<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>inida &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/inida/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 14 Dec 2025 17:01:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>inida &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാർക്രത്തിന്റെ ഏകപോരാട്ടം; മൂന്നാം ടി20യിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം</title>
		<link>https://www.chandrikadaily.com/markrams-solo-fight-india-set-a-target-of-118-runs-in-the-third-t20i.html</link>
					<comments>https://www.chandrikadaily.com/markrams-solo-fight-india-set-a-target-of-118-runs-in-the-third-t20i.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 14 Dec 2025 17:01:30 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[IndiaSouthAfricaT20]]></category>
		<category><![CDATA[inida]]></category>
		<category><![CDATA[Markram]]></category>
		<category><![CDATA[southafrica]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368681</guid>

					<description><![CDATA[ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം. നായകൻ എയ്ഡൻ മാർക്രമിന്റെ ഒറ്റയാൾ പോരാട്ടമാണ് പ്രോട്ടീസിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.</p>
<p>മാർക്രം 46 പന്തിൽ രണ്ട് സിക്സും ആറു ഫോറുമടക്കം 61 റൺസ് നേടി ടോപ് സ്കോററായി. അദ്ദേഹത്തെ കൂടാതെ ഡോണോവൻ ഫെരേരിയ (15 പന്തിൽ 20), ആൻറിച് നോർയെ (12 പന്തിൽ 12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.</p>
<p>തകർച്ചയോടെയാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ആരംഭിച്ചത്. ഒരു റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. റീസ ഹെൻഡ്രിക്‌സിനെ (പൂജ്യം) അർഷ്ദീപ് സിംഗും ക്വിന്റൺ ഡി കോക്കിനെ (മൂന്നു പന്തിൽ ഒന്ന്) ഹർഷിത് റാണയുമാണ് പുറത്താക്കിയത്. നാലാം ഓവറിൽ ഡെവാൾഡ് ബ്രെവിസ് (ഏഴ് പന്തിൽ രണ്ട്) കൂടി മടങ്ങിയതോടെ പ്രോട്ടീസ് മൂന്നു വിക്കറ്റിന് ഏഴ് റൺസെന്ന നിലയിലേക്ക് വീണു.</p>
<p>ഒരു വശത്ത് മാർക്രം പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് തുടർച്ചയായി വിക്കറ്റുകൾ വീണു. ട്രിസ്റ്റൻ സ്റ്റബ്സ് (13 പന്തിൽ 9), കോർബിൻ ബോഷ് (ഒമ്പത് പന്തിൽ 4), മാർകോ യാൻസൻ (ഏഴ് പന്തിൽ 2) എന്നിവരെല്ലാം അധികം വൈകാതെ മടങ്ങി. ഏഴിന് 77 എന്ന നിലയിൽ നിന്നാണ് മാർക്രം അർധസെഞ്ച്വറി തികയ്ക്കുന്നത്. എന്നാൽ അർധസെഞ്ച്വറിയ്ക്ക് പിന്നാലെ മാർക്രമിനെ അർഷ്ദീപ് സിംഗ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു.</p>
<p>ആൻറിച് നോർയെ, ഒട്ടിനിൽ ബാർട്ട്മാൻ (രണ്ട് പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യക്കുവേണ്ടി അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.</p>
<p>ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. ജസ്പ്രീത് ബുംറയ്ക്കും അക്സർ പട്ടേലിനും പകരം കുൽദീപ് യാദവും ഹർഷിത് റാണയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസന് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല.</p>
