<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>isenumerationform &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/isenumerationform/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 24 Dec 2025 05:28:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>isenumerationform &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എസ്.ഐ.ആര്‍ കാണാതെ പോയവര്‍</title>
		<link>https://www.chandrikadaily.com/those-who-missed-the-sir.html</link>
					<comments>https://www.chandrikadaily.com/those-who-missed-the-sir.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Wed, 24 Dec 2025 05:28:11 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[centralgovernment]]></category>
		<category><![CDATA[isenumerationform]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370385</guid>

					<description><![CDATA[സംസ്ഥാനത്ത് എസ്.ഐ.ആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24.08 ലക്ഷം പേര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് എസ്.ഐ.ആര്&#x200d; കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്&#x200d; 24.08 ലക്ഷം പേര്&#x200d; വോട്ടര്&#x200d;പട്ടികയില്&#x200d; നിന്ന് പുറത്തായിരിക്കുകയാണ്. 2,78,50856 വോട്ടര്&#x200d;മാരില്&#x200d; നിന്ന് 2,5442352 എന്യൂമറേഷന്&#x200d; ഫോമാണ് തിരികെ ലഭിച്ചത്. അതായത് 91.35% പൂരിപ്പിച്ച് ലഭിച്ചപ്പോള്&#x200d; 8.65% അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. കണ്ടെത്താന്&#x200d; സാധിക്കാത്തവര്&#x200d;, താമസം മാറിയവര്&#x200d;, മരിച്ചവര്&#x200d; എന്നിങ്ങനെയുള്ള ഗണത്തില്&#x200d; ഉള്&#x200d;പ്പെട്ടാണ് ഇത്രയും പേര്&#x200d; പുറത്തായിരിക്കുന്നത്.</p>
<p>പുറത്താക്കപ്പെട്ടവരില്&#x200d; ഏറ്റവുംകൂടുതല്&#x200d; പേര്&#x200d; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിലാണെന്ന കണക്കുകള്&#x200d; സൂചിപ്പിക്കുന്നത് എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കേരളം ഉയര്&#x200d;ത്തിയ ആശങ്കകള്&#x200d; സ്ഥാനത്തുതന്നെയാണ് എന്നതാണ്. വട്ടിയൂര്&#x200d;ക്കാവ് (49740), കഴക്കൂട്ടം (39519), പാലക്കാട് (29339) എന്നീ മണ്ഡലങ്ങളാണ് പുറത്താക്കപ്പെട്ട വരുടെ എണ്ണത്തില്&#x200d; ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്&#x200d;.</p>
<p>എസ്.ഐ.ആര്&#x200d; നടപടികള്&#x200d; സുതാര്യമായല്ല നടപ്പാക്കുന്നതെന്ന ആക്ഷേപം കമ്മീഷന്&#x200d; വിളിച്ചു ചേര്&#x200d;ത്ത മുഴുവന്&#x200d; സര്&#x200d;വകക്ഷി യോഗങ്ങളിലും ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്&#x200d;ട്ടികളും ഒരേ സ്വരത്തില്&#x200d; ഉന്നയിച്ചതാണ്. ഇരട്ടിപ്പുകള്&#x200d; നീക്കിയതിനു പുറമെ വോട്ടുചെയ്യാന്&#x200d; യോഗ്യതയുള്ളവരെയും പുറത്താക്കിയെന്ന ആക്ഷേപം വ്യാപകമാണ്. എല്ലാവരിലേക്കും ഫോം എത്തിക്കുന്നതില്&#x200d; ചിലയിടങ്ങളില്&#x200d; ഉദ്യോഗസ്ഥര്&#x200d; വീഴ്ച്ച വരുത്തിയെന്നും ഇത് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി മനപൂര്&#x200d;വം സംഭവിച്ചതാണെന്നുമുള്ള ആരോപണവും നിലനില്&#x200d;ക്കുന്നുണ്ട്.</p>
<p>എന്യൂമറേഷന്&#x200d; ഫോം വിതരണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് ഒഴിവാക്കപ്പെട്ടവരുടെ വിവരം കമ്മീഷന്&#x200d; പുറത്തുവിട്ടത്. കൃത്യമായ വിവരം നേരത്തെ ലഭ്യമാക്കിയിരുന്നെങ്കില്&#x200d; കൂടുതല്&#x200d; പേരെ പട്ടികയില്&#x200d; നിലനിര്&#x200d;ത്താന്&#x200d; കഴിയുമായിരുന്നുവെങ്കിലും കമ്മീഷന്&#x200d; അതിനും തയാറായിരുന്നില്ല. ജോലിക്കും വിദ്യാഭ്യാസത്തിനുമായി താല്&#x200d;ക്കാലികമായി മാറിനില്&#x200d;ക്കുന്നവരെ സ്ഥിരമായി മാറിനില്&#x200d;ക്കുന്നവരെന്നും ഫോം സ്വീകരിക്കാത്ത വരെന്നും മുദ്രകുത്തിയാണ് ഒഴിവാക്കിയിരിക്കുന്നത്.</p>
