കങ്ങള്&#x200d;. മായങ്ക് യാദവ് ഉള്&#x200d;പ്പെടെയുള്ള താരങ്ങളെ നേരത്തേ കണ്ടെത്തി മികച്ച ടി20 ലോകകപ്പ് ടീമിനെ വാര്&#x200d;ത്തെടുക്കുക എന്നതാണ് ലക്ഷ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sanju-samson-in-indian-team-bangladesh-will-play-in-the-t20-series.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റാങ്കിംഗില്&#x200d; മൂന്ന് ഫോര്&#x200d;മാറ്റിലും ഒന്നാമതെത്തി ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം</title>
		<link>https://www.chandrikadaily.com/the-indian-cricket-team-topped-the-rankings-in-all-three-formats.html</link>
					<comments>https://www.chandrikadaily.com/the-indian-cricket-team-topped-the-rankings-in-all-three-formats.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 23 Sep 2023 07:03:23 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[indian cricket team]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275905</guid>

					<description><![CDATA[ക്രിക്കറ്റിലെ മൂന്ന് ഫോര്&#x200d;മാറ്റിലും ഒരേ സമയത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ.]]></description>
										<content:encoded><![CDATA[<p>ഐസിസി ഏകദിന റാങ്കിംഗില്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീം ഒന്നാമതെത്തി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം ജയിച്ചതോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്&#x200d;മാറ്റിലും ഇന്ത്യ ഒന്നാമതെത്തി. ക്രിക്കറ്റിലെ മൂന്ന് ഫോര്&#x200d;മാറ്റിലും ഒരേ സമയത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ.</p>
<p>അതേസമയം അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ സീമര്&#x200d; മുഹമ്മദ് ഷമി, അര്&#x200d;ധസെഞ്ച്വറികള്&#x200d; സ്വന്തമാക്കിയ ബാറ്റര്&#x200d;മാരായ റിഥുരാജ് ഗെയിക്‌വാദ് (71), ശുഭ്മാന്&#x200d; ഗില്&#x200d; (74) നായകന്&#x200d; കെ.എല്&#x200d; രാഹുല്&#x200d; (58 നോട്ടൗട്ട്), സുര്യകുമാര്&#x200d; യാദവ് (50) എന്നിവരുടെ മികവില്&#x200d; ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്&#x200d; എട്ട് പന്ത് ബാക്കി നില്&#x200d;ക്കെ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 276 ല്&#x200d; എല്ലാവരും പുറത്തായപ്പോള്&#x200d; 48.4 ഓവറില്&#x200d; അഞ്ച് വിക്കറ്റ് നഷ്ടത്തില്&#x200d; ഇന്ത്യ ലക്ഷ്യത്തിലെത്തി. ആദ്യ വിക്കറ്റില്&#x200d; ഗെയിക്‌വാദും ഗില്ലും ചേര്&#x200d;ന്ന് 142 റണ്&#x200d;സിന്റെ ശക്തമായ തുടക്കം ഇന്ത്യക്ക് നല്&#x200d;കി. പത്ത് ബൗണ്ടറികളുമായി ഗെയിക്‌വാദ് മനോഹരമായി കളിച്ചപ്പോള്&#x200d; ഗില്&#x200d; പതിവ് പോലെ ഭദ്രമായി കളിച്ചു. ഈ സഖ്യത്തിന്റെ നല്ല തുടക്കം പ്രയോജനപ്പെടുത്താന്&#x200d; ശ്രേയാംസ് അയ്യര്&#x200d;ക്കായില്ല. കേവലം മൂന്ന് റണ്&#x200d;സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. പക്ഷേ നാലാമനായി വന്ന രാഹുല്&#x200d; സുര്യകുമാറിനൊപ്പം ചേര്&#x200d;ന്ന് കുടുതല്&#x200d; നഷ്ടങ്ങളില്ലാതെ ടീമിനെ മുന്നോട്ട് നയിച്ചു. ഓസീസ് ബൗളര്&#x200d;മാരില്&#x200d; മികവ് കാട്ടിയത് 57 റണ്&#x200d;സിന് രണ്ട് വിക്കറ്റ് നേടിയ സ്പിന്നര്&#x200d; ആദം സാംപയായിരുന്നു.</p>
<p>ഇന്ത്യക്കായിരുന്നു ടോസ്. നായകന്&#x200d; കെ.എല്&#x200d; രാഹുല്&#x200d; ഓസ്‌ട്രേലിയക്കാരെ ബാറ്റിംഗിന് ക്ഷണിച്ചപ്പോള്&#x200d; കണ്ടത് മുഹമ്മദ് ഷമി ഷോ. ഏഷ്യാ കപ്പ് ക്രിക്കറ്റില്&#x200d; തിളങ്ങാന്&#x200d; കഴിയാതിരുന്ന കൊല്&#x200d;ക്കത്തക്കാരന്&#x200d; ആദ്യ ഓവറില്&#x200d; തന്നെ മിച്ചല്&#x200d; മാര്&#x200d;ഷിനെ സുന്ദരമായ യോര്&#x200d;ക്കറില്&#x200d; പുറത്താക്കി. ബൗണ്ടറിയോടെ തുടങ്ങിയ മാര്&#x200d;ഷിന്റെ പുറത്താവല്&#x200d; ഓസീസ് ക്യാമ്പിനെ പക്ഷേ ബാധിച്ചില്ല. പകരമെത്തിയ സ്റ്റീവന്&#x200d; സ്മിത്ത് ഡേവിഡ് വാര്&#x200d;ണര്&#x200d;ക്ക് കാര്യമായ പിന്തുണ നല്&#x200d;കി. ഷമിയെ മാത്രമല്ല ജസ്പ്രീത് ബുംറയെയും ഷാര്&#x200d;ദൂല്&#x200d; ഠാക്കൂറിനെയും ഈ സഖ്യം കരുത്തോടെ നേരിട്ടപ്പോള്&#x200d; സ്‌ക്കോര്&#x200d; ബോര്&#x200d;ഡില്&#x200d; ഉണര്&#x200d;വ് പ്രകടമായി. സ്പിന്നര്&#x200d;മാര്&#x200d; രംഗത്ത് വന്നപ്പോഴാണ് വാര്&#x200d;ണറുടെ രൂപത്തില്&#x200d; (52) രണ്ടാം വിക്കറ്റ്. ജഡേജയുടെ പന്തില്&#x200d; ഗില്ലിന് ക്യാച്ച്. രണ്ടാം