<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>indian fisherman &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indian-fisherman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 06 May 2023 09:04:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>indian fisherman &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബിലാവൽ ഭൂട്ടോയുടെ സന്ദർശനത്തിന് പിന്നാലെ 600 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ പാക്കിസ്ഥാൻ</title>
		<link>https://www.chandrikadaily.com/pakisthanwillreleaseindainfishermans.html</link>
					<comments>https://www.chandrikadaily.com/pakisthanwillreleaseindainfishermans.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 06 May 2023 09:04:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[bilwalbhuto]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[pakisthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251890</guid>

					<description><![CDATA[.മെയ് മാസം 12 ാം തിയതി 200 മത്സ്യത്തൊഴിലാളികളെയും മെയ് 14 ന് 400 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നുമാണ് റിപ്പോർട്ടുകൾ.]]></description>
										<content:encoded><![CDATA[<p>ഗോവയിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുത്തതിന് പിന്നാലെ ഇന്ത്യൻ മത്സ്യതൊഴിലാളികളെ വിട്ടയക്കാൻ പാക്കിസ്ഥാൻ തീരുമാനം. 600 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കാണ് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷ. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്ഥാൻ പിടികൂടിയ മത്സ്യതൊഴിലാളികളെയാണ് പാക്കിസ്ഥാൻ വിട്ടയക്കുക .മെയ് മാസം 12 ാം തിയതി 200 മത്സ്യത്തൊഴിലാളികളെയും മെയ് 14 ന് 400 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നുമാണ് റിപ്പോർട്ടുകൾ.നിലവിൽ 705 ഇന്ത്യൻ പൗരന്മാരാണ് പാകിസ്ഥാൻ ജയിലുകളിൽ കഴിയുന്നത്. അതിൽ 654 പേർ മത്സ്യത്തൊഴിലാളികളാണ്. പാകിസ്ഥാൻ മോചിപ്പിക്കാൻ തീരുമാനിച്ച മത്സ്യത്തൊഴിലാളികളെ വാഗാ അതിർത്തിയിൽ വെച്ചാകും ഇന്ത്യൻ അധികൃതർക്ക് കൈമാറുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakisthanwillreleaseindainfishermans.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടുക്കടലില്&#x200d; മുളയില്&#x200d; തൂങ്ങി അഞ്ചുനാള്&#x200d;; ഇന്ത്യന്&#x200d; മത്സ്യതൊഴലാളിക്ക് രക്ഷയായത് ബംഗ്ലാദേശി കപ്പല്&#x200d;</title>
		<link>https://www.chandrikadaily.com/after-ship-sank-bengal-man-survived-without-food-for-5-days-at-sea.html</link>
					<comments>https://www.chandrikadaily.com/after-ship-sank-bengal-man-survived-without-food-for-5-days-at-sea.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jul 2019 08:48:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[india vs bangladesh]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[rabindranath das]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133350</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: ബംഗാള്&#x200d; ഉള്&#x200d;ക്കടലില്&#x200d; ബോട്ടുമുങ്ങിയതിനെ തുടര്&#x200d;ന്ന് ഒറ്റ മുളംതടിയില്&#x200d; പിടിച്ച് രബീന്ദ്രനാഥ് ദാസ് നടുക്കടലില്&#x200d; കിടന്നത് അഞ്ച് ദിവസം. ഭക്ഷണമോ, വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടിയുടെ ബലത്തില്&#x200d; കിടന്നത്. ചിറ്റഗോങ് തീരത്തുവച്ച് ബംഗ്ലാദേശി കപ്പല്&#x200d; രക്ഷകരായി എത്തിയതോടെയാണ് രബീന്ദ്രനാഥ് ജീവിതത്തിലേക്ക് നീന്തി കയറിയത്. ദക്ഷിണ പര്&#x200d;ഗാനാസ് ജില്ലയിലെ കക്കദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ്. ജൂലൈ നാലിനാണ് എഫ് ബി നയന്&#x200d; ഒന്ന് എന്ന മത്സ്യബന്ധനബോട്ടില്&#x200d; രബീന്ദ്രനാഥും സംഘവും പുറംകടലിലേക്ക് തിരിച്ചത്. കനത്ത കാറ്റിലും മഴയിലും ബോട്ട് [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊല്&#x200d;ക്കത്ത: ബംഗാള്&#x200d; ഉള്&#x200d;ക്കടലില്&#x200d; ബോട്ടുമുങ്ങിയതിനെ തുടര്&#x200d;ന്ന് ഒറ്റ മുളംതടിയില്&#x200d; പിടിച്ച് രബീന്ദ്രനാഥ് ദാസ് നടുക്കടലില്&#x200d; കിടന്നത് അഞ്ച് ദിവസം. ഭക്ഷണമോ, വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടിയുടെ ബലത്തില്&#x200d; കിടന്നത്. <br> ചിറ്റഗോങ് തീരത്തുവച്ച് ബംഗ്ലാദേശി കപ്പല്&#x200d; രക്ഷകരായി എത്തിയതോടെയാണ് രബീന്ദ്രനാഥ് ജീവിതത്തിലേക്ക് നീന്തി കയറിയത്. ദക്ഷിണ പര്&#x200d;ഗാനാസ് ജില്ലയിലെ കക്കദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ്. ജൂലൈ നാലിനാണ് എഫ് ബി നയന്&#x200d; ഒന്ന് എന്ന മത്സ്യബന്ധനബോട്ടില്&#x200d; രബീന്ദ്രനാഥും സംഘവും പുറംകടലിലേക്ക് തിരിച്ചത്. കനത്ത കാറ്റിലും മഴയിലും ബോട്ട് ആടിയുലഞ്ഞ് മറിയുകയായിരുന്നു. രബീന്ദ്രനാഥിനൊപ്പമുണ്ടായിരുന്ന 11 പേരും കടലിലേക്ക് എടുത്ത് ചാടി. <br> ഫ്യൂവല്&#x200d;ടാങ്കുകള്&#x200d; കെട്ടിവെച്ചിരുന്ന മുളം തടി അഴിച്ചെടുത്ത് ഓരോരുത്തരും അതുമായി ബന്ധിച്ച് കടലില്&#x200d; കിടന്നു. എന്നാല്&#x200d; കൂടെയുണ്ടായിരുന്നവര്&#x200d; ഓരോരുത്തരായി അതിജീവിക്കാനാകാതെ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്ന രബീന്ദ്രനാഥ് ആത്മധൈര്യം കൈമുതലാക്കി അഞ്ചു നാള്&#x200d; പിടിച്ചുനിന്നു. അഞ്ചാംദിവസം കപ്പല്&#x200d; രക്ഷപെടുത്തുന്നത് വരെ മഴവെള്ളം മാത്രം ആശ്രയിച്ചാണ് രബീന്ദ്രനാഥ് കഴിഞ്ഞത്. കൂറ്റന്&#x200d; തിരമാലകള്&#x200d; എടുത്തെറിഞ്ഞപ്പോഴും തിരമാലകളെ മറികടന്ന് പരമാവധി നീന്തുകയായിരുന്നു അദ്ദേഹം. രബീന്ദ്രനാഥിനൊപ്പം അവസാനംവരെയും അനന്തരവന്&#x200d; ഉണ്ടായിരുന്നു.  എന്നാല്&#x200d; കപ്പല്&#x200d; വന്ന് രക്ഷപെടുത്തുന്നതിന് ഏതാനും മണിക്കൂറുകള്&#x200d; മുന്&#x200d;പ് അനന്തരവനും കണ്&#x200d;മുന്&#x200d;പില്&#x200d; വെച്ച് കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു. </p>



