<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>interview &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/interview/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 05 Dec 2024 06:55:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>interview &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പി ആര്&#x200d; ഏജന്&#x200d;സി അഭിമുഖ വിവാദത്തില്&#x200d; മറുപടി ഇല്ല; ചോദ്യങ്ങള്&#x200d; വിവരാവകാശ നിയമപരിധിയില്&#x200d; വരില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്</title>
		<link>https://www.chandrikadaily.com/no-reply-on-pr-agency-interview-controversy-the-chief-ministers-office-said-the-questions-would-not-fall-under-the-purview-of-the-freedom-of-information-act.html</link>
					<comments>https://www.chandrikadaily.com/no-reply-on-pr-agency-interview-controversy-the-chief-ministers-office-said-the-questions-would-not-fall-under-the-purview-of-the-freedom-of-information-act.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Dec 2024 06:55:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[interview]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[pr agency]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320521</guid>

					<description><![CDATA[വാര്&#x200d;ത്താസമ്മേളനത്തിനിടെ കടന്നുവന്ന മൂന്നാമനേക്കുറിച്ചും അഭിമുഖത്തിന്റെ ഇടനിലക്കാരേക്കുറിച്ചും മൗനമാണ്.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>വീണ്ടും ഹഹഹ നിലപാട് തുടര്&#x200d;ന്ന് മുഖ്യമന്ത്രി. പി.ആര്&#x200d;. ഏജന്&#x200d;സി വിവാദത്തില്&#x200d; വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളില്&#x200d; നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒഴിഞ്ഞുമാറി. വിവരാവകാശ നിയമത്തിന്റെ പരിധിയില്&#x200d; മലപ്പുറം വിരുദ്ധ പരാമര്&#x200d;ശം അടങ്ങിയ അഭിമുഖത്തേക്കുറിച്ചുള്ള ചോദ്യങ്ങള്&#x200d; വരുന്നതല്ലെന്ന് മറുപടി.  വാര്&#x200d;ത്താസമ്മേളനത്തിനിടെ കടന്നുവന്ന മൂന്നാമനേക്കുറിച്ചും അഭിമുഖത്തിന്റെ ഇടനിലക്കാരേക്കുറിച്ചും മൗനമാണ്.</p>
<p>അഭിമുഖത്തിന് ബന്ധപ്പെട്ടത് ഹരിപ്പാട് മുന്&#x200d; എം.എല്&#x200d;.എ ദേവകുമാറിന്റെ മകന്&#x200d; സുബ്രഹ്മണ്യനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.  മൂന്നാമതൊരാള്&#x200d; അഭിമുഖത്തിനിടെ കയറിവന്നെന്നും മുഖ്യമന്ത്രി സമ്മതിച്ചിരുന്നു.  എന്നാല്&#x200d; അതാരാണെന്ന് അന്വേഷിക്കുമോ എന്നതിലും ഉത്തരമില്ല. പി.ആര്&#x200d;.ഏജന്&#x200d;സി മുഖ്യമന്ത്രിയുടെ ഏതെങ്കിലും അഭിമുഖത്തിന് പിന്നില്&#x200d; ഉണ്ടോയെന്ന ചോദ്യത്തിന് മാത്രമാണ് മറുപടി.  പി.ആര്&#x200d; ഏജന്&#x200d;സിയെ നിയോഗിച്ചിട്ടില്ല.</p>
<p>മലപ്പുറം വിരുദ്ധ പരാമര്&#x200d;ശം അടങ്ങിയ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പിന്നില്&#x200d; പി.ആര്&#x200d; ഏജന്&#x200d;സിയെന്ന ദ് ഹിന്ദു പത്രത്തിന്റെ വിശദീകരണം ഈ അവകാശവാദങ്ങളെല്ലാം തകര്&#x200d;ക്കുന്നതായിരുന്നു.  വാര്&#x200d;ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി ആരോപണം നിഷേധിച്ചെങ്കിലും പ്രധാന ചോദ്യങ്ങള്&#x200d;ക്കെല്ലാം ഇതായിരുന്നു മറുപടി.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-reply-on-pr-agency-interview-controversy-the-chief-ministers-office-said-the-questions-would-not-fall-under-the-purview-of-the-freedom-of-information-act.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാലചന്ദ്രമേനോനെതിരെ നടിയുടെ ആരോപണം: യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/actresss-allegation-against-balachandra-menon-case-against-youtube-channels.html</link>
					<comments>https://www.chandrikadaily.com/actresss-allegation-against-balachandra-menon-case-against-youtube-channels.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 29 Sep 2024 05:29:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor balachandra menon]]></category>
		<category><![CDATA[interview]]></category>
		<category><![CDATA[police]]></category>
		<category><![CDATA[yutube channel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311362</guid>

					<description><![CDATA[ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ നടൻ പരാതി നൽകിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടൻ ബാലചന്ദ്രമേനോന് എതിരെയുള്ള നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്തത് യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്. നടന്റെ പരാതിയിൽ കൊച്ചി സൈബർ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകൾ പ്രകാരമാണ് കേസ്.</p>
<p>തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയിൽ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്.</p>
<p>കൂടാതെ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ നടൻ പരാതി നൽകിയിട്ടുണ്ട്. മൂന്ന് ലൈംഗിക ആരോപണങ്ങള്&#x200d; ഉടന്&#x200d; വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് നടന്&#x200d; ബാലചന്ദ്രമേനോന്&#x200d; പരാതിയില്&#x200d; പറയുന്നു. ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് നടിയുടെ അഭിഭാഷകനാണെന്നും പരാതിയിലുണ്ട്.</p>
<p>ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കും മുൻപു നടിയുടെ അഭിഭാഷകൻ സംഗീത് ലൂയീസ് ഫോണിൽ വിളിച്ചാണു ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്ര മോനോൻ പരാതിയിൽ പറയുന്നു. മൂന്നു ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഭീഷണി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actresss-allegation-against-balachandra-menon-case-against-youtube-channels.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇമേജ് മൊബൈല്&#x200d;സില്&#x200d; തൊഴിലവസരം അഭിമുഖം 21 ന് എറണാകുളം</title>
		<link>https://www.chandrikadaily.com/1job-opportunity-at-image-mobiles-interview-on-21st-ernakulam.html</link>
					<comments>https://www.chandrikadaily.com/1job-opportunity-at-image-mobiles-interview-on-21st-ernakulam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 16 Sep 2024 15:47:09 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[image mobiles]]></category>
		<category><![CDATA[interview]]></category>
		<category><![CDATA[kerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309608</guid>

					<description><![CDATA[രാവിലെ 9.30 മുതല്&#x200d; 3.30 വരെയാണ് അഭിമുഖം നടക്കുക]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പ്രമുഖ മൊബൈല്&#x200d;, ലാപ്‌ടോപ് റീട്ടെയ്ല്&#x200d; സ്ഥാപനമായ ഇമേജ് മൊബൈല്&#x200d;സ് ആന്റ് കമ്പ്യൂട്ടേഴ്‌സില്&#x200d; വിവിധ തസ്തികയിലേക്ക് തൊഴിലവസരം. എറണാകുളത്ത് 21ന് എറണാകുളം പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്&#x200d; ഉദ്യോഗാര്&#x200d;ഥികള്&#x200d;ക്കായി അഭിമുഖം നടത്തുന്നു. രാവിലെ 9.30 മുതല്&#x200d; 3.30 വരെയാണ് അഭിമുഖം നടക്കുക.</p>
<p>എറണാകുളം, കോഴിക്കോട്, മലപ്പുറം, പാലക്കാട് ബ്രാഞ്ചുകളിലെ താഴെ പറയുന്ന വിവിധ തസ്തികകളിലേക്കാണ് നിയമനം. ബി.ഡി.എം (ടാസ്‌ക് ആന്റ് ഓപ്പറേഷന്&#x200d;സ് മാനേജര്&#x200d; (3), ബി.ഡി.എം അസിസ്റ്റന്റ് (10), എച്ച്.ആര്&#x200d; മാനേജര്&#x200d; (10), എച്ച്.ആര്&#x200d; അസിസ്റ്റന്റ് (10), മാര്&#x200d;ക്കറ്റിങ് മാനേജര്&#x200d; (3), അസി.മാര്&#x200d;റ്റിങ് മാനേജര്&#x200d; (10), സെയില്&#x200d;സ് ്മാന്&#x200d; 100+ (മൊബൈല്&#x200d;, ലാപ്‌ടോപ് ആന്റ് ഇലക്ട്രോണിക്‌സ്), അക്കൗണ്ടന്റ് (10 +), വിശ്വല്&#x200d; മര്&#x200d;ക്കന്റൈസര്&#x200d; (20), ഫ്്‌ളോര്&#x200d; മാനേജര്&#x200d; (15+), ടെക്‌നീഷ്യന്&#x200d;സ് -30+ (മൊബൈല്&#x200d; ആന്റ് ലാപ്‌ടോപ്), അസി. അഡ്മിനിസ്‌ട്രേറ്റര്&#x200d; (20+), മാര്&#x200d;ക്കറ്റിങ് ആന്റ് സെയില്&#x200d;സ് പ്രമോഷന്&#x200d; ആക്ടിവിറ്റീസ്(30+), ടെലി സെയില്&#x200d;സ് ആന്റ് കസ്റ്റമര്&#x200d; റിലേഷന്&#x200d;ഷിപ്പ് (50+), ഡിജിറ്റല്&#x200d; മാര്&#x200d;ക്കറ്റങി, എഡിറ്റര്&#x200d;, ഗ്രാഫിക് ഡിസൈനര്&#x200d;. അഭിമുഖത്തില്&#x200d; പങ്കെടുക്കുന്നവര്&#x200d; സി.വി വാട്‌സാപ്പ് ചെയ്യണം. നമ്പര്&#x200d;: 7594000450,9745890009</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1job-opportunity-at-image-mobiles-interview-on-21st-ernakulam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബാക്ക് ബെഞ്ച് മോശം ബെഞ്ചല്ല&#8217;- മുഹമ്മദ് സജാദ്. പി. ഐ.എ.എസ്</title>
		<link>https://www.chandrikadaily.com/back-bench-is-not-a-bad-bench-mohammad-sajjad-p-ias.html</link>
					<comments>https://www.chandrikadaily.com/back-bench-is-not-a-bad-bench-mohammad-sajjad-p-ias.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 03 Jul 2023 05:27:42 +0000</pubDate>
				<category><![CDATA[Interviews]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[interview]]></category>
		<category><![CDATA[muhammed sajad p ias]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262611</guid>

					<description><![CDATA[സിവില്&#x200d; സര്&#x200d;വ്വീസില്&#x200d; എസ്.എസ്.എല്&#x200d;.സി പരീക്ഷ മാര്&#x200d;ക്ക് വലിയ ഘടകമല്ലെന്ന് പറയുന്നു ഈ യുവ ഐ.എ.സുകാരന്&#x200d;]]></description>
										<content:encoded><![CDATA[<p><strong>പി. ഇസ്മായില്&#x200d;</strong></p>
<p>മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിയായ ത്രിപുര കേഡര്&#x200d; ഐ.എ.എസ് ഉദ്യോഗസ്ഥന്&#x200d;. ത്രിപുരയിലെ ടെലിയമുറ സബ് ഡിവിഷണല്&#x200d; മജിസ്‌ട്രേറ്റായി ഔദ്യോഗിക ജീവിത്തിന് തുടക്കം. നിലവില്&#x200d; അഗര്&#x200d;ത്തല മുനിസിപ്പല്&#x200d; കമ്മീഷണറും, അഗര്&#x200d;ത്തല സ്മാര്&#x200d;ട്ട് സിറ്റി സി.ഇ.ഒയുമായി പ്രവര്&#x200d;ത്തിക്കുന്നു. ഫാറൂഖ് കോളജ്, ഡല്&#x200d;ഹി ജാമിഅ മില്ലിയ്യ പൂര്&#x200d;വ്വ വിദ്യാര്&#x200d;ത്ഥി. സിവില്&#x200d; സര്&#x200d;വ്വീസില്&#x200d; എസ്.എസ്.എല്&#x200d;.സി പരീക്ഷ മാര്&#x200d;ക്ക് വലിയ ഘടകമല്ലെന്ന് പറയുന്നു ഈ യുവ ഐ.എ.സുകാരന്&#x200d;.</p>
<p><strong>ഐ.എ.എസ് പ്രതീക്ഷ?</strong></p>
<p>ഐ.എ.എസ് എന്ന സ്വപ്‌നത്തിനു സ്‌കൂള്&#x200d; അധ്യാപകന്&#x200d; കൂടിയായ എന്റെ ഉപ്പയാണ് പ്രധാനമായും പ്രചോദനം നല്&#x200d;കിയത്. കലക്ടര്&#x200d; എന്ന പദം ഞാന്&#x200d; ആദ്യമായി കേട്ടത് പിതാവില്&#x200d; നിന്നാണ്. സ്‌കൂളില്&#x200d; പഠിക്കുന്ന സമയം പിതാവ് എന്നോട് പതിവായി കലക്ടര്&#x200d; ആവണം എന്ന് പറയുമായിരുന്നു. പത്താം തരത്തില്&#x200d; സയന്&#x200d;സില്&#x200d; മാര്&#x200d;ക്ക് കുറഞ്ഞപ്പോള്&#x200d; ഹ്യൂമാനിറ്റിസ് ആയിരുന്നു തിരഞ്ഞെടുത്തത്. ഹ്യൂമാനിറ്റീസ് സിവില്&#x200d; സര്&#x200d;വീസിനു ഉപകരിക്കും എന്ന അറിവ് അന്നേ കിട്ടിയതും പ്രചോദിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കലക്ടര്&#x200d; ആയിരുന്ന പി.ബി സലീം ഐ.എ.എസ് ഉള്&#x200d;പ്പെടെയുള്ളവരുടെ സേവനപ്രവര്&#x200d;ത്തനങ്ങളും സ്വാധീനിച്ചിട്ടുണ്ട്.</p>
<p><strong>മാതൃഭാഷ പകര്&#x200d;ന്ന ആത്മവിശ്വാസം.</strong></p>
<p>മലയാളത്തിന് മുമ്പ് തെരഞ്ഞെടുത്ത ഐഛിക വിഷയം എന്നെ സംബന്ധിച്ച് കഠിനമായിരുന്നു. എന്നാല്&#x200d; മലയാളത്തിലേക്ക് മാറിയതോടെ ആത്മവിശ്വാസമായി. മലയാളം ഐശ്ചിക വിഷയമായി തെരഞ്ഞെടുത്ത സുഹൃത്തുക്കളുടെ വിജയമാണ് എനിക്ക് പ്രേരണയായത്. സിലബസ് പരിശോധനയില്&#x200d; മലയാളം ഗുണം ചെയ്യുമെന്ന് ബോധ്യമായി. അറിയുന്ന ഭാഷയായതിനാല്&#x200d; എളുപ്പത്തില്&#x200d; കൈപ്പിടിയിലൊതുക്കാനും നല്ല മാര്&#x200d;ക്ക് വാങ്ങാനും കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. കുറേ പേപ്പറുകള്&#x200d; പഠിക്കാനുള്ള സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; താല്പര്യമുള്ള വിഷയം എടുക്കുന്നത് പഠനത്തിന്റെ സാധ്യതകള്&#x200d; വര്&#x200d;ദ്ധിപ്പിക്കും. പഠനപ്രക്രിയകളെ അത് കൂടുതല്&#x200d; എളുപ്പമാക്കുകയും ചെയ്യും.</p>
<p><strong>സിവില്&#x200d; സര്&#x200d;വീസിലെ ഐഛിക വിഷയങ്ങള്&#x200d;.</strong></p>
<p>അഗ്രികള്&#x200d;ച്ചര്&#x200d;, വെറ്ററിനറി സയന്&#x200d;സ്, നരവംശശാസ്ത്രം, സസ്യശാസ്ത്രം, കെമിസ്ട്രി, സിവില്&#x200d; എഞ്ചിനീയറിംഗ്, കൊമേഴ്സ് ആന്റ് അക്കൗണ്ടന്&#x200d;സി, സാമ്പത്തികശാസ്ത്രം, ഇലക്ട്രിക്കല്&#x200d; എഞ്ചിനീയറിംഗ്, ജോഗ്രഫി, ജിയോളജി, ഹിസ്റ്ററി, ലോ, മാനേജ്‌മെന്റ്, ഗണിതം, മെക്കാനിക്കല്&#x200d; എഞ്ചിനീയറിംഗ്, മെഡിക്കല്&#x200d; സയന്&#x200d;സ്, ഫിലോസഫി, ഫിസിക്‌സ്, പൊളിറ്റിക്കല്&#x200d; സയന്&#x200d;സ്, ഇന്റര്&#x200d;നാഷണല്&#x200d; റിലേഷന്&#x200d;സ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്&#x200d;, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങി ഇരുപതിലധികം ഐശ്ചിക വിഷയങ്ങലാണുള്ളത്. അതേസമയം പൊതുവേ ഹിസ്റ്ററി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്&#x200d;, ആന്ത്രോപ്പോളജി, ജോഗ്രഫി, ലിറ്ററേച്ചര്&#x200d; മുതലായ വിഷയങ്ങളാണ് വിദ്യാര്&#x200d;ത്ഥികള്&#x200d; കൂടുതലായും തെരഞ്ഞെടുക്കുന്നത്. മലയാളം, കന്നഡ, എഞ്ചിനീയറിംഗ് വിഷയങ്ങള്&#x200d; തെരഞ്ഞെടുക്കുന്നവരും കുറവല്ല.</p>
<p><strong>ഐഛിക വിഷയത്തിലെ തെരഞ്ഞെടുപ്പ്</strong></p>
<p>പ്രധാനമായും ശ്രദ്ധിക്കണ്ടത് മൂന്ന് കാര്യങ്ങളാണ്. എഴുതിയാല്&#x200d; പാസാവുമോയെന്നും മുന്&#x200d;പ് ജയിച്ചവര്&#x200d; മാര്&#x200d;ക്ക് സ്‌കോര്&#x200d; ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കണം. വിഷയം പഠിപ്പിച്ചു തരാന്&#x200d; ആളുകളുണ്ടോ എന്ന് ഉറപ്പു വരുത്തണം. ഏറ്റവും പ്രധാനം വിഷയത്തോടുള്ള സ്വന്തം താല്പര്യമാണ്. സിലബസും മുന്&#x200d;കാല ചോദ്യപേപ്പറുകളും പരിശോധിച്ചാല്&#x200d; സാധ്യതകള്&#x200d; മനസ്സിലാവും.</p>
<p><strong>ടെന്&#x200d;ഷന്&#x200d; എങ്ങിനെ മറികടക്കാം?.</strong></p>
<p>ടെന്&#x200d;ഷന്&#x200d; മറികടക്കാനുള്ള ഒറ്റമൂലി ഒന്നുമില്ല. ഇതൊരു പരീക്ഷയാണെന്നും അതിലെ ജയപരാജയങ്ങള്&#x200d; അല്ല ജീവിതം നിര്&#x200d;ണയിക്കുന്ന ഘടകങ്ങള്&#x200d; എന്നും മനസ്സിലാക്കിയാല്&#x200d; ടെന്&#x200d;ഷന്&#x200d; മറികടക്കാം. പക്ഷെ ചെറിയ പ്രായത്തില്&#x200d; ഇതു മനസിലാക്കുന്നവര്&#x200d; നന്നേ കുറവായിരിക്കും. ടെന്&#x200d;ഷന്&#x200d; മറികടക്കുക എന്നതിനുള്ള ഒരു വഴി നന്നായി പഠിക്കുക എന്നതാണ്. ഒപ്പം മുന്&#x200d;കാലത്തെ ചോദ്യപേപ്പറുകള്&#x200d; പരമാവധി കലക്ട് ചെയ്ത് പഠിക്കുന്നതും മോക് ടെസ്റ്റുകളിലും മോക് ഇന്റര്&#x200d;വ്യൂകളിലും പങ്കെടുക്കുന്നതും ആത്മവിശ്വാസം വര്&#x200d;ധിപ്പിക്കും.</p>
<p><strong>എന്&#x200d;.സി.ഇ.ആര്&#x200d;.ടി പുസ്തകങ്ങളുടെ പ്രാധാന്യം.</strong></p>
<p>എന്&#x200d;.സി.ഇ.ആര്&#x200d;.ടി ബുക്കുകള്&#x200d; സിവില്&#x200d; സര്&#x200d;വീസ് പരീക്ഷാ തയ്യാറെടുപ്പിന്റെ ഒരു പ്രധാന ഭാഗമാണ്. പരീക്ഷക്ക് മുമ്പ് ശക്തമായ അടിത്തറ ഉണ്ടാക്കാന്&#x200d; ഇത് സഹായിക്കുന്നു. സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കായി രൂപകല്&#x200d;പ്പന ചെയ്തതാണെങ്കിലും, പ്രിലിമിനറികള്&#x200d;ക്കും മെയിന്&#x200d;സിനും വേണ്ടിയുള്ള യു.പി.എസ്.സി സിലബസിലെ ഏറ്റവും പ്രധാനപ്പെട്ട ചില ഭാഗങ്ങള്&#x200d; എന്&#x200d;.സി.ഇ.ആര്&#x200d;.ടി പുസ്തകങ്ങളിലുണ്ട്. ഐ.എ.എസ് ടോപ്പര്&#x200d;മാരും പരീക്ഷാ വിദഗ്ധരും ശുപാര്&#x200d;ശ ചെയ്യുന്ന പുസ്തകങ്ങളാണിത്. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയുടെ അടിത്തറ തന്നെ എന്&#x200d;.സി.ഇ.ആര്&#x200d;.ടി പുസ്തകങ്ങളാണ്. അതില്&#x200d; നിന്നും നിരവധി ചോദ്യങ്ങള്&#x200d; വരാറുണ്ട്.</p>
<p><strong>സ്റ്റഡി പ്ലാന്&#x200d;</strong></p>
<p>ഒരു വര്&#x200d;ഷത്തിനുള്ളിലോ അതിനു ശേഷമാണോ പരീക്ഷ എഴുതുന്നത് എന്നതിനനുസരിച്ചാണ് പ്ലാന്&#x200d; തയ്യാറാക്കേണ്ടത്. സിലബസ് പൂര്&#x200d;ണമായും വായിക്കുക, മുന്&#x200d;കാല ചോദ്യപേപ്പറുകളുടെ സഹായത്തോടെ അവ റിവൈസ് ചെയ്യുക, പരമാവധി മോക് ടെസ്റ്റില്&#x200d; പങ്കാളിയാവുക, പഠനത്തിന് കൃത്യമായ സമയക്രമീകരണം പാലിക്കുക. ശരാശരി വിദ്യാര്&#x200d;ത്ഥിക്ക് ചുരുങ്ങിയത് രണ്ടു വര്&#x200d;ഷം വേണ്ടിവരും. കുറഞ്ഞ സമയം കൊണ്ട് പാസായവര്&#x200d; ചുരുക്കമാണ്.</p>
<p>സിവില്&#x200d; സര്&#x200d;വീസ് എത്ര ഭാഷകളില്&#x200d; എഴുതാം.</p>
<p>ഭരണ ഘടനയുടെ എട്ടാം ഷെഡ്യുളില്&#x200d; പരാമര്&#x200d;ശിക്കുന്ന 22ഓളം ഭാഷകളില്&#x200d; പരീക്ഷ എഴുതാം. മലയാളത്തില്&#x200d; എഴുതാന്&#x200d; കഴിയും. അത്യാവശ്യം നന്നായി ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്നവര്&#x200d; ഇംഗ്ലീഷില്&#x200d; എഴുതുന്നതാണ് അഭികാമ്യം.</p>
<p><strong>കറന്റ് അഫേഴ്‌സ് പഠനരീതികള്&#x200d;.</strong></p>
<p>രാജ്യത്ത് പ്രചാരത്തിലുള്ള ഒരു ദേശീയ ഇംഗ്ലീഷ് പത്രമെങ്കിലും പതിവായി വായിക്കണം. വായിക്കുന്ന പ്രധാന കാര്യങ്ങള്&#x200d; നോട്ടു ചെയ്തു വെച്ചാല്&#x200d; പിന്നീട് ഉപകരിക്കും. മാഗസിനുകള്&#x200d;, വീഡിയോകള്&#x200d; ഉപയോഗപെടുത്താം. എല്ലാം പരക്കെ പഠിക്കുന്നതിനു പകരം ഒന്നില്&#x200d; കേന്ദ്രീകരിക്കണം. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്&#x200d;ക്ക് ഒഴിച്ചുനിര്&#x200d;ത്താന്&#x200d; പറ്റാത്തതാണ് കറന്റ് അഫയേഴ്‌സ് പഠനം. പ്രിലിമിനറി പേപ്പറിലെ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളിലും മെയിന്&#x200d; പരീക്ഷയിലെ വിവരണാത്മക ചോദ്യങ്ങളിലും കറന്റ് അഫയേഴ്‌സ് പഠനം സഹായിക്കും. സമകാലിക സംഭവങ്ങളില്&#x200d; നിന്നുള്ള ചോദ്യങ്ങള്&#x200d; പേഴ്‌സണാലിറ്റി ടെസ്റ്റിലും ഉള്&#x200d;പ്പെടും.</p>
<p><strong>സിവില്&#x200d; സര്&#x200d;വീസ് നിയമനങ്ങളിലെ സംവരണം.</strong></p>
<p>ഇന്ത്യന്&#x200d; സമൂഹത്തില്&#x200d; പിന്നാക്കം നില്&#x200d;ക്കുന്ന വിഭാഗങ്ങളെ ഉയര്&#x200d;ത്തുന്നതിനാണ് സംവരണം ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്. യു.പി.എസ്.സി പരീക്ഷ ഉള്&#x200d;പ്പെടെ വിവിധ മത്സര പരീക്ഷകളിലും ജോലികളിലും സംവരണം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി 15 ശതമാനം, പട്ടിക വര്&#x200d;ഗം 7.5 ശതമാനം, ഒ.ബി.സി 27 ശതമാനം, സാമ്പത്തികമായി പിന്നോക്കം നില്&#x200d;ക്കുന്ന വിഭാഗങ്ങള്&#x200d; 10 ശതമാനം, ഭിന്നശേഷിക്കാര്&#x200d; 4 ശതമാനം എന്നിങ്ങനെയാണ് സിവില്&#x200d; സര്&#x200d;വീസിലെ സംവരണം. അപേക്ഷ പ്രായപരിധി, അപേക്ഷ ഫീസ്, പരീക്ഷ അവസരങ്ങളുടെ എണ്ണം തുടങ്ങിയ കാര്യത്തില്&#x200d; ഈ വിഭാഗങ്ങള്&#x200d;ക്ക് ഇളവ് ലഭിക്കും.</p>
<p><strong>ത്രിപുര വിശേഷങ്ങള്&#x200d;?</strong></p>
<p>ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും കേരളത്തോട് സാമ്യമുള്ള സംസ്ഥാനമണ് ത്രിപുര. വടക്കുകിഴക്കന്&#x200d; സംസ്ഥാനം എന്ന നിലക്കുള്ള ഭൂമിശാസ്ത്രപരമായ പരിമിതികള്&#x200d; കാരണം സാമ്പത്തികമായും വികസനകാര്യത്തിലും താരതമ്യേന പിന്നിലാണ്. ബംഗ്ലാദേശുമായി മൂന്ന് അതിര്&#x200d;ത്തികളും പങ്കിടുന്ന ഇന്ത്യയുടെ കിഴക്കേ അറ്റമാണ് ഈ നാട്. കടലില്ലാത്ത സംസ്ഥാനം. അരക്കോടിയില്&#x200d; താഴെ മാത്രമാണ് ജനസംഖ്യ. അതേസമയം ഒരു ഐ.എ.എസ് ഓഫീസര്&#x200d; എന്ന രീതിയില്&#x200d; ജോലി ചെയ്യാന്&#x200d; വലിയ സാധ്യതയുള്ള ഒരു നാട് കൂടിയാണ്. ജനങ്ങളെ സേവിക്കാനും അവരുടെ പുരോഗതിക്കായി നിരവധി കാര്യങ്ങള്&#x200d; ചെയ്യാനും അവസരം ലഭിക്കും.</p>
<p><strong>അര്&#x200d;ജന്റീന ഫാന്&#x200d;?</strong></p>
<p>ഏറ്റവും ഇഷ്ടപ്പെട്ട കളിയാണ് ഫുട്ബാള്&#x200d;. നന്നേ ചെറുപ്പത്തിലേ കാല്&#x200d;പന്തുകളിയോടെയുള്ള ആ ഇഷ്ടം മറ്റെല്ലാ മലപ്പുറത്തുകാരെയും പോലെ കൂടെ കൂടിയിരുന്നു. കളിമികവില്&#x200d; ഞാന്&#x200d; പക്ഷെ ശരാശരിയായിരുന്നു. ഏറ്റവും മികച്ച 11 പേരെ പ്ലേയിംഗ് ഇലവനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെ ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങാനുള്ള ഏക വഴി കോച്ചോ മാനേജറോ ആവുക എന്നാണെന്ന് തിരച്ചറിഞ്ഞു. നാട്ടിലും പിന്നീട് ഫറൂഖ് കോളജിലും ഡല്&#x200d;ഹി ജാമിയയിലും ഇങ്ങനെ ഫുട്ബാള്&#x200d; മാനേജറായി പല ഗ്രൗണ്ടുകളില്&#x200d; ജഴ്‌സിയണിഞ്ഞിട്ടുണ്ട്. എന്റെ കൂടെ പഠിച്ചവരില്&#x200d; പലരും പിന്നീട് സന്തോഷ് ട്രോഫിയിലും രാജ്യത്തെ മികച്ച ക്ലബുകളിലും പന്തുതട്ടിയിട്ടുണ്ട്. ഇഷ്ട ടീം എക്കാലവും അര്&#x200d;ജന്റീനയും താരം മെസിയുമാണ്. ഇത്തവണത്തെ ഖത്തര്&#x200d; ലോകകപ്പില്&#x200d; മെസി കപ്പില്&#x200d; മുത്തമിട്ടപ്പോള്&#x200d; സിവില്&#x200d; സര്&#x200d;വ്വീസ് നേടിയ സന്തോഷം പോലെയൊരു ആഹ്ലാദമാണുണ്ടായത്.</p>
<p><strong>സിവില്&#x200d; സര്&#x200d;വീസിലെ വിവിധ സര്&#x200d;വീസുകള്&#x200d;</strong></p>
<p>ഇന്ത്യന്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസ് (ഐഎഎസ്), ഇന്ത്യന്&#x200d; പോലീസ് സര്&#x200d;വീസ് (ഐ.പി.എസ്),<br />
ഇന്ത്യന്&#x200d; ഫോറിന്&#x200d; സര്&#x200d;വീസ് (ഐ.എഫ്.എസ്), തുടങ്ങിയ സര്&#x200d;വ്വീസുകള്&#x200d;ക്കൊപ്പം ഇന്ത്യന്&#x200d; ഫോറസ്റ്റ് സര്&#x200d;വീസ് (ഐ.എഫ്.ഒ.എസ്), ഇന്ത്യന്&#x200d; ഓഡിറ്റ് ആന്&#x200d;ഡ് അക്കൗണ്ട്‌സ് സര്&#x200d;വീസ് (ഐ.എ.എ.എസ്), ഇന്ത്യന്&#x200d; കമ്മ്യൂണിക്കേഷന്&#x200d; ഫിനാന്&#x200d;സ് സര്&#x200d;വീസസ് (ഐ.സി.എഫ്.എസ്), ഇന്ത്യന്&#x200d; പോസ്റ്റല്&#x200d; സര്&#x200d;വീസ് (ഐ.പി.ഒ.എസ്), ഇന്ത്യന്&#x200d; റെയില്&#x200d;വേ ട്രാഫിക് സര്&#x200d;വീസ് (ഐ.ആര്&#x200d;.ടി.എസ്), ഇന്ത്യന്&#x200d; റവന്യൂ സര്&#x200d;വീസ് (ഐ.ആര്&#x200d;.എസ്), റെയില്&#x200d;വേ സംരക്ഷണ സേന (ആര്&#x200d;പിഎഫ്), ഇന്ത്യന്&#x200d; സിവില്&#x200d; അക്കൗണ്ട്‌സ് സര്&#x200d;വീസ് (ഐ.സി.എ.എസ്), ഇന്ത്യന്&#x200d; റെയില്&#x200d;വേ അക്കൗണ്ട്‌സ് സര്&#x200d;വീസ് (ഐ.ആര്&#x200d;.എ.എസ്), ഇന്ത്യന്&#x200d; റെയില്&#x200d;വേ പേഴ്‌സണല്&#x200d; സര്&#x200d;വീസ് (ഐ.ആര്&#x200d;.പി.എസ്), ഇന്ത്യന്&#x200d; ട്രേഡ് സര്&#x200d;വീസ് (ഐ.ടി.എസ്), ഇന്ത്യന്&#x200d; കോര്&#x200d;പ്പറേറ്റ് ലോ സര്&#x200d;വീസ് (ഐ.സി.എല്&#x200d;.എസ്), ഇന്ത്യന്&#x200d; ഡിഫന്&#x200d;സ് അക്കൗണ്ട്‌സ് സര്&#x200d;വീസ് (ഐ.ഡി.എ.എസ്), ഇന്ത്യന്&#x200d; ഡിഫന്&#x200d;സ് എസ്റ്റേറ്റ് സര്&#x200d;വീസ് (ഐ.ഡി.ഇ.എസ്), ഇന്ത്യന്&#x200d; ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; സര്&#x200d;വീസ് (ഐ.ഐ.എസ്), ഇന്ത്യന്&#x200d; ഓര്&#x200d;ഡനന്&#x200d;സ് ഫാക്ടറി സര്&#x200d;വീസ് (ഐ.ഒ.എഫ്.എസ്).</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/back-bench-is-not-a-bad-bench-mohammad-sajjad-p-ias.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലക്ടര്&#x200d; ഒറ്റയാള്&#x200d; പട്ടാളമല്ല- ഡോ. രേണു രാജ് ഐ.എ.എസ്</title>
		<link>https://www.chandrikadaily.com/111dr-denu-raj-ias-interview.html</link>
					<comments>https://www.chandrikadaily.com/111dr-denu-raj-ias-interview.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 26 Jun 2023 02:49:05 +0000</pubDate>
				<category><![CDATA[Interviews]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[dr. renu raj ias]]></category>
		<category><![CDATA[interview]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261445</guid>

					<description><![CDATA[കേരളത്തിന്റെ പച്ചപ്പ് നിലനിര്&#x200d;ത്താനുള്ള പോരാട്ടത്തില്&#x200d; മലയാളിയുടെ കയ്യടി നേടി സര്&#x200d;വ്വീസില്&#x200d; വരവറിയിച്ച ഐ.എ.എസുകാരി]]></description>
										<content:encoded><![CDATA[<p><strong>പി. ഇസ്മായില്&#x200d;</strong></p>
<p>കേരളത്തിന്റെ പച്ചപ്പ് നിലനിര്&#x200d;ത്താനുള്ള പോരാട്ടത്തില്&#x200d; മലയാളിയുടെ കയ്യടി നേടി സര്&#x200d;വ്വീസില്&#x200d; വരവറിയിച്ച ഐ.എ.എസുകാരി. സ്‌റ്റെതസ്‌കോപ്പുമായി സിവില്&#x200d; സര്&#x200d;വ്വീസ് പടവുകളിലേക്ക് ഒന്നാമൂഴത്തില്&#x200d; തന്നെ രണ്ടാം റാങ്കിന്റെ തിളക്കവുമായി നടന്നുകയറിയ പ്രതിഭ. എറണാകുളം അസിസ്റ്റന്റ് കലക്ടര്&#x200d;, തൃശൂര്&#x200d; സബ്കലക്ടര്&#x200d;, ദേവീകുളം സബ് കലക്ടര്&#x200d;, കേന്ദ്ര പട്ടികവര്&#x200d;ഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി സ്റ്റാഫ് ഓഫീസര്&#x200d;, നഗരകാര്യ വകുപ്പ് ഡയറക്ടര്&#x200d; തുടങ്ങിയ പദവികള്&#x200d;, ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളില്&#x200d; കലക്ടര്&#x200d;.</p>
<p><strong>സിവില്&#x200d; സര്&#x200d;വീസ് പരീക്ഷ ഒരു യാത്രയായി മാറുന്നത്?</strong></p>
<p>ജൂണില്&#x200d; ആരംഭിക്കുന്ന പ്രിലിമിനറിയും ഡിസംബര്&#x200d; ജനുവരി മാസങ്ങളിലായി നടക്കുന്ന മെയിന്&#x200d;സും ഏപ്രില്&#x200d; മെയ് മാസങ്ങളിലെ അഭിമുഖവും ജൂലൈയിലെ റിസള്&#x200d;ട്ടും വരെ ഒരു വര്&#x200d;ഷം നീണ്ടു നില്&#x200d;ക്കുന്ന വിവിധഘട്ടങ്ങളിലെ പരീക്ഷാ തയ്യാറെടുപ്പുകള്&#x200d; കൗതുകകരമായ ഒരു യാത്രയാണ്. യാത്രയില്&#x200d; പോകേണ്ട സ്ഥലങ്ങളെകുറിച്ചും സഞ്ചരിക്കേണ്ട വഴികളെ കുറിച്ചും കൃത്യമായ ധാരണ ആവശ്യമാണ്. ലക്ഷ്യത്തിലേക്കുള്ള ഏറ്റവും അനുയോജ്യവും സുഗമവുമായ വഴി തെരഞ്ഞെടുക്കാനായാലേ യാത്ര യഥാസമയത്ത് ലക്ഷ്യസ്ഥാനത്തെത്തൂ. പലയിടങ്ങളിലും വഴി ചോദിക്കേണ്ട സാഹചര്യത്തില്&#x200d; മുന്&#x200d;നടന്നവരുടെ അനുഭവങ്ങള്&#x200d; നമുക്ക് വഴികാട്ടിയാവും. സിവില്&#x200d; സര്&#x200d;വീസിനെ കുറിച്ച് അറിവുള്ളവരും മുമ്പ് ആ വഴിയില്&#x200d; സഞ്ചരിച്ചവരോടുമാണ് ഉപദേശം തേടേണ്ടത്. കൃത്യമായ വഴിയറിയാത്തവര്&#x200d; നല്&#x200d;കുന്ന വിവരങ്ങള്&#x200d; നമ്മുടെ വഴി തെറ്റിച്ചേക്കും. അതുപോലെ തന്നെയാണ് സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയും. കൃത്യമായ തയ്യാറെടുപ്പുകളുമായി നടത്തുന്ന യാത്ര പോലെയാണത്. വ്യക്തമായ ലക്ഷ്യബോധം സിവില്&#x200d; സര്&#x200d;വീസ് പരീക്ഷക്ക് അനിവാര്യമാണ്. യാത്ര രസകരമാക്കുന്നത് മനോഹരമായ കാഴ്ചകളും അനുഭവങ്ങളുമാണ്. യാത്രയിലേതുപോലെ പുതിയ അറിവുകളും സൗഹൃദങ്ങളും പ്രദാനം ചെയ്യുനതിനാലാണ് സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയും യാത്രയായി മാറുന്നത്.</p>
<p><strong>വിജയ രഹസ്യം?</strong></p>
<p>കൂടുതല്&#x200d; സമയം പഠിക്കുന്നത് കൊണ്ട് സിവില്&#x200d; സര്&#x200d;വീസ് പരീക്ഷ പാസാവണമെന്നില്ല. ചിട്ടയായ തയ്യാറെടുപ്പാണ് പ്രധാനം. സൂര്യന് കീഴിലെ എല്ലാ വിഷയങ്ങളും പഠിക്കുകയെന്നത് സാധ്യമല്ല. ഗ്രാജുവേഷന്&#x200d; കഴിഞ്ഞ ഒരാള്&#x200d;ക്ക് പരമാവധി ഒരു വര്&#x200d;ഷത്തില്&#x200d; താഴെ മാത്രമാണ് പരീക്ഷക്കൊരുങ്ങാന്&#x200d; സമയം ലഭിക്കുക. ഈ സമയത്തിനുള്ളില്&#x200d; എന്ത് പഠിക്കണം എന്ന് കൃത്യമായി മനസ്സിലാക്കി അതില്&#x200d; ഫോക്കസ് ചെയ്യണം. ഹാര്&#x200d;ഡ് വര്&#x200d;ക്കിനെക്കാളും സ്മാര്&#x200d;ട്ട് വര്&#x200d;ക്കാണ് ഗുണം ചെയ്യുക. പരീക്ഷക്ക് സമാനമായി എഴുതി പഠിക്കുന്നതും അഭിമുഖത്തിന് മുന്നൊരുക്കമായി മോക് ഇന്റര്&#x200d;വ്യൂവില്&#x200d; പങ്കാളികളാവുന്നതും വഴി എളുപ്പമാക്കും. പഠിക്കുന്നതിനും വായിക്കുന്നതിനുമപ്പുറം ഏത് വിഷയത്തിലും സ്വന്തമായ കാഴ്ചപാടുകള്&#x200d; വളര്&#x200d;ത്തി എടുക്കുന്നതും സിവില്&#x200d; സര്&#x200d;വീസിലേക്കുളള ദൂരം കുറയ്ക്കും.</p>
<p><strong>ഐഛിക വിഷയം മലയാളമായതിന് പിന്നില്&#x200d;?</strong></p>
<p>സിവില്&#x200d; പരീക്ഷ എഴുതിയത് ഇംഗ്ലീഷിലാണെങ്കിലും ഐഛിക വിഷയമായി തെരഞ്ഞെടുത്തത് മലയാളമായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നതിനാല്&#x200d; മലയാളം കൂടുതലായി പഠിക്കാന്&#x200d; അവസരം കുറവായിരുന്നു. പത്താം തരം വരെ ഒരു വിഷയം മാത്രമാണ് മലയാളത്തില്&#x200d; പഠിച്ചത്. പ്ലസ്ടുവില്&#x200d; ഹിന്ദിയാണ് തെരഞ്ഞെടുത്തത്. എം.ബി.ബി.എസില്&#x200d; ഭാഷാപഠനം ആവശ്യവുമുണ്ടായിരുന്നില്ല. എന്നാലും ഈ പരിമിതികളെ മറികടക്കാനായത് ചെറുപ്പം മുതലേ തുടര്&#x200d;ന്നുപോന്നിരുന്ന മലയാള പുസ്തകങ്ങളോടുള്ള ചങ്ങാത്തമാണ്. നല്ല വായനയും ചെറിയ രീതിയില്&#x200d; എഴുത്തും വശമുണ്ടായിരുന്നതിനാല്&#x200d; നന്നായി ശോഭിക്കാന്&#x200d; കഴിയുമെന്ന ആത്മവിശ്വാസം കൊണ്ടാണ് മലയാളം തെരഞെടുത്തത്.</p>
<p><strong>പത്രവായന ശീലിച്ചതും ഉപകരിച്ചതും?</strong></p>
<p>പത്രം മുഴുവനായും കൃത്യമായും മുടങ്ങാതെയും വായിക്കുന്ന ശീലം അച്ഛനുണ്ടായിരുന്നു. അമ്മയും പുസ്തകങ്ങളും ലേഖനങ്ങളും വായിക്കാറുണ്ടായിരുന്നു. പത്രം വായിക്കാന്&#x200d; ഇരുവരും പ്രോത്സാഹിപ്പിച്ചിരുന്നു. സ്‌കൂള്&#x200d; തലത്തില്&#x200d; പഠിക്കുമ്പോള്&#x200d; സാധാരണ രീതിയിലുള്ള വായനയാണ് നടന്നിരുന്നത്. കോളജില്&#x200d; എത്തിയതിന് ശേഷമാണ് ആഴത്തിലുള്ള പത്രവായന ശീലിച്ചത്. ചുറ്റുപാടുകളും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പത്രവായനയില്&#x200d; നിന്ന് ലഭിച്ചിരുന്നു. ഇംഗ്ലീഷ് &#8211; മലയാളം പത്രങ്ങളിലെ എഡിറ്റോറിയലുകളും ലേഖനങ്ങളും പരീക്ഷക്ക് ഉപകരിച്ചിട്ടുണ്ട്. സിവില്&#x200d; സര്&#x200d;വീസ് തയ്യാറെടുപ്പില്&#x200d; പത്രവായനക്ക് വലിയ പ്രാധാന്യമുണ്ട്. ലോക്കല്&#x200d; ന്യൂസുകളോ സെന്&#x200d;സേഷനല്&#x200d; വാര്&#x200d;ത്തകളോ അത്തരം ചിത്രങ്ങളോ സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷക്ക് പ്രധാനപ്പെട്ടവയല്ല. സര്&#x200d;ക്കാരിന്റെ വിവിധ പോളിസികള്&#x200d;, പ്രോജക്ടുകള്&#x200d;, സാമൂഹിക ചലനങ്ങള്&#x200d;, രാഷ്ട്രങ്ങള്&#x200d; തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്&#x200d; തുടങ്ങിയ കാര്യങ്ങളാണ് പത്രവായനയില്&#x200d; ശ്രദ്ധിക്കേണ്ടത്.</p>
<p><strong>അഭിമുഖം; അനുഭവം?</strong></p>
<p>ചോദ്യവും ഉത്തരവും എന്ന ശൈലിയിലുള്ള മറ്റു ഇന്റര്&#x200d;വ്യൂകളില്&#x200d; നിന്നും വിഭിന്നമാണ് സിവില്&#x200d; സര്&#x200d;വീസിലെ അഭിമുഖം. പ്രിലിംസ് &#8211; മെയിന്&#x200d;സ് പരീക്ഷകളില്&#x200d; നമ്മുടെ അറിവ് പരീക്ഷിച്ചു കഴിഞ്ഞതിനാല്&#x200d; ഇന്റര്&#x200d;വ്യൂവില്&#x200d; നമ്മുടെ വ്യക്തിത്വമാണ് അളക്കപെടുക. ചെറിയ പ്രായത്തില്&#x200d; തന്നെ സമൂഹത്തിലെ വലിയ പദവിയിലേക്ക് ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; യോഗ്യരാണോ എന്നാണ് യു.പി.എസ്.സി പരിശോധിക്കുന്നത്. അത് കൊണ്ട് തന്നെ പക്വതയും സമൂഹത്തിലെ എല്ലാ വിഭാഗത്തില്&#x200d; പെട്ടവരോടും നിഷ്പക്ഷമായി ഇടപെടാന്&#x200d; കഴിവുണ്ടോയെന്നും പ്രതിസന്ധി ഘട്ടത്തില്&#x200d; മികച്ച പരിഹാരം നിര്&#x200d;ദേശിക്കാനുള്ള കാര്യശേഷിയുണ്ടോ എന്നുമാണ് പരീക്ഷാ ബോര്&#x200d;ഡ് അംഗങ്ങള്&#x200d; നോക്കാറുളളത്. ചോദ്യങ്ങള്&#x200d; മനസിലാക്കി ഉത്തരങ്ങള്&#x200d; പറയാനാണ് ശ്രമിക്കേണ്ടത്. അറിയില്ല എന്ന് പറയുന്നതിന് പകരം വിഷയത്തെക്കുറിച്ച് അറിയുമെന്ന പ്രകടനപരത തിരിച്ചടിയാവും. സത്യസന്ധമായി ചോദ്യങ്ങളോട് പ്രതികരിക്കുക എന്നത് പ്രധാനമാണ്. മുക്കാല്&#x200d; മണിക്കൂര്&#x200d; മാത്രം നീളുന്ന ഒരു അഭിമുഖത്തില്&#x200d; വലിയ ഉത്തരവാദിത്വം നിര്&#x200d;വ്വഹിക്കാനുള്ള പ്രാപ്തി നമുക്കുണ്ടോ എന്നതാണ് പ്രധാനമായും പരിഗണിക്കുക. എന്നെ സംബന്ധിച്ച് അഭിമുഖം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു.</p>
<p><strong>ബയോഡാറ്റയില്&#x200d; നിന്നുള്ള ചോദ്യസാധ്യതകള്&#x200d;?</strong></p>
<p>ഇന്റര്&#x200d;വ്യൂ ബോര്&#x200d;ഡിന് മുന്നിലുള്ള ബയോഡാറ്റയാണ് പരീക്ഷാര്&#x200d;ത്ഥിയെക്കുറിച്ചുള്ള പ്രാഥമികമായ വിവരം. ഉദ്യോഗാര്&#x200d;ത്ഥി യു.പി.എസ്.സി ബോര്&#x200d;ഡിന് സമര്&#x200d;പ്പിക്കുന്ന ഈ ബയോഡാറ്റയുടെ അടിസ്ഥാനത്തില്&#x200d; നിന്നാണ് പ്രധാനമായും ചോദ്യങ്ങള്&#x200d; തുടങ്ങുന്നത്. പരീക്ഷാര്&#x200d;ത്ഥിയുടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം സത്യസന്ധമായി വേണം ബയോഡാറ്റയില്&#x200d; ഉള്&#x200d;ക്കൊള്ളിക്കാന്&#x200d;. പഠിച്ച വിദ്യാലയങ്ങള്&#x200d;, കോളജുകള്&#x200d;, തെരഞ്ഞെടുത്ത വിഷയം, ഹോബികള്&#x200d;, കുടുംബം, ആഗ്രഹങ്ങള്&#x200d; തുടങ്ങിയ കാര്യങ്ങള്&#x200d; കൃത്യമായി വിവരിക്കണം. നല്&#x200d;കിയ വിവരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവേണ്ടത് അത്യാവശ്യമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ബയോഡാറ്റ നൂറുശതമാനം സത്യസന്ധമായിരിക്കണം. ഇല്ലാത്ത കാര്യങ്ങളെപറ്റി എഴുതിയാല്&#x200d;, അതേക്കുറിച്ചുള്ള ആഴത്തിലുള്ള ചോദ്യങ്ങളെ നേരിടാന്&#x200d; എത്ര മുന്&#x200d;കരുതലെടുത്താലും നമുക്ക് കഴിയാതെ വരും.</p>
<p><strong>എസ്സേ പേപ്പര്&#x200d; മികവുറ്റതാക്കാനുള്ള മാര്&#x200d;ഗങ്ങള്&#x200d;?</strong></p>
<p>എസ്സേ എഴുത്ത് ഒരു കലയാണ്. പരീക്ഷാര്&#x200d;ത്ഥിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ധ്യത്തിന് പ്രാധാന്യം ലഭിക്കുന്ന പേപ്പര്&#x200d; കൂടിയാണിത്. നേരത്തേ 250 മാര്&#x200d;ക്കിനുള്ള എസ്സേക്ക് ഒരു വിഷയമാണ് ഉണ്ടായിരുന്നത്. ചില വര്&#x200d;ഷങ്ങളില്&#x200d; രണ്ടോ മൂന്നോ വിഷയങ്ങളായി വിഭജിക്കാറുണ്ട്. ചോദ്യം കണ്ടാലുടന്&#x200d; എഴുതുന്നതിന് പകരം ചോദ്യത്തെക്കുറിച്ച് അപഗ്രഥനം ചെയ്ത് മനസ്സില്&#x200d; ഒരാശയം രൂപപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. കുറേയേറെ എഴുതിയത് കൊണ്ട് കൂടുതല്&#x200d; മാര്&#x200d;ക്ക് കിട്ടണമെന്നില്ല. അടുക്കും ചിട്ടയോടും ഓരോ പാരഗ്രാഫാക്കി ആശയങ്ങളുടെ തുടര്&#x200d;ച്ച ചോരാതെ വേണം എഴുതാന്&#x200d;. ഒരു കഥ വായിക്കും പോലെ നാമെഴുതുന്നത് വായിക്കുന്നയാള്&#x200d;ക്ക് കാര്യങ്ങള്&#x200d; ഗ്രാഹ്യമാവുന്ന രീതിയില്&#x200d; എഴുതേണ്ടത് പ്രധാനമാണ്. ഇംഗ്ലീഷില്&#x200d; പരന്ന വായനയും എഴുതാനുള്ള കഴിവും വളര്&#x200d;ത്തിയെടുക്കുന്നത് എസ്സേ എളുപ്പമാക്കും.</p>
<p><strong>സിവില്&#x200d; സര്&#x200d;വീസില്&#x200d; മലയാളി മുന്നേറ്റം?</strong></p>
<p>മുന്&#x200d;വര്&#x200d;ഷങ്ങളില്&#x200d; വിരലിലെണ്ണാവുന്ന മലയാളികള്&#x200d; മാത്രം ജയിച്ചിരുന്ന സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയില്&#x200d; ആദ്യ റാങ്കുകളടക്കം നേടുന്ന അവസ്ഥയിലേക്കുള്ള മാറ്റമാണ് ഇപ്പോള്&#x200d; കാണാന്&#x200d; കഴിയുന്നത്. ജനസംഖ്യയും ഭൂവിസ്തൃതിയും താരതമ്യാടിസ്ഥാനത്തില്&#x200d; പരിശോധിക്കുമ്പോള്&#x200d; മലയാളികളുടെ നേട്ടം ബോധ്യമാവും. അതേ സമയം ഭൂരിപക്ഷം പേരും അഭിമുഖത്തിലാണ് തട്ടിത്തടഞ്ഞുവീഴുന്നത്. നല്ല അറിവുണ്ടെങ്കിലും കൃത്യമായ ആശയവിനിമയത്തിന്റെ പോരായ്മയാണ് കൂടുതല്&#x200d; പേര്&#x200d;ക്കും വിനയാവുന്നത്. ഒരേസമയം പല പരീക്ഷകള്&#x200d;ക്കും വേണ്ടിയുള്ള തയ്യാറെടുപ്പും പ്രതികൂലമാവും. ഈ പോരായ്മകള്&#x200d; പരിഹരിക്കാനായാല്&#x200d; മലയാളികള്&#x200d;ക്ക് ഇതിലും മികച്ച മുന്നേറ്റം സാധ്യമാവും.</p>
<p><strong>സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയും മറ്റു പരീക്ഷകളും തമ്മിലുള്ള വ്യത്യാസം?</strong></p>
<p>ഒരേ വിഷയമാണെങ്കില്&#x200d; പോലും യൂനിവേഴ്‌സിറ്റി &#8211; സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷകളിലെ ചോദ്യങ്ങള്&#x200d; തമ്മില്&#x200d; പ്രകടമായ വ്യത്യാസമുണ്ടാവും. നേരിട്ടൊരു ചോദ്യവും ഉത്തരവും എന്ന രീതിയില്&#x200d; ഒരിക്കലും സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയില്&#x200d; ചോദ്യങ്ങളുണ്ടാവില്ല. ആദ്യ നോട്ടത്തില്&#x200d; ഒരേ ചോദ്യമാണെന്ന് തോന്നുമെങ്കിലും രണ്ടാംവായനയില്&#x200d; വ്യത്യാസം മനസ്സിലാവും. നമ്മളില്&#x200d; നിന്ന് കുറേ വിവരങ്ങളല്ല, മറിച്ച് ഒരു വിഷയത്തില്&#x200d; നമ്മളില്&#x200d; നിന്നും അപഗ്രഥനവും കാഴ്ചപ്പാടുമാണ് ചോദ്യമായി വരുന്നത്. ചോദ്യങ്ങള്&#x200d; മനസ്സിലാക്കാതെ എത്ര ഗംഭീരമായി ഉത്തരമെഴുതിയാലും മാര്&#x200d;ക്ക് ലഭിക്കാതെ വരും. യൂനിവേഴ്‌സിറ്റി പരീക്ഷയില്&#x200d; ചോദ്യവുമായി ബന്ധപ്പെട്ട ഏകദേശ വിവരങ്ങള്&#x200d;ക്ക് ആനുപാതികമായി മാര്&#x200d;ക്ക് ലഭിക്കുന്നിടത്ത്, സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയില്&#x200d; വ്യക്തമായ ഉത്തരമല്ലെങ്കില്&#x200d; യാതൊരു മാര്&#x200d;ക്കും കിട്ടില്ല. മറ്റ് പരീക്ഷകളെല്ലാം ദിവസങ്ങള്&#x200d;ക്കകം അവസാനിക്കുമെങ്കിലും സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷ ഒരു വര്&#x200d;ഷം നീണ്ടുനില്&#x200d;ക്കുന്നതിനാല്&#x200d; അതിന്റെ ഒരു ഘട്ടത്തിലും പരീക്ഷയോടുള്ള താല്&#x200d;പര്യം കുറഞ്ഞ് പിന്&#x200d;മാറാന്&#x200d; കഴിയില്ല. മറ്റെല്ലാ പരീക്ഷകളിലും ഒരു നിയതമായ മാര്&#x200d;ക്കുണ്ടെങ്കില്&#x200d; വിജയിക്കും. എന്നാല്&#x200d; സിവില്&#x200d; സര്&#x200d;വ്വീസ് എലിമിനേഷന്&#x200d; സ്ട്രാറ്റജിയിലുള്ള പരീക്ഷയായതിനാല്&#x200d; നിശ്ചിത ആളുകളുടെ എണ്ണം തികഞ്ഞാല്&#x200d; മറ്റെല്ലാവരും പുറത്താക്കപ്പെടും.</p>
<p><strong>പഠനത്തിന് സോഷ്യല്&#x200d; മീഡിയകള്&#x200d; മാത്രം മതിയാവുമോ?</strong></p>
<p>മാതാ പിതാ ഗൂഗിള്&#x200d; ദൈവം എന്നാണല്ലോ ന്യുജന്&#x200d; ആപ്തവാക്യം. എന്നാല്&#x200d; പഠനകാര്യത്തില്&#x200d; സോഷ്യല്&#x200d; മീഡിയക്ക് വളരെ ചെറിയ ഒരു റോള്&#x200d;മാത്രമാണുള്ളത്. സോഷ്യല്&#x200d; മീഡിയയില്&#x200d; വരുന്ന വാര്&#x200d;ത്തകളും മറ്റും ശരിയാണന്നതിന് യാതൊരു തെളിവുമില്ല. അതേസമയം പുസ്തകങ്ങളും, പത്രങ്ങളും മാസികകളും ഇപ്പോഴും വിവരശേഖരണത്തിനുള്ള പ്രധാനപ്പെട്ട മാര്&#x200d;ഗങ്ങളാണ്. അതോടൊപ്പം ഇന്റര്&#x200d;നെറ്റ് നല്ലരീതിയില്&#x200d; സഹായകമാവും. സിവില്&#x200d; സര്&#x200d;വ്വീസ് കേന്ദ്രീകരിച്ച് വരുന്ന മികച്ച ബ്ലോഗുകളും വലിയ ജേണലുകളുടെ ഓണ്&#x200d;ലൈന്&#x200d; പതിപ്പുകളും വായിക്കാന്&#x200d; കിട്ടും. ഇവ പരീക്ഷയെ നല്ല രീതിയില്&#x200d; സഹായിക്കും. പരീക്ഷക്കൊരുങ്ങുന്നവരുമായി ആശയവിനിമയത്തിന് മാത്രം സോഷ്യല്&#x200d; മീഡിയയെ ആശ്രയിക്കുന്നതായിരിക്കും ഉചിതം.</p>
<p><strong>ഹിമവാനെ തൊട്ടപ്പോള്&#x200d;..</strong></p>
<p>മസൂറി അക്കാദമിയിലെ ഏറ്റവും ആകര്&#x200d;ഷകമായ ഒന്നാണ് ഹിമാലയന്&#x200d; ട്രക്കിംഗ്. സിംപിള്&#x200d;, ഡിഫിക്കല്&#x200d;റ്റ് ട്രക്കിംഗ് എന്നിങ്ങനെയുള്ള രണ്ട് തരത്തിലുള്ള ട്രക്കില്&#x200d; ഞാന്&#x200d; തെരഞ്ഞെടുത്തത് ഡിഫിക്കല്&#x200d;റ്റ് ട്രക്കാണ്. വലിയ ട്രക്കിംഗിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചെറിയ ട്രക്കിംഗുകള്&#x200d; നേരത്തേ നടക്കും. പങ്കെടുക്കുന്നവരുടെ ശാരീരിക ക്ഷമതക്കനുസരിച്ചാണ് ട്രക്കിംഗ് തെരഞ്ഞെടുക്കാറുള്ളത്. പത്ത് ദിവസത്തോളം നീളുന്നതാണ് ഹിമാലയന്&#x200d; ട്രക്ക്. 19 പേരടങ്ങുന്ന എന്റെ ഗ്രൂപ്പ് പ്രധാനമായും കേദാര്&#x200d;നാഥ്, ഗംഗോത്രി എന്നിവിടങ്ങളിലേക്ക് നടന്നുകയറിയത്. മഞ്ഞുമലയില്&#x200d; നിന്നുരുകി ഗംഗയുല്&#x200d;ഭവിക്കുന്നയിടമാണ് ഗംഗോത്രി. ജീവിതത്തിലെ ഏറ്റവും സാഹസികം നിറഞ്ഞ ഈ യാത്ര നല്&#x200d;കിയ ആത്മവിശ്വാസം വലുതായിരുന്നു. ഹിമാലയം മഞ്ഞില്&#x200d;പൊതിഞ്ഞിരുന്ന നവംബറിലായിരുന്നു യാത്ര.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111dr-denu-raj-ias-interview.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; &#8216;അട്രാക്ടീവ്&#8217; സര്&#x200d;വ്വീസ് ; എന്&#x200d;.എസ്.കെ ഉമേഷ് ഐ.എ.എസ് സംസാരിക്കുന്നു</title>
		<link>https://www.chandrikadaily.com/nskumeshiasinterview.html</link>
					<comments>https://www.chandrikadaily.com/nskumeshiasinterview.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 20 Jun 2023 03:14:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[interview]]></category>
		<category><![CDATA[nskumeshias]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260211</guid>

					<description><![CDATA[എന്&#x200d;.എസ്.കെ ഉമേഷ് ഐ.എ.എസ്

പ്രളയത്തിലെ മലവെള്ളപ്പാച്ചിലും ബ്രഹ്മപുരത്തെ തീച്ചൂടും മെയ്‌വഴക്കത്തോടെ നേരിട്ട ഇലക്ട്രിക് എഞ്ചിനയറായ ഐ.എ.എസ് ഉദ്യോഗസ്ഥന്&#x200d;. 2015 ഐ.എ.എസ് ബാച്ച്. പാലക്കാട് അസിസ്റ്റന്റ് കലക്ടര്&#x200d;, വയനാട് സബ് കലക്ടര്&#x200d;, ചീഫ് സെക്രട്ടറി സ്റ്റാഫ് ഓഫീസര്&#x200d;, ഇന്&#x200d;ഡസ്ര്ടിയില്&#x200d; ഡവലെപ്‌മെന്റ് കോര്&#x200d;പറേഷന്&#x200d; എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d; തുടങ്ങിയ പദവികള്&#x200d;. നിലവില്&#x200d; എറണാകുളം ജില്ലാ കലക്ടര്&#x200d;.]]></description>
										<content:encoded><![CDATA[<p><strong>എന്&#x200d;.എസ്.കെ ഉമേഷ് ഐ.എ.എസ്</strong></p>
<p>പ്രളയത്തിലെ മലവെള്ളപ്പാച്ചിലും ബ്രഹ്മപുരത്തെ തീച്ചൂടും മെയ്‌വഴക്കത്തോടെ നേരിട്ട ഇലക്ട്രിക് എഞ്ചിനയറായ ഐ.എ.എസ് ഉദ്യോഗസ്ഥന്&#x200d;. 2015 ഐ.എ.എസ് ബാച്ച്. പാലക്കാട് അസിസ്റ്റന്റ് കലക്ടര്&#x200d;, വയനാട് സബ് കലക്ടര്&#x200d;, ചീഫ് സെക്രട്ടറി സ്റ്റാഫ് ഓഫീസര്&#x200d;, ഇന്&#x200d;ഡസ്ര്ടിയില്&#x200d; ഡവലെപ്‌മെന്റ് കോര്&#x200d;പറേഷന്&#x200d; എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d; തുടങ്ങിയ പദവികള്&#x200d;. നിലവില്&#x200d; എറണാകുളം ജില്ലാ കലക്ടര്&#x200d;.</p>
<p><strong>എന്&#x200d;.എസ്.കെ ഉമേഷ് ഐ.എ.എസ്/</strong><br />
<strong>പി. ഇസമായില്&#x200d;</strong></p>
<p><strong>സിവില്&#x200d; സര്&#x200d;വ്വീസ് യാത്ര?</strong></p>
<p>2010ല്&#x200d; എഞ്ചിനീയറിംഗിനു പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്&#x200d; എന്റെ സീനിയറായ അരുണ്&#x200d; കുമാറില്&#x200d; നിന്നാണ് സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയെകുറിച്ച് അറിയുന്നത്. പ്രയാസമേറിയ ഇലക്ട്രോണിക് എഞ്ചിനീയറിങ് പഠി ക്കുന്ന കൂട്ടത്തില്&#x200d; ജോഗ്രഫിയും ഹിസ്റ്ററിയും പഠിക്കുന്ന അരുണ്&#x200d; കുമാറിനെ കണ്ടപ്പോള്&#x200d; എനിക്ക് ആശ്ചര്യം തോന്നി. അരുണ്&#x200d; സിവില്&#x200d; സര്&#x200d;വീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നു. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയെ കുറിച്ചും സിലബസിനെ സംബന്ധിച്ചും മനസിലായപ്പോള്&#x200d; എനിക്കും എഴുതണമെന്നു തോന്നി. ജോലിയെക്കുറിച്ചല്ല സിവില്&#x200d;സര്&#x200d;വ്വീസ് പരീക്ഷയെക്കുറിച്ചായിരുന്നു അപ്പോള്&#x200d; ചിന്തിച്ചത്. ചെറിയ പ്രായത്തില്&#x200d; തന്നെ ഹിസ്റ്ററിയും പൊളിറ്റിക്സും എനിക്ക് ഇഷ്ടമായിരുന്നു. സിലബസ് പരിശോധനയില്&#x200d; ആ വിഷയങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തു. കോളജില്&#x200d; വെച്ച് ക്യാമ്പസ് ഇന്റര്&#x200d;വ്യു നടക്കുന്ന സമയത്തായിരുന്നു ഇത്. ആ സമയത്ത് തന്നെ നിര്&#x200d;ണായകമായ ഒരു തീരുമാനം എനിക്ക് എടുക്കേണ്ടിവന്നു. കൂട്ടുകാരെല്ലാം ക്യാമ്പസ് ഇന്റര്&#x200d;വ്യുവില്&#x200d; പങ്കെടുത്തു ജോലി തരപ്പെടുത്തിയപ്പോള്&#x200d; സിവില്&#x200d;സര്&#x200d;വ്വീസ് പരീക്ഷ എഴുതാനായിരുന്നു എന്റെ തീരുമാനം.</p>
<p><strong>കുടുംബത്തിന്റെ പിന്തുണ</strong></p>
<p>ക്യാമ്പസ് ഇന്റര്&#x200d;വ്യു അറ്റന്&#x200d;ഡ് ചെയ്താല്&#x200d; ഉറപ്പായും കിട്ടുമായിരുന്ന ജോലി വേണ്ടന്നു വെച്ചാണ് ഞാന്&#x200d; സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയുടെ തയ്യാറെടുപ്പ് തുടങ്ങിയത്. 2011ലും 2012ലും പരീക്ഷയില്&#x200d; പരാജയപെട്ടു. കൂട്ടുകാരാണെങ്കില്&#x200d; വലിയ ജോലി നേടി യൂറോപ്പിലേക്കും അമേരിക്കയിലേക്കും കൂടുമാറി. പക്ഷെ അപ്പോഴും എന്റെ മാതാപിതാക്കള്&#x200d; പൂര്&#x200d;ണ്ണമായും എന്നോടൊപ്പം നിന്നു. ആ പിന്തുണ കൊണ്ടാണ് ജോലി ഇല്ലാതെ മൂന്ന് കൊല്ലം പരീക്ഷക്കൊരുങ്ങാന്&#x200d; എനിക്ക് കഴിഞ്ഞത്. ഒരു ഘട്ടത്തിലും അവര്&#x200d; ജോലിയെ കുറിച്ച് ചോദിച്ചു സമ്മര്&#x200d;ദം ഉണ്ടാക്കിയിട്ടില്ല. ബാങ്ക് ജോലിക്കാരായ അച്ഛനും അമ്മയ്ക്കും ഐ.എ.എസിന്റെ മഹത്വം അറിയാമായിരുന്നു. സിവില്&#x200d; എഞ്ചിനീയറായ മൂത്ത സഹോദരന്&#x200d; ഓംകാറും കൂടെ നിന്നു. അവര്&#x200d; അനുവദിച്ച സ്വാതന്ത്രവും എന്നില്&#x200d; അര്&#x200d;പ്പിച്ച വിശ്വാസവും വിജയത്തില്&#x200d; നിര്&#x200d;ണായകമായിട്ടുണ്ട്.</p>
<p><strong>റിസള്&#x200d;ട്ട് ദിവസത്തെ അനുഭവങ്ങള്&#x200d;</strong></p>
<p>റിസള്&#x200d;ട്ട് വരുന്ന ദിവസം സഹോദരനും അദ്ദേഹത്തിന്റെ ഭാര്യക്കുമൊപ്പം കോയമ്പത്തൂരിലായിരുന്നു. അന്ന് ഉച്ചക്ക് ഫലം പ്രഖ്യാപിക്കുമെന്ന് രാവിലെ വെബ്‌സൈറ്റില്&#x200d; നിന്നും അറിഞ്ഞു. ഫലം വന്നപ്പോള്&#x200d; ദേശീയതലത്തില്&#x200d; 77ാം റാങ്കോടെ പാസായിരിക്കുന്നു. മൂന്ന് കൊല്ലത്തെ തൊഴില്&#x200d; രഹിതനെ സംബന്ധിച്ചു ജയം എല്ലാം കൊണ്ടും വലിയ ആശ്വാസമായിരുന്നു. 2015 ജൂലൈ നാലിനായിരുന്നു അത്. പത്രങ്ങളില്&#x200d; വലിയ വാര്&#x200d;ത്ത വന്നു. എന്റെ അഛനുമമ്മയും ആ സമയം മധുരയിലായിരുന്നു. മധുരയില്&#x200d; നിന്ന് അക്കൊല്ലം ഐ.എ.എസ് നേടിയ രണ്ടുപേരാണുണ്ടായിരുന്നത്. പിറ്റേന്ന് പത്രത്തില്&#x200d; എന്റെ ഫോട്ടോയോട് ചേര്&#x200d;ന്നു ജയിച്ച വിഘ്‌നേശ്വരിയുടെ ഫോട്ടോയും കൂടെ ഉണ്ടായിരുന്നു. ജീവിത യാത്രയില്&#x200d; അവള്&#x200d; എന്റെ ഭാര്യയായി (നിലവില്&#x200d; കോട്ടയം ജില്ലാ കലക്ടറാണ് വിഘ്‌നേശ്വരി). ഫലം വന്ന ഉടനെ സിവില്&#x200d; സര്&#x200d;വ്വീസ് ലോകത്തേക്ക് പ്രചോദനമായ അരുണ്&#x200d; കുമാറിനെ വിളിച്ചു. എന്റെ കാര്യത്തില്&#x200d; അരുണിന് എന്നെക്കാളും വിശ്വാസമായിരുന്നു. അവനിപ്പോള്&#x200d; ബെംഗലൂരുവില്&#x200d; ഐ.ആര്&#x200d;.എസുകാരനായി സേവനമനുഷ്ടിക്കുകയാണ്.</p>
<p><strong>മസൂറി ഇന്ത്യയായി മാറുന്ന അനുഭവം.</strong></p>
<p>മസൂറിയില്&#x200d; ഫൗണ്ടേഷന്&#x200d; കോഴ്‌സ് ആണ് നടക്കാറുള്ളത്. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സര്&#x200d;വീസിലേക്ക് തെരഞ്ഞെടുക്കപെട്ട 350 പേരായിക്കും ആദ്യഘട്ട പരിശീലനത്തിലുണ്ടാവുക. പിന്നീട് ഐ.എ.എസുകാര്&#x200d;ക്ക് മാത്രമായി പരിശീലനം മാറും. ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലും ഏറെ വ്യത്യാസം പുലര്&#x200d;ത്തുന്ന കന്യാകുമാരി മുതല്&#x200d; കശ്മീര്&#x200d; വരെയുള്ള സ്ഥലങ്ങളില്&#x200d; നിന്ന് വരുന്നവരാണ് മൂന്ന് മാസം ഒന്നിച്ചു ജീവിക്കുന്നത്. ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ ആളുകളല്ല. നമ്മള്&#x200d; എല്ലാവരും ഇന്ത്യക്കാരാണ് എന്ന അവബോധം പകരല്&#x200d; കൂടിയാണ് പരിശീലനത്തിന്റെ ലക്ഷ്യം.</p>
<p><strong>കേരളത്തോടുള്ള ഇഷ്ടം</strong></p>
<p>കേരളവും തമിഴ്‌നാടും തമ്മില്&#x200d; ഹൃദയബന്ധമുള്ള സംസ്ഥാനങ്ങളാണ്. കേരളത്തിന്റെ കുറെ ഭാഗങ്ങള്&#x200d; നേരത്തെ തമിഴ്‌നാടിനൊപ്പം ആയിരുന്നു. മലയാളം ഭാഷയുടെ വേര് തമിഴാണ്. കേരളത്തിന്റെ സംസ്‌കാരവും ടൂറിസവും ഭക്ഷണവും നേരത്തെ ഇഷ്ടമാണ്. വയനാട്ടില്&#x200d; ജോലി ചെയ്യുമ്പോഴാണ് കേരളീയരുടെ സ്‌നേഹവും കൂട്ടായ്മയും കൂടുതലായി അറിഞ്ഞത്. എല്ലാകാര്യങ്ങളും പഠിച്ച് ചെയ്യുന്ന, നല്ല പെരുമാറ്റവും സൗഹൃദമനോഭാവവുമുള്ളവരാണ് കേരളീയര്&#x200d;. ഭാര്യ വിഘ്‌നേശ്വരി ഉത്തര്&#x200d;പ്രദേശ് കേഡറില്&#x200d; ആയിരുന്നു. വെവ്വേറെ കേഡറുകളിലുള്ള ഐ.എ.എസ് ദമ്പതികള്&#x200d;ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാറാനുള്ള അവസരമുണ്ട്. എനിക്ക് വേണമെങ്കില്&#x200d; യു.പി യിലേക്ക് പോകാമായിരുന്നു. പകരം ഭാര്യ കേരള കേഡറിലേക്ക് വരാന്&#x200d; കാരണം രണ്ടു പേര്&#x200d;ക്കും കേരളത്തോടുള്ള ഇഷ്ടം കൊണ്ടാണ്.</p>
<p><strong>കളക്ടറുടെ മറ്റ് പദവികള്&#x200d;</strong></p>
<p>ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്&#x200d;മാന്&#x200d;, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്&#x200d;ക്ക് അംഗീകാരം നല്&#x200d;കുന്ന ജില്ലാ ആസൂത്രണ സമിതി മെമ്പര്&#x200d; സെക്രട്ടറി, എം.എ.എല്&#x200d;മാരുടെ പദ്ധതി വിലയിരുത്തുന്ന ജില്ലാ വികസന സമിതി കണ്&#x200d;വീനര്&#x200d;, പി.ഡബ്ല്യൂ.ഡി ഇപ്ലിമെന്റേഷന്&#x200d; കമ്മിറ്റി ചെയര്&#x200d;മാന്&#x200d;, ജില്ലാ നിര്&#x200d;മിതി കേന്ദ്രം ചെയര്&#x200d;മാന്&#x200d;, വേസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d;, ഡിജിറ്റല്&#x200d; സര്&#x200d;വേ ചെയര്&#x200d;മാന്&#x200d;, കാപ്പ കമ്മിറ്റി മെമ്പര്&#x200d; തുടങ്ങിയ നിരവധി സര്&#x200d;ക്കാര്&#x200d; വകുപ്പുകളുടെ തലവന്&#x200d; കളക്ടര്&#x200d; ആയിരിക്കും.</p>
<p><strong>ഐ.എ.എസുകാര്&#x200d; പണി മുടക്കാറുണ്ടോ?</strong></p>
<p>സര്&#x200d;ക്കാരിന്റെ നയരൂപീകരണത്തില്&#x200d; മുഖ്യപങ്കുവഹിക്കുന്നവരാണ് ഐ.എ.എസുകാര്&#x200d;. ഡോക്ടര്&#x200d;മാരും മറ്റു സര്&#x200d;വീസില്&#x200d; ജോലി ചെയ്യുന്നവരും ഒരേ സര്&#x200d;വീസില്&#x200d; ജോലി ചെയ്യുന്നവരാണ്. ഐ എ എസുകാര്&#x200d; വിവിധ ഡിപ്പാര്&#x200d;ട്ടുമെണ്ടുകളിലായി ജോലി ചെയ്യുന്നവരാണ്. സര്&#x200d;ക്കാരുമായി ഏറ്റുമുട്ടുന്നതിനു പകരം ചീഫ് സെക്രട്ടറി മുഖാന്തരം കാര്യങ്ങള്&#x200d; സര്&#x200d;ക്കാരിനെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. അതിനപ്പുറം മറ്റ് മേഖലകളിലേതുപോലെ പണി മുടക്കോ സമരമോ ചെയ്യാറില്ല. ഐ.എ.എസുക്കാര്&#x200d;ക്ക് അസോസിയേഷന്&#x200d; ഉണ്ട്. ഓണ്&#x200d;ലൈന്&#x200d; മുഖാന്തരമാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.</p>
<p><strong>സംതൃപ്തിയാണ് ശമ്പളം.</strong></p>
<p>ശമ്പളമല്ല, മറിച്ചു ജോലിയിലെ വ്യതിരിക്തതയാണ് ഐ.എ.എസിന്റെ സവിശേഷത. അതുകൊണ്ടാണ് വലിയ തുക ശമ്പളത്തില്&#x200d; ജോലി ചെയ്യുന്നവര്&#x200d; പോലും രാജിവെച്ച് സിവില്&#x200d; സര്&#x200d;വ്വീസ് തെരഞ്ഞെടുക്കുന്നത്. ഒരു സിവില്&#x200d; സര്&#x200d;വ്വന്റ് സര്&#x200d;വീസില്&#x200d; നിന്നും വിരമിക്കുന്നതിന് മുന്&#x200d;പ് പല തസ്തികകളില്&#x200d; ജോലി ചെയ്യും. സാധാരണ ഒരു പ്രൊഫഷണലിലെ എല്ലാ ജോലിക്കും സാലറി മാത്രമാണുള്ളത്. ഐ.എ.എസിനു അത് രണ്ടാണ്. സാലറിയും കൂടെ സമൂഹത്തിന് വേണ്ടി ചെയ്യുന്ന സേവനങ്ങളിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയും.<br />
ഏഴാം ശമ്പള കമ്മീഷന്&#x200d; അനുസരിച്ച് സിവില്&#x200d; സര്&#x200d;വീസിലെ തുടക്കകാരന് ലഭിക്കുന്ന കുറഞ്ഞ വേതനം 56,100 രൂപയാണ്. ജൂനിയര്&#x200d; സ്‌കെയില്&#x200d;, സീനിയര്&#x200d; ടൈം സ്‌കെയില്&#x200d;, ജൂനിയര്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് തുടങ്ങിയ ഗ്രേഡില്&#x200d; എത്ര വര്&#x200d;ഷത്തെ സര്&#x200d;വീസ് എന്നത് കണക്കാക്കി ഒന്നര ലക്ഷം വരെ തുക ഉയരും. സൂപ്പര്&#x200d; ടൈം സ്‌കെയിലിലേക്ക് ഉയരുമ്പോള്&#x200d; രണ്ട് ലക്ഷം വരെയാവും. അപ്പെക്‌സ് സ്‌കെയില്&#x200d; കാബിനറ്റ് സെക്രട്ടറി നിലയിലേക്ക് എത്തുമ്പോള്&#x200d; രണ്ടര ലക്ഷം രൂപ വരെ മാസശമ്പളം ലഭിക്കും.</p>
<p><strong>ഐ.എ.എസ് ആകര്&#x200d;ഷണയീമാകുന്നത്?</strong></p>
<p>ഐ.എ.എസുകാര്&#x200d; സര്&#x200d;ക്കാരിന്റെ പോളിസി മേക്കര്&#x200d;മാരാണ്. ഉദാഹരണമായി ടൂറിസം എടുത്താല്&#x200d; ഒരു പദ്ധതിയുടെ ആശയരൂപീകരണത്തില്&#x200d; പങ്ക് വഹിക്കുന്ന ടൂറിസം സെക്രട്ടറിയും പദ്ധതി നടപ്പിലാക്കുന്ന ഡയറക്ടറും മോണിറ്ററിംഗ് ചെയ്യുന്ന കളക്ടറും ഐ.എ.എസുകാരാണ്. ജനപ്രതിനിധികള്&#x200d; കഴിഞ്ഞാല്&#x200d; ജനങ്ങള്&#x200d;ക്കൊപ്പം നിന്ന് ഏറ്റവും കൂടുതല്&#x200d; സമയം ജോലി ചെയ്യുന്നവര്&#x200d; ഇന്ത്യന്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വ്വീസാണ്. അടയാളപെടുത്തലുകള്&#x200d; നടത്തിയ ഐ.എ.എസുകാര്&#x200d; പുതിയ തലമുറയെ സിവില്&#x200d; സര്&#x200d;വ്വീസിലേക്ക് ആകര്&#x200d;ഷിക്കുന്നുണ്ട്. ഡോക്ടര്&#x200d;, അധ്യാപകന്&#x200d;, എഞ്ചിനീയര്&#x200d;, അഭിഭാഷകന്&#x200d; ഉള്&#x200d;പ്പെടെ മറ്റ് മേഖലകളില്&#x200d; ജോലിചെയ്യുന്നവര്&#x200d; വിരമിക്കുന്നത് വരെ അതേ മേഖലയില്&#x200d; തന്നെ തുടരുന്നവരാണ്. അതേസമയം ഒരു ഐ.എ.എസുകാരന് അണിയാനുള്ളത് വിവിധ വേഷങ്ങളാണ്. മുന്&#x200d;കാലങ്ങളില്&#x200d; നിന്ന് വിഭിന്നമായി ഐ.എ.എസുകാരുമായി ഇടപഴകാനും നവമാധ്യമങ്ങളിലൂടെ അവരെ കൂടുതല്&#x200d; അറിയാന്&#x200d; കഴിയുന്നതും സിവില്&#x200d; സര്&#x200d;വ്വീസിനെ അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വ്വീസില്&#x200d; നിന്ന് അട്രാക്റ്റീവ് സര്&#x200d;വ്വീസിലേക്ക് മാറ്റാന്&#x200d; സഹായിച്ചിട്ടുണ്ട്.</p>
<p><strong>വിദ്യാലയങ്ങളുടെ അവധി</strong></p>
<p>സ്‌കൂളുകള്&#x200d;ക്ക് അവധി നല്&#x200d;കാന്&#x200d; സ്‌കൂള്&#x200d; ഡയരക്ടര്&#x200d;, ഡി.ഡി.ഇ, ഡി ഇ ഒ എന്നിവര്&#x200d;ക്ക് അധികാരമില്ല. കലക്ടരുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അവധി പ്രഖ്യപിക്കുന്നത്. ദുരന്ത നിവാരണ ലഘൂകരണത്തില്&#x200d; സ്വീകരിക്കേണ്ട നടപടിയുടെ ഭാഗമായാണ് അവധി നല്&#x200d;കാറുള്ളത്. സ്‌കൂളുകളില്&#x200d; നേരത്തേ ഷെഡ്യൂള്&#x200d; ചെയ്ത പരീക്ഷകള്&#x200d; സംബന്ധിച്ച കാര്യങ്ങളില്&#x200d; സ്‌കൂള്&#x200d; ഡയറക്ടരുമായി അവധി കൊടുക്കും മുമ്പേ ആശയവിനിമയം നടത്താറുണ്ട്.</p>
<p><strong>വി.വി.ഐ.പി പ്രോട്ടോകോള്&#x200d;</strong></p>
<p>ഇന്ത്യന്&#x200d; പ്രസിഡന്റ്, പ്രധാനമന്ത്രി പോലെയുള്ള വി.വി.ഐ.പികളും വി.ഐ.പികളും വരുന്ന ജില്ലയില്&#x200d; അവരെ സ്വീകരിക്കേണ്ട പ്രോട്ടോകോള്&#x200d; ചുമതല ജില്ലാ കളക്ടര്&#x200d;ക്കാണ്. സെക്യൂരിറ്റി, താമസം, ഭക്ഷണം, ഭക്ഷണ പരിശോധന, ഉച്ചഭാഷിണി തുടങ്ങിയ കാര്യങ്ങളില്&#x200d; മേല്&#x200d;നോട്ടം വഹിക്കുന്നതും കലക്ടറാണ്. പ്രധാന മന്ത്രി വരുന്ന സ്ഥലത്ത് താത്കാലിക ഓഫിസ് സംവിധാനം ഒരുക്കണം. ഓഫിസില്&#x200d; കമ്പ്യൂട്ടര്&#x200d;, ലാപ്‌ടോപ്, ഇന്റര്&#x200d;നെറ്റ് സംവിധാനം തുടങ്ങിയവ ഉറപ്പു വരുത്തണം. അടിയന്തര ഘട്ടത്തില്&#x200d; രാജ്യത്തെ അഭിസംബോധന ചെയ്യേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഓഫീസ് സംവിധാനം ഒരുക്കുന്നത്.</p>
<p><strong>പ്രളയകാലത്തെ മറക്കാനാവാത്ത അനുഭവം</strong></p>
<p>ഉരുള്&#x200d; പൊട്ടലില്&#x200d; 17 മനുഷ്യരുടെ ജീവന്&#x200d; നഷ്ടപ്പെട്ട പുത്തുമലയില്&#x200d; വയനാട് സബ് കലക്ടര്&#x200d; എന്ന നിലയില്&#x200d; ചിലവഴിച്ച ഇരുപത് ദിവസം എനിക്ക് മറക്കാനാവില്ല. മണ്ണിനടിയില്&#x200d; കുടുങ്ങിയ മൃതദേഹങ്ങള്&#x200d;ക്കായി ദിവസങ്ങള്&#x200d; നീണ്ട തിരച്ചിലുകള്&#x200d;. ഉറ്റവരില്&#x200d; നിന്നും കിടപ്പാടമടക്കം നഷ്ടപെട്ടവരില്&#x200d; നിന്നും ക്ഷമയുടെ ആഴം പഠിച്ചു. ഇന്നും മറക്കാനാവാത്ത പേരുകളിലൊന്നാണ് ദുരന്തത്തില്&#x200d; കാണാതായ അണ്ണയ്യന്&#x200d;. ദുരന്തം നടന്ന് പത്താംനാള്&#x200d; പുത്തുമലയില്&#x200d; നിന്നും ആറു കിലോമീറ്റര്&#x200d; മാറി സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും ഒരു പുരുഷന്റെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാന്&#x200d; പാകത്തില്&#x200d; കാര്യമായൊന്നുമില്ലാത്ത, മണ്ണില്&#x200d; പൂണ്ടൊട്ടിയ മനുഷ്യശരീരാവശിഷ്ടങ്ങള്&#x200d;. സാധ്യതകള്&#x200d; പ്രകാരം അത് കര്&#x200d;ണാടക സ്വദേശിയും പുത്തുമല എസ്റ്റേറ്റിലെ ജീവനക്കാരുനുമായ അണ്ണയ്യന്റെതാണെന്ന് മകന്&#x200d; സുനിലും സഹോദരന്&#x200d; ഗൗരിങ്കനും അറിയിച്ചതിനെ തുടര്&#x200d;ന്ന് മൃതദേഹം ബന്ധുക്കള്&#x200d;ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.<br />
സന്ധ്യയോടെ മേപ്പാടി മാരിയമ്മന്&#x200d; ക്ഷേത്ര വക ശ്മശാനത്തില്&#x200d; അവസാനവട്ട പൂജകളും പ്രാര്&#x200d;ത്ഥനകളും കഴിഞ്ഞ് മൃതദേഹം ചിതയിലേക്കെടുക്കാന്&#x200d; നേരമാണ് മൃതദേഹത്തെക്കുറിച്ച് അവകാശവാദവുമായി അപകടത്തില്&#x200d; കാണാതായ തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റെ ബന്ധുക്കള്&#x200d; എത്തുന്നത്. ഇതോടെ മൃതദേഹം ആരുടേതെന്നറിയാന്&#x200d; ഡി.എന്&#x200d;.എ ടെസ്റ്റ് നടത്തേണ്ടിവന്നു. ആത്മസംഘര്&#x200d;ഷങ്ങളുടെ എട്ടുനാളുകള്&#x200d;ക്ക് ശേഷം ഫലം വന്നത് ഗൗരിശങ്കറിന്റെ ബന്ധുക്കള്&#x200d;ക്ക് അനുകൂലമായായിരുന്നു. അതോടെ മൃതദേഹം ഗൗരിശങ്കറിന്റെ ബന്ധുക്കള്&#x200d;ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. അത് വരെ പ്രാര്&#x200d;ത്ഥനയോടെ കാത്തുനിന്നിരുന്ന അണ്ണയ്യന്റെ ഭാര്യ യശോദയുടെയും മകന്റെയും മുഖം ഇന്നും നോവോര്&#x200d;മ്മയായി മനസ്സിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nskumeshiasinterview.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരാവണം സിവില്&#x200d; സര്&#x200d;വന്റ് ?  കൃഷ്ണ തേജ ഐ.എ.എസ് സംസാരിക്കുന്നു</title>
		<link>https://www.chandrikadaily.com/krishnathejaiasinterview.html</link>
					<comments>https://www.chandrikadaily.com/krishnathejaiasinterview.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 19 Jun 2023 05:18:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[interview]]></category>
		<category><![CDATA[krishnathejaias]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260033</guid>

					<description><![CDATA[മാനുഷിക പരിഗണനകൊണ്ടും മാതൃകാ പദ്ധതികള്&#x200d;കൊണ്ടും മലയാളികളുടെ ഹൃദയത്തിലിടം നേടിയ ആന്ധ്രപ്രദേശ് സ്വദേശി. കുട്ടികളുടൈ കൂട്ടുകാരനും പ്രചോദകനും. സംസ്ഥാനത്തെ മികച്ച തെരഞ്ഞെടുപ്പ് ഓഫീസര്&#x200d;ക്കുള്ള പുരസ്‌കാര ജേതാവ്. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്&#x200d;. തൃശൂര്&#x200d; അസിസ്റ്റന്റ് കലക്ടറായി തുടക്കം. ആലപ്പുഴ സബ് കലക്ടര്&#x200d;, ആലപ്പുഴ ജില്ലാ കലക്ടര്&#x200d;, ടൂറിസം വകുപ്പ് ഡയറക്ടര്&#x200d;, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്&#x200d;, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്&#x200d; തുടങ്ങിയ പദവികള്&#x200d;. നിലവില്&#x200d; തൃശൂര്&#x200d; ജില്ലാ കലക്ടര്&#x200d;.]]></description>
										<content:encoded><![CDATA[<p><strong>കൃഷ്ണ തേജ ഐ.എ.എസ്</strong></p>
<p>മാനുഷിക പരിഗണനകൊണ്ടും മാതൃകാ പദ്ധതികള്&#x200d;കൊണ്ടും മലയാളികളുടെ ഹൃദയത്തിലിടം നേടിയ ആന്ധ്രപ്രദേശ് സ്വദേശി. കുട്ടികളുടൈ കൂട്ടുകാരനും പ്രചോദകനും. സംസ്ഥാനത്തെ മികച്ച തെരഞ്ഞെടുപ്പ് ഓഫീസര്&#x200d;ക്കുള്ള പുരസ്‌കാര ജേതാവ്. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്&#x200d;. തൃശൂര്&#x200d; അസിസ്റ്റന്റ് കലക്ടറായി തുടക്കം. ആലപ്പുഴ സബ് കലക്ടര്&#x200d;, ആലപ്പുഴ ജില്ലാ കലക്ടര്&#x200d;, ടൂറിസം വകുപ്പ് ഡയറക്ടര്&#x200d;, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്&#x200d;, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്&#x200d; തുടങ്ങിയ പദവികള്&#x200d;. നിലവില്&#x200d; തൃശൂര്&#x200d; ജില്ലാ കലക്ടര്&#x200d;.</p>
<p><strong>കൃഷ്ണ തേജ ഐ.എ.എസ്/</strong><br />
<strong>പി. ഇസ്മായില്&#x200d;</strong></p>
<p><strong>ഐ.എ.എസ് സ്വപ്‌നത്തിലേക്ക്?</strong></p>
<p>ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യപഞ്ചായത്ത് പ്രസിഡന്റായിരുന്നു എന്റെ മുത്തഛന്&#x200d; മൈലവരപ് ഗുണ്ടയ്യ. മുത്തഛന്റെ സേവനമികവിനുള്ള അംഗീകാരമായി എന്റെ നാട്ടിലെ പ്രധാന റോഡിനും ക്ലോക് ടവറിനും മുനിസിപ്പാലിറ്റിക്കുമൊക്കെ അദ്ദേഹത്തിന്റെ പേരാണുള്ളത്. സ്വന്തം പണവും സമയവും നാടിന് വേണ്ടി സമര്&#x200d;പ്പിച്ച രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. എന്റെ ഒരു കസിന്&#x200d; ബ്രദറായ നരേന്ദ്രനാഥ് ഐ.എഫ്.എസ് ഓഫീസറുമായിരുന്നു. ഇവരുടെയൊക്കെ ജനസേവനപ്രവര്&#x200d;ത്തനങ്ങളും അതിലൂടെ അവര്&#x200d;ക്ക് ജനം ചാര്&#x200d;ത്തിക്കൊടുത്ത സ്‌നേഹവായ്പകുകളും എന്നെ ചെറുപ്പത്തിലേ ആകര്&#x200d;ഷിച്ചു. സിവില്&#x200d; സര്&#x200d;വ്വീസ് തെരഞ്ഞെടുപ്പിലേക്കുള്ള എന്റെ തീരുമാനത്തിന് പിന്നില്&#x200d; ഇവരുടെയൊക്കെ സ്വാധീനമുണ്ട്.</p>
<p><strong>തോല്&#x200d;വിയില്&#x200d; വഴിത്തിരിവായത്?</strong></p>
<p>ഡല്&#x200d;ഹിയില്&#x200d; സിവില്&#x200d; എഞ്ചിനീയറായി ജോലി ചെയ്യുന്ന സമയത്ത് എന്റെ റൂംമേറ്റില്&#x200d; നിന്നാണ് ഐ.എ.എസിനെകുറിച്ച് കൂടുതല്&#x200d; അറിയുന്നത്. ഐ.എ.എസ് നേടി കലക്ടറായാല്&#x200d; ഏതൊക്കെ രീതിയില്&#x200d; ജനങ്ങളെ സേവിക്കാന്&#x200d; കഴിയുമെന്നതിനെക്കുറിച്ചും ഈ കൂട്ടുകാരനില്&#x200d; നിന്നാണ് ഞാനറിഞ്ഞത്. അതുവരെ എന്നെ സംബന്ധിച്ച ഏറ്റവും വലിയ സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥന്&#x200d; തഹസില്&#x200d;ദാരായിരുന്നു. സിവില്&#x200d; സര്&#x200d;വ്വീസ് പരിശീലനം നടത്തുകയായിരുന്ന കൂട്ടുകാരന്റെ ഒരു മണിക്കൂര്&#x200d; നീളുന്ന കോച്ചിംഗ് സെന്ററിലേക്കുള്ള യാത്രയില്&#x200d; കൂട്ട് പോവുന്നതിനിടെ എന്നെയും അദ്ദേഹം പ്രചോദിപ്പിച്ചു. അങ്ങനെ ഞാനും സിവില്&#x200d; സര്&#x200d;വ്വീസ് എഴുതാന്&#x200d; തീരുമാനിച്ചു. എന്നാല്&#x200d; ആദ്യത്തെ മൂന്ന് ശ്രമങ്ങളിലും പരാജയമായിരുന്നു ഫലം. അതുവരെ എഴുതിയിരുന്ന പരീക്ഷകളിലെല്ലാം മികച്ച വിജയം നേടിയിട്ടും സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയിലെ തുടര്&#x200d;തോല്&#x200d;വി എനിക്ക് വലിയ ആഘാതമായി. തോല്&#x200d;വിയുടെ യഥാര്&#x200d;ത്ഥ കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ഐ.എ.എസ് ഉപേക്ഷിച്ച് വീണ്ടും പഴയ ജോലിക്ക് തന്നെ കയറി. ഈ വിവരങ്ങള്&#x200d; സൗഹൃദവലയങ്ങളിലൊക്കെ എത്തി. സിവില്&#x200d; സര്&#x200d;വ്വീസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തെ സുഹൃത്തുക്കളെല്ലാം വിമര്&#x200d;ശിച്ചപ്പോള്&#x200d; മൂന്ന് പേര്&#x200d; മാത്രം അതിനെ ശരിവെക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തോല്&#x200d;വിയിലെ നിരാശ അവരോടും പങ്കുവെച്ചിരുന്നു. അവരാണ് മൂന്ന് പോരായ്മകളെ കുറിച്ച് എന്നോട് പറയുന്നത്. മോശം കയ്യക്ഷരമായിരുന്നു അതിലൊന്ന്. സയന്&#x200d;സ് സ്റ്റുഡന്റ് എന്ന നിലയില്&#x200d; ചുരുക്കി എഴുതുന്നത് എസ്സേ പരീക്ഷയില്&#x200d; തിരിച്ചടിയായിരിക്കാമെന്നതായിരുന്നു രണ്ടാമത്തെ പോരായ്മ. മൂന്നാമത്തേത് സംസാരത്തില്&#x200d; പിശുക്ക് കാണിക്കുന്ന കാരണത്താല്&#x200d; അഭിമുഖത്തില്&#x200d; വേണ്ടത്ര ശോഭിക്കാന്&#x200d; കഴിഞ്ഞിട്ടുണ്ടാവില്ലെന്നതുമായിരുന്നു. ഈ തെറ്റുകള്&#x200d; തിരുത്തി എഴുതിയ പരീക്ഷയില്&#x200d; മികച്ച വിജയം നേടാനായി. ജീവിതത്തില്&#x200d; തിരുത്താനുള്ള കാര്യങ്ങള്&#x200d; നമ്മെ സ്‌നേഹിക്കാത്തവരില്&#x200d; നിന്നുപോലും ലഭിച്ചേക്കുമെന്നാണ് ഇതില്&#x200d; നിന്ന് എനിക്ക് പഠിക്കാനായത്.</p>
<p><strong>കയ്യക്ഷരത്തിന്റെ പ്രാധാന്യം?</strong></p>
<p>നിങ്ങളാരാണെന്ന് നിങ്ങളുടെ കയ്യക്ഷരം പറയും. ഇന്ത്യയിലെ പ്രധാന മത്സര പരീക്ഷകളെല്ലാം കയ്യെഴുത്തിലൂടെയാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ പരീക്ഷാവിജയത്തിലെ താക്കോല്&#x200d;സ്ഥാനമാണ് കയ്യക്ഷരത്തിനുള്ളത്. കുറിപ്പുകള്&#x200d; തയ്യാറാക്കുന്നതിനും ഗൃഹപാഠം ചെയ്യുന്നതിലും ടെസ്റ്റുകളിലും ഏറ്റവും അടിസ്ഥാനമാണ് കയ്യക്ഷരം. ഉത്തരങ്ങള്&#x200d; എഴുതുമ്പോള്&#x200d; മൂല്യനിര്&#x200d;ണയം നടത്തുന്നയാള്&#x200d;ക്കും വായിക്കാവുന്ന വിധം കയ്യക്ഷരം നന്നാവല്&#x200d; പ്രധാനമാണ്. എന്താണ് അറിയിക്കാന്&#x200d; ആഗ്രഹിക്കുന്നതെന്ന് പ്രതിഫലിപ്പിക്കാന്&#x200d; കയ്യെഴുത്തിലൂടെ സാധിക്കണം. എഴുതിയ ഉത്തരങ്ങളെല്ലാം സൂക്ഷ്മമായി പരിശോധിക്കേണ്ടതിനാല്&#x200d; കയ്യക്ഷരത്തിന്റെ മികവ് നിര്&#x200d;ണായകമാണ്. മോശം കയ്യക്ഷരമാവുമ്പോള്&#x200d; ഉത്തരം തെറ്റായി വ്യാഖ്യാനിക്കാന്&#x200d; വരെ കാരണമായേക്കും. തീരേ ചെറിയ അക്ഷരങ്ങളില്&#x200d; എഴുതുന്നത് ഒഴിവാക്കി, മിതമായി വലിപ്പത്തില്&#x200d; എഴുതി ശീലിക്കണം. മത്സര പരീക്ഷയില്&#x200d; പങ്കെടുക്കുന്ന വിദ്യാര്&#x200d;ത്ഥികള്&#x200d;, ഒരു മിനിറ്റില്&#x200d; 30-35 വാക്കുകളെങ്കിലും എഴുതാന്&#x200d; കഴിയുന്നവരായിരിക്കണം. ഇതിന് വായനക്കൊപ്പം തന്നെ കുറിപ്പുകളെഴുതിയും ശീലിക്കണം. വളവുകളും കോണുകളും വരികളുടെ നിലവാരവും വിശകലനം ചെയ്ത് പോരായ്മകള്&#x200d; പരിഹരിക്കണം. സിവില്&#x200d; സര്&#x200d;വ്വീസിലെ പ്രധാന കടമ്പകളിലൊന്നും കൂടുതല്&#x200d; മാര്&#x200d;ക്കുള്ളതും മെയിന്&#x200d;സ് പരീക്ഷയിലാണ്. ഇതാവട്ടേ എഴുത്തുപരീക്ഷയുമാണ്. സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയിലെ ആദ്യ മൂന്ന് ശ്രമങ്ങളിലും എനിക്ക് ജയിക്കാന്&#x200d; കഴിയാതെ പോയതില്&#x200d; എന്റെ മോശം കയ്യക്ഷരവും ഒരു ഘടകമായിരുന്നു. 25ാം വയസ്സില്&#x200d; കയ്യക്ഷരം നന്നാക്കാനുള്ള പരിശീലനം നേടിയതിന് ശേഷമാണ് എനിക്ക് വിജയം ഉറപ്പിക്കാനായത്.</p>
<p><strong>മോക് ഇന്റര്&#x200d;വ്യൂ?</strong></p>
<p>ഓരോ മാര്&#x200d;ക്കും വിലപ്പെട്ടതിനാല്&#x200d; ഉദ്യോഗാര്&#x200d;ത്ഥിയുടെ അന്തിമ റാങ്ക് നിര്&#x200d;ണയത്തിലും കേഡര്&#x200d; പരിഗണിക്കുന്നതിലും ഇന്റര്&#x200d;വ്യൂവിലെ പ്രകടനം ഏറ്റവും പ്രധാനമാണ്. പേഴ്‌സണാലിറ്റി ടെസ്റ്റ് ഗൗരവമായി സമീപിക്കുകയും കൂടുതല്&#x200d; തയ്യാറെടുപ്പുകള്&#x200d; നടത്തുകയും ചെയ്താല്&#x200d; കൂടുതല്&#x200d; മാര്&#x200d;ക്ക് സ്‌കോര്&#x200d; ചെയ്യാന്&#x200d; കഴിയും. ചോദ്യങ്ങള്&#x200d; ശരിയാം വണ്ണം മനസ്സിലാക്കാനും വിശകലനം ചെയ്യാനും തെറ്റുകള്&#x200d; ഒഴിവാക്കിയും പരിശീലിക്കാന്&#x200d; മോക് ഇന്റര്&#x200d;വ്യൂകള്&#x200d; ഗുണം ചെയ്യും. ശരീര ഭാഷ, അനവസരത്തിലെ ആംഗ്യങ്ങള്&#x200d;, ആശയവിനിമയത്തിലെ പോരായ്മ, ആത്മവിശ്വാസക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്&#x200d; മറികടക്കാന്&#x200d; മോക് ഇന്റര്&#x200d;വ്യൂവിലൂടെ സാധിക്കും. ഒരു ഇന്റര്&#x200d;വ്യൂവില്&#x200d; പങ്കെടുത്തുകഴിഞ്ഞ് അല്&#x200d;പം ഇടവേള എടുത്തതിന് ശേഷമാണ് അടുത്ത മോക് ഇന്റര്&#x200d;വ്യൂവില്&#x200d; പങ്കെടുക്കേണ്ടത്. ഈ ഇടവേളകള്&#x200d; തെറ്റുകള്&#x200d; തിരുത്താനുള്ള അവസരമാക്കി മാറ്റണം. പരമാവധി മൂന്ന് തവണയില്&#x200d; മോക് ഇന്റര്&#x200d;വ്യൂ അവസാനിപ്പിക്കാനും ശ്രദ്ധിക്കണം.</p>
<p><strong>സിവില്&#x200d; സര്&#x200d;വ്വീസിലെ എലിമിനേഷന്&#x200d; റൗണ്ട്?</strong></p>
<p>സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷക്കായി ഓരോ വര്&#x200d;ഷവും പത്ത് ലക്ഷത്തിനും പതിനഞ്ച് ലക്ഷിത്തിനുമിടയില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; അപേക്ഷിക്കാറുണ്ട്. ഇവരില്&#x200d; ഒമ്പത് ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയില്&#x200d; ഉദ്യോഗാര്&#x200d;ത്ഥികളാണ് പരീക്ഷ എഴുതാറ്. ഓരോ വര്&#x200d;ഷവും യു.പി.എസ്.സി പുറപ്പെടുവിക്കുന്ന ഒഴിവുകളുടെ പത്ത് മുതല്&#x200d; 13 ഇരട്ടി വരെയാണ് പ്രിലിംസ് പരീക്ഷയില്&#x200d; നിന്ന് രണ്ടാംഘട്ടമായ മെയിന്&#x200d;സിലേക്ക് പരിഗണിക്കാറുള്ളത്. ഏകദേശം മെയിന്&#x200d;സ് പരീക്ഷക്ക് പരമാവധി പതിമൂവായിരത്തോളം പേര്&#x200d;ക്കാണ് അവസരം ലഭിക്കാറ്. തുടര്&#x200d;ന്ന് ഒഴിവിന്റെ മൂന്നിരട്ടി പേരാണ് പേഴ്‌സണാലിറ്റി ടെസ്റ്റിന് യോഗ്യത നേടുക. അതായത് ആകെ ആയിരം ഒഴിവാണെങ്കില്&#x200d; രണ്ടായിരത്തി അഞ്ഞൂറിനും മൂവായിരത്തിനും ഇടയില്&#x200d; ഉദ്യോഗാര്&#x200d;ത്ഥികളെ പേഴ്‌സണാലിറ്റി ടെസ്റ്റിന് പരിഗണിക്കും. ലക്ഷങ്ങളില്&#x200d; നിന്ന് തുടങ്ങി ആയിരത്തിലേക്ക് ചുരുക്കുന്ന പ്രക്രിയ ആയതുകൊണ്ടാണ് സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയെ എലിമിനേഷന്&#x200d; റൗണ്ടെന്ന് വിശേഷിപ്പിക്കുന്നത്.</p>
<p><strong>ഡീറ്റെയില്&#x200d;ഡ് ആപ്ലിക്കേഷന്&#x200d; ഫോമില്&#x200d; (ഡാഫ്) ശ്രദ്ധിക്കേണ്ടത്?</strong></p>
<p>സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷയില്&#x200d; പ്രിലിമിനറി കടമ്പ കടന്ന് മെയിന്&#x200d;സിലേക്ക് യോഗ്യത നേടിയ ഉദ്യോഗാര്&#x200d;ത്ഥി യു.പി.എസ്.സി ബോര്&#x200d;ഡിന് മുമ്പാകെ സമര്&#x200d;പ്പിക്കുന്ന രേഖയാണ് ഡീറ്റെയില്&#x200d;ഡ് ആപ്ലിക്കേഷന്&#x200d; ഫോം (ഡാഫ്). വളരെ ശ്രദ്ധയോടെയായിരിക്കണം ഓരോ ഉദ്യോഗാര്&#x200d;ത്ഥിയും ഡാഫ് പൂരിപ്പിക്കേണ്ടത്. കരിയര്&#x200d; മുതല്&#x200d; കേഡര്&#x200d; വരെ തീരുമാനിക്കപ്പെടുന്നത് ഡാഫിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. വിദ്യാഭ്യാസ യോഗ്യതകള്&#x200d;, പഠിച്ച സ്ഥാപനങ്ങള്&#x200d;, ഹോബികള്&#x200d;, കുടുംബവിവരങ്ങള്&#x200d; ഉള്&#x200d;പ്പെടെ സമഗ്രമായ വിവരങ്ങളാണ് ഫോമില്&#x200d; പൂരിപ്പിച്ച് നല്&#x200d;കേണ്ടത്. പേഴ്‌സണാലിറ്റി ടെസ്റ്റിലെ പ്രധാന ചോദ്യങ്ങളിലടക്കം ഡാഫ് ഇടംപിടിക്കുന്നതിനാല്&#x200d; കൃത്രിമമായോ, അവാസ്തവമായോ ആയ കാര്യങ്ങള്&#x200d; ഉള്&#x200d;പ്പെടുത്തുന്നത് പ്രതികൂലമായി ബാധിക്കും.</p>
<p><strong>കലക്ടറായതിന് ശേഷമുള്ള ആദ്യ ഉത്തരവ്</strong></p>
<p>ആലപ്പുഴ കലക്ടറായി ചുമതലയേറ്റെടുത്തതിന് പിന്നാലെ കനത്ത മഴയെ തുടര്&#x200d;ന്ന് ജില്ലയിലെ സ്‌കൂളുകള്&#x200d;ക്ക് അവധി നല്&#x200d;കിയതായിരുന്നു ആദ്യ ഉത്തരവ്. സ്വാഭാവികമായും എല്ലാ കലക്ടര്&#x200d;മാരും ദുരന്ത നിവാരണ അതോറിറ്റി തലവന്&#x200d; എന്ന നിലയില്&#x200d; സ്‌കൂളുകള്&#x200d;ക്ക് അവധി നല്&#x200d;കാറുണ്ട്. എന്നാല്&#x200d; അവധി നല്&#x200d;കിക്കൊണ്ട് കുട്ടികളോട് സോഷ്യല്&#x200d; മീഡിയ വഴി നടത്തിയ ഉപദേശമാണ് ആദ്യത്തെ ഉത്തരവിനെ സവിശേഷമാക്കിയത്. &#8216;കനത്ത മഴയില്&#x200d; വെള്ളത്തില്&#x200d; ചാടാനോ ചൂണ്ടയിടാനോ പോവല്ലേ, എല്ലാവരും വീട്ടില്&#x200d; തന്നെ ഇരിക്കണം. അഛനമ്മമാര്&#x200d; ജോലിക്കുപോയിരിക്കും. അവരില്ലെന്ന് കരുതി പുറത്തേക്കൊന്നും പോകരുത്. പകര്&#x200d;ച്ചവ്യാധിയടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടിപിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങള്&#x200d; മറിച്ചുനോക്കണം. നന്നായി പഠിച്ച് മിടുക്കരാവൂ.&#8217; കുട്ടികളുടെ ഭാഷയില്&#x200d; നല്&#x200d;കിയ ഉപദേശത്തില്&#x200d; ഒരു രക്ഷിതാവിന്റെ സാന്നിധ്യം തിരിച്ചറിയാനായത് കൊണ്ടായിരിക്കും ആ ഉത്തരവ് ശ്രദ്ധിക്കപ്പെട്ടത്.</p>
<p><strong>ആദ്യത്തെ ശമ്പളം</strong></p>
<p>ആലപ്പുഴയില്&#x200d; കലക്ടറായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ ശമ്പളം പാലിയേറ്റീവ് സംഘടനയായ സ്‌നേഹജാലകത്തിനാണ് കൈമാറിയത്. ആതുരസേവന രംഗത്ത് സ്തുത്യര്&#x200d;ഹമായ സേവനം കാഴ്ചവെക്കുന്ന കൂട്ടായ്മയാണ് സ്‌നേഹജാലകം. കിടപ്പുരോഗികള്&#x200d; ഉള്&#x200d;പ്പെടെ ദിനേന നൂറ്റിഅമ്പതോളം പേര്&#x200d;ക്ക് ഇവര്&#x200d; ഭക്ഷണം എത്തിച്ചു നല്&#x200d;കാറുണ്ട്. സബ്കലക്ടറായിരിക്കുമ്പോള്&#x200d; തന്നെ ഇവരുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശ്രദ്ധയില്&#x200d;പെട്ടിരുന്നു. ജീവിതത്തില്&#x200d; നിരവധി പ്രാരാബ്ദങ്ങള്&#x200d; താണ്ടിക്കയറിയ എനിക്ക് അശരണരുടെയും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെയും വേദന നന്നായറിയാം. അവരുടെ കണ്ണീരൊപ്പാന്&#x200d; കൂടെ നില്&#x200d;ക്കുക എന്നത് എന്റെ ബാധ്യതയാണ്. സ്വപ്‌നസാഫല്യമായി നേടിയെടുത്ത കലക്ടര്&#x200d; പദവിയിലെ ആദ്യശമ്പളം അതുകൊണ്ട് തന്നെ പുണ്യം പ്രതീക്ഷിച്ച് സ്‌നേഹജാലകത്തിന് കൈമാറിയത്. ഭാര്യ രാഗദീപക്കും മകന്&#x200d; റിഷിത് നന്ദക്കുമൊപ്പം സ്‌നേഹജാലകത്തിലെത്തി മകനാണ് ആദ്യശമ്പളം കൈമാറിയത്.</p>
<p><strong>ആരാവണം സിവില്&#x200d; സര്&#x200d;വന്റ്?</strong></p>
<p>സര്&#x200d;ക്കാരിനും ജനങ്ങള്&#x200d;ക്കുമിടയില്&#x200d; പാലമായി വര്&#x200d;ത്തിക്കേണ്ടവരാണ് സിവില്&#x200d; സര്&#x200d;വ്വന്റുകള്&#x200d;. സര്&#x200d;ക്കാരിന്റെ വിവിധ പദ്ധതികള്&#x200d; താഴെ തട്ടിലുള്ള ജനങ്ങള്&#x200d;ക്ക് വരെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തലാണ് സിവില്&#x200d; സര്&#x200d;വ്വന്റിന്റെ ഉത്തരവാദിത്വം. ഐ.എ.എസ് കരസ്ഥമാക്കിയ ഉദ്യോഗാര്&#x200d;ത്ഥികളെ ഈ ലക്ഷ്യത്തിന് വേണ്ടിയാണ് വിവിധ സര്&#x200d;ക്കാര്&#x200d; തസ്തികകളിലേക്ക് നിയമിക്കുന്നത്. നയങ്ങള്&#x200d; രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും മോണിറ്ററിംഗ് ചെയ്യുന്നതിലും സിവില്&#x200d; സര്&#x200d;വ്വന്റിന് വലിയ റോളുണ്ട്. രാജ്യത്തെ ഏത് സംസ്ഥാനത്ത് ജോലി ചെയ്യുകയാണെങ്കിലും പക്ഷപാതിത്വം ഇല്ലാതെ നാടിനോടുള്ള കൂറും അര്&#x200d;പ്പണമനോഭാവവും പൂര്&#x200d;ണമായും സമര്&#x200d;പ്പിക്കാന്&#x200d; ഒരു സിവില്&#x200d; സര്&#x200d;വ്വന്റിന് കഴിയണം. അപ്പോള്&#x200d; മാത്രമേ പൂര്&#x200d;ണ മനസ്സോടെയും തുറന്ന ഇടപെടലോടെയും നാടിനെ സേവിക്കാന്&#x200d; കഴിയൂ. അഡ്മിനിസ്‌ട്രേറ്റീവ്, ഫണ്ട് മാനേജ്‌മെന്റ്, ലോ എന്&#x200d;ഫോഴ്‌സ്‌മെന്റ്, വികസനപദ്ധതികള്&#x200d; ഇതെല്ലാം ഉത്തരവാദിത്വത്തോടെയും കാര്യക്ഷമതയോടെയും നിര്&#x200d;വ്വഹിക്കേണ്ടതാണ്. അതിനായി ഓരോ സിവില്&#x200d; സര്&#x200d;വ്വന്റും കഠിനാധ്വാനവും സാമൂഹ്യപ്രതിബദ്ധതയും പ്രകടിപ്പിക്കണം. പരിമിതമായ സമരപരിധിക്കുള്ളില്&#x200d; പരിഹരിക്കേണ്ട മര്&#x200d;മ്മപ്രധാനമായ പല വിഷയങ്ങളും നേരിടാനുണ്ടാവും. വ്യവസ്ഥാപിത നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതോടൊപ്പം വിവേകത്തോടെ പെരുമാറാനും മാനുഷിക പരിഗണനയില്&#x200d; കാര്യങ്ങള്&#x200d; തീര്&#x200d;പ്പാക്കാനും സിവില്&#x200d; സര്&#x200d;വ്വന്റിന് കഴിയണം.</p>
<p><strong>വിരമിച്ചതിന് ശേഷമുള്ള ഐ.എ.എസ് നിയമനങ്ങള്&#x200d;?</strong></p>
<p>ഐ.എ.എസ് ഓഫീസറുടെ വിരമിക്കല്&#x200d; പ്രായം 60 വയസ്സാണ്. വിരമിച്ചതിന് ശേഷവും നിരവധി തസ്തികകളിലേക്ക് അവരെ റിക്രൂട്ട് ചെയ്യാറുണ്ട്. ട്രിബ്യൂണലുകളുടെയും കമ്മീഷണറുകളുടെയും ചുമതലകളിലേക്കാണ് സാധാരണഗതിയില്&#x200d; പരിഗണിക്കപ്പെടാറുള്ളത്.</p>
<p><strong>കുട്ടികളുടെ കലക്ടര്&#x200d; മാമന്&#x200d;?</strong></p>
<p>ആലപ്പുഴ കലക്ടറായിരുന്ന ഏഴ് മാസക്കാലം കുട്ടികള്&#x200d;ക്ക് വേണ്ടി ചിലതെല്ലാം ചെയ്യാന്&#x200d; കഴിഞ്ഞതിന്റെ ചാരിതാര്&#x200d;ത്ഥ്യമുണ്ട്. ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ ഉത്തരവ് തന്നെ കുട്ടികള്&#x200d;ക്ക് വേണ്ടിയായിരുന്നു. അവസാനത്തെ ഒപ്പും അവര്&#x200d;ക്ക് വേണ്ടി തന്നെയായത് ഒത്തിരി സന്തോഷം പകര്&#x200d;ന്ന ഓര്&#x200d;മ്മയാണ്. ജില്ലയിലെ അതിദരിദ്ര കുട്ടികളെ സഹായിക്കാന്&#x200d; കുട്ടിപ്പട്ടാളത്തിന്റെ സഹായത്തോടെ ആവിഷ്‌കരിച്ച &#8216;ഒരുപിടി നന്മ&#8217; എന്ന പദ്ധതിയിലൂടെ ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശേഖരിച്ച് കിടപ്പുരോഗികള്&#x200d;ക്ക് വീട്ടിലെത്തിച്ചുകൊടുക്കാനായി. പദ്ധതിയില്&#x200d; എണ്ണൂറിലധികം സ്‌കൂളുകളിലെ കുട്ടികള്&#x200d; കൈകോര്&#x200d;ത്തത് അഭിമാനത്തോടെ ഓര്&#x200d;ക്കുന്നു. എം.ബി.ബി.എസിന് അഡ്മിഷന്&#x200d; ലഭിച്ച ഒരു വിദ്യാര്&#x200d;ത്ഥിനി വെറ്റിലയും അടക്കയും നാണയവുമായി എന്റെ ചേംബറില്&#x200d; കാണാനെത്തിയത് അമൂല്യമായ സമ്മാനമായി. എന്റെ അധ്യാപിക ബാലലത ടീച്ചറാണ് കുട്ടിയുടെ പഠനം സ്‌പോണ്&#x200d;സര്&#x200d; ചെയ്തത്. കേരളത്തിലെ പവിത്രമായ ഒരു ആചാരരീതി ആ കുട്ടിയിലൂടെ അറിയാനും അനുഭവിക്കാനും ഭാഗ്യമുണ്ടായി.<br />
കലക്ടര്&#x200d; പദവി ഒഴിയുന്ന ദിവസവും മനോഹരമാക്കിയത് കുട്ടികളാണ്. കോവിഡ് കാലത്ത് രക്ഷിതാക്കളെ നഷ്ടപ്പെട്ട ആറു കുട്ടികള്&#x200d;ക്ക് വീടൊരുക്കാനുള്ള കരാറില്&#x200d; അവരെ ഒപ്പമിരുത്തി ഒപ്പിട്ടുകൊണ്ടാണ് ആലപ്പുഴയിലെ എന്റെ സേവനം അവസാനിപ്പിച്ചത്. വി ആര്&#x200d; ഫോര്&#x200d; ആലപ്പി പദ്ധതിയില്&#x200d; ഉള്&#x200d;പ്പെടുത്തി മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് വീട് വെച്ച് നല്&#x200d;കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/krishnathejaiasinterview.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈ ലോകം തോറ്റവരുടേത് കൂടിയാണ്- ഡോ. കെ. വാസുകി ഐ.എ.എസ്</title>
		<link>https://www.chandrikadaily.com/11dr-this-world-also-belongs-to-losers-k-vasuki-is-an-ias.html</link>
					<comments>https://www.chandrikadaily.com/11dr-this-world-also-belongs-to-losers-k-vasuki-is-an-ias.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 Jun 2023 02:34:58 +0000</pubDate>
				<category><![CDATA[Interview]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[interview]]></category>
		<category><![CDATA[vasuki ias]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257978</guid>

					<description><![CDATA[ പി.ഇസ്മായില്&#x200d; തലക്കൊപ്പമെത്തിയ പ്രളയജലത്തില്&#x200d; മലയാളി മുങ്ങിത്താഴുമ്പോള്&#x200d; പ്രത്യാശയുടെ മുഖവും ഊര്&#x200d;ജ്ജവും പകര്&#x200d;ന്ന് കേരളീയമനസ്സില്&#x200d; കൂടുകെട്ടിയ തങ്കതമിഴ് ഐ.എ.എസ് ഓഫീസര്&#x200d;. സിവില്&#x200d; സര്&#x200d;വ്വീസ് സെലക്ഷന്&#x200d; ചട്ടങ്ങളുടെ ജാതകം തിരുത്തിയെഴുതിച്ച 2008 മധ്യപ്രദേശ് കേഡര്&#x200d; സിവില്&#x200d; സര്&#x200d;വ്വന്റ്. കേരളത്തില്&#x200d; പാലക്കാട് സബ് കലക്ടറായി തുടക്കം. അനര്&#x200d;ട്ട് ഡയറക്ടര്&#x200d;, നഗരകാര്യ ഡയറക്ടര്&#x200d;, കൃഷിവകുപ്പ് ഡയറക്ടര്&#x200d;, ശുചിത്വമിഷന്&#x200d; എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d;, തിരുവനന്തപുരം ജില്ലാ കലക്ടര്&#x200d; തുടങ്ങിയ പദവികള്&#x200d;. നിലവില്&#x200d; ലേബർ കമ്മീഷണര്&#x200d;. സിവില്&#x200d; സര്&#x200d;വീസ് തെരഞ്ഞെടുക്കാനുള്ള പ്രേരണ? ലീഡറാവണം എന്നായിരുന്നു കുഞ്ഞിലേയുള്ള ആഗ്രഹം. [&#8230;]]]></description>
										<content:encoded><![CDATA[<p><strong> പി.ഇസ്മായില്&#x200d;</strong></p>
<p>തലക്കൊപ്പമെത്തിയ പ്രളയജലത്തില്&#x200d; മലയാളി മുങ്ങിത്താഴുമ്പോള്&#x200d; പ്രത്യാശയുടെ മുഖവും ഊര്&#x200d;ജ്ജവും പകര്&#x200d;ന്ന് കേരളീയമനസ്സില്&#x200d; കൂടുകെട്ടിയ തങ്കതമിഴ് ഐ.എ.എസ് ഓഫീസര്&#x200d;. സിവില്&#x200d; സര്&#x200d;വ്വീസ് സെലക്ഷന്&#x200d; ചട്ടങ്ങളുടെ ജാതകം തിരുത്തിയെഴുതിച്ച 2008 മധ്യപ്രദേശ് കേഡര്&#x200d; സിവില്&#x200d; സര്&#x200d;വ്വന്റ്. കേരളത്തില്&#x200d; പാലക്കാട് സബ് കലക്ടറായി തുടക്കം. അനര്&#x200d;ട്ട് ഡയറക്ടര്&#x200d;, നഗരകാര്യ ഡയറക്ടര്&#x200d;, കൃഷിവകുപ്പ് ഡയറക്ടര്&#x200d;, ശുചിത്വമിഷന്&#x200d; എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d;, തിരുവനന്തപുരം ജില്ലാ കലക്ടര്&#x200d; തുടങ്ങിയ പദവികള്&#x200d;. നിലവില്&#x200d; ലേബർ കമ്മീഷണര്&#x200d;.</p>
<p><img loading="lazy" class="alignnone size-full wp-image-257980" src="https://www.chandrikadaily.com/wp-content/uploads/2023/06/Untitled-1-copy-71.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2023/06/Untitled-1-copy-71.jpg 800w, https://www.chandrikadaily.com/wp-content/uploads/2023/06/Untitled-1-copy-71-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/06/Untitled-1-copy-71-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p><strong>സിവില്&#x200d; സര്&#x200d;വീസ് തെരഞ്ഞെടുക്കാനുള്ള പ്രേരണ?</strong></p>
<p>ലീഡറാവണം എന്നായിരുന്നു കുഞ്ഞിലേയുള്ള ആഗ്രഹം. സമൂഹത്തില്&#x200d; മാറ്റങ്ങള്&#x200d; സൃഷ്ടിക്കാന്&#x200d; കഴിയുന്ന ഒരു ലീഡര്&#x200d;. നമ്മുടെ നാട്ടില്&#x200d; എങ്ങിനെ ഡോക്ടറും എഞ്ചിനീയറും ആവാം എന്നത് സംബന്ധിച്ചു ഇഷ്ടം പോലെ ഗൈഡന്&#x200d;സ് ഉണ്ട്. എന്നാല്&#x200d; എങ്ങിനെ ഒരു നല്ല ലീഡറാവാം എന്ന കാര്യത്തില്&#x200d; ഒരു ക്ലാസും കിട്ടാറില്ല. ഡോക്ടറായാല്&#x200d; സോഷ്യല്&#x200d; സ്റ്റാറ്റസ് കൂടും. ഒരു പാട് സാമൂഹ്യ ഇടപെടലുകള്&#x200d; നടത്താന്&#x200d; കഴിയും. മറ്റുള്ളവരെ സഹായിക്കാനുള്ള പൊസിഷനായി മാറും എന്ന ചിന്തയില്&#x200d; നിന്നാണ് ഡോക്ടര്&#x200d; ആയത്. സര്&#x200d;ക്കാര്&#x200d; ആശുപത്രിയില്&#x200d; സേവനം നടത്തി കൊണ്ടിരിക്കുമ്പോള്&#x200d; അവിടെ എത്തുന്ന സാധാരണ ജനങ്ങളെ കണ്ടപ്പോള്&#x200d; അവര്&#x200d;ക്ക് വേണ്ടി എന്ത് ചെയ്യാന്&#x200d; കഴിയും എന്ന ആലോചനയില്&#x200d; നിന്നാണ് ഐ.എ.എസ് എന്ന ആഗ്രഹമുണ്ടായത്. ജനങ്ങള്&#x200d;ക്ക് വേണ്ടി ഇടപെടാനും അവരെ സഹായിക്കാനും കഴിയണമെന്ന ആഗ്രഹം ഐ.എ.എസിലേക്കുള്ള പ്രേരണയായിട്ടുണ്ട്. പാവപെട്ടവര്&#x200d;ക്ക് വേണ്ടി നല്ല രീതിയില്&#x200d; പ്രവര്&#x200d;ത്തിച്ച തമിഴ്‌നാട്ടിലെ ഐ.എ.എസ് ഓഫീസര്&#x200d;മാറുടെ സ്വാധീനവും സിവില്&#x200d;സര്&#x200d;വ്വീസിലേക്കുള്ള താല്&#x200d;പര്യം വര്&#x200d;ധിപ്പിച്ചു.</p>
<p><strong>കേരളത്തിലേക്കുള്ള മാറ്റം?</strong></p>
<p>മധ്യപ്രദേശ് കേഡറിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. ഭര്&#x200d;ത്താവ് (കാര്&#x200d;ത്തികേയന്&#x200d; ഐ.എ.എസ്) കേരള കേഡറിലുമായിരുന്നു. ഭാര്യ ഭര്&#x200d;ത്താക്കന്മാര്&#x200d; ഐ.എ.എസുകാരാണെങ്കില്&#x200d; സ്ഥലം മാറ്റത്തിന് പരിഗണിക്കുന്ന ഇന്റര്&#x200d; കേഡര്&#x200d; ട്രാന്&#x200d;സ്ഫര്&#x200d; മുഖാന്തരമാണ് ഞാന്&#x200d; കേരളത്തില്&#x200d; എത്തിയത്. സൗത്ത് ഇന്ത്യന്&#x200d; ജീവിത രീതിയില്&#x200d; നിന്നും വലിയ വ്യത്യാസങ്ങള്&#x200d; ഉള്ളതിനാല്&#x200d; മധ്യപ്രദേശില്&#x200d; ഒരു കള്&#x200d;ച്ചറല്&#x200d; ഷോക്ക് അനുഭവിച്ചിരുന്നു. കേരളത്തിലേക്ക് വരുമ്പോഴും ആ ഉള്&#x200d;ഭയം എനിക്കുണ്ടായിരുന്നു. ഭാഷ അറിയില്ല എന്നതും വെല്ലുവിളിയായിരുന്നു. മലയാളികള്&#x200d;ക്കൊക്കെ തമിഴ് മനസ്സിലാവുമെന്നതിനാല്&#x200d; എനിക്ക് മലയാളം പഠിച്ചെടുക്കാന്&#x200d; ഹിന്ദി പഠിച്ചതിനേക്കാള്&#x200d; കൂടുതല്&#x200d; സമയം ആവശ്യമായി വന്നു. ഒരു വികസിത നാട് എങ്ങനെയായിരിക്കണമെന്നതിന്റെ നേര്&#x200d;സാക്ഷ്യമാണ് കേരളം. ആര്&#x200d;ക്കും ചൂഷണം ചെയ്യാന്&#x200d; കഴിയാത്ത വിധം പ്രബുദ്ധത ആര്&#x200d;ജിച്ചവരാണ് കേരളീയര്&#x200d;. നേരായ വഴിയില്&#x200d; ജീവിക്കുന്ന, മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുന്ന കേരളത്തില്&#x200d; ജോലി ചെയ്യുന്നത് സന്തോഷകരമാണ്.</p>
<p><strong>ഇന്റര്&#x200d;വ്യൂവിലെ വസ്ത്രധാരണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്&#x200d;</strong></p>
<p>സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയുടെ അവസാന ഘട്ടമാണ് പേഴ്‌സണാലിറ്റി ടെസ്റ്റ്. രേഖാമൂലമുള്ള ഉത്തരങ്ങളുടെ അടിസ്ഥാനത്തിലല്ല മാര്&#x200d;ക്ക് നിര്&#x200d;ണ്ണയിക്കുന്നത്. എന്ത് പറയുന്നു, എങ്ങിനെ പറയുന്നു. പെരുമാറുന്നു തുടങ്ങി ഉദ്യോഗാര്&#x200d;ത്ഥിയുടെ വ്യക്തിത്വത്തെയാണ് പരീക്ഷ ബോര്&#x200d;ഡ് അളക്കുന്നത്. ഒരാളെ ആദ്യ കാഴ്ചയില്&#x200d; വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുവേ വിലയിരുത്താറുള്ളത്. വസ്ത്ര ധാരണവും വിലാസവും നിങ്ങള്&#x200d; ആരാണെന്നു പറയും. സ്ത്രീകളുടെ വസ്ത്രത്തെ കുറിച്ച് പറയുമ്പോള്&#x200d; ഇറുകിയതോ അയഞ്ഞതോ ഒഴിവാക്കലാണ് ഉത്തമം. സാരി പോലുള്ള പാരമ്പര്യ വസ്ത്രം ധരിക്കുമ്പോള്&#x200d; കൂടുതല്&#x200d; പക്വതയും കരുത്തും ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. അതേസമയം സാരി അത്ര കംഫര്&#x200d;ട്ടബിള്&#x200d; അല്ലാത്തവരുമുണ്ടാവും. ക്യാഷ്വലിന് പകരം ഫോര്&#x200d;മല്&#x200d; ഡ്രസ് കോഡായിരിക്കും പേഴ്‌സണാലിറ്റി ടെസ്റ്റിന് കൂടുതല്&#x200d; അനുയോജ്യം.</p>
<p><strong>പരീക്ഷക്ക് ശേഷമുള്ള പരീക്ഷണം?</strong></p>
<p>ഐ.എ.എസ് നേട്ടത്തില്&#x200d; എനിക്ക് ഏറ്റവും സഹായകമായത് ഭര്&#x200d;ത്താവിന്റെ സപ്പോര്&#x200d;ട്ടായിരുന്നു. ഞങ്ങള്&#x200d; ഒരുമിച്ചായിരുന്നു തയ്യാറെടുപ്പുകള്&#x200d; നടത്തിയിരുന്നതെങ്കിലും എനിക്ക് വേണ്ട സഹായങ്ങളൊക്കെ അദ്ദേഹം ചെയ്തുതന്നു. എന്നാല്&#x200d; പരീക്ഷയില്&#x200d; രണ്ട് മാര്&#x200d;ക്ക് വ്യത്യാസത്തില്&#x200d; അദ്ദേഹത്തിന് ഐ.എ.എസ് നഷ്ടമായി. ഫോറിന്&#x200d; സര്&#x200d;വ്വീസിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് പരീക്ഷയുടെ വിജയത്തിനൊപ്പം പുതിയ വെല്ലുവിളിയായി. ചട്ടപ്രകാരം ഐ.എ.എസോ ഐ.എഫ്.എസോ കിട്ടുന്നവര്&#x200d;ക്ക് പിന്നീട് പരീക്ഷ എഴുതാന്&#x200d; അവസരമുണ്ടാവില്ല. ഒരാള്&#x200d;ക്ക് ഇന്ത്യയിലും മറ്റൊരാള്&#x200d;ക്ക് വിദേശത്തും ജോലിയാവുന്നത് കുടുംബജീവിത്തെ ബാധിക്കുന്നതിനാല്&#x200d; ഫോറിന്&#x200d;സ് സര്&#x200d;വ്വീസ് തെരഞ്ഞെടുക്കാന്&#x200d; ഭര്&#x200d;ത്താവ് തയ്യാറായില്ല. പക്ഷെ, തുടര്&#x200d;ന്ന് പരീക്ഷയെഴുതാന്&#x200d; അവകാശപോരാട്ടം നടത്തേണ്ടിവന്നു. ഇതിനായി നിരവധി ഓഫീസുകളില്&#x200d; പലതവണ കയറിയിറങ്ങി. കിട്ടിയ ഐ.എഫ്.എസിന് ജോയിന്&#x200d; ചെയ്യാതെ ഭര്&#x200d;ത്താവ് വീണ്ടും ഭാഗ്യപരീക്ഷണത്തിന് തയ്യാറായി. ഇന്ത്യന്&#x200d; സിവില്&#x200d; സര്&#x200d;വ്വീസ് ചരിത്രത്തില്&#x200d; ആദ്യ സംഭവമായിരുന്നു ഇത്. നീണ്ട പോരാട്ടത്തിന് ശേഷം നടത്തിയ പരീക്ഷയിലും ഐ.ആര്&#x200d;.എസാണ് ലഭിച്ചത്. തൊട്ടടുത്ത തവണയും ഐ.ആര്&#x200d;.എസ് തന്നെ. പക്ഷെ പോരാട്ടം അവസാനിപ്പിക്കാന്&#x200d; ഞങ്ങള്&#x200d; തയ്യാറായില്ല. നാലാമൂഴത്തില്&#x200d; ഞങ്ങള്&#x200d; ആഗ്രഹിച്ച പോലെ ഐ.എ.എസ് നേടാനായി.</p>
<p><strong>ഗ്രീന്&#x200d; പ്രോട്ടോകോള്&#x200d; പദ്ധതികള്&#x200d;?</strong></p>
<p>മാലിന്യമുക്തമായ അവസ്ഥ സൃഷ്ടിക്കാനുള്ള ചെറിയ ചുവടുവെപ്പുകളാണ് ഗ്രീന്&#x200d; പ്രോട്ടോകോള്&#x200d;. ഇതിനായി സംസ്ഥാനത്ത് കുറെയേറെ പദ്ധതികളുണ്ട്. കലാവസ്ഥ വൃതിയാനം, ആരോഗ്യ പ്രശ്‌നം തുടങ്ങിയ പ്രതിസന്ധികള്&#x200d; സമ്മാനിക്കുന്ന കള്&#x200d;ച്ര്&#x200d; ഓഫ് എക്‌സസ് കുറക്കാന്&#x200d; ഒരു പുതിയ കള്&#x200d;ച്ചര്&#x200d; തന്നെ രൂപപ്പെടേണ്ടതുണ്ട്. തിരുവനന്തപുരത്ത് വെച്ചു നടന്ന നാഷണല്&#x200d; ഗെയിംസില്&#x200d; ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന സാധനങ്ങള്&#x200d; പൂര്&#x200d;ണമായും ഒഴിവാക്കിയിരുന്നു. നാഷണല്&#x200d; ഗെയിംസ് പോലുള്ള വലിയ ഇവന്റില്&#x200d; ഇതു സാധ്യമാണെങ്കില്&#x200d; എവിടെയും ഈ രീതി പരിക്ഷിക്കാവുന്നതാണെന്ന ആത്മവിശ്വാസം അതെനിക്ക് പകര്&#x200d;ന്നു. മറ്റുള്ളവര്&#x200d;ക്ക് ഈ രീതി കാണിച്ചുകൊടുക്കാനും കഴിഞ്ഞു. ഏത് മാറ്റവും ജനങ്ങള്&#x200d; ആദ്യം ഉള്&#x200d;കൊള്ളണമെന്നില്ല. ആ മാറ്റം നല്ലതിനാണെന്നു തോന്നുമ്പോള്&#x200d; വേദനയോടാണെങ്കിലും അവര്&#x200d; സ്വീകരിക്കും. നാഷണല്&#x200d; ഗെയിംസിലും എതിര്&#x200d;പ്പുകള്&#x200d; ഉണ്ടായിരുന്നു. വളണ്ടിയിയേഴ്‌സ് ബോധവല്&#x200d;ക്കരണം നടത്തിയപ്പോള്&#x200d; ആശയം സ്വീകാര്യമായി. ഈ സംഭവം പകര്&#x200d;ന്ന ആത്മവിശ്വാസത്തിലാണ് ഉപയോഗയോഗ്യമായ പഴയ വസ്തുക്കള്&#x200d; ശേഖരിച്ച് പുനരുപയോഗിക്കുന്ന ആശയം അവതരിപ്പിച്ചത്. പല വിദേശരാജ്യങ്ങളിലും ഇത് ചെയ്ത് പോരുന്നുണ്ട്. ഈ ആശയം ഉള്&#x200d;ക്കൊണ്ട് സംഘടിപ്പിച്ച ക്യാമ്പുകളില്&#x200d; വെച്ച് സാരി, കളിപ്പാട്ടങ്ങള്&#x200d;, ടീവി തുടങ്ങിയ ഒട്ടേറെ വസ്തുക്കള്&#x200d; കൈമാറ്റത്തിനും പുനരുപയോഗത്തിനും സാഹചര്യമുണ്ടായി. റീ സൈക്ലിംഗിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്&#x200d; വര്&#x200d;ക്കുഷോപ്പുകളിലൂടെ സാധിച്ചു.</p>
<p><strong>വൈറല്&#x200d; പ്രസംഗങ്ങള്&#x200d;ക്ക് പിന്നില്&#x200d;?</strong></p>
<p>പ്രസംഗത്തിനു കാര്യമായ മുന്നൊരുക്കങ്ങള്&#x200d; നടത്താറില്ല. എന്റെ ചിന്തകളും ആശയങ്ങളും സത്യത്തോട് നീതി പുലര്&#x200d;ത്തും വിധം സംസാരിക്കാറാണുള്ളത്. തയ്യാറായി വന്ന് പ്രസംഗിക്കാന്&#x200d; എനിക്കാവാറുമില്ല. പ്രളയസമത്ത് ഞാന്&#x200d; ഹൃദയം കൊണ്ടാണ് പ്രസംഗിച്ചത്. പ്രളയത്തില്&#x200d; ജീവനും സമ്പത്തും ജീവനോപാധികളും നഷ്ടമായി വേദനിക്കുന്നവരുടെ മുന്നില്&#x200d;, ആ വേദന എന്റേതു കൂടിയായി ഏറ്റെടുത്ത് നടത്തിയ പ്രസംഗമാണ് ജനങ്ങള്&#x200d;ക്കിഷ്ടമായത്. വാക്കുകളിലെ സത്യസന്ധതയും ആത്മാര്&#x200d;ത്ഥതയും പ്രസംഗങ്ങളെ മികവുറ്റതാക്കും.</p>
<p><strong>എഴുത്തു പരീക്ഷയും പേഴ്‌സണാലിറ്റി ടെസ്റ്റും തമ്മിലുള്ള വ്യത്യാസം</strong></p>
<p>എഴുത്തുപരീക്ഷാ രീതിയില്&#x200d; ഇപ്പോള്&#x200d; ഒട്ടേറെ മാറ്റങ്ങള്&#x200d; വന്നിട്ടുണ്ട്. എത്രമാത്രം വായിച്ചും എഴുതിയും നമ്മള്&#x200d; തയ്യാറെടുപ്പ് നടത്തുന്നുവോ അത്രമാത്രം മികച്ച പ്രകടനം നടത്താന്&#x200d; കഴിയും. എന്നാല്&#x200d; നിങ്ങളെന്താണെന്ന് തിരിച്ചറിയപ്പെടുന്നതാണ് പേഴ്‌സണാലിറ്റി ടെസ്റ്റ്. ആശങ്കയും ഭയവും ഒഴിവാക്കി, സത്യസന്ധമായി പാനലിസ്റ്റുകളെ അഭിമുഖീകരിക്കുക എന്നതാണ് പ്രധാനം. ജീവിതത്തില്&#x200d; തന്നെ ജനുവിനിറ്റി ഇല്ലാത്തവര്&#x200d; സിവില്&#x200d; സര്&#x200d;വ്വീസിന് യോഗ്യരല്ലെന്നാണ് എന്റെ അഭിപ്രായം.</p>
<p><strong>ആരോഗ്യ ശ്രദ്ധ</strong></p>
<p>ലോകത്തിലെ തന്നെ ഏറ്റവും ദുഷ്‌കരമായ പരീക്ഷയെന്ന് വിവക്ഷിക്കപ്പെടുന്ന സിവില്&#x200d; സര്&#x200d;വ്വീസ്, അത്യധികം സമ്മര്&#x200d;ദ്ദങ്ങള്&#x200d; നിറഞ്ഞതാണ്. അതിനാല്&#x200d; തന്നെ എന്റെ അഭിപ്രായത്തില്&#x200d; പരീക്ഷാഘട്ടത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം സമ്മര്&#x200d;ദ്ദങ്ങളെ അതിജയിക്കുക എന്നതാണ്. സിവില്&#x200d; സര്&#x200d;വ്വീസ് പരീക്ഷക്ക് തയ്യാറാവുന്നവര്&#x200d;ക്ക് യോഗയും ധ്യാനവും ഗുണം ചെയ്യുമെന്നാണ് എന്റെ അനുഭവം. ഒരു വര്&#x200d;ഷം നീണ്ടു നില്&#x200d;ക്കുന്ന പരീക്ഷയുടെ തയ്യാറെടുപ്പില്&#x200d; ആരോഗ്യ പരിപാലനം ശ്രദ്ധിക്കണം. അധിക പേരും ഇതേ കുറിച്ച് പറയാറില്ല. സുഹൃത്തുക്കളില്&#x200d; നിന്നും കുടുംബത്തില്&#x200d; നിന്നും ഉണ്ടാവുന്ന സമ്മര്&#x200d;ദ്ധങ്ങള്&#x200d; മറി കടക്കാനും മണിക്കൂറുകള്&#x200d; നീണ്ടു നില്&#x200d;ക്കുന്ന പഠനം ആയാസരഹിതമാക്കാനും ദിവസവും വ്യായാമത്തില്&#x200d; ഏര്&#x200d;പ്പെടണം. പച്ചക്കറിയും പഴവര്&#x200d;ഗ്ഗങ്ങളും ഭക്ഷണത്തിന്റെ ഭാഗമാവണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. ജംഗ് ഫുഡ്, ലഹരി തുടങ്ങിയ ഒഴിവാക്കണം, ധാരാളം വെള്ളം കുടിക്കണം, ആറു മണിക്കൂര്&#x200d; ഉറങ്ങണം. മതിയായ ഉറക്കം ഒഴിച്ചു കൂടാനാവാത്തതാണ്.</p>
<p><strong>സിലബസ്?</strong></p>
<p>ഏത് പരീക്ഷയുടെയും ആത്മാവാണ് സിലബസ്. സിലബസ് അറിയുക എന്നതാണ് നിങ്ങള്&#x200d; പുസ്തകങ്ങളിലൂടെ കടന്നുപോകുന്നതിന് മുമ്പ് ചെയ്യേണ്ട പ്രധാന കാര്യം. യു.പി.എസ്.സി സിവില്&#x200d; സര്&#x200d;വീസ് പ്രിലിമിനറി, മെയിന്&#x200d; പരീക്ഷകളുടെ സിലബസ് വിശദമായി തയ്യാറാക്കിയിട്ടുണ്ട്. സിലബസ് ചില വര്&#x200d;ഷങ്ങളില്&#x200d; മാറ്റം വരുത്താറുണ്ട്. സിലബസ് അറിയുന്നത് പ്രസക്തമായ പഠന സാമഗ്രികള്&#x200d; തിരഞ്ഞെടുക്കാനും വിഷയങ്ങള്&#x200d;ക്ക് മുന്&#x200d;ഗണന നല്&#x200d;കാനും സഹായിക്കും.</p>
<p><strong>എഴുത്തു പരീക്ഷയില്&#x200d; പാലിക്കേണ്ട കാര്യങ്ങള്&#x200d;?</strong></p>
<p>എന്താണ് എഴുതുന്നത് എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. നിങ്ങള്&#x200d; പ്രതീക്ഷിക്കുന്ന ഉത്തരമെന്താണെന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രമേ എഴുതിത്തുടങ്ങാവൂ. സമയനിഷ്ടയും പ്രധാനമാണ്. നന്നായി എഴുതണമെങ്കില്&#x200d; നന്നായി വായിക്കണം. പത്രങ്ങളും മാസികകളും വായിക്കുമ്പോള്&#x200d; എഴുത്തു ശൈലി ശ്രദ്ധിക്കുകയും അത് വഴി പോരായ്മകള്&#x200d; നികത്തുകയും ചെയ്യണം. ഉപമകള്&#x200d;, ഉദ്ധരണികള്&#x200d; അമിതമാവരുത്. തെറ്റ് കൂടാതെയും വൃത്തിയായും എഴുതി ഫലിപ്പിക്കണമെങ്കില്&#x200d; കയ്യക്ഷരം നന്നാവണം. മോശം കയ്യക്ഷരം ഉള്ളവര്&#x200d; അത് മാറ്റുന്നതിനായി പരിശീലിക്കണം.</p>
<p><strong>മെഡിക്കല്&#x200d; ടെസ്റ്റ്?</strong></p>
<p>പേഴ്‌സണാലിറ്റി ടെസ്റ്റിന് മുന്നോടിയായി ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;ക്ക് മെഡിക്കല്&#x200d; ടെസ്റ്റ് നടത്താറുണ്ട്. ഒരു ഉദ്യോഗാര്&#x200d;ത്ഥിയുടെ ശാരീരികവും മാനസികവുമായ നില അറിയുക എന്നതാണ് ടെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ടെസ്റ്റ് സമയത്ത് എന്തെങ്കിലും സങ്കീര്&#x200d;ണതകള്&#x200d; നേരിടാതിരിക്കാന്&#x200d; ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; അവരുടെ ആരോഗ്യകാര്യത്തില്&#x200d; നേരത്തേ ശ്രദ്ധാലുക്കളാവണം. മെഡിക്കല്&#x200d; ടെസ്റ്റിനായി ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; ആശുപത്രിയില്&#x200d; പ്രവേശിക്കുമ്പോള്&#x200d; അവര്&#x200d; ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകള്&#x200d;, ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കില്&#x200d; അതിന്റെ വിശദാംശങ്ങള്&#x200d;, അവരുടെ കുടുംബത്തിന്റെ ആരോഗ്യസ്ഥിതിയുടെ വിശദാംശങ്ങള്&#x200d; എന്നിവ ഈ ഫോമില്&#x200d; ഉള്&#x200d;പ്പെടുന്നു. നേത്രപരിശോധന, ഉയരം, ഭാരം, രക്തസമ്മര്&#x200d;ദ്ദം, ഹെര്&#x200d;ണിയ, എക്‌സറേ മുതലായവ പരിശോധിക്കപ്പെടും.</p>
<p><strong>കുട്ടികള്&#x200d;ക്കിടയിലെ ആത്മഹത്യ?</strong></p>
<p>ഉപഭോക ലോകത്തെ നമ്മുടെ ജീവിതം ഏത് രീതിയിലാണെന്ന് തിരിച്ചറിയുക പ്രധാനമാണ്. മത്സരാധിഷ്ഠിത കാലത്ത് നമ്മള്&#x200d; പരുവപ്പെടുത്തിയെടുത്ത ജീവിതം ശരിയായ രീതിയിലാണോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്. നമ്മുടെ വൈകാരിക മാനസിക ആരോഗ്യത്തിനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും തന്നെ നിലനില്&#x200d;പ്പിനും നല്ല ജീവിതം ആവശ്യമാണ്. നമ്മളനുഭവിക്കുന്ന സമ്മര്&#x200d;ദ്ദങ്ങളത്രയും ആവശ്യമുള്ളതാണോ എന്ന് ആത്മവിമര്&#x200d;ശനം നടത്തണം. പരീക്ഷകളില്&#x200d; ഒന്നാമതായേ തീരൂ എന്ന നിര്&#x200d;ബന്ധബുദ്ധി ചിലപ്പോള്&#x200d; പ്രത്യാഘാതങ്ങളുണ്ടാക്കും. പരീക്ഷയിലെ ജയാപരാജയങ്ങള്&#x200d; ഒന്നിന്റെയും അവസാനമല്ല. തോറ്റവരുടെയും കൂടിയാണ് ഈ ലോകം. പരീക്ഷകളില്&#x200d; ജയിക്കാന്&#x200d; സര്&#x200d;വ്വകലാശാലകളില്&#x200d; പഠിക്കാത്തവരുടെയും പരീക്ഷകളില്&#x200d; തോറ്റവരുടെയും ജീവചരിത്രം ഉള്&#x200d;പ്പെടെ പഠിക്കേണ്ടതുണ്ട്. പരീക്ഷയില്&#x200d; ജയിക്കുക എന്നത് ലോകത്തെ ആയിരക്കണക്കിന് മികവുകളില്&#x200d; ഒന്നുമാത്രമാണ്. ഒരു തോല്&#x200d;വിയും വിജയങ്ങളെ പാടേ ഇല്ലാതാക്കുന്നില്ല എന്ന ശുഭാപ്തി വിശ്വാസമാണ് കുട്ടികള്&#x200d; ആര്&#x200d;ജ്ജിച്ചെടുക്കേണ്ടത്. ദിവസത്തിലെ ക്വാളിറ്റി ടൈം മക്കള്&#x200d;ക്കൊപ്പം ചിലവഴിക്കുന്നതിന് പകരം സോഷ്യല്&#x200d;മീഡിയകള്&#x200d;ക്ക് പകുത്ത് നല്&#x200d;കുമ്പോള്&#x200d; കുട്ടികളനുഭവിക്കുന്ന അനാഥത്വം അവരെ ആത്മഹത്യയിലേക്കും ലഹരിയുടെ ലോകത്തേക്കും എത്തിച്ചേക്കും. മക്കളെ തലോടാനും അവരെ കേള്&#x200d;ക്കാനും ആശ്വാസം പകരാനും രക്ഷിതാക്കള്&#x200d; തയ്യാറാവണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11dr-this-world-also-belongs-to-losers-k-vasuki-is-an-ias.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ യാത്ര ; പത്തനംതിട്ട ജില്ലാ കലക്ടര്&#x200d; ഡോ. ദിവ്യ എസ്. അയ്യര്&#x200d; ഐ.എ.എസ് സംസാരിക്കുന്നു</title>
		<link>https://www.chandrikadaily.com/drdivyasiyeriasinterview.html</link>
					<comments>https://www.chandrikadaily.com/drdivyasiyeriasinterview.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 06 Jun 2023 05:26:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[drdivyasiyerias]]></category>
		<category><![CDATA[interview]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257861</guid>

					<description><![CDATA[സര്&#x200d;വ്വീസ് തിരക്കുകള്&#x200d;ക്കൊപ്പം സാഹിത്യത്തിലും കലയിലും വ്യക്തിമുദ്ര പതിപ്പിച്ച റാങ്കുകളുടെ കൂട്ടുകാരിയായ ഐ.എ.എസ് ഉദ്യോഗസ്ഥ. പത്താം ക്ലാസ് പരീക്ഷയില്&#x200d; സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി അക്കാദമിക് നേട്ടങ്ങള്&#x200d;ക്ക് സ്വപ്‌ന തുടക്കം. പാട്ട്, നൃത്തനൃത്യങ്ങള്&#x200d;, അഭിനയം, പ്രസംഗം, എഴുത്ത് തുടങ്ങിയവയിലൂടെ അരങ്ങിലും സജീവം. വോട്ടവകാശത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി 'വിരല്&#x200d;തുമ്പില്&#x200d; നമ്മുടെ ഭാവി' എന്ന ഗാനമെഴുതി ചിട്ടപ്പെടുത്തി ആലപിച്ചു. കോട്ടയം അസിസ്റ്റന്റ് കളക്ടര്&#x200d;, തിരുവനന്തപുരം സബ് കലക്ടര്&#x200d;, തദ്ദേശ സ്വയംഭരണ സെക്രട്ടറി, എന്&#x200d;.ആര്&#x200d;.ഇ.ജി മിഷന്&#x200d; ഡയറക്ടര്&#x200d; പദവികള്&#x200d;. നിലവില്&#x200d; പത്തനംതിട്ട ജില്ലാ കലക്ടര്&#x200d;. പാത്ത് ഫൈന്റര്&#x200d;, എത്രയും പ്രിയപ്പെട്ടവര്&#x200d;ക്ക് (ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ), അപ്ലൈഡ് ഡിപ്ലോമസി, കയ്യൊപ്പിട്ട വഴികള്&#x200d; എന്നിവ കൃതികള്&#x200d;.]]></description>
										<content:encoded><![CDATA[<p><strong>ഡോ. ദിവ്യ എസ്. അയ്യര്&#x200d; ഐ.എ.എസ്/പി. ഇസ്മായില്&#x200d;</strong></p>
<p><em>ഡോ. ദിവ്യ എസ്. അയ്യര്&#x200d; ഐ.എ.എസ്</em></p>
<p>സര്&#x200d;വ്വീസ് തിരക്കുകള്&#x200d;ക്കൊപ്പം സാഹിത്യത്തിലും കലയിലും വ്യക്തിമുദ്ര പതിപ്പിച്ച റാങ്കുകളുടെ കൂട്ടുകാരിയായ ഐ.എ.എസ് ഉദ്യോഗസ്ഥ. പത്താം ക്ലാസ് പരീക്ഷയില്&#x200d; സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി അക്കാദമിക് നേട്ടങ്ങള്&#x200d;ക്ക് സ്വപ്‌ന തുടക്കം. പാട്ട്, നൃത്തനൃത്യങ്ങള്&#x200d;, അഭിനയം, പ്രസംഗം, എഴുത്ത് തുടങ്ങിയവയിലൂടെ അരങ്ങിലും സജീവം. വോട്ടവകാശത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി &#8216;വിരല്&#x200d;തുമ്പില്&#x200d; നമ്മുടെ ഭാവി&#8217; എന്ന ഗാനമെഴുതി ചിട്ടപ്പെടുത്തി ആലപിച്ചു. കോട്ടയം അസിസ്റ്റന്റ് കളക്ടര്&#x200d;, തിരുവനന്തപുരം സബ് കലക്ടര്&#x200d;, തദ്ദേശ സ്വയംഭരണ സെക്രട്ടറി, എന്&#x200d;.ആര്&#x200d;.ഇ.ജി മിഷന്&#x200d; ഡയറക്ടര്&#x200d; പദവികള്&#x200d;. നിലവില്&#x200d; പത്തനംതിട്ട ജില്ലാ കലക്ടര്&#x200d;. പാത്ത് ഫൈന്റര്&#x200d;, എത്രയും പ്രിയപ്പെട്ടവര്&#x200d;ക്ക് (ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ), അപ്ലൈഡ് ഡിപ്ലോമസി, കയ്യൊപ്പിട്ട വഴികള്&#x200d; എന്നിവ കൃതികള്&#x200d;.</p>
<p>&nbsp;</p>
<p><strong>ഡോക്ടറില്&#x200d; നിന്ന് ഐ.എ.എസിലേക്ക്?</strong></p>
<p>ഇന്ത്യയിലെ പ്രശസ്ത മെഡിക്കല്&#x200d; കോളജുകളിലൊന്നായ വെല്ലൂരിലെ സി.എം.സിയിലായിരുന്നു എം.ബി.ബി.എസ് പഠനം. സമൂഹവുമായി നേരിട്ട് ബന്ധം പുലര്&#x200d;ത്തുന്ന മേഖല കൂടിയാണല്ലോ മെഡിക്കല്&#x200d; പഠനം. മികച്ച ചികിത്സയോടൊപ്പം വിദ്യാര്&#x200d;ത്ഥികളില്&#x200d; സാമൂഹ്യ ബോധം വളര്&#x200d;ത്തുന്ന പദ്ധതികള്&#x200d; കൂടി കോളേജിന്റെ സവിശേഷതയായിരുന്നു. പഠനത്തിന്റെ ഭാഗമായുള്ള മെഡിക്കല്&#x200d; ക്യാമ്പുകളും വില്ലേജ് വിസിറ്റിംഗും രാവിലെ പോയി വൈകിട്ട് തിരിച്ചുവരുന്ന രീതിയിലായിരുന്നില്ല. പാര്&#x200d;ശ്വവല്&#x200d;ക്കരിക്കപെട്ടവരും അവശത അനുഭവിക്കുന്നവരുമായ ഗ്രാമീണര്&#x200d;ക്കൊപ്പം ഒരാഴ്ച താമസിച്ചു അവരുടെ പ്രശ്‌നങ്ങള്&#x200d; നേരിട്ട് മനസിലാക്കുന്ന രീതിയിലായിരുന്നു ക്യാമ്പുകള്&#x200d;. ആ ഗ്രാമ സന്ദര്&#x200d;ശനങ്ങള്&#x200d;, ശാസ്ത്ര രംഗത്തെ പുരോഗതി താഴെ തട്ടില്&#x200d; ഉള്ളവര്&#x200d;ക്ക് എത്തുന്നില്ലെന്നും ആ വിടവ് എങ്ങനെ നികത്താന്&#x200d; കഴിയുമെന്നുമുള്ള ഗൗരവമായ ആചോലന പകര്&#x200d;ന്നു. കമ്മ്യൂണിറ്റി മെഡിസിന്&#x200d; എനിക്ക് മുന്നിലെ സാധ്യതകളിലൊന്നായിരുന്നു. എന്നാല്&#x200d; ജനജീവിതത്തിന്റെ സര്&#x200d;വ മേഖലയിലും സ്പര്&#x200d;ശിക്കാന്&#x200d; അവസരം ലഭിക്കുന്നത് സിവില്&#x200d; സര്&#x200d;വ്വീസിലാണെന്ന് മനസ്സിലാക്കിയാണ് ഐ.എ.എസ് തെരഞ്ഞെടുക്കാന്&#x200d; തീരുമാനിച്ചത്. ചെറുപ്പം തൊട്ടേ മനസ്സില്&#x200d; കൊണ്ട് നടന്ന ആഗ്രഹം കൂടിയായിരുന്നു അത്.</p>
<p><strong>ആദ്യമായി കേട്ട കളക്ടറുടെ പ്രസംഗം?</strong></p>
<p>അച്ഛന്&#x200d; ഐ.എസ്.ആര്&#x200d;.ഒ ജീവനക്കാരനായിരുന്നു. അവിടത്തെ സ്റ്റാഫിന്റെ മക്കളില്&#x200d; കൂടുതല്&#x200d; മാര്&#x200d;ക്ക് വാങ്ങിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിലെ മുഖ്യാഥിതി ഡോക്ടര്&#x200d; ബി. ബാബു പോള്&#x200d; ഐ എ എസ് ആയിരുന്നു. ഉത്ഘാടകനായി എത്തിയ അദ്ദേഹത്തിന് നിലവിളക്ക് കൈമാറാനും അവാര്&#x200d;ഡ് ഏറ്റുവാങ്ങാനും പ്രസംഗം കേള്&#x200d;ക്കാനും ഭാഗ്യമുണ്ടായി. കളക്ടര്&#x200d; വന്നപ്പോഴുള്ള പ്രൗഢിയും അദ്ദേഹത്തിന്റെ വാക്ചാരുതയും എന്നിലും ഒരു ഐ.എ.സുകാരിയാവണമെന്ന ചിന്ത ജനിപ്പിച്ചു. പത്താം തരം പരീക്ഷ റിസള്&#x200d;ട്ട് കാത്തിരിക്കുമ്പോഴും മറ്റൊരു അനുഭവമുണ്ടായി. റിസള്&#x200d;ട്ട് വന്ന ദിവസം രാവിലെ വീട്ടിലെ ഫോണിലേക്ക് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വി. പി ജോയ് ഐ.എ.എസ് (അന്നദ്ദേഹം ഡി.പി.ഐ ആയിരുന്നു) വിളിച്ചു. പരീക്ഷയില്&#x200d; ഞാന്&#x200d; ഒന്നാം റാങ്കുകാരിയാണെന്ന വിവരം ആദ്യം പറഞ്ഞത് സാറാണ്. അന്ന് അഭിനന്ദനമറിയിച്ച ചീഫ് സെക്രട്ടറിക്കൊപ്പം അന്നത്തെ ആ പത്താംക്ലാസുകാരി കലക്ടറായി ജോലി ചെയ്യുന്നു എന്നത് ദൈവനിയോഗമായാണ് കാണുന്നത്.</p>
<p><strong>ഒന്നാം റാങ്കുകാരിക്ക് ആരാവാനായിരുന്നു മോഹം?</strong></p>
<p>പത്താം തരത്തിലെ റാങ്കുകാരിയെ തേടി വീട്ടില്&#x200d; ചാനലുകാരും പത്രക്കാരും വന്നു. ആരാവാനാണു ആഗ്രഹമെന്ന പതിവ് ചോദ്യത്തിന് ഡോക്ടര്&#x200d; ആവണം അതിനു ശേഷം ഐ.എ.എസും നേടണം എന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. പത്രത്തില്&#x200d; അത് പ്രിന്റ് ചെയ്തു വന്നതോടെ അത് രേഖയായി. പത്രം അച്ഛന്&#x200d; സൂക്ഷിച്ചിരുന്നു. വീണ്ടും വീണ്ടും അത് എടുത്ത് വായിക്കുമായിരുന്നു. ദിസ് ബ്രറ്റ് യങ് ഗേള്&#x200d; വുഡ് ലൈക്ക് റ്റു ടേക്ക് എം.ബി. ബി.എസ് ബിഫോര്&#x200d; ട്രെയിന്&#x200d; ടു മസൂരി എന്നായിരുന്നു പിറ്റേദിവസമിറങ്ങിയ ദി ഹിന്ദുവിന്റെ തലക്കെട്ട്. ഐ.എ.എസ് അക്കാദമി മസൂറിയിലാണെന്ന് അന്നാണ് മനസ്സിലായത്. ആ വാര്&#x200d;ത്ത എന്റെ ലക്ഷ്യത്തിലേക്കുള്ള പ്രാചോദനം കൂടിയായി.</p>
<p><img loading="lazy" class="alignnone size-medium wp-image-257863" src="https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-06-at-10.41.41-AM-300x158.jpeg" alt="" width="300" height="158" srcset="https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-06-at-10.41.41-AM-300x158.jpeg 300w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-06-at-10.41.41-AM-1024x538.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-06-at-10.41.41-AM-768x403.jpeg 768w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-06-at-10.41.41-AM-1536x806.jpeg 1536w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-06-at-10.41.41-AM.jpeg 1600w" sizes="(max-width: 300px) 100vw, 300px" /></p>
<p><strong>ഐ.എ.എസില്&#x200d; ശോഭിക്കുന്നവര്&#x200d;?</strong></p>
<p>ഐ.എ.എസ് എന്നത് ഒരു സ്‌പെഷ്യലൈസ്ഡ് ജോലിയല്ല. നൈസര്&#x200d;ഗികമായി സേവനമേഖലയില്&#x200d; പ്രവര്&#x200d;ത്തിക്കാന്&#x200d; താല്പര്യമുള്ളവരും വിവിധ സാഹചര്യങ്ങളോട് കൃത്യമായി ഇടപെടാന്&#x200d; കഴിയുന്നവരുമാണ് സിവില്&#x200d; സര്&#x200d;വന്റാവേണ്ടത്. ആരുടെയെങ്കിലും സ്വപ്‌നം പേറി വരുന്നവര്&#x200d;ക്ക് കാലിടറും. ഇന്നയിന്ന കാര്യങ്ങള്&#x200d; പഠിച്ചാല്&#x200d; മാത്രം നിങ്ങള്&#x200d;ക്ക് ഐ.എ.എസ് ആവാന്&#x200d; പറ്റും എന്ന പറയാനാവില്ല. എപ്പോഴും പുതിയ കാര്യങ്ങള്&#x200d; പഠിക്കുക എന്നതും പുതിയ വെല്ലുവിളികളെ അതിജയിക്കുക എന്നതും സിവില്&#x200d; സര്&#x200d;വ്വീസില്&#x200d; പ്രധാനമാണ്. പതിവ് രീതികളോ, നിയതമായ സാഹചര്യങ്ങളോ ആയിരിക്കില്ല ഈ സേവനമേഖലയില്&#x200d;. ഏതു സാഹചര്യത്തിലും കാര്യക്ഷമമായി ഇടപെടാനും പ്രവര്&#x200d;ത്തിക്കാനും കഴിയുന്നവര്&#x200d; ഈ രംഗത്ത് ശോഭിക്കും.</p>
<p><strong>എന്&#x200d;ട്രന്&#x200d;സ് ഇല്ലാത്ത പരീക്ഷ</strong></p>
<p>മെഡിക്കല്&#x200d;, എന്&#x200d;ജിനീയറിങ്, സി.എ തുടങ്ങിയ പ്രൊഫഷണല്&#x200d; കോഴ്‌സിന് ചെറിയ സ്ട്രീമില്&#x200d; പെട്ടവരാണ് പരീക്ഷ എഴുതാറുള്ളത്. പല കോഴ്‌സുകള്&#x200d;ക്കും അഡ്മിഷന്&#x200d; കിട്ടാന്&#x200d; എന്&#x200d;ട്രന്&#x200d;സ് പരീക്ഷയുമുണ്ട്. എന്നാല്&#x200d; ബിരുദം നേടിയ ഏതൊരു വിദ്യാര്&#x200d;ത്ഥിക്കും എന്&#x200d;ട്രന്&#x200d;സില്ലാതെ സിവില്&#x200d; പരീക്ഷ എഴുതാന്&#x200d; സാധിക്കും. സിവില്&#x200d; സര്&#x200d;വ്വീസ് എന്നത് വലിയൊരു മൈതാനമാണ്. അവിടെ വലിയ സാധ്യകളുണ്ട്. ഏറ്റവും മികവ് പ്രകടിപ്പിക്കുന്നവരാണ് അവിടെ നിന്നും മുന്നിലെത്തുന്നത്. നമ്മുടെ നാട്ടിലെ യുവജന വിദ്യാര്&#x200d;ത്ഥി പ്രസ്ഥാനങ്ങളും ഗ്രന്ഥശാലകളും പരീക്ഷകളില്&#x200d; ജയിച്ചവരെ ആദരിക്കുന്നത് കാണുമ്പോള്&#x200d; സന്തോഷം തോന്നാറുണ്ട്. അതേ വിധം സിവില്&#x200d; സര്&#x200d;വീസ് മേഖലയെ കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ക്യാമ്പയിനുകള്&#x200d; കൂടി ഏറ്റെടുത്താല്&#x200d; നമ്മുടെ നാടിനു അത് വലിയ മുതല്&#x200d;കൂട്ടാവും.</p>
<p><strong>സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയിലെ കഠിനഘട്ടം.</strong></p>
<p>ഓരോരുത്തര്&#x200d;ക്കും വ്യത്യസ്ത അനുഭവമായിരിക്കും. പ്രിലിംസ് ജയിച്ചാല്&#x200d; മതി സിവില്&#x200d; സര്&#x200d;വീസ് നേടാനാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പലരേയും ഞാന്&#x200d; കണ്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് മെയിന്&#x200d;സായിരുന്നു പ്രധാന വെല്ലുവിളി. പ്രിലിംസില്&#x200d; ടിക്ക് ചെയ്യാനുള്ള അവസരം മാത്രമാണുള്ളത്. ഇന്റര്&#x200d;വ്യുവിലാണെങ്കില്&#x200d; കുറഞ്ഞ സമയം മാത്രമാണ് ഉദ്യോഗാര്&#x200d;ത്ഥിക്ക് ലഭിക്കുക. പ്രിലിംസ് രണ്ടു പേപ്പറിന്റെ പരീക്ഷ ആയതിനാലും ഒബ്‌ജെക്റ്റീവ് ടൈപ് ആയത് കൊണ്ടും നമുക്ക് കിട്ടാവുന്ന മാര്&#x200d;ക്ക് മനകണക്ക് കൂട്ടാന്&#x200d; പറ്റും. മെയിന്&#x200d;സില്&#x200d; ഒമ്പത് പേപ്പര്&#x200d; ആയതു കൊണ്ടും എഴുതുന്ന ആളുടെയും വായിക്കുന്ന ആളുടെയും സബ്ജക്റ്റീവ് അസസ്‌മെന്റ് ഉള്ളതിനാല്&#x200d; ഒന്നും പറയാന്&#x200d; പറ്റില്ല. അതേസമയം മെയിന്&#x200d;സ് വെല്ലുവിളി ആണെങ്കിലും നമ്മുടെ ആശയം പ്രകടിപ്പിക്കാനുള്ള ഏക ഘട്ടം അത് മാത്രമാണ്.</p>
<p><strong>എഴുത്തു പരീക്ഷ എങ്ങനെ എളുപ്പമാക്കാം</strong></p>
<p>സ്‌കൂള്&#x200d; തലത്തില്&#x200d; തന്നെ കുട്ടികളുടെ കമ്മ്യൂണിക്കേഷന്&#x200d; സ്‌കില്&#x200d; കണ്ടെത്തി വളര്&#x200d;ത്തണം. പ്രസംഗം, ക്വിസ്, ഉപന്യാസം, സംവാദം തുടങ്ങിയ മത്സരങ്ങളില്&#x200d; പങ്കെടുത്ത് ആശയ വിനിമയം ആര്&#x200d;ജിച്ചെടുക്കണം. പുതിയ കഥകളും കവിതകളും നവമാധ്യമങ്ങളില്&#x200d; പ്രത്യക്ഷപ്പെടുന്ന കാലത്ത് അത്തരം ഇടങ്ങളിലൂടെ ആശയ വിനിമയം കൂട്ടാന്&#x200d; കഴിയും. ആശയവിനിമയം എന്നാല്&#x200d; പ്രകടിപ്പിക്കുക എന്നത് മാത്രമല്ല. മനസിലാക്കുക, അറിവ് ആര്&#x200d;ജിച്ചെടുക്കുക, വിശകലനം ചെയ്യുക തുടങ്ങിയ ഗുണങ്ങള്&#x200d; ശീലിക്കുകയും അവ എഴുത്തിലൂടെയോ വാക്കിലൂടെയോ പ്രകടിപ്പിക്കുക എന്നതും കൂടിയാണ്. ഇതിന്റെ എല്ലാം അടിസ്ഥാനം പരന്ന വായനയാണ്.</p>
<p><strong>സ്വന്തം പഠന രീതി?</strong></p>
<p>കുട്ടിക്കാലത്ത് എനിക്ക് മികച്ച അധ്യാപികമാരുണ്ടായിരുന്നു. സ്‌കൂള്&#x200d; പഠന കാലത്ത് വീട്ടില്&#x200d; എത്തിയാല്&#x200d; ടീച്ചര്&#x200d;മാരെ അനുകരിച്ചു ക്ലാസ് എടുക്കുന്ന രീതി സിവില്&#x200d; സര്&#x200d;വീസ് പരിശീലനത്തിന് എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. മറ്റുള്ളവര്&#x200d;ക്ക് പറഞ്ഞു കൊടുക്കണമെങ്കില്&#x200d; ആദ്യം പറയുന്നയാള്&#x200d; നന്നായി പഠിക്കേണ്ടിവരും. അന്നത്തെ ക്ലാസ് മുറിയും ടീച്ചറും സാങ്കല്പികം ആയിരുന്നുവെങ്കില്&#x200d; സിവില്&#x200d; സര്&#x200d;വീസ് പരിശീലന കാലത്ത് ഈ രീതി യാഥാത്ഥ്യമായി. സമാന മനസുള്ള സുഹൃത്തുക്കള്&#x200d; തമ്മില്&#x200d; മെയിന്&#x200d;സ് പരീക്ഷയിലെ എസേക്കുവേണ്ടിയുള്ള പരിശീലനത്തില്&#x200d; ബ്ലാക് ബോര്&#x200d;ഡില്&#x200d; ഓരോരുത്തരും പോയിന്റ്‌സ് എഴുതിയായിരുന്നു പഠനം.<br />
സിവില്&#x200d; സര്&#x200d;വ്വീസിലെ എന്റെ പഠനം എളുപ്പമാക്കാനായി സ്വയം ഒരു സിലബസ് തയ്യാറാക്കിയിരുന്നു. ഇത് വിദേശകാര്യ സെക്രട്ടറിയായിരുന്ന ടി.പി ശ്രീനിവാസന്&#x200d; സാറിനെ കാണിച്ചു. ഇത് നിങ്ങള്&#x200d;ക്ക് ഒരാള്&#x200d;ക്കുമാത്രമായി ചുരുക്കരുതെന്നും മറ്റുള്ള കുട്ടിക്കള്&#x200d;ക്കും ഇത് ഗുണം ചെയ്യും എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പ്രോത്സാഹനം നിറഞ്ഞ ആ വാക്കുകളില്&#x200d; നിന്നാണ് പാത്ത് ഫൈന്റര്&#x200d; എന്ന പുസ്തകത്തിന്റെ പിറവി. ഇന്നും സിവില്&#x200d; സര്&#x200d;വ്വീസിന് തയ്യാറെടുക്കുന്ന പല കുട്ടികളും പാത്ത് ഫൈന്ററിനെക്കുറിച്ച് നല്ലത് പറയുന്നത് കേള്&#x200d;ക്കുമ്പോള്&#x200d; അഭിമാനം തോന്നാറുണ്ട്.</p>
<p><strong>ഇന്റര്&#x200d;വ്യൂ ദിനത്തിലെ ജന്തര്&#x200d;മന്ദര്&#x200d; കാഴ്ച</strong></p>
<p>ഇന്റര്&#x200d;വ്യൂവിനെ കുറിച്ച് അമിത ഭീതി ജനിപ്പിക്കുന്നത് കാണാറുണ്ട്. എന്നെ സംബന്ധിച്ച് ആസ്വാദ്യകരമായ അനുഭവമായിരുന്നു. ഇന്റര്&#x200d;വ്യൂവിനു പോകുമ്പോള്&#x200d; ഡോക്ടര്&#x200d; ബാബു പോള്&#x200d; ഐ.എ.എസിനെ ഞാന്&#x200d; സന്ദര്&#x200d;ശിച്ചിരുന്നു. അന്നദ്ദേഹത്തിന്റെ പിറന്നാളായിരുന്നു. ഇപ്പോള്&#x200d; എന്നോട് സംസാരിക്കും പോലെ അവിടെയും സംസാരിച്ചാല്&#x200d; മതി എന്നായിരുന്നു സാറിന്റെ ഉപദേശം. ഇന്റര്&#x200d;വ്യൂ എങ്ങനെ അഭിമുഖീകരിക്കണമെന്നതിന്റെ മര്&#x200d;മ്മം ആ വാക്കുകളിലുണ്ടായിരുന്നു. നമ്മള്&#x200d; ആദരിക്കുന്നവരോട് സംസാരിക്കുമ്പോള്&#x200d; എങ്ങനെ സംസാരിക്കുന്നുവോ അതേ രീതിയില്&#x200d; ഇന്റര്&#x200d;വ്യൂ ബോഡിനെ നേരിട്ടാല്&#x200d; മതിയാവും. എന്നുവെച്ച് നമ്മുടെ അഭിപ്രായങ്ങള്&#x200d; അടിയറ വെക്കേണ്ടതുമില്ല. എല്ലാം പഠിച്ചു കൊണ്ട് ഒരു ഇന്റര്&#x200d;വ്യൂവിലും പങ്കെടുക്കാന്&#x200d; കഴിയില്ല. അഭിമുഖത്തിനായി കേരള ഹൗസില്&#x200d; നിന്നും ജന്തര്&#x200d;മന്ദിര്&#x200d; വഴി നടന്നായിരുന്നു യു.പി.എസ്.സി ആസ്ഥാനത്തേക്ക് പോയത്. സമരപന്തലില്&#x200d; അണ്ണാ ഹസാരെയേ കണ്ടിരിന്നോ എന്നായിരുന്നു ആദ്യ ചോദ്യം. പിന്നീട് പതിനഞ്ചു മിനുട്ട് അദ്ദേഹം നടത്തുന്ന സമരം സംബന്ധിച്ച് സംവാദമാണ് നടന്നത്. ആ ദിവസത്തെ സംഭവം പോലും ഇന്റര്&#x200d;വ്യൂവില്&#x200d; ചോദിക്കപെടും. അതിനാല്&#x200d; കണ്ണും കാതും തുറന്നു പിടിക്കണം. എന്നോട് തുടര്&#x200d;ന്ന് കേരളത്തെ കുറിച്ചും ജില്ലയെ കുറിച്ചും ഹിന്ദി പാട്ടുകളെ സംബന്ധിച്ചും ലതാ മാങ്കേഷ്‌ക്കറെ പറ്റിയും ചോദിച്ചിരുന്നു.</p>
<p><strong>കളക്ടറുടെ ഒരു ദിവസം</strong></p>
<p>ഒരു പുഴയെ രണ്ടു തവണ തൊടാന്&#x200d; പറ്റില്ല എന്ന് പറയാറുള്ളത് പോലെ കലക്ടറുടെ ഓരോ ദിവസവും വ്യത്യസ്തമാണ്. രാവിലെ 9 മണി മുതല്&#x200d; കര്&#x200d;മ നിരതയാവണം. ജില്ലയിലെ പല പ്രശ്‌നങ്ങളും ചര്&#x200d;ച്ച ചെയ്യാനും പരിഹാരം കാണാനുമായി മീറ്റിംഗുകള്&#x200d; കൂടും. മന്ത്രിമാരുടെ വീഡിയോ കോണ്&#x200d;ഫ്രന്&#x200d;സില്&#x200d; പങ്കെടുക്കും. കോളനികളില്&#x200d; സന്ദര്&#x200d;ശനം നടത്തേണ്ടി വരും. റേഷന്&#x200d; കടകളില്&#x200d; പരിശോധന നടത്തും. ജയിലുകളില്&#x200d; സന്ദര്&#x200d;ശനം നടത്തും. ഓഫീസില്&#x200d; ദിവസവും നിശ്ചിത സമയം പൊതു ജനങ്ങളുടെ പരാതി കേള്&#x200d;ക്കാനും തീര്&#x200d;പ്പു കല്&#x200d;പിക്കാനും മാറ്റി വെക്കും. അദാലത്തുകള്&#x200d; സംഘടിപ്പിക്കും. മഴ, പ്രളയം പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങള്&#x200d; ഏര്&#x200d;പെടുത്തും. ലോക്‌സഭാ- നിയമസഭാ ജനപ്രതിനിധികളുടെ വികസന പദ്ധതികളെ കുറിച് അവലോകനം നടത്തും. ജില്ലാ ആസൂത്രണ സമിതി യോഗത്തിലും പൊതു പരിപാടികളിലും പങ്കെടുക്കും. വൈകുന്നേരത്തോടെയാണ് ഫയലുകള്&#x200d; നോക്കി തുടങ്ങുന്നത്. പല ദിവസവും അത് രാത്രി 9 മണി വരെ നീളും.</p>
<p><strong>ഭാരത് ദര്&#x200d;ശന്&#x200d; യാത്ര അനുഭവം</strong></p>
<p>ആയിരം മൈല്&#x200d; യാത്ര ആരംഭിക്കുന്നത് ഒരൊറ്റ ചുവടുവെപ്പില്&#x200d; നിന്നാണ്. ജീവിത യാത്രയില്&#x200d; എന്നും ഓര്&#x200d;മിക്കാനുള്ള ഒട്ടേറെ പാഠങ്ങളാണ് മസൂറിയില്&#x200d; ആരംഭിച്ച ഭാരത് ദര്&#x200d;ശന്&#x200d; യാത്ര അനുഭവം പകര്&#x200d;ന്നത്. സിക്കിം, അരുണാചല്&#x200d; പ്രദേശ് ഉള്&#x200d;പ്പെടെ ഒമ്പതു സംസ്ഥാനങ്ങളിലൂടെ ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞൊരു യാത്ര. 18 പേരടങ്ങുന്ന സംഘമായിരുന്നു യാത്രയില്&#x200d;. സംസ്‌കാരത്തിലും ഭാഷയിലും ഭക്ഷണത്തിലും വസ്ത്രത്തിലുമടക്കം ഇന്ത്യയിലെ വൈവിധ്യങ്ങള്&#x200d; നേരില്&#x200d;കണ്ടും അനുഭവിച്ചും മൈനസ് 16 തണുപ്പിലൂടെയടക്കം സഞ്ചരിച്ച ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ 72 ദിവസങ്ങളായിരുന്നു അത്. കര-വ്യോമ-നാവിക സേനാ ആസ്ഥാനങ്ങളും ആന്&#x200d;ഡമാന്&#x200d; ഉള്&#x200d;പ്പെടെ കേന്ദ്രഭരണ പ്രദേശങ്ങള്&#x200d; സന്ദര്&#x200d;ശിച്ചുമായിരുന്നു യാത്ര. മിലിട്ടറി ബങ്കറുകളിലടക്കം താമസിച്ചും ശാരീരികവും മാനസികവുമായ വെല്ലുവിളികളെ മറികടക്കാന്&#x200d; സിവില്&#x200d; സര്&#x200d;വന്റിനെ പ്രാപ്തമാക്കുക കൂടിയാണ് ഭാരത് ദര്&#x200d;ശന്&#x200d; യാത്രയുടെ ഉദ്ദേശ്യം.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drdivyasiyeriasinterview.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വായനയാണ് ബലം&#8217;  ലാന്റ് റവന്യൂ കമ്മീഷണർ  ടി.വി അനുപമ ഐ.എ.എസ് സംസാരിക്കുന്നു</title>
		<link>https://www.chandrikadaily.com/tvamupamaiasinterview.html</link>
					<comments>https://www.chandrikadaily.com/tvamupamaiasinterview.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 05 Jun 2023 05:00:30 +0000</pubDate>
				<category><![CDATA[Interview]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[interview]]></category>
		<category><![CDATA[tvnupamaias]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257731</guid>

					<description><![CDATA[നിയമലംഘനങ്ങള്&#x200d;ക്കെതിരെ കര്&#x200d;ക്കശ നിലപാടുകള്&#x200d;കൊണ്ട് പേരെടുത്ത 
നിയമലംഘനങ്ങള്&#x200d;ക്കെതിരെ കര്&#x200d;ക്കശ നിലപാടുകള്&#x200d;കൊണ്ട് പേരെടുത്ത ഐ.എ.എസുകാരി. ഭൂമികയ്യേറ്റക്കാര്&#x200d;ക്കും ഭക്ഷ്യവസ്തുക്കളില്&#x200d; മായം കലര്&#x200d;ത്തുന്നവര്&#x200d;ക്കുമെതിരെ ലക്ഷമണരേഖ വരച്ച 2010 ബാച്ചിലെ നാലാം റാങ്കുകാരി. നോക്കുകൂലിക്കെതിരെ പോരാട്ടം നടത്തിക്കൊണ്ട് വരവറിയിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്&#x200d;, കാഞ്ഞങ്ങാട് സബ് കലക്ടര്&#x200d;, തൃശൂരിലും ആലുപ്പുഴയിലും ജില്ലാ കലക്ടര്&#x200d;, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്&#x200d;, പട്ടികവര്&#x200d;ഗ വികസന വകുപ്പ് ഡയറക്ടര്&#x200d; പദവികള്&#x200d; വഹിച്ചു. നിലവില്&#x200d; ലാന്റ് റവന്യൂ കമ്മീഷണറാണ് എസ്.എസ്.എല്&#x200d;.സി, പ്ലസ്ടു പരീക്ഷകളിലെ ഈ റാങ്ക് ജേത്രി.]]></description>
										<content:encoded><![CDATA[<p><strong>ടി.വി അനുപമ ഐ.എ.എസ്/ പി. ഇസ്മായില്&#x200d;</strong></p>
<p>നിയമലംഘനങ്ങള്&#x200d;ക്കെതിരെ കര്&#x200d;ക്കശ നിലപാടുകള്&#x200d;കൊണ്ട് പേരെടുത്ത ഐ.എ.എസുകാരി. ഭൂമികയ്യേറ്റക്കാര്&#x200d;ക്കും ഭക്ഷ്യവസ്തുക്കളില്&#x200d; മായം കലര്&#x200d;ത്തുന്നവര്&#x200d;ക്കുമെതിരെ ലക്ഷമണരേഖ വരച്ച 2010 ബാച്ചിലെ നാലാം റാങ്കുകാരി. നോക്കുകൂലിക്കെതിരെ പോരാട്ടം നടത്തിക്കൊണ്ട് വരവറിയിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്&#x200d;, കാഞ്ഞങ്ങാട് സബ് കലക്ടര്&#x200d;, തൃശൂരിലും ആലുപ്പുഴയിലും ജില്ലാ കലക്ടര്&#x200d;, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്&#x200d;, പട്ടികവര്&#x200d;ഗ വികസന വകുപ്പ് ഡയറക്ടര്&#x200d; പദവികള്&#x200d; വഹിച്ചു. നിലവില്&#x200d; ലാന്റ് റവന്യൂ കമ്മീഷണറാണ് എസ്.എസ്.എല്&#x200d;.സി, പ്ലസ്ടു പരീക്ഷകളിലെ ഈ റാങ്ക് ജേത്രി.</p>
<p><strong>ഐ എ എസ് മോഹം?</strong></p>
<p>ഐ.എ.എസ് കുട്ടിക്കാലം മുതല്&#x200d;ക്കേയുളള മോഹമായിരുന്നു. അമ്മയും അച്ഛനും ഇതേപ്പറ്റി എനിക്ക് പറഞ്ഞുതന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളില്&#x200d; ഉയര്&#x200d;ന്ന മാര്&#x200d;ക്കില്&#x200d; പത്താം ക്ലാസ് പാസ്സായവരെ അനുമോദിക്കുന്ന ഒരു ചടങ്ങില്&#x200d; വച്ച് ഉയര്&#x200d;ന്ന ഉദ്യോഗസ്ഥരെ കണ്ടതോടെ ആ ഇഷ്ടം കൂടുതല്&#x200d; ശക്തമായി. മുന്&#x200d; ഡി.ജി.പി ജേക്കബ് പുന്നൂസ് സാറിനെ പോലെയുളള സീനിയര്&#x200d; ഓഫിസര്&#x200d;മാരുടെ പ്രസംഗങ്ങളും അഭിമുഖസംഭാഷണങ്ങളും എന്നില്&#x200d; സ്വാധീനം സൃഷ്ടിച്ചു. ഗ്രാജുവേഷന്&#x200d; ഗോവയിലെ ബീറ്റ്സ് പിലാനിയിലായിരുന്നു. എഞ്ചിനീയറിംഗ് മേഖലയില്&#x200d; ജോലി ലഭിച്ചിരുന്നു. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷയില്&#x200d; വിജയിക്കുമെന്ന് പൂര്&#x200d;ണ ഉറപ്പുമുണ്ടായിരുന്നില്ല. എന്നിട്ടും സിവില്&#x200d; സര്&#x200d;വ്വീസെന്ന കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹത്തിനൊപ്പം നില്&#x200d;ക്കാന്&#x200d; ഞാന്&#x200d; തീരുമാനിച്ചു. സിവില്&#x200d; സര്&#x200d;വ്വീസില്&#x200d; മലയാളവും ജ്യോഗ്രഫിയുമായിരുന്നു പ്രധാന വിഷയങ്ങള്&#x200d;. ആദ്യ ചാന്&#x200d;സില്&#x200d; നാലാം റാങ്കോടെ പാസായി.</p>
<p><strong>ടൈംടേബിള്&#x200d; ക്രമീകരണം</strong></p>
<p>സിവില്&#x200d; സര്&#x200d;വീസിനു തയ്യാറെടുപ്പ് നടത്തുന്നത് വരെ ചിട്ടയായ പഠന രീതി ഉണ്ടായിരുന്നില്ല. ക്ലാസെടുക്കുന്നത് പരമാവധി ശ്രദ്ധിച്ച് കേട്ടുപഠിക്കുന്നതായിരുന്നു രീതി. കോളജിലായിരുന്നപ്പോഴും പരീക്ഷക്ക് വേണ്ടിയുള്ള പഠനമാണ് അവലംബിച്ചിരുന്നത്. സിവില്&#x200d; സര്&#x200d;വീസ് പരിശീലനത്തില്&#x200d;  ഓരോ തവണയും ഓരോ സിലബസ് എപ്പോള്&#x200d; പഠിച്ചു തീര്&#x200d;ക്കണമെന്ന് കൃത്യമായി ഷെഡ്യൂള്&#x200d; ചെയ്തു തുടങ്ങി.</p>
<p><strong>അഭിമുഖത്തിലെ ചോദ്യങ്ങള്&#x200d;?</strong></p>
<p>ഇന്റര്&#x200d;വ്യൂവില്&#x200d; പ്രധാനമായും കേരളത്തെ കുറിച്ചായിരുന്നു ചോദ്യം. എന്റെ ജീവിത പശ്ചാത്തലവും എഞ്ചിനീയറിങ് കാലത്തെ കുറിച്ചും അഭിരുചികളെ കുറിച്ചും ചോദിച്ചിരുന്നു. വായനയെ കുറിച്ചും വായിച്ച പുസ്തകങ്ങള്&#x200d; സംബന്ധിച്ചും ഇന്ത്യയുടെ വികസനവും സാമ്പത്തിക സ്ഥിതി തുടങ്ങിയ പ്രസക്തമായ ഭാഗങ്ങളില്&#x200d; നിന്നുള്ള മറ്റുപല ചോദ്യങ്ങളുമുണ്ടായിരുന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-257732" src="https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-300x149.jpeg" alt="" width="300" height="149" srcset="https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-300x149.jpeg 300w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-1024x508.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-768x381.jpeg 768w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM-1536x761.jpeg 1536w, https://www.chandrikadaily.com/wp-content/uploads/2023/06/WhatsApp-Image-2023-06-05-at-10.14.10-AM.jpeg 1600w" sizes="(max-width: 300px) 100vw, 300px" /></p>
<p><strong>വിജയ മന്ത്രങ്ങള്&#x200d;?</strong></p>
<p>ചുറ്റും നടക്കുന്ന കാര്യങ്ങള്&#x200d; അറിയാന്&#x200d; ശ്രമിക്കണം. പത്രവായന മുടങ്ങരുത്. മികച്ച ലൈബ്രറയില്&#x200d; അംഗത്വം എടുക്കണം. വായിക്കുന്ന കാര്യങ്ങളില്&#x200d; പ്രധാനപ്പെട്ടവ കുറിച്ച് വെക്കണം. ഐഛിക വിഷയങ്ങള്&#x200d; സ്വന്തം താല്പര്യത്തിന് അനുസരിച്ചു തെരഞ്ഞെടുക്കണം. സിവില്&#x200d; സര്&#x200d;വീസ് പരീക്ഷകള്&#x200d;ക്ക് വസ്തുതകള്&#x200d; മാത്രം അറിഞ്ഞാല്&#x200d; മതിയാവില്ല. ഉത്തരം എഴുതാന്&#x200d; സഹായിക്കുന്ന അഭിപ്രായങ്ങളും വിശകലനങ്ങളും വായിക്കണം. ദേശീയ സംഭവവികാസങ്ങള്&#x200d;, സമ്പദ് വ്യവസ്ഥ, പരിസ്ഥിതി, അന്തര്&#x200d;ദേശീയ വിഷയങ്ങള്&#x200d; എന്നിവ സംബന്ധിച്ചു ധാരണയുണ്ടായിരിക്കണം.</p>
<p><strong>കേഡര്&#x200d; നിര്&#x200d;ണ്ണയ രീതികള്&#x200d;</strong></p>
<p>മുന്&#x200d; വര്&#x200d;ഷങ്ങളിലെ കേഡര്&#x200d; നിര്&#x200d;ണയത്തില്&#x200d; സിവില്&#x200d; സര്&#x200d;വ്വീസ് ഉദ്യോഗാര്&#x200d;ത്ഥിക്ക് ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുക്കാന്&#x200d; കഴിയുമായിരുന്നു. മൂന്ന് വേക്കന്&#x200d;സിയില്&#x200d; രണ്ടെണ്ണം മറ്റു സംസ്ഥാനക്കാര്&#x200d;ക്കും ഒരെണ്ണം സ്വന്തം സംസ്ഥാനക്കാര്&#x200d;ക്കും എന്ന ഇന്&#x200d;സൈഡര്&#x200d; വേക്കന്&#x200d;സിയിലെ വണ്&#x200d; തേഡ് സിസ്റ്റത്തില്&#x200d; വന്നാല്&#x200d; മാത്രമാണ് സ്വന്തം സംസ്ഥാനത്തില്&#x200d; ജോലി ചെയ്യാന്&#x200d; അവസരം ലഭിക്കുക. എല്ലാവര്&#x200d;ക്കും സ്വന്തം സംസ്ഥാനത്ത് ജോലി ചെയ്യാന്&#x200d; ഇഷ്ടമുണ്ടാവും. നാടിനെ അറിഞ്ഞു സേവനം ചെയ്യാന്&#x200d; കഴിയും എന്നതാണ് അതിന്റെ നേട്ടം. മറ്റു സംസ്ഥാനങ്ങളില്&#x200d; മുന്&#x200d;വിധിയും സമ്മര്&#x200d;ദവുമില്ലാതെ  ജോലി ചെയ്യാന്&#x200d; കഴിയും എന്നത് ഔട്ട് സൈഡര്&#x200d; വേകന്&#x200d;സിയുടെ ഗുണമാണ്. ഏത് കേഡറാണെങ്കിലും അതിന്റേതായ മേന്മകളുണ്ട്. വേര്&#x200d;തിരിച്ച് കാണേണ്ടതില്ല.</p>
<p><strong>കേഡര്&#x200d; സോണുകള്&#x200d; ഏതെല്ലാം?</strong></p>
<p>നിലവിലെ കേഡര്&#x200d; നിര്&#x200d;ണയത്തില്&#x200d; സോണുകളാക്കി തിരിക്കുന്ന രീതിയാണുള്ളത്. ഒരു ഭാഗത്തു മാത്രം കേന്ദ്രീകരിച്ചു ഓപ്ഷന്&#x200d; കൊടുക്കുന്ന രീതി തടയലാണ് സോണ്&#x200d; വിഭജനത്തിന്റെ ലക്ഷ്യം.<br />
വിവിധ കേഡര്&#x200d; സോണുകള്&#x200d;<br />
1. ഹിമാചല്&#x200d; പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്&#x200d;, ഹരിയാന.<br />
2. ഉത്തര്&#x200d; പ്രേദേശ്, ബീഹാര്&#x200d;, ഛാര്&#x200d;ഖണ്ഡ്, ഒഡിഷ.<br />
3. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്. ഛത്തിസ്ഘട്ട്<br />
4. വെസ്റ്റ് ബംഗാള്&#x200d;, സിക്കിം, അസം, മേഘാലയ, മണിപ്പൂര്&#x200d;. നാഗാലാന്റ്, ത്രിപുര<br />
5. തെലങ്കാന, ആന്ധ്രാ പ്രദേശ്, കര്&#x200d;ണാടക, തമിഴ്‌നാട്, കേരളം.<br />
ഉദ്യോഗാര്&#x200d;ഥികള്&#x200d; അഞ്ചു സോണിലും പ്രിഫറന്&#x200d;സ് കൊടുക്കണം. അത് കൂടാതെ ഓരോ സോണിലും പ്രിഫ്രന്&#x200d;സ് കൊടുക്കണം. കേരളത്തില്&#x200d; നിന്നുള്ള ഒരാള്&#x200d;ക്ക് സ്വന്തം സംസ്ഥാനത്ത് അവസരം കിട്ടാന്&#x200d; മെറിറ്റിനോടൊപ്പം സോണ്&#x200d; പ്രിഫറന്&#x200d;സും സോണിലെ കേഡര്&#x200d; പ്രിഫറന്&#x200d;സും നിര്&#x200d;ബന്ധമാണ്.</p>
<p><strong>കളക്ടറുടെ ഇലക്ഷന്&#x200d; റോള്&#x200d;</strong></p>
<p>പാര്&#x200d;ലിമെന്റ്, അസംബ്ലി, തദ്ദേശ തെരഞ്ഞെടുപ്പുകളില്&#x200d; ജില്ലാ ഇലക്ഷന്&#x200d; ഓഫീസര്&#x200d; എന്ന നിലയില്&#x200d; കളക്ടറാണ് പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കേണ്ടത്. ലോകസഭ ഇലക്ഷനിലെ റിട്ടേണിങ് ഓഫിസറും കളക്ടറാണ്. അതിനാല്&#x200d; ഏകോപനത്തിനൊപ്പം നടത്തിപ്പും കലക്ടറുടെ ചുമതലയാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് നല്ല ഒരു സിസ്റ്റം രാജ്യത്തുണ്ട്. ഇലക്ഷന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുന്നതില്&#x200d; കേരളം മുന്&#x200d;പന്തിയിലാണ്. ഇവിടെ മികച്ച ഉദ്യോഗസ്ഥരുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഉത്തരവാദിത്വത്തോടെ എല്ലാവരും പ്രവര്&#x200d;ത്തിക്കുന്നത് കാണാറുണ്ട്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയും പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുകയും ചെയ്യേണ്ടത് കലക്ടറാണ്. വീഴ്ച സംഭവിക്കാന്&#x200d; സാധ്യതയുള്ള വോട്ടിംഗ് മെഷീന്&#x200d; വിതരണം, സൂക്ഷിപ്പ് തുടങ്ങിയ കാര്യങ്ങളില്&#x200d; ജാഗ്രത ആവശ്യമാണ്.</p>
<p><strong>ഐ.എ.എസ് വേണ്ടായിരുന്നു എന്ന തോന്നല്&#x200d;?</strong></p>
<p>ഐ.എ.എസ് ഒട്ടേറെ സമ്മര്&#x200d;ദമുള്ള ജോലിയാണെങ്കിലും ഒരിക്കലും ഇത് തെരഞ്ഞുടുത്തതു തെറ്റായി എന്നോ വേണ്ടിയിരുന്നില്ല എന്ന തോന്നലുകളോ ഉണ്ടായിട്ടില്ല. എല്ലാ ജോലികള്&#x200d;ക്കുമുള്ളത് പോലെ നല്ലതും ചീത്തയും സിവില്&#x200d; സര്&#x200d;വീസിലുമുണ്ട്. നല്ല രീതിയില്&#x200d; പെര്&#x200d;ഫോം ചെയ്യാന്&#x200d; പറ്റുന്ന സമയവും ചെയ്യാന്&#x200d; പറ്റാത്ത സാഹചര്യവും ഈ ജോലിയിലുമുണ്ട്. വിഷമങ്ങള്&#x200d;ക്കൊപ്പം കുറെയേറെ സന്തോഷമുഹൂര്&#x200d;ത്തങ്ങളും അനുഭവിക്കാറുണ്ട്. തിരക്ക് പിടിച്ച പല ദിവസങ്ങളിലും ജീവിതം ആസ്വദിക്കാന്&#x200d; കൂടിയുളളതല്ലേ എന്നു തോന്നും. പക്ഷേ, സിവില്&#x200d; സര്&#x200d;വീസ് ഇങ്ങനെയൊക്കെയാണെന്നറിഞ്ഞാണ് എല്ലാവരും വരുന്നത്. അത്രയും ഉത്തരവാദിത്തവും ക്ഷമയും സമര്&#x200d;പ്പണവും ഈ പ്രൊഫഷന്&#x200d; ആവശ്യപ്പെടുന്നുണ്ട്. അവധി ദിവസങ്ങള്&#x200d; കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് കരുതുമ്പോഴായിരിക്കും ഔദ്യോഗിക പരിപാടികളില്&#x200d; പങ്കെടുക്കേണ്ടി വരിക.</p>
<p><strong>വിഷ രഹിത കേരളം: പോരാട്ടത്തിലെ ഓര്&#x200d;മ്മകള്&#x200d;</strong></p>
<p>ഭക്ഷണ ശാലകളുടെ എണ്ണക്കൂടുതല്&#x200d; കേരളീയരുടെ ഭക്ഷണ രീതിയിലെ മാറ്റങ്ങളാണ് പ്രകടിപ്പിക്കുന്നത്. സ്ഥല പരിമിതിയും സമയ കുറവും മൂലം പുറത്തു നിന്ന് ഭക്ഷണം കഴിക്കാന്&#x200d; നിര്&#x200d;ബന്ധിതരാവുകയാണ്. ഈ അവസരം മുതലെടുത്തു മായം കലര്&#x200d;ത്തി ഭക്ഷണം രുചികരവും ആകര്&#x200d;ഷവുമാക്കാനുള്ള ശ്രമവും കൂടിവരികയാണ്. ഭക്ഷ്യ വസ്തുക്കളില്&#x200d; മായം ചേര്&#x200d;ക്കുന്ന അപകടം നിറഞ്ഞ പ്രവണതക്കെതിരെ ഭക്ഷ്യ വകുപ്പിന്റെ ചുമതല വഹിച്ച സമയത്ത് ചില ഇടപെടലുകള്&#x200d; നടത്തിയിരുന്നു. പരിശോധന റിപ്പോര്&#x200d;ട്ടുകളുടെ പശ്ചാത്തലത്തില്&#x200d; കടകളില്&#x200d; കയറിയും സാമ്പിളുകള്&#x200d; പരിശോധിച്ചുമാണ് മായം പിടികൂടിയത്. എന്നെ സംബന്ധിച്ച് അത് ഭക്ഷ്യവകുപ്പ് ചുമതലകളുടെ തുടക്കമായിരുന്നു. എന്നാല്&#x200d; വര്&#x200d;ഷങ്ങളായി ആ വകുപ്പില്&#x200d; ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്&#x200d; മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങളുമായി കൂടെയുണ്ടായിരുന്നു. ചെറിയ ഡിപ്പാര്&#x200d;ട്‌മെന്റ് ആയതിനാല്&#x200d; നല്ല ഒത്തിണക്കവും സാധ്യമായി. ഉന്നത ഉദ്യോഗസ്ഥരുടെ നിര്&#x200d;ലോഭമായ പിന്തുണയും ലഭിച്ചു. ഭക്ഷണശാലകളുടെ എണ്ണത്തിനനുസരിച്ചുള്ള ഉദ്യോസ്ഥരില്ലാത്തത് പോരായ്മകള്&#x200d;ക്ക് കാരണമായിട്ടുണ്ടാവാം.</p>
<p><strong>മറക്കാനാവാത്ത സ്വാതന്ത്ര്യ ദിനം</strong></p>
<p>സ്വാതന്ത്ര്യ ദിനം കലക്ടര്&#x200d;മാരുടെ തിരക്കുപിടിച്ച ദിവസമാണ്. എന്നാല്&#x200d; 2018ലെ സ്വാതന്ത്ര്യ ദിനം എന്നെ സംബന്ധിച്ച് ജീവിതത്തിലെ മറക്കാന്&#x200d; കഴിയാത്ത ഓര്&#x200d;മ്മയാണ്. ശക്തമായ മഴയെത്തുടര്&#x200d;ന്ന് ഗ്രൗണ്ടില്&#x200d; വെച്ച് പരേഡ് പൂര്&#x200d;ണമായും നടത്താനായില്ല. പവലയിന്റെ അടുത്തുവെച്ച് തന്നെ സല്യൂട്ട് സ്വീകരിക്കലും ഫ്‌ളാഗ് സെറിമണിയും നടത്തേണ്ടിവന്നു. അന്ന് വൈകുന്നേരത്തോടെ പരേഡ് ഗ്രൗണ്ടിലടക്കം വെള്ളം കയറി. നിര്&#x200d;ത്താതെ പെയ്ത മഴയില്&#x200d; തൃശൂരിലെ പല ഭാഗങ്ങളേയും വെള്ളത്തിനടിയിലായി. നൂറ്റാണ്ട് കണ്ട പ്രളയത്തിലേക്ക് നീങ്ങുകയായിരുന്നു തൃശൂര്&#x200d; ജില്ലയും. മുന്നനുഭവമില്ലാത്ത മഹാദുരന്തം നേരിടേണ്ടിവന്നതും അതിനെ അതിജയിക്കാനായി നടത്തിയ പോരാട്ടങ്ങളും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. സ്വന്തം വീട്ടിലടക്കം വെള്ളംകയറിയിട്ടും സേവനനിരതരായ ഉദ്യോഗസ്ഥരും പൊതുജനങ്ങളും നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; നല്&#x200d;കിയ അഭിമാനവും സന്തോഷവും ചെറുതല്ല.</p>
<p><strong>ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലെ ബന്ധം</strong></p>
<p>സര്&#x200d;ക്കാരിന്റെ ഏതൊരു പദ്ധതിയും പൂര്&#x200d;ത്തിയാക്കാന്&#x200d; ജനപ്രതിനിധികളുടെ പിന്തുണ ആവശ്യമാണ്. എല്ലാത്തിനുമുപരി, അവര്&#x200d; ജനങ്ങളുമായി കൂടുതല്&#x200d; അടുത്ത് നില്&#x200d;ക്കുന്നവരാണ്. നാടിന്റെ പുരോഗതിക്കായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ച് പ്രവര്&#x200d;ത്തിക്കണം. അതേസമയം ഇത്തരം കൂട്ടായ പ്രവര്&#x200d;ത്തനങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നത് അപൂര്&#x200d;വമാണ്. അഭിപ്രായവ്യത്യാസങ്ങള്&#x200d; മാത്രമാണ് വാര്&#x200d;ത്തകളില്&#x200d; നിറയുന്നത്.</p>
<p><strong>പടവുകളായി മാറിയ ലൈബ്രറികള്&#x200d;</strong></p>
<p>മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാടാണ് എന്റെ സ്വദേശം. അവിടെ മികച്ച ഒരു വായനശാല ഉണ്ടായിരുന്നു. അവിടത്തെ നവോദയ വായന ശാലയില്&#x200d; ഞാന്&#x200d; ഇഷ്ടം പോലെ സമയം ചിലവഴിച്ചിട്ടുണ്ട്. മലയാളം ഫിക്ഷനോടായിരുന്നു ഇഷ്ടം. യാത്ര വിവരണങ്ങളും വായിച്ചിരുന്നു. അച്ഛനും അമ്മയും നല്ല വായന ശീലമുള്ളവരായതിനാല്&#x200d;  വീട്ടിലും കുറെ പുസ്തകങ്ങള്&#x200d; ഉണ്ടായിരുന്നു. കോളേജ് ലൈബ്രറിയില്&#x200d; നിന്നാണ് സിവില്&#x200d; സര്&#x200d;വീസ് സംബന്ധിച്ചുള്ള പുസ്തകങ്ങള്&#x200d; വായിച്ചത്. സിവില്&#x200d; സര്&#x200d;വീസ് പരിശീലനത്തിന് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി ലൈബ്രറി ഉപകരിച്ചിട്ടുണ്ട്. എന്റെ പ്രൊഫസറായ രാജശേഖരന്&#x200d; സാറാണ് യൂണിവേഴ്‌സിറ്റി ലൈബ്രറി നിര്&#x200d;ദ്ദേശിച്ചത്. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായ സമയത്തും ലൈബ്രറിയില്&#x200d; മെമ്പര്&#x200d;ഷിപ്പ് ഉണ്ടായിരുന്നു. വീട്ടിലെ വായന കുറവാണിപ്പോള്&#x200d;. യാത്രയിലാണ് കൂടുതലായി വായിക്കാറുള്ളത്. ഇ ബുക്ക് റീഡിംഗും കൂടെയുണ്ട്..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tvamupamaiasinterview.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
