<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>indianfootball &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indianfootball/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 13 Sep 2025 04:20:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>indianfootball &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യന്‍ ഫുട്‌ബോളിന്റെ തിരിച്ചുവരവ്</title>
		<link>https://www.chandrikadaily.com/the-comeback-of-indian-football.html</link>
					<comments>https://www.chandrikadaily.com/the-comeback-of-indian-football.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 13 Sep 2025 04:20:59 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[indianfootball]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353918</guid>

					<description><![CDATA[EDITORIAL
]]></description>
										<content:encoded><![CDATA[<p>കാഫാ നാഷന്&#x200d;സ് കപ്പിലെ മൂന്നാം സ്ഥാനം ഇന്ത്യന്&#x200d; ഫുട്‌ബോളിന് തിരിച്ചുവരവിന്റെ വഴിയിലെ ഒരുവഴിത്തിരിവായി മാറിയിരിക്കുകയാണ്. ഫിഫ റാങ്കിങ്ങില്&#x200d; 79-ാം സ്ഥാനത്തു നില്&#x200d;ക്കുന്ന ഒമാനെ 120 മിനുട്ട് നീണ്ട പോരാട്ടത്തില്&#x200d; സമനിലയില്&#x200d; തളക്കാനും ഷൂട്ടൗട്ടില്&#x200d; വ്യക്തമായ മാര്&#x200d;ജിനില്&#x200d; കീഴടക്കാനും കഴിഞ്ഞത് കാല്&#x200d;പന്തുകളിയില്&#x200d; പ്രതീക്ഷയുടെ പൊന്&#x200d;കിരണങ്ങളാണ് രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത്. ഫുട്‌ബോള്&#x200d; ഫെഡറേഷന്റെ പിടിപ്പുകേടുകൊണ്ടും ഭരണകൂടത്തിന്റെ നിസംഗതകൊണ്ടും സമാനതകളില്ലാത്ത പ്രതിസന്ധിയെയായിരുന്നു ഏതാനും നാള്&#x200d;കള്&#x200d;ക്കു മുമ്പുവരെ ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; അഭിമുഖീകരിച്ചിരുന്നത്. റാങ്കിങ് താഴ്ച്ചയില്&#x200d; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അധപതനത്തില്&#x200d;വരെ എത്തിച്ചേര്&#x200d;ന്നു. ഭരണസമിതിയുടെ അഴിമതിയും പിടിപ്പുകേടും കാരണമായി ഫിഫയുടെ വിലക്ക് വരെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. വിദേശ പരിശീലകന്&#x200d;മാര്&#x200d; മാറിമാറിവന്നുവെന്നുമാത്രമല്ല, വരുന്നവരെല്ലാം ഇവിടുത്തെ സംവിധാനത്തെ ശപിച്ചുമടങ്ങിപ്പോയിക്കൊണ്ടിരിക്കുകയും ചെയ്തു. ഇന്ത്യന്&#x200d; ഫുട്‌ബോളിനെ ദൈവം രക്ഷിക്കട്ടെ എന്നുവരെ അവര്&#x200d; പ്രാര്&#x200d;ത്ഥിച്ചു. വര്&#x200d;ത്തമാനകാല ഫുട്‌ബോളില്&#x200d; ഇന്ത്യക്ക് ഇടമില്ലെന്നും അടിസ്ഥാനപരമായ മാറ്റങ്ങളിലൂടെ പതിറ്റാണ്ടുകള്&#x200d;ക്കൊണ്ട് മാത്രം വല്ലമാറ്റവും പ്രതീക്ഷിച്ചാല്&#x200d; മതിയെന്ന് അവര്&#x200d; ആണയിട്ടു പറഞ്ഞു. തങ്ങള്&#x200d; സമീപിക്കുന്നവരൊന്നും അനുകൂലമറുപടി നല്&#x200d;കാന്&#x200d; തയാറാവാതിരുന്ന ഘട്ടത്തിലാണ് അപൂര്&#x200d;വങ്ങളില്&#x200d; അപൂര്&#x200d;വമെന്നോണം ഇന്ത്യന്&#x200d;ടീമിനെ പരിശീലിപ്പിക്കാന്&#x200d; രു കോച്ചിനെ തേടി ഫുട്‌ബോള്&#x200d; ഫെഡറേഷന് പത്രപരസ്യം നല്&#x200d;കേണ്ടിവന്നത്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും വന്ന് നിരവധിയായ അപേക്ഷകളില്&#x200d; നിന്ന് തിരഞ്ഞെടുത്ത മൂന്നുപേര്&#x200d;ക്കായുള്ള കൂലങ്കശമായി ചര്&#x200d;ച്ചകള്&#x200d;ക്കൊടുവില്&#x200d; ഇന്ത്യക്കാരനായ പരിശീലകന് അവസരം നല്&#x200d;കാനുള്ള തീരുമാനം ഫെഡറേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അങ്ങിനെയാണ് മുന്&#x200d; ഇന്ത്യന്&#x200d; താരംകൂടിയായ ഖാലിദ് ജമീലിന് അവസരം ലഭിക്കുന്നത്. ഐ.