<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>INDvsNZ &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/indvsnz/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 09 Nov 2017 11:48:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>INDvsNZ &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗ്രീന്‍ ഫീല്‍ഡ് ടി-20 : കേരളാ ക്രിക്കറ്റിന് റെക്കോര്‍ഡ് വരുമാനം</title>
		<link>https://www.chandrikadaily.com/kca-gets-record-earning-in-greenfield-stadium-for-3rd-t20-ind-vs-nz.html</link>
					<comments>https://www.chandrikadaily.com/kca-gets-record-earning-in-greenfield-stadium-for-3rd-t20-ind-vs-nz.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Nov 2017 11:35:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bcci]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[INDvsNZ]]></category>
		<category><![CDATA[kca]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52935</guid>

					<description><![CDATA[തിരുവന്തപുരം: ഇന്ത്യ-ന്യൂസിലന്റ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ആതിഥ്യം വഹിച്ച ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് വരുമാനത്തില്‍ റെക്കോര്‍ഡ്. മഴയെ തുടര്‍ന്ന് എട്ടു ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നിന്ന് 5.38 കോടി രൂപയാണ് ഇതുവരെ നേടിയത്. കളി നടത്തിയതിന് ബി.സി.സി.ഐയുടെ ഒന്നര കോടി രൂപയും ലഭിക്കുന്നതോടെ കളിയുടെ മൊത്തം വരുമാനം ആറുകോടി എണ്‍പതിയെട്ടു ലക്ഷമാവും. ഇതാദ്യമായാണ് ഒരു ഇന്റര്‍ നാഷണല്‍ മത്സരത്തിന് ഇത്രയും തുക വരുമാന ഇനത്തില്‍ കെ.സി.എക്ക് ലഭിക്കുന്നത്. ഗാലറികള്‍ നിറഞ്ഞെഴുകിയ കൊച്ചി സ്റ്റേഡിയങ്ങളിലെ മത്സരങ്ങളില്‍ ടിക്കറ്റ് വില്‍പ്പന ഇനത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവന്തപുരം: ഇന്ത്യ-ന്യൂസിലന്റ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ആതിഥ്യം വഹിച്ച ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്‌റ്റേഡിയത്തിന് വരുമാനത്തില്&#x200d; റെക്കോര്&#x200d;ഡ്. മഴയെ തുടര്&#x200d;ന്ന് എട്ടു<br />
ഓവറാക്കി ചുരുക്കിയ മത്സരത്തില്&#x200d; നിന്ന് 5.38 കോടി രൂപയാണ് ഇതുവരെ നേടിയത്. കളി നടത്തിയതിന് ബി.സി.സി.ഐയുടെ ഒന്നര കോടി രൂപയും ലഭിക്കുന്നതോടെ കളിയുടെ മൊത്തം വരുമാനം ആറുകോടി എണ്&#x200d;പതിയെട്ടു ലക്ഷമാവും. ഇതാദ്യമായാണ് ഒരു ഇന്റര്&#x200d; നാഷണല്&#x200d; മത്സരത്തിന് ഇത്രയും തുക വരുമാന ഇനത്തില്&#x200d; കെ.സി.എക്ക് ലഭിക്കുന്നത്.</p>
<p>ഗാലറികള്&#x200d; നിറഞ്ഞെഴുകിയ കൊച്ചി സ്റ്റേഡിയങ്ങളിലെ മത്സരങ്ങളില്&#x200d; ടിക്കറ്റ് വില്&#x200d;പ്പന ഇനത്തില്&#x200d; രണ്ടു കോടിയില്&#x200d; താഴെയായിരുന്നു വരുമാനം. തിരുവന്തപുരത്ത് 2.36 കോടി രൂപ ലക്ഷ്യം വെച്ചു  തുടങ്ങിയ ടിക്കറ്റ് വില്&#x200d;പ്പനക്ക് ഡിമാന്റ് വര്&#x200d;ദ്ധിച്ചതോടെ 2.91 കോടിയിലാണ് അവസാനിച്ചത്. പതിനഞ്ച് പേര്&#x200d;ക്ക് മാത്രം ഇരിപ്പിടമുള്ള കോര്&#x200d;പറേറ്റ് ബോക്‌സ് അഞ്ചു ലക്ഷം രൂപക്കാണ് ഒരു അമേരിക്കന്&#x200d; കമ്പനി സ്വന്തമാക്കിയത്. ഇതെല്ലാം വരുമാന വര്&#x200d;ദ്ധനവിന് ഇടയാക്കി. മൊത്തം 32000 ടിക്കറ്റ് വിറ്റ മത്സരത്തില്&#x200d; പകുതിയിലേറയും ഓണ്&#x200d;ലൈന്&#x200d; വഴിയാണ് വിറ്റത്.</p>
<p>ടിക്കറ്റ് വില്&#x200d;പ്പനയിലും വരുമാനത്തിലും ഇതുവരെ കേരളത്തില്&#x200d; നടന്ന രാജ്യാന്തര മത്സരങ്ങളില്&#x200d; റെക്കോര്&#x200d;ഡ് ഗ്രീന്&#x200d;ഫീല്&#x200d;ഡിലെ മത്സരത്തിലാണ്. ചിലവുകണക്കുകള്&#x200d; ക്രോഡീകരിച്ചു വരികാണ്. രണ്ടര കോടിയോളം ചിവല് വരുമെന്നാണ് കരുത്തുന്നത് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്&#x200d;ജ് പറഞ്ഞു.</p>
<p>മത്സരത്തില്&#x200d; ആറു റണ്&#x200d;സിന് ന്യൂസിലന്റിനെ പരാജയപ്പെടുത്തി ഇന്ത്യ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kca-gets-record-earning-in-greenfield-stadium-for-3rd-t20-ind-vs-nz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധോണിയെ ആക്രമിക്കുന്നത് അനീതിയാണ് ; കോഹ്‌ലി</title>
		<link>https://www.chandrikadaily.com/kohli-backs-dhoni-over-critism-over-t20-career.html</link>
					<comments>https://www.chandrikadaily.com/kohli-backs-dhoni-over-critism-over-t20-career.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Nov 2017 07:58:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[INDvsNZ]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52684</guid>

					<description><![CDATA[തിരുവന്തപുരം : ഇന്ത്യന്‍ ടീം മുന്‍നായകന്‍ എം.എസ് ധോണിയെ ആക്രമിക്കുന്നത് അനീതിയാണെന്ന് നായകന്‍ വിരാട് കോഹ്‌ലി. ടി-20 പരമ്പരയിലെ അവസാനം മത്സരം ജയത്തിനു ശേഷം ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്‌ലി. ന്യൂസിലാന്റിനെതിരെ രണ്ടാം ടി-20യില്‍ ധോണി 37 പന്തില്‍ 49 റണ്‍സെടുത്തിരുന്നെങ്കിലും വേഗത്തില്‍ സ്‌കോറിങ് ഉയര്‍ത്തുന്നതില്‍ ധോണി പരാജയമാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ധോണിക്ക് പിന്തുണയുമായി കോഹ്‌ലി രംഗത്തെത്തിയത്. &#8220;എന്തിനാണ് ധോണിക്കെതിരെ വിരല്‍ ചൂണ്ടുന്നത്. എനിക്ക് മനസ്സിലാവുന്നില്ല. മൂന്നു മത്സരങ്ങളില്‍ ഞാന്‍ സ്‌കോര്‍ ചെയ്തില്ലെങ്കില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവന്തപുരം : ഇന്ത്യന്&#x200d; ടീം മുന്&#x200d;നായകന്&#x200d; എം.എസ് ധോണിയെ ആക്രമിക്കുന്നത് അനീതിയാണെന്ന് നായകന്&#x200d; വിരാട് കോഹ്‌ലി. ടി-20 പരമ്പരയിലെ അവസാനം മത്സരം ജയത്തിനു ശേഷം ചേര്&#x200d;ന്ന വാര്&#x200d;ത്ത സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു കോഹ്‌ലി. ന്യൂസിലാന്റിനെതിരെ രണ്ടാം ടി-20യില്&#x200d; ധോണി 37 പന്തില്&#x200d; 49 റണ്&#x200d;സെടുത്തിരുന്നെങ്കിലും വേഗത്തില്&#x200d; സ്‌കോറിങ് ഉയര്&#x200d;ത്തുന്നതില്&#x200d; ധോണി പരാജയമാണെന്ന് പരക്കെ ആക്ഷേപം ഉയര്&#x200d;ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ധോണിക്ക് പിന്തുണയുമായി കോഹ്‌ലി രംഗത്തെത്തിയത്.</p>
