Indonesia – Chandrika Daily https://www.chandrikadaily.com Mon, 01 Dec 2025 13:49:36 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Indonesia – Chandrika Daily https://www.chandrikadaily.com 32 32 മരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും https://www.chandrikadaily.com/death-toll-crosses-1000-indonesia-and-sri-lanka-reeling-from-disaster.html https://www.chandrikadaily.com/death-toll-crosses-1000-indonesia-and-sri-lanka-reeling-from-disaster.html#respond Mon, 01 Dec 2025 13:49:09 +0000 https://www.chandrikadaily.com/?p=366252 ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‍ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.

ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. തായ്‌ലൻഡിൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 176 പേരാണ് മരിച്ചത്. മലേഷ്യയിൽ മൂന്ന് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.

ശ്രീലങ്കയിലെ കടുവേല നഗരം

ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.

]]>
https://www.chandrikadaily.com/death-toll-crosses-1000-indonesia-and-sri-lanka-reeling-from-disaster.html/feed 0
ഇന്തോനേഷ്യയില്‍ പ്രളയവും മണ്ണിടിച്ചിലും: 303 പേര്‍ മരിച്ചു https://www.chandrikadaily.com/floods-and-landslides-in-indonesia-303-dead.html https://www.chandrikadaily.com/floods-and-landslides-in-indonesia-303-dead.html#respond Sun, 30 Nov 2025 02:49:23 +0000 https://www.chandrikadaily.com/?p=366001 ജക്കാര്‍ത്ത: കനത്ത മഴയെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ ഉണ്ടായ പ്രളയവും മണ്ണിടിച്ചിലും വ്യാപക നാശം വിതച്ചു. ദുരന്തത്തില്‍ 303 പേര്‍ മരിക്കുകയും 279 പേര്‍ കാണാതാകുകയും ചെയ്തു. 80,000-ത്തിലധികം ആളുകള്‍ ഭവനരഹിതരായി.

ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരന്തര മഴയാണ് പെയ്യുന്നത്. ഏറ്റവും രൂക്ഷമായി ബാധിച്ചത് സുമാത്ര ദ്വീപ് പ്രവിശ്യയാണ്. ചില പ്രദേശങ്ങള്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നതോടെ ആശയവിനിമയവും അടിസ്ഥാന സൗകര്യങ്ങളും നിലംപൊത്തിയിട്ടുണ്ട്. നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ചില റോഡുകളില്‍ ഇപ്പോഴും തടസം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അവ നീക്കാന്‍ ശ്രമം ശക്തമാക്കി വരികയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കും.

വടക്കന്‍ സുമാത്ര തീരത്ത് രണ്ട് ദിവസം മുന്‍പ് 6.6 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് മഴ കൂടുതല്‍ ശക്തിപ്രാപിക്കുകയും വലിയ മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും ഉണ്ടാകുകയും ചെയ്തു. വടക്കന്‍ സുമത്രയില്‍ മാത്രം 28 പേര്‍ ദുരന്തത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

 

]]>
https://www.chandrikadaily.com/floods-and-landslides-in-indonesia-303-dead.html/feed 0
അണ്ടര്‍-17 ലോകകപ്പ്: ഇന്തോനേഷ്യയെ നാല്‍ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ https://www.chandrikadaily.com/under-17-world-cup-brazil-beat-indonesia-by-four-goals.html https://www.chandrikadaily.com/under-17-world-cup-brazil-beat-indonesia-by-four-goals.html#respond Sat, 08 Nov 2025 06:04:43 +0000 https://www.chandrikadaily.com/?p=362538 ദോഹ: ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ കിരീടലക്ഷ്യവുമായി ഖത്തറില്‍ എത്തിയ ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി. ഇന്തോനേഷ്യയെ എതിരില്ലാത്ത നാല്‍ഗോളുകള്‍ക്ക് (40) തകര്‍ത്താണ് ബ്രസീല്‍ മുന്നേറിയത്.

