<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>indian science congress &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indian-science-congress/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 23 Jul 2019 04:48:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>indian science congress &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചാന്ദ്രയാന്&#x200d; 2; ത്രിവര്&#x200d;ണ പതാക അമ്പിളിമുറ്റത്ത് പാറിപ്പറക്കുന്നത് കാണാന്&#x200d; കാത്തിരിക്കാം സെപ്തംബര്&#x200d; 7 വരെ</title>
		<link>https://www.chandrikadaily.com/chandrayaan-2-has-begun-its-journey-to-the-moon-updates.html</link>
					<comments>https://www.chandrikadaily.com/chandrayaan-2-has-begun-its-journey-to-the-moon-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 23 Jul 2019 04:18:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chandrayan-2]]></category>
		<category><![CDATA[indian science congress]]></category>
		<category><![CDATA[isro]]></category>
		<category><![CDATA[SCIENTIST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133981</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സ്വപ്‌ന പദ്ധതിയായ രണ്ടാം ചാന്ദ്രയാന്&#x200d; ദൗത്യത്തിന് വിജയത്തുടക്കമായെങ്കിലും നെഞ്ചിടിപ്പേറുക പേടകം ചാന്ദ്രോപരിതലത്തില്&#x200d; എത്തുന്ന അവസാന ഘട്ടത്തിലാണ്. രണ്ടാം ചാന്ദ്രയാന്&#x200d; ദൗത്യത്തിന്റെ ഏറ്റവും സങ്കീര്&#x200d;ണത നിറഞ്ഞ ഘട്ടവും ഇതുവരെ മനുഷ്യനിര്&#x200d;മ്മിത സാങ്കേതിക സംവിധാനങ്ങള്&#x200d;ക്ക് കടന്നു ചെല്ലാന്&#x200d; കഴിഞ്ഞിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ലാന്റിങ് ആണെന്ന് ഐ.എസ്.ആര്&#x200d;.ഒ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയപ്രകാരം കാര്യങ്ങള്&#x200d; നീങ്ങിയാല്&#x200d; സെപ്തംബര്&#x200d; ഏഴിനായിരിക്കും ചാന്ദ്രയാന്&#x200d; രണ്ടിന്റെ ലാന്റിങ്. ഭൂമിയില്&#x200d;നിന്ന് കുതിച്ചുയര്&#x200d;ന്ന് 28ാം ദിവസം ചന്ദ്രന്റെ ഭ്രമണ പഥത്തില്&#x200d; എത്തുന്ന ചാന്ദ്രയാന്&#x200d; രണ്ട് 47ാമത്തെ ദിവസമാണ് ചന്ദ്രോപരിതലത്തിലിറങ്ങുക. [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: സ്വപ്‌ന പദ്ധതിയായ രണ്ടാം ചാന്ദ്രയാന്&#x200d; ദൗത്യത്തിന് വിജയത്തുടക്കമായെങ്കിലും നെഞ്ചിടിപ്പേറുക പേടകം ചാന്ദ്രോപരിതലത്തില്&#x200d; എത്തുന്ന അവസാന ഘട്ടത്തിലാണ്. രണ്ടാം ചാന്ദ്രയാന്&#x200d; ദൗത്യത്തിന്റെ ഏറ്റവും സങ്കീര്&#x200d;ണത നിറഞ്ഞ ഘട്ടവും ഇതുവരെ മനുഷ്യനിര്&#x200d;മ്മിത സാങ്കേതിക സംവിധാനങ്ങള്&#x200d;ക്ക് കടന്നു ചെല്ലാന്&#x200d; കഴിഞ്ഞിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ലാന്റിങ് ആണെന്ന് ഐ.എസ്.ആര്&#x200d;.ഒ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയപ്രകാരം കാര്യങ്ങള്&#x200d; നീങ്ങിയാല്&#x200d; സെപ്തംബര്&#x200d; ഏഴിനായിരിക്കും ചാന്ദ്രയാന്&#x200d; രണ്ടിന്റെ ലാന്റിങ്. </p>



<p>ഭൂമിയില്&#x200d;നിന്ന് കുതിച്ചുയര്&#x200d;ന്ന് 28ാം ദിവസം ചന്ദ്രന്റെ ഭ്രമണ പഥത്തില്&#x200d; എത്തുന്ന ചാന്ദ്രയാന്&#x200d; രണ്ട് 47ാമത്തെ ദിവസമാണ് ചന്ദ്രോപരിതലത്തിലിറങ്ങുക. <br>
കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും ദൈര്&#x200d;ഘ്യംവരുന്ന ഭ്രമണപഥത്തിലാണ് പേടകം ഈ ദിവസങ്ങളില്&#x200d; ചന്ദ്രനെ വലംവെക്കുക. ഭ്രമണ പഥത്തില്&#x200d; വെച്ച് ഓര്&#x200d;ബിറ്ററുമായി വേര്&#x200d;പെട്ട ശേഷമായിരിക്കും ലാന്&#x200d;ഡറും റോവറും മാത്രം ചന്ദ്രനിലെത്തുക. 15 മിനുട്ടാണ് ലാന്റിങിന് വേണ്ടി വരുന്ന സമയം. സാവകാശമായിരിക്കും(സോഫ്റ്റ്‌ലാന്റിങ്) ലാന്&#x200d;ഡര്&#x200d; ചന്ദ്രന്റെ നിലംതൊടുക. പിന്നെയും നാലു മണിക്കൂര്&#x200d; കാത്തിരിക്കണം പ്രഗ്യാന്&#x200d; എന്ന് വിളിപ്പേരുള്ള റോവര്&#x200d; പുറത്തിറങ്ങാന്&#x200d;. ഈ നിമിഷം വരേയും ശാസ്ത്രലോകത്തിന്റെ നെഞ്ചിടിപ്പ് തുടര്&#x200d;ന്നുകൊണ്ടേയിരിക്കും. <br>