<p>&#8220;എന്തിനാണ് ധോണിക്കെതിരെ വിരല്&#x200d; ചൂണ്ടുന്നത്. എനിക്ക് മനസ്സിലാവുന്നില്ല. മൂന്നു മത്സരങ്ങളില്&#x200d; ഞാന്&#x200d; സ്‌കോര്&#x200d; ചെയ്തില്ലെങ്കില്&#x200d; ആരും എനിക്കെതിരെ നീങ്ങുകയില്ല കാരണം ഞാന്&#x200d; 35 വയസ്സിനു താഴെയാണ്. ധോണി ഫിറ്റാണ്, എല്ലാ ഫിറ്റ്‌നസ് ടെസ്റ്റുകളും കടന്നാണ് അദ്ദേഹം ടീമില്&#x200d; ഇടംനേടുന്നത്. ബാറ്റിങിലും കീപ്പിങിലും ധോണിയുടെ കരുത്തിന് ഇപ്പോഴും യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഓസീസിനെതിരേയും ശ്രീലങ്കക്കെതിരെയുമുള്ള പരമ്പരയില്&#x200d; ധോണിയുടെ പ്രകടനം മികച്ചതായിരുന്നു. ന്യൂസിലന്റിനെതിരായ പരമ്പരയില്&#x200d; ധോണിക്ക് ബാറ്റിങിന് മതിയായ അവസരം ലഭിച്ചിട്ടില്ല. രാജ്‌കോട്ടിലെ സാഹചര്യം ടീമിന് പ്രതികൂലമായിരുന്നു. ആറാമനായാണ് ധോണിയിറങ്ങിയത്.വിമര്&#x200d;ശനും വിലയിരുത്തലും വൈകാരികമായല്ല  ചെയ്യേണ്ടത് മറിച്ച് വസ്തുതകളേയും കളിയിലെ സാഹചര്യങ്ങളേയും മുന്&#x200d;നിര്&#x200d;ത്തിയാവണം. രാജ്‌കോട്ടില്&#x200d; ഹര്&#x200d;ദിക് പാണ്ഡ്യയും അവസരത്തിനൊത്ത് ഉയര്&#x200d;ന്നിരുന്നില്ല. പക്ഷെ ഹാര്&#x200d;ദികിനെ ആരും ചോദ്യം ചെയ്തില്ല. എന്തിനാണ് ധോണിക്ക് നേരെ മാത്രം വിരല്&#x200d; ചൂണ്ടുന്നത്, ഇത് അനിതീയാണ്&#8221; കോഹ്‌ലി പറഞ്ഞു.</p>
<p>രാജ്‌കോട്ടില്&#x200d; 37 പന്തില്&#x200d; 49 റണ്&#x200d;സെടുത്ത ധോണി. തടക്കത്തില്&#x200d; സ്‌കോറിങ് വേഗത ഉയര്&#x200d;ത്തുന്നതില്&#x200d; പരാജയമാണെന്നും യുവതാരങ്ങള്&#x200d;ക്കായി ടി-20യില്&#x200d; മാറി നില്&#x200d;ക്കണമെന്നും മുന്&#x200d; ഇന്ത്യന്&#x200d; താരം വി.വി.എസ് ലക്ഷമണന്&#x200d; പറഞ്ഞിരുന്നു. കൂടാതെ ഈ വിഷയത്തില്&#x200d; മുന്&#x200d; ഇന്ത്യന്&#x200d; താരങ്ങളായ അജിത് അഗാര്&#x200d;ക്കര്&#x200d;, വിരേന്ദര്&#x200d; സെവാഗ്, സുനില്&#x200d; ഗവാസ്‌കര്&#x200d; തുടങ്ങിയവരും പ്രതികരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kohli-backs-dhoni-over-critism-over-t20-career.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആവേശം വാനോളം; ഇന്ത്യക്ക് ആറ് റണ്‍ ജയം, പരമ്പര</title>
		<link>https://www.chandrikadaily.com/live-cricket-score-india-vs-new-zealand-3rd-t20-tvm.html</link>
					<comments>https://www.chandrikadaily.com/live-cricket-score-india-vs-new-zealand-3rd-t20-tvm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Nov 2017 17:59:33 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INDvsNZ]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52631</guid>

					<description><![CDATA[കമാല്‍ വരദൂര്‍ തിരുവന്തപുരം: മഴ ആദ്യം വില്ലനായി. മഴ മാറിയപ്പോള്‍ അടിപൊളി ആവേശം. അവസാന പന്ത് വരെ ഞരമ്പ് മുറുകി. ഒടുവില്‍ ആറ് റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. എട്ട് ഓവര്‍ പോരാട്ടത്തില്‍ ഇന്ത്യ 67 റണ്‍സ് നേടിയപ്പോള്‍ കിവീസിന് 56 റണ്‍സ് നേടാനാണ് കഴിഞ്ഞത്. ഇതാദ്യമായാണ് കിവീസിനെതിരെ ഇന്ത്യ ടി-20 പരമ്പര നേടുന്നത്. :പ്രതികൂല കാലാവസ്ഥയില്‍ രാത്രി വൈകി തുടങ്ങിയ പോരാട്ടത്തില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യന്‍ തുടക്കം. ട്രെന്‍ഡ് ബോള്‍ഡിന്റെ ആദ്യ ഓവര്‍ ശക്തമായിരുന്നു. നനഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കമാല്&#x200d; വരദൂര്&#x200d;</strong></p>
<p>തിരുവന്തപുരം: മഴ ആദ്യം വില്ലനായി. മഴ മാറിയപ്പോള്&#x200d; അടിപൊളി ആവേശം. അവസാന പന്ത് വരെ ഞരമ്പ് മുറുകി. ഒടുവില്&#x200d; ആറ് റണ്&#x200d;സിന് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. എട്ട് ഓവര്&#x200d; പോരാട്ടത്തില്&#x200d; ഇന്ത്യ 67 റണ്&#x200d;സ് നേടിയപ്പോള്&#x200d; കിവീസിന് 56 റണ്&#x200d;സ് നേടാനാണ് കഴിഞ്ഞത്. ഇതാദ്യമായാണ് കിവീസിനെതിരെ ഇന്ത്യ ടി-20 പരമ്പര നേടുന്നത്.<br />
:പ്രതികൂല കാലാവസ്ഥയില്&#x200d; രാത്രി വൈകി തുടങ്ങിയ പോരാട്ടത്തില്&#x200d; തകര്&#x200d;ച്ചയോടെയായിരുന്നു ഇന്ത്യന്&#x200d; തുടക്കം. ട്രെന്&#x200d;ഡ് ബോള്&#x200d;ഡിന്റെ ആദ്യ ഓവര്&#x200d; ശക്തമായിരുന്നു. നനഞ്ഞ സാഹചര്യങ്ങളെ മനോഹരമായി പ്രയോജനപ്പെടുത്തിയ ബൗള്&#x200d;ട്ട് ഏഴ് റണ്&#x200d;സ് മാത്രമാണ് നല്&#x200d;കിയത്. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് രണ്ടാം ഓവര്&#x200d; കിവി ക്യാപ്റ്റന്&#x200d; വില്ല്യംസണ്&#x200d; നല്&#x200d;കിയത് സ്പിന്നര്&#x200d; ഇഷ് സോഥിക്ക്. ഒരു ബൗണ്ടറി വഴങ്ങിയെങ്കിലും സോഥി ശക്തി കാട്ടി. പരമ്പരയിലുടനീളം പുലര്&#x200d;ത്തിയ സ്ഥിരതക്ക് മറ്റൊരു ഉദാഹരണം. അനുഭവ സമ്പന്നനായ ടീം സൗത്തിക്കായിരുന്നു അടുത്ത ഓവര്&#x200d;. ഇന്ത്യയുടെ രണ്ട് ഓപ്പണര്&#x200d;മാരും സൗത്തിയുടെ വേഗമേറിയ പന്തിന് ഇരകളായി. ധവാനാണ് ആദ്യം മടങ്ങിയത്. മിഡ് വിക്കറ്റില്&#x200d; സാന്&#x200d;ഡറിന് എളുപ്പത്തിലുള്ള ക്യാച്ച്. തൊട്ട് പിറകെയുള്ള പന്തില്&#x200d; കൂറ്റനടിക്കുള്ള ശ്രമത്തില്&#x200d; രോഹിതും പുറത്തായി. സ്‌ക്കോര്&#x200d;ബോര്&#x200d;ഡില്&#x200d; 15 റണ്&#x200d;സ് മാത്രമുള്ളപ്പോള്&#x200d; വിരാത് കോലിയും ശ്രേയസും ക്രീസില്&#x200d;. ഓപ്പണര്&#x200d;മാര്&#x200d; മടങ്ങിയെങ്കിലും അപകടം മനസ്സിലാക്കിയ കോലി സോഥിയുടെ രണ്ടാമത് ഓവറില്&#x200d; ബൗണ്ടറിയും പിറകെ സിക്‌സറും പായിച്ചു. ഗ്രീന്&#x200d;ഫീല്&#x200d;ഡിലെ ആദ്യ സിക്‌സര്&#x200d;&#8230;സ്റ്റേഡിയം പ്രകമ്പനം കൊണ്ടെങ്കിലും അടുത്ത പന്തില്&#x200d; നായകനും മടങ്ങി. അഞ്ച് ാേവര്&#x200d; സമാപിക്കുമ്പോള്&#x200d; ഇന്ത്യന്&#x200d; സ്‌ക്കോര്&#x200d; മൂന്ന് വിക്കറ്റിന് 40 റണ്&#x200d;സ്. നാലാമത് ഓവര്&#x200d; എറിഞ്ഞത് സോഥി. ആദ്യ പന്തില്&#x200d; തന്നെ മനീഷ് പാണ്ഡെയുടെ സിക്‌സര്&#x200d;. പക്ഷേ തുര്&#x200d;ന്നുള്ള രണ്ട് പന്തുകള്&#x200d; കൃത്യമായിരുന്നു. അടുത്ത പന്തില്&#x200d; ശ്രേയസും പുറത്ത്-ആറ് റണ്&#x200d;സാണ് യുവതാരം നേടിയത്. ആറാമത് ഓവര്&#x200d; സമാപിക്കുമ്പോള്&#x200d; സ്‌ക്കോര്&#x200d; നാല് വിക്കറ്റിന് 50 റണ്&#x200d;സ് മാത്രം. സാന്&#x200d;ഡ്‌നര്&#x200d; എറിഞ്ഞ ഏഴാമത് ഓവറിലെ ആദ്യ നാല് പന്തുകള്&#x200d; സിംഗിള്&#x200d; മാത്രമായിരുന്നു. പക്ഷേ അഞ്ചാം പന്ത് ഹാര്&#x200d;ദിക് ഗ്യാലറിയിലെത്തിച്ചു. ഈ പരമ്പരയിലെ ഹാര്&#x200d;ദിക്കിന്റെ ആദ്യ സിക്‌സര്&#x200d;. ഏഴാമത് ഓവര്&#x200d; സമാപിക്കുമ്പോള്&#x200d; ഇന്ത്യന്&#x200d; സ്‌ക്കോര്&#x200d; നാല് വിക്കറ്റിന് 61. അവസാന ഓവറിന് ബൗള്&#x200d;ട്ട്. കൂറ്റനടിക്കുള്ള മനീഷ് പാണ്ഡെയുടെ ശ്രമം ബൗണ്ടറി ലൈനില്&#x200d; അസാധ്യമായ മെയ് വഴക്കത്തില്&#x200d; സാന്&#x200d;ഡര്&#x200d; ഇല്ലാതാക്കി. ബൗണ്ടറിക്ക് അരികില്&#x200d; പന്ത് പിടിച്ച സാന്&#x200d;ഡര്&#x200d; അപകടം മനസ്സിലാക്കി ഗ്രാന്&#x200d;ഡ് ഹാമിന് നല്&#x200d;കി. സുന്ദരമായ ക്യാച്ച്. പകരം വന്ന ധോണിക്കും ക്രീസിലുള്ള ഹാര്&#x200d;ദ്ദിക്കിനും പന്തിനെ പറത്താനായില്ല. ഇന്ത്യയുടെ സ്‌ക്കോര്&#x200d; 67 ല്&#x200d; അവസാനിച്ചു. ഹാര്&#x200d;ദ്ദിക് 14 റണ്&#x200d;സുമായി പുറത്താവാതെ നിന്നു. ധോണി ഒരു പന്തും നേരിട്ടിരുന്നില്ല. കിവി ബൗളര്&#x200d;മാരില്&#x200d; സൗത്തിയും സോഥിയും ബൗള്&#x200d;ട്ടും കരുത്ത് കാട്ടി.<br />