<p>ദക്ഷിണാഫ്രിക്കൻ ടീമിൽ ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, കോർബിൻ ബോഷ് എന്നിവർ പ്ലെയിങ് ഇലവനിൽ ഇടം നേടി. ആദ്യ രണ്ട് മത്സരങ്ങൾ ഇരു ടീമും ഓരോന്ന ജയിച്ചതിനാൽ അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്താനുള്ള നിർണായക അവസരമാണ് ഇന്നത്തെ മത്സരം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/markrams-solo-fight-india-set-a-target-of-118-runs-in-the-third-t20i.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജയദശമി ആഘോഷത്തിനിടെ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് അപകടം; കുട്ടികളുൾപ്പടെ 13 പേർ മരിച്ചു</title>
		<link>https://www.chandrikadaily.com/tractor-trolley-falls-into-river-during-vijayadashami-celebrations-13-people-including-children-die.html</link>
					<comments>https://www.chandrikadaily.com/tractor-trolley-falls-into-river-during-vijayadashami-celebrations-13-people-including-children-die.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 03 Oct 2025 02:14:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[inida]]></category>
		<category><![CDATA[vijayadeshami]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356556</guid>

					<description><![CDATA[ഭോപ്പാല്‍: മധ്യപ്രദേശില്‍ ദുര്‍ഗ വിഗ്രഹ നിമജ്ജത്തിനിടെയുണ്ടായ രണ്ട് അപകടങ്ങളില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ 10 പേരും കുട്ടികളാണ്. നിമജ്ജനത്തിന് വേണ്ടി പുറപ്പെട്ട ഖന്‍ദ്വ ജില്ലയിലെ അര്‍ദ്‌ല, ജമ്‌ലി എന്നിവിടങ്ങളില്‍ നിന്നുള്ള 25 ഓളം പ്രദേശവാസികള്‍ സഞ്ചരിച്ച ട്രാക്ടര്‍ കായലില്‍ മറിഞ്ഞാണ് ഒരു അപകടമുണ്ടായത്. എട്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 11 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. നിരവധിപ്പേരെ കാണാതായി. കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടക്കുകയാണ്. സംഭവം അതീവ ദുഖകരമാണെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: മധ്യപ്രദേശില്&#x200d; ദുര്&#x200d;ഗ വിഗ്രഹ നിമജ്ജത്തിനിടെയുണ്ടായ രണ്ട് അപകടങ്ങളില്&#x200d; 13 പേര്&#x200d;ക്ക് ദാരുണാന്ത്യം. മരിച്ചവരില്&#x200d; 10 പേരും കുട്ടികളാണ്. നിമജ്ജനത്തിന് വേണ്ടി പുറപ്പെട്ട ഖന്&#x200d;ദ്വ ജില്ലയിലെ അര്&#x200d;ദ്‌ല, ജമ്‌ലി എന്നിവിടങ്ങളില്&#x200d; നിന്നുള്ള 25 ഓളം പ്രദേശവാസികള്&#x200d; സഞ്ചരിച്ച ട്രാക്ടര്&#x200d; കായലില്&#x200d; മറിഞ്ഞാണ് ഒരു അപകടമുണ്ടായത്.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">എട്ട് പെണ്&#x200d;കുട്ടികള്&#x200d; ഉള്&#x200d;പ്പെടെ 11 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. നിരവധിപ്പേരെ കാണാതായി. കാണാതായവര്&#x200d;ക്കുള്ള തിരച്ചില്&#x200d; നടക്കുകയാണ്. സംഭവം അതീവ ദുഖകരമാണെന്ന് മുഖ്യമന്ത്രി മോഹന്&#x200d; യാദവ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്&#x200d;ക്ക് 4 ലക്ഷം രൂപ വീതം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്&#x200d;ക്ക് അടുത്ത ആശുപത്രികളിലായി ഉടന്&#x200d; ചികിത്സ നല്&#x200d;കണമെന്നും മോഹന്&#x200d; യാദവ് നിര്&#x200d;ദേശിച്ചു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tractor-trolley-falls-into-river-during-vijayadashami-celebrations-13-people-including-children-die.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെ &#8216;തെമ്മാടി രാജ്യം&#8217; എന്ന് വിളിച്ച് ഇന്ത്യ</title>
		<link>https://www.chandrikadaily.com/india-calls-pakistan-a-rogue-country-at-the-united-nations.html</link>
					<comments>https://www.chandrikadaily.com/india-calls-pakistan-a-rogue-country-at-the-united-nations.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 29 Apr 2025 04:59:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[inida]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339358</guid>

					<description><![CDATA[ഇന്ത്യ പാകിസ്ഥാനെ 'തെമ്മാടി രാജ്യം' എന്ന് വിളിച്ച് ഐക്യരാഷ്ട്രസഭയില്‍ ശക്തമായി വിമര്‍ശിച്ചു.]]></description>
										<content:encoded><![CDATA[<p>തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തുറന്ന് സമ്മതിച്ചതിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെ &#8216;തെമ്മാടി രാജ്യം&#8217; എന്ന് വിളിച്ച് ഐക്യരാഷ്ട്രസഭയില്&#x200d; ശക്തമായി വിമര്&#x200d;ശിച്ചു.</p>
<p>യുഎന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി അംബാസഡര്&#x200d; യോജ്ന പട്ടേല്&#x200d;, അടുത്തിടെ സ്‌കൈ ന്യൂസിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; ആസിഫിന്റെ അഭിപ്രായങ്ങള്&#x200d; ഉദ്ധരിച്ചു, അവിടെ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുകയും ധനസഹായം നല്&#x200d;കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ചരിത്രം അദ്ദേഹം അംഗീകരിച്ചു.</p>
<p>യുഎന്&#x200d; ഓഫീസ് ഓഫ് കൗണ്ടര്&#x200d; ടെററിസത്തിന്റെ &#8216;വിക്ടിംസ് ഓഫ് ടെററിസം അസോസിയേഷന്&#x200d; നെറ്റ്വര്&#x200d;ക്ക്&#8217; (VoTAN) ആരംഭിക്കുന്നതിനുള്ള ഒരു ഹൈബ്രിഡ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്&#x200d;.</p>
<p>ഈ തുറന്ന ഏറ്റുപറച്ചില്&#x200d; ആരെയും ആശ്ചര്യപ്പെടുത്തുന്നില്ലെന്നും &#8216;ആഗോള ഭീകരതയ്ക്ക് ഇന്ധനം നല്&#x200d;കുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു തെമ്മാടി രാഷ്ട്രമായി പാകിസ്ഥാന്&#x200d;&#8217; തുറന്നുകാട്ടുന്നുവെന്നും ലോകത്തിന് ഇനി കണ്ണടയ്ക്കാന്&#x200d; കഴിയില്ലെന്നും അവര്&#x200d; പറഞ്ഞു.</p>
<p>ഏപ്രില്&#x200d; 22 ന് ജമ്മു കശ്മീരിലെ പഹല്&#x200d;ഗാമില്&#x200d; 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെ തുടര്&#x200d;ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്&#x200d;ഷം വര്&#x200d;ദ്ധിച്ചു.</p>
<p>പ്രതികരണമായി, യുഎന്&#x200d; സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടെറസ്, &#8216;അഗാധമായ ഉത്കണ്ഠ&#8217; പ്രകടിപ്പിച്ചു, &#8216;പരമാവധി സംയമനം പാലിക്കാന്&#x200d;&#8217; ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.</p>
<p>ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള യുഎന്&#x200d; മിലിട്ടറി ഒബ്‌സര്&#x200d;വര്&#x200d; ഗ്രൂപ്പ് (യുഎന്&#x200d;എംഒജിഐപി) നിയന്ത്രണ രേഖയില്&#x200d; (എല്&#x200d;ഒസി) വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘനങ്ങള്&#x200d; നിരീക്ഷിക്കുന്നത് തുടരുമ്പോള്&#x200d;, ആക്രമണം നടന്ന പ്രദേശത്ത് അതിന്റെ സാന്നിധ്യമില്ലെന്ന് ഗുട്ടെറസിന്റെ ഓഫീസ് അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-calls-pakistan-a-rogue-country-at-the-united-nations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്ത് റോഡപകടങ്ങളിൽ 12% വർധനവ്; പ്രധാന കാരണം അമിതവേഗത</title>