വരവില്&#x200d; ഷമി അപകടകാരിയായ സ്മിത്തിനെ (41) മടക്കിയതോടെ മല്&#x200d;സരത്തിലേക്ക് ഇന്ത്യ തിരികെ വന്നു. ടീമിലേക്ക് തിരികെ വിളിക്കപ്പെട്ട രവിചന്ദ്രന്&#x200d; അശ്വിന്&#x200d; മാര്&#x200d;നസ് ലബുഷാനയെ (39) മടക്കിയപ്പോള്&#x200d; കാമറൂണ്&#x200d; ഗ്രീന്&#x200d; (31) റണ്ണൗട്ടായി. മധ്യനിരയില്&#x200d; ജോഷ് ഇന്&#x200d;ഗ്ലിസ്, മാര്&#x200d;ക്കസ് സ്‌റ്റോനിസ് എന്നിവര്&#x200d; പൊരുതി നിന്നപ്പോഴാണ് സ്‌ക്കോര്&#x200d; 250 കടന്നത്. എന്നാല്&#x200d; വാലറ്റത്തെ നിലയുറപ്പിക്കാന്&#x200d; ഷമി അനുവദിച്ചില്ല. 51 റണ്&#x200d;സിന് അഞ്ച് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ബുംറ 41 റണ്&#x200d;സിന് ഒരു വിക്കറ്റ് നേടിയപ്പോള്&#x200d; സ്പിന്നര്&#x200d;മാരായ രവിചന്ദ്രന്&#x200d; അശ്വിന്&#x200d;, രവീന്ദു ജഡേജ എന്നിവര്&#x200d; ഓരോ വിക്കറ്റുകള്&#x200d; നേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-indian-cricket-team-topped-the-rankings-in-all-three-formats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ച് ഇന്ത്യന്&#x200d; താരങ്ങളുടെ കോവിഡ് ഫലം നെഗറ്റീവ്;ആശ്വാസം</title>
		<link>https://www.chandrikadaily.com/indian-cricket-players-covid-test-result.html</link>
					<comments>https://www.chandrikadaily.com/indian-cricket-players-covid-test-result.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 05 Jan 2021 04:10:50 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[COVID TEST]]></category>
		<category><![CDATA[indian cricket team]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174922</guid>

					<description><![CDATA[വ്യാഴാഴ്ചയാണ് ഓസ്‌ട്രേലിയ്‌ക്കെതിരായ മൂന്നാംടെസ്റ്റ്. ആദ്യ ടെസ്റ്റ് ഓസീസും രണ്ടാംടെസ്റ്റ് ഇന്ത്യയും ജയിച്ചതോടെ മൂന്നാംടെസ്റ്റ് ആവേശമാകും.]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: മൂന്നാംടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യന്&#x200d; ടീമിന് ആശ്വാസം. അഞ്ച് ഇന്ത്യന്&#x200d; താരങ്ങളുടെയും സപ്പോര്&#x200d;ട്ടിംഗ് സ്റ്റാഫിന്റേയും കോവിഡ് ടെസ്റ്റ് നെഗറ്റീവായി. ഐസൊലേഷനിലായിരുന്ന താരങ്ങളില്&#x200d; നടത്തിയ ടെസ്റ്റിലാണ് കോവിഡ് നെഗറ്റീവായത്. മുന്&#x200d; നിശ്ചയപ്രകാരം ടീം പ്രത്യേക വിമാനത്തില്&#x200d; മെല്&#x200d;ബണില്&#x200d; നിന്നും സിഡ്‌നിയിലെത്തി. വ്യാഴാഴ്ചയാണ് ഓസ്‌ട്രേലിയ്‌ക്കെതിരായ മൂന്നാംടെസ്റ്റ്. ആദ്യ ടെസ്റ്റ് ഓസീസും രണ്ടാംടെസ്റ്റ് ഇന്ത്യയും ജയിച്ചതോടെ മൂന്നാംടെസ്റ്റ് ആവേശമാകും.</p>
<p>കോവിഡ് പ്രോട്ടോകോള്&#x200d; ലംഘിച്ച് ഹോട്ടലില്&#x200d; നിന്ന് ഭക്ഷണം കഴിച്ചെന്ന ആരോപണമുയര്&#x200d;ന്നതിനാലാണ് രോഹിത് ശര്&#x200d;മ്മ, ഋഷഭ് പന്ത്, ശുഭ്മാന്&#x200d;ഗില്&#x200d;, നവ്ദീപ് സെയ്‌നി, പൃഥ്വിഷാ എന്നീ താരങ്ങളോട് ഐസലേഷനില്&#x200d; കഴിയാന്&#x200d; ഓസീസ് ക്രിക്കറ്റ് ബോര്&#x200d;ഡ് നിര്&#x200d;ദേശിച്ചത്. തുടര്&#x200d;ന്ന് ഇവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു.</p>
<p>കോവിഡ് പ്രോട്ടോകോള്&#x200d; ലംഘനവുമായി ബന്ധപ്പെട്ട് വിവാദത്തില്&#x200d; അന്വേഷണം നടത്തുമെന്ന് ബോര്&#x200d;ഡ് അറിയിച്ചിട്ടുണ്ട്. ആദ്യ രണ്ട് ടെസ്റ്റ് നഷ്ടമായ രോഹിത് ശര്&#x200d;മ്മ മൂന്നാംടെസ്റ്റിനുള്ള ഇന്ത്യന്&#x200d; ടീമില്&#x200d; സ്ഥാനം പിടിക്കുമെന്നുറപ്പാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-cricket-players-covid-test-result.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്&#x200d; ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്&#x200d; ടീമില്&#x200d;</title>
		<link>https://www.chandrikadaily.com/sanju-samson-in-indian-team.html</link>
					<comments>https://www.chandrikadaily.com/sanju-samson-in-indian-team.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 26 Oct 2020 15:56:40 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[Sanju Samson]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164370</guid>

					<description><![CDATA[ സുനില്&#x200d; ജോഷിയുടെ നേതൃത്വത്തിലുള്ള സിലക്ടര്&#x200d;മാര്&#x200d; വിഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴി യോഗം ചേര്&#x200d;ന്നാണ് ടീമിനെ തിരഞ്ഞെടുത്തത്]]></description>
