<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>internet &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/internet/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 30 Sep 2025 04:20:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>internet &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്; ഇന്റര്‍നെറ്റ് അധാര്‍മികമെന്ന് വാദം</title>
		<link>https://www.chandrikadaily.com/talibans-internet-blackout-in-afghanistan-argument-that-the-internet-is-immoral.html</link>
					<comments>https://www.chandrikadaily.com/talibans-internet-blackout-in-afghanistan-argument-that-the-internet-is-immoral.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 30 Sep 2025 04:20:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[blackout]]></category>
		<category><![CDATA[internet]]></category>
		<category><![CDATA[thaliban]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356186</guid>

					<description><![CDATA[ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ തുടങ്ങി ആഴ്ചകള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ രാജ്യവ്യാപകമായി ടെലികമ്മ്യൂണിക്കേഷന്‍ അടച്ചുപൂട്ടി.
]]></description>
										<content:encoded><![CDATA[<p>ഫൈബര്&#x200d;-ഒപ്റ്റിക് ഇന്റര്&#x200d;നെറ്റ് കണക്ഷനുകള്&#x200d; വിച്ഛേദിക്കാന്&#x200d; തുടങ്ങി ആഴ്ചകള്&#x200d;ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ താലിബാന്&#x200d; സര്&#x200d;ക്കാര്&#x200d; രാജ്യവ്യാപകമായി ടെലികമ്മ്യൂണിക്കേഷന്&#x200d; അടച്ചുപൂട്ടി.</p>
<p>രാജ്യം നിലവില്&#x200d; &#8216;മൊത്തം ഇന്റര്&#x200d;നെറ്റ് ബ്ലാക്ഔട്ട്&#8217; അനുഭവിക്കുകയാണെന്ന് ഇന്റര്&#x200d;നെറ്റ് വാച്ച്‌ഡോഗ് നെറ്റ്‌ബ്ലോക്ക്‌സ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>തലസ്ഥാനമായ കാബൂളിലെ ഓഫീസുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര വാര്&#x200d;ത്താ ഏജന്&#x200d;സികള്&#x200d; പറയുന്നു. മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ്, സാറ്റലൈറ്റ് ടിവി എന്നിവയും അഫ്ഗാനിസ്ഥാനിലുടനീളം സാരമായി തടസ്സപ്പെട്ടു.</p>
<p>അടച്ചുപൂട്ടലിന്റെ ഔദ്യോഗിക കാരണം താലിബാന്&#x200d; ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2021-ല്&#x200d; അധികാരം പിടിച്ചെടുത്തതിനുശേഷം, ഇസ്ലാമിക ശരീഅത്ത് നിയമത്തിന്റെ വ്യാഖ്യാനത്തിന് അനുസൃതമായി താലിബാന്&#x200d; നിരവധി നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെലികോം അടച്ചുപൂട്ടല്&#x200d; തുടരുമെന്ന് താലിബാന്&#x200d; ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
<p>സ്വകാര്യ ഉടമസ്ഥതയിലുള്ള അഫ്ഗാന്&#x200d; വാര്&#x200d;ത്താ ചാനലായ ടോളോ ന്യൂസ്, അതിന്റെ ടെലിവിഷന്&#x200d;, റേഡിയോ നെറ്റ്വര്&#x200d;ക്കുകളില്&#x200d; തടസ്സങ്ങള്&#x200d; പ്രതീക്ഷിക്കുന്നതിനാല്&#x200d; അപ്ഡേറ്റുകള്&#x200d;ക്കായി അതിന്റെ സോഷ്യല്&#x200d; മീഡിയ പേജുകള്&#x200d; പിന്തുടരാന്&#x200d; ആളുകളോട് പറഞ്ഞു.</p>
<p>കാബൂള്&#x200d; വിമാനത്താവളത്തില്&#x200d; നിന്നുള്ള വിമാന സര്&#x200d;വീസുകളും തടസ്സപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഫ്‌ലൈറ്റ് ട്രാക്കിംഗ് സേവനമായ Flightradar24 അനുസരിച്ച്, ചൊവ്വാഴ്ച കാബൂള്&#x200d; അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; നിന്ന് പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യേണ്ട കുറഞ്ഞത് എട്ട് വിമാനങ്ങളെങ്കിലും റദ്ദാക്കിയിട്ടുണ്ട്.</p>
<p>പ്രാദേശിക സമയം ഏകദേശം 17:00 (12:30 GMT) പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെ തങ്ങളുടെ ഫൈബര്&#x200d;-ഒപ്റ്റിക് ഇന്റര്&#x200d;നെറ്റ് പ്രവര്&#x200d;ത്തനം നിര്&#x200d;ത്തിയതായി കാബൂളിലെ നിരവധി ആളുകള്&#x200d; പറഞ്ഞു.</p>
<p>ഇന്റര്&#x200d;നെറ്റ് നിരോധനം തുടര്&#x200d;ന്നാല്&#x200d; തങ്ങളുടെ പ്രവര്&#x200d;ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് അന്നത്തെ വ്യവസായ പ്രമുഖര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>അധികാരത്തില്&#x200d; തിരിച്ചെത്തിയതിന് ശേഷം താലിബാന്&#x200d; ഏര്&#x200d;പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഒരു പരമ്പരയിലെ ഏറ്റവും പുതിയതാണ് ബ്ലാക്ക്ഔട്ട്.</p>
