<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>IndiaSouthAfricaT20 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indiasouthafricat20/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 14 Dec 2025 17:01:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>IndiaSouthAfricaT20 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാർക്രത്തിന്റെ ഏകപോരാട്ടം; മൂന്നാം ടി20യിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം</title>
		<link>https://www.chandrikadaily.com/markrams-solo-fight-india-set-a-target-of-118-runs-in-the-third-t20i.html</link>
					<comments>https://www.chandrikadaily.com/markrams-solo-fight-india-set-a-target-of-118-runs-in-the-third-t20i.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 14 Dec 2025 17:01:30 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[IndiaSouthAfricaT20]]></category>
		<category><![CDATA[inida]]></category>
		<category><![CDATA[Markram]]></category>
		<category><![CDATA[southafrica]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368681</guid>

					<description><![CDATA[ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം. നായകൻ എയ്ഡൻ മാർക്രമിന്റെ ഒറ്റയാൾ പോരാട്ടമാണ് പ്രോട്ടീസിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.</p>
<p>മാർക്രം 46 പന്തിൽ രണ്ട് സിക്സും ആറു ഫോറുമടക്കം 61 റൺസ് നേടി ടോപ് സ്കോററായി. അദ്ദേഹത്തെ കൂടാതെ ഡോണോവൻ ഫെരേരിയ (15 പന്തിൽ 20), ആൻറിച് നോർയെ (12 പന്തിൽ 12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.</p>
<p>തകർച്ചയോടെയാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ആരംഭിച്ചത്. ഒരു റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. റീസ ഹെൻഡ്രിക്‌സിനെ (പൂജ്യം) അർഷ്ദീപ് സിംഗും ക്വിന്റൺ ഡി കോക്കിനെ (മൂന്നു പന്തിൽ ഒന്ന്) ഹർഷിത് റാണയുമാണ് പുറത്താക്കിയത്. നാലാം ഓവറിൽ ഡെവാൾഡ് ബ്രെവിസ് (ഏഴ് പന്തിൽ രണ്ട്) കൂടി മടങ്ങിയതോടെ പ്രോട്ടീസ് മൂന്നു വിക്കറ്റിന് ഏഴ് റൺസെന്ന നിലയിലേക്ക് വീണു.</p>
<p>ഒരു വശത്ത് മാർക്രം പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് തുടർച്ചയായി വിക്കറ്റുകൾ വീണു. ട്രിസ്റ്റൻ സ്റ്റബ്സ് (13 പന്തിൽ 9), കോർബിൻ ബോഷ് (ഒമ്പത് പന്തിൽ 4), മാർകോ യാൻസൻ (ഏഴ് പന്തിൽ 2) എന്നിവരെല്ലാം അധികം വൈകാതെ മടങ്ങി. ഏഴിന് 77 എന്ന നിലയിൽ നിന്നാണ് മാർക്രം അർധസെഞ്ച്വറി തികയ്ക്കുന്നത്. എന്നാൽ അർധസെഞ്ച്വറിയ്ക്ക് പിന്നാലെ മാർക്രമിനെ അർഷ്ദീപ് സിംഗ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു.</p>
<p>ആൻറിച് നോർയെ, ഒട്ടിനിൽ ബാർട്ട്മാൻ (രണ്ട് പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യക്കുവേണ്ടി അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.</p>