ലാന്&#x200d;ഡറില്&#x200d; സ്ഥാപിച്ചിട്ടുള്ള ത്രിവര്&#x200d;ണ പതാക അമ്പിളിമുറ്റത്ത് പാറിപ്പറക്കുന്ന അഭിമാന നിമിഷത്തിന് 48 ദിവസത്തെ കാത്തിരിപ്പാണ് വേണ്ടത്. ഒരുദിവസം പിന്നിട്ടു കഴിഞ്ഞു. ഇനി 47 ദിവസം. കാത്തിരിക്കാം. സെപ്തംബര്&#x200d; 7, </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr"><a href="https://twitter.com/hashtag/ISRO?src=hash&amp;ref_src=twsrc%5Etfw">#ISRO</a><br>Visitors excited to witness the launch of <a href="https://twitter.com/hashtag/Chandrayaan2?src=hash&amp;ref_src=twsrc%5Etfw">#Chandrayaan2</a> from viewers gallery at Sriharikota <a href="https://t.co/9grPopgyxt">pic.twitter.com/9grPopgyxt</a></p>&mdash; ISRO (@isro) <a href="https://twitter.com/isro/status/1153289934125465601?ref_src=twsrc%5Etfw">July 22, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>ചാന്ദ്രരഹസ്യങ്ങള്&#x200d; തേടിയുള്ള ഇന്ത്യയുടെ സ്വപ്‌ന യാത്രക്ക് ഒരിക്കല്&#x200d;കൂടി വിജയത്തുടക്കമായാണ് വിക്ഷേപണ വാഹനമായ ജി.എസ്.എല്&#x200d;.വി മാര്&#x200d;ക്ക് 3 എം. 1ല്&#x200d;നിന്ന് വേര്&#x200d;പ്പെട്ട് ചാന്ദ്രയാന്&#x200d; രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. <br>
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്&#x200d; സ്‌പേസ് സെന്റര്&#x200d; രണ്ടാം വിക്ഷേപണത്തറയില്&#x200d;നിന്ന് ഇന്നലെ ഉച്ചക്ക് 2.43നാണ് ചാന്ദ്രയാന്&#x200d; രണ്ട് സ്വപ്‌നക്കുതിപ്പ് തുടങ്ങിയത്. 16 മിനുട്ട് പിന്നിട്ടതോടെ സങ്കീര്&#x200d;ണമായ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയിച്ചതിന്റെ സന്തോഷം ശാസ്ത്രലോകത്ത് കരഘോഷമായി മുഴങ്ങി. നൂറു കോടി ജനതയുടെ അഭിമാനമാണ് പേടകം ആകാശം തൊട്ടത്.<br>
സാങ്കേതിക തകരാറിനെതുടര്&#x200d;ന്ന് കഴിഞ്ഞയാഴ്ച മാറ്റിവെച്ച ദൗത്യത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. ആദ്യ ദൗത്യം മാറ്റിവെച്ച് 24 മണിക്കൂറിനകം തന്നെ സാങ്കേതിക തകരാറുകള്&#x200d; പരിഹരച്ചിരുന്നതായു എല്ലാ സുരക്ഷാ പരിശോധനകളും പൂര്&#x200d;ത്തിയാക്കിയാണ് വീണ്ടും വിക്ഷേപണത്തിന് തയ്യാറെടുത്തതെന്നും ഐ.എസ്.ആര്&#x200d;.ഒ ചെയര്&#x200d;മാന്&#x200d; കെ ശിവന്&#x200d; പറഞ്ഞു.<br>
സ്‌പേസ് സെന്ററില്&#x200d;നിന്ന് കുതിച്ചുയര്&#x200d;ന്ന് 16 മിനുട്ടും 33 സെക്കന്റും പിന്നിട്ടതോടെയാണ് പേടകം ഭൂമിയുടെ ഭ്രമണപഥത്തില്&#x200d; എത്തിയത്. 18 മിനുട്ടും 30 സെക്കന്റും പിന്നിട്ടതോടെ ഭൂമിയിലെ കണ്&#x200d;ട്രോള്&#x200d; സ്‌റ്റേഷനില്&#x200d; ആദ്യ സിഗ്നല്&#x200d; ലഭിച്ചു. ഇതോടെയാണ് സ്വപ്‌നസഞ്ചാരത്തിന്റെ തുടക്കം വിജയിച്ചെന്ന് ഉറപ്പിച്ചത്. നേരത്തെ നിശ്ചയിച്ചതിലും 6000 കിലോമീറ്റര്&#x200d; അകലെയുള്ള ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് നേരിട്ട് ചാന്ദ്രയാന്&#x200d; രണ്ടിനെ എത്തിക്കാന്&#x200d; കഴിഞ്ഞതും ഐ.എസ്.ആര്&#x200d;.ഒക്ക് നേട്ടമായി. ചാന്ദ്രോപരിതലത്തില്&#x200d; കൂടുതല്&#x200d; സമയം ചെലവഴിക്കാനുള്ള ആയുസ്സും ഇന്ധനവും ഇതുവഴി പേടകത്തിന് ലഭിക്കും.</p>



