<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>inflation &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/inflation/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 25 Nov 2024 07:23:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>inflation &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കത്തിക്കയറി പച്ചക്കറി വില</title>
		<link>https://www.chandrikadaily.com/1-vegetable-price-increasing-in-kerala.html</link>
					<comments>https://www.chandrikadaily.com/1-vegetable-price-increasing-in-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 25 Nov 2024 07:21:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[inflation]]></category>
		<category><![CDATA[vegetables market]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318926</guid>

					<description><![CDATA[സ്വര്&#x200d;ണ്ണം തൂക്കുന്ന ജാഗ്രതയോടെ  കച്ചവടം നടത്തേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്&#x200d;]]></description>
										<content:encoded><![CDATA[<p>കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്&#x200d;ന്ന് പച്ചക്കറി വില. ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, ഇഞ്ചി, പടവലം അടക്കമുള്ള പച്ചക്കറികള്&#x200d;ക്കാണ് വില വര്&#x200d;ധിച്ചത്. തമിഴ്നാട്ടിലെ തുടര്&#x200d;ച്ചയായ മഴയാണ് വില വര്&#x200d;ധനക്ക് കാരണമെന്ന് വ്യാപാരികള്&#x200d;. തിരുവനന്തപുരത്ത് ഹോള്&#x200d;സെയില്&#x200d; മാര്&#x200d;ക്കറ്റില്&#x200d; ഒരു പെട്ടി തക്കാളിക്ക് 200 രൂപ വില വ്യത്യാസമാണ് ഒറ്റ ദിവസത്തില്&#x200d; ഉണ്ടായത്.27 കിലോയാണ് ഒരു ബോക്സിലുണ്ടാവുക.</p>
<p>തിരുവനന്തപുരത്തെ അത്ര വിലക്കയറ്റം എറണാകുളത്ത് ഉണ്ടായില്ലെങ്കിലും പുതിയ വിലയില്&#x200d; ആശങ്കയിലാണ് ജനങ്ങള്&#x200d;. നാനൂറിനടുത്താണ് വെളുത്തുള്ളിയുടെ വില. സവാളയ്ക്ക് നൂറിനടുത്തും സ്വര്&#x200d;ണ്ണം തൂക്കുന്ന ജാഗ്രതയോടെ ഉള്ളി കച്ചവടം നടത്തേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്&#x200d;.</p>
<p>എന്നാല്&#x200d; ചാലയിലേയും കൊച്ചിയിലേയും സ്ഥിതിവെച്ചുനോക്കുമ്പോള്&#x200d; കോഴിക്കോട്ടെ വില ആശ്വാസകരമാണ്. 72 രൂപയാണ് സവാളയ്ക്ക് ഹോള്&#x200d;സെയില്&#x200d; മാര്&#x200d;ക്കറ്റിലെ വില. മറ്റുപച്ചക്കറികള്&#x200d;ക്കും താരതമ്യേന വില കുറവാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1-vegetable-price-increasing-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിക്കു കീഴിൽ പണപ്പെരുപ്പവും തൊഴിലില്ലായ്മയും രൂക്ഷം; ഉണർന്നു പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു &#8211; പ്രിയങ്ക ഗാന്ധി</title>
		<link>https://www.chandrikadaily.com/inflation-and-unemployment-rampant-under-bjp-the-time-has-come-to-wake-up-and-act-priyanka-gandhi.html</link>
					<comments>https://www.chandrikadaily.com/inflation-and-unemployment-rampant-under-bjp-the-time-has-come-to-wake-up-and-act-priyanka-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 May 2024 06:10:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[inflation]]></category>
		<category><![CDATA[priyanka gandhi]]></category>
		<category><![CDATA[unemployment rampant]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298524</guid>

					<description><![CDATA[കർഷകരെ ഡൽഹിയിൽ പ്രവേശിക്കുന്നതു വിലക്കിയവരെ, ഡൽഹിയിൽനിന്ന് പുറത്താക്കണമെന്നും അവർ കൂട്ടിച്ചേർത്തു.]]></description>
										<content:encoded><![CDATA[<div class="details-story-wrapper">
<div class="content details-content-story">
<div class="story">
<p>ബി.ജെ.പി ഭരണത്തിനു കീഴിൽ രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഏറ്റവും ഉയർന്ന തോതിലെത്തിയെന്നും ജനം മാറ്റത്തിനു തയാറാവണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.</p>
<p>കർഷരുടെ വേദന മനസിലാക്കാൻ പ്രധാനമന്ത്രി മോദി തയാറായിട്ടില്ലെന്നും ധനികരായ സുഹൃത്തുക്കൾക്കു വേണ്ടി മാത്രമാണ് കേന്ദ്രനയങ്ങൾ രൂപവത്കരിക്കുന്നതെന്നും വ്യാഴാഴ്ച ഹരിയാനയിലെ പാനിപത്തിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ പ്രിയങ്ക പറഞ്ഞു. കർഷകരെ ഡൽഹിയിൽ പ്രവേശിക്കുന്നതു വിലക്കിയവരെ, ഡൽഹിയിൽനിന്ന് പുറത്താക്കണമെന്നും അവർ കൂട്ടിച്ചേർത്തു.</p>