എസ്.എല്ലിലും ദേശീയ ലീഗിലുമെല്ലാം പരിശീലന രംഗത്ത് മികച്ച റെക്കോര്&#x200d;ഡുള്ള ഖാലിദിന് കഴിവു തെളിയിക്കാനുള്ള ആദ്യ അവസരമായിരുന്നു കാഫാ നാഷന്&#x200d;സ് കപ്പ്. എന്നാല്&#x200d; കരിയറിന്റെ തുടക്കത്തില്&#x200d; തന്നെ പ്രതിസന്ധികളുടെ പൂമാലകളായിരുന്നു അദ്ദേഹത്തിന് കഴുത്തിലണിയേണ്ടിവന്നത്. രാജ്യത്തിന്റെ മുന്&#x200d; നിര താരങ്ങളെയൊന്നും തങ്ങള്&#x200d; വിട്ടുനല്&#x200d;കില്ലെന്ന് അവരവരുടെ ക്ലബുകള്&#x200d; തീരുമാനങ്ങളെടുത്തതോടെ ഫുട്‌ബോള്&#x200d; പ്രേമികള്&#x200d; എല്ലാ പ്രതീക്ഷികള്&#x200d;ക്കും അവധി നല്&#x200d;കിയ അവസ്ഥയായിരുന്നു. സ്വതസിദ്ധമായ പോരാട്ടവീര്യം കൈമുതലായുള്ള ഈ യുവ പരിശീലകന്&#x200d; എന്നാല്&#x200d; അല്&#x200d;ഭുതങ്ങളുടെ കലവറയുമായിട്ടായിരുന്നു ടീമിനെ ഒരുക്കിയത്. പ്രമുഖരുടെ അഭാവത്തില്&#x200d;പോലും സൂപ്പര്&#x200d; താരം സുനില്&#x200d; ഛേത്രിയെ മാറ്റിനിര്&#x200d;ത്താന്&#x200d; കാണിച്ച ധൈര്യത്തിലൂടെ രണ്ടുംകല്&#x200d;പ്പിച്ചാണ് താനെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. പുതമുഖങ്ങള്&#x200d;ക്ക് കൂടുതല്&#x200d; കൂടുതല്&#x200d; അവസരങ്ങള്&#x200d; നല്&#x200d;കിയും പരിചയസമ്പന്നരെ പരിഗണിച്ചുമുള്ള തന്റെ പരീക്ഷണങ്ങള്&#x200d; വിജയെകണ്ടതിലൂടെ ഈ പരിശീലകന്&#x200d; ഇന്ത്യന്&#x200d; ഫുട്‌ബോളിന്റെ പ്രത്യാശയുടെ പ്രതീകമായി തീര്&#x200d;ന്നിരിക്കുകയാണ്. പ്രതിസന്ധികളെ അവസരങ്ങ ളാക്കിമാറ്റാനുള്ള ഇഛാശക്തിയാണ് ഇവിടെ വിജയംകണ്ടിരിക്കുന്നത്.</p>
<p>ഏഷ്യാ കപ്പ് ഫൈനല്&#x200d; റൗണ്ട് ബെര്&#x200d;ത്ത് ഉറപ്പിക്കാനായില്ലെങ്കിലും ഇന്ത്യയുടെ അണ്ടര്&#x200d; 23 ടീം നടത്തിയ പ്രകടന വും മികവിന്റെ മറ്റൊരുദാഹരണമായിരുന്നു. ബഹ്‌റൈനെ തോല്&#x200d;പ്പിച്ച് തുടങ്ങി, ഖത്തറിനോട് പൊരുതി തോറ്റ് ഗ്രൂപ്പിലെ അവസാന മത്സരത്തില്&#x200d; ബ്രൂണെയെ ആറ് ഗോളിന് തകര്&#x200d;ത്ത് ഗ്രൂപ്പില്&#x200d; ആറ് പോയിന്റുമായി രണ്ടാമതെത്തിയ ടീമിന്റെ പ്രകടനം വിസ്മയാവഹമായിരുന്നു. ഭാഗ്യനിര്&#x200d;ഭാഗ്യങ്ങളുടെ ഞാണിന്മേല്&#x200d; കളിക്കൊടുവില്&#x200d; ബഹ്റൈനെ തോല്&#x200d;പ്പിച്ച് ഖത്തര്&#x200d; ഗ്രൂപ്പ് ചാമ്പ്യന്&#x200d;മാരായതാണ് യുവ ഇന്ത്യക്ക് വിനയായത്. മലയാളിയായ നൗഷാദ് മൂസ പരിശീലിപ്പിക്കുന്ന സംഘത്തില്&#x200d; മുഹമ്മദ് സുഹൈല്&#x200d;, മുഹമ്മദ് ഐമന്&#x200d;, വിപിന്&#x200d; മോഹന്&#x200d; തുടങ്ങിയ മലയാളി താരങ്ങളുടെ സാനിധ്യവും ഇരട്ടിമധുരം സമ്മാനിക്കുന്നു. വിപിന്&#x200d;മോഹന്റെ ഹാട്രിക് നേട്ടത്തോടൊപ്പം മുഹമ്മദ് സുഹൈലും മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രതാപങ്ങളിലേക്കുള്ള മടങ്ങിപ്പോക്കിന് നീണ്ട കാത്തിരിപ്പ് തന്നെ അനിവാര്യമാണെങ്കിലും പ്രത്യാശയുടെ കിരണങ്ങളാണ് കാഫാ കപ്പിലും ഏഷ്യാകപ്പ് ഫൈനല്&#x200d; റൗണ്ടിനുള്ള പോരാട്ടത്തിലും ഇന്ത്യയുടെ സീനിയര്&#x200d;, അണ്ടര്&#x200d; 23 ടീമുകള്&#x200d; നടത്തിയിട്ടുള്ളത്. ഇന്ത്യക്കാരായ രണ്ടു പരിശീലകരുടെ നേതൃത്വത്തില്&#x200d; യുവത്വത്തിന്റെയും പരിചയ സമ്പത്തിന്റെയും കരുത്തില്&#x200d; നേടിയിട്ടുള്ള മുന്നേറ്റങ്ങള്&#x200d; ഇന്ത്യന്&#x200d; ഫുട്‌ബോളിന് പ്രതീക്ഷയുടെ പുതിയ പ്രതാഭങ്ങളാണ് സമ്മാനിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-comeback-of-indian-football.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
