<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ishrat jahan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ishrat-jahan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 17 Jul 2018 18:35:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ishrat jahan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വ്യാജ ഏറ്റുമുട്ടല്&#x200d; കേസ്:  ഇഷ്‌റതിന്റെ മാതാവ് ഹര്&#x200d;ജി നല്&#x200d;കി</title>
		<link>https://www.chandrikadaily.com/ishrat-jahans-mother-file-case-against-police.html</link>
					<comments>https://www.chandrikadaily.com/ishrat-jahans-mother-file-case-against-police.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 17 Jul 2018 18:35:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ishrat jahan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95006</guid>

					<description><![CDATA[അഹമ്മദാബാദ്: ഇഷ്‌റത് ജഹാന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വിടുതല്&#x200d; ഹര്&#x200d;ജി നല്&#x200d;കിയ രണ്ട് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ എതിര്&#x200d;ത്ത് ഇഷ്‌റത് ജഹാന്റെ മാതാവ് തടസ ഹര്&#x200d;ജി നല്&#x200d;കി. ഡി.ജി വന്&#x200d;സാര, എന്&#x200d;.കെ അമീന്&#x200d; എന്നിവരാണ് കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക സി. ബി. ഐ കോടതിയില്&#x200d; വിടുതല്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. ഇതിനെതിരെയാണ് ഇഷ്‌റതിന്റെ മാതാവ് ഷമീമ കൗസര്&#x200d; തടസ ഹര്&#x200d;ജി നല്&#x200d;കിയത്. ഇരുവര്&#x200d;ക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് ഹര്&#x200d;ജിയില്&#x200d; ഷമീമ കൗസര്&#x200d; പറയുന്നു. സി.ബി.ഐയുടേയും രണ്ട് പൊലീസുദ്യോഗസ്ഥരുടേയും വാദം കേട്ട കോടതി [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഇഷ്‌റത് ജഹാന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വിടുതല്&#x200d; ഹര്&#x200d;ജി നല്&#x200d;കിയ രണ്ട് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ എതിര്&#x200d;ത്ത് ഇഷ്‌റത് ജഹാന്റെ മാതാവ് തടസ ഹര്&#x200d;ജി നല്&#x200d;കി. ഡി.ജി വന്&#x200d;സാര, എന്&#x200d;.കെ അമീന്&#x200d; എന്നിവരാണ് കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക സി. ബി. ഐ കോടതിയില്&#x200d; വിടുതല്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്.<br />
ഇതിനെതിരെയാണ് ഇഷ്‌റതിന്റെ മാതാവ് ഷമീമ കൗസര്&#x200d; തടസ ഹര്&#x200d;ജി നല്&#x200d;കിയത്. ഇരുവര്&#x200d;ക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് ഹര്&#x200d;ജിയില്&#x200d; ഷമീമ കൗസര്&#x200d; പറയുന്നു. സി.ബി.ഐയുടേയും രണ്ട് പൊലീസുദ്യോഗസ്ഥരുടേയും വാദം കേട്ട കോടതി കൗസറിന്റെ തടസ ഹര്&#x200d;ജിയില്&#x200d; വാദം കേട്ട ശേഷം മാത്രമേ വിധി പ്രസ്താവം നടത്തൂവെന്ന് അറിയിച്ചു.<br />
ഇഷ്‌റത് ജഹാന്&#x200d; അടക്കമുള്ളവരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സമയത്ത് ഡി.ജി വന്&#x200d;സാരയും എന്&#x200d;.കെ അമീനും സ്ഥലത്തുണ്ടായിരുന്നതായും തടസ ഹര്&#x200d;ജിയില്&#x200d; ഇഷ്‌റതിന്റെ മാതാവ് ആരോപിക്കുന്നു. തെളിവുകളുടെ അഭാവത്തില്&#x200d; മുന്&#x200d; ഡി.ജി.പി പി.പി പാണ്ഡേയെ കേസില്&#x200d; കുറ്റവിമുക്തനാക്കിയത് ചൂണ്ടിക്കാട്ടിയാണ് വന്&#x200d;സാര വിടുതല്&#x200d; ഹര്&#x200d;ജിയുമായി കോടതിയെ സമീപിച്ചത്.<br />
തനിക്കെതിരെ സി.ബി.ഐ നല്&#x200d;കിയിരിക്കുന്ന കുറ്റപത്രം കെട്ടിച്ചമച്ചതാണെന്നും പ്രോസിക്യൂട്ട് ചെയ്യാന്&#x200d; തക്ക തെളിവുകള്&#x200d; ഇല്ലെന്നും വന്&#x200d;സാര വിടുതല്&#x200d; ഹര്&#x200d;ജിയില്&#x200d; വ്യക്തമാക്കിയിരുന്നു.<br />
