<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>INDvsENG &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indvseng/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 Aug 2018 11:20:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>INDvsENG &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സതാംപ്ടണ്&#x200d; ടെസ്റ്റ്: ഇംഗ്ലണ്ടിന് തകര്&#x200d;ച്ചയോടെ തുടക്കം</title>
		<link>https://www.chandrikadaily.com/southampton-test-england-lost-3rd-wicket.html</link>
					<comments>https://www.chandrikadaily.com/southampton-test-england-lost-3rd-wicket.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 Aug 2018 11:16:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[INDvsENG]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100835</guid>

					<description><![CDATA[ലണ്ടന്&#x200d;: ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്&#x200d; ആതിഥേയര്&#x200d;ക്ക്് തകര്&#x200d;ച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് പതിനഞ്ചു റണ്&#x200d;സ് ചേര്&#x200d;ക്കുതിനിടെ രണ്ടുവിക്കറ്റുകള്&#x200d; നഷ്ടമായി. ഓപ്പണര്&#x200d; കീറ്റന്&#x200d; ജെന്നിങ്‌സനെയും നായകന്&#x200d; ജോ റൂട്ടിനേയുമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മൂന്നാം ഓവറിലെ ആദ്യപന്തില്&#x200d; സ്‌കോര്&#x200d;ബോര്&#x200d;ഡില്&#x200d; ഒരു റണ്ണു മാത്രമുള്ളപ്പോള്&#x200d; ഓപ്പണര്&#x200d; കീറ്റന്&#x200d; ജെന്നിങ്‌സനെ(പൂജ്യം) ജസ്പ്രീത് ബുംമ്ര എല്&#x200d;ബിയില്&#x200d; കുരുക്കുകയായിരുന്നു. തുടര്&#x200d;ന്ന് ക്രീസിലെത്തിയ നായകന്&#x200d; റൂട്ടിനെ (14 പന്തില്&#x200d; നാല് റണ്&#x200d;സ്) ഇഷാന്ത് ശര്&#x200d;മയും പുറത്താക്കി. എല്&#x200d;ബിയില്&#x200d; കുരുങ്ങി തന്നെയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്&#x200d; ആതിഥേയര്&#x200d;ക്ക്് തകര്&#x200d;ച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് പതിനഞ്ചു റണ്&#x200d;സ് ചേര്&#x200d;ക്കുതിനിടെ രണ്ടുവിക്കറ്റുകള്&#x200d; നഷ്ടമായി. ഓപ്പണര്&#x200d; കീറ്റന്&#x200d; ജെന്നിങ്‌സനെയും നായകന്&#x200d; ജോ റൂട്ടിനേയുമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.</p>
<p>മൂന്നാം ഓവറിലെ ആദ്യപന്തില്&#x200d; സ്‌കോര്&#x200d;ബോര്&#x200d;ഡില്&#x200d; ഒരു റണ്ണു മാത്രമുള്ളപ്പോള്&#x200d; ഓപ്പണര്&#x200d; കീറ്റന്&#x200d; ജെന്നിങ്‌സനെ(പൂജ്യം) ജസ്പ്രീത് ബുംമ്ര എല്&#x200d;ബിയില്&#x200d; കുരുക്കുകയായിരുന്നു. തുടര്&#x200d;ന്ന് ക്രീസിലെത്തിയ നായകന്&#x200d; റൂട്ടിനെ (14 പന്തില്&#x200d; നാല് റണ്&#x200d;സ്) ഇഷാന്ത് ശര്&#x200d;മയും പുറത്താക്കി. എല്&#x200d;ബിയില്&#x200d; കുരുങ്ങി തന്നെയാണ് റൂട്ടും പുറത്തായത്. ഒടുവില്&#x200d; വിവരം ലഭിക്കുമ്പോള്&#x200d; 12 ഓവറില്&#x200d; രണ്ടിന് 26റ ണ്&#x200d;സെന്ന നിലയിലാണ് ഇംഗ്ലണ്ട്. അലസ്റ്റയര്&#x200d; കുക്കും (15) ജോണി ബെയര്&#x200d;സ്‌റ്റോയുമാണ് (അഞ്ച് ) ക്രീസില്&#x200d;.</p>
<p>അഞ്ചു മത്സരങ്ങള്&#x200d; അടങ്ങിയ ടെസ്റ്റ് പരമ്പരയില്&#x200d; 2-1ന് മുന്നിലാണ് ഇംഗ്ലണ്ട്. ആദ്യ രണ്ടു മത്സരങ്ങളില്&#x200d; തോറ്റ ഇന്ത്യ മൂന്നാം ടെസ്റ്റില്&#x200d; 203 റണ്&#x200d;സിന്റെ വമ്പന്&#x200d; വിജയം സ്വന്തമാക്കുകയായിരുന്നു. മൂന്നാം ടെസ്റ്റിലെ ടീമില്&#x200d; നിന്നും മാറ്റം വരുത്താതെയാണ് ഇന്ത്യ ടീമിനെ ഇറക്കിയത്. വിരാട് കോഹ്‌ലി നായകനായ ശേഷം ഇതാദ്യമായാണ് ഇന്ത്യന്&#x200d; ടീം മാറ്റമില്ലാതെ ടെസ്റ്റിനിറങ്ങുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/southampton-test-england-lost-3rd-wicket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിരാത് വീരന്&#x200d;</title>
		<link>https://www.chandrikadaily.com/eng-vs-ind-3rd-test-day-3-live-india-declare-with-a-lead-of-520-runs.html</link>
					<comments>https://www.chandrikadaily.com/eng-vs-ind-3rd-test-day-3-live-india-declare-with-a-lead-of-520-runs.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Aug 2018 17:02:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[INDvsENG]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99715</guid>

					<description><![CDATA[നോട്ടിംഗ്ഹാം: വീണ്ടും നായകനൊത്ത പ്രകടനവുമായി വിരാത് കോലി&#8230;. ലോക ക്രിക്കറ്റിലെനമ്പര്&#x200d; വണ്&#x200d; ബാറ്റ്‌സ്മാന്&#x200d; മറ്റാരുമല്ലെന്ന് തെളിയിക്കുന്ന അച്ചടക്കമുള്ള സെഞ്ച്വറി ഇന്നിംഗ്‌സില്&#x200d; ഇന്ത്യയെ നായകന്&#x200d; മുന്നില്&#x200d; നിന്ന് നയിച്ചു. മൂന്നാം ടെസ്റ്റിലുടനീളം ഡ്രൈവിംഗ് സീറ്റിലുള്ള കോലിയുടെ ഇന്ത്യ ശക്തമായ ലീഡിലും ഉയരത്തിലുമാണ്. മൂന്നാം ദിവസം ബാറ്റ് ചെയ്ത് കോലിയുടെ സെഞ്ച്വറിയും ചേതേശ്വര്&#x200d; പൂജാരയുടെ ചെറുത്തുനില്&#x200d;പ്പുമെല്ലാമായി ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്&#x200d; ചായക്ക് പിരിയുമ്പോള്&#x200d; അഞ്ച് വിക്കറ്റിന് 282 റണ്&#x200d;സ് എന്ന ശക്തമായ നിലയിലാണ്. അഞ്ച് വിക്കറ്റുകള്&#x200d; ബാക്കി നില്&#x200d;ക്കെ 450 [&#8230;]]]></description>
										<content:encoded><![CDATA[<p>നോട്ടിംഗ്ഹാം: വീണ്ടും നായകനൊത്ത പ്രകടനവുമായി വിരാത് കോലി&#8230;. ലോക ക്രിക്കറ്റിലെനമ്പര്&#x200d; വണ്&#x200d; ബാറ്റ്‌സ്മാന്&#x200d; മറ്റാരുമല്ലെന്ന് തെളിയിക്കുന്ന അച്ചടക്കമുള്ള സെഞ്ച്വറി ഇന്നിംഗ്‌സില്&#x200d; ഇന്ത്യയെ നായകന്&#x200d; മുന്നില്&#x200d; നിന്ന് നയിച്ചു. മൂന്നാം ടെസ്റ്റിലുടനീളം ഡ്രൈവിംഗ് സീറ്റിലുള്ള കോലിയുടെ ഇന്ത്യ ശക്തമായ ലീഡിലും ഉയരത്തിലുമാണ്. മൂന്നാം ദിവസം ബാറ്റ് ചെയ്ത് കോലിയുടെ സെഞ്ച്വറിയും ചേതേശ്വര്&#x200d; പൂജാരയുടെ ചെറുത്തുനില്&#x200d;പ്പുമെല്ലാമായി ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്&#x200d; ചായക്ക് പിരിയുമ്പോള്&#x200d; അഞ്ച് വിക്കറ്റിന് 282 റണ്&#x200d;സ് എന്ന ശക്തമായ നിലയിലാണ്. അഞ്ച് വിക്കറ്റുകള്&#x200d; ബാക്കി നില്&#x200d;ക്കെ 450 റണ്&#x200d;സാണ് ടീമിന്റെ ലീഡ്.</p>