		<link>https://www.chandrikadaily.com/12-increase-in-road-accidents-in-the-country-the-main-reason-is-speeding.html</link>
					<comments>https://www.chandrikadaily.com/12-increase-in-road-accidents-in-the-country-the-main-reason-is-speeding.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Nov 2023 09:16:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[inida]]></category>
		<category><![CDATA[speeding]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281516</guid>

					<description><![CDATA[കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്&#x200d;ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഇന്ത്യയില്&#x200d; കഴിഞ്ഞ വര്&#x200d;ഷം റോഡപകടങ്ങളില്&#x200d; 12% വര്&#x200d;ധന ഉണ്ടായതായി റിപ്പോര്&#x200d;ട്ട്. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്&#x200d;ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തുടനീളമുള്ള അപകടങ്ങള്&#x200d;ക്കും മരണങ്ങള്&#x200d;ക്കും പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അമിതവേഗതയാണെന്നും റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>2021ല്&#x200d; 4,12,432 റോഡപകടങ്ങള്&#x200d; രേഖപ്പെടുത്തിയപ്പോള്&#x200d; 2022ല്&#x200d; ഇത് 4,61,312 ആയി ഉയര്&#x200d;ന്നു. 11.9 ശതമാനം വര്&#x200d;ധന. റോഡപകടങ്ങളില്&#x200d; മരിക്കുന്നവരുടെയും പരിക്കേല്&#x200d;ക്കുന്നവരുടെയും എണ്ണത്തിലും വന്&#x200d; വര്&#x200d;ധനയുണ്ടായിട്ടുണ്ട്.</p>
<p>മുന്&#x200d;വര്&#x200d;ഷത്തെ അപേക്ഷിച്ച് മരണങ്ങളില്&#x200d; 9.4 ശതമാനവും പരിക്കുകളില്&#x200d; 15.3 ശതമാനവുമാണ് വര്&#x200d;ധിച്ചത്. കഴിഞ്ഞ വര്&#x200d;ഷം 1,68,491 പേര്&#x200d; മരണപ്പെട്ടപ്പോള്&#x200d; 4,43,366 പേര്&#x200d;ക്ക് പരിക്കേറ്റു.</p>
<p>2022ല്&#x200d; 3.3 ലക്ഷം റോഡപകടങ്ങള്&#x200d;ക്ക് കാരണം അമിതവേഗതയാണ്. ശ്രദ്ധക്കുറവ്, മദ്യപിച്ച് വാഹനമോടിക്കല്&#x200d;, ട്രാഫിക് നിയമലംഘനം എന്നിവയും അപകടങ്ങള്&#x200d;ക്ക് കാരണമായി റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു.</p>
<p>ട്രാഫിക് ലൈറ്റുകള്&#x200d; ചാടുന്നത് മൂലമുള്ള അപകടങ്ങളിലും വര്&#x200d;ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് &#8211; 2021ല്&#x200d; 2203 ആയിരുന്നത് 2022ല്&#x200d; 4021ലേക്ക് വര്&#x200d;ധിച്ചു (82.55% വര്&#x200d;ധനവ്).</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/12-increase-in-road-accidents-in-the-country-the-main-reason-is-speeding.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി ചെലവേറിയ കാവല്&#x200d;ക്കാരന്&#x200d;; തട്ടിപ്പുകാര്&#x200d;ക്ക് ബി.ജെ.പി ബന്ധമെന്ന് കപില്&#x200d; സിബല്&#x200d;</title>
		<link>https://www.chandrikadaily.com/pm-narendra-modi-most-expensive-watchman-in-the-world-says-kapil-siba.html</link>
					<comments>https://www.chandrikadaily.com/pm-narendra-modi-most-expensive-watchman-in-the-world-says-kapil-siba.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Feb 2018 15:42:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2G Spectrum]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[inida]]></category>
		<category><![CDATA[kapil sibal]]></category>
