<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>irom sharmila &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/irom-sharmila/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Jul 2023 11:47:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>irom sharmila &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശരിയായ സമയത്ത് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇടപെട്ടിരുന്നെങ്കില്&#x200d; ഇത് സംഭവിക്കുമായിരുന്നില്ല: ഇറോം ശര്&#x200d;മിള</title>
		<link>https://www.chandrikadaily.com/this-would-not-have-happened-if-the-central-government-had-intervened-at-the-right-time-irom-sharmila.html</link>
					<comments>https://www.chandrikadaily.com/this-would-not-have-happened-if-the-central-government-had-intervened-at-the-right-time-irom-sharmila.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Jul 2023 11:47:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[irom sharmila]]></category>
		<category><![CDATA[manipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265708</guid>

					<description><![CDATA[മണിപ്പൂരില്&#x200d; സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്&#x200d; പ്രതികരണവുമായി പ്രമുഖ മനുഷ്യാവകാശ പ്രവര്&#x200d;ത്തക ഇറോം ശര്&#x200d;മിള. &#8216;ശരിയായ സമയത്ത്&#8217; കേന്ദ്രം ഇടപെട്ടിരുന്നെങ്കില്&#x200d; ഇത് സംഭവിക്കില്ലായിരുന്നുവെന്ന് പ്രതികരണം. മനുഷ്യത്വരഹിതമായ സംഭവത്തിലെ പ്രതികള്&#x200d;ക്ക് കടുത്ത ശിക്ഷ നല്&#x200d;കണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു. വടക്കുകിഴക്കന്&#x200d; സംസ്ഥാനത്ത് സൈന്യം നടത്തുന്ന കിരാതനടപടികള്&#x200d;ക്കെതിരെ പോരാടിയ മണിപ്പൂരിന്റെ ഉരുക്കുവനിതയാണ് ഇറോം ശര്&#x200d;മിള. മണിപ്പൂരില്&#x200d; സംഭവിക്കുന്നത് കാണുമ്പോള്&#x200d; അതിയായ സങ്കടം തോന്നുന്നു. ഇതെല്ലം കാണുമ്പോഴും കേള്&#x200d;ക്കുമ്പോഴും ഒരു മരവിപ്പും അസ്വസ്ഥതയുമാണ് അനുഭവപ്പെടുന്നുത്. ശരിയായ സമയത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്&#x200d; പ്രതികരണവുമായി പ്രമുഖ മനുഷ്യാവകാശ പ്രവര്&#x200d;ത്തക ഇറോം ശര്&#x200d;മിള. &#8216;ശരിയായ സമയത്ത്&#8217; കേന്ദ്രം ഇടപെട്ടിരുന്നെങ്കില്&#x200d; ഇത് സംഭവിക്കില്ലായിരുന്നുവെന്ന് പ്രതികരണം. മനുഷ്യത്വരഹിതമായ സംഭവത്തിലെ പ്രതികള്&#x200d;ക്ക് കടുത്ത ശിക്ഷ നല്&#x200d;കണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു. വടക്കുകിഴക്കന്&#x200d; സംസ്ഥാനത്ത് സൈന്യം നടത്തുന്ന കിരാതനടപടികള്&#x200d;ക്കെതിരെ പോരാടിയ മണിപ്പൂരിന്റെ ഉരുക്കുവനിതയാണ് ഇറോം ശര്&#x200d;മിള.</p>
<p>മണിപ്പൂരില്&#x200d; സംഭവിക്കുന്നത് കാണുമ്പോള്&#x200d; അതിയായ സങ്കടം തോന്നുന്നു. ഇതെല്ലം കാണുമ്പോഴും കേള്&#x200d;ക്കുമ്പോഴും ഒരു മരവിപ്പും അസ്വസ്ഥതയുമാണ് അനുഭവപ്പെടുന്നുത്. ശരിയായ സമയത്ത് കേന്ദ്രം ഇടപെട്ടിരുന്നെങ്കില്&#x200d; ഇത് സംഭവിക്കില്ലായിരുന്നു. 2 സ്ത്രീകള്&#x200d;ക്ക് നേരെയുള്ള ക്രൂരവും ലജ്ജാകരമായതുമായ ആക്രമണത്തിന്റെ വീഡിയോ കണ്ടപ്പോള്&#x200d; ശരിക്കും തകര്&#x200d;ന്നുപോയി. സംഭവിച്ചതിന് പിന്നിലെ മനുഷ്യത്വമില്ലായ്മയെ ന്യായീകരിക്കാന്&#x200d; യാതൊന്നിനും കഴിയില്ല. സംഭവത്തിലെ പ്രതികള്&#x200d;ക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ നല്&#x200d;കണമെന്നും ഇറോം ശര്&#x200d;മിള ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-would-not-have-happened-if-the-central-government-had-intervened-at-the-right-time-irom-sharmila.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരട്ടക്കുട്ടികളുടെ അമ്മയായി ഇറോം ശര്&#x200d;മ്മിള; ചിത്രങ്ങള്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/activist-irom-sharmila-who-have-birth-to-twin-girls-on-sunday.html</link>
					<comments>https://www.chandrikadaily.com/activist-irom-sharmila-who-have-birth-to-twin-girls-on-sunday.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 May 2019 10:19:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[irom sharmila]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127213</guid>