<p>കോലിയായിരുന്നു ഹീറോ. ആദ്യ ഇന്നിംഗ്‌സില്&#x200d; സെഞ്ച്വറിക്കടുത്ത പ്രകടനം നടത്തിയ ചാമ്പ്യന്&#x200d; നായകന്&#x200d; ഇന്നലെ രാവിലെ മുതല്&#x200d; ക്രീസില്&#x200d; സജീവമായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്&#x200d; സെഞ്ച്വറിക്ക്് തൊട്ടരികെ പറ്റിയ പിഴവില്&#x200d; നല്ല ബോധ്യമുള്ളതിനാല്&#x200d; അതീവ ജാഗരൂകമായിരുന്നു കോലിയുടെ രണ്ടാം ഇന്നിംഗ്‌സ്. ഒന്നാം ഇന്നിംഗ്‌സില്&#x200d; കോലിയുടെ വിക്കറ്റ് നേടിയ സ്പിന്നര്&#x200d; ആദില്&#x200d; റഷീദിനെ കൂടുതല്&#x200d; സമയം ഇംഗ്ലീഷ് നായകന്&#x200d; ജോ റൂട്ട് രംഗത്തിറക്കിയിരുന്നു. പക്ഷേ ജാഗ്രതയില്&#x200d; കോലി പിറകോട്ട്് പോയില്ല. ചായക്ക് പിരിയുമ്പോള്&#x200d; 93 റണ്&#x200d;സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ആദ്യ രണ്ട് സെഷനില്&#x200d; ഇന്ത്യക്ക് ഇന്നലെ നഷ്ടമായത് പൂജാരയെ മാത്രം. സ്‌പെഷ്യലിസ്റ്റ് ടെസ്റ്റ് ബാറ്റ്‌സ്മാന്&#x200d; എന്ന ഖ്യാതിയില്&#x200d; ടീമിലെത്തിയ പുജാര രണ്ടാം ടെസ്റ്റില്&#x200d; പരാജയമായിരുന്നു. ഇന്നലെ ക്ഷമയുടെ പ്രതീകമായി സ്വതസിദ്ധമായ ശാന്ത ശൈലിയില്&#x200d; അദ്ദേഹം കളിച്ചു. 208 പന്തുകള്&#x200d; നേരിട്ട് 72 റണ്&#x200d;സ് നേടി. ഒമ്പത് ബൗണ്ടറികള്&#x200d; നിറഞ്ഞ ഇന്നിംഗ്‌സിന് പക്ഷേ ബെന്&#x200d; സ്റ്റോക്ക്‌സ് അന്ത്യമിട്ടു. പ്രതീക്ഷിച്ചതിലും താഴ്ന്ന വന്ന സ്‌റഅറോക്ക്‌സിന്റെ ഇന്&#x200d;സ്വിംഗര്&#x200d; ബാറ്റില്&#x200d; തട്ടി ഒന്നാം സ്ലിപ്പില്&#x200d; അലിസ്റ്റര്&#x200d; കുക്കിന്റെ കരങ്ങളിലാണെത്തിയത്.</p>
<p>പകരം കൂട്ടിനെത്തിയ വൈസ് ക്യാപ്റ്റന്&#x200d; രഹാനെയെ സാക്ഷി നിര്&#x200d;ത്തിയാണ് കോലി സെഞ്ച്വറിയിലെത്തിയത്. മൂന്നക്കത്തിലേക്കുള്ള യാത്രയില്&#x200d; ജിമ്മി ആന്&#x200d;ഡേഴ്‌സന്റെ പന്തുകള്&#x200d; കോലിയെ വിഷമിപ്പിച്ചിരുന്നു. 97 ല്&#x200d; സ്ലിപ്പില്&#x200d; അദ്ദേഹത്തിന് ലൈഫും കിട്ടി. കരിയറിലെ 21-ാമത് സെഞ്ച്വറി തികച്ചതും 103 ല്&#x200d; കോലി പുറത്തായി. വോഗ്‌സിന്റെ പന്തില്&#x200d; വിക്കറ്റിന് മുന്നില്&#x200d; കുരുങ്ങിയായിരുന്നു ഇന്ത്യന്&#x200d; നായകന്റെ മടക്കം. റിഷാഭ് പന്ത് പകരമെത്തിയെങ്കിലും ആദ്യ ഇന്നിംഗ്‌സിലെ മികവ് പ്രകടിപ്പിക്കാന്&#x200d; കഴിഞ്ഞില്ല. ആറ് പന്തില്&#x200d; ഒരു റണ്ണാണ് യുവതാരം നേടിയത്. വിക്കറ്റ് ആന്&#x200d;ഡേഴ്‌സണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eng-vs-ind-3rd-test-day-3-live-india-declare-with-a-lead-of-520-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്നാം ടെസ്റ്റ്: റൂട്ട് പുറത്ത്, ഇംഗ്ലണ്ട് നാലിന് 4/88</title>
		<link>https://www.chandrikadaily.com/enland-lost-fourth-wicket-in-nottingham-test.html</link>
					<comments>https://www.chandrikadaily.com/enland-lost-fourth-wicket-in-nottingham-test.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Aug 2018 14:22:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[INDvsENG]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99470</guid>

					<description><![CDATA[ലണ്ടന്&#x200d; : മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്&#x200d; ഇംഗ്ലണ്ടിന് നാലാം വിക്കറ്റും നഷ്ടമായി. 16 റണ്&#x200d;സെടുത്ത നായകന്&#x200d; ജോ റൂട്ടിനെയാണ് ആതിഥേയര്&#x200d;ക്ക് ഒടുവില്&#x200d; നഷ്ടമായത്. ഹര്&#x200d;ദ്ദിക് പാണ്ഡ്യക്കാണ് വിക്കറ്റ്. ആദ്യ വിക്കറ്റില്&#x200d; 54 റണ്&#x200d;സ് കൂട്ടുക്കെട്ട് ഉയര്&#x200d;ത്തിയ ആതിഥേയര്&#x200d;ക്ക് തുടര്&#x200d;ച്ചയായി രണ്ടു വിക്കറ്റുകള്&#x200d; നഷ്ടമാവുകയായിരുന്നു. അലസ്റ്റയര്&#x200d; കുക്ക് (29), പോപ് (10) എന്നിവരെ ഇഷാന്ത് ശര്&#x200d;മ മടക്കിയപ്പോള്&#x200d; ഓപണര്&#x200d; ജെന്നിങ്‌സിനെ (20) ബുംമ്ര വീഴ്ത്തി. ഒടുവില്&#x200d; വിവരം ലഭിക്കുമ്പോള്&#x200d; നാലിന് 88 നിലയിലാണ് ഇംഗ്ലണ്ട്. നിലവില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d; : മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്&#x200d; ഇംഗ്ലണ്ടിന് നാലാം വിക്കറ്റും നഷ്ടമായി. 16 റണ്&#x200d;സെടുത്ത നായകന്&#x200d; ജോ റൂട്ടിനെയാണ് ആതിഥേയര്&#x200d;ക്ക് ഒടുവില്&#x200d; നഷ്ടമായത്. ഹര്&#x200d;ദ്ദിക് പാണ്ഡ്യക്കാണ് വിക്കറ്റ്. ആദ്യ വിക്കറ്റില്&#x200d; 54 റണ്&#x200d;സ് കൂട്ടുക്കെട്ട് ഉയര്&#x200d;ത്തിയ ആതിഥേയര്&#x200d;ക്ക് തുടര്&#x200d;ച്ചയായി രണ്ടു വിക്കറ്റുകള്&#x200d; നഷ്ടമാവുകയായിരുന്നു. അലസ്റ്റയര്&#x200d; കുക്ക് (29), പോപ് (10) എന്നിവരെ ഇഷാന്ത് ശര്&#x200d;മ മടക്കിയപ്പോള്&#x200d; ഓപണര്&#x200d; ജെന്നിങ്‌സിനെ (20) ബുംമ്ര വീഴ്ത്തി. ഒടുവില്&#x200d; വിവരം ലഭിക്കുമ്പോള്&#x200d; നാലിന് 88 നിലയിലാണ് ഇംഗ്ലണ്ട്. നിലവില്&#x200d; ഇന്ത്യയ്ക്ക് 241 റണ്&#x200d;സിന്റെ ലീഡുണ്ട്.</p>
<p>ആദ്യ രണ്ടു ടെസ്റ്റുകളില്&#x200d; തോറ്റ ഇന്ത്യ, നായകന്&#x200d; വിരാട് കോഹ്‌ലിയുടേയും (97) അജിന്&#x200d; റഹാനെയുടേയും (81) മികവിലാണ് ഒന്നാം ഇന്നിങ്‌സില്&#x200d; 329 റണ്&#x200d;സ് നേടിയത്. രണ്ടാം ദിനം ആറിന് 307 റണ്&#x200d;സ് എന്ന നിലയില്&#x200d; ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ആറു റണ്&#x200d;സ് ചേര്&#x200d;ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകള്&#x200d; നഷ്ടമാവുകയായിരുന്നു.<br />
ഇംഗ്ലണ്ടിനായി ആന്&#x200d;ഡേഴ്‌സന്&#x200d;, സ്റ്റുവാര്&#x200d;ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവര്&#x200d; മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റ മല്&#x200d;സരം കളിക്കുന്ന ഋഷഭ് പന്ത് (51 പന്തില്&#x200d; 24), രവിചന്ദ്രന്&#x200d; അശ്വിന്&#x200d; (17 പന്തില്&#x200d; 14), മുഹമ്മദ് ഷാമി (അഞ്ചു പന്തില്&#x200d; മൂന്ന്), ജസ്പ്രീത് ബുംമ്ര (0) എന്നിവരാണ് ഇന്ന് പുറത്തായത്. ഇഷാന്ത് ശര്&#x200d;മ ഒരു റണ്ണോടെ പുറത്താകാതെ നിന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/enland-lost-fourth-wicket-in-nottingham-test.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോര്&#x200d;ഡ്‌സ് ടെസ്റ്റിന് നാളെ തുടക്കം: ഇന്ത്യ സമ്മര്&#x200d;ദ്ദത്തില്&#x200d;, പൂജാര തിരിച്ചെത്തിയേക്കും</title>
		<link>https://www.chandrikadaily.com/england-v-india-debutant-ollie-pope-confident-heading-into-test-arena.html</link>
					<comments>https://www.chandrikadaily.com/england-v-india-debutant-ollie-pope-confident-heading-into-test-arena.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Aug 2018 17:38:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[INDvsENG]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98102</guid>

