<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>indianwomencricketteam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indianwomencricketteam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 26 Dec 2025 05:59:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>indianwomencricketteam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20; കാര്യവട്ടത്ത് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും</title>
		<link>https://www.chandrikadaily.com/india-sri-lanka-womens-twenty20-indian-women-will-be-out-today-aiming-for-the-kariyavattam-series.html</link>
					<comments>https://www.chandrikadaily.com/india-sri-lanka-womens-twenty20-indian-women-will-be-out-today-aiming-for-the-kariyavattam-series.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 26 Dec 2025 05:59:30 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[India-SriLankamatch]]></category>
		<category><![CDATA[indianwomencricketteam]]></category>
		<category><![CDATA[WomensTwenty20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370788</guid>

					<description><![CDATA[സംസ്ഥാനത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിന് ഇന്ത്യന്&#x200d; വനിതകള്&#x200d; ഇന്നിറങ്ങും. തിരുവനന്തപുരം കാര്യവട്ടം സ്‌പോര്&#x200d;ട്‌സ് ഹബ് ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്റ്റേഡിയത്തിലാണ് മത്സരം.</p>
<p>വൈകീട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിലെ നാല്, അഞ്ച് മത്സരങ്ങള്&#x200d;ക്കും വേദിയാകുന്നത് കാര്യവട്ടമാണ്. ഈമാസം 28, 30 തീയതികളിലാണ് മത്സരങ്ങള്&#x200d;. സംസ്ഥാനത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്&#x200d; വിശാഖപട്ടണത്താണ് നടന്നത്. രണ്ടിലും ജയിച്ച ഹര്&#x200d;മന്&#x200d;പ്രീത് കൗറും സംഘവും നിലവില്&#x200d; 2-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി ജയിച്ചാല്&#x200d; പരമ്പര സ്വന്തമാക്കാം.</p>
<p>ഹര്&#x200d;മന്&#x200d;പ്രീതിനൊപ്പം വൈസ് ക്യാപ്റ്റന്&#x200d; സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വര്&#x200d;മ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്&#x200d;. മധ്യനിരയില്&#x200d; വെടിക്കെട്ട് ബാറ്റിങ്ങുമായി റിച്ച ഘോഷും പ്രതീക്ഷ നല്&#x200d;കുന്നു. സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായി റിച്ച തന്നെയാകും കളത്തിലിറങ്ങുക. ഓള്&#x200d;റൗണ്ടര്&#x200d; ദീപ്തി ശര്&#x200d;മയുടെ അഭാവത്തിലും സ്‌നേഹ് റാണ, അരുന്ധതി റെഡ്ഢി, അമന്&#x200d;ജോത് കൗര്&#x200d; എന്നിവരടങ്ങുന്ന ബൗളിങ് നിര ഇന്ത്യക്ക് കരുത്തേകുന്നു.</p>
<p>മറുഭാഗത്ത്, ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കക്ക് ഇന്ന് ജീവന്&#x200d;മരണ പോരാട്ടമാണ്. ക്യാപ്റ്റന്&#x200d; ചമാരി അട്ടപ്പട്ടു, ഹര്&#x200d;ഷിത സമരവിക്രമ, ഇനോക രണവീര എന്നിവരുടെ പ്രകടനമാകും ലങ്കക്ക് നിര്&#x200d;ണായകമാവുക. മധ്യനിര ബാറ്റിങ്ങിലെ പതര്&#x200d;ച്ചയാണ് ലങ്കന്&#x200d; ടീമിനെ നിലവില്&#x200d; വലക്കുന്നത്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്&#x200d; ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളത്തിലെ കായിക ലോകം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-sri-lanka-womens-twenty20-indian-women-will-be-out-today-aiming-for-the-kariyavattam-series.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെണ്ണൊരു &#8216;തീ&#8217;; അടിച്ചെടുത്ത് ഇന്ത്യന്‍ പെണ്‍പുലികള്‍, ആദ്യ ലോകകിരീടം</title>
		<link>https://www.chandrikadaily.com/a-female-fire-indian-tigers-win-first-world-title.html</link>
					<comments>https://www.chandrikadaily.com/a-female-fire-indian-tigers-win-first-world-title.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 02 Nov 2025 18:54:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[iccwomensodiworldcup2025]]></category>
