<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>indian embassy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indian-embassy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 24 May 2024 06:50:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>indian embassy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അബ്ദുറഹീമിന്റെ മോചനം: ദിയാധനം ഇന്ത്യന്&#x200d; എംബസിക്ക് കൈമാറി</title>
		<link>https://www.chandrikadaily.com/abdur-rahims-release-diadhana-handed-over-to-indian-embassy.html</link>
					<comments>https://www.chandrikadaily.com/abdur-rahims-release-diadhana-handed-over-to-indian-embassy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 May 2024 06:50:06 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Abdur Rahim]]></category>
		<category><![CDATA[handed]]></category>
		<category><![CDATA[indian embassy]]></category>
		<category><![CDATA[release]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298530</guid>

					<description><![CDATA[ഇന്നലെ ഉച്ചയോടെയാണ് ട്രസ്റ്റ്ഭാരവാഹികള്&#x200d; തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്.]]></description>
										<content:encoded><![CDATA[<p>ലോക മലയാളി സമൂഹത്തെ ചേര്&#x200d;ത്തുനിര്&#x200d;ത്തി സ്വപ്‌നതുല്യമായി സമാഹരിച്ച തുകയില്&#x200d; നിന്ന് അബ്ദുറഹീമിന്റെ മോചന ദ്രവ്യത്തിനാവശ്യമായ വിഹിതം റിയാദിലെ ഇന്ത്യന്&#x200d; എംബസിയിലേക്ക് കൈമാറി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ സ്വദേശി എം.പി അബ്ദു റഹീമിന്റെ മോചനത്തിനായി ദിയ ധനം നല്&#x200d;കാനുള്ള പതിനഞ്ച് മില്യണ്&#x200d; സഊദി റിയാലിന് തുല്യമായ തുകയാണ് റിയാദ് ഇന്ത്യന്&#x200d; എംബസിയുടെ നിര്&#x200d;ദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതെന്ന് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും റിയാദിലെ നിയമസഹായ സമിതിയും വാര്&#x200d;ത്താകുറിപ്പില്&#x200d; അറിയിച്ചു.</p>
<p>ഇന്നലെ ഉച്ചയോടെയാണ് ട്രസ്റ്റ്ഭാരവാഹികള്&#x200d; തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ദിയാധനം കൈമാറാനുള്ള എംബസിയുടെ നിര്&#x200d;ദേശം ബുധനാഴ്ച വൈകീട്ടാണ് റഹീമിന്റെ കുടുംബത്തിന്റെ പവര്&#x200d; ഓഫ് അറ്റോര്&#x200d;ണി സിദ്ദീഖ് തുവൂരിനും കുടുംബത്തിനും ലഭിച്ചത്.</p>
<p>ഉടനെ തെന്നെ ട്രസ്റ്റ് ഭാരവാഹികള്&#x200d; റിയാദിലെ നിയമസഹായ സമിതിയുമായി സഹകരിച്ചുകൊണ്ട് പണം കൈമാറാനുള്ള നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കി. അതോടപ്പം എംബസിയില്&#x200d; നിന്ന് പണം കൈമാറ്റത്തിനാവശ്യമായ അഫിഡറ്റും റഹീമിന്റെ കുടുംബം ഇന്നലെ രാവിലെ എംബസിയിലെത്തിച്ചു.</p>
<p>വൈകാതെ തെന്നെ എംബസി കോടതിയുടെ പേരിലുള്ള സെര്&#x200d;ട്ടിഫൈഡ് ചെക്ക് ഗവര്&#x200d;ണറേറ്റിന് കൈമാറും.ചെക്ക് ലഭിച്ചാലുടന്&#x200d; അനുരഞ്ജന കരാറില്&#x200d; ഒപ്പു വെക്കാന്&#x200d; കൊല്ലപ്പെട്ട അനസിന്റെ അനന്തരവകാശികളോ അല്ലെങ്കില്&#x200d; അവര്&#x200d; ചുമതലപ്പെടുത്തിയ വക്കീലോ ഗവര്&#x200d;ണറേറ്റ് മുമ്പാകെ ഹാജരാകും.</p>
<p>അബ്ദു റഹീം ട്രസ്റ്റ് സമിതി ചെയര്&#x200d;മാന്&#x200d; കെ സുരേഷ്, ജനറല്&#x200d; കണ്&#x200d;വീനര്&#x200d; കെ കെ ആലിക്കുട്ടി മാസ്റ്റര്&#x200d;, ട്രഷറര്&#x200d; എം ഗിരീഷ് കോ ഓഡിനേറ്റര്&#x200d;മാരായ മജീദ് അമ്പലക്കണ്ടി, എം മൊയ്തീന്&#x200d; കോയ, കുടുംബാങ്ങളായ അബ്ബാസ് തൊടിയില്&#x200d; ,നസീര്&#x200d; കോടാമ്പുഴ ,ജവാദ് പെരുമുഖം. ഗോപി കൊടക്കല്ല് തുടങ്ങിയവര്&#x200d; നാട്ടിലെ നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കാന്&#x200d; നേതൃത്വം കൊടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abdur-rahims-release-diadhana-handed-over-to-indian-embassy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുബൈ എയര്&#x200d;പോര്&#x200d;ട്ട് വഴിയുള്ള യാത്രക്കാര്&#x200d; വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്&#x200d; എംബസ്സി</title>
		<link>https://www.chandrikadaily.com/passengers-via-dubai-airport-to-ensure-flight-time-indian-embassy.html</link>
