<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>insurance &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/insurance/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 15 Nov 2025 10:02:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>insurance &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്‍ഷുറന്‍സ് തുകയ്ക്കായി 7 വയസ്സുകാരനെ കൊലപ്പെടുത്തി: പിതാവിനും ബന്ധുവിനും ചൈനയില്‍ വധശിക്ഷ</title>
		<link>https://www.chandrikadaily.com/7-year-old-murdered-father-and-relative-sentenced-to-death-in-china.html</link>
					<comments>https://www.chandrikadaily.com/7-year-old-murdered-father-and-relative-sentenced-to-death-in-china.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 15 Nov 2025 10:00:00 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[beijing]]></category>
		<category><![CDATA[death]]></category>
		<category><![CDATA[insurance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363666</guid>

					<description><![CDATA[2020 ഒക്ടോബറിലാണ് മനുഷ്യനെ നടുങ്ങിക്കുന്ന സംഭവം നടന്നത്. ]]></description>
										<content:encoded><![CDATA[<p>ബെയ്ജിംഗ് : ഇന്&#x200d;ഷുറന്&#x200d;സ് തുക നേടുന്നതിനായി സ്വന്തം ഏഴ് വയസ്സുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിനും കൂട്ടുപ്രതിയായ ബന്ധുവിനും ചൈനയിലെ ഹൈക്കോടതി വധശിക്ഷ വിധിച്ചു. 2020 ഒക്ടോബറിലാണ് മനുഷ്യനെ നടുങ്ങിക്കുന്ന സംഭവം നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും മൂലം ഇന്&#x200d;ഷുറന്&#x200d;സ് തുക വഴി പണം കണ്ടെത്താനായിരുന്നു പ്രതി സ്വാങിന്റെ ഗൂഢാലോചന. ഇതിനായി ട്രക്ക് ഡ്രൈവറായ ബന്ധുവിനെയും കൂട്ടുപിടിച്ചു. കുട്ടിക്ക് വേണ്ടി രണ്ട്<br />
വലിയ ഇന്&#x200d;ഷുറന്&#x200d;സ് പോളിസി എടുത്ത ശേഷം &#8216;അപകടമെന്ന&#8217; പേരില്&#x200d; കൊലപാതകം നടപ്പിലാക്കുക എന്നതായിരുന്നു പദ്ധതി. സംഭവ ദിവസം സ്വാങ് മകനെ കാറില്&#x200d; ഇരുത്തി പുറത്തേക്ക് ഇറങ്ങുകയും കുട്ടിയോട് അകത്ത് തന്നെ ഇരിക്കാന്&#x200d; നിര്&#x200d;ദേശിക്കുകയും ചെയ്തു. പിന്നാലെ ബന്ധുവായ ട്രക്ക് ഡ്രൈവര്&#x200d; കാറിലേക്ക് ഇടിച്ചുകയറ്റി കുട്ടിയെ കൊല്ലുകയായിരുന്നു. പിന്നീട് പൊലീസിന് മുന്നില്&#x200d; തകര്&#x200d;ന്ന പിതാവായി സ്വാങ് അഭിനയിക്കുകയും ചെയ്തു. അപകടമെന്ന പേരില്&#x200d; സ്വാങിന് 1,80,000 യുവാന്&#x200d; (ഏകദേശം 22.5 ലക്ഷം രൂപ) ഇന്&#x200d;ഷുറന്&#x200d;സ് നഷ്ടപരിഹാരം ലഭിക്കുകയും ഇതില്&#x200d; നിന്ന് 3.5 ലക്ഷം യുവാന്&#x200d; ബന്ധുവിന് നല്&#x200d;കുകയും ചെയ്തു. എന്നാല്&#x200d; ട്രക്ക് ഓടിച്ച ലൈസന്&#x200d;സ് വ്യാജമാണെന്ന് പിന്നാലെ കണ്ടെത്തി. ഇന്&#x200d;ഷുറന്&#x200d;സ് കമ്പനി തുക നല്&#x200d;കാന്&#x200d; വിസമ്മതിച്ചതോടെ കേസില്&#x200d; കൂടുതല്&#x200d; അന്വേഷണം നടന്നു. കോടതി പിന്നീട് 1.25 കോടി രൂപ നഷ്ടപരിഹാരം നല്&#x200d;കാന്&#x200d; നിര്&#x200d;ദ്ദേശിക്കുകയും ഉത്തരവിന്റെ ഭാരത്തില്&#x200d; പരിഭ്രാന്തനായ ബന്ധു യഥാര്&#x200d;ത്ഥ സംഭവം വെളിപ്പെടുത്തുകയും ചെയ്തു. തുടര്&#x200d;ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്&#x200d; കുട്ടിയെ കൊലപ്പെടുത്തിയത് മുന്&#x200d;കൂട്ടിയൊരുക്കിയ ഗൂഢാലോചനയായിരുന്നുവെന്ന് വ്യക്തമായി. കുറ്റം സമ്മതിച്ചതിനെ തുടര്&#x200d;ന്ന് സ്വാങിനും കൂട്ടുപ്രതിക്കും കോടതി വധശിക്ഷ വിധിച്ചു. ശിക്ഷയില്&#x200d; ഇളവ് ആവശ്യപ്പെട്ട് സ്വാങ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/7-year-old-murdered-father-and-relative-sentenced-to-death-in-china.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് 5533 കെഎസ്ആര്&#x200d;ടിസി ബസുകളില്&#x200d; ഇന്&#x200d;ഷൂറന്&#x200d;സ് ഉള്ളത് 2300 എണ്ണത്തിന് മാത്രം</title>
		<link>https://www.chandrikadaily.com/out-of-5533-ksrtc-buses-in-the-state-only-2300-have-insurance.html</link>
