<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>indian union mulsim league &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indian-union-mulsim-league/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 27 Sep 2019 14:44:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>indian union mulsim league &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആസാമില്&#x200d; പൗരത്വ രജിസ്റ്ററില്&#x200d; നിന്ന് പുറത്താക്കപ്പെട്ടവര്&#x200d;ക്ക് നിയമ സഹായവുമായി മുസ്‌ലിം ലീഗ്; ലീഗല്&#x200d; എയ്ഡ് ക്യാമ്പ് ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/muslim-league-leaders-assam-visiting.html</link>
					<comments>https://www.chandrikadaily.com/muslim-league-leaders-assam-visiting.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 27 Sep 2019 14:35:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[indian union mulsim league]]></category>
		<category><![CDATA[pk kunjalikkutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140307</guid>

					<description><![CDATA[ആസാമില്&#x200d; പൗരത്വ രജിസ്റ്ററില്&#x200d; നിന്നും പുറത്താക്കപ്പെട്ടവര്&#x200d;ക്ക് നിയമ സഹായവും മറ്റും ലഭ്യമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ കീഴില്&#x200d; ലീഗല്&#x200d; എയ്ഡ് ക്യാമ്പ് ആരംഭിച്ചു. ഓഫീസ് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്&#x200d; മൊയ്ദീന്&#x200d; സാഹിബ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ്, എം എസ് എഫ് ദേശീയ കമ്മിറ്റികളുടെ മേല്&#x200d;നോട്ടത്തിലാണ് ക്യാമ്പ് ഓഫീസ് പ്രവര്&#x200d;ത്തിക്കുന്നത്. എന്&#x200d;ആര്&#x200d;സി പട്ടികയില്&#x200d; നിന്ന് പുറത്താക്കപ്പെട്ട അസം ജനതക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് മുസ്‌ലീം ലീഗ് നേതാക്കളുടെ സംഘം അസമിലെത്തിയിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[
<p>ആസാമില്&#x200d; പൗരത്വ രജിസ്റ്ററില്&#x200d; നിന്നും പുറത്താക്കപ്പെട്ടവര്&#x200d;ക്ക് നിയമ സഹായവും മറ്റും ലഭ്യമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ കീഴില്&#x200d; ലീഗല്&#x200d; എയ്ഡ് ക്യാമ്പ്  ആരംഭിച്ചു. ഓഫീസ് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്&#x200d; മൊയ്ദീന്&#x200d; സാഹിബ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം  യൂത്ത് ലീഗ്, എം എസ് എഫ് ദേശീയ കമ്മിറ്റികളുടെ മേല്&#x200d;നോട്ടത്തിലാണ് ക്യാമ്പ് ഓഫീസ് പ്രവര്&#x200d;ത്തിക്കുന്നത്. </p>



<p>എന്&#x200d;ആര്&#x200d;സി പട്ടികയില്&#x200d; നിന്ന് പുറത്താക്കപ്പെട്ട അസം ജനതക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് മുസ്‌ലീം ലീഗ് നേതാക്കളുടെ സംഘം അസമിലെത്തിയിരുന്നു. പൗരത്വം മതാടിസ്ഥാനത്തില്&#x200d; നല്&#x200d;കാനുള്ള നീക്കം ഇന്ത്യന്&#x200d; ജനാധിപത്യത്തിന്റെ അടിക്കല്ല് തകര്&#x200d;ക്കും. പൗരത്വം നഷ്ടമാകുന്നവരുടെ മതം തിരിച്ചുള്ള ചര്&#x200d;ച്ചകളല്ല വേണ്ടത്. സ്വന്തം പൗരന്&#x200d;മാരെ അഭയാര്&#x200d;ത്ഥികളായി ചിത്രീകരിച്ച് ഡിറ്റന്&#x200d;ഷന്&#x200d; സെന്ററുകളിലേക്ക് ആട്ടിത്തെളിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. മാനുഷികമായി വിഷയത്തെ സമീപിക്കണമെന്നും നേതാക്കള്&#x200d; ആവശ്യപ്പെട്ടു.</p>



<p>അസമിലെ പൗരത്വ പ്രശ്‌നത്തെ ഒരു മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയില്&#x200d; പരിഗണിക്കാന്&#x200d; കേന്ദ്ര സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്ക് കഴിയണമെന്ന് ഗുവാഹത്തിയില്&#x200d; നടത്തിയ പത്രസമ്മേളനത്തില്&#x200d; നേതാക്കള്&#x200d; അഭ്യര്&#x200d;ത്ഥിച്ചു. അസമിലെ സന്നദ്ധ പ്രവര്&#x200d;ത്തകരുമായും ആക്റ്റിവിസ്റ്റുകളുമായും നേതാക്കള്&#x200d; ഭാവി നടപടികള്&#x200d; കൂടിയാലോചിച്ചു. ദീര്&#x200d;ഘകാലം സൈനിക സേവനം നടത്തി ഒടുവില്&#x200d; പൗരത്വം തന്നെ നിക്ഷേധിക്കപ്പെട്ട മുന്&#x200d; സൈനിക ഓഫീസര്&#x200d; മുഹമ്മദ് സനാഉല്ലയെയും നേതാക്കള്&#x200d; സന്ദര്&#x200d;ശിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ പ്രസിഡന്റ് പ്രൊഫ ഖാദര്&#x200d; മൊയ്തീന്&#x200d;, ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, ട്രഷറര്&#x200d; പിവി അബ്ദുല്&#x200d;വഹാബ് എം.പി, ഡോ എം.കെ മുനീര്&#x200d; എന്നിവരാണ് സംഘത്തിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-leaders-assam-visiting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൈത്രിയുടെ സുവര്&#x200d;ണമുദ്ര; മലപ്പുറം ജില്ലക്ക് ഇന്ന് 50 വയസ് പൂര്&#x200d;ത്തിയാവുന്നു</title>
		<link>https://www.chandrikadaily.com/golden-years-of-malappuram-district-interview-by-manambur-rajan.html</link>
					<comments>https://www.chandrikadaily.com/golden-years-of-malappuram-district-interview-by-manambur-rajan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Jun 2019 13:22:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[indian union mulsim league]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[manampur rajan]]></category>