					<comments>https://www.chandrikadaily.com/passengers-via-dubai-airport-to-ensure-flight-time-indian-embassy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Apr 2024 08:07:32 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dubai airport]]></category>
		<category><![CDATA[indian embassy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295582</guid>

					<description><![CDATA[ദുബൈ എയര്&#x200d;പോര്&#x200d;ട്ട് റണ്&#x200d;വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്&#x200d;ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്&#x200d;സല്&#x200d; ചെയ്യുകയോ ചെയ്തത്.]]></description>
										<content:encoded><![CDATA[<p>അബുദാബി: റണ്&#x200d;വെയില്&#x200d; മഴവെള്ളം കയറിയതിനെത്തുടര്&#x200d;ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്&#x200d; യാത്രക്കാര്&#x200d; തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്&#x200d; എംബസ്സി വാര്&#x200d;ത്താകുറിപ്പില്&#x200d; അറിയിച്ചു.</p>
<p>കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്&#x200d; കനത്തതോതില്&#x200d; വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്&#x200d;പോര്&#x200d;ട്ട് റണ്&#x200d;വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്&#x200d;ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്&#x200d;സല്&#x200d; ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്&#x200d; വിമാനത്താവളത്തില്&#x200d; കുടുങ്ങിയിരുന്നു.</p>
<p>ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്&#x200d;വ്വീസുകള്&#x200d; ആവാത്തതിനെത്തുടര്&#x200d;ന്നാണ് എയര്&#x200d;പോര്&#x200d;്ട്ട് അഥോറിറ്റിയുടെ നിര്&#x200d;ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്&#x200d; എംബസ്സി പ്രവാസികള്&#x200d;ക്ക അറിയിപ്പ നല്&#x200d;കിയിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/passengers-via-dubai-airport-to-ensure-flight-time-indian-embassy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരുന്നാള്&#x200d; അവധി കഴിഞ്ഞാലുടന്&#x200d; ഇന്ത്യന്&#x200d; എംബസി സഊദി കോടതിയെ സമീപിക്കും; റഹീമിന്റെ മോചനത്തിന് ഇനി അവശേഷിക്കുന്ന നടപടികള്&#x200d; ഇവ</title>
		<link>https://www.chandrikadaily.com/the-indian-embassy-will-approach-the-saudi-court-as-soon-as-the-eid-holidays-are-over-these-are-the-remaining-steps-for-rahims-releas.html</link>
					<comments>https://www.chandrikadaily.com/the-indian-embassy-will-approach-the-saudi-court-as-soon-as-the-eid-holidays-are-over-these-are-the-remaining-steps-for-rahims-releas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Apr 2024 05:59:36 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdu rahim]]></category>
		<category><![CDATA[approach]]></category>
		<category><![CDATA[indian embassy]]></category>
		<category><![CDATA[release]]></category>
		<category><![CDATA[saudi courts]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295282</guid>

					<description><![CDATA[മോചനത്തിന് വേണ്ട 34 കോടി രൂപ കൈമാറാന്&#x200d; തയാറാണെന്ന് എംബസി ഉദ്യോഗസ്ഥര്&#x200d; വാദിഭാഗം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>സഊദിയിലെ ജയിലില്&#x200d; കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്&#x200d; റഹിമിന്റെ മോചനത്തിന് നടപടികള്&#x200d; വേഗത്തിലാക്കി ഇന്ത്യന്&#x200d; എംബസി. പെരുന്നാള്&#x200d; അവധി കഴിഞ്ഞാല്&#x200d; ഉടന്&#x200d; കോടതിയെ സമീപിക്കും. മോചനത്തിന് വേണ്ട 34 കോടി രൂപ കൈമാറാന്&#x200d; തയാറാണെന്ന് എംബസി ഉദ്യോഗസ്ഥര്&#x200d; വാദിഭാഗം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസം വാദിഭാഗം അഭിഭാഷകനുമായി എംബസി ഉദ്യോഗസ്ഥര്&#x200d; ഓണ്&#x200d;ലൈനായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ദിവസം നേരിട്ട് കണ്ട് തുടര്&#x200d; നടപടികള്&#x200d; ചര്&#x200d;ച്ച ചെയ്യും. അബ്ദുറഹീമിന്റെ പരിചരണത്തിലിരിക്കെ മരിച്ച സഊദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട തുക സമാഹരിച്ചതായി എംബസി രേഖാമൂലം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.</p>
<p>പെരുന്നാളവധി കഴിഞ്ഞ് സൗദിയിലെ കോടതി തുറക്കുമ്പോള്&#x200d; മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കും. 15 മില്യണ്&#x200d; റിയാല്&#x200d; അഥവാ 34 കോടി രൂപ സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്&#x200d;കാന്&#x200d; തയ്യാറാണെന്ന് മരിച്ച ബാലന്റെ കുടുംബം കോടതിയെ അറിയിക്കും.</p>
<p>അപ്പീലിനുള്ള സമയം അനുവദിച്ച ശേഷം കോടതി ഇക്കാര്യം മേല്&#x200d;ക്കോടതിയെ അറിയിക്കും. മേല്&#x200d;ക്കോടതിയുടെ അനുമതി ലഭിച്ച ശേഷം എംബസി വഴി തുക കൈമാറും. തുടര്&#x200d;ന്ന് അബ്ദുല്&#x200d; റഹീമിന്റെ വധശിക്ഷ റദ്ദാക്കുകയും മോചനത്തിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യും. നടപടിക്രമങ്ങള്&#x200d;ക്ക് 2 മാസത്തിലേറെ സമയമെടുക്കും എന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-indian-embassy-will-approach-the-saudi-court-as-soon-as-the-eid-holidays-are-over-these-are-the-remaining-steps-for-rahims-releas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഹീമിനായുള്ള ദയാധനം നാളെ ഇന്ത്യൻ എംബസിക്കു കൈമാറും</title>
		<link>https://www.chandrikadaily.com/the-charity-for-rahim-will-be-handed-over-to-the-indian-embassy-tomorrow.html</link>
					<comments>https://www.chandrikadaily.com/the-charity-for-rahim-will-be-handed-over-to-the-indian-embassy-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 14 Apr 2024 09:02:49 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Charity]]></category>
		<category><![CDATA[indian embassy]]></category>
		<category><![CDATA[rahim]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295238</guid>

					<description><![CDATA[മോചനത്തിന് രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും ]]></description>
										<content:encoded><![CDATA[<p>വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന എം.പി.അബ്ദുൽറഹീമിന്റെ മോചനത്തിനായി പ്രവാസി സമൂഹവും നാട്ടുകാരും വിവിധ സംഘടനകളും സ്വരുക്കൂട്ടിയ ദയാധനമായ 34 കോടി രൂപ നാളെ സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറുമെന്ന് റഹീമിന്റെ ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തുക കൈമാറിയാലും റഹീമിന്റെ മോചനത്തിനായി രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും.</p>
<p>റഹീമിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള സമ്മതപത്രം മരിച്ച കുട്ടിയുടെ കുടുംബം കോടതിക്കു കൈമാറിയാൽ ഇന്ത്യൻ എംബസി തുക അക്കൗണ്ടിലേക്കു നൽകും. സമ്മതപത്രം സ്വീകരിച്ച് കോടതി വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയാൽ ആ വിധി ജയിൽ അധികൃതർക്കു കൈമാറും. ഇതിനുശേഷമായിരിക്കും റഹീമിന്റെ മോചനമെന്ന് കേസിലെ നിയമോപദേഷ്ടാക്കളിൽ ഒരാളായ മുഹമ്മജ് നജാത്തി പറഞ്ഞു.</p>
<p>അറബി ഭാഷ കൃത്യമായി അറിയാത്തതും സൗദിയിലെ നിയമരീതികളെക്കുറിച്ച് അറിയാത്തതുമാണ് അബ്ദുൽറഹീമിന്റെ ശിക്ഷയിലേക്കു നയിച്ചതെന്നു മുഹമ്മദ് നജാത്തി പറഞ്ഞു. ഭാഷ അറിയാത്ത റഹീം അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങളെല്ലാം സമ്മതിച്ചുകൊടുക്കുകയായിരുന്നുവെന്ന് മൊഴിപ്പകർപ്പുകളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ വൈകിട്ട് റഹീം മാതാവ് ഫാത്തിമയുമായി ഫോണിൽ സംസാരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-charity-for-rahim-will-be-handed-over-to-the-indian-embassy-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; എംബസ്സി ഓപ്പണ്&#x200d; ഹൗസ് 9ന് അബുദാബി മലയാളി സമാജത്തില്&#x200d;</title>
		<link>https://www.chandrikadaily.com/1indian-embassy-open-house-on-9-in-abu-dhabi-malayali-community.html</link>
					<comments>https://www.chandrikadaily.com/1indian-embassy-open-house-on-9-in-abu-dhabi-malayali-community.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 06 Mar 2024 08:23:44 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[indian embassy]]></category>
		<category><![CDATA[open house]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292276</guid>