					<comments>https://www.chandrikadaily.com/out-of-5533-ksrtc-buses-in-the-state-only-2300-have-insurance.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Dec 2024 15:04:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[insurance]]></category>
		<category><![CDATA[ksrtc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321129</guid>

					<description><![CDATA[1,194 എണ്ണത്തിന് 15 വർഷത്തിലധികം പഴക്കം]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് കെഎസ്ആര്&#x200d;ടിസി ബസുകൾ അപകടത്തിൽ പെടുന്ന നിരവധി സംഭവങ്ങൾ സമീപകാലത്ത് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ ചിലതെങ്കിലും ബസിന്റെ കാലപ്പഴക്കവും ഫിറ്റ്നസ് ഇല്ലായ്മയും കൂടി കാരണമായി ഉണ്ടാകുന്നതാണ് എന്നതാണ് വസ്തുത. ഇത്തരത്തിൽ കെഎസ്ആര്&#x200d;ടിസി ബസുകളുടെ മോശം അവസ്ഥ വെളിവാക്കുന്നതാണ് പുതിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.</p>
<p>നിലവിൽ സംസ്ഥാനത്ത് പെര്&#x200d;മിറ്റുള്ള 5533 ബസുകളിൽ  1,194 എണ്ണം 15 വര്&#x200d;ഷത്തിലേറെ പഴക്കമുള്ളതാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി  ജയദേവ് നൽകിയ വിവരാവകാശ അപേക്ഷയ് ലഭിച്ച മറുപടിയിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.</p>
<p>അതേസമയം, കെസ്ആര്&#x200d;ടിസിയുടേതായി ആകെ നിരത്തിലുള്ള 5533 എണ്ണത്തിൽ 444 കെ സ്വിഫ്റ്റ് ബസുകളടക്കം 2345 എണ്ണത്തിന് മാത്രമാണ് ഇൻഷൂറൻസ് പരിരക്ഷയുള്ളതെന്നുള്ള ഗൗരവമുള്ള കാര്യവും വിവരാവാകശ രേഖയിൽ വ്യക്തമാക്കുന്നു.  ഇൻഷുറൻസ് പരിരക്ഷയുള്ള 2,300 ബസുകളിൽ 1,902 ബസുകൾക്കും കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ മാത്രമാണുള്ളത് (അതായത് ബസിലെ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല).</p>
<p>ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ബസുകൾ അപകടമുണ്ടാക്കിയാലുള്ള നഷ്ടപരിഹാരം ബന്ധപ്പെട്ട മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) ചട്ടപ്രകാരം നഷ്ടപരിഹാരം  കെഎസ്ആർടിസി തന്നെയാണ് നൽകുന്നതെന്നും രേഖയിൽ പറയുന്നു.  കെഎസ്ആര്&#x200d;ടിസി ബസുകൾ പ്രതിദിനം ശരാശരി 10 അപകടങ്ങളിൽ പെടുന്ന സാഹചര്യത്തിലാണ് ഇത്. 2016 മുതൽ നൽകിയ നഷ്ടപരിഹാരത്തിന്റെ കൃത്യമായ വിവരങ്ങളും കെഎസ്ആര്&#x200d;ടിസി സൂക്ഷിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/out-of-5533-ksrtc-buses-in-the-state-only-2300-have-insurance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൊഴില്&#x200d;രഹിത ഇന്&#x200d;ഷുറന്&#x200d;സ്  പുതുക്കാത്തവര്&#x200d;ക്ക് പരക്കെ പിഴ</title>
		<link>https://www.chandrikadaily.com/unemployment-insurance-widely-penalized-for-non-renewals.html</link>
					<comments>https://www.chandrikadaily.com/unemployment-insurance-widely-penalized-for-non-renewals.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 29 Sep 2024 11:07:59 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[insurance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311405</guid>

					<description><![CDATA[16,000 ദിര്&#x200d;ഹത്തിനുതാഴെ പ്രതിമാസ ശമ്പളമുള്ളവര്&#x200d; പ്രതിമാസം അഞ്ചുദിര്&#x200d;ഹം എന്ന തോതില്&#x200d;  വര്&#x200d;ഷത്തില്&#x200d; അറുപത് ദിര്&#x200d;ഹമാണ് പ്രീമിയം അടക്കേണ്ടത്]]></description>
										<content:encoded><![CDATA[<div>അബുദാബി: യുഎഇയില്&#x200d; നടപ്പാക്കിയിട്ടുള്ള തൊഴില്&#x200d; രഹിത ഇന്&#x200d;ഷുറന്&#x200d;സ് പുതുക്കാത്തവര്&#x200d;ക്ക് പരക്കെ പിഴ കിട്ടി. പ്രതിവര്&#x200d;ഷം അറുപത് ദിര്&#x200d;ഹം മാത്രമാണ് അടക്കേണ്ടതുള്ളുവെങ്കിലും യഥാസമയം പുതുക്കാത്തതുമൂലം 400 ദിര്&#x200d;ഹം പിഴ നല്&#x200d;കേണ്ടിവന്നവര്&#x200d; ഏറെയാണ്. 2023 ജനുവരി മുതലാണ് തൊഴില്&#x200d;രഹിത ഇന്&#x200d;ഷുറന്&#x200d;സ് യുഎഇയില്&#x200d; പ്രാപല്യത്തില്&#x200d; വന്നത്.</div>
<div></div>