										<content:encoded><![CDATA[<p>മുംബൈ: കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷമുള്ള ആദ്യ വിദേശ പര്യടനത്തിനുള്ള ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്&#x200d; പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലിയാണ് മൂന്നു ഫോര്&#x200d;മാറ്റിലും നായകന്&#x200d;. പരുക്കുള്ള രോഹിത് ശര്&#x200d;മ, ഇഷാന്ത് ശര്&#x200d;മ എന്നിവരെ പരിഗണിച്ചിട്ടില്ല. അജിന്&#x200d;ക്യ രഹാനെയാണ് ടെസ്റ്റ് ടീമിന്റെ ഉപനായകന്&#x200d;. ട്വന്റി20 ഏകദിന ടീമുകളുടെ ഉപനായകന്&#x200d; കെ.എല്&#x200d;. രാഹുലാണ്.</p>
<p>യുഎഇയില്&#x200d; പുരോഗമിക്കുന്ന ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗില്&#x200d; (ഐപിഎല്&#x200d;) ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണ്&#x200d; ട്വന്റി20 ടീമില്&#x200d; ഇടംപിടിച്ചു. മുംബൈ ഇന്ത്യന്&#x200d;സിന്റെ സൂര്യകുമാര്&#x200d; യാദവ് ടീമില്&#x200d; ഇടംപിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസരം ലഭിച്ചില്ല. അമിതവണ്ണം മൂലം ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോര്&#x200d;ട്ടുണ്ടായിരുന്ന യുവ വിക്കറ്റ് കീപ്പര്&#x200d; ഋഷഭ് പന്ത് ടെസ്റ്റ് ടീമില്&#x200d; ഇടംപിടിച്ചു. അതേസമയം ഏകദിന, ട്വന്റി20 ടീമുകളില്&#x200d; പന്തിന് ഇടമില്ല.</p>
<p>സുനില്&#x200d; ജോഷിയുടെ നേതൃത്വത്തിലുള്ള സിലക്ടര്&#x200d;മാര്&#x200d; വിഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴി യോഗം ചേര്&#x200d;ന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. ഏതാണ്ട് ഏഴു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ടീമിനെ തിരഞ്ഞെടുക്കാന്&#x200d; സിലക്ടര്&#x200d;മാര്&#x200d; സമ്മേളിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്&#x200d; ഇന്ത്യയുടെ ഓസ്‌ട്രേലിയന്&#x200d; പര്യടനത്തിലെ ഏകദിന, ട്വന്റി20 മത്സരങ്ങള്&#x200d; സിഡ്‌നിയിലും കാന്&#x200d;ബറയിലുമായി നടത്താനാണ് നീക്കം.</p>
<p>ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്&#x200d;), മായങ്ക് അഗര്&#x200d;വാള്&#x200d;, പൃഥ്വി ഷാ, കെ.എല്&#x200d;. രാഹുല്&#x200d;, ചേതേശ്വര്&#x200d; പൂജാര, അജിന്&#x200d;ക്യ രഹാനെ (വൈസ് ക്യാപ്റ്റന്&#x200d;), ഹനുമ വിഹാരി, ശുഭ്മാന്&#x200d; ഗില്&#x200d;, വൃദ്ധിമാന്&#x200d; സാഹ (വിക്കറ്റ് കീപ്പര്&#x200d;), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്&#x200d;), ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, കുല്&#x200d;ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്&#x200d;.അശ്വിന്&#x200d;, മുഹമ്മദ് സിറാജ്</p>
<p>ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്&#x200d;), ശിഖര്&#x200d; ധവാന്&#x200d;, ശുഭ്മാന്&#x200d; ഗില്&#x200d;, കെ.എല്&#x200d;. രാഹുല്&#x200d; (വൈസ് ക്യാപ്റ്റന്&#x200d;, വിക്കറ്റ് കീപ്പര്&#x200d;), ശ്രേയസ് അയ്യര്&#x200d;, മനീഷ് പാണ്ഡെ, ഹാര്&#x200d;ദിക് പാണ്ഡ്യ, മായങ്ക് അഗര്&#x200d;വാള്&#x200d;, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹല്&#x200d;, കുല്&#x200d;ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ഷാര്&#x200d;ദുല്&#x200d; താക്കൂര്&#x200d;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sanju-samson-in-indian-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീശാന്തിന്റെ ബിസിസിഐ വിലക്ക് അവസാനിച്ചു; സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു, ഇനി കളിക്കാമെന്ന് താരം</title>
		<link>https://www.chandrikadaily.com/im-completely-free-s-sreesanths-spot-fixing-ban-ends.html</link>
					<comments>https://www.chandrikadaily.com/im-completely-free-s-sreesanths-spot-fixing-ban-ends.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Sep 2020 08:06:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[bcci]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[s.sreesanth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152739</guid>

