<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>IndvsAus &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indvsaus/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 10 Mar 2019 18:45:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>IndvsAus &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നാണക്കേട് ചോദിച്ചുവാങ്ങി ഇന്ത്യ; നാല് വിക്കറ്റ് തോല്&#x200d;വി</title>
		<link>https://www.chandrikadaily.com/australia-pull-off-their-biggest-odi-chase-to-level-the-series-in-mohali.html</link>
					<comments>https://www.chandrikadaily.com/australia-pull-off-their-biggest-odi-chase-to-level-the-series-in-mohali.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 10 Mar 2019 18:43:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[IndvsAus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120839</guid>

					<description><![CDATA[ചണ്ഡിഗര്&#x200d;: ഇന്ത്യക്ക് സ്വയം പഴിക്കാം. സുന്ദരമായി ജയിക്കാമായിരുന്ന മൊഹാലി പോരാട്ടത്തില്&#x200d; ഗംഭീരമായി ഇന്ത്യ ഓസീസിന് മുന്നില്&#x200d; നാല് വിക്കറ്റിന് തോറ്റ് കൊടുത്തു. പ്രതികൂല സാഹചര്യത്തിലും ബൗളര്&#x200d;മാര്&#x200d; ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞു. നിര്&#x200d;ണായക അവസാന ഘട്ടത്തില്&#x200d; ഫീല്&#x200d;ഡര്&#x200d;മാര്&#x200d; അനായാസം ക്യാച്ചുകള്&#x200d; നിലത്തിട്ടു. വിക്കറ്റിന് പിറകില്&#x200d; മിന്നും ജാഗ്രത പുലര്&#x200d;ത്തുന്ന മഹേന്ദ്രസിംഗ് ധോണിക്ക് പകരമെത്തിയ റിഷാഭ് പന്താവട്ടെ സ്‌ക്കൂള്&#x200d; നിലവാരം പോലും കാത്തില്ല. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയത് ഒമ്പത് വിക്കറ്റിന് 358 റണ്&#x200d;സ്. രാത്രിയിലെ മറുപടിയില്&#x200d; പതിമൂന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p>ചണ്ഡിഗര്&#x200d;: ഇന്ത്യക്ക് സ്വയം പഴിക്കാം. സുന്ദരമായി ജയിക്കാമായിരുന്ന മൊഹാലി പോരാട്ടത്തില്&#x200d; ഗംഭീരമായി ഇന്ത്യ ഓസീസിന് മുന്നില്&#x200d;  നാല് വിക്കറ്റിന് തോറ്റ് കൊടുത്തു. പ്രതികൂല സാഹചര്യത്തിലും ബൗളര്&#x200d;മാര്&#x200d; ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞു. നിര്&#x200d;ണായക അവസാന ഘട്ടത്തില്&#x200d; ഫീല്&#x200d;ഡര്&#x200d;മാര്&#x200d; അനായാസം ക്യാച്ചുകള്&#x200d; നിലത്തിട്ടു. വിക്കറ്റിന് പിറകില്&#x200d;  മിന്നും ജാഗ്രത പുലര്&#x200d;ത്തുന്ന മഹേന്ദ്രസിംഗ് ധോണിക്ക് പകരമെത്തിയ റിഷാഭ് പന്താവട്ടെ  സ്‌ക്കൂള്&#x200d; നിലവാരം പോലും കാത്തില്ല. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയത് ഒമ്പത് വിക്കറ്റിന് 358 റണ്&#x200d;സ്. രാത്രിയിലെ മറുപടിയില്&#x200d; പതിമൂന്ന് പന്തുകള്&#x200d; ബാക്കി നില്&#x200d;ക്കെ ഓസ്‌ട്രേലിയക്കാര്&#x200d; വിജയം നേടി. പരമ്പരയിപ്പോള്&#x200d; 2-2 ല്&#x200d;. അവസാന മല്&#x200d;സരം 13ന് ഡല്&#x200d;ഹിയില്&#x200d;. മൂന്ന് ഓസ്‌ട്രേലിയക്കാരുടെ കിടിലന്&#x200d; ബാറ്റിംഗാണ് മൊഹാലി ഗ്യാലറിയെ നിശബ്ദമാക്കിയത്. ഓപ്പണര്&#x200d; ഉസ്മാന്&#x200d; ക്വാജ തുടര്&#x200d;ച്ചയായ രണ്ടാം മല്&#x200d;സരത്തിലും അടിപൊളി ബാറ്റിംഗിലുടെ ഇന്ത്യന്&#x200d; ബൗളര്&#x200d;മാരെ കശക്കി നേടിയത് 91 റണ്&#x200d;സ്. നാലാം നമ്പറില്&#x200d; കളിക്കാനെത്തിയ പീറ്റര്&#x200d; ഹാന്&#x200d;ഡ്‌സ്‌കോമ്പ് നേടിയത് 117 റണ്&#x200d;സ്. പക്ഷേ ഇതൊന്നുമായിരുന്നില്ല  കളിയെ സ്വാധീനിച്ചത്. ആസ്റ്റണ്&#x200d; ടേര്&#x200d;ണര്&#x200d; എന്ന 22 കാരന്റെ വെടിക്കെട്ടായിരുന്നു.  ഓസ്‌ട്രേലിയക്കാരെ പോലും ആ ഇന്നിംഗ്‌സ്  വിസ്മയിപ്പിച്ചു. തന്റെ കന്നി ഏകദിന പരമ്പര കളിക്കുന്ന യുവ താരം 43 പന്തില്&#x200d; പുറത്താവാതെ നേടിയത് 84 റണ്&#x200d;സ്. ആറ് കൂറ്റന്&#x200d; സിക്‌സറുകളും അഞ്ച് സുന്ദര ബൗണ്ടറികളും. ടേര്&#x200d;ണറായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം എളുപ്പമാക്കിയത്.<br>
ഇന്ത്യയുടെ എല്ലാ ബൗളര്&#x200d;മാരും യഥേഷ്ടം അടി വാങ്ങി. ചാമ്പ്യന്&#x200d; സീമറായ ജസ്പ്രീത് ബുംറ 8.5 ഓവര്&#x200d; മാത്രമാണ് പന്തെറിഞ്ഞത്. വഴങ്ങിയതാവട്ടെ 63 റണ്&#x200d;സും. മൂന്ന് വിക്കറ്റ് ലഭിച്ചു എന്നത് മാത്രമാണ് ആശ്വാസം. ഭുവനേശ്വര്&#x200d; കുമാര്&#x200d; ഒമ്പത് ഓവറില്&#x200d; വഴങ്ങിയത് 67 റണ്&#x200d;സ്. ഓസ്‌ട്രേലിയക്കാര്&#x200d;ക്ക് റണ്&#x200d;സ് വാരിക്കോരി നല്&#x200d;കുന്നതില്&#x200d; ഒന്നാമനായത് ഓഫ് സ്പിന്നര്&#x200d; യൂസവേന്ദ്ര ചാഹല്&#x200d;. ഒരു വിക്കറ്റ് നേടാന്&#x200d; 80 റണ്&#x200d;സാണ് അദ്ദേഹം നല്&#x200d;കിയത്. കേദാര്&#x200d; യാദവ് അഞ്ചോവറില്&#x200d; സമ്മാനിച്ചത് 44 റണ്&#x200d;സ്. വിജയ് ശങ്കര്&#x200d; അഞ്ചോവറില്&#x200d; വിട്ടുകൊടുത്തത് 29 റണ്&#x200d;സ്.<br>
ബൗളിംഗിനെ ഒരു തരത്തിലും തുണക്കുന്നതായിരുന്നില്ല സാഹചര്യങ്ങള്&#x200d;. പക്ഷേ ഇന്ത്യന്&#x200d; ഫീല്&#x200d;ഡര്&#x200d;മാര്&#x200d; പലരും അലസരായിരുന്നു.  ടേര്&#x200d;ണര്&#x200d; കത്തി നില്&#x200d;ക്കുമ്പോല്&#x200d; കേദാര്&#x200d; യാദവ് എളുപ്പമുള്ള ക്യാച്ച് നിലത്തിട്ടു. പിറകെ സ്റ്റംമ്പിംഗിന് ലഭിച്ച അവസരം കുട്ടികളെ പോലും നാണിപ്പിക്കും വിധം റിഷാഭ് പന്ത് പാഴാക്കി. അവിടെയും തീര്&#x200d;ന്നില്ല കാര്യങ്ങള്&#x200d; ശിഖര്&#x200d; ധവാനും സിറ്റര്&#x200d; നിലത്തിട്ടു. ഇന്ത്യന്&#x200d; ബാറ്റിംഗ് ഗംഭീരമായിരുന്നു. ഒന്നാം വിക്കറ്റില്&#x200d; രോഹിത് ശര്&#x200d;മയും ശിഖര്&#x200d; ധവാനും ചേര്&#x200d;ന്ന് നേടിയത് 193 റണ്&#x200d;സ്. 115 പന്തില്&#x200d; 143 റണ്&#x200d;സ് നേടിയ ധവാനായിരുന്നു ഗംഭീര ഫോമില്&#x200d;. മൂന്ന് സിക്‌സറും പതിനെട്ട് ബൗണ്ടറികളും ഗബ്ബാറിന്റെ ഇന്നിംഗ്‌സിന് ചാരുതയേകി. പരമ്പരയില്&#x200d; തപ്പി തടയുകയായിരുന്ന രോഹിത് 92 പന്തില്&#x200d; 95 റണ്&#x200d;സ് നേടിയാണ് പുറത്തായത്. ഒന്നാം വിക്കറ്റ് സഖ്യം തകര്&#x200d;ന്നത് മുപ്പത്തിയൊന്നാം ഓവറിലായിരുന്നു. അതിന് ശേഷം പക്ഷേ ഇന്ത്യന്&#x200d; റണ്&#x200d;നിരക്ക്് കാര്യമായി ഉയര്&#x200d;ന്നില്ല. കെ.എല്&#x200d; രാഹുലായിരുന്നു മൂന്നാം നമ്പറില്&#x200d;. 26 റണ്&#x200d;സ് സമ്പാദ്യം. വിരാത് കോലിക്ക്  മിന്നാന്&#x200d; കഴിഞ്ഞില്ല. ഏഴ് റണ്&#x200d;സിന് പുറത്ത്. നാല് ബൗണ്ടറികള്&#x200d; പായിച്ച പന്ത് 36 റണ്&#x200d;സ് നേടി. അഞ്ച് വിക്കറ്റുമായി പാറ്റ് കമിന്&#x200d;സ് ഓസീസ് ബൗണള്&#x200d;മാരില്&#x200d; ഒന്നാമനായി. റിച്ചാര്&#x200d;ഡ്‌സണ്&#x200d; മൂന്ന് പേരെ പുറത്താക്കി.<br>
പരമ്പരയിലെ ആദ്യ രണ്ട് മല്&#x200d;സരങ്ങള്&#x200d; ഇന്ത്യയാണ് സ്വന്തമാക്കിയത്. അവസാന രണ്ട് മല്&#x200d;സരങ്ങള്&#x200d; ഓസ്‌ട്രേലിയയും വിജയിച്ചു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ഡല്&#x200d;ഹി ഫിറോസ് ഷാ കോട്‌ലയിലാണ് അവസാന മല്&#x200d;സരം.  മെയ് അവസാനം ആരംഭിക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ഏകദിനം കൂടിയായിരിക്കും ഡല്&#x200d;ഹിയിലേത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/australia-pull-off-their-biggest-odi-chase-to-level-the-series-in-mohali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും മഹേന്ദ്രജാലം; മാന്&#x200d; ഓഫ് ദി സീരീസ്; ഓസീസ് പരമ്പര</title>
