<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>IS Recruitment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/is-recruitment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 19 Sep 2024 11:19:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>IS Recruitment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഐ.എസ് റിക്രൂട്ട്‌മെന്റ്; ജയരാജന്റെ പ്രസ്താവന ആസൂത്രിതം, ഭൂരിപക്ഷ വര്&#x200d;ഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമം: എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/is-recruitment-jayarajans-statement-planned-attempt-to-appease-majority-communalism-nk-premachandran-mp.html</link>
					<comments>https://www.chandrikadaily.com/is-recruitment-jayarajans-statement-planned-attempt-to-appease-majority-communalism-nk-premachandran-mp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 11:19:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IS Recruitment]]></category>
		<category><![CDATA[news]]></category>
		<category><![CDATA[NK Premachandran]]></category>
		<category><![CDATA[PJAYARAJAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309973</guid>

					<description><![CDATA[ഐ.എസ് റിക്രൂട്ട്‌മെന്റ് കേരളത്തിൽ നടക്കുന്നുണ്ടെങ്കിൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ് ഉത്തരം പറയേണ്ടത്.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെടുക്കാൻ സി.പി.എം ബോധപൂർവ്വമായി ശ്രമിക്കുകയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കുമൊപ്പം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയത്തിലേക്കാണ് ഇപ്പോൾ സി.പി.എം പോകുന്നത്. പ്രസക്തമല്ലാത്ത ഒരു വിഷയത്തെ സംബന്ധിച്ചാണ് പി. ജയരാജൻ പ്രതികരിച്ചത്. കേരളത്തിൽ ഒരു ചർച്ചയിലും ഇല്ലാത്ത വിഷയമാണ് ഐ.എസ്. കേരളത്തിൽനിന്ന് ഐ.എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ലക്ഷ്യം സി.പി.എം വ്യക്തമാക്കണം. ഐ.എസ് റിക്രൂട്ട്‌മെന്റ് കേരളത്തിൽ നടക്കുന്നുണ്ടെങ്കിൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ് ഉത്തരം പറയേണ്ടത്.</p>
<p>തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷ വർഗ്ഗീയതയെ സുഖിപ്പിക്കുന്ന പ്രതികരണങ്ങളാണ് സി.പി.എം നടത്തുന്നത്. ഇത് ബോധപൂർവ്വമാണ്. മതേതര രാഷ്ട്രീയ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന മുസ്ലിംലീഗും ആർ.എസ്.പിയും യു.ഡി.എഫ് ഒന്നടങ്കവും ഈ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. തരാതരം ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന സി.പി.എം നിലപാടിന്റെ ഭാഗമാണ് ജയരാജന്റെ പ്രസ്താവന.- അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/is-recruitment-jayarajans-statement-planned-attempt-to-appease-majority-communalism-nk-premachandran-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയരാജന്റെ പ്രസ്താവന ദുരുദ്ദ്യേശത്തോടെ; സിപിഎമ്മിന്റെ കുടില തന്ത്രം ജനങ്ങള്&#x200d;ക്ക് മനസ്സിലാകും: മുസ്‌ലിംലീഗ്‌</title>
		<link>https://www.chandrikadaily.com/jayarajans-statement-is-malicious-people-will-understand-cpms-shack-strategy-muslim-league.html</link>