<p>ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. ജസ്പ്രീത് ബുംറയ്ക്കും അക്സർ പട്ടേലിനും പകരം കുൽദീപ് യാദവും ഹർഷിത് റാണയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസന് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല.</p>
<p>ദക്ഷിണാഫ്രിക്കൻ ടീമിൽ ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, കോർബിൻ ബോഷ് എന്നിവർ പ്ലെയിങ് ഇലവനിൽ ഇടം നേടി. ആദ്യ രണ്ട് മത്സരങ്ങൾ ഇരു ടീമും ഓരോന്ന ജയിച്ചതിനാൽ അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്താനുള്ള നിർണായക അവസരമാണ് ഇന്നത്തെ മത്സരം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/markrams-solo-fight-india-set-a-target-of-118-runs-in-the-third-t20i.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കട്ടക്കില്‍ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പോരാട്ടം; സഞ്ജുവിന് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് സൂര്യ</title>
		<link>https://www.chandrikadaily.com/india-south-africa-t20-match-in-cuttack-today-surya-says-that-he-is-giving-opportunities-to-sanju.html</link>
					<comments>https://www.chandrikadaily.com/india-south-africa-t20-match-in-cuttack-today-surya-says-that-he-is-giving-opportunities-to-sanju.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 06:56:40 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Cuttack]]></category>
		<category><![CDATA[IndiaSouthAfricaT20]]></category>
		<category><![CDATA[match]]></category>
		<category><![CDATA[Sanju]]></category>
		<category><![CDATA[surya]]></category>
		<category><![CDATA[today]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367669</guid>

					<description><![CDATA[വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിന് കൂടുതല്‍ സാധ്യതയുള്ളതായി സൂചന.]]></description>
										<content:encoded><![CDATA[<p>കട്ടക്ക്: കട്ടക്കില്&#x200d; ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്&#x200d;, സമനിലയില്&#x200d; നില്&#x200d;ക്കുന്ന രണ്ട് ടീമുകളുടെ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഏകദിനപരമ്പരയില്&#x200d; ഇന്ത്യ കാണിച്ച മേധാവിത്വം ആവര്&#x200d;ത്തിക്കാനാണ് ആതിഥേയര്&#x200d; ഇറങ്ങുന്നത്.</p>
<p>മറുവശത്ത് ടി20 സ്പെഷ്യലിസ്റ്റുകള്&#x200d; നിറഞ്ഞെത്തുന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ വെല്ലുവിളിക്കാന്&#x200d; സജ്ജം. ഇന്ന് രാത്രി ഏഴുമുതല്&#x200d; ബാരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. സൂര്യകുമാര്&#x200d; യാദവിന്റെ നേതൃത്വത്തില്&#x200d; ഇന്ത്യ ഇതുവരെ ഒരു ടി20 പരമ്പരയും തോറ്റിട്ടില്ല. ആ റെക്കോര്&#x200d;ഡ് തുടരുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചുമത്സരങ്ങളുള്ള പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്.</p>