<div>16,000 ദിര്&#x200d;ഹത്തിനുതാഴെ പ്രതിമാസ ശമ്പളമുള്ളവര്&#x200d; പ്രതിമാസം അഞ്ചുദിര്&#x200d;ഹം എന്ന തോതില്&#x200d;  വര്&#x200d;ഷത്തില്&#x200d; അറുപത് ദിര്&#x200d;ഹമാണ് പ്രീമിയം അടക്കേണ്ടത്. 16,000 ദിര്&#x200d;ഹത്തിനുമുകളില്&#x200d; ശമ്പളമുള്ളവര്&#x200d; പ്രതിവര്&#x200d;ഷം 120 ദിര്&#x200d;ഹം പ്രീമിയം അടക്കണം. തൊഴില്&#x200d; നഷ്ടപ്പെട്ടാല്&#x200d; മൂന്നുമാസക്കാലം ഇവര്&#x200d;ക്ക് അടിസ്ഥാ ന ശമ്പളത്തിന്റെ 60 ശതമാനം തുക ലഭിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ വര്&#x200d;ഷം ജനുവരി ഒന്നുമുതല്&#x200d; രാ ജ്യത്ത് തൊഴില്&#x200d;രഹിത ഇന്&#x200d;ഷുറന്&#x200d;സ് നിര്&#x200d;ബന്ധമാക്കിയതോടെ ഇവിടെയുള്ള മുഴുവന്&#x200d; തൊഴിലാളികളും പദ്ധതിയില്&#x200d; അംഗങ്ങളായിമാറി.</div>
<div>എന്നാല്&#x200d; പലരും പുതുക്കാന്&#x200d; മറന്നുപോയതിനാല്&#x200d; യഥാസമയം പുതുക്കാത്തവര്&#x200d; ഏറെയാണ്. അതുകൊണ്ടുതന്നെ കാലാവധി തീരുന്ന സമയത്ത് പുതുക്കാതിരുന്ന നിരവധിപേര്&#x200d;ക്കാണ് ഇതിനകം പിഴ ചുമത്തിയിട്ടുള്ളത്.</div>
<div></div>
<div>400 ദിര്&#x200d;ഹമാണ് പിഴ ഈടാക്കുന്നത്. ദുബൈ ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന ഇന്&#x200d;ഷുറന്&#x200d;സ് കമ്പനിക്കാണ് തൊഴില്&#x200d;രഹിത ഇന്&#x200d;ഷുറന്&#x200d;സ് പദ്ധതിയുടെ ചുമതല നല്&#x200d;കിയിട്ടുള്ളത്. തൊഴില്&#x200d; ന ഷ്ടപ്പെടുന്നവര്&#x200d;ക്ക് ഇന്&#x200d;ഷുറന്&#x200d;സ് പദ്ധതി വലിയ ആശ്വാസമാണ്. തൊഴിലാളിയുടെതല്ലാത്ത കാരണത്താല്&#x200d; തൊഴില്&#x200d; സ്ഥാപനങ്ങളില്&#x200d;നിന്നും പിരിച്ചുവിടുന്ന സാഹചര്യത്തില്&#x200d; മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു. ആദ്യവിഭാഗത്തില്&#x200d;പെടുന്നവര്&#x200d;ക്ക് നേരത്തെ ഒരുവര്&#x200d;ഷത്തേക്ക് 60 എന്ന വിധം പുതുക്കാ ന്&#x200d; കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്&#x200d; രണ്ടു വര്&#x200d;ഷത്തേക്ക് 120 ദിര്&#x200d;ഹം നല്&#x200d;കി പുതുക്കുന്ന സംവിധാനമാ ണ് ഏര്&#x200d;പ്പെടുത്തിയിട്ടുള്ളത്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unemployment-insurance-widely-penalized-for-non-renewals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് 38 ശതമാനം വാഹനങ്ങള്&#x200d;ക്കും ഇന്&#x200d;ഷുറന്&#x200d;സ് പരിരക്ഷയില്ലെന്ന് മോട്ടോര്&#x200d; വാഹനവകുപ്പ്; പിടിച്ചെടുക്കാന്&#x200d; ശുപാര്&#x200d;ശ</title>
		<link>https://www.chandrikadaily.com/motor-vehicle-department-says-that-38-percent-of-vehicles-in-the-state-do-not-have-insurance-cover-recommended-for-capture.html</link>
					<comments>https://www.chandrikadaily.com/motor-vehicle-department-says-that-38-percent-of-vehicles-in-the-state-do-not-have-insurance-cover-recommended-for-capture.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Jan 2024 06:50:27 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[insurance]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[traffic rule violation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288493</guid>

					<description><![CDATA[വാഹനങ്ങള്&#x200d; പിടിച്ചെടുക്കുകയും ഇൻഷുറൻസ് പുതുക്കിയശേഷം വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിന് ശുപാർശനല്&#x200d;കി]]></description>
										<content:encoded><![CDATA[<div>തിരുവനന്തപുരം: സംസ്ഥാനത്ത് നിരത്തില്&#x200d; ഇറങ്ങുന്നതില്&#x200d; 38 ശതമാനം വാഹനങ്ങള്&#x200d;ക്കും ഇൻഷുറൻസ് പരിരക്ഷയില്ലെന്ന് മോട്ടോർവാഹന വകുപ്പ്. ഭൂരിഭാഗവും സ്വകാര്യ-ഇരുചക്ര വാഹനങ്ങളാണ്. ഇവയ്ക്ക് പിഴചുമത്തുന്നത് ഫലപ്രദമല്ല. പകരം വാഹനങ്ങള്&#x200d; പിടിച്ചെടുക്കുകയും ഇൻഷുറൻസ് പുതുക്കിയശേഷം വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിന് ശുപാർശനല്&#x200d;കി.</div>
<div></div>
<div>
<div>നിലവില്&#x200d; ഇൻഷുറൻസില്ലാത്ത വാഹനങ്ങള്&#x200d;ക്ക് 2000 രൂപ പിഴയീടാക്കുന്നുണ്ട്. ആവർത്തിച്ചാല്&#x200d; പിഴ ഇരട്ടിയാക്കും. പിടിച്ചെടുത്ത വാഹനങ്ങള്&#x200d; സൂക്ഷിക്കാൻ സ്ഥലമില്ലെന്നതാണ് വകുപ്പ് നേരിടുന്ന പ്രധാന പ്രശ്നം. ഇൻഷുറൻസ് കമ്പനികളുടെ സഹായത്തോടെ 14 ജില്ലകളിലും പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.</div>