		<link>https://www.chandrikadaily.com/ms-powers-india-to-first-ever-bilateral-odi-series-win-in-australia.html</link>
					<comments>https://www.chandrikadaily.com/ms-powers-india-to-first-ever-bilateral-odi-series-win-in-australia.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 18 Jan 2019 17:48:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs aus odi]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[IndvsAus]]></category>
		<category><![CDATA[ms dhoni]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116700</guid>

					<description><![CDATA[മെല്&#x200d;ബണ്&#x200d;:എം.എസ് തന്നെ മഹാന്&#x200d;&#8230;. ആദ്യ പന്തില്&#x200d; തന്നെ ക്യാച്ച് നല്&#x200d;കിയിട്ടും രണ്ട് വട്ടം റണ്ണൗട്ട് അവസരം നല്&#x200d;കിയിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ നിന്ന ഓസീസ് പുതുമുഖ നിരക്ക് മുന്നിലൂടെ എം.എസ് ഓടിക്കയറി. നാല് പന്ത് ബാക്കി നില്&#x200d;ക്കെ രാജ്യത്തിന് ഏഴ് വിക്കറ്റ് വിജയം സമ്മാനിക്കുമ്പോള്&#x200d; മഹേന്ദ്രസിംഗ് ധോണി എന്ന സീനിയര്&#x200d; താരത്തിനൊപ്പം 61 റണ്&#x200d;സ് നേടി പുതിയ താരം കേദാര്&#x200d; യാദവും. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്&#x200d; ടെസ്റ്റ് പരമ്പരക്ക്് പിറകെ ഏകദിന പരമ്പരയും സ്വന്തമാക്കുന്ന നായകന്&#x200d; എന്ന അപൂര്&#x200d;വ്വ [&#8230;]]]></description>
										<content:encoded><![CDATA[<p>മെല്&#x200d;ബണ്&#x200d;:എം.എസ് തന്നെ മഹാന്&#x200d;&#8230;. ആദ്യ പന്തില്&#x200d; തന്നെ ക്യാച്ച് നല്&#x200d;കിയിട്ടും രണ്ട് വട്ടം റണ്ണൗട്ട് അവസരം നല്&#x200d;കിയിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ നിന്ന ഓസീസ് പുതുമുഖ നിരക്ക് മുന്നിലൂടെ എം.എസ് ഓടിക്കയറി. നാല് പന്ത് ബാക്കി നില്&#x200d;ക്കെ രാജ്യത്തിന് ഏഴ് വിക്കറ്റ് വിജയം സമ്മാനിക്കുമ്പോള്&#x200d; മഹേന്ദ്രസിംഗ് ധോണി എന്ന സീനിയര്&#x200d; താരത്തിനൊപ്പം 61 റണ്&#x200d;സ് നേടി പുതിയ താരം കേദാര്&#x200d; യാദവും. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്&#x200d; ടെസ്റ്റ് പരമ്പരക്ക്് പിറകെ ഏകദിന പരമ്പരയും സ്വന്തമാക്കുന്ന നായകന്&#x200d; എന്ന അപൂര്&#x200d;വ്വ ബഹുമതി വിരാത് കോലി സ്വന്തമാക്കിയപ്പോല്&#x200d; സുദീര്&#x200d;ഘമായ പരമ്പരക്ക് ശേഷം ഇന്ത്യ കങ്കാരുനാട്ടില്&#x200d; നിന്ന് വിജയശ്രീലാളിതരായി മടങ്ങുന്നു. ടി-20 പരമ്പര മാത്രമാണ് ഇന്ത്യക്ക് കൈമോശം വന്നത്.</p>
<p>ഇന്നലെ പരമ്പര നിര്&#x200d;ണയിക്കുന്ന അവസാന മല്&#x200d;സരത്തില്&#x200d; ആദ്യം ബാറ്റ് ചെയ്തത് ഓസ്‌ട്രേലിയക്കാരായിരുന്നു. പതുക്കെ പ്രതികരിച്ച പിച്ചില്&#x200d; നിന്നും 42 റണ്&#x200d;സ് മാത്രം നല്&#x200d;കി ആറ്് ഓസ്‌ട്രേലിയക്കാരെ കൂടാരം കയറ്റിയ യൂസവേന്ദ്ര ചാഹല്&#x200d; എന്ന സ്പിന്നര്&#x200d;ക്ക്് മുന്നില്&#x200d; തല താഴ്ത്തിയ ആതിഥേയര്&#x200d; 230 റണ്&#x200d;സാണ് നേടിയത്. 58 റണ്&#x200d;സ് നേടിയ ഹാന്&#x200d;ഡ്‌സ്‌കോമ്പ് മാത്രമായിരുന്നു പൊരുതി നിന്നത്. ഇന്ത്യന്&#x200d; മറുപടിയില്&#x200d; ഓപ്പണര്&#x200d;മാര്&#x200d; പതറിയിടത്താണ് എം.എസ് മഹാമേരുവായി മാറിയത്. ഭാഗ്യമെന്ന രണ്ടക്കത്തിന് നന്ദി പറയുന്ന അദ്ദേഹം പ്രതികൂലതയെ ആയുധമാക്കി അവസരത്തിനൊത്തുയര്&#x200d;ന്നു. പുറത്താവാതെ 87 റണ്&#x200d;സ് നേടി എം.എസ് പരമ്പരയിലെ കേമനായപ്പോള്&#x200d; ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച ബൗളിംഗ് മികവില്&#x200d; ചാഹല്&#x200d; കളിയിലെ കേമനായി മാറി.</p>
<p>പരമ്പരയില്&#x200d; ആദ്യമായി കളിക്കുന്നവരായ ചാഹലും കേദാറും ഓസ്‌ട്രേലിയക്കാര്&#x200d;ക്ക് പുതിയ മുഖങ്ങളായിരുന്നു. ചാഹലിന്റെ ഓഫ് സ്പിന്നില്&#x200d; ആദ്യം വീണത് പരമ്പരയില്&#x200d; കത്തി നില്&#x200d;ക്കുന്ന ഷോണ്&#x200d; മാര്&#x200d;ഷായിരുന്നു. ചാഹലിന്റെ രണ്ടാം പന്തില്&#x200d; തന്നെ മാര്&#x200d;ഷ് മടങ്ങി. മൂന്ന് സ്‌പെല്ലുകളായാണ് വിരാത് കോലി ചാഹലിനെ ഉപയോഗപ്പെടുത്തിയത്. മൂന്ന് സ്‌പെല്ലിലുമായി രണ്ട് വീതം വിക്കറ്റുകള്&#x200d;. സെഞ്ചൂറിയനില്&#x200d; ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 22 റണ്&#x200d;സിന് അഞ്ച് വിക്കറ്റായിരുന്നു ഇത് വരെ ചാഹലിന്റെ വലിയ നേട്ടം. സ്‌ക്കോര്&#x200d; ബോര്&#x200d;ഡില്&#x200d; എട്ട് റണ്&#x200d;സ് മുതല്&#x200d; തുടങ്ങിയതാണ് ഓസീസ് പതനം. ഭുവനേശ്വറില്&#x200d; നിന്നായിരുന്നുതുടക്കം. പിറകെ നായകന്&#x200d; ഫിഞ്ചും മടങ്ങി. മൂന്നാം വിക്കറ്റില്&#x200d; ഉസ്മാന്&#x200d; ക്വാജയും ഷോണ്&#x200d; മാര്&#x200d;ഷും പൊരുതി നിന്നപ്പോഴായിരുന്നു ചാഹലിന്റെ വരവ്. പിന്നെ കണ്ടതെല്ലാം പതനമായിരുന്നു. ഭുവനേശ്വര്&#x200d; കുമാര്&#x200d; 28 റണ്&#x200d;സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്&#x200d; മുഹമ്മദ് ഷമി 47 റണ്&#x200d;സിന് രണ്ട് പേരെ പുറത്താക്കി. ബാക്കി കാര്യങ്ങളെല്ലാം ചാഹലിന്റെ വകയായിരുന്നു. പുതിയ താരം വിജയ് ശങ്കര്&#x200d; ആറോവറില്&#x200d; 23 റണ്&#x200d;സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.</p>
<p>48.4 ഓവറില്&#x200d; ഓസ്‌ട്രേലിയക്കാര്&#x200d; എല്ലാവരും പുറത്തായി. മറുപടി ഇന്ത്യക്ക് എളുപ്പമായിരുന്നില്ല. രോഹിത് ശര്&#x200d;മയും ശിഖര്&#x200d; ധവാനും പുറത്താവുമ്പോള്&#x200d; സ്‌ക്കോര്&#x200d; ബോര്&#x200d;ഡില്&#x200d; 59 റണ്&#x200d;സ്്. വിരാത് കോലി-എം.എസ് ധോണി സഖ്യം ഭാഗ്യപരീക്ഷണങ്ങള്&#x200d;ക്ക്് ശേഷം പൊരുതി നിന്നു. മൂന്ന് ബൗണ്ടറികളുമായി 46 റണ്&#x200d;സ് നേടിയ കോലി പുറത്തായതോടെ സമ്മര്&#x200d;ദ്ദം ഇരട്ടിയായി. പക്ഷേ പകരമെത്തിയ കേദാര്&#x200d; യാദവിനെ സാക്ഷി നിര്&#x200d;ത്തി ധോണി നങ്കുരക്കാരനായി. 57 പന്തില്&#x200d; ഏഴ് ബൗണ്ടറികളുമായി കേദാറായിരുന്നു അവസാനത്തില്&#x200d; മിന്നിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ms-powers-india-to-first-ever-bilateral-odi-series-win-in-australia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അത്ഭുതങ്ങള്&#x200d; സംഭവിച്ചില്ല; പെര്&#x200d;ത്തില്&#x200d; ഇന്ത്യക്ക് ദയനീയ പതനം</title>
		<link>https://www.chandrikadaily.com/india-vs-australia-live-score-2nd-test-day-5-in-perth-tough-task-ahead-of-vihari-pant.html</link>
					<comments>https://www.chandrikadaily.com/india-vs-australia-live-score-2nd-test-day-5-in-perth-tough-task-ahead-of-vihari-pant.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Dec 2018 05:25:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[india-australia cricket test]]></category>