		<category><![CDATA[India]]></category>
		<category><![CDATA[indianwomencricketteam]]></category>
		<category><![CDATA[news]]></category>
		<category><![CDATA[southafrica]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361566</guid>

					<description><![CDATA[കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.]]></description>
										<content:encoded><![CDATA[<p>മുംബൈയിലെ ഡി.വൈ പാട്ടീല്&#x200d; സ്‌റ്റേഡിയത്തില്&#x200d; ഇതാ ചരിത്രം പിറവിയെടുത്തിരിക്കുന്നു. വനിതാ ഏകദിന ലോകകപ്പില്&#x200d; കന്നിമുത്തമിട്ട് ഇന്ത്യന്&#x200d; പെണ്&#x200d;പുലികള്&#x200d;. കലാശപ്പോരില്&#x200d; ദക്ഷിണാഫ്രിക്കയെ 52 റണ്&#x200d;സിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഉയര്&#x200d;ത്തിയ 299 റണ്&#x200d;സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റണ്&#x200d;സിന് പുറത്തായി. കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിരാശയോടെ മടക്കം.</p>
<p>മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്&#x200d;മാറായ ക്യാപ്റ്റന്&#x200d; ലോറ വോള്&#x200d;വര്&#x200d;ത്തും ടാസ്മിന്&#x200d; ബ്രിറ്റ്‌സും നല്&#x200d;കിയത്. ഇരുവരും ചേര്&#x200d;ന്ന് ഒന്&#x200d;പത് ഓവറില്&#x200d; ടീമിനെ അമ്പത് കടത്തി. പിന്നാലെ 23 റണ്&#x200d;സ് എടുത്ത് ബ്രിറ്റ്‌സ് റണ്ണൗട്ടായി മടങ്ങി. വണ്&#x200d;ഡൗണായി ഇറങ്ങിയ അന്നെകെ ബോഷ് ഡക്കായി മടങ്ങിയതോടെ ടീം 622 എന്ന നിലയില്&#x200d; പ്രതിരോധത്തിലായി. ക്യാപ്റ്റന്&#x200d; ലോറ വോള്&#x200d;വര്&#x200d;ത്ത് ക്രീസില്&#x200d; നിലയുറപ്പിച്ചതോടെ സ്‌കോര്&#x200d; 100 കടന്നു. എന്നാല്&#x200d; മരിസാന്നെ ക്യാപ്പിനെ ഷഫാലിയും സിനാലോ ജാഫ്തയെ ദീപ്തി ശര്&#x200d;മയും പുറത്താക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു.</p>
<p>അഞ്ച് വിക്കറ്റ് നഷ്ടത്തില്&#x200d; 148 റണ്&#x200d;സെന്ന നിലയില്&#x200d; പതറിയ ദക്ഷിണാഫ്രിക്കയെ പിന്നീട് ക്യാപ്റ്റന്&#x200d; വോള്&#x200d;വാര്&#x200d;ത്താണ് കരകയറ്റുന്നത്. അനെറി ഡെര്&#x200d;ക്‌സണിനെ കൂട്ടുപിടിച്ച് വോള്&#x200d;വാര്&#x200d;ത്ത് ടീമിനെ 200 കടത്തി. 35 റണ്&#x200d;സെടുത്ത ഡെര്&#x200d;ക്‌സണെ ദീപ്തി പുറത്താക്കിയെങ്കിലും സെഞ്ചുറി തികച്ച വോള്&#x200d;വാര്&#x200d;ത്ത് പിടികൊടുക്കാതെ ബാറ്റേന്തി. എന്നാല്&#x200d; ദീപ്തി ശര്&#x200d;മ കളിയുടെ ഗതി മാറ്റി. വോള്&#x200d;വാര്&#x200d;ത്തിന്റേതടക്കം രണ്ട് വിക്കറ്റുകള്&#x200d; കൂടി വീഴ്ത്തിയ ദീപ്തി ഇന്ത്യയെ ജയത്തിനടുത്തെത്തിച്ചു. 98 പന്തില്&#x200d; 101 റണ്&#x200d;സെടുത്താണ് വോള്&#x200d;വാര്&#x200d;ത്ത് പുറത്തായത്. രണ്ട് വിക്കറ്റുകള്&#x200d; കൂടി വീഴ്ത്തി ഇന്ത്യ പ്രോട്ടീസിനെ 246 റണ്&#x200d;സിന് പുറത്താക്കി.</p>
<p>ആദ്യ ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ഇന്ത്യന്&#x200d; വനിതകള്&#x200d; ഏഴു വിക്കറ്റ് നഷ്ടത്തില്&#x200d; 298 റണ്&#x200d;സെടുത്തിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ഇന്ത്യ ബാറ്റിങ് നിരയുടെ കൂട്ടായ പോരാട്ടത്തിലൂടെയാണ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്.</p>
<p>ഓപണര്&#x200d;മാരായ സ്മൃതി മന്ദാനയും (45), ഷഫാലി വര്&#x200d;മയും (87) മികച്ച തുടക്കം നല്&#x200d;കി. വിക്കറ്റൊന്നും നഷ്ടമാവാതെ സ്‌കോര്&#x200d; നൂറ് കടത്തിയപ്പോള്&#x200d;, 300നപ്പുറം ടോട്ടലായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്&#x200d;, മധ്യ ഓവറുകളില്&#x200d; വിക്കറ്റുകള്&#x200d; വീഴ്ത്തിയും റണ്&#x200d;സൊഴുക്ക് തടഞ്ഞും ദക്ഷിണാഫ്രിക്കന്&#x200d; ബൗളിങ് നിര ഇന്ത്യക്ക് കടിഞ്ഞാണിട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-female-fire-indian-tigers-win-first-world-title.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
