<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Ireland &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ireland/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 09 Nov 2025 05:36:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Ireland &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍</title>
		<link>https://www.chandrikadaily.com/irish-football-aassociation-with-demand-to-ban-israel-from-uefa.html</link>
					<comments>https://www.chandrikadaily.com/irish-football-aassociation-with-demand-to-ban-israel-from-uefa.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 09 Nov 2025 05:35:14 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[FOOTBALLASSOCIALTION]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Ireland]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[uefa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362697</guid>

					<description><![CDATA[എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു]]></description>
										<content:encoded><![CDATA[<p>യൂറോപ്യന്&#x200d; മത്സരങ്ങളില്&#x200d; നിന്ന് ഇസ്രാഈലിനെ ഉടന്&#x200d; സസ്‌പെന്&#x200d;ഡ് ചെയ്യണമെന്ന് അഭ്യര്&#x200d;ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്&#x200d;പ്പിക്കാന്&#x200d; ഐറിഷ് ഫുട്‌ബോള്&#x200d; ഗവേണിംഗ് ബോഡി അംഗങ്ങള്&#x200d; അതിന്റെ ബോര്&#x200d;ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്‌ബോള്&#x200d; അസോസിയേഷന്&#x200d; ഓഫ് അയര്&#x200d;ലന്&#x200d;ഡ് (എഫ്എഐ) അറിയിച്ചു.</p>
<p>എഫ്എഐ അംഗങ്ങള്&#x200d; ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്&#x200d; ഇസ്രാഈലിന്റെ ഫുട്‌ബോള്&#x200d; അസോസിയേഷന്&#x200d; ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന്&#x200d; ഫുട്‌ബോള്&#x200d; അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന്&#x200d; പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്&#x200d; കളിക്കുന്നതും.</p>
<p>പ്രമേയത്തെ 74 വോട്ടുകള്&#x200d; പിന്തുണച്ചു. ഏഴ് പേര്&#x200d; എതിര്&#x200d;ക്കുകയും രണ്ട് പേര്&#x200d; വിട്ടുനില്&#x200d;ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>ഗസ്സയിലെ വംശഹത്യയുടെ പേരില്&#x200d; ഇസ്രാഈലിനെ യൂറോപ്യന്&#x200d; മത്സരങ്ങളില്&#x200d; നിന്ന് സസ്പെന്&#x200d;ഡ് ചെയ്യണമോ എന്ന കാര്യത്തില്&#x200d; കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്&#x200d; യുവേഫ പരിഗണിച്ചിരുന്നു. എന്നാല്&#x200d; യുഎസ് ഇടനിലക്കാരായ വെടിനിര്&#x200d;ത്തല്&#x200d; ഒക്ടോബര്&#x200d; 10 ന് പ്രാബല്യത്തില്&#x200d; വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.</p>
<p>അന്താരാഷ്ട്ര മത്സരങ്ങളില്&#x200d; നിന്ന് ഇസ്രാഈലിനെ സസ്‌പെന്&#x200d;ഡ് ചെയ്യാനുള്ള തുര്&#x200d;ക്കി, നോര്&#x200d;വീജിയന്&#x200d; ഫുട്‌ബോള്&#x200d; ഭരണ സമിതികളുടെ തലവന്മാര്&#x200d; സെപ്തംബറില്&#x200d; ആവശ്യപ്പെട്ടതിനെ തുടര്&#x200d;ന്നാണ് ഐറിഷ് പ്രമേയം.</p>
<p>ഗസ്സയിലെ യുദ്ധത്തില്&#x200d; ഇസ്രാഈല്&#x200d; വംശഹത്യ നടത്തിയെന്ന് യുഎന്&#x200d; അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്&#x200d; നിന്ന് ഇസ്രാഈലിനെ സസ്‌പെന്&#x200d;ഡ് ചെയ്യണമെന്ന് യുഎന്&#x200d; വിദഗ്ധര്&#x200d; ഫിഫയോടും യുവേഫയോടും അഭ്യര്&#x200d;ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്&#x200d;ത്ഥനകള്&#x200d; വന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/irish-football-aassociation-with-demand-to-ban-israel-from-uefa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മനസാക്ഷിക്ക് നിരക്കാത്തത് ചെയ്യാനാവില്ല&#8217;; ഇസ്രായേൽ പങ്കെടുത്താൽ യൂറോവിഷൻ സംഗീതമത്സരം ബഹിഷ്‌കരിക്കുമെന്ന് അയർലൻഡ്</title>
		<link>https://www.chandrikadaily.com/unconscionable-cannot-be-done-ireland-to-boycott-eurovision-if-israel-participates.html</link>
					<comments>https://www.chandrikadaily.com/unconscionable-cannot-be-done-ireland-to-boycott-eurovision-if-israel-participates.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 13 Sep 2025 10:05:17 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Ireland]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353991</guid>

					<description><![CDATA[യൂറോപ്പിൽ പ്രധാന സംഗീത മത്സരങ്ങളിലൊന്നായ യൂറോവിഷനിൽ അടുത്ത വർഷവും ഇസ്രായേലിനെ പങ്കെടുപ്പിക്കാനാണ് തീരുമാനമെങ്കിൽ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നറിയിച്ച് അയർലൻഡ്. ]]></description>
										<content:encoded><![CDATA[<p>യൂറോപ്പിൽ പ്രധാന സംഗീത മത്സരങ്ങളിലൊന്നായ യൂറോവിഷനിൽ അടുത്ത വർഷവും ഇസ്രായേലിനെ പങ്കെടുപ്പിക്കാനാണ് തീരുമാനമെങ്കിൽ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നറിയിച്ച് അയർലൻഡ്. മറ്റൊരു യൂറോപ്യൻ രാജ്യമായ സ്ലോവേനിയയും സമാനമായ തീരുമാനം അറിയിച്ചിരുന്നു.</p>
<p>റഷ്യ പോലുള്ള രാജ്യങ്ങളെ യുക്രൈനിനെ ആക്രമിച്ചു എന്ന കാരണത്താൽ യൂറോവിഷനിൽ നിന്ന് വിലക്കിയിരിക്കുന്നു. ഗസ്സക്ക് മേൽ രണ്ട് വർഷമായി ആക്രമണം നടത്തിയിയതിന് ശേഷവും ഇസ്രയേലിന്  സമാനമായ വിലക്ക് നൽകാത്തത് യൂറോപ്പിൽ വ്യാപക പ്രതിഷേധത്തിനിടയായിരുന്നു. 2025 എ‌രോ വിഷൻ ജേതാവായ ഓസ്ട്രിയൻ ഗായകൻ ജെ ജെ പരിപാടിയിൽ ഇസ്രയേലിനെണ് പങ്കെടുക്കാൻ അനുവദിച്ചത് വിമർശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unconscionable-cannot-be-done-ireland-to-boycott-eurovision-if-israel-participates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇനി അയര്‍ലാന്‍ഡിന്റേത്; ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്കിറങ്ങി 148ല്‍</title>
		<link>https://www.chandrikadaily.com/ireland-now-has-the-worlds-most-powerful-passport-indias-position-drops-again-to-148.html</link>
					<comments>https://www.chandrikadaily.com/ireland-now-has-the-worlds-most-powerful-passport-indias-position-drops-again-to-148.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 06 Apr 2025 10:35:22 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Ireland]]></category>
		<category><![CDATA[passport]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337181</guid>

					<description><![CDATA[സ്വിറ്റ്‌സര്‍ലാന്‍ഡ്, ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനം കരസ്ഥമാക്കിയത്.]]></description>
										<content:encoded><![CDATA[<p>2025ലെ ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്&#x200d;ട്ട് എന്ന വിശേഷണം ഇനി അയര്&#x200d;ലാന്&#x200d;ഡിന് സ്വന്തം. നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്&#x200d;ട്ട് ഇന്&#x200d;ഡെക്‌സ് പുറത്തുവിട്ട പട്ടിക പ്രകാരമാണ് അയര്&#x200d;ലാന്&#x200d;ഡ് ഒന്നാം സ്ഥാനത്തെത്തിയത്. സ്വിറ്റ്‌സര്&#x200d;ലാന്&#x200d;ഡ്, ഗ്രീസ്, പോര്&#x200d;ച്ചുഗല്&#x200d;, മാള്&#x200d;ട്ട, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനം കരസ്ഥമാക്കിയത്.</p>
<p>അയര്&#x200d;ലാന്&#x200d;ഡിന്റെ അന്താരാഷ്ട്ര പ്രശസ്തി, ബിസിനസ് സൗഹൃദ നികുതി നയങ്ങള്&#x200d;, സിറ്റിസണ്&#x200d;ഷിപ്പ് ഫ്‌ളെക്‌സിബിലിറ്റി എന്നിവയാണ് ഐറിഷ് പാസ്‌പോര്&#x200d;ട്ടിനെ റാങ്കിങ്ങില്&#x200d; മുന്നില്&#x200d; എത്താന്&#x200d; സഹായിച്ചത്.</p>
<p>അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഓരോ രാജ്യത്തിന്റെയും പാസ്പോര്&#x200d;ട്ട് വാര്&#x200d;ഷികാടിസ്ഥാനത്തില്&#x200d; എങ്ങനെ വികസിക്കുന്നുവെന്നാണ് ഈ ഇന്&#x200d;ഡക്‌സ് പരിശോധിക്കുന്നത്. വിസ രഹിത യാത്ര (50%), നികുതി (20%), ഗ്ലോബല്&#x200d; പേര്&#x200d;സെപ്ഷന്&#x200d; (10%) ഇരട്ട പൗരത്വം (10%), വ്യക്തിസ്വാതന്ത്ര്യം (10%) എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയ്യാറാക്കുക. യാത്ര എളുപ്പമാക്കുന്ന മൊബിലിറ്റി സ്‌കോറും വിസ രഹിത യാത്രയും, വിസ ഓണ്&#x200d; അറൈവല്&#x200d;, ഇ.ടി.എ, ഇ-വിസ എന്നിവയെല്ലാം പരിശോധിക്കും.</p>
<p>199 രാജ്യങ്ങളില്&#x200d; നിന്നും പ്രദേശങ്ങളില്&#x200d; നിന്നുമുള്ള പാസ്‌പോര്&#x200d;ട്ടുകളില്&#x200d; നിന്നാണ് പട്ടിക തയ്യാറാക്കുക. റാങ്കിങ്ങില്&#x200d; യു.എ.ഇ (10ാം സ്ഥാനം), ന്യൂസിലാന്&#x200d;ഡ് (10ാം സ്ഥാനം), ഐസ്‌ലാന്&#x200d;ഡ് (10ാം സ്ഥാനം) എന്നിവര്&#x200d; മുന്നിലുണ്ട്. മറിനോയ്ക്കൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സ് സംയുക്തമായി 45ാം സ്ഥാനത്താണ്.</p>
<p>അതേസമയം, പാകിസ്ഥാന്&#x200d;, ഇറാഖ്, എറിത്രിയ, യെമന്&#x200d;, അഫ്ഗാനിസ്ഥാന്&#x200d; എന്നീ രാജ്യങ്ങളാണ് ഏറ്റവും ദുര്&#x200d;ബലമായ പാസ്പോര്&#x200d;ട്ടുള്ള രാജ്യങ്ങള്&#x200d;. 195 മുതല്&#x200d; 199 വരെയാണ് ഈ രാജ്യങ്ങളുടെ റാങ്ക്. ഇന്ത്യ 47.5 സ്‌കോര്&#x200d; നേടി കൊമോറോസുമൊത്ത് 148ാം സ്ഥാനത്താണ്. കഴിഞ്ഞ വര്&#x200d;ഷം മൊസാംബിക്കിയക്കൊപ്പം 147ാം സ്ഥാനത്തായിരുന്നു ഇന്ത്യ.</p>
<p>ഈ വര്&#x200d;ഷം ആദ്യം പുറത്തുവന്ന ഹെന്&#x200d;ലി പാസ്പോര്&#x200d;ട്ട് സൂചിക പ്രകാരം ശക്തമായ പാസ്പോര്&#x200d;ട്ടുകളുടെ പട്ടികയില്&#x200d; ഇന്ത്യ 80ാം സ്ഥാനത്ത് നിന്ന് 85ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ireland-now-has-the-worlds-most-powerful-passport-indias-position-drops-again-to-148.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോ സംരക്ഷകരുടെ ആക്രമണം; രാജ്യം വിട്ട മുംബൈ സ്വദേശിയ്ക്ക് അയര്&#x200d;ലന്&#x200d;ഡ് അഭയം നല്&#x200d;കി</title>
		<link>https://www.chandrikadaily.com/attack-by-go-guardians-ireland-has-given-asylum-to-a-native-of-mumbai-who-left-the-country.html</link>
					<comments>https://www.chandrikadaily.com/attack-by-go-guardians-ireland-has-given-asylum-to-a-native-of-mumbai-who-left-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Mar 2025 05:57:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Ireland]]></category>
		<category><![CDATA[mubai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335823</guid>

					<description><![CDATA[2017ല്&#x200d; വ്യാപാരി നാടുവിട്ടതിനെ തുടര്&#x200d;ന്ന് അയര്&#x200d;ലന്&#x200d;ഡില്&#x200d; അഭയം തേടുകയായിരുന്നു 50കാരന്&#x200d;.]]></description>
										<content:encoded><![CDATA[<p>ഗോ സംരക്ഷകരുടെ ആക്രമണത്തിനു പിന്നാലെ രാജ്യം വിട്ട മുംബൈ സ്വദേശിയ്ക്ക് അഭയം നല്&#x200d;കി അയര്&#x200d;ലന്&#x200d;ഡ്. മുംബൈ സ്വദേശിയായ വ്യാപാരിയുടെ അഭയാര്&#x200d;ത്ഥി അപേക്ഷം അയര്&#x200d;ലന്&#x200d;ഡ് അംഗീകരിച്ചു. 2017ല്&#x200d; സ്വാതന്ത്ര്യ ദിനത്തില്&#x200d; രാജ്യം വിട്ട വ്യാപാരിക്കാണ് അയര്&#x200d;ലന്&#x200d;ഡ് അഭയം നല്&#x200d;കിയത്. 2017ല്&#x200d; വ്യാപാരി നാടുവിട്ടതിനെ തുടര്&#x200d;ന്ന് അയര്&#x200d;ലന്&#x200d;ഡില്&#x200d; അഭയം തേടുകയായിരുന്നു 50കാരന്&#x200d;.</p>
<p>മാംസവുമായി പോകുന്നതിനിടെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് വ്യാപാരിയുടെ കട ആക്രമിക്കുകയും ചെയ്തു. എന്നാല്&#x200d; ഇയാള്&#x200d; പൊലീസിനെ സമീപിച്ചെങ്കിലും കച്ചവടം നിര്&#x200d;ത്താനായിരുന്നു പോലീസ് നിര്&#x200d;ദേശിച്ചിരുന്നത്.<br />
എന്നാല്&#x200d; വീടിനു നേരെയും ആക്രമണം ഉണ്ടാവുമെന്ന് കണ്ടതോടെ കുടുംബവുമായി ഇയാള്&#x200d; നാടുവിടുകയായിരുന്നു.</p>
<p>വ്യാപാരിയും മകനും ട്രക്കില്&#x200d; മാംസം കൊണ്ടുപോകുമ്പോഴായിരുന്നു ആദ്യ ആക്രമണം. ഗോ സംരക്ഷകര്&#x200d; അവരെ തടഞ്ഞുനിര്&#x200d;ത്തി ആക്രമിക്കുകയായിരുന്നു. എഫ്ഐആര്&#x200d; ഫയല്&#x200d; ചെയ്തിട്ടും, പോലീസ് തുടര്&#x200d;നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അദേഹം പറയുന്നു.</p>
<p>2017 ജൂണ്&#x200d; 28 ന്, ആളുകള്&#x200d; അദേഹത്തിന്റെ കടയും ജീവനക്കാരനെയും ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഇയാള്&#x200d; വ്യാപാരം നിര്&#x200d;ത്തിവെച്ചു. എന്നാല്&#x200d; തന്നെ കൊല്ലാന്&#x200d; പദ്ധതിയുണ്ടെന്ന് ഭയന്ന് മുംബൈ സ്വദേശി രാജ്യം വിടുകയായിരുന്നു.</p>
<p>2017 ഓഗസ്റ്റില്&#x200d; മുംബൈയില്&#x200d; നിന്ന് നാടുവിട്ട് യുകെ വഴി 2017 ഓഗസ്റ്റ് 20 ന് ഡബ്ലിനില്&#x200d; എത്തുകയായിരുന്നു. ഏഴ് വര്&#x200d;ഷത്തെ നിയമപോരാട്ടങ്ങള്&#x200d;ക്ക് ശേഷമാണ് അഭായര്&#x200d;ത്ഥി അപേക്ഷ അംഗീകരിച്ചത്.</p>
<p>അഭയാര്&#x200d;ത്ഥി അപേക്ഷയെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം തന്റെ ഇന്ത്യന്&#x200d; പൗരത്വത്തിന്റെ തെളിവ്, എഫ്ഐആറിന്റെ പകര്&#x200d;പ്പ്, തന്റെ ബിസിനസിന്റെ രജിസ്‌ട്രേഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d;, ആക്രമണത്തില്&#x200d; തനിക്ക് സംഭവിച്ച പരിക്കുകളുടെ ഫോട്ടോകള്&#x200d; എന്നിവ സമര്&#x200d;പ്പിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-by-go-guardians-ireland-has-given-asylum-to-a-native-of-mumbai-who-left-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ്; കന്നിയങ്കത്തില്&#x200d; ഇന്ത്യക്ക് അയര്&#x200d;ലന്&#x200d;ഡ് എതിരാളികള്&#x200d;</title>
		<link>https://www.chandrikadaily.com/twenty-20-cricket-world-cup-ireland-rivals-india-in-maiden-match.html</link>
					<comments>https://www.chandrikadaily.com/twenty-20-cricket-world-cup-ireland-rivals-india-in-maiden-match.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Jun 2024 07:04:58 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Ireland]]></category>
		<category><![CDATA[Twenty-20 Cricket World Cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299421</guid>

					<description><![CDATA[ന്യൂയോര്&#x200d;ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില്&#x200d; ഇന്ത്യന്&#x200d; സമയം രാത്രി 8 മുതലാണ് മത്സരം.]]></description>
										<content:encoded><![CDATA[<p>ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്&#x200d; ആദ്യ വിജയത്തിന് ഹിറ്റ്മാനും സംഘവും ഇന്നിറങ്ങും. കന്നിയങ്കത്തില്&#x200d; അയര്&#x200d;ലന്&#x200d;ഡാണ് ഇന്ത്യയുടെ എതിരാളികള്&#x200d;. ന്യൂയോര്&#x200d;ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില്&#x200d; ഇന്ത്യന്&#x200d; സമയം രാത്രി 8 മുതലാണ് മത്സരം.</p>
<p>ലോകകപ്പില്&#x200d; അട്ടിമറികള്&#x200d;ക്ക് പേരുകേട്ട അയര്&#x200d;ലന്&#x200d;ഡിനെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്&#x200d; കാര്യങ്ങളൊന്നും നിസ്സാരമായി കാണാന്&#x200d; നീലപ്പടയ്ക്ക് സാധിക്കില്ല. ന്യൂയോര്&#x200d;ക്കിലെ പിച്ചിന്റെ പ്രവചനാതീത സ്വഭാവമാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഇതേ പിച്ചില്&#x200d; ബംഗ്ലാദേശിനെതിരെ സന്നാഹമത്സരം വിജയിച്ചതിന്റെ നേരിയ ആത്മവിശ്വാസവും മുന്&#x200d;തൂക്കവും ഇന്ത്യയ്ക്കുണ്ട്.</p>
<p>ബംഗ്ലാദേശിനെതിരായ മത്സരത്തില്&#x200d; ബൗളര്&#x200d;മാര്&#x200d; മികവ് പുലര്&#x200d;ത്തിയതാണ് ഇന്ത്യയ്ക്ക് തുണയായത്. കഴിഞ്ഞ ദിവസം ഇതേ സ്റ്റേഡിയത്തില്&#x200d; നടന്ന ശ്രീലങ്ക-ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരത്തിലും ബൗളര്&#x200d;മാരുടെ ആധിപത്യമാണ് കാണാനായത്. മത്സരത്തില്&#x200d; ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 76 റണ്&#x200d;സിന് ഓള്&#x200d;ഔട്ടായെങ്കിലും വിജയത്തിലെത്താന്&#x200d; ദക്ഷിണാഫ്രിക്ക നന്നേ പാടുപെടുകയായിരുന്നു. അതുകൊണ്ടുതന്നെ ബാറ്റിങ് വിസ്ഫോടനങ്ങള്&#x200d; ലോകകപ്പ് മത്സരങ്ങളില്&#x200d; കാണാന്&#x200d; സാധ്യത കുറവാണ്.</p>
<p>ഇന്ത്യയുടെ പ്ലേയിങ് ഇലവനിലും അന്തിമധാരണ ആയിട്ടില്ല. മലയാളി താരം സഞ്ജു സാംസണ്&#x200d; ടീമിലുണ്ടെങ്കിലും അവസരം കിട്ടാനുള്ള സാധ്യത കുറവാണ്. ഓപ്പണിങ്ങില്&#x200d; കോഹ്ലി-രോഹിത് സഖ്യത്തിനാണ് സാധ്യത കൂടുതലെങ്കിലും ജയ്സ്വാളിനെ ഒഴിവാക്കുന്നതില്&#x200d; ഇന്ത്യ രണ്ടാമത് ചിന്തിക്കും. ജയ്സ്വാള്&#x200d; ഇല്ലെങ്കില്&#x200d; ശിവം ദുബെയ്ക്ക് ഇലവനില്&#x200d; ഇടം ലഭിക്കും. ബംഗ്ലാദേശിനെതിരെ തിളങ്ങിയ റിഷഭ് പന്ത്, സൂര്യകുമാര്&#x200d; യാദവ്, ഹാര്&#x200d;ദ്ദിക് പാണ്ഡ്യ എന്നിവരായിരിക്കും മധ്യനിരയില്&#x200d; ഇന്നും ഇറങ്ങുക.</p>
<p>കുല്&#x200d;ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്&#x200d;, എന്നീ സ്പെഷ്യലിസ്റ്റ് സ്പിന്നര്&#x200d;മാരും സ്പിന്&#x200d; ഓള്&#x200d;റൗണ്ടറായി അക്സര്&#x200d; പട്ടേലും ടീമിലുണ്ട്. പേസറായി ജസ്പ്രീത് ബുംറ എത്തുമ്പോള്&#x200d; മുഹമ്മദ് സിറാജോ അര്&#x200d;ഷ്ദീപ് സിങ്ങോ മൂന്നാമനായി ഇലവനിലെത്തും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/twenty-20-cricket-world-cup-ireland-rivals-india-in-maiden-match.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>33 റണ്&#x200d;സിന്റെ വിജയം; അയര്&#x200d;ലന്&#x200d;ഡിനെതിരൊയ ട്വന്റി 20 പരമ്പര ഇന്ത്യക്ക്</title>
		<link>https://www.chandrikadaily.com/33-run-win-twenty20-series-against-ireland-for-india1.html</link>
					<comments>https://www.chandrikadaily.com/33-run-win-twenty20-series-against-ireland-for-india1.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 21 Aug 2023 02:27:04 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Ireland]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270706</guid>

					<description><![CDATA[ഇന്ത്യ ഉയര്&#x200d;ത്തിയ 186 റണ്&#x200d;സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അയര്&#x200d;ലന്&#x200d;ഡിന് നിശ്ചിത ഓവറില്&#x200d; 8 വിക്കറ്റ് നഷ്ടത്തില്&#x200d; 152 റണ്&#x200d;സെടുക്കാനേ സാധിച്ചുള്ളൂ.]]></description>
										<content:encoded><![CDATA[<p>അയര്&#x200d;ലന്&#x200d;ഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ട്വന്റി 20 മത്സരത്തില്&#x200d; 33 റണ്&#x200d;സിന് വിജയിച്ചതോടെയാണ് ബുംറയും സംഘവും പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയര്&#x200d;ത്തിയ 186 റണ്&#x200d;സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അയര്&#x200d;ലന്&#x200d;ഡിന് നിശ്ചിത ഓവറില്&#x200d; 8 വിക്കറ്റ് നഷ്ടത്തില്&#x200d; 152 റണ്&#x200d;സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്&#x200d; ഇന്ത്യ 20 ന് മുന്നിലെത്തി. ആദ്യ മത്സരത്തിലും ഇന്ത്യ വിജയം നേടിയിരുന്നു.</p>
<p>ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സഹനായകന്&#x200d; ഋതുരാജ് ഗെയ്ക്‌വാദ് അര്&#x200d;ധസെഞ്ചുറി നേടി ടോപ് സ്‌കോററായി. താരം 43 പന്തുകളില്&#x200d; നിന്ന് 58 റണ്&#x200d;സെടുത്തു. മലയാളി താരം സഞ്ജു സാംസണ്&#x200d; വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. വെറും 26 പന്തുകളില്&#x200d; നിന്ന് 5 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകംബടിയോടെ സഞ്ജു 40 റണ്&#x200d;സെടുത്തു.</p>
<p>അവസാന ഓവറുകളില്&#x200d; ആളിക്കത്തിയ പുതുമുഖതാരം റിങ്കു സിങ്ങാണ് ടീം സ്‌കോര്&#x200d; 180 കടത്തിയത്. റിങ്കു വെറും 21 പന്തുകളില്&#x200d; നിന്ന് 3 സിക്‌സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 38 റണ്&#x200d;സെടുത്തു. ഇന്ത്യന്&#x200d; കുപ്പായത്തില്&#x200d; ആദ്യമായി ബാറ്റുചെയ്യാന്&#x200d; അവസരം ലഭിച്ച റിങ്കു അത് ശരിക്കും വിനിയോഗിച്ചു. ശിവം ദുബെ 16 പന്തില്&#x200d; 22 റണ്&#x200d;സെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്&#x200d; 185 റണ്&#x200d;സാണ് നേടിയത്. അയര്&#x200d;ലന്&#x200d;ഡിനായി ബാരി മക്കാര്&#x200d;ത്തി രണ്ട് വിക്കറ്റെടുത്തു.</p>
<p>186 റണ്&#x200d;സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്&#x200d;ലന്&#x200d;ഡിനായി ഓപ്പണര്&#x200d; ആന്&#x200d;ഡ്രു ബാല്&#x200d;ബിര്&#x200d;നി തകര്&#x200d;പ്പന്&#x200d; പ്രകടനമാണ് പുറത്തെടുത്തത്. താരം 51 പന്തുകളില്&#x200d; നിന്ന് അഞ്ച് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 72 റണ്&#x200d;സെടുത്തു. എന്നാല്&#x200d; മറ്റ് ബാറ്റര്&#x200d;മാരെല്ലാം നിരാശരായി മടങ്ങേണ്ടി വന്നു. ബാര്&#x200d;ബിര്&#x200d;നിയുടെ ഒറ്റയാള്&#x200d; പ്രകടനത്തിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ടീമിലെ ആറുതാരങ്ങള്&#x200d;ക്ക് രണ്ടക്കംപോലും കണ്ടെത്താനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്&#x200d; രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ഓഗസ്റ്റ് 23 ന് നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/33-run-win-twenty20-series-against-ireland-for-india1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയര്&#x200d;ലണ്ടില്&#x200d; പാലക്കാട് സ്വദേശിനി കുത്തേറ്റു മരിച്ചു</title>
		<link>https://www.chandrikadaily.com/1a-native-of-palakkad-was-stabbed-to-death-in-ireland.html</link>
					<comments>https://www.chandrikadaily.com/1a-native-of-palakkad-was-stabbed-to-death-in-ireland.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Jul 2023 15:53:19 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[couples]]></category>
		<category><![CDATA[Ireland]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264776</guid>

					<description><![CDATA[അയര്&#x200d;ലണ്ടിലെ കോര്&#x200d;ക്കില്&#x200d; മലയാളി യുവതി കുത്തേറ്റുമരിച്ചു; ഭര്&#x200d;ത്താവ് അറസ്റ്റില്&#x200d;; മരണമടഞ്ഞത് പാലക്കാട് സ്വദേശിനിയെന്ന് പ്രാഥമിക വിവരം. കുടുംബം അയര്&#x200d;ലണ്ടില്&#x200d; എത്തിയത് ഒരുവര്&#x200d;ഷം മുമ്പാണ്. വില്&#x200d;ട്ടന്&#x200d; കാര്&#x200d;ഡിനല്&#x200d; കോര്&#x200d;ട്ടിലെ വസതിയില്&#x200d; ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഭര്&#x200d;ത്താവിനെ കസ്റ്റഡിയിലെടുത്തു. യുവതിയും ഭര്&#x200d;ത്താവും തമ്മില്&#x200d; തര്&#x200d;ക്കമുണ്ടായെന്നും ഇതിനെ തുടര്&#x200d;ന്നാണ് കൊലപാതകമെന്ന് പ്രാഥമിക വിവരം.]]></description>
										<content:encoded><![CDATA[<p>അയര്&#x200d;ലണ്ടിലെ കോര്&#x200d;ക്കില്&#x200d; മലയാളി യുവതി കുത്തേറ്റുമരിച്ചു; ഭര്&#x200d;ത്താവ് അറസ്റ്റില്&#x200d;; മരണമടഞ്ഞത് പാലക്കാട് സ്വദേശിനിയെന്ന് പ്രാഥമിക വിവരം. കുടുംബം അയര്&#x200d;ലണ്ടില്&#x200d; എത്തിയത് ഒരുവര്&#x200d;ഷം മുമ്പാണ്. വില്&#x200d;ട്ടന്&#x200d; കാര്&#x200d;ഡിനല്&#x200d; കോര്&#x200d;ട്ടിലെ വസതിയില്&#x200d; ഇന്നലെ രാത്രിയാണ് സംഭവം.</p>
<p>പാലക്കാട് സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഭര്&#x200d;ത്താവിനെ കസ്റ്റഡിയിലെടുത്തു. യുവതിയും ഭര്&#x200d;ത്താവും തമ്മില്&#x200d; തര്&#x200d;ക്കമുണ്ടായെന്നും ഇതിനെ തുടര്&#x200d;ന്നാണ് കൊലപാതകമെന്ന് പ്രാഥമിക വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-native-of-palakkad-was-stabbed-to-death-in-ireland.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയര്&#x200d;ലന്&#x200d;ഡ് കെഎംസിസി; പുതിയ കമ്മിറ്റി രൂപീകരിച്ചു</title>
		<link>https://www.chandrikadaily.com/ireland-kmcc-a-new-committee-was-formed221285.html</link>
					<comments>https://www.chandrikadaily.com/ireland-kmcc-a-new-committee-was-formed221285.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 10 Nov 2022 16:31:07 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Ireland]]></category>
		<category><![CDATA[KMCC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221285</guid>

					<description><![CDATA[പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; മുഖ്യാതിഥി ആയി]]></description>
										<content:encoded><![CDATA[<p>അയര്&#x200d;ലന്&#x200d;ഡില്&#x200d; കെഎംസിസി പുതിയ കമ്മിറ്റി രൂപീകരിച്ചു. അയര്&#x200d;ലന്&#x200d;ഡിലെ ഡബ്ലിന്&#x200d; പാമെര്&#x200d;സ്ടൗണിലെ സെന്റ് ലോര്&#x200d;ക്കന്&#x200d; ബോയ്‌സ് നാഷണല്&#x200d; സ്‌കൂളില്&#x200d; വെച്ചാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. ഫാമിലി മീറ്റിനൊപ്പം കെഎംസിസിയുടെ അഞ്ചാം വാര്&#x200d;ഷികവും ആഘോഷിച്ചു. നവംബര്&#x200d; മൂന്നാം തീയതി ഡബ്ലിന്&#x200d; പാമെര്&#x200d;സ്ടൗണിലെ സെന്റ് ലോര്&#x200d;ക്കന്&#x200d; ബോയ്‌സ് നാഷണല്&#x200d; സ്‌കൂളില്&#x200d; വെച്ചാണ് പരിപാടി നടന്നത്. അയര്&#x200d;ലണ്ടിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നും എത്തിച്ചേര്&#x200d;ന്ന നൂറിലധികം ആളുകള്&#x200d; പങ്കെടുത്ത സംഗമത്തില്&#x200d; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; മുഖ്യാതിഥി ആയി.</p>
<p>വൈകീട്ട് 6 മാണി മുതല്&#x200d; 10 വരെ നടന്ന പരിപാടി ഐഒസി അയര്&#x200d;ലന്&#x200d;ഡ് പ്രസിഡന്റ് ലിങ്ക്വിസ്റ്റര്&#x200d; മാത്യു ഉദ്ഘാടനം ചെയ്തു. 2017 മുതല്&#x200d; അയര്&#x200d;ലണ്ടില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സംഘടനയുടെ പ്രവര്&#x200d;ത്തനങ്ങളെ പ്രകീര്&#x200d;ത്തിച്ച തങ്ങള്&#x200d; മുന്നോട്ടുള്ള പ്രവര്&#x200d;ത്തങ്ങള്&#x200d;ക്ക് ആശംസകള്&#x200d; നേര്&#x200d;ന്നു. 2022-24 കാലയളവിലേക്കുള്ള കെഎംസിസി അയര്&#x200d;ലന്&#x200d;ഡ് ഭാരവാഹികളെയും തങ്ങള്&#x200d; പ്രഖ്യാപിച്ചു.</p>
<p>ഒഐസിസി അയര്&#x200d;ലഡിന്റെ ഉപഹാരം ജനറല്&#x200d; സെക്രട്ടറി സാന്&#x200d;ജോ മുളവരിക്കല്&#x200d; ശിഹാബ് തങ്ങള്&#x200d;ക്കു സമ്മാനിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോണ്&#x200d; ചാക്കോ (ക്രാന്തി അയര്&#x200d;ലന്&#x200d;ഡ്), ജിന്നേറ്റ് ജോര്&#x200d;ജ്(കേരളാ കോണ്&#x200d;ഗ്രസ്), രാജു കുന്നക്കാട്ട്, റോയ് പേരയില്&#x200d;, അബ്ദുല്&#x200d; കാഹിര്&#x200d; (ഇസ്ലാമിക റിലീഫ് അയര്&#x200d;ലന്&#x200d;ഡ്), ഷെല്&#x200d;സി ജിന്&#x200d;സണ്&#x200d; (മഹിളാ കോണ്&#x200d;ഗ്രസ് അയര്&#x200d;ലന്&#x200d;ഡ്), സിറാജുദ്ധീന്&#x200d; ചേലേമ്പ്ര,ഷൗക്കത്ത് നിലംമ്പൂര്&#x200d;, അന്&#x200d;വര്&#x200d; ലിമെറിക്ക്, റസ്സല്&#x200d; കോര്&#x200d;ക്, റംഷീല്&#x200d; പാറക്കല്&#x200d;, ഫാത്തിമ സന, ചാള്&#x200d;സ് ഷാങ്കില്&#x200d; എന്നിവര്&#x200d; സംസാരിച്ചു. ഫവാസ് മാടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്&#x200d; അര്&#x200d;ഷാദ് ടി കെ സ്വാഗതവും ഫാസ്‌ജെര്&#x200d; പാനൂര്&#x200d; നന്ദിയും പറഞ്ഞു.</p>
<p>പുതിയ ഭാരവാഹികള്&#x200d;<br />
പ്രസിഡന്റ് അബ്ദുല്&#x200d; ഖാദര്&#x200d; കണ്ണൂര്&#x200d;, ജനറല്&#x200d; സെക്രട്ടറി ഫവാസ് മാടശ്ശേരി, ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഫുആദ് സനീന്&#x200d;, ട്രഷറര്&#x200d; അര്&#x200d;ഷാദ് ടി കെ,<br />
വൈസ് പ്രെസിഡന്റുമാര്&#x200d;, സഫ്‌നാഥ് യൂസുഫ്, റസ്സല്&#x200d; കോര്&#x200d;ക്ക്<br />
ജോയിന്റ് സെക്രട്ടറിമാര്&#x200d;<br />
ഫാസ്ജ്ജര്&#x200d; പാനൂര്&#x200d;, ഹാഫിസുല്&#x200d; അസദ്, സല്&#x200d;മാനുല്&#x200d; ഫാരിസി, സബീല്&#x200d; ഷാഹിന്&#x200d;<br />
വെല്&#x200d;ഫെയര്&#x200d; വിങ് കോ ഓര്&#x200d;ഡിനേറ്റര്&#x200d;സ്<br />
അബ്ദുല്&#x200d; അഹദ് സിദീഖ്, അബ്ദുല്&#x200d; മുഹൈമിന്<br />
സ്റ്റുഡന്റ് ഹെല്പ്<br />
ഷാഹിദ് അഫ്രീദി, റഷാദ്<br />
എക്‌സിക്യൂട്ടീവ് മെംബേര്&#x200d;സ്<br />
ഷൗക്കത്ത് അലി നിലമ്പൂര്&#x200d;, മുഹമ്മദ് ജെസ്സല്&#x200d;, സജിന്&#x200d; അബ്ദുള്&#x200d;കാദര്&#x200d;, മുഹമ്മദ് അന്&#x200d;സാരി, അന്&#x200d;സില്&#x200d; റഹ്മാന്&#x200d;, അഫ്‌സല്&#x200d; മൊയ്ദീന്&#x200d;, ഹാഫിസ് പൂഴികുന്നത്, അബ്ദുറഹിമാന്&#x200d; പട്ടാമ്പി, അന്&#x200d;വര്&#x200d; ലിമെറിക്ക്, ഷാഹിദീന്&#x200d; ബിന്&#x200d; ശുകൂര്&#x200d;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ireland-kmcc-a-new-committee-was-formed221285.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗര്&#x200d;ഭച്ഛിദ്രത്തിന് യെസ് പറഞ്ഞ് ഐറിഷ് ജനത</title>
		<link>https://www.chandrikadaily.com/rish-voters-overwhelmingly-repeal-decades-old-ban-on-abortion-election-official-confirms.html</link>
					<comments>https://www.chandrikadaily.com/rish-voters-overwhelmingly-repeal-decades-old-ban-on-abortion-election-official-confirms.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 May 2018 12:42:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[abortion]]></category>
		<category><![CDATA[Ireland]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87406</guid>

					<description><![CDATA[ഡബ്ലിന്&#x200d;: ഐറിഷ് ഹിതപരിശോധന ഫലം ഗര്&#x200d;ഭച്ഛിദ്രത്തിന് അനുകൂലമെന്ന് എക്‌സിറ്റ്‌പോള്&#x200d;. വന്&#x200d; പോളിങ് നടന്ന ഹിതപരിശോധനയുടെ വോട്ടെണ്ണല്&#x200d; പുരോഗമിക്കുന്നതിനിടെ 69 ശതമാനം പേര്&#x200d; ഗര്&#x200d;ഭച്ഛിദ്രത്തെ അനുകൂലിക്കുന്നുണ്ടെന്ന് ആര്&#x200d;ടിഇ ടെലിവിഷനും ഐറിഷ് ടൈംസും നടത്തിയ എക്‌സിറ്റ് പോള്&#x200d; വ്യക്തമാക്കുന്നു. ഗര്&#x200d;ഭച്ഛിദ്രം തടയുന്ന നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ചാണ് ഹിതപരിശോധന നടത്തിയത്. ഫലം ഗര്&#x200d;ഭച്ഛിദ്രത്തിന് അനുകൂലമാണെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കറും പ്രഖ്യാപിച്ചു. ജനങ്ങള്&#x200d; സംസാരിച്ചിരിക്കുകയാണെന്നും ആധുനിക രാജ്യത്തിന് ആധുനിക ഭരണഘടനയാണ് ആവശ്യമെന്ന് അവര്&#x200d; വ്യക്തമാക്കിയതായും വരാഡ്കര്&#x200d; പറഞ്ഞു. നിശബ്ദ [&#8230;]]]></description>
										<content:encoded><![CDATA[<p>ഡബ്ലിന്&#x200d;: ഐറിഷ് ഹിതപരിശോധന ഫലം ഗര്&#x200d;ഭച്ഛിദ്രത്തിന് അനുകൂലമെന്ന് എക്‌സിറ്റ്‌പോള്&#x200d;. വന്&#x200d; പോളിങ് നടന്ന ഹിതപരിശോധനയുടെ വോട്ടെണ്ണല്&#x200d; പുരോഗമിക്കുന്നതിനിടെ 69 ശതമാനം പേര്&#x200d; ഗര്&#x200d;ഭച്ഛിദ്രത്തെ അനുകൂലിക്കുന്നുണ്ടെന്ന് ആര്&#x200d;ടിഇ ടെലിവിഷനും ഐറിഷ് ടൈംസും നടത്തിയ എക്‌സിറ്റ് പോള്&#x200d; വ്യക്തമാക്കുന്നു. ഗര്&#x200d;ഭച്ഛിദ്രം തടയുന്ന നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ചാണ് ഹിതപരിശോധന നടത്തിയത്.</p>
<p>ഫലം ഗര്&#x200d;ഭച്ഛിദ്രത്തിന് അനുകൂലമാണെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കറും പ്രഖ്യാപിച്ചു. ജനങ്ങള്&#x200d; സംസാരിച്ചിരിക്കുകയാണെന്നും ആധുനിക രാജ്യത്തിന് ആധുനിക ഭരണഘടനയാണ് ആവശ്യമെന്ന് അവര്&#x200d; വ്യക്തമാക്കിയതായും വരാഡ്കര്&#x200d; പറഞ്ഞു. നിശബ്ദ വിപ്ലവമെന്നാണ് അദ്ദേഹം ഫലത്തെ വിശേഷിപ്പിച്ചത്. റോമന്&#x200d; കത്തോലിക്കന്&#x200d; രാജ്യമായ അയര്&#x200d;ലണ്ടില്&#x200d; ഗര്&#x200d;ഭച്ഛിദ്രത്തിന് കടുത്ത വിലക്കുണ്ട്. സമീപ കാലം വരെ ഒരു സാഹചര്യത്തിലും ഗര്&#x200d;ഭച്ഛിദ്രം അനുവദിച്ചിരുന്നില്ല.</p>
<p>2013ല്&#x200d; ഇന്ത്യന്&#x200d; യുവതിയുടെ മരണത്തെ തുടര്&#x200d;ന്ന് അമ്മയുടെ ജീവന്&#x200d; അപകടത്തിലാണെങ്കില്&#x200d; ഗര്&#x200d;ഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നു. 1983ലെ ഭരണഘടനാ ഭേദഗതി പ്രകാരം അമ്മക്കും ഗര്&#x200d;ഭസ്ഥ ശിശുവിനും ജീവിക്കാന്&#x200d; തുല്യാവകാശമുണ്ട്. അയര്&#x200d;ലണ്ഡിലെ നിയമപരമായ കടുംപിടുത്തമാണ് അസവിത ഹലപ്പനാവര്&#x200d; എന്ന ഇന്ത്യന്&#x200d; ദന്തഡോക്ടറുടെ മരണത്തിന് കാരണമെന്ന് ആരോപണമുയര്&#x200d;ന്നിരുന്നു. യുവതിയുടെ ഗര്&#x200d;ഭം അലസിപ്പോയെങ്കിലും ഗര്&#x200d;ഭപാത്രത്തിനുള്ളിലെ അവശിഷ്ടങ്ങള്&#x200d; നീക്കം ചെയ്യാന്&#x200d; ഐറിഷ് നിയമം അനുവദിച്ചിരുന്നില്ല. തുടര്&#x200d;ന്ന് ആസ്പത്രിയില്&#x200d; ചികിത്സയിലിരിക്കെയാണ് ഹലപ്പനാവര്&#x200d; മരിച്ചത്.</p>
<p>കടുത്ത യാഥാസ്ഥിതിക വിശ്വാസം വെച്ചുപുലര്&#x200d;ത്തുന്ന അയര്&#x200d;ലണ്ടില്&#x200d; സമീപ കാലത്ത് പല നിയമങ്ങളിലും അയവ് വരുത്തിയിട്ടുണ്ട്. 2015ല്&#x200d; ഹിതപരിശോധനയിലൂടെ സ്വവര്&#x200d;ഗവിവാഹം നിയമവിധേയമാക്കിയിരുന്നു. അതിനുശേഷം ചരിത്രത്തില്&#x200d; ആദ്യമായി അയര്&#x200d;ലണ്ടില്&#x200d; സ്വവര്&#x200d;ഗാനുരാഗിയായ പ്രധാനമന്ത്രി അധികാരത്തില്&#x200d; വരുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rish-voters-overwhelmingly-repeal-decades-old-ban-on-abortion-election-official-confirms.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന് പിന്തുണയുമായി വീണ്ടും അയര്‍ലാന്റ്; സൗത്ത് ഡബ്ലിന്‍ കൗണ്ടി ഹാളിനു മുകളില്‍ ഒരു മാസം ഫലസ്തീന്‍ പതാക പാറും</title>
		<link>https://www.chandrikadaily.com/south-dublin-county-hall-will-fly-palestine-flag.html</link>
					<comments>https://www.chandrikadaily.com/south-dublin-county-hall-will-fly-palestine-flag.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 11 Jul 2017 11:10:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Ireland]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35296</guid>

					<description><![CDATA[ഡബ്ലിന്‍: ഇസ്രാഈല്‍ അതിക്രമത്തില്‍ വീര്‍പ്പുമുട്ടുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി അയര്‍ലാന്റിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി. ഫലസ്തീന്‍ ജനതയോടുള്ള ആഭിമുഖ്യത്തിന്റെ സൂചനയായി ഫലസ്തീന്‍ പതാക കൗണ്ടി ഹാളിനു മുകളില്‍ ഒരു മാസം പ്രദര്‍ശിപ്പിക്കാന്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സിന്‍ ഫീന്‍ കൗണ്‍സിലര്‍ എന്‍ഡ ഫാനിങ് അവതരിപ്പിച്ച പ്രമേയം കൗണ്ടി കൗണ്‍സിലില്‍ ഭൂരിപക്ഷം നേടുകയായിരുന്നു. പ്രമേയത്തിന് എതിരായി ഒരു അംഗം പോലും വോട്ട് ചെയ്തില്ലെന്നത് ശ്രദ്ധേയമായി. My motion before South Dublin CoCo to [&#8230;]]]></description>
										<content:encoded><![CDATA[<p>ഡബ്ലിന്&#x200d;: ഇസ്രാഈല്&#x200d; അതിക്രമത്തില്&#x200d; വീര്&#x200d;പ്പുമുട്ടുന്ന ഫലസ്തീന്&#x200d; ഐക്യദാര്&#x200d;ഢ്യവുമായി അയര്&#x200d;ലാന്റിലെ സൗത്ത് ഡബ്ലിന്&#x200d; കൗണ്ടി. ഫലസ്തീന്&#x200d; ജനതയോടുള്ള ആഭിമുഖ്യത്തിന്റെ സൂചനയായി ഫലസ്തീന്&#x200d; പതാക കൗണ്ടി ഹാളിനു മുകളില്&#x200d; ഒരു മാസം പ്രദര്&#x200d;ശിപ്പിക്കാന്&#x200d; സൗത്ത് ഡബ്ലിന്&#x200d; കൗണ്ടി കൗണ്&#x200d;സില്&#x200d; തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സിന്&#x200d; ഫീന്&#x200d; കൗണ്&#x200d;സിലര്&#x200d; എന്&#x200d;ഡ ഫാനിങ് അവതരിപ്പിച്ച പ്രമേയം കൗണ്ടി കൗണ്&#x200d;സിലില്&#x200d; ഭൂരിപക്ഷം നേടുകയായിരുന്നു. പ്രമേയത്തിന് എതിരായി ഒരു അംഗം പോലും വോട്ട് ചെയ്തില്ലെന്നത് ശ്രദ്ധേയമായി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">My motion before South Dublin CoCo to fly the flag of Palestine for a month in solidarity with the ppl of Palestine has been passed <a href="https://twitter.com/ipsc48">@ipsc48</a></p>
<p>— Cllr. Enda Fanning (@EFFanning) <a href="https://twitter.com/EFFanning/status/884451262678405122">July 10, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇതാദ്യമായല്ല അയര്&#x200d;ലാന്റിലെ തദ്ദേശീയ സ്ഥാപനങ്ങള്&#x200d; ഫലസ്തീന്&#x200d; അനുകൂല പ്രമേയം പാസാക്കുന്നത്. ഡബ്ലിന്&#x200d; സിറ്റി കൗണ്&#x200d;സില്&#x200d;, ഗല്&#x200d;വേ കൗണ്ടി കൗണ്&#x200d;സില്&#x200d;, സ്ലിഗോ കൗണ്ടി കൗണ്&#x200d;സില്&#x200d; എന്നിവ നേരത്തെ ഫലസ്തീന്&#x200d; അനുകൂല പ്രമേയം പാസാക്കിയിരുന്നു. ഇവയുടെയെല്ലാം ആസ്ഥാനങ്ങള്&#x200d;ക്കു മുകളില്&#x200d; സമീപകാലത്ത് ഫലസ്തീന്&#x200d; പതാക ഉയര്&#x200d;ത്തിയിരുന്നു.</p>
<p>&#8216;ഫലസ്തീന്&#x200d; ജനതയോടുള്ള ഐക്യദാര്&#x200d;ഢ്യത്തിന്റെ ചെറിയൊരു സൂചന മാത്രമാണിതെ&#8217;ന്ന് കൗണ്&#x200d;സിലര്&#x200d; എന്&#x200d;ഡ ഫാനിങ് പറഞ്ഞു. എപ്പോഴായിരിക്കും കൗണ്ടി ഹാളിനു മുകളില്&#x200d; പതാക ഉയര്&#x200d;ത്തുക എന്ന കാര്യം തീരുമാനിച്ചിട്ടില്ല.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Palestinian flag to be flown over council offices <a href="https://t.co/wOe1rEPCOx">https://t.co/wOe1rEPCOx</a></p>
<p>— Cllr. Enda Fanning (@EFFanning) <a href="https://twitter.com/EFFanning/status/884497026083422208">July 10, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>കഴിഞ്ഞ മെയ് മാസത്തിലാണ് ഡബ്ലിന്&#x200d; സിറ്റി ഹാളിനു മുകളില്&#x200d; പതാക ഉയര്&#x200d;ത്തിയത്. ഇസ്രാഈല്&#x200d; അനുകൂല സംഘടനകള്&#x200d; ശക്തമായി എതിര്&#x200d;ത്തെങ്കിലും 42 കൗണ്&#x200d;സിലര്&#x200d;മാര്&#x200d; പതാക ഉയര്&#x200d;ത്തുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. 11 പേര്&#x200d; വിട്ടുനിന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/south-dublin-county-hall-will-fly-palestine-flag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