		<category><![CDATA[IndvsAus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114049</guid>

					<description><![CDATA[പെര്&#x200d;ത്ത്: അല്&#x200d;ഭുതങ്ങള്&#x200d; സംഭവിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ&#8230;.ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്&#x200d; അത്ഭുതങ്ങള്&#x200d; സംഭവിച്ചില്ല, പെര്&#x200d;ത്തില്&#x200d; ഇന്ത്യയ്ക്ക് ദയനീയ തോല്&#x200d;വി. രണ്ടാം ഇന്നിങ്സില്&#x200d; 287 വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 140 റണ്&#x200d;സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 146 റണ്&#x200d;സിന് ഇന്ത്യന്&#x200d; പതനം പൂര്&#x200d;ണ്ണമായി. സ്‌കോര്&#x200d;: അവസാന ദിനം 28 റണ്&#x200d;സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 30 റണ്&#x200d;സെടുത്ത പന്തിനെ ലിയോണ്&#x200d; പുറത്താക്കി. ബുംറയെ കമ്മിന്&#x200d;സും പുറത്താക്കിയതോടെ ഇന്ത്യയുടെ പതനം പൂര്&#x200d;ണം. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര [&#8230;]]]></description>
										<content:encoded><![CDATA[<p>പെര്&#x200d;ത്ത്: അല്&#x200d;ഭുതങ്ങള്&#x200d; സംഭവിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ&#8230;.ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്&#x200d; അത്ഭുതങ്ങള്&#x200d; സംഭവിച്ചില്ല, പെര്&#x200d;ത്തില്&#x200d; ഇന്ത്യയ്ക്ക് ദയനീയ തോല്&#x200d;വി. രണ്ടാം ഇന്നിങ്സില്&#x200d; 287 വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 140 റണ്&#x200d;സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 146 റണ്&#x200d;സിന് ഇന്ത്യന്&#x200d; പതനം പൂര്&#x200d;ണ്ണമായി. സ്‌കോര്&#x200d;:</p>
<p>അവസാന ദിനം 28 റണ്&#x200d;സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 30 റണ്&#x200d;സെടുത്ത പന്തിനെ ലിയോണ്&#x200d; പുറത്താക്കി. ബുംറയെ കമ്മിന്&#x200d;സും പുറത്താക്കിയതോടെ ഇന്ത്യയുടെ പതനം പൂര്&#x200d;ണം. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 1-1 ന് സമനിലയായി. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു.</p>
<p>തോല്&#x200d;വി മുഖത്ത് വിറങ്ങലിച്ച് നില്&#x200d;ക്കുന്ന ടീം ഇന്ന് എപ്പോള്&#x200d; തോല്&#x200d;ക്കുമെന്നത് മാത്രമാണ് പ്രസക്തമായ ചോദ്യം. പെര്&#x200d;ത്തില്&#x200d; വിജയിക്കാന്&#x200d; 287 റണ്&#x200d;സ് ആവശ്യമായ ഇന്ത്യ ഇന്നലെ നാലാം ദിനം കളി നിര്&#x200d;ത്തുമ്പോള്&#x200d; അഞ്ച് മുന്&#x200d;നിരക്കാരുടെ നഷ്ടത്തില്&#x200d; 112 റണ്&#x200d;സ് എന്ന നിലയിലാണ്. ജയമെന്ന ഹിമാലയം കയറാന്&#x200d; ഇനിയും വേണം 175 റണ്&#x200d;സ്. ആകെയുള്ളത് ഇപ്പോള്&#x200d; ക്രീസിലുള്ള യുവാക്കളായ ഹനുമ വിഹാരിയും റിഷാഭ് പന്തും പിന്നെ വാലറ്റക്കാരായ പേസര്&#x200d;മാരും. തകര്&#x200d;ന്ന പിച്ചില്&#x200d; നിന്ന് പറന്ന് വരുന്ന പന്തിനെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ വിരാത് കോലി ഉള്&#x200d;പ്പെടെയുള്ളവര്&#x200d; മടങ്ങിയ കാഴ്ച്ചയില്&#x200d; ഇന്നത്തെ അവസാന ദിവസത്തില്&#x200d; ബാറ്റ്‌സ്മാന്മാര്&#x200d;ക്ക് ഒന്നും ചെയ്യാനുണ്ടാവില്ല.</p>
<p>മുരളീ വിജയ് (20), വിരാട് കോഹ്ലി (17), അജിങ്ക്യ രഹാനെ (30), ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30) എന്നിവരാണു രണ്ടാം ഇന്നിങ്സില്&#x200d; രണ്ടക്കം കടന്നവര്&#x200d;. ഇഷാന്ത് ശര്&#x200d;മ, ജസ്പ്രീത് ബുമ്ര എന്നിവര്&#x200d; സംപൂജ്യരായി മടങ്ങിയതോടെ ഇന്ത്യയുടെ തോല്&#x200d;വി പൂര്&#x200d;ണമാകുകയായിരുന്നു. ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കും നഥാന്&#x200d; ലിയോണും മൂന്നു വിക്കറ്റുകള്&#x200d; വീതവും ഹെയ്സല്&#x200d;വുഡും പാറ്റ് കുമിന്&#x200d;സും രണ്ടു വിക്കറ്റുകളും നേടി.</p>
<p><strong>ഓസ്ട്രേലിയ 326, 243; ഇന്ത്യ 283, 140</strong></p>
<p>മുഹമ്മദ് ഷമിയുടെ സ്വപ്‌ന തുല്യമായ പ്രകടനത്തില്&#x200d; ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 243 ല്&#x200d; നിയന്ത്രിക്കാന്&#x200d; ഇന്ത്യക്കായെങ്കിലും ഒന്നാം ഇന്നിംഗ്‌സിലെ ലീഡ് ഉള്&#x200d;പ്പെടെ അവര്&#x200d; സമ്മാനിച്ച വിജയലക്ഷ്യം പെര്&#x200d;ത്തില്&#x200d; തികച്ചും അസാധ്യമായിരുന്നു. 2014 മുതലുള്ള കണക്കെടുത്താല്&#x200d; 200 റണ്&#x200d;സിലപ്പുറം നേടി വിജയിക്കുകയെന്നത് വലിയ സാഹസമാണ്. ഇത് വരെ നടന്ന 124 ശ്രമങ്ങളില്&#x200d; ഇത്തരത്തിലുള്ള ദൗത്യം വിജയകരമായി പിന്നിട്ടത് ആറ് തവണയാണ്. നാലാം ദിവസമായ ഇന്നലെ ആദ്യ സെഷനില്&#x200d; ഇന്ത്യക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ഉസ്മാന്&#x200d; ക്വാജ അര്&#x200d;ധശതകം തികച്ചപ്പോള്&#x200d; നായകന്&#x200d; ടീം പെയിനെ ഉറച്ച പിന്തുണയും നല്&#x200d;കി. പക്ഷേ ലഞ്ചിന് ശേഷമായിരുന്നു ഷമിയുടെ സ്വപ്‌നതുല്യമായ പ്രകടനം. അഞ്ച് ഓവറിനിടെ നാല് വിക്കറ്റുകള്&#x200d; അദ്ദേഹം വീഴ്ത്തി. ഇതില്&#x200d; ക്വാജയും പെയിനെയുമുണ്ടായിരുന്നു. മൂന്നാം ദിവസം നേടിയ രണ്ട് വിക്കറ്റ് ഉള്&#x200d;പ്പെടെ 56 റണ്&#x200d;സ് നല്&#x200d;കി ആറ് വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. അരോണ്&#x200d; ഫിഞ്ച്, നതാന്&#x200d; ലിയോണ്&#x200d; എന്നിവരുടെ പ്രതിരോധവും ഷമി തകര്&#x200d;ത്തപ്പോള്&#x200d; അവസാന വിക്കറ്റില്&#x200d; ബാറ്റ് ചുഴറ്റിയ മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കും ഹേസില്&#x200d;വുഡും ചേര്&#x200d;ന്ന് നേടിയ 36 റണ്&#x200d;സും ഓസീസിന് മുതല്&#x200d;കൂട്ടായി.<br />
287 റണ്&#x200d;സ് എന്ന വിജലക്ഷ്യം കനത്ത സമ്മര്&#x200d;ദ്ദമായിരുന്നു ഇന്ത്യക്ക്. ഓപ്പണര്&#x200d; കെ.എല്&#x200d; രാഹുല്&#x200d; ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ നാലാം പന്തില്&#x200d; തന്നെ മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കിന് വിക്കറ്റ് സമ്മാനിച്ചപ്പോള്&#x200d; ദുരന്തകാഴ്ച്ചക്ക് ആരംഭമായി. അഡലെയ്ഡിലെ ഹീറോ ചേതേശ്വര്&#x200d; പുജാര നേടിയത് കേവലം നാല് റണ്&#x200d;. വിക്കറ്റ് ഹേസില്&#x200d;വുഡിന്. മുരളി വിജയും വിരാത് കോലിയും പൊരുതി നിന്ന് 35 റണ്&#x200d;സ് വരെ സ്‌ക്കോര്&#x200d; എത്തിച്ചപ്പോള്&#x200d; പ്രതീക്ഷ കൈവന്നു. പക്ഷേ വിരാതിന്റെ വിക്കറ്റിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഓസ്‌ട്രേലിയക്കാര്&#x200d; ഇന്ത്യന്&#x200d; നായകനെ വിരട്ടാന്&#x200d; പ്രത്യേക പദ്ധതികളുമായി നതാന്&#x200d; ലിയോണിനെ രംഗത്തിറക്കി. പാറ്റ് കമ്മിന്&#x200d;സിന്റെ പ്ലാന്&#x200d; പരാജയപ്പെട്ടപ്പോഴായിരുന്നു ലിയോണിനെ രംഗത്ത്് കൊണ്ട് വന്നത്. തുടക്കത്തില്&#x200d; ലിയോണ്&#x200d; കോലിയുടെ സ്റ്റംമ്പാണ് ആക്രമിച്ചത്. അത് പരാജയപ്പെട്ടപ്പോള്&#x200d; വൈഡര്&#x200d; പന്തുകള്&#x200d; എറിഞ്ഞ് പരീക്ഷിച്ചു. ഇതില്&#x200d; കോലി വീഴുകയും ചെയ്തു. ആ പതനം നായകന്&#x200d; പെയിനെ ഉള്&#x200d;പ്പെടെ എല്ലാവരും ഗംഭീരമായി ആഘോഷിച്ചു. രാവിലെ മൈതാനത്ത് പെയിനെയും കോലിയും നേര്&#x200d;ക്കുനേര്&#x200d; ഏറ്റുമുട്ടിയിരുന്നു. അജിങ്ക്യ രഹാനെ പൊരുതി നിന്നു. അതിനിടെ മുരളി വിജയ് മടങ്ങി. പിറകെ രഹാനെയും. ഇതോടെയാണ് പരാജയം ഉറപ്പായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-australia-live-score-2nd-test-day-5-in-perth-tough-task-ahead-of-vihari-pant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാബയില്&#x200d; ചരിത്രം കുറിച്ച് കോലി; പത്ത് വര്&#x200d;ഷത്തിന് ശേഷം ഓസീസ് മണ്ണില്&#x200d; ടെസ്റ്റ് വിജയം</title>
		<link>https://www.chandrikadaily.com/the-winning-moment-aus-vs-ind.html</link>
					<comments>https://www.chandrikadaily.com/the-winning-moment-aus-vs-ind.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Dec 2018 05:55:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[india-australia cricket test]]></category>
		<category><![CDATA[IndvsAus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113268</guid>

					<description><![CDATA[അഡ്ലെയ്ഡ്: ചരിത്രത്തില്&#x200d; ആദ്യമായി ഓസ്‌ട്രേലിയക്കെതിരായ ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്&#x200d;സരം തന്നെ സ്വന്തമാക്കുന്ന നായകനെന്ന ഖ്യാതി സ്വന്തമാക്കി വിരാത് കോലി. അഡ്ലെയ്ഡില്&#x200d; നടന്ന ആദ്യ ടെസ്റ്റില്&#x200d; ഓസ്ട്രേലിയയെ 31 റണ്&#x200d;സ് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രമെഴുതിയത്. 322 റണ്&#x200d;സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സ് കളിച്ച ഓസീസ് 291 റണ്&#x200d;സിന് എല്ലാവരും പുറത്താകുകയായിരുന്നു. പത്ത് വര്&#x200d;ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ഓസീസ് മണ്ണില്&#x200d; വിജയക്കൊടി പാറിക്കുന്നത്. ഇതിന് മുമ്പ് 2007-2008 ബോര്&#x200d;ഡര്&#x200d;-ഗവാസ്‌ക്കര്&#x200d; ട്രോഫിയിലാണ് ഇന്ത്യ ഓസീസ് മണ്ണില്&#x200d; വിജയം [&#8230;]]]></description>
										<content:encoded><![CDATA[<p>അഡ്ലെയ്ഡ്: ചരിത്രത്തില്&#x200d; ആദ്യമായി ഓസ്‌ട്രേലിയക്കെതിരായ ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്&#x200d;സരം തന്നെ സ്വന്തമാക്കുന്ന നായകനെന്ന ഖ്യാതി സ്വന്തമാക്കി വിരാത് കോലി. അഡ്ലെയ്ഡില്&#x200d; നടന്ന ആദ്യ ടെസ്റ്റില്&#x200d; ഓസ്ട്രേലിയയെ 31 റണ്&#x200d;സ് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രമെഴുതിയത്. 322 റണ്&#x200d;സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സ് കളിച്ച ഓസീസ് 291 റണ്&#x200d;സിന് എല്ലാവരും പുറത്താകുകയായിരുന്നു. പത്ത് വര്&#x200d;ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ഓസീസ് മണ്ണില്&#x200d; വിജയക്കൊടി പാറിക്കുന്നത്. ഇതിന് മുമ്പ് 2007-2008 ബോര്&#x200d;ഡര്&#x200d;-ഗവാസ്‌ക്കര്&#x200d; ട്രോഫിയിലാണ് ഇന്ത്യ ഓസീസ് മണ്ണില്&#x200d; വിജയം നേടിയത്. അന്ന് പെര്&#x200d;ത്തില്&#x200d; നടന്ന അവസാന ടെസ്റ്റ് മത്സരത്തിലായിരുന്നു ഇന്ത്യയുടെ വിജയം. എന്നാല്&#x200d; ഓസ്ട്രേലിയന്&#x200d; മണ്ണില്&#x200d; ടെസ്റ്റ് പരമ്പയിലെ ആദ്യ മത്സരത്തില്&#x200d; തന്നെ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ഒരു കലണ്ടര്&#x200d; വര്&#x200d;ഷത്തില്&#x200d; ഇംഗ്ലണ്ടിലും ദക്ഷിണാഫ്രക്കയിലും ഓസ്ട്രേലിയയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്&#x200d; രാജ്യമെന്ന റെക്കോഡും സ്വന്തമാക്കി കോലിയും സംഘവും. ഒപ്പം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്&#x200d; ക്യാപ്റ്റനെന്ന റെക്കോഡ് കോലി സ്വന്തം പേരില്&#x200d; ചേര്&#x200d;ത്തു. ആദ്യ ഇന്നിങ്സില്&#x200d; 123 റണ്&#x200d;സും രണ്ടാമിന്നിങ്സില്&#x200d; 71 റണ്&#x200d;സും നേടിയ പൂജാരയാണ് കളിയിലെ താരം</p>
<p><strong>സ്‌കോര്&#x200d;: ഇന്ത്യ-250 &amp; 307, ഓസ്‌ട്രേലിയ-235, 291</strong></p>
<p>അവസാന ദിവസത്തില്&#x200d; 219 റണ്&#x200d;സ് നേടുന്നതിന് മുമ്പ് ഓസ്‌ട്രേലിയുടെ ആറ് വിക്കറ്റുകള്&#x200d; പിഴുതെടുക്കാം എന്ന ആവേശത്തിലാണ് ഇന്ത്യ ഇറങ്ങിയത്. പക്ഷേ കഴിഞ്ഞ ഒരു വര്&#x200d;ഷമായി തപ്പിതടയുന്ന ബാറ്റിംഗിലൂടെ ഒട്ടേറെ വിമര്&#x200d;ശനങ്ങള്&#x200d; ഏറ്റുവാങ്ങിയ ഷോണ്&#x200d; മാര്&#x200d;ഷ് എന്ന മധ്യനിരക്കാരന്&#x200d; മികച്ച ഷോട്ടുകളുമായി ക്രീസിലുള്ളത് ഓസീസിന് പ്രതീക്ഷ സമ്മാനിച്ചിരുന്നു.</p>
<p>എന്നാല്&#x200d; അവസാന ദിനത്തിലെ ആദ്യ മണിക്കൂര്&#x200d; അതിനിര്&#x200d;ണായകമാവുകയായിരുന്നു. ഒപ്പം ഓസ്‌ട്രേലിയക്ക് കടുപ്പവും. നാല് വിക്കറ്റ് നഷ്ടത്തില്&#x200d; 104 റണ്&#x200d;സെന്ന നിലയില്&#x200d; അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ചെറുത്തുനില്&#x200d;പ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യന്&#x200d; ബൗളര്&#x200d;മാര്&#x200d;ക്ക് മുന്നില്&#x200d; പിടിച്ചുനില്&#x200d;ക്കാനായില്ല. ഓസീസ് പ്രതീക്ഷയായിരുന്ന ട്രാവിസ് ഹെഡിനെ മടക്കി അവസാന ദിവസത്തിന്റെ തുടക്കത്തില്&#x200d; തന്നെ ഇന്ത്യ ആധിപത്യം നേടി. 14 റണ്&#x200d;സെടുത്ത ഹെഡിനെ ഇഷാന്താണ് പറഞ്ഞയച്ചത്. പിന്നീട് ആറാം വിക്കറ്റില്&#x200d; മാര്&#x200d;ഷ് ടിം പെയ്നുമായി ചേര്&#x200d;ന്ന് ഓസീസ് ഇന്നിങ്സ് കര കയറ്റാന്&#x200d; നോക്കി. ഇരുവരും 41 റണ്&#x200d;സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്&#x200d; 60 റണ്&#x200d;സെടുത്ത മാര്&#x200d;ഷിനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു.<br />
73 പന്തില്&#x200d; 41 റണ്&#x200d;സടിച്ച് സ്‌കോറിങ് വേഗത കൂട്ടിയ പെയ്നിനെ ബുംറ തിരിച്ചയച്ചു. ഇതോടെ ഏഴു വിക്കറ്റിന് 187 എന്ന നിലയിലായി ഓസീസ്. പിന്നീട് എട്ടാം വിക്കറ്റില്&#x200d; മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കും കുമ്മിന്&#x200d;സും വാലറ്റത്ത് രക്ഷാപ്രവര്&#x200d;ത്തനത്തിന് ശ്രമിച്ചു. 41 റണ്&#x200d;സുമായി ഈ കൂട്ടുകെട്ട് മുന്നേറവേ സ്റ്റാര്&#x200d;ക്കിനെ (28) പുറത്താക്കി ഷമി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 44 പന്തില്&#x200d; 28 റണ്&#x200d;സ് നേടിയ കുമ്മിന്&#x200d;സ് ബുംറയ്ക്ക് മുന്നില്&#x200d; മുട്ടുമടക്കി. എന്നാല്&#x200d; അവസാന വിക്കറ്റില്&#x200d; ഹെയ്സെല്&#x200d;വുഡും ലിയോണും വീണ്ടും കാര്യങ്ങള്&#x200d; ഓസ്ട്രേലിയക്ക് അനുകൂലമാക്കി. ഒടുവില്&#x200d; ഹെയ്സെല്&#x200d;വുഡിനെ രാഹുലിന്റെ കൈയിലെത്തിച്ച് അശ്വിന്&#x200d; ആ ചെറുത്തു നില്&#x200d;പ്പും അവസാനിപ്പിച്ചു. 38 റണ്&#x200d;സുമായി ലിയോണ്&#x200d; പുറത്താകാതെ നിന്നു.</p>
<p>ആരോണ്&#x200d; ഫിഞ്ച് (11), മാര്&#x200d;ക്ക്‌സ ഹാരിസ് (26), ഉസ്മാന്&#x200d; ഖ്വാജ (8), ഹാന്&#x200d;ഡ്‌സ്‌കോമ്പ് (14) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നാലാം ദിനം നഷ്ടപ്പെട്ടത്. മുഹമ്മദ് ഷമിയും ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ഒരു വിക്കറ്റെടുത്തു</p>