<p>“ബി.ജെ.പിക്ക് എതിരായ തരംഗം ഇന്ന് രാജ്യമാകെ ശക്തമാണ്. അവരുടെ വൃത്തികെട്ട രാഷ്ട്രീയത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും അതിന്റെ പാരമ്യത്തിൽ എത്തി. ഡൽഹിയിൽ പ്രവേശിക്കുന്നതിൽ നിന്ന് നിങ്ങളെ വിലക്കിയവരെ, ഡൽഹിയിൽനിന്ന് പുറത്താക്കണം. കർഷകരായ നിങ്ങളാണ് ഈ രാജ്യത്തിന്റെ ആത്മാവ്.</p>
<p>ഈ രാജ്യത്തെ സൈനികർ നിങ്ങളുടെ മക്കളാണ്. നിങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു. ഭരണഘടനയും അവകാശങ്ങളും സംരക്ഷിക്കാൻ ഈ സർക്കാറിനെ അധികാരത്തിൽനിന്ന് പുറത്താക്കണം” -പ്രിയങ്ക പറഞ്ഞു.</p>
<p>കർഷക പ്രക്ഷോഭത്തോട് മുഖം തിരിച്ച കേന്ദ്രസർക്കാർ നടപടിയേയും, ലൈംഗികാതിക്രമത്തിനെതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ അവഗണിച്ചതിനെയും പ്രിയങ്ക രൂക്ഷമായി വിമർശിച്ചു. ഗുസ്തി താരങ്ങളുടെ അധ്വാനത്തെ കേന്ദ്രം വിലകുറച്ച് കാണുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ, സൈന്യത്തിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെന്റ് പദ്ധതിയായ ‘അഗ്നിവീർ’ നിർത്തലാക്കുമെന്നും പ്രിയങ്ക പറഞ്ഞു. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ശനിയാഴ്ചയാണ് ഹരിയാനയിലെ ലോക്സഭാ മണ്ഡലങ്ങൾ ജനവിധി തേടുന്നത്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inflation-and-unemployment-rampant-under-bjp-the-time-has-come-to-wake-up-and-act-priyanka-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിലക്കയറ്റം, തിരഞ്ഞെടുപ്പ്; പെട്രോള്&#x200d; ഡീസല്&#x200d; വില അഞ്ച് മുതല്&#x200d; 10 രൂപ വരെ കുറച്ചേക്കും</title>
		<link>https://www.chandrikadaily.com/inflation-election-petrol-diesel-price-may-be-reduced-by-rs-5-to-10.html</link>
					<comments>https://www.chandrikadaily.com/inflation-election-petrol-diesel-price-may-be-reduced-by-rs-5-to-10.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 17 Jan 2024 04:51:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[election]]></category>
		<category><![CDATA[inflation]]></category>
		<category><![CDATA[Petrol diesel]]></category>
		<category><![CDATA[price]]></category>
		<category><![CDATA[reduced]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288172</guid>

					<description><![CDATA[അസംസ്‌കൃത എണ്ണയുടെ വിലയില്&#x200d; കുറവുണ്ടാകുകയും ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ധന വില കുറയ്ക്കുന്നത് പരിഗണിക്കുന്നതെന്ന് കമ്പനി-സര്&#x200d;ക്കാര്&#x200d; വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്&#x200d; ടൈംസ് റിപ്പോര്&#x200d;ട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>അടുത്ത മാസത്തോടെ പെട്രോള്&#x200d; ഡീസല്&#x200d; വില കുറയ്ക്കുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ പരിഗണനയിലെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. അസംസ്‌കൃത എണ്ണയുടെ വിലയില്&#x200d; കുറവുണ്ടാകുകയും ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ധന വില കുറയ്ക്കുന്നത് പരിഗണിക്കുന്നതെന്ന് കമ്പനി-സര്&#x200d;ക്കാര്&#x200d; വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്&#x200d; ടൈംസ് റിപ്പോര്&#x200d;ട്ട് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാരിന്റെ നിര്&#x200d;ദേശംകൂടി പരിഗണിച്ചാകും നടപടി.</p>
<p>ക്രൂഡ് ഓയില്&#x200d; വിലയില്&#x200d; ഗണ്യമായ ഇടിവുണ്ടായിട്ടും 2022 ഏപ്രില്&#x200d; മുതല്&#x200d; ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. വിലനിര്&#x200d;ണ്ണയത്തില്&#x200d; സമഗ്രമായ അവലോകനം നടക്കുന്നതോടെ അഞ്ച് രൂപ മുതല്&#x200d; 10 രൂപ വരെ ലിറ്ററിന് കുറയുമെന്നാണ് കണക്കാക്കുന്നത്.</p>
<p>മൂന്ന് പൊതുമേഖല എണ്ണ കമ്പനികളും കഴിഞ്ഞ 2 പാദങ്ങളിലും ഗണ്യമായ ലാഭം നേടിയിട്ടുണ്ട്. മൂന്നാംപാദത്തിലും ഇത് തുടരുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. അന്താരാഷ്ട്ര വിപണിയില്&#x200d; ഭാവിയില്&#x200d; കുതിച്ചുചാട്ടത്തിനുള്ള സാധ്യതകള്&#x200d; മുന്നില്&#x200d;കണ്ടാല്&#x200d; തന്നെ പത്ത് രൂപ വരെ ലിറ്ററിന് കുറയ്ക്കാന്&#x200d; കമ്പനികള്&#x200d;ക്ക് സാധിക്കും.</p>
<p>2023-24 സാമ്പത്തിക വര്&#x200d;ഷത്തിലെ ആദ്യ പകുതിയില്&#x200d; മൂന്ന് സ്ഥാപനങ്ങളുടെയും സംയോജിത അറ്റാദായം 57,091.87 കോടി രൂപയായിരുന്നു. മൊത്ത വിപണിയിലെ വിലക്കയറ്റത്തോത് ഒമ്പത് മാസത്തെ ഉയര്&#x200d;ന്ന നിരക്കില്&#x200d; എത്തിനില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; ഇന്ധന വില കുറയ്ക്കുന്നത് കേന്ദ്ര സര്&#x200d;ക്കാരും സജീവപരിഗണനയിലെടുത്തിട്ടുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inflation-election-petrol-diesel-price-may-be-reduced-by-rs-5-to-10.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ വിലക്കയറ്റം അഞ്ച് മാസത്തെ ഉയര്&#x200d;ന്ന നിരക്കില്&#x200d;</title>