<p>മനുഷ്യാവകാശങ്ങളും ലൈംഗികാതിക്രമങ്ങളും പഠിപ്പിക്കുന്നത് നിയമവിരുദ്ധമാക്കിയ ഒരു പുതിയ നിരോധനത്തിന്റെ ഭാഗമായി ഈ മാസം ആദ്യം അവര്&#x200d; രാജ്യത്തെ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് സിസ്റ്റത്തില്&#x200d; നിന്ന് സ്ത്രീകള്&#x200d; എഴുതിയ പുസ്തകങ്ങള്&#x200d; നീക്കം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/talibans-internet-blackout-in-afghanistan-argument-that-the-internet-is-immoral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെങ്കടലില്‍ കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചതായി സൂചന</title>
		<link>https://www.chandrikadaily.com/1indications-of-cable-failure-in-red-sea-internet-was-disrupted-in-countries-including-india.html</link>
					<comments>https://www.chandrikadaily.com/1indications-of-cable-failure-in-red-sea-internet-was-disrupted-in-countries-including-india.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Sep 2025 15:54:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[internet]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353107</guid>

					<description><![CDATA[സൗദിയിലെ ജിദ്ദക്കു സമീപമാണ് കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത്.]]></description>
										<content:encoded><![CDATA[<p>ചെങ്കടലില്&#x200d; കേബിളുകള്&#x200d;ക്ക് തകരാര്&#x200d; സംഭവിച്ചതോടെ ഇന്ത്യയും പാകിസ്താനും ഉള്&#x200d;പ്പെടെ ദക്ഷിണേഷ്യയിലെ നിരവധി രാജ്യങ്ങളില്&#x200d; ഇന്റര്&#x200d;നെറ്റ് കണക്ടിവിറ്റിയെ ബാധിച്ചു. സൗദിയിലെ ജിദ്ദക്കു സമീപമാണ് കേബിളുകള്&#x200d;ക്ക് തകരാര്&#x200d; സംഭവിച്ചത്.</p>
<p>ആഗോള ഇന്റര്&#x200d;നെറ്റ് നിരീക്ഷക സ്ഥാപനമായ &#8216;നെറ്റ്‌ബ്ലോക്ക്‌സ്&#8217; ഇന്ത്യയില്&#x200d; തടസ്സം നേരിട്ടതായി പറയുന്നുണ്ടെങ്കിലും ഇന്റര്&#x200d;നെറ്റ്, ഡാറ്റ കണക്ടിവിറ്റി സേവനങ്ങളില്&#x200d; യാതൊരു ആഘാതവും കണ്ടിട്ടില്ലെന്ന് ഇന്ത്യന്&#x200d; ടെലികോം ഓപറേറ്റര്&#x200d;മാര്&#x200d; അറിയിച്ചു. ഒന്നിലധികം റൂട്ടുകളിലൂടെ നെറ്റ്‌വര്&#x200d;ക്കുകള്&#x200d;ക്ക് നമുക്കുണ്ടെന്നും അതിനാല്&#x200d; രാജ്യത്തെ ബാധിക്കാനിടയില്ലെന്നും ഇന്ത്യന്&#x200d; ടെലികോം അതോറിറ്റി വ്യക്തമാക്കി. കപ്പല്&#x200d; നങ്കൂരമിടുന്നത് മൂലമോ മനഃപൂര്&#x200d;വമോ തകരാര്&#x200d; സംഭവിക്കാമെന്നാണ് വിദഗ്ധര്&#x200d; നല്&#x200d;കുന്ന സൂചന. ഹൂതികള്&#x200d; കേബിളുകള്&#x200d; മുറിച്ചതാണെന്ന സംശയവുമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1indications-of-cable-failure-in-red-sea-internet-was-disrupted-in-countries-including-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജമ്മുവില്‍ ഹിന്ദുത്വ നേതാവിന്റെ വര്‍ഗീയ പോസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു</title>
		<link>https://www.chandrikadaily.com/hindutva-leaders-communal-post-sparks-tension-in-jammu-internet-services-are-suspended.html</link>
					<comments>https://www.chandrikadaily.com/hindutva-leaders-communal-post-sparks-tension-in-jammu-internet-services-are-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 05 Apr 2025 17:54:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Communal tension]]></category>
		<category><![CDATA[India]]></category>
		<category><![CDATA[internet]]></category>
		<category><![CDATA[jammu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337107</guid>

					<description><![CDATA[ദോഡ ജില്ലയിലെ ഭാദേര്‍വായിലാണ് ഇന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ നിര്‍ത്തിവച്ചത്]]></description>
										<content:encoded><![CDATA[<p>ഹിന്ദുത്വ നേതാവിന്റെ വര്&#x200d;ഗീയ പോസ്റ്റിനെ തുടര്&#x200d;ന്നുണ്ടായ സംഘര്&#x200d;ഷം രൂക്ഷമായതിന് പിന്നാലെ ജമ്മുവില്&#x200d; ഇന്റര്&#x200d;നെറ്റ് സേവനങ്ങള്&#x200d; നിര്&#x200d;ത്തിവച്ചു. ദോഡ ജില്ലയിലെ ഭാദേര്&#x200d;വായിലാണ് ഇന്ന് മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ് സേവനങ്ങള്&#x200d; അധികൃതര്&#x200d; നിര്&#x200d;ത്തിവച്ചത്. മുസ്ലിംകളെ ആക്ഷേപിക്കുന്നതരത്തില്&#x200d; ശ്രീ സനാതന്&#x200d; ധരം സഭ ഭാദേര്&#x200d;വ എന്ന ഹിന്ദുത്വ സംഘടനയുടെ തലവനായ വരീന്ദര്&#x200d; റസ്ദാനാണ് ഫേസ്ബുക്കില്&#x200d; പോസ്റ്റിട്ടത്.</p>