ആദ്യ മത്സരത്തില്‍ ഹോണ്ടുറാസിനെ 7-0ന് തകര്‍ത്ത കരുത്തിലാണ് ബ്രസീല്‍ ഇറങ്ങിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ലൂയിസ് എഡ്വേഡോ ഗോള്‍ നേടി മുന്നിട്ടു. തുടര്‍ന്ന് ഫെലിപ്പ് മൊറൈസ് (39), റുവാന്‍ പാബ്ലോ (75) എന്നിവര്‍ ഗോള്‍ നേടി വിജയമുറപ്പിച്ചു.

മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പ് എച്ചില്‍ സാംബിയ ഹോണ്ടുറാസിനെ 5-2ന് തോല്‍പ്പിച്ചു. ഇതോടെ രണ്ട് മത്സരവും വിജയിച്ച ബ്രസീലും സാംബിയയും അടുത്ത റൗണ്ടിലേക്ക് കടന്നു.

മെക്‌സിക്കോ ഐവറി കോസ്റ്റിനെതിരെ 1-0ന് ജയിച്ചു. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ഐവറി കോസ്റ്റിന് ഗോള്‍ നേടാനായില്ല. 74-ാം മിനിറ്റില്‍ ഗെയില്‍ ഗാര്‍സിയയുടെ ക്രോസില്‍ നിന്ന് ഇയാന്‍ ഒല്‍വേര ഹെഡര്‍ വഴിയാണ് മെക്‌സിക്കോയുടെ വിജയഗോള്‍ നേടിയത്. ഇയാനാണ് മത്സരത്തിലെ താരം.

അ?? സമയം, സ്വിറ്റ്‌സര്‍ലാന്‍ഡ്-ദക്ഷിണ കൊറിയ മത്സരം ഗോളില്ലാതെ (00) സമനിലയില്‍ അവസാനിച്ചു. ഇതോടെ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്ത് സ്വിറ്റ്‌സര്‍ലാന്‍ഡ് തുടരുന്നു.

ആദ്യ പകുതിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ആധിപത്യം സ്ഥാപിച്ചെങ്കിലും അവസരങ്ങള്‍ മുതലെടുക്കാനായില്ല. 78-ാം മിനിറ്റില്‍ കിം ജിവൂവിന്റെ ഷോട്ട് സ്വിറ്റ്‌സര്‍ലാന്‍ഡ് ഗോള്‍കീപ്പര്‍ തിയോഡോര്‍ പിസാറോ അത്ഭുതമായി തടഞ്ഞു.

]]>
https://www.chandrikadaily.com/under-17-world-cup-brazil-beat-indonesia-by-four-goals.html/feed 0
ബാലിയില്‍ ബോട്ട് മുങ്ങി രണ്ട് മരണം; 43 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു https://www.chandrikadaily.com/two-dead-after-boat-sinks-in-bali-search-continues-for-43-people.html https://www.chandrikadaily.com/two-dead-after-boat-sinks-in-bali-search-continues-for-43-people.html#respond Thu, 03 Jul 2025 03:14:31 +0000 https://www.chandrikadaily.com/?p=346572 റിസോര്‍ട്ട് ദ്വീപായ ബാലിക്ക് സമീപം 65 യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിക്കുകയും 43 പേരെ കാണാതാവുകയും ചെയ്തതായി ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു.

കാണാതായ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി പ്രക്ഷുബ്ധമായ കടലില്‍ വ്യാഴാഴ്ചയും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.

ബുധനാഴ്ച വൈകി കിഴക്കന്‍ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് പുറപ്പെട്ട് അരമണിക്കൂറിനുശേഷം കെഎംപി തുനു പ്രതമ ജയ മുങ്ങിയതായി നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

ബാലിയിലെ ഗിലിമാനുക്ക് തുറമുഖത്തേക്കുള്ള 50 കിലോമീറ്റര്‍ യാത്രയായിരുന്നു അത്.