					<description><![CDATA[ലോര്&#x200d;ഡ്‌സ്:എജ്ബാസ്റ്റണിലെ തോല്&#x200d;വി മറക്കാറായിട്ടില്ല&#8230; വിജയത്തിന് തൊട്ടരികില്&#x200d; പരാജയം രുചിക്കേണ്ട അവസ്ഥ വിരാത് കോലി എന്ന നായകന് വേദനാജനകമായിരുന്നു. വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന നായകന്&#x200d; സ്വന്തം ടീമിനെ വിജയിപ്പിക്കുമെന്ന് കളി കണ്ടവരെവല്ലാം മോഹിച്ച സന്ദര്&#x200d;ഭത്തിലായിരുന്നു ബെന്&#x200d; സ്‌റ്റോക്ക്‌സിന്റെ ആ ലെഗ് ബിഫോര്&#x200d; അപ്പീല്&#x200d;&#8230; ക്രിസ് വിട്ട് പന്തിനെ പ്രതിരോധിക്കാന്&#x200d; ശ്രമിച്ച കോലി ശരിക്കും പ്ലംബ്ഡ് ആയിരുന്നു. പക്ഷേ മറ്റൊരു ഉപാധിയുമില്ലാത്തതിനാല്&#x200d; റിവ്യൂ അപ്പീല്&#x200d; നല്&#x200d;കി. രക്ഷയുണ്ടായിരുന്നില്ല&#8230; നാളെ മുതല്&#x200d; രണ്ടാം ടെസ്റ്റാണ്. വേദി ലോര്&#x200d;ഡ്‌സ്&#8230; എജ്ബാസ്റ്റണിലേതിന് സമാനമായ സാഹചര്യം. അഞ്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>ലോര്&#x200d;ഡ്‌സ്:എജ്ബാസ്റ്റണിലെ തോല്&#x200d;വി മറക്കാറായിട്ടില്ല&#8230; വിജയത്തിന് തൊട്ടരികില്&#x200d; പരാജയം രുചിക്കേണ്ട അവസ്ഥ വിരാത് കോലി എന്ന നായകന് വേദനാജനകമായിരുന്നു. വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന നായകന്&#x200d; സ്വന്തം ടീമിനെ വിജയിപ്പിക്കുമെന്ന് കളി കണ്ടവരെവല്ലാം മോഹിച്ച സന്ദര്&#x200d;ഭത്തിലായിരുന്നു ബെന്&#x200d; സ്‌റ്റോക്ക്‌സിന്റെ ആ ലെഗ് ബിഫോര്&#x200d; അപ്പീല്&#x200d;&#8230; ക്രിസ് വിട്ട് പന്തിനെ പ്രതിരോധിക്കാന്&#x200d; ശ്രമിച്ച കോലി ശരിക്കും പ്ലംബ്ഡ് ആയിരുന്നു. പക്ഷേ മറ്റൊരു ഉപാധിയുമില്ലാത്തതിനാല്&#x200d; റിവ്യൂ അപ്പീല്&#x200d; നല്&#x200d;കി. രക്ഷയുണ്ടായിരുന്നില്ല&#8230;</p>
<p>നാളെ മുതല്&#x200d; രണ്ടാം ടെസ്റ്റാണ്. വേദി ലോര്&#x200d;ഡ്‌സ്&#8230; എജ്ബാസ്റ്റണിലേതിന് സമാനമായ സാഹചര്യം. അഞ്ച് മല്&#x200d;സര പരമ്പരയില്&#x200d; ശക്തമായി തിരിച്ചുവരണമെങ്കില്&#x200d; ലോര്&#x200d;ഡ്‌സില്&#x200d; ആദ്യ ദിവസം മുതല്&#x200d; കോലി മാത്രം കരുത്ത്് കാണിച്ചാല്&#x200d; പോര-മുഴുവന്&#x200d; ടീം അദ്ദേഹത്തിനൊപ്പം നില്&#x200d;ക്കണം.ഇംഗ്ലണ്ട് ആത്മവിശ്വാസത്തിലാണ്-ഇന്ത്യന്&#x200d; ബാറ്റ്‌സ്മാന്മാരെ വീഴ്ത്താന്&#x200d; കഴിയുമെന്ന വിശ്വാസത്തിലാണ് അവര്&#x200d; സംസാരിക്കുന്നത്. ഈ വിശ്വാസത്തോടെയാണ് അവര്&#x200d; ഇന്നലെ ലോര്&#x200d;ഡ്‌സില്&#x200d; പരിശീലനം നടത്തിയത്. വിരാത് കോലിയെ പിടിച്ചാല്&#x200d; ഇന്ത്യയെ പിടിക്കുന്നതിന് തുല്യമാണെന്ന് പറയാതെ പറയുകയാണ് ജോ റൂട്ട് എന്ന ഇംഗ്ലീഷ് നായകന്&#x200d;.</p>
<p>എജ്ബാസ്റ്റണില്&#x200d; പരാജയമുഖത്തായിരുന്നു പലവട്ടം ഇംഗ്ലീഷുകാര്&#x200d;. നാല് ദിവസം മാത്രം ദീര്&#x200d;ഘിച്ച മല്&#x200d;സരത്തിന്റെ ആദ്യ ദിവസം അവര്&#x200d; കരുത്ത പ്രകടിപ്പിച്ചുവെങ്കിലും ഇന്ത്യ അവസാന സെഷനില്&#x200d; തിരിച്ചെത്തി. രണ്ടാം ദിവസം കോലി മികവില്&#x200d; ഇന്ത്യന്&#x200d; ബാറ്റിംഗ് പൊരുതി നിന്നു. മൂന്നാം ദിവസം ഇംഗ്ലീഷ് രണ്ടാം ഇന്നിംഗ്‌സ് ഇന്ത്യന്&#x200d; പേസ് ബൗളിംഗിന് മുന്നില്&#x200d; ചീട്ടുകൊട്ടാരം പോലെ തകര്&#x200d;ന്നപ്പോള്&#x200d; 194 റണ്&#x200d;സെന്ന ഇന്ത്യന്&#x200d; വിജയലക്ഷ്യം എളുപ്പമാണെന്നാണ് കരുതിയത്. പക്ഷേ അതേ ദിവസം അവസാന സെഷനില്&#x200d; ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്&#x200d; അവര്&#x200d; സ്വന്തമാക്കിയതോടെ നാലാം ദിവസം ബലാബലമായി. മല്&#x200d;സരത്തിന്റെ അവസാന ദിവസത്തില്&#x200d; കോലിയും ഹാര്&#x200d;ദ്ദിക് പാണ്ഡ്യയും ചേര്&#x200d;ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റുമെന്ന ഘട്ടത്തില്&#x200d; നിന്നാണ് ബെന്&#x200d; സ്റ്റോക്ക്‌സ് കരുത്തനായി നിന്നത്.</p>
<p>ഇന്ത്യക്ക് വെല്ലുവിളി ബാറ്റിംഗ് തന്നെയാണ്. ടീം കോമ്പിനേഷന്റെ കാര്യത്തില്&#x200d; ധാരണയായിട്ടില്ല. എജ്ബാസ്റ്റണില്&#x200d; കളിച്ച അതേ സംഘത്തെ നിലനിര്&#x200d;ത്തണമോ അതോ ബാറ്റിംഗ്-ബൗളിംഗ് ലൈനപ്പുകളില്&#x200d; മാറ്റം വേണമോ എന്ന കാര്യത്തില്&#x200d; ടീം മാനേജ്‌മെന്റ്് തുറന്ന ചര്&#x200d;ച്ചകളിലാണ്. നാളെ രാവിലെ മാത്രമേ അന്തിമ ഇലവനെ പ്രഖ്യാപിക്കു.</p>
<p>രണ്ട് ഓപ്ഷനുകളാണ് കോലിക്ക്് മുന്നിലുള്ളത്. ചേതേശ്വര്&#x200d; പൂജാരക്ക്് അവസരം നല്&#x200d;കുക. അപ്പോള്&#x200d; ആരെ മാറ്റുമെന്നതാണ് ചോദ്യം. ശിഖര്&#x200d; ധവാന്&#x200d;, ലോകേഷ് രാഹുല്&#x200d;, അജിങ്കയ രഹാനെ എന്നിവരെല്ലാം ആദ്യ ടെസ്റ്റില്&#x200d; പരാജയമായിരുന്നു. ഇവരില്&#x200d; ആരെ മാറ്റി പൂജാരയെ കളിപ്പിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം എളുപ്പമല്ല. ടീമില്&#x200d; ആര്&#x200d;. അശ്വിനെ കൂടാതെ രണ്ടാമതൊരു സ്പിന്നര്&#x200d; കൂടി വേണമെന്ന വാദവും ശക്തമാണ്. കുല്&#x200d;ദീപ് യാദവിന് അവസരം നല്&#x200d;കിയാല്&#x200d; ഇംഗ്ലീഷ് ബാറ്റിംഗ് ലൈനപ്പിനെ വെല്ലുവിളിക്കാന്&#x200d; കഴിയുമെന്നാണ് മുതിര്&#x200d;ന്ന താരങ്ങളെല്ലാം പറയുന്നത്. ഹാര്&#x200d;ദ്ദിക് പാണ്ഡ്യക്ക് പകരം കുല്&#x200d;ദിപ് വരാനാണ് സാധ്യത. ഇംഗ്ലീഷ് സംഘത്തില്&#x200d; രണ്ട് മാറ്റങ്ങളുണ്ടാവും. കോടതി കേസുകള്&#x200d; കാരണം ബെന്&#x200d; സ്‌റ്റോക്ക്‌സ് കളിക്കുന്നില്ല. ആദ്യ ടെസ്റ്റില്&#x200d; പരാജയമായ ഡേവിഡ് മലാനും അവസരമുണ്ടാവില്ല. നല്ല കാലാവസ്ഥയാണ് മല്&#x200d;സരത്തിന്റെ ആദ്യ നാല് ദിവസങ്ങളില്&#x200d; പ്രവചിക്കപ്പെട്ടിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/england-v-india-debutant-ollie-pope-confident-heading-into-test-arena.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബര്&#x200d;മിങാം ടെസ്റ്റ്: ഇന്ത്യക്ക് തോല്&#x200d;വി; കുറാന്&#x200d; കളിയിലെ താരം</title>
		<link>https://www.chandrikadaily.com/england-beat-india-by-31-runs-in-first-test.html</link>
					<comments>https://www.chandrikadaily.com/england-beat-india-by-31-runs-in-first-test.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 04 Aug 2018 15:29:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[INDvsENG]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97570</guid>

					<description><![CDATA[ബര്&#x200d;മിങാം: ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്്റ്റ് പരമ്പരിയിലെ ആദ്യടെസ്റ്റില്&#x200d; ഇന്ത്യക്ക് തോല്&#x200d;വി. 31 റണ്&#x200d;സിനാണ് ആതിഥേയര്&#x200d; ജയിച്ചു കയറിയത്. ഇതോടെ അഞ്ചു മത്സരങ്ങള്&#x200d; അടങ്ങിയ പരമ്പരയില്&#x200d; ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. നാലാം ദിനമായ ഇന്നലെ കളി തുടങ്ങുമ്പോള്&#x200d; അഞ്ചു വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്&#x200d; 84 റണ്&#x200d;സ് കൂടി ആവശ്യമായിരുന്ന ഇന്ത്യക്ക് 52 റണ്&#x200d;സ് ചേര്&#x200d;ക്കുന്നതിനിടെ വിക്കറ്റുകളെല്ലാം നഷ്ടമാവുകയായിരുന്നു. ഓള്&#x200d;റൗണ്ട് മികവ് പ്രകടിപ്പിച്ച സാം കുറാന്&#x200d; ആണ് കളിയിലെ കേമന്&#x200d;. സ്‌കോര്&#x200d; ചുരുക്കത്തില്&#x200d;: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 287 (ജോ [&#8230;]]]></description>
										<content:encoded><![CDATA[<p>ബര്&#x200d;മിങാം: ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്്റ്റ് പരമ്പരിയിലെ ആദ്യടെസ്റ്റില്&#x200d; ഇന്ത്യക്ക് തോല്&#x200d;വി. 31 റണ്&#x200d;സിനാണ് ആതിഥേയര്&#x200d; ജയിച്ചു കയറിയത്. ഇതോടെ അഞ്ചു മത്സരങ്ങള്&#x200d; അടങ്ങിയ പരമ്പരയില്&#x200d; ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. നാലാം ദിനമായ ഇന്നലെ കളി തുടങ്ങുമ്പോള്&#x200d; അഞ്ചു വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്&#x200d; 84 റണ്&#x200d;സ് കൂടി ആവശ്യമായിരുന്ന ഇന്ത്യക്ക് 52 റണ്&#x200d;സ് ചേര്&#x200d;ക്കുന്നതിനിടെ വിക്കറ്റുകളെല്ലാം നഷ്ടമാവുകയായിരുന്നു. ഓള്&#x200d;റൗണ്ട് മികവ് പ്രകടിപ്പിച്ച സാം കുറാന്&#x200d; ആണ് കളിയിലെ കേമന്&#x200d;.</p>