		<category><![CDATA[WEEKEND]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130243</guid>

					<description><![CDATA[തിരുവിതാംകൂറില്&#x200d; ജനിച്ച് മലപ്പുറത്തെ സ്വദേശമായി വരിച്ച പ്രശസ്ത കവി മണമ്പൂര്&#x200d; രാജന്&#x200d; ബാബു മനസ്സ് തുറക്കുന്നു. അഭിമുഖം: അനീഷ് ചാലിയാര്&#x200d; ഏറ്റവും ഇഷ്ടപ്പെട്ട മലപ്പുറം പ്രയോഗമേതെന്ന് ചോദിച്ചാല്&#x200d; &#8221;ചെങ്ങായി&#8217; എന്നാണെന്ന് പറയും പ്രമുഖ സാഹിത്യകാരന്&#x200d; മണമ്പൂര്&#x200d; രാജന്&#x200d; ബാബു. പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയാണ് മലപ്പുറം. മലപ്പുറത്തിന് തിരിച്ചും അങ്ങനെത്തന്നെ. തന്റെ എഴുത്തു ജീവിതവും കലാസാംസ്‌കാരിക പ്രവര്&#x200d;ത്തനങ്ങളുമെല്ലാം ഈ നാടിനോട് അത്രമേല്&#x200d; ഇഴചേര്&#x200d;ന്നു കിടക്കുന്നതാണെന്ന് അടിവരയിടുകയാണ് പ്രിയ കവി. അടുത്തറിയാത്തവരിലിന്നും ഊഹക്കഥകളേറെയുള്ള മലപ്പുറത്തിന്റെ യഥാര്&#x200d;ത്ഥ മുഖം മറ്റൊന്നാണെന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>തി<em>രുവിതാംകൂറില്&#x200d; ജനിച്ച് മലപ്പുറത്തെ സ്വദേശമായി വരിച്ച പ്രശസ്ത കവി മണമ്പൂര്&#x200d; രാജന്&#x200d; ബാബു മനസ്സ് തുറക്കുന്നു.</em></strong></p>



<div class="wp-block-image"><figure class="alignleft"><img loading="lazy" width="1181" height="1590" src="https://www.chandrikadaily.com/wp-content/uploads/2019/06/manamboor-rajan-babu-2.jpg" alt="" class="wp-image-130246"/></figure></div>



<p> <strong>അഭിമുഖം: അനീഷ് ചാലിയാര്&#x200d;</strong> <br>ഏറ്റവും ഇഷ്ടപ്പെട്ട മലപ്പുറം പ്രയോഗമേതെന്ന് ചോദിച്ചാല്&#x200d; &#8221;ചെങ്ങായി&#8217; എന്നാണെന്ന് പറയും പ്രമുഖ സാഹിത്യകാരന്&#x200d; മണമ്പൂര്&#x200d; രാജന്&#x200d; ബാബു. പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയാണ് മലപ്പുറം. മലപ്പുറത്തിന് തിരിച്ചും അങ്ങനെത്തന്നെ. <br> തന്റെ എഴുത്തു ജീവിതവും കലാസാംസ്‌കാരിക പ്രവര്&#x200d;ത്തനങ്ങളുമെല്ലാം ഈ നാടിനോട് അത്രമേല്&#x200d; ഇഴചേര്&#x200d;ന്നു കിടക്കുന്നതാണെന്ന് അടിവരയിടുകയാണ് പ്രിയ കവി. അടുത്തറിയാത്തവരിലിന്നും ഊഹക്കഥകളേറെയുള്ള  മലപ്പുറത്തിന്റെ യഥാര്&#x200d;ത്ഥ മുഖം മറ്റൊന്നാണെന്ന് നാല് പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങള്&#x200d; ചേര്&#x200d;ത്തുവെച്ച് പറയുകയാണദ്ദേഹം. സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥനായി തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തെത്തി ഈ നാടിന്റെ സാംസ്‌കാരിക സാഹിത്യരംഗത്തെ വളര്&#x200d;ച്ചയ്‌ക്കൊപ്പം സഞ്ചരിച്ച എഴുത്തുകാരനാണ് മണമ്പൂര്&#x200d; രാജന്&#x200d;ബാബു. ലിംക ബുക്ക് ഓഫ് റെക്കോര്&#x200d;ഡ്‌സില്&#x200d; ഇടം നേടിയ ഇന്ന് ഇന്&#x200d;ലന്&#x200d;ഡ് മാസികയുടെ പത്രാധിപരാണദ്ദേഹം. തുടക്കക്കാര്&#x200d; മുതല്&#x200d; എം.ടി. വരെ ഈ മാസികയില്&#x200d; ഇന്നും എഴുതുന്നുണ്ട്. ഏറ്റവും പഴക്കം ചെന്ന ഇന്&#x200d;ലന്&#x200d;ഡ്് മാസികയാണ് &#8221;ഇന്ന്&#8221;. എം.ടി. ചെയര്&#x200d;മാനായ തുഞ്ചന്&#x200d;സ്മാരക ട്രസ്റ്റ് അംഗവും &#8216;രശ്മി&#8217; ഫിലിം സൊസൈറ്റിയുടെ അദ്ധ്യക്ഷനുമാണ്. കേരളത്തിലങ്ങോളമിങ്ങോളം സാംസ്‌കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ് മണമ്പൂര്&#x200d; രാജന്&#x200d; ബാബു. പതിനൊന്ന് കാവ്യ സമാഹാരങ്ങള്&#x200d; ഉള്&#x200d;പ്പെടെ പതിനാല് ഗ്രന്ഥങ്ങളുടെ കര്&#x200d;ത്താവാണ്.   ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഭാഷകളിലേക്ക് കവിതകള്&#x200d; മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.<br> മലപ്പുറം ജില്ല രൂപവത്കരണത്തിന്റെ അമ്പതാം വാര്&#x200d;ഷിക വേളയില്&#x200d; ഖല്&#x200d;ബില്&#x200d; സ്‌നേഹത്തിന്റെ അരുവികളൊഴുകുന്ന ഒരു ജനതയെ, ജീവിത വഴികളില്&#x200d; കൈപിടിച്ചുനടന്ന ഗ്രാമവിശുദ്ധിയെ പിന്തുണയും അഭയവും നല്&#x200d;കിയ കൂട്ടിലങ്ങാടി ദേശത്തെ  എല്ലാം ഓര്&#x200d;ത്തെടുത്ത് പങ്കുവെക്കുകയാണിവിടെ. <br><br> &#8221;മലപ്പുറമെന്നാല്&#x200d; ആശങ്കകളുടെ  കഥകള്&#x200d; പ്രചരിക്കപ്പെട്ടിരുന്ന കാലത്താണ്് സര്&#x200d;ക്കാര്&#x200d; ജോലിയുടെ ഭാഗമായി മലപ്പുറത്തേക്ക് വരേണ്ടി വന്നത്്. പൊലീസ് വകുപ്പില്&#x200d; ക്ലാര്&#x200d;ക്കായി 1976-ലാണ് മലപ്പുറത്തെത്തിയത്. ഭക്ഷണം, സംസാരം എല്ലാം വ്യത്യസ്തവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു വന്ന കാലത്ത്. പിന്നെ പിന്നെ എല്ലാറ്റിനോടും സമരസപ്പെട്ടു, പുതിയ രീതികളും ജീവിതത്തിന്റെ ഭാഗമായി.&#8221;<br> അവധിക്ക് നാട്ടിലെത്തുമ്പോള്&#x200d; എങ്ങനെയവിടെ ജീവിക്കാന്&#x200d; ഒക്കുമോ? എന്ന് ചോദിച്ച, ചോദിക്കുന്ന നാട്ടുകാരുണ്ട്. 