					<description><![CDATA[പ്രവാസികളുടെ പാസ്പോർട്ട് ഉൾപ്പെടെ വിവിധങ്ങളായ പരാതികള്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് സമര്&#x200d;പ്പിക്കാവുന്ന വേദിയായാണ് ഓപ്പണ്&#x200d; ഹൗസ് സജ്ജീകരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>അബുദാബി: യുഎഇ ഇന്ത്യന്&#x200d; എംബസ്സി പ്രവാസി ഇന്ത്യക്കാര്&#x200d;ക്കായി ഒരുക്കുന്ന ഓപ്പണ്&#x200d; ഹൗസ് ഈ മാസം 9ന് ശനിയാഴ്ച അബുദാബി മലയാളി സമാജത്തില്&#x200d; നടക്കും. രാവിലെ എട്ടു മുതല്&#x200d; 11 മണിവരെ നടക്കുന്ന ഓപ്പണ്&#x200d; ഹൗസില്&#x200d; ഇന്ത്യന്&#x200d; എംബസ്സി ഉദ്യോഗസ്ഥര്&#x200d; പങ്കെടുക്കും.</p>
<p>പ്രവാസികളുടെ പാസ്പോർട്ട് ഉൾപ്പെടെ വിവിധങ്ങളായ പരാതികള്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് സമര്&#x200d;പ്പിക്കാവുന്ന വേദിയായാണ് ഓപ്പണ്&#x200d; ഹൗസ് സജ്ജീകരിക്കുന്നത്.</p>
<p>പരാതികള്&#x200d; വെള്ളിയാഴ്ച്ച വൈകീട്ട് ഏഴു മണിക്ക് മുന്&#x200d;പായി സമാജം ഓഫീസില്&#x200d; എത്തിക്കണെന്ന് സമാജം ഭാരവാഹികള്&#x200d; അറിയിച്ചു.<br />
വിശദവിവരങ്ങള്&#x200d;ക്ക് 050-8338542 എന്ന നമ്പറില്&#x200d; ബന്ധപ്പെടാവുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1indian-embassy-open-house-on-9-in-abu-dhabi-malayali-community.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീലങ്കന്&#x200d; യാത്ര ഒഴിവാക്കാന്&#x200d; ഇന്ത്യക്കാര്&#x200d;ക്ക് മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/srilankan-journey-must-avoid-by-indians.html</link>
					<comments>https://www.chandrikadaily.com/srilankan-journey-must-avoid-by-indians.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 27 Apr 2019 15:30:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bomb blast in srilanka]]></category>
		<category><![CDATA[indian embassy]]></category>
		<category><![CDATA[Srilanka]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125487</guid>

					<description><![CDATA[ഇന്ത്യക്കാരുള്&#x200d;പ്പെടെ നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; ശ്രീലങ്കയിലേക്കുള്ള യാത്രകള്&#x200d; ഒഴിവാക്കാന്&#x200d; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; ശ്രീലങ്കയില്&#x200d; സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്&#x200d;ക്ക് അത്യാവശ്യമായി പോകേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്&#x200d; ഇന്ത്യന്&#x200d; ഹൈക്കമ്മീഷണറുമായി ബന്ധപ്പെടണം. ശ്രീലങ്കയില്&#x200d; അടിയന്തരാവസ്ഥയും രാത്രികാലങ്ങളില്&#x200d; നിരോധനാജ്ഞയും നിലനില്&#x200d;ക്കുന്നതും യാത്രയെ ബാധിക്കും. ഈസ്റ്റര്&#x200d; ദിനത്തില്&#x200d; തുടങ്ങിയ സ്‌ഫോടന പരമ്പരയില്&#x200d; നിരവധി പേര്&#x200d; കൊല്ലപ്പെടുകയും കുറേയധികം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്.]]></description>
										<content:encoded><![CDATA[
<p>ഇന്ത്യക്കാരുള്&#x200d;പ്പെടെ നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; ശ്രീലങ്കയിലേക്കുള്ള യാത്രകള്&#x200d; ഒഴിവാക്കാന്&#x200d; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; ശ്രീലങ്കയില്&#x200d; സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്&#x200d;ക്ക് അത്യാവശ്യമായി പോകേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്&#x200d; ഇന്ത്യന്&#x200d; ഹൈക്കമ്മീഷണറുമായി ബന്ധപ്പെടണം. ശ്രീലങ്കയില്&#x200d; അടിയന്തരാവസ്ഥയും രാത്രികാലങ്ങളില്&#x200d; നിരോധനാജ്ഞയും നിലനില്&#x200d;ക്കുന്നതും യാത്രയെ ബാധിക്കും. ഈസ്റ്റര്&#x200d; ദിനത്തില്&#x200d; തുടങ്ങിയ സ്‌ഫോടന പരമ്പരയില്&#x200d; നിരവധി പേര്&#x200d; കൊല്ലപ്പെടുകയും കുറേയധികം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/srilankan-journey-must-avoid-by-indians.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാപാര അവസരങ്ങള്&#x200d;ക്ക് വഴിതെളിയിച്ച് ഇന്ത്യ- ഖത്തര്&#x200d; നിക്ഷേപ സമ്മേളനം</title>
		<link>https://www.chandrikadaily.com/qatar-looks-at-india-an-important-investment-desti.html</link>
					<comments>https://www.chandrikadaily.com/qatar-looks-at-india-an-important-investment-desti.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 18 Apr 2018 06:50:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[indian embassy]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[Qatar Crisis]]></category>
		<category><![CDATA[Qatar Embassy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80903</guid>

					<description><![CDATA[ദോഹ: ഇന്ത്യയും ഖത്തറും തമ്മില്&#x200d; വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്&#x200d;- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്&#x200d; സമാപിച്ചു. ഇന്ത്യന്&#x200d; എംബസിയുടെ കീഴിലുള്ള ഇന്ത്യന്&#x200d; ബിസിനസ് ആന്റ് പ്രൊഫഷണല്&#x200d; കൗണ്&#x200d;സില്&#x200d;(ഐ.ബി.പി.സി)യാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങളിലെയും വ്യവസായ വാണിജ്യ പ്രതിനിധികളും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്ത സമ്മേളനം രണ്ടു രാജ്യങ്ങള്&#x200d;ക്കുമിടയില്&#x200d; ഉഭയകക്ഷി ബന്ധവും വ്യാപാര വാണിജ്യ സഹകരണവും ശക്തിപ്പെടുത്തുന്നതില്&#x200d; നിര്&#x200d;ണായകമായി. വിവിധ മേഖലകളില്&#x200d; രണ്ടു രാജ്യങ്ങളിലെയും അവസരങ്ങളും സാധ്യതകളും പരസ്പരം ബോധ്യപ്പെടുത്തുന്നതിനും സമ്മേളനം സഹായകമായി. [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: ഇന്ത്യയും ഖത്തറും തമ്മില്&#x200d; വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്&#x200d;- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്&#x200d; സമാപിച്ചു. ഇന്ത്യന്&#x200d; എംബസിയുടെ കീഴിലുള്ള ഇന്ത്യന്&#x200d; ബിസിനസ് ആന്റ് പ്രൊഫഷണല്&#x200d; കൗണ്&#x200d;സില്&#x200d;(ഐ.ബി.പി.സി)യാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങളിലെയും വ്യവസായ വാണിജ്യ പ്രതിനിധികളും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്ത സമ്മേളനം രണ്ടു രാജ്യങ്ങള്&#x200d;ക്കുമിടയില്&#x200d; ഉഭയകക്ഷി ബന്ധവും വ്യാപാര വാണിജ്യ സഹകരണവും ശക്തിപ്പെടുത്തുന്നതില്&#x200d; നിര്&#x200d;ണായകമായി. വിവിധ മേഖലകളില്&#x200d; രണ്ടു രാജ്യങ്ങളിലെയും അവസരങ്ങളും സാധ്യതകളും പരസ്പരം ബോധ്യപ്പെടുത്തുന്നതിനും സമ്മേളനം സഹായകമായി. ഊര്&#x200d;ജം, പെട്രോ കെമിക്കല്&#x200d;, വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യവിഭവ ശേഷി, ഐടി തുടങ്ങി ഒട്ടേറെ മേഖലകളില്&#x200d; ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ചു പ്രവര്&#x200d;ത്തിക്കുന്നുണ്ട്.</p>
<p>പുതിയ രണ്ടു കപ്പല്&#x200d; പാതകള്&#x200d; സജ്ജമായതോടെ ഇരുരാജ്യങ്ങള്&#x200d;ക്കുമിടയില്&#x200d; വ്യാപാരത്തില്&#x200d; വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. വ്യാപാര വാണിജ്യ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശക്തിപ്പെടുത്തുന്നതിന് സമ്മേളനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.<br />
ഇന്ത്യയുടെ വാര്&#x200d;ഷിക വളര്&#x200d;ച്ചാനിരക്ക് 7.5 ശതമാനത്തിനും എട്ടിനും ഇടയിലാണെന്നും അടിസ്ഥാനവികസനരംഗത്ത് നിരവധി വന്&#x200d;പദ്ധതികള്&#x200d; ഇന്ത്യയില്&#x200d; നടക്കുന്നുണ്ടെന്നും സമ്മേളനത്തില്&#x200d; പങ്കെടുത്ത കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.െജ. അക്ബര്&#x200d; ചൂണ്ടിക്കാട്ടി. ലോകെത്ത വലിയ വാതക കയറ്റുമതി രാജ്യമായ ഖത്തര്&#x200d; ഇന്ത്യയുടെ മൂല്യമേറിയ പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ആഗോളതലത്തിലുള്ള നിക്ഷേപകര്&#x200d;ക്ക് ഇന്ത്യ മികച്ച സ്ഥലമാണ്. 2022ഓടെ 700 ബില്ല്യന്&#x200d; വിദേശനിക്ഷേപം ഉള്&#x200d;ക്കൊള്ളുന്നതിനുള്ള ശേഷി രാജ്യത്തിനുണ്ട്. 100 പുതിയ നഗരങ്ങളും 200 വിമാനത്താവളങ്ങളും യാഥാര്&#x200d;ഥ്യമാക്കാന്&#x200d; ഇന്ത്യ ലക്ഷ്യമിടുന്നു. നിലവില്&#x200d; ആസൂത്രണം ചെയ്തതും നടപ്പാക്കിവരുന്നതുമായ പദ്ധതികള്&#x200d;ക്ക് പുറമേയാണിത്.</p>
<p>റിയല്&#x200d; എസ്റ്റേറ്റ്, ആരോഗ്യം, ഭക്ഷ്യോല്&#x200d;പാദനം, ചെറുകിടമേഖല എന്നിവയില്&#x200d; വിദേശനിക്ഷേപകര്&#x200d;ക്ക് ഇന്ത്യയില്&#x200d; മികച്ച അവസരങ്ങളുണ്ട്. അടുത്ത അഞ്ച് വര്&#x200d;ഷത്തിനുള്ളില്&#x200d; 400 മില്ല്യനും 500 മില്ല്യനും ഇടയിലുള്ള പുതിയ ഉപഭോക്താക്കള്&#x200d; ഉണ്ടാകും. വരും വര്&#x200d;ഷങ്ങളില്&#x200d; ആയിരക്കണക്കിന് ആശുപത്രികള്&#x200d; ഇന്ത്യയില്&#x200d; പുതുതായി ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.<br />