<figure class="wp-block-image"><img loading="lazy" width="720" height="408" src="https://www.chandrikadaily.com/wp-content/uploads/2019/07/D_Q49NbUcAY3mUr.jpg" alt="" class="wp-image-133354"/></figure>



<p>ഏകദേശം രണ്ടുമണിക്കൂറെടുത്താണ് രക്ഷിച്ചത്. തിരയില്&#x200d; ഒഴുകി ഒഴുകി പൊയ്‌ക്കോണ്ടിരുന്ന രബീന്ദ്രനാഥ് ഇടയ്ക്ക് കപ്പലിലുള്ളവരുടെ ദൃഷ്ടിയില്&#x200d; നിന്നും അകന്നുപോയിരുന്നു. എന്നാല്&#x200d; അതെല്ലാം അതിജീവിച്ചാണ് ഇദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് എത്തിച്ചത്. കൊല്&#x200d;ക്കത്തയില്&#x200d; തിരിച്ചെത്തിയ ദാസ് തന്റെ അവിശ്വസനീയമായ രക്ഷപ്പെടലില്&#x200d; സന്തുഷ്ടനാണെങ്കിലും അനന്തിരവനടക്കം സഹപ്രവര്&#x200d;ത്തകരുടെ വിയോഗം പറയുമ്പോള്&#x200d; കണ്ണു നിറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-ship-sank-bengal-man-survived-without-food-for-5-days-at-sea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമാധാന നൊബേലിന് മത്സ്യത്തൊഴിലാളികളെ നാമനിര്&#x200d;ദ്ദേശം ചെയ്ത്  ശശി തരൂര്&#x200d; എംപി</title>
		<link>https://www.chandrikadaily.com/my-letter-to-the-nobel-peace-prize-shashi-tharoor-mp.html</link>
					<comments>https://www.chandrikadaily.com/my-letter-to-the-nobel-peace-prize-shashi-tharoor-mp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 06 Feb 2019 15:08:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[rescue]]></category>
		<category><![CDATA[Shashi Tharoor MP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118441</guid>

					<description><![CDATA[സമാധാനത്തിന് നല്&#x200d;കുന്ന നൊബേല്&#x200d; സമ്മാനത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാമനിര്&#x200d;ദ്ദേശം ചെയ്ത് തിരുവനന്തപുരം എംപി ശശി തരൂര്&#x200d;. പ്രളയകാലത്തിലെ രക്ഷാപ്രവര്&#x200d;ത്തനത്തിന് മുഖ്യ പങ്ക് വഹിച്ച മത്സ്യത്തൊഴിലാളികളെ നോമിനേറ്റ് ചെയ്തു കൊണ്ടുള്ള കത്ത് തരൂര്&#x200d; ട്വീറ്റ് ചെയ്തു. ജനാധിപത്യ രാജ്യങ്ങളിലെ പാര്&#x200d;ലമെന്റ് അംഗങ്ങള്&#x200d;ക്ക് സമാധാന നൊബേലിന് വ്യക്തികളെയോ സംഘടനകളെയോ നോമിനേറ്റ് ചെയ്യാം, ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് തരൂര്&#x200d; മത്സ്യത്തൊഴിലാളികളെ നാമനിര്&#x200d;ദ്ദേശം ചെയ്തത്. ഫെബ്രുവരി ഒന്നാം തീയതിയായിരുന്നു നൊബേല്&#x200d; നാമനിര്&#x200d;ദ്ദേശത്തിനുള്ള അവസാന ദിനം. My letter to the Nobel Peace [&#8230;]]]></description>
										<content:encoded><![CDATA[
<p><br> സമാധാനത്തിന് നല്&#x200d;കുന്ന നൊബേല്&#x200d; സമ്മാനത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാമനിര്&#x200d;ദ്ദേശം ചെയ്ത് തിരുവനന്തപുരം എംപി ശശി തരൂര്&#x200d;. <br> പ്രളയകാലത്തിലെ രക്ഷാപ്രവര്&#x200d;ത്തനത്തിന് മുഖ്യ പങ്ക് വഹിച്ച മത്സ്യത്തൊഴിലാളികളെ നോമിനേറ്റ് ചെയ്തു കൊണ്ടുള്ള കത്ത് തരൂര്&#x200d; ട്വീറ്റ് ചെയ്തു. ജനാധിപത്യ രാജ്യങ്ങളിലെ പാര്&#x200d;ലമെന്റ്  അംഗങ്ങള്&#x200d;ക്ക് സമാധാന നൊബേലിന് വ്യക്തികളെയോ സംഘടനകളെയോ നോമിനേറ്റ് ചെയ്യാം, ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് തരൂര്&#x200d; മത്സ്യത്തൊഴിലാളികളെ നാമനിര്&#x200d;ദ്ദേശം ചെയ്തത്. ഫെബ്രുവരി ഒന്നാം തീയതിയായിരുന്നു നൊബേല്&#x200d; നാമനിര്&#x200d;ദ്ദേശത്തിനുള്ള അവസാന ദിനം.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">My letter to the Nobel Peace Prize Committee nominating the fishermen of Kerala for this year&#39;s Peace Prize in recognition of their courageous service &amp; sacrifice during the <a href="https://twitter.com/hashtag/KeralaFloods?src=hash&amp;ref_src=twsrc%5Etfw">#KeralaFloods</a> of 2018: <a href="https://t.co/xtPLrTnQBT">pic.twitter.com/xtPLrTnQBT</a></p>&mdash; Shashi Tharoor (@ShashiTharoor) <a href="https://twitter.com/ShashiTharoor/status/1093110165627260928?ref_src=twsrc%5Etfw">February 6, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>നോര്&#x200d;വീജിയന്&#x200d; നൊബേല്&#x200d; കമ്മിറ്റി ചെയര്&#x200d;മാന്&#x200d; ബെറിറ്റ് റെയിസ് ആന്&#x200d;ഡേഴ്‌സണ് എഴുതിയ കത്തില്&#x200d; തരൂര്&#x200d; മത്സ്യത്തൊഴിലാളികളുടെ ആത്മവീര്യത്തേയും ത്യാഗത്തെയും പ്രശംസിച്ചു. മത്സ്യത്തൊഴിലാളികള്&#x200d;ക്ക് അവാര്&#x200d;ഡ് നല്&#x200d;കുന്നത് നൊബേല്&#x200d; പ്രതിനിധാനം ചെയ്യുന്ന മാനുഷിക മൂല്യങ്ങള്&#x200d;ക്ക് യോജിച്ചതാണെന്നും തരൂര്&#x200d; കത്തില്&#x200d; പറയുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/my-letter-to-the-nobel-peace-prize-shashi-tharoor-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടലിന്റെ അടിത്തട്ട് കോരി യന്ത്രവല്&#x200d;കൃത ബോട്ടുകള്&#x200d;; മത്സ്യോല്&#x200d;പ്പാദനത്തില്&#x200d; വന്&#x200d; കുറവ്</title>