		<link>https://www.chandrikadaily.com/inflation-in-country-at-five-month-high.html</link>
					<comments>https://www.chandrikadaily.com/inflation-in-country-at-five-month-high.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 14 Aug 2023 15:27:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[country]]></category>
		<category><![CDATA[five-month]]></category>
		<category><![CDATA[inflation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269839</guid>

					<description><![CDATA[ആറുശതമാനം വരെ ഉയരുമെന്ന റിസര്&#x200d;വ് ബാങ്കിന്റെ പ്രതീക്ഷകള്&#x200d;ക്ക് തിരിച്ചടിയായി ജൂലൈയിലെ വിലകയറ്റത്തോത് 7.44 % ആയി.]]></description>
										<content:encoded><![CDATA[<p>പച്ചക്കറിയുടെയും ഭക്ഷ്യോല്&#x200d;പ്പനങ്ങളുടെയും വിലവര്&#x200d;ധന രാജ്യത്തെ വിലക്കയറ്റം ഉയര്&#x200d;ന്ന നിരക്കിലെത്തിച്ചു. ആറുശതമാനം വരെ ഉയരുമെന്ന റിസര്&#x200d;വ് ബാങ്കിന്റെ പ്രതീക്ഷകള്&#x200d;ക്ക് തിരിച്ചടിയായി ജൂലൈയിലെ വിലകയറ്റത്തോത് 7.44 % ആയി. ജൂണില്&#x200d; 4.81 ശതമാനമായിരുന്നു തോത്. ഭക്ഷ്യവില തോത് 11.51 ശതമാനമായി. പച്ചക്കറി വില തോത് മൈനസ് ഒന്&#x200d;പത് മൂന്നില്&#x200d; നിന്ന് 37.34 ശതമാനമായും ഉയര്&#x200d;ന്നു. 15 മാസത്തെ ഉയര്&#x200d;ന്ന നിരക്കിലാണ് വിലകയറ്റം. മത്സ്യം, മാംസം, ധാന്യങ്ങള്&#x200d; എന്നിവയ്ക്കു വില കൂടിയപ്പോള്&#x200d; പഴവര്&#x200d;ഗങ്ങള്&#x200d;ക്ക് വിലകുറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inflation-in-country-at-five-month-high.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിലക്കയറ്റം ഭരണത്തിന്റെ പിടിപ്പുകേട് : എസ്.ഇ.യു</title>
		<link>https://www.chandrikadaily.com/inflation-is-governments-gripe-s-e-u.html</link>
					<comments>https://www.chandrikadaily.com/inflation-is-governments-gripe-s-e-u.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Jul 2023 15:29:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[inflation]]></category>
		<category><![CDATA[seu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264773</guid>

					<description><![CDATA[മലപ്പുറം: പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ അവശ്യസാധനങ്ങൾക്കും അതിരൂക്ഷമായ വിലക്കയറ്റം ബാധിച്ച് ജനജീവിതം ദു:സഹമായി മാറിയിട്ടും, കമ്പോളത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താതെ അനങ്ങാപ്പാറ നയം തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രതിലോമ നയങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) ജില്ലാ കമ്മിറ്റി ജനരോഷ സമരം സംഘടിപ്പിച്ചു. കാലാകാലങ്ങളിൽ വിലക്കയറ്റങ്ങളെ പ്രതിരോധിക്കാൻ സർക്കാറുകൾ നൽകി വരാറുള്ള ക്ഷാമബത്ത പോലും മൂന്ന് വർഷമായി ആറ് ഗഡുക്കൾ കുടിശികയാക്കിയ ഇടതുപക്ഷ സർക്കാരിന്റെ ധനകാര്യ കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ് വിലക്കയറ്റമെന്ന് സമരം ഉദ്ഘാടനം ചെയ്ത എസ്.ഇ.യു [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ അവശ്യസാധനങ്ങൾക്കും അതിരൂക്ഷമായ വിലക്കയറ്റം ബാധിച്ച് ജനജീവിതം ദു:സഹമായി മാറിയിട്ടും, കമ്പോളത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താതെ അനങ്ങാപ്പാറ നയം തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രതിലോമ നയങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) ജില്ലാ കമ്മിറ്റി ജനരോഷ സമരം സംഘടിപ്പിച്ചു.</p>
<p>കാലാകാലങ്ങളിൽ വിലക്കയറ്റങ്ങളെ പ്രതിരോധിക്കാൻ സർക്കാറുകൾ നൽകി വരാറുള്ള ക്ഷാമബത്ത പോലും മൂന്ന് വർഷമായി ആറ് ഗഡുക്കൾ കുടിശികയാക്കിയ ഇടതുപക്ഷ സർക്കാരിന്റെ ധനകാര്യ കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ് വിലക്കയറ്റമെന്ന് സമരം ഉദ്ഘാടനം ചെയ്ത എസ്.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ പ്രസ്താവിച്ചു. സിവിൽ സ്റ്റേഷനു മുമ്പിൽ ധർണ നടത്തിയ ശേഷം കുന്നുമ്മൽ സെൻട്രൽ റൗണ്ടിൽ പ്രകടനമായി സമാപിച്ചു.</p>
<p>ജില്ലാ പ്രസിഡന്റ് വി.പി സമീർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അബ്ദുൽ ബഷീർ, സെക്രട്ടറിയേറ്റ് മെമ്പർമാരായ സി. ലക്ഷ്മണൻ, എൻ.കെ അഹമ്മദ്, അലി കരുവാരക്കുണ്ട്, ജില്ലാ ജനറൽ സെക്രട്ടറി എ.കെ ശരീഫ്, ട്രഷറർ സലീം ആലിക്കൽ പ്രസംഗിച്ചു.</p>