<p>സ്‌കോര്&#x200d; ചുരുക്കത്തില്&#x200d;: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 287 (ജോ റൂട്ട് 80, ബെയര്&#x200d;സ്റ്റോ 70, കീറ്റണ്&#x200d; ജെന്നിങ്സ് 42. അശ്വിന്&#x200d; 4/62). ഇന്ത്യ ഒന്നാം ഇന്നിങ്സ് 274 (വിരാത് കോലി 149, ശിഖര്&#x200d; ധവാന്&#x200d; 26. കുറാന്&#x200d; 4/74). ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് 180 (കുറാന്&#x200d; 63, ബെയര്&#x200d;സ്റ്റോ 28. അശ്വിന്&#x200d; 4/59). ഇന്ത്യ രണ്ടാം ഇന്നിങ്സ് 162 (വിരാത് കോലി 51, ഹര്&#x200d;ദിക് പാണ്ഡ്യ 31. ബെന്&#x200d; സ്റ്റോക്സ് 4/40). ആഗസ്ത് ഒമ്പതിന് രണ്ടാം ടെസ്റ്റിന് തുടക്കമാവും.</p>
<p>43 റണ്&#x200d;സുമായി കോലിയും 18 റണ്&#x200d;സുമായി ദിനേശ് കാര്&#x200d;ത്തിക്കും ക്രീസില്&#x200d; നില്&#x200d;ക്കെ വിജയപ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യക്ക് ഇന്നലെ ആദ്യ ഓവറില്&#x200d; തന്നെ തിരിച്ചടിയേറ്റു. ജെയിംസ് ആന്റേഴ്സന്റെ ഓവറിലെ അവസാന പന്തില്&#x200d; കാര്&#x200d;ത്തിക്കിന്റെ ബാറ്റിലുരസിയ പന്ത് സെക്കന്റ് സ്ലിപ്പില്&#x200d; ഡേവിഡ് മലാന്&#x200d; കൈയിലൊതുക്കുകയായിരുന്നു. നാലാം ദിനത്തില്&#x200d; ഇന്ത്യക്ക് ഒരു റണ്&#x200d; പോലും കൂടിച്ചേര്&#x200d;ക്കാന്&#x200d; കഴിയുന്നതിനു മുമ്പാണ് ഇംഗ്ലണ്ട് ആഞ്ഞടിച്ചത്. പിന്നീടെത്തിയ ഹാര്&#x200d;ദിക് പാണ്ഡ്യയും കോലിയും ക്ഷമയോടെ ഇന്നിങ്സ് മുന്നോട്ടു നയിച്ചപ്പോള്&#x200d; ഇന്ത്യന്&#x200d; പ്രതീക്ഷകള്&#x200d; വീണ്ടും തളിരിട്ടു. സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കോലി പ്രതിരോധത്തിലൂന്നിയപ്പോള്&#x200d; പാണ്ഡ്യയാണ് ഈ ഘട്ടത്തില്&#x200d; കൂടുതലായും റണ്&#x200d;സ് കണ്ടെത്തിയത്. ആന്റേഴ്സനെതിരെ ബൗണ്ടറി കണ്ടെത്തിയ കോലി അര്&#x200d;ധശതകം പിന്നിട്ടു.</p>
<p>ബ്രോഡിനെ ഒരു ഓവറില്&#x200d; രണ്ടുതവണ അതിര്&#x200d;ത്തികടത്തിയ പാണ്ഡ്യ, സമ്മര്&#x200d;ദം ആതിഥേയരില്&#x200d; അടിച്ചേല്&#x200d;പ്പിക്കുന്നതിനിടെ മത്സരത്തിന്റെ ഗതി നിര്&#x200d;ണയിച്ച വിക്കറ്റ് ഇംഗ്ലണ്ട് നേടി. ബെന്&#x200d; സ്റ്റോക്സിന്റെ പന്തില്&#x200d; കോലി (51) പുറത്ത്. ഫുള്&#x200d; ലെങ്തില്&#x200d; വന്ന പന്ത് ഫല്&#x200d;ക്ക് ചെയ്യാനുള്ള ശ്രമത്തില്&#x200d; ഇന്ത്യന്&#x200d; ക്യാപ്ടന്&#x200d; വിക്കറ്റിനു മുന്നില്&#x200d; കുടുങ്ങുകയായിരുന്നു. അംപയര്&#x200d; അലീം ദാറിന്റെ തീരുമാനത്തിനെതിരെ കോലി റിവ്യൂ ചെയ്തെങ്കിലും കാര്യമുണ്ടായില്ല.</p>
<p>അതേ ഓവറില്&#x200d; തന്നെ അടുത്ത വിക്കറ്റും നഷ്ടമായി. മുഹമ്മദ് ഷമി (0) വിക്കറ്റ് കീപ്പര്&#x200d;ക്ക് ക്യാച്ച് നല്&#x200d;കി മടങ്ങിയപ്പോള്&#x200d; ഇന്ത്യ എട്ടിന് 141 എന്ന നിലയിലേക്ക് പതിച്ചു. പിന്നീടുവന്ന ഇശാന്ത് ശര്&#x200d;മ രണ്ട് ബൗണ്ടറികളുമായി പ്രതീക്ഷ പകര്&#x200d;ന്നെങ്കിലും ആദില്&#x200d; റാഷിദിന്റെ സ്പിന്നിനു മുന്നില്&#x200d; ചുവടുപിഴച്ചു. ഗൂഗ്ലിയില്&#x200d; ഇശാന്തിന്റെ പാഡില്&#x200d; പന്ത് കൊണ്ടപ്പോള്&#x200d; ആദില്&#x200d; ചെയ്ത അപ്പീല്&#x200d; അംപയര്&#x200d; നിരസിച്ചെങ്കിലും റിവ്യൂവിലൂടെ ഇംഗ്ലണ്ട് വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു.</p>
<p>ഹര്&#x200d;ദിക് പാണ്ഡ്യ (31) പത്താമനായാണ് പുറത്തായത്. ഓഫ്സൈഡിനു പുറത്തുവന്ന പന്തില്&#x200d; ബാറ്റുവെച്ച മുംബൈ താരം സ്ലിപ്പില്&#x200d; കുക്കിന് ക്യാച്ച് നല്&#x200d;കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/england-beat-india-by-31-runs-in-first-test.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിര്&#x200d;മിങാം ടെസ്റ്റ്: കോഹ്‌ലിക്ക് സെഞ്ച്വറി, ഇന്ത്യ 274ന് പുറത്ത്; ഇംഗ്ലണ്ടിന് ലീഡ്</title>
		<link>https://www.chandrikadaily.com/virat-kohli-scores-maiden-test-century-in-england.html</link>
					<comments>https://www.chandrikadaily.com/virat-kohli-scores-maiden-test-century-in-england.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 Aug 2018 18:02:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[INDvsENG]]></category>
		<category><![CDATA[kohli]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97284</guid>

					<description><![CDATA[എജ്ബാസ്റ്റണ്&#x200d;: തകര്&#x200d;പ്പന്&#x200d; സെഞ്ച്വറിയുമായി നായകന്&#x200d; വിരാത് കോലി കളം നിറഞ്ഞു. വാലറ്റക്കാരെ കൂട്ടുപിടിച്ചുള്ള മാസ്മരിക ഇന്നിംഗ്‌സില്&#x200d; ഇന്ത്യ ബാറ്റിംഗ് തകര്&#x200d;ച്ച ഒഴിവാക്കി. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം സന്ദര്&#x200d;ശകരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌ക്കോറായ 287 റണ്&#x200d;സിന് അരികിലെത്തി ഇന്ത്യ. 274 ന് ഇന്ത്യ പുറത്തായി. 13 റണ്&#x200d;സ് ഇംഗ്ലണ്ടിന് ലീഡ്. കോലി 149 റണ്&#x200d;സ് നേടി. തുടക്കത്തില്&#x200d; ഇന്ത്യക്ക് മുന്നില്&#x200d; ഇടി മിന്നലായിരുന്നു സാം കുറാന്&#x200d;. എന്ന ഇംഗ്ലീഷ് സീമര്&#x200d;. യുവ സീമറുടെ സീം സ്‌പെല്ലില്&#x200d; ഇന്ത്യന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>എജ്ബാസ്റ്റണ്&#x200d;: തകര്&#x200d;പ്പന്&#x200d; സെഞ്ച്വറിയുമായി നായകന്&#x200d; വിരാത് കോലി കളം നിറഞ്ഞു. വാലറ്റക്കാരെ കൂട്ടുപിടിച്ചുള്ള മാസ്മരിക ഇന്നിംഗ്‌സില്&#x200d; ഇന്ത്യ ബാറ്റിംഗ് തകര്&#x200d;ച്ച ഒഴിവാക്കി. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം സന്ദര്&#x200d;ശകരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌ക്കോറായ 287 റണ്&#x200d;സിന് അരികിലെത്തി ഇന്ത്യ. 274 ന് ഇന്ത്യ പുറത്തായി. 13 റണ്&#x200d;സ് ഇംഗ്ലണ്ടിന് ലീഡ്. കോലി 149 റണ്&#x200d;സ് നേടി.</p>
<p>തുടക്കത്തില്&#x200d; ഇന്ത്യക്ക് മുന്നില്&#x200d; ഇടി മിന്നലായിരുന്നു സാം കുറാന്&#x200d;. എന്ന ഇംഗ്ലീഷ് സീമര്&#x200d;. യുവ സീമറുടെ സീം സ്‌പെല്ലില്&#x200d; ഇന്ത്യന്&#x200d; മുന്&#x200d;നിര ആടിയുലഞ്ഞ കാഴ്ച്ചയില്&#x200d; ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്&#x200d; പക്ഷേ കോലി പൊരുതി നിന്നു. തുടക്കത്തില്&#x200d; ഇന്ത്യക്കായിരുന്നു മേല്&#x200d;കൈ. മുഹമ്മദ് ഷമി അവസാന വിക്കറ്റും നേടി ഇംഗ്ലീഷ് ഇന്നിംഗ്‌സ് 287 ല്&#x200d; അവസാനിപ്പിച്ചിരുന്നു. തുടര്&#x200d;ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മുരളി വിജയും ശിഖര്&#x200d; ധവാനും അര്&#x200d;ധസെഞ്ച്വറി സഖ്യവും പടുത്തുയര്&#x200d;ത്തിയപ്പോള്&#x200d; കാര്യങ്ങള്&#x200d; സന്ദര്&#x200d;ശകരുടെ വഴിയിലേക്ക്് വരുമെന്നാണ് കരുതിയത്. പക്ഷേ അവിടെയാണ് കുറാന്&#x200d; എന്ന മിന്നലെത്തിയത്. വിക്കറ്റ് പോവാതെ 50 ല്&#x200d; നിന്നും ഇന്ത്യ ലഞ്ചിന് പിരിഞ്ഞത് മൂന്ന് വിക്കറ്റിന് 76 റണ്&#x200d;സ് എന്ന നിലയില്&#x200d;. ലഞ്ചിന് ശേഷവും കുറാനും ബെന്&#x200d; സ്റ്റോക്ക്‌സും പേസാക്രമണം തുടര്&#x200d;ന്നത് ഇന്ത്യക്ക്് വിനയായപ്പോള്&#x200d; ക്യാപ്റ്റന്&#x200d; വിരാത് കോലിയുടെ വേഗവും ഭാഗ്യവും ടീമിന് തുണയായി.</p>