					<description><![CDATA[37കാരനായ താരം ഇന്ത്യക്കായി ടെസ്റ്റില്&#x200d; 87 വിക്കറ്റുകള്&#x200d; നേടിയിട്ടുണ്ട്. 211 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്&#x200d; കളിച്ചിട്ടുള്ള ശ്രീശാന്ത് 2007ല്&#x200d; ടി20യിലും 2011ല്&#x200d; ഏകദിനത്തിലും ലോകകപ്പ് നേടിയ ഇന്ത്യന്&#x200d; ടീം അംഗമായിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തരപും: ഇന്ത്യ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്&#x200d;പ്പെടുത്തിയ വിലക്കിന്റെ കാലവധി അവസാനിച്ചു. ശ്രീശാന്തിന് ഇനി ക്രിക്കറ്റ് കളിക്കാന്&#x200d; ബിസിസിഐ അനുമതി നല്&#x200d;കി. തനിക്ക് സ്വാതന്ത്രം ലഭിച്ചെന്നും തനിക്കിനി കളിക്കാമെന്നും ശ്രീശാന്ത് പ്രതികരിച്ചു.</p>
<p>കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയായിരുന്നു. ക്രിക്കറ്റില്&#x200d; നിന്നുള്ള താരത്തിന്റെ 7 വര്&#x200d;ഷത്തെ വിലക്ക് സെപ്തംബര്&#x200d; 13ന് അവസാനിക്കുച്ചത്. തിങ്കളാഴ്ച മുതല്&#x200d; ശ്രീശാന്തിന് വീണ്ടും കളിക്കാന്&#x200d; ഇറങ്ങാം. &#8216;എനിക്ക് വീണ്ടും കളിക്കാന്&#x200d; സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ഇത് വലിയ ആശ്വസമാണ്. ഇപ്പോഴുള്ള മാനസികാവസ്ഥ മറ്റാര്&#x200d;ക്കെങ്കിലും മനസ്സിലാവുമെന്ന് തോന്നുന്നില്ല,&#8217; ശ്രീശാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.</p>
<p>കൊവിഡ് പ്രതിസന്ധി കാരണം നിലവില്&#x200d; ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിര്&#x200d;ത്തി വെച്ചിരിക്കുകയാണ്. അതിനാല്&#x200d; തന്നെ വളരെ പെട്ടെന്ന് തന്നെ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്&#x200d; മലയാളി താരത്തിന് സാധിക്കില്ല. &#8216;ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എനിക്ക് മുന്നില്&#x200d; കളിക്കാന്&#x200d; അവസരം ലഭിച്ചിരിക്കുകയാണ്. എന്നാല്&#x200d; ഇപ്പോള്&#x200d; രാജ്യത്തെവിടെയും കളിക്കാന്&#x200d; പറ്റില്ലെന്ന അവസ്ഥയാണ്,&#8217; ശ്രീശാന്ത് പറഞ്ഞു.</p>
<p><img loading="lazy" class="" src="https://akm-img-a-in.tosshub.com/indiatoday/images/story/202009/Indian-team_1200x768.jpeg?CVofR7seNAhQsd7M0x1wokicG5THFPrM&amp;size=770:433" alt="India lifted the 2007 T20 World Cup under MS Dhoni's captaincy. Pic: AFP" width="975" height="548" /></p>
<p>37കാരനായ താരം ഇന്ത്യക്കായി ടെസ്റ്റില്&#x200d; 87 വിക്കറ്റുകള്&#x200d; നേടിയിട്ടുണ്ട്. 211 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്&#x200d; കളിച്ചിട്ടുള്ള ശ്രീശാന്ത് 2007ല്&#x200d; ടി20യിലും 2011ല്&#x200d; ഏകദിനത്തിലും ലോകകപ്പ് നേടിയ ഇന്ത്യന്&#x200d; ടീം അംഗമായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/im-completely-free-s-sreesanths-spot-fixing-ban-ends.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാങ്കഡെയില്&#x200d; വന്നുവീണ ആ സ്‌കിസര്&#x200d; ഇനി ധോനിയുടെ സ്വന്തം ഇരിപ്പിടം</title>
		<link>https://www.chandrikadaily.com/2011-six-by-ms-dhoni-may-get-permanent-seat-at-wankhede-stadium.html</link>
					<comments>https://www.chandrikadaily.com/2011-six-by-ms-dhoni-may-get-permanent-seat-at-wankhede-stadium.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Aug 2020 11:16:43 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[ms dhioni]]></category>
		<category><![CDATA[MSD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=145795</guid>

					<description><![CDATA[മുംബൈ ക്രിക്കറ്റ് അസോസിയേഷന്&#x200d; (എംസിഎ) കൗണ്&#x200d;സില്&#x200d; അംഗമായ അജിന്&#x200d;ക്യ നായിക് ആണ് ആ നിര്&#x200d;ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച എംസിഎയ്ക്ക് അദ്ദേഹം കത്തെയച്ചു. ഇന്ത്യന്&#x200d; ക്രിക്കറ്റിന് ധോനി നല്&#x200d;കിയ സംഭാവനകള്&#x200d;ക്കുള്ള നന്ദി പ്രകടനമായും ആദരവായും സിക്സ് പതിച്ച സീറ്റ് ധോനിക്കായ് സമര്&#x200d;പ്പിക്കണമെന്നാണ് അദ്ദേഹം എഴുതിയത്. 2]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ക്രിക്കറ്റ് ആരാധകര്&#x200d;ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു കാഴ്ചയായിരുന്നു 2011 ലോകകപ്പില്&#x200d; വാങ്കഡെ സ്റ്റേഡിയത്തില്&#x200d;വച്ച് ധോനിയുടെ ബാറ്റില്&#x200d; നിന്നും ഉയര്&#x200d;ന്ന ആ സിക്സര്&#x200d; ബോള്&#x200d;. ഒമ്പത് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് ലോകകപ്പ് ഫൈനലില്&#x200d; മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്&#x200d; നിന്നുയര്&#x200d;ന്ന ആ പന്ത് പതിച്ചത് എംസിഎ പവലിയനില്&#x200d; ഒരു ഇരുപ്പിടത്തിലേക്കായിരുന്നു. ശ്രീലങ്കന്&#x200d; ബൗളര്&#x200d; നുവാന്&#x200d; കുലശേഖരയുടെ പന്തിനെ ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; മഹേന്ദ്ര സിങ് ധോനി സിക്സറിന് പറത്തിയാണ് ടീമിന്റെ വിജയം ഉറപ്പിച്ചതും. വര്&#x200d;ഷങ്ങള്&#x200d;ക്കൊടുവില്&#x200d; 2020 ആഗസ്ത് 15 ധോനി വിരമിക്കല്&#x200d; പ്രഖ്യാപിച്ചതോടെ പന്ത് പതിച്ച സീറ്റ് ധോനിയ്ക്കായി സമര്&#x200d;പ്പിക്കണമെന്ന നിര്&#x200d;ദ്ദേശമാണ് ഉയരുന്നത്.</p>
<p>മുംബൈ ക്രിക്കറ്റ് അസോസിയേഷന്&#x200d; (എംസിഎ) കൗണ്&#x200d;സില്&#x200d; അംഗമായ അജിന്&#x200d;ക്യ നായിക് ആണ് ആ നിര്&#x200d;ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച എംസിഎയ്ക്ക് അദ്ദേഹം കത്തെയച്ചു. ഇന്ത്യന്&#x200d; ക്രിക്കറ്റിന് ധോനി നല്&#x200d;കിയ സംഭാവനകള്&#x200d;ക്കുള്ള നന്ദി പ്രകടനമായും ആദരവായും സിക്സ് പതിച്ച സീറ്റ് ധോനിക്കായ് സമര്&#x200d;പ്പിക്കണമെന്നാണ് അദ്ദേഹം എഴുതിയത്. 2011 ലോകകപ്പ് വിജയത്തിലേക്ക് ധോണി പായിച്ച ആ സിക്സ് പതിച്ച സ്ഥലവും സീറ്റും കണ്ടെത്താന്&#x200d; കഴിയും അദ്ദേഹം പറഞ്ഞു.</p>
<p>16 വര്&#x200d;ഷത്തെ ക്രിക്കറ്റ് കരിയര്&#x200d; അവസാനിപ്പിച്ച ക്യാപ്റ്റന്&#x200d; കൂളിന്റെ തീരുമാനത്തിന് രണ്ട് ദിനങ്ങള്&#x200d;ക്കുശേഷമാണ് നായിക്ക് നിര്&#x200d;ദ്ദേശവുമായി രംഗത്തെത്തിയത്. ഇതോടെ ധോനി ആരാധകരും അതേ ആവശ്യമുയര്&#x200d;ത്തിയും സിക്‌സര്&#x200d; വീണ സീറ്റിന്റെ ചിത്രം പങ്കുവെച്ചും സോഷ്യല്&#x200d;മീഡിയയില്&#x200d; രംഗത്തെത്തിയിട്ടുണ്ട്.</p>
<p>ആസ്‌ത്രേലിയ അടക്കം മറ്റു രാജ്യങ്ങളില്&#x200d; ഇത്തരത്തില്&#x200d; താരങ്ങള്&#x200d;ക്കായി സീറ്റ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്&#x200d; ആദ്യമായിട്ടാണ് ഒരു താരത്തിന്റെ പേരില്&#x200d; ഒരു സീറ്റെന്ന് ആവശ്യമുയരുന്നത്. 1993-ല്&#x200d; സൈമണ്&#x200d; ഓഡോണല്ലിന്റെ 122 മീറ്റര്&#x200d; നീളമുള്ള സിക്സിനെ ഓര്&#x200d;മ്മിക്കുന്നതിന് മെല്&#x200d;ബണ്&#x200d; ക്രിക്കറ്റ് ഗ്രൗണ്ടിലെ ഗ്രേറ്റ് സതേണ്&#x200d; സ്റ്റാന്&#x200d;ഡിലെ ഒരു സീറ്റ് മഞ്ഞ നിറം അടിച്ചിരുന്നു. വിക്ടോറിയ്ക്കുവേണ്ടി ന്യൂ സൗത്ത് വെയില്&#x200d;സിനെതിരെയാണ് സൈമണ്&#x200d; ആ സിക്സ് പറത്തിയത്. 2018-ല്&#x200d; ബ്രാഡ് ഹോഗ് തന്റെ വിട വാങ്ങല്&#x200d; മത്സരത്തില്&#x200d; അടിച്ച 96 മീറ്റര്&#x200d; നീളമുള്ള സിക്സും മെല്&#x200d;ബണിലെ എത്തിഹാദ് സ്റ്റേഡിയത്തില്&#x200d; മൂന്നാം നിരയില്&#x200d; ചുവപ്പു പൂശിയ സീറ്റിനാല്&#x200d; ഓര്&#x200d;മ്മിക്കപ്പെടുന്നു.</p>
<p><img src="https://images.news18.com/ibnlive/uploads/2020/08/1597734793_elliot.jpg" /></p>
<p>ചരിത്രത്തിലാദ്യമായി 2015-ല്&#x200d; ന്യൂസിലാന്&#x200d;ഡിനെ ലോകകപ്പ് ഫൈനലില്&#x200d; എത്തിച്ച സിക്സിനെ ആദരിച്ച ഓക്ലന്&#x200d;ഡിലെ ഈഡന്&#x200d; പാര്&#x200d;ക്കിലെ ഒരു സീറ്റ് മുന്&#x200d; ഓള്&#x200d; റൗണ്ടറായ ഗ്രാന്&#x200d;ഡ് എല്ലിയട്ടിന്റെ പേരില്&#x200d; ന്യൂസിലാന്&#x200d;ഡ് ക്രിക്കറ്റ് സമര്&#x200d;പ്പിച്ചിട്ടുണ്ട്. സെമി ഫൈനലില്&#x200d; ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്&#x200d; സ്റ്റെയ്നിനെ സിക്സ് അടിച്ചാണ് എലിയട്ട് ടീമിനെ ഫൈനലില്&#x200d; എത്തിച്ചത്. സമാനമായ നീക്കത്തിനാണ് ആരാധകര്&#x200d; ഇപ്പോള്&#x200d; ധോനിയുടെ കാര്യത്തില്&#x200d; മുന്നോട്ടു വരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2011-six-by-ms-dhoni-may-get-permanent-seat-at-wankhede-stadium.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;നാളെ ആരു ഓര്&#x200d;ക്കാന്&#x200d;, ആര്&#x200d;ക്കുണ്ട് സമയം&#8230;?&#8221;; ക്യാപ്റ്റന്&#x200d; കൂള്&#x200d; കളംവിട്ടത് വിഷാദ നായകനായോ!!</title>
		<link>https://www.chandrikadaily.com/dhoni-s-and-sakshi-singhs-reactions-on-retirement-announcements.html</link>
					<comments>https://www.chandrikadaily.com/dhoni-s-and-sakshi-singhs-reactions-on-retirement-announcements.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Aug 2020 07:52:13 +0000</pubDate>
				<category><![CDATA[Career]]></category>
		<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Amitab bachchan]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[INDIAN CRICKET]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[MSD]]></category>