<p>&#8217;72 കി ജഗാ 36 ഹൂറൂണ്&#x200d; സേ കാം ചലലേംഗെ (72 കന്യകമാര്&#x200d;ക്ക് പകരം 36 കന്യകമാരുമായി ഞാന്&#x200d; പൊരുത്തപ്പെടും)&#8217; എന്ന തലക്കെട്ടോടുകൂടിയുള്ള റീല്&#x200d;സ് ആണ് റസ്ദാന്&#x200d; പങ്കുവെച്ചത്. പള്ളിക്കുള്ളില്&#x200d; പ്രാര്&#x200d;ത്ഥനയ്ക്കിടെ സുജൂദ് ചെയ്യാന്&#x200d; പാടുപെടുന്ന വൃദ്ധനും ദുര്&#x200d;ബലനുമായ ഒരു മുസ്ലിം പുരുഷനെ റീലില്&#x200d; കാണിക്കുന്നുണ്ട്?.</p>
<p>പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടര്&#x200d;ന്ന് ഐബി (അഞ്ജുമാന്&#x200d;-ഇ-ഇസ്ലാമിയ ഭാദേര്&#x200d;വ) എന്ന സംഘടനയുടെ നേതൃത്വത്തില്&#x200d; റസ്ദാനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഭാദേര്&#x200d;വയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധം നടന്നത്. റസ്ദാനെ അറസ്റ്റ് ചെയ്യാന്&#x200d; പ്രതിഷേധക്കാര്&#x200d; ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു.</p>
<p>ഭാദേര്&#x200d;വയില്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d; സൃഷ്ടിക്കാനുള്ള ശ്രമങ്ങള്&#x200d; നടക്കുന്നുണ്ടെന്ന് എഐബി പ്രസിഡന്റ് റിയാസ് അഹമ്മദ് പറഞ്ഞു. &#8216;ഞങ്ങളുടെ ഹിന്ദു സഹോദരന്മാര്&#x200d;ക്കെതിരെ ഞങ്ങള്&#x200d;ക്ക് ഒരു വിരോധവുമില്ല. ഞങ്ങള്&#x200d; സാമുദായിക ഐക്യത്തിലാണ് ജീവിക്കുന്നത്. പക്ഷെ ചിലര്&#x200d; അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്?&#8217; -റിയാസ് ചൂണ്ടാക്കാട്ടി. റസ്ദാനെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindutva-leaders-communal-post-sparks-tension-in-jammu-internet-services-are-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2024ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമത്</title>
		<link>https://www.chandrikadaily.com/in-2024-india-will-be-the-second-most-banned-country-in-the-world.html</link>
					<comments>https://www.chandrikadaily.com/in-2024-india-will-be-the-second-most-banned-country-in-the-world.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Feb 2025 02:13:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[India]]></category>
		<category><![CDATA[internet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331515</guid>

					<description><![CDATA[84 തവണയാണ് 2024ൽ മാത്രം ഇന്ത്യ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>2024ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമത്. 84 തവണയാണ് 2024ൽ മാത്രം ഇന്ത്യ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയത്. ഡിജിറ്റൽ അവകാശ സംഘടനയായ ആക്‌സസ് നൗവും സിവിൽ സൊസൈറ്റി സംഘടനകളുടെ കൂട്ടമായ #KeepItOnഉം ചേർന്ന് പുറത്തിറക്കിയ ‘എംബോൾഡൻഡ് ഒഫൻഡർസ്  എൻഡിൻജെഡ് കമ്മ്യൂണിറ്റീസ്: ഇന്റർനെറ്റ് ഷട്ട് ഡൗൺസ് ഇൻ 2024′ എന്ന റിപ്പോർട്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്.</p>
<p>കഴിഞ്ഞ ആറ് വർഷങ്ങളായി ഇന്ത്യയായിരുന്നു ഇന്റർനെറ്റ് നിരോധനത്തിൽ ഒന്നാമത്. ഇത്തവണ ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനാജ്ഞ നടത്തിയ രാജ്യം മ്യാൻമർ ആണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നുണ്ട്. മ്യാൻമറിലെ സൈനിക ഭരണകൂടം 85 തവണയാണ് രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചത്.</p>
<p>ഇന്ത്യയിൽ, 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. മണിപ്പൂരിലാണ് ഏറ്റവും കൂടുതൽ തവണ നിരോധനാജ്ഞ നടത്തിയത്. 21 തവണ. തൊട്ടുപിന്നിൽ ഹരിയാനയും ജമ്മു കശ്മീറും ആണുള്ളത് ഇരുസ്ഥലങ്ങളിലും 12 തവണയാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. ആകെ ഉണ്ടായിരുന്ന 84 ഇന്റർനെറ്റ് വിച്ഛേദിക്കലിൽ 41 എണ്ണം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതും 23 എണ്ണം വർഗീയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയതുമാണ്.</p>