					<description><![CDATA[ബംഗളൂരു: സൈന്യത്തിന് നല്&#x200d;കുന്ന പ്രത്യേകാവകാശങ്ങള്&#x200d;ക്കെതിരെ പട്ടിണി സമരത്തിലൂടെ ശ്രദ്ധ നേടിയ മണിപ്പൂരി മനുഷ്യാവകാശ പ്രവര്&#x200d;ത്തക ഇറോം ശര്&#x200d;മ്മിള ഇരട്ടപ്പെണ്&#x200d;കുട്ടികള്&#x200d;ക്ക് ജന്മം നല്&#x200d;കി. ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്&#x200d; ലോക മാതൃദിനത്തിലാണ് ഇറോം ശര്&#x200d;മ്മിള ഇരട്ടക്കുട്ടികളുടെ അമ്മയായത്. നിക്‌സ് ശാഖി, അതുന്&#x200d; താര എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികള്&#x200d;ക്ക് പേരിട്ടിരിക്കുന്നത്. ജനിച്ച് ഒരു ദിവസം കഴിഞ്ഞിരിക്കെ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ചിത്രങ്ങള്&#x200d; പുറത്തായി. സ്വകാര്യത സംരക്ഷിക്കണമെന്ന ദമ്പതികളുടെ അഭ്യര്&#x200d;ത്ഥന മാനിച്ച് കുട്ടികളെക്കുറിച്ചുള്ള കൂടുതല്&#x200d; വിശദാംശങ്ങള്&#x200d; പുറത്തുവിടുന്നില്ലെന്നായിരുന്നു നേരത്തെ ബംഗളൂരു മല്ലേശ്വരം ക്ലൗഡ്‌നയണ്&#x200d; ഗ്രൂപ്പ് ഓഫ് [&#8230;]]]></description>
										<content:encoded><![CDATA[
<p> ബംഗളൂരു: സൈന്യത്തിന് നല്&#x200d;കുന്ന പ്രത്യേകാവകാശങ്ങള്&#x200d;ക്കെതിരെ പട്ടിണി സമരത്തിലൂടെ ശ്രദ്ധ നേടിയ മണിപ്പൂരി മനുഷ്യാവകാശ പ്രവര്&#x200d;ത്തക ഇറോം ശര്&#x200d;മ്മിള ഇരട്ടപ്പെണ്&#x200d;കുട്ടികള്&#x200d;ക്ക് ജന്മം നല്&#x200d;കി. ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്&#x200d; ലോക മാതൃദിനത്തിലാണ് ഇറോം ശര്&#x200d;മ്മിള ഇരട്ടക്കുട്ടികളുടെ അമ്മയായത്. നിക്‌സ് ശാഖി, അതുന്&#x200d; താര എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികള്&#x200d;ക്ക് പേരിട്ടിരിക്കുന്നത്. </p>



<p>ജനിച്ച് ഒരു ദിവസം കഴിഞ്ഞിരിക്കെ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ചിത്രങ്ങള്&#x200d; പുറത്തായി.  <br>സ്വകാര്യത സംരക്ഷിക്കണമെന്ന ദമ്പതികളുടെ അഭ്യര്&#x200d;ത്ഥന മാനിച്ച് കുട്ടികളെക്കുറിച്ചുള്ള കൂടുതല്&#x200d; വിശദാംശങ്ങള്&#x200d; പുറത്തുവിടുന്നില്ലെന്നായിരുന്നു നേരത്തെ ബംഗളൂരു മല്ലേശ്വരം ക്ലൗഡ്‌നയണ്&#x200d; ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്&#x200d; അറിയിച്ചത്. </p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Activist Irom Sharmila, who have birth to twin girls on Sunday, shares her babies&#39; pix and they are the cutest.. Welcome to this world, Nix Sakhi and Autumn Tara.. <a href="https://t.co/ZJqAzRAViW">pic.twitter.com/ZJqAzRAViW</a></p>&mdash; Deepa Balakrishnan (@deepab18) <a href="https://twitter.com/deepab18/status/1128230754331254786?ref_src=twsrc%5Etfw">May 14, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>16പേരെ വെടിവെച്ചുകൊന്ന മാലോം കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്&#x200d; 2000ത്തിലാണ് ഇറോം ശര്&#x200d;മ്മിള അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. പിന്നീട് മണിപ്പൂര്&#x200d; ഉള്&#x200d;പ്പെടെയുള്ള വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളില്&#x200d; സൈന്യത്തിന് നല്&#x200d;കിയിരിക്കുന്ന പ്രത്യേക അവകാശങ്ങള്&#x200d;ക്കെതിരെയുള്ള പോരാട്ടമാക്കി മാറ്റുകയായിരുന്നു. 16 വര്&#x200d;ഷത്തെ തുടര്&#x200d;ച്ചയായ സമരത്തിനൊടുവില്&#x200d; 2016ല്&#x200d; സമരം അവസാനിപ്പിക്കുകയും രാഷ്ട്രീയത്തില്&#x200d; സജീവമാകാന്&#x200d; തീരുമാനിക്കുകയുമായിരുന്നു. 2017 ഓഗസ്റ്റില്&#x200d; കൊടൈക്കനാലില്&#x200d; വെച്ച് ദീര്&#x200d;ഘകാല സുഹൃത്തും പങ്കാളിയുമായ ബ്രിട്ടീഷ് പൗരന്&#x200d; ദേശ്മൗണ്ട് ആന്റണി ബെല്ലര്&#x200d;നൈന്&#x200d; കുടിന്&#x200d;ഹോയെ വിവാഹം ചെയ്തു. <br><br></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/activist-irom-sharmila-who-have-birth-to-twin-girls-on-sunday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യനയത്തിനെന്തിന് മലപ്പുറം കടമ്പ?</title>
		<link>https://www.chandrikadaily.com/malappuram-madyanayam.html</link>
					<comments>https://www.chandrikadaily.com/malappuram-madyanayam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Mar 2017 13:47:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[calicut]]></category>
		<category><![CDATA[election]]></category>
		<category><![CDATA[hajj2017]]></category>
		<category><![CDATA[irom sharmila]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[voting machine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23056</guid>