		<category><![CDATA[sakshi singh]]></category>
		<guid isPermaLink="false">https://chandrikadaily.com/?p=145267</guid>

					<description><![CDATA[എംഎസ്ഡി എന്ന ബ്രാന്റ് നെയിമിലും ഏഴാം നമ്പറിലും തലയായും ആരാധകരുടെ മനസ്സ് കീഴക്കിയ റാഞ്ചിക്കാരന്&#x200d; ഒടുവില്&#x200d; മൈതാനം വിടുന്നത് മനസ്സു തകര്&#x200d;ന്നാണോ എന്ന ചോദ്യമാണ് ആദ്ദേഹത്തിന്റെ വിരമിക്കല്&#x200d; സന്ദേശം ഉയര്&#x200d;ത്തുന്നത്.]]></description>
										<content:encoded><![CDATA[<p><a href="https://twitter.com/chickukottaram"><strong>Chicku Irshad</strong></a></p>
<p>ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയെ കിരീട വിജയങ്ങളിലേക്ക് നയിച്ച മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്&#x200d; നിന്ന് വിരമിക്കല്&#x200d; പ്രഖ്യാപിച്ചു. കോലിയുടെ കീഴില്&#x200d; 2019 ക്രിക്കറ്റ് ലോകകപ്പില്&#x200d; അവസാനമായി രാജ്യത്തിന് വേണ്ടി കളിച്ച താരം സജീവ ക്രിക്കറ്റില്&#x200d; നിന്ന് ഇക്കാലമത്രയും മാറിനില്&#x200d;ക്കുകയായിരുന്നു. ഒടുക്കം രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്&#x200d; തന്നെയാണ് ഇന്ത്യയുടെ ക്യാപ്റ്റന്&#x200d; കൂള്&#x200d; കളംവിട്ടത്. എന്നാല്&#x200d; എംഎസ്ഡി എന്ന ബ്രാന്റ് നെയിമിലും ഏഴാം നമ്പറിലും തലയായും ആരാധകരുടെ മനസ്സ് കീഴക്കിയ റാഞ്ചിക്കാരന്&#x200d; ഒടുവില്&#x200d; മൈതാനം വിടുന്നത് മനസ്സു തകര്&#x200d;ന്നാണോ എന്ന ചോദ്യമാണ് ആദ്ദേഹത്തിന്റെ വിരമിക്കല്&#x200d; സന്ദേശം ഉയര്&#x200d;ത്തുന്നത്.</p>
<p>സോഷ്യല്&#x200d; മീഡിയയില്&#x200d; വിടവാങ്ങല്&#x200d; പ്രഖ്യാപിച്ചുകൊണ്ട് താരം പോസ്റ്റ് ചെയ്ത നൊസ്റ്റാള്&#x200d;ജിക് വീഡിയോയുടെ പശ്ചാത്തല ഗാനം അത്രക്ക് വിഷാദ കാവ്യമായിപ്പോയി എന്നതാണ് ആരാധരുടെ മനസ്സ് പറയുന്നത്. പ്രശസ്ത കവി സാഹിര്&#x200d; ലുധിയാന്&#x200d;വി രചിച്ച &#8216;മേ പല്&#x200d; ദോ പല്&#x200d; കാ ശായര്&#x200d; ഹൂം&#8221; എന്ന ദാര്&#x200d;ശനിക മാനങ്ങളുള്ള കവിതക്ക് ചിത്രീകരണമൊരുക്കിയതാണ് ധോനിയുടെ വിടവാങ്ങല്&#x200d; വീഡിയോ. വിഷാദം നിറഞ്ഞ ഒരു വിടവാങ്ങലായ ഈ കവിത പിന്നീട് കവിയുടെ അനുമതിയോടെ അമിതാഭ് ബച്ചന്റെ &#8220;കഭീ കഭീ&#8221; എന്ന സിനിമക്കായയും ഉപയോഗിച്ചിരുന്നു. യഷ് ചോപ്ര ഒരുക്കിയ ചിത്രത്തില്&#x200d; ബച്ചന്&#x200d; അവതരിപ്പിക്കുന്ന അമിത് എന്ന കഥാപാത്രം കവിസമ്മേളനത്തില്&#x200d; ആലപിക്കുന്ന രീതിയില്&#x200d; ഖയ്യാം ചിട്ടപ്പെടുത്തിയ ഗാനം മുകേഷാണ് പാടിയത്.</p>
<p>വരുന്ന ലോകകപ്പിലും രാജ്യത്തിന്റെ വിക്കറ്റ് കീപ്പറും ഫിനിഷറുമായി കളം നിറയാന്&#x200d; താരത്തിന്റെ തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷകള്&#x200d;ക്കിടെയാണ് കോവിഡ്‌ മഹാമാരിക്കിടെ ധോനിയുടെ അപ്രതീക്ഷിത വിടവാങ്ങള്&#x200d;. ഇക്കാലയളവില്&#x200d; മഹേന്ദ്ര സിംഗ് ധോനി എന്ന 39 കാരന്&#x200d; അനുഭവിച്ചതെല്ലാം ഉള്&#x200d;പ്പെടുന്നത് തന്നെയാണ് ഈ പാട്ടിലുള്ളതും.</p>
<p><a href="https://www.youtube.com/watch?v=5GAZSUu6HqA&amp;feature=emb_title">&#8220;മേ പല്&#x200d; ദോ പല്&#x200d; കാ ശായര്&#x200d; ഹൂം പല്&#x200d; ദോ പല്&#x200d; മേരി കഹാനി ഹേ പല്&#x200d; ദോ പല്&#x200d; മേരി ഹസ്തി ഹേ പല്&#x200d; ദോ പല്&#x200d; മേരി ജവാനി ഹേ..&#8221;</a> എന്ന് തുടങ്ങുന്ന സാഹിറിന്റെ വരികളുടെ ആശയം ഇങ്ങനെയാണ്..</p>
<p><em>ഈ ഒന്നോ രണ്ടോ നിമിഷങ്ങളില്&#x200d; മാത്രമാണ് ഞാന്&#x200d; കവിയാവുന്നത്.</em><br />
<em>എന്റെ കഥ, എന്റെ യൗവനം, എന്റെ സാന്നിധ്യവുമെല്ലാം ഈ ഒന്നോ രണ്ടോ നിമിഷത്തേക്ക് മാത്രമുള്ളത്.</em><br />
<em>എനിക്ക് മുന്&#x200d;പ് ഈ വഴികളില്&#x200d; എണ്ണമറ്റ കവികള്&#x200d; വന്നു മറഞ്ഞുപോയിരിക്കുന്നു</em><br />
<em>ചിലര്&#x200d; നീറുന്ന ഹൃദയവുമായി,</em><br />
<em>ചിലര്&#x200d; ആത്മംതൃപ്തിയോടെ.</em><br />
<em>അവരും നൈമിഷികമായി മാത്രം നിലനിന്നവരാണ്</em><br />
<em>ഞാനും നിങ്ങള്&#x200d;ക്കൊപ്പം അത്തരമൊരു നിമിഷത്തിലായിരുന്നു ഇത്തിരി നേരം</em></p>
<p><em>ഇന്ന് ഞാന്&#x200d; നിങ്ങളുടെ ഭാഗമാണെങ്കിലും</em><br />
<em>നാളെ ഞാന്&#x200d; നിങ്ങളില്&#x200d; നിന്നായി കാലഹരണപ്പെടും </em></p>
<p><em>നാളെ പുതിയ കവികള്&#x200d; വരും.</em><br />
<em>അവരുടെ കവിതകള്&#x200d; പഴയവ നിഷ്പ്രഭമാക്കും.</em><br />
<em>അവര്&#x200d; എന്നെക്കാള്&#x200d; നല്ല എഴുത്തുകാരാവും</em><br />