<p>ഭാരവാഹികളായ ഷരീഫ് സി, സാദിഖലി വെള്ളില, അബ്ദുറഹിമാൻ മുണ്ടോടൻ, നാസർകോട്ടക്കൽ, ഷരീഫ് കാടേരി, ഫൈറൂസ് വടക്കേമണ്ണ, നാഫിഹ് സി.പി, ആബിദ് അഹമ്മദ്,ഗഫൂർ പഴമള്ളൂർ, അനിൽകുമാർ വള്ളിക്കുന്ന്, ഹമീദ് മുതുകാട്ടിൽ, അമീർ പട്ടര്കുളം, നാസർ ആനക്കയം,അനസ് വെട്ടുപാറ സറഫുദ്ധീൻ, അബുബക്കർ,റിയാസ്, ബഷീർ വട്ടപ്പറമ്പ്, ഉമ്മർ, ഷമീർ, ഷബീബ് തുടങ്ങിയവർ നേതൃത്വം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inflation-is-governments-gripe-s-e-u.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പണപ്പെരുപ്പം; യു.കെയില്&#x200d; തൊഴിലില്ലായ്്മ നാല് ശതമാനമായി വര്&#x200d;ധിച്ചു</title>
		<link>https://www.chandrikadaily.com/inflation-uk-unemployment-rises-to-4.html</link>
					<comments>https://www.chandrikadaily.com/inflation-uk-unemployment-rises-to-4.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 12 Jul 2023 06:16:55 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[inflation]]></category>
		<category><![CDATA[rises]]></category>
		<category><![CDATA[UK]]></category>
		<category><![CDATA[unemployment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264238</guid>

					<description><![CDATA[2022ന്റെ തുടക്കത്തിനു ശേഷം ആദ്യമായാണ് നിരക്ക് നാല് ശതമാനത്തിലേക്ക് ഉയരുന്നത്.]]></description>
										<content:encoded><![CDATA[<p>യുകെയില്&#x200d; തൊഴിലില്ലായ്മ നാല് ശതമാനമായി ഉയര്&#x200d;ന്നുവെന്ന് റിപ്പോര്&#x200d;ട്ട്. 2023 മെയ് അവസാനം വരെയുള്ള കണക്ക് പ്രകാരമാണിത്. പണപ്പെരുപ്പം ഉയരുന്നതിനാല്&#x200d; യുകെ സമ്പദ്‌വ്യവസ്ഥ തകര്&#x200d;ന്നടിഞ്ഞിരിക്കുകയാണ്.</p>
<p>ഏപ്രില്&#x200d; അവസാനം വരെയുള്ള 3.8 ശതമാനത്തില്&#x200d; നിന്ന് തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനമായാണ് ഉയര്&#x200d;ന്നിരിക്കുന്നതെന്ന് ഓഫീസ് ഫോര്&#x200d; നാഷണല്&#x200d; സ്റ്റാറ്റിസ്റ്റിക്‌സ് പ്രസ്താവനയില്&#x200d; പറഞ്ഞു. 2022ന്റെ തുടക്കത്തിനു ശേഷം ആദ്യമായാണ് നിരക്ക് നാല് ശതമാനത്തിലേക്ക് ഉയരുന്നത്. എന്നാല്&#x200d; തൊഴിലില്ലായ്മ നിരക്ക് 3.8 ശതമാനമായി തന്നെ തുടരുമെന്നായിരുന്നു വിശകലന വിദഗ്ധരുടെ പ്രതീക്ഷ.</p>
<p>എന്നാല്&#x200d; നിരക്ക് ഉയര്&#x200d;ന്നെങ്കിലും ബ്രിട്ടന്റെ തൊഴില്&#x200d; മേഖലകളില്&#x200d; തൊഴിലില്ലായ്മ നിരക്ക് കുറവാണെന്ന് ധനമന്ത്രി ജെറമി ഹണ്ട് പറയുന്നു. ബോണസ് ഒഴിച്ചുള്ള ശമ്പളം റെക്കോര്&#x200d;ഡ് തലത്തില്&#x200d; ഉയര്&#x200d;ന്നതായി ഒഎന്&#x200d;എസ് കൂട്ടിച്ചേര്&#x200d;ത്തു. നിക്ഷേപത്തെ തടയുകയും ഉപഭോക്തൃ ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്ന പണപ്പെരുപ്പം ഇല്ലാതാക്കാതെ സുസ്ഥിരമായ വളര്&#x200d;ച്ച ഉണ്ടാകില്ലെന്ന് തിങ്കളാഴ്ച നടത്തിയ പ്രസംഗത്തില്&#x200d; ഹണ്ട് പറഞ്ഞു.</p>
<p>യുകെയിലെ വാര്&#x200d;ഷിക പണപ്പെരുപ്പം സമീപ മാസങ്ങളില്&#x200d; കുറഞ്ഞെങ്കിലും ഒമ്പത് ശതമാനത്തിനടുത്താണിത്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രണ്ട് ശതമാനം ടാര്&#x200d;ഗെറ്റിനെക്കാള്&#x200d; വളരെ മുകളിലാണ്, മാത്രമല്ല ഇത് നിരവധി പലിശ നിരക്ക് വര്&#x200d;ദ്ധനകള്&#x200d;ക്ക് കാരണമാകുന്നു. യുകെയിലെ പണപ്പെരുപ്പം ഇതിനകം തന്നെ നയരൂപകര്&#x200d;ത്താക്കള്&#x200d; പ്രതീക്ഷിച്ചതിലും വളരെ ഉയരത്തിലാണ.് നിലവിലെ സാഹചര്യത്തിലും വരുമാനം വര്&#x200d;ദ്ധിക്കുന്നത് തുടരുന്നിടത്തോളം പണപ്പെരുപ്പം കുറയാന്&#x200d; സമയമെടുക്കും,&#8217; എബറിയിലെ മാര്&#x200d;ക്കറ്റ് സ്ട്രാറ്റജി തലവന്&#x200d; മാത്യു റയാന്&#x200d; പറഞ്ഞു.</p>
<p>ഒരു വര്&#x200d;ഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മെയ് വരെയുള്ള മൂന്ന് മാസങ്ങളില്&#x200d; ബോണസ് ഉള്&#x200d;പ്പെടെയുള്ള ശരാശരി സാധാരണ ശമ്പളം 7.3 ശതമാനം കൂടുതലാണെന്ന് ഒഎന്&#x200d;എസ് വെളിപ്പെടുത്തി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്&#x200d;ണര്&#x200d; ആന്&#x200d;ഡ്രൂ ബെയ്‌ലിയും ഹണ്ടും രാജ്യത്തോട് ശമ്പള നിയന്ത്രണം ആവശ്യപ്പെടുമ്പോഴും ആയിരക്കണക്കിന് പൊതുസ്വകാര്യ മേഖലാ തൊഴിലാളികള്&#x200d; പണപ്പെരുപ്പം നിലനിര്&#x200d;ത്തുന്ന വേതന വര്&#x200d;ദ്ധനവിന് വേണ്ടി സമരം തുടരുകയാണ്.</p>
