<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>infant death &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/infant-death/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 30 Sep 2020 17:00:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>infant death &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്‌ക്രൂഡ്രൈവര്&#x200d; കൊണ്ട് നൂറോളം തവണ കുത്തി; രണ്ടു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു</title>
		<link>https://www.chandrikadaily.com/crime-news-2.html</link>
					<comments>https://www.chandrikadaily.com/crime-news-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 30 Sep 2020 17:00:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[infant death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157767</guid>

					<description><![CDATA[ഭോപ്പാല്&#x200d; അയോധ്യ നഗറിലെ ക്ഷേത്രത്തിന് സമീപം തുണിയില്&#x200d; പൊതിഞ്ഞ നിലയില്&#x200d; കണ്ടെത്തിയ മൃതദേഹം വിശദമായി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: മരിച്ചനിലയില്&#x200d; കണ്ടെത്തിയ രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ കുറിച്ച് വിശദീകരണവുമായി പൊലീസ്. കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ഭോപ്പാല്&#x200d; അയോധ്യ നഗറിലെ ക്ഷേത്രത്തിന് സമീപം തുണിയില്&#x200d; പൊതിഞ്ഞ നിലയില്&#x200d; കണ്ടെത്തിയ മൃതദേഹം വിശദമായി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്. സംഭവത്തില്&#x200d; ഇതുവരെ ആരെയും പിടികൂടാന്&#x200d; കഴിഞ്ഞിട്ടില്ല.</p>
<p>കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം തുണിയില്&#x200d; പൊതിഞ്ഞനിലയില്&#x200d; കണ്ടെത്തിയത്. ശരീരമാസകലം മുറിവുകളുണ്ടായിരുന്നെങ്കിലും കുത്തി പരിക്കേല്&#x200d;പ്പിച്ചതാണെന്ന് ആദ്യഘട്ടത്തില്&#x200d; മനസിലായിരുന്നില്ല. കുഞ്ഞിനെ രാത്രിയില്&#x200d; ഉപേക്ഷിച്ചതിന് ശേഷം മൃഗങ്ങള്&#x200d; ആക്രമിച്ചതാകുമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്&#x200d; ഫോറന്&#x200d;സിക് സര്&#x200d;ജന്&#x200d; വിശദമായ മൃതദേഹപരിശോധന നടത്തിയതോടെയാണ് ശരീരമാസകലം കുത്തി പരിക്കേല്&#x200d;പ്പിച്ചതാണെന്ന് കണ്ടെത്തിയത്.</p>
<p>സ്‌ക്രൂഡ്രൈവര്&#x200d; ഉപയോഗിച്ച് നൂറോളം തവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പരിശോധനയില്&#x200d; മനസിലായത്. ഇതോടെ കൊലപാതകക്കുറ്റമടക്കം ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്&#x200d; ക്ഷേത്രപരിസരത്തെ സിസിടിവി ദൃശ്യങ്ങള്&#x200d; കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crime-news-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലുവയില്&#x200d; കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയല്ല; ശ്വാസ തടസമെന്ന് രാസപരിശോധനാ ഫലം</title>
		<link>https://www.chandrikadaily.com/aluva-infant-death.html</link>
					<comments>https://www.chandrikadaily.com/aluva-infant-death.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 21 Aug 2020 16:05:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[aluva]]></category>
		<category><![CDATA[infant death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146760</guid>