<p>ആദ്യ ഇന്നിംഗിസിലെന്ന പോലെ രണ്ടാം ഇന്നിംഗ്‌സിലും പക്വതയുടെ ഇന്നിംഗ്‌സുമായി 71 റണ്&#x200d;സ് നേടിയ ചേതേശ്വര്&#x200d; പുജാര, 70 റണ്&#x200d;സുമായി സുന്ദര ഷോട്ടുകള്&#x200d; പായിച്ച വൈസ് ക്യാപ്റ്റന്&#x200d; അജിങ്ക്യ രഹാനെ എന്നിവരുടെ മികവില്&#x200d; ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്&#x200d; 307 റണ്&#x200d;സാണ് വേഗതയില്&#x200d; നേടിയത്. ആദ്യ ഇന്നിംഗ്‌സിലെ ചെറിയ ലീഡുമായപ്പോള്&#x200d; ഓസ്‌ട്രേലിയയെ വെല്ലുവിളിക്കാനുള്ള 323 റണ്&#x200d;സ് എന്ന ലക്ഷ്യം സമ്മാനിക്കാന്&#x200d; ഇന്ത്യക്കായി.<br />
വെല്ലുവിളി ഉയര്&#x200d;ത്തുന്ന ട്രാക്കില്&#x200d; രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയക്കാരെ വിറപ്പിച്ച് കൊണ്ട് അശ്വിനും ഷമിയും രണ്ട് വിക്കറ്റ് വീതം നേടിയതോടെയാണ് ഇന്നത്തെ ദിവസം നിര്&#x200d;ണായകമായത്. നാല് വിക്കറ്റിന് 104 റണ്&#x200d;സാണ് ഓസീസ് രണ്ടാം ഇന്നിംഗ്‌സ് സമ്പാദ്യം. അരോണ്&#x200d; ഫിഞ്ച്, മാര്&#x200d;ക്കസ് ഹാരിസ്, ഉസ്മാന്&#x200d; ഖ്വാജ, ഹാന്&#x200d;ഡ്‌സ്‌കോമ്പ് എന്നിവരാണ് പുറത്തായത്. സ്‌ക്കോര്&#x200d;ബോര്&#x200d;ഡില്&#x200d; 28 റണ്&#x200d;സ് മാത്രമുള്ളപ്പോഴായിരുന്നു ഫിഞ്ച് അശ്വിന് മുന്നില്&#x200d; ഇരയായത്. വെട്ടിത്തിരിഞ്ഞ് ഓഫ് സ്റ്റംമ്പിലേക്ക് വന്ന പന്തിന് മുന്നില്&#x200d; ഫിഞ്ച് പകച്ചു പോയപ്പോള്&#x200d; പന്ത് വാനിലുയര്&#x200d;ന്നു. റിഷാഭ് പന്തിന് എളുപ്പമുള്ള ക്യാച്ച്. പിറകെ ഷമിയുടെ അതിസുന്ദരമായ ഓഫ് കട്ടറില്&#x200d; ഹാരിസും മടങ്ങി- ആ ക്യാച്ചും പന്തിന് തന്നെ. രണ്ട് വിക്കറ്റിന് 44 റണ്&#x200d;സ് എന്ന നിലയില്&#x200d; ഓസീസ് തളര്&#x200d;ന്നപ്പോള്&#x200d; ഇന്ത്യന്&#x200d; ബൗളിംഗ് ശക്തി പ്രാപിച്ചു. മൂന്നാം നമ്പറില്&#x200d; വന്ന ഖ്വാജയിലായിരുന്നു ഓസീസ് ക്യാമ്പിന്റെ വലിയ പ്രതീക്ഷ. പക്ഷേ സീനിയര്&#x200d; ബാറ്റ്‌സ്മാന്&#x200d; വ്യക്തിഗത സ്‌ക്കോര്&#x200d; എട്ടില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; അശ്വിനെ ഗ്യാലറിയിലെത്തിക്കാന്&#x200d; ശ്രമിച്ചു. രോഹിത് ശര്&#x200d;മക്ക് അത് എളുപ്പമുള്ള ക്യാച്ചായി. രണ്ടാം വരവില്&#x200d; ഷമി ഹാന്&#x200d;ഡ്‌സ്‌കോമ്പിനെ പുറത്താക്കിയതോടെ സമ്മര്&#x200d;ദ്ദം ആതിഥേയ ക്യാമ്പില്&#x200d; ഇരട്ടിയായി. പക്ഷേ വിമര്&#x200d;ശകര്&#x200d;ക്ക് മുന്നില്&#x200d; തല ഉയര്&#x200d;ത്താന്&#x200d; കഴിയാതെ നിന്നിരുന്ന മാര്&#x200d;ഷ് പതറാതെ കളിക്കാന്&#x200d; തുടങ്ങി. 92 പന്തില്&#x200d; 31 റണ്&#x200d;സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആദ്യ ഇന്നിംഗ്‌സില്&#x200d; മികച്ച ബാറ്റിംഗ് നടത്തിയ ട്രാവിസ് ഹെഡാണ് കൂട്ടിന്. ഇഷാന്ത് ശര്&#x200d;മ എട്ട് ഓവര്&#x200d; ബൗള്&#x200d; ചെയ്തപ്പോള്&#x200d; അദ്ദേഹത്തിന് കാര്യമായ പിന്തുണ പിച്ചില്&#x200d; നിന്ന് കിട്ടിയിട്ടില്ല. ജസ്പ്രീത് ബുംറ പതിനൊന്ന് ഓവര്&#x200d; പന്തെറിഞ്ഞു. പക്ഷേ അശ്വിനാണ് അപകടകാരിയായി പന്തെറിയുന്നത്. ഇന്നത്തെ ഇന്ത്യന്&#x200d; പ്രതീക്ഷയും ഈ തമിഴ്‌നാട്ടുകാരന്&#x200d; തന്നെ. ഷമിയാവട്ടെ റിവേഴ്‌സ് സ്വിംഗിനെ പ്രയോജനപ്പെടുത്തുന്നു. രണ്ടാമതൊരു സ്പിന്നര്&#x200d; ഇല്ലാതിരുന്നതാണ് ഇന്ത്യക്ക് ക്ഷീണമാവുന്നത്.<br />
നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്&#x200d; മിന്നിയത് മുന്&#x200d;നിരക്കാരാണ്. പുജാര ഗംഭീരമായിരുന്നു. 204 പന്തില്&#x200d; 71 റണ്&#x200d;സ്. രഹാനെയാവട്ടെ ഏഴ് ബൗണ്ടറികള്&#x200d; വിതറിയ പോരാട്ടത്തില്&#x200d; 147 പന്തിനെ നേരിട്ട് 70 റണ്&#x200d;സ് സ്വായത്തമാക്കി. ഓപ്പണര്&#x200d; കെ.എല്&#x200d; രാഹുല്&#x200d; മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമായി 44 റണ്&#x200d;സ് നേടിയപ്പോള്&#x200d; വിരാത് കോലിക്ക് ആദ്യ ഇന്നിംഗ്‌സിലെന്ന പോലെ രണ്ടാം ഇന്നിംഗ്‌സിലും വലിയ സ്‌ക്കോര്&#x200d; സമ്പാദിക്കാനായില്ല. 34 റണ്&#x200d;സാണ് അദ്ദേഹം നേടിയത്. ടി-20 ശൈലിയില്&#x200d; ബാറ്റ് വീശിയ റിഷാഭ് പന്ത് നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്&#x200d;പ്പെടെ 16 പന്തില്&#x200d; 28 റണ്&#x200d;സ് നേടി. വാലറ്റത്തില്&#x200d; പക്ഷേ ആരും പിടിച്ചുനിന്നില്ല. ഇഷാന്തും ഷമിയും പൂജ്യരായി. ലിയോണാണ് ഓസീ ഇന്നിംഗ്‌സില്&#x200d; മികവ് കാട്ടിയ ബൗളര്&#x200d;. 42 ഓവറില്&#x200d; 122 റണ്&#x200d;സിന് ആറ് വിക്കറ്റാണ് അദ്ദേഹം നേടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-winning-moment-aus-vs-ind.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏകദിന പരമ്പര; ഇന്ത്യ-ഓസീസ് പോരിന് ഇന്നു തുടക്കം</title>
		<link>https://www.chandrikadaily.com/australia-tour-of-india-2017-schedule-live-scores-and-results.html</link>
					<comments>https://www.chandrikadaily.com/australia-tour-of-india-2017-schedule-live-scores-and-results.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Sep 2017 18:25:04 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ind vs aus odi]]></category>
		<category><![CDATA[india vs australia]]></category>
		<category><![CDATA[IndvsAus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44197</guid>

					<description><![CDATA[ചെന്നൈ: ഇന്ത്യ ഓസീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ടെസ്റ്റ്, ഏകദിന, ടി 20 മത്സരങ്ങള്‍ ഏകപക്ഷീയമായി വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. 2019ലെ ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ബാറ്റിങ്, ബൗളിങ് പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ് ക്യാപ്റ്റന്‍ കോലിയുടേയും കോച്ച് രവിശാസ്ത്രിയുടേയും തീരുമാനം. ടെസ്റ്റില്‍ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന ക്യാപ്റ്റന്‍ കോലി ഓസീസിനെതിരായ ഏകദിനത്തില്‍ മൂന്ന് ബൗളര്‍മാരേയും രണ്ട് ബൗളിങ് ഓള്‍റൗണ്ടര്‍മാരേയും കളിപ്പിക്കുമെന്ന സൂചനയാണ് നല്‍കിയത്. ബാറ്റിങിലും ബൗളിങിലും ടീമിന് ആഴത്തിലുള്ള നേട്ടം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഇന്ത്യ ഓസീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ടെസ്റ്റ്, ഏകദിന, ടി 20 മത്സരങ്ങള്&#x200d; ഏകപക്ഷീയമായി വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. 2019ലെ ലോകകപ്പ് മുന്&#x200d;നിര്&#x200d;ത്തിയുള്ള ബാറ്റിങ്, ബൗളിങ് പരീക്ഷണങ്ങള്&#x200d; തുടരാന്&#x200d; തന്നെയാണ് ക്യാപ്റ്റന്&#x200d; കോലിയുടേയും കോച്ച് രവിശാസ്ത്രിയുടേയും തീരുമാനം. ടെസ്റ്റില്&#x200d; അഞ്ചു ബൗളര്&#x200d;മാരെ കളിപ്പിക്കാന്&#x200d; ഇഷ്ടപ്പെടുന്ന ക്യാപ്റ്റന്&#x200d; കോലി ഓസീസിനെതിരായ ഏകദിനത്തില്&#x200d; മൂന്ന് ബൗളര്&#x200d;മാരേയും രണ്ട് ബൗളിങ് ഓള്&#x200d;റൗണ്ടര്&#x200d;മാരേയും കളിപ്പിക്കുമെന്ന സൂചനയാണ് നല്&#x200d;കിയത്. ബാറ്റിങിലും ബൗളിങിലും ടീമിന് ആഴത്തിലുള്ള നേട്ടം നിലനിര്&#x200d;ത്തേണ്ടതുണ്ട്. ഓള്&#x200d;റൗണ്ടര്&#x200d;മാര്&#x200d; ഇക്കാര്യത്തില്&#x200d; സഹായിക്കുമെന്ന് മത്സരത്തിനു മുന്നോടിയായുള്ള വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; കോലി പറഞ്ഞു. ലങ്കന്&#x200d; പര്യടനത്തിലെ നേട്ടത്തിനൊപ്പം ഓസീസിനെ ചെറുതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലങ്കന്&#x200d; പര്യടനത്തില്&#x200d; പരാജയമായിരുന്ന കെ.