		<link>https://www.chandrikadaily.com/keralas-fishing-boat-operators-suspend-eight-day-strike.html</link>
					<comments>https://www.chandrikadaily.com/keralas-fishing-boat-operators-suspend-eight-day-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Mar 2018 07:35:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Boat]]></category>
		<category><![CDATA[indian fisherman]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73169</guid>

					<description><![CDATA[നജ്മുദ്ദീന്&#x200d; മണക്കാട്ട് ഫറോക്ക്: അശാസ്ത്രീയ മത്സ്യബന്ധനത്തില്&#x200d; മത്സ്യങ്ങള്&#x200d; നിലനില്&#x200d;പ്പിനായി കേഴുന്നു. നിരോധിത മത്സ്യബന്ധനത്തില്&#x200d; മത്സ്യോല്&#x200d;പ്പാദനം കുത്തനെ താഴ്ന്നു. സര്&#x200d;ക്കാര്&#x200d; ധ്രുതഗതിയില്&#x200d; അശാസ്ത്രീയവും അനധികൃതവുമായ മത്സ്യബന്ധനത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്&#x200d; മത്സ്യങ്ങള്&#x200d; നാമാവശേഷമാകുമെന്നും ഈ മേഖലതന്നെ തുടച്ചു നീക്കപ്പെടുമെന്നും വിദഗ്ദര്&#x200d; ചൂണ്ടിക്കാട്ടുന്നു. അശാസ്ത്രീയ മത്സ്യബന്ധനത്തില്&#x200d; ഉത്പാദനത്തില്&#x200d; വന്&#x200d; കുറവാണുണ്ടായത്. 2017ല്&#x200d; 5.2 ലക്ഷം ടണ്&#x200d; ഉത്പാദനം മാത്രമാണ് മത്സ്യബന്ധനമേഖലയില്&#x200d; ഉണ്ടായത്. 2012ല്&#x200d; 8.5 ലക്ഷം ടണ്&#x200d; ആയിരുന്നു. യന്ത്രവല്&#x200d;കൃത ബോട്ടുകളുടെ വര്&#x200d;ധനവ് ഉണ്ടായതിന് ശേഷമാണ് ഇത്തരത്തില്&#x200d; മത്സ്യക്കുറവ് ഉണ്ടായിരിക്കുന്നത്. 5,500 കോടിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>നജ്മുദ്ദീന്&#x200d; മണക്കാട്ട്</p>
<p>ഫറോക്ക്: അശാസ്ത്രീയ മത്സ്യബന്ധനത്തില്&#x200d; മത്സ്യങ്ങള്&#x200d; നിലനില്&#x200d;പ്പിനായി കേഴുന്നു. നിരോധിത മത്സ്യബന്ധനത്തില്&#x200d; മത്സ്യോല്&#x200d;പ്പാദനം കുത്തനെ താഴ്ന്നു. സര്&#x200d;ക്കാര്&#x200d; ധ്രുതഗതിയില്&#x200d; അശാസ്ത്രീയവും അനധികൃതവുമായ മത്സ്യബന്ധനത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്&#x200d; മത്സ്യങ്ങള്&#x200d; നാമാവശേഷമാകുമെന്നും ഈ മേഖലതന്നെ തുടച്ചു നീക്കപ്പെടുമെന്നും വിദഗ്ദര്&#x200d; ചൂണ്ടിക്കാട്ടുന്നു.<br />
അശാസ്ത്രീയ മത്സ്യബന്ധനത്തില്&#x200d; ഉത്പാദനത്തില്&#x200d; വന്&#x200d; കുറവാണുണ്ടായത്. 2017ല്&#x200d; 5.2 ലക്ഷം ടണ്&#x200d; ഉത്പാദനം മാത്രമാണ് മത്സ്യബന്ധനമേഖലയില്&#x200d; ഉണ്ടായത്. 2012ല്&#x200d; 8.5 ലക്ഷം ടണ്&#x200d; ആയിരുന്നു. യന്ത്രവല്&#x200d;കൃത ബോട്ടുകളുടെ വര്&#x200d;ധനവ് ഉണ്ടായതിന് ശേഷമാണ് ഇത്തരത്തില്&#x200d; മത്സ്യക്കുറവ് ഉണ്ടായിരിക്കുന്നത്. 5,500 കോടിയുടെ സമുദ്രോല്&#x200d;പ്പന്നം ഒരു വര്&#x200d;ഷം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. അതിന്റെ അഞ്ചിലൊന്നോളം വളം പിടിക്കലിലൂടെ നഷ്ടപ്പെടുന്നുണ്ടെന്ന് സമുദ്രോല്&#x200d;പ്പന്ന കയറ്റുമതി വികസന അതോറിറ്റി അധികൃതരും പറയുന്നു. മത്സ്യസമ്പത്ത് കുറഞ്ഞതോടെ കഴിഞ്ഞ ഒക്ടോബറിനുശേഷം നൂറുകണക്കിന് തൊഴിലാളികള്&#x200d;ക്കാണ് തൊഴില്&#x200d; നഷ്ടമായിരിക്കുന്നത്.</p>
<p>നിശ്ചിത വലിപ്പത്തില്&#x200d; താഴെയുള്ള മത്സ്യങ്ങളെ പിടിക്കരുതെന്ന് സര്&#x200d;ക്കാറും ഫിഷറീസ് ഡിപ്പാര്&#x200d;ട്ട്‌മെന്റും കലക്ടറും നിര്&#x200d;ദ്ദേശിച്ചിട്ടും ബോട്ടുകളുടെ കടല്&#x200d;ക്കൊള്ള ഓരോ ദിവസവും തുടരുകയാണ്. നിയമങ്ങള്&#x200d; കാറ്റില്&#x200d; പറത്തി ട്രോളി വലകള്&#x200d; ഉപയോഗിച്ചാണ് ചെറുമീനുകളെ കൂട്ടത്തോടെ കോരിയെടുക്കുന്നത്. ചെറുമത്സ്യങ്ങളെ വളം നിര്&#x200d;മാണത്തിനും മറ്റും ഇതര സംസ്ഥാനത്തേക്ക് കയറ്റിയയക്കുന്ന ലോബിയാണ് ഇതിന് പിന്നില്&#x200d;. ജൈവവളങ്ങളുടെ നിര്&#x200d;മ്മാണം, കോഴിത്തീറ്റ നിര്&#x200d;മ്മാണം എന്നിവയ്ക്കാണ് ചെറുമീനുകളെ പ്രധാനമായും പിടിച്ച് കയറ്റി അയക്കുന്നത്. സംസ്ഥാനത്തെ ഹാര്&#x200d;ബറുകളില്&#x200d;നിന്ന് ഓരോ ദിവസവും ടണ്&#x200d; കണക്കിന് മത്സ്യമാണ് കര്&#x200d;ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വളം നിര്&#x200d;മാണ കേന്ദ്രങ്ങളിലേക്ക് കയറ്റിപ്പോകുന്നത്.</p>
<p>14 ഇനം മീനുകളുടെ പിടിച്ചെടുക്കാവുന്ന കുറഞ്ഞ നീളം നിജപ്പെടുത്തി 2015 ജൂലൈയില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; മിനിമം ലീഗല്&#x200d; സൈസ് ഏര്&#x200d;പ്പെടുത്തിയിരുന്നു. മത്തി, അയല, ചൂര, പാമ്പാട, കിളിമീന്&#x200d;, കോര, കടല്&#x200d;ക്കൊഞ്ച്, പരവ തുടങ്ങിയ 14 ഇനം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് കുറ്റകരമാണ്. മിനിമം ലീഗല്&#x200d; സൈസ് പ്രകാരം 58 ഇനം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിക്കണമെന്നായിരുന്നു സമുദ്ര മത്സ്യ ഗവേഷണ ഇന്&#x200d;സ്റ്റിറ്റിയൂട്ടിന്റെ ശുപാര്&#x200d;ശയെങ്കിലും 14 ഇനത്തെ പിടികൂടുന്നതിനാണ് സര്&#x200d;ക്കാര്&#x200d; നിയന്ത്രണം കൊണ്ടുവന്നത്. മത്തി 10 സെന്റീ മീറ്റര്&#x200d;, അയല 14 സെന്റീ മീറ്റര്&#x200d;, വാള 46 സെന്റീ മീറ്റര്&#x200d;, ചമ്പാന്&#x200d; അയല 11 സെന്റീ മീറ്റര്&#x200d;, കിളിമീന്&#x200d; 12 സെന്റീ മീറ്റര്&#x200d;, പരവ് 10 സെന്റീ മീറ്റര്&#x200d; എന്നിങ്ങനെയാണ് മത്സ്യബന്ധനത്തിന് ഏര്&#x200d;പ്പെടുത്തിയ അളവ് പരിധി. ഇവക്ക് താഴെ വലുപ്പമുള്ള മത്സ്യങ്ങള്&#x200d; പിടിക്കരുതെന്നാണ് നിര്&#x200d;ദേശം. 60 മീറ്ററോളം ആഴത്തില്&#x200d; വലവിരിച്ചാണ് ബോട്ടുകള്&#x200d; ചെറുമീനുകളെ കോരിയെടുക്കുന്നത്. പ്രജനനത്തിനൊരുങ്ങിയ മുട്ടച്ചാളകളെയും ഇതിനൊപ്പം കോരുന്നത് ഉല്&#x200d;പ്പാദനത്തെ ബാധിക്കുന്നതായി കൊച്ചിയിലെ സെന്&#x200d;ട്രല്&#x200d; മറീന്&#x200d; ഫിഷറീസ് റിസര്&#x200d;ച് ഇന്&#x200d;സ്റ്റിറ്റിയൂട്ടിന്റെ പഠന റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കുന്നുണ്ട്.</p>