43 വര്&#x200d;ഷമാകുന്നു മലപ്പുറത്തെത്തിയിട്ട്. ക്ലാര്&#x200d;ക്കായി വന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി സര്&#x200d;വീസില്&#x200d; നിന്ന് വിരമിച്ചിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. എങ്കിലും മലപ്പുറത്തു തന്നെ സ്ഥിരതാമസമാക്കുകയാണ്. അതാണ് അന്നും ഇന്നും ഈ ചോദ്യമുന്നയിക്കുന്നവര്&#x200d;ക്കുള്ള എന്റെ മറുപടി. സ്വന്തമായി വീട് പണികഴിപ്പിച്ചിട്ടുണ്ട് ജന്മനാടായ മണമ്പൂരില്&#x200d;. സഹോദരങ്ങള്&#x200d;, മകനും കുടുംബവും എല്ലാവരും അവിടെ തന്നെ. എന്നാലും ഭാര്യ സുമയുമൊത്ത് മലപ്പുറത്ത് സ്ഥിരതാമസക്കാരനായി. അറുത്തെടുക്കാന്&#x200d; പറ്റാത്ത വേരുകളുണ്ട് മലപ്പുറത്ത്. ജാതിമത ഭേദമില്ലാതെ, രാഷ്ട്രീയമില്ലാതെ, വലിപ്പചെറുപ്പമില്ലാതെ ഒന്നിനോടൊന്നു ചേര്&#x200d;ന്ന് നില്&#x200d;ക്കുന്ന ബന്ധങ്ങള്&#x200d;, അതാണ് എന്നെ ഈ മണ്ണില്&#x200d; പിടിച്ചു നിര്&#x200d;ത്തുന്നത്. നാട്ടിലേക്ക് മടങ്ങണമെന്ന ചിന്തയെ അതിജീവിക്കാന്&#x200d; പോന്ന ആത്മബന്ധം. മനുഷ്യര്&#x200d; തമ്മിലുള്ള വേര്&#x200d;പ്പെടുത്താനാവാത്ത ഈ ബന്ധങ്ങളാണ് മലപ്പുറത്തിന്റെ ആത്മാവും സൗന്ദര്യവും. ചെറുനഗരങ്ങളായി രൂപാന്തരപ്പെട്ടപ്പോഴും ഗ്രാമവിശുദ്ധിയും നിഷ്‌കളങ്കതയും നഷ്ടപ്പെടുത്താതെ ഇന്നും കാത്തുസൂക്ഷിക്കുന്ന മണ്ണ്. ആ മണ്ണിനോട് ചേര്&#x200d;ന്ന് ഇനിയുമേറെ നടക്കണം. പക്ഷേ, ഒന്നുണ്ട്, പേരിനൊപ്പം മാത്രമല്ല ജന്മനാടായ മണമ്പൂരുള്ളത്. അത് മനസ്സിനോടൊട്ടി വേര്&#x200d;പ്പെടുത്താനാവാതെ നില്&#x200d;ക്കുന്ന ഗൃഹാതുരത്വമാണ്.<br> കുടുംബ വിശേഷങ്ങളിലും ഒഴിവുസമയങ്ങളിലും ബന്ധുക്കള്&#x200d;ക്കൊപ്പവും പേരമക്കളുടെ മുത്തശ്ശനായും മണമ്പൂരിലെ സാംസ്‌കാരിക പ്രവര്&#x200d;ത്തനങ്ങളിലും ഒക്കെ സജീവമായും ഇന്നും പങ്കെടുക്കുന്നുണ്ട്. പ്രധാന പ്രവര്&#x200d;ത്തനമണ്ഡലം മലപ്പുറമാണെങ്കിലും എനിക്കിപ്പൊ സ്വന്തമായി രണ്ട് നാടുണ്ട്. ജനിച്ചവളര്&#x200d;ന്ന മണമ്പൂരും എന്റെ ജീവിതവഴിയിലെ &#8216;ചെങ്ങായി&#8217;യായി മലപ്പുറവും. എന്നെ തിരിച്ചു ജന്മനാട്ടിലെത്തിക്കാനായി അവിടെയുള്ള സുഹൃത്തുക്കള്&#x200d; യോഗം ചേരുകവരെയുണ്ടായ അനുഭവമുണ്ട്. ഇല്ല, മലപ്പുറം വിട്ട് പൂര്&#x200d;ണമായി മടങ്ങാനാവില്ലിനി.  <br> നന്മയുടെ ഒരു വിളക്കുനാളം തെളിയിച്ചാല്&#x200d; അതിന് ചുറ്റും കൂടുന്ന നിഷ്‌കളങ്കരായ മനുഷ്യര്&#x200d;. ആ ചെറു തിരിനാളമേറ്റെടുത്ത് പ്രകാശപൂരിതമാക്കി തലമുറകളിലേക്ക് പകരുന്ന മണ്ണ്. തുഞ്ചത്തെഴുത്തച്ഛന്&#x200d;, പൂന്താനം, മോയിന്&#x200d;കുട്ടി വൈദ്യര്&#x200d;, മേല്&#x200d;പ്പത്തൂര്&#x200d; നാരായണഭട്ടതിരി, മഹാകവി വള്ളത്തോള്&#x200d; നാരായണമേനോന്&#x200d;, ഉറൂബ്, നന്തനാര്&#x200d;, ചെറുകാട് തുടങ്ങിയവര്&#x200d;ക്ക് ജന്മം നല്&#x200d;കിയ ഈ നാടാണ് യഥാര്&#x200d;ത്ഥത്തില്&#x200d; കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാകേണ്ടിയിരുന്നതെന്നാണ് എന്റെ അഭിപ്രായം. ജനിച്ച നാടിന്റെ സംസ്‌കാരവും അതില്&#x200d;നിന്നേറെ വ്യത്യസ്താനുഭവങ്ങള്&#x200d; സമ്മാനിച്ച മലപ്പുറവും എന്റെ രചനകളില്&#x200d; ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നാട്ടിലെ സുഹൃത്തുക്കളും ബന്ധുക്കളും എന്റെ സംസാര ശൈലിയില്&#x200d; പോലും മലപ്പുറം വല്ലാതെ അലിഞ്ഞുചേര്&#x200d;ന്നിട്ടുണ്ടെന്ന് പറയാറുണ്ട്. <br> 12,000 വരിക്കാരുള്ള &#8216;ഇന്ന്&#8217; ഇന്&#x200d;ലന്&#x200d;ഡ് മാസിക തുടങ്ങിയത് 1981-ലാണ്. തപാല്&#x200d; വഴി കടലിനക്കരെയുള്ള വായനക്കാരില്&#x200d;വരെ എത്തിക്കാനാവുന്നുണ്ട്. ഇതിന്റെ പ്രവര്&#x200d;ത്തനങ്ങളിലും മേല്&#x200d;വിലാസം പകര്&#x200d;ത്തി നല്&#x200d;കാനും സഹായിക്കുന്നവരുണ്ട് വര്&#x200d;ഷങ്ങളായി. മികച്ച നിലവാരമുള്ള ചിന്തയും വര്&#x200d;ത്തമാനവും സിനിമാ സംവാദങ്ങളുമായി നാല് പതിറ്റാണ്ടിലധികമായി സജീവമായി നില്&#x200d;കുന്ന &#8216;രശ്മി&#8217; ഫിലിം സൊസൈറ്റി. അതിന്റെ അദ്ധ്യക്ഷനായും മികച്ച പ്രവര്&#x200d;ത്തനങ്ങള്&#x200d; കാഴ്ചവെക്കാനാവുന്നുണ്ട്. നാനാതുറകളില്&#x200d; നിന്നുള്ളവരുടെ ഒരു സാംസ്‌കാരിക കൂട്ടായ്മയാണത്. മലപ്പുറത്തിന്റെ ഈ ഒത്തൊരുമ, സഹകരണമനോഭാവം ഇതെല്ലാമാണ് ഇന്&#x200d;ലന്&#x200d;ഡ് മാസികയും ഫിലിംസൊസൈറ്റിയും ഇന്നും സജീവമായി നിലനില്&#x200d;ക്കുന്നതിന്റെ അടിസ്ഥാനം.<br> ഏറെ കോലാഹലങ്ങള്&#x200d;ക്കൊടുവില്&#x200d; പ്രഖ്യാപിക്കപ്പെട്ട ജില്ലയാണ് മലപ്പുറം. പിറവിയെടുത്ത ആദ്യപതിറ്റാണ്ടില്&#x200d; തന്നെ മലപ്പുറത്തെത്തിയതാണ്. ഒരു ഗ്രാമത്തെ പെട്ടെന്ന് ജില്ലയായി പ്രഖ്യാപിച്ചതിന്റെ ഞെട്ടലിപ്പോഴുമുണ്ടെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, വളരെപ്പെട്ടെന്നുള്ള മലപ്പുറത്തിന്റെ അഭൂതപൂര്&#x200d;വമായ വളര്&#x200d;ച്ചയാണ് പിന്നീട് കണ്ടത്. സാമൂഹിക,സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്&#x200d; മുന്നേറ്റത്തിന്റെ പടവുകള്&#x200d; കയറുകയാണ് ഈ നാടിന്ന്. വിദ്യാഭ്യാസ, സാക്ഷരതാ രംഗങ്ങളില്&#x200d; സ്ത്രീകളുടെ മുന്നേറ്റത്തിന് പുതിയ റവന്യൂ ജില്ലാ രൂപവത്കരണം ആക്കം കൂട്ടി. <br>&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;.</p>