<div></div>
<div>ഇൻഷുറൻസ് വിവരങ്ങള്&#x200d; വാഹനങ്ങളുടെ കേന്ദ്രീകൃത ഡേറ്റാബേസിലേക്ക് ശേഖരിക്കുന്നതിനാല്&#x200d; പരിരക്ഷ ഇല്ലാത്ത വാഹനങ്ങള്&#x200d; രേഖകള്&#x200d; പരിശോധിക്കാതെത്തന്നെ തിരിച്ചറിയാനാകും. ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഓണ്&#x200d;ലൈൻ നിലവില്&#x200d;വന്നെങ്കിലും രേഖകള്&#x200d; മാറ്റാതെ വാഹനങ്ങള്&#x200d; വില്&#x200d;ക്കുന്നത് ഇപ്പോഴും വ്യാപകമാണ്.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/motor-vehicle-department-says-that-38-percent-of-vehicles-in-the-state-do-not-have-insurance-cover-recommended-for-capture.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഹനങ്ങളിൽ രൂപമാറ്റം; ഇന്&#x200d;ഷൂറന്&#x200d;സും കട്ടാവും</title>
		<link>https://www.chandrikadaily.com/1modification-of-vehicles-insurance-and-insurance.html</link>
					<comments>https://www.chandrikadaily.com/1modification-of-vehicles-insurance-and-insurance.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 22 Dec 2023 08:10:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[insurance]]></category>
		<category><![CDATA[modifiaction]]></category>
		<category><![CDATA[vehicle]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286412</guid>

					<description><![CDATA[വാഹനനിർമ്മാതാക്കൾ നിഷ്‌കർഷിക്കുന്ന ശേഷിയിൽ കൂടുതൽ വാട്സിൽ ലൈറ്റുകളും മറ്റും സ്ഥാപിക്കുന്നതാണ് തീപിടിത്തം ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്കിടയാക്കുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നീക്കം.]]></description>
										<content:encoded><![CDATA[<p>അനധികൃത രൂപമാറ്റം (ആൾട്ടറേഷൻ) നടത്തിയ വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഇന്&#x200d;ഷൂറൻസ് നിഷേധിക്കുന്ന തീരുമാനമെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നു. വാഹനനിർമ്മാതാക്കൾ നിഷ്‌കർഷിക്കുന്ന ശേഷിയിൽ കൂടുതൽ വാട്സിൽ ലൈറ്റുകളും മറ്റും സ്ഥാപിക്കുന്നതാണ് തീപിടിത്തം ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്കിടയാക്കുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നീക്കം. ഇക്കാര്യത്തിൽ ആദ്യം ബോധവത്കരണം നടത്തും. ഫലം കണ്ടില്ലെങ്കിൽ ഇന്&#x200d;ഷൂറൻസ് നിഷേധിക്കും. ഇതിനായി ഇന്&#x200d;ഷൂറൻസ് കമ്പനികളുമായി ഉടൻ വകുപ്പ് അധികൃതർ ചർച്ച നടത്തും.</p>
<p>വാഹനങ്ങളിൽ തീപിടിത്തമുണ്ടാകുന്നതിനു പ്രധാന കാരണം അനധികൃത രൂപമാറ്റമാണെന്ന് സർക്കാർ നിയോഗിച്ച പഠന സമിതി കണ്ടെത്തിയിരുന്നു. ഈ പ്രവണത ഒഴിവാക്കുന്നതിന് സമിതി തന്നെയാണ് ഇന്&#x200d;ഷൂറൻസ് ഒഴിവാക്കുന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. താഴ്ന്ന വേരിയന്റ് വാഹനത്തിൽ ഉയർന്ന വേരിയന്റ് വാഹനങ്ങളുടെ ലൈറ്റും ഹോണും ക്യാമറയും സ്ഥാപിക്കും. മറ്റ് ഇലക്ട്രിക് സാമഗ്രികളിലും രൂപമാറ്റം വരുത്തും. കമ്പനി നിഷ്‌കർഷിച്ച ശേഷിയിൽ കൂടുതൽ വാട്സിൽ ലൈറ്റുകൾ സ്ഥാപിക്കും. നിലവാരമില്ലാത്ത വർക്‌ഷോപ്പുകളിലാണ് ഇതു പലപ്പോഴും ചെയ്യുന്നത്.</p>
<p>വാഹന നിർമ്മാതാക്കൾ ഘടിപ്പിച്ച സർക്ക്യൂട്ടും കേബിളുകളും മുറിച്ചശേഷം ഗുണനിലവാരം കുറഞ്ഞ കേബിളുകൾ കൂട്ടിയോജിപ്പിച്ചാണ് ഇത്തരം രൂപമാറ്റം നടത്തുന്നത്. കൂടിയ വാട്സ് ലൈറ്റുകൾ അനധികൃതമായി ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ചൂടിൽ ഗുണനിലവാരമില്ലാത്ത കേബിളിൽ തീപിടിക്കാം. ഇത്തരം ആൾട്ടറേഷൻ വരുത്താൻ വാഹനക്കമ്പനിയുടെ അംഗീകൃത വർക്‌ഷോപ്പുകളിൽ മാത്രമേ അനുമതി നൽകാവൂ. എന്നും അല്ലാത്ത വർക്‌ഷോപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.</p>
<p>എല്ലാ വാഹനങ്ങളിലും തീയണയ്ക്കാനുള്ള ഉപകരണം നിർബന്ധമാക്കണമെന്നും അത്യാഹിതമുണ്ടായാൽ രക്ഷപ്പെടാൻ സീറ്റ് ബെൽറ്റ് കട്ടറും ഗ്ലാസ് പൊളിക്കുന്നതിന് ചുറ്റികയും ഉണ്ടാകണമെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാര്യം വാഹന നിർമ്മാതാക്കളോടു ഗതാഗതവകുപ്പ് ആവശ്യപ്പെടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1modification-of-vehicles-insurance-and-insurance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇൻഷുറൻസ് പ്രിമിയം തുക കുറക്കണമെന്ന് കമ്പനികളോട് സർക്കാർ</title>
		<link>https://www.chandrikadaily.com/government-asks-companies-to-reduce-insurance-premiums.html</link>
					<comments>https://www.chandrikadaily.com/government-asks-companies-to-reduce-insurance-premiums.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 16 Nov 2023 04:14:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[companies]]></category>
		<category><![CDATA[insurance]]></category>
		<category><![CDATA[premiums]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283197</guid>

					<description><![CDATA[ഗതാഗതമന്ത്രി ഇന്&#x200d;ഷുറന്&#x200d;സ് കമ്പനികളുമായി നടത്തിയ യോഗത്തിലാണ് ആവശ്യപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>എഐ ക്യാമറ സ്ഥാപിച്ച ശേഷം അപകടമരണ നിരക്കില്&#x200d; കുറവായതിനാല്&#x200d; ഇന്&#x200d;ഷുറന്&#x200d;സ് പ്രീമിയം തുക കുറയ്ക്കണമെന്ന് സര്&#x200d;ക്കാര്&#x200d;. ഗതാഗതമന്ത്രി ഇന്&#x200d;ഷുറന്&#x200d;സ് കമ്പനികളുമായി നടത്തിയ യോഗത്തിലാണ് ആവശ്യപ്പെട്ടത്. സര്&#x200d;ക്കാരിന്റെ ശുപാര്&#x200d;ശ അനുഭാവപൂര്&#x200d;വ്വം പരിഗണിക്കാമെന്ന് ഇന്&#x200d;ഷുറന്&#x200d;സ് കമ്പനികള്&#x200d; സമ്മതിച്ചു.</p>
<p>നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങള്&#x200d;ക്ക് ഇന്&#x200d;ഷുറന്&#x200d;സ് പ്രീമിയം കുറയ്ക്കാനും ആവശ്യപ്പെട്ടു. ഇന്&#x200d;ഷുറന്&#x200d;സ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങള്&#x200d; സുരക്ഷിതമായി പാര്&#x200d;ക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള യാടിന്റെ കോസ്റ്റ് ഷെയറിങ്ങും ചര്&#x200d;ച്ചയായി.</p>
<p>ഇന്&#x200d;ഷുറന്&#x200d;സ് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ബ്യൂറോയും ആയി സംയുക്തമായി ചേര്&#x200d;ന്ന് നിയമലംഘനമുള്ള വാഹനങ്ങള്&#x200d;ക്ക് ഇന്&#x200d;ഷുറന്&#x200d;സ് പുതുക്കി നല്&#x200d;കാതിരിക്കുന്ന കാര്യം പരിഗണിക്കും. ക്രിമിനല്&#x200d; നടപടികളില്&#x200d; ഉള്&#x200d;പ്പെടുന്ന വാഹനങ്ങളുമായി ഒരുതരത്തിലുള്ള കോണ്&#x200d;ട്രാക്ടിലും ഏര്&#x200d;പ്പെടാതിരിക്കുക എന്നീ ആവശ്യങ്ങള്&#x200d; കൂടി പരിഗണിക്കണമെന്ന് ഇന്നത്തെ മീറ്റിംഗില്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്&#x200d;ഷുറന്&#x200d;സ് കമ്പനികളുമായി തുടര്&#x200d;ന്നും ചര്&#x200d;ച്ചകള്&#x200d; നടത്തുമെന്നും മന്ത്രി അറിയിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-asks-companies-to-reduce-insurance-premiums.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ഥിരം ഗതാഗത നിയമലംഘകരുടെ ഇന്&#x200d;ഷുറന്&#x200d;സ് പ്രീമിയം വര്&#x200d;ധിപ്പിക്കും; നിയമം അനുസരിക്കുന്നവര്&#x200d;ക്ക് പ്രീമിയം കുറച്ചു നല്&#x200d;കുന്നതും പരിഗണനയില്&#x200d;</title>
		<link>https://www.chandrikadaily.com/sthiram-gathagatha-niyamalamghakarude-in%e2%80%8dsuranu%e2%80%8ds-preemiyam-varu%e2%80%8ddhippikkum-niyamam-anusarikkunnavaru%e2%80%8dkku-preemiyam-kurachu-nal%e2%80%8dkunnathum-parigananayilu.html</link>
					<comments>https://www.chandrikadaily.com/sthiram-gathagatha-niyamalamghakarude-in%e2%80%8dsuranu%e2%80%8ds-preemiyam-varu%e2%80%8ddhippikkum-niyamam-anusarikkunnavaru%e2%80%8dkku-preemiyam-kurachu-nal%e2%80%8dkunnathum-parigananayilu.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 17 Aug 2023 13:07:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[insurance]]></category>