<p>എന്നാല്&#x200d;, യന്ത്രവല്&#x200d;കൃത ബോട്ടുകളില്&#x200d; 2500 കിലോ എന്ന തോതില്&#x200d; ഓരോ ഹാര്&#x200d;ബറിലും മുപ്പതോളം ബോട്ടുകളില്&#x200d;നിന്ന് നേരിട്ട് ഏജന്റുമാര്&#x200d; വഴി ചെറുമീനുകളെ വിലയ്‌ക്കെടുക്കുകയാണ്. ഇരട്ടി വില കിട്ടുമെന്നതാണ് ചെറുമീനുകളെ പിടിക്കാന്&#x200d; പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ബേപ്പൂര്&#x200d; ഹാര്&#x200d;ബറില്&#x200d; നിന്ന് ചെറുമത്സ്യങ്ങള്&#x200d; നിറച്ച യന്ത്രവത്കൃത ബോട്ട് ഫിഷറീസ് മറൈന്&#x200d; എന്&#x200d;ഫൊഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. ബോട്ടിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഒരു ടണ്ണോളം കുഞ്ഞുമത്സ്യങ്ങളെ ആഴക്കടലില്&#x200d; തള്ളിയ അധികൃതര്&#x200d; നിരോധിത മത്സ്യങ്ങള്&#x200d; പിടിച്ചതിന് അര ലക്ഷം രൂപ പിഴയും ചുമത്തി.<br />
കടലിന്റെ അടിത്തട്ട് വരെ വാരിയെടുക്കുന്ന ബോട്ടുകളുടെ പ്രവര്&#x200d;ത്തനത്തിനെതിരെ പരമ്പരാഗത മത്സ്യബന്ധനതൊഴിലാളികള്&#x200d; രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് ഞങ്ങള്&#x200d;ക്ക് ആവശ്യത്തിന് മീന്&#x200d; കിട്ടുമായിരുന്നു. ഇപ്പോള്&#x200d; കടലില്&#x200d; മണിക്കൂറുകളോളം നിന്നാലും ചിലപ്പോഴോക്കെ ഒന്നും കിട്ടാതെ തിരിച്ച് വരേണ്ടിവരും. എന്നാല്&#x200d; തന്നെ അതിന്റെ പകുതി സമയം കൊണ്ട് ബോട്ടുകാര്&#x200d; നിറയെ മീന്&#x200d; പിടിച്ചോണ്ട് പോകുകയാണെന്നു തൊഴിലാളികള്&#x200d;പറയുന്നു. അശാസ്ത്രീയ മത്സ്യബന്ധനം തടയാന്&#x200d; കര്&#x200d;ശന നടപടികള്&#x200d; സ്വീകരിക്കണെമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ പ്രസിഡന്റ് ചാള്&#x200d;സ് ജോര്&#x200d;ജ്ജ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralas-fishing-boat-operators-suspend-eight-day-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടലില്&#x200d; പോകുന്നവരുടെ കണക്കുണ്ടോ: മനുഷ്യാവകാശ കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/how-many-fishermen-are-missing-after-ockhi-cyclone.html</link>
					<comments>https://www.chandrikadaily.com/how-many-fishermen-are-missing-after-ockhi-cyclone.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 31 Dec 2017 13:18:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cyclone]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[Ockhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62318</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്ന് കടലില്&#x200d; പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്ക് സൂക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പ് സ്വീകരിച്ച നടപടികള്&#x200d; അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്&#x200d;. കടലില്&#x200d; പോകുന്ന മത്സ്യ തൊഴിലാളികളുടെ ദിശ കണ്ടെത്താന്&#x200d; കഴിയുന്ന വെസല്&#x200d; ട്രാക്കിംഗ് യൂണിറ്റും ബീക്കണ്&#x200d; ലൈറ്റും ബോട്ടുകളില്&#x200d; കര്&#x200d;ശനമാക്കാത്തത് എന്തുകൊണ്ടാണെന്നും കമ്മീഷന്&#x200d; ആക്ടിംഗ് അധ്യക്ഷന്&#x200d; പി. മോഹനദാസ് ചോദിച്ചു. കെല്&#x200d;ട്രോണുമായി സഹകരിച്ച് രൂപകല്&#x200d;പന ചെയ്ത വെസല്&#x200d; ട്രാക്കിംഗ് യൂണിറ്റിന്റെ സഹായത്തോടെ കടലില്&#x200d; പോകുന്ന മത്സ്യതൊഴിലാളികള്&#x200d; എവിടെയുണ്ടെന്ന് കൃത്യമായി അറിയാന്&#x200d; സാധിക്കും. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്ന് കടലില്&#x200d; പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്ക് സൂക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പ് സ്വീകരിച്ച നടപടികള്&#x200d; അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്&#x200d;.<br />
കടലില്&#x200d; പോകുന്ന മത്സ്യ തൊഴിലാളികളുടെ ദിശ കണ്ടെത്താന്&#x200d; കഴിയുന്ന വെസല്&#x200d; ട്രാക്കിംഗ് യൂണിറ്റും ബീക്കണ്&#x200d; ലൈറ്റും ബോട്ടുകളില്&#x200d; കര്&#x200d;ശനമാക്കാത്തത് എന്തുകൊണ്ടാണെന്നും കമ്മീഷന്&#x200d; ആക്ടിംഗ് അധ്യക്ഷന്&#x200d; പി. മോഹനദാസ് ചോദിച്ചു.<br />
കെല്&#x200d;ട്രോണുമായി സഹകരിച്ച് രൂപകല്&#x200d;പന ചെയ്ത വെസല്&#x200d; ട്രാക്കിംഗ് യൂണിറ്റിന്റെ സഹായത്തോടെ കടലില്&#x200d; പോകുന്ന മത്സ്യതൊഴിലാളികള്&#x200d; എവിടെയുണ്ടെന്ന് കൃത്യമായി അറിയാന്&#x200d; സാധിക്കും. കണക്ക് അറിഞ്ഞിരുന്നാല്&#x200d; ദുരന്തങ്ങള്&#x200d; സംഭവിക്കുമ്പോള്&#x200d; രക്ഷാപ്രവര്&#x200d;ത്തനം കാര്യക്ഷമമാക്കാം. കടലില്&#x200d; പോകുന്ന മത്സ്യതൊഴിലാളികള്&#x200d;ക്ക് ഫിഷറീസ് വകുപ്പ് നല്&#x200d;കിയിട്ടുള്ള ലൈഫ്ജാക്കറ്റും ലൈഫ്‌ബോയും അവര്&#x200d; ഉപയോഗിക്കുന്നുണ്ടോ എന്നും വിശദീകരണത്തില്&#x200d; വ്യക്തമാക്കണമെന്ന് കമ്മീഷന്&#x200d; ആവശ്യപ്പെട്ടു.<br />
മനുഷ്യാവകാശ പ്രവര്&#x200d;ത്തകനായ രാഗം റഹിം ഫയല്&#x200d; ചെയ്ത പരാതിയില്&#x200d; ഫിഷറീസ് സെക്രട്ടറിയോടും ഡയറക്ടറോടുമാണ് മൂന്നാഴ്ചക്കകം റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ആവശ്യപ്പെട്ടിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-many-fishermen-are-missing-after-ockhi-cyclone.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുല്&#x200d;ഭൂഷന്&#x200d; വിവാദത്തിനിടെ; 145 ഇന്ത്യന്&#x200d; മത്സ്യ തൊഴിലാളികളെ വിട്ടയച്ച് പാകിസ്താന്&#x200d;</title>
		<link>https://www.chandrikadaily.com/pakistan-releases-145-fishermen-as-goodwill-gesture-war-btwn-kulbhushan.html</link>
					<comments>https://www.chandrikadaily.com/pakistan-releases-145-fishermen-as-goodwill-gesture-war-btwn-kulbhushan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Dec 2017 14:17:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs pak]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[Kulbhushan Jadhav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61718</guid>

					<description><![CDATA[ഇസ്‌ലാമാബാദ്: പാക്കിസ്താന്റെ തടവില്&#x200d; കഴിയുന്ന കുല്&#x200d;ഭൂഷണ്&#x200d; ജാദവിന്റെ വിഷയത്തില്&#x200d; ഇന്ത്യ-പാക് വാക്‌പോര് തുടരുന്നതിനിടെ 145 ഇന്ത്യന്&#x200d; മത്സ്യ തൊഴിലാളികളെ വിട്ടയച്ചു പാകിസ്താന്&#x200d;. കറാച്ചിയിലെ മാലിര്&#x200d; ജയിലില്&#x200d; തടവിലായിരുന്ന 145 മത്സ്യ തൊഴിലാളികളെയാണ് പാകിസ്താന്&#x200d; വിട്ടയച്ചത്. ഇന്നലെയാണ് മത്സ്യ തൊഴിലാളികളെ വിട്ടയച്ചുകൊണ്ടുള്ള പാക് നടപടിയുണ്ടായത്. അതേ സമയം 140ഓളം പേര്&#x200d; ഇപ്പോഴും പാക് ജയിലില്&#x200d; ദുരിതമനുഭവിക്കുന്നതായാണ് റിപ്പോര്&#x200d;ട്ട്. വിട്ടയക്കുന്നതിനു മുന്&#x200d;പ് നടന്ന ചടങ്ങില്&#x200d; മോചിപ്പിക്കപ്പെട്ട തൊഴിലാളികള്&#x200d;ക്ക് ഇഥി ഫൗണ്ടേഷന്&#x200d; തലവന്&#x200d; ഫൈസല്&#x200d; ഇഥി പൈസയും മറ്റ് സമ്മാനങ്ങളും നല്&#x200d;കി. [&#8230;]]]></description>
										<content:encoded><![CDATA[<p>ഇസ്‌ലാമാബാദ്: പാക്കിസ്താന്റെ തടവില്&#x200d; കഴിയുന്ന കുല്&#x200d;ഭൂഷണ്&#x200d; ജാദവിന്റെ വിഷയത്തില്&#x200d; ഇന്ത്യ-പാക് വാക്‌പോര് തുടരുന്നതിനിടെ 145 ഇന്ത്യന്&#x200d; മത്സ്യ തൊഴിലാളികളെ വിട്ടയച്ചു പാകിസ്താന്&#x200d;. കറാച്ചിയിലെ മാലിര്&#x200d; ജയിലില്&#x200d; തടവിലായിരുന്ന 145 മത്സ്യ തൊഴിലാളികളെയാണ് പാകിസ്താന്&#x200d; വിട്ടയച്ചത്. ഇന്നലെയാണ് മത്സ്യ തൊഴിലാളികളെ വിട്ടയച്ചുകൊണ്ടുള്ള പാക് നടപടിയുണ്ടായത്.</p>
<p>അതേ സമയം 140ഓളം പേര്&#x200d; ഇപ്പോഴും പാക് ജയിലില്&#x200d; ദുരിതമനുഭവിക്കുന്നതായാണ് റിപ്പോര്&#x200d;ട്ട്. വിട്ടയക്കുന്നതിനു മുന്&#x200d;പ് നടന്ന ചടങ്ങില്&#x200d; മോചിപ്പിക്കപ്പെട്ട തൊഴിലാളികള്&#x200d;ക്ക് ഇഥി ഫൗണ്ടേഷന്&#x200d; തലവന്&#x200d; ഫൈസല്&#x200d; ഇഥി പൈസയും മറ്റ് സമ്മാനങ്ങളും നല്&#x200d;കി. നിലവില്&#x200d; തടവില്&#x200d; കഴിയുന്ന ബാക്കിയുള്ള 140പേരുടെ കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് മത്സ്യ തൊഴിലാളികളെ കറാച്ചി കന്റോണ്&#x200d;മെന്റ് റെയില്&#x200d;വേസ്‌റ്റേഷനില്&#x200d; എത്തിച്ചത്. ട്രെയ്‌നില്&#x200d; ലാഹോറിലെത്തിച്ച ശേഷം ഇവരെ വാഗാ അതിര്&#x200d;ത്തിയില്&#x200d; വെച്ച് ഇന്ത്യന്&#x200d; അതോറിറ്റിക്ക് കൈമാറി.</p>
<p>കുല്&#x200d;ഭൂഷണ്&#x200d; ജാദവിന്റെ കുടുംബാംഗങ്ങളോട് മനുഷ്യത്വരഹിതമായാണ് പാകിസ്താന്&#x200d; പെരുമാറിയതെന്ന് സുഷമാ സ്വരാജ് കുറ്റപ്പെടുത്തി. എന്നാല്&#x200d; തങ്ങളെ മോചിപ്പിക്കുന്നതിന് പാകിസ്താന്റെ ഭാഗത്തു നിന്നും നല്ല സമീപനമാണുണ്ടായതെന്നും ഇന്ത്യന്&#x200d; ജയിലുകളില്&#x200d; കഴിയുന്ന പാക് പൗരന്മാരെ മോചിപ്പിക്കുന്നതിനായി ഇന്ത്യന്&#x200d; അതോറിറ്റിയോട് സംസാരിക്കുമെന്നും മത്സ്യ തൊഴിലാളികള്&#x200d; പറഞ്ഞു.</p>
<p>കുല്&#x200d;ഭൂഷണ്&#x200d; ജാദവിനെ കാണാനെത്തിയ അദ്ദേഹത്തിന്റെ ഭാര്യയുടെ ആഭരണങ്ങളും മറ്റും ജയില്&#x200d; അധികൃതര്&#x200d; നിര്&#x200d;ബന്ധപൂര്&#x200d;വ്വം അഴിപ്പിച്ച നടപടിയില്&#x200d; ഇന്ത്യന്&#x200d; പ്രതിഷേധം തുടര്&#x200d;ന്നുകൊണ്ടിരിക്കേയാണ് പാകിസ്താന്&#x200d; മത്സ്യതൊഴിലാളികളെ മോചിപ്പിച്ചത്. വര്&#x200d;ഷങ്ങളായി അതിര്&#x200d;ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് നൂറുകണക്കിനാളുകളാണ് ഇരു രാജ്യങ്ങളിലുമായി അറസ്റ്റിലാവുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistan-releases-145-fishermen-as-goodwill-gesture-war-btwn-kulbhushan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓഖി: ഇതര സംസ്ഥാനത്തെത്തിയവര്&#x200d; കേരളത്തിലേക്ക് മടങ്ങുന്നു</title>
		<link>https://www.chandrikadaily.com/ockhi-cyclone-people-from-kerala-returned-from-other-states.html</link>
					<comments>https://www.chandrikadaily.com/ockhi-cyclone-people-from-kerala-returned-from-other-states.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 09 Dec 2017 11:11:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cyclone]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[LAKSHADEEP]]></category>
		<category><![CDATA[Ockhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58648</guid>