53 യാത്രക്കാരും 12 ജീവനക്കാരും 14 ട്രക്കുകള്‍ ഉള്‍പ്പെടെ 22 വാഹനങ്ങളും ബോട്ടില്‍ ഉണ്ടായിരുന്നു.

രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു, 20 പേരെ രക്ഷപ്പെടുത്തി, മണിക്കൂറുകളോളം ഒഴുക്കുള്ള വെള്ളത്തില്‍ ഒഴുകിയ ശേഷം അവരില്‍ പലരും അബോധാവസ്ഥയിലാണെന്ന് ബന്യുവാംഗി പോലീസ് മേധാവി രാമ സംതമ പുത്ര പറഞ്ഞു.

രണ്ട് ടഗ് ബോട്ടുകളും രണ്ട് വായു നിറച്ച ബോട്ടുകളും ഉള്‍പ്പെടെ ഒമ്പത് ബോട്ടുകള്‍ ബുധനാഴ്ച രാത്രി മുതല്‍ കാണാതായ ആളുകള്‍ക്കായി തിരച്ചില്‍ നടത്തി.

17,000-ത്തിലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ ഇന്തോനേഷ്യയില്‍ ഫെറി ദുരന്തങ്ങള്‍ സാധാരണമാണ്.

]]>
https://www.chandrikadaily.com/two-dead-after-boat-sinks-in-bali-search-continues-for-43-people.html/feed 0
ഇന്തോനേഷ്യയില്‍ വന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം; അപായ മുന്നറിയിപ്പ് https://www.chandrikadaily.com/massive-volcanic-eruption-in-indonesia-danger-warning.html https://www.chandrikadaily.com/massive-volcanic-eruption-in-indonesia-danger-warning.html#respond Thu, 19 Jun 2025 07:46:31 +0000 https://www.chandrikadaily.com/?p=345162 ഇന്തോനേഷ്യയില്‍ വന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം. മൗണ്ട് ലെവോട്ടോബി ലക്കി ലക്കി പര്‍വതമാണ് പൊട്ടിത്തെറിച്ചത്. തെക്കന്‍-മധ്യ ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ഫ്‌ലോറസിന് മുകളില്‍ 6.8 മൈല്‍ (11 കിലോമീറ്റര്‍) ചൂടുള്ള ചാരക്കൂമ്പാരം അഴിച്ചുവിട്ടതായി രാജ്യത്തെ ജിയോളജി ഏജന്‍സി അറിയിച്ചു.

ഉദ്യോഗസ്ഥര്‍ രാജ്യത്തെ ഏറ്റവും വലിയ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തുടര്‍ന്ന് വിനോദസഞ്ചാരികളോട് അകന്നു നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നാലെ ബാലിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സര്‍വിസുകള്‍ റദ്ദാക്കി. ജക്കാര്‍ത്തയിലേക്കും ലോംബോക്കിലേക്കും ആസ്ട്രേലിയ, ചൈന, ഇന്ത്യ, മലേഷ്യ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുമുള്ള സര്‍വിസുകളും അവയില്‍ ഉള്‍പ്പെടുന്നു.

ആദ്യം ചെറു സ്‌ഫോടനങ്ങളും പിന്നാലെ വന്‍ സ്‌ഫോടനങ്ങളും ഉണ്ടാവുകയായിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ 50 വരെ ചെറു സ്‌ഫോടനങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് 1,584 മീറ്റര്‍ ഉയരമുള്ള ഇരട്ട അഗ്‌നിപര്‍വ്വതം ബുധനാഴ്ച രാവിലെ വീണ്ടും പൊട്ടിത്തെറിച്ചു.

സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ഒഴുകുന്ന ലാവാ പ്രവാഹത്തിന്റെ കാരണമായി കനത്ത മഴക്ക് സാധ്യതയുള്ളതായി താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മെയ് മാസത്തിലാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചത്. കഴിഞ്ഞ നവംബറില്‍ അഗ്‌നിപര്‍വ്വതം നിരവധി തവണ പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് ആളുകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/massive-volcanic-eruption-in-indonesia-danger-warning.html/feed 0
വിശുദ്ധ റമദാന്‍ ആരംഭിക്കാനിരിക്കെ ഗസ്സയില്‍ 100 മസ്ജിദുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്തോനേഷ്യ https://www.chandrikadaily.com/1indonesia-to-build-100-mosques-in-gaza-ahead-of-ramadan.html https://www.chandrikadaily.com/1indonesia-to-build-100-mosques-in-gaza-ahead-of-ramadan.html#respond Thu, 30 Jan 2025 07:34:15 +0000 https://www.chandrikadaily.com/?p=328067 ഗസ്സയില്‍ 100 മസ്ജിദുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ഇന്തോനേഷ്യ. വിശുദ്ധ റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ വേഗത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗണ്‍സില്‍ ചെയര്‍മാനും മുന്‍ ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു.

ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ച് ഇന്തോനേഷ്യന്‍ സമൂഹത്തെ അറിയിക്കേണ്ടത് പ്രധാനമാണെന്ന് മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു. ”ഒന്നര വര്‍ഷത്തിനുള്ളില്‍ ഇസ്രാഈല്‍ അധിനിവേശം ഗസ്സയെ തരിപ്പണമാക്കി. ആയിരത്തിലധികം പള്ളികളാണ് തകര്‍ത്തത്” അദ്ദേഹം പറഞ്ഞു. ആദ്യപടിയായി 10 പള്ളികള്‍ നിര്‍മിക്കും. പിന്നെ എണ്ണം 100ലെത്തിക്കുമെന്നും മുഹമ്മദ് ജുസുഫ് കല്ല വ്യക്തമാക്കി.

”ഇന്തോനേഷ്യന്‍ ജനത പള്ളി നിര്‍മാണവുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷ. പള്ളി നിര്‍മ്മാണം എങ്ങനെ നടപ്പിലാക്കണമെന്ന കാര്യം ഗസ്സയിലെ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 19നാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

അതേസമയം വെടിനിര്‍ത്തല്‍ കരാറായതിന് പിന്നാലെ 3,76,000 ലധികം ഫലസ്തീനികള്‍ വടക്കന്‍ ഗസയിലെ വീടുകളിലേക്ക് മടങ്ങിയതായാണ് യുഎന്‍ അറിയിക്കുന്നത്. തെക്കന്‍ ഗസ്സയേയും വടക്കന്‍ ഗസ്സയേയും വേര്‍തിരിക്കന്ന നെത് സരിം ഇടനാഴിയില്‍ നിന്ന് ഇസ്രാഈല്‍ സൈന്യം പിന്മാറിയതോടെയാണ് ജനം വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയത്. ഇസ്രാഈല്‍ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ വടക്കന്‍ ഗസ്സയില്‍ നിന്നാണ് വ്യാപകമായി കൂട്ടപ്പലായനം ഉണ്ടായത്.

]]>
https://www.chandrikadaily.com/1indonesia-to-build-100-mosques-in-gaza-ahead-of-ramadan.html/feed 0
വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം കരയിലെത്തിച്ച് മുതല https://www.chandrikadaily.com/dcrocodile-brings-body-of-drowned-baby-to-shore-video-footage.html https://www.chandrikadaily.com/dcrocodile-brings-body-of-drowned-baby-to-shore-video-footage.html#respond Thu, 26 Jan 2023 07:39:04 +0000 https://www.chandrikadaily.com/?p=234564 വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറുന്ന മുതലയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്.

വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തുവച്ച് മുതല നീന്തുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് ബോട്ട് ലക്ഷ്യമാക്കി നീങ്ങിയ മുതലയുടെ പുറത്തുനിന്ന് രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ എടുക്കുന്നതും വീഡിയോയില്‍ കാണാം.