<p>യുകെയിലെമ്പാടും കഴിഞ്ഞ കുറച്ചു മാസങ്ങളായി തൊഴിലാളികള്&#x200d; സമരത്തിലാണ്. തങ്ങള്&#x200d;ക്ക് ലഭിക്കുന്ന വേതനം കൊണ്ട് ജീവിക്കാന്&#x200d; സാധിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചാണ് വേതനം കൂട്ടണം എന്ന ആവശ്യവുമായി സമരം ചെയ്യുന്നത്. സമസ്ത മേഖലകളിലെയും തൊഴിലാളികളും ജീവനക്കാരും വേതന വര്&#x200d;ധനവ് ആവശ്യപ്പെട്ട് സമര രംഗത്താണ്. മറ്റു പല രാജ്യങ്ങളിലുമെന്നത് പോലെ യു കെയിലും ഉയര്&#x200d;ന്ന പണപ്പെരുപ്പം മൂലം സകല സാധനങ്ങളുടെയും വില കുതിച്ചുയര്&#x200d;ന്നിരിക്കുകയാണ്. എന്നാല്&#x200d; തൊഴിലാളികള്&#x200d;ക്ക് ലഭിക്കുന്ന വേതനനിരക്കില്&#x200d; വന്നിട്ടുള്ള വ്യത്യാസങ്ങള്&#x200d; ഈ പ്രതിസന്ധിയെ നേരിടാന്&#x200d; പര്യാപ്തമല്ല എന്ന് ബിബിസി ഈയടുത്ത് നടത്തിയ പഠനങ്ങള്&#x200d; സൂചിപ്പിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inflation-uk-unemployment-rises-to-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാചക വാതകവില സിലിണ്ടറിന് 76 രൂപ കൂട്ടി</title>
		<link>https://www.chandrikadaily.com/inflation-in-india-2.html</link>
					<comments>https://www.chandrikadaily.com/inflation-in-india-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 01 Nov 2019 10:16:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[inflation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143426</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: തുടര്&#x200d;ച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി. സിലിണ്ടറിന് 76 രൂപയാണ് ഇത്തവണ വര്&#x200d;ധിപ്പിച്ചത്. ഇതുപ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്&#x200d;ഹിയില്&#x200d; 681.50 രൂപ നല്&#x200d;കണം. കൊല്&#x200d;ക്കത്തയില്&#x200d; 706 രൂപയും മുംബൈയില്&#x200d; 651 രൂപയും ചെന്നൈയില്&#x200d; 696 രൂപയുമാണ് വില. സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകള്&#x200d;ക്ക് വില വര്&#x200d;ധിപ്പിച്ചിട്ടില്ല. വര്&#x200d;ധിപ്പിച്ച വില നില്&#x200d;കേണ്ടിവരുമെങ്കിലും സബ്‌സിഡിതുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കും. ഒക്ടോബറില്&#x200d; 15 രൂപയും സെപ്റ്റംബറില്&#x200d; 15.50 രൂപയുമാണ് വര്&#x200d;ധിപ്പിച്ചത്. നവംബറില്&#x200d; ഒറ്റയടിക്ക് 76 രൂപയാണ് കൂട്ടിയത്. [&#8230;]]]></description>
										<content:encoded><![CDATA[
<p><br> ന്യൂഡല്&#x200d;ഹി: തുടര്&#x200d;ച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി. സിലിണ്ടറിന് 76 രൂപയാണ് ഇത്തവണ വര്&#x200d;ധിപ്പിച്ചത്.</p>



<p>ഇതുപ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്&#x200d;ഹിയില്&#x200d; 681.50 രൂപ നല്&#x200d;കണം. കൊല്&#x200d;ക്കത്തയില്&#x200d; 706 രൂപയും മുംബൈയില്&#x200d; 651 രൂപയും ചെന്നൈയില്&#x200d; 696 രൂപയുമാണ് വില. </p>



<p>സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകള്&#x200d;ക്ക് വില വര്&#x200d;ധിപ്പിച്ചിട്ടില്ല. വര്&#x200d;ധിപ്പിച്ച വില നില്&#x200d;കേണ്ടിവരുമെങ്കിലും സബ്‌സിഡിതുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കും.</p>



<p>ഒക്ടോബറില്&#x200d; 15 രൂപയും സെപ്റ്റംബറില്&#x200d; 15.50 രൂപയുമാണ് വര്&#x200d;ധിപ്പിച്ചത്. നവംബറില്&#x200d; ഒറ്റയടിക്ക് 76 രൂപയാണ് കൂട്ടിയത്. </p>



<p>ഓരോ കുടുംബത്തിനും വര്&#x200d;ഷത്തില്&#x200d; അനുവദിച്ചിട്ടുള്ള 12 സിലിണ്ടറില്&#x200d; കൂടുതല്&#x200d; വാങ്ങിയാല്&#x200d; സബ്‌സിഡിക്ക് പുറത്തുള്ള വര്&#x200d;ധിപ്പിച്ച വില നല്&#x200d;കേണ്ടിവരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inflation-in-india-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെട്രോള്&#x200d; വില 80ലേക്ക്, അവശ്യസാധനങ്ങള്&#x200d;ക്കും പൊള്ളുന്ന വില, വിലക്കയറ്റത്തില്&#x200d; വലഞ്ഞ് രാജ്യം</title>
		<link>https://www.chandrikadaily.com/inflation-in-india.html</link>
					<comments>https://www.chandrikadaily.com/inflation-in-india.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 27 Sep 2019 13:03:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[inflation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140294</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സാധാരണക്കാരന്റെ വയറ്റത്തടിച്ച് രാജ്യത്ത് എണ്ണയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വില കുതിക്കുന്നു. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് പെട്രോള്&#x200d; വിലയില്&#x200d; രണ്ട് രൂപയുടെ വര്&#x200d;ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുംബയില്&#x200d; ഇന്ന് പെട്രോളിന് പതിനഞ്ച് പൈസകൂടി ലിറ്ററിന് 80 രൂപ കടന്നു. ഡല്&#x200d;ഹിയില്&#x200d; 74.34,?കൊല്&#x200d;ക്കത്ത 77.03, ചെന്നൈയില്&#x200d; 77.28 എന്നിങ്ങനെയാണ് ലിറ്ററിന് ഇന്നത്തെ വില. അതേസമയം കൊച്ചിയില്&#x200d; 76.42 രൂപയും, ഡീസലിന് പത്ത് പൈസ കൂടി 70.99 രൂപയുമാണ് ഇന്നത്തെ വില.സൗദിയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണപ്പാടത്തിനും എണ്ണ സംസ്‌കരണശാലയ്ക്കും [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: സാധാരണക്കാരന്റെ വയറ്റത്തടിച്ച് രാജ്യത്ത് എണ്ണയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വില കുതിക്കുന്നു. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് പെട്രോള്&#x200d; വിലയില്&#x200d; രണ്ട് രൂപയുടെ വര്&#x200d;ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.</p>