<p style="text-align:right" class="has-text-color has-small-font-size has-vivid-green-cyan-color"><strong>1969 ജൂണ്&#x200d; 16ന് മലപ്പുറം ജില്ല നിലവില്&#x200d;വന്നു.<br> മലപ്പുറം ജില്ലാ രൂപീകരണം എന്ന ആവശ്യം ആദ്യമായി നിയമസഭയില്&#x200d; ഉന്നയിച്ചത് 1960ല്&#x200d; മങ്കടയില്&#x200d; നിന്നുള്ള മുസ്‌ലിംലീഗ് എം.എല്&#x200d;.എ  <br> അഡ്വ.പി.അബ്ദുല്&#x200d; മജീദ്<br> 1967ല്&#x200d; ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണി സര്&#x200d;ക്കാരില്&#x200d; മുസ്‌ലിംലീഗ് മന്ത്രിമാരായ  സി.എച്ച് മുഹമ്മദ്‌കോയയുടെയും എം.പി.എം.അഹമ്മദ് കുരിക്കളുടെയും നേതൃത്വത്തില്&#x200d; നടത്തിയ ശക്തമായ ശ്രമങ്ങളുടെ ഫലമായിരുന്നു മലപ്പുറം ജില്ല. <br> പുതിയ ജില്ല വരുന്നത് സാമ്പത്തിക ബാധ്യതകള്&#x200d; സൃഷ്ടിക്കുമെന്ന <br> ന്യായം പറഞ്ഞ് ജില്ലാ രൂപീകരണത്തിനെതിരെ ഭരണമുന്നണിക്കുള്ളില്&#x200d;<br> നിന്നുതന്നെ അപസ്വരങ്ങള്&#x200d; ഉയര്&#x200d;ന്നപ്പോള്&#x200d; സംസ്ഥാന പ്രസിഡണ്ട് <br> സയ്യിദ് അബ്ദുറഹ്്മാന്&#x200d; ബാഫഖി തങ്ങളുടെ നേതൃത്വത്തില്&#x200d; മുസ്്‌ലിംലീഗ് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. <br> ജില്ലാ രൂപീകരണത്തിനെതിരെ രാഷ്ട്രീയ വിവാദങ്ങള്&#x200d;ക്ക് തിരികൊളുത്തി ജനസംഘം നേതൃത്വത്തില്&#x200d; പ്രതിഷേധങ്ങളും അരങ്ങേറി. <br> വികസനംകൊതിക്കുന്ന മലപ്പുറം ജനത മത,കക്ഷിഭേദമന്യേ ജില്ലക്കെതിരായ അപവാദ പ്രചാരണങ്ങളെ ചെറുത്തുതോല്&#x200d;പ്പിച്ചു.<br> ഒരൊറ്റ വര്&#x200d;ഗീയ കലാപം പോലും റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടാത്ത മലപ്പുറം മതമൈത്രിയുടെ മാതൃകാസ്ഥാനമായി രാജ്യത്ത് കീര്&#x200d;ത്തിനേടി.</strong><br><strong> കോഴിക്കോട്, പാലക്കാട് ജില്ലകളില്&#x200d;പെട്ടതും സംസ്ഥാനത്ത് വികസനത്തിലും വിദ്യാഭ്യാസത്തിലും സാമ്പത്തിക സാമൂഹിക തലത്തിലും ഏറ്റവും പിന്നാക്കവുമായിരുന്ന ഏറനാട്, തിരൂര്&#x200d;, പെരിന്തല്&#x200d;മണ്ണ, പൊന്നാനി താലൂക്കുകള്&#x200d; ചേര്&#x200d;ത്താണ് പുതിയ ജില്ല രൂപീകരിച്ചത്. 3,550 സ്‌ക്വയര്&#x200d; കിലോമീറ്ററാണ് മലപ്പുറം ജില്ലയുടെ വിസ്തീര്&#x200d;ണ്ണം. <br> അന്നത്തെ ജനസംഖ്യ 1394000. 2011ലെ സെന്&#x200d;സസ് പ്രകാരം ഇത് 4112920. ഇപ്പോള്&#x200d; ശരാശരി 47 ലക്ഷം ജനസംഖ്യ.<br> ഏഴ് താലൂക്കുകള്&#x200d;: ഏറനാട്, തിരൂര്&#x200d;, പെരിന്തല്&#x200d;മണ്ണ, പൊന്നാനി, <br> തിരൂരങ്ങാടി, നിലമ്പൂര്&#x200d;, കൊണ്ടോട്ടി<br> മൂന്ന് ലോക്‌സഭാ മണ്ഡലങ്ങള്&#x200d;: മലപ്പുറം, പൊന്നാനി, വയനാട് (3 അസം ബ്ലി മണ്ഡലങ്ങള്&#x200d;) <br> നിയമസഭാ മണ്ഡലങ്ങള്&#x200d;:             16<br> ബ്ലോക്ക് പഞ്ചായത്തുകള്&#x200d;:         15 <br> നഗരസഭകള്&#x200d;:                 12<br> ഗ്രാമപഞ്ചായത്തുകള്&#x200d;:              94</strong></p>



<figure class="wp-block-image"><img loading="lazy" width="1331" height="437" src="https://www.chandrikadaily.com/wp-content/uploads/2019/06/malappuram-copy.jpg" alt="" class="wp-image-130244"/></figure>



<p>വര്&#x200d;ഗീയമെന്ന് മുദ്രകുത്താന്&#x200d; ശ്രമിച്ചവര്&#x200d;ക്ക് സാഹോദര്യത്തിന്റെ പുതുമാതൃക തീര്&#x200d;ത്താണ് മലപ്പുറം മറുപടി നല്&#x200d;കിയിട്ടുള്ളത്. അമ്പലമുണ്ടാക്കാന്&#x200d; സ്വന്തം സ്ഥലം വിട്ടുനല്&#x200d;കിയ മുസ്്‌ലിംകളും പള്ളിനിര്&#x200d;മ്മിക്കാന്&#x200d; ഭൂമി ദാനം ചെയ്ത ഹിന്ദുവുമുള്ള നാടാണ് മലപ്പുറം. <br> ദുഷ്ചിന്തകളെ, പ്രേരണകളെ, വിഭാഗീയ ശ്രമങ്ങളെ ജാതിമത വ്യത്യാസമില്ലാതെ ഒന്നായി ചെറുക്കാനുള്ള കഴിവാണ് മലപ്പുറത്തിന്റെ യഥാര്&#x200d;ത്ഥ മുഖം. ഇന്ത്യയിലെ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്&#x200d; അത് ബാബരി മസ്ജിദ് തകര്&#x200d;ക്കലിന്റെ പശ്ചാത്തലത്തില്&#x200d;കൂടിയായിരിക്കണം. ആ സംഭവത്തിന് ശേഷം ഹിന്ദുക്കളിലും മുസ്‌ലിംകളിലുംപെട്ട കുറച്ചുപേരെങ്കിലും  തീവ്ര ഹിന്ദുക്കളും തീവ്ര മുസ്‌ലിംകളുമായി. തുടര്&#x200d;കലാപങ്ങളുടെ കറുത്തദിനങ്ങള്&#x200d;ക്കാണത് കാരണമായത്. എന്നാല്&#x200d; കേരളത്തിലും പ്രത്യേകിച്ച് മുസ്്‌ലിംകള്&#x200d; ബഹൂഭൂരിപക്ഷമുള്ള മലപ്പുറവും അതിനെ അതിജീവിച്ചു. കലാപത്തിന്റെ, വിദ്വേഷത്തിന്റെ കൊടുംകാറ്റിനെ സാഹോദര്യംകൊണ്ട്, പരസ്പര ബഹുമാനംകൊണ്ട് പ്രതിരോധിക്കാന്&#x200d; ഈ നാടിനായി. അതിന് മുന്നില്&#x200d; നിന്നത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന മഹദ് വ്യക്തിത്വമാണ്. സംയമനം പാലിക്കാന്&#x200d; അദ്ദേഹം ആഹ്വാനം ചെയ്തു. കലാപങ്ങളില്ലാതെ, അസ്വാരസ്യങ്ങളില്ലാതെ ആ പ്രതിസന്ധി മറികടന്നു. ജനങ്ങള്&#x200d;ക്കായിരുന്നില്ല ബാബരി മസ്ജിദ് തകര്&#x200d;ക്കേണ്ടിയിരുന്നത്. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുള്ള നേതാക്കളുടെ ആവശ്യമായിരുന്നു അത്. സാഹോദര്യം തീര്&#x200d;ത്ത കണ്ണികളില്&#x200d; ജാതിയുടെ, മതത്തിന്റെ വിടവുകളുണ്ടാകാന്&#x200d; ഏറെ സാധ്യതയുള്ള സാഹചര്യമാണിന്നുള്ളത്. പരസ്പരബന്ധത്തില്&#x200d; വിടവുകളില്ലാതിരിക്കാന്&#x200d; കൂടുതല്&#x200d; ജാഗ്രത പുലര്&#x200d;ത്തണം, കരുതലോടെ കൂടുതല്&#x200d; സ്‌നേഹത്തോടെ ബന്ധങ്ങള്&#x200d; മനസ്സുകളില്&#x200d; നിന്ന് മനസ്സുകളിലേക്ക് വളരണം, വളര്&#x200d;ന്നുകൊണ്ടേയിരിക്കണം. <br> <br>മലപ്പുറത്തിന്റെ നന്മയുടെ മുഖത്തിന് നല്&#x200d;കാനുള്ള ഉചിതമായൊരു പേരുണ്ട്, ജെയ്‌സലെന്ന്. ദുരിതം പേറുന്നവര്&#x200d;ക്ക് ചവിട്ടുപടിയായി തന്റെ ശരീരം സമര്&#x200d;പ്പിച്ചവന്&#x200d;. അങ്ങനെ ഒരുപാടനുഭവങ്ങളുണ്ടാകും പരതിനോക്കിയാല്&#x200d;. <br> പാലിയേറ്റീവ് പ്രവര്&#x200d;ത്തനത്തിലെ ജനകീയത, കിഡ്‌നി രോഗികളെ സഹായിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്ത് നേതൃത്വം നല്&#x200d;കുന്ന സൊസൈറ്റി. പാവപ്പെട്ടവന് അന്നം നല്&#x200d;കാന്&#x200d; വഴിനീളെയുള്ള നേര്&#x200d;ച്ചകുറ്റികള്&#x200d;. കുരുന്നു മനസ്സുകളില്&#x200d; പോലും കാണാം വേദനിക്കുന്നവനെ സഹായിക്കാനുള്ള വിശാലത. സംസ്ഥാന സ്‌കൂള്&#x200d; കലോത്സവത്തിന്റെ വിധികര്&#x200d;ത്താവായി എല്ലാ ജില്ലകളിലും സന്ദര്&#x200d;ശിച്ച അനുഭവമുണ്ട്. മലപ്പുറം ആഘോഷമാക്കിയ, ആതിഥ്യം നല്&#x200d;കിയ പോലൊന്ന് മറ്റൊരു ജില്ലയിലുമുണ്ടായിട്ടില്ല. ഇതൊക്കെ മലപ്പുറത്തിന്റെ മാത്രം പ്രത്യേകതകളാണ്. <br> അഭയം നല്&#x200d;കാനുള്ള വിശാലമനസ്‌കത ഇവിടെയുള്ള ഏത് സാധാരണക്കാരനിലും കാണാനാകും. പൊലീസിനെ വിമര്&#x200d;ശിച്ച് എഴുതിയതിന് ജോലിയില്&#x200d; നിന്നും താമസിച്ചിരുന്ന ക്വാര്&#x200d;ട്ടേഴ്‌സില്&#x200d; നിന്നുപോലും പുറത്താക്കപ്പെട്ടപ്പോള്&#x200d; അഭയം നല്&#x200d;കിയത് കൂട്ടിലങ്ങാടിയാണ്. തന്നേക്കാള്&#x200d; ചെറുപ്പമാണെന്നറിഞ്ഞിട്ടും ബാബുവേട്ടാ എന്ന് ബഹുമാനത്തോടെ വിളിച്ച സൈതാലിക്കയാണ് അന്ന് താമസത്തിനും മറ്റും സൗകര്യമൊരുക്കിയത്. വാടക വീടുകളില്&#x200d; താമസിച്ച് പിന്നീടങ്ങനെ സ്വന്തമായി ചെറുവീടൊക്കെ വെച്ചു. ഞാനുമൊരു കൂട്ടിലങ്ങാടിക്കാരാനായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/golden-years-of-malappuram-district-interview-by-manambur-rajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം ലീഗ് സ്ഥാപക ദിനം: സംസ്ഥാന വ്യാപകമായി നാളെ ഉണര്&#x200d;ത്തുദിനാചരണം</title>
		<link>https://www.chandrikadaily.com/muslim-league-daymarch-10.html</link>
					<comments>https://www.chandrikadaily.com/muslim-league-daymarch-10.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Mar 2018 08:42:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[indian union mulsim league]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[MARCH 10]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73850</guid>

					<description><![CDATA[കോഴിക്കോട്: ഇന്ത്യന്&#x200d; യൂണിയന്&#x200d; മസ്‌ലിംലീഗ് സ്ഥാപക ദിനമായ നാളെ (മാര്&#x200d;ച്ച് 10) സംസ്ഥാന വ്യാപകമായി ഉണര്&#x200d;ത്തു ദിനമായി ആചരിക്കും. ശാഖ-യൂണിറ്റ് കേന്ദ്രങ്ങളില്&#x200d; മുതിര്&#x200d;ന്ന മുസ്‌ലിംലീഗ് കാരണവരുടെ നേതൃത്വത്തില്&#x200d; പതാക ഉയര്&#x200d;ത്തല്&#x200d; ചടങ്ങുകളും മധുര വിതരണവും നടക്കും. ജില്ലാ-മണ്ഡലം- പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്&#x200d; വിവിധ പരിപാടികള്&#x200d; നടക്കും. മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്&#x200d; സ്ഥാപകദിന സമ്മേളനം കീഴിശ്ശേരിയില്&#x200d; നടക്കും. വൈകിട്ട് ഏഴിന് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എം ഖാദര്&#x200d; മൊയ്തീന്&#x200d; ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഇന്ത്യന്&#x200d; യൂണിയന്&#x200d; മസ്‌ലിംലീഗ് സ്ഥാപക ദിനമായ നാളെ (മാര്&#x200d;ച്ച് 10) സംസ്ഥാന വ്യാപകമായി ഉണര്&#x200d;ത്തു ദിനമായി ആചരിക്കും. ശാഖ-യൂണിറ്റ് കേന്ദ്രങ്ങളില്&#x200d; മുതിര്&#x200d;ന്ന മുസ്‌ലിംലീഗ് കാരണവരുടെ നേതൃത്വത്തില്&#x200d; പതാക ഉയര്&#x200d;ത്തല്&#x200d; ചടങ്ങുകളും മധുര വിതരണവും നടക്കും. ജില്ലാ-മണ്ഡലം- പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്&#x200d; വിവിധ പരിപാടികള്&#x200d; നടക്കും.<br />
മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്&#x200d; സ്ഥാപകദിന സമ്മേളനം കീഴിശ്ശേരിയില്&#x200d; നടക്കും. വൈകിട്ട് ഏഴിന് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എം ഖാദര്&#x200d; മൊയ്തീന്&#x200d; ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മുന്&#x200d; ഗവര്&#x200d;ണര്&#x200d; കെ ശങ്കരനാരയണന്&#x200d;, ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ദേശീയ ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d; വഹാബ് എം.പി പ്രസംഗിക്കും.<br />
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്&#x200d; വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനത്തില്&#x200d; പ്രൊഫ.കെ.എം ഖാദര്&#x200d; മൊയ്തീന്&#x200d;, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, രമേശ് ചെന്നിത്തല, പി.വി അബ്ദുല്&#x200d; വഹാബ് എം.പി, ഡോ.എം.കെ മുനീര്&#x200d; എം.എല്&#x200d;.എ, എം.കെ രാഘവന്&#x200d; എം.പി, എം.ഐ ഷാനവാസ് എം.പി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; പ്രസംഗിക്കും. ബഹറൈന്&#x200d; കെ.എം.സി.സി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്&#x200d; ഇന്ന് വൈകുന്നേരം നടക്കുന്ന സമ്മേളനം സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. മരക്കാര്&#x200d; മാരായ മംഗലം പ്രഭാഷണം നടത്തും.<br />
മുസ്‌ലിം ലീഗ് തൃശ്ശൂര്&#x200d; ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്&#x200d; ടൗണ്&#x200d; ഹാളില്&#x200d; നടക്കുന്ന പരിപാടി മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്&#x200d;.എ മുഖ്യപ്രഭാഷണം നടത്തും. കാസര്&#x200d;ഗോഡ് സ്ഥാപകദിനാചരണത്തിന്റെ ഉദ്ഘാടനം മഞ്ചേശ്വരം ഉപ്പളയില്&#x200d; നടക്കും. കണ്ണൂരില്&#x200d; പഞ്ചായത്ത് മുനിസിപ്പില്&#x200d; കേന്ദ്രങ്ങളില്&#x200d; ഉണര്&#x200d;ത്തു ജാഥ നടക്കും. വയനാട് ജില്ലാ തല പരിപാടി നാളെ രാവിലെ കല്&#x200d;പ്പറ്റയില്&#x200d; നടക്കും.<br />