ഇന്തോനേഷ്യയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

]]>
https://www.chandrikadaily.com/dcrocodile-brings-body-of-drowned-baby-to-shore-video-footage.html/feed 0
ഫുട്‌ബോള്‍ മത്സരത്തിന് ശേഷമുണ്ടായ സംഘര്‍ഷം; മരിച്ചവരില്‍ 32 കുട്ടികളും https://www.chandrikadaily.com/00clash-after-football-match-among-the-dead-were-32-children.html https://www.chandrikadaily.com/00clash-after-football-match-among-the-dead-were-32-children.html#respond Tue, 04 Oct 2022 15:48:59 +0000 https://www.chandrikadaily.com/?p=218968 കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിന് ശേഷം കാണികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 129 പേര്‍ മരിച്ചത്. മരിച്ചവരില്‍ 32 പേര്‍ കുട്ടികളായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഈസ്റ്റ് ജാവ പ്രവിശ്യയിലെ സ്‌റ്റേഡിയത്തിലാണ് സംഭവം നടന്നത്. സംഘര്‍ഷത്തിന് കാരണമായവരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബയ എഫ് സിയും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്. മത്സരത്തില്‍ പെര്‍സെബയ 3-2ന് വിജയിച്ചിരുന്നു. പിന്നാലെയാണ് തോറ്റ ടീമിന്റെ ആരാധകര്‍ ഇരച്ചു കയറി ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഇരുടീമിന്റെയും ആരാധകരും രംഗത്തിറങ്ങി. സംഭവത്തില്‍ 200ലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു.

അക്രമികളെ തുരത്താന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. പൊലീസ് നടപടിയെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ ആളുകള്‍ കൂട്ടമായി ഓടുകയായിരുന്നു. ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ മരിച്ചത്. വീണുപോയവര്‍ക്ക് ചവിട്ടേറ്റിരുന്നു. കൂടുതല്‍ പേരും ഇങ്ങനെയാണ് മരിച്ചതെന്ന് പൊലീസ് സംഭവത്തിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. അപകടത്തെ തുടര്‍ന്ന് അടുത്താഴ്ച നടക്കേണ്ടിയിരുന്ന എല്ലാ ലീഗ് മത്സരങ്ങളും നിര്‍ത്തിവച്ചിരുന്നു.

]]>
https://www.chandrikadaily.com/00clash-after-football-match-among-the-dead-were-32-children.html/feed 0
ഇന്തോനീഷ്യയില്‍ ഭൂചലനം: ഏഴ്മരണം, നൂറിലധികം പേര്‍ക്ക് പരിക്ക് https://www.chandrikadaily.com/earthquake-in-indonesia.html https://www.chandrikadaily.com/earthquake-in-indonesia.html#respond Fri, 15 Jan 2021 04:31:31 +0000 https://www.chandrikadaily.com/?p=176467 ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ വന്‍ ഭൂചലനത്തില്‍ ഏഴ്മരണം. നൂറോളം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഭൂകമ്പം ഉണ്ടായത്.

ഏഴ്മിനിറ്റോളം നീണ്ടുനിന്ന ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മജെന നഗരത്തില്‍ ആറുകിലോമീറ്റര്‍ വടക്ക് കിഴക്കായാണ്. പരിഭ്രാന്തരായ പ്രദേശവാസികള്‍ സുരക്ഷതേടി വീടുകളില്‍ നിന്ന് പുറത്തിറങ്ങിയോടി. ഒരു ഹോട്ടലിനും വെസ്റ്റ് സുലേവേസി ഗവര്‍ണറുടെ ഓഫീസിനും സാരമായ കേടുപാട് സംഭവിച്ചതായി ദുരന്തനിവാരണസേന അറിയിച്ചു.

]]>
https://www.chandrikadaily.com/earthquake-in-indonesia.html/feed 0
ആശങ്ക ഒഴിയാതെ ഇന്തോനേഷ്യ; വീണ്ടും സുനാമി ഭീഷണി https://www.chandrikadaily.com/indonesia-tsunami-kills-hundreds-after-krakatau-eruption.html https://www.chandrikadaily.com/indonesia-tsunami-kills-hundreds-after-krakatau-eruption.html#respond Mon, 24 Dec 2018 13:40:55 +0000 http://www.chandrikadaily.com/?p=114649 ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നുള്ള സുനാമിയില്‍ തകര്‍ന്ന തീരപ്രദശങ്ങളില്‍ തെരച്ചില്‍ തുടരുന്നിനിടെ മരണം 281 ആയി ഉയര്‍ന്നു. 1.016 പരിക്കേറ്റുണ്ട്. അനേകം പേരെ കാണാതായ സാഹചര്യം മരണം കൂടാനാണ് സാധ്യത. ശനിയാഴ്ച രാത്രി പടിഞ്ഞാറന്‍ ജാവ, തെക്കന്‍ സുമാത്ര ദ്വീപുകളുടെ തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെയാണ് സുനാമി തിരമാലകള്‍ ഇരച്ചുകയറിയത്. അനക് ക്രാക്കത്തൂവ അഗ്നിപര്‍വ്വത ദ്വീപില്‍ പൊട്ടിത്തെറിയും ലാവ പ്രവാഹവും തുടരുന്ന സാഹചര്യത്തില്‍ വീണ്ടും സുനാമിക്ക് സാധ്യതയുള്ളതായി ഇന്തോനേഷ്യന്‍ ദുരന്ത നിവാരരണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. സുന്‍ഡ കടലിടുക്കിന്റെ തീരപ്രദേശത്തുള്ള ബീച്ചുകളില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് വിനോദ സഞ്ചാരികളോടും പ്രദേശവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാത വന്ന സുനാമിക്ക് കാരണം അഗ്നിപര്‍വ്വത സ്‌ഫോടനവും അനക് ക്രാക്കതൂവ ദ്വീപിന് സമീപം കടലിന് അടിയിലുണ്ടായ മണ്ണിടിച്ചിലുമാണെന്നാണ് പ്രാഥമിക നിഗമനം. വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രാക്കത്തൂവ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നാണ് അനക് ക്രാക്കത്തൂവ ദ്വീപം രൂപംകൊണ്ടത്.

രാത്രി 9.30നുണ്ടായ സുനാമിയില്‍ തകര്‍ന്ന വീടുകളുടെയും ഹോട്ടലുകളുടെയും മറ്റു കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. ഒരു ഹോട്ടലില്‍നിന്ന് രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് ദുരന്ത ബാധിത മേഖലയിലേക്ക് കൂടുതല്‍ ഡോക്ടമാരെ നിയോഗിച്ചിട്ടുണ്ട്. പ്രാദേശിക വിനോദ സഞ്ചാരികളും ക്രിസ്മസിന് മുമ്പ് ബീച്ചുകളിലെത്തിയ വിദേശികളുമാണ് സുനാമിയില്‍ ഏറെയും പെട്ടത്. ഒമ്പത് ഹോട്ടലുകളും നൂറുകണക്കിന് വീടുകളും പൂര്‍ണമായും തകര്‍ന്നു. സുനാമിയില്‍ കുടുങ്ങിയ സെവന്റീന്‍ മ്യൂസിക് ബാന്‍ഡിലെ അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്. അടുത്തിടെ ഇന്തോനേഷ്യയിലെ പാലുവിലും സുലവേസിയിലുമുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും ആയിരത്തിലേറെ പേര്‍ മരിച്ചിരുന്നു. 2004 ഡിസംബര്‍ 26ല്‍ രണ്ടര ലക്ഷത്തോളം പേര്‍ മരിച്ച സുനാമിയും ഏറെ നാശം വിതച്ചതാണ് ഇന്തോനേഷ്യയിലാണ്.

]]>
https://www.chandrikadaily.com/indonesia-tsunami-kills-hundreds-after-krakatau-eruption.html/feed 0