എല്&#x200d; രാഹുല്&#x200d; നാലാം നമ്പറില്&#x200d; തന്നെ ബാറ്റു ചെയ്യുമെന്ന സൂചനയും ക്യാപ്റ്റന്&#x200d; നല്&#x200d;കി. ഇതോടൊപ്പം ഭാര്യയുടെ അസുഖം മൂലം ടീമില്&#x200d; നിന്നും പിന്&#x200d;മാറിയ ഓപണര്&#x200d; ശിഖര്&#x200d; ധവാനു പകരം അജിന്&#x200d;ക്യ രഹാനെ ഇന്നിങ്‌സ് ഓപണ്&#x200d; ചെയ്യും. റാങ്കിങില്&#x200d; രണ്ടാം സ്ഥാനക്കാരായ ഓസീസിനും മൂന്നാം സ്ഥാനക്കാരായ ഇന്ത്യക്കും പരമ്പരയില്&#x200d; 4-1ന് വിജയിക്കാനായാല്&#x200d; ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഒന്നാമതെത്താനാവും. അതേ സമയം ഓസീസ് നിരയില്&#x200d; പരിക്കിനെ തുടര്&#x200d;ന്ന് ഓപണര്&#x200d; ആരോണ്&#x200d; ഫിഞ്ച് ഇന്ന് ഇറങ്ങിയേക്കില്ല. ഡേവിഡ് വാര്&#x200d;നര്&#x200d;ക്കൊപ്പം ട്രവിസ് ഹെഡായിരിക്കും ഓസീസ് ഇന്നിങ്‌സ് ഓപണ്&#x200d; ചെയ്യുക. സ്വന്തം കാണികള്&#x200d;ക്കു മുന്നില്&#x200d; കളിക്കുന്ന കോലിപ്പടക്കാണ് നിരീക്ഷകര്&#x200d; മുന്&#x200d;തൂക്കം നല്&#x200d;കുന്നതെങ്കിലും കണക്കുകളുടെ ചരിത്രത്തില്&#x200d; ഓസീസിന് തന്നെയാണ് മുന്&#x200d;തൂക്കം. ഇരു ടീമുകളും ഇതുവരെ 123 ഏകദിനങ്ങളില്&#x200d; ഏറ്റുമുട്ടിയപ്പോള്&#x200d; 72ലും ജയം ഓസീസിനൊപ്പമായിരുന്നു 42 മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്. നേരത്തെ നടന്ന ഓസീസിന്റെ ഇന്ത്യന്&#x200d; പര്യടനം കളത്തിന് അകത്തും പുറത്തും വാക് പോരിന് കാരണമായിരുന്നു. സ്വന്തം നാടിനു പുറത്ത് ഓസീസിന്റെ ഏകദിന പ്രകടനം അവസാന എട്ടു മത്സരങ്ങളിലും ദയനീയമാണ്. 2016 സെപ്തംബറില്&#x200d; അയര്&#x200d;ലന്&#x200d;ഡിനെതിരെയാണ് ഓസീസ് അവസാനമായി ജയിച്ചത്. എന്നാല്&#x200d; ഇന്ത്യ അവസാനം കളിച്ച 15 ഏകദിനങ്ങളില്&#x200d; മൂന്നെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. ടീമിലെ സീനിയര്&#x200d; സ്പിന്നര്&#x200d;മാരായ ജഡേജ, അശ്വിന്&#x200d; എന്നിവര്&#x200d;ക്ക് വിശ്രമം അനുവദിച്ചതിനാല്&#x200d; കുല്&#x200d;ദീപ് യാദവ്, യജുവേന്ദ്ര ചാഹല്&#x200d; എന്നിവരാണ് സ്പിന്&#x200d; ഡിപാര്&#x200d;ട്‌മെന്റ് നിയന്ത്രിക്കുക. അക്‌സര്&#x200d; പട്ടേല്&#x200d; ഇന്നത്തെ മത്സരത്തില്&#x200d; പുറത്തിരിക്കേണ്ടി വരും. ജസ്പ്രീത് ബുംറയും ഭുവനേശ്വര്&#x200d; കുമാര്&#x200d; എന്നീ പേസര്&#x200d;മാര്&#x200d;ക്കൊപ്പം ഹര്&#x200d;ദിക് പാണ്ഡ്യയും അടങ്ങുന്നതാണ് ഇന്ത്യയുടെ പേസ് പട. ഗ്ലെന്&#x200d; മാക്‌സ് വെല്ലിന്റെ സ്പിന്&#x200d; ബൗളിങ് ഉപയോഗപ്പെടുത്താമെന്നതിനാല്&#x200d; ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമായിരിക്കും ഓസീസ് ഇന്നിറക്കുക. ചെന്നൈ ചിദംബരം സ്റ്റേഡിയം ബാറ്റ്‌സ്മാന്&#x200d;മാരുടെ പറുദീസയാണെങ്കിലും മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് സ്പിന്&#x200d; ബൗളിങിന് അനുകൂലമാവുമെന്നാണ് കരുതുന്നത്. ഉച്ചക്ക് 1.30ന് ആരംഭിക്കുന്ന മത്സരത്തിന് മഴ ഭീഷണി ഉയര്&#x200d;ത്തുന്നുണ്ട്. ഇന്ത്യയും ഓസീസും തമ്മില്&#x200d; 2013 ജനുവരിക്കു ശേഷം ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്&#x200d; 321 റണ്&#x200d;സാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/australia-tour-of-india-2017-schedule-live-scores-and-results.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാലാം ദിനം ഇന്ത്യന്‍ ആധിപത്യം; ഇന്നിങ്‌സ് ജയം എട്ട് വിക്കറ്റ് അകലെ</title>
		<link>https://www.chandrikadaily.com/indias-day-on-day-4.html</link>
					<comments>https://www.chandrikadaily.com/indias-day-on-day-4.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 19 Mar 2017 11:06:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[IndvsAus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23298</guid>

					<description><![CDATA[റാഞ്ചി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ സമ്പൂര്‍ണ ആധിപത്യം ഇന്ത്യക്ക്. ഓസീസിന്റെ 451 എന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരെ ഒമ്പത് വിക്കറ്റിന് 603 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ എതിരാളികള്‍ക്ക് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 153 എന്ന ലക്ഷ്യം മുന്നോട്ടു വെച്ചു. ചേതേശ്വര്‍ പുജാരയുടെ ഇരട്ട സെഞ്ച്വറിയും (202) വൃദ്ധിമന്‍ സാഹയുടെ സെഞ്ച്വറിയുമാണ് (117) ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ആറു വിക്കറ്റിന് 360 എന്ന നിലയില്‍ മൂന്നാം ദിനം കളി നിര്‍ത്തിയ ഇന്ത്യയുടെ വിക്കറ്റുകള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്&#x200d; സമ്പൂര്&#x200d;ണ ആധിപത്യം ഇന്ത്യക്ക്. ഓസീസിന്റെ 451 എന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരെ ഒമ്പത് വിക്കറ്റിന് 603 എന്ന നിലയില്&#x200d; ഡിക്ലയര്&#x200d; ചെയ്ത ഇന്ത്യ എതിരാളികള്&#x200d;ക്ക് ഇന്നിങ്‌സ് തോല്&#x200d;വി ഒഴിവാക്കാന്&#x200d; 153 എന്ന ലക്ഷ്യം മുന്നോട്ടു വെച്ചു. ചേതേശ്വര്&#x200d; പുജാരയുടെ ഇരട്ട സെഞ്ച്വറിയും (202) വൃദ്ധിമന്&#x200d; സാഹയുടെ സെഞ്ച്വറിയുമാണ് (117) ഇന്ത്യന്&#x200d; ഇന്നിങ്‌സില്&#x200d; നിര്&#x200d;ണായകമായത്.</p>
<p>ആറു വിക്കറ്റിന് 360 എന്ന നിലയില്&#x200d; മൂന്നാം ദിനം കളി നിര്&#x200d;ത്തിയ ഇന്ത്യയുടെ വിക്കറ്റുകള്&#x200d; ആദ്യ രണ്ട് സെഷനുകളില്&#x200d; വീഴ്ത്താന്&#x200d; ഓസീസിനായില്ല. ഓസ്ട്രേലിയന്&#x200d; പേസ്-സ്പിന്&#x200d; ആക്രമണങ്ങളെ ക്ഷമയോടെ നേരിട്ട ഇരുവരും ഏഴാം വിക്കറ്റില്&#x200d; 199 റണ്&#x200d;സ് ചേര്&#x200d;ത്തു. ടെസ്റ്റില്&#x200d; ഒരു ഇന്നിങ്സില്&#x200d; ഏറ്റവുമധികം പന്തുകള്&#x200d; നേരിടുന്ന താരമായി മാറിയ പുജാര 525 പന്തില്&#x200d; നിന്നാണ് 202 റണ്&#x200d;സ് കുറിച്ചത്. 21 ബൗണ്ടറികള്&#x200d; ആ ബാറ്റില്&#x200d; നിന്നു പിറന്നു. ഓസ്ട്രേലിയക്കെതിരെ രണ്ട് ഇരട്ട ശതകങ്ങള്&#x200d; നേടുന്ന ഇന്ത്യന്&#x200d; ബാറ്റ്സ്മാന്&#x200d; എന്ന റെക്കോര്&#x200d;ഡില്&#x200d; പുജാര സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കര്&#x200d;ക്കും വി.വി.എസ് ലക്ഷ്മണുമൊപ്പമെത്തി.</p>
<p>വേഗതയില്&#x200d; സ്‌കോര്&#x200d; ചെയ്യാനുള്ള ശ്രമത്തിനിടെ പുജാരയും സാഹയും മടങ്ങിയെങ്കിലും ഏകദിന ശൈലിയില്&#x200d; അര്&#x200d;ധസെഞ്ച്വറി (54 നോട്ടൗട്ട്) നേടി രവീന്ദ്ര ജഡേജ ഇന്ത്യന്&#x200d; ലീഡ് വര്&#x200d;ധിപ്പിച്ചു. 55 പന്തില്&#x200d; ജഡേജ അഞ്ച് ഫോറും രണ്ട് സിക്സറും നേടി. ഉമേഷ് യാദവും (16) ജഡേജയും ചേര്&#x200d;ന്ന് ഒമ്പതാം വിക്കറ്റില്&#x200d; 54 റണ്&#x200d;സ് ചേര്&#x200d;ത്തു.</p>
<p>മറുപടി ബാറ്റിങ്ങില്&#x200d; ഓസ്‌ട്രേലിയക്ക് രണ്ടുവിക്കറ്റ് നഷ്ടമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indias-day-on-day-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുജാരക്ക് സെഞ്ച്വറി; റാഞ്ചി ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു</title>