<p>23 ദിവസം ഭൂമിയെ വലംവെച്ച ശേഷമായിരിക്കും ചാന്ദ്രയാന്&#x200d; രണ്ടിന്റെ അടുത്ത സ്വപ്‌ന സഞ്ചാരം തുടങ്ങുക. ഭൂമിയുടെ ആകര്&#x200d;ഷണ വലയം ഭേദിച്ച് കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നത് ഈ ഘട്ടത്തിലാണ്. 47 ദിവസം പിന്നിടുമ്പോള്&#x200d; ചാന്ദ്രയാന്&#x200d; രണ്ട് ചന്ദ്രോപരിതലത്തിലിറങ്ങും. തമോഗര്&#x200d;ത്തങ്ങള്&#x200d;ക്കിടയിലെ സമതല പ്രദേശത്തായിരിക്കും ലാന്റിങ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്&#x200d; ഇറങ്ങുന്ന ആദ്യ പേടകമെന്ന ഖ്യാതിയാണ് ചാന്ദ്രയാന്&#x200d; രണ്ടിനെ കാത്തിരിക്കുന്നത്. ലാന്&#x200d;ഡറിന്റെ സഹായത്തോടെ സോഫ്റ്റ്‌ലാന്റിങ് ആണ് നിശ്ചയിച്ചിട്ടുള്ളത്. 15 മിനുട്ട് സമയമാണ് ലാന്റിങിന് വേണ്ടി വരിക. രണ്ടാം ചാന്ദ്രയാന്&#x200d; ദൗത്യത്തിലെ ഏറ്റവും സങ്കീര്&#x200d;ണമായ ഘട്ടവും ഇതാണ്. ചാന്ദ്രോപരിതലത്തില്&#x200d; ഇറങ്ങിക്കഴിഞ്ഞാല്&#x200d; പേടകത്തിനുള്ളില്&#x200d;നിന്ന് റോവര്&#x200d; പുറത്തുവരും. പതിയെ ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്ന റോവര്&#x200d; നിര്&#x200d;ണായക വിവരങ്ങള്&#x200d; ഭൂമിയിലെ കേന്ദ്രത്തിലേക്ക് കൈമാറും. ഭൂമിയിലെ 14 ദിവസമാണ് റോവറിന് ആയുസ്സ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്&#x200d; പരമാവധി വിവരങ്ങള്&#x200d; ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളാണ് റോവറിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrayaan-2-has-begun-its-journey-to-the-moon-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശാസ്ത്ര കോണ്&#x200d;ഗ്രസിലെ മോദി തരംഗം</title>
		<link>https://www.chandrikadaily.com/modi-effect-in-indian-science-congress.html</link>
					<comments>https://www.chandrikadaily.com/modi-effect-in-indian-science-congress.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 14 Jan 2019 03:38:49 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[indian science congress]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116129</guid>

					<description><![CDATA[പി.ഇസ്മായില്&#x200d; വയനാട് ഇന്ത്യന്&#x200d; ശാസ്ത്ര കോണ്&#x200d;ഗ്രസിനെ പറ്റി പ്രമുഖ ശാസ്ത്രജ്ഞനും നോബേല്&#x200d; സമ്മാന ജേതാവുമായ വെങ്കിട്ടരാമന്&#x200d; രാമകൃഷ്ണന്&#x200d; സര്&#x200d;ക്കസ് എന്നാണ് ഒരഭിമുഖത്തില്&#x200d; അഭിപ്രായപ്പെട്ടത്. മതവും രാഷ്ട്രീയവും കൂട്ടി കലര്&#x200d;ത്തികൊണ്ടുള്ള ശാസ്ത്ര കോണ്&#x200d;ഗ്രസ്സില്&#x200d; താന്&#x200d; ഒരിക്കലും തന്നെ പങ്കെടുക്കില്ലന്നും അദ്ദേഹം തീര്&#x200d;ത്തു പറയുകയുണ്ടായി.ഇന്ത്യയില്&#x200d; കെട്ടുകഥകള്&#x200d; ശാസ്ത്രമാവുന്ന അധര വ്യായാമമാണ് നടക്കുന്നതെന്നായിരുന്നു ന്യൂയോര്&#x200d;ക്ക് ടൈംസ് മുഖപ്രസംഗത്തില്&#x200d; കുറ്റപ്പെടുത്തിയത്. നരേന്ദ്ര മോദിയുടെ ഭരണ കാലയളവില്&#x200d; തിരുപ്പതി, മുംബൈ, മൈസൂര്&#x200d; എന്നിവിടങ്ങളില്&#x200d; നടന്ന ശാസ്ത്ര കോണ്&#x200d;ഗ്രസ്സുകളുടെ നിലവാരം വിലയിരുത്തിയാണ് ഇത്തരം അഭിപ്രായപ്രകടനങ്ങള്&#x200d; നടത്തിയിട്ടുള്ളത്.വിവാദങ്ങളും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.ഇസ്മായില്&#x200d; വയനാട്</strong></p>
<p>ഇന്ത്യന്&#x200d; ശാസ്ത്ര കോണ്&#x200d;ഗ്രസിനെ പറ്റി പ്രമുഖ ശാസ്ത്രജ്ഞനും നോബേല്&#x200d; സമ്മാന ജേതാവുമായ വെങ്കിട്ടരാമന്&#x200d; രാമകൃഷ്ണന്&#x200d; സര്&#x200d;ക്കസ് എന്നാണ് ഒരഭിമുഖത്തില്&#x200d; അഭിപ്രായപ്പെട്ടത്. മതവും രാഷ്ട്രീയവും കൂട്ടി കലര്&#x200d;ത്തികൊണ്ടുള്ള ശാസ്ത്ര കോണ്&#x200d;ഗ്രസ്സില്&#x200d; താന്&#x200d; ഒരിക്കലും തന്നെ പങ്കെടുക്കില്ലന്നും അദ്ദേഹം തീര്&#x200d;ത്തു പറയുകയുണ്ടായി.ഇന്ത്യയില്&#x200d; കെട്ടുകഥകള്&#x200d; ശാസ്ത്രമാവുന്ന അധര വ്യായാമമാണ് നടക്കുന്നതെന്നായിരുന്നു ന്യൂയോര്&#x200d;ക്ക് ടൈംസ് മുഖപ്രസംഗത്തില്&#x200d; കുറ്റപ്പെടുത്തിയത്. നരേന്ദ്ര മോദിയുടെ ഭരണ കാലയളവില്&#x200d; തിരുപ്പതി, മുംബൈ, മൈസൂര്&#x200d; എന്നിവിടങ്ങളില്&#x200d; നടന്ന ശാസ്ത്ര കോണ്&#x200d;ഗ്രസ്സുകളുടെ നിലവാരം വിലയിരുത്തിയാണ് ഇത്തരം അഭിപ്രായപ്രകടനങ്ങള്&#x200d; നടത്തിയിട്ടുള്ളത്.വിവാദങ്ങളും വിദൂഷക പ്രഭാഷണങ്ങളും മാത്രം ബാക്കി വെച്ചാണ് ഈ വര്&#x200d;ഷം ജലന്ധറിലെ ലവ് ലി സര്&#x200d;വ്വകലാശാല ആതിഥേയത്വം അരുളിയ നൂറ്റിയാറാമത് ശാസ്ത്ര കോണ്&#x200d;ഗ്രസിനും തിരശ്ശീല വീണത്.<br />
ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര സംഗമമായിരുന്നു പഞ്ചാബിലെ ജലന്ധറില്&#x200d; നടന്നത്.തോമസ് സുഥോഫ്. അവ്രാം ഹെര്&#x200d;ഷ്‌കോ. ഡങ്കണ്&#x200d; ഹാര്&#x200d;ഡെയ്ന്&#x200d; തുടങ്ങിയ നോബേല്&#x200d; ജേതാക്ക ളടക്കം അമേരിക്ക. ബ്രിട്ടന്&#x200d; തുടങ്ങിയ 60 രാജ്യങ്ങളില്&#x200d; നിന്ന് 30000 ശാസ്ത്ര പ്രതിഭകളാണ് ശാസ്ത്ര കോണ്&#x200d;ഗ്രസില്&#x200d; സംബന്ധിച്ചത്.ഡി ആര്&#x200d; ഡി ഒ, ഐ എസ് ആര്&#x200d; ഒ, എയിംസ്, യു ജി സി, ഐ ഐ സി ടി ഇ, എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരും ഭാഗവാക്കാവുകയുണ്ടായി.ലവ് ലി സര്&#x200d;വ്വകലാശാലയിലെ വിദ്യാര്&#x200d;ത്ഥികള്&#x200d; പാഴ് വസ്തുക്കള്&#x200d; കൊണ്ട് നിര്&#x200d;മിച്ചതും 55 അടി ഉയരവും 25 ടണ്&#x200d; ഭാരമുള്ളതുമായ മെറ്റല്&#x200d;മാഗ്‌ന എന്ന യന്ത്രമനുഷ്യന്&#x200d; എല്ലാവരെയും വിസ്മയിപ്പിക്കുകയുണ്ടായി.കണ്ണില്&#x200d; പതിയാത്ത ചെറിയ വസ്തുക്കളെ പോലും വലുതാക്കി കാണിക്കുന്നതും അഞ്ചാള്&#x200d; പൊക്കമുള്ളതുമായ മൈക്രോസ്‌കോപിനു ചുറ്റും സെല്&#x200d;ഫിയെടുക്കാന്&#x200d; ഓരോരുത്തരും അവിടെ മത്സരിക്കുകയായിരുന്നു. ലവ് ലി സര്&#x200d;വ്വകലാശാല വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രകടിപ്പിച്ച കരവിരുതുകളാലോ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടോ ശാസ്ത്ര കുതുകികളുടെ മുടിനാരിഴ കീറിയ സംവാദങ്ങളാലോ സംഘാടക മികവിനാലോ അല്ല ജലന്ധറിലെ ശാസ്ത്ര കോണ്&#x200d;ഗ്രസ്സ് ശ്രദ്ധിക്കപ്പെട്ടത്. യുക്തിക്ക് നിരക്കാത്തതും അസംബന്ധങ്ങള്&#x200d; നിറഞ്ഞതുമായ പ്രസംഗങ്ങളുടെ പേരില്&#x200d; ശാസ്ത്രലോകത്തിന് മുന്നില്&#x200d; ഇന്ത്യ മഹാരാജ്യം പരിഹാസപാത്രമായിരിക്കുകയാണ്.<br />
ഭാവി ഇന്ത്യ ശാസ്ത്രവും സാങ്കേതിക വിദ്യയും എന്ന തലക്കെട്ടില്&#x200d; നടത്തിയ ശാസ്ത്ര കോണ്&#x200d;ഗ്രസ്സില്&#x200d; ആന്ധ്ര യൂണിവേഴ്‌സിറ്റി വൈസ് ചാന്&#x200d;സലര്&#x200d; ജി. നാഗേശ്വരര്&#x200d; റാവുവിവിന്റെ പ്രബന്ധമാണ് ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടുള്ളത്. പുഷ്പകവിമാനങ്ങള്&#x200d; കൂടാതെ രാവണന് 24 വിമാനങ്ങളും ശ്രീലങ്കയില്&#x200d; എയര്&#x200d;പോര്&#x200d;ട്ടും ഉണ്ടായിരുന്നുവെന്നാണ് പ്രബന്ധത്തില്&#x200d; പരാമര്&#x200d;ശിച്ചിട്ടുള്ളത്. മനുഷ്യോത്പത്തി സംബന്ധിച്ച് ഡാര്&#x200d;വിന്റെ പരിണാമസിദ്ധാന്തത്തേക്കാളും വിഷ്ണുവിന്റെ ദശാവതാരമാണ് മികച്ചതെന്നും അദ്ദേഹം ചുണ്ടികാട്ടി. കൗരവര്&#x200d; ടെസ്റ്റ്യൂബ് ശിശുവാണെന്നതിനും പ്രാചീന ഇന്ത്യയില്&#x200d; മിസൈല്&#x200d; ടെക്‌നോളജി നിലനിന്നിരുന്നുവെന്നുമുള്ള അവകാശവാദവും ഉന്നയിച്ചു. തമിഴ്‌നാട്ടിലെ ആളിയാറിലെ വേള്&#x200d;ഡ് കമ്മ്യൂണിറ്റി സെന്ററിലെ ശാസ്ത്രജ്ഞന്&#x200d; കണ്ണന്&#x200d; ജഗദല ക്യഷ്ണന്&#x200d; എ.പി.ജെ കലാമിനേക്കാളും മികച്ച ശാസ്ത്രജ്ഞനായി കേന്ദ്രമന്ത്രി ഡോ. ഹര്&#x200d;ഷ് വര്&#x200d;ദ്ധനന്&#x200d; ആണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഐന്&#x200d;സ്റ്റീന്&#x200d;ന്റെ ആപേക്ഷിക സിദ്ധാന്തത്തേക്കാളും ഒന്നാന്തരം തിയറി ഭാരതീയ വേദങ്ങളിലുണ്ടെന്നും അത് വിഖ്യാത ശാസ്ത്രജ്ഞന്&#x200d; സ്റ്റീഫന്&#x200d; ഹോക്കിങ്ങ്‌സ് ശരിവെച്ചതാണെന്നും തട്ടിവിട്ട വിദ്വാന്&#x200d; എന്ന നിലയിലാണ് കേന്ദ്രമന്ത്രിക്ക് താമ്രപത്രം നല്&#x200d;കാന്&#x200d; പ്രേരണയായത്. ഗുരുത്വാകര്&#x200d;ഷണ സിദ്ധാന്തത്തില്&#x200d; ന്യൂട്ടനും ആപേക്ഷിക സിദ്ധാന്തത്തില്&#x200d; ഐന്&#x200d;സ്റ്റീനും