					<description><![CDATA[എറണാകുളം: ഓഖി ചുഴലിക്കാറ്റില്&#x200d; പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ തീരങ്ങളില്&#x200d; എത്തിയവര്&#x200d; കേരളത്തിലേക്ക് മടങ്ങുന്നു. ദുരിതത്തെ തുടര്&#x200d;ന്ന് ലക്ഷദ്വീപില്&#x200d; കുടുങ്ങിയ 45 മത്സ്യത്തൊഴിലാളികള്&#x200d; കൊച്ചിയില്&#x200d; എത്തി. ബാക്കി 250 കേരളത്തിലേക്കുള്ള വഴിയിലാണ്. ഗുജറാത്തില്&#x200d; നിന്ന് 150 പേരും സംസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്. Kerala: 45 fishermen stranded off Lakshadweep coast arrive in Kochi, 250 other fishermen on way #CycloneOckhi pic.twitter.com/RLoW43Iy3h — ANI (@ANI) December 9, 2017 കേരള സര്&#x200d;ക്കാര്&#x200d; നിയോഗിച്ച ഉദ്യോഗസ്ഥര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>എറണാകുളം: ഓഖി ചുഴലിക്കാറ്റില്&#x200d; പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ തീരങ്ങളില്&#x200d; എത്തിയവര്&#x200d; കേരളത്തിലേക്ക് മടങ്ങുന്നു. ദുരിതത്തെ തുടര്&#x200d;ന്ന് ലക്ഷദ്വീപില്&#x200d; കുടുങ്ങിയ 45 മത്സ്യത്തൊഴിലാളികള്&#x200d; കൊച്ചിയില്&#x200d; എത്തി. ബാക്കി 250 കേരളത്തിലേക്കുള്ള വഴിയിലാണ്. ഗുജറാത്തില്&#x200d; നിന്ന് 150 പേരും സംസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Kerala: 45 fishermen stranded off Lakshadweep coast arrive in Kochi, 250 other fishermen on way <a href="https://twitter.com/hashtag/CycloneOckhi?src=hash&amp;ref_src=twsrc%5Etfw">#CycloneOckhi</a> <a href="https://t.co/RLoW43Iy3h">pic.twitter.com/RLoW43Iy3h</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/939450024349483010?ref_src=twsrc%5Etfw">December 9, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കേരള സര്&#x200d;ക്കാര്&#x200d; നിയോഗിച്ച ഉദ്യോഗസ്ഥര്&#x200d; ദുരിതബാധിതര്&#x200d;ക്ക് വേണ്ട സഹായങ്ങള്&#x200d; എത്തിച്ചുകൊടുക്കുന്നുണ്ട്. ബോട്ടുകള്&#x200d;ക്ക് ആയിരം ലിറ്റര്&#x200d; ഡീസല്&#x200d; , ഭക്ഷ്യവസ്തുക്കള്&#x200d;, ഓരോ തൊഴിലാളികള്&#x200d;ക്കും 2000 രൂപ വീതം എന്നിവ നല്&#x200d;കി. അതേസമയം ഗോവ, കാര്&#x200d;വര്&#x200d;, രത്‌നഗിരി , ലക്ഷദ്വീപ്, ഗുജറാത്തിന്റെ വിവിധ പോര്&#x200d;ട്ടുകള്&#x200d; എന്നിവിടങ്ങളിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്&#x200d; കുറെ ദിവസം കൂടി അവിടെ തുടരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ockhi-cyclone-people-from-kerala-returned-from-other-states.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മത്സ്യത്തൊഴിലാളികളെ ഉള്&#x200d;പ്പെടുത്തി തീര സംരക്ഷണ സേന രൂപീകരിക്കണം: കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/fishermens-want-union-for-facing-issues-kunjalikutty.html</link>
					<comments>https://www.chandrikadaily.com/fishermens-want-union-for-facing-issues-kunjalikutty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Dec 2017 20:08:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cyclone]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[kunhalikutty]]></category>
		<category><![CDATA[Ockhi]]></category>
		<category><![CDATA[P. K. Kunhalikutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58403</guid>

					<description><![CDATA[തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളില്&#x200d; നിന്ന് സേവന തല്&#x200d;പരരായവരെ തെരഞ്ഞെടുത്ത് പരിശീലനം നല്&#x200d;കി തീരസംരക്ഷണസേനക്ക് രൂപം നല്&#x200d;കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് നേതാക്കള്&#x200d;ക്കൊപ്പം ദുരിതബാധിത പ്രദേശങ്ങള്&#x200d; സന്ദര്&#x200d;ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികള്&#x200d; തന്നെ മുന്നോട്ടുവെച്ച ആവശ്യമാണിത്. ഇത് പ്രായോഗികമായ നിര്&#x200d;ദേശമാണ്. ഇത്രയധികം പേര്&#x200d; മരിക്കാനിടയായ സാഹചര്യത്തെ ഗൗരവത്തോടെ സമീപിക്കണം. തീരത്ത് സ്ഥിരമായി സംരക്ഷണ പ്രവര്&#x200d;ത്തിക്കുന്നത് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്&#x200d; ഉപകരിക്കും. കോസ്റ്റ് ഗാര്&#x200d;ഡിന് പുറമെയാണ് ഈ സംവിധാനത്തിന് രൂപം നല്&#x200d;കേണ്ടത്. ഇവര്&#x200d;ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളില്&#x200d; നിന്ന് സേവന തല്&#x200d;പരരായവരെ തെരഞ്ഞെടുത്ത് പരിശീലനം നല്&#x200d;കി തീരസംരക്ഷണസേനക്ക് രൂപം നല്&#x200d;കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് നേതാക്കള്&#x200d;ക്കൊപ്പം ദുരിതബാധിത പ്രദേശങ്ങള്&#x200d; സന്ദര്&#x200d;ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.<br />
മത്സ്യത്തൊഴിലാളികള്&#x200d; തന്നെ മുന്നോട്ടുവെച്ച ആവശ്യമാണിത്. ഇത് പ്രായോഗികമായ നിര്&#x200d;ദേശമാണ്. ഇത്രയധികം പേര്&#x200d; മരിക്കാനിടയായ സാഹചര്യത്തെ ഗൗരവത്തോടെ സമീപിക്കണം. തീരത്ത് സ്ഥിരമായി സംരക്ഷണ പ്രവര്&#x200d;ത്തിക്കുന്നത് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്&#x200d; ഉപകരിക്കും. കോസ്റ്റ് ഗാര്&#x200d;ഡിന് പുറമെയാണ് ഈ സംവിധാനത്തിന് രൂപം നല്&#x200d;കേണ്ടത്. ഇവര്&#x200d;ക്ക് തൊഴില്&#x200d; ലഭിക്കുന്ന എന്ന നിലയില്&#x200d; കൂടി ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.<br />
സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച പാക്കേജിലെ അവ്യക്തത പരിഹരിക്കണം. ക്ഷേമനിധി ബോര്&#x200d;ഡിലും മത്സ്യഫെഡിലും അംഗങ്ങളല്ലാത്തവര്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച തുക ലഭ്യമാക്കണം.<br />