					<description><![CDATA[ആന്തരിക അവയവ പരിശോധനയില്&#x200d; അസ്വാഭാവികമായി ഒന്നും കണ്ടെത്താന്&#x200d; കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്&#x200d;ട്ടിലുണ്ട്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നാണയം വിഴുങ്ങി ആലുവയില്&#x200d; കുട്ടി മരിച്ച സംഭവത്തില്&#x200d; മരണ കാരണം ശ്വാസതടസമെന്ന് രാസപരിശോധന ഫലം. നാണയം വിഴുങ്ങിയതല്ല ശ്വാസ തടസമുണ്ടായാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തല്&#x200d;. അതേസമയം ആന്തരിക അവയവ പരിശോധനയില്&#x200d; അസ്വാഭാവികമായി ഒന്നും കണ്ടെത്താന്&#x200d; കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്&#x200d;ട്ടിലുണ്ട്. ആലുവ കടുങ്ങല്ലൂര്&#x200d; സ്വദേശിയായ മൂന്ന് വയസുകാരന്&#x200d; പൃഥ്വിരാജാണ് മരിച്ചത്.</p>
<p>നാണയം വിഴുങ്ങി ആശുപത്രിയില്&#x200d; എത്തി ചികിത്സ തേടിയതിനു പിന്നാലെയായിരുന്നു മരണം. ചികിത്സാ പിഴവിനെ തുടര്&#x200d;ന്നാണ് കുട്ടി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കള്&#x200d; രംഗത്തെത്തിയിരുന്നു. മരണത്തിനു ശേഷം നടത്തിയ പരിശോധനയില്&#x200d; കുട്ടിയുടെ വയറ്റില്&#x200d; നിന്നും രണ്ടു നാണയങ്ങള്&#x200d; കണ്ടെത്തിയിരുന്നു.</p>
<p>കുട്ടിയെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്&#x200d; ആശുപത്രി, ആലപ്പുഴ മെഡിക്കല്&#x200d; കോളേജ് എന്നിവിടങ്ങളില്&#x200d; എത്തിച്ചിരുന്നു. എന്നാല്&#x200d; പഴവും വെള്ളവും കൊടുത്താല്&#x200d; മതിയെന്ന് ഉപദേശിച്ച് ഡോക്ടര്&#x200d;മാര്&#x200d; മടക്കി അയച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.</p>
<p>പോസ്റ്റ്‌മോര്&#x200d;ട്ടത്തില്&#x200d; കുട്ടിയുടെ വന്&#x200d; കുടലിന്റെ ഭാഗത്ത് നിന്നും രണ്ട് നാണയങ്ങള്&#x200d; കണ്ടെത്തിയിരുന്നു. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വന്നാല്&#x200d; മാത്രമേ മരണകാരണം വ്യക്തമാകൂ എന്നായിരുന്നു പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയ ഡോക്ടര്&#x200d;മാര്&#x200d; അന്ന് പറഞ്ഞിരുന്നത്.</p>
<p>മൂന്നുവയസുകാരന്റെ മരണത്തില്&#x200d; ആശുപത്രികള്&#x200d;ക്ക് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ആലുവ ജില്ലാ ആശുപത്രിക്കെതിരെയായിരുന്നു കുഞ്ഞിന്റെ അമ്മയുടെയും ബന്ധുക്കളുടെയും ആരോപണം. സംഭവത്തില്&#x200d; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aluva-infant-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടുക്കിയില്&#x200d; നവജാത ശിശുവിനെ ബാഗിനുള്ളില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി</title>
		<link>https://www.chandrikadaily.com/infant-child-died-in-idukki.html</link>
					<comments>https://www.chandrikadaily.com/infant-child-died-in-idukki.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 16 Oct 2019 06:48:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[death]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[infant death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141739</guid>

					<description><![CDATA[ഇടുക്കി തോപ്രാംകുടിക്ക് സമീപം നവജാത ശിശുവിനെ മരിച്ച നിലയില്&#x200d; കണ്ടെത്തി. ബാഗിനുള്ളില്&#x200d; മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു.]]></description>