<p>മുംബയില്&#x200d; ഇന്ന് പെട്രോളിന് പതിനഞ്ച് പൈസകൂടി ലിറ്ററിന് 80 രൂപ കടന്നു. ഡല്&#x200d;ഹിയില്&#x200d; 74.34,?കൊല്&#x200d;ക്കത്ത 77.03, ചെന്നൈയില്&#x200d; 77.28 എന്നിങ്ങനെയാണ് ലിറ്ററിന് ഇന്നത്തെ വില. അതേസമയം കൊച്ചിയില്&#x200d; 76.42 രൂപയും, ഡീസലിന് പത്ത് പൈസ കൂടി 70.99 രൂപയുമാണ് ഇന്നത്തെ വില.സൗദിയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണപ്പാടത്തിനും എണ്ണ സംസ്‌കരണശാലയ്ക്കും നേരെയുണ്ടായ ഡ്രോണാക്രമണത്തിന് തൊട്ടുപിന്നാലെയുണ്ടായ എണ്ണ പ്രതിസന്ധി ഇന്ത്യന്&#x200d; വിപണിയെ ബാധിക്കില്ലെന്ന് അധികൃതര്&#x200d; പറയുമ്പോഴും എണ്ണവിലയില്&#x200d; ഉണ്ടാകുന്ന ഈ വര്&#x200d;ദ്ധനവ് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.</p>



<p>അതേസമയം ഇന്ധനവിലക്കൊപ്പം തന്നെ രാജ്യത്ത് പച്ചക്കറി വിലയും കുതിക്കുകയാണ്. കഴിഞ്ഞ വര്&#x200d;ഷം ഈ സമയത്ത് 19 രൂപയായിരുന്നു ഉള്ളിയുടെ വില. സംസ്ഥാനത്ത് ശരാശരി വില കിലോയ്ക്ക് 55 രൂപ. തമിഴ്‌നാട്, ആന്ധ്ര, കര്&#x200d;ണാടക എന്നിവിടങ്ങളില്&#x200d; നിന്നാണ് സവാള പ്രധാനമായും കേരളത്തിലെത്തുന്നത്. ഉത്തരേന്ത്യയിലെ അത്ര വിലക്കയറ്റം ഈ സംസ്ഥാനങ്ങളില്&#x200d; ഉണ്ടാകാത്തതുകൊണ്ടാണ് കേരളത്തിലും സ്ഥിതി അത്ര ഭീകരമാകാത്തത്. വിലക്കയറ്റത്തിന് തൊട്ടുമുമ്പ് 33 രൂപയായിരുന്നു സവാള വില.ഉള്ളിക്ക് പിന്നാലെ തക്കാളി വിലയിലും വന്&#x200d; വര്&#x200d;ദ്ധനാവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡല്&#x200d;ഹിയില്&#x200d; ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; വിലയില്&#x200d; 70 ശതമാനത്തോളം വര്&#x200d;ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തക്കാളി വിലയില്&#x200d; ഇനിയും വര്&#x200d;ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നത്. കനത്ത മഴ മൂലം തക്കാളിച്ചെടികള്&#x200d; നശിച്ചതാണ് വില കൂടാന്&#x200d; കാരണമായതെന്നാണ് കര്&#x200d;ഷകര്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inflation-in-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടെലിവിഷന്&#x200d; ചര്&#x200d;ച്ചക്കിടെ ബി.ജെ.പി വനിതാ പ്രതിനിധികള്&#x200d; തമ്മില്&#x200d; പരസ്യമായ വാക്കേറ്റം</title>
		<link>https://www.chandrikadaily.com/bjp-women-fight-each-other-in-television-debate.html</link>
					<comments>https://www.chandrikadaily.com/bjp-women-fight-each-other-in-television-debate.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 07 Sep 2018 09:42:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[inflation]]></category>
		<category><![CDATA[media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102040</guid>

					<description><![CDATA[മുംബൈ: വിലക്കയറ്റം സംബന്ധിച്ച ടെലിവിഷന്&#x200d; ചര്&#x200d;ച്ചയില്&#x200d; ബി.ജെ.പി വനിതാ പ്രതിനിധികള്&#x200d; തമ്മില്&#x200d; പരസ്യമായി തമ്മിലടിച്ചു. ബി.ജെ.പി മുംബൈ വിഭാഗം വക്താവും ബൗദ്ധിക വിഭാഗം കണ്&#x200d;വീനറുമായ സഞ്ജു വര്&#x200d;മ, സോഷ്യല്&#x200d; മീഡിയയില്&#x200d; ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും അനുകൂലമായി പ്രചാരണങ്ങള്&#x200d; നടത്തുന്ന സോനം മഹാജന്&#x200d; എന്നിവരാണ് ന്യൂസ് 18 ഇന്ത്യ ഹിന്ദി ചാനലില്&#x200d; പരസ്യമായി ഉടക്കിയത്. വിലക്കയറ്റം കേന്ദ്ര സര്&#x200d;ക്കാറിന് തിരിച്ചടിയുണ്ടാക്കും എന്ന് സോനം മഹാജന്&#x200d; അഭിപ്രായപ്പെട്ടതാണ് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിലേക്ക് നയിച്ചത്. പരസ്പരം സംസാരിക്കാന്&#x200d; അനുവദിക്കാതെ ഇരുവരും ഒച്ചവെച്ചതിനെ [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: വിലക്കയറ്റം സംബന്ധിച്ച ടെലിവിഷന്&#x200d; ചര്&#x200d;ച്ചയില്&#x200d; ബി.ജെ.പി വനിതാ പ്രതിനിധികള്&#x200d; തമ്മില്&#x200d; പരസ്യമായി തമ്മിലടിച്ചു. ബി.ജെ.