തെറ്റുപറ്റിയെന്നും തിരുത്താനായി പുരാണങ്ങളിലേക്ക് മടക്കയാത്ര നടത്തണമെന്നുമാണ് കണ്ണന്&#x200d; ആഹ്വാനം നല്&#x200d;കിയിട്ടുള്ളത്. ന്യൂട്ടന്റെ ഗുരുത്വതരംഗത്തിന് പകരം മോദി തരംഗമെന്ന് പുനര്&#x200d;നാമകരണം വേണമെന്ന് ആവശ്യപ്പെടാനും അദ്ദേഹം മറന്നിട്ടില്ല. ഒരു നുണ നൂറ് തവണ ആവര്&#x200d;ത്തിച്ചാല്&#x200d; സത്യമാവുമെന്ന ഗീബല്&#x200d;സിയന്&#x200d; തത്വത്തിന്റെ അടിസ്ഥാനത്തില്&#x200d; ബി ജെ പി നേതാക്കള്&#x200d; പുരാണ ത്തിലെ കഥാപാത്രങ്ങള്&#x200d;ക്ക് ശാസ്ത്രത്തിന്റെ മേമ്പൊടി ചേര്&#x200d;ത്ത് ഒട്ടേറെ പ്രസ്താവനകളാണ് ഇതിനകം നടത്തിയിട്ടുള്ളത്.ഐ എസ് ആര്&#x200d; ഒ റോക്കറ്റുകളെ രാമന്റെ അമ്പിനോടായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി ഉപമിച്ചത്. പശുവിന്റെ സാമീപ്യം പോലും പനിക്കും ജലദോഷത്തിനും ആശ്വാസകരമായി മാറുമെന്നാണ് രാജസ്ഥാന്&#x200d; വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനി വിളംബരം നടത്തിയത്. പൂര്&#x200d;വ്വജന്മങ്ങളിലെ പാപങ്ങളുടെ ഫലമാണ് ക്യാന്&#x200d;സര്&#x200d; ബാധയെന്നാണ് സംഘ്പരിവാര്&#x200d; കുഴലുത്തുകാരന്&#x200d; ഹിമാന്ത ബിശ്വശര്&#x200d;മ്മ നടത്തിയ പരാമര്&#x200d;ശത്തിലുള്ളത്.ഇവരെല്ലാം ശാസ്ത്ര വിഷയത്തില്&#x200d; അല്&#x200d;പജ്ഞാനികളും രാഷ്ട്രീയത്തിലെ ട്രപ്പീസ് കളിക്കാരും മാത്രമാണ്. എന്നാല്&#x200d; ജലന്&#x200d;ധര്&#x200d; ശാസ്ത്ര കോണ്&#x200d;ഗ്രസില്&#x200d; വങ്കത്തം വിളിച്ചു കൂവിയവര്&#x200d; പ്രഗത്ഭ ശാസ്ത്രജ്ഞരാണെന്നത് ഗൗരവത്തോടെ നോക്കി കാണേണ്ടതാണ്.<br />
കഴിഞ്ഞ നാലു വര്&#x200d;ഷത്തെ ശാസ്ത്ര കോണ്&#x200d;ഗ്രസുകളിലെല്ലാം തന്നെ പല ശാസ്ത്രജ്ഞരും ഗവേഷകരും ആന മണ്ടത്തരങ്ങളാണ് വിളമ്പിയത്. പൗരാണിക ശാസ്തം സംസ്‌കൃതിയിലൂടെ എന്ന പേരില്&#x200d; ശാസ്ത്ര കോണ്&#x200d;ഗ്രസില്&#x200d; ഒരു സെഷന്&#x200d; ഇടം പിടിച്ചതു പോലും അതിന്റെ തെളിവാണ്. ലോകത്തിലെ ആദ്യത്തെ വിമാനം രാവണന്റെ പുഷ്പകവിമാനം. ഗണപതിയുടെ ആനത്തലമാറ്റി വെച്ചതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്&#x200d;ജറി. എഴായിരം വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പേ നടന്ന ഗ്രഹാന്തര യാത്രകള്&#x200d;. ശസ്ത്രക്രിയയെ സംബന്ധിച്ചുള്ള ഋഗ്വേദ പരാമര്&#x200d;ശം. ഇത്തരം അസംബന്ധങ്ങളാണ് ശാസ്ത്ര കോണ്&#x200d;ഗ്രസ്സുകളില്&#x200d; മുഴങ്ങിയത്.മരിച്ചവരെ പുനര്&#x200d;ജീവിപ്പിക്കുന്ന മ്യത സഞ്ജീവിനിക്കായും 110 വയസ്സുവരെ യൗവ്വനം നിലനിര്&#x200d;ത്താനും പറ്റുന്ന ശിവ ഗുളികകളുടെയും കണ്ടെത്തലുകള്&#x200d;ക്കായും കോടികളാണ് കേന്ദ്ര ഭരണകൂടം മാറ്റി വെച്ചിട്ടുള്ളത്. വേദങ്ങള്&#x200d;ക്കും പുരാണങ്ങള്&#x200d;ക്കും നിരന്തരമായ പ്രചാരണങ്ങളിലൂടെ ശാസ്ത്രീയത സ്ഥാപിച്ചെടുക്കാനാണ് തീവ്രഹിന്ദുത്വവാദികള്&#x200d; ശ്രമിച്ചുകൊണ്ടിരിക്കുന്നത്<br />
ഇന്ത്യയില്&#x200d; മാത്രല്ല ഈജിപ്തിലെയും ചൈനയിലെയും പുരാണ ഗ്രന്ഥങ്ങളിലും ഇത്തരം മിത്തുകള്&#x200d; ധാരാളമായി കാണാന്&#x200d; കഴിയും. വിവിധമത ഗ്രന്ഥങ്ങളിലും പല അത്ഭുങ്ങളെ കുറിച്ച് പരാമര്&#x200d;ശിച്ചിട്ടുണ്ട്. വിശ്വാസങ്ങള്&#x200d;ക്കെല്ലാം ശാസ്ത്രീയത കൈവരിക്കാനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ പാടില്ലാത്തതാണ്. കാള്&#x200d; സാഗന്റെയും എച്ച്.ജിവെല്&#x200d;സിന്റെയും ശാസ്ത്രീയ നോവലുകളിലും ശാസ്ത്ര സാങ്കേതികതയിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ സൂചകങ്ങള്&#x200d; കാണാന്&#x200d; കഴിയും. ഭാവനകള്&#x200d;ക്കപ്പുറം അതിനെ ആരും ശാസ്ത്രമായി പരിഗണിക്കാറില്ല. ശാസ്ത്ര വിജ്ഞാനത്തിന്റെ അടിസ്ഥാനം പുനരാവര്&#x200d;ത്തനവും പരിശോധന വിധേയത്വവുമാണ്. അതിനപ്പുറം കാല്പനികതയ്ക്ക് ശാസ്ത്രീയമായ നിറം ചാര്&#x200d;ത്താനുള്ള നീക്കം ഭാവിതലമുറയോടുള്ള കൊടും പാതകം കൂടിയാണ്.<br />
ആര്യഭട്ടയും മൈത്രിയും അപ്‌സരയും ബുദ്ധന്റെ ചിരിയും ആകാശ് ടാബ് ലെറ്റും നിര്&#x200d;മിച്ചു കൊണ്ട് ശാസ്ത്രലോകത്ത് സ്വന്തമായി കയ്യൊപ്പ് ചാര്&#x200d;ത്താന്&#x200d; ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗന്&#x200d;യാന്റെ പ്രവര്&#x200d;ത്തനങ്ങളും നടന്നു വരികയാണ്.മലയാളി ശാസ്ത്രജ്ഞനായ എസ്. ഉണ്ണിക്കഷ്ണന്&#x200d; നായരാണ് ഇതിന് ചുക്കാന്&#x200d; പിടിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു 1958ല്&#x200d; നടപ്പിലാക്കിയ സയന്റിഫിക് പോളിസി റവല്യൂഷന്റെ ഫലമായിട്ടാണ് ശാസ്ത്രിയ നേട്ടങ്ങള്&#x200d; ദ്രുതഗതിയില്&#x200d; കൈവരിക്കാനായത്. ബഹിരാകാശ ഗവേഷണം. ആണവ ഗവേഷണം. നാനോ ടെക്‌നോളജി.ബയോടെക്‌നോളജി എന്നീ മേഖലകളില്&#x200d; വലിയ രീതിയില്&#x200d; കുതിച്ചു ചാട്ടം നടത്താന്&#x200d; കഴിഞ്ഞു ട്ടുണ്ടെങ്കിലും ഇനിയും ഇന്ത്യക്ക് ഒട്ടേറെ ദൂരം താണ്ടേണ്ടതുണ്ട്.ശുദ്ധവായു. ശുദ്ധജലം. വസ്ത്രം. പാര്&#x200d;പ്പിടം. ഭക്ഷ്യ ഉത്പാദനം. ആരോഗ്യരംഗം എന്നിവയിലെല്ലാം സ്വയംപര്യാപ്തരായി തീരേണ്ടതുണ്ട്. അമേരിക്ക.ജപ്പാന്&#x200d;. ബ്രിട്ടന്&#x200d; തുടങ്ങിയ വന്&#x200d;കിട രാജ്യങ്ങളിലെ പത്തുലക്ഷം പേരുടെ കണക്കെടുപ്പില്&#x200d; ശാസ്ത്രജ്ഞരുടെ എണ്ണം അയ്യായിരമാണ്.ഇന്ത്യയില്&#x200d; അത് കേവലം 137 മാത്രമാണ്. ഇന്ത്യയിലെ ശാസ്ത്രജ്ഞര്&#x200d;ക്ക് അന്താരാഷ്ട്ര തലത്തിലെ ശാസ്ത്ര പ്രതിഭകളോടൊപ്പം അറിവും ആശയങ്ങളും കണ്ടു പിടുത്തങ്ങളും പങ്കിടാനുള്ള വേദി എന്ന നിലയിലാണ് രാഷ്ട്രശിലപികള്&#x200d; ശാസ്ത്ര കോണ്&#x200d;ഗ്രസിനെ നോക്കി കണ്ടിട്ടുള്ളത്.രാഷ്ട്രീയ ലക്ഷ്യങ്ങളോട് എക്കാലവും അകലം പാലിച്ചുവെന്നതാണ് ശാസ്ത്ര കോണ്&#x200d;ഗ്രസിന്റെ സവിശേഷതകളില്&#x200d; പ്രധാനവും. ലക്ഷ്യം മറന്നുള്ള മോദി ഭരണകൂടത്തിന്റെ ഇടപെടലുകളാണ് ശാസ്ത്ര കോണ്&#x200d;ഗ്രസിന്റെ നക്ഷത്ര തിളക്കം ഇല്ലാതാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-effect-in-indian-science-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുരുത്വാകര്&#x200d;ഷണ തരംഗങ്ങളുടെ പേര് മോദി തരംഗം എന്നാക്കണം: ആര്&#x200d;.എസ്.എസ് നേതാവ്‌</title>
		<link>https://www.chandrikadaily.com/rename-gravitational-waves-as-modi-waves.html</link>
					<comments>https://www.chandrikadaily.com/rename-gravitational-waves-as-modi-waves.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 07 Jan 2019 04:38:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[indian science congress]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115532</guid>

					<description><![CDATA[പഞ്ചാബ്: ഇന്ത്യന്&#x200d; സയന്&#x200d;സ് കോണ്&#x200d;ഗ്രസില്&#x200d; വീണ്ടും സംഘപരിവാര്&#x200d; നേതാവായ ഗവേഷകന്റെ പുതിയ കണ്ടെത്തലുകള്&#x200d;. ലോക പ്രശസ്ത ശാസ്ത്രജ്ഞരായ ആല്&#x200d;ബര്&#x200d;ട്ട് ഐന്&#x200d;സ്റ്റീനും ഐസക് ന്യൂട്ടണും കണ്ടുപിടിത്തങ്ങളിലൂടെ ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് ഗവേഷകനായ ഡോ. കണ്ണന്&#x200d; ജഗത്തല കൃഷ്ണന്&#x200d; പറഞ്ഞു. ഗുരുത്വാകര്&#x200d;ഷണ തരംഗങ്ങള്&#x200d;ക്ക് നരേന്ദ്ര മോദി തരംഗങ്ങളെന്ന് പേരിടണമെന്നും എ.പി.ജെ അബ്ദുല്&#x200d; കലാമിനേക്കാള്&#x200d; മികച്ച ശാസ്ത്രജ്ഞന്&#x200d; കേന്ദ്ര മന്ത്രി ഡോ.ഹര്&#x200d;ഷവര്&#x200d;ദ്ധന്&#x200d; ആണെന്നും കണ്ണന്&#x200d; കൃഷ്ണന്&#x200d; പറഞ്ഞു. പഞ്ചാബിലെ ഫഗ്വാരയില്&#x200d; ലവ്‌ലി പ്രൊഫഷണല്&#x200d; സര്&#x200d;വകലാശാലയിലാണ് 106ാമത് ഇന്ത്യന്&#x200d; ശാസ്ത്ര കോണ്&#x200d;ഗ്രസ് നടക്കുന്നത്. ഐന്&#x200d;സറ്റീന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>പഞ്ചാബ്: ഇന്ത്യന്&#x200d; സയന്&#x200d;സ് കോണ്&#x200d;ഗ്രസില്&#x200d; വീണ്ടും സംഘപരിവാര്&#x200d; നേതാവായ ഗവേഷകന്റെ പുതിയ കണ്ടെത്തലുകള്&#x200d;. ലോക പ്രശസ്ത ശാസ്ത്രജ്ഞരായ ആല്&#x200d;ബര്&#x200d;ട്ട് ഐന്&#x200d;സ്റ്റീനും ഐസക് ന്യൂട്ടണും കണ്ടുപിടിത്തങ്ങളിലൂടെ ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് ഗവേഷകനായ ഡോ. കണ്ണന്&#x200d; ജഗത്തല കൃഷ്ണന്&#x200d; പറഞ്ഞു.</p>
<p>ഗുരുത്വാകര്&#x200d;ഷണ തരംഗങ്ങള്&#x200d;ക്ക് നരേന്ദ്ര മോദി തരംഗങ്ങളെന്ന് പേരിടണമെന്നും എ.പി.ജെ അബ്ദുല്&#x200d; കലാമിനേക്കാള്&#x200d; മികച്ച ശാസ്ത്രജ്ഞന്&#x200d; കേന്ദ്ര മന്ത്രി ഡോ.ഹര്&#x200d;ഷവര്&#x200d;ദ്ധന്&#x200d; ആണെന്നും കണ്ണന്&#x200d; കൃഷ്ണന്&#x200d; പറഞ്ഞു. പഞ്ചാബിലെ ഫഗ്വാരയില്&#x200d; ലവ്‌ലി പ്രൊഫഷണല്&#x200d; സര്&#x200d;വകലാശാലയിലാണ് 106ാമത് ഇന്ത്യന്&#x200d; ശാസ്ത്ര കോണ്&#x200d;ഗ്രസ് നടക്കുന്നത്.</p>
<p>ഐന്&#x200d;സറ്റീന്റെ സിദ്ധാന്തങ്ങള്&#x200d; ശാസ്ത്ര ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. താന്&#x200d; തന്റെ സ്വന്തം ഫിസിക്‌സ് തിയറികള്&#x200d; അവതരിപ്പിക്കുമ്പോള്&#x200d; ഗുരുത്വാകര്&#x200d;ഷണ തരംഗങ്ങള്&#x200d;ക്ക് നരേന്ദ്ര മോദി വേവ്‌സ് എന്ന് പേരിടുമെന്നും കണ്ണന്&#x200d; പറഞ്ഞു. എന്നാല്&#x200d; കണ്ണന്&#x200d; കൃഷ്ണന്റെ അഭിപ്രായത്തെ സദസ്സിലെ വിദ്യാര്&#x200d;ഥികള്&#x200d; ചോദ്യം ചെയ്യുന്നതും കാണാമായിരുന്നു.</p>
<p>നേരത്തെ ആന്ധ്രാപ്രദേശ് സര്&#x200d;വകലാശാല വി.സി നടത്തിയ പ്രസംഗവും വിവാദമായിരുന്നു. കൗരവര്&#x200d; ടെസ്റ്റ്യൂബ് ശിശുക്കളായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാദം. രാവണന് വിമാനത്താവളമുണ്ടായിരുന്നു, രാമന് മിസൈല്&#x200d; സാങ്കേതിക വിദ്യ അറിയാമായിരുന്നു തുടങ്ങിയ വാദങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rename-gravitational-waves-as-modi-waves.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാവണന് വിമാനത്താവളമുണ്ടായിരുന്നു: പുതിയ വെളിപാടുകളുമായി സര്&#x200d;വകലാശാല വി.സി</title>
		<link>https://www.chandrikadaily.com/vice-chancallor-speech.html</link>
					<comments>https://www.chandrikadaily.com/vice-chancallor-speech.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 05 Jan 2019 06:24:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[indian science congress]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115409</guid>

					<description><![CDATA[ജ​ല​ന്ധ​ർ: നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ അ​ട​ക്കം ലോ​ക​പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ർ പ​ങ്കെ​ടു​ക്കു​ന്ന ശാഇ​ന്ത്യ​ന്&#x200d; സ​യ​ന്&#x200d;​സ് കോ​ണ്&#x200d;​ഗ്ര​സി​ല്&#x200d; ഇന്ത്യന്&#x200d; സയന്&#x200d;സ് കോണ്&#x200d;ഗ്രസില്&#x200d; മണ്ടത്തരങ്ങളുടെ നീണ്ട പട്ടിക നിരത്തി ആന്ധ്രാ സര്&#x200d;വകലാശാല വൈസ് ചാന്&#x200d;സലര്&#x200d;. സ്റ്റെം ​സെ​ല്&#x200d; റി​സ​ര്&#x200d;​ച്ച്, ടെ​സ്റ്റ് ട്യൂ​ബ് ടെ​ക്നോ​ള​ജി, ഗൈഡഡ് മി​സൈ​ല്&#x200d; തു​ട​ങ്ങി​യ ശാ​സ്ത്ര​ത്തി​ന്&#x200d;റെ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളെ​ല്ലാം ആ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് വൈ​സ് ചാ​ൻ​സി​ല​റു​ടെ ക​ണ്ടെ​ത്ത​ൽ. വെ​ള്ളി​യാ​ഴ്ച ‌ഇ​ന്ത്യ​ൻ ശാ​സ്ത്ര കോ​ൺ​ഫ്ര​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന ആ​ന്ധ്രാ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്&#x200d;​സ​ല​ർ പ്ര​ഫ. ജി. ​നാ​ഗേ​ശ്വ​ര റാ​വു​വാ​ണ് മ​ണ്ട​ത്ത​രം വി​ള​മ്പി​യ​ത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ജ​ല​ന്ധ​ർ: നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ അ​ട​ക്കം ലോ​ക​പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ർ പ​ങ്കെ​ടു​ക്കു​ന്ന ശാഇ​ന്ത്യ​ന്&#x200d; സ​യ​ന്&#x200d;​സ് കോ​ണ്&#x200d;​ഗ്ര​സി​ല്&#x200d; ഇന്ത്യന്&#x200d; സയന്&#x200d;സ് കോണ്&#x200d;ഗ്രസില്&#x200d; മണ്ടത്തരങ്ങളുടെ നീണ്ട പട്ടിക നിരത്തി ആന്ധ്രാ സര്&#x200d;വകലാശാല വൈസ് ചാന്&#x200d;സലര്&#x200d;. സ്റ്റെം ​സെ​ല്&#x200d; റി​സ​ര്&#x200d;​ച്ച്, ടെ​സ്റ്റ് ട്യൂ​ബ് ടെ​ക്നോ​ള​ജി, ഗൈഡഡ് മി​സൈ​ല്&#x200d; തു​ട​ങ്ങി​യ ശാ​സ്ത്ര​ത്തി​ന്&#x200d;റെ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളെ​ല്ലാം ആ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് വൈ​സ് ചാ​ൻ​സി​ല​റു​ടെ ക​ണ്ടെ​ത്ത​ൽ.</p>
<p>വെ​ള്ളി​യാ​ഴ്ച ‌ഇ​ന്ത്യ​ൻ ശാ​സ്ത്ര കോ​ൺ​ഫ്ര​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന ആ​ന്ധ്രാ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്&#x200d;​സ​ല​ർ പ്ര​ഫ. ജി. ​നാ​ഗേ​ശ്വ​ര റാ​വു​വാ​ണ് മ​ണ്ട​ത്ത​രം വി​ള​മ്പി​യ​ത്. ഇ​ന്ത്യ​യു​ടെ പു​രാ​ത​ന ശാ​സ്ത്രം ആ​ധു​നി​ക ശാ​സ്ത്ര​ത്തി​നു സ​മാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടെ​സ്റ്റ് ട്യൂ​ബ് ശി​ശു, സ്റ്റെം ​സെ​ൽ ഗ​വേ​ഷ​ണം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു റാ​വു ത​ന്&#x200d;റെ ക​ണ്ടെ​ത്ത​ൽ അ​വ​ത​രി​പ്പി​ച്ച​ത്.</p>
<p>എ​ങ്ങ​നെ​യാ​ണ് ഗാ​ന്ധാ​രി 100 കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​തെ​ന്ന​ത് ഏ​വ​ർ​ക്കും അ​വി​ശ്വ​സ​നീ​യ​വും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്. ഒ​രു ജ​ന്മ​ത്തി​ൽ മ​നു​ഷ്യ സ്ത്രീ​ക്ക് 100 കു​ട്ടി​ക​ളെ പ്ര​സ​വി​ക്കാ​നാ​കു​മോ​യെ​ന്ന് എ​ല്ലാ​വ​രും ചോ​ദി​ക്കും. ആ​ളു​ക​ൾ പ​റ​യു​ന്ന​ത് കൗ​ര​വ​ർ കെ​ട്ടു​ക​ഥ​യാ​ണെ​ന്നാ​ണ്. ടെ​സ്​റ്റ് ട്യൂ​ബ് ശി​ശു​ക്ക​ൾ ഉ​ണ്ടാ​യ​തോ​ടെ ഇ​ത് വി​ശ്വ​സി​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​തേ കാ​ര്യം ത​ന്നെ മ​ഹാ​ഭാ​ര​ത​ത്തി​ൽ പ​റ​യു​ന്നു, 100 അ​ണ്ഡ​ങ്ങ​ൾ 100 മ​ൺ​പാ​ത്ര​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്നു എ​ന്ന്. ഇ​ത് ടെ​സ്റ്റ് ട്യൂ​ബ് ശി​ശു​വി​നും സ്റ്റെം ​സെ​ൽ ഗ​വേ​ഷ​ണ​ത്തി​നും സ​മാ​ന​മാ​ണ്.</p>
<p>സ്റ്റെം ​സെ​ൽ ഗ​വേ​ഷ​ണം രാ​ജ്യം ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ആ​രം​ഭി​ച്ച​താ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ പോ​ലും ഭൂ​രി​പ​ക്ഷം ആ​ളു​ക​ൾ​ക്കും സ്റ്റെം ​സെ​ൽ ഗ​വേ​ഷ​ണം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. എ​ന്നാ​ൽ ആ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ന​മ്മ​ൾ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ സ്വാ​യ​ത്ത​മാ​ക്കി​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഈ ​സ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഒ​രു അ​മ്മ​യി​ൽ​നി​ന്നും 100 കൗ​ര​വ​ൻ​മാ​ർ ജ​നി​ച്ചു- റാ​വു കൂ​ട്ടി​ച്ചേ​ർ​ത്തു.</p>
<p>ശ​ത്രു​ക്ക​ളെ തു​ര​ത്തി, പി​ന്തു​ട​ര്&#x200d;​ന്ന് പി​ടി​ച്ച് ആ​ക്ര​മി​ച്ച് ശേ​ഷം തി​രി​ച്ചു വ​രു​ന്ന അ​സ്ത്ര​ങ്ങ​ളാ​ണ് രാ​മ​ന്&#x200d; ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​ത് ഗൈഡഡ് മി​സൈ​ലു​ക​ളു​ടെ ച​രി​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. രാ​വ​ണ​ന് 24 ത​രം വി​മാ​ന​ങ്ങ​ള്&#x200d; സ്വ​ന്ത​മാ​യി ഉ​ണ്ടാ​യി​രു​ന്നു. പ​ല ത​ര​ത്തി​ലും പ​ല വ​ലി​പ്പ​ത്തി​ലു​മു​ള്ള​താ​യി​രു​ന്നു അ​വ. മാ​ത്ര​മ​ല്ല രാ​വ​ണ​ന് ല​ങ്ക​യി​ല്&#x200d; എ​യ​ര്&#x200d;​പോ​ര്&#x200d;​ട്ടു​ക​ള്&#x200d; ഉ​ണ്ടാ​യി​രു​ന്നെ​ന്നും റാ​വു പ​റ​ഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vice-chancallor-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