ഇതിനാല്&#x200d; ഇന്ത്യന്&#x200d; ആരോഗ്യരംഗം വിേദശനിക്ഷേപകര്&#x200d;ക്ക് നല്ല ലാഭം പ്രതീക്ഷിക്കാവുന്ന മേഖലയാണ്. ചരിത്രപരമായി തന്നെ ഇന്ത്യയും ഖത്തറും നല്ല വ്യാപാര പങ്കാളികളാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊര്&#x200d;ജപങ്കാളിത്തം ഏറെ വിലപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും താഴെക്കിടയിലുള്ളവരുടെ ജീവിതം മെച്ചെപ്പടുത്താന്&#x200d; ഊര്&#x200d;ജമേഖലയിലെ പദ്ധതികള്&#x200d; അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.</p>
<p>ഖത്തര്&#x200d; വിദേശകാര്യസഹമന്ത്രി സുല്&#x200d;താന്&#x200d; ബിന്&#x200d; സഅദ് അല്&#x200d; മുറൈഖിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. നയ തന്ത്രവ്യാപാരമേഖലയില്&#x200d; ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമാണ് ഖത്തറിനുള്ളത്. ഊര്&#x200d;ജം, അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമം, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്&#x200d; സഹകരണം ശക്തമാക്കും.ഹമദ് രാജ്യാന്തര തുറമുഖം വഴി പുതിയ വ്യാപാര പാതക്ക് ഖത്തര്&#x200d; തുടക്കമിട്ടിട്ടുണ്ടെന്നും അല്&#x200d; മുറൈഖി പറഞ്ഞു.<br />
ഇന്ത്യയും ഖത്തറും തമ്മിലുള്ള പങ്കാളിത്തം പുതിയ തലങ്ങളിലേക്കു ഉയരേണ്ടതുണ്ട്. ഇവിടത്തെ ഇന്ത്യന്&#x200d; ബിസിനസ് സമൂഹം ഇതിന് ചാലക ശക്തിയായി പ്രവര്&#x200d;ത്തിക്കും. ഖത്തറിലെ ബിസിനസ് അന്തരീക്ഷത്തെ കുറിച്ചു വ്യക്തമായ ധാരണ ഇവര്&#x200d;ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഖത്തരി ഇന്ത്യന്&#x200d; സംയുക്ത ബിസിനസ് കൗണ്&#x200d;സിലിനു രൂപം നല്&#x200d;കാന്&#x200d; തീരുമാനിച്ചിട്ടുണ്ട്. ഈ കൗണ്&#x200d;സിലിലേക്ക് അംഗങ്ങളെ നാമനിര്&#x200d;ദേശം ചെയ്യാനുള്ള നടപടികള്&#x200d; പുരോഗമിക്കുന്നു. ഇന്ത്യ ഖത്തര്&#x200d; വ്യാപാരത്തിലെ വളര്&#x200d;്ച്ച തുടരുമെന്നും അല്&#x200d;മുറൈഖി ചൂണ്ടിക്കാട്ടി.<br />
ഖത്തറിനും ഇന്ത്യക്കും ഇടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങള്&#x200d;ക്കുമിടയിലെ സംരംഭങ്ങളെ പോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ക്യുഎന്&#x200d; ബി ചീഫ് ബിസിസ് ഓഫീസറും എക്‌സിക്യൂട്ടിവ് ജനറല്&#x200d; മാനേജറുമായ അബ്ദുല്ല മുബാറക് അല്&#x200d; ഖലീഫ, ഐ പി ബി സി പ്രസിഡന്റ് കെ.എം വര്&#x200d;ഗീസ്, ഇന്ത്യന്&#x200d; അംബാസഡര്&#x200d; പി.കുമരന്&#x200d;, ഇന്ത്യയിലെ ഖത്തര്&#x200d; അംബാസഡര്&#x200d; ഫഹദ് റാഷിദ് അല്&#x200d; കഅ്ബി തുടങ്ങിയവരും പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-looks-at-india-an-important-investment-desti.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വംശീയാക്രമണം: നിയമനടപടി വേഗത്തിലാക്കുമെന്ന് യു.എസ്</title>
		<link>https://www.chandrikadaily.com/fear-hurt-and-disbelief-among-sikhs-in-us-over-shooting-near-seattle.html</link>
					<comments>https://www.chandrikadaily.com/fear-hurt-and-disbelief-among-sikhs-in-us-over-shooting-near-seattle.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Mar 2017 15:10:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[indian embassy]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21811</guid>

					<description><![CDATA[വാഷിങ്ടണ്‍: രാജ്യത്ത് ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരായ നിയമ നടപടി വേഗത്തിലാക്കുമെന്ന് അമേരിക്ക. ആക്രമത്തിനിരയായവര്‍ക്കും ബന്ധുക്കള്‍ക്കും നീതി ഉറപ്പാക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി നവ്‌തേജ് സര്‍നക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉറപ്പ് നല്‍കി. രണ്ടാഴ്ചക്കിടെ രണ്ട് ഇന്ത്യന്‍വംശജര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതില്‍ ഇന്ത്യന്‍ എംബസി ആശങ്ക അറിയിച്ചിരുന്നു. ഇതിനു മറുപടിയായാണ് നീതിപൂര്‍വമായ അന്വേഷണം നടത്തുമെന്നും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും അമേരിക്ക [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: രാജ്യത്ത് ഇന്ത്യക്കാര്&#x200d;ക്കെതിരെ വംശീയാക്രമണം തുടര്&#x200d;ക്കഥയായ പശ്ചാത്തലത്തില്&#x200d; കുറ്റക്കാര്&#x200d;ക്കെതിരായ നിയമ നടപടി വേഗത്തിലാക്കുമെന്ന് അമേരിക്ക. ആക്രമത്തിനിരയായവര്&#x200d;ക്കും ബന്ധുക്കള്&#x200d;ക്കും നീതി ഉറപ്പാക്കുമെന്നും ഇന്ത്യന്&#x200d; സ്ഥാനപതി നവ്‌തേജ് സര്&#x200d;നക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റ് ഉറപ്പ് നല്&#x200d;കി. രണ്ടാഴ്ചക്കിടെ രണ്ട് ഇന്ത്യന്&#x200d;വംശജര്&#x200d; കൊല്ലപ്പെടുകയും നിരവധിപേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തതില്&#x200d; ഇന്ത്യന്&#x200d; എംബസി ആശങ്ക അറിയിച്ചിരുന്നു.</p>
<p>ഇതിനു മറുപടിയായാണ് നീതിപൂര്&#x200d;വമായ അന്വേഷണം നടത്തുമെന്നും സംഭവത്തില്&#x200d; അനുശോചനം രേഖപ്പെടുത്തുന്നതായും സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റ് അറിയിച്ചത്. ഇത്തരം സംഭവങ്ങള്&#x200d; ആവര്&#x200d;ത്തിക്കാതിരിക്കാന്&#x200d; ബന്ധപ്പെട്ട ഏജന്&#x200d;സികള്&#x200d;ക്ക് കര്&#x200d;ശന നിര്&#x200d;ദേശം നല്&#x200d;കിയതായും അമേരിക്ക ഉറപ്പ് നല്&#x200d;കി. കന്&#x200d;സാസില്&#x200d; യുവ എന്&#x200d;ജിനീയര്&#x200d; ശ്രീനിവാസ് കുച്‌ബോട്‌ല കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പാണ് വ്യാഴാഴ്ച രാത്രി ബിസിനസുകാരന്&#x200d; ഹാര്&#x200d;നിഷ് പട്ടേല്&#x200d; സൗത്ത് കരോലിനയിലെ വീടിനു പുറത്ത് വെടിയേറ്റ് മരിച്ചത്. ഇതിനു പിന്നാലെ കെന്റില്&#x200d; സിഖ് വംശജനും വെടിയേറ്റിരുന്നു. സംഭവത്തില്&#x200d; എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചതായും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റ് വ്യക്തമാക്കിയതായും ഇന്ത്യന്&#x200d; എംബസി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fear-hurt-and-disbelief-among-sikhs-in-us-over-shooting-near-seattle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റാണാ അയ്യൂബിനെ പങ്കെടുപ്പിക്കരുതെന്ന്  ഇന്ത്യന്‍ എംബസി;  കലാം ജന്മദിന ചടങ്ങ് നിര്‍ത്തിവെച്ചു</title>
		<link>https://www.chandrikadaily.com/rana-ayub-qatar-embassy.html</link>
					<comments>https://www.chandrikadaily.com/rana-ayub-qatar-embassy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Oct 2016 15:51:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[indian embassy]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[rana ayub]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5122</guid>

					<description><![CDATA[അശ്‌റഫ് തൂണേരി/ദോഹ: പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷണാത്മക രചന നിര്‍വ്വഹിച്ച എഴുത്തുകാരിയുമായ റാണാ അയ്യൂബിനെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തരുതെന്ന് ഖത്തര്‍ ഇന്ത്യന്‍  എംബസി നിര്‍ദ്ദേശം. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബീഹാര്‍ ആന്റ് ജാര്‍ക്കണ്ട് (ഐ എ ബി) നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് ഐ സി സി അശോകാഹാളില്‍ ചേരേണ്ടിയിരുന്ന ഡോ. എ പി ജെ അബ്ദുല്‍കലാം എണ്‍പത്തിയഞ്ചാമത് ജന്മദിനാചരണ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു അവര്‍. പക്ഷെ റാണയെ പങ്കെടുപ്പിക്കാതെ ചടങ്ങ് നടത്തണമെന്ന് സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന്  [&#8230;]]]></description>
										<content:encoded><![CDATA[<h5><strong>അശ്‌റഫ് തൂണേരി/ദോഹ:</strong></h5>
<p>പ്രമുഖ ഇന്ത്യന്&#x200d; മാധ്യമപ്രവര്&#x200d;ത്തകയും ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷണാത്മക രചന നിര്&#x200d;വ്വഹിച്ച എഴുത്തുകാരിയുമായ റാണാ അയ്യൂബിനെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തരുതെന്ന് ഖത്തര്&#x200d; ഇന്ത്യന്&#x200d;  എംബസി നിര്&#x200d;ദ്ദേശം. ഇന്ത്യന്&#x200d; അസോസിയേഷന്&#x200d; ഓഫ് ബീഹാര്&#x200d; ആന്റ് ജാര്&#x200d;ക്കണ്ട് (ഐ എ ബി) നേതൃത്വത്തില്&#x200d; ശനിയാഴ്ച വൈകീട്ട് ഐ സി സി അശോകാഹാളില്&#x200d; ചേരേണ്ടിയിരുന്ന ഡോ. എ പി ജെ അബ്ദുല്&#x200d;കലാം എണ്&#x200d;പത്തിയഞ്ചാമത് ജന്മദിനാചരണ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു അവര്&#x200d;. പക്ഷെ റാണയെ പങ്കെടുപ്പിക്കാതെ ചടങ്ങ് നടത്തണമെന്ന് സംഘാടകര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കണമെന്ന്  ഇന്ത്യന്&#x200d; എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് ഉദ്ദേനിയ ഇന്ത്യന്&#x200d; കള്&#x200d;ച്ചറല്&#x200d; സെന്റര്&#x200d; (ഐ സി സി) ഭാരവാഹികളെ ഫോണ്&#x200d; വിളിച്ച് അറിയിക്കുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് റാണാ അയ്യൂബില്ലാതെ പരിപാടി നടത്തേണ്ടെന്ന് സംഘാടകര്&#x200d; തീരുമാനിച്ചു.  ഇന്ത്യന്&#x200d; നേതാക്കളെ അധിക്ഷേപിച്ചു എന്ന കാരണം പറഞ്ഞാണ് റാണയെ പങ്കെടുപ്പിച്ചു പരിപാടി നടത്തരുതെന്ന് നിര്&#x200d;ദേശം ലഭിച്ചതെന്ന് ഒരു ഐസിസി മാനേജിങ് കമ്മിറ്റി അംഗം &#8216;മിഡിലീസ്റ്റ് ചന്ദ്രിക&#8217;യോട് പറഞ്ഞു. ഇക്കാര്യം ഇ-മെയില്&#x200d; മുഖേന രേഖാമൂലം  അറിയിക്കണമെന്ന്   ഐ സി സി അധികൃതര്&#x200d; ആവശ്യപ്പെട്ടെങ്കിലും എംബസി പ്രതിനിധി നിരസിക്കുകയായിരുന്നുവത്രെ.</p>
<p>ദിവസങ്ങള്&#x200d;ക്ക് മുമ്പേ  അബൂഹമൂറിലെ ഐ സി സി അശോകാഹാള്&#x200d; ബുക് ചെയ്ത് പ്രചാരണ പരിപാടികളുമായി ഐ എ ബി മുന്നോട്ടുപോയിരുന്നു. മാത്രമല്ല വിവിധ സാമൂഹ്യ മാധ്യമങ്ങളിലും പരിപാടിയുടെ വിശദാംശങ്ങള്&#x200d; പ്രസിദ്ധീകരിച്ചു.  ചടങ്ങിന്റെ പോസ്റ്റര്&#x200d; തന്റെ ഫെയ്‌സ്ബുക്ക് പേജില്&#x200d; റാണ അയ്യൂബും പോസ്റ്റ് ചെയ്യുകയുണ്ടായി. ഗുജറാത്ത് വംശഹത്യക്ക് കാരണക്കാരയാവരാണ് ഇന്ത്യന്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി നേതാവ് അമിത് ഷായുമെന്ന് ഗുജറാത്തിലെ വിവിധ ഗ്രാമങ്ങള്&#x200d; സന്ദര്&#x200d;ശിച്ച് തയ്യാറാക്കിയ തന്റെ പുസ്തകത്തില്&#x200d; റാണാ വ്യക്തമാക്കുന്നുണ്ട്. ഇതാവാം ചടങ്ങില്&#x200d; നിന്ന് അവരെ വിലക്കാന്&#x200d; കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഒക്‌ടോബര്&#x200d; 21 വെള്ളിയാഴ്ച യു എ ഇയില്&#x200d; നടന്ന ചടങ്ങില്&#x200d; റാണാ അയ്യൂബ് പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.</p>
<p>ഗുജറാത്തിലെ വംശഹത്യയുടെ നേരുകള്&#x200d; അന്വേഷണാത്മകമായി വെളിപ്പെടുത്തുന്ന  &#8216;ഗുജറാത്ത് ഫയല്&#x200d;സ്, അനാട്ടമി ഓഫ് എ കവര്&#x200d; അപ്&#8217; എന്ന റാണയുടെ രചന പരിപാടിയില്&#x200d; പ്രകാശിപ്പിക്കുകയും ചെയ്തു. ഷാര്&#x200d;ജ ഹോളിഡേ ഇന്&#x200d;ര്&#x200d;നാഷണല്&#x200d; ഹോട്ടലില്&#x200d; നടന്ന ചടങ്ങില്&#x200d; അമേരിക്കന്&#x200d; ശാസ്ത്രജ്ഞനായ കാഷിഫുല്&#x200d; ഹുദ, ബിഹാര്&#x200d; വിദ്യാഭ്യാസ മന്ത്രി ഡോ. അശോക് ചൗധരി എന്നിവരുള്&#x200d;പ്പെടെ പ്രമുഖര്&#x200d; പങ്കെടുത്തതായി സംഘാടകരായ അലീഗഢ് മുസ്‌ലിം സര്&#x200d;വ്വകലാശാല അലുംനി അറിയിച്ചു. ഗള്&#x200d;ഫിലെ മറ്റൊരു രാജ്യത്തുമില്ലാത്ത വിധം ഖത്തറില്&#x200d; ഇന്ത്യന്&#x200d; അധികൃതരില്&#x200d; നിന്നുണ്ടായ ഇത്തരമൊരു വിലക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു.</p>
<p>പക്ഷെ തങ്ങള്&#x200d; ചടങ്ങ് നിര്&#x200d;ത്തിവെച്ചതിന്റെ കാരണം പറയാനാവില്ലെന്നായിരുന്നു ഇന്ത്യന്&#x200d; അസോസിയേഷന്&#x200d; ഓഫ് ബീഹാര്&#x200d; ആന്റ് ജാര്&#x200d;ക്കണ്ട് പ്രസിഡന്റ് സജാദ് ആലം &#8216;മിഡില്&#x200d; ഈസ്റ്റ് ചന്ദ്രിക&#8217; യോടുള്ള പ്രതികരണം. ദോഹയിലെത്തിയ റാണാ അയ്യൂബിന്റെ പ്രത്യേക അഭിമുഖം ഒക്‌ടോബര്&#x200d; 23-ന് ഉച്ചയ്ക്ക് അല്&#x200d;ജസീറാ ചാനല്&#x200d; സംപ്രേഷണം ചെയ്തു. ലൈവ് അഭിമുഖത്തിനിടെ തനിക്ക് വ്യക്തിപരമായും മാധ്യമപ്രവര്&#x200d;ത്തകയെന്ന നിലയിലും ഭീഷണിയും നിരോധവും തുടരുന്നുണ്ടെന്നും ഏറ്റവും ഒടുവില്&#x200d; ഖത്തറില്&#x200d; വിലക്കുണ്ടായെന്നും അവര്&#x200d; തുറന്നടിച്ചു.</p>
<p>&#8221;ഇന്ത്യയില്&#x200d; മുഖ്യധാരാ മാധ്യമപ്രവര്&#x200d;ത്തകരും മാധ്യമങ്ങളും അധികാരികളുമെല്ലാം തന്നെ അവഗണിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്&#x200d; വര്&#x200d;ഷങ്ങളായി എന്റെ ഫോണ്&#x200d; ചോര്&#x200d;ത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറേക്കാലമായി സ്ഥിരവരുമാനമോ ജോലിയോ ഇല്ലാത്ത എന്നോട് ഇന്റലിജന്&#x200d;സ് ബ്യൂറോയില്&#x200d; നിന്നുള്ളവര്&#x200d; വിളിച്ചുചോദിക്കുന്നത് എത്ര പണം ബാങ്കിലുണ്ടെന്നാണ്. മോദി ഭരണകൂടം തന്നെ നിരന്തരം വേട്ടയാടുകയാണ്. ഇപ്പോള്&#x200d; ഖത്തറിലും അത് സംഭവിച്ചു. ഞാന്&#x200d; പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് ഇന്ത്യന്&#x200d; എംബസി ഇടപെട്ട് നിര്&#x200d;ത്തിവെപ്പിക്കുകയുണ്ടായി.&#8217;<wbr />&#8216; റാണാ അയ്യൂബ് വിശദീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rana-ayub-qatar-embassy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
