<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>INGLAND &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ingland/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 Dec 2025 10:06:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>INGLAND &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രണ്ട് ദിവസം പോലും നീണ്ടില്ല; മെല്‍ബണ്‍ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനം- ആഷസില്‍ ഇംഗ്ലണ്ടിന് ജയം</title>
		<link>https://www.chandrikadaily.com/not-even-two-days-severe-criticism-against-melbourne-pitch-england-win-in-the-ashes.html</link>
					<comments>https://www.chandrikadaily.com/not-even-two-days-severe-criticism-against-melbourne-pitch-england-win-in-the-ashes.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 10:06:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[INGLAND]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371087</guid>

					<description><![CDATA[ബൗളര്‍മാര്‍ക്ക് അത്യധികം അനുകൂലമായ വിക്കറ്റില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് ജയിച്ചു. മത്സരം തുടങ്ങുന്ന ആദ്യ ദിനം തന്നെ 20 വിക്കറ്റ് വീണത് അപൂര്‍വ സംഭവമായി.]]></description>
										<content:encoded><![CDATA[<p>മെല്&#x200d;ബണ്&#x200d;: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് രണ്ട് ദിവസം പൂര്&#x200d;ത്തിയാകുന്നതിന് മുമ്പേ അവസാനിച്ചതോടെ മെല്&#x200d;ബണ്&#x200d; ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ച് കടുത്ത വിമര്&#x200d;ശനത്തിന് വിധേയമായി. ബൗളര്&#x200d;മാര്&#x200d;ക്ക് അത്യധികം അനുകൂലമായ വിക്കറ്റില്&#x200d; ഇംഗ്ലണ്ട് നാല് വിക്കറ്റിന് ജയിച്ചു. മത്സരം തുടങ്ങുന്ന ആദ്യ ദിനം തന്നെ 20 വിക്കറ്റ് വീണത് അപൂര്&#x200d;വ സംഭവമായി.</p>
<p>ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 152 റണ്&#x200d;സില്&#x200d; പുറത്തായി. ഇംഗ്ലണ്ട് പേസര്&#x200d; ജോഷ് ടങ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്&#x200d; ഇംഗ്ലണ്ടിന് 110 റണ്&#x200d;സില്&#x200d; തന്നെ എല്ലാം അവസാനിച്ചു. ഓസീസ് ബൗളര്&#x200d;മാരില്&#x200d; നെസര്&#x200d; നാലും ബോളണ്ട് മൂന്നും വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്‌സില്&#x200d; ഓസ്‌ട്രേലിയ 132 റണ്&#x200d;സില്&#x200d; ഓള്&#x200d;ഔട്ടായി. പിച്ചിലെ ഏകദേശം 10 മില്ലീമീറ്റര്&#x200d; നീളമുള്ള പുല്ലാണ് പേസര്&#x200d;മാര്&#x200d;ക്ക് തീക്കാറ്റായതെന്ന് വിലയിരുത്തല്&#x200d;.</p>
<p>മുന്&#x200d;പ് ബോര്&#x200d;ഡര്&#x200d;-ഗാവസ്‌കര്&#x200d; ട്രോഫിയില്&#x200d; ഇതേ വിക്കറ്റില്&#x200d; ഇന്ത്യക്കെതിരെ അഞ്ചാം ദിനം വരെ മത്സരം നീണ്ടിരുന്നു. എന്നാല്&#x200d; ക്യൂറേറ്റര്&#x200d; മാറ്റ് പേജ് മൂന്ന് മില്ലീമീറ്റര്&#x200d; അധിക പുല്ല് നിലനിര്&#x200d;ത്തിയതാണ് ബാറ്റര്&#x200d;മാരുടെ താളം തെറ്റിച്ചത്. ബൗളര്&#x200d;മാര്&#x200d;ക്ക് മാത്രമായി വിക്കറ്റ് ഒരുക്കിയത് അംഗീകരിക്കാനാകില്ലെന്ന് ഓസ്‌ട്രേലിയന്&#x200d; ഇതിഹാസം ഗ്ലെന്&#x200d; മഗ്രാത് പറഞ്ഞു.</p>
<p>ഇത്തരം പിച്ചില്&#x200d; ബാറ്റര്&#x200d;മാര്&#x200d;ക്ക് ഒന്നും ചെയ്യാന്&#x200d; കഴിയില്ലെന്ന് ഇംഗ്ലണ്ട് മുന്&#x200d; പേസര്&#x200d; സ്റ്റുവര്&#x200d;ട്ട് ബ്രോഡ് അഭിപ്രായപ്പെട്ടു. 1909ന് ശേഷം ആദ്യമായാണ് ആഷസ് പരമ്പരയില്&#x200d; ഒരു ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ 20 വിക്കറ്റ് വീഴുന്നത്. അതും 116 വര്&#x200d;ഷം മുന്&#x200d;പ് സംഭവിച്ചത് ഇതേ മെല്&#x200d;ബണിലായിരുന്നു എന്നതും ശ്രദ്ധേയം. ഈ പരമ്പരയിലെ പെര്&#x200d;ത്ത് ടെസ്റ്റിന്റെ ആദ്യ ദിനം 19 വിക്കറ്റ് വീണതും ചര്&#x200d;ച്ചയായിരുന്നു.</p>