		<link>https://www.chandrikadaily.com/pujara-century-leads-indias-reply.html</link>
					<comments>https://www.chandrikadaily.com/pujara-century-leads-indias-reply.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 18 Mar 2017 12:31:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[IndvsAus]]></category>
		<category><![CDATA[Pujara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23138</guid>

					<description><![CDATA[റാഞ്ചി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇരുടീമുകളും ബലാബലം. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 451-നെതിരെ ആറു വിക്കറ്റ് കയ്യിലിരിക്കെ 360 എന്ന നിലയിലാണ് ഇന്ത്യ. നാല് വിക്കറ്റ് കയ്യിലിരിക്കെ 91 റണ്‍സ് പിന്നിലാണ് ആതിഥേയര്‍. ചേതേശ്വര്‍ പുജാര (130), വൃദ്ധിമന്‍ സാഹ (18) എന്നിവരാണ് ക്രീസില്‍. ഒരു വിക്കറ്റിന് 120 എന്ന നിലയില്‍ വെള്ളിയാഴ്ച കളംവിട്ട ഇന്ത്യക്ക് ഇന്ന് മുരളി വിജയ് (82), വിരാട് കോഹ്ലി (6), അജിങ്ക്യ രഹാനെ (14), കരുണ്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്&#x200d; ഇരുടീമുകളും ബലാബലം. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 451-നെതിരെ ആറു വിക്കറ്റ് കയ്യിലിരിക്കെ 360 എന്ന നിലയിലാണ് ഇന്ത്യ. നാല് വിക്കറ്റ് കയ്യിലിരിക്കെ 91 റണ്&#x200d;സ് പിന്നിലാണ് ആതിഥേയര്&#x200d;. ചേതേശ്വര്&#x200d; പുജാര (130), വൃദ്ധിമന്&#x200d; സാഹ (18) എന്നിവരാണ് ക്രീസില്&#x200d;.</p>
<p>ഒരു വിക്കറ്റിന് 120 എന്ന നിലയില്&#x200d; വെള്ളിയാഴ്ച കളംവിട്ട ഇന്ത്യക്ക് ഇന്ന് മുരളി വിജയ് (82), വിരാട് കോഹ്ലി (6), അജിങ്ക്യ രഹാനെ (14), കരുണ്&#x200d; നായര്&#x200d; (23) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. 59 റണ്&#x200d;സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്&#x200d;സാണ് ബൗളിങില്&#x200d; തിളങ്ങിയത്. മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കിന് പരിക്കേറ്റതിനെ തുടര്&#x200d;ന്ന് ടീമിലെത്തിയ കമ്മിന്&#x200d;സ് ആറു വര്&#x200d;ഷത്തിനു ശേഷമാണ് ടെസ്റ്റ് കളിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pujara-century-leads-indias-reply.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാക്‌സ്‌വെല്ലിനും സെഞ്ച്വറി; ഓസീസ് 400 കടന്നു</title>
		<link>https://www.chandrikadaily.com/ind-vs-aus-3rd-test-day-2.html</link>
					<comments>https://www.chandrikadaily.com/ind-vs-aus-3rd-test-day-2.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 17 Mar 2017 06:25:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[IndvsAus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23004</guid>

					<description><![CDATA[റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 400 കടന്നു. ലഞ്ചിനു പിരിയുമ്പോള്‍ ഏഴു വിക്കറ്റിന് 401 ശക്തമായ നിലയിലാണ് സന്ദര്‍ശകര്‍. 153 റണ്‍സുമായി ക്യാപ്ടന്‍ സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്. ഇന്നലെ 82 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്‍ കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയതിനു ശേഷം പുറത്തായി. 185 പന്തില്‍ 104 റണ്‍സ് നേടിയ മാക്‌സ്‌വെല്ലിനെ ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹ പിടികൂടുകയായിരുന്നു. പിന്നീട് മാത്യു വെയ്ഡിനെയും (37) ജഡേജയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്&#x200d; ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്&#x200d; 400 കടന്നു. ലഞ്ചിനു പിരിയുമ്പോള്&#x200d; ഏഴു വിക്കറ്റിന് 401 ശക്തമായ നിലയിലാണ് സന്ദര്&#x200d;ശകര്&#x200d;. 153 റണ്&#x200d;സുമായി ക്യാപ്ടന്&#x200d; സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്.</p>
<p>ഇന്നലെ 82 റണ്&#x200d;സുമായി ക്രീസിലുണ്ടായിരുന്ന ഗ്ലെന്&#x200d; മാക്‌സ്‌വെല്&#x200d; കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയതിനു ശേഷം പുറത്തായി. 185 പന്തില്&#x200d; 104 റണ്&#x200d;സ് നേടിയ മാക്‌സ്‌വെല്ലിനെ ജഡേജയുടെ പന്തില്&#x200d; വിക്കറ്റ് കീപ്പര്&#x200d; വൃദ്ധിമന്&#x200d; സാഹ പിടികൂടുകയായിരുന്നു. പിന്നീട് മാത്യു വെയ്ഡിനെയും (37) ജഡേജയുടെ പന്തില്&#x200d; കീപ്പര്&#x200d; പിടികൂടിയപ്പോള്&#x200d; പാറ്റ് കമ്മിന്&#x200d;സിനെ (0) ജഡേജ വിക്കറ്റ് തെറിപ്പിച്ച് പുറത്താക്കി.</p>
<p>മികച്ച ഫോം തുടരുന്ന സ്മിത്തിനൊപ്പം സ്റ്റീവ് ഓകീഫെയാണ് ക്രീസില്&#x200d;. നേരത്തെ ടോസ് ജയിച്ച ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ind-vs-aus-3rd-test-day-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്നാം ടെസ്റ്റ്: ഓസീസിന് നാലു വിക്കറ്റ് നഷ്ടമായി</title>
		<link>https://www.chandrikadaily.com/ind-vs-aus-3rd-test.html</link>
					<comments>https://www.chandrikadaily.com/ind-vs-aus-3rd-test.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 16 Mar 2017 07:43:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[IndvsAus]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22883</guid>

					<description><![CDATA[റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ നാലു വിക്കറ്റിന് 142 എന്ന നിലയില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മാറ്റ് റെന്‍ഷഷോ (44), ഡേവിഡ് വാര്‍ണര്‍ (19), ഷോണ്‍ മാര്‍ഷ് (2), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (19) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 50 റണ്‍സുമായി ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്ത് പുറത്താകാതെ ക്രീസിലുണ്ട്. ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് ചേര്‍ത്ത് മികച്ച നിലയിലായിരുന്ന ഓസീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് രവീന്ദ്ര ജഡേജയാണ്. ഡേവിഡ് വാര്‍ണറെ സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്&#x200d; ഓസ്‌ട്രേലിയ നാലു വിക്കറ്റിന് 142 എന്ന നിലയില്&#x200d;. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മാറ്റ് റെന്&#x200d;ഷഷോ (44), ഡേവിഡ് വാര്&#x200d;ണര്&#x200d; (19), ഷോണ്&#x200d; മാര്&#x200d;ഷ് (2), പീറ്റര്&#x200d; ഹാന്&#x200d;ഡ്‌സ്‌കോംബ് (19) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 50 റണ്&#x200d;സുമായി ക്യാപ്ടന്&#x200d; സ്റ്റീവന്&#x200d; സ്മിത്ത് പുറത്താകാതെ ക്രീസിലുണ്ട്.</p>
<p>ഒന്നാം വിക്കറ്റില്&#x200d; 50 റണ്&#x200d;സ് ചേര്&#x200d;ത്ത് മികച്ച നിലയിലായിരുന്ന ഓസീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് രവീന്ദ്ര ജഡേജയാണ്. ഡേവിഡ് വാര്&#x200d;ണറെ സ്വന്തം പന്തില്&#x200d; പിടികൂടുകയായിരുന്നു. ഓസീ ബോര്&#x200d;ഡില്&#x200d; 30 റണ്&#x200d;സ് കൂടി ചേര്&#x200d;ത്തതിനു ശേഷം റെന്&#x200d;ഷോയെ ഉമേഷ് യാദവിന്റെ പന്തില്&#x200d; കോഹ്‌ലി പിടികൂടി.</p>