<p>നല്ല ബാറ്റിംഗ് സാഹചര്യമായിരുന്നു എജ്ബാസ്റ്റണില്&#x200d;. ആദ്യദിവസം കണ്ട മൂവ്‌മെന്റ് ന്യൂബോള്&#x200d; ബൗളര്&#x200d;മാരെ തുണച്ചിരുന്നില്ല. ജിമ്മി ആന്&#x200d;ഡേഴ്‌സണെയും സ്റ്റിയൂവര്&#x200d;ട്ട്് ബ്രോഡിനെയും ധവാനും മുരളിയും നന്നായി നേരിട്ടു. വേഗതയിലേക്കോ, ആവേശത്തിലേക്കോ പോവാതെ പക്വമായ ഇന്നിംഗ്‌സ്. മോഹിപ്പിക്കുന്ന പന്തുകളില്&#x200d; നിന്ന് ബാറ്റ് വലിച്ചുള്ള തന്ത്രം ഉച്ചഭക്ഷണം വരെ തുടരുമെന്നാണ് കരുതപ്പെട്ടതെങ്കില്&#x200d; ഇരുപത് വയസുകാരനായ സാമുവല്&#x200d; മാത്യു കൂറാന്&#x200d; വന്നതോടെ കാര്യങ്ങള്&#x200d; മാറി. സ്വിംഗ് ബൗളിംഗിന്റെ അസാമാന്യ ചാരുതയില്&#x200d; ഇന്ത്യന്&#x200d; ബാറ്റ്‌സ്മാന്മാര്&#x200d;ക്ക്് പിഴക്കാന്&#x200d; തുടങ്ങി.</p>
<p>ഇന്ത്യയുടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്&#x200d; പലപ്പോഴും ഭദ്രമായി ബാറ്റേന്തിയ തമിഴ്‌നാട്ടുകാരന്&#x200d; മുരളിയാണ് ആദ്യം മടങ്ങിയത്. ബാറ്റിലേക്ക്് കുത്തിതിരിഞ്ഞ പന്ത് പാഡില്&#x200d; തട്ടിയപ്പോള്&#x200d; ഇംഗ്ലീഷ് ടീം ഒന്നടങ്കം അപ്പീല്&#x200d; മുഴക്കി. അമ്പയര്&#x200d; വിരലുയര്&#x200d;ത്തി- മുരളി റിവ്യൂ ആവശ്യപ്പെട്ടു. പക്ഷേ വിജയം കുറാന്റെ പന്തിന് തന്നെയായിരുന്നു. ചേതേശ്വര്&#x200d; പൂജാരക്ക്് പകരം ടീമിലെത്തിയ ലേകേഷ് രാഹുലാണ് മൂന്നാം നമ്പറില്&#x200d; വന്നത്. കൂറാന്റെ ആദ്യ പന്ത് തന്നെ അതിര്&#x200d;ത്തി കടത്തി രാഹുല്&#x200d; വരവറിയിച്ചുവെങ്കിലും അടുത്ത പന്ത് നേരെ സ്വന്തം സ്റ്റംമ്പിലേക്ക് വലിച്ചിഴച്ചു. തുടര്&#x200d;ന്ന് വന്നത് നായകന്&#x200d; വിരാത്.</p>
<p>എജ്ബാസ്റ്റണ്&#x200d; ഗ്യാലറി വിരാതിനൊപ്പമായിരുന്നില്ല. ജോ റൂട്ട് കഴിഞ്ഞ ദിവസം പുറത്തായപ്പോള്&#x200d; വിരാത് നടത്തിയ ആഹ്ലാദ പ്രകടനം വാര്&#x200d;ത്തയായതോടെ കാണികളുടെ നോട്ടപ്പുള്ളിയായിരുന്നു ഇന്ത്യന്&#x200d; കപ്പിത്താന്&#x200d;. കുറാന്റെ മൂളി പറന്ന പന്തുകള്&#x200d;ക്കൊപ്പം ഗ്യാലറിയും ബൂ ബൂ വിളിച്ചു&#8230; ആശങ്കയുടെ നിമിഷങ്ങളായിരുന്നു അത്. ഉച്ചഭക്ഷണത്തിലേക്ക് ടീം പോവുമെന്ന ഘട്ടത്തിലായിരുന്നു ധവാന് പിഴച്ചത്. 46 പന്തില്&#x200d; 26 റണ്&#x200d;സുമായി പൊരുതുകയായിരുന്ന ഡല്&#x200d;ഹിക്കാരന്&#x200d; സ്വിംഗ് ചെയ്ത പന്ത് ഡിഫന്&#x200d;ഡ് ചെയ്യാനാണ് ശ്രമിച്ചത്. പക്ഷേ ബാറ്റിലുരസി വന്ന പന്ത് സ്ലിപ്പില്&#x200d; ഡേവിഡ് മലാന്റെ കരങ്ങളിലെത്തി. ലഞ്ചിന് മുമ്പ് തന്നെ ക്യാപ്റ്റന്&#x200d; റൂട്ട് തന്റെ ഏക സ്പിന്നര്&#x200d; ആദില്&#x200d; റഷീദിന് ഒരു ഓവര്&#x200d; നല്&#x200d;കി. പക്ഷേ സ്പിന്നിനെ കൈകാര്യം ചെയ്യാന്&#x200d; മിടുക്കുള്ള ഇന്ത്യക്ക് ആ ഓവര്&#x200d; ഭീഷണിയായിരുന്നില്ല.</p>
<p>തകര്&#x200d;ച്ചയുടെ ലക്ഷണങ്ങളായിരുന്നു അത്. ലഞ്ചിന് ശേഷം കോലിയും അജിങ്ക്യ രഹാനെയും പൊരുതാന്&#x200d; ശ്രമിച്ചു. ഇന്ത്യന്&#x200d; സംഘത്തിലെ രണ്ട് വിശ്വസ്തര്&#x200d;. പക്ഷേ സ്റ്റോക്ക്‌സിന്റെ വരവില്&#x200d; രഹാനെക്ക് പിഴച്ചു. വേഗമേറിയ പന്തില്&#x200d; ബാറ്റ് വെക്കണോ, പിന്&#x200d;വലിക്കണമോ എന്ന ആശങ്കയില്&#x200d; രഹാനെയുടെ ബാറ്റില്&#x200d; പന്തുരസി-മൂന്നാം സ്ലിപ്പില്&#x200d; ജെന്നിംഗ്‌സിന് ക്യാച്ച്. ഇരുപത്തിയെട്ടാം ഓവറിലാണ് ഇന്ത്യന്&#x200d; സ്‌ക്കോര്&#x200d; 100 കടന്നത്. കോലിക്കൊപ്പം വിക്കറ്റ് കീപ്പര്&#x200d; ദിനേശ് കാര്&#x200d;ത്തിക്ക് വന്നു. പക്ഷേ സന്നാഹ മല്&#x200d;സരത്തില്&#x200d; മികവ് പ്രകടിപ്പിച്ച കീപ്പര്&#x200d;ക്ക് ഇവിടെ സ്റ്റോക്ക്‌സ് ചതികുഴിയൊരുക്കിയിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് പുറത്ത്. സ്റ്റോക്ക്‌സിന് ടെസ്റ്റ് കരിയറിലെ നൂറാമത് വിക്കറ്റ്. പിറകെ വന്ന ഹാര്&#x200d;ദ്ദിക് പാണ്ഡ്യക്കെതിരെ സ്‌റ്റേക്ക്‌സ് അപ്പീല്&#x200d; മുഴക്കി. അമ്പയര്&#x200d; അലീം ദര്&#x200d; വിരലുമുയര്&#x200d;ത്തി. പക്ഷേ ഇന്ത്യ അപ്പീല്&#x200d; ചെയ്തപ്പോള്&#x200d; ആ അപ്പിലാണ് സത്യമെന്ന് വ്യക്തമായി.</p>
<p>പിറകെ വന്&#x200d; ദുരന്തത്തില്&#x200d; നിന്ന് ഇന്ത്യ രക്ഷപ്പെട്ടു. ആന്&#x200d;ഡേഴ്‌സന്റെ പന്തില്&#x200d; ഫോമിലുളള കോലിയെ സ്ലിപ്പില്&#x200d; മലാന്&#x200d; വിട്ടു. ഹാര്&#x200d;ദ്ദിക്കുമൊത്ത് കോലി ഇന്ത്യയെ മുന്നോട്ട് നയിക്കവെ കൂറാന്&#x200d; വീണ്ടുമെത്തി. സ്വിംഗ് ചെയ്ത സ്‌ട്രെയിറ്റ് ബോള്&#x200d; നേരെ സ്റ്റംമ്പില്&#x200d;&#8230;<br />
പകരം വന്ന ആര്&#x200d;.അശ്വിനെ സാക്ഷിയാക്കി കോലി അര്&#x200d;ധശതകം തികച്ചു. പിറകെ മറ്റൊരു ക്യാച്ചില്&#x200d; നിന്നും അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു. ചായക്ക് പിരിയുമ്പോള്&#x200d; ഇന്ത്യന്&#x200d; സ്‌ക്കോര്&#x200d; ആറ് വിക്കറ്റിന് 160 റണ്&#x200d;സായിരുന്നു. അശ്വിന്&#x200d;, ഷമി എന്നിവര്&#x200d; അവസാന സെഷനില്&#x200d; പുറത്തായപ്പോള്&#x200d; ഇഷാന്ത് ശര്&#x200d;മ്മായായിരുന്നു സെഞ്ച്വറി നേട്ടത്തില്&#x200d; കോലിക്ക് കൂട്ട്. രണ്ട് അപ്പിലൂകളെ അതിജയിച്ചു ഇഷാന്ത്.തുടര്&#x200d;ന്നായിരുന്നു കോലിയുടെ തകര്&#x200d;പ്പന്&#x200d; പ്രകടനം. ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് അടിപൊളി ബാറ്റിംഗ്. ബൗണ്ടറികള്&#x200d; ധാരാളം പിറന്നു. 149 വരെയെത്തി ഇന്ത്യന്&#x200d; നായകന്&#x200d;. അവസാനം സ്പിന്നര്&#x200d; റഷീദിന് വിക്കറ്റ് നല്&#x200d;കി മടങ്ങുമ്പോള്&#x200d; ഇന്ത്യന്&#x200d; ക്യാമ്പ് ഹാപ്പിയായിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/virat-kohli-scores-maiden-test-century-in-england.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരമ്പര രക്ഷിക്കാന്‍ കോലിപ്പട</title>
		<link>https://www.chandrikadaily.com/india-vs-england-2nd-t20i-virat-kohli-and-co-face-resurgent-visitors-in-do-or-die-clash.html</link>
					<comments>https://www.chandrikadaily.com/india-vs-england-2nd-t20i-virat-kohli-and-co-face-resurgent-visitors-in-do-or-die-clash.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Jan 2017 18:48:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs england]]></category>
		<category><![CDATA[INDvsENG]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18213</guid>