പാലക്കാട് ജില്ലാ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്&#x200d; സ്വതന്ത്ര ഇന്ത്യയില്&#x200d; മുസ്‌ലിംലീഗിന്റെ ആദ്യ പൊതുയോഗം നടന്ന പുതുനഗരത്ത് സ്ഥാപക ദിനാചരണ പരിപാടി നടക്കും. എറണാകുളത്ത് 1948 ല്&#x200d; ആദ്യ പതാക ഉയര്&#x200d;ത്തുന്ന വേളയില്&#x200d; സന്നിഹിതനായിരുന്ന കുഞ്ഞിമുഹമ്മദ് ഹാജി പോര്&#x200d;ട്ട് കൊച്ചിയില്&#x200d; പതാക ഉയര്&#x200d;ത്തുന്നതോടെ തുടക്കമാവും. ഇടുക്കി(ഉടമ്പന്നൂര്&#x200d;), കോട്ടയം (ജില്ലാ മുസ്‌ലിംലീഗ് ഓഫീസ്), ആലപ്പുഴ(ജില്ലാ മുസ്‌ലിംലീഗ് ഓഫീസ് ഓഡിറ്റോറിയം), പത്തനംതിട്ട (ജില്ലാ ഓഫീസ് ഹാള്&#x200d;) തിരുവനന്തപുരം സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്&#x200d; എന്നീ കേന്ദ്രങ്ങളില്&#x200d; സ്ഥാപക ദിനാചരണ പരിപാടികള്&#x200d; നടക്കും.<br />
പരിപാടി വന്&#x200d; വിജയമാക്കാന്&#x200d; ബന്ധപ്പെട്ട ഘടകങ്ങളിലെ മുസ്‌ലിംലീഗ് ഭാരവാഹികള്&#x200d; പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് അഭ്യര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-daymarch-10.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം</title>
		<link>https://www.chandrikadaily.com/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8.html</link>
					<comments>https://www.chandrikadaily.com/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Nov 2016 18:23:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[indian union mulsim league]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[muslim youth leagu]]></category>
		<category><![CDATA[myl]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=7644</guid>

					<description><![CDATA[തീവ്രവാദത്തോടും ഭീകരതയോടും ഒരു കാലത്തും വിട്ടു വീഴ്ച ചെയ്യാന്‍ മുസ്‌ലിംലീഗ് ഒരുക്കമല്ലെന്ന് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാലത്തും തല തിരിഞ്ഞ ചിലര്‍ എല്ലാ സമൂഹത്തിലും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിന്റെ ആദ്യ കാലത്തു തന്നെ തീവ്ര വിഭാഗമായ ഖവാരിജുകള്‍ രംഗപ്രവേശം ചെയതിരുന്നു. അവരെ ഒറ്റപ്പെടുത്താന്‍ അന്നത്തെ നേതൃത്വത്തിനായി എന്നതാണ് ചരിത്രമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തോട് പലരും വിട്ടുവീഴ്ച [&#8230;]]]></description>
										<content:encoded><![CDATA[<p>തീവ്രവാദത്തോടും ഭീകരതയോടും ഒരു കാലത്തും വിട്ടു വീഴ്ച ചെയ്യാന്&#x200d; മുസ്‌ലിംലീഗ് ഒരുക്കമല്ലെന്ന് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാലത്തും തല തിരിഞ്ഞ ചിലര്&#x200d; എല്ലാ സമൂഹത്തിലും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിന്റെ ആദ്യ കാലത്തു തന്നെ തീവ്ര വിഭാഗമായ ഖവാരിജുകള്&#x200d; രംഗപ്രവേശം ചെയതിരുന്നു. അവരെ ഒറ്റപ്പെടുത്താന്&#x200d; അന്നത്തെ നേതൃത്വത്തിനായി എന്നതാണ് ചരിത്രമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് ടാഗോര്&#x200d; ഹാളില്&#x200d; ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>തീവ്രവാദത്തോട് പലരും വിട്ടുവീഴ്ച ചെയ്തപ്പോഴും മുസ്‌ലിംലീഗ് അതിന് സന്നദ്ധമായില്ല. അതിന്റെ പേരില്&#x200d; പല നഷ്ടങ്ങളും സംഭവിച്ചു. പക്ഷെ, യഥാര്&#x200d;ത്ഥ ആശയങ്ങളില്&#x200d; നിന്ന് ഒരിഞ്ച് പോലും മാറിയില്ല. ബഹുസ്വര സമൂഹത്തില്&#x200d; മത വിശ്വാസവും ആചാരവും സംരക്ഷിച്ച് എങ്ങിനെ ജീവിക്കാം എന്നതാണ് മുസ്‌ലിം ലീഗ് വരച്ചുകാണിച്ചത്. ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനത്തിലും വിദ്യാഭ്യാസത്തിലും വലിയ പങ്ക് വഹിച്ചെന്ന് അഭിമാനത്തോടെ മുസ്‌ലിം ലീഗിന് പറയാനാവും.</p>
<p>തീവ്രവാദത്തിന്റെ പേരില്&#x200d; നിരപരാധികളെ കൊന്നൊടുക്കുകയും വേട്ടയാടുകയും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്&#x200d; ചുമത്തി ജയിലിലടക്കുകയും ചെയ്യുന്ന പ്രവണത വര്&#x200d;ധിച്ചുവരുന്നുണ്ട്. ഇതിനെതിരെയും മുസ്‌ലിം ലീഗ് ഉറച്ച നിലപാടാണ് സ്വീകരിക്കുന്നത്. ഏക സിവില്&#x200d;കോഡ് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്. മുത്തലാഖ് എന്ന ചൂണ്ടയിട്ടത് അതിന്റെ ഭാഗമാണ്. ആ ചൂണ്ടയില്&#x200d; ഇടതുപക്ഷത്തെ ചിലരും കൊത്തി. അക്കാര്യത്തില്&#x200d; ജാഗ്രതയോടെയുള്ള സമീപനമാണ് വേണ്ടത്. ഫാസിസത്തിന്റെ അജണ്ടകള്&#x200d; തിരിച്ചറിഞ്ഞില്ലെങ്കില്&#x200d; അവരുടെ ചതിക്കുഴിയില്&#x200d; വീഴും.</p>
<p>ഇന്ത്യയില്&#x200d; ബി.ജെ.പി പരീക്ഷിച്ച വിദ്വേഷ രാഷ്ട്രീയമാണ് അമേരിക്കയില്&#x200d; ട്രംപും പയറ്റിയത്. ട്രംപ് വിജയിച്ചെന്നു കരുതി വംശീയതയെ അംഗീകരിക്കാനാവുമോ. ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയാണ്. ട്രംപും മോദിയും അധികാരത്തിലെത്തിയപ്പോള്&#x200d; വാഴ്ത്താന്&#x200d; പലരും മത്സരിക്കുന്നു. അതൊന്നും അധികകാലം വാഴില്ല. രാജ്യത്ത് ദളിത്-പിന്നോക്ക-ന്യൂനപക്ഷ ഐക്യം ശക്തിപ്പെട്ടുവരുന്നത് വലിയ പ്രതീക്ഷയാണ് നല്&#x200d;കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത്‌ലീഗിന്റെ നാലുവര്&#x200d;ഷത്തെ പ്രവര്&#x200d;ത്തന റിപ്പോര്&#x200d;ട്ട് &#8216;കാലം 2012-16&#8217; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; പ്രകാശനം ചെയ്തു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്&#x200d; പി.കെ.കെ ബാവ, വൈസ് പ്രസിഡന്റ് സി മോയിന്&#x200d;കുട്ടി, സെക്രട്ടറിമാരായ പി.വി അബ്ദുല്&#x200d; വഹാബ് എം.പി, എം.സി മായിന്&#x200d;ഹാജി, പി.എം. എ സലാം, ടി.പി.എം സാഹിര്&#x200d;, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഉമ്മര്&#x200d; പാണ്ടികശാല, ഡോ. എം.കെ മുനീര്&#x200d; എം.എല്&#x200d;.എ, വനിതാലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി അഡ്വ.നൂര്&#x200d;ബിന റഷീദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്&#x200d; സംസാരിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി സി.കെ സുബൈര്&#x200d; സ്വാഗതവും ട്രഷറര്&#x200d; കെ.എം അബ്ദുല്&#x200d;ഗഫൂര്&#x200d; നന്ദിയും പറഞ്ഞു.<br />