മത്സ്യത്തൊഴിലാളികള്&#x200d;ക്ക് അര്&#x200d;ഹമായ എല്ലാ ആനുകൂല്യങ്ങളും നല്&#x200d;കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയാറാകണം. കുടുംബനാഥനെ നഷ്ടപ്പെട്ടവര്&#x200d;ക്ക് ധനസഹായം നല്&#x200d;കുന്നതിനോടൊപ്പം കുടുംബാംഗങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; ജോലി നല്&#x200d;കണം.<br />
വിദ്യാഭ്യാസ ചെലവ് പൂര്&#x200d;ണമായും സര്&#x200d;ക്കാര്&#x200d; വഹിക്കണം എന്നീ ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്&#x200d; പ്രധാനമായും ഉന്നയിക്കുന്നത്്. ഇതെല്ലാം ന്യായമായ ആവശ്യങ്ങളാണ്. ദുരിതബാധിതര്&#x200d;ക്ക് ആശ്വാസം നല്&#x200d;കാനുള്ള കൂടുതല്&#x200d; പദ്ധതികള്&#x200d; സര്&#x200d;ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇക്കാര്യം ഇന്നുചേരുന്ന സര്&#x200d;വകക്ഷി യോഗത്തില്&#x200d; ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fishermens-want-union-for-facing-issues-kunjalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>55 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ  പാകിസ്താന്‍ അറസ്റ്റു ചെയ്തു</title>
		<link>https://www.chandrikadaily.com/pakistan-55-indian-fishermen-operation-arabian-sea-illegal-fishing.html</link>
					<comments>https://www.chandrikadaily.com/pakistan-55-indian-fishermen-operation-arabian-sea-illegal-fishing.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Nov 2017 15:52:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[indian fisherman]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53578</guid>

					<description><![CDATA[ന്യൂഡല്‍ഹി: നാല് ദിവസങ്ങള്‍ക്കുള്ളില്‍ 55 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്താന്‍ മാരിടൈം സുരക്ഷാ ഏജന്‍സി (പിഎംഎസ്എ) അറസ്റ്റ് ചെയ്തു. അറബിക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്തത്. പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി വക്താവാണ് ഇക്കാര്യം അറിയിച്ചത്. പാക് അതിര്‍ത്തി കടന്ന് മത്സ്യബന്ധം നടത്തുമ്പോഴാണ് ഇവരെ പിടികൂടിയതെന്നും പ്രാഥമിക അന്വേഷണത്തിനു ശേഷം ഇവരെ പൊലീസിനു കൈമാറിയതായി പിഎംഎസ്എ അറിയിച്ചു. തൊഴിലാളികളെ ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മരത്തടികളില്‍ തീര്‍ത്ത വള്ളത്തിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നാല് ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; 55 ഇന്ത്യന്&#x200d; മത്സ്യതൊഴിലാളികളെ പാകിസ്താന്&#x200d; മാരിടൈം സുരക്ഷാ ഏജന്&#x200d;സി (പിഎംഎസ്എ) അറസ്റ്റ് ചെയ്തു. അറബിക്കടലില്&#x200d; മത്സ്യബന്ധനത്തില്&#x200d; ഏര്&#x200d;പ്പെട്ടിരുന്ന തൊഴിലാളികളെയാണ് സമുദ്രാതിര്&#x200d;ത്തി ലംഘിച്ചുവെന്ന കുറ്റം ചാര്&#x200d;ത്തി അറസ്റ്റ് ചെയ്തത്. പാകിസ്താന്&#x200d; മാരിടൈം സെക്യൂരിറ്റി ഏജന്&#x200d;സി വക്താവാണ് ഇക്കാര്യം അറിയിച്ചത്.<br />
പാക് അതിര്&#x200d;ത്തി കടന്ന് മത്സ്യബന്ധം നടത്തുമ്പോഴാണ് ഇവരെ പിടികൂടിയതെന്നും പ്രാഥമിക അന്വേഷണത്തിനു ശേഷം ഇവരെ പൊലീസിനു കൈമാറിയതായി പിഎംഎസ്എ അറിയിച്ചു. തൊഴിലാളികളെ ജ്യുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റിനു മുന്&#x200d;പില്&#x200d; ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മരത്തടികളില്&#x200d; തീര്&#x200d;ത്ത വള്ളത്തിലാണ് ഇവര്&#x200d; മത്സ്യബന്ധനം നടത്തിയിരുന്നത്. സാങ്കേതിക വിദ്യകള്&#x200d; ഇവര്&#x200d; ഉപയോഗിച്ചിരുന്നില്ല. നേരത്തെ സമാന സംഭവത്തില്&#x200d; അറസ്റ്റിലായ ഇന്ത്യക്കാരില്&#x200d; 68 പേരെ പാകിസ്താന്&#x200d; കഴിഞ്ഞ 29ന് വിട്ടയച്ചിരുന്നു. 2016 ഡിസംബറിലും ഈവര്&#x200d;ഷം ജനുവരിയിലുമായി 438 പേരെയാണ് കറാച്ചിയിലെ ലന്ധി, മലിര്&#x200d; ജയിലുകളില്&#x200d; നിന്നും മോചിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistan-55-indian-fishermen-operation-arabian-sea-illegal-fishing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുഴ കടന്ന് കടലിലേക്കൊഴുകിയ പ്രണയത്തിന് ഇന്ന് വയസ് 11</title>
		<link>https://www.chandrikadaily.com/karthikeyan-and-rega-love-story-of-fisherman-family.html</link>
					<comments>https://www.chandrikadaily.com/karthikeyan-and-rega-love-story-of-fisherman-family.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Nov 2017 09:49:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Boat]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[KA MURLEEDHARAN]]></category>
		<category><![CDATA[OCEAN]]></category>
		<category><![CDATA[STORY]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52264</guid>

					<description><![CDATA[കെ.എ മുരളീധരന്‍ തൃശൂര്‍: &#8216;ഇനി കടലില്‍ പോകുമ്പോള്‍ എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്&#8217;. നീന്താന്‍പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്‍ത്തികേയന്‍ ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11 വര്‍ഷം തികയുന്നു. &#8216;പിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാം. ഇന്നുവേണ്ട ഇന്നുവേണ്ട ഓമലാളെയെന്നൊക്കെ&#8217; കാര്‍ത്തികേയന്‍ പറഞ്ഞു നോക്കിയെങ്കിലും രേഖ വിട്ടില്ല. ഒടുവില്‍ കടുത്ത നിര്‍ബന്ധത്തിനൊടുവില്‍ മനസില്ലാ മനസോടെ കാര്‍ത്തികേയന്‍ രേഖയെ കടലിലേയ്ക്ക് കൊണ്ടുപോയതോടെ പിറന്നത് പുതിയൊരു ചരിത്ര റെക്കോര്‍ഡാണ്. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.എ മുരളീധരന്&#x200d;</strong></p>