<img loading="lazy" class="alignnone size-full wp-image-52636" src="https://www.chandrikadaily.com/wp-content/uploads/2017/11/DOC6hmBXUAYYRpE.jpg" alt="DOC6hmBXUAYYRpE" width="1200" height="800" srcset="https://www.chandrikadaily.com/wp-content/uploads/2017/11/DOC6hmBXUAYYRpE.jpg 1200w, https://www.chandrikadaily.com/wp-content/uploads/2017/11/DOC6hmBXUAYYRpE-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/11/DOC6hmBXUAYYRpE-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/11/DOC6hmBXUAYYRpE-1024x683.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/11/DOC6hmBXUAYYRpE-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/11/DOC6hmBXUAYYRpE-1068x712.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/11/DOC6hmBXUAYYRpE-630x420.jpg 630w" sizes="(max-width: 1200px) 100vw, 1200px" /> <img loading="lazy" class="alignnone size-full wp-image-52637" src="https://www.chandrikadaily.com/wp-content/uploads/2017/11/DOCaaxhVAAAiwuG.jpg" alt="DOCaaxhVAAAiwuG" width="720" height="480" srcset="https://www.chandrikadaily.com/wp-content/uploads/2017/11/DOCaaxhVAAAiwuG.jpg 720w, https://www.chandrikadaily.com/wp-content/uploads/2017/11/DOCaaxhVAAAiwuG-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/11/DOCaaxhVAAAiwuG-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/11/DOCaaxhVAAAiwuG-630x420.jpg 630w" sizes="(max-width: 720px) 100vw, 720px" />മറുപടി ബാറ്റിംഗില്&#x200d; ഭുവനേശ്വറിനെ സിക്‌സറിന് പറത്തിയാണ് മണ്&#x200d;റോ ആരംഭിച്ചത്. പക്ഷേ തന്റെ അവസാനത്തെ പന്തില്&#x200d; മാര്&#x200d;ട്ടിന്&#x200d; ഗപ്ടിലിനെ പുറത്താക്കി ഭുവി കരുത്ത് കാട്ടി. വിശ്വസ്തനായ ജസ്പ്രീത് ബുംറക്കായിരുന്നു രണ്ടാം ഓവര്&#x200d;. ആദ്യ പന്തില്&#x200d; തന്നെ മണ്&#x200d;റോ പുറത്ത്. രോഹിത് ശര്&#x200d;മയുടെ മനോഹരമായ ക്യാച്ച്. രണ്ട് റണ്&#x200d; മാത്രമാണ് ബുംറ വഴങ്ങിയത്. മൂന്നാം ഓവര്&#x200d; എറിഞ്ഞത് ചാഹല്&#x200d;. നാല് റണ്&#x200d;സ് മാത്രമാണ് പരമ്പരയിലുടനീളം മികവ് പ്രകടിപ്പിച്ച സ്പിന്നര്&#x200d; വഴങ്ങിയത്. നാലാമത് ഓവറുമായി ഭുവനേശ്വര്&#x200d; വന്നപ്പോള്&#x200d; പന്ത്രണ്ട് റണ്&#x200d;സ് പിറന്നു. ടീമിലിടം നേടിയ കുല്&#x200d;ദീപ് യാദവിനായിരുന്നു അടുത്ത ഓവര്&#x200d;. മൂന്നാമത്തെ പന്തില്&#x200d; കിവി ക്യാപ്റ്റന്&#x200d; ഹാര്&#x200d;ദിക് പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോയില്&#x200d; റണ്ണൗട്ടായി. പിറകെ ഗ്ലെന്&#x200d; ഫിലിപ്‌സ് അതിര്&#x200d;ത്തിയില്&#x200d; ധവാന്റെ കരങ്ങളിലെത്തിയപ്പോള്&#x200d; മല്&#x200d;സരം ആവേശത്തിലേക്ക്. കിവീസിന് നാലാമത് വിക്കറ്റും നഷ്ടമായപ്പോള്&#x200d; സ്‌ക്കോര്&#x200d; 28 റണ്&#x200d;സ് മാത്രം. പക്ഷേ കുല്&#x200d;ദിപിന്റെ അവസാന പന്ത് ഗ്രാന്&#x200d;ഡ്‌ഹോം സിക്‌സറിന് പറത്തിയപ്പോള്&#x200d; ഇന്ത്യന്&#x200d; ക്യാമ്പില്&#x200d; വീണ്ടും അങ്കലാപ്പ്. ചാഹലിന്റെ ഊഴം. നാല് റണ്&#x200d; മാത്രം. ഗ്യാലറിയിലെ ആവേശത്തിലേക്ക് ബുംറയുടെ ഓവര്&#x200d;. ആദ്യ പന്തില്&#x200d; തന്നെ വിക്കറ്റ്. സ്വീപ്പ് ഷോട്ടിന് ശ്രമിച്ച നിക്കോളാസിനെ ഡീപ്പ് തേര്&#x200d;ഡ്മാനില്&#x200d; ശ്രേയാസ് പിടിച്ചു. സ്‌ക്കോര്&#x200d; അഞ്ച് വിക്കറ്റിന് 39. അടുത്ത പന്ത് ബൗണ്ടറി കടന്നു. പിന്നെ വൈഡ്. സമ്മര്&#x200d;ദ്ദം ബുംറക്ക്. പക്ഷേ ഗ്രാന്&#x200d;ഡ്മയെ മനോഹരമായി റണ്ണൗട്ടാക്കി ധോണി ഇന്ത്യന്&#x200d; ക്യാമ്പിന് കരുത്തേകി. അവസാന ഓവറില്&#x200d; കിവീസിന് ജയിക്കാന്&#x200d; 19 റണ്&#x200d;സ്. പന്തെറിയുന്നത് ഹാര്&#x200d;ദിക് പാണ്ഡ്യ. ആദ്യ പന്തില്&#x200d; സിംഗിള്&#x200d;. രണ്ടാം പന്തില്&#x200d; റണ്ണില്ല. ഗ്യാലറിയില്&#x200d; ആവേശം അണപ്പൊട്ടുന്നു. പക്ഷേ മൂന്നാം പന്ത് ഗ്യാലറിയില്&#x200d;. ഇന്ത്യന്&#x200d; ക്യാമ്പ് മ്ലാനം. മൂന്ന് പന്തില്&#x200d; കിവീസിന് ജയിക്കാന്&#x200d; 12 റണ്&#x200d;സ്. അടുത്ത പന്ത് വൈഡ്. പിന്നെ സിംഗിള്&#x200d;. അവസാന രണ്ട് പന്തില്&#x200d; ജയിക്കാന്&#x200d; 10 റണ്&#x200d;സ്. ആവേശം വാനോളം&#8230;സമ്മര്&#x200d;ദ്ദം അത്യുയരത്തില്&#x200d;. അടുത്ത പന്തില്&#x200d; ഹാര്&#x200d;ദിക് നല്&#x200d;കിയത് രണ്ട് റണ്&#x200d; മാത്രം. ഇന്ത്യ ജയത്തിലേക്ക്. അവസാന പന്തില്&#x200d; സിംഗിള്&#x200d;-ഇന്ത്യ ആറ് റണ്&#x200d;ിന് ജയിക്കുന്നു. പരമ്പര സ്വന്തമാക്കുന്നു<br />
നേരത്തെ ന്യൂസിലാന്&#x200d;ഡിനെതിരായി ഒരു ടി-20 പരമ്പര സ്വന്തമാക്കുക എന്ന ഇന്ത്യന്&#x200d; മോഹത്തിന് മഴ സുല്ലിട്ടിരുന്നു. പക്ഷേ അവസാനത്തില്&#x200d; കാണികളുടെ ആവേശത്തിന് മഴയും വഴങ്ങി രാത്രി വൈകി മല്&#x200d;സരം വെട്ടിച്ചുിരുക്കി എട്ട് ഓവറാക്കി തുടങ്ങി. ചന്നം പിന്നം പെയ്ത മുഴുനീള മഴയില്&#x200d; ഇന്ത്യ-കിവീസ് ടി-20 പരമ്പരയിലെ അവസാന മല്&#x200d;സരം ഉപേക്ഷിക്കുന്നതിന്റെ വക്കിലായിരുന്നു. രാത്രി 9-15 നാണ് പിച്ച് ഇന്&#x200d;സ്‌പെക്ഷന്&#x200d; നടത്തി മല്&#x200d;സരം ആരംഭിക്കാന്&#x200d; മാച്ച് റഫറി തീരുമാനിച്ചത്. ടോസ് തുടര്&#x200d;ച്ചയായി മൂന്നാം മല്&#x200d;സരത്തിലും കിവിസീനിയിരുന്നു. അവര്&#x200d; ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യന്&#x200d; ടീമില്&#x200d; രണ്ട് മാറ്റങ്ങള്&#x200d; വരുത്തി. മുഹമ്മദ് സിറാജ്, അക്‌സര്&#x200d; പട്ടേല്&#x200d; എന്നിവര്&#x200d;ക്ക് പകരം മനീക്ഷ് പാണ്ഡെ, കുല്&#x200d;ദിപ് യാദവ് എന്നിവര്&#x200d;ക്ക് അവസരം നല്&#x200d;കി. കാര്യവട്ടം സ്‌പോര്&#x200d;ട്‌സ് ഹബ്ബിലെ കന്നി രാജ്യാന്തര മല്&#x200d;സരം ആസ്വദിക്കാനെത്തിയ അര ലക്ഷത്തോളം വരുന്ന കാണികള്&#x200d; മഴയെ ശപിച്ച് മടങ്ങാന്&#x200d; നില്&#x200d;ക്കവെയാണ് ആകാശം തെളിഞ്ഞത്. ഡല്&#x200d;ഹി ഫിറോസ് ഷാ കോട്‌ലയില്&#x200d; നടന്ന ആദ്യ മല്&#x200d;സരത്തില്&#x200d; ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയപ്പോള്&#x200d; രാജ്‌ക്കോട്ടില്&#x200d; നടന്ന രണ്ടാം മല്&#x200d;സരത്തില്&#x200d; കിവീസ് ശക്തമായ വിജയവുമായി തിരിച്ചു വന്നിരുന്നു. ബാറ്റിംഗിഗായിരുന്നു പതിവ് പോലെ പരമ്പരയില്&#x200d; ഇന്ത്യയുടെ കരുത്ത്. ഓപ്പണര്&#x200d;മാരായ രോഹിത് ശര്&#x200d;മ, ശിഖര്&#x200d; ധവാന്&#x200d;, നായകന്&#x200d; വിരാത് കോലി, സീനിയര്&#x200d; താരം മഹേന്ദ്രസിംഗ് ധോണി എന്നിവരെല്ലാം അവസരോചിത പ്രകടനവുമായി തിളങ്ങിയപ്പോള്&#x200d; ഓള്&#x200d;റൗണ്ടര്&#x200d; ഹാര്&#x200d;ദ്ദിക് പാണ്ഡ്യയുടെ പ്രകടനം മാത്രമാണ് നിരാശപ്പെടുത്തിയത്. ഡല്&#x200d;ഹിയിലും രാജ്‌ക്കോട്ടിലും കിവി സ്പിന്നര്&#x200d; സോഥിയുടെ പന്തില്&#x200d; ഹാര്&#x200d;ദ്ദിക് ക്ലീന്&#x200d; ബൗള്&#x200d;ഡാവുകയായിരുന്നു. മിന്നല്&#x200d; പ്രകടനവുമായി പല ഘട്ടങ്ങളിലും പ്രതിയോഗികളെ വിറപ്പിച്ചിട്ടുള്ള ഹാര്&#x200d;ദ്ദിക്കിനെ സ്ലോ ഡെലിവറികളിലൂടെയാണ് കിവീസ് കുരുക്കിയത്. ബൗളിംഗില്&#x200d; ഭുവനേശ്വര്&#x200d;, ജസ്പ്രീത് ബുംറ എന്നിവര്&#x200d; ആധികാരികത നിലനിര്&#x200d;ത്തി. രണ്ടാം മല്&#x200d;സരത്തില്&#x200d; അവസരം ലഭിച്ച ഹൈദരാബാദുകാരന്&#x200d; മുഹമ്മദ് സിറാജ് കിവി ക്യാപ്റ്റന്&#x200d; വില്ല്യംസണിന്റെ വിക്കറ്റുമായി അരങ്ങേറ്റം കേമമാക്കിയെങ്കിലും ധാരാളം റണ്&#x200d;സ് വഴങ്ങി. ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗ് ക്രിക്കറ്റില്&#x200d; സണ്&#x200d;റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും ആഭ്യന്തര ക്രിക്കറ്റില്&#x200d; ഹൈദരാബാദിന് വേണ്ടിയും നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്&#x200d; ഇന്ത്യ എ സംഘത്തിലെത്തിയ സിറാജ് ഇന്ത്യന്&#x200d; ടീമിന്റെ ബൗളിംഗ് കോച്ച് ഭരത് അരുണിന്റെ പിന്തുണയിലാണ് രാജ്‌ക്കോട്ടില്&#x200d; കളിച്ചത്. പക്ഷേ ഇന്നലെ കളിക്കാന്&#x200d; അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.<br />
സ്‌പോര്&#x200d;ട്‌സ് ഹബിലെ ആദ്യ രാജ്യാന്തര മല്&#x200d;സരം ആസ്വദിക്കാന്&#x200d; ഉച്ചയോടെ തന്നെ കാണികള്&#x200d; എത്തിത്തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴ രവിലെ മാറി നിന്നപ്പോള്&#x200d; മല്&#x200d;സരത്തിന് തടസ്സമില്ലെന്നും കരുതപ്പെട്ടു. പക്ഷേ വൈകുന്നേരത്തോടെ ചന്നം പിന്നം ചാറാന്&#x200d; തുടങ്ങിയ മഴ പിന്നെ മാറിയില്ല. 6-30 ന് നിശ്ചയിച്ചിരുന്ന ടോസ് വൈകി. മല്&#x200d;സരത്തില്&#x200d; മഴ വില്ലനായതില്&#x200d; ഇന്ത്യന്&#x200d; ഹെഡ് കോച്ച് രവിശാസ്ത്രി നിരാശ പ്രകടിപ്പിച്ചിരുന്നു. അനില്&#x200d; കുംബ്ലെയില്&#x200d; നിന്നും പരിശീലക പദവി ഏറ്റെടുത്ത ശേഷം വിജയങ്ങള്&#x200d; മാത്രമായിരുന്നു ശാസ്ത്രിക്ക്. വിജയങ്ങള്&#x200d; തുടരുന്ന നല്ല യൂണിറ്റായി അദ്ദേഹം ടീമിനെ മാറ്റി. ടി-20 യില്&#x200d; അപരാജിതരായി നിന്നിരുന്ന കിവീസിനെ ഡല്&#x200d;ഹിയില്&#x200d; തരിപ്പണമാക്കിയപ്പോള്&#x200d; രാജ്‌ക്കോട്ടില്&#x200d; സമ്മര്&#x200d;ദ്ദത്തെ അകറ്റാന്&#x200d; കഴിയാത്തതാണ് പരാജയ കാരണമായതെന്നും ശാസ്ത്രി വിലയിരുത്തി. തിരുവനന്തപുരത്ത് അവസാനമായി രാജ്യാന്തര ഏകദിനം നടന്നപ്പോള്&#x200d; ഇന്ത്യന്&#x200d; ടീമിനെ നയിച്ചത് ശാസ്ത്രിയായിരുന്നു. ശ്രീലങ്കക്കെതിരെ 16ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്&#x200d; ടീമിന്റെ അടുത്ത രാജ്യാന്തര ഷെഡ്യൂള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/live-cricket-score-india-vs-new-zealand-3rd-t20-tvm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി-20യില്‍ നിന്ന് ധോണി മാറി നില്‍ക്കണം -ലക്ഷ്മണന്‍</title>
		<link>https://www.chandrikadaily.com/ms-dhoni-stay-away-from-t20.html</link>
					<comments>https://www.chandrikadaily.com/ms-dhoni-stay-away-from-t20.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Nov 2017 07:52:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[INDvsNZ]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52234</guid>

					<description><![CDATA[ടി20 മത്സരങ്ങളില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി മാറി നില്‍ക്കണമെന്ന്‌ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണന്‍. ഇന്ത്യ- ന്യൂസിലന്റ് ടി-20 പരമ്പരയിലെ രണ്ടാം മത്സരം വിലയിരുത്തവെയാണ് ധോണിയോട് യുവാള്‍ക്കുവേണ്ടി മാറി നില്‍ക്കണമെന്ന് ലക്ഷ്മണന്‍ പറഞ്ഞത്.  രണ്ടാം ടി-20യില്‍ രാജ്‌കോട്ടില്‍ ന്യൂസിലെന്റ് ഉയര്‍ത്തിയ 197 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 156 അവസാനിച്ചിരുന്നു. ധോണി കളിയില്‍ 37 പന്തില്‍ നിന്ന് 49 റണ്‍സ് നേടിയിരുന്നെങ്കിലും ഇന്ത്യക്ക് ജയിക്കാന്‍ അതുമതിയായിരുന്നില്ല. ടി-20യില്‍ നാലമാനായാണ് ധോണിയിറങ്ങാറ്. പക്ഷെ വേഗത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ടി20 മത്സരങ്ങളില്&#x200d; നിന്ന് മുന്&#x200d; ഇന്ത്യന്&#x200d; നായകന്&#x200d; എം.എസ് ധോണി മാറി നില്&#x200d;ക്കണമെന്ന്‌ മുന്&#x200d; ഇന്ത്യന്&#x200d; താരം വി.വി.എസ് ലക്ഷ്മണന്&#x200d;. ഇന്ത്യ- ന്യൂസിലന്റ് ടി-20 പരമ്പരയിലെ രണ്ടാം മത്സരം വിലയിരുത്തവെയാണ് ധോണിയോട് യുവാള്&#x200d;ക്കുവേണ്ടി മാറി നില്&#x200d;ക്കണമെന്ന് ലക്ഷ്മണന്&#x200d; പറഞ്ഞത്.  രണ്ടാം ടി-20യില്&#x200d; രാജ്‌കോട്ടില്&#x200d; ന്യൂസിലെന്റ് ഉയര്&#x200d;ത്തിയ 197 വിജയലക്ഷ്യം പിന്തുടര്&#x200d;ന്ന ഇന്ത്യയുടെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്&#x200d; 156 അവസാനിച്ചിരുന്നു. ധോണി കളിയില്&#x200d; 37 പന്തില്&#x200d; നിന്ന് 49 റണ്&#x200d;സ് നേടിയിരുന്നെങ്കിലും ഇന്ത്യക്ക് ജയിക്കാന്&#x200d; അതുമതിയായിരുന്നില്ല.</p>
<p>ടി-20യില്&#x200d; നാലമാനായാണ് ധോണിയിറങ്ങാറ്. പക്ഷെ വേഗത്തില്&#x200d; സ്‌കോറിങ് ഉയര്&#x200d;ത്താനുളള ധോണിയുടെ ശേഷിക്ക് കോട്ടം സംഭവിച്ചിരിക്കുന്നു. അതിനുദാഹരണമാണ് രാജ്‌കോട്ടിലെ ധോണിയുടെ ഇന്നിങ്‌സ്. ഹര്&#x200d;ദ്ദിക് പാണ്ഡ്യ പുറത്തായ ശേഷം ക്രിസിലെത്തിയ ധോണി,  തുടക്കത്തില്&#x200d; സ്‌കോര്&#x200d; നേടുന്നതില്&#x200d; നന്നേ വിഷമിച്ചു.ആദ്യ 18 പന്തില്&#x200d; 16 റണ്&#x200d;സു മാത്രമാണ് ധോണി നേടിയത്. ആ സമയത്ത് കോഹ് ലി 160 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റ് ചെയ്തിരുന്നത്. കളിയുടെ അവസാനം ധോണി സ്‌കോറിങ് റേറ്റ് ഉയര്&#x200d;ത്തിയെങ്കിലും വലിയ സ്‌കോര്&#x200d; പിന്തുടര്&#x200d;ന്ന് ജയിക്കാന്&#x200d; അതുമതിയാവില്ല. ധോണി യുവാള്&#x200d;ക്ക് അവസരം നല്&#x200d;കി മാറി നില്&#x200d;ക്കണം. വലിയ രാജ്യാന്തര മത്സരങ്ങള്&#x200d;ക്ക് അവര്&#x200d;ക്ക് പരിചയ സമ്പത്ത് അനിവാര്യമാണ്. ലക്ഷമണന്&#x200d; പറഞ്ഞു. അതേസമയം ഏകദിനത്തില്&#x200d; ധോണിയുടെ സാന്നിദ്ധ്യം ഇന്ത്യക്ക് ആവിശ്യമാണെന്നും ലക്ഷ്മണന്&#x200d; കൂട്ടിചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ms-dhoni-stay-away-from-t20.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ-ന്യൂസിലാന്റ് ടി-20 : തിരുവനന്തപുരത്തെ കളിയുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു</title>
		<link>https://www.chandrikadaily.com/indvsnz-t20-tickets-tvm-soldout.html</link>
					<comments>https://www.chandrikadaily.com/indvsnz-t20-tickets-tvm-soldout.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Oct 2017 06:36:26 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INDvsNZ]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[T20]]></category>
		<category><![CDATA[tickets]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50935</guid>

					<description><![CDATA[തിരുവനന്തപുരം : നവംബര്‍ ഏഴിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് ടി-20 മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ നാലുവരെയായിരുന്നു ടിക്കറ്റ് വില്‍പ്പന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും വിറ്റുതീരുകയായിരുന്നു. ക്രിക്കറ്റ് പ്രമികള്‍ ടിക്കറ്റിനായി ഓണ്‍ലൈന്‍ മാര്‍ഗം ഉപയോഗിച്ചത് വേഗത്തില്‍ ടിക്കറ്റുകള്‍ വീറ്റുതീരാന്‍ സഹായകമായി. ഇരുപത്തിയെന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവന്തപുരത്ത് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്.ഇതിനായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പൂര്‍ണ്ണസജ്ജമാണെന്ന്് കേരള ക്രിക്കറ്റ് അസോസിഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് [&#8230;]]]></description>
										<content:encoded><![CDATA[<p>
                     തിരുവനന്തപുരം :  നവംബര്&#x200d; ഏഴിന് കാര്യവട്ടം ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്റ്റേഡിയത്തില്&#x200d; നടക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് ടി-20 മത്സരത്തിന്റെ ടിക്കറ്റുകള്&#x200d; വിറ്റുതീര്&#x200d;ന്നു. ഒക്ടോബര്&#x200d; 16 മുതല്&#x200d; നവംബര്&#x200d; നാലുവരെയായിരുന്നു ടിക്കറ്റ് വില്&#x200d;പ്പന നിശ്ചയിച്ചിരുന്നത്. എന്നാല്&#x200d; ഒരാഴ്ച മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും വിറ്റുതീരുകയായിരുന്നു. ക്രിക്കറ്റ് പ്രമികള്&#x200d; ടിക്കറ്റിനായി ഓണ്&#x200d;ലൈന്&#x200d; മാര്&#x200d;ഗം ഉപയോഗിച്ചത് വേഗത്തില്&#x200d; ടിക്കറ്റുകള്&#x200d; വീറ്റുതീരാന്&#x200d; സഹായകമായി. </p>
<p> ഇരുപത്തിയെന്&#x200d;പത് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷമാണ് തിരുവന്തപുരത്ത് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്.ഇതിനായി ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്റ്റേഡിയം പൂര്&#x200d;ണ്ണസജ്ജമാണെന്ന്്      കേരള ക്രിക്കറ്റ് അസോസിഷന്&#x200d; സെക്രട്ടറി ജയേഷ് ജോര്&#x200d;ജ് അറിയിച്ചു. പുതിയ ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്‌റ്റേഡിയത്തിന്റെ  കപാസിറ്റി 45000മാണെന്നും അദ്ദേഹം പറഞ്ഞു. </p>
<p>മൂന്നു വീതം ഏകദിനവും ടി-20യും അടങ്ങിയ ന്യൂസിലാന്റി ന്റെ ഇന്ത്യന്&#x200d; പര്യടനത്തില്&#x200d; 2-1ന് ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിരിരുന്നു. നവംബര്&#x200d; ഒന്നിന് ഫിറോസ് ഷാ കോട്ട്‌ലയിലെ മത്സരത്തോടെ ടി-20 മത്സരങ്ങള്&#x200d;ക്ക് തുടക്കമാവും.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indvsnz-t20-tickets-tvm-soldout.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുനെ ഏകദിനം ഇന്ത്യക്ക് വിജയലക്ഷ്യം -231</title>
		<link>https://www.chandrikadaily.com/indvsnz2odi.html</link>
					<comments>https://www.chandrikadaily.com/indvsnz2odi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Oct 2017 12:13:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[INDvsNZ]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49834</guid>

					<description><![CDATA[പുനെ ; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയക്ക് 231 റണ്‍സ് വിജയലക്ഷ്യം . ടോസ് നേടി ബാറ്റിംഗ്് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 9 വിക്കറ്റില്‍ നഷ്ടപ്പെടുത്തിയാണ് 230 റണ്‍സ്‌നേടിയത്. ഇന്നു ജയിച്ചാല്‍ ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ഒരു പരമ്പര എന്നലക്ഷ്യയുമായിറങ്ങിയ കീവിസിന് തുടക്കത്തിലെ മുന്‍നിര ബാറ്റ്‌സ്മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (11), കോളിന്‍ മുന്റോ (10), ക്യാപ്റ്റന്‍ കീന്‍ വില്ല്യംസണ്‍ തുടക്കത്തിലെ നഷ്ടമായി. ഒരവസരത്തില്‍ 4ന് 58 എന്ന നിലയില്‍ കൂപ്പുകുത്തിയ കീവിസിനെ മധ്യനിരയിലെ ഹെന്റി നിക്കോള്‍സ് [&#8230;]]]></description>
										<content:encoded><![CDATA[<p>പുനെ ; ന്യൂസിലന്&#x200d;ഡിനെതിരായ രണ്ടാം ഏകദിനത്തില്&#x200d; ഇന്ത്യയക്ക് 231 റണ്&#x200d;സ് വിജയലക്ഷ്യം . ടോസ് നേടി ബാറ്റിംഗ്് തെരഞ്ഞെടുത്ത ന്യൂസിലന്&#x200d;ഡ് നിശ്ചിത ഓവറില്&#x200d; 9 വിക്കറ്റില്&#x200d; നഷ്ടപ്പെടുത്തിയാണ് 230 റണ്&#x200d;സ്‌നേടിയത്. ഇന്നു ജയിച്ചാല്&#x200d;<br />
ആദ്യമായി ഇന്ത്യന്&#x200d; മണ്ണില്&#x200d; ഒരു പരമ്പര എന്നലക്ഷ്യയുമായിറങ്ങിയ കീവിസിന് തുടക്കത്തിലെ മുന്&#x200d;നിര ബാറ്റ്‌സ്മാരായ മാര്&#x200d;ട്ടിന്&#x200d; ഗപ്റ്റില്&#x200d; (11), കോളിന്&#x200d; മുന്റോ (10), ക്യാപ്റ്റന്&#x200d; കീന്&#x200d; വില്ല്യംസണ്&#x200d; തുടക്കത്തിലെ നഷ്ടമായി. ഒരവസരത്തില്&#x200d; 4ന് 58 എന്ന നിലയില്&#x200d; കൂപ്പുകുത്തിയ കീവിസിനെ മധ്യനിരയിലെ ഹെന്റി നിക്കോള്&#x200d;സ് (42), കോളിന്&#x200d; ഡി ഗ്രാന്റഹോമി (41), ടോം ലാതം (38) എന്നിവരുടെ ചെറുത്ത് നില്&#x200d;പ്പാണ് ഭേദപ്പെട്ട സ്‌കോറില്&#x200d; എത്തിച്ചത്.<br />