<p>ടെസ്റ്റ് പരമ്പരയ്ക്കിടെ കഴുത്തിന് പരിക്കേറ്റ വൈസ് ക്യാപ്റ്റന്&#x200d; ശുഭ്മന്&#x200d; ഗില്ലും ഏഷ്യാകപ്പിലെ പരിക്ക് കാരണം പുറത്തായിരുന്ന ഓള്&#x200d;റൗണ്ടര്&#x200d; ഹാര്&#x200d;ദിക് പാണ്ഡ്യയും കളിക്കാന്&#x200d; തയ്യാറാണെന്ന് സൂര്യകുമാര്&#x200d; യാദവ് സ്ഥിരീകരിച്ചു. ഇന്നിങ്സ് ഗിലും അഭിഷേക് ശര്&#x200d;മയും തുറക്കും. സൂര്യകുമാര്&#x200d; യാദവും തിലക് വര്&#x200d;മയും മദ്ധ്യനിര ശക്തിപ്പെടുത്തും.</p>
<p>വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിന് കൂടുതല്&#x200d; സാധ്യതയുള്ളതായി സൂചന. ഹാര്&#x200d;ദിക് പാണ്ഡ്യയും അക്സര്&#x200d; പട്ടേലും ഓള്&#x200d;റൗണ്ടര്&#x200d;മാരാകുമ്പോള്&#x200d;, ജസ്പ്രീത് ബുംറ, അര്&#x200d;ഷ്ദീപ് സിംഗ്, വരുണ്&#x200d; ചക്രവര്&#x200d;ത്തി എന്നിവര്&#x200d; ബൗളിംഗ് നിര നയിക്കും. ശിവം ദുബെ, വാഷിങ്ടണ്&#x200d; സുന്ദര്&#x200d;, കുല്&#x200d;ദീപ് യാദവ് എന്നിവരില്&#x200d; ഒരാള്&#x200d; കൂടി ടീമില്&#x200d; ഇടംനേടും.</p>
<p>ദക്ഷിണാഫ്രിക്കയെ എയ്ഡന്&#x200d; മാര്&#x200d;ക്രം നയിക്കുന്നുണ്ട്. ക്വിന്റണ്&#x200d; ഡി കോക്ക്, ഡെവാള്&#x200d;ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്&#x200d;, റീസെ ഹെന്&#x200d;ട്രിക്കസ്, കോര്&#x200d;ബിന്&#x200d; ബോഷ്, മാര്&#x200d;ക്കോ യാന്&#x200d;സന്&#x200d;, ട്രിസ്റ്റിയന്&#x200d; സ്റ്റബ്സ് തുടങ്ങിയ ടി20 സ്പെഷ്യലിസ്റ്റുകളുടെ സാന്നിധ്യം ടീമിന് കരുത്തേകുന്നു. ബാരാബതി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റര്&#x200d;മാര്&#x200d;ക്ക് അനുകൂലമായിരിക്കും.</p>
<p>സ്പിന്നര്&#x200d;മാര്&#x200d;ക്കും സഹായം ലഭിക്കാമെന്നതാണ് പ്രവചനം. രാത്രി മഞ്ഞുവീഴ്ച കാരണം രണ്ടാമതായി ബാറ്റ് ചെയ്യുന്ന ടീമിന് വിജയസാധ്യത കൂടുതലായിരിക്കും. അതുകൊണ്ട് ടോസ് നേടിയാല്&#x200d; ആദ്യം ബൗള്&#x200d; ചെയ്യാനാണ് ടീമുകള്&#x200d; സാധ്യത കാണുന്നത്. 2022ല്&#x200d; ഈ ഗ്രൗണ്ടില്&#x200d; ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ചപ്പോഴുണ്ടായത് നാലുവിക്കറ്റിന്റെ തോല്&#x200d;വിയായിരുന്നു.</p>
<p>വിക്കറ്റ് കീപ്പര്&#x200d; സഞ്ജു സാംസണിനെക്കുറിച്ച് ക്യാപ്റ്റന്&#x200d; സൂര്യകുമാര്&#x200d; യാദവ് പ്രതികരിച്ചു. ഓപ്പണറായി കളിച്ചപ്പോള്&#x200d; സഞ്ജുവിന്റെ പ്രകടനം മികച്ചതായിരുന്നു. എന്നാല്&#x200d; ശുഭ്മന്&#x200d; ഗില്&#x200d; തിരിച്ചെത്തിയതോടെ സഞ്ജുവിനെ ഓപ്പണര്&#x200d; സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നു.</p>
<p>ബാറ്റിംഗ് ഓര്&#x200d;ഡറില്&#x200d; ഏത് സ്ഥാനത്ത് കളിക്കാനും സഞ്ജു സന്നദ്ധനാണ് എന്നും താരത്തിന് മതിയായ അവസരങ്ങള്&#x200d; നല്&#x200d;കുന്നുണ്ടെന്നും സൂര്യ വ്യക്തമാക്കി. ഓപ്പണര്&#x200d;മാരൊഴികെയുള്ള ബാറ്റര്&#x200d;മാര്&#x200d; ഏത് സ്ഥാനത്തും കളിക്കാനുള്ള തയ്യാറെടുപ്പ് വേണമെന്നതും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-south-africa-t20-match-in-cuttack-today-surya-says-that-he-is-giving-opportunities-to-sanju.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