		<category><![CDATA[traffic violation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270253</guid>

					<description><![CDATA[ഇന്ന് ചേര്&#x200d;ന്ന ഗതാഗത വകുപ്പ് ഉന്നത തല യോഗത്തിലാണ് തീരുമാനം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സ്ഥിര ഗതാഗത നിയമ ലംഘകരുടെ ഇന്&#x200d;ഷുറന്&#x200d;സ് പ്രീമിയം വര്&#x200d;ദ്ധിപ്പിക്കുന്നത് പരിഗണനയില്&#x200d;. നിയമം പാലിക്കുന്നവര്&#x200d;ക്ക് ഇന്&#x200d;ഷുറന്&#x200d;സ് പ്രീമിയം കുറച്ചു നല്&#x200d;കാനാണ് ആലോചന. ഇന്ന് ചേര്&#x200d;ന്ന ഗതാഗത വകുപ്പ് ഉന്നത തല യോഗത്തിലാണ് തീരുമാനം.</p>
<p>എഐ ക്യാമറ വഴി പിഴ ചുമത്തുന്നുണ്ടെങ്കിലും തുക അടയ്ക്കാന്&#x200d; പലര്&#x200d;ക്കും വിമുഖതയാണ്. ഇതോടെ പിഴ അടക്കാതെ ഇന്&#x200d;ഷുറന്&#x200d;സ് പുതുക്കി നല്&#x200d;കാത്ത രീതി ഗതാഗത വകുപ്പ് ആലോചിച്ചു. ഇതിനൊപ്പം സ്ഥിരം നിയമലംഘകരുടെ ഇന്&#x200d;ഷുറന്&#x200d;സ് പ്രീമിയം കൂട്ടുന്നതും പരിഗണനയിലുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sthiram-gathagatha-niyamalamghakarude-in%e2%80%8dsuranu%e2%80%8ds-preemiyam-varu%e2%80%8ddhippikkum-niyamam-anusarikkunnavaru%e2%80%8dkku-preemiyam-kurachu-nal%e2%80%8dkunnathum-parigananayilu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി മുതല്&#x200d; വാഹനങ്ങളുടെ ഇന്&#x200d;ഷുറന്&#x200d;സ് പുതുക്കാന്&#x200d; ഗതാഗത നിയമ ലംഘനങ്ങള്&#x200d;ക്കുള്ള പിഴ അടച്ചുതീര്&#x200d;ക്കണം</title>
		<link>https://www.chandrikadaily.com/henceforth-fines-for-traffic-violations-must-be-paid-to-renew-vehicle-insurance.html</link>
					<comments>https://www.chandrikadaily.com/henceforth-fines-for-traffic-violations-must-be-paid-to-renew-vehicle-insurance.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 03 Aug 2023 10:20:13 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[antony raju]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[insurance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268026</guid>

					<description><![CDATA[നിലവിലുള്ള പിഴ പൂര്&#x200d;ണ്ണമായി അടച്ചവര്&#x200d;ക്ക് മാത്രമേ ഇന്&#x200d;ഷുറന്&#x200d;സ് പുതുക്കി നല്&#x200d;കൂ എന്ന് മന്ത്രി വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>ഇനി മുതല്&#x200d; വാഹനങ്ങളുടെ ഇന്&#x200d;ഷുറന്&#x200d;സ് പുതുക്കാന്&#x200d; ഗതാഗത നിയമ ലംഘനങ്ങള്&#x200d;ക്കുള്ള പിഴ അടച്ചുതീര്&#x200d;ക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലുള്ള പിഴ പൂര്&#x200d;ണ്ണമായി അടച്ചവര്&#x200d;ക്ക് മാത്രമേ ഇന്&#x200d;ഷുറന്&#x200d;സ് പുതുക്കി നല്&#x200d;കൂ എന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഇന്&#x200d;ഷുറന്&#x200d;സ് കമ്പനികളുമായി ചര്&#x200d;ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.</p>
<p>എ.ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്&#x200d; മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈയില്&#x200d; അപകടങ്ങളില്&#x200d; പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയില്&#x200d; വാഹനാപകടത്തില്&#x200d; പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്&#x200d; 5 മുതല്&#x200d; ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനം കണ്ടെത്തി. 15,83,367 നിയമലംഘനങ്ങള്&#x200d;ക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങള്&#x200d;ക്ക് പിഴ ഈടാക്കാന്&#x200d; ചലാന്&#x200d; നല്&#x200d;കി. 25 കോടി 81 ലക്ഷം രൂപ ഇ ചലാന്&#x200d; വഴി കിട്ടിയെന്നും മന്ത്രി അറിയിച്ചു.</p>