		<category><![CDATA[Narenda modi]]></category>
		<category><![CDATA[pnb scam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71654</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പഞ്ചാബ് നാഷണല്&#x200d; ബാങ്കില്&#x200d; നിന്നും നീരവ് മോദി 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്&#x200d; ബി.ജെ.പിയെ വിടാതെ കോണ്&#x200d;ഗ്രസ്. ലോകത്തിലെ ഏറ്റവും ചെലവേറിയ കാവല്&#x200d;ക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്&#x200d;ഗ്രസ് നേതാവ് കപില്&#x200d; സിബല്&#x200d; പരിഹസിച്ചു. നീരവ് മോദിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രൂക്ഷ വിമര്&#x200d;ശവുമായി കോണ്&#x200d;ഗ്രസ് രംഗത്തെത്തിയത്. യു.പി.എ സര്&#x200d;ക്കാറിന്റെ കാലത്ത് കോണ്&#x200d;ഗ്രസ് 1.76 ലക്ഷം കോടിയുടെ ടുജി അഴിമതി നടത്തിയെന്ന് മോദി എല്ലാദിവസവും പറയാറുണ്ട്. അതൊരു ഊഹക്കണക്കാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പഞ്ചാബ് നാഷണല്&#x200d; ബാങ്കില്&#x200d; നിന്നും നീരവ് മോദി 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്&#x200d; ബി.ജെ.പിയെ വിടാതെ കോണ്&#x200d;ഗ്രസ്. ലോകത്തിലെ ഏറ്റവും ചെലവേറിയ കാവല്&#x200d;ക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്&#x200d;ഗ്രസ് നേതാവ് കപില്&#x200d; സിബല്&#x200d; പരിഹസിച്ചു.</p>
<p>നീരവ് മോദിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രൂക്ഷ വിമര്&#x200d;ശവുമായി കോണ്&#x200d;ഗ്രസ് രംഗത്തെത്തിയത്. യു.പി.എ സര്&#x200d;ക്കാറിന്റെ കാലത്ത് കോണ്&#x200d;ഗ്രസ് 1.76 ലക്ഷം കോടിയുടെ ടുജി അഴിമതി നടത്തിയെന്ന് മോദി എല്ലാദിവസവും പറയാറുണ്ട്. അതൊരു ഊഹക്കണക്കാണ്. അഴിമതി നടന്നിട്ടില്ലെന്ന് പിന്നീട് കോടതി വ്യക്തമാക്കുകയും ചെയ്തു.</p>
<p>അതേ സമയം വജ്രവ്യാപാരി നീരവ് മോദിയുടേയും റോട്ടാമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയുടെയും വായ്പാ തട്ടിപ്പ് യാഥാര്&#x200d;ത്ഥ്യമാണ് എന്നിട്ടും ഈ വിഷയത്തില്&#x200d; എന്തു കൊണ്ട് മോദി മൗനം പാലിക്കുന്നെന്നും അദ്ദേഹം ചോദിച്ചു. മോദിയുടെ കാവലില്&#x200d; ഇത്രയേറെ തട്ടിപ്പുകള്&#x200d; നടക്കുന്നത് എങ്ങിനെയെന്ന് അദ്ദേഹം വിശദീകരിക്കണം. രാജ്യം വിട്ട തട്ടിപ്പുകാര്&#x200d;ക്കെല്ലാം ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്നും കപില്&#x200d; സിബല്&#x200d; ആരോപിച്ചു. പി.എന്&#x200d;.ബി തട്ടിപ്പില്&#x200d; മോദിയെ വിമര്&#x200d;ശിച്ച് നേരത്തെ രാഹുല്&#x200d; ഗാന്ധിയും രംഗത്തെത്തിയിരുന്നു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">My press conference today on the PNB <a href="https://t.co/eHcTAgHss8">https://t.co/eHcTAgHss8</a></p>
<p>— Kapil Sibal (@KapilSibal) <a href="https://twitter.com/KapilSibal/status/967314818368720896?ref_src=twsrc%5Etfw">February 24, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>യു.പി.എയുടെ കാലത്താണ് പി.എന്&#x200d;.ബി തട്ടിപ്പ് നടന്നതെന്നായിരുന്നു നേരത്തെ പ്രതിരോധമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; പറഞ്ഞിരുന്നത്. എന്നാല്&#x200d; തട്ടിപ്പ് നടന്നത് 2017-18ലാണെന്ന് സി.ബി.ഐ എഫ്.ഐ.ആറില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-narendra-modi-most-expensive-watchman-in-the-world-says-kapil-siba.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