വിവിധ സെമിനാറുകളില്&#x200d; ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, ഫ്രണ്ട്‌ലൈന്&#x200d; അസോസിയേറ്റ് എഡിറ്റര്&#x200d; വെങ്കിടേശ് രാമകൃഷ്ണന്&#x200d; (ഫാസിസവും ദേശീയതയും), കെ.എം ഷാജി എം.എല്&#x200d;.എ, ജെ.എന്&#x200d;.യു പ്രൊഫസര്&#x200d; എ.കെ രാമകൃഷ്ണന്&#x200d; ( മതവും ബഹുസ്വരതയും), അഡ്വ.കെ.എന്&#x200d;.എ ഖാദര്&#x200d;, ഡോ.ടി.ടി ശ്രീകുമാര്&#x200d; (പരിസ്ഥിതിയും വികസനവും), എം.ഐ തങ്ങള്&#x200d;, കെ.കെ ബാബുരാജ്, അഭിലാഷ് ജി രമേശ് ജെ.എന്&#x200d;.യു(ഏകീകൃത സിവില്&#x200d;കോഡും ലിംഗ സമത്വവും) സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ വൈസ്പ്രസിഡന്റ് സി.കെ അബ്ദുല്ല മാസ്റ്റര്‍ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/muslim-league-palakkad-dist-vice-president-passes-away.html</link>
					<comments>https://www.chandrikadaily.com/muslim-league-palakkad-dist-vice-president-passes-away.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Oct 2016 13:15:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[indian union mulsim league]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5845</guid>

					<description><![CDATA[പാലക്കാട്: മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ വൈസ്പ്രസിഡന്റ് സി.കെ അബ്ദുല്ല മാസ്റ്റര്‍ (60) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു നിര്യാണം. അല്‍അമീന്‍ എഞ്ചിനീയറിങ് കോളജ് എജുക്കേഷണല്‍ ട്രസ്റ്റ് ജനറല്‍സെക്രട്ടറി, പ്രൊഫഷണല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി, പ്രൊഫഷണല്‍ മൈനോറിറ്റി അസോസിയേഷന്‍ സെക്രട്ടറി, കുളപ്പുള്ളി കെ.എം.ഐ.സി യതീംഖാന സെക്രട്ടറി, അല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സാബിറ ടീച്ചര്‍ (പട്ടാമ്പി മണ്ഡലം വനിതാലീഗ് പ്രസിഡന്റ്). മക്കള്‍: ഡോ.മന്‍സൂര്‍, മുജീര്‍, മാജിത. ഖബറടക്കം നാളെ [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്: മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ വൈസ്പ്രസിഡന്റ് സി.കെ അബ്ദുല്ല മാസ്റ്റര്&#x200d; (60) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു നിര്യാണം.</p>
<p>അല്&#x200d;അമീന്&#x200d; എഞ്ചിനീയറിങ് കോളജ് എജുക്കേഷണല്&#x200d; ട്രസ്റ്റ് ജനറല്&#x200d;സെക്രട്ടറി, പ്രൊഫഷണല്&#x200d; മാനേജ്‌മെന്റ് അസോസിയേഷന്&#x200d; സെക്രട്ടറി, പ്രൊഫഷണല്&#x200d; മൈനോറിറ്റി അസോസിയേഷന്&#x200d; സെക്രട്ടറി, കുളപ്പുള്ളി കെ.എം.ഐ.സി യതീംഖാന സെക്രട്ടറി, അല്&#x200d;ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്&#x200d; സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്&#x200d; പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്.</p>
<p>ഭാര്യ: സാബിറ ടീച്ചര്&#x200d; (പട്ടാമ്പി മണ്ഡലം വനിതാലീഗ് പ്രസിഡന്റ്). മക്കള്&#x200d;: ഡോ.മന്&#x200d;സൂര്&#x200d;, മുജീര്&#x200d;, മാജിത. ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് പട്ടാമ്പി ജുമാമസ്ജിദ് ഖബര്&#x200d;സ്ഥാനില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-palakkad-dist-vice-president-passes-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏക സിവില്‍കോഡ്: കേന്ദ്ര നിലപാട്‌ സംശയാസ്പദമെന്ന് ലീഗ്</title>
		<link>https://www.chandrikadaily.com/muslim-league-questions-uniform-civil-code.html</link>
					<comments>https://www.chandrikadaily.com/muslim-league-questions-uniform-civil-code.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Oct 2016 14:05:03 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[indian union mulsim league]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=2956</guid>

					<description><![CDATA[കോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്ത്യ പോലുള്ള ബഹുസ്വര സംസ്‌കാരമുള്ള രാജ്യത്ത് ഏക സിവില്‍ കോഡ് അപ്രായോഗികമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സമാന മനസ്‌കരുമായി യോജിച്ച് നീങ്ങാന്‍ തീരുമാനിച്ചതായി മുസ്്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സെക്രട്ടറി പി.വി അബ്ദുല്‍വഹാബ് എം.പി എന്നിവര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഏകസിവില്&#x200d; കോഡ് വിഷയത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; നീക്കങ്ങള്&#x200d; സംശയാസ്പദമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്ത്യ പോലുള്ള ബഹുസ്വര സംസ്‌കാരമുള്ള രാജ്യത്ത് ഏക സിവില്&#x200d; കോഡ് അപ്രായോഗികമാണ്. കേന്ദ്ര സര്&#x200d;ക്കാറിന്റെ ഇത്തരം നീക്കങ്ങള്&#x200d;ക്കെതിരെ മുസ്്‌ലിം പേഴ്‌സണല്&#x200d; ലോ ബോര്&#x200d;ഡ് ഉള്&#x200d;പ്പെടെയുള്ള സമാന മനസ്‌കരുമായി യോജിച്ച് നീങ്ങാന്&#x200d; തീരുമാനിച്ചതായി മുസ്്‌ലിം ലീഗ് ദേശീയ ട്രഷറര്&#x200d; പി.കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്, സെക്രട്ടറി പി.വി അബ്ദുല്&#x200d;വഹാബ് എം.പി എന്നിവര്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; അറിയിച്ചു.</p>
