<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>iraq &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/iraq/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 17 Jul 2025 07:51:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>iraq &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/huge-fire-in-hypermarket-in-iraq-50-people-died-including-children.html</link>
					<comments>https://www.chandrikadaily.com/huge-fire-in-hypermarket-in-iraq-50-people-died-including-children.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 17 Jul 2025 07:51:59 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[DEATHROLL]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[iraq]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347715</guid>

					<description><![CDATA[കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കുട്ടികളടക്കം കുറഞ്ഞത് 50 പേര്‍ മരിച്ചു.  
]]></description>
										<content:encoded><![CDATA[<p>കിഴക്കന്&#x200d; ഇറാഖിലെ അല്&#x200d;-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്&#x200d;മാര്&#x200d;ക്കറ്റിലുണ്ടായ വന്&#x200d; തീപിടിത്തത്തില്&#x200d; കുട്ടികളടക്കം കുറഞ്ഞത് 50 പേര്&#x200d; മരിച്ചു.  </p>
<p>അഗ്‌നിശമന സേനാംഗങ്ങള്&#x200d; തീ നിയന്ത്രണവിധേയമാക്കാന്&#x200d; ശ്രമിച്ചെങ്കിലും അഞ്ച് നിലകളുള്ള കെട്ടിടത്തില്&#x200d; തീ ആളിപ്പടരുകയായിരുന്നു അതേസമയം തീപിടിത്തത്തിന്റെ യഥാര്&#x200d;ത്ഥ കാരണം വ്യക്തമല്ല. എന്നിരുന്നാലും, അന്വേഷണത്തില്&#x200d; നിന്നുള്ള പ്രാഥമിക കണ്ടെത്തലുകള്&#x200d; 48 മണിക്കൂറിനുള്ളില്&#x200d; പുറത്തുവിടുമെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്&#x200d; അറിയിച്ചു.</p>
<p>&#8221;കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്ക്കെതിരെ ഞങ്ങള്&#x200d; കേസ് ഫയല്&#x200d; ചെയ്തിട്ടുണ്ട്,&#8221; ഗവര്&#x200d;ണര്&#x200d; പറഞ്ഞു. തീപിടുത്തമുണ്ടായപ്പോള്&#x200d; കുടുംബങ്ങള്&#x200d; ഭക്ഷണം കഴിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്യുകയായിരുന്നു, ഗവര്&#x200d;ണര്&#x200d; പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങള്&#x200d; നിരവധി പേരെ രക്ഷപ്പെടുത്തുകയും ഒടുവില്&#x200d; തീ അണയ്ക്കുകയും ചെയ്തു, അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതര്&#x200d; അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പ്രവിശ്യയില്&#x200d; മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/huge-fire-in-hypermarket-in-iraq-50-people-died-including-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാകിസ്താനിൽ നിന്ന് ഇറാഖിലേയ്ക്ക് പോയ തീർത്ഥാടകരുടെ ബസ് ഇറാനിൽ അപകടത്തില്&#x200d;പെട്ടു; 35 മരണം</title>
		<link>https://www.chandrikadaily.com/pilgrim-bus-from-pakistan-to-iraq-crashes-in-iran-35-death.html</link>
					<comments>https://www.chandrikadaily.com/pilgrim-bus-from-pakistan-to-iraq-crashes-in-iran-35-death.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Aug 2024 06:27:10 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[iraq]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306912</guid>

					<description><![CDATA[53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.]]></description>
										<content:encoded><![CDATA[<p>പാകിസ്ഥാനില്&#x200d; നിന്ന് തീര്&#x200d;ത്ഥാടകരുമായി ഇറാഖിലേയ്ക്ക് വരികയായിരുന്നു ബസ് മറിഞ്ഞ് 35 പേര്&#x200d; മരിച്ചതായി റിപ്പോര്&#x200d;ട്ട്. ഇറാനിലെ യാസ്ദിലാണ് അപകടം നടന്നത്. പാകിസ്താന്&#x200d; റേഡിയോയാണ് അപകട വിവരം റിപ്പോര്&#x200d;ട്ട് ചെയ്തത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവരില്&#x200d; ഭൂരിഭാഗവും പാകിസ്ഥാനിലെ തെക്കന്&#x200d; സിന്ധ് പ്രവിശ്യയായ ലാര്&#x200d;കാന നഗരത്തില്&#x200d; നിന്നുള്ളവരാണ്</p>
<p>മധ്യ ഇറാനിയന്&#x200d; പ്രവിശ്യയായ യാസ്ദില്&#x200d; ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സര്&#x200d;ക്കാര്&#x200d; ഉടമസ്ഥതയിലുള്ള ഐആര്&#x200d;എന്&#x200d;എ വാര്&#x200d;ത്താ ഏജന്&#x200d;സി റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്. അപകടത്തില്&#x200d; 18ഓളം പേര്&#x200d;ക്ക് പരിക്കേറ്റതായും പാകിസ്താനിലെ ഡോണ്&#x200d; ന്യൂസ് ടിവി വ്യക്തമാക്കി. പ്രദേശത്തെ ആശുപത്രിയിലെത്തിച്ച് ഇവര്&#x200d;ക്ക് അടിയന്തര ചികിത്സ നല്&#x200d;കിയതായും ഡോണ്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്യുന്നു.</p>
<p>&#8216;അപകടത്തില്&#x200d; 11 സ്ത്രീകള്&#x200d;ക്കും 17 പുരുഷന്മാര്&#x200d;ക്കും ജീവന്&#x200d; നഷ്ടപ്പെട്ടു. പരിക്കേറ്റവരില്&#x200d; 7 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ആറ് പേര്&#x200d; ആശുപത്രി വിട്ടു&#8217;വെന്നും യാസ്ദ് പ്രവിശ്യയിലെ ദുരിത മാനേജ്‌മെന്റ് ഡയറക്ടറെ ഉദ്ധരിച്ച് ഐആര്&#x200d;എന്&#x200d;എ റിപ്പോര്&#x200d;ട്ട് ചെയ്തു. അര്&#x200d;ബെയിന്&#x200d; അനുസ്മരണത്തിനായി ഇറാഖിലേക്ക് പോകുകയായിരുന്നു തീര്&#x200d;ത്ഥാടകര്&#x200d;.</p>
<p>https://twitter.com/i/status/1826125687356379577</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pilgrim-bus-from-pakistan-to-iraq-crashes-in-iran-35-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാനും കടന്ന് ശിഹാബ് ചോറ്റൂര്&#x200d; ഇറാഖിലെത്തി; ഇനി കുവൈത്തും കൂടി കടന്നാല്&#x200d; സൗദിയില്&#x200d;</title>
		<link>https://www.chandrikadaily.com/shihabchottur-hiking.html</link>
					<comments>https://www.chandrikadaily.com/shihabchottur-hiking.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 14 Mar 2023 04:55:11 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Youth]]></category>
		<category><![CDATA[ajay makkan]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[iraq]]></category>
		<category><![CDATA[shihab chottur]]></category>
		<category><![CDATA[travel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242565</guid>

					<description><![CDATA[കാല്&#x200d;നടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂര്&#x200d; ഇറാനും കടന്ന് ഇറാഖിലെത്തി]]></description>
										<content:encoded><![CDATA[<p>കാല്&#x200d;നടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂര്&#x200d; ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാല്&#x200d; സൗദിയിലേക്ക് കടക്കാന്&#x200d; കഴിയും.</p>
<p>ഇതോടെ കാല്&#x200d; നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്. ഇറാഖിലെ പ്രധാന തീര്&#x200d;ത്ഥാടന കേന്ദ്രമായ കര്&#x200d;ബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളില്&#x200d; സന്ദര്&#x200d;ശനം നടത്തിയാകും ശിഹാബ് കുവൈത്തിലേക്ക് പോവുക.</p>
<p>2022 ജൂണ്&#x200d; രണ്ടിനാണ് കാല്&#x200d; നടയായി ശിഹാബ് ചോറ്റൂര്&#x200d; ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറില്&#x200d; ഇന്ത്യന്&#x200d; അതിര്&#x200d;ത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു.</p>
<p>പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. ട്രാന്&#x200d;സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അതിര്&#x200d;ത്തിയിലെ ആഫിയ സ്‌കൂളില്&#x200d; നാല് മാസത്തോളം തങ്ങിയ ശേഷമാണ് പാകിസ്ഥാന്&#x200d; ട്രാന്&#x200d;സിറ്റ് വിസ അനുവദിച്ചതും പാകിസ്ഥാനിലേക്ക് കടന്നതും. പാകിസ്ഥാനിലൂടെ തുടര്&#x200d;ന്ന യാത്ര പിന്നീട് ഇറാനില്&#x200d; എത്തി. രാജ്യ സുരക്ഷയുടെ പ്രശ്നം കാരണം വിമാനം വഴിയാണ് ഇറാനിലേക്ക് എത്തിയത്.</p>
<p>2023 &#8211; ലെ ഹജ്ജിന്റെ ഭാഗമാകാന്&#x200d; 8640 കിലോമീറ്റര്&#x200d; നടന്ന് മക്കയില്&#x200d; എത്താനാണ് മലപ്പുറം വളാഞ്ചേരിയില്&#x200d; നിന്ന് ഷിഹാബ് യാത്ര ആരംഭിച്ചത്. വാഗാ അതിര്&#x200d;ത്തി വഴി പാകിസ്ഥാനില്&#x200d; എത്തി അവിടെ നിന്നും ഇറാന്&#x200d;, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്&#x200d; എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihabchottur-hiking.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദി-ഇറാഖ് അതിര്&#x200d;ത്തി ക്രോസിങ് തുറന്നു; 30 വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം</title>
		<link>https://www.chandrikadaily.com/iraq-saudi-ararbia-reopen-arar-border-crossing-after-30-years-official.html</link>
					<comments>https://www.chandrikadaily.com/iraq-saudi-ararbia-reopen-arar-border-crossing-after-30-years-official.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 18 Nov 2020 15:03:01 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[iraq]]></category>
		<category><![CDATA[SAUDI-IRAQ]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168183</guid>

					<description><![CDATA[സൗദി കിരീടാവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാനുമായുള്ള ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്&#x200d; ഖാദിമിയുടെ വ്യക്തിബന്ധവും അതിര്&#x200d;ത്തി തുറക്കാന്&#x200d; സഹായകമായി എന്നാണ് കരുതപ്പെടുന്നത്.]]></description>
										<content:encoded><![CDATA[<p>റിയാദ്: മൂന്നു പതിറ്റാണ്ടിന് ശേഷം അരാര്&#x200d; മരുഭൂമി അതിര്&#x200d;ത്തി ക്രോസിങ് തുറന്ന് സൗദി അറേബ്യയും ഇറാഖും. ബുധനാഴ്ചയാണ് നീണ്ട കാത്തിരിപ്പുകള്&#x200d;ക്കൊടുവില്&#x200d; അതിര്&#x200d;ത്തി ക്രോസിങ് തുറന്നത്.</p>
<p>ഇതോടെ ഇരുരാഷ്ട്രങ്ങളില്&#x200d; നിന്നുള്ള ചരക്കുനീക്കം സുഗമമായി. 1990ല്&#x200d; സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തിന് പിന്നാലെയാണ് അരാര്&#x200d; അടച്ചത്.</p>
<p>ഇറാഖിലെ സൗദി അംബാസഡര്&#x200d;, ഇറാഖ് ആഭ്യന്തര മന്ത്രി അടക്കമുള്ള ഇറാഖി, സൗദി ഉദ്യോഗസ്ഥര്&#x200d; ബുധനാഴ്ച സ്ഥലം സന്ദര്&#x200d;ശിച്ചു.</p>
<p>സൗദി കിരീടാവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാനുമായുള്ള ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്&#x200d; ഖാദിമിയുടെ വ്യക്തിബന്ധവും അതിര്&#x200d;ത്തി തുറക്കാന്&#x200d; സഹായകമായി എന്നാണ് കരുതപ്പെടുന്നത്. മെയില്&#x200d; പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഖാദിമി ആദ്യം സന്ദര്&#x200d;ശിക്കാന്&#x200d; തീരുമാനിച്ച വിദേശ രാഷ്ട്രം സൗദിയായിരുന്നു. എന്നാല്&#x200d; സല്&#x200d;മാന്&#x200d; രാജാവ് ആശുപത്രിയില്&#x200d; ആയതിനെ തുടര്&#x200d;ന്ന് സന്ദര്&#x200d;ശനം റദ്ദാക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iraq-saudi-ararbia-reopen-arar-border-crossing-after-30-years-official.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും കലുഷിതമാകുന്ന ഇറാഖ്</title>
		<link>https://www.chandrikadaily.com/article-about-iraq.html</link>
					<comments>https://www.chandrikadaily.com/article-about-iraq.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 28 Oct 2019 17:19:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[iraq]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142788</guid>

					<description><![CDATA[ഹാശിം പകര കാട്ടുതീപോലെ പടര്&#x200d;ന്നുപിടിക്കുന്ന ഭരണവിരുദ്ധ വികാരത്തില്&#x200d; ഉരുകിയെരിയുകയാണ് ഇറാഖ്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത സൃഷ്ടിച്ച പ്രതിസന്ധികളില്&#x200d; പ്രതിഷേധിച്ചു നിരത്തിലിറങ്ങിയ പ്രക്ഷോഭകര്&#x200d; പ്രധാനമന്ത്രി ആദില്&#x200d; അബ്ദുല്&#x200d; മഹ്ദിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കികൊണ്ടിരിക്കുന്നത്. പ്രഭുവര്&#x200d;ഗ ഭരണകൂടത്തിനു ഭീഷണിയായി ദിനംപ്രതി മൂര്&#x200d;ച്ഛിച്ചുവരുന്ന ജനരോഷം അടിച്ചമര്&#x200d;ത്താനുള്ള സുരക്ഷാസേനയുടെ സായുധ പ്രതിരോധ മാര്&#x200d;ഗങ്ങളാണ് ആക്രമണത്തിന്റെ തീവ്രത വര്&#x200d;ധിക്കാനും ജനജീവിതം കൂടുതല്&#x200d; ദുസ്സഹമാകാനും വഴിയൊരുക്കിയത്. ഒബ്‌സര്&#x200d;വേറ്ററി ഫോര്&#x200d; ഹൂമന്&#x200d; റൈറ്റ്്‌സ് പുറത്തുവിട്ട റിപ്പോര്&#x200d;ട്ട് പ്രകാരം പ്രതിഷേധകരും സുരക്ഷാസേനയും തമ്മിലെ ഏറ്റുമുട്ടലില്&#x200d; നൂറിലധിം പേര്&#x200d;ക്കു ജീവഹാനി സംഭവിക്കുകയും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><strong>ഹാശിം പകര</strong></p>



<p>കാട്ടുതീപോലെ പടര്&#x200d;ന്നുപിടിക്കുന്ന ഭരണവിരുദ്ധ വികാരത്തില്&#x200d; ഉരുകിയെരിയുകയാണ് ഇറാഖ്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത സൃഷ്ടിച്ച പ്രതിസന്ധികളില്&#x200d; പ്രതിഷേധിച്ചു നിരത്തിലിറങ്ങിയ പ്രക്ഷോഭകര്&#x200d; പ്രധാനമന്ത്രി ആദില്&#x200d; അബ്ദുല്&#x200d; മഹ്ദിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കികൊണ്ടിരിക്കുന്നത്. പ്രഭുവര്&#x200d;ഗ ഭരണകൂടത്തിനു ഭീഷണിയായി ദിനംപ്രതി മൂര്&#x200d;ച്ഛിച്ചുവരുന്ന ജനരോഷം അടിച്ചമര്&#x200d;ത്താനുള്ള സുരക്ഷാസേനയുടെ സായുധ പ്രതിരോധ മാര്&#x200d;ഗങ്ങളാണ് ആക്രമണത്തിന്റെ തീവ്രത വര്&#x200d;ധിക്കാനും ജനജീവിതം കൂടുതല്&#x200d; ദുസ്സഹമാകാനും വഴിയൊരുക്കിയത്. ഒബ്‌സര്&#x200d;വേറ്ററി ഫോര്&#x200d; ഹൂമന്&#x200d; റൈറ്റ്്‌സ് പുറത്തുവിട്ട റിപ്പോര്&#x200d;ട്ട് പ്രകാരം പ്രതിഷേധകരും സുരക്ഷാസേനയും തമ്മിലെ ഏറ്റുമുട്ടലില്&#x200d; നൂറിലധിം പേര്&#x200d;ക്കു ജീവഹാനി സംഭവിക്കുകയും കൂടുതല്&#x200d; പേര്&#x200d;ക്കു പരിക്കേല്&#x200d;ക്കുകയുമുണ്ടായി.</p>



<p>അടുത്ത കാലത്തായി ഇറാഖിലെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ അപചയത്തിനെതിരെ ജനകീയ പ്രതിഷേധങ്ങള്&#x200d; പൊട്ടിയൊഴുകുന്നത് പതിവായിരിക്കുകയാണ്. ഭരണ പരാജയവും നയവൈകല്യവും മുഖച്ഛായയായി മാറിയ പ്രഭുവര്&#x200d;ഗ ഭരണകൂടത്തിനു ഈ തിളച്ചുമറിയുന്ന കോപാഗ്നി അണയ്ക്കാനാവാത്തത്‌കൊണ്ട്തന്നെ ഇറാഖിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ കൂടുതല്&#x200d; രൂക്ഷമായികൊണ്ടിരിക്കുകയാണ്. സുശക്തമായ സുരക്ഷാ സജ്ജീകരണങ്ങളും പതിറ്റാണ്ടുകളുടെ സ്വേച്ഛാധിപത്യ ഭരണവ്യവസ്ഥ തകര്&#x200d;ക്കുന്ന തെരഞ്ഞെടുപ്പ് സമ്പ്രദായവും പൊതുജന രോഷം നിയന്ത്രിക്കുന്നതില്&#x200d; പരാജയപ്പെട്ടു. ഇറാഖിലെ ചില പ്രദേശങ്ങളില്&#x200d; മെച്ചപ്പെട്ട സുരക്ഷയും ജീവിത നിലവാരവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ ജീവിതാവസ്ഥ ആത്യന്തികമായി മെച്ചപ്പെട്ടു എന്ന് പ്രതീക്ഷിക്കുന്നത് അസംബന്ധമാണ്.</p>



<p>യഥാര്&#x200d;ത്ഥത്തില്&#x200d; ഈയിടെ സുരക്ഷാസാഹചര്യങ്ങള്&#x200d; സുസ്ഥിരപ്പെടുത്തിയതാണ് ഇറാഖിന്റെ വ്യവസ്ഥാപിത പരാജയങ്ങള്&#x200d;ക്കു തീക്ഷ്ണത വര്&#x200d;ധിപ്പിച്ചത്. ഒരു കാലത്ത് അസ്തിത്വ ഭീഷണികള്&#x200d;ക്കും ആഭ്യന്തര യുദ്ധങ്ങള്&#x200d;ക്കുമിടയില്&#x200d; ചക്രശ്വാസം വലിച്ചിരുന്ന ഇറാഖ് ഇന്ന് പക്ഷേ ഭരണകക്ഷി പ്രഭുവര്&#x200d;ഗത്തിന്റെ അഭീഷ്ടങ്ങള്&#x200d; നിറവേറ്റുകയും പൊതുജനങ്ങള്&#x200d;ക്ക് പ്രാതിനിധ്യവും സാമ്പത്തികാവസരങ്ങളും നിരസിക്കുന്ന രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിയുടെ ഇരയാണ്. ആഭ്യന്തര കലഹം, അയല്&#x200d; രാജ്യങ്ങളുമായി ദശകങ്ങള്&#x200d; നീണ്ട യുദ്ധങ്ങള്&#x200d;, ഐക്യ രാഷ്ട്രസഭയുടെ ഉപരോധങ്ങള്&#x200d;, അമേരിക്കയുടെ നുഴഞ്ഞുകയറ്റം, മറ്റു വിദേശ രാഷ്ട്രങ്ങളുടെ അധിനിവേശം, ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നരമേധം തുടങ്ങി പൂര്&#x200d;ണ്ണമായും രാഷ്ട്രീയ പത്മവ്യൂഹത്തിലകപ്പെട്ടിരുന്ന ഇറഖില്&#x200d; സമാധാനത്തിന്റെ പുല്&#x200d;നാമ്പുകള്&#x200d; തളിരിട്ടുവരവേയാണ് ഭരണകൂടത്തിന്റെ അനാസ്ഥ വീണ്ടുമൊരു രാഷ്ട്രീയ സാമ്പത്തിക വരള്&#x200d;ച്ചക്കു വഴിയൊരുക്കിയത്. </p>



<p>സമൃദ്ധമായ എണ്ണ സമ്പത്തുണ്ടായിട്ടും യുദ്ധങ്ങളിലും മറ്റും തകര്&#x200d;ന്ന കെട്ടിടങ്ങള്&#x200d; പുനര്&#x200d;നിര്&#x200d;മ്മിക്കുന്നതില്&#x200d; ഭരണവര്&#x200d;ഗം കാണിക്കുന്ന നിസ്സംഗതയും, നാശോന്മുഖമായികൊണ്ടിരിക്കുന്ന ഭൗതിക സൗകര്യങ്ങളും സദ്ദാം ഹുസൈന്റെ കാലം മുതലേ ഭരണകൂടത്തെ ഗ്രസിച്ചിരുന്ന അഴിമതി രൂക്ഷമായതുമാണ് ഇറാഖികളെ പ്രകോപിതരാക്കിയത്. തൊഴില്&#x200d; രാഹിത്യം സര്&#x200d;വകാല റൊക്കോഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഈ സാഹചര്യത്തല്&#x200d; ഈ മാസം ആദ്യം തലസ്ഥാന നഗരമായ ബഗ്ദാദിലും ഇറാഖിലെ മറ്റു നിരവധി നഗരങ്ങളിലും പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും അധികാരികള്&#x200d; അമിതമായി പ്രതികരിക്കുകയും മാരകമായ സുരക്ഷാമാര്&#x200d;ഗങ്ങള്&#x200d;ക്കു മുതിരുകയും ചെയ്തു. ഇത് ആക്രമണത്തിന്റെ തീവ്രത വര്&#x200d;ധിപ്പിക്കുകയും സംഘട്ടനങ്ങള്&#x200d;ക്കു കൂടുതല്&#x200d; സാധ്യത നല്&#x200d;കുകയുമുണ്ടായി.</p>



<p>ജനകീയ പ്രതിഷേധത്തിന്റെ പ്രേരണ പ്രധാനമായും മറ്റു വര്&#x200d;ഷങ്ങളിലേതിന് സമാനമാണെങ്കിലും നിലവിലെ ക്ഷോഭതരംഗം പല തരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. നിശ്ചിത ആവശ്യങ്ങള്&#x200d; അവകാശപ്പെട്ടുകൊണ്ടുള്ള കേന്ദ്രീകൃത പ്രതിഷേധങ്ങളുടെ വിസ്‌ഫോടനമാണിപ്പോള്&#x200d; കാണുന്നത്. പരിഷ്‌കരണത്തിനു പകരമുള്ള ഭരകൂട ചൂഷണമാണ് തെരുവിലുള്ള കലാപത്തിന്റെ പ്രധാന പ്രേരകം. മുന്&#x200d; വര്&#x200d;ഷങ്ങളെ അപേക്ഷിച്ച് ജനക്ഷോഭം സ്വാഭാവികവും കൂടുതല്&#x200d; വികേന്ദ്രീകൃതവും എല്ലാറ്റിനുമുപരി രാഷ്ട്രീയത്തിന്റെ തന്നെ ക്രമം മാറ്റിക്കുറിയ്ക്കാന്&#x200d; ശേഷിയുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്&#x200d;ഷങ്ങളില്&#x200d; പ്രതിഷേധ പ്രകനങ്ങള്&#x200d;ക്കു നേതൃത്വം നല്&#x200d;കിയിരുന്ന സദ്‌രിസ്റ്റുകള്&#x200d;, കമ്യൂണിസ്റ്റുകള്&#x200d;, സിവിക് ട്രന്റ് മൂവ്‌മെന്റ് തുടങ്ങിയ രാഷ്ട്രീയ പ്രാദേശിക പാര്&#x200d;ട്ടികളുമായി ബന്ധമില്ലാത്ത യുവതലമുറയിലെ അംഗങ്ങളാണ് പ്രധാന പ്രക്ഷോഭകര്&#x200d;. വാസ്തവത്തില്&#x200d; പ്രക്ഷോഭകരുടെ മുദ്രാവാക്യങ്ങിലെ കേന്ദ്ര പ്രമേയംതന്നെ അത്തരത്തിലുള്ള രാഷ്ട്രീയ അഭിനേതാക്കളെ പൂര്&#x200d;ണ്ണമായും നിരസിക്കുക എന്നതാണ്. എങ്കിലും നിയമസഭാസ്പീക്കറും മറ്റു പ്രതിപക്ഷ നേതാക്കളും പ്രതിഷേധകര്&#x200d;ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ പ്രതിഷേധം ആത്യന്തികമായി പ്രഭുവര്&#x200d;ഗ ഭരണത്തിന്റെ നിസ്സംഗതയുടേയും തീവ്രമായ പ്രതിസന്ധികള്&#x200d;ക്കിടയിലെ അലംഭാവത്തിന്റേയും ഫലമാണ്. മുന്&#x200d; വര്&#x200d;ഷങ്ങളിലെന്നപോലെ ഈ പ്രതിസന്ധികളേയും അതിജീവിക്കാനുള്ള ഏകമാര്&#x200d;ഗം ഒരു പുതിയ പ്രതിപക്ഷ സേനയുടെ നേതൃത്വത്തിലുള്ള യഥാര്&#x200d;ത്ഥ രാഷ്ട്രീയ പരിഷ്‌കരണമാണ്.</p>



<p>പ്രക്ഷുബ്ധമായ പ്രതിഷേധങ്ങളോടുള്ള ഇറാഖ് അധികൃതരുടെ പ്രതിലോമ പ്രതികരണം ആശങ്കാജനകമാണ്. ജനരോഷം പിടിച്ചുകെട്ടാന്&#x200d; സുരക്ഷാസേന സ്വീകരിക്കുന്ന മര്&#x200d;ദന മുറകള്&#x200d; സ്ഥിതി കൂടുതല്&#x200d; വഷളമാക്കി. യഥാര്&#x200d;ത്ഥത്തില്&#x200d; നിരത്തിലൊതുങ്ങിയ പ്രതിഷേധം കലാപമായി മാറിയതിന്റെ പ്രധാന ഘടകം അധികൃതരുടേയും സുരക്ഷാസേനയുടേയും ക്രൂരമായ പ്രതിരോധമാണ്. നിരായുധരായ യുവാക്കളോട് സായുധ സേന ഏറ്റുമുട്ടിയതിന്റെ ന്യായം ഐക്യരാഷ്ട്രസഭയ്ക്കു മുമ്പാകെ വ്യക്തമാക്കാന്&#x200d; ഇനിയും സാധിച്ചിട്ടില്ല. ഈ വര്&#x200d;ഷം ലോകത്ത് പലയിടങ്ങളിലും ബഹുജന പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിട്ടുണ്ടെങ്കിലും ഏറ്റവും വികൃത പ്രതിരൂപമായി ഇറാഖ് നിലകൊള്ളുന്നു. <br>
 ആളിപ്പടരുന്ന തിരിനാളമണയ്ക്കാന്&#x200d; ഭരണകൂടം ചില പൊടിക്കൈകള്&#x200d; പ്രയോഗിച്ചെങ്കിലും പ്രകോപിതരായ ജനങ്ങളെ പൂര്&#x200d;ണ്ണമായി തൃപ്തിപ്പെടുത്താന്&#x200d; ഇനിയും സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ആദില്&#x200d; അബ്ദുല്&#x200d; മഹ്ദി ബിരുദധാരികള്&#x200d;ക്കായി ജോലി വാഗ്ദാനം ചെയ്യുകയും പ്രാദേശിക തൊഴിലാളികള്&#x200d;ക്കായി എണ്ണ മന്ത്രാലയത്തിലും മറ്റു ഗവണ്&#x200d;മെന്റ് സ്ഥാപനങ്ങളിലും 50 ശതമാനം ക്വാട്ട ഉള്&#x200d;പ്പെടുത്താന്&#x200d; നിര്&#x200d;ദേശിക്കുകയുമുണ്ടായി. പക്ഷേ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വവും അധികാരികളുടെ ബധിര നാട്യങ്ങളും പൊതുജനത്തിന്റെ രോഷം വര്&#x200d;ധിപ്പിച്ചു ദേശവിരുദ്ധ നീക്കങ്ങള്&#x200d;ക്കുപോലും പ്രേരിപ്പിക്കുകയാണുണ്ടായത്.</p>



<p>പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇറാഖിന്റെ തെരുവോരങ്ങളെ പ്രകമ്പനംകൊള്ളിക്കുന്നതു 2011ലെ അറബ് പ്രക്ഷോഭത്തില്&#x200d; മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങള്&#x200d; ആണെങ്കിലും മുന്&#x200d; പ്രമേയങ്ങളില്&#x200d;നിന്നും വ്യത്യസ്തമായി പ്രഭുവര്&#x200d;ഗ വിദ്വേഷത്തിനുപകരം വ്യക്തി-കുടുംബ കേന്ദ്രീകൃത ഭരണ വ്യവസ്ഥിതിയോടുള്ള അമര്&#x200d;ഷമാണ് പ്രകടമാകുന്നത്. ഇറാഖിലെ രാഷ്ട്രീയ മേഖല ഒരു ഭരണകൂടം എന്നതിലുപരി ചില നിക്ഷിപ്ത താത്പര്യങ്ങളുടെ നികൃഷ്ട വലയമാണ്. ആ വ്യവസ്ഥിയെ അപ്രസക്തമാക്കല്&#x200d; തീര്&#x200d;ത്തും ശ്രമകരമായ പോരാട്ടമായിരിക്കും. അത്തരത്തിലുള്ള ഭരണത്തിന്റെ ജാതീയ ഗുണം തന്നെ അതിജീവനമാണ്. അത്‌കൊണ്ട്തന്നെ ഇറാഖികള്&#x200d; ആഭ്യന്തര യുദ്ധത്തിലൂടയോ വൈദേശിക ഇടപടലിലൂടയോ പൂര്&#x200d;ണ്ണമായി നാശമില്ലാത്ത ഭരണകൂടം പിടിച്ചെടുക്കാനുള്ള സാധ്യത വിദൂരമാണ്. എന്നാല്&#x200d; വ്യക്തവും കേന്ദ്രീകൃതവുമായ ആവശ്യങ്ങളുടെ അഭാവത്തില്&#x200d; അതാര്യവും വികേന്ദ്രീകൃതവുമായ ഭരണ സമ്പ്രദായത്തോടുള്ള നീരസം പരിഹാരങ്ങള്&#x200d;ക്കു പകരം കൂടുതല്&#x200d; പ്രതിസന്ധികള്&#x200d; സൃഷ്ടിക്കാനാണ് സാധ്യത. </p>



<p>നിലവിലെ പ്രക്ഷോഭം പൊതുജന കോപത്തിന്റെ വിസ്‌ഫോടനം എന്നതിലുപരി മറച്ചൊന്നുമല്ല. ഫ്രാന്&#x200d;സിലും ടുണീഷ്യയിലും സംഭിച്ചതുപോലെ അവസാനം നീരാവിയായി തീരുകയോ നിയന്ത്രണാധീനമാക്കപ്പെടുകയോ ചെയ്‌തേക്കാം. നിലവിലെ ഭരണ വ്യവസ്ഥിതിയുടെ ഘടനാപരമായ മാറ്റത്തിലൂടയോ പരിഷ്‌കരണത്തിലൂടെയോ മാത്രമേ അര്&#x200d;ത്ഥവത്തമായ പരിഹാരം എന്നതാണ് ഇതിനര്&#x200d;ത്ഥം. പക്ഷേ പരിഷ്‌കരണ സംരംഭങ്ങളെ ബോധ്യപ്പെടുത്താന്&#x200d; സഹായിക്കുന്ന വിശ്വാസ്യത രാഷ്ട്രീയാധികാരിള്&#x200d;ക്കില്ല എന്നത് വെല്ലുവിളിയാണ്. ഔപചാരിക പാര്&#x200d;ലമെന്ററി പ്രതിപക്ഷത്തിന്റെ അഭാവവും പ്രര്&#x200d;ശനപരിഹാരത്തിനു മാര്&#x200d;ഗതടസ്സം സൃഷ്ടിച്ചേക്കാം. എന്നാല്&#x200d; പരിഷ്‌കരണം അസാധ്യമാണെന്ന് ഇതിനര്&#x200d;ത്ഥമില്ല. ദീര്&#x200d;ഘകാല ഘടനാപരമായ പരിഷ്‌കരണങ്ങള്&#x200d; നടപ്പാക്കുന്നതിനു ഇറാഖി ബുദ്ധിജീവികള്&#x200d; വിവിധ ചട്ടക്കൂടുകള്&#x200d; നിര്&#x200d;ദ്ദേശിക്കുന്നുണ്ട്. ഇറാഖ് ജേണലിസ്റ്റായ മുഷ്‌റഖ് അബ്ബാസും മറ്റും പുതിയ തെരഞ്ഞെടുപ്പ് നിയമവും സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്&#x200d; കാര്യക്ഷമമാക്കാനും പ്രഭുവര്&#x200d;ഗ സ്വേച്ഛാധിപത്യത്തിനപ്പുറത്ത് ഒരു യഥാര്&#x200d;ത്ഥ പാര്&#x200d;ലമെന്റ് പ്രതിപക്ഷം രൂപീകരിക്കാനും വഴിയൊരുക്കിയേക്കാം.</p>



<p>രാഷ്ട്രീയ-സൈനിക വിഭാഗങ്ങള്&#x200d; ശക്തമായി വ്യാപരിക്കുന്ന ഇറാഖ് പോലെയുള്ള രാജ്യത്ത്  വിപ്ലവം എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഈ പ്രക്ഷോഭം വലിയ വിപ്ലവമായി പരിലസിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. ആക്രമണങ്ങള്&#x200d; രൂക്ഷമാവുകയും രാഷ്ട്രീയ സൈനിക സ്ഥാപനങ്ങളില്&#x200d; ഭിന്നത തുടരുകയും ചെയ്യുന്നത് ഏറ്റവും അപകടകരായ ലക്ഷണമാണെന്നും ഇത് ഇറാഖിനെ അന്താരാഷ്ട്ര ശ്രദ്ധയാകര്&#x200d;ഷിക്കുന്ന ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നും അവര്&#x200d; വിലയിരുത്തുന്നു. എന്നാല്&#x200d; ഭരണകക്ഷി പ്രഭുവര്&#x200d;ഗത്തെ മറികടന്ന് ദേശീയ പാര്&#x200d;ലമെന്റിന്റെ രൂപീകരണത്തിനുള്ള അട്ടിമറി ശ്രമവും ഇറാഖിനെ സമാനമായ അന്തരീക്ഷത്തിലേക്ക് നയിച്ചേക്കാമെന്നുള്ളത് ഭീതിയോടെയാണ് സമാധാന കാംക്ഷികളായ ലോകം വീക്ഷിക്കുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-iraq.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാഖ് ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി ജനം; സൈന്യത്തിന്റെ വെടിവെപ്പില്&#x200d; നിരവധി മരണം</title>
		<link>https://www.chandrikadaily.com/iraq-protests-death-toll-rises-to-20-as-unrest-spreads-in-south.html</link>
					<comments>https://www.chandrikadaily.com/iraq-protests-death-toll-rises-to-20-as-unrest-spreads-in-south.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Oct 2019 14:17:01 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bagdad]]></category>
		<category><![CDATA[iraq]]></category>
		<category><![CDATA[protest]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140831</guid>

					<description><![CDATA[ഇറാഖില്&#x200d; ഭരണകൂടത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുന്നു. സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രതിഷേധം സൈനിക കര്&#x200d;ഫ്യു ലംഘിച്ചതോടെ പ്രക്ഷോഭകര്&#x200d;ക്ക് നേരെ സൈന്യം വെടിയുതിര്&#x200d;ത്തു. വെടിവെപ്പില്&#x200d; 20ലേറെ പ്രക്ഷോഭകര്&#x200d; കൊല്ലപ്പെട്ടതായാണ് റിപ്പോര്&#x200d;ട്ട്. നിരവധി പേര്&#x200d;ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിവിധയിടങ്ങളില്&#x200d; സൈന്യം നടത്തിയ വെടിവയ്പ്പുകളില്&#x200d; മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഒരു വര്&#x200d;ഷം മുമ്പ് അധികാരത്തിലേറിയ ആദില്&#x200d; അബ്ദുല്&#x200d; ഹമീദിന്റെ നേതൃത്വത്തിലുള്ള സര്&#x200d;ക്കാരിനെതിരേ ജനരോഷം ഉയരുന്നത്. ശുദ്ധജലം, വൈദ്യുതി, വിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയര്&#x200d;ത്തിയാണ് അഴിമതി ഭരണത്തിനെതിരെ ജനം തെരുവിലിറങ്ങിയത് രാജ്യം നേരിടുന്ന തൊഴിലില്ലായ്മ, [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇറാഖില്&#x200d; ഭരണകൂടത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുന്നു. സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രതിഷേധം സൈനിക കര്&#x200d;ഫ്യു ലംഘിച്ചതോടെ പ്രക്ഷോഭകര്&#x200d;ക്ക് നേരെ സൈന്യം വെടിയുതിര്&#x200d;ത്തു. വെടിവെപ്പില്&#x200d; 20ലേറെ പ്രക്ഷോഭകര്&#x200d; കൊല്ലപ്പെട്ടതായാണ് റിപ്പോര്&#x200d;ട്ട്. നിരവധി പേര്&#x200d;ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിവിധയിടങ്ങളില്&#x200d; സൈന്യം നടത്തിയ വെടിവയ്പ്പുകളില്&#x200d; മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഒരു വര്&#x200d;ഷം മുമ്പ് അധികാരത്തിലേറിയ ആദില്&#x200d; അബ്ദുല്&#x200d; ഹമീദിന്റെ നേതൃത്വത്തിലുള്ള സര്&#x200d;ക്കാരിനെതിരേ ജനരോഷം ഉയരുന്നത്. ശുദ്ധജലം, വൈദ്യുതി, വിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയര്&#x200d;ത്തിയാണ് അഴിമതി ഭരണത്തിനെതിരെ ജനം തെരുവിലിറങ്ങിയത്</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Police &amp; protesters clash in Iraq, as rallies against corruption and unemployment spread nationwide<br><br>READ MORE: <a href="https://t.co/8KQWGzcEGG">https://t.co/8KQWGzcEGG</a> <a href="https://t.co/yvRS4rbuSg">pic.twitter.com/yvRS4rbuSg</a></p>&mdash; RT (@RT_com) <a href="https://twitter.com/RT_com/status/1179692566725513216?ref_src=twsrc%5Etfw">October 3, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>രാജ്യം നേരിടുന്ന തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനത്തിലെ അനാസ്ഥ തുടങ്ങിയവക്കെതിരേ ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലാണ് പ്രതിഷേധങ്ങള്&#x200d; തുടങ്ങിയത്. ചൊവ്വാഴ്ച ആരംഭിച്ച പ്രക്ഷോഭം അതിവേഗം രാജ്യവ്യാപകമായി പടരുകയായിരുന്നു. പ്രതിഷേധം രാജ്യവ്യാപക പ്രക്ഷോഭത്തിലേക്കും പിന്നീട് സംഘര്&#x200d;ഷത്തിലേക്കും നീങ്ങിയതോടെ പ്രധാന നഗരങ്ങളില്&#x200d; സൈന്യം അനിശ്ചിതകാല കര്&#x200d;ഫ്യൂ ഏര്&#x200d;പ്പെടുത്തുകയായിരുന്നു.</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iraq-protests-death-toll-rises-to-20-as-unrest-spreads-in-south.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാഖില്&#x200d; ഇനി സോഷ്യല്&#x200d; മീഡിയക്ക് നിയന്ത്രണങ്ങളില്ല</title>
		<link>https://www.chandrikadaily.com/no-more-restriction-on-social-media-in-iraq.html</link>
					<comments>https://www.chandrikadaily.com/no-more-restriction-on-social-media-in-iraq.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Jul 2018 04:44:10 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[iraq]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96358</guid>

					<description><![CDATA[&#160; സാമുഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് ഇറാഖ് സര്&#x200d;ക്കാര്&#x200d; ഏര്&#x200d;പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കി. ആഴ്ചകള്&#x200d; നീണ്ട നിയന്ത്രണം തലസ്ഥാന നഗരിയായ ബഗ്ദാദിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടര്&#x200d;ന്നായിരുന്നു. ഇറാഖ് ദേശീയ കമ്മ്യൂണിക്കേഷന്&#x200d; ആന്&#x200d;ഡ് മീഡിയ വിഭാഗമാണ് നിയന്ത്രണം നീക്കിയ വിവിരം പുറത്തു വിട്ടത്. വൈദ്യൂതിക്കും മറ്റു അടിസ്ഥാന ആവശ്യങ്ങള്&#x200d;ക്കുമുള്ള ഉയര്&#x200d;ന്ന നിരക്ക് ഇറാഖികളുടെ ജീവിതം കൂടുതല്&#x200d; ദുസ്സഹമാക്കിക്കൊണ്ടിരിക്കുകായണ് എന്നാണ് മാധ്യമങ്ങള്&#x200d; പുറത്തു വിടുന്ന വിവരം]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സാമുഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് ഇറാഖ് സര്&#x200d;ക്കാര്&#x200d; ഏര്&#x200d;പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കി. ആഴ്ചകള്&#x200d; നീണ്ട നിയന്ത്രണം തലസ്ഥാന നഗരിയായ ബഗ്ദാദിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടര്&#x200d;ന്നായിരുന്നു. ഇറാഖ് ദേശീയ കമ്മ്യൂണിക്കേഷന്&#x200d; ആന്&#x200d;ഡ് മീഡിയ വിഭാഗമാണ് നിയന്ത്രണം നീക്കിയ വിവിരം പുറത്തു വിട്ടത്. വൈദ്യൂതിക്കും മറ്റു അടിസ്ഥാന ആവശ്യങ്ങള്&#x200d;ക്കുമുള്ള ഉയര്&#x200d;ന്ന നിരക്ക് ഇറാഖികളുടെ ജീവിതം കൂടുതല്&#x200d; ദുസ്സഹമാക്കിക്കൊണ്ടിരിക്കുകായണ് എന്നാണ് മാധ്യമങ്ങള്&#x200d; പുറത്തു വിടുന്ന വിവരം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-more-restriction-on-social-media-in-iraq.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാഖില്&#x200d; പരിഹാര നീക്കം; അബാദിയും സദ്‌റും കൈകോര്&#x200d;ക്കുന്നു</title>
		<link>https://www.chandrikadaily.com/iraqi-pm-al-abadi-and-shia-leader-al-sadr-announce-alliance.html</link>
					<comments>https://www.chandrikadaily.com/iraqi-pm-al-abadi-and-shia-leader-al-sadr-announce-alliance.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Jun 2018 10:49:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[abadi]]></category>
		<category><![CDATA[Iran Iraq]]></category>
		<category><![CDATA[iraq]]></category>
		<category><![CDATA[iraq election]]></category>
		<category><![CDATA[Muqtada Al Sadr]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91610</guid>

					<description><![CDATA[ബഗ്ദാദ്: ഇറാഖില്&#x200d; ആഴ്ചകള്&#x200d; നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഹൈദര്&#x200d; അല്&#x200d; അബാദിയും ശിയ നേതാവ് മുഖ്തദ അല്&#x200d; സദ്‌റും കൈകോര്&#x200d;ക്കുന്നു. നജഫ് പട്ടണത്തില്&#x200d; മൂന്ന് മണിക്കൂര്&#x200d; നീണ്ട ചര്&#x200d;ച്ചക്കൊടുവിലാണ് ഇരുവരും സഖ്യത്തെ പ്രഖ്യാപിച്ചത്. പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; 54 സീറ്റുകള്&#x200d; നേടിയ സദ്‌റിന്റെ സൈറൂന്&#x200d; സഖ്യമാണ് മുന്നില്&#x200d;. 42 സീറ്റുകളുള്ള സദ്‌റിന്റെ സഖ്യം മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ഹാദി അല്&#x200d; ആമിരിയുടെ സഖ്യവുമായുണ്ടാക്കിയ കൂട്ടുകെട്ടിനെക്കുറിച്ച് സദ്ര്&#x200d; പ്രസ്താവനയില്&#x200d; പരാമര്&#x200d;ശിച്ചില്ല. അബാദി-സദ്ര്&#x200d; സഖ്യത്തോട് [&#8230;]]]></description>
										<content:encoded><![CDATA[<p>ബഗ്ദാദ്: ഇറാഖില്&#x200d; ആഴ്ചകള്&#x200d; നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഹൈദര്&#x200d; അല്&#x200d; അബാദിയും ശിയ നേതാവ് മുഖ്തദ അല്&#x200d; സദ്‌റും കൈകോര്&#x200d;ക്കുന്നു. നജഫ് പട്ടണത്തില്&#x200d; മൂന്ന് മണിക്കൂര്&#x200d; നീണ്ട ചര്&#x200d;ച്ചക്കൊടുവിലാണ് ഇരുവരും സഖ്യത്തെ പ്രഖ്യാപിച്ചത്. പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; 54 സീറ്റുകള്&#x200d; നേടിയ സദ്‌റിന്റെ സൈറൂന്&#x200d; സഖ്യമാണ് മുന്നില്&#x200d;. 42 സീറ്റുകളുള്ള സദ്‌റിന്റെ സഖ്യം മൂന്നാം സ്ഥാനത്താണ്.</p>
<p>രണ്ടാം സ്ഥാനത്തുള്ള ഹാദി അല്&#x200d; ആമിരിയുടെ സഖ്യവുമായുണ്ടാക്കിയ കൂട്ടുകെട്ടിനെക്കുറിച്ച് സദ്ര്&#x200d; പ്രസ്താവനയില്&#x200d; പരാമര്&#x200d;ശിച്ചില്ല. അബാദി-സദ്ര്&#x200d; സഖ്യത്തോട് ആമിരിയുടെ ക്യാമ്പില്&#x200d;നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സദ്‌റിന്റെ മറ്റ് സഖ്യങ്ങള്&#x200d;ക്ക് താനുമായുള്ള ബന്ധം കോട്ടമുണ്ടാക്കില്ലെന്ന് അബാദി വ്യക്തമാക്കി. സദ്‌റും അബാദിയും ഒന്നിക്കുന്നത് സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിനുള്ള തടസ്സങ്ങള്&#x200d; നീക്കിയേക്കും.<br />
<iframe loading="lazy" src="https://www.youtube.com/embed/PkEqXHtuwrg" width="854" height="480" frameborder="0" allowfullscreen="allowfullscreen"></iframe><br />
ഇറാഖ് ജനതയുടെ താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കുന്നതിനുവേണ്ടി പൊതുതത്വങ്ങളില്&#x200d; ഐക്യപ്പെടാനും സര്&#x200d;ക്കാര്&#x200d; രൂപീകരണം വേഗത്തിലാക്കുന്നതിന് വിഭാഗീയതയും വംശീയതയും മറികടന്ന് ഒരുമിക്കാനും തീരുമാനിച്ചതായി സദ്ര്&#x200d; പറഞ്ഞു. അമേരിക്കന്&#x200d; അധിനിവേശത്തിനെതിരെ സായുധ പോരാട്ടം നടത്തിയ സദ്ര്&#x200d; ഇറാനുമായി സഖ്യമുള്ള ശിയാ പാര്&#x200d;ട്ടികളുടെ ശക്തനായ പ്രതിയോഗിയും പാവങ്ങളുടെ വക്താവുമായായാണ് അറിയപ്പെടുന്നത്.<br />
ഇറാഖ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്&#x200d;ക്കും പങ്കാളിത്തമുള്ള ഭരണകൂടമായിരിക്കും നിലവില്&#x200d; വരുന്നതെന്ന് അദ്ദേഹം അറിയിച്ചു. മെയ് 12ന് നടന്ന പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; വ്യാപക ക്രമക്കേടുകളുണ്ടായ ആരോപണത്തിന്റെ പശ്ചാത്തലത്തില്&#x200d; അബാദി ഭണകൂടം വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും പുതിയ സര്&#x200d;ക്കാര്&#x200d; രൂപീകരണ ചര്&#x200d;ച്ചകള്&#x200d; ഇനിയും ആഴ്ചകളോ മാസങ്ങളോ തുടരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iraqi-pm-al-abadi-and-shia-leader-al-sadr-announce-alliance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാന്&#x200d; അനുകൂല സഖ്യവുമായി സദ്ര്&#x200d; കൈകോര്&#x200d;ക്കുന്നു</title>
		<link>https://www.chandrikadaily.com/iraqs-sadr-announces-alliance-with-pro-iranian-ameri.html</link>
					<comments>https://www.chandrikadaily.com/iraqs-sadr-announces-alliance-with-pro-iranian-ameri.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Jun 2018 07:30:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Iran Iraq]]></category>
		<category><![CDATA[iraq]]></category>
		<category><![CDATA[Muqtada Al Sadr]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90012</guid>

					<description><![CDATA[ബഗ്ദാദ്: ഇറാഖ് പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; ഉജ്വല പ്രകടനം കാഴ്ചവെച്ച ശിയാ നേതാവ് മുഖ്തദ അല്&#x200d; സദ്‌റിന്റെ സഖ്യത്തിന്റെ സര്&#x200d;ക്കാര്&#x200d; രൂപീകരണ ശ്രമങ്ങള്&#x200d; വിജയത്തിലേക്ക്. ആഴ്ചകള്&#x200d; നീണ്ട ചര്&#x200d;ച്ചക്കൊടുവില്&#x200d; ഹാദി അല്&#x200d; അമിരിയുടെ നേതൃത്വത്തിലുള്ള ഇറാന്&#x200d; അനുകൂല രാഷ്ട്രീയ സഖ്യമായി സഹകരിച്ച് സര്&#x200d;ക്കാറുണ്ടാക്കാന്&#x200d; സദ്ര്&#x200d; തീരുമാനിച്ചു. സൈദ്ധാന്തിക ഭിന്നതകള്&#x200d; മാറ്റിവെച്ച് പുതിയ സഖ്യം സര്&#x200d;ക്കാറുണ്ടാക്കുമെന്ന് അമിരിയോടൊപ്പം നടത്തിയ സംയുക്ത വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സദ്ര്&#x200d; പറഞ്ഞു. തൂക്കു പാര്&#x200d;ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്&#x200d; സദ്‌റിന്റെ സഖ്യത്തിനാണ് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ബഗ്ദാദ്: ഇറാഖ് പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; ഉജ്വല പ്രകടനം കാഴ്ചവെച്ച ശിയാ നേതാവ് മുഖ്തദ അല്&#x200d; സദ്‌റിന്റെ സഖ്യത്തിന്റെ സര്&#x200d;ക്കാര്&#x200d; രൂപീകരണ ശ്രമങ്ങള്&#x200d; വിജയത്തിലേക്ക്. ആഴ്ചകള്&#x200d; നീണ്ട ചര്&#x200d;ച്ചക്കൊടുവില്&#x200d; ഹാദി അല്&#x200d; അമിരിയുടെ നേതൃത്വത്തിലുള്ള ഇറാന്&#x200d; അനുകൂല രാഷ്ട്രീയ സഖ്യമായി സഹകരിച്ച് സര്&#x200d;ക്കാറുണ്ടാക്കാന്&#x200d; സദ്ര്&#x200d; തീരുമാനിച്ചു.</p>
<p>സൈദ്ധാന്തിക ഭിന്നതകള്&#x200d; മാറ്റിവെച്ച് പുതിയ സഖ്യം സര്&#x200d;ക്കാറുണ്ടാക്കുമെന്ന് അമിരിയോടൊപ്പം നടത്തിയ സംയുക്ത വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സദ്ര്&#x200d; പറഞ്ഞു. തൂക്കു പാര്&#x200d;ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്&#x200d; സദ്‌റിന്റെ സഖ്യത്തിനാണ് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; അവസരം ലഭിച്ചിരിക്കുന്നത്. ഇറാഖിലെ ഇറാന്&#x200d; ഇടപെടലില്&#x200d; കടുത്ത വിയോജിപ്പുള്ള സദ്‌റിന്റെ പുതിയ നീക്കം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.</p>
<p>329 അംഗ പാര്&#x200d;ലമെന്റില്&#x200d; സദ്‌റിന്റെ സൈറൂന്&#x200d; സഖ്യത്തിന് 54 സീറ്റുകളുണ്ട്. പക്ഷെ, ഒറ്റക്ക് സര്&#x200d;ക്കാറുണ്ടാക്കാനാവശ്യമായ ഭൂരിപക്ഷമില്ല. 47 സീറ്റുകളുമായി അമിരിയുടെ ഫതഹ് സഖ്യമാണ് രണ്ടാം സ്ഥാനത്ത്. പ്രധാനമന്ത്രി ഹൈദര്&#x200d; അല്&#x200d; അബാദിയുടെ നസ്ര്&#x200d; സഖ്യം മൂന്നാം സ്ഥാനത്താണ്. സദ്‌റും അമിരിയും ഇറാഖിലെ പ്രമുഖരായ ഷിയാ നേതാക്കളാണ്. അമേരിക്കന്&#x200d; അധിനിവേശത്തിനെതിരായ സായുധ പോരാട്ടത്തിന് നേതൃത്വം നല്&#x200d;കിയ സദ്ര്&#x200d; ഇറാനുമായി ബന്ധമുള്ള ഷിയാ പാര്&#x200d;ട്ടികളുടെ ശക്തനായ പ്രതിയോഗിയാണ്. സദ്‌റില്&#x200d;നിന്ന് തീര്&#x200d;ത്തും വ്യത്യസ്തനാണ് അമിരി. ഒഴുക്കോടെ പേര്&#x200d;ഷ്യന്&#x200d; ഭാഷ സംസാരിക്കുന്ന അദ്ദേഹം ഇറാഖില്&#x200d; ഇറാന്റെ ഉറ്റ സുഹൃത്താണ്.</p>
<p>മുന്&#x200d; പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഭരണകാലത്ത് രണ്ട് വര്&#x200d;ഷം ഇറാനില്&#x200d; പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്. വ്യാപക ക്രമക്കേടുകളുടെ പശ്ചാത്തലത്തില്&#x200d; വോട്ടുകള്&#x200d; രണ്ടാമത് എണ്ണണമെന്ന ആവശ്യം ശക്തിയാര്&#x200d;ജിച്ചുകൊണ്ടിരിക്കെയാണ് സദ്ര്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണവുമായി മുന്നോട്ടുപോകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iraqs-sadr-announces-alliance-with-pro-iranian-ameri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടിങ് യന്ത്രങ്ങളില്&#x200d; ഗുരുതരമായ പാകപ്പിഴ: ഇറാഖ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് വിദേശ യാത്രാവിലക്ക്</title>
		<link>https://www.chandrikadaily.com/iraq-bans-election-commission-members-from-travelling-abroad.html</link>
					<comments>https://www.chandrikadaily.com/iraq-bans-election-commission-members-from-travelling-abroad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 06 Jun 2018 18:12:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[iraq]]></category>
		<category><![CDATA[iraq election]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88841</guid>

					<description><![CDATA[ബഗ്ദാദ്: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥര്&#x200d; വിദേശ യാത്രകള്&#x200d; നടത്തുന്നത് ഇറാഖ് വിലക്കി. പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; അപകടകരമായ നിയമലംഘനങ്ങള്&#x200d; നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാഖ് പ്രധാനമന്ത്രി ഹൈദര്&#x200d; അല്&#x200d; അബാദിയാണ് ഉദ്യോഗസ്ഥര്&#x200d;ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഉപയോഗിച്ച ചില വോട്ടിങ് യന്ത്രങ്ങളില്&#x200d; ഗുരുതരമായ പാകപ്പിഴകളുണ്ടായതായും ചിലര്&#x200d;ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; പ്രതീക്ഷകളെ മുഴുവന്&#x200d; അട്ടിമറിച്ച് ഷിയാ നേതാവ് മുഖ്തദ അല്&#x200d; സദ്‌റിന്റെ സൈറൂന്&#x200d; രാഷ്ട്രീയസഖ്യം വന്&#x200d; വിജയം നേടിയിരുന്നു. അബാദിയുടെ അല്&#x200d; നസ്ര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ബഗ്ദാദ്: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥര്&#x200d; വിദേശ യാത്രകള്&#x200d; നടത്തുന്നത് ഇറാഖ് വിലക്കി. പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; അപകടകരമായ നിയമലംഘനങ്ങള്&#x200d; നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാഖ് പ്രധാനമന്ത്രി ഹൈദര്&#x200d; അല്&#x200d; അബാദിയാണ് ഉദ്യോഗസ്ഥര്&#x200d;ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഉപയോഗിച്ച ചില വോട്ടിങ് യന്ത്രങ്ങളില്&#x200d; ഗുരുതരമായ പാകപ്പിഴകളുണ്ടായതായും ചിലര്&#x200d;ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; പ്രതീക്ഷകളെ മുഴുവന്&#x200d; അട്ടിമറിച്ച് ഷിയാ നേതാവ് മുഖ്തദ അല്&#x200d; സദ്‌റിന്റെ സൈറൂന്&#x200d; രാഷ്ട്രീയസഖ്യം വന്&#x200d; വിജയം നേടിയിരുന്നു. അബാദിയുടെ അല്&#x200d; നസ്ര്&#x200d; സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. അപ്രതീക്ഷിത തിരിച്ചടി നേരിട്ട അബാദി വോട്ടുകള്&#x200d; ഭാഗികമായി രണ്ടാമത് എണ്ണണമെന്നും വിദേശ വോട്ടിങ് ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ ക്രമക്കേടുകളാണ് ശ്രദ്ധയില്&#x200d;പെട്ടിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; തന്നെയാണ് അതിന് പ്രധാന ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സദ്‌റിന്റെ രാഷ്ട്രീയ സഖ്യം പുതിയ സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് ശ്രമം തുടരവെ അബാദിയുടെ ആരോപണങ്ങള്&#x200d; ഇറാഖില്&#x200d; രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമാകുമോ എന്ന് ആശങ്കയുയര്&#x200d;ന്നിട്ടുണ്ട്.</p>
<p>ഇറാഖിലെ വിദേശ ഇടപെടലിനെ ശക്തമായി എതിര്&#x200d;ക്കുന്ന നേതാവാണ് സദ്ര്&#x200d;. അഴിമതി ആരോപണങ്ങള്&#x200d; നേരിട്ടിരുന്ന അബാദിയെപ്പോലുള്ള ഉപരിവര്&#x200d;ഗ രാഷ്ട്രീയക്കാര്&#x200d;ക്ക് സദ്‌റിന്റെ വിജയം കനത്ത തിരിച്ചടിയാണ്. ഐ.എസ് തീവ്രവാദികളുമായുള്ള യുദ്ധത്തില്&#x200d; തകര്&#x200d;ന്ന ആസ്പത്രികളും സ്‌കൂളുകളും പുനര്&#x200d;നിര്&#x200d;മിക്കുമെന്നും സ്വത്ത് വകകള്&#x200d; നഷ്ടപ്പെട്ടവരെ സഹായിക്കുമെന്നും സദ്ര്&#x200d; പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iraq-bans-election-commission-members-from-travelling-abroad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