										<content:encoded><![CDATA[
<p>ഇടുക്കി തോപ്രാംകുടിക്ക് സമീപം നവജാത ശിശുവിനെ മരിച്ച നിലയില്&#x200d; കണ്ടെത്തി.  ബാഗിനുള്ളില്&#x200d; മരിച്ച നിലയിലാണ് കണ്ടെത്തിയത്. <br>
പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/infant-child-died-in-idukki.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തനിയെ കിടത്തി പരിശീലിപ്പിക്കാന്&#x200d; ശ്രമിച്ചു; കിടക്കയില്&#x200d; കിടന്ന ഏഴുമാസം പ്രായമായ കുഞ്ഞിന്  ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/infant-death-in-singapore.html</link>
					<comments>https://www.chandrikadaily.com/infant-death-in-singapore.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 10 Oct 2019 05:12:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[infant death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141308</guid>

					<description><![CDATA[സിംഗപ്പൂര്&#x200d;: കുഞ്ഞിനെ തനിയെ കിടത്തി പരിശീലിപ്പിക്കാന്&#x200d; ശ്രമിച്ച ദമ്പതികളുടെ ശ്രമം പാളിയതിനെ തുടര്&#x200d;ന്ന് പിഞ്ചു കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. സിംഗപ്പൂരിലാണ് സംഭവം. തനിയെ കിടത്തിയ ഏഴുമാസം പ്രായമുള്ള പെണ്&#x200d;കുഞ്ഞ് പുതപ്പിനും കിടക്കയിലും ഇടയില്&#x200d; ശ്വാസം മുട്ടിയാണ് മരിച്ചത്. രാത്രി മുലപ്പാല്&#x200d; കൊടുത്ത് കിടത്തിയ പെണ്&#x200d;കുഞ്ഞ് രാവിലെ ചലനമറ്റ നിലയില്&#x200d; കണ്ട് സംശയം തോന്നിയ രക്ഷിതാക്കള്&#x200d; ആശുപത്രിയില്&#x200d; വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ പുതപ്പിച്ച ശേഷമായിരുന്നു രക്ഷിതാക്കള്&#x200d; അവരുടെ മുറിയിലേക്ക് പോയത്. എന്നാല്&#x200d; കുഞ്ഞ് കിടക്കയില്&#x200d; ഉരുണ്ടപ്പോള്&#x200d; പുതപ്പില്&#x200d; കുടുങ്ങി ശ്വാസം [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>സിംഗപ്പൂര്&#x200d;: കുഞ്ഞിനെ തനിയെ കിടത്തി പരിശീലിപ്പിക്കാന്&#x200d; ശ്രമിച്ച ദമ്പതികളുടെ ശ്രമം പാളിയതിനെ തുടര്&#x200d;ന്ന് പിഞ്ചു കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. സിംഗപ്പൂരിലാണ് സംഭവം. തനിയെ കിടത്തിയ ഏഴുമാസം പ്രായമുള്ള പെണ്&#x200d;കുഞ്ഞ് പുതപ്പിനും കിടക്കയിലും ഇടയില്&#x200d; ശ്വാസം മുട്ടിയാണ് മരിച്ചത്. രാത്രി മുലപ്പാല്&#x200d; കൊടുത്ത് കിടത്തിയ പെണ്&#x200d;കുഞ്ഞ് രാവിലെ ചലനമറ്റ നിലയില്&#x200d; കണ്ട് സംശയം തോന്നിയ രക്ഷിതാക്കള്&#x200d; ആശുപത്രിയില്&#x200d; വിവരമറിയിക്കുകയായിരുന്നു.</p>



<p>കുഞ്ഞിനെ പുതപ്പിച്ച ശേഷമായിരുന്നു രക്ഷിതാക്കള്&#x200d; അവരുടെ മുറിയിലേക്ക് പോയത്. എന്നാല്&#x200d; കുഞ്ഞ് കിടക്കയില്&#x200d; ഉരുണ്ടപ്പോള്&#x200d; പുതപ്പില്&#x200d; കുടുങ്ങി ശ്വാസം മുട്ടി മരിച്ചതാവാമെന്ന് കോടതിയില്&#x200d; ഹാജരാക്കിയ റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു. കുട്ടികളെ മാറ്റിക്കിടത്തുമ്പോള്&#x200d; മറ്റ് മുറിയിലേക്ക് മാറ്റിക്കിടത്താതെ രക്ഷിതാക്കള്&#x200d;ക്ക് ശ്രദ്ധയെത്തുന്ന ഇടത്ത് കിടത്തുന്നതാണ് നല്ലതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ആകസ്മികമായുള്ള ശ്വാസം മുട്ടി മരണമായാണ് കോടതി കേസിനെ വിലയിരുത്തിയത്. ഒക്ടോബര്&#x200d; നാലിന് മാതാപിതാക്കളെ കോടതിയില്&#x200d; ഹാജരാക്കി.</p>



<p>മനപൂര്&#x200d;വ്വമല്ലാത്ത സാഹസിക നടപടിയെന്നാണ് കോടതി മാതാപിതാക്കളുടെ നടപടിയെ വിലയിരുത്തിയത്. കിടക്കയില്&#x200d; നിന്ന് തനിയെ താഴെ ഇറങ്ങാന്&#x200d; സാധിക്കില്ലെങ്കിലും ഏഴുമാസം പ്രായമുള്ള കുഞ്ഞിന് കിടക്കയില്&#x200d; ഉരുളാന്&#x200d; സാധിക്കുമെന്നത് മാതാപിതാക്കള്&#x200d; ശ്രദ്ധിക്കണമായിരുന്നുവെന്ന് കോടതി വിലയിരുത്തി. ഈ വര്&#x200d;ഷം ആദ്യം സമാനമായ മറ്റൊരു സംഭവത്തില്&#x200d; ഒരു കുഞ്ഞ് കിടക്കയ്ക്കും ഭിത്തിക്കും ഇടയില്&#x200d; കുടുങ്ങി മരിച്ചിരുന്നു. പിഞ്ചുകുട്ടികളെ മാറ്റിക്കിടത്തുമ്പോള്&#x200d; ഏറെ ശ്രദ്ധിക്കണമെന്ന നിര്&#x200d;ദേശം ഈ കേസില്&#x200d; കോടതി മാതാപിതാക്കള്&#x200d;ക്ക് നല്&#x200d;കിയിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/infant-death-in-singapore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്‍ വീണ്ടും കൂട്ടശിശുമരണം, ഫറൂഖാബാദില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് 49 കുഞ്ഞുങ്ങള്‍</title>
		<link>https://www.chandrikadaily.com/%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f.html</link>
					<comments>https://www.chandrikadaily.com/%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Sep 2017 16:23:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[infant death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42852</guid>

					<description><![CDATA[&#160; ലഖ്്‌നോ: 63 കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഗോരഖ്പൂര്‍ ദുരന്തത്തിന് ആഴ്ചകള്‍ക്കുള്ളില്‍ ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ സര്‍ക്കാര്‍ ആസ്പത്രിയില്‍ 49 കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചു. ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയിലാണ് ഇത്രയും മരണങ്ങളുണ്ടായത്. 30 മരണങ്ങള്‍ നവജാതശിശുക്കളുടെ ഐ.സി.യുവിലും 19 എണ്ണം പ്രസവത്തിനിടെയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്കും ചീഫ് മെഡിക്കല്‍ സൂപ്രണ്ടിനുമെതിരെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരെയും ട്രാന്‍സ്ഫര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ലഖ്്‌നോ: 63 കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഗോരഖ്പൂര്&#x200d; ദുരന്തത്തിന് ആഴ്ചകള്&#x200d;ക്കുള്ളില്&#x200d; ഫറൂഖാബാദിലെ റാം മനോഹര്&#x200d; ലോഹ്യ സര്&#x200d;ക്കാര്&#x200d; ആസ്പത്രിയില്&#x200d; 49 കുഞ്ഞുങ്ങള്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ പിടഞ്ഞു മരിച്ചു.<br />
ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയിലാണ് ഇത്രയും മരണങ്ങളുണ്ടായത്. 30 മരണങ്ങള്&#x200d; നവജാതശിശുക്കളുടെ ഐ.സി.യുവിലും 19 എണ്ണം പ്രസവത്തിനിടെയുമാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്. സംഭവത്തില്&#x200d; ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്&#x200d; അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് മെഡിക്കല്&#x200d; ഓഫീസര്&#x200d;ക്കും ചീഫ് മെഡിക്കല്&#x200d; സൂപ്രണ്ടിനുമെതിരെ സംഭവത്തില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തു. ഇരുവരെയും ട്രാന്&#x200d;സ്ഫര്&#x200d; ചെയ്തിട്ടുണ്ട്. സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി പ്രശാന്ത് ത്രിവേദി പറഞ്ഞു.<br />
കഴിഞ്ഞമാസം ഗോരഖ്പുര്&#x200d; ജില്ലയിലെ ബാബാ രാഘവ് ദാസ് മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; 300ല്&#x200d; അധികം കുട്ടികള്&#x200d; ഓക്‌സിജന്&#x200d; ലഭിക്കാതെ മരിച്ചിരുന്നു. രാജ്യശ്രദ്ധയാകര്&#x200d;ഷിച്ച സംഭവത്തിനു പിന്നാലെ ആസ്പത്രികളില്&#x200d; മുന്&#x200d;കരുതല്&#x200d; സ്വീകരിച്ചുവെന്ന യു.പി സര്&#x200d;ക്കാര്&#x200d; അവകാശ വാദത്തിനിടെയാണ് വീണ്ടും മരണങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത്.<br />
നവജാതശിശുക്കളുടെ തൂക്കക്കുറവും, ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയില്&#x200d; എത്തിക്കാന്&#x200d; വൈകുന്നതുമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അമ്മമാരുടെ അറിവില്ലായ്മയും കുട്ടികളുടെ മരണത്തിനു പിന്നിലുണ്ടെന്നും ഡോക്ടര്&#x200d;മാര്&#x200d; പറയുന്നു.<br />
നേരത്തെ ദുരന്തമുണ്ടായ ബി.ആര്&#x200d;.ഡി മെഡിക്കല്&#x200d; കോളജില്&#x200d; ഓഗസ്റ്റ് ഒന്നു മുതല്&#x200d; 28 വരെ ആശുപത്രിയില്&#x200d; മരിച്ചത് 290 കുട്ടികളാണ്. ഇതില്&#x200d; 77 മരണങ്ങളും മസ്തിഷ്‌ക ജ്വരം ബാധിച്ചാണ്. ജനുവരി മുതല്&#x200d; മാത്രം 1250 കുട്ടികള്&#x200d; ഇവിടെ മരിച്ചിട്ടുണ്ടെന്ന് ആസ്പത്രി അധികൃതര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഝാര്‍ഖണ്ഡില്‍ ഒരു മാസത്തിനുള്ളില്‍ 52 കുട്ടികള്‍ മരിച്ചു മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു</title>
		<link>https://www.chandrikadaily.com/jarkhand.html</link>
					<comments>https://www.chandrikadaily.com/jarkhand.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 28 Aug 2017 13:47:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[infant death]]></category>
		<category><![CDATA[jarkhand]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42113</guid>

					<description><![CDATA[&#160; ഝാര്‍ഖണ്ഡില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഗൊരഖ്പൂരില്‍ കൂട്ടശിശു മരണത്തിന്റെ ഞെട്ടലില്‍ നിന്നു രാജ്യം മോചനം നേടുന്നതിനു മുന്‍പാണ് ഝാര്‍ഖണ്ഡില്‍ ശിശുക്കളുടെ മരണത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്. ജംഷെഡ്പൂര്‍ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയിലാണ് ഒരു മാസത്തിനുള്ളില്‍ 52 കുട്ടികള്‍ മരിച്ചത്. പോഷകാഹാര കുറവാണ് മരണത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. കുട്ടികളുടെ മരണം വേദനാജനകമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പോഷകാഹാര കുറവാണ് മരണത്തിനു കാരണമെങ്കില്‍ അതിന്റെ വ്യക്തമായ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഝാര്&#x200d;ഖണ്ഡില്&#x200d; നവജാത ശിശുക്കള്&#x200d; മരിച്ച സംഭവത്തില്&#x200d; മനുഷ്യാവകാശ കമ്മീഷന്&#x200d; സര്&#x200d;ക്കാരിന് നോട്ടീസ് അയച്ചു. ഗൊരഖ്പൂരില്&#x200d; കൂട്ടശിശു മരണത്തിന്റെ ഞെട്ടലില്&#x200d; നിന്നു രാജ്യം മോചനം നേടുന്നതിനു മുന്&#x200d;പാണ് ഝാര്&#x200d;ഖണ്ഡില്&#x200d; ശിശുക്കളുടെ മരണത്തിന്റെ റിപ്പോര്&#x200d;ട്ട് പുറത്തു വന്നത്. ജംഷെഡ്പൂര്&#x200d; മഹാത്മാ ഗാന്ധി മെമ്മോറിയല്&#x200d; മെഡിക്കല്&#x200d; കോളജ് ആസ്പത്രിയിലാണ് ഒരു മാസത്തിനുള്ളില്&#x200d; 52 കുട്ടികള്&#x200d; മരിച്ചത്. പോഷകാഹാര കുറവാണ് മരണത്തിന് കാരണമെന്ന് അധികൃതര്&#x200d; പറയുന്നു.<br />