ഇന്ത്യക്കായി അക്‌സര്&#x200d; പട്ടേല്&#x200d; പത്തോവറില്&#x200d; 54 വഴങ്ങി നാലുവിക്കറ്റ്‌നേടിയപ്പോള്&#x200d; ഭുവനേശ്വര്&#x200d; കുമാറും ജസ്പ്രിത് ഭുംബറയും മൂന്നുവീതം വിക്കറ്റ് സ്വന്തമാക്കി.</p>
<p>കളിതുടങ്ങുന്നതിനു മുമ്പ് പിച്ചിന്റെ വിശദാംശങ്ങള്&#x200d; പിച്ച് തയ്യാറാക്കിയ ക്യുറേറ്റര്&#x200d; പാണ്ഡുരംഗ് സല്&#x200d;ഗോങ്കര്&#x200d; വാതുവെപ്പുകാരായ അഭിനയിച്ച ഇന്ത്യാ ടുഡേ റിപ്പോട്ടര്&#x200d;മാര്&#x200d;ക്ക് നല്&#x200d;ക്കിയത് വിവദമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indvsnz2odi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്യൂറേറ്ററെ പുറത്താക്കി; ന്യൂസിലാന്റിന് ടോസ്, ബാറ്റിങ്‌</title>
		<link>https://www.chandrikadaily.com/curator-suspended-match-will-go-on.html</link>
					<comments>https://www.chandrikadaily.com/curator-suspended-match-will-go-on.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 25 Oct 2017 08:00:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[Curator]]></category>
		<category><![CDATA[INDvsNZ]]></category>
		<category><![CDATA[pune]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49777</guid>

					<description><![CDATA[പൂനെ: ഇന്ത്യ &#8211; ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്റര്‍ പാണ്ഡുരംഗ് സല്‍ഗോങ്കറിനെ ബി.സി.സി.ഐ പുറത്താക്കി. വാതുവെപ്പുകാരായ അഭിനയിച്ച റിപ്പോര്‍ട്ടര്‍മാര്‍ക്ക് പിച്ചിന്റെ വിശദാംശങ്ങള്‍ നല്‍കിയെന്നും നിയമങ്ങള്‍ ലംഘിച്ച് പിച്ച് പരിശോധിക്കാന്‍ അനുവദിച്ചുവെന്നുമുള്ള ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ക്യൂറേറ്റര്‍ ആയ സല്‍ഗോങ്കറിനെ സസ്‌പെന്റ് ചെയ്തത്. മൂന്നു മത്സര പരമ്പരയിലെ രണ്ടാം മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം ആരംഭിച്ചു; ടോസ് നേടിയ ന്യൂസിലാന്റ് ബാറ്റ് ചെയ്യുകയാണ്. ഇന്ത്യ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം [&#8230;]]]></description>
										<content:encoded><![CDATA[<p>പൂനെ: ഇന്ത്യ &#8211; ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്റര്&#x200d; പാണ്ഡുരംഗ് സല്&#x200d;ഗോങ്കറിനെ ബി.സി.സി.ഐ പുറത്താക്കി. വാതുവെപ്പുകാരായ അഭിനയിച്ച റിപ്പോര്&#x200d;ട്ടര്&#x200d;മാര്&#x200d;ക്ക് പിച്ചിന്റെ വിശദാംശങ്ങള്&#x200d; നല്&#x200d;കിയെന്നും നിയമങ്ങള്&#x200d; ലംഘിച്ച് പിച്ച് പരിശോധിക്കാന്&#x200d; അനുവദിച്ചുവെന്നുമുള്ള ആരോപണം ഉയര്&#x200d;ന്നതിനെ തുടര്&#x200d;ന്നാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്&#x200d; ക്യൂറേറ്റര്&#x200d; ആയ സല്&#x200d;ഗോങ്കറിനെ സസ്‌പെന്റ് ചെയ്തത്.</p>
<p>മൂന്നു മത്സര പരമ്പരയിലെ രണ്ടാം മത്സരം മുന്&#x200d; നിശ്ചയിച്ച പ്രകാരം ആരംഭിച്ചു; ടോസ് നേടിയ ന്യൂസിലാന്റ് ബാറ്റ് ചെയ്യുകയാണ്. ഇന്ത്യ സ്പിന്നര്&#x200d; കുല്&#x200d;ദീപ് യാദവിന് പകരം ഓള്&#x200d;റൗണ്ടര്&#x200d; അക്ഷര്&#x200d; പട്ടേലിനെയാണ് കളിപ്പിക്കുന്നത്.<br />
ഇന്ത്യാ ടുഡേ പുറത്തുവിട്ട സ്റ്റിങ് ഓപറേഷനില്&#x200d; പേര് പരാമര്&#x200d;ശിക്കപ്പെട്ട സല്&#x200d;ഗോങ്കറിനെതിരെ അന്വേഷണം നടത്താന്&#x200d; ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുന്നതു വരെ സല്&#x200d;ഗോങ്കര്&#x200d; സ്റ്റേഡിയത്തില്&#x200d; പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ബി.സി.സി.ഐയും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും വെവ്വേറെ അന്വേഷണങ്ങള്&#x200d; നടത്തും. ബി.സി.സി.ഐയുടെ മറ്റൊരു ക്യൂറേറ്ററിനായിരിക്കും ഇന്നത്തെ മത്സരത്തിന്റെ ചുമതല.</p>
<p>മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്&#x200d; ഇന്ത്യ ന്യൂസിലാന്റിനോട് തോറ്റിരുന്നു. ക്യാപ്ടന്&#x200d; വിരാട് കോഹ്‌ലി കരിയറിലെ 31-ാം സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ടോം ലഥാമിന്റെ സെഞ്ച്വറിയും റോസ് ടെയ്‌ലറുടെ (95) മികച്ച ബാറ്റിങും സന്ദര്&#x200d;ശകര്&#x200d;ക്ക് വിജയം സമ്മാനിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/curator-suspended-match-will-go-on.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്യൂറേറ്ററുടെ &#8216;ഒത്തുകളി&#8217;; ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ഏകദിനം വിവാദത്തില്‍</title>
		<link>https://www.chandrikadaily.com/india-newziland-match-in-controversy-pune.html</link>
					<comments>https://www.chandrikadaily.com/india-newziland-match-in-controversy-pune.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 25 Oct 2017 06:32:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[CORRUPTION]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[Curator]]></category>
		<category><![CDATA[INDvsNZ]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49749</guid>

					<description><![CDATA[പൂനെ: ഇന്ത്യ &#8211; ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരം വിവാദത്തില്‍. പരമ്പരയിലെ നിര്‍ണായക മത്സരത്തിനു വേണ്ടി, വാതുവെപ്പുകാരുടെ ആവശ്യത്തിനനുസരിച്ച പിച്ച് തയാറാക്കാമെന്ന് ക്യൂറേറ്റര്‍ പാണ്ഡുരംഗ് സല്‍ഗോങ്കര്‍ സമ്മതിച്ചതായി ഇന്ത്യാ ടുഡേ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് വിവാദമാകുന്നത്. വാതുവെപ്പുകാരായി ചമഞ്ഞ് തന്നെ സമീപിച്ച റിപ്പോര്‍ട്ടര്‍മാരോട് അനുകൂല സ്വരത്തില്‍ സല്‍ഗോങ്കര്‍ സംസാരിച്ചു എന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. &#8216;വാതുവെപ്പുകാരുടെ&#8217; ആവശ്യങ്ങളോട് ക്യൂറേറ്റര്‍ അനുകൂലമായി പ്രതികരിക്കുന്നത് ചാനലിന്റെ സ്റ്റിങ് ഓപറേഷന്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രണ്ട് കളിക്കാര്‍ പിച്ചില്‍ ബൗണ്‍സ് വേണമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>പൂനെ: ഇന്ത്യ &#8211; ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരം വിവാദത്തില്&#x200d;. പരമ്പരയിലെ നിര്&#x200d;ണായക മത്സരത്തിനു വേണ്ടി, വാതുവെപ്പുകാരുടെ ആവശ്യത്തിനനുസരിച്ച പിച്ച് തയാറാക്കാമെന്ന് ക്യൂറേറ്റര്&#x200d; പാണ്ഡുരംഗ് സല്&#x200d;ഗോങ്കര്&#x200d; സമ്മതിച്ചതായി ഇന്ത്യാ ടുഡേ ചാനല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതാണ് വിവാദമാകുന്നത്. വാതുവെപ്പുകാരായി ചമഞ്ഞ് തന്നെ സമീപിച്ച റിപ്പോര്&#x200d;ട്ടര്&#x200d;മാരോട് അനുകൂല സ്വരത്തില്&#x200d; സല്&#x200d;ഗോങ്കര്&#x200d; സംസാരിച്ചു എന്ന് ചാനല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>&#8216;വാതുവെപ്പുകാരുടെ&#8217; ആവശ്യങ്ങളോട് ക്യൂറേറ്റര്&#x200d; അനുകൂലമായി പ്രതികരിക്കുന്നത് ചാനലിന്റെ സ്റ്റിങ് ഓപറേഷന്&#x200d; ക്യാമറയില്&#x200d; റെക്കോര്&#x200d;ഡ് ചെയ്തിട്ടുണ്ട്. രണ്ട് കളിക്കാര്&#x200d; പിച്ചില്&#x200d; ബൗണ്&#x200d;സ് വേണമെന്ന് ആവശ്യപ്പെടുന്നു എന്ന് അറിയിച്ചപ്പോള്&#x200d; &#8216;എല്ലാം ശരിയാക്കാം&#8217; എന്നാണ് സല്&#x200d;ഗോങ്കറിന്റെ മറുപടി.</p>