<p>175 റണ്&#x200d;സ് വിജയലക്ഷ്യം പിന്തുടര്&#x200d;ന്ന ഇംഗ്ലണ്ട് രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്&#x200d; ലക്ഷ്യം മറികടന്നു. ഓസ്‌ട്രേലിയ 152 &amp; 132, ഇംഗ്ലണ്ട് 110 &amp; 178/6 എന്നതാണ് സ്‌കോര്&#x200d; നില.മുന്&#x200d;പ് ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. നിലവില്&#x200d; പരമ്പരയില്&#x200d; ഓസ്‌ട്രേലിയ 31ന് മുന്നിലാണ്. പരമ്പരയിലെ അവസാന ടെസ്റ്റ് ജനുവരി നാലിന് സിഡ്‌നിയില്&#x200d; ആരംഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/not-even-two-days-severe-criticism-against-melbourne-pitch-england-win-in-the-ashes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി</title>
		<link>https://www.chandrikadaily.com/indian-coach-ravi-shastri-as-the-next-coach-of-england-cricket-team.html</link>
					<comments>https://www.chandrikadaily.com/indian-coach-ravi-shastri-as-the-next-coach-of-england-cricket-team.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 25 Dec 2025 05:27:54 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[INGLAND]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370615</guid>

					<description><![CDATA[അടുത്ത പരിശീലകനായി ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയെ നിയമിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍ അഭിപ്രായപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>മുംബൈ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനായി ഇന്ത്യന്&#x200d; മുന്&#x200d; പരിശീലകന്&#x200d; രവി ശാസ്ത്രിയെ നിയമിക്കണമെന്ന് മുന്&#x200d; ഇംഗ്ലണ്ട് സ്പിന്നര്&#x200d; മോണ്ടി പനേസര്&#x200d; അഭിപ്രായപ്പെട്ടു. ബ്രെണ്ടന്&#x200d; മക്കല്ലത്തിന്റെ പിന്&#x200d;ഗാമിയാകാന്&#x200d; ഏറ്റവും യോഗ്യനായ വ്യക്തിയാണ് രവി ശാസ്ത്രിയെന്നും പനേസര്&#x200d; വ്യക്തമാക്കി.</p>
<p>ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്&#x200d; എങ്ങനെ തോല്&#x200d;പ്പിക്കണമെന്ന് നന്നായി അറിയാവുന്ന ആളാണ് രവി ശാസ്ത്രി. മാനസികമായും തന്ത്രപരമായും ഓസ്‌ട്രേലിയയുടെ ബലഹീനതകളെക്കുറിച്ച് ശാസ്ത്രിക്ക് വ്യക്തമായ ധാരണയുണ്ടെന്നും പനേസര്&#x200d; പറഞ്ഞു. 2022ലാണ് ബ്രെണ്ടന്&#x200d; മക്കല്ലം ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്.</p>
<p>തകര്&#x200d;ത്ത് കളിക്കുന്ന &#8216;ബാസ്‌ബോള്&#x200d;&#8217; ശൈലി അവതരിപ്പിച്ചെങ്കിലും, ഇംഗ്ലണ്ടിനെ ഒരു തവണപോലും ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പിന്റെ ഫൈനലില്&#x200d; എത്തിക്കാന്&#x200d; അദ്ദേഹത്തിനായില്ല. നാട്ടിലും ഓസ്‌ട്രേലിയയിലുമായി നടന്ന ആഷസ് പരമ്പരകളിലും കിരീടം സ്വന്തമാക്കാന്&#x200d; ഇംഗ്ലണ്ട് പരാജയപ്പെട്ടു.</p>
<p>2022ലെ ആഷസ് പരമ്പരയില്&#x200d; 40ന് തോറ്റതിന് പിന്നാലെ മക്കല്ലത്തിന്റെ കീഴില്&#x200d; ആദ്യം കളിച്ച 11 ടെസ്റ്റുകളില്&#x200d; 10ലും ബാസ്‌ബോള്&#x200d; ശൈലി വിജയകരമായി നടപ്പാക്കി ഇംഗ്ലണ്ട് ജയിച്ചിരുന്നു.</p>
<p>എന്നാല്&#x200d; പിന്നീട് ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കുമെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരകള്&#x200d; സ്വന്തമാക്കുന്നതില്&#x200d; ഇംഗ്ലണ്ട് പരാജയപ്പെട്ടു. അവസാനമായി കളിച്ച 33 ടെസ്റ്റുകളില്&#x200d; 16 മത്സരങ്ങളിലും ഇംഗ്ലണ്ട് തോല്&#x200d;വി വഴങ്ങി.</p>
<p>ആഷസ് പരമ്പരയ്ക്കുശേഷം മക്കല്ലത്തിന് സ്ഥാനം നഷ്ടമാവാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്&#x200d; രവി ശാസ്ത്രിയെ ഇംഗ്ലണ്ട് പരിശീലകനാക്കണമെന്നും മോണ്ടി പനേസര്&#x200d; ആവര്&#x200d;ത്തിച്ചു വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-coach-ravi-shastri-as-the-next-coach-of-england-cricket-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