മുംബൈക്കു സമീപം മുംബ്ര സ്വദേശിനി 19കാരിയായ ഇഷ്‌റത് ജഹാന്&#x200d;, ജാവേദ് ഷെയ്ഖ് എന്ന പ്രാണേശ് പിള്ള, അംജദ് അലി അക്ബറലി റാണ, സീഷന്&#x200d; ജൊഹര്&#x200d; എന്നിവരെ 2004 ജൂണ്&#x200d; 15നാണ് അഹമ്മദാബാദിനു സമീപത്ത് വെച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്&#x200d; വന്ന തീവ്രവാദികളാണെന്നാരോപിച്ചാണ് എ.ടി.എസ് സംഘം ഇവരെ വെടിവെച്ചു കൊന്നത്.<br />
എന്നാല്&#x200d; പിന്നീട് ഗുജറാത്ത് ഹൈക്കോടതിയുടെ നിര്&#x200d;ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തി ല്&#x200d; ഏറ്റുമുട്ടല്&#x200d; വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്&#x200d;ന്ന് കേസന്വേഷണം സി.ബി.ഐക്കു കൈമാറുകയായിരുന്നു. 2013ല്&#x200d; സി.ബി.ഐ നല്&#x200d;കിയ ആദ്യ കുറ്റപത്രത്തില്&#x200d; ഡി.ജി വന്&#x200d;സാര അടക്കം ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്&#x200d;ത്തിരുന്നു.<br />
വന്&#x200d;സാര സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖ്, തുള്&#x200d;സി റാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലും കുറ്റാരോപിതനായിരുന്നു. കഴിഞ്ഞ വര്&#x200d;ഷം മുംബൈ കോടതി വന്&#x200d;സാരയെ കുറ്റവിമുക്തനാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ishrat-jahans-mother-file-case-against-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇഷ്രത്ത് ജഹാന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസ്: മോദിയേയും അമിത് ഷായേയും അറസ്റ്റ് ചെയ്യാന്&#x200d; സി.ബി.ഐ പദ്ധതിയിട്ടിരുന്നു: മുന്&#x200d; ഡി.ഐ.ഡി വന്&#x200d;സാര</title>
		<link>https://www.chandrikadaily.com/cbi-wanted-to-arrest-narendra-modi-in-ishrat-jahan-case-says-former-gujarat-police-dig-dg-vanzara.html</link>
					<comments>https://www.chandrikadaily.com/cbi-wanted-to-arrest-narendra-modi-in-ishrat-jahan-case-says-former-gujarat-police-dig-dg-vanzara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Jun 2018 11:07:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[fake encounter]]></category>
		<category><![CDATA[India]]></category>
		<category><![CDATA[ishrat jahan]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88921</guid>

					<description><![CDATA[അഹമ്മദാബാദ്: ഇഷ്രത്ത് ജഹാന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അറസ്റ്റ് ചെയ്യാന്&#x200d; സി.ബി.ഐ ഒരുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തല്&#x200d;. കേസിലെ പ്രധാന പ്രതിയായ മുന്&#x200d; ഡി.ഐ.ജി ഡി.ജി വന്&#x200d;സാര നല്&#x200d;കിയ വിടുതല്&#x200d; ഹര്&#x200d;ജിയിലാണ് മോദിയെയും ഷായെയും അറസ്റ്റ് ചെയ്യാന്&#x200d; സി.ബി.ഐ നീക്കം നടത്തിയ കാര്യം പ്രതിപാദിക്കുന്നത്. വ്യാജ ഏറ്റുമുട്ടല്&#x200d; നടത്തിയ സംഘത്തിന്റെ തലവനായ വന്&#x200d;സാര നിലവില്&#x200d; ജാമ്യത്തില്&#x200d; പുറത്താണ്. ഇദ്ദേഹത്തിന്റെ വിടുതല്&#x200d; ഹര്&#x200d;ജിയെ സി.ബി.ഐ എതിര്&#x200d;ത്തു. നരേന്ദ്ര മോദി ഗുജറാത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഇഷ്രത്ത് ജഹാന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അറസ്റ്റ് ചെയ്യാന്&#x200d; സി.ബി.ഐ ഒരുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തല്&#x200d;. കേസിലെ പ്രധാന പ്രതിയായ മുന്&#x200d; ഡി.ഐ.ജി ഡി.ജി വന്&#x200d;സാര നല്&#x200d;കിയ വിടുതല്&#x200d; ഹര്&#x200d;ജിയിലാണ് മോദിയെയും ഷായെയും അറസ്റ്റ് ചെയ്യാന്&#x200d; സി.ബി.ഐ നീക്കം നടത്തിയ കാര്യം പ്രതിപാദിക്കുന്നത്. വ്യാജ ഏറ്റുമുട്ടല്&#x200d; നടത്തിയ സംഘത്തിന്റെ തലവനായ വന്&#x200d;സാര നിലവില്&#x200d; ജാമ്യത്തില്&#x200d; പുറത്താണ്. ഇദ്ദേഹത്തിന്റെ വിടുതല്&#x200d; ഹര്&#x200d;ജിയെ സി.ബി.ഐ എതിര്&#x200d;ത്തു.</p>
