<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>IPS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ips/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 23 Jul 2025 09:38:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>IPS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കള്ളക്കേസില്‍ പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ ഐപിഎസ് ഓഫീസറോട് സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/supreme-court-asks-woman-ips-officer-to-publicly-apologize-in-fake-case.html</link>
					<comments>https://www.chandrikadaily.com/supreme-court-asks-woman-ips-officer-to-publicly-apologize-in-fake-case.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 23 Jul 2025 09:38:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IPS]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348301</guid>

					<description><![CDATA[വിവാഹ തര്‍ക്കത്തിനിടെ ഒന്നിലധികം വ്യാജ ക്രിമിനല്‍ കേസുകള്‍ ചുമത്തിയതിന്റെ പേരില്‍ വേര്‍പിരിഞ്ഞ ഭര്‍ത്താവിനോടും കുടുംബത്തോടും നിരുപാധികം പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ ഐപിഎസ് ഓഫീസറോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
]]></description>
										<content:encoded><![CDATA[<p>വിവാഹ തര്&#x200d;ക്കത്തിനിടെ ഒന്നിലധികം വ്യാജ ക്രിമിനല്&#x200d; കേസുകള്&#x200d; ചുമത്തിയതിന്റെ പേരില്&#x200d; വേര്&#x200d;പിരിഞ്ഞ ഭര്&#x200d;ത്താവിനോടും കുടുംബത്തോടും നിരുപാധികം പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ ഐപിഎസ് ഓഫീസറോട് സുപ്രീം കോടതി നിര്&#x200d;ദേശിച്ചു.</p>
<p>2018 മുതല്&#x200d; വേര്&#x200d;പിരിഞ്ഞ് കഴിയുന്ന ദമ്പതികള്&#x200d; തമ്മിലുള്ള ഒത്തുതീര്&#x200d;പ്പിന് അന്തിമരൂപം നല്&#x200d;കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബിആര്&#x200d; ഗവായ്, ജസ്റ്റിസ് എജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിവാഹബന്ധം വേര്&#x200d;പെടുത്തിയത്. </p>
<p>ഒത്തുതീര്&#x200d;പ്പിന്റെ ഭാഗമായി ഇരുവിഭാഗങ്ങള്&#x200d;ക്കുമിടയില്&#x200d; നിലനില്&#x200d;ക്കുന്ന എല്ലാ കേസുകളും റദ്ദാക്കിയിട്ടുണ്ട്. അച്ഛനും കുടുംബവും സന്ദര്&#x200d;ശിക്കാനുള്ള അവകാശം അനുവദിച്ചുകൊണ്ട് കോടതി അവരുടെ മകളുടെ അമ്മയ്ക്ക് കസ്റ്റഡി അനുവദിച്ചു.</p>
<p>ഉദ്യോഗസ്ഥന്&#x200d; നല്&#x200d;കിയ കേസുകളില്&#x200d; ഭര്&#x200d;ത്താവ് 109 ദിവസവും പിതാവ് 103 ദിവസവും ജയിലില്&#x200d; കഴിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്&#x200d; നേരിടുന്ന ദുരിതങ്ങള്&#x200d; നികത്താനാവില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, മാപ്പപേക്ഷ ഒരു പ്രമുഖ ഇംഗ്ലീഷ്, ഹിന്ദി പത്രത്തിന്റെ ദേശീയ പതിപ്പുകളില്&#x200d; പ്രസിദ്ധീകരിക്കാന്&#x200d; നിര്&#x200d;ദേശിച്ചു.</p>
<p>മൂന്ന് ദിവസത്തിനകം ഫേസ്ബുക്ക്, ഇന്&#x200d;സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയില്&#x200d; ക്ഷമാപണം പോസ്റ്റ് ചെയ്യാനും ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്&#x200d;, ഈ ക്ഷമാപണം കുറ്റസമ്മതമായി കണക്കാക്കില്ലെന്നും ഭാവിയിലെ നിയമപരമോ ഭരണപരമോ ആയ കാര്യങ്ങളില്&#x200d; ഉദ്യോഗസ്ഥനെതിരെ ഉപയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.</p>
<p>മുന്&#x200d; ഭര്&#x200d;ത്താവിനും കുടുംബത്തിനും എതിരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യരുതെന്ന് ഉദ്യോഗസ്ഥന് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്, അതേസമയം ഭര്&#x200d;ത്താവിനോട് ക്ഷമാപണം ദുരുപയോഗം ചെയ്യരുതെന്ന് നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്.</p>
<p>സ്ത്രീധന പീഡനക്കേസുകളില്&#x200d; ഇന്ത്യന്&#x200d; ശിക്ഷാ നിയമത്തിലെ സെക്ഷന്&#x200d; 498 എ പ്രകാരം ഉടനടി അറസ്റ്റുചെയ്യുന്നത് തടയുന്ന അലഹബാദ് ഹൈക്കോടതിയുടെ 2022 മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; സുപ്രീം കോടതി ശരിവെച്ചു. </p>
<p>ഏതെങ്കിലും അറസ്റ്റിന് മുമ്പ് പ്രാഥമിക അന്വേഷണത്തിനും കുടുംബക്ഷേമ സമിതിയുടെ ഇടപെടലിനും മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; രണ്ട് മാസത്തെ സമയം ആവശ്യമാണ്. എല്ലാ കക്ഷികളെയും സംരക്ഷിക്കുന്നതിനുള്ള സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, ഭാരതീയ ന്യായ സന്&#x200d;ഹിതയ്ക്ക് കീഴിലുള്ള സെക്ഷന്&#x200d; 498 എയും അതിന്റെ അനുബന്ധ സെക്ഷന്&#x200d; 85 ഉം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകളും കോടതി എടുത്തു പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-asks-woman-ips-officer-to-publicly-apologize-in-fake-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് നിയമത്തിനെതിരായ പ്രതിഷേധം; മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ നൂറുല്‍ ഹോദ രാജിവച്ചു</title>
		<link>https://www.chandrikadaily.com/protest-against-waqqf-amendment-act-ips-officer-resigns-in-bihar.html</link>
					<comments>https://www.chandrikadaily.com/protest-against-waqqf-amendment-act-ips-officer-resigns-in-bihar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 19 Apr 2025 06:21:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[IPS]]></category>
		<category><![CDATA[waqf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338569</guid>

					<description><![CDATA[1995 ബാച്ച് ഉദ്യോഗസ്ഥനും ബീഹാറിലെ സീതാമര്‍ഹി സ്വദേശിയുമായ സീനിയര്‍ ഐപിഎസ് ഓഫീസര്‍ നൂറുല്‍ ഹോദ വഖഫ് നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.]]></description>
										<content:encoded><![CDATA[<p>1995 ബാച്ച് ഉദ്യോഗസ്ഥനും ബീഹാറിലെ സീതാമര്&#x200d;ഹി സ്വദേശിയുമായ സീനിയര്&#x200d; ഐപിഎസ് ഓഫീസര്&#x200d; നൂറുല്&#x200d; ഹോദ വഖഫ് നിയമത്തില്&#x200d; പ്രതിഷേധിച്ച് ഇന്ത്യന്&#x200d; പോലീസ് സര്&#x200d;വീസില്&#x200d; നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. സമര്&#x200d;പ്പണത്തിനും സത്യസന്ധതയ്ക്കും പേരുകേട്ട ഹുദ സാമൂഹിക പ്രവര്&#x200d;ത്തനങ്ങളിലും ആഴത്തില്&#x200d; ഏര്&#x200d;പ്പെട്ടിട്ടുണ്ട്.</p>
<p>വിദ്യാഭ്യാസമാണ് യഥാര്&#x200d;ത്ഥ ശാക്തീകരണത്തിന്റെ താക്കോല്&#x200d; എന്ന് വിശ്വസിച്ചുകൊണ്ട് അദ്ദേഹം തന്റെ ജന്മഗ്രാമത്തിലെ 300 ഓളം പാവപ്പെട്ട കുട്ടികള്&#x200d;ക്ക് സൗജന്യ വിദ്യാഭ്യാസം നല്&#x200d;കുന്നു.</p>
<p>തന്റെ വിശിഷ്ടമായ കരിയറിലുടനീളം, ധന്&#x200d;ബാദ്, അസന്&#x200d;സോള്&#x200d;, ഡല്&#x200d;ഹി ഡിവിഷന്&#x200d; എന്നിവയുള്&#x200d;പ്പെടെ നിരവധി സെന്&#x200d;സിറ്റീവ്, ഉയര്&#x200d;ന്ന മര്&#x200d;ദ്ദ മേഖലകളില്&#x200d; ഹുദ സേവനമനുഷ്ഠിച്ചു. റെയില്&#x200d;വേ സുരക്ഷ, നക്‌സല്&#x200d; നിയന്ത്രണം, കുറ്റകൃത്യങ്ങള്&#x200d; തടയല്&#x200d; എന്നിവയില്&#x200d; നൂതന തന്ത്രങ്ങള്&#x200d; നടപ്പിലാക്കിയതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്.</p>
<p>അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനം രണ്ട് തവണ അഭിമാനകരമായ വിശിഷ്ട സേവാ മെഡലും രണ്ട് തവണ ഡയറക്ടര്&#x200d; ജനറല്&#x200d; ചക്രയും നേടി.</p>
<p>പതിറ്റാണ്ടുകള്&#x200d; നീണ്ട യൂണിഫോമിന് ശേഷമാണ് ഹുദ പുതിയ വഴി തേടാന്&#x200d; തീരുമാനിച്ചിരിക്കുന്നത്. കാക്കി ധരിച്ച്, ഖാദി ധരിച്ച് പൊതുജീവിതത്തിലേക്ക് പ്രവേശിക്കാന്&#x200d; അദ്ദേഹം പദ്ധതിയിടുന്നു. രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നില്&#x200d; തന്റെ സമൂഹത്തെയും രാജ്യത്തെയും ഒരു വിശാലമായ പ്ലാറ്റ്ഫോമില്&#x200d; സേവിക്കാനുള്ള ആഗ്രഹമാണ്.</p>
<p>തന്റെ ഭരണപരിചയം, ഗ്രൗണ്ട് ലെവല്&#x200d; ഇടപഴകല്&#x200d;, നീതിയോടുള്ള പ്രതിബദ്ധത എന്നിവ ഉപയോഗിച്ച്, ജനാധിപത്യ മാര്&#x200d;ഗങ്ങളിലൂടെ അര്&#x200d;ത്ഥവത്തായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-against-waqqf-amendment-act-ips-officer-resigns-in-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുജിത് ദാസിനെതിരെ ശരിയായ അന്വേഷണം വേണം; പരാതി നൽകി യൂത്ത് കോൺഗ്രസ്</title>
		<link>https://www.chandrikadaily.com/a-proper-investigation-should-be-done-against-sujit-das-youth-congress-filed-a-complaint.html</link>
					<comments>https://www.chandrikadaily.com/a-proper-investigation-should-be-done-against-sujit-das-youth-congress-filed-a-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 31 Aug 2024 08:14:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[IPS]]></category>
		<category><![CDATA[sujith das]]></category>
		<category><![CDATA[youth congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308027</guid>

					<description><![CDATA[എസ്പിയുടെ ക്യാമ്പിലെ മരം മുറി വിവാദത്തിലും അന്വേഷണം നടത്തണമെന്നും യൂത്ത് കോണ്&#x200d;ഗ്രസ് നല്&#x200d;കിയ പരാതിയിലുണ്ട്.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട എസ്.പി സുജിത് ദാസിനെതിരെ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നല്&#x200d;കി മലപ്പുറം ജില്ലാ യൂത്ത് കോണ്&#x200d;ഗ്രസ് കമ്മിറ്റി. സുജിത് ദാസ് മലപ്പുറം എസ്.പി ആയ കാലഘട്ടത്തിലെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നാണ് പരാതിയില്&#x200d; ആവശ്യപ്പെടുന്നത്. എസ്പിയുടെ ക്യാമ്പിലെ മരം മുറി വിവാദത്തിലും അന്വേഷണം നടത്തണമെന്നും യൂത്ത് കോണ്&#x200d;ഗ്രസ് നല്&#x200d;കിയ പരാതിയിലുണ്ട്.</p>
<p>അതേസമയം വിവാദങ്ങള്&#x200d;ക്കിടെ സുജിത് ദാസ് അവധിയില്&#x200d; പ്രവേശിച്ചിരിക്കുകയാണ്. 3 ദിവസത്തേക്കാണ് അവധി അപേക്ഷ നല്&#x200d;കിയത്. എംഎല്&#x200d;എ പി വി അന്&#x200d;വറുമായുള്ള ഫോണ്&#x200d; സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് അവധിയില്&#x200d; പ്രവേശിക്കുന്നത്. എഡിജിപിയെ കാണാന്&#x200d; എസ്പി തലസ്ഥാനത്ത് എത്തിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടര്&#x200d;ന്ന് എസ് പി സുജിത് ദാസ് പത്തനംതിട്ടയിലേക്ക് മടങ്ങുകയായിരുന്നു. പിന്നാലെയാണ് അവധിയില്&#x200d; പ്രവേശിച്ചത്.</p>
<p>മലപ്പുറം എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്&#x200d;വലിച്ചാല്&#x200d; ജീവിത കാലം മുഴുവന്&#x200d; താന്&#x200d; കടപ്പെട്ടിരിക്കുമെന്ന് എംഎല്&#x200d;എ പി വി അന്&#x200d;വറിനോട് മലപ്പുറം മുന്&#x200d; എസ് പിയായിരുന്ന സുജിത് ദാസ് പറയുന്ന ഫോണ്&#x200d; സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എഡിജിപി എംആര്&#x200d; അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങള്&#x200d; സംഭാഷണത്തിലുണ്ടായിരുന്നു.</p>
<p>ഫോണ്&#x200d; സംഭാഷണത്തിന് പിന്നാലെ സുജിത് ദാസിനെതിരെ വകുപ്പുതല അന്വേഷണത്തിനും നീക്കമുണ്ട്. ഇക്കാര്യത്തില്&#x200d; ആഭ്യന്തര വകുപ്പ് ഉടന്&#x200d; തീരുമാനമെടുക്കും. ഫോണ്&#x200d; സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയ ശേഷമായിരിക്കും നടപടി. സംഭാഷണം സുജിത് ദാസിന്റേതെന്ന് കണ്ടെത്തിയാല്&#x200d; നടപടിയെടുക്കാനാണ് ആലോചന. മരംമുറിയുമായി ബന്ധപ്പെട്ട പരാതിയടക്കം അന്വേഷിക്കാനും നീക്കമുണ്ട്. എഡിജിപിക്കെതിരെ നടത്തിയ പരാമര്&#x200d;ശങ്ങളും അന്വേഷിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്&#x200d; സെക്രട്ടറിയെക്കുറിച്ചുള്ള പരാമര്&#x200d;ശവും ഗുരുതരമെന്നാണ് വിലയിരുത്തല്&#x200d;.</p>
<p>തനിക്കെതിരായ ആരോപണങ്ങളില്&#x200d; എഡിജിപി എം ആര്&#x200d; അജിത്കുമാറും പരാതി നല്&#x200d;കാന്&#x200d; ഒരുങ്ങുകയാണ്. സംസ്ഥാന പൊലീസ് മേധാവിക്കാണ് എഡിജിപി പരാതി നല്&#x200d;കുക. ആരോപണങ്ങള്&#x200d;ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് അജിത്കുമാര്&#x200d; ആവശ്യപ്പെടും. എസ്പി സുജിത് ദാസിനെതിരെയും നടപടി ആവശ്യപ്പെടാനാണ് തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-proper-investigation-should-be-done-against-sujit-das-youth-congress-filed-a-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.വി. അൻവർ എംഎൽഎ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം; ഐപിഎസ് അസോസിയേഷൻ പ്രമേയം; മുഖ്യമന്ത്രിക്ക് പരാതി നൽകും</title>
		<link>https://www.chandrikadaily.com/p-v-anwar-mla-should-retract-his-statement-and-apologize-ips-association-resolution-a-complaint-will-be-made-to-the-chief-minister.html</link>
					<comments>https://www.chandrikadaily.com/p-v-anwar-mla-should-retract-his-statement-and-apologize-ips-association-resolution-a-complaint-will-be-made-to-the-chief-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Aug 2024 06:30:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[IPS]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[pv anvar mla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306915</guid>

					<description><![CDATA[ഇന്നലെ മലപ്പുറം എസ് പിയെ പി വി അന്&#x200d;വര്&#x200d; പൊതുവേദിയില്&#x200d; അധിക്ഷേപിച്ചത് വിവാദമായിരുന്നു.]]></description>
										<content:encoded><![CDATA[<p>പൊതുവേദിയിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ വ്യക്തിപരമായി അധിക്ഷേപിച്ച നിലമ്പൂര്&#x200d; എംഎല്&#x200d;എ പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്&#x200d; പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്&#x200d; പറയുന്നത്. ഇന്നലെ മലപ്പുറം എസ് പിയെ പി വി അന്&#x200d;വര്&#x200d; പൊതുവേദിയില്&#x200d; അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയത്.</p>
<p>മലപ്പുറം എസ് പിയെ പല മാർഗത്തിൽ കൂടി സ്വാധീനിക്കാൻ ശ്രമിച്ചതായി അൻവർ പരസ്യമായി സമ്മതിക്കുകയായിരുന്നു. നിയമരാഹിത്യത്തിന്റെ ഭീതിതമായ സ്ഥിതിയാണ് എംഎല്&#x200d;എ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. പി വി അൻവര്&#x200d; നടത്തിയ പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിലെ ആവശ്യം. നിയമവ്യവസ്ഥ ഉയർത്തി പിടിക്കാൻ എംഎല്&#x200d;എ തയാറാക്കണമെന്ന് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷൻ, എംഎല്&#x200d;എക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും അറിയിച്ചു.</p>
<p>മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷന്&#x200d; ജില്ലാ സമ്മേളന വേദിയില്&#x200d; വെച്ചായിരുന്നു മലപ്പുറം എസ് പിയെ പി വി അന്&#x200d;വര്&#x200d; അധിക്ഷേപിച്ചത്. പരിപാടിക്ക് എത്താൻ വൈകിയതില്&#x200d; പ്രകോപിതനായാണ് ജില്ലാ പൊലിസ് മേധാവിക്കെതിരെ പി വി അന്&#x200d;വര്&#x200d; രൂക്ഷ വിമര്&#x200d;ശനം നടത്തിയത്. ഐ പി എസ് ഓഫീസര്&#x200d;മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്&#x200d;വര്&#x200d; എംഎല്&#x200d;എ രൂക്ഷ വിമര്&#x200d;ശനം നടത്തിയത്.</p>
<p>പൊലീസില്&#x200d; പുഴുക്കുത്തുകള്&#x200d; ഉണ്ടെന്നും കഞ്ചാവ് മാഫിയയുടെ പോലും ആളുകളായി പൊലീസ് പ്രവര്&#x200d;ത്തിക്കുകയാണെന്ന് അന്&#x200d;വര്&#x200d; ആരോപിച്ചു. എം എല്&#x200d; എയുടെ രൂക്ഷ വിമര്&#x200d;ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്&#x200d; പി ശശിധരൻ പ്രസംഗം ഒറ്റവരിയില്&#x200d; അവസാനിപ്പിച്ച് വേദി വിടുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/p-v-anwar-mla-should-retract-his-statement-and-apologize-ips-association-resolution-a-complaint-will-be-made-to-the-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ച പിവി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ</title>
		<link>https://www.chandrikadaily.com/ips-association-against-pv-anwar-for-insulting-malappuram-district-police-chief.html</link>
					<comments>https://www.chandrikadaily.com/ips-association-against-pv-anwar-for-insulting-malappuram-district-police-chief.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 20 Aug 2024 15:20:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[IPS]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[pv anvar mla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306870</guid>

					<description><![CDATA[സേനാംഗങ്ങളുടെ യോഗത്തിൽ വച്ച് വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് അസോസിയേഷൻ അംഗങ്ങളുടെ ആവശ്യം.]]></description>
										<content:encoded><![CDATA[<p>മലപ്പുറം പൊലിസ് അസോസിയേഷൻ യോഗത്തിൽ ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ച പി വി അൻവർ എം എൽ എക്കെതിരെ ഐ പി എസ് അസോസിയേഷൻ. സേനാംഗങ്ങളുടെ യോഗത്തിൽ വച്ച് വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് അസോസിയേഷൻ അംഗങ്ങളുടെ ആവശ്യം.</p>
<p>പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും, സ്പീക്കർക്കും നൽകണമെന്ന് അസോസിയേഷൻ ഭാരവാഹികളെ അംഗങ്ങള്&#x200d; ആവശ്യപ്പെട്ടു. എസ് പി ശശിധരനെതിരായ അധിക്ഷേപത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും നീക്കമുണ്ട്.</p>
<p>നേരത്തെ മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളന പരിപാടിക്ക് എത്താൻ വൈകിയതില്&#x200d; പ്രകോപിതനായാണ് ജില്ലാ പൊലിസ് മേധാവിക്കെതിരെ പി വി അന്&#x200d;വര്&#x200d; രൂക്ഷ വിമര്&#x200d;ശനം നടത്തിയത്.  ഐ പി എസ് ഓഫീസര്&#x200d;മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്&#x200d;വര്&#x200d; എംഎല്&#x200d;എ രൂക്ഷ വിമര്&#x200d;ശനം നടത്തിയത്. എം എല്&#x200d; എയുടെ രൂക്ഷ വിമര്&#x200d;ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്&#x200d; പി ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു.</p>
<p>വാഹന പരിശോധന, മണ്ണ് എടുക്കലിന് ഉള്&#x200d;പ്പെടെ അനുമതി നല്&#x200d;കാത്തത്, തന്&#x200d;റെ പാര്&#x200d;ക്കിലെ റോപ് വേ ഉണ്ടാക്കി ഉപകരണങ്ങള്&#x200d; ഉള്&#x200d;പ്പെടെ കാണാതായ പോയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങള്&#x200d; പറഞ്ഞാണ് ഐ പി എസ് ഉദ്യോഗസ്ഥരെ പിവി അന്&#x200d;വര്&#x200d; രൂക്ഷമായി വിമര്&#x200d;ശിച്ചത്. ചില പൊലീസുകാർ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. അതില്&#x200d; റിസര്&#x200d;ച്ച് നടത്തുകയാണ് അവര്&#x200d;. സര്&#x200d;ക്കാരിനെ മോശമാക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥര്&#x200d; ശ്രമിക്കുകയാണ്.</p>
<p>കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിന്&#x200d;റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് ഇത്. ഇപ്പോള്&#x200d; നടക്കുന്ന ഈ പരിപാടിക്ക് താൻ എസ്&#x200d;പിയെ കാത്ത് ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നു. അദ്ദേഹം ജോലി തിരക്കുള്ള ആളാണ്. അതാണ് കാരണം എങ്കിൽ ഓക്കേ. അല്ലാതെ താൻ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കില്&#x200d; എസ്&#x200d;പി ആലോചിക്കണമെന്നും പിവി അന്&#x200d;വര്&#x200d; എംഎല്&#x200d;എ രൂക്ഷ വിമര്&#x200d;ശനം നടത്തി. ഇങ്ങനെ പറയേണ്ടിവന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ നിവൃത്തിയില്ല. പൊലീസിന് മാറ്റം ഉണ്ടായെ തീരു. അല്ലെങ്കില്&#x200d; ജനം ഇടപെടുമെന്നും അൻവർ പറഞ്ഞുവച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ips-association-against-pv-anwar-for-insulting-malappuram-district-police-chief.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കട്ടിങ് പ്ലയര്&#x200d;കൊണ്ട് യുവാക്കളുടെ പല്ലുകള്&#x200d; പറിച്ചെടുത്തതായി പരാതി; ഐ.പി.എസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി</title>
		<link>https://www.chandrikadaily.com/cuttingplayer.html</link>
					<comments>https://www.chandrikadaily.com/cuttingplayer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 28 Mar 2023 11:10:48 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[cutting player]]></category>
		<category><![CDATA[IPS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244937</guid>

					<description><![CDATA[അടിപിടി കേസില്&#x200d; കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്&#x200d; ഐ.പി.എസ് ഉദ്യോഗസ്ഥന്&#x200d; കട്ടിങ് പ്ലയര്&#x200d;കൊണ്ട് പറിച്ചടുത്തതായി പരാതി.]]></description>
										<content:encoded><![CDATA[<p>അടിപിടി കേസില്&#x200d; കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്&#x200d; ഐ.പി.എസ് ഉദ്യോഗസ്ഥന്&#x200d; കട്ടിങ് പ്ലയര്&#x200d;കൊണ്ട് പറിച്ചടുത്തതായി പരാതി. തമിഴ്‌നാട് തിരുനെല്&#x200d;വേലി ജില്ലയിലെ അംബാസമുദ്രത്തില്&#x200d; നിന്നുള്ളവരാണ് പരാതിക്കാര്&#x200d;. സംഭവം വിവാദമായതോടെ ഐ.പി.എസ് ബല്&#x200d;വീര്&#x200d; സിങ്ങിനെ സ്ഥലം മാറ്റി.</p>
<p>മാര്&#x200d;ച്ച് പത്തിന് ഉച്ചകഴിഞ്ഞാണ് സംഭവം. അടിപിടി കേസില്&#x200d; കസ്റ്റഡിയിലെടുത്ത തങ്ങളെ പൊലീസ് ക്രൂരമായി മര്&#x200d;ദിക്കുകയും കട്ടിങ് പ്ലയര്&#x200d;കൊണ്ട് കൊണ്ടും കരിങ്കല്ലുകൊണ്ടും പല്ലുകള്&#x200d; അടിച്ചുകൊഴിക്കുകമായിരുന്നെന്നുമ പരാതിയില്&#x200d; പറയുന്നു.</p>
<p>പലരുടെയും ചുണ്ടുകള്&#x200d;ക്കും മോണകള്&#x200d;ക്കും പരിക്കേറ്റിട്ടുണ്ട്. വായക്കുള്ളില്&#x200d; കരിങ്കല്ലുകള്&#x200d; നിറച്ച് കടിക്കാന്&#x200d; ആവശ്യപ്പെടുകയും ചെയ്‌തെന്നും പരാതിയില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cuttingplayer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാക്കിയോടുള്ള ബഹുമാനം ഒരിക്കലും നഷ്ടപ്പെടരുതെന്ന് ഐപിഎസുകാരോട് പ്രധാനമന്ത്രി മോദി</title>
		<link>https://www.chandrikadaily.com/never-lose-respect-for-your-khaki-uniform-pm-modi-interacts-with-ips-probationers.html</link>
					<comments>https://www.chandrikadaily.com/never-lose-respect-for-your-khaki-uniform-pm-modi-interacts-with-ips-probationers.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 Sep 2020 08:09:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[IPS]]></category>
		<category><![CDATA[Mussoorie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150237</guid>

					<description><![CDATA[കൊറോണ വൈറസ് വ്യാപനം കാരണമാണ് തനിക്ക് ഉദ്യോഗസ്ഥരെ നേരിട്ടു കാണാന്&#x200d; കഴിയാത്തത് എന്നും തന്റെ ഭരണകാലത്ത് എവിടെയെങ്കിലുംവെച്ച് എല്ലാവരെയും നേരില്&#x200d; കാണാന്&#x200d; കഴിയുമെന്നും പ്രധാനമന്ത്രി]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യന്&#x200d; പോലീസ് സര്&#x200d;വീസ് (ഐപിഎസ്)ലെ തുടക്കക്കാര്&#x200d; തങ്ങളുടെ യൂണിഫോമില്&#x200d; അഭിമാനിക്കണമെന്നും കാക്കിയോടുളള ബഹുമാനം ഒരിക്കലും നഷ്ടപ്പെടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്സൂരിയിലെ ലാല്&#x200d; ബഹാദൂര്&#x200d; ശാസ്ത്രി നാഷണല്&#x200d; അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേയും ഹൈദരാബാദിലെ ഡോ. മാരി ചന്ന റെഡ്ഡി എച്ച്ആര്&#x200d;ഡി ഇന്&#x200d;സ്റ്റിറ്റ്യൂട്ടിലേയും പരിശീലനം പൂര്&#x200d;ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.</p>
<p>യൂണിഫോമിനെക്കുറിച്ച് അഭിമാനം വേണം, പക്ഷേ, അത് അധികാരപ്രകടനത്തിലേക്ക് മാറരുത്. യൂണിഫോം ധരിച്ചുകഴിഞ്ഞാല്&#x200d; പോലീസുകാര്&#x200d;ക്കു തോന്നും തങ്ങളെ എല്ലാവരും ഭയക്കണമെന്ന്-പ്രത്യേകിച്ചും ക്രിമിനലുകള്&#x200d;. സിങ്കം പോലെയുള്ള സിനിമകള്&#x200d; കണ്ടതിനുശേഷം ചില പോലീസുകാര്&#x200d; തങ്ങളെക്കുറിച്ച് അത്തരത്തില്&#x200d; ചിന്തിക്കാന്&#x200d; തുടങ്ങുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ഇത് യഥാര്&#x200d;ഥ ചുമതലകള്&#x200d; മറന്നുപോകുന്നതിന് കാരണമാകരുത്. ഇത്തരം സാഹചര്യങ്ങള്&#x200d; ഒഴിവാക്കണം, കാരണം ഇത് അവരുടെ നല്ല പ്രവൃത്തികളെ ഇല്ലാതെയാക്കും, വെര്&#x200d;ച്വല്&#x200d; പ്രസംഗത്തില്&#x200d; മോദി ഉപദേശിച്ചു.</p>
<p>ഐപിഎസ് പ്രൊബേഷന്&#x200d; ഓഫീസര്&#x200d;മാരുടെ ദിക്ഷാന്ത് പരേഡ് അഭിസംബോധന ചെയ്താണ് നരേന്ദ്ര മോദി സംസാരിച്ചത്. കൊവിഡ്-19 പ്രതിരോധത്തില്&#x200d; പോലീസ് നടത്തുന്ന സേവനം സ്തുത്യര്&#x200d;ഹമാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. നിങ്ങളുടേത് ഒരു തൊഴിലാണ്, അവിടെ അപ്രതീക്ഷിതമായി എന്തെങ്കിലും നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്&#x200d; നിങ്ങള്&#x200d; എല്ലാവരും വളരെ ജാഗ്രത പാലിക്കുകയും അതിന് തയ്യാറായിരിക്കുകയും വേണം. പോലീസിന്റെ മനുഷ്യത്വമുള്ള മുഖമാണ് പൊതുജനങ്ങള്&#x200d; ഓര്&#x200d;മ്മിക്കുന്നത്. സമ്മര്&#x200d;ദ്ദമുള്ള ജോലിയാണ് പോലീസുകാര്&#x200d; ചെയ്യുന്നത്, അതിനാല്&#x200d; യോഗയും പ്രാണായാമവും ശീലമാക്കണമെന്നും മോദി അഭ്യര്&#x200d;ഥിച്ചു.</p>
<p>കൊറോണ വൈറസ് വ്യാപനം കാരണമാണ് തനിക്ക് ഉദ്യോഗസ്ഥരെ നേരിട്ടു കാണാന്&#x200d; കഴിയാത്തത് എന്നും തന്റെ ഭരണകാലത്ത് എവിടെയെങ്കിലുംവെച്ച് എല്ലാവരെയും നേരില്&#x200d; കാണാന്&#x200d; കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഈ വര്&#x200d;ഷം, 28 സ്ത്രീകള്&#x200d; ഉള്&#x200d;പ്പെടെ 131 ഐപിഎസ് പ്രൊബേഷണര്&#x200d;മാര്&#x200d; അക്കാദമിയില്&#x200d; നിന്നും പരിശീലനം പൂര്&#x200d;ത്തിയാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/never-lose-respect-for-your-khaki-uniform-pm-modi-interacts-with-ips-probationers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജീവ് ഭട്ടിന് മതിയായ ബഹുമാനമില്ലെന്ന്; ജാമ്യം നിഷേധിക്കുന്നതിനിടെ ഗുജറാത്ത് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/gujarat-hc-declines-to-suspend-sentence-of-ips-sanjiv-bhatts-convictions.html</link>
					<comments>https://www.chandrikadaily.com/gujarat-hc-declines-to-suspend-sentence-of-ips-sanjiv-bhatts-convictions.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Oct 2019 09:25:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[IPS]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[sanjiv bhatt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141393</guid>

					<description><![CDATA[അഹമ്മദാബാദ്: കസ്റ്റഡി മരണക്കേസില്&#x200d; ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്&#x200d; ഐപിഎസ് ഉദ്യോഗസ്ഥന്&#x200d; സഞ്ജീവ് ഭട്ട് നല്&#x200d;കിയ ഹര്&#x200d;ജി തള്ളിക്കളയുന്നതിനിടെ, അദ്ദേഹത്തിന് കോടതിയോട് ബഹുമാനമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കസ്റ്റഡി മരണക്കേസില്&#x200d; ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭട്ട് നല്&#x200d;കിയ ഹര്&#x200d;ജി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എ.സി റാവു എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഭട്ടിന് കോടതികളോട് മതിയായ ബഹുമാനമില്ലെന്നും നിയമത്തെ ദുരുപയോഗം ചെയ്യലും കോടതികളെ അപകീര്&#x200d;ത്തിപ്പെടുത്തുന്നതും സ്ഥിരം സംഭവമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭട്ടിനെ ശിക്ഷിച്ചതില്&#x200d; കോടതിക്ക് [&#8230;]]]></description>
										<content:encoded><![CDATA[
<p>അഹമ്മദാബാദ്: കസ്റ്റഡി മരണക്കേസില്&#x200d; ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്&#x200d; ഐപിഎസ് ഉദ്യോഗസ്ഥന്&#x200d; സഞ്ജീവ് ഭട്ട് നല്&#x200d;കിയ ഹര്&#x200d;ജി തള്ളിക്കളയുന്നതിനിടെ, അദ്ദേഹത്തിന് കോടതിയോട് ബഹുമാനമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടു. </p>



<p>കസ്റ്റഡി മരണക്കേസില്&#x200d; ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭട്ട് നല്&#x200d;കിയ ഹര്&#x200d;ജി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എ.സി റാവു എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഭട്ടിന് കോടതികളോട് മതിയായ ബഹുമാനമില്ലെന്നും നിയമത്തെ ദുരുപയോഗം ചെയ്യലും കോടതികളെ അപകീര്&#x200d;ത്തിപ്പെടുത്തുന്നതും സ്ഥിരം സംഭവമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭട്ടിനെ ശിക്ഷിച്ചതില്&#x200d; കോടതിക്ക് പ്രാഥമിക സംതൃപ്തിയുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്&#x200d; ഭട്ട് മുമ്പ് മനപൂര്&#x200d;വ്വം ശ്രമിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ആശ്വാസം നല്&#x200d;കാന്&#x200d; ചായ്‌വ് കാണിച്ചിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സിആര്&#x200d;പിസി സെക്ഷന്&#x200d; 389 പ്രകാരം നടപ്പാക്കിയ ശിക്ഷ താല്&#x200d;ക്കാലികമായി നമരവിപ്പിക്കുന്നതിനുള്ള അപേക്ഷയാണ് ഭട്ട് കോടതിയില്&#x200d; നല്&#x200d;കിയത്.</p>



<p>1990 നവംബറില്&#x200d; ജംജോദ്പൂര്&#x200d; നിവാസിയായ പ്രഭുദാസ് വൈഷ്ണാനിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്&#x200d; ഭട്ടിനെ വിചാരണക്കൊടുവില്&#x200d; ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ഐപിസിയുടെ 34, 114 വകുപ്പുകള്&#x200d; പ്രകാപം സെക്ഷന്&#x200d; 323, 302, 506 (1) വകുപ്പുകള്&#x200d; പ്രകാരം ഗുജറാത്തിലെ ജാംനഗര്&#x200d; സെഷന്&#x200d;സ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.<br> ഗുജറാത്ത് കലാപത്തിലും തുടര്&#x200d;ന്നും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കും സംഘപരിവാറിനുമെതിരെ രൂക്ഷ വിമര്&#x200d;ശനം നടത്തുന്ന ആളായിരുന്നു മുന്&#x200d; ഐപിഎസ് ഉദ്യോഗസ്ഥനായി സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപ വിവാദത്തിന് പിന്നാലെയാണ് ഭട്ടിനെ ഐപിഎസ് ഉദ്യോഗസ്ഥ തലത്തില്&#x200d; നിന്നും പുറത്താക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-hc-declines-to-suspend-sentence-of-ips-sanjiv-bhatts-convictions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആകാശത്തേക്ക് വെടിയുതിര്&#x200d;ത്ത് യാത്രയയപ്പ് ചടങ്ങ് ആഘോഷമാക്കി ഐ.പി.എസ് ഉദ്യോഗസ്ഥന്&#x200d;</title>
		<link>https://www.chandrikadaily.com/ips-officer-shoot-on-air-at-his-fare-well-programme.html</link>
					<comments>https://www.chandrikadaily.com/ips-officer-shoot-on-air-at-his-fare-well-programme.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 02 May 2018 07:58:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[IPS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82848</guid>

					<description><![CDATA[പാറ്റന: ആകാശത്തേക്ക് വെടിയുതിര്&#x200d;ത്ത് യാത്രയയപ്പ് ചടങ്ങ് ആഘോഷമാക്കി ഐ.പി.എസ് ഉദ്യോഗസ്ഥന്&#x200d;. ബീഹാറിലെ കാടിഹാറിലാണ് പൊലീസ് സൂപ്രണ്ടായിരുന്ന സിദ്ധാര്&#x200d;ഥ് മോഹന്&#x200d; ജയിന്&#x200d; ആകാശത്തേക്ക് വെടിയുതിര്&#x200d;ത്ത് യാത്രയയപ്പ് ആഘോഷിച്ചത്. സി.ബി.ഐയിലേക്കാണ് സിദ്ധാര്&#x200d;ഥിന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കേണ്ട ദുരുപയോഗം ചെയ്തത് വന്&#x200d; വിമര്&#x200d;ശനത്തിന് കാരണമായിട്ടുണ്ട്. ഒമ്പത് തവണയാണ് എസ്.പി ആകാശത്തേക്ക് വെടിയുതിര്&#x200d;ത്തത്. ഓഫീസര്&#x200d;ക്കെതിരെ ഇതുവരെ കേസൊന്നും രജിസ്റ്റര്&#x200d; ചെയ്തിട്ടില്ല.]]></description>
										<content:encoded><![CDATA[<p>പാറ്റന: ആകാശത്തേക്ക് വെടിയുതിര്&#x200d;ത്ത് യാത്രയയപ്പ് ചടങ്ങ് ആഘോഷമാക്കി ഐ.പി.എസ് ഉദ്യോഗസ്ഥന്&#x200d;. ബീഹാറിലെ കാടിഹാറിലാണ് പൊലീസ് സൂപ്രണ്ടായിരുന്ന സിദ്ധാര്&#x200d;ഥ് മോഹന്&#x200d; ജയിന്&#x200d; ആകാശത്തേക്ക് വെടിയുതിര്&#x200d;ത്ത് യാത്രയയപ്പ് ആഘോഷിച്ചത്. സി.ബി.ഐയിലേക്കാണ് സിദ്ധാര്&#x200d;ഥിന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്.</p>
<p>ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കേണ്ട ദുരുപയോഗം ചെയ്തത് വന്&#x200d; വിമര്&#x200d;ശനത്തിന് കാരണമായിട്ടുണ്ട്. ഒമ്പത് തവണയാണ് എസ്.പി ആകാശത്തേക്ക് വെടിയുതിര്&#x200d;ത്തത്. ഓഫീസര്&#x200d;ക്കെതിരെ ഇതുവരെ കേസൊന്നും രജിസ്റ്റര്&#x200d; ചെയ്തിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ips-officer-shoot-on-air-at-his-fare-well-programme.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബെഹ്‌റയെ വിജിലന്&#x200d;സ് ഡയരക്ടറായി നിയമിച്ചത് ചട്ടം ലംഘിച്ച്</title>
		<link>https://www.chandrikadaily.com/behera-holding-two-posts-rti-reply-rises-question-of-conflict-of-interestp6.html</link>
					<comments>https://www.chandrikadaily.com/behera-holding-two-posts-rti-reply-rises-question-of-conflict-of-interestp6.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Feb 2018 18:34:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DGP Loknath behra]]></category>
		<category><![CDATA[IPS]]></category>
		<category><![CDATA[loknath behra]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69353</guid>

					<description><![CDATA[സ്വന്തം ലേഖകന്&#x200d; തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് വിജിലന്&#x200d;സ് ഡയറക്ടറുടെ അധിക ചുമതല നല്&#x200d;കിയത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ബെഹ്‌റക്ക് ചുമതല നല്&#x200d;കിയത്. കേഡര്&#x200d; തസ്തികയില്&#x200d; ആറ് മാസത്തിനുള്ളില്&#x200d; കൂടുതലുളള താത്ക്കാലിക നിയമനത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന ചട്ടമാണ് ബെഹ്‌റയുടെ കാര്യത്തില്&#x200d; ലംഘിക്കപ്പെട്ടത്. ഐ.പി.എസ് കേഡര്&#x200d; റൂള്&#x200d; പ്രകാരം രണ്ട് കേഡര്&#x200d; തസ്തികകളാണ് കേരളത്തിലുള്ളത്. വിജിലന്&#x200d;സ് ഡയറക്ടറുടെയും പൊലീസ്് മേധാവിയുടെയും. നിലവില്&#x200d; രണ്ട് ചുമതലയും ബെഹ്‌റയാണ് വഹിക്കുന്നത്. 2017 മാര്&#x200d;ച്ച് 31നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സ്വന്തം ലേഖകന്&#x200d;</strong></p>
<p>തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് വിജിലന്&#x200d;സ് ഡയറക്ടറുടെ അധിക ചുമതല നല്&#x200d;കിയത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ബെഹ്‌റക്ക് ചുമതല നല്&#x200d;കിയത്. കേഡര്&#x200d; തസ്തികയില്&#x200d; ആറ് മാസത്തിനുള്ളില്&#x200d; കൂടുതലുളള താത്ക്കാലിക നിയമനത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന ചട്ടമാണ് ബെഹ്‌റയുടെ കാര്യത്തില്&#x200d; ലംഘിക്കപ്പെട്ടത്. ഐ.പി.എസ് കേഡര്&#x200d; റൂള്&#x200d; പ്രകാരം രണ്ട് കേഡര്&#x200d; തസ്തികകളാണ് കേരളത്തിലുള്ളത്. വിജിലന്&#x200d;സ് ഡയറക്ടറുടെയും പൊലീസ്് മേധാവിയുടെയും. നിലവില്&#x200d; രണ്ട് ചുമതലയും ബെഹ്‌റയാണ് വഹിക്കുന്നത്. 2017 മാര്&#x200d;ച്ച് 31നാണ് വിജിലന്&#x200d;സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്&#x200d;സ്ഥാനത്തു നിന്നു നീക്കിയത്. തുടര്&#x200d;ന്ന് ബെഹ്‌റക്ക് അധിക ചുമതല നല്&#x200d;കി. കേന്ദ്ര ചട്ടങ്ങള്&#x200d; പ്രകാരം കേഡര്&#x200d; തസ്തികകളില്&#x200d; ഉദ്യോഗസ്ഥനെ നിയമിക്കുമ്പോള്&#x200d; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിക്കണം. എന്നാല്&#x200d; ബെഹ്‌റയുടെ നിയമനം സംസ്ഥാന സര്&#x200d;ക്കാര്&#x200d; അറിയിച്ചില്ല. മാത്രമല്ല മറ്റൊരാള്&#x200d;ക്ക് ആറ് മാസത്തില്&#x200d; കൂടുതല്&#x200d; അധിക ചുമതല നല്&#x200d;കാനും പാടില്ല. ഇതും ലംഘിച്ചാണ് ബെഹ്‌റ വിജിലന്&#x200d;സ് ഡയറക്ടര്&#x200d; സ്ഥാനത്ത് തുടരുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്&#x200d; വ്യക്തമാക്കുന്നു. കേഡര്&#x200d; തസ്തികയില്&#x200d; യോഗ്യരായവരുള്ളപ്പോള്&#x200d; ഒരാളെ തന്നെ എന്തിന് നിയമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചോദ്യമുണ്ടാകുമെന്ന് മുന്നില്&#x200d; കണ്ടാണ് ബെഹ്റയുടെ നിയമനം കേന്ദ്രത്തില്&#x200d; നിന്നും മറച്ചു വച്ചത്.<br />
സംഭവം വിവാദമായ പശ്ചാത്തലത്തില്&#x200d; പുതിയ വിജിലന്&#x200d;സ് ഡയറക്ടറെ നിയമിച്ച് തടി രക്ഷിക്കാന്&#x200d; ഇടത് സര്&#x200d;ക്കാര്&#x200d; ശ്രമം ആരംഭിച്ചു. ബെഹ്റയുടെ നിയമനം ചട്ടലംഘനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയതിനെ തുടര്&#x200d;ന്ന്, ലോക്നാഥ് ബെഹ്റ തന്നെ വിജിലന്&#x200d;സ് ഡയറക്ടര്&#x200d; സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാതി സൂചനകളുണ്ട്. ഇതിനകം &#8216;വേണ്ടപ്പെട്ടവരെല്ലാം&#8217; കുറ്റമിമുക്തരാക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ ഡയരക്ടറെ നിയമിക്കാന്&#x200d; ഇടത് സര്&#x200d;ക്കാര്&#x200d; നടപടി തുടങ്ങിയത്.<br />
വിജിലന്&#x200d;സ് അഡീഷണല്&#x200d; ഡി.ജി.പി ഷേക് ദര്&#x200d;വേഷ് സാഹിബിന് ഡയറക്ടറുടെ പൂര്&#x200d;ണ ചുമതല നല്&#x200d;കിയേക്കുമെന്നാണ് സൂചന. പാര്&#x200d;ട്ടിയുടെ താല്&#x200d;പര്യവും അതാണ്. എന്നാല്&#x200d; കേഡര്&#x200d; തസ്തികയായതിനാല്&#x200d; ഡി.ജി.പിമാരെ ആരെയെങ്കിലും നിയമിച്ചാല്&#x200d; മതിയെന്ന തീരുമാനം നടപ്പാക്കുകയാണെങ്കില്&#x200d; ജിയില്&#x200d; ഡി.ജി.പി ആര്&#x200d;. ശ്രീലേഖക്കായിരിക്കും നറുക്ക്. പുതിയ വിജിലന്&#x200d;സ് ഡയറകടറെ നിയമിച്ചതിനു ശേഷം ഇക്കാര്യം കേന്ദ്ര സര്&#x200d;ക്കാരിനെ അറിയിച്ച് രക്ഷപ്പെടാനാണ് സര്&#x200d;ക്കാരിന്റെ നീക്കം. കൂടാതെ ഫയര്&#x200d;ഫോഴ്സ് മേധാവിയുടെ പദവി കേഡര്&#x200d; തസ്തിക ആക്കണമെന്നും കേരളം ആവശ്യപ്പെടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/behera-holding-two-posts-rti-reply-rises-question-of-conflict-of-interestp6.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