					<description><![CDATA[ഇടതു സര്‍ക്കാറിന്റെ മദ്യനയ പ്രഖ്യാപനം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം മതി എന്ന മന്ത്രിസഭാ തീരുമാനം ആശങ്കാജനകവും അതിലേറെ ദുരൂഹത നിറഞ്ഞതുമാണ്. ഏപ്രില്‍ ഒന്നിനു പ്രഖ്യാപിക്കേണ്ട പുതിയ മദ്യനയം 12നു ശേഷത്തേക്കു മാറ്റിവച്ചത് സര്‍ക്കാറിന്റെ നിഗൂഢത മറച്ചുവക്കാനെന്ന കാര്യം തീര്‍ച്ചയാണ്. പ്രഖ്യാപനം വൈകിപ്പിക്കുന്നതിനു കാരണം വ്യക്തമാക്കാതെയാണ് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് നിര്‍ദേശിച്ചത്. പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കുറ്റമറ്റ മദ്യനയം ഉടനുണ്ടാകുമെന്ന് വീമ്പു പറഞ്ഞ സര്‍ക്കാര്‍ മലക്കം മറിഞ്ഞത് മലപ്പുറത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇടതു സര്&#x200d;ക്കാറിന്റെ മദ്യനയ പ്രഖ്യാപനം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം മതി എന്ന മന്ത്രിസഭാ തീരുമാനം ആശങ്കാജനകവും അതിലേറെ ദുരൂഹത നിറഞ്ഞതുമാണ്. ഏപ്രില്&#x200d; ഒന്നിനു പ്രഖ്യാപിക്കേണ്ട പുതിയ മദ്യനയം 12നു ശേഷത്തേക്കു മാറ്റിവച്ചത് സര്&#x200d;ക്കാറിന്റെ നിഗൂഢത മറച്ചുവക്കാനെന്ന കാര്യം തീര്&#x200d;ച്ചയാണ്. പ്രഖ്യാപനം വൈകിപ്പിക്കുന്നതിനു കാരണം വ്യക്തമാക്കാതെയാണ് മന്ത്രിസഭാ യോഗത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നിലപാട് നിര്&#x200d;ദേശിച്ചത്. പാതയോരങ്ങളിലെ മദ്യശാലകള്&#x200d; മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്&#x200d; കുറ്റമറ്റ മദ്യനയം ഉടനുണ്ടാകുമെന്ന് വീമ്പു പറഞ്ഞ സര്&#x200d;ക്കാര്&#x200d; മലക്കം മറിഞ്ഞത് മലപ്പുറത്തെ തിരിച്ചടി മുമ്പില്&#x200d; കണ്ടതിനാലാണ്. മദ്യ മാഫിയകളെയും ബാര്&#x200d; മുതലാളിമാരെയും പ്രീതിപ്പെടുത്താന്&#x200d; രൂപപ്പെടുത്തിയ പുതിയ നയം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിച്ചാല്&#x200d; പൊതുജനം പാഠംപഠിപ്പിക്കുമെന്ന് സര്&#x200d;ക്കാറിനറിയാം. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയില്&#x200d; തട്ടിനോക്കാനുള്ള കരുത്തുപോലും ഇടതുമുന്നണിക്ക് ഇല്ലാതാകുമെന്നു തീര്&#x200d;ച്ചയാണ്. ഇതാണ് മദ്യനയത്തെ മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്താന്&#x200d; പിണറായിയെ പ്രേരിപ്പിച്ച ഘടകം. എന്നാല്&#x200d; പ്രഖ്യാപനം മാറ്റിവെച്ചതിലൂടെ പൊതുജനത്തിന്റെ ആശങ്ക വര്&#x200d;ധിച്ചുവെന്ന സത്യം തിരിച്ചറിയാതെ പോയതിന് സര്&#x200d;ക്കാര്&#x200d; വലിയ വില നല്&#x200d;കേണ്ടി വരും.<br />
മദ്യനയം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് ഉയര്&#x200d;ന്നുവന്ന ചര്&#x200d;ച്ചകളില്&#x200d; പ്രധാനമായും രണ്ടു ന്യായങ്ങളാണ് ഇടതുപക്ഷം നിരത്തുന്നത്. വകുപ്പ് മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണിതെന്ന് പ്രഥമ വാദം. ഉപതെരഞ്ഞെടുപ്പിലുയരുന്ന പ്രചാരണ വിഷയങ്ങളുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനാണെന്ന് മറ്റൊരു വാദം. ഇവ രണ്ടും വിചിത്രമാണെന്ന കാര്യം അരിയാഹാരം കഴിക്കുന്നവര്&#x200d;ക്ക് നന്നായറിയാം. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്&#x200d; ചികിത്സയിലാണെങ്കിലും അദ്ദേഹത്തിന്റെ വകുപ്പ് നിശ്ചലമാണെന്നതാണോ സര്&#x200d;ക്കാര്&#x200d; നിലപാട്? മറ്റൊരു മന്ത്രിക്ക് എക്‌സൈസിന്റെ അധിക ചുമതല നല്&#x200d;കിയത് ആലങ്കാരികം മാത്രമാണോ? എല്ലാ വകുപ്പുകളും അടക്കി ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഈ വകുപ്പ് അപ്രാപ്യമാണെന്ന് കരുതേണ്ടതുണ്ടോ? പെട്ടെന്ന് തട്ടിക്കൂട്ടുന്നതല്ല സര്&#x200d;ക്കാര്&#x200d; നയങ്ങളെന്ന് എല്ലാവര്&#x200d;ക്കുമറിയാം. അങ്ങനെയെങ്കില്&#x200d; നേരത്തെ തയാറാക്കിയ മദ്യനയം പ്രഖ്യാപിക്കാന്&#x200d; മന്ത്രിയെ കാത്തിരിക്കേണ്ട കാര്യമുണ്ടോ? മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കാവുന്നതല്ലേയുള്ളൂ? സ്വാഭാവികമായും ഉയര്&#x200d;ന്നുവരുന്ന ചോദ്യങ്ങളാണിവ. എന്നാല്&#x200d; മന്ത്രിസഭാ യോഗത്തില്&#x200d; പിണറായിക്കു നേരെ ഉയര്&#x200d;ന്നുവരാത്ത ഇത്തരം ചോദ്യങ്ങള്&#x200d; പൊതു സമൂഹത്തിന്റെ പ്രതികരണങ്ങളിലുണ്ടാവില്ലെന്ന മൗഢ്യമായ വിശ്വാസമാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. അതുകൊണ്ടാണ് നയ പ്രഖ്യാപനത്തിലെ കരണംമറിച്ചില്&#x200d; വകുപ്പ് മന്ത്രിയുടെ അഭാവം കാരണമെന്ന് ഇടതുപക്ഷം കണ്ടെത്തിയത്. ഇതു ന്യായീകരിച്ചു നടക്കുന്ന നേതാക്കള്&#x200d;ക്കു പക്ഷേ, മലപ്പുറം ഉപതെരഞ്ഞെടുപ്പു ഗോദയില്&#x200d; മുട്ടുവിറക്കുമെന്ന കാര്യത്തില്&#x200d; രണ്ടഭിപ്രായമില്ല. ഐക്യജനാധിപത്യ മുന്നണി മാത്രമല്ല, ഇടതു സര്&#x200d;ക്കാറിന്റെ ഈ കപടമുഖം പിച്ചിച്ചീന്തിയെറിയാന്&#x200d; പ്രബുദ്ധ ജനത ഒന്നടങ്കം രംഗത്തുവരുന്നത് കാത്തിരുന്നു കാണാം.<br />
മദ്യനയ പ്രഖ്യാപനം മാറ്റിയതിനു രണ്ടാമതു പറയുന്ന വാദമാണ് ഏറെ വിചിത്രം. മദ്യനയം ചര്&#x200d;ച്ച ചെയ്യപ്പെടുമ്പോള്&#x200d; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉയര്&#x200d;ന്നുവരുന്ന വിഷയങ്ങളുടെ ഗൗരവം നഷ്ടപ്പെടുന്നത് എങ്ങനെയാണ്? കേന്ദ്ര സര്&#x200d;ക്കാറിന്റെ ജനവിരുദ്ധ ഭരണം തുറന്നെതിര്&#x200d;ക്കുന്നതു പോലെ പിണറായി സര്&#x200d;ക്കാറിന്റെ നെറികെട്ട ഭരണവും തെരഞ്ഞെടുപ്പില്&#x200d; ചര്&#x200d;ച്ചയാകും. മദ്യനയം പ്രഖ്യാപിച്ചാല്&#x200d; ഇടതു സര്&#x200d;ക്കാറിനെ കൂടുതല്&#x200d; പ്രതിരോധത്തിലാക്കും. ബി.ജെ.പിയുടെ വര്&#x200d;ഗീയ ധ്രുവീകരണവും സി.പി.എമ്മിന്റെ കഠാര രാഷ്ട്രീയവും ജനങ്ങളുടെ സൈ്വരജീവിതത്തിനു ഒരുപോലെ ഭീഷണിയുയര്&#x200d;ത്തുന്നതാണ്. ദേശീയ തലത്തില്&#x200d; ഫണം വിടര്&#x200d;ത്തിയാടുന്ന ഫാസിസത്തെയും സംസ്ഥാന തലത്തില്&#x200d; സ്വേഛാധിപത്യം കൊണ്ട് മുഷ്ടിചുരുട്ടുന്ന മാര്&#x200d;ക്‌സിസത്തെയും പിടിച്ചുകെട്ടേണ്ടുതുണ്ട്. പൊതുജനത്തെ പെരുവഴിയിലേക്ക് തള്ളിവിടുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങളുമായി പൊറുതിമുട്ടിക്കുന്ന കേന്ദ്ര സര്&#x200d;ക്കാറും പട്ടിണിയും പീഡനവും പൊലീസ് രാജും കൊണ്ട് വാവിട്ടുകരയുന്ന ജനതക്കുമുമ്പില്&#x200d; നിഷ്‌ക്രിയമായി നില്&#x200d;ക്കുന്ന സംസ്ഥാന സര്&#x200d;ക്കാറും പൊതുവിചാരണ നേരിടുക തന്നെ വേണം. ഇതിനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പെന്ന് വോട്ടര്&#x200d;മാര്&#x200d;ക്കറിയാം. അതിനാല്&#x200d; പ്രചാരണത്തിന് തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ പ്രസക്തിയെ കുറിച്ച് ഇടതുപക്ഷം ആകുലപ്പെടേണ്ട ആവശ്യമില്ല.<br />
മദ്യനയം ചര്&#x200d;ച്ചചെയ്യപ്പെടുമ്പോള്&#x200d; ഫാസിസത്തെ പ്രതിരോധിക്കുന്നതില്&#x200d; വീഴ്ചപറ്റുമോ എന്ന് സന്ദേഹിക്കുന്ന സി.പി.എമ്മിന് എന്തുകൊണ്ട് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അഞ്ചു സംസ്ഥാനങ്ങളില്&#x200d; ഈ വേവലാതിയുണ്ടായില്ല. മതേതര മുന്നണികളോട് മുഖംതിരിഞ്ഞ് നിന്ന് ബി.ജെ.പിക്ക് വളംവച്ചുകൊടുക്കുകയല്ലേ ഇടതുപക്ഷം ചെയ്തത്? ഉത്തരേന്ത്യയില്&#x200d; ഫാസിസത്തെ തളര്&#x200d;ത്താന്&#x200d; മലപ്പുറത്ത് ബീഫ് ഫെസ്റ്റ് നടത്തി നിര്&#x200d;വൃതിയടയുകയാണ് സഖാക്കള്&#x200d;. ഇതറിയാവുന്നവര്&#x200d;ക്കു മുമ്പില്&#x200d; മുടന്തന്&#x200d; ന്യായങ്ങള്&#x200d; നിരത്തി ഇനിയും വഞ്ചന തുടരാമെന്നത് വ്യാമോഹമാണ്. മദ്യനയം മാറ്റിവച്ചതു സര്&#x200d;ക്കാറിന്റെ കാപട്യം മറച്ചുവക്കാനുള്ള മറുതന്ത്രമാണെന്ന മര്&#x200d;മമറിയാവുന്നവരാണ് മലപ്പുറത്തുകാര്&#x200d; എന്ന കാര്യം മറക്കേണ്ട. ഇതുയര്&#x200d;ത്തിക്കാണിച്ച് പ്രചാരണത്തിറങ്ങുന്ന പൊതുജനത്തിനു മുമ്പില്&#x200d; ഇടതുമുന്നണിക്ക് ഉത്തരം കിട്ടാതെ വിയര്&#x200d;ക്കേണ്ടിവരുമെന്നത് വഴിയേ കാണാമെന്നു ഓര്&#x200d;മപ്പെടുത്തട്ടെ.<br />
ഇടതുപക്ഷത്തിന്റെയും മദ്യ രാജാക്കന്മാരുടെയും ശക്തമായ വെല്ലുവിളികള്&#x200d;ക്കും കോടതികളുടെ വിടാതെയുള്ള വിമര്&#x200d;ശങ്ങള്&#x200d;ക്കുമിടയിലാണ് സമ്പൂര്&#x200d;ണ മദ്യനിരോധ നയത്തില്&#x200d; യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; ഉറച്ചുനിന്നത്. രാഷ്ട്രീയ നേട്ടത്തേക്കാളുപരി പൊതുസമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചാണ് ഇച്ഛാശക്തിയോടെ ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാര്&#x200d; മദ്യ നിരോധന നയം നടപ്പാക്കിത്തുടങ്ങിയത്. എന്നാല്&#x200d; ഇടതുസര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയതു മുതല്&#x200d; ഇത് മുച്ചൂടും മാറ്റിയെഴുതാനുള്ള തത്രപ്പാടിലാണ്. മദ്യനിരോധമല്ല, വര്&#x200d;ജനമാണ് ലക്ഷ്യമെന്നു പറയുന്ന പിണറായി സര്&#x200d;ക്കാര്&#x200d; സമ്പൂര്&#x200d;ണ മദ്യ മാഫിയാ നയത്തിനു വേണ്ടിയാണ് ഈ ഒളിച്ചുകളി തുടരുന്നത്. ഇതു തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം കേരളത്തിലെ ഉദ്ബുദ്ധ ജനതക്കുണ്ട്. ബാറുകള്&#x200d; അടച്ചുപൂട്ടുന്നതിന്റെ മുമ്പുള്ള കേരളത്തിന്റെ അവസ്ഥയും അടച്ചുപൂട്ടിയതിന്റെ ശേഷം സാമൂഹിക, കുടുംബ പശ്ചാത്തലങ്ങളിലുണ്ടായ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അളവും അറിയുന്ന ജനതക്കു മുമ്പില്&#x200d; ഇടതുപക്ഷത്തിന് ഇനി പിടിച്ചുനില്&#x200d;ക്കാന്&#x200d; പാടുപെടേണ്ടി വരും. മദ്യമാഫിയക്കു മുമ്പില്&#x200d; മുട്ടുമടക്കി നയപ്രഖ്യാപനം മാറ്റിവച്ച പിണറായി സര്&#x200d;ക്കാറിനെതിരെ പ്രതിരോധക്കോട്ട പണിയാന്&#x200d; സമാധാന ജീവിതമാഗ്രഹിക്കുന്ന പൊതുസമൂഹം ഒറ്റക്കെട്ടായി വിധിയെഴുതുക തന്നെ ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malappuram-madyanayam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറോം ഷര്‍മിള കേരളത്തിലേക്ക്; &#8216;എവിടെയായാലും ജനങ്ങളെ സേവിക്കാം&#8217;</title>
		<link>https://www.chandrikadaily.com/irom-sharmila-3.html</link>
					<comments>https://www.chandrikadaily.com/irom-sharmila-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Mar 2017 04:47:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[irom sharmila]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22469</guid>