<p>തൃശൂര്&#x200d;: <em>&#8216;ഇനി കടലില്&#x200d; പോകുമ്പോള്&#x200d; എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്&#8217;</em>. നീന്താന്&#x200d;പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്&#x200d;ത്തികേയന്&#x200d; ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11 വര്&#x200d;ഷം തികയുന്നു.</p>
<p>&#8216;പിന്നെയൊരിക്കല്&#x200d; ഞാന്&#x200d; കൊണ്ടുപോകാം. ഇന്നുവേണ്ട ഇന്നുവേണ്ട ഓമലാളെയെന്നൊക്കെ&#8217; കാര്&#x200d;ത്തികേയന്&#x200d; പറഞ്ഞു നോക്കിയെങ്കിലും രേഖ വിട്ടില്ല. ഒടുവില്&#x200d; കടുത്ത നിര്&#x200d;ബന്ധത്തിനൊടുവില്&#x200d; മനസില്ലാ മനസോടെ കാര്&#x200d;ത്തികേയന്&#x200d; രേഖയെ കടലിലേയ്ക്ക് കൊണ്ടുപോയതോടെ പിറന്നത് പുതിയൊരു ചരിത്ര റെക്കോര്&#x200d;ഡാണ്. ആഴക്കടലില്&#x200d; മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ഏക ദമ്പതികളെന്ന വിശേഷണം.</p>
<p>ഏങ്ങണ്ടിയൂര്&#x200d; ഏത്തായ് കടലോര നിവാസികളായ കരാട്ട് കാര്&#x200d;ത്തികേയനും രേഖയും ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് 19 വര്&#x200d;ഷമായെങ്കിലും പതിനൊന്ന് വര്&#x200d;ഷം മുന്&#x200d;പുള്ള ഒരു നവംബര്&#x200d; ആറിനാണ് ചേറ്റുവ പുഴകടന്ന് അഴിമുഖത്തുകൂടെ ഒരുമിച്ച് കടലില്&#x200d;പോകാന്&#x200d; തുടങ്ങിയത്. അതിന് നിമിത്തമായതാകട്ടെ സങ്കടകടലിന്റെ കണ്ണീരിന്റെ ഉപ്പുരസമുള്ള ജീവിതവും.ഇരു സമുദായങ്ങളില്&#x200d;പ്പട്ട കാര്&#x200d;ത്തികേയനും രേഖയും വീട്ടുകാരുടെ കടുത്ത എതിര്&#x200d;പ്പ് വകവെയ്ക്കാതെ പ്രണയിച്ച് ജീവിതം തുടങ്ങിയവരാണ്.</p>
<p>ഈ ജീവിതത്തിനിടയില്&#x200d; നാലു പെണ്&#x200d;കുട്ടികളും പിറന്നു. കടലും കടപ്പുറവുമൊക്കെ എല്ലാവരേയും പോലെ തൃശൂര്&#x200d; പട്ടണത്തിനടുത്തുള്ള കൂര്&#x200d;ക്കഞ്ചേരിക്കാരായിയായ രേഖയ്ക്കും അക്കാലത്ത് വെറും കൗതുകം മാത്രമായിരുന്നു. ഒരു ദിവസം കടലിനടുത്തുള്ള കുടിലില്&#x200d;വെച്ച് ശക്തമായ മിന്നലേറ്റ് രേഖ ബോധരഹിതയായി വീണു. കൈവിട്ട് പോയെന്ന് വിചാരിച്ച് രേഖയുടെ ദേഹത്തടിച്ച് കാര്&#x200d;ത്തികേയനും കുട്ടികളും അലമുറയിട്ട് കരയുന്നതിനിടെ അവിചാരിതമായി രേഖയ്ക്ക് ബോധം വീഴുകയായിരുന്നു. അടച്ചുറപ്പുള്ള ഒരു വീടില്ലാത്തതിന്റെ വേദന കാര്&#x200d;ത്തികേയനും രേഖയും മക്കളും അന്ന് ശരിക്കുമറിഞ്ഞു. രാവും പകലും അദ്ധ്വാനിച്ചാലും വീടെന്ന സ്വപ്‌നം എപ്പോഴും കടലുപോലെ വിദൂരമായിരുന്നു. രണ്ട് പേര്&#x200d;ക്കിരിക്കാവുന്ന ചെറുവള്ളത്തില്&#x200d; കാര്&#x200d;ത്തികേയന്&#x200d; സ്വന്തമായി മത്സ്യബന്ധനം നടത്തിയെങ്കിലും കടങ്ങള്&#x200d; വീട്ടാന്&#x200d; പോലും തികഞ്ഞില്ല.</p>
<p>പലപ്പോഴും കൂടെയുള്ളയാള്&#x200d; വരാത്തതിനാല്&#x200d; ഒറ്റയ്ക്ക് കടലില്&#x200d;പോയി തിരിച്ച് വീട്ടിലെത്തി ക്ഷീണത്തോടെ കിടക്കുന്ന കാര്&#x200d;ത്തികേയനെ കാണുമ്പോള്&#x200d; രേഖയ്ക്ക് സങ്കടമായിരുന്നു. പ്രിയപ്പെട്ടവന്റെ കഠിനദ്ധ്വാനംകൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്&#x200d; കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് കടലില്&#x200d; എന്നേയുംകൊണ്ടു പോകണമെന്ന് രേഖ വാശിപിടിച്ചത്.</p>
<p>അങ്ങിനെ രേഖ അതുവരെ കാണാത്ത കടലിനെ അറിഞ്ഞു. ആഴകടലില്&#x200d; പറക്കുന്ന മീനുകളെ കണ്ടു. നിറം മാറുന്ന കടലും നിലാവില്&#x200d; നക്ഷത്രങ്ങള്&#x200d; വിരിഞ്ഞ ആകാശവും കണ്ടു. നൂല്&#x200d;മഴയായി തുടങ്ങി പിന്നെ പേമാരിയായി പെയ്തിറങ്ങുന്ന മഴയെ തൊട്ടു. മാനംമുട്ടെ ഉയര്&#x200d;ന്നുവന്ന തിരമാലകളെ നേരിട്ടു. ഇതിനിടയില്&#x200d; പലപ്പോഴും മരണത്തെയും മുഖാമുഖം കണ്ടു. ഇന്നും എല്ലാ ദിവസവും വെളുപ്പിന് ചെറിയ ഫൈബര്&#x200d; വള്ളത്തില്&#x200d; പഴയൊരു എന്&#x200d;ജിനുംവെച്ച് കാര്&#x200d;ത്തികേയനും രേഖയും കടലില്&#x200d; പോകും. കടലില്&#x200d; ആണുങ്ങള്&#x200d; ചെയ്യുന്ന എല്ലാ ജോലിയും രേഖ ചെയ്യും. വള്ളമോടിക്കും. കടലില്&#x200d; വലയെറിയും. വല വലിച്ചുകയറ്റും.</p>
<p>കാര്&#x200d;ത്തികേയന്റെയും രേഖയുടെയും ദുരിത ജീവിതമറിഞ്ഞ കൊച്ചിയിലെ സെന്&#x200d;ട്രല്&#x200d; മറൈന്&#x200d; ഫിഷറീസ് റിസര്&#x200d;ച്ച് ഇന്&#x200d;സ്റ്റിറ്റ്യൂട്ടിന്റെ (സി.എം.എഫ്.ആര്&#x200d;.ഐ) കഴിഞ്ഞ മെയ് അഞ്ചിന് ആഴക്കടലില്&#x200d; മീന്&#x200d; പിടിക്കാന്&#x200d; പോണ ഇന്ത്യയിലെ ആദ്യ ദമ്പതികളെന്ന നിലയില്&#x200d; ഇരുവരേയും ആദരിച്ചിരുന്നു.</p>
<p>ഇന്ന് കടലാണിവര്&#x200d;ക്ക് എല്ലാം. കടലമ്മ ചതിക്കില്ലെന്നും കരയിലുള്ളവരേക്കാള്&#x200d; കടലിലുള്ളവരെയാണ് വിശ്വാസമെന്നും രേഖ പറയുന്നു. ഒരു പെണ്ണ് കടലില്&#x200d; പോകുന്നതിന് ആദ്യകാലങ്ങളില്&#x200d; കരയിലും വലിയ എതിര്&#x200d;പ്പുണ്ടായിരുന്നു. എന്നാല്&#x200d; എല്ലാ എതിര്&#x200d;പ്പും വകഞ്ഞുമാറ്റി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്&#x200d; മക്കളെ നോക്കാന്&#x200d; സ്വന്തം ജീവന്&#x200d;പോലും പണയംവെച്ച് ആഴകടലില്&#x200d; പ്രിയതമനോടൊപ്പം പോകുന്നതില്&#x200d; യാതൊരു പേടിയുമില്ല, മറിച്ച് അഭിമാനം മാത്രമേയുള്ളൂവെന്ന് രേഖ പറയുമ്പോള്&#x200d; കരയിലേയ്ക്ക് ആഞ്ഞടിക്കുന്ന തിരമാലകളുടെ ശക്തിയുണ്ട് ആ വാക്കുകള്&#x200d;ക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karthikeyan-and-rega-love-story-of-fisherman-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