<p>അന്യസംസ്ഥാനങ്ങളില്&#x200d; നിന്നുള്ള വാഹനങ്ങള്&#x200d;ക്കും എ.ഐ ക്യാമറ ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. 19 എം.എല്&#x200d;.എമാരുടെ വാഹനങ്ങള്&#x200d;ക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു. വി.ഐപികളെ പിഴയില്&#x200d; നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>എം.എല്&#x200d;.എ, എം.പി വാഹനങ്ങളടക്കം 328 സര്&#x200d;ക്കാര്&#x200d; വാഹനങ്ങള്&#x200d;ക്ക് പിഴ ചുമത്തിയിട്ടുണ്ട്. വി.ഐ.പി വാഹനങ്ങള്&#x200d; ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. കാസര്&#x200d;ഗോഡ് ജില്ലയിലാണ് കൂടുതല്&#x200d; നിയമലംഘനം നടന്നത്. ഓണ്&#x200d;ലൈന്&#x200d; അപ്പീല്&#x200d; നല്&#x200d;കാനുള്ള സംവിധാനം സെപ്റ്റംബര്&#x200d; ഒന്ന് മുതല്&#x200d; ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/henceforth-fines-for-traffic-violations-must-be-paid-to-renew-vehicle-insurance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഹന ഉടമയുടെ അപകട മരണം: ലൈസന്&#x200d;സില്ലെന്ന കാരണത്താല്&#x200d; ഇന്&#x200d;ഷ്വൂറന്&#x200d;സ് നിഷേധിക്കാനാവില്ല</title>
		<link>https://www.chandrikadaily.com/insurance-cliam.html</link>
					<comments>https://www.chandrikadaily.com/insurance-cliam.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 12 Apr 2023 14:36:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[claim]]></category>
		<category><![CDATA[insurance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247592</guid>

					<description><![CDATA[സേവനത്തില്&#x200d; വീഴ്ച വരുത്തിയതിന് 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും നല്&#x200d;കണമെന്നും കെ. മോഹന്&#x200d;ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്&#x200d;, സി.വി മുഹമ്മദ് ഇസ്മായില്&#x200d; എന്നിവര്&#x200d; അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവില്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്&#x200d;സില്ലെന്ന കാരണത്താല്&#x200d; ഇന്&#x200d;ഷ്വൂറന്&#x200d;സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂര്&#x200d; അമരമ്പലം സ്വദേശി ഏലിയാമ്മ &#8216;ഫ്യൂച്ചര്&#x200d; ജനറലി&#8217; ഇന്&#x200d;ഷ്വൂറന്&#x200d;സ് കമ്പനിക്കെതിരെ സമര്&#x200d;പ്പിച്ച ഹരജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. &#8216;ടവേര&#8217; കാറിന്റെ ഉടമയായിരുന്ന ഭര്&#x200d;ത്താവ് കുര്യന്&#x200d; 2015 ഡിസംബര്&#x200d; 29ന് രാത്രി 12.15 മണിയോടെ ചോക്കാട് കല്ലാമൂലയില്&#x200d; വച്ചുണ്ടായ വാഹന അപകടത്തില്&#x200d; മരണപ്പെട്ടിരുന്നു. ഡ്രൈവിംഗ് ലൈസന്&#x200d;സുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നല്&#x200d;കുന്ന ഇന്&#x200d;ഷ്വൂറന്&#x200d;സ് പോളിസിയുമുണ്ടായിരുന്നു. എന്നാല്&#x200d; ഇന്&#x200d;ഷ്വൂറന്&#x200d;സ് പോളിസി പ്രകാരം നല്&#x200d;കേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ നല്&#x200d;കാന്&#x200d; കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ഇന്&#x200d;ഷ്വൂറന്&#x200d;സ് പരിരക്ഷ ലഭിക്കാന്&#x200d; ഡ്രൈവിംഗ് ലൈസന്&#x200d;സുകൂടി വേണമായിരുന്നുവെന്നും മരണപ്പെട്ട വാഹന ഉടമയ്ക്ക് അതുണ്ടായിരുന്നില്ലെന്നും പറഞ്ഞാണ് ഇന്&#x200d;ഷ്വൂറന്&#x200d;സ് നിഷേധിച്ചത്. ഇതേ തുടര്&#x200d;ന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.</p>
<p>വാഹന ഉടമയുടെയും കുടുംബത്തിന്റെയും പരിരക്ഷയാണ് ഓണര്&#x200d; കം ഡ്രൈവര്&#x200d; പോളിസിയുടെ ഉദ്ദേശമെന്നിരിക്കെ പ്രീമിയം സ്വീകരിച്ച ശേഷം ഇന്&#x200d;ഷ്വൂറന്&#x200d;സ് നിഷേധിക്കുന്നത് അനുചിതമായ നടപടിയാണെന്നും പരാതിക്കാരിക്ക് തുക നല്&#x200d;കണമെന്നും കമ്മീഷന്&#x200d; ഉത്തരവിട്ടു. വാഹനമോടിച്ചിരുന്നത് നിയമാനുസൃതം ലൈസന്&#x200d;സ് ഉണ്ടായിരുന്നയാളാണോ എന്നും സ്വന്തം വാഹനം അപകടത്തില്&#x200d;പ്പെട്ടിട്ടാണൊ മരണമോ വൈകല്യമോ സംഭവിച്ചതെന്നും മാത്രമേ ഇന്&#x200d;ഷ്വൂറന്&#x200d;സ് കമ്പനി നോക്കേണ്ടതുള്ളു. ഒരു വാഹനത്തിന്റെ ഉടമയാകാന്&#x200d; ഡ്രൈവിംഗ് ലൈസന്&#x200d;സ് നിര്&#x200d;ബന്ധമില്ല എന്നിരിക്കെ വാഹന ഉടമയുടെ ഇന്&#x200d;ഷ്വൂറന്&#x200d;സ് പരിരക്ഷയ്ക്ക് ലൈസന്&#x200d;സ് വേണമെന്ന നിബന്ധനക്ക് അടിസ്ഥാനമില്ലെന്നും കമ്മീഷന്&#x200d; ഉത്തരവില്&#x200d; പറഞ്ഞു. പരാതിക്കാരിക്ക് രണ്ട് ലക്ഷം രൂപ ഹരജി തിയ്യതി മുതല്&#x200d; ഒമ്പത് ശതമാനം പലിശയോടെ നല്&#x200d;കണമെന്നും സേവനത്തില്&#x200d; വീഴ്ച വരുത്തിയതിന് 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും നല്&#x200d;കണമെന്നും കെ. മോഹന്&#x200d;ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്&#x200d;, സി.