പി മുംബൈ വിഭാഗം വക്താവും ബൗദ്ധിക വിഭാഗം കണ്&#x200d;വീനറുമായ സഞ്ജു വര്&#x200d;മ, സോഷ്യല്&#x200d; മീഡിയയില്&#x200d; ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും അനുകൂലമായി പ്രചാരണങ്ങള്&#x200d; നടത്തുന്ന സോനം മഹാജന്&#x200d; എന്നിവരാണ് ന്യൂസ് 18 ഇന്ത്യ ഹിന്ദി ചാനലില്&#x200d; പരസ്യമായി ഉടക്കിയത്. വിലക്കയറ്റം കേന്ദ്ര സര്&#x200d;ക്കാറിന് തിരിച്ചടിയുണ്ടാക്കും എന്ന് സോനം മഹാജന്&#x200d; അഭിപ്രായപ്പെട്ടതാണ് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിലേക്ക് നയിച്ചത്. പരസ്പരം സംസാരിക്കാന്&#x200d; അനുവദിക്കാതെ ഇരുവരും ഒച്ചവെച്ചതിനെ തുടര്&#x200d;ന്ന് അവതാരകന് ശബ്ദം &#8216;മ്യൂട്ട്&#8217; ചെയ്യേണ്ടി വന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">“Shut up”<br />
“You are a troll”<br />
Watch BJP supporters, Sonam Mahajan and Sanju Verma fight it out on national television <a href="https://t.co/PrFEugPP10">pic.twitter.com/PrFEugPP10</a></p>
<p>— SamSays (@samjawed65) <a href="https://twitter.com/samjawed65/status/1037946639384805376?ref_src=twsrc%5Etfw">September 7, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സാമ്പത്തിക വിദഗ്ധയായ സഞ്ജു വര്&#x200d;മ ബി.ജെ.പിക്കു വേണ്ടി സ്ഥിരമായി ചാനലുകളില്&#x200d; പ്രത്യക്ഷപ്പെടുകയും എന്&#x200d;.ഡി.എ സര്&#x200d;ക്കാറിന്റെ സാമ്പത്തിക നയങ്ങളെ ന്യായീകരിക്കുകയും ചെയ്യാറുള്ളയാളാണ്. സോനം മഹാജനാകട്ടെ &#8216;രാഷ്ട്രീയ ബോധമുള്ള ഡോഗ്ര ഹിന്ദു, പശു കാവല്&#x200d;ക്കാരി&#8217; എന്നാണ് ട്വിറ്ററില്&#x200d; സ്വയം വിശേഷിപ്പിക്കാറുള്ളത്. മുസ്‌ലിം &#8211; ദളിത് &#8211; പിന്നാക്ക വിഭാഗങ്ങള്&#x200d;ക്കും കോണ്&#x200d;ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്&#x200d;ക്കുമെതിരെ വളരെ മോശമായ ഭാഷയില്&#x200d; സാമൂഹ്യമാധ്യമങ്ങളില്&#x200d; പ്രതികരിക്കാറുള്ള സോനം, സംഘ് പരിവാറിന്റെ സൈബര്&#x200d; പോരാളികളില്&#x200d; മുന്നിലുള്ളയാളാണ്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Well atleast sonam mahajan has started feeling the pinch of price rise and is speaking against it. Something sanju verma clearly cant.</p>
<p>— oxymoron (@oxymarooned) <a href="https://twitter.com/oxymarooned/status/1037980030155010049?ref_src=twsrc%5Etfw">September 7, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ന്യൂസ് 18 ഹിന്ദി ചാനല്&#x200d; രാജ്യത്തെ വിലക്കയറ്റം സംബന്ധിച്ചു നടത്തിയ ചര്&#x200d;ച്ചയില്&#x200d; സോനം മഹാജന്&#x200d; രാഷ്ട്രീയ നിരീക്ഷക എന്ന നിലയിലും സഞ്ജു വര്&#x200d;മ ബി.ജെ.പി വക്താവ് എന്ന നിലയിലുമാണ് പങ്കെടുത്തത്. കോണ്&#x200d;ഗ്രസ്, സി.പി.എം, സമാജ്‌വാദി പാര്&#x200d;ട്ടി എന്നിവയുടെ പ്രതിനിധികളും ചര്&#x200d;ച്ചയിലുണ്ടായിരുന്നു. വിലക്കയറ്റം സാധാരണ ജനങ്ങളെ ബാധിക്കുന്നതാണെന്നും അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്&#x200d; പരാജയപ്പെട്ടതാണ് യു.പി.എ സര്&#x200d;ക്കാറിന്റെ പതനത്തിന് വഴിവെച്ചതെന്നും സോനം മഹാജന്&#x200d; പറഞ്ഞു. നയു.പി.എ ഭരണകാലത്ത് പെട്രോളിയം ഉല്&#x200d;പ്പന്നങ്ങളുടെ വിലക്കയറ്റത്തിന്റെ പേരില്&#x200d; നരേന്ദ്ര മോദി കോണ്&#x200d;ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നുവെന്നും മോദി അധികാരത്തിലെത്തിയ ശേഷം പെട്രോളിന്റെ എക്‌സൈസ് തീരുവ നൂറു ശതമാനത്തിലേറെ ആയെന്നും സോനം പറഞ്ഞു. അന്താരാഷ്ട്ര കമ്പോളത്തില്&#x200d; ക്രൂഡ് ഓയില്&#x200d; വില കുത്തനെ കുറഞ്ഞത് ചൂണ്ടിക്കാട്ടി കോണ്&#x200d;ഗ്രസ് പ്രചരണം നടത്തുമെന്നും അവര്&#x200d; ചൂണ്ടിക്കാട്ടി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Madam it is Sonam Mahajan who has been relentlessly standing with the party you are a spokesperson of. She has fought like a true nationalist defending our PM for all the right things.What u r doing is a self goal just bcos she has a different opinion on a subject <a href="https://twitter.com/AsYouNotWish?ref_src=twsrc%5Etfw">@AsYouNotWish</a></p>