<p>നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2004ലാണ് ഇസ്രത്ത് ജഹാന്&#x200d;, മലയാളിയായ ജാവേദ് ഷെയ്ഖ് എന്നിവരടക്കം നാലുപേരെ വന്&#x200d;സാരയുടെ നേതൃത്വത്തിലുള്ള പൊലീസ് ഏറ്റുമുട്ടലില്&#x200d; കൊലപ്പെടുന്നത്. മോദിയെ കൊലപ്പെടുത്താന്&#x200d; വന്ന ലഷ്‌കര്&#x200d; തീവ്രവാദികളാണെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്&#x200d; പിന്നീട് പ്രത്യേകാന്വേഷണ സംഘവും സി.ബി.ഐയും നടത്തിയ അന്വേഷണത്തില്&#x200d; &#8216;ഏറ്റുമുട്ടല്&#x200d;&#8217; വ്യാജമാണെന്ന് തെളിയുകയും വന്&#x200d;സാരയടക്കമുള്ള ഉദ്യോഗസ്ഥര്&#x200d; അറസ്റ്റിലാവുകയും ചെയ്തു.</p>
<p>മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അറിവോടെയായിരുന്നു കൊലപാതകം എന്ന് തുടക്കം മുതല്&#x200d;ക്കു തന്നെ ആരോപണമുയര്&#x200d;ന്നിരുന്നു. അന്വേഷണ സമയത്ത് ഇരുവരുടേയും പങ്ക് വ്യക്തമാക്കുന്ന കണ്ടെത്തലുകള്&#x200d; സി.ബി.ഐ തന്നെ മുന്നോട്ട് വെച്ചിരുന്നു. അഹമ്മദാബാദില്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; നടക്കുന്നതിന് പതിനാല് മണിക്കൂറുകള്&#x200d; മുമ്പ് ഗുജറാത്ത് പൊലീസിലെ എന്&#x200d;കൗണ്ടര്&#x200d; സ്‌പെഷലിസ്റ്റ് എന്നു പേരെടുത്ത വന്&#x200d;സാര മോദിയുമായും ഷായുമായും ബന്ധപ്പെട്ടുവെന്ന വിവരവും സി.ബി.ഐക്കു ലഭിച്ചിരുന്നു.</p>
<p>പത്തു വര്&#x200d;ഷത്തിനു ശേഷം 2014ലാണ് അമിത് ഷായ്ക്ക് ഇഷ്രത് ജഹാന്&#x200d; വ്യാജഏറ്റുമുട്ടല്&#x200d; കേസില്&#x200d; പങ്കില്ലെന്ന് കാട്ടി സി.ബി.ഐ കുറ്റപത്രം സമര്&#x200d;പ്പിച്ചത്. സി.ബി.ഐ കോടതിയില്&#x200d; സമര്&#x200d;പ്പിച്ച വന്&#x200d;സാരെയുടെ വിടുതല്&#x200d; ഹര്&#x200d;ജിയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മോദിയേയും അമിത് ഷായേയും അറസ്റ്റ് ചെയ്യാന്&#x200d; സിബിഐ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് നടന്നില്ല എന്നാണ് വന്&#x200d;സാരെയുടെ വെളിപ്പെടുത്തല്&#x200d;. മോദിയെ കേസന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്&#x200d; രഹസ്യമായി ചോദ്യം ചെയ്തിരുന്നതായി നേരത്തെ വന്&#x200d;സാര വെളിപ്പെടുത്തിയിരുന്നു.</p>
<p>അതേസമയം മോദിയെ ചോദ്യം ചെയ്തതിന്റെ രേഖകള്&#x200d; എവിടെയുമില്ലെന്നും ഇഷ്രത്ത് ജഹാന്&#x200d; കേസിലെ എല്ലാ രേഖകളും വ്യാജമാണെന്നതിന് തെളിവാണ് അതെന്നും വന്&#x200d;സാര ആരോപിച്ചിരുന്നു. ഇസ്രത്ത് ജഹാന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; ഗുജറാത്ത് പൊലീസിനൊപ്പം മഹാരാഷ്ട്ര, ജമ്മു കശ്മീര്&#x200d; പൊലീസിനും പങ്കുള്ളതായി സി.ബി.ഐ കണ്ടെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cbi-wanted-to-arrest-narendra-modi-in-ishrat-jahan-case-says-former-gujarat-police-dig-dg-vanzara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇഷ്‌റത് ജഹാന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; : ഗുജറാത്ത് മുന്&#x200d; ഡി.ജി.പി പി.പി പാണ്ഡെയെ സി.ബി.ഐ കോടതി വെറുതെവിട്ടു</title>
		<link>https://www.chandrikadaily.com/ishrat-jahan-case-cbi-court-discharges-former-gujarat-cop-pp-pandey.html</link>
					<comments>https://www.chandrikadaily.com/ishrat-jahan-case-cbi-court-discharges-former-gujarat-cop-pp-pandey.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Feb 2018 14:03:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[India]]></category>
		<category><![CDATA[ishrat jahan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71134</guid>

					<description><![CDATA[അഹമ്മദാബാദ്: ഇഷ്‌റത് ജഹാന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; ഗുജറാത്ത് