<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>indianteam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indianteam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Dec 2025 06:21:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>indianteam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഷമിയെ എന്തുക്കൊണ്ട് ഒതുക്കുന്നു?; ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ ഹര്‍ഭജന്‍ സിംഗ്</title>
		<link>https://www.chandrikadaily.com/why-shami-being-singled-out-harbhajan-singh-against-indian-team-management.html</link>
					<comments>https://www.chandrikadaily.com/why-shami-being-singled-out-harbhajan-singh-against-indian-team-management.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 06:15:11 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[HarbhajanSingh]]></category>
		<category><![CDATA[indianteam]]></category>
		<category><![CDATA[management]]></category>
		<category><![CDATA[shami]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366928</guid>

					<description><![CDATA[മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്..]]></description>
										<content:encoded><![CDATA[<p>ചണ്ഡീഗഡ്: ഷമി അടക്കമുള്ള മികച്ച ബൗളര്&#x200d;മാരെയെല്ലാം ടീമില്&#x200d; ഉള്&#x200d;പ്പെടാത്താത്തതില്&#x200d; ഇന്ത്യന്&#x200d; ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്&#x200d;ശനങ്ങളുമായി് ഹര്&#x200d;ഭജന്&#x200d; സിംഗ്.  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്&#x200d; കൂറ്റന്&#x200d; സ്‌കോര്&#x200d; നേടിയിട്ടും അത് പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്&#x200d;വി വഴങ്ങിയതോടെ ടീം മാനേജ്‌മെന്റിനെതിരെ വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു.</p>
<p>പ്രധാനമായും ബൗളിംഗ് നിരക്കെതിരെ ആണ് വിമര്&#x200d;ശനം. ഹര്&#x200d;ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും അര്&#x200d;ഷ്ദീപ് സിംഗുമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്&#x200d; ഇന്ത്യക്കായി പന്തെറിയുന്നത്. സ്പിന്നര്&#x200d;മാരായി കുല്&#x200d;ദീപ് യാദവും രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്&#x200d; സുന്ദറുമാണ് ടീമിലുള്ളത്.</p>
<p>എന്നാല്&#x200d; രണ്ട് മത്സരങ്ങളിലും ബാറ്റര്&#x200d;മാര്&#x200d; കൂറ്റന്&#x200d; സ്‌കോര്&#x200d; നേടിയെങ്കിലും ഇന്ത്യന്&#x200d; ബൗളിംഗ് നിരയെ സമ്മര്&#x200d;ദ്ദത്തിലാക്കാന്&#x200d; ദക്ഷിണാഫ്രിക്കക്കായി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്&#x200d; ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.</p>
<p>മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്&#x200d;മാരെയെല്ലാം ടീം മാനേജ്‌മെന്റ് ഒതുക്കിയെന്ന് ഹര്&#x200d;ഭജന്&#x200d; ആരോപിച്ചു. മുഹമ്മദ് ഷമി എവിടെ, എന്തുകൊണ്ടാണ് ഷമിയെ കളിപ്പിക്കാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ടെങ്കിലും അവന്&#x200d; ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.</p>
<p>മികച്ച ബൗളര്&#x200d;മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്. ബുമ്രയുള്ളപ്പോള്&#x200d; ഇന്ത്യയുടെ ബൗളിംഗ് നിരക്ക് മൂര്&#x200d;ച്ചയുണ്ടാകും. ബുമ്രയില്ലെങ്കില്&#x200d; ഇന്ത്യയുടെ ബൗളിംഗ് പരിതാപകരമാണ്. ജസ്പ്രീത് ബുമ്രയില്ലാതെയും മത്സരങ്ങള്&#x200d; ജയിക്കാന്&#x200d; നമ്മള്&#x200d; പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഹര്&#x200d;ഭജന്&#x200d; പറഞ്ഞു.</p>
<p>ഇംഗ്ലണ്ടില്&#x200d; ബുമ്രയുടെ അഭാവത്തില്&#x200d; മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയര്&#x200d;ന്നിരുന്നു. ബുമ്രയില്ലാതെ ഇറങ്ങിയ എല്ലാ ടെസ്റ്റും ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്&#x200d; വൈറ്റ് ബോള്&#x200d; ക്രിക്കറ്റില്&#x200d; സ്ഥിതി വ്യത്യസ്തമാണ്. വൈറ്റ് ബോള്&#x200d; ക്രിക്കറ്റില്&#x200d; ഇന്ത്യ മത്സരം ജയിപ്പിക്കാന്&#x200d; കഴിവുള്ള ബൗളര്&#x200d;മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു.</p>
<p>അത് പേസര്&#x200d;മാരായാലും സ്പിന്നര്&#x200d;മാരായാലും ഒരുപോലെയാണ്. സ്പിന്&#x200d; നിരയില്&#x200d; വിക്കറ്റെടുക്കാന്&#x200d; കെല്&#x200d;പുള്ള ഒരു കുല്&#x200d;ദീപ് മാത്രമാണുള്ളത്. വരുണ്&#x200d; ചക്രവര്&#x200d;ത്തിയെ ഏകിദനങ്ങളില്&#x200d; കളിപ്പിച്ചാല്&#x200d; മധ്യ ഓവറുകളില്&#x200d; വിക്കറ്റെടുക്കാന്&#x200d; കെല്&#x200d;പുള്ള ഒരു ബൗളറെ കൂടി ഇന്ത്യക്ക് കിട്ടുമെന്നും ഹര്&#x200d;ഭജന്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-shami-being-singled-out-harbhajan-singh-against-indian-team-management.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഹ്‌റൈന്‍ ഏഷ്യന്‍ യൂത്ത് ഗെയിംസ്: കബഡിയില്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് വിജയം</title>
		<link>https://www.chandrikadaily.com/bahrain-asian-youth-games-indian-teams-win-in-kabaddi.html</link>
					<comments>https://www.chandrikadaily.com/bahrain-asian-youth-games-indian-teams-win-in-kabaddi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 24 Oct 2025 15:00:25 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Asian Youth Games]]></category>
		<category><![CDATA[Bahrain]]></category>
		<category><![CDATA[gulfnews]]></category>
		<category><![CDATA[indianteam]]></category>
		<category><![CDATA[kabaddi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360058</guid>

					<description><![CDATA[ശക്തിയും വേഗതയുമുള്ള ഇറാനിയന്‍ യുവ താരങ്ങളെ ഫൈനലില്‍ ഇന്ത്യയുടെ കരുത്തും ആത്മവിശ്വാസവും പരാജയപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>മനാമ: ബഹ്‌റൈനില്&#x200d; നടക്കുന്ന ഏഷ്യന്&#x200d; യൂത്ത് ഗെയിംസില്&#x200d; കബഡിയില്&#x200d; ഇന്ത്യയുടെ പുരുഷ-സ്ത്രീ ടീമുകള്&#x200d; വിജയഗാഥ സൃഷ്ടിച്ചു. ശക്തിയും വേഗതയുമുള്ള ഇറാനിയന്&#x200d; യുവ താരങ്ങളെ ഫൈനലില്&#x200d; ഇന്ത്യയുടെ കരുത്തും ആത്മവിശ്വാസവും പരാജയപ്പെടുത്തി.</p>
<p>ഇന്ത്യന്&#x200d; പെണ്&#x200d;പട ഫൈനല്&#x200d; 2175 പോയിന്റുകള്&#x200d;ക്ക് വിജയം നേടി. ടീമിന്റെ കൈകരുത്തും കൂട്ടായ്മയും പ്രകടമാക്കി, ഗോഡയില്&#x200d; ശക്തമായ പ്രകടനം കാഴചവെച്ചു.</p>
<p>പുരുഷ ഫൈനലില്&#x200d; ആദ്യ സെറ്റുകളില്&#x200d; കടുത്ത പോരാട്ടം ഉണ്ടായെങ്കിലും, ഇന്ത്യ 3235 പോയിന്റുകള്&#x200d; നേടിയത്. ഇരുടീമുകളും തോല്&#x200d;വി രഹിതമായി ഫൈനലിലെത്തിയത് ശ്രദ്ധേയമാണ്.</p>
<p>പ്രാഥമിക ഘട്ടത്തില്&#x200d; ഇന്ത്യ പാകിസ്താന്&#x200d;, ശ്രീലങ്ക, ബഹ്‌റൈന്&#x200d;, തായ്ലന്&#x200d;ഡ്, ബംഗ്ലാദേശ്, ഇറാന്&#x200d; എന്നിവരെ തോല്&#x200d;പ്പിച്ചു. ഫൈനലില്&#x200d; ഇന്ത്യന്&#x200d; ആരാധകരുടെ ആര്&#x200d;പ്പുവിളികളും കരഘോഷവും ടീമിന് പ്രചോദനമായി.</p>
<p>ഇത് ആദ്യമായി ഏഷ്യന്&#x200d; യൂത്ത് ഗെയിംസില്&#x200d; കബഡി ഉള്&#x200d;പ്പെടുന്നു, ഇന്ത്യ പ്രഥമഗമനത്തില്&#x200d; തന്നെ രാജപട്ടം നേടി.</p>
<p>മെഡല്&#x200d; പട്ടികയില്&#x200d; ഇന്ത്യയിക്ക് 2 സ്വര്&#x200d;ണം ഉള്&#x200d;പ്പെടെ 10 മെഡലുകള്&#x200d;, അഞ്ചാം സ്ഥാനം നേടി. ചൈന 7 സ്വര്&#x200d;ണം, 18 മെഡലുകള്&#x200d;, മുന്നണിയില്&#x200d;<br />
തായ്ലന്&#x200d;ഡ്, ഉസ്ബക്കിസ്താന്&#x200d; 6 സ്വര്&#x200d;ണം, രണ്ടാം സ്ഥാനത്ത്</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bahrain-asian-youth-games-indian-teams-win-in-kabaddi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ,ദക്ഷിണാഫ്രിക്ക ടി-20; ഇന്നും തോറ്റാല്&#x200d; പരമ്പര കിട്ടില്ല</title>
		<link>https://www.chandrikadaily.com/india-south-africa-t20-if-you-lose-today-you-will-not-get-the-series.html</link>
					<comments>https://www.chandrikadaily.com/india-south-africa-t20-if-you-lose-today-you-will-not-get-the-series.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 14 Jun 2022 06:51:23 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[indianteam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=213986</guid>

					<description><![CDATA[വിശാഖപ്പട്ടണത്തെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്&#x200d; വൈകീട്ട് ഏഴിനാണ് പരമ്പരയിലെ മൂന്നാം മല്&#x200d;സരം.]]></description>
										<content:encoded><![CDATA[<p>വിശാഖപ്പട്ടണം: ഇന്നും തോറ്റാല്&#x200d; പിന്നെ പരമ്പര കിട്ടില്ല. അതാണ് ഇന്ത്യന്&#x200d; സമ്മര്&#x200d;ദ്ദം. ഈ സമ്മര്&#x200d;ദ്ദത്തിലേക്ക് ടെംപോ ബവുമയുടെ ദക്ഷിണാഫ്രിക്കന്&#x200d; സംഘം ബാറ്റ് വീശിയാല്&#x200d; പഞ്ച മല്&#x200d;സര ടി-20 പരമ്പര റിഷാഭ് പന്തിനും സംഘത്തിനും നഷ്ടമാവും.</p>
<p>വിശാഖപ്പട്ടണത്തെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്&#x200d; വൈകീട്ട് ഏഴിനാണ് പരമ്പരയിലെ മൂന്നാം മല്&#x200d;സരം. ഡല്&#x200d;ഹിയിലും കട്ടക്കിലും പരാജയപ്പെട്ട ഇന്ത്യക്ക് ഒരു തോല്&#x200d;വി കൂടി സഹിക്കാനാവില്ല. എന്നാല്&#x200d; അപാര ഫോമിലാണ് ദക്ഷിണാഫ്രിക്ക. ആദ്യ മല്&#x200d;സരത്തില്&#x200d; ഇന്ത്യ 211 റണ്&#x200d;സ് നേടിയിട്ടും ദക്ഷിണാഫ്രിക്ക അനായാസം ആ ലക്ഷ്യം മറികടന്നു. കട്ടക്കില്&#x200d; ഇന്ത്യന്&#x200d; ബാറ്റിംഗ് പാളിയപ്പോള്&#x200d; ഹെന്&#x200d;ട്രിക് ക്ലാസണ്&#x200d; എന്ന ഒരു ബാറ്ററുടെ വെടിക്കെട്ടില്&#x200d; ഇന്ത്യ തകര്&#x200d;ന്നു. ഏത് വലിയ സ്‌ക്കോറും പിന്തുടരാനുള്ള ധൈര്യമാണ് ദക്ഷിണാഫ്രിക്കന്&#x200d; ബാറ്റിംഗ്.</p>
<p>എന്നാല്&#x200d; രോഹിത് ശര്&#x200d;മ, കെ.എല്&#x200d; രാഹുല്&#x200d;, വിരാത് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പന്മാരില്ലാത്ത ഇന്ത്യക്ക് ആസന്നമായ. ടി-20 ലോകകപ്പ് മുന്&#x200d;നിര്&#x200d;ത്തി യുവതാരങ്ങളെ വെച്ച് ഒരുങ്ങാനുള്ള അവസരമാണ് പാഴായി പോവുന്നത്. റിഷാഭ് പന്ത് എന്ന നായകന്&#x200d;, യൂസവേന്ദ്ര ചാഹല്&#x200d; എന്ന സ്പിന്നര്&#x200d;, ഹാര്&#x200d;ദിക് പാണ്ഡ്യ എന്ന ഉപനായകന്&#x200d;, ഓപ്പണര്&#x200d;മാരായ ഇഷാന്&#x200d; കിഷന്&#x200d;, റിഥുരാജ് ഗെയിക്ക്‌വാദ് എന്നിവരെല്ലാം സമ്മര്&#x200d;ദ്ദത്തിലാണ്. ഇന്ന് ടീമില്&#x200d; മാറ്റത്തിന് സാധ്യതയുണ്ട്. യുവസീമര്&#x200d; ഉമ്രാന്&#x200d; മാലിക് ആദ്യ ഇലവനില്&#x200d; വരും. വെങ്കടേഷ് അയ്യര്&#x200d;ക്കും അവസരമുണ്ടാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-south-africa-t20-if-you-lose-today-you-will-not-get-the-series.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