					<description><![CDATA[ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിള കേരളത്തിലേക്ക് വരുന്നു. മണിപ്പൂര്‍ വിടുകയാണെന്നും കേരളത്തിലെ ആശ്രമത്തില്‍ കുറച്ചു നാള്‍ കഴിയുമെന്നും ഇറോം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളിന്‍ നടത്തുന്ന കാര്‍മല്‍ ജ്യോതി ആശ്രമത്തിലാണ് ഇറോം ഷര്‍മിള ഇപ്പോള്‍ കഴിയുന്നത്. എച്ച്‌ഐവി ബാധിതരായ കുട്ടികളോടൊപ്പമാണ് ഇറോം നിലവിലുള്ളത്. ഇവര്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ മനസ്സിന് ആശ്വാസം ലഭിക്കുന്നതായി ഇറോം പറഞ്ഞു. എവിടെ ജീവിക്കണമെന്നറിയില്ല. എന്നാല്‍ എവിടെ ജീവിച്ചാലും ആളുകളെ സേവിക്കണമെങ്കില്‍ അതിന് സാധിക്കും. അതിന് സന്നദ്ധതയാണ് വേണ്ടതെന്നും ഇറോം [&#8230;]]]></description>
										<content:encoded><![CDATA[<p>ഇംഫാല്&#x200d;: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്&#x200d;മിള കേരളത്തിലേക്ക് വരുന്നു. മണിപ്പൂര്&#x200d; വിടുകയാണെന്നും കേരളത്തിലെ ആശ്രമത്തില്&#x200d; കുറച്ചു നാള്&#x200d; കഴിയുമെന്നും ഇറോം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇംഫാലില്&#x200d; മലയാളിയായ സിസ്റ്റര്&#x200d; പൗളിന്&#x200d; നടത്തുന്ന കാര്&#x200d;മല്&#x200d; ജ്യോതി ആശ്രമത്തിലാണ് ഇറോം ഷര്&#x200d;മിള ഇപ്പോള്&#x200d; കഴിയുന്നത്. എച്ച്‌ഐവി ബാധിതരായ കുട്ടികളോടൊപ്പമാണ് ഇറോം നിലവിലുള്ളത്. ഇവര്&#x200d;ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്&#x200d; മനസ്സിന് ആശ്വാസം ലഭിക്കുന്നതായി ഇറോം പറഞ്ഞു. എവിടെ ജീവിക്കണമെന്നറിയില്ല. എന്നാല്&#x200d; എവിടെ ജീവിച്ചാലും ആളുകളെ സേവിക്കണമെങ്കില്&#x200d; അതിന് സാധിക്കും. അതിന് സന്നദ്ധതയാണ് വേണ്ടതെന്നും ഇറോം പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-full wp-image-22470" src="https://www.chandrikadaily.com/wp-content/uploads/2017/03/irom-sharmila-7591.jpg" alt="irom-sharmila-7591" width="759" height="422" srcset="https://www.chandrikadaily.com/wp-content/uploads/2017/03/irom-sharmila-7591.jpg 759w, https://www.chandrikadaily.com/wp-content/uploads/2017/03/irom-sharmila-7591-300x167.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/irom-sharmila-7591-696x387.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/03/irom-sharmila-7591-755x420.jpg 755w" sizes="(max-width: 759px) 100vw, 759px" /><br />
തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് ഇന്നലെ ഇറോം പറഞ്ഞിരുന്നു. 16 വര്&#x200d;ഷത്തോളം മണിപ്പൂരിലെ പ്രത്യേക സൈനികാധികാരത്തിന് (അഫ്‌സ്പ) എതിരെ നിരാഹാരസമരം നടത്തിയ ഇറോമിനെ കന്നിയങ്കത്തില്&#x200d; മണിപ്പൂര്&#x200d; ജനത കൈവിട്ടിരുന്നു. നോട്ടക്കും പുറകിലെ സ്ഥാനമാണ് ജനങ്ങള്&#x200d; ഇറോമിന് നല്&#x200d;കിയത്. നോട്ട 143 വോട്ടുകള്&#x200d; നേടിയപ്പോള്&#x200d; ഇറോമിന് വെറും 90 ആളുകളുടെ പിന്തുണയാണ് ലഭിച്ചത്. മണിപ്പൂര്&#x200d; മുഖ്യമന്ത്രി ഒ.ഇബോബിക്കെതിരെ തൗബാല്&#x200d; മണ്ഡലത്തില്&#x200d; നിന്നാണ് ഇറോം ഷര്&#x200d;മിള ജനവിധി തേടിയത്. ഇറോം രൂപം നല്&#x200d;കിയ പ്രജാ പാര്&#x200d;ട്ടിയുടെ ലേബലിലാണ് തെരഞ്ഞെടുപ്പില്&#x200d; മത്സരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/irom-sharmila-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉരുക്കുവനിത; ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് 90 വോട്ട്</title>
		<link>https://www.chandrikadaily.com/manipur-election-results-2017-thoubal-gave-only-51-votes-to-irom-sharmila.html</link>
					<comments>https://www.chandrikadaily.com/manipur-election-results-2017-thoubal-gave-only-51-votes-to-irom-sharmila.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Mar 2017 15:34:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[election in five states]]></category>
		<category><![CDATA[irom sharmila]]></category>
		<category><![CDATA[manipur election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22437</guid>

					<description><![CDATA[ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്‍മ്മിളയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നിലംതൊടിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയ ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് കേവലം 90 വോട്ടു മാത്രം. സൈന്യത്തിന് നല്‍കിയ പ്രത്യേകാവകാശ നിയമമായ അഫ്‌സ്പക്കെതിരെ പട്ടിണി സമരം നയിച്ച് മണിപ്പൂരി ജനതയുടെ മനസ്സില്‍ ഇടം നേടിയ ഇറോം ശര്‍മ്മിള, ഒടുവില്‍ സമരം അവസാനിപ്പിച്ച് പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് (പി.ആര്‍.ജെ.എ) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്. തെരഞ്ഞെടുപ്പിന്റെ അവസാന [&#8230;]]]></description>