<p>— Pankhuda (@pankhuda) <a href="https://twitter.com/pankhuda/status/1037767940609720321?ref_src=twsrc%5Etfw">September 6, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇന്ത്യയിലെ എണ്ണവില നിര്&#x200d;ണയിക്കുന്നതില്&#x200d; അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്&#x200d; വിലയ്‌ക്കൊപ്പം ഡോളറിന്റെ കരുത്തിനും പങ്കുണ്ടെന്നും ഡോളര്&#x200d; കരുത്താര്&#x200d;ജിച്ചതിനാലാണ് എണ്ണവില കുറക്കാന്&#x200d; സര്&#x200d;ക്കാറിന് കഴിയാത്തതെന്നും സഞ്ജു വര്&#x200d;മ പറഞ്ഞു. ഈ ന്യായം മന്&#x200d;മോഹന്&#x200d; സിങ് സര്&#x200d;ക്കാറിന്റെ കാലത്തും ബാധമായിരുന്നില്ലേ എന്ന് സോനം ചോദിച്ചപ്പോള്&#x200d; &#8216;ഈ സ്ത്രീയോട് മിണ്ടാതിരിക്കാന്&#x200d; പറയൂ&#8217; എന്നാണ് സഞ്ജു അവതാരകനോട് ആവശ്യപ്പെട്ടത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Sonam Mahajan and Sanju Verma are gutter mouths &#8211; no manners at all !! BJP will be better off without their presence in TV . They shd stick to tweets and newspaper articles <a href="https://t.co/xpnHE4cC06">https://t.co/xpnHE4cC06</a></p>
<p>— sheetal (@sheetal_here) <a href="https://twitter.com/sheetal_here/status/1037969958322495489?ref_src=twsrc%5Etfw">September 7, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പിന്നീട് സോനം മഹാജന്&#x200d; സംസാരിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്&#x200d; വാക്കേറ്റത്തിലെത്തിയത്. തന്റെ സംസാരത്തിനിടയില്&#x200d; സംസാരിച്ച സഞ്ജുവിനോട് സോനം &#8216;ഷട്ട് അപ്പ്&#8217; എന്നു പറയുകയും സഞ്ജു തിരിച്ച്: &#8216;നീയൊരു ട്രോളാണ്&#8217; എന്നു പറയുകയും ചെയ്യുകയായിരുന്നു. വാഗ്വാദം ചൂടേറിയതോടെ അവതാരകന്&#x200d; ഇരുവരുടെയും ശബ്ദങ്ങള്&#x200d; മ്യൂട്ട് ചെയ്യുകയായിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">In fact Sonam Mahajan is not getting any position in bjp . This frustration is quite visible .</p>
<p>— Maneesh (@maneesh3939) <a href="https://twitter.com/maneesh3939/status/1037923772861427712?ref_src=twsrc%5Etfw">September 7, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-women-fight-each-other-in-television-debate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പണപ്പെരുപ്പം 2013ന് ശേഷം ഏറ്റവും ഉയര്&#x200d;ന്ന നിരക്കില്&#x200d;</title>
		<link>https://www.chandrikadaily.com/wholesale-inflation-at-5-77-in-june-highest-since-december-2013.html</link>
					<comments>https://www.chandrikadaily.com/wholesale-inflation-at-5-77-in-june-highest-since-december-2013.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Jul 2018 13:24:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[inflation]]></category>
		<category><![CDATA[petrol diesel price]]></category>
		<category><![CDATA[price rate]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94824</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്&#x200d;ന്നു. ജൂണ്&#x200d; മാസത്തില്&#x200d; 5.77 ശതമാനത്തിന്റെ വളര്&#x200d;ച്ചയാണ് രേഖപ്പെടുത്തിയത്. പച്ചക്കറികള്&#x200d;, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് കാരണം. മേയ് മാസത്തില്&#x200d; 4.43 ശതമാനമായിരുന്നുമൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. കഴിഞ്ഞ വര്&#x200d;ഷം ജൂണില്&#x200d; 0.90 വും. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗികകണക്ക് പ്രകാരം ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം മേയ് മാസത്തെ 1.60 ശതമാനത്തില്&#x200d; നിന്ന് ജൂണില്&#x200d; 1.80 ശതമാനമായി. പച്ചക്കറികളുടെ വിലക്കയറ്റം 2.51 ശതമാനത്തില്&#x200d; നിന്ന് 8.12 ശതമാനമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്&#x200d;ന്നു. ജൂണ്&#x200d; മാസത്തില്&#x200d; 5.77 ശതമാനത്തിന്റെ വളര്&#x200d;ച്ചയാണ് രേഖപ്പെടുത്തിയത്. പച്ചക്കറികള്&#x200d;, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് കാരണം. മേയ് മാസത്തില്&#x200d; 4.43 ശതമാനമായിരുന്നുമൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. കഴിഞ്ഞ വര്&#x200d;ഷം ജൂണില്&#x200d; 0.90 വും. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗികകണക്ക് പ്രകാരം ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം മേയ് മാസത്തെ 1.60 ശതമാനത്തില്&#x200d; നിന്ന് ജൂണില്&#x200d; 1.80 ശതമാനമായി. പച്ചക്കറികളുടെ വിലക്കയറ്റം 2.51 ശതമാനത്തില്&#x200d; നിന്ന് 8.12 ശതമാനമായി ഉയര്&#x200d;ന്നു. ഇന്ധന ഊര്&#x200d;ജ്ജരംഗങ്ങളിലെ പണപ്പെരുപ്പം 11.22 ശതമാനത്തില്&#x200d; നിന്ന് 16.18 ശതമാനമായി. ആഗോള ക്രൂഡ്ഓയില്&#x200d; വില കൂടിയതിനൊപ്പം ആഭ്യന്തര ഇന്ധന വില വര്&#x200d;ദ്ധിച്ചതാണ് ഈ കുതിപ്പിന് കാരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wholesale-inflation-at-5-77-in-june-highest-since-december-2013.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