വി മുഹമ്മദ് ഇസ്മായില്&#x200d; എന്നിവര്&#x200d; അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവില്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/insurance-cliam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കി; പിഴയടക്കം പരാതിക്കാരന് തിരിച്ചു നൽകാന്&#x200d; ഉപഭോക്തൃകമ്മീഷൻ ഉത്തരവ്</title>
		<link>https://www.chandrikadaily.com/farm-insurance.html</link>
					<comments>https://www.chandrikadaily.com/farm-insurance.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 24 Mar 2023 11:23:57 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[farming]]></category>
		<category><![CDATA[insurance]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244223</guid>

					<description><![CDATA[കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കിയ ബാങ്കിനോട് പിഴയടക്കം 149160 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്ന് ഉപഭോക്തൃകമ്മീഷൻ ഉത്തരവിട്ടു. കുഴിപ്പുറം സ്വദേശി മുഹമ്മദലിയാണ് പരാതിക്കാരന്&#x200d;. കാർഷിക ആവശ്യത്തിനായി പരാതിക്കാരന്&#x200d; 15 ലക്ഷം രൂപ കോട്ടയ്ക്കലിലെ സ്വകാര്യ ബാങ്കിൽ നിന്നും വായ എടുത്തിരുന്നു. കൃഷി നഷ്ടമായിട്ടും പരാതിക്കാരൻ വായ്പ തിരിച്ചടച്ചു. ഒപ്പം കൃഷി ഉപേക്ഷിച്ചതായും ബാങ്കിനെ അറിയിച്ചു. എന്നാൽ ബാങ്ക് അക്കൗണ്ട് അവസാനിപ്പിച്ചിരുന്നില്ല. പിന്നീട് ബാങ്ക് അക്കൗണ്ടിൽ നിന്നും 97,518 രൂപ പിൻവലിച്ചതായി കണ്ടു. ബാങ്കിൽ പരാതിപ്പെട്ടപ്പോൾ [&#8230;]]]></description>
										<content:encoded><![CDATA[<p>കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കിയ ബാങ്കിനോട് പിഴയടക്കം 149160 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്ന് ഉപഭോക്തൃകമ്മീഷൻ ഉത്തരവിട്ടു. കുഴിപ്പുറം സ്വദേശി മുഹമ്മദലിയാണ് പരാതിക്കാരന്&#x200d;. കാർഷിക ആവശ്യത്തിനായി പരാതിക്കാരന്&#x200d; 15 ലക്ഷം രൂപ കോട്ടയ്ക്കലിലെ സ്വകാര്യ ബാങ്കിൽ നിന്നും വായ എടുത്തിരുന്നു. കൃഷി നഷ്ടമായിട്ടും പരാതിക്കാരൻ വായ്പ തിരിച്ചടച്ചു. ഒപ്പം കൃഷി ഉപേക്ഷിച്ചതായും ബാങ്കിനെ അറിയിച്ചു. എന്നാൽ ബാങ്ക് അക്കൗണ്ട് അവസാനിപ്പിച്ചിരുന്നില്ല.</p>
<p>പിന്നീട് ബാങ്ക് അക്കൗണ്ടിൽ നിന്നും 97,518 രൂപ പിൻവലിച്ചതായി കണ്ടു. ബാങ്കിൽ പരാതിപ്പെട്ടപ്പോൾ വിള ഇൻഷുറസിലേക്കാണ് തുക പിന്&#x200d;വലിച്ചത് എന്നാണ് അറിയിച്ചത്. കൃഷി അവസാനിപ്പിക്കുകയും ലോൺ തിരിച്ചടച്ചതാണെന്ന് അറിയിച്ചെങ്കിലും പണം തിരിച്ചു നൽകിയില്ല. കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പണം തിരിച്ചു നൽകി. തുടർന്ന് 12,2971 രൂപ അടക്കണമെന്നും ഇല്ലെങ്കിൽ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്നും അറിയിച്ചുള്ള നോട്ടീസാണ് പരാതിക്കാരന് കിട്ടിയത്. മാത്രമല്ല അക്കൗണ്ടിൽ നിന്നും 89,160 രൂപ പിടിച്ചെടുക്കുകയും ചെയ്തു. പരാതിയുമായി ബാങ്കിനെ സമീപിച്ചെങ്കിലും പണമോ ലോൺ സമയത്ത് ബാങ്കിൽ നൽകിയ ആധാരമോ തിരിച്ചു നൽകാൻ തയ്യാറായില്ല.</p>
<p>തുടർന്നാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്റെ ആധാരം കമ്മീഷൻ മുമ്പാകെ ഹാജരാക്കുകയും പരാതിക്കാരന് കൈമാറുകയും ചെയ്തു. തെളിവുകൾ പരിശോധിച്ച കമ്മീഷൻ ബാങ്കിന്റെ നടപടി അനുചിതവ്യാപാരമാണെന്നും സേവനത്തിൽ വീഴ്ചയുണ്ടെന്നും കണ്ടെത്തി. അനധികൃതമായി ഈടാക്കിയ 89,160 രൂപയും പിഴയായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നല്കണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. വിധിസംഖ്യ ഒരു മാസത്തിനകം നൽകാത്തപക്ഷം വിധി തിയ്യതി മുതൽ 9% പലിശയും നല്കണമെന്നും വിധിയിൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farm-insurance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