കുട്ടികളുടെ മരണം വേദനാജനകമെന്ന് കമ്മീഷന്&#x200d; ചൂണ്ടിക്കാട്ടി. പോഷകാഹാര കുറവാണ് മരണത്തിനു കാരണമെങ്കില്&#x200d; അതിന്റെ വ്യക്തമായ കാരണം സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കണമെന്ന് കമ്മീഷന്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് ആഴ്ചകള്&#x200d;ക്കുള്ളില്&#x200d; ഝാര്&#x200d;ഖണ്ഡ് ചീഫ് സെക്രട്ടറി നോട്ടീസിന് മറുപടി നല്&#x200d;കണമെന്നും കമ്മീഷന്&#x200d; നിര്&#x200d;ദേശിച്ചു.<br />
രാജ്യത്തെ ആസ്പത്രികളില്&#x200d; ശ്രദ്ധക്കുറവില്&#x200d; നവജാത ശിശുക്കള്&#x200d; മരണമടയുന്നതില്&#x200d; ശക്തമായ നടപടികള്&#x200d; സ്വീകരിക്കാന്&#x200d; കേന്ദ്ര ആരോഗ്യ-കുടുംബ മന്ത്രാലയം ഉടന്&#x200d; ഇടപെടണം. സംസ്ഥാനങ്ങള്&#x200d;ക്കും കേന്ദ്രഭരണ പ്രദേശങ്ങള്&#x200d;ക്കും നിര്&#x200d;ദേശം നല്&#x200d;കണമെന്നും വീഴ്ചവരുത്തിയവര്&#x200d;ക്കെതിരെ നടപടി സ്വീകരിക്കമമെന്നും കമ്മീഷന്&#x200d; ആവശ്യപ്പെട്ടു.<br />
ആഴ്ചകള്&#x200d;ക്ക് മുന്&#x200d;പു ഗൊരഖ്പൂര് മെഡിക്കല്&#x200d; കോളജില്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ നൂറോളം കുട്ടികളാണ് മരണമടഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jarkhand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആശുപത്രി ആമ്പുലന്‍സ് വിട്ടുകൊടുത്തില്ല, അമ്മയുടെ കൈയില്‍ കിടന്ന് മകന് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f.html</link>
					<comments>https://www.chandrikadaily.com/%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 Aug 2017 11:11:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[infant death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40875</guid>

					<description><![CDATA[&#160; നടുറോഡില്‍ സ്വന്തം അമ്മയുടെ കൈയില്‍ കിടന്ന് മൂന്നു വയസ്സുകാരന്‍ മരിച്ചത് ആശുപത്രിയില്‍ നിന്ന് ആമ്പുലന്‍സ് വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന്. റാഞ്ചി സദര്‍ ആശുപത്രിയില്‍ അധികൃതര്‍ ആമ്പുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ഗോരബാധിതനായ കുഞ്ഞിനെ കൈയിലെടുത്ത് അമ്മ നടന്നുപോകുകയായിരുന്നു. യാത്രക്കിടെ ഗുംലയില്‍ വച്ച് കുട്ടിക്ക് മരണം സംഭവിച്ചു. സദര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. നാട്ടുകാരുടെ ശ്രദ്ധയിലാണ് സംഭവം ആദ്യം പെട്ടത്. മരിച്ചു കുഞ്ഞുമായ കരഞ്ഞുകൊണ്ടു പോവുകയായിരുന്നു യുവതി. നാട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>നടുറോഡില്&#x200d; സ്വന്തം അമ്മയുടെ കൈയില്&#x200d; കിടന്ന് മൂന്നു വയസ്സുകാരന്&#x200d; മരിച്ചത് ആശുപത്രിയില്&#x200d; നിന്ന് ആമ്പുലന്&#x200d;സ് വിട്ടുകൊടുക്കാത്തതിനെ തുടര്&#x200d;ന്ന്. റാഞ്ചി സദര്&#x200d; ആശുപത്രിയില്&#x200d; അധികൃതര്&#x200d; ആമ്പുലന്&#x200d;സ് നിഷേധിച്ചതിനെ തുടര്&#x200d;ന്ന് നാല്&#x200d;പ്പത് കിലോമീറ്റര്&#x200d; അകലെയുള്ള ഗ്രാമത്തിലേക്ക് ഗോരബാധിതനായ കുഞ്ഞിനെ കൈയിലെടുത്ത് അമ്മ നടന്നുപോകുകയായിരുന്നു. യാത്രക്കിടെ ഗുംലയില്&#x200d; വച്ച് കുട്ടിക്ക് മരണം സംഭവിച്ചു. സദര്&#x200d; ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്നു കുട്ടി.</p>
<p>നാട്ടുകാരുടെ ശ്രദ്ധയിലാണ് സംഭവം ആദ്യം പെട്ടത്. മരിച്ചു കുഞ്ഞുമായ കരഞ്ഞുകൊണ്ടു പോവുകയായിരുന്നു യുവതി. നാട്ടുകാര്&#x200d; കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