<p>2025 ലെ പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ട 2,78,50,855 പേര്&#x200d;ക്കും ഫോം നല്&#x200d;കിയെന്നും അവയൊക്കെ ഡിജിറ്റലൈസ് ചെയ്‌തെന്നുമുള്ള വിചിത്രമായ വാദമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നിരത്തുന്നത്. അങ്ങനെ എല്ലാവര്&#x200d;ക്കും ഫോം നല്&#x200d;കിയിട്ടുണ്ടെങ്കില്&#x200d; എങ്ങനെയാണ് അര്&#x200d;ഹതപ്പെട്ടവര്&#x200d; പുറത്താവുകയെന്ന ചോദ്യത്തിന് പക്ഷേ കമ്മീഷന് മറുപടി നല്&#x200d;കാന്&#x200d; സാധിക്കുന്നില്ല. ഫോം നിരസിച്ചുവെന്ന കാരണം പറഞ്ഞ് കുറേപേരെ ഒഴിവാക്കിയെങ്കിലും ഇവര്&#x200d;ക്കൊന്നും ഫോം തന്നെ നല്&#x200d;കിയിട്ടില്ലെന്നതാണ് വാസ്തവം.</p>
<p>ഫോം വീട്ടിലെത്തിച്ചുനല്&#x200d;കാനോ അവരെ കണ്ടുമുട്ടാനോ ഉള്ള ഒരു ശ്രമവും നടത്താതെ അവര്&#x200d; ഫോം നിരസിച്ചു വെന്ന് പറയുന്നത് വോട്ടുചോരിയുടെ മറ്റൊരു രൂപമായി മാത്രമേ കാണാന്&#x200d; കഴിയുകയുള്ളൂ. വോട്ടര്&#x200d;പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി, പട്ടികയില്&#x200d;നിന്ന് ഒഴിവാക്കേണ്ടവരെ കണ്ടെത്താന്&#x200d; ചേരേണ്ട ബൂത്ത്തല യോഗങ്ങള്&#x200d; സംസ്ഥാനത്തെ ഭൂരിഭാഗം ഇടങ്ങളിലും നടന്നില്ലെന്നാണ് റിപ്പോര്&#x200d;ട്ട്. 24 ലക്ഷം പേരെ വോട്ടര്&#x200d;പ്പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്യുന്നതിനുമുമ്പായി ബി.എല്&#x200d;.ഒമാരും രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ പ്രതിനിധികളും യോഗം ചേര്&#x200d;ന്ന് അന്തിമ വിലയിരുത്തല്&#x200d; നടത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമീഷന്റെ ഉറപ്പ്.</p>
<p>അംഗീകൃത പാര്&#x200d;ട്ടികളുടെ പ്രതിനിധികളെ രേഖാമൂലം ക്ഷണിച്ച് യോഗം വിളിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്&#x200d; അറിയിച്ചിരുന്നെങ്കിലും ഇത് നടപ്പായിരുന്നില്ല. വിവര ശേഖരണ ഘട്ടത്തില്&#x200d; ഫോം സമര്&#x200d;പ്പിക്കുന്ന എല്ലാവരെയും കരട് പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തുമെന്ന പ്രഖ്യാപനം നടന്നിരുന്നു വെങ്കിലും ഇതും പാളിയിരുന്നു. ഫോം കൃത്യമായി പൂരിപ്പിച്ച് നല്&#x200d;കിയവരെ പോലും കണ്ടെത്താന്&#x200d; കഴിയാത്തവരുടെ ലിസ്റ്റിലാണ് ഇടംപിടിച്ചിരിക്കുന്നത്. ബി.എല്&#x200d;.ഒ മാര്&#x200d; നല്&#x200d;കിയ നിര്&#x200d;ദ്ദേശ പ്രകാരം വിവരങ്ങള്&#x200d; ഡിജിറ്റലൈസ് ചെയ്യുകയും ഇതിന്റെ തെളിവായുള്ള ഫോമുകള്&#x200d; ജനങ്ങള്&#x200d; കൈപ്പറ്റുകയും ചെയ്തിരുന്നു.</p>
<p>എന്നിട്ടും ഇത്രയും പേര്&#x200d; എങ്ങനെ ഒഴിവാക്കപ്പെട്ടു എന്ന ചോദ്യത്തിന് കമ്മീഷന്&#x200d; ഉത്തരം നല്&#x200d;കേണ്ടതുണ്ട്. കൃത്യമായ പരിശീലനം ലഭിക്കാത്ത ബി.എല്&#x200d;.ഒ മാരുടെ നടപടികള്&#x200d; അപകടം വരുത്തുമെന്ന് രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; മുന്നറിയിപ്പു നല്&#x200d;കിയിരുന്നുവെങ്കിലും അതൊന്നും മുഖവിലക്കെടുക്കാന്&#x200d; കമ്മീഷന്&#x200d; തയാറായിരുന്നില്ല. വിവാദമായ വോട്ടര്&#x200d;പ്പട്ടിക തീവ്ര പുനഃപരിശോധനയിലൂടെ ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളില്&#x200d; നിന്നുമായി പുറന്തള്ളിയിരിക്കുന്നത് മൂന്നുകോടിയിലധികം വോട്ടര്&#x200d;മാരെയാണ്.</p>
<p>കരട് വോട്ടര്&#x200d; പട്ടിക പ്രസിദ്ധീകരിച്ച കേരളമുള്&#x200d;പ്പെടെ ആറ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കാണിത്. ഇതില്&#x200d; തമിഴ്നാട്ടിലാണ് കടും വെട്ട് നടന്നിട്ടുള്ളത്. ഒരു കോടിയോളം പേരെയാണ് സംസ്ഥാനത്ത് വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് വെട്ടിമാറ്റപ്പെട്ടിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്&#x200d; നിന്ന് 73.7 ലക്ഷംപേരെയാണ് പുറത്താക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളില്&#x200d; നിന്ന് അരക്കോടിയോളം പേര്&#x200d; പുറത്തായപ്പോള്&#x200d; ഗോവയില്&#x200d; നിന്ന പത്തു ലക്ഷം പേരും പുതുച്ചേരിയില്&#x200d; നിന്ന് ഒരു ലക്ഷംപേരും ലക്ഷദ്വീപില്&#x200d; നിന്ന് 1500 ലധികം പേരും പുറത്തായിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/those-who-missed-the-sir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