<p>340 വരെ റണ്&#x200d;സൊഴുകുന്ന പിച്ചാണ് തയ്യാറാക്കിയിട്ടുള്ളതെന്നും 337 റണ്&#x200d;സെടുത്താലും ചേസ് ചെയ്യുന്ന ടീമിന് ജയിക്കാന്&#x200d; കഴിയുമെന്നും ക്യൂറേറ്റര്&#x200d; പറയുന്നു. ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും നിയമങ്ങള്&#x200d; ലംഘിച്ച് പിച്ച് പരിശോധിക്കാന്&#x200d; ഇയാള്&#x200d; റിപ്പോര്&#x200d;ട്ടര്&#x200d;മാരെ അനുവദിക്കുകയും ചെയ്യുന്നുണ്ട്.</p>
<p>സംഭവം പരിശോധിച്ച് ഉചിതമായ നടപടികള്&#x200d; സ്വീകരിക്കുമെന്ന് ബി.സി.സി.ഐ, മുംബൈ ക്രിക്കറ്റ് അസോസിയേഷന്&#x200d; ഭാരവാഹികള്&#x200d; പറഞ്ഞു. സംഭവത്തെപ്പറ്റി വിശദമായി അറിയില്ലെന്നും ശക്തമായ നടപടികള്&#x200d; സ്വീകരിക്കുമെന്നും ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.</p>
<p>പ്രശ്‌നം പരിശോധിക്കുമെന്നും കുറ്റക്കാരുണ്ടെങ്കില്&#x200d; കടുത്ത നടപടി സ്വീകരിക്കുമെന്നും എം.സി.എ പ്രസിഡണ്ട് അഭയ് ആപ്‌തെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-newziland-match-in-controversy-pune.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റാഞ്ചിയിലൂടെ ഹമ്മര്‍ ഓടിച്ചു ധോനി; വാ പൊളിച്ചു കിവീസ് താരങ്ങള്‍</title>
		<link>https://www.chandrikadaily.com/ms-dhoni-takes-hummer-from-ranchi-airport-drives-new-zealand-players-crazy.html</link>
					<comments>https://www.chandrikadaily.com/ms-dhoni-takes-hummer-from-ranchi-airport-drives-new-zealand-players-crazy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 25 Oct 2016 16:55:37 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[car]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[hummer]]></category>
		<category><![CDATA[India]]></category>
		<category><![CDATA[INDvsNZ]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[vehicle]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4785</guid>

					<description><![CDATA[നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ന്യൂസീലാന്റ് താരങ്ങള്‍ ശരിക്കും അന്തംവിട്ടിരിക്കുകയാണ്. റാഞ്ചിയിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരക്കുമ്പോള്‍ മുന്നില്‍ എതിര്‍ ടീം ക്യാപ്റ്റന്‍ ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു കണ്ടാല്‍ അദ്ഭുതപ്പെടാതെ പിന്നെ എന്തു ചെയ്യും! &#160; &#160; ഇ്ന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ നാടായ റാഞ്ചിയിലാണ് സംഭവം. നാട്ടിലെത്തി പരിശീലനത്തിനായി റാഞ്ചിയിലൂടെ ഹമ്മറില്‍ പോകുന്ന ധോനിയേയാണ് കിവീസ് താരങ്ങള്‍ കണ്ടത്. ഹമ്മര്‍ ഓടിക്കുന്ന ധോനിയെ കണ്ട് അന്തം വിട്ടു നില്‍ക്കുന്ന കിവീസ് താരങ്ങളുടെ ഫോട്ടോ ഇതിനകം [&#8230;]]]></description>
										<content:encoded><![CDATA[<p>നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ന്യൂസീലാന്റ് താരങ്ങള്&#x200d; ശരിക്കും അന്തംവിട്ടിരിക്കുകയാണ്. റാഞ്ചിയിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് ബസില്&#x200d; യാത്ര തിരക്കുമ്പോള്&#x200d; മുന്നില്&#x200d; എതിര്&#x200d; ടീം ക്യാപ്റ്റന്&#x200d; ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു കണ്ടാല്&#x200d; അദ്ഭുതപ്പെടാതെ പിന്നെ എന്തു ചെയ്യും!</p>
<p>&nbsp;</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcrictracker%2Fposts%2F1374400395924011%3A0&amp;width=500" width="500" height="509" frameborder="0" scrolling="no"></iframe></p>
<p>&nbsp;</p>
<p><img loading="lazy" class="alignnone size-full wp-image-4793" src="https://www.chandrikadaily.com/wp-content/uploads/2016/10/dhoni_arrival_ranchi_1477.jpg" alt="dhoni_arrival_ranchi_1477" width="600" height="519" srcset="https://www.chandrikadaily.com/wp-content/uploads/2016/10/dhoni_arrival_ranchi_1477.jpg 600w, https://www.chandrikadaily.com/wp-content/uploads/2016/10/dhoni_arrival_ranchi_1477-300x260.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/dhoni_arrival_ranchi_1477-534x462.jpg 534w, https://www.chandrikadaily.com/wp-content/uploads/2016/10/dhoni_arrival_ranchi_1477-486x420.jpg 486w" sizes="(max-width: 600px) 100vw, 600px" />ഇ്ന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; എം.എസ് ധോനിയുടെ നാടായ റാഞ്ചിയിലാണ് സംഭവം. നാട്ടിലെത്തി പരിശീലനത്തിനായി റാഞ്ചിയിലൂടെ ഹമ്മറില്&#x200d; പോകുന്ന ധോനിയേയാണ് കിവീസ് താരങ്ങള്&#x200d; കണ്ടത്. ഹമ്മര്&#x200d; ഓടിക്കുന്ന ധോനിയെ കണ്ട് അന്തം വിട്ടു നില്&#x200d;ക്കുന്ന കിവീസ് താരങ്ങളുടെ ഫോട്ടോ ഇതിനകം സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായി.<img loading="lazy" class="alignnone size-full wp-image-4787" src="https://www.chandrikadaily.com/wp-content/uploads/2016/10/dhoni_in_hummer_3_1477375.jpg" alt="dhoni_in_hummer_3_1477375" width="600" height="519" srcset="https://www.chandrikadaily.com/wp-content/uploads/2016/10/dhoni_in_hummer_3_1477375.jpg 600w, https://www.chandrikadaily.com/wp-content/uploads/2016/10/dhoni_in_hummer_3_1477375-300x260.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/dhoni_in_hummer_3_1477375-534x462.jpg 534w, https://www.chandrikadaily.com/wp-content/uploads/2016/10/dhoni_in_hummer_3_1477375-486x420.jpg 486w" sizes="(max-width: 600px) 100vw, 600px" /></p>