<p>ഷോണ്&#x200d; മാര്&#x200d;ഷിനെ അശ്വിന്&#x200d; പുജാരയുടെ കൈയിലെത്തിച്ചപ്പോള്&#x200d; ഓസീസ് മൂന്നിന് 89 എന്ന നിലയിലായെങ്കിലും സ്മിത്തും ഹാന്&#x200d;ഡ്‌സ്‌കോംബും ചേര്&#x200d;ന്നുള്ള നാലാം വിക്കറ്റ് ഓസീസിന് രക്ഷയായി. ഈ സഖ്യം അപകടകരമായി വളരുന്നതിനിടെ ഹാന്&#x200d;ഡ്‌സ്‌കോംബിനെ യാദവ് വിക്കറ്റിനു മുന്നില്&#x200d; കുടുക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ind-vs-aus-3rd-test.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓസീസിനെ കറക്കി വീഴ്ത്തി അശ്വിന്‍; രണ്ടാം ടെസ്റ്റ് ഇന്ത്യക്ക്</title>
		<link>https://www.chandrikadaily.com/cricket-india-vs-australia-2nd-test-india-win-by-75-runs.html</link>
					<comments>https://www.chandrikadaily.com/cricket-india-vs-australia-2nd-test-india-win-by-75-runs.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Mar 2017 10:38:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[IndvsAus]]></category>
		<category><![CDATA[kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21912</guid>

					<description><![CDATA[പൂനെയില്‍ കിട്ടിയ അടിക്ക് ഇന്ത്യന്‍ ടീം ബംഗളുരുവില്‍ തിരിച്ചുകൊടുത്തപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ 75 റണ്‍സിന്റെ മധുരിക്കുന്ന ജയം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ മുന്നോട്ടുവെച്ച 189 റണ്‍സ് വിജയലക്ഷ്യത്തിനു മുന്നില്‍ സന്ദര്‍ശകര്‍ 112 റണ്‍സിന് കറങ്ങി വീഴുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണായകമായ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍ ആണ് ഓസീസിനെ തകര്‍ത്തത്. രണ്ട് ഇന്നിങ്‌സിലുമായി 141 റണ്‍സ് കുറിച്ച് മത്സരത്തിലെ ടോപ് സ്‌കോററായ ലോകേഷ് രാഹുല്‍ ആണ് കളിയിലെ കേമന്‍. സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 189 &#38; [&#8230;]]]></description>
										<content:encoded><![CDATA[<p>പൂനെയില്&#x200d; കിട്ടിയ അടിക്ക് ഇന്ത്യന്&#x200d; ടീം ബംഗളുരുവില്&#x200d; തിരിച്ചുകൊടുത്തപ്പോള്&#x200d; ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്&#x200d; 75 റണ്&#x200d;സിന്റെ മധുരിക്കുന്ന ജയം. രണ്ടാം ഇന്നിങ്‌സില്&#x200d; ഇന്ത്യ മുന്നോട്ടുവെച്ച 189 റണ്&#x200d;സ് വിജയലക്ഷ്യത്തിനു മുന്നില്&#x200d; സന്ദര്&#x200d;ശകര്&#x200d; 112 റണ്&#x200d;സിന് കറങ്ങി വീഴുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്&#x200d; നിര്&#x200d;ണായകമായ ആറ് വിക്കറ്റുകള്&#x200d; വീഴ്ത്തിയ രവിചന്ദ്രന്&#x200d; അശ്വിന്&#x200d; ആണ് ഓസീസിനെ തകര്&#x200d;ത്തത്. രണ്ട് ഇന്നിങ്‌സിലുമായി 141 റണ്&#x200d;സ് കുറിച്ച് മത്സരത്തിലെ ടോപ് സ്‌കോററായ ലോകേഷ് രാഹുല്&#x200d; ആണ് കളിയിലെ കേമന്&#x200d;.</p>
<p><strong>സ്‌കോര്&#x200d; ചുരുക്കത്തില്&#x200d;: ഇന്ത്യ 189 &amp; 274, ഓസ്‌ട്രേലിയ 276 &amp; 122.</strong></p>
<p>87 റണ്&#x200d;സിന് പിന്നില്&#x200d; നിന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സില്&#x200d; 274 റണ്&#x200d;സ് നേടിയപ്പോള്&#x200d; തന്നെ ഓസ്‌ട്രേലിയയുടെ സാധ്യതകള്&#x200d; ഏറെക്കുറെ അസ്തമിച്ചിരുന്നു. അപകടകരമായ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് പരമാവധി വേഗതയില്&#x200d; സ്‌കോര്&#x200d; ചെയ്യുക എന്നതായിരുന്നു സന്ദര്&#x200d;ശകരുടെ തന്ത്രം. എന്നാല്&#x200d; കൃത്യമായ ഇടവേളകളില്&#x200d; വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ചുവടുറപ്പിക്കാന്&#x200d; കംഗാരുക്കളെ അനുവദിച്ചില്ല. ക്യാപ്ടന്&#x200d; സ്റ്റീവന്&#x200d; സ്മിത്തിന്റെയും റെന്&#x200d;ഷോയുടെയും വിക്കറ്റുകള്&#x200d; വീഴ്ത്താന്&#x200d; കഴിഞ്ഞപ്പോള്&#x200d; തന്നെ ഇന്ത്യക്ക് മത്സരത്തില്&#x200d; മേല്&#x200d;ക്കൈ ലഭിച്ചിരുന്നു. 3-ന് 67 എന്ന ശക്തമായ നിലയില്&#x200d; നിന്നാണ് 122 റണ്&#x200d;സിന് അവര്&#x200d; പുറത്തായത്.</p>
<p>അശ്വിനു പുറമെ സ്മിത്തിന്റെയും മിച്ചല്&#x200d; മാര്&#x200d;ഷിന്റെയും വിക്കറ്റുകള്&#x200d; വീഴ്ത്തിയ ഉമേഷ് യാദവും ബൗളിങില്&#x200d; തിളങ്ങി. രവീന്ദ്ര ജഡേജയും ഇശാന്ത് ശര്&#x200d;മയും ഓരോ വിക്കറ്റെടുത്തു.</p>
<p>മാര്&#x200d;ച്ച് 16 ന് റാഞ്ചിയിലാണ് പരമ്പരയിലെ മൂന്നാം മത്സരം.</p>
<p><strong>ഇന്ത്യ ഇന്നിങ്‌സ് റിപ്പോര്&#x200d;ട്ട്:</strong></p>
<p>ബംഗളുരു: ഓസ്‌ട്രേലിയക്ക് 188 റണ്&#x200d;സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 274ല്&#x200d; അവസാനിപ്പിച്ചാണ് സന്ദര്&#x200d;ശകര്&#x200d; ബാറ്റിങിനിറങ്ങിയത്. നാലു വിക്കറ്റിന് 213 എന്ന ശക്തമായ നിലയിലാരുന്ന ഇന്ത്യയുടെ ഇന്നിങ്‌സിനെ പേസ് ബൗളര്&#x200d; ജോഷ് ഹേസല്&#x200d;വുഡാണ് ഇന്ന് താറുമാറാക്കിയത്. ഹേസല്&#x200d;വുഡ് 67 റണ്&#x200d;സിന് ആറു വിക്കറ്റ് വീഴ്ത്തിയപ്പോള്&#x200d; ഇന്ത്യന്&#x200d; ഇന്നിങ്‌സില്&#x200d; 274ല്&#x200d; അവസാനിച്ചു. ഇന്ത്യയുടെ പോരാട്ടം മുന്നില്&#x200d; നിന്നു നയിച്ച ചേതേശ്വര്&#x200d; പുജാരക്ക് (92) സെഞ്ച്വറി നേടാനായില്ല.</p>
<p>തലേന്നത്തെ സ്‌കോറിനോട് 25 റണ്&#x200d;സ് കൂടി കൂട്ടിച്ചേര്&#x200d;ത്ത ശേഷണാണ് ഇന്ത്യക്ക് ഇന്ന് ആദ്യ വിക്കറ്റ് നഷ്ടമായത്. അര്&#x200d;ധ സെഞ്ച്വറി പൂര്&#x200d;ത്തിയാക്കിയ അജിങ്ക്യ രഹാനെ (52) വിക്കറ്റിനു മുന്നില്&#x200d; കുടുങ്ങിയതോടെ ആതിഥേയരുടെ തകര്&#x200d;ച്ചയും ആരംഭിച്ചു. തൊട്ടടുത്ത പന്തില്&#x200d; തന്നെ കരുണ്&#x200d; നായരെ (0) ഗോള്&#x200d;ഡന്&#x200d; ഡക്കാക്കി ഹേസല്&#x200d;വുഡ് ആഞ്ഞടിച്ചു.</p>
<p>സ്റ്റാര്&#x200d;ക്കിന്റെ ഷോര്&#x200d;ട്ട് പിച്ച് പന്തില്&#x200d; അനാവശ്യമായി ബാറ്റുവെച്ച പുജാര മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. അതേ ഓവറില്&#x200d; തന്നെ അശ്വിനും (4) കുറ്റിതെറിച്ച് മടങ്ങി. ഹേസല്&#x200d;വുഡിനെതിരെ ക്ഷമയില്ലാത്ത ഷോട്ടിന് ശ്രമിച്ച് ഉമേഷ് യാദവും (1) മടങ്ങിയതോടെ ഇന്ത്യ ഒമ്പതിന് 258 എന്ന നിലയിലായി. 20 റണ്&#x200d;സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്&#x200d; നഷ്ടമായത്.</p>
<p>അവസാന വിക്കറ്റില്&#x200d; തന്ത്രപൂര്&#x200d;വം ബാറ്റ് വീശിയ വൃദ്ധിമന്&#x200d; സാഹയും (20 നോട്ടൗട്ട്) ഇശാന്ത് ശര്&#x200d;മയും (6) സന്ദര്&#x200d;ശകരുടെ കാത്തിരിപ്പ് നീട്ടി. ബൗളര്&#x200d;മാര്&#x200d;ക്ക് സഹായം ലഭിച്ച പിച്ചില്&#x200d; ഒരു സിക്‌സറും ബൗണ്ടറിയുമടക്കം മികച്ച പ്രകടനമാണ് സാഹ നടത്തിയത്. ശര്&#x200d;മ മികച്ച പിന്തുണ നല്&#x200d;കിയെങ്കിലും സ്റ്റീവ് ഒകോഫിന്റെ പന്തില്&#x200d; ഷോണ്&#x200d; മാര്&#x200d;ഷിന് ക്യാച്ച് നല്&#x200d;കി മടങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cricket-india-vs-australia-2nd-test-india-win-by-75-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