<em>നിങ്ങളെക്കാള്&#x200d; നല്ല ആസ്വാദകരും അവര്&#x200d;ക്കുണ്ടാകും..</em><br />
<em>എങ്കിലും എന്നെ ആരെങ്കിലും ഓര്&#x200d;ത്തിരുന്നെങ്കിലെന്ന് ഞാന്&#x200d; കരുതുന്നു!</em><br />
<em>എന്നാല്&#x200d; എന്തിനോര്&#x200d;ക്കണം അല്ലേ?</em><br />
<em>തിരക്കുപിടിച്ച ഈ ലോകത്ത് എന്നെ ഓര്&#x200d;ത്ത് പാഴാക്കാന്&#x200d; ആര്&#x200d;ക്കുണ്ട് സമയം&#8230;?&#8221;</em></p>
<p>ധോനി തന്റെ ഇടം പിരിയുമ്പോള്&#x200d; ഈ വരികളെ വിടവാങ്ങലായി എടുത്തത് യാദൃച്ഛികമാവില്ല. ജയങ്ങള്&#x200d;ക്കിടയിലും താരം വിമര്&#x200d;ശിക്കപ്പെട്ട കാലം വ്യക്തമാക്കുന്നത് അതാണ്. ഔട്ടാവുണ്ടാമ്പോള്&#x200d; തിരിഞ്ഞുനോക്കാതെ മൈതാനം വിടുന്ന ക്യാപ്റ്റന്&#x200d; കൂളിന്റെ പക്വതയാര്&#x200d;ന്ന ജീവിതവീക്ഷണവും ഫിനിഷറിന്റെ ഹെലികോപ്റ്റര്&#x200d; ഷോട്ടും എല്ലാമുണ്ട് ആ വരികളില്&#x200d;. മാറ്റങ്ങളെ ഉള്&#x200d;ക്കൊള്ളാന്&#x200d; സാധിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ആത്മഗതം.</p>
<p><img src="https://images.tribuneindia.com/cms/gall_content/2019/9/2019_9$largeimg13_Friday_2019_145548518.jpg" alt="Sakshi Dhoni finally breaks silence on MS Dhoni's retirement 'rumours'" /></p>
<p>അതേസമയം, ഇന്ത്യന്&#x200d; ക്രിക്കറ്റിന് ഒരിക്കലും മറക്കാത്ത വിജയങ്ങള്&#x200d; സമ്മാനിച്ച എം.എസ് ധോണിയുടെ വിരമിക്കല്&#x200d; തീരുമാനത്തില്&#x200d; പ്രതികരിച്ച ഭാര്യ സാക്ഷി സിങും വികാരാഭരിതയായി. സോഷ്യല്&#x200d; മീഡിയയില്&#x200d; ഉയരുന്ന ധോനി വിരുദ്ധ പ്രചരണങ്ങള്&#x200d;ക്കിടയില്&#x200d; പോലും ധോണിയുടെ തീരുമാനങ്ങള്&#x200d;ക്കെല്ലാം ഉറച്ച പിന്തുണ നല്&#x200d;കിയിരുന്ന, വിമര്&#x200d;ശനങ്ങളോട് ശക്തമായി തിരിച്ചടിച്ചിരുന്ന വ്യക്തിയാണ് സാക്ഷി. നേടിയെടുത്തതിലെല്ലാം നിങ്ങള്&#x200d;ക്ക് അഭിമാനിക്കാവുന്നതാണ്. കളിക്കളത്തില്&#x200d; ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതിന് അഭിനന്ദനങ്ങള്&#x200d;. നിങ്ങളുടെ നേട്ടങ്ങളിലും വ്യക്തിത്വത്തിലും ഞാന്&#x200d; അഭിമാനിക്കുന്നു. ആരോഗ്യവും സന്തോഷവും നിറയുന്ന ഒരു ഭാവി ആശംസിക്കുകയാണെന്നും സാക്ഷി കുറിച്ചു.</p>
<p>അമേരിക്കന്&#x200d; എഴുത്തുകാരി മായ ആഞ്ചിലോവിന്റെ വാക്കുകളും സാക്ഷി ധോണിക്കായി വൈകാരികമായി കുറിച്ചിട്ടുണ്ട്. നിങ്ങള്&#x200d; പറഞ്ഞത് ജനങ്ങള്&#x200d; മറന്നേക്കാം, നിങ്ങള്&#x200d; ചെയ്ത കാര്യങ്ങളും അവര്&#x200d; മറന്നേക്കാം. എന്നാല്&#x200d;, അവരുടെയുള്ളില്&#x200d; നിങ്ങളുണ്ടാക്കിയ വൈകാരിക അനുഭവം അവര്&#x200d; ഒരിക്കലും മറക്കില്ലെന്നായിരുന്നു മായയുടെ വാക്കുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dhoni-s-and-sakshi-singhs-reactions-on-retirement-announcements.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫോര്&#x200d;മാറ്റിന് യോജിച്ച തരത്തിലുള്ള ബാറ്റിംങ് പുറത്തെടുക്കണം;ധവാനെ വിമര്&#x200d;ശിച്ച് സുനില്&#x200d; ഗവാസ്‌കര്&#x200d;</title>
		<link>https://www.chandrikadaily.com/sunil-gavaskar-critisised-dhawan-batting-in-twenty-twenty-format.html</link>
					<comments>https://www.chandrikadaily.com/sunil-gavaskar-critisised-dhawan-batting-in-twenty-twenty-format.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 05 Nov 2019 12:12:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[shikar dhawan]]></category>
		<category><![CDATA[Sunil Gavaskar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143790</guid>

					<description><![CDATA[ഇന്ത്യന്&#x200d; ഓപ്പണര്&#x200d; ശിഖര്&#x200d; ധവാന്റെ ബാറ്റിങ് പ്രകടനത്തില്&#x200d; അതൃപ്തി പ്രകടിപ്പിച്ച് സുനില്&#x200d; ഗാവസ്‌കര്&#x200d;. ടി20 ഫോര്&#x200d;മാറ്റിന് യോജിച്ച തരത്തിലുള്ള ബാറ്റിങ് പ്രകടനമല്ല ധവാന്&#x200d; കാഴ്ച വെച്ചതെന്നാണ് ഗവാസ്‌കറുടെ വിമര്&#x200d;ശനം. 42 പന്തില്&#x200d; നിന്നാണ് ധവാന്&#x200d; 41 റണ്&#x200d;സെടുത്തത്. രോഹിത് ശര്&#x200d;മ പെട്ടെന്ന് പുറത്തായ സാഹചര്യത്തില്&#x200d; ഇന്ത്യന്&#x200d; സ്‌കോര്&#x200d; ഉയര്&#x200d;ത്തേണ്ട ചുമതല ധവാനുണ്ടായിരുന്നു. എന്നാല്&#x200d; അക്കാര്യത്തില്&#x200d; ധവാന്&#x200d; പരാജയപ്പെടുകയായിരുന്നു.