<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>iran &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/iran/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 15 Mar 2026 06:12:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>iran &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗള്‍ഫിലെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി</title>
		<link>https://www.chandrikadaily.com/cbse-plus-two-exams-canceled-in-gulf.html</link>
					<comments>https://www.chandrikadaily.com/cbse-plus-two-exams-canceled-in-gulf.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sun, 15 Mar 2026 06:12:47 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[cbse]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[gulfcountries]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[ISRAL]]></category>
		<category><![CDATA[plustwo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380071</guid>

					<description><![CDATA[നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകളും ഇനി നടത്തില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>പശ്ചിമേഷ്യയില്&#x200d; നിലനില്&#x200d;ക്കുന്ന സംഘര്&#x200d;ഷ സാഹചര്യത്തെ തുടര്&#x200d;ന്ന് ഗള്&#x200d;ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്&#x200d; റദ്ദാക്കിയതായി സെന്&#x200d;ട്രല്&#x200d; ബോര്&#x200d;ഡ് ഓഫ് സെക്കന്&#x200d;ഡറി എജുക്കേഷന്&#x200d; അറിയിച്ചു. നാളെ മുതല്&#x200d; ഏപ്രില്&#x200d; 10 വരെ നടത്താന്&#x200d; നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകളും ഇനി നടത്തില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>പരീക്ഷകള്&#x200d; റദ്ദാക്കിയ സാഹചര്യത്തില്&#x200d; വിദ്യാര്&#x200d;ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ പ്രഖ്യാപിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും ബോര്&#x200d;ഡ് അറിയിച്ചു. ഗള്&#x200d;ഫ് മേഖലയില്&#x200d; നിലനില്&#x200d;ക്കുന്ന സുരക്ഷാ ആശങ്കകളെയും യാത്രാ നിയന്ത്രണങ്ങളെയും പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതര്&#x200d; വ്യക്തമാക്കുന്നു.</p>
<p>ഇതിനുമുമ്പ് ഗള്&#x200d;ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളും ബോര്&#x200d;ഡ് റദ്ദാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വിദ്യാര്&#x200d;ത്ഥികളുടെ ഉയര്&#x200d;ന്ന വിദ്യാഭ്യാസ പ്രവേശനത്തിന് നിര്&#x200d;ണായകമായതിനാല്&#x200d; പുതിയ തീരുമാനം വിദ്യാര്&#x200d;ത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഫലപ്രഖ്യാപനത്തിനായുള്ള പുതിയ മാനദണ്ഡങ്ങള്&#x200d; ഉടന്&#x200d; പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അധികൃതര്&#x200d; വ്യക്തമാക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cbse-plus-two-exams-canceled-in-gulf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുദ്ധത്തിനിടെ ഇറാന്റെ നിര്‍ണായക ചുവടുമാറ്റം; ഹോര്‍മുസ് കടലിടുക്കില്‍ വിലക്ക് അമേരിക്കക്കും ഇസ്രാഈലിനും മാത്രം</title>
		<link>https://www.chandrikadaily.com/irans-decisive-move-during-the-war-the-strait-of-hormuz-is-restricted-only-to-the-us-and-israel.html</link>
					<comments>https://www.chandrikadaily.com/irans-decisive-move-during-the-war-the-strait-of-hormuz-is-restricted-only-to-the-us-and-israel.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Sun, 15 Mar 2026 02:21:19 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[iranisrayelwar]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380058</guid>

					<description><![CDATA[ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിന് നേരെ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ പ്രസ്താവന നടത്തിയത്.]]></description>
										<content:encoded><![CDATA[<p>ടെഹ്‌റാന്&#x200d;: പശ്ചിമേഷ്യന്&#x200d; യുദ്ധത്തിനിടെ ഇറാന്റെ നിര്&#x200d;ണായക ചുവടുമാറ്റം. ഹോര്&#x200d;മുസ് കടലിടുക്കിലൂടെയുള്ള കപ്പല്&#x200d; ഗതാഗതം അമേരിക്കയ്ക്കും ഇസ്രാഈലിനും ഒഴികെ മറ്റെല്ലാ രാജ്യങ്ങള്&#x200d;ക്കും തുറന്നുനല്&#x200d;കിയിട്ടുണ്ടെന്ന് ഇറാന്&#x200d; വ്യക്തമാക്കി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്&#x200d;ഗ് ഐലന്&#x200d;ഡിന് നേരെ അമേരിക്കന്&#x200d; സൈന്യം ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്&#x200d; വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ പ്രസ്താവന നടത്തിയത്. നിലവില്&#x200d; തന്ത്ര പ്രധാനമായ ഈ ജലപാത തടസ്സപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.</p>
<p>&#8216;ഹോര്&#x200d;മുസ് കടലിടുക്ക് യഥാര്&#x200d;ത്ഥത്തില്&#x200d; എല്ലാവര്&#x200d;ക്കുമായി തുറന്നിരിക്കുകയാണ്, എന്നാല്&#x200d;, തങ്ങളെ ആക്രമിക്കുന്ന ശത്രുരാജ്യങ്ങള്&#x200d;ക്കും അവരുടെ സഖ്യകക്ഷികള്&#x200d;ക്കും മാത്രമാണ് ഈ പാതയില്&#x200d; നിയന്ത്രണമേര്&#x200d;പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രാഈലിന്റെയും ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകള്&#x200d;ക്കും ടാങ്കറുകള്&#x200d;ക്കും ഈ വഴി കടന്നുപോകാന്&#x200d; അനുവാദമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്&#x200d;ക്ക് സുരക്ഷിതമായി ഈ പാത ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/irans-decisive-move-during-the-war-the-strait-of-hormuz-is-restricted-only-to-the-us-and-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാചകവാതക പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു</title>
		<link>https://www.chandrikadaily.com/cooking-gas-crisis-worsens-almost-half-of-the-hotels-in-the-state-have-been-closed.html</link>
					<comments>https://www.chandrikadaily.com/cooking-gas-crisis-worsens-almost-half-of-the-hotels-in-the-state-have-been-closed.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sat, 14 Mar 2026 05:07:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[hotels]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[LPGCRISIS]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380045</guid>

					<description><![CDATA[ഹോട്ടലുകൾ, തട്ടുകടകൾ, ഹോസ്റ്റൽ മെസുകൾ തുടങ്ങിയ ചെറുകിട ഭക്ഷണശാലകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതിനാൽ സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ടുകൾ പറയുന്നു. ഹോട്ടലുകൾ, തട്ടുകടകൾ, ഹോസ്റ്റൽ മെസുകൾ തുടങ്ങിയ ചെറുകിട ഭക്ഷണശാലകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചിരിക്കുന്നത്.</p>
<p>വാണിജ്യ സിലിണ്ടർ ലഭിക്കാത്തതിനെ തുടർന്ന് പല സ്ഥാപനങ്ങളും മെനു വെട്ടിക്കുറയ്ക്കുകയും ഭക്ഷണവില വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കുന്നതിലേക്കും ബയോഗ്യാസ് പോലുള്ള ബദൽ മാർഗങ്ങളിലേക്കും മാറുന്ന പ്രവണതയും കാണുന്നു.</p>
<p>സംസ്ഥാനത്ത് ഗാർഹിക സിലിണ്ടർ ബുക്ക് ചെയ്യുന്നതിനും പലർക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ലഭ്യത കുറഞ്ഞതിനാൽ ബുക്കിംഗ് നമ്പറുകളിൽ നിന്ന് മറുപടി ലഭിക്കാത്ത അവസ്ഥയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. അതേസമയം വലിയ വിലയ്ക്ക് പാചകവാതകം വിൽക്കുന്നവർക്കെതിരെ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.</p>
<p>പാചകവാതകത്തിന് പകരം പിഎൻജി ഉപയോഗത്തിലേക്ക് മാറാൻ കേന്ദ്രസർക്കാർ ജനങ്ങളോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിൽ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനാണ് കൂടുതൽ പ്രതിസന്ധിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.</p>
<p>ഇതിനിടെ രാജ്യത്തെ എൽപിജി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ടെന്നും ഗാർഹിക ആവശ്യത്തിനുള്ള എൽപിജിക്ക് വലിയ പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ രണ്ട് കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായി ഒരു എണ്ണക്കപ്പൽ കൂടി ഇന്ന് ഇന്ത്യയിലെത്തുമെന്നും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cooking-gas-crisis-worsens-almost-half-of-the-hotels-in-the-state-have-been-closed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖാർഗ് ദ്വീപ് ആക്രമിച്ചെന്ന ട്രംപിന്റെ അവകാശവാദം; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/trumps-claim-of-attacking-kharg-island-warning-to-surrender-to-the-iranian-army.html</link>
					<comments>https://www.chandrikadaily.com/trumps-claim-of-attacking-kharg-island-warning-to-surrender-to-the-iranian-army.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sat, 14 Mar 2026 03:55:09 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[KhargIsland]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380038</guid>

					<description><![CDATA[സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടൺ: ഇറാൻ സൈന്യത്തോട് കീഴടങ്ങുകയും ആയുധങ്ങൾ ഉപേക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.</p>
<p>ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക തകർത്തതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ അവിടെയുള്ള എണ്ണ ടെർമിനലുകൾ നിലവിൽ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും ഖാർഗ് ദ്വീപിലെ ടെർമിനലുകളിലൂടെയാണ് നടക്കുന്നത്.</p>
<p>ഹോർമൂസ് കടലിടുക്കിലൂടെ കപ്പൽ സഞ്ചാരം തടയാൻ ഇറാൻ ശ്രമിച്ചാൽ ഖാർഗിലെ എണ്ണ ടെർമിനലുകൾ ആക്രമിക്കാൻ അമേരിക്ക മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഇറാനിൽ ഭരണമാറ്റം നടപ്പാക്കുന്നത് എളുപ്പമല്ലെന്നും അതിന് വലിയ വെല്ലുവിളികളുണ്ടെന്നും ട്രംപ് പറഞ്ഞു.</p>
<p>സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അമേരിക്ക മിഡിൽ ഈസ്റ്റിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മേഖലയിൽ സംഘർഷം വർധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trumps-claim-of-attacking-kharg-island-warning-to-surrender-to-the-iranian-army.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാചകവാതക പ്രതിസന്ധി;  കൊച്ചിയിൽ നൂറിലധികം റെസ്റ്റോറന്റുകൾ പൂട്ടി</title>
		<link>https://www.chandrikadaily.com/cooking-gas-crisis-more-than-100-restaurants-were-closed-in-kochi.html</link>
					<comments>https://www.chandrikadaily.com/cooking-gas-crisis-more-than-100-restaurants-were-closed-in-kochi.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Fri, 13 Mar 2026 10:50:53 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[lpggascylinder]]></category>
		<category><![CDATA[oilprice]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380020</guid>

					<description><![CDATA[പാചകവാതക വിതരണം സാധാരണ നിലയിലാകാതെ പോയാല്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്കയും വ്യാപാരികള്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടര്&#x200d;ന്ന് കൊച്ചിയില്&#x200d; നൂറിലധികം റെസ്റ്റോറന്റുകള്&#x200d; താല്&#x200d;ക്കാലികമായി അടച്ചുപൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതാണ് ഭക്ഷണശാലകളുടെ പ്രവര്&#x200d;ത്തനം നിലച്ചതിനുള്ള പ്രധാന കാരണം.</p>
<p>പാചകവാതക വിതരണത്തില്&#x200d; ഉണ്ടായ തടസ്സം കാരണം പല ഹോട്ടലുകള്&#x200d;ക്കും ആവശ്യമായ സിലിണ്ടറുകള്&#x200d; ലഭിക്കാത്ത അവസ്ഥയാണ് നിലനില്&#x200d;ക്കുന്നത്. ഇതോടെ ചെറുകിട ഭക്ഷണശാലകളും വലിയ റെസ്റ്റോറന്റുകളും ഉള്&#x200d;പ്പെടെ നിരവധി സ്ഥാപനങ്ങള്&#x200d; പ്രവര്&#x200d;ത്തനം നിര്&#x200d;ത്തേണ്ടിവന്നു.</p>
<p>പ്രശ്‌നം പരിഹരിക്കാന്&#x200d; അധികൃതര്&#x200d; ഇടപെടണമെന്ന് ഹോട്ടല്&#x200d; ഉടമകള്&#x200d; ആവശ്യപ്പെട്ടു. പാചകവാതക വിതരണം സാധാരണ നിലയിലാകാതെ പോയാല്&#x200d; കൂടുതല്&#x200d; ഹോട്ടലുകള്&#x200d; അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്കയും വ്യാപാരികള്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cooking-gas-crisis-more-than-100-restaurants-were-closed-in-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൾഫിലേക്ക് ഇന്ന് 78 വിമാന സർവീസുകൾ; യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ക്രമീകരണം</title>
		<link>https://www.chandrikadaily.com/78-flights-to-gulf-today-additional-arrangements-for-passenger-traffic.html</link>
					<comments>https://www.chandrikadaily.com/78-flights-to-gulf-today-additional-arrangements-for-passenger-traffic.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Fri, 13 Mar 2026 09:41:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[aielines]]></category>
		<category><![CDATA[guldcountirs]]></category>
		<category><![CDATA[India]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[newdelhi]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380013</guid>

					<description><![CDATA[പതിവ് വിമാന സർവീസുകൾക്ക് പുറമെ യു.എ.ഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കായി നിരവധി പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ന് (മാർച്ച് 13) ചേർന്ന് 78 വിമാന സർവീസുകൾ നടത്തും. പതിവ് വിമാന സർവീസുകൾക്ക് പുറമെ യു.എ.ഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കായി നിരവധി പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്.</p>
<p>ജിദ്ദയിലേക്കുള്ള പതിവ് സർവീസുകളിൽ ഡൽഹിയിലും മുംബൈയിലും നിന്ന് എയർ ഇന്ത്യ ഓരോ റൗണ്ട് ട്രിപ്പ് സർവീസുകൾ നടത്തും. ഹൈദരാബാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഒരു റൗണ്ട് ട്രിപ്പും നടത്തും. മസ്കത്തിലേക്ക് ഡൽഹി, കണ്ണൂർ, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് പതിവ് സർവീസുകൾ നടത്തും.</p>
<p>ജിദ്ദയിലേക്ക് ആകെ അഞ്ചു സർവീസുകളും മസ്കത്തിലേക്ക് പന്ത്രണ്ട് സർവീസുകളും ഇന്ന് നടക്കും. പ്രത്യേക സർവീസുകളുടെ ഭാഗമായി മുംബൈയും കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് റിയാദിലേക്കും അധിക റൗണ്ട് ട്രിപ്പ് സർവീസുകൾ ഉണ്ടാകും. ആവശ്യമായ അനുമതികളും സമയക്രമ സൗകര്യവും ലഭിച്ചാൽ യു.എ.ഇയിലേക്കും സൗദിയിലേക്കുമായി അറുപത് അധിക വിമാനങ്ങൾ കൂടി സർവീസ് നടത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.</p>
<p>ദുബൈ, അബുദാബി, റാസൽഖൈമ, ഷാർജ എന്നീ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രത്യേക ക്രമീകരണത്തോടെ നടക്കും. അൽ ഐൻ നഗരത്തിലേക്കുള്ള സർവീസ് ഇന്ന് നിശ്ചയിച്ചിട്ടില്ല. ദമ്മാമിലേക്കുള്ള സർവീസുകളും നിലവിൽ ഇല്ല.</p>
<p>ഒമാനിലെ മറ്റു നഗരങ്ങൾ, ഖത്തർ, കുവൈത്ത്, ഇസ്രായേൽ തുടങ്ങിയിടങ്ങളിലേക്കുള്ള സർവീസുകൾ വളരെ പരിമിതമായിരിക്കും. എന്നാൽ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലേക്കുള്ള വിമാനങ്ങൾ പതിവ് സമയക്രമപ്രകാരം തുടരും.</p>
<p>താൽക്കാലികമായി സർവീസ് നിർത്തിവച്ച റൂട്ടുകളിലെ യാത്രക്കാർക്ക് അധിക നിരക്കില്ലാതെ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ പൂർണ തുക തിരികെ വാങ്ങുകയോ ചെയ്യാമെന്ന് വിമാന കമ്പനികൾ അറിയിച്ചു. യാത്രക്കാർക്ക് പുതിയ അറിയിപ്പുകൾ ലഭിക്കുന്നതിനായി മൊബൈൽ നമ്പർ പുതുക്കി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/78-flights-to-gulf-today-additional-arrangements-for-passenger-traffic.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം; അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ റെക്കോര്‍ഡ് ഉയര്‍ച്ച</title>
		<link>https://www.chandrikadaily.com/middle-east-conflict-record-rise-in-oil-prices-in-the-international-market.html</link>
					<comments>https://www.chandrikadaily.com/middle-east-conflict-record-rise-in-oil-prices-in-the-international-market.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Fri, 13 Mar 2026 05:16:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[oilprices]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379995</guid>

					<description><![CDATA[ഗള്‍ഫില്‍ മൂന്ന് ചരക്ക് കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളും തകര്‍ന്നു.]]></description>
										<content:encoded><![CDATA[<p>മധ്യപൂര്&#x200d;വേഷ്യന്&#x200d; സംഘര്&#x200d;ഷങ്ങള്&#x200d; കനക്കുമ്പോള്&#x200d; അന്താരാഷ്ട്ര വിപണിയില്&#x200d; എണ്ണവില വീണ്ടും വന്&#x200d; ഉയര്&#x200d;ച്ചയിലേക്ക്. ആഗോള ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളര്&#x200d; കടന്നതായി റിപ്പോര്&#x200d;ട്ട്. ഗള്&#x200d;ഫില്&#x200d; മൂന്ന് ചരക്ക് കപ്പലുകള്&#x200d;ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്&#x200d;ന്ന് ആഗോള ഓഹരി വിപണികളും തകര്&#x200d;ന്നു.</p>
<p>ഹോര്&#x200d;മുസ് കടലിടുക്കില്&#x200d; ഷിപ്പിംഗ്, ഊര്&#x200d;ജ്ജ അടിസ്ഥാന സൗകര്യങ്ങള്&#x200d;ക്കെതിരായ ആക്രമണങ്ങള്&#x200d; തുടരുകയാണെങ്കില്&#x200d; ആഗോള സമ്പദ്വ്യവസ്ഥ പൂര്&#x200d;ണ്ണമായും വീണ്ടെടുക്കാന്&#x200d; കൂടുതല്&#x200d; സമയം എടുക്കുമെന്ന് വിദഗ്ധര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>അതേസമയം, ഇറാന്&#x200d; അറബ് രാജ്യങ്ങളിലേക്കുള്ള ആക്രമണ ശ്രമങ്ങള്&#x200d; തുടരുന്നു. കഴിഞ്ഞ രാത്രി സൗദി അറേബിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും 50-ഓളം ഡ്രോണ്&#x200d; ആക്രമണങ്ങള്&#x200d; നടന്നതായി റിപ്പോര്&#x200d;ട്ട്. യുഎഇയില്&#x200d; ഇന്നലെ 10 ബലിസ്റ്റിക് മിസൈലുകള്&#x200d; നേരിട്ടു. കിഴക്കന്&#x200d; പ്രവിശ്യ, പ്രിന്&#x200d;സ് സുല്&#x200d;ത്താന്&#x200d; എയര്&#x200d;ബേസ്, ഷൈബാ എണ്ണപ്പാടം എന്നിവ പ്രധാന ലക്ഷ്യസ്ഥാനങ്ങളായിരുന്നു. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/middle-east-conflict-record-rise-in-oil-prices-in-the-international-market.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എണ്ണവില 200 ഡോളറിലേക്ക്? ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു കപ്പല്‍ പോലും കടത്തിവിടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/oil-price-to-200-dollars-iran-has-warned-that-it-will-not-allow-a-single-ship-to-pass-through-the-strait-of-hormuz.html</link>
					<comments>https://www.chandrikadaily.com/oil-price-to-200-dollars-iran-has-warned-that-it-will-not-allow-a-single-ship-to-pass-through-the-strait-of-hormuz.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 12 Mar 2026 04:53:40 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[hormuzstrait]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379959</guid>

					<description><![CDATA[അമേരിക്ക, ഇസ്രാഈല്‍ എന്നിവരുമായും അവരുടെ സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വെക്കാനാണ് ഇറാന്‍ തീരുമാനിച്ചിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p>ഇറാന്&#x200d;-അമേരിക്ക-ഇസ്രാഈല്&#x200d; സംഘര്&#x200d;ഷം രൂക്ഷമാകുന്ന സാഹചര്യത്തില്&#x200d; ആഗോള എണ്ണവിപണിയില്&#x200d; വന്&#x200d; വിലക്കയറ്റമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. തന്ത്രപ്രധാനമായ ഹോര്&#x200d;മുസ് കടലിടുക്കിലൂടെ ഒരു കപ്പല്&#x200d; പോലും കടത്തിവിടില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്&#x200d;ഡ് (IRGC) വ്യക്തമാക്കി.</p>
<p>അമേരിക്ക, ഇസ്രാഈല്&#x200d; എന്നിവരുമായും അവരുടെ സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വെക്കാനാണ് ഇറാന്&#x200d; തീരുമാനിച്ചിട്ടുള്ളത്. നിലവിലെ സുരക്ഷാ പ്രതിസന്ധി തുടര്&#x200d;ന്നാല്&#x200d; എണ്ണവില ബാരലിന് 200 ഡോളര്&#x200d; വരെ ഉയര്&#x200d;ന്നേക്കാമെന്നും ഇറാന്&#x200d; പ്രസ്താവിച്ചു. മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം അമേരിക്കയും ഇസ്രാഈലുമാണെന്നും ഇറാന്&#x200d; ആരോപിച്ചു.</p>
<p>ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയാണ് ഹോര്&#x200d;മുസ് കടലിടുക്ക്. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം തുടരുന്നതും ബുധനാഴ്ച മൂന്ന് കപ്പലുകള്&#x200d;ക്ക് നേരെ ആക്രമണമുണ്ടായതും വിപണിയില്&#x200d; വലിയ ആശങ്കയുണ്ടാക്കി കഴിഞ്ഞു. കടുത്ത സുരക്ഷാ ഭീഷണികള്&#x200d; നിലനില്&#x200d;ക്കുമ്പോഴും കപ്പലുകള്&#x200d; ഹോര്&#x200d;മുസ് കടലിടുക്കിലൂടെയുള്ള യാത്ര തുടരണമെന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ആവശ്യപ്പെടുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oil-price-to-200-dollars-iran-has-warned-that-it-will-not-allow-a-single-ship-to-pass-through-the-strait-of-hormuz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഞങ്ങളുടെ നേതാവിനെ അവര്‍ വധിച്ചു&#8217;; ഫിഫ ലോകകപ്പില്‍ കളിക്കില്ലെന്ന് ഇറാന്‍ കായിക മന്ത്രി</title>
		<link>https://www.chandrikadaily.com/they-killed-our-leader-irans-sports-minister-says-he-will-not-play-in-fifa-world-cup.html</link>
					<comments>https://www.chandrikadaily.com/they-killed-our-leader-irans-sports-minister-says-he-will-not-play-in-fifa-world-cup.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 11 Mar 2026 16:21:37 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[FIFAWORLDCUP]]></category>
		<category><![CDATA[iran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379938</guid>

					<description><![CDATA[യു.എസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിന് ഏഷ്യയില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്‍.]]></description>
										<content:encoded><![CDATA[<p>തെഹ്റാന്&#x200d;: ലോകകപ്പ് ഫുട്ബോള്&#x200d; തുടങ്ങാന്&#x200d; മാസങ്ങള്&#x200d; മാത്രം ബാക്കിനില്&#x200d;ക്കെ ടൂര്&#x200d;ണമെന്റില്&#x200d; നിന്ന് പിന്മാറി ഇറാന്&#x200d;. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ അമേരിക്ക വധിച്ച പശ്ചാത്തലത്തില്&#x200d; അവിടെ നടക്കുന്ന ലോകകപ്പില്&#x200d; കളിക്കാന്&#x200d; തങ്ങളുടെ ടീമിന് കഴിയില്ലെന്ന് കായിക മന്ത്രി അഹ്‌മദ് ദുന്യാമലി വ്യക്തമാക്കി.</p>
<p>യു.എസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്&#x200d; സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിന് ഏഷ്യയില്&#x200d; നിന്ന് ആദ്യമായി യോഗ്യത നേടിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്&#x200d;. ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം ലോസ് ഏഞ്ചല്&#x200d;സ്, സിയാറ്റില്&#x200d; ഉള്&#x200d;പ്പെടെയുള്ള അമേരിക്കന്&#x200d; നഗരങ്ങളിലായിരുന്നു നിശ്ചയിച്ചത്.</p>
<p>&#8216;നമ്മുടെ നേതാവിനെ വധിച്ച അഴിമതി നിറഞ്ഞ യു.എസ് ഭരണകൂടത്തിന് കീഴില്&#x200d; ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. എട്ടോ ഒമ്പതോ മാസത്തിനുള്ളില്&#x200d; രണ്ട് യുദ്ധങ്ങള്&#x200d; അടിച്ചേല്&#x200d;പ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ചെയ്ത ഒരു രാജ്യത്ത് നമ്മുടെ കുട്ടികള്&#x200d; സുരക്ഷിതരല്ല. കളിക്കാനുള്ള സാഹചര്യം അവിടെ നിലവിലില്ല,&#8217; ദുന്യാമലി പറഞ്ഞു.</p>
<p>കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രാഈലും ചേര്&#x200d;ന്ന് നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഇതിനെത്തുടര്&#x200d;ന്ന് മേഖലയില്&#x200d; വന്&#x200d; സംഘര്&#x200d;ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ആക്രമണം ആരംഭിച്ച് ആദ്യ 12 ദിവസത്തിനുള്ളില്&#x200d; മാത്രം ഇറാനില്&#x200d; 1,255 പേര്&#x200d; കൊല്ലപ്പെട്ടതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>ഇതിനിടെ, ഇറാന്&#x200d; ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് അറിയിച്ചിട്ടുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്&#x200d;ഫന്റിനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d; ഈ ക്ഷണം തള്ളിയൊണ് ഇറാന്&#x200d; ഇപ്പോള്&#x200d; പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/they-killed-our-leader-irans-sports-minister-says-he-will-not-play-in-fifa-world-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗള്‍ഫിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍</title>
		<link>https://www.chandrikadaily.com/the-security-of-indian-in-the-gulf-should-be-ensured-muslim-league-mps-give-notice-for-urgent-resolution.html</link>
					<comments>https://www.chandrikadaily.com/the-security-of-indian-in-the-gulf-should-be-ensured-muslim-league-mps-give-notice-for-urgent-resolution.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 10 Mar 2026 08:42:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[mp]]></category>
		<category><![CDATA[muslimleague]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379816</guid>

					<description><![CDATA[മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.]]></description>
										<content:encoded><![CDATA[<p>ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം, അമേരിക്കഇസ്രായേൽഇറാൻ സംഘർഷത്തിൽ ഇന്ത്യ അടിയന്തര ഇടപെടൽ നടത്തണം മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനം പുനസ്ഥാപിക്കാനുമായി ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.</p>
<p>ഇന്ത്യക്കാരായ പ്രവാസികൾ ഏറിയ പങ്കും അധിവസിക്കുന്ന ജി.സി.സി രാജ്യങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്കഇസ്രായേൽഇറാൻ സംഘർഷം വൻ തോതിൽ രൂക്ഷമാകുന്നതായും ഇറാനിലെ ആണവ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, എണ്ണ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ടെന്ന് എംപിമാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും ലെബനനും ഗാസ പ്രദേശങ്ങളിലും സംഘർഷം വലിയ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.</p>
<p>ഇതിനിടെ ഗൾഫ് മേഖലയിലുള്ള ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ചും എംപിമാർ ആശങ്ക പ്രകടിപ്പിച്ചു. യുഎഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും സംഘർഷം മൂലം വലിയ ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യമാണ്. ദുബൈ, അബുദാബി, ദോഹ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലെ വ്യോമഗതാഗത നിയന്ത്രണങ്ങളും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ചില ഇന്ത്യൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് അവർ അറിയിച്ചു. ഇന്ത്യയുടെ ദീർഘകാല വിദേശനയമായ നോൺഅലൈൻഡ് മൂവ്‌മെന്റിന്റെയും പഞ്ചശീല തത്വങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനപരമായ സഹവർത്തിത്വവും സംവാദത്തിലൂടെയുള്ള പ്രശ്‌നപരിഹാരവുമാണ് രാജ്യം പിന്തുടരുന്നതെന്ന് എംപിമാർ ഓർമ്മിപ്പിച്ചു. സംഘർഷം ബാധിച്ച മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായാൽ അവരെ സംഘർഷ മേഖലയിൽ നിന്ന്ഒഴിപ്പിച്ച് തിരിച്ചെത്തിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാൻ ഇന്ത്യ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തണമെന്നും എംപിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-security-of-indian-in-the-gulf-should-be-ensured-muslim-league-mps-give-notice-for-urgent-resolution.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