					<description><![CDATA[നാഗ്പൂര്‍: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി 20 മത്സരം ഇന്ന് നാഗ്പൂരില്‍. കുട്ടി ക്രിക്കറ്റില്‍ ഒന്നാം മത്സരത്തില്‍ തന്നെ ഇന്ത്യക്കു കനത്ത വെല്ലുവിളി തീര്‍ത്ത ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്ന കോലിപ്പട പരമ്പര രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ടെസ്റ്റിലും ഏകദിനത്തിലും തങ്ങളുടെ ശൈലി ഉപയോഗിച്ച് ഇന്ത്യയെ തളക്കാന്‍ നോക്കി ദയനീയമായി പരാജയപ്പെട്ട ഇംഗ്ലീഷുകാര്‍ പക്ഷേ ക്രിക്കറ്റിന്റെ ചെറുപതിപ്പില്‍ ശ്രമം വിജയകരമാക്കുകയും ചെയ്തു. ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലീഷ് സംഘത്തിന് വിനയായത് ബൗളിങ് ആയിരുന്നെങ്കില്‍ ആദ്യ ടി 20യില്‍ മത്സരം ഇന്ത്യയില്‍ നിന്നും പൂര്‍ണമായും [&#8230;]]]></description>
										<content:encoded><![CDATA[<p>നാഗ്പൂര്&#x200d;: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി 20 മത്സരം ഇന്ന് നാഗ്പൂരില്&#x200d;. കുട്ടി ക്രിക്കറ്റില്&#x200d; ഒന്നാം മത്സരത്തില്&#x200d; തന്നെ ഇന്ത്യക്കു കനത്ത വെല്ലുവിളി തീര്&#x200d;ത്ത ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്ന കോലിപ്പട പരമ്പര രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ടെസ്റ്റിലും ഏകദിനത്തിലും തങ്ങളുടെ ശൈലി ഉപയോഗിച്ച് ഇന്ത്യയെ തളക്കാന്&#x200d; നോക്കി ദയനീയമായി പരാജയപ്പെട്ട ഇംഗ്ലീഷുകാര്&#x200d; പക്ഷേ ക്രിക്കറ്റിന്റെ ചെറുപതിപ്പില്&#x200d; ശ്രമം വിജയകരമാക്കുകയും ചെയ്തു. ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലീഷ് സംഘത്തിന് വിനയായത് ബൗളിങ് ആയിരുന്നെങ്കില്&#x200d; ആദ്യ ടി 20യില്&#x200d; മത്സരം ഇന്ത്യയില്&#x200d; നിന്നും പൂര്&#x200d;ണമായും കവര്&#x200d;ന്നത് ബൗളര്&#x200d;മാരായിരുന്നു. ടിമല്&#x200d; മില്&#x200d;സ്, ക്രിസ് ജോര്&#x200d;ദാന്&#x200d; എന്നിവരുടെ വരവോടെ ബൗളിങില്&#x200d; പുതിയ സമീപനമാണ് ഇംഗ്ലീഷുകാരുടേത്. ഏകദിനത്തില്&#x200d; പരാജയപ്പെട്ടെങ്കിലും ഒരു പരിധി വരെ വിജയിച്ച ബാറ്റിങ് ലൈനപ്പ് അതേപടി നിലനിര്&#x200d;ത്തിയാണ് ടി 20യില്&#x200d; ഇംഗ്ലണ്ട് ഇറങ്ങുന്നത്. നാഗ്പൂരിലെ രണ്ടാം മത്സരവും കൈപ്പിടിയിലൊതുക്കിയാല്&#x200d; ടി 20 പരമ്പര നേടാന്&#x200d; ഇംഗ്ലണ്ടിനാവും. അതേ സമയം ഇന്നത്തെ മത്സരം വിജയിക്കാനായില്ലെങ്കില്&#x200d; പുതിയ നായകന് കീഴില്&#x200d; ആദ്യ പരമ്പര നഷ്ടമെന്ന മോശം റെക്കോര്&#x200d;ഡാവും ഇന്ത്യയെ തേടിയെത്തുക. ആദ്യ മത്സരത്തില്&#x200d; കാര്യമായ കൂട്ടുകെട്ടുണ്ടാക്കാന്&#x200d; ഇന്ത്യയുടെ ബാറ്റിങ് നിരക്കായിരുന്നില്ല. ഇതോടൊപ്പം കൃത്യതയാര്&#x200d;ന്ന ഇംഗ്ലീഷ് ബൗളിങ് കൂടി ഒത്തു ചേര്&#x200d;ന്നതോടെ കാര്യങ്ങള്&#x200d; വരുതിയില്&#x200d; നിന്നും നഷ്ടമാവുകയും ചെയ്തു. ഏകദിനത്തില്&#x200d; കേവലം 24 റണ്&#x200d;സ് മാത്രം സ്‌കോര്&#x200d; ചെയ്ത ഓപണര്&#x200d; കെ.എല്&#x200d; രാഹുല്&#x200d; സമ്മര്&#x200d;ദ്ദത്തിലാണ്. ചാമ്പ്യന്&#x200d;സ് ട്രോഫിക്കായുള്ള ടീമില്&#x200d; സ്ഥാനം നിലനിര്&#x200d;ത്തണമെങ്കില്&#x200d; കാര്യമായ സ്‌കോര്&#x200d; കണ്ടെത്തേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമാണ്. ഡെത്ത് ഓവറുകളില്&#x200d; പന്തെറിയാന്&#x200d; വിദഗ്ധനായ ക്രിസ് ജോര്&#x200d;ദാന്റെ വരവ് ഇംഗ്ലണ്ടിന് പുതിയ ഊര്&#x200d;ജ്ജമാണ് സമ്മാനിച്ചിരിക്കുന്നത്. ഓപണിങില്&#x200d; പുതിയ പരീക്ഷണത്തിന് ഇന്ത്യ തയാറായേക്കും. രാഹുലിന് പകരം ഋഷഭ് പാന്തിനെ ഇറക്കാന്&#x200d; കോലി മുതിര്&#x200d;ന്നേക്കും. അതേ സമയം ബൗളിങ് നിരയില്&#x200d; മാറ്റം വരുത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പര്&#x200d;വേസ് റസൂലിന് പകരം അമിത് മിശ്രയെ ടീമില്&#x200d; ഉള്&#x200d;പ്പെടുത്താനും സാധ്യതയുണ്ട്. ആശിഷ് നെഹ്‌റ, ബുമ്‌റ എന്നിവരില്&#x200d; ഒരാള്&#x200d;ക്കു പകരം ഭുവനേശ്വര്&#x200d; കുമാറിനേയും ആദ്യ ഇലവനില്&#x200d; കൊണ്ടു വരാന്&#x200d; സാധ്യതയുണ്ട്. ഇംഗ്ലണ്ട് ആദ്യ മത്സരത്തില്&#x200d; വിജയിച്ച ടീമിനെ നിലനിര്&#x200d;ത്തും. കാണ്&#x200d;പൂരില്&#x200d; നിന്നും വ്യത്യസ്ഥമായി വലിയ ഗ്രൗണ്ടാണ് നാഗ്പൂരിലേത്. ബാറ്റിങിന് അനുകൂലമായ പിച്ച് സ്പിന്നര്&#x200d;മാരേയും തുണക്കും. നാഗ്പൂരിലെ വി.സി.എ സ്റ്റേഡിയത്തില്&#x200d; രണ്ട് ടി 20 മത്സരങ്ങള്&#x200d; കളിച്ച ഇന്ത്യ രണ്ടിലും പരാജയപ്പെടുകയാണ് ചെയ്തത്. 2009ല്&#x200d; ശ്രീലങ്കയോടും 2016ലെ ലോകകപ്പില്&#x200d; ന്യൂസിലന്&#x200d;ഡിനോടുമാണ് ഇന്ത്യ തോറ്റത്. നാഗ്പൂരില്&#x200d; 10 ട്വന്റി ട്വന്റി മത്സരങ്ങള്&#x200d; നടന്നതില്&#x200d; ഏഴിലും ആദ്യം ബാറ്റ് ചെയ്ത ടീം ആണ് വിജയിച്ചിട്ടുള്ളത്.</p>
<p>സാധ്യത ടീം: ഇന്ത്യ-വിരാട് കോലി, കെ.എല്&#x200d; രാഹുല്&#x200d;/ഋഷഭ് പാന്ത്, സുരേഷ് റെയ്‌ന, യുവരാജ് സിങ്, എം.എസ് ധോണി, മനീഷ് പാണ്ഡേ, ഹര്&#x200d;ദിക് പാണ്ഡ്യ, പര്&#x200d;വേസ് റസൂല്&#x200d;/ അമിത് മിശ്ര, യജുവേന്ദ്ര ചാഹല്&#x200d;, ഭുവനേശ്വര്&#x200d; കുമാര്&#x200d;/ ആശിഷ് നെഹ്‌റ/ ജസ്പ്രീത് ബുമ്‌റ.<br />
ഇംഗ്ലണ്ട്: സാം ബില്ലിങ്‌സ്, ജേസണ്&#x200d; റോയ്, ജോ റൂട്ട്, ഓയിന്&#x200d; മോര്&#x200d;ഗന്&#x200d;, ബെന്&#x200d; സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്&#x200d;, മോയിന്&#x200d; അലി, ക്രിസ് ജോര്&#x200d;ദാന്&#x200d;, ലിയാം പ്ലന്&#x200d;കറ്റ്, ആദില്&#x200d; റഷീദ്, ടിമല്&#x200d; മില്&#x200d;സ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-england-2nd-t20i-virat-kohli-and-co-face-resurgent-visitors-in-do-or-die-clash.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓള്‍ഡ് ഈസ് ഗോള്‍ഡ്; റണ്ണൊഴുക്കിനൊടുവില്‍ ഇന്ത്യക്ക് ജയം, പരമ്പര</title>
		<link>https://www.chandrikadaily.com/ind-vs-eng-2nd-odi-in-cuttack-india-win-by-15-runs.html</link>
					<comments>https://www.chandrikadaily.com/ind-vs-eng-2nd-odi-in-cuttack-india-win-by-15-runs.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Jan 2017 17:09:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs england]]></category>
		<category><![CDATA[INDvsENG]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[virat kohli]]></category>
		<category><![CDATA[yuvrajsingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17409</guid>

					<description><![CDATA[കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 15 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. പൂനെയില്‍ നടന്ന ആദ്യ മത്സരത്തിലും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പരയില്‍ 2-0ന് മുന്നിലെത്തി. ഇന്ത്യ മുന്നോട്ടു വെച്ച ആറിന് 381 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന് 366 റണ്‍സെടുക്കാനെ ആയുള്ളൂ. റണ്‍മഴ പെയ്ത മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, യുവരാജ് സിങ്, ധോണി എന്നിവര്‍ ശതകവും കുറിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. അവസാന ഓവര്&#x200d; വരെ ആവേശം നീണ്ടു നിന്ന രണ്ടാം മത്സരത്തില്&#x200d; ഇംഗ്ലണ്ടിനെ 15 റണ്&#x200d;സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. പൂനെയില്&#x200d; നടന്ന ആദ്യ മത്സരത്തിലും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പരയില്&#x200d; 2-0ന് മുന്നിലെത്തി.</p>