ഗവാസ്‌കര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. &#8216;അടുത്ത രണ്ട് മത്സരത്തിലും ധവാന്റെ പ്രകടനം ഇങ്ങനെ തന്നെയാണെങ്കില്&#x200d; സ്വാഭാവികമായും ടീമിലെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങള്&#x200d; ഉയരും. 4045 [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇന്ത്യന്&#x200d; ഓപ്പണര്&#x200d; ശിഖര്&#x200d; ധവാന്റെ ബാറ്റിങ് പ്രകടനത്തില്&#x200d; അതൃപ്തി പ്രകടിപ്പിച്ച് സുനില്&#x200d; ഗാവസ്‌കര്&#x200d;.  ടി20 ഫോര്&#x200d;മാറ്റിന് യോജിച്ച തരത്തിലുള്ള ബാറ്റിങ് പ്രകടനമല്ല ധവാന്&#x200d; കാഴ്ച വെച്ചതെന്നാണ്  ഗവാസ്‌കറുടെ വിമര്&#x200d;ശനം. 42 പന്തില്&#x200d; നിന്നാണ് ധവാന്&#x200d; 41 റണ്&#x200d;സെടുത്തത്. രോഹിത് ശര്&#x200d;മ പെട്ടെന്ന് പുറത്തായ സാഹചര്യത്തില്&#x200d; ഇന്ത്യന്&#x200d; സ്‌കോര്&#x200d; ഉയര്&#x200d;ത്തേണ്ട ചുമതല ധവാനുണ്ടായിരുന്നു. എന്നാല്&#x200d; അക്കാര്യത്തില്&#x200d; ധവാന്&#x200d; പരാജയപ്പെടുകയായിരുന്നു.ഗവാസ്‌കര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. </p>



<p>&#8216;അടുത്ത രണ്ട് മത്സരത്തിലും ധവാന്റെ പ്രകടനം ഇങ്ങനെ തന്നെയാണെങ്കില്&#x200d; സ്വാഭാവികമായും ടീമിലെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങള്&#x200d; ഉയരും. 4045 റണ്&#x200d;സ് നിങ്ങള്&#x200d; അത്രയും പന്തില്&#x200d; നിന്ന് തന്നെയാണ് എടുക്കുന്നതെങ്കില്&#x200d; ടി20 ക്രിക്കറ്റില്&#x200d; ടീമിന് അത് കൊണ്ട് വലിയ ഗുണമൊന്നുമില്ല. ധവാന്&#x200d; തന്നെ ഇക്കാര്യം ചിന്തിച്ച് തുടങ്ങണം,&#8217; ഗാവസ്‌കര്&#x200d; പറഞ്ഞു.ഒന്നാം ടി20യില്&#x200d; ബംഗ്ലാദേശിനോട് ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sunil-gavaskar-critisised-dhawan-batting-in-twenty-twenty-format.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റാഞ്ചിയും കീഴടക്കി ഇന്ത്യ;ജയം ഇന്നിങ്‌സിനും 202 റണ്&#x200d;സിനും</title>
		<link>https://www.chandrikadaily.com/india-white-wash-test-series-against-south-africa.html</link>
					<comments>https://www.chandrikadaily.com/india-white-wash-test-series-against-south-africa.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 22 Oct 2019 06:21:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[test cricket]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142215</guid>

					<description><![CDATA[റാഞ്ചിയില്&#x200d; ചരിത്രം കുറിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്&#x200d; ഒരു ഇന്നിങ്‌സിനും 202 റണ്&#x200d;സിനുമാണ് ഇന്ത്യ വിജയിച്ചത്. നാലാം ദിനം രണ്ട് വിക്കറ്റുകള്&#x200d; മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. തുടക്കത്തില്&#x200d; തന്നെ വിക്കറ്റുകള്&#x200d; നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ചരിത്രത്തില്&#x200d; ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് എതിരെ ടെസ്റ്റ് പരമ്പര തൂത്തു വാരുന്നത്. ഫോളോ ഓണ്&#x200d; വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്&#x200d; വെറും 133 റണ്&#x200d;സിനാണ് എല്ലാവരും പുറത്തായത്. ആദ്യ ഇന്നിങ്‌സില്&#x200d; 162 റണ്&#x200d;സാണ് അവര്&#x200d; എടുത്തിരുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>റാഞ്ചിയില്&#x200d; ചരിത്രം കുറിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്&#x200d;  ഒരു ഇന്നിങ്‌സിനും 202 റണ്&#x200d;സിനുമാണ് ഇന്ത്യ വിജയിച്ചത്.  നാലാം ദിനം രണ്ട് വിക്കറ്റുകള്&#x200d; മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. തുടക്കത്തില്&#x200d; തന്നെ വിക്കറ്റുകള്&#x200d; നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ചരിത്രത്തില്&#x200d; ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് എതിരെ ടെസ്റ്റ് പരമ്പര തൂത്തു വാരുന്നത്.</p>



<p>ഫോളോ ഓണ്&#x200d; വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്&#x200d; വെറും 133 റണ്&#x200d;സിനാണ് എല്ലാവരും പുറത്തായത്. ആദ്യ ഇന്നിങ്‌സില്&#x200d; 162 റണ്&#x200d;സാണ് അവര്&#x200d; എടുത്തിരുന്നത്. ഒന്നാം ഇന്നിങ്‌സില്&#x200d; ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്&#x200d; 497 റണ്&#x200d;സാണെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-white-wash-test-series-against-south-africa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