										<content:encoded><![CDATA[<p>ഇംഫാല്&#x200d;: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്&#x200d;മ്മിളയെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; വോട്ടര്&#x200d;മാര്&#x200d; നിലംതൊടിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെതിരെ തൗബാല്&#x200d; മണ്ഡലത്തില്&#x200d; മത്സരത്തിനിറങ്ങിയ ഇറോം ശര്&#x200d;മ്മിളക്ക് ലഭിച്ചത് കേവലം 90 വോട്ടു മാത്രം. സൈന്യത്തിന് നല്&#x200d;കിയ പ്രത്യേകാവകാശ നിയമമായ അഫ്‌സ്പക്കെതിരെ പട്ടിണി സമരം നയിച്ച് മണിപ്പൂരി ജനതയുടെ മനസ്സില്&#x200d; ഇടം നേടിയ ഇറോം ശര്&#x200d;മ്മിള, ഒടുവില്&#x200d; സമരം അവസാനിപ്പിച്ച് പീപ്പിള്&#x200d;സ് റീസര്&#x200d;ജന്&#x200d;സ് ആന്റ് ജസ്റ്റിസ് അലയന്&#x200d;സ് (പി.ആര്&#x200d;.ജെ.എ) എന്ന പേരില്&#x200d; പാര്&#x200d;ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്&#x200d; ഇടതുപക്ഷവും ആം ആദ്മി പാര്&#x200d;ട്ടിയും ഇവര്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഇതൊന്നും ജനവിധിയില്&#x200d; പ്രതിഫലിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങ് തന്നെയാണ് മണ്ഡലത്തില്&#x200d; വിജയക്കൊടി നാട്ടിയത്. അതും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്</p>
<p>പരാജയം നേരത്തെതന്നെ ഉറപ്പിച്ചിരുന്നുവെന്ന് ദേശീയ മാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; ഇറോം ശര്&#x200d;മ്മിള പ്രതികരിച്ചു. കിഴക്കന്&#x200d; ഇംഫാലിലെ മന്ത്രിപുക്രിയില്&#x200d; എച്ച്.ഐ.വി ബാധിതരായ കുട്ടികളെ പാര്&#x200d;പ്പിക്കുന്ന കേന്ദ്രത്തിലാണ് 44കാരിയായ ഇറോം ശര്&#x200d;മ്മിള ഇന്നലെ സമയം ചെലവിട്ടത്. കുട്ടികള്&#x200d;ക്കൊപ്പം നില്&#x200d;ക്കുമ്പോള്&#x200d; മനസ്സിന് വല്ലാത്ത ആശ്വാസം ലഭിക്കും. അതുകൊണ്ടാണ് ഇവിടെ വന്നതെന്ന് അവര്&#x200d; പറഞ്ഞു. മലയാളികളായ കന്യാസ്ത്രീകളുടെ നേതൃത്വത്തിലാണ് കാര്&#x200d;മല്&#x200d; ജ്യോതി കോണ്&#x200d;വെന്റിനോടു ചേര്&#x200d;ന്ന് കുട്ടികള്&#x200d;ക്കുള്ള ഈ അഭയകേന്ദ്രം പ്രവര്&#x200d;ത്തിക്കുന്നത്.<br />
ആദ്യ ഫല സൂചനകള്&#x200d; വരുമ്പോള്&#x200d; നോട്ടക്കും പിന്നിലായിരുന്നു ഇറോം ശര്&#x200d;മ്മിളയുടെ സ്ഥാനം. പരാജയം താന്&#x200d; അനുഭവിക്കുന്നുണ്ട്. അത് ജനങ്ങളുടെ കുറ്റമല്ല. അവര്&#x200d; നിഷ്‌കളങ്കരാണ്. പണം നല്&#x200d;കിയവര്&#x200d;ക്ക് അവര്&#x200d; വോട്ടു ചെയ്തു. അത് പലരും എന്നോട് പറഞ്ഞിരുന്നു- ഇറോം ശര്&#x200d;മ്മിള കൂട്ടിച്ചേര്&#x200d;ത്തു.<br />
പരാജയപ്പെട്ടാലും ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഒരിക്കല്&#x200d;കൂടി മത്സര രംഗത്തിറങ്ങുമെന്ന് താന്&#x200d; കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് തിരുത്തുകയാണ്. ഇനി രാഷ്ട്രീയത്തിലേക്കില്ല. ഇനിയൊരു തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; ഉണ്ടാവില്ല. ധാര്&#x200d;മ്മികമായി ഞാന്&#x200d; പരാജയപ്പെട്ടതായി കരുതുന്നില്ല. അഫ്‌സ്പക്കെതിരായ പോരാട്ടം മറ്റുവേദികളിലൂടെ തുടരും. ജനങ്ങളെ സേവിക്കാന്&#x200d; തയ്യാറുണ്ടെങ്കില്&#x200d; അതിന് എല്ലായിടത്തും അവസരങ്ങളുണ്ട്- അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-election-results-2017-thoubal-gave-only-51-votes-to-irom-sharmila.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറോം ഷര്‍മിളക്ക് കിട്ടിയത് വെറും 51 വോട്ട്; 2019-ലും മത്സരിക്കും</title>
		<link>https://www.chandrikadaily.com/irom-sharmila-2.html</link>
					<comments>https://www.chandrikadaily.com/irom-sharmila-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Mar 2017 05:01:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[irom sharmila]]></category>
		<category><![CDATA[manipur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22373</guid>