<p>ഏക സിവില്&#x200d;കോഡ് ഇല്ലാത്തതല്ല ഇപ്പോള്&#x200d; രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം. ഇക്കാര്യത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കങ്ങള്&#x200d; നല്ലതിനല്ല. ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും നീക്കങ്ങള്&#x200d; രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതാണ്. ചരിത്രത്തില്&#x200d; ഇന്നേവരെയുണ്ടായ ഭരണ നേതൃത്വം യാഥാര്&#x200d;ത്ഥ്യ ബോധത്തോടെയാണ് വിഷയത്തെ സമീപിച്ചിരുന്നത്. യു.പി.എ സര്&#x200d;ക്കാര്&#x200d; രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്ക കണക്കിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാവില്ലെന്ന് ഉറപ്പു നല്&#x200d;കിയിരുന്നു. ഭരണ ഘടനയുടെ മാര്&#x200d;ഗ നിര്&#x200d;ദേശക തത്വങ്ങളില്&#x200d; നിന്ന് ഏക സിവില്&#x200d; കോഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി പേര്&#x200d; ഒപ്പിട്ട ഭീമ ഹര്&#x200d;ജി മാസങ്ങള്&#x200d;ക്ക് മുമ്പ് മുസ്്‌ലിം ലീഗ് രാഷ്ട്രപതിക്ക് സമര്&#x200d;പ്പിച്ചിരുന്നു.</p>
<p>എന്നാല്&#x200d;, ഇപ്പോള്&#x200d; ചില ദുഷ്ടലാക്കോടെ തിടുക്കപ്പെട്ടുള്ള നടപടികളാണ് ഏക സിവില്&#x200d;കോഡ് നടപ്പാക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തുടക്കമിട്ടിട്ടുള്ളത്. വിവാഹം, മരണം, സ്വത്തവകാശം തുടങ്ങിയ വ്യക്തികളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; കൈകടത്തുന്നത് നിലവിലെ അന്തരീക്ഷം ഇല്ലാതാക്കും. വൈവിധ്യങ്ങളാണ് രാജ്യത്തിന്റെ സൗന്ദര്യം. പല പ്രത്യയശാസ്ത്രങ്ങളും മതങ്ങളും ജാതികളും ഉപജാതികളുമായി സ്വത്വം ഉയര്&#x200d;ത്തിപ്പിടിച്ച് ജീവിക്കാനുള്ള മൗലികാവകാശം ഹനിക്കുന്നത് രാജ്യത്തിന്റെ പൊതു താല്&#x200d;പര്യത്തിന് നിരക്കുന്നതല്ല.</p>
<p>എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന് ഏറ്റ ആദ്യത്തെ പ്രഹരമാണ് ഇ.പി ജയരാജന്റെ മന്ത്രി സ്ഥാനത്തു നിന്നുള്ള രാജിയെന്ന് മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്&#x200d; പി.കെ കുഞ്ഞാലിക്കുട്ടി. സ്വജനപക്ഷപാതവും അഴിമതിയും കാണിക്കാത്ത സര്&#x200d;ക്കാറെന്ന് ഇനി പറയാന്&#x200d; സാധിക്കില്ല. യു.ഡി.എഫ് പ്രതിപക്ഷത്ത് ഫലപ്രദമായി പ്രവര്&#x200d;ത്തിക്കുന്നു എന്ന് ബോധ്യപ്പെടുത്താനും ഇതു കാരണമായി. യു.ഡി.എഫിന്റെ കാലത്തും സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ കാലത്തെ കുറിച്ച് ഏതു തരം അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.</p>
<p>തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ശക്തമാക്കാന്&#x200d; മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. വര്&#x200d;ത്തമാനകാല സാഹചര്യങ്ങളെ ഉള്&#x200d;ക്കൊണ്ട് കൂടുതല്&#x200d; ഫലപ്രദമായ ക്യാമ്പയിനുകളും പ്രചാരണങ്ങളും ശക്തമാക്കും. എന്നാല്&#x200d;, തീവ്രവാദത്തിന്റെ പേരില്&#x200d; മുഖ്യധാര മുസ്്‌ലിം സംഘടനകളെ സംശയത്തിന്റെ നിഴലില്&#x200d; നിര്&#x200d;ത്തുന്ന അന്വേഷണ ഏജന്&#x200d;സികളുടെ നീക്കങ്ങള്&#x200d; വിപരീത ഫലമാണ് സൃഷ്ടിക്കുക. അമിതാവേശത്തോടെയും തത്വദീക്ഷയില്ലാതെയും നടത്തുന്ന അത്തരം നീക്കങ്ങള്&#x200d; തീവ്രവാദത്തെ ശക്തിപ്പെടുത്തുന്നതാണ്.</p>
<p>വല്ല ഏജന്&#x200d;സികളും വടക്കാക്കി തനിക്കാക്കാന്&#x200d; നടത്തുന്ന ശ്രമങ്ങള്&#x200d; ഗുണം ചെയ്യില്ല. ഫാഷിസ്റ്റുകള്&#x200d; ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്നത് ഗൗരവത്തോടെ കാണും. മതസംഘടനകളാണ് തീവ്രവാദത്തിന് പിന്നിലെന്ന് പറയുന്നത് അമിതാവേശം കാണിക്കലാണ്. തീവ്രവാദം എന്ന പദം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുത്. രാജ്യത്തെ വ്യവസ്ഥാപിതമായ നിയമങ്ങള്&#x200d; ഉപയോഗിച്ച് നടപടി സ്വീകരിക്കാവുന്ന വിഷയത്തില്&#x200d; പോലും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്&#x200d; ചുമത്തുന്നത് സംശയാസ്പദമാണ്. തീവ്രവാദ വിഷയം ഉയര്&#x200d;ത്തി സംഘപരിവാര്&#x200d; അജണ്ട നടപ്പിലാക്കാന്&#x200d; ശ്രമിച്ചാല്&#x200d; കേരളത്തിന് വലിയ വിലനല്&#x200d;കേണ്ടി വരും. മതസൗഹാര്&#x200d;ദം ഇല്ലാതാക്കുന്ന കാര്യങ്ങള്&#x200d; പഠിപ്പിക്കുന്നതിനോട് യോജിപ്പില്ല. അങ്ങനെയുണ്ടെങ്കില്&#x200d; അത് നീക്കം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ തീവ്രവാദം ആരോപിക്കുകയല്ല.</p>
<p>പൊലീസിന്റെ കടന്നുകയറ്റത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ആശങ്ക അറിയിക്കും. നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തിലും വിഷയം ഉന്നയിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചതായി നേതാക്കള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-questions-uniform-civil-code.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