<p>വർഷാവർഷം സംഘർഷങ്ങൾ, പ്രതിഷേധങ്ങൾ, തെരഞ്ഞെടുപ്പുകൾ, എന്നിവയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലാണ് അധികാരികൾ അടച്ചുപൂട്ടൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.</p>
<p>2024 ഡിജിറ്റൽ ബ്ലാക്ക്ഔട്ടുകളുടെ റെക്കോർഡുകൾ ഭേദിച്ച വർഷമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2023 നെ അപേക്ഷിച്ച് എക്സ്, ടിക് ടോക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനാജ്ഞയിൽ വലിയ വർധനവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.</p>
<p>2024ൽ, ആക്‌സസ് നൗവും #KeepItOnഉം 54 രാജ്യങ്ങളിലായി 296 ഇന്റർനെറ്റ് ഷട്ട്‌ഡൗണുകൾ നടന്നതായി റിപ്പോർട്ട് ചെയ്തു. 2023ൽ 39 രാജ്യങ്ങളിലായി 283 ഷട്ട്‌ഡൗണുകൾ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.</p>
<p>2022 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇന്റർനെറ്റ് നിരോധിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ 35% വർധനവ് രേഖപ്പെടുത്തി. ഈ വർഷം ഏഴ് രാജ്യങ്ങൾ ആദ്യമായി ഇന്റർനെറ്റ് നിരോധനാജ്ഞ ഏർപ്പെടുത്തിഎന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. 2024ൽ രേഖപ്പെടുത്തിയ മൊത്തം ഷട്ട്ഡൗൺകളുടെ 64 ശതമാനത്തിലധികവും മ്യാൻമർ, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.</p>
<p>തുടർച്ചയായി ഇന്റർനെറ്റ് ഷട്ട്ഡൗൺ നടത്തുന്ന രാജ്യങ്ങൾ അന്വേഷണങ്ങൾ നടത്തുകയും ഇതിന് പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്തു. ‘ഇന്റർനെറ്റ് ഷട്ട്ഡൗണുകളുടെ മറവിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടക്കുന്നു. കുറ്റവാളികളെയും അവരുടെ സഹായികളെയും പിടികൂടാൻ സർക്കാരുകളും അന്താരാഷ്ട്ര സമൂഹവും ബാധ്യസ്ഥരാണ്,’ റിപ്പോർട്ട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-2024-india-will-be-the-second-most-banned-country-in-the-world.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ സംഘർഷം രൂക്ഷം; 7 ജില്ലകളിൽ കർഫ്യു; ഇൻ്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി</title>
		<link>https://www.chandrikadaily.com/conflict-escalates-in-manipur-curfew-in-7-districts-the-internet-was-banned.html</link>
					<comments>https://www.chandrikadaily.com/conflict-escalates-in-manipur-curfew-in-7-districts-the-internet-was-banned.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Nov 2024 14:39:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[curfew]]></category>
		<category><![CDATA[internet]]></category>
		<category><![CDATA[manipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318000</guid>

					<description><![CDATA[ഇംഫാൽ വെസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, കാങ്‌പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി. ബുധനാഴ്ച വരെ നിയന്ത്രണം തുടരും. ഇംഫാൽ വെസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, കാങ്‌പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നത്.</p>
<p>അതിനിടെ, മണിപ്പൂരിലേക്ക് കൂടുതൽ സേനയെ അയയ്ക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. 50 കമ്പനി സേനയെ കൂടി അയയ്ക്കാനാണു തീരുമാനം. 5,000ത്തിലധികം അംഗങ്ങളാകും സേനയിലുണ്ടാകുക. അതിനിടെ, സംഘർഷവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ യോഗം പുരോഗമിക്കുകയാണ്.</p>
<p>ജിരിബാം ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഈ മാസം 12ന് 20 കമ്പനി സേനയെ കേന്ദ്രം അയച്ചിരുന്നു. ഇതിനുശേഷവും സംഘർഷം മൂർച്ഛിച്ചതോടെയാണു കൂടുതൽ സേനയെ അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിആർപിഎഫിൽനിന്ന് 35ഉം ബിഎസ്എഫിൽനിന്ന് 15ഉം സേനയെയാണ് അധിക സുരക്ഷയ്ക്കായി അയയ്ക്കുന്നത്.</p>
<p>മണിപ്പൂരിൽ കലാപത്തിനു തുടക്കം കുറിച്ചതു മുതൽ വിന്യസിച്ച 218 കമ്പനി സേന നിലവിൽ സംസ്ഥാനത്തുണ്ട്. ഇതിനു പുറമെയാണു കൂടുതൽ സൈനികർ എത്തുന്നത്. സിആർപിഎഫ് ഡയരക്ടർ ജനറൽ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ മണിപ്പൂരിൽ ക്യാംപ് ചെയ്യുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/conflict-escalates-in-manipur-curfew-in-7-districts-the-internet-was-banned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇൻ്റർനെറ്റില്ല; കേരളത്തിലെ 5000 കുട്ടികളുടെ പ0നം പ്രതിസന്ധിയിൽ</title>
		<link>https://www.chandrikadaily.com/no-internet-in-tribal-areas.html</link>
					<comments>https://www.chandrikadaily.com/no-internet-in-tribal-areas.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 22 Aug 2023 03:30:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[internet]]></category>
		<category><![CDATA[tribalarea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270843</guid>

					<description><![CDATA[ഇടുക്കി , വയനാട് ,പാലക്കാട് ,കണ്ണൂർ ,തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആദിവാസി വിദ്യാർത്ഥികൾക്ക് നെറ്റ് സൗകര്യം ലഭിക്കാത്തത്.]]></description>
										<content:encoded><![CDATA[<p>ഇൻ്റർനെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടും കേരളത്തിലെ 189 ആദിവാസി കോളനികൾക്ക് ഇൻ്റർനെറ്റ് ഇന്നും വിദൂരത്ത്. ഇത് മൂലം 5000 ത്തിലധികം കുട്ടികൾക്ക് ഓൺലൈൻ പഠനം അസാധ്യമായതായി സംസ്ഥാന പട്ടികവർഗ വകുപ്പ് കണ്ടെത്തി. കെ. ഫോൺ സൗകര്യവും ഇവർക്ക് ലഭിക്കുന്നില്ല. വനം വകുപ്പിൻ്റെ അനുമതി ലഭിക്കാത്തതിനാൽ ടവറുകൾ സ്ഥാപിക്കാൻ കഴിയുന്നില്ലെന്നാണ് വിശദീകരണം .ഇടുക്കി , വയനാട് ,പാലക്കാട് ,കണ്ണൂർ ,തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആദിവാസി വിദ്യാർത്ഥികൾക്ക് നെറ്റ് സൗകര്യം ലഭിക്കാത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-internet-in-tribal-areas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹരിയാനയില്&#x200d; ഇന്റര്&#x200d;നെറ്റ് നിരോധനം നീട്ടി; ബുള്&#x200d;ഡോസര്&#x200d; നടപടി തുടരുന്നു</title>
		<link>https://www.chandrikadaily.com/internet-ban-extended-in-haryana-bulldozer-action-continues.html</link>
					<comments>https://www.chandrikadaily.com/internet-ban-extended-in-haryana-bulldozer-action-continues.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 06 Aug 2023 06:01:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[HARIYANA]]></category>
		<category><![CDATA[internet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268422</guid>

					<description><![CDATA[ഹരിയാനയിലെ സംഘര്&#x200d;ഷ മേഖലയായ നൂഹ്,പല്&#x200d;വല്&#x200d; ജില്ലകളില്&#x200d; ഇന്റര്&#x200d;നെറ്റ് നിരോധനം ചൊവ്വാഴ്ച്ച വരെ നീട്ടി.]]></description>
										<content:encoded><![CDATA[<p>ഹരിയാനയിലെ സംഘര്&#x200d;ഷ മേഖലയായ നൂഹ്,പല്&#x200d;വല്&#x200d; ജില്ലകളില്&#x200d; ഇന്റര്&#x200d;നെറ്റ് നിരോധനം ചൊവ്വാഴ്ച്ച വരെ നീട്ടി. എസ്എംഎസ് നിരോധനം നൂഹില്&#x200d; തിങ്കളാഴ്ച്ച അഞ്ച് മണിവരെയും പല്&#x200d;വാല്&#x200d; ജില്ലയില്&#x200d; ചൊവ്വാഴ്ച്ച അഞ്ച് വരെയുമാണ് ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്.</p>
<p>അതേസമയം ഹരിയാനയില്&#x200d; ആറു പേരുടെ മരണത്തിനിടയാക്കിയ വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് പിന്നാലെ ന്യൂനപക്ഷ വിഭാഗക്കാര്&#x200d;ക്കെതിരെ ഏകപക്ഷീയമായ ബുള്&#x200d;ഡോസര്&#x200d; നടപടിയുമായി സംസ്ഥാന സര്&#x200d;ക്കാര്&#x200d;. യു.പിയില്&#x200d; യോഗി ആദിത്യനാഥ് സര്&#x200d;ക്കാര്&#x200d; പിന്തുടരുന്ന സമാന രീതിയാണ് ഹരിയാനയിലെ ബി.ജെ.പി സര്&#x200d;ക്കാറും പിന്തുടരുന്നത്.</p>
<p>വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര വര്&#x200d;ഗീയ സംഘര്&#x200d;ഷത്തിന് വഴി മാറിയതിന്റെ പേരില്&#x200d; ഹരിയാനയിലെ നൂഹില്&#x200d; തുടര്&#x200d;ച്ചയായ രണ്ടാം ദിവസവും ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് മുസ്‌ലിംകളുടെ വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇടിച്ചുനിരത്തി. ആവശ്യമെങ്കില്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്&#x200d; വിജ് പറഞ്ഞതിന് പിന്നാലെയാണ് നടപടി ആരംഭിച്ചത്. അതേ സമയം ഇടിച്ചു നിരത്തിയതെല്ലാം അനധികൃത നിര്&#x200d;മാണങ്ങളാണെന്നാണ് നൂഹ് പൊലീസ് സൂപ്രണ്ട് പറയുന്നത്. ഷഹീദ് ഹസന്&#x200d; ഖാന്&#x200d; മേവാതി സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജ് ആശുപത്രിയുടെ പ്രധാന കവാടത്തിന് എതിര്&#x200d;വശത്തുള്ള 25ഓളം മെഡിക്കല്&#x200d; സ്‌റ്റോറുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് നശിപ്പിച്ചു. വര്&#x200d;ഷങ്ങളായി പ്രവര്&#x200d;ത്തിക്കുന്ന സ്ഥാപനങ്ങളാണിത്. അക്രമം നടന്ന നുഹില്&#x200d; നിന്ന് 20 കിലോമീറ്റര്&#x200d; അകലെയുള്ള തൗരുവില്&#x200d; താമസിക്കുന്ന കുടിയേറ്റക്കാരുടെ കുടില്&#x200d; വ്യാഴാഴ്ച വൈകുന്നേരം സര്&#x200d;ക്കാര്&#x200d; ഭൂമി കയ്യേറിയെന്നാരോപിച്ച് പൊളിച്ചുനീക്കിയിരുന്നു. വിവിധ പ്രദേശങ്ങളിലെ 50 മുതല്&#x200d; 60 വരെ കെട്ടിടങ്ങള്&#x200d; പൊളിച്ചുമാറ്റി. അറസ്റ്റ് ഭയന്ന് പ്രദേശത്തെ നിരവധി പേര്&#x200d; പലായനം ചെയ്തിരിക്കുകയാണ്.</p>
<p>അതേ സമയം പലര്&#x200d;ക്കും നോട്ടീസ് പോലും നല്&#x200d;കാതെയാണ് വീടുകളടക്കം പൊളിച്ചു നീക്കിയത്. സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന മുഹമ്മദ് എന്ന 56കാരന് വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്കാണ് വീട് ഒഴിയാന്&#x200d; ആവശ്യപ്പെട്ട് നോട്ടീസ് നല്&#x200d;കിയത്. ജോലിക്കായി പോകാനിറങ്ങുമ്പോള്&#x200d; അധികൃതര്&#x200d; നോട്ടീസ് നല്&#x200d;കുകയും രണ്ട് ദിവസത്തിനകം വീട് പൊളിക്കുമെന്ന് അറിയിക്കുകയുമായിരുന്നു. എന്നാല്&#x200d; അര മണിക്കൂറിനകം ബുള്&#x200d;ഡോസര്&#x200d; വന്നു. വനം വകുപ്പ് വീട്ട് സാധാനങ്ങള്&#x200d; മാറ്റാന്&#x200d; ആവശ്യപ്പെട്ടു. 24 വര്&#x200d;ഷമായി താന്&#x200d; താമസിക്കുന്ന വീടാണിതെന്നും അദ്ദേഹം പറഞ്ഞു. നൂഹിലെ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വി.എച്ച്.പിയും ബജ്‌റംഗ് ദളും നടത്തിയ പരിപാടി വര്&#x200d;ഗീയ സംഘര്&#x200d;ഷത്തിന് വഴി മാറുകയായിരുന്നു. സംഘര്&#x200d;ഷം പിന്നീട് ഗുരുഗ്രാമിലേക്കും വ്യാപിക്കുകയായിരുന്നു.</p>
<p>രണ്ട് ഹോം ഗാര്&#x200d;ഡുകളും ഗുരുഗ്രാമിലെ പള്ളി ഇമാമും അടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്. ജില്ലാ ഭരണകൂടത്തിന്റെ ബുള്&#x200d;ഡോസര്&#x200d; നടപടിക്കെതിരെ നൂഹ് എംഎല്&#x200d;എയും കോണ്&#x200d;ഗ്രസ് നേതാവുമായ അഫ്താബ് അഹമ്മദ് രംഗത്തെത്തി. പാവപ്പെട്ടവരുടെ വീടും ജീവനോപാധികളുമാണ് നൂഹില്&#x200d; അധികൃതര്&#x200d; പൊളിച്ചുനീക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണ പരാജയങ്ങള്&#x200d; മറച്ചുവെക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തെറ്റായ നടപടി സ്വീകരിക്കുകയാണെന്നും അടിച്ചമര്&#x200d;ത്തല്&#x200d; നയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംഘര്&#x200d;ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതല്&#x200d; തടങ്കലില്&#x200d; പാര്&#x200d;പ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനില്&#x200d; വിജ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 106 എഫ്‌ഐആറുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/internet-ban-extended-in-haryana-bulldozer-action-continues.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇലോണ്&#x200d; മാസ്‌കിന്റെ സ്‌പേസ് എക്‌സ് വരുന്നു; ഇനി എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്&#x200d;നെറ്റ്</title>
		<link>https://www.chandrikadaily.com/internet-elonmusk.html</link>
					<comments>https://www.chandrikadaily.com/internet-elonmusk.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 18 Nov 2020 15:39:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[Elonmusk]]></category>
		<category><![CDATA[i]]></category>
		<category><![CDATA[internet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168186</guid>

					<description><![CDATA[സ്റ്റാര്&#x200d;ലിങ്കിന് ട്രായ് അനുമതി നല്&#x200d;കുകയാണെങ്കില്&#x200d; 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം സാറ്റലൈറ്റുകള്&#x200d; വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു]]></description>
										<content:encoded><![CDATA[<p>ലോക പ്രശസ്തമായ ഇലോണ്&#x200d; മസ്‌കിന്റെ ഏറോസ്‌പേസ് കമ്പനി സ്‌പേസ്എക്‌സ് ഇന്ത്യയിലേക്ക് വരുന്നു. എല്ലാ ഗ്രാമങ്ങളിലും ഇന്റര്&#x200d;നെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറോസ്‌പേസ് ഇന്ത്യയിലേക്കെത്തുന്നത്. സാറ്റലൈറ്റ് ബ്രോഡ്ബാന്റ് വഴിയാണ് ഇന്റര്&#x200d;നെറ്റ് സാധ്യമാക്കുന്നത്. ഇത് സംബന്ധിച്ച അനുമതിക്കായി സ്‌പേസ്എക്‌സ് സംഘം ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നത്.</p>
<p>സ്റ്റാര്&#x200d;ലിങ്കിന് ട്രായ് അനുമതി നല്&#x200d;കുകയാണെങ്കില്&#x200d; 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം സാറ്റലൈറ്റുകള്&#x200d; വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം ഈ നീക്കം രാജ്യത്തെ മറ്റു ടെലികോം കമ്പനികളെ ക്ഷീണിപ്പിക്കും. കേബിളോ ടവറോ ഇല്ലാതെ ഇന്റര്&#x200d;നെറ്റ് സാധ്യമാവുന്നത് ടെലികോം കമ്പനികളെ തകര്&#x200d;ക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്&#x200d;.</p>
<p>ഏറോസ്‌പേസിന്റെ സ്റ്റാര്&#x200d;ലിങ്ക് ഇന്റര്&#x200d;നെറ്റിന് മികച്ച വേഗതയുണ്ടെന്നാണ് വിവരം. ആഴ്ചകള്&#x200d;ക്കു മുന്&#x200d;പാണ് അമേരിക്കയില്&#x200d; ബീറ്റ ടെസ്റ്റിങ് ആരംഭിച്ചത്. സെക്കന്&#x200d;ഡില്&#x200d; 100 മുതല്&#x200d; 160 വരെ മെഗാബൈറ്റ്‌സ് വേഗത ലഭിക്കുന്നുണ്ടെന്നാണ് ബീറ്റ ടെസ്റ്റര്&#x200d;മാര്&#x200d; പറയുന്നത്. ഡിഷ് ആന്റിനകള്&#x200d; പോലുള്ള ചെറിയ ഉപകരണങ്ങള്&#x200d; കെട്ടിടങ്ങള്&#x200d;ക്കു മുകളില്&#x200d; സ്ഥാപിച്ചാണ് സാറ്റലൈറ്റ് ഇന്റര്&#x200d;നെറ്റ് ലഭ്യമാക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/internet-elonmusk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ് സ്പീഡ്; ഇന്ത്യ 131ാം സ്ഥാനത്ത്</title>
		<link>https://www.chandrikadaily.com/internet-speed-in-india.html</link>
					<comments>https://www.chandrikadaily.com/internet-speed-in-india.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 25 Oct 2020 03:16:01 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[internet]]></category>
		<category><![CDATA[speed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164066</guid>

					<description><![CDATA[ഊക്ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്&#x200d; ഇന്&#x200d;ഡക്‌സ് റിപ്പോര്&#x200d;ട്ട് അനുസരിച്ച് സെപ്റ്റംബറില്&#x200d; മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ് സ്പീഡിന്റെ കാര്യത്തില്&#x200d; ഇന്ത്യയ്ക്ക് 131ാം സ്ഥാനം മാത്രമാണ്. 138 രാജ്യങ്ങളിലെ മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ് സ്പീഡ് കണക്കാക്കിയാണ് റിപ്പോര്&#x200d;ട്ട് തയ്യറാക്കിയിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: രാജ്യത്ത് കൂടുതല്&#x200d; പേരും ഉപയോഗിക്കുന്നത് മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റാണ്. വിലക്കുറവില്&#x200d; അണ്&#x200d;ലിമിറ്റഡ് പ്ലാനുകള്&#x200d; ടെലികോം കമ്പനികള്&#x200d; അവതരിപ്പിച്ചിരിക്കുന്നത് ഇന്റര്&#x200d;നെറ്റ് ഉപഭോഗം കൂട്ടുന്നതില്&#x200d; പ്രധാനമാണ്. മാത്രമല്ല, ഇന്ത്യയാണ് ലോകത്ത് മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റിന്റെ കാര്യത്തില്&#x200d; ഏറ്റവും വിലക്കുറവുള്ള വിപണിയില്&#x200d; ഒന്ന്. 250 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കും എന്നത് ഗ്രാമങ്ങളില്&#x200d; പോലും മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ് ഉപഭോഗം വര്&#x200d;ദ്ധിപ്പിക്കുന്നു.</p>
<p>അതെ സമയം മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ് സ്പീഡിന്റെ കാര്യത്തില്&#x200d; ഇന്ത്യയുടെ നില അത്ര നല്ലതല്ല. ഏതെങ്കിലും സ്പീഡ് ടെസ്റ്റ് സോഫ്റ്റ് വെയര്&#x200d; ഉപയോഗിച്ച് നിങ്ങളുടെ മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റിന്റെ സ്പീഡ് ടെസ്റ്റ് നടത്തിയാല്&#x200d; ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ.</p>
<p>ഊക്ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്&#x200d; ഇന്&#x200d;ഡക്‌സ് റിപ്പോര്&#x200d;ട്ട് അനുസരിച്ച് സെപ്റ്റംബറില്&#x200d; മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ് സ്പീഡിന്റെ കാര്യത്തില്&#x200d; ഇന്ത്യയ്ക്ക് 131ാം സ്ഥാനം മാത്രമാണ്. 138 രാജ്യങ്ങളിലെ മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ് സ്പീഡ് കണക്കാക്കിയാണ് റിപ്പോര്&#x200d;ട്ട് തയ്യറാക്കിയിരിക്കുന്നത്. ശരാശരി ആഗോള ഡൗണ്&#x200d;ലോഡ് സ്പീഡ് 35.26 എംബിപിഎസ്സില്&#x200d; നില്&#x200d;കുമ്പോള്&#x200d; ഇന്ത്യയിലെ ഡൗണ്&#x200d;ലോഡ് സ്പീഡ് 12.07 എംബിപിഎസ് മാത്രമാണ് എന്ന് റിപ്പോര്&#x200d;ട്ട് പറയുന്നു. ശരാശരി ആഗോള അപ്‌ലോഡ് സ്പീഡ് 11.22 എംബിപിഎസ് ആണ്. ഇന്ത്യയിലിത് 4.3 എംബിപിഎസ് മാത്രം.</p>
<p>ഇന്ത്യയുടെ അയല്&#x200d; രാജ്യങ്ങളായ ശ്രീലങ്ക, പാകിസ്താന്&#x200d;, നേപ്പാള്&#x200d; എന്നിവ ലിസ്റ്റില്&#x200d; ഇന്ത്യയ്ക്ക് മുന്നിലാണ്. 102ാം സ്ഥാനത്തുള്ള ശ്രീലങ്കയില്&#x200d; 19.95 എംബിപിഎസ് ആണ് വേഗം. 116ാം സ്ഥാനത്തുള്ള പാകിസ്ഥാനില്&#x200d; 17.13 എംബിപിഎസ്സും, 117ാം സ്ഥാനത്തുള്ള നേപ്പാളില്&#x200d; 17.12 എംബിപിഎസ് ആണ് മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ് സ്പീഡ്.ലിസ്റ്റില്&#x200d; ഒന്നാമത് ദക്ഷിണ കൊറിയയാണ്. 121.00 എംബിപിഎസ് ദക്ഷിണ കൊറിയയിലെ ശരാശരി മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ് സ്പീഡ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/internet-speed-in-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിയോക്കെതിരെ 798 രൂപയുടെ വമ്പന്&#x200d; പാക്കേജുമായി ബി.എസ്.എന്&#x200d;.എല്&#x200d;</title>
		<link>https://www.chandrikadaily.com/after-jio-and-bsnl-vodafone-comes-up-with-rs-1-499-unlimited-annual-plan.html</link>
					<comments>https://www.chandrikadaily.com/after-jio-and-bsnl-vodafone-comes-up-with-rs-1-499-unlimited-annual-plan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 Jan 2019 14:50:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bsnl]]></category>
		<category><![CDATA[internet]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116009</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഡാറ്റാ ഓഫറുമായി ടെലികോം സേവന രംഗത്തെ അടക്കി വാഴുന്ന ജിയോയുടെ ഞെട്ടിച്ച് വമ്പന്&#x200d; ഓഫറുമായി ബി.എസ്.എന്&#x200d;.എല്&#x200d;. വമ്പന്&#x200d; പോസ്റ്റപെയ്ഡ് ഓഫറുകളുമായി രംഗത്തെത്തിയ ബിഎസ്എന്&#x200d;എല്&#x200d; ഇപ്പോള്&#x200d; ഉപഭോക്താക്കള്&#x200d;ക്കായി 798 രൂപയുടെ ഒരു മാസത്തേക്കു പ്ലാനുമായാണ് രംഗത്തെത്തിയത്. ഒരു മാസം 120 ജിബി ഡേറ്റയോടൊപ്പം പരിധി രഹിത കോളുകളും മെസേജുകളും അടങ്ങിയതാണ് പുതിയ ഓഫര്&#x200d;. കൂടാതെ ഉപഭോക്താക്കള്&#x200d;ക്ക് ആമസോണ്&#x200d; പ്രൈം മെമ്പര്&#x200d;ഷിപ്പും വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്&#x200d;ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. എയര്&#x200d;ടെല്ലിന്റെ 799 പ്ലാനിനെ വെല്ലുന്നതാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡാറ്റാ ഓഫറുമായി ടെലികോം സേവന രംഗത്തെ അടക്കി വാഴുന്ന ജിയോയുടെ ഞെട്ടിച്ച് വമ്പന്&#x200d; ഓഫറുമായി ബി.എസ്.എന്&#x200d;.എല്&#x200d;. വമ്പന്&#x200d; പോസ്റ്റപെയ്ഡ് ഓഫറുകളുമായി രംഗത്തെത്തിയ ബിഎസ്എന്&#x200d;എല്&#x200d; ഇപ്പോള്&#x200d; ഉപഭോക്താക്കള്&#x200d;ക്കായി 798 രൂപയുടെ ഒരു മാസത്തേക്കു പ്ലാനുമായാണ് രംഗത്തെത്തിയത്. ഒരു മാസം 120 ജിബി ഡേറ്റയോടൊപ്പം പരിധി രഹിത കോളുകളും മെസേജുകളും അടങ്ങിയതാണ് പുതിയ ഓഫര്&#x200d;. കൂടാതെ ഉപഭോക്താക്കള്&#x200d;ക്ക് ആമസോണ്&#x200d; പ്രൈം മെമ്പര്&#x200d;ഷിപ്പും വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്&#x200d;ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക.<br />
എയര്&#x200d;ടെല്ലിന്റെ 799 പ്ലാനിനെ വെല്ലുന്നതാണ് ബിഎസ്എന്&#x200d;എല്ലിന്റെ പുതിയ പ്ലാന്&#x200d;. അതേസമയം ഉപഭോക്താക്കള്&#x200d;ക്കായി ബി.എസ്.എന്&#x200d;.എലിന് പിന്നാലെ വോഡഫോണും അണ്&#x200d; ലിമിറ്റഡ് ഓഫര്&#x200d; പ്ലാന്&#x200d; പുറത്തിറക്കി. 1,499 രൂപ മുടക്കിയാല്&#x200d; ഒരു വര്&#x200d;ഷത്തേക്കുള്ള അണ്&#x200d; ലിമിറ്റഡ് ഡാറ്റാ കോള്&#x200d; ഓഫറാണ് പ്ലാന്&#x200d;. എന്നാല്&#x200d; 1,312 രൂപയുടെ സമാന രീതിയിലുള്ള ഓഫര്&#x200d; ബി.എസ്.എന്&#x200d;.എലിനും ഉണ്ട്.</p>
<p>ട്രായിയുടെ പരിധിക്കുള്ളില്&#x200d; നിന്നുകൊണ്ടാണ് സേവനങ്ങള്&#x200d; ലഭ്യമാക്കിയിരിക്കുന്നതിനാല്&#x200d; പരിധിയില്ലാത്ത കോളുകള്&#x200d;ക്കും മെസേജുകള്&#x200d;ക്കും നിബന്ധനകള്&#x200d; ബാധകമാവും. 999 രൂപ വരുന്ന ആമസോണ്&#x200d; പ്രൈം മെമ്പര്&#x200d;ഷിപ്പാണ് ബിഎസ്എന്&#x200d;എല്&#x200d; ഓഫറിനൊപ്പം നല്&#x200d;കിയിരിക്കുന്നത്. മെമ്പര്&#x200d;ഷിപ്പ് ലഭിക്കുന്നവര്&#x200d;ക്ക് പ്രൈം മ്യൂസികും പ്രൈം വീഡിയോകളം സൗജന്യമായി ലഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-jio-and-bsnl-vodafone-comes-up-with-rs-1-499-unlimited-annual-plan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
