<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>injustice &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/injustice/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 22 Mar 2025 07:06:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>injustice &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കുടുംബാസൂത്രണം നടപ്പാക്കിയ സംസ്ഥാനങ്ങളോട് അനീതി ; മണ്ഡല പുനര്&#x200d;നിര്&#x200d;ണയത്തിനെതിരെ തമിഴ്‌നാട്ടില്&#x200d; വന്&#x200d;യോഗം</title>
		<link>https://www.chandrikadaily.com/injustice-to-states-that-implemented-family-planning-massive-meeting-in-tamil-nadu-against-constituency-redelineation.html</link>
					<comments>https://www.chandrikadaily.com/injustice-to-states-that-implemented-family-planning-massive-meeting-in-tamil-nadu-against-constituency-redelineation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Mar 2025 07:06:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[implemented]]></category>
		<category><![CDATA[injustice]]></category>
		<category><![CDATA[Massive meeting]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335139</guid>

					<description><![CDATA[തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്&#x200d; കര്&#x200d;ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാര്&#x200d;, കേരള മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, തുടങ്ങിയവര്&#x200d; പങ്കെടുക്കുന്നു.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>മണ്ഡല പുനര്&#x200d;നിര്&#x200d;ണയ നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയകക്ഷികളുടെ യോഗം ചെന്നെയില്&#x200d; തുടങ്ങി. യോഗത്തില്&#x200d; 7 സംസ്ഥാനങ്ങളിലെ വിവിധ കക്ഷിനേതാക്കള്&#x200d; പങ്കെടുക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് യോഗം വിളിച്ചു ചേര്&#x200d;ത്തത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്&#x200d; കര്&#x200d;ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാര്&#x200d;, കേരള മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, തുടങ്ങിയവര്&#x200d; പങ്കെടുക്കുന്നു. ഇതു കൂടാതെ കെപിസിസി അധ്യക്ഷന്&#x200d; കെ.സുധാകരന്&#x200d;, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസ്‌ലിം ലീഗിലെ പി.എം.എസലാം തുടങ്ങിയവരും കേരളത്തില്&#x200d; നിന്ന് പങ്കെടുക്കുന്നു. ബിജെപി ഒഴികെയുള്ള 123 കക്ഷികള്&#x200d; യോഗത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>വരാനിരിക്കുന്ന മണ്ഡല പുനര്&#x200d; നിര്&#x200d;ണയം ദക്ഷിണേന്ത്യയിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണത്തെ ബാധിക്കുമെന്നാണ് സ്റ്റാലിന്&#x200d; കുറ്റപ്പെടുത്തി. നിലവിലുള്ള സീറ്റുകള്&#x200d; കുറയ്ക്കാന്&#x200d; അനുവദിക്കില്ലെന്ന് സ്റ്റാലിന്&#x200d; വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ ഫെഡറല്&#x200d; അധികാരങ്ങള്&#x200d; വെട്ടിക്കുറയ്ക്കാന്&#x200d; അനുവദിക്കില്ലെന്നും തമിഴ് നാട് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാലിന്റെ പ്രവര്&#x200d;ത്തനങ്ങളെ ഡി കെ ശിവകുമാര്&#x200d; അഭിനന്ദിച്ചു.</p>
<p>മാര്&#x200d;ച്ച് 5 ന് ചെന്നൈയില്&#x200d; ഇതേ വിഷയത്തില്&#x200d; നടന്ന സര്&#x200d;വകക്ഷി യോഗത്തിന് ശേഷമാണ് ചെന്നൈയിലെ ഐടിസി ചോളയില്&#x200d; യോഗം ചേരുന്നത്. അതിര്&#x200d;ത്തി നിര്&#x200d;ണ്ണയം ബാധിക്കുന്ന സംസ്ഥാനങ്ങള്&#x200d;ക്കായുള്ള ആദ്യ സംയുക്ത ആക്ഷന്&#x200d; കമ്മിറ്റി (ജെഎസി)യാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഫെയര്&#x200d; ഡീലിമിറ്റേഷന്&#x200d; ഉറപ്പാക്കി ഫെഡറല്&#x200d; ഘടന സംരക്ഷിക്കാന്&#x200d; സംസ്ഥാനങ്ങള്&#x200d; ഒന്നിച്ച ദിവസമായി ഇന്ന് ചരിത്രത്തില്&#x200d; രേഖപ്പെടുത്തപ്പെടുമെന്ന് സ്റ്റാലിന്&#x200d; സാമൂഹ്യ മാദ്ധ്യമങ്ങളില്&#x200d; കുറിച്ചു. ചെന്നൈ കോര്&#x200d;പ്പറേഷന്&#x200d; കെട്ടിടത്തിന് പുറത്ത് ‘ഫെയര്&#x200d; ഡീലിമിറ്റേഷന്&#x200d;’ എന്ന വലിയ ബോര്&#x200d;ഡ് പ്രദര്&#x200d;ശിപ്പിച്ചിട്ടുണ്ട്. കുടുംബാസൂത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളെ അതിര്&#x200d;ത്തി നിര്&#x200d;ണ്ണയം ബാധിക്കും. അതുകൊണ്ടാണ് ഈ സംസ്ഥാനങ്ങള്&#x200d; അതിനെ എതിര്&#x200d;ക്കുന്നത്.</p>
<p>ചെന്നൈയിലെ നാമക്കല്&#x200d; കവിഗ്‌നര്&#x200d; ഹാളില്&#x200d; ഈ വിഷയത്തില്&#x200d; സര്&#x200d;വ്വകക്ഷി യോഗം ചേര്&#x200d;ന്നിരുന്നു. 123 രാഷ്ട്രീയ പാര്&#x200d;ട്ടികളില്&#x200d; നിന്നുള്ള നേതാക്കള്&#x200d; അതിര്&#x200d;ത്തി നിര്&#x200d;ണ്ണയത്തിനെതിരായ തമിഴ്നാടിന്റെ നിലപാടിന് പിന്തുണ അറിയിച്ചു. എന്നാല്&#x200d; ബിജെപി യോഗം ബഹിഷ്‌കരിച്ചു.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/injustice-to-states-that-implemented-family-planning-massive-meeting-in-tamil-nadu-against-constituency-redelineation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിചാരണ തടവുകാരോട് കാണിക്കുന്നത് കടുത്ത അനീതി; നീതിന്യായ വ്യവസ്ഥയുടെ പരസ്യമായ ലംഘനം : ഇ.ടി</title>
		<link>https://www.chandrikadaily.com/trial-prisoners-are-treated-with-extreme-injustice-public-violation-of-justice-system-e-t.html</link>
					<comments>https://www.chandrikadaily.com/trial-prisoners-are-treated-with-extreme-injustice-public-violation-of-justice-system-e-t.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 11 Feb 2024 05:40:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[extreme]]></category>
		<category><![CDATA[injustice]]></category>
		<category><![CDATA[Trial prisoners]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290082</guid>

					<description><![CDATA[ഗവണ്മെന്റ് ഇക്കാര്യത്തിൽ സത്വര നടപടികൾ കൈകൊള്ളാൻ മുന്നോട്ട് വരണമെന്നും ഇ. ടി ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>വിചാരണ തടവുകാരോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്നും നീതിന്യായ വ്യവസ്ഥയുടെ പരസ്യമായ ലംഘനമാണെന്നും മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീർ എം.പി  പാർലമെന്റിൽ പറഞ്ഞു.</p>
<p>ആധികാരിക രേഖകളും പാർലിമെന്റിൽ തന്നെ വെളിവാക്കിയ കണക്കും പ്രകാരം തന്നെ 2022 ഡിസംബറിൽ ഇന്ത്യയിലെ ജയിലുകളിൽ ഒരു വർഷം മുതൽ 5 വർഷത്തിലധികവും നോക്കിയാൽ 1,34,799 വിചാരണ തടവുകാർ ഇന്ത്യയിലെ വിവിധ ജയിലുകളിലുണ്ട്. ഇന്ത്യൻ ജയിലുകളിൽ ആകെയുള്ള തടവുകാരിൽ 76 ശതമാനം വിചാരണ തടവുകാരാണ്.</p>
<p>ഡൽഹിയിൽ 2020ന് ശേഷം വിചാരണ തടവുകാരുടെ എണ്ണം 90 ശതമാനം ഉയർന്നു. ഒരു തടവുകാരന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റത്തിന് നൽകാവുന്ന ശിക്ഷയുടെ പകുതി കാലഘട്ടം പിന്നിട്ടാൽ അവർക്ക് നിർബന്ധമായും ജാമ്യം കൊടുക്കണമെന്ന് ഇന്ത്യൻ സി.ആർ.പി.സി 406 എ പ്രകാരം ഭേദഗതി വരുത്തിയിട്ടുള്ളതാണ്. പക്ഷെ അത് പോലും പാലിക്കപ്പെടുന്നില്ല.</p>
<p>ഇത്തരം തടവുകാരിൽ ബഹുഭൂരിപക്ഷവും പ്രാന്തവത്കരിക്കപ്പെട്ടവരും എസ്. സി, എസ്. ടി, ഒ. ബി. സി വിഭാഗത്തിൽ പെട്ടവരുമാണ്. നീതിന്യായ വ്യവസ്ഥക്കു ഇവിടെ വിലയില്ലാതാവുകയാണ്.</p>
<p>ഇന്ത്യയിലെ പരമോന്നത കോടതികൾ പോലും ഇതിനെ ശക്തമായി ചൂണ്ടിക്കാണിച്ച്‌ ഈ ദുസ്ഥിതി അടിയന്തിരമായി പരിഹരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഗവണ്മെന്റ് ഇക്കാര്യത്തിൽ സത്വര നടപടികൾ കൈകൊള്ളാൻ മുന്നോട്ട് വരണമെന്നും ഇ. ടി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trial-prisoners-are-treated-with-extreme-injustice-public-violation-of-justice-system-e-t.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയിലെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ അനീതി തൊഴിലില്ലായ്മ; രാഹുൽ ഗാന്ധി</title>
		<link>https://www.chandrikadaily.com/unemployment-is-the-biggest-injustice-facing-the-youth-of-india-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/unemployment-is-the-biggest-injustice-facing-the-youth-of-india-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 18 Jan 2024 15:45:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[biggest]]></category>
		<category><![CDATA[injustice]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[unemployment]]></category>
		<category><![CDATA[Youth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288339</guid>

					<description><![CDATA['ഇന്ത്യയിലെ ഏത് കോണില്&#x200d; പോയി ചോദിച്ചാലും നിങ്ങള്&#x200d;ക്ക് തൊഴിലില്ലായ്മ കാണാം.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയില്&#x200d; ഏത് പ്രദേശത്ത് പോയാലും എത്ര തൊഴില്&#x200d;രഹിതര്&#x200d; ഉണ്ടെന്ന് ചോദിച്ചാല്&#x200d; ആയിരക്കണക്കിന് ആളുകള്&#x200d; കൈപൊക്കുമെന്ന് രാഹുല്&#x200d; ഗാന്ധി.</p>
<p>വളരെ ഗുരുതരമായ ഈ വിഷയം പ്രധാനമന്ത്രി പ്രൊപഗണ്ടയുടെ മൂടുപടം കൊണ്ട് മറച്ചുപിടിക്കുകയാണെന്നും അസമില്&#x200d; ഭാരത് ജോഡോ ന്യായ് യാത്രയില്&#x200d; രാഹുല്&#x200d; ഗാന്ധി പറഞ്ഞു. &#8216;ഇന്ത്യയിലെ ഏത് കോണില്&#x200d; പോയി ചോദിച്ചാലും നിങ്ങള്&#x200d;ക്ക് തൊഴിലില്ലായ്മ കാണാം.</p>
<p>രണ്ടോ മൂന്നോ ആളുകള്&#x200d;ക്ക് വേണ്ടിയാണ് സര്&#x200d;ക്കാര്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. ഇന്ത്യയിലെ എയര്&#x200d;പോര്&#x200d;ട്ടുകളും തുറമുഖങ്ങളും കൃഷിയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഇന്ന് അദാനിയുടെ കൈയിലാണ്.</p>
<p>ഇവിടെ അസമിലെ മുഖ്യമന്ത്രിയും എല്ലാം തന്റെ കൈയിലാക്കിയിരിക്കുന്നു,&#8217; രാഹുല്&#x200d; ഗാന്ധി പറഞ്ഞു.<br />
തങ്ങള്&#x200d; അധികാരത്തില്&#x200d; വന്നാല്&#x200d; ആദ്യം തന്നെ ഒഴിഞ്ഞു കിടക്കുന്ന സര്&#x200d;ക്കാര്&#x200d; തസ്തികകളില്&#x200d; നിയമനം നടത്തുമെന്നും ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്ന നയങ്ങളിലൂടെ രാജ്യത്ത് തൊഴിലുകള്&#x200d; സൃഷ്ടിക്കുന്നതിന് മുന്&#x200d;തൂക്കം നല്&#x200d;കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇന്ത്യയില്&#x200d; പ്രത്യശാസ്ത്രങ്ങള്&#x200d; തമ്മിലുള്ള യുദ്ധം നടക്കുകയാണെന്നും ആര്&#x200d;.എസ്.എസും ബി.ജെ.പിയും എല്ലാ വ്യത്യസ്തമായ സംസ്‌കാരങ്ങളെയും ആക്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം നാഗാലാന്&#x200d;ഡില്&#x200d; വെച്ച് അദ്ദേഹം പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unemployment-is-the-biggest-injustice-facing-the-youth-of-india-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതിയെ കൊന്ന അനീതി-എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/injustice-killed-justice-editorial.html</link>
					<comments>https://www.chandrikadaily.com/injustice-killed-justice-editorial.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 21 Oct 2022 09:18:05 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[injustice]]></category>
		<category><![CDATA[justice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219709</guid>

					<description><![CDATA[ശ്രീറാമിനെ രക്ഷിക്കാനുള്ള ചരടുവലികള്&#x200d; ഉദ്യോഗസ്ഥരിലും പൊലീസിലും മാത്രമായി ഒതുങ്ങുന്നില്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്&#x200d; കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പല സന്ദര്&#x200d;ഭങ്ങളിലായി തനിനിറം പുറത്തുകാട്ടി. അടിമുടി കരിനിഴലില്&#x200d; നില്&#x200d;ക്കുന്ന ശ്രീറാമിനെ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്&#x200d; പറത്തി ആലപ്പുഴ കലക്ടറായി നയമിച്ചു. മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെ കടുത്ത എതിര്&#x200d;പ്പിനെ തുടര്&#x200d;ന്നാണ് സര്&#x200d;ക്കാര്&#x200d; നിയമനം റദ്ദാക്കിയത്.]]></description>
										<content:encoded><![CDATA[<p>മാധ്യമപ്രവര്&#x200d;ത്തകന്&#x200d; കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്&#x200d; എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെയുള്ള മന:പൂര്&#x200d;വമായ നരഹത്യാ കേസ് റദ്ദാക്കിയ തിരുവനന്തപുരം അഡീ. സെഷന്&#x200d;സ് കോടതി വിധി നീതി കാംക്ഷിക്കുന്നവരെ ഏറെ നിരാശപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കാലമേറെ പുരോഗമിക്കുകയും സാമൂഹിക ബോധത്തില്&#x200d; വിപ്ലവകരമായ മാറ്റങ്ങളുണ്ടായെന്ന് അവകാശപ്പെടുമ്പോഴും നാട്ടില്&#x200d; ഇന്നും കയ്യൂക്കുള്ളവന്&#x200d;തന്നെ കാര്യക്കാരന്&#x200d;. അധികാരത്തിന്റെ ഇടനാഴികള്&#x200d; എത്രമാത്രം ഇരുള്&#x200d;മുറ്റിയതാണെന്നും അധോലോക ക്രിമിനലുകളുടെ ഒളിത്താവളങ്ങളായി അവ മാറുകയാണെന്നും തെളിയിക്കുന്നതാണ് കെ.എം ബഷീറിന്റെ മരണവും തുടര്&#x200d; സംഭവവികാസങ്ങളും. പെണ്&#x200d;സുഹൃത്തിനോടൊപ്പം മദ്യപിച്ച് അമിതവേഗതയില്&#x200d; വാഹനമോടിച്ച ശ്രീറാംവങ്കിട്ടരാമന്&#x200d; മനപ്പൂര്&#x200d;വം നടത്തിയ കൊലപാതകമാണ് അതെന്ന് വ്യക്തമാക്കുന്ന തെളിവുകള്&#x200d; അനവധിയുണ്ട്. പക്ഷേ, അധികാരവര്&#x200d;ഗത്തിന്റെ ഒത്തുകളിയില്&#x200d; അതെല്ലാം അനായാസം മാഞ്ഞുപോയി. കേസിന്റെ സ്വഭാവവും വ്യാഖ്യാനവും പല വഴിക്ക് ചിതറിപ്പോയി. ഒടുവില്&#x200d; കോടതിക്കുമുന്നില്&#x200d; എത്തിയപ്പോള്&#x200d; ശ്രീറാം വെങ്കിട്ടരാമനും സഹ കുറ്റവാളി വഫയും അനായാസം തടിയൂരിപ്പോന്നു.</p>
<p>സാധാരണ വാഹനാപകടം മാത്രമായി സംഭവം ഒതുങ്ങുകയാണ്. കേസ് അട്ടിമറിക്കാന്&#x200d; ഉന്നതതലത്തില്&#x200d; നടന്ന കരുനീക്കങ്ങളാണ് മൂന്ന് വര്&#x200d;ഷത്തിന്‌ശേഷം കോടതിയില്&#x200d; വിജയിച്ചിരിക്കുന്നത്. പൊതുഖജനാവിലെ പണം തിന്ന് കൊഴുക്കുന്ന ഉദ്യോഗസ്ഥവര്&#x200d;ഗം വലിയൊരു അധോലോക ലോബിയായി വളര്&#x200d;ന്നതിന്റെ ബീഭത്സമുഖം കേരളീയര്&#x200d; കണ്ടു. ഉദ്യോഗസ്ഥതലത്തിലും പൊലീസിലും ക്രിമിനലുകള്&#x200d; വാഴുന്നുണ്ടെന്ന് ഒരിക്കല്&#x200d;കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. 2019 ഓഗസ്റ്റ് മൂന്ന് പുലര്&#x200d;ച്ചെ 1.45ന് ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നിമിഷം മുതല്&#x200d; തുടങ്ങിയിരുന്നു കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്&#x200d;. വാഹനം ഓടിച്ച ആളെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും ഐ. എ.എസ് പട്ടം ചൂടിയ ആളാണെന്ന് അറിഞ്ഞതോടെ മട്ടും മാതിരിയും മാറി. ഉദ്യോഗസ്ഥ പ്രമാണിയെ രക്ഷിക്കാനായിരുന്നു തുടര്&#x200d;ന്നങ്ങോട്ട് പൊലീസിന്റെ ശ്രമം. വാഹനത്തിലുണ്ടായിരുന്ന &#8216;കൂട്ടുകാരി&#8217;യെ വീട്ടിലെത്തിച്ചു. ഐ.എ.എസിലും ഐ.പി.എസിലുമുള്ള സഹജീവികളൊക്കെയും സ്വന്തക്കാരനെ രക്ഷിക്കാന്&#x200d; രംഗത്തിറങ്ങി. വിദഗ്ധമായി തെളിവുകള്&#x200d; എങ്ങനെ നശിപ്പിക്കണമെന്ന് സിവില്&#x200d; സര്&#x200d;വീസ് ബുദ്ധികള്&#x200d; ഒന്നിച്ച് ആലോചിച്ചു. ശ്രീറാം വെങ്കിട്ടരാമന്&#x200d; മദ്യലഹരിയിലായിരുന്നുവെന്ന് സാക്ഷികള്&#x200d; മൊഴി നല്&#x200d;കിയെങ്കിലും പൊലീസ് ചെവി കൊണ്ടില്ല. രക്തപരിശോധന നടത്താതെ അയാളെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. വാഹനം ഓടിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീയാണെന്ന് സ്ഥാപിക്കാന്&#x200d; പൊലീസ് കൂട്ടുനിന്നു. പരിശോധനയില്&#x200d;നിന്ന് രക്ഷപ്പെട്ട് സ്വകാര്യ ആശുപത്രിയിലെത്തിയ ശ്രീറാമില്&#x200d;നിന്ന് അടുത്ത ദിവസമാണ് രക്തസാമ്പിള്&#x200d; എടുത്തത്. ആവശ്യമായതൊക്കെ ചെയ്തതിന്‌ശേഷം മണിക്കൂറുകള്&#x200d; വൈകി നടത്തിയ പരിശോധനയില്&#x200d; മദ്യത്തിന്റെ അംശം കണ്ടെത്തിയില്ല. ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്ന് ആദ്യം പരിശോധിച്ച ഡോക്ടര്&#x200d; മൊഴി നല്&#x200d;കിയിട്ടുകൂടി കേസ് അട്ടിമറിക്കാന്&#x200d; പൊലീസ് ഏറെ വൈദഗ്ധ്യത്തോടെയാണ് പ്രവര്&#x200d;ത്തിച്ചത്.</p>
<p>ശാസ്ത്രീയ തെളിവുകള്&#x200d; ഉള്&#x200d;പ്പെടെ ഹാജരാക്കി പ്രോസിക്യൂഷന്&#x200d; കോടതിയില്&#x200d; കേസ് വാദിച്ചെങ്കിലും പ്രതികള്&#x200d; രക്ഷപ്പെട്ടിടത്താണ് അട്ടിമറിയുടെ കുബുദ്ധി ഒളിഞ്ഞിരിക്കുന്നത്. പൊലീസിന്റെ ഒത്താശയോടെ കേസ് അട്ടിമറിച്ചതോടൊപ്പം സംഭവത്തിന്റെ ഗൗരവ സ്വഭാവം നഷ്ടപ്പെടുത്താനും ആസൂത്രിത ശ്രമങ്ങളുണ്ടായി. കവടിയാറിന് സമീപമുള്ള ഐ.എ.എസ് ക്ലബ്ബില്&#x200d;നിന്നും മദ്യപിച്ചിറങ്ങിയ ശ്രീറാമിനോടൊപ്പം വാഹനത്തില്&#x200d; അന്യ സ്ത്രീയുണ്ടായിരുന്നുവെന്ന വസ്തുത ലാഘവത്തോടെ കാണാനാവില്ല. രാത്രി ഒരു സിവല്&#x200d; സര്&#x200d;വീസ് ഉദ്യോഗസ്ഥനോടൊപ്പം എന്തിനാണ് അവര്&#x200d; യാത്ര ചെയ്തതെന്നോ അവരുടെ പശ്ചാത്തലം എന്താണെന്നോ അന്വേഷണത്തിന്റെയും ചര്&#x200d;ച്ചയുടെയും പരിധിയില്&#x200d; വരാത്തത് ദുരൂഹതയായി അവശേഷിക്കുന്നു.</p>
<p>ശ്രീറാമിനെ രക്ഷിക്കാനുള്ള ചരടുവലികള്&#x200d; ഉദ്യോഗസ്ഥരിലും പൊലീസിലും മാത്രമായി ഒതുങ്ങുന്നില്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്&#x200d; കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പല സന്ദര്&#x200d;ഭങ്ങളിലായി തനിനിറം പുറത്തുകാട്ടി. അടിമുടി കരിനിഴലില്&#x200d; നില്&#x200d;ക്കുന്ന ശ്രീറാമിനെ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്&#x200d; പറത്തി ആലപ്പുഴ കലക്ടറായി നയമിച്ചു. മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെ കടുത്ത എതിര്&#x200d;പ്പിനെ തുടര്&#x200d;ന്നാണ് സര്&#x200d;ക്കാര്&#x200d; നിയമനം റദ്ദാക്കിയത്. നരഹത്യാ കേസ് നിലവിലിരിക്കെയാണ് ശ്രീറാമിന് ജില്ലാ കലക്ടര്&#x200d; ഉള്&#x200d;പ്പെടെയുള്ള ഉന്നത തസ്തികകളില്&#x200d; നിയമനം നല്&#x200d;കിയതെന്ന് അറിയുമ്പോള്&#x200d; മനസിലാക്കാം സര്&#x200d;ക്കാറിന്റെ കപടമുഖം. ഭരണ സംവിധാനങ്ങളില്&#x200d; ക്രിമിനലുകള്&#x200d; വളര്&#x200d;ന്നുവരുന്നത് സംസ്ഥാനത്തിന്റെ സാമൂഹിക ഭദ്രതയെ തകര്&#x200d;ക്കും. അധികാരത്തിന്റെ അമരത്തിരുന്ന് എന്തുമാകാമെന്ന മനോഭാവം ഉദ്യോഗസ്ഥ സമൂഹത്തില്&#x200d;നിന്ന് തുടച്ചുനീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/injustice-killed-justice-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