<p>റാഞ്ചിയിലെ റോഡിലൂടെ ഹമ്മറോടിച്ച് പോകുന്ന ധോനിയെ ടീം ബസ്സിലിരുന്ന് അദ്ഭുതത്തോടെ നോക്കുന്ന ടോം ലാഥമിന്റെയും റോസ് ടെയ്ലറുടെയും ഫോട്ടോയാണ് മാധ്യമങ്ങള്&#x200d; ആഘോഷിക്കുന്നത്.<img loading="lazy" class="alignnone size-full wp-image-4791" src="https://www.chandrikadaily.com/wp-content/uploads/2016/10/dhoni_in_hummer_7_1477375.jpg" alt="dhoni_in_hummer_7_1477375" width="600" height="519" srcset="https://www.chandrikadaily.com/wp-content/uploads/2016/10/dhoni_in_hummer_7_1477375.jpg 600w, https://www.chandrikadaily.com/wp-content/uploads/2016/10/dhoni_in_hummer_7_1477375-300x260.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/dhoni_in_hummer_7_1477375-534x462.jpg 534w, https://www.chandrikadaily.com/wp-content/uploads/2016/10/dhoni_in_hummer_7_1477375-486x420.jpg 486w" sizes="(max-width: 600px) 100vw, 600px" /></p>
<p>ഇന്ത്യയും ന്യൂസീലന്&#x200d;ഡും തമ്മിലുള്ള നാലാം ഏകദിനം ധോനിയുടെ നാടായ റാഞ്ചിയില്&#x200d; ബുധനാഴ്ച്ചയാണ് നടക്കുന്നത്. ഇതിനടിയിലാണ് ന്യൂസീലന്&#x200d;ഡിന്റെ ടീം ബസ്സ് ധോനിയുടെ ഹമ്മറിനടുത്തെത്തിയത്. മുന്നോട്ട് നോക്കി വണ്ടിയോടിക്കുന്ന ധോനിയെ ചിരിയോടെ നോക്കുന്ന ലാഥമും ലാഥമിന്റെ ഒരു സീറ്റിന് പിറകിലിരുന്ന് അദ്ഭുതത്തോടെ വായ തുറന്നിരിക്കുന്ന ടെയ്ലറുമാണ് ഫോട്ടോയിലുള്ളത്.<img loading="lazy" class="alignnone size-full wp-image-4794" src="https://www.chandrikadaily.com/wp-content/uploads/2016/10/team-india-arrives-in-ranchi_7b13e102-9abf-11e6-a472-803c9c62b420.jpg" alt="team-india-arrives-in-ranchi_7b13e102-9abf-11e6-a472-803c9c62b420" width="514" height="600" srcset="https://www.chandrikadaily.com/wp-content/uploads/2016/10/team-india-arrives-in-ranchi_7b13e102-9abf-11e6-a472-803c9c62b420.jpg 514w, https://www.chandrikadaily.com/wp-content/uploads/2016/10/team-india-arrives-in-ranchi_7b13e102-9abf-11e6-a472-803c9c62b420-257x300.jpg 257w, https://www.chandrikadaily.com/wp-content/uploads/2016/10/team-india-arrives-in-ranchi_7b13e102-9abf-11e6-a472-803c9c62b420-360x420.jpg 360w" sizes="(max-width: 514px) 100vw, 514px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ms-dhoni-takes-hummer-from-ranchi-airport-drives-new-zealand-players-crazy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവസാന രണ്ട് ഏകദിനത്തിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; റെയ്‌നയെ ഒഴിവാക്കി</title>
		<link>https://www.chandrikadaily.com/ind-vs-nz-last-two-odi-team.html</link>
					<comments>https://www.chandrikadaily.com/ind-vs-nz-last-two-odi-team.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Oct 2016 11:59:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[INDvsNZ]]></category>
		<category><![CDATA[last two]]></category>
		<category><![CDATA[odi]]></category>
		<category><![CDATA[suresh raina]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4545</guid>

					<description><![CDATA[മുംബൈ: നിലവിലെ ടീമില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താതെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് നിലനിര്‍ത്തിയത്. അതേസമയം, ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പരുക്ക് കാരണം ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിക്കാതിരുന്ന സുരേഷ് റെയ്നയെ ടീമില്‍ പരിഗണിച്ചിട്ടില്ല. മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വിവരം ഔദ്യോഗിക ട്വിറ്ററിലൂടെ ബിസിസിഐ പുറത്തുവിട്ടു. ഈ മാസം 26, 29 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: നിലവിലെ ടീമില്&#x200d; മാറ്റങ്ങള്&#x200d; ഒന്നും വരുത്താതെ ന്യൂസിലന്&#x200d;ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്&#x200d;ക്കുള്ള ഇന്ത്യന്&#x200d; ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് മത്സരങ്ങളില്&#x200d; കളിച്ച അതേ ടീമിനെ തന്നെയാണ് നിലനിര്&#x200d;ത്തിയത്.</p>
<p>അതേസമയം, ടീമില്&#x200d; ഉള്&#x200d;പ്പെട്ടിരുന്നെങ്കിലും പരുക്ക് കാരണം ആദ്യ മൂന്ന് മത്സരങ്ങളില്&#x200d; കളിക്കാതിരുന്ന സുരേഷ് റെയ്നയെ ടീമില്&#x200d; പരിഗണിച്ചിട്ടില്ല.</p>
<p>മുംബൈയില്&#x200d; ചേര്&#x200d;ന്ന സെലക്ഷന്&#x200d; കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വിവരം ഔദ്യോഗിക ട്വിറ്ററിലൂടെ ബിസിസിഐ പുറത്തുവിട്ടു. ഈ മാസം 26, 29 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്&#x200d; നടക്കുന്നത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">NEWS ALERT : India to retain the same team for the last 2 ODIs. Raina ruled out <a href="https://twitter.com/hashtag/INDvNZ?src=hash">#INDvNZ</a> <a href="https://t.co/lvQzQMEU3O">pic.twitter.com/lvQzQMEU3O</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/790496805498658816">October 24, 2016</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്&#x200d; ന്യൂസിവാന്റിനെതിരെ 2-1 ന് ഇന്ത്യ മുന്നില്&#x200d; നില്&#x200d;ക്കുകയാണിപ്പോള്&#x200d;.</p>
<p>ധര്&#x200d;മശാലയില്&#x200d; നടന്ന ആദ്യമത്സരത്തില്&#x200d; ഇന്ത്യ ആറുവിക്കറ്റിന് ജയിച്ചപ്പോള്&#x200d; ദില്ലിയില്&#x200d; നടന്ന രണ്ടാം ഏകദിനത്തില്&#x200d; ആറു റണ്&#x200d;സിന്റെ അപ്രതീക്ഷിത വിജയം നേടി കീവികള്&#x200d; തിരിച്ചിരുന്നു. എന്നാല്&#x200d; മോഹാലിയിലെ മൂന്നാം ഏകദിനത്തില്&#x200d; ഏഴു വിക്കറ്റ് വിജയവുമായി ഇന്ത്യ വീ്ണ്ടും മുന്നിലെത്തി.</p>
<p>ടീം: എംഎസ് ധോണി (ക്യാപ്റ്റന്&#x200d;), രോഹിത് ശര്&#x200d;മ, അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി, മനീഷ് പാണ്ഡെ, ഹാര്&#x200d;ദിക് പാണ്ഡ്യ, അക്സര്&#x200d; പട്ടേല്&#x200d;, ജയന്ത് യാദവ്, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ധവാല്&#x200d; കുല്&#x200d;ക്കര്&#x200d;ണി, ഉമേഷ് യാദവ്, മന്ദീപ് സിംഗ്, കേദാര്&#x200d; ജാദവ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ind-vs-nz-last-two-odi-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