<p>ഇന്ത്യ മുന്നോട്ടു വെച്ച ആറിന് 381 എന്ന ലക്ഷ്യം പിന്തുടര്&#x200d;ന്ന ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന് 366 റണ്&#x200d;സെടുക്കാനെ ആയുള്ളൂ. റണ്&#x200d;മഴ പെയ്ത മത്സരത്തില്&#x200d; ഇംഗ്ലണ്ട് ക്യാപ്റ്റന്&#x200d; ഓയിന്&#x200d; മോര്&#x200d;ഗന്&#x200d;, യുവരാജ് സിങ്, ധോണി എന്നിവര്&#x200d; ശതകവും കുറിച്ചു. ഇന്ത്യയുടെ റണ്&#x200d;മലയെ പിന്തുടര്&#x200d;ന്ന ഇംഗ്ലണ്ട് കനത്ത പോരാട്ടമാണ് നടത്തിയത്. ഓപണര്&#x200d; അലക്‌സ് ഹെയില്&#x200d;സ് (14)തുടക്കത്തില്&#x200d; തന്നെ പുറത്തായെങ്കിലും ഓപണര്&#x200d; ജേസന്&#x200d; റോയ് (82), ജോ റൂട്ട് (54) എന്നിവരുടെ ബാറ്റിങ് പ്രകടനം ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടു വരികയായിരുന്നു.</p>
<p>ബെന്&#x200d; സ്റ്റോക്‌സ് (01), ജോസ് ബട്‌ലര്&#x200d; (10) എന്നിവര്&#x200d; പരാജയപ്പെട്ടപ്പോള്&#x200d; ക്യാപ്റ്റന്&#x200d; ഓയിന്&#x200d; മോര്&#x200d;ഗന്&#x200d; (102) ഒരറ്റത്ത് മോയിന്&#x200d; അലിയെ (55) കൂട്ടു പിടിച്ചാണ് രക്ഷാ ദൗത്യം നടത്തിയത്. 81 പന്തില്&#x200d; ആറ് ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇംഗ്ലീഷ് കപ്പിത്താന്റെ ഇന്നിങ്‌സ്. അവസാന ഓവറില്&#x200d; ജയിക്കാന്&#x200d; 22 റണ്&#x200d;സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഭുവനേശ്വര്&#x200d; കുമാര്&#x200d; എറിഞ്ഞ ഓവറില്&#x200d; ഏഴ് റണ്&#x200d;സെടുക്കാനെ ആയുള്ളൂ.<br />
ഇന്ത്യക്കു വേണ്ടി അശ്വിന്&#x200d; 65 റണ്&#x200d;സ് വിട്ടു ന്ല്&#x200d;കി മൂന്നു വിക്കറ്റുകളും ബുമ്‌റ 81 റണ്&#x200d;സിന് രണ്ടു വിക്കറ്റുകളും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ വെറ്ററന്&#x200d; താരങ്ങളായ യുവരാജ് സിങിന്റേയും മഹേന്ദ്ര സിങ് ധോണിയുടേയും സെഞ്ച്വറികളുടെ പിന്&#x200d;ബലത്തിലാണ് ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്&#x200d; 381 റണ്&#x200d;സ് അടിച്ചുകൂട്ടിയത്. 2011നു ശേഷം ഇതാദ്യമായി ശതകം നേടുന്ന യുവരാജ് സിങ് കരിയര്&#x200d; ബെസ്റ്റ് ആയ 150 റണ്&#x200d;സ് നേടിയപ്പോള്&#x200d; ധോണി 134 റണ്&#x200d;സെടുത്തു. കേദാര്&#x200d; ജാദവ് (22), ഹര്&#x200d;ദിക് പാണ്ഡ്യ (19), രവീന്ദ്ര ജഡേജ (16) എന്നിവര്&#x200d; അവസാന ഓവറുകളില്&#x200d; തിളങ്ങി. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ഇന്ത്യക്ക് 25 റണ്&#x200d;സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ലോകേഷ് രാഹുല്&#x200d; (5), ശിഖര്&#x200d; ധവാന്&#x200d; (11), ക്യാപ്റ്റന്&#x200d; വിരാട് കോ്‌ലി എന്നിവരുടെ വിക്കറ്റുകള്&#x200d; തുടരെ തുടരെ നഷ്ടമായി. മൂന്നു വിക്കറ്റും വോക്‌സാണ് വീഴ്ത്തിയത്. മൂന്നിന് 25 എന്ന നിലയില്&#x200d; ക്രീസില്&#x200d; ഒന്നിച്ച ധോണിയും യുവരാജും ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു.</p>
<p>98 പന്തില്&#x200d; നിന്ന് 15 ബൗണ്ടറിയുടെ സഹായത്തോടെ യുവരാജ് സിങ് ആണ് ആദ്യം സെഞ്ച്വറിയിലെത്തിയത്. സെഞ്ച്വറിക്കു ശേഷം ആഞ്ഞുവീശിയ യുവി 126 പന്തില്&#x200d; 150 റണ്&#x200d;സ് നേടിയാണ് പുറത്തായത്. 21 ഫോറും മൂന്ന് സിക്‌സറും നിറംപകര്&#x200d;ന്നതായിരുന്നു യുവിയുടെ ഇന്നിങ്‌സ്. ക്രിസ് വോക്‌സിന്റെ പന്തില്&#x200d; വിക്കറ്റ് കീപ്പര്&#x200d; പിടിച്ചാണ് അദ്ദേഹം പുറത്തായത്.<br />
തുടക്കത്തില്&#x200d; ഇഴഞ്ഞുനീങ്ങിയ ധോണി യുവരാജിന് പിന്തുണ നല്&#x200d;കുന്നതിലാണ് ശ്രദ്ധിച്ചത്. പിന്നീട് വേഗത്തിലുള്ള സ്‌കോറിങിലേക്ക് ഗിയര്&#x200d; മാറ്റിയ മുന്&#x200d; ക്യാപ്റ്റന്&#x200d; 106 പന്തില്&#x200d; ഒമ്പത് ഫോറും മൂന്ന് സിക്‌സറുകളുമടക്കം സെഞ്ച്വറിയിലെത്തി. 122 പന്തില്&#x200d; 134 റണ്&#x200d;സ് നേടി പ്ലങ്കറ്റിന്റെ പന്തില്&#x200d; ബൗണ്ടറിയില്&#x200d; ക്യാച്ച് നല്&#x200d;കി മടങ്ങുമ്പോള്&#x200d; ധോണി ആറ് സിക്‌സറും പത്ത് ഫോറുമടിച്ചിരുന്നു.</p>
<p>ഒന്നാം ഏകദിനത്തില്&#x200d; സെഞ്ച്വറി നേടിയ കേദാര്&#x200d; ജാദവ് 10 പന്തില്&#x200d; ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കമാണ് 22 റണ്&#x200d;സ് നേടിയത്. ഹര്&#x200d;ദിക് പാണ്ഡ്യ 9 പന്തില്&#x200d; 19ഉം രവീന്ദ്ര ജഡേജ എട്ട് പന്തില്&#x200d; 16ഉം റണ്&#x200d;സുമായി പുറത്താകാതെ നിന്നു. 10 ഓവറില്&#x200d; 91 റണ്&#x200d;സ് വഴങ്ങിയ ലിയാം പ്ലങ്കറ്റ് ആണ് ഏറ്റവുമധികം തല്ലു വാങ്ങിയത്. ക്രിസ് വോക്‌സ് 60 റണ്&#x200d;സിന് നാലു വിക്കറ്റെടുത്തു. ജേക് ബാള്&#x200d; 10 ഓവറില്&#x200d; 80 റണ്&#x200d;സ് വഴങ്ങി. സ്‌കോര്&#x200d;: ഇന്ത്യ 381/6. ഇംഗ്ലണ്ട് 366/8</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ind-vs-eng-2nd-odi-in-cuttack-india-win-by-15-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഹ്‌ലി കരുത്തില്‍ ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ 3 വിക്കറ്റിന്റെ ജയം</title>
		<link>https://www.chandrikadaily.com/india-vs-england-1st-odi-live-cricket-score-new-innings-for-virat-kohli-dhoni.html</link>
					<comments>https://www.chandrikadaily.com/india-vs-england-1st-odi-live-cricket-score-new-innings-for-virat-kohli-dhoni.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Jan 2017 14:42:11 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INDvsENG]]></category>
		<category><![CDATA[kohli]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16871</guid>

					<description><![CDATA[പുണെ: ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ കുറ്റന്‍ സ്‌കോറിനെ മറികടന്ന് ആദ്യ പരമ്പരയിലെ ആദ്യ ജയവുമായി ഇന്ത്യ. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കരസ്ഥമാക്കിയത്. ഇംഗ്ലണ്ട് കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നതിനിടെ പതറിയ ഇന്ത്യ നാലാം വിക്കറ്റിലെ കോഹ്ലി-ജാധവ് കൂട്ടികെട്ടിന്റെ കരുത്തിലാണ് മത്സരത്തിലേക്കും പിന്നീട് വിജയത്തിലേക്കും എത്തിയത്. നേരത്തെ 63 റണ്‍സെടുക്കുന്നതിനിടയില്‍ നാല്് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യന്‍ ബാറ്റിങ് കരുത്തായി ക്യാപ്റ്റന്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. 100 പന്തില്‍ 116 റണ്‍സെടുത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>പുണെ: ഒന്നാം ഏകദിനത്തില്&#x200d; ഇംഗ്ലണ്ട് ഉയര്&#x200d;ത്തിയ കുറ്റന്&#x200d; സ്‌കോറിനെ മറികടന്ന് ആദ്യ പരമ്പരയിലെ ആദ്യ ജയവുമായി ഇന്ത്യ. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 351 റണ്&#x200d;സ് വിജയലക്ഷ്യം പിന്തുടര്&#x200d;ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കരസ്ഥമാക്കിയത്.</p>
<p>ഇംഗ്ലണ്ട് കൂറ്റന്&#x200d; വിജയലക്ഷ്യം പിന്തുടര്&#x200d;ന്നതിനിടെ പതറിയ ഇന്ത്യ നാലാം വിക്കറ്റിലെ കോഹ്ലി-ജാധവ് കൂട്ടികെട്ടിന്റെ കരുത്തിലാണ് മത്സരത്തിലേക്കും പിന്നീട് വിജയത്തിലേക്കും എത്തിയത്. നേരത്തെ 63 റണ്&#x200d;സെടുക്കുന്നതിനിടയില്&#x200d; നാല്് വിക്കറ്റുകള്&#x200d; നഷ്ടമായ ഇന്ത്യന്&#x200d; ബാറ്റിങ് കരുത്തായി ക്യാപ്റ്റന്&#x200d; തന്നെ നിലയുറപ്പിക്കുകയായിരുന്നു.</p>
<p>100 പന്തില്&#x200d; 116 റണ്&#x200d;സെടുത്ത ക്യാപ്റ്റന്&#x200d; വിരാട് കോഹ്ലിയും 61 പന്തില്&#x200d; 94 റണ്ണെടുത്ത ജാധവുമാണിപ്പോള്&#x200d; ക്രീസില്&#x200d;. 351 വിജയലക്ഷ്യത്തിനെതിരെ 35 ഓവറില്&#x200d; നാലുവിക്കറ്റ് നഷ്ടത്തില്&#x200d; ഇന്ത്യ 252 റണ്&#x200d;സെടുത്തു.<br />
ഒരു റണ്ണെടുത്ത ശിഖര്&#x200d; ധവാന്&#x200d;, എട്ടു റണ്&#x200d;സെടുത്ത ലോകേഷ് രാഹുല്&#x200d;, 15 റണ്&#x200d;സെടുത്ത യുവരാജ് സിങ്ങ്, ആറു റണ്ണെടുത്ത എം.എസ് ധോനി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഡേവിഡ് വില്ലി രണ്ടും ബെന്&#x200d; സ്റ്റോക്ക്സ് ഒരു വിക്കറ്റും നേടി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">And, how good have these two been? Fifty for <a href="https://twitter.com/JadhavKedar">@JadhavKedar</a> who is giving captain <a href="https://twitter.com/imVkohli">@imVkohli</a> good company <a href="https://twitter.com/hashtag/TeamIndia?src=hash">#TeamIndia</a> <a href="https://twitter.com/Paytm">@Paytm</a> <a href="https://twitter.com/hashtag/INDvENG?src=hash">#INDvENG</a> <a href="https://t.co/co4i7BWKvB">pic.twitter.com/co4i7BWKvB</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/820632196725821441">January 15, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്&#x200d; 350 റണ്&#x200d;സെടുക്കുകയായിരുന്നു. ബാറ്റെടുത്തവരെല്ലാം നിരാശപ്പെടുത്താത്ത ഇന്നിങ്സ് കാഴ്ച്ചവെച്ചതാണ് ഇംഗ്ലണ്ടിനെ കൂറ്റന്&#x200d; സ്‌കോറിലേക്ക് നയിച്ചത്. ജാസണ്&#x200d; റോയ്, ജോ റൂട്ട്, ബെന്&#x200d; സ്റ്റോക്ക്സ് എന്നിവര്&#x200d; അര്&#x200d;ധ സെഞ്ചുറി കണ്ടെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-england-1st-odi-live-cricket-score-new-innings-for-virat-kohli-dhoni.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാക്ക് പാലിച്ചു: പ്രതാപകാലം ഓര്‍മ്മിപ്പിച്ച് ധോനിയും യുവരാജും</title>
		<link>https://www.chandrikadaily.com/india-a-vs-england-xi-live-cricket-score-all-eyes-on-mahendra-singh-dhoni.html</link>
					<comments>https://www.chandrikadaily.com/india-a-vs-england-xi-live-cricket-score-all-eyes-on-mahendra-singh-dhoni.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Jan 2017 14:33:24 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[IND VS ENG]]></category>
		<category><![CDATA[INDvsENG]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[yuvrajsingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16317</guid>

					<description><![CDATA[മുബൈ: ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ മഹേന്ദ്ര സിങ് ധോണി അവസാനമായി ഇന്ത്യയെ നയിക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ക്യാപ്റ്റന്‍സി എന്ന സ്ഥാനഭാരം ഒഴിഞ്ഞ എംസ് ധോനിയും നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ യുവരാജും വന്‍ ഫോമിലായി. ഇംഗ്ലണ്ട് ഇലവനെതിരെ പരിശീലന മല്‍സരത്തിനിറങ്ങിയ ഇന്ത്യ എ ക്കായി മഹേന്ദ്ര സിങ് ധോണിയും (പുറത്താകാതെ 68) യുവരാജ് സിങ്ങും (56) ബാറ്റിങ് വെടിക്കെട്ട് ബാറ്റിങാണ് പുറത്തെടുത്തത്. ഇവര്‍ക്കൊപ്പം അമ്പാട്ടി റായിഡുവും കൂടി സെഞ്ച്വറിയുമായി വരവറിയിച്ചതോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>മുബൈ: ക്യാപ്റ്റന്&#x200d; സ്ഥാനം ഒഴിഞ്ഞ മഹേന്ദ്ര സിങ് ധോണി അവസാനമായി ഇന്ത്യയെ നയിക്കുന്ന പരിശീലന മല്&#x200d;സരത്തില്&#x200d; ഇന്ത്യക്ക് മികച്ച സ്‌കോര്&#x200d;. ക്യാപ്റ്റന്&#x200d;സി എന്ന സ്ഥാനഭാരം ഒഴിഞ്ഞ എംസ് ധോനിയും നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്&#x200d; ടീമില്&#x200d; തിരിച്ചെത്തിയ യുവരാജും വന്&#x200d; ഫോമിലായി. ഇംഗ്ലണ്ട് ഇലവനെതിരെ പരിശീലന മല്&#x200d;സരത്തിനിറങ്ങിയ ഇന്ത്യ എ ക്കായി മഹേന്ദ്ര സിങ് ധോണിയും (പുറത്താകാതെ 68) യുവരാജ് സിങ്ങും (56) ബാറ്റിങ് വെടിക്കെട്ട് ബാറ്റിങാണ് പുറത്തെടുത്തത്. ഇവര്&#x200d;ക്കൊപ്പം അമ്പാട്ടി റായിഡുവും കൂടി സെഞ്ച്വറിയുമായി വരവറിയിച്ചതോടെ ഇന്ത്യ എയ്ക്കെതിരായ സന്നാഹ മത്സരത്തില്&#x200d; ഇംഗ്ലണ്ട് ഇലവന് വിജയലക്ഷ്യം 304 റണ്&#x200d;സായി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Vintage <a href="https://twitter.com/YUVSTRONG12">@YUVSTRONG12</a>! How&#8217;s that for a SIX! CCI at its feet in admiration. <a href="https://t.co/VNN2F38cfx">pic.twitter.com/VNN2F38cfx</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/818764860859236353">January 10, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>മത്സരത്തിന് മുന്നേ യുവരാജ് പറഞ്ഞ വാക്കുകള്&#x200d; യാഥാര്&#x200d;ത്ഥ്യമാക്കുന്നതായിരുന്നു ധോണിയുമായി ചേര്&#x200d;ന്ന യുവിയുടെ ബാറ്റിങ്. പഴയകാല പ്രതാപത്തോടെ ധോനിയേയും യുവിയേയും ഇനിയും ക്രീസില്&#x200d; കാണാം എ്ന്നായിരുന്നു യുവിയുടെ വാക്ക്. 48 പന്തുകള്&#x200d; നേരിട്ട യുവരാജ് സിങ് രണ്ടു സിക്‌സും ആറു ബൗണ്ടറിയുമുള്&#x200d;പ്പെടെ 56 റണ്&#x200d;സെടുത്ത് പുറത്തായി. എന്നാല്&#x200d; 40 പന്തുകള്&#x200d; നേരിട്ട ധോണി രണ്ടു സിക്‌സും എട്ടു ബൗണ്ടറിയുമായി 68 റണ്&#x200d;സെടുത്ത് പുറത്താകാതെ നിന്നു. ആദ്യ വിക്കറ്റില്&#x200d; 97 പന്തില്&#x200d; 11 ബൗണ്ടറിയും ഒരു സിക്‌സുമുള്&#x200d;പ്പെടെ 100 റണ്&#x200d;സെടുത്ത് റിട്ടയര്&#x200d; ചെയ്ത അമ്പാട്ടി റായിഡുവിനും 84 പന്തില്&#x200d; എട്ടു ബൗണ്ടറിയും ഒരു സിക്‌സുമുള്&#x200d;പ്പെടെ 63 റണ്&#x200d;സെടുത്ത ശിഖര്&#x200d; ധവാനും ശേഷമാണ് യുവി-ധോനി വെടിക്കെട്ടിന് കളമൊരുങ്ങയത്.<br />
ക്യാപ്റ്റന്&#x200d; സ്ഥാനം ഒഴിഞ്ഞ ശേഷം ഇന്ത്യയെ അവസാനമായി നയിക്കാനായി പരിശീലന മല്&#x200d;സരത്തിനിറങ്ങിയ ക്യാപ്റ്റന്&#x200d; കൂളിന് കാണികളില്&#x200d; നിന്നും വന്&#x200d; സ്വീകരണമാണ് ലഭിച്ചത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Enter MSD! CCI deafening and rise to welcome <a href="https://twitter.com/msdhoni">@msdhoni</a> to the crease. <a href="https://t.co/xq4mgqGeNb">pic.twitter.com/xq4mgqGeNb</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/818775346837422081">January 10, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-a-vs-england-xi-live-cricket-score-all-eyes-on-mahendra-singh-dhoni.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