					<description><![CDATA[ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമ(അഫ്‌സ്പ)ത്തിനെതിരായ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ ഇറോം ഷര്‍മിള ചാനുവില്‍ തെരഞ്ഞെടുപ്പില്‍ അതിദയനീയ തോല്‍വി. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഒക്രോം ഇബോബി സിങിനെതിരെ മത്സരിച്ച ഇറോം ഷര്‍മിളക്ക് വെറും 51 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. മണിപ്പൂരില്‍ തുടര്‍ച്ചയായി നാലാം തവണയും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സൂചനകള്‍. പതിറ്റാണ്ടിലധികം നീണ്ട തന്റെ നിരാഹാര സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ഷര്‍മിള പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് (പ്രജ) എന്ന പാര്‍ട്ടിയുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേരത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇംഫാല്&#x200d;: മണിപ്പൂരില്&#x200d; സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമ(അഫ്‌സ്പ)ത്തിനെതിരായ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ ഇറോം ഷര്&#x200d;മിള ചാനുവില്&#x200d; തെരഞ്ഞെടുപ്പില്&#x200d; അതിദയനീയ തോല്&#x200d;വി. കോണ്&#x200d;ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഒക്രോം ഇബോബി സിങിനെതിരെ മത്സരിച്ച ഇറോം ഷര്&#x200d;മിളക്ക് വെറും 51 വോട്ടാണ് നേടാന്&#x200d; കഴിഞ്ഞത്. മണിപ്പൂരില്&#x200d; തുടര്&#x200d;ച്ചയായി നാലാം തവണയും കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സൂചനകള്&#x200d;.</p>
<p>പതിറ്റാണ്ടിലധികം നീണ്ട തന്റെ നിരാഹാര സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ഷര്&#x200d;മിള പീപ്പിള്&#x200d;സ് റിസര്&#x200d;ജന്&#x200d;സ് ആന്റ് ജസ്റ്റിസ് അലയന്&#x200d;സ് (പ്രജ) എന്ന പാര്&#x200d;ട്ടിയുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേരത്തെ ബി.ജെ.പിയില്&#x200d; നിന്ന് ക്ഷണമുണ്ടായിരുന്നെങ്കിലും അത് നിരസിച്ചാണ് അവര്&#x200d; സ്വന്തമായി മത്സരിക്കാന്&#x200d; തീരുമാനിച്ചത്. ഇറോം ഷര്&#x200d;മിളയുടെ പ്രജാ പാര്&#x200d;ട്ടിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ല.</p>
<p>ഈ തെരഞ്ഞെടുപ്പിലെ ഫലം എന്തായാലും താന്&#x200d; അത് കാര്യമാക്കില്ലെന്നും 2019-ലെ പൊതുതെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുമെന്നും എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d; പുറത്തു വന്നതിനെ തുടര്&#x200d;ന്ന ഇറോം ഷര്&#x200d;മിള പറഞ്ഞിരുന്നു.</p>
<p>സംസ്ഥാനത്ത് പണവും മസില്&#x200d;പവറുമാണ് വിജയിച്ചതെന്ന് ഇറോം ഫലം പുറത്തുവന്നപ്പോള്&#x200d; പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം തന്നെ തളര്&#x200d;ത്തുകയില്ല. തന്റെ ലക്ഷ്യം പൂര്&#x200d;ത്തിയാകുന്നതുവരെ പോരാടും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; സ്ഥിതി മാറിമറിയുമെന്നും ഇറോം പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/irom-sharmila-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറോം ഷര്‍മിളയുടെ പ്രജാപാര്‍ട്ടി പ്രകടനപത്രിക ഇറക്കി; &#8216;പോരാട്ടം പ്രത്യേക സൈനിക അധികാരത്തിനെതിരെ&#8217;</title>
		<link>https://www.chandrikadaily.com/irom-sharmila.html</link>
					<comments>https://www.chandrikadaily.com/irom-sharmila.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Feb 2017 09:24:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[irom sharmila]]></category>
		<category><![CDATA[manipur election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21023</guid>

					<description><![CDATA[ഇംഫാല്‍: മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയുടെ പ്രജാ (പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ്) പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. മണിപ്പൂരിലെ പ്രത്യേക സൈനികാധികാരം (അഫ്‌സ്പ) പിന്‍വലിക്കുന്നതിനാവാശ്യമായ പോരാട്ടം നടത്തുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. അഫ്‌സ്പ നിയമത്തിനെതിരെ 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് മണിപ്പൂരിന്റെ ഉരുക്കുവനിത പ്രജാ പാര്‍ട്ടി രൂപീകരിച്ചത്. വനിതാ സംവരണം, അഴിമതി തടയാന്‍ ലോകായുക്ത തുടങ്ങിയവയാണ് പ്രജാ പാര്‍ട്ടിയുടെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍. &#8216;അഫ്‌സ്പക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. സൈന്യത്തിന് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇംഫാല്&#x200d;: മനുഷ്യാവകാശ പ്രവര്&#x200d;ത്തക ഇറോം ഷര്&#x200d;മിളയുടെ പ്രജാ (പീപ്പിള്&#x200d;സ് റീസര്&#x200d;ജന്&#x200d;സ് ആന്റ് ജസ്റ്റിസ് അലയന്&#x200d;സ്) പാര്&#x200d;ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. മണിപ്പൂരിലെ പ്രത്യേക സൈനികാധികാരം (അഫ്‌സ്പ) പിന്&#x200d;വലിക്കുന്നതിനാവാശ്യമായ പോരാട്ടം നടത്തുമെന്നാണ് പ്രകടന പത്രികയില്&#x200d; പറയുന്നത്. അഫ്‌സ്പ നിയമത്തിനെതിരെ 16 വര്&#x200d;ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് കഴിഞ്ഞ വര്&#x200d;ഷമാണ് മണിപ്പൂരിന്റെ ഉരുക്കുവനിത പ്രജാ പാര്&#x200d;ട്ടി രൂപീകരിച്ചത്. വനിതാ സംവരണം, അഴിമതി തടയാന്&#x200d; ലോകായുക്ത തുടങ്ങിയവയാണ് പ്രജാ പാര്&#x200d;ട്ടിയുടെ മറ്റ് പ്രധാന വാഗ്ദാനങ്ങള്&#x200d;. &#8216;അഫ്‌സ്പക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. സൈന്യത്തിന് പ്രത്യേക അധികാരം നല്&#x200d;കുന്ന നിയമം റദ്ദാക്കി മണിപ്പൂരില്&#x200d; ജനാധിപത്യം പുനഃസ്ഥാപിക്കണം. സംസ്ഥാനത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അഴിമതി. അതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. ഇതിന് ലോകായുക്ത കൊണ്ടുവരണമെന്നതും പാര്&#x200d;ട്ടിയുടെ വാഗ്ദാനമാണ്&#8217;- പ്രജാ പാര്&#x200d;ട്ടി കണ്&#x200d;വീനര്&#x200d; എറന്&#x200d;ഡ്രോം ലീച്ചോന്&#x200d;ബാം പ്രതികരിച്ചു. മാര്&#x200d;ച്ച് നാലിനും എട്ടിനുമായി രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്&#x200d; ഭരണം പിടിക്കാന്&#x200d; കഴിഞ്ഞില്ലെങ്കിലും 2022ലെ നിയസമഭാ തെരഞ്ഞെടുപ്പില്&#x200d; പ്രജാപാര്&#x200d;ട്ടിക്ക് ഇത് ഗുണം ചെയ്യുമെന്ന് കണ്&#x200d;വീനര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/irom-sharmila.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ 36 കോടി വാഗ്ദാനം നല്‍കിയെന്ന് ശര്‍മ്മിള</title>
		<link>https://www.chandrikadaily.com/irom-sharmila-accused-bjp-offerd-money.html</link>
					<comments>https://www.chandrikadaily.com/irom-sharmila-accused-bjp-offerd-money.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Feb 2017 04:02:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[irom sharmila]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20025</guid>

					<description><![CDATA[ഇംഫാല്‍: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള രംഗത്ത്. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പേറുന്ന മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ 36 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണമാണ് ശര്‍മ്മിള ഉന്നയിച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശര്‍മ്മിളയുടെ ആരോപണം. എന്നാല്‍ പണത്തിന് മുന്നില്‍ തന്റെ ആദര്‍ശങ്ങള്‍ അടിയറവ് വെക്കില്ലെന്ന് ശര്‍മ്മിള പറഞ്ഞു. നിരാഹാരം അവസാനിപ്പിച്ച് തെരഞ്ഞടുപ്പ് ഗോദയിലിറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബി.ജെ.പി നേതാവ് പണം വാഗ്ദാനം ചെയ്തു രംഗത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇംഫാല്&#x200d;: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്&#x200d;മ്മിള രംഗത്ത്. തെരഞ്ഞെടുപ്പില്&#x200d; ഭരണവിരുദ്ധ വികാരം പേറുന്ന മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ ബി.ജെ.പി ടിക്കറ്റില്&#x200d; മത്സരിക്കാന്&#x200d; 36 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണമാണ് ശര്&#x200d;മ്മിള ഉന്നയിച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തിലാണ് ശര്&#x200d;മ്മിളയുടെ ആരോപണം. എന്നാല്&#x200d; പണത്തിന് മുന്നില്&#x200d; തന്റെ ആദര്&#x200d;ശങ്ങള്&#x200d; അടിയറവ് വെക്കില്ലെന്ന് ശര്&#x200d;മ്മിള പറഞ്ഞു.</p>
<p>നിരാഹാരം അവസാനിപ്പിച്ച് തെരഞ്ഞടുപ്പ് ഗോദയിലിറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബി.ജെ.പി നേതാവ് പണം വാഗ്ദാനം ചെയ്തു രംഗത്ത് എത്തിയത്. ദേശീയ അദ്ധ്യക്ഷന്&#x200d; അമിത് ഷായുമായി ഇക്കാര്യം ചര്&#x200d;ച്ച ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞൂവെന്ന്‌ ശര്&#x200d;മ്മിള വ്യക്തമാക്കി.തെരഞ്ഞെടുപ്പില്&#x200d; ഇബോബി സിങ്ങിനെതിരെ ശര്&#x200d;മ്മിള മത്സരിക്കുന്നുണ്ടെങ്കിലും പുതുതായി രൂപീകരിച്ച പ്രജ പാര്&#x200d;ട്ടിയുടെ ബാനറിലാണ്‌. അതേസമയം ശര്&#x200d;മ്മിളയുടെ ആരോപണങ്ങള്&#x200d; തള്ളി ബി.ജെ.പി ജനറല്&#x200d; സെക്രട്ടറി രാം മാധവ് രംഗത്ത് എത്തി.</p>
<p>ഞങ്ങള്&#x200d; അവരെ സമീപിച്ചിട്ടില്ല, ശര്&#x200d;മ്മിള നുണ പറയുകയാണെന്ന് രാം മാധവ് പറഞ്ഞു. തൗബാല്&#x200d;, ഖുരായ് എന്നീ രണ്ട് മണ്ഡലങ്ങളില്&#x200d; നിന്ന് ശര്&#x200d;മ്മിള ജനവിധി തേടുന്നുണ്ട്. ഇതില്&#x200d; ഖുരായ് ശര്&#x200d;മ്മിളയുടെ സ്വന്തം മണ്ഡലമാണെങ്കില്&#x200d; തൗബാല്&#x200d; ഇബോബി സിങ്ങിന്റെ മണ്ഡലമാണ്. 60 അംഗ അസംബ്ലിയിലേക്ക് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. മാര്&#x200d;ച്ച് പതിനൊന്നിനാണ് ഫലപ്രഖ്യാപനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/irom-sharmila-accused-bjp-offerd-money.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