					<comments>https://www.chandrikadaily.com/jayarajans-statement-is-malicious-people-will-understand-cpms-shack-strategy-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 09:06:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[IS Recruitment]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PJAYARAJAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309944</guid>

					<description><![CDATA[ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് പി. ജയരാജൻ നടത്തിയ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്നും സി.പി.എമ്മിന്റെ കുടില തന്ത്രം ജനങ്ങൾക്ക് മനസ്സിലാകുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് പി. ജയരാജൻ നടത്തിയ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്നും സി.പി.എമ്മിന്റെ കുടില തന്ത്രം ജനങ്ങൾക്ക് മനസ്സിലാകുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ. ആഗോള തലത്തിൽതന്നെ ഇല്ലാതാകുന്ന ഐ.എസ് എന്ന പ്രതിഭാസത്തെക്കുറിച്ച് ഇപ്പോൾ കേരളത്തിൽ ചർച്ച ചെയ്യുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ല. നഷ്ടപ്പെട്ട വോട്ട് കിട്ടാൻ വല്ല പിടിവള്ളിയും കിട്ടുമോ എന്ന് നോക്കിയതിന്റെ അടിസ്ഥാനത്തിലാണ് ജയരാജന്റെ പ്രസ്താവന. ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയിൽ നിർത്തുന്നത് ഒരു ജനാധിപത്യ പാർട്ടിക്ക് ചേർന്ന നിലപാടല്ല- സാദിഖലി തങ്ങൾ പറഞ്ഞു.</p>
<p>തീവ്രവാദ ശ്രമങ്ങളെ ഏത് കാലത്തും ശക്തമായി എതിർത്ത പാർട്ടിയാണ് മുസ്ലിംലീഗെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദ ശ്രമം വന്നിട്ടുണ്ടെങ്കിൽ ഞങ്ങൾ അതിനെ നഖശിഖാന്തം എതിർത്തിട്ടുണ്ട്. ഭൂരിപക്ഷ വോട്ടാണ് വേണ്ടതെങ്കിൽ അതനുസരിച്ച ക്യാമ്പയിൻ സി.പി.എം നടത്തും. സഭാ നേതാക്കൾ ഉൾപ്പെടെ എല്ലാവരുമായും നല്ല ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുസ്ലിംലീഗ് എതിർപ്പ് രേഖപ്പെടുത്തിയതാണെന്നും ഒരു ചർച്ചയും കൂടാതെ പെട്ടെന്ന് റിപ്പോർട്ട് നൽകിയത് പ്രഹസനമാണെന്നും നേതാക്കൾ പറഞ്ഞു. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന വ്യക്തമായ ഈ രാഷ്ട്രീയ അജണ്ടയെ എതിർത്ത് തോൽപിക്കണമെന്നും നേതാക്കൾ വ്യക്തമാക്കി. ബി.ജെ.പിക്ക് ഇത് നടപ്പാക്കാൻ സാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോ കമ്മിഷനിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും മുസ്ലിംലീഗ് പ്രതിനിധികൾ ഇക്കാര്യത്തിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പറയേണ്ട എല്ലാ ബോഡികളിലും ഇക്കാര്യം മുസ്ലിംലീഗ് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayarajans-statement-is-malicious-people-will-understand-cpms-shack-strategy-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.എസ് റിക്രൂട്ട്‌മെന്റ്: യാസ്മിന് ഏഴ് വര്&#x200d;ഷം കഠിന തടവും പിഴയും</title>
		<link>https://www.chandrikadaily.com/is-recruitment-case-yasmin-punished-for-7-years.html</link>
					<comments>https://www.chandrikadaily.com/is-recruitment-case-yasmin-punished-for-7-years.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 24 Mar 2018 18:13:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[IS Recruitment]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76680</guid>

					<description><![CDATA[കൊച്ചി: ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസില്&#x200d; ബീഹാര്&#x200d; സ്വദേശിനി യാസ്മിന്&#x200d; അഹമ്മദിന് ഏഴ് വര്&#x200d;ഷം കഠിന തടവും പിഴയും ശിക്ഷ. കൊച്ചിയിലെ എന്&#x200d;.ഐ.എ പ്രത്യേക കോടതി ജഡ്ജി എസ് സന്തോഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. കാസര്&#x200d;ഗോഡ് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്താനിലേക്ക് കടത്തിയെന്നാണ് പ്രോസിക്യുഷന്&#x200d; കേസ്. ഗൂഢാലോചന കുറ്റത്തിനു മൂന്നു വര്&#x200d;ഷത്തെ കഠിന തടവും ഇന്ത്യാഗവണ്&#x200d;മെന്റുമായി സഖ്യത്തിലിരിക്കുന്ന ഏഷ്യന്&#x200d; രാജ്യത്തിനെതിരെ യുദ്ധത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിനു ഏഴു വര്&#x200d;ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴസംഖ്യ അടച്ചില്ലെങ്കില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസില്&#x200d; ബീഹാര്&#x200d; സ്വദേശിനി യാസ്മിന്&#x200d; അഹമ്മദിന് ഏഴ് വര്&#x200d;ഷം കഠിന തടവും പിഴയും ശിക്ഷ. കൊച്ചിയിലെ എന്&#x200d;.ഐ.എ പ്രത്യേക കോടതി ജഡ്ജി എസ് സന്തോഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. കാസര്&#x200d;ഗോഡ് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്താനിലേക്ക് കടത്തിയെന്നാണ് പ്രോസിക്യുഷന്&#x200d; കേസ്.<br />
ഗൂഢാലോചന കുറ്റത്തിനു മൂന്നു വര്&#x200d;ഷത്തെ കഠിന തടവും ഇന്ത്യാഗവണ്&#x200d;മെന്റുമായി സഖ്യത്തിലിരിക്കുന്ന ഏഷ്യന്&#x200d; രാജ്യത്തിനെതിരെ യുദ്ധത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിനു ഏഴു വര്&#x200d;ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴസംഖ്യ അടച്ചില്ലെങ്കില്&#x200d; മൂന്നു മാസത്തെ അധിക തടവുകൂടി അനുഭവിക്കണം. യു.എ.പി.എ നിയമത്തിലെ 38,39,40 വകുപ്പുകള്&#x200d;ക്ക് ഏഴു വര്&#x200d;ഷം വീതം കഠിനതടവും അനുഭവിക്കണം. വിചാരണതടവിന്റെ കാലായളവില്&#x200d; ഇളവ് അനുവദിച്ചിട്ടുണ്ട്.<br />
2016 ആഗസ്ത് ഒന്നിനു ഡല്&#x200d;ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്&#x200d; വച്ച് യാസ്മിനെ മകനോടൊപ്പം പൊലീസ് പിടികൂടുകയായിരുന്നു. 2016 ജൂലൈ 10നു കാസര്&#x200d;ഗോഡ് സ്വദേശി ടി പി അബ്ദുല്ല തന്റെ മകനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ചന്ദേര പൊലീസിനു നല്&#x200d;കിയ പരാതിയിലാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. അബ്ദുല്ലയുടെ മകനാണ് കേസിലെ ഒന്നാം പ്രതി അബ്ദുല്&#x200d; റാഷിദ്. റാഷിദിനെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് കാസര്&#x200d;ഗോഡു നിന്നും 15 യുവാക്കളെ അഫ്ഗാനിലേക്ക് കടത്തിയതായി അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടത്. കേരളത്തില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത ഐ.എസ് കേസുകളില്&#x200d; ആദ്യത്തെ കേസാണിത്. പ്രോസിക്യൂഷന്&#x200d; 52 സാക്ഷികളെയും 124 രേഖകളും 30 തൊണ്ടി മുതലുകളും തെളിവായി ഹാജരാക്കി. അതേസമയം താന്&#x200d; നിരപരാധിയാണെന്നും ഇന്ത്യാക്കാരിയാണെന്നും ഐ.എസിന്റെ ഭാഗമല്ലെന്നും കോടതിക്കു പുറത്ത് യാസ്മിന്&#x200d; മാധ്യമങ്ങളോട് വ്യക്തമാക്കി. രാജ്യത്തോട് ബഹുമാനമുണ്ടെന്നും ഇന്ത്യന്&#x200d; ഭരണഘടനയില്&#x200d; വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നും യാസ്മിന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/is-recruitment-case-yasmin-punished-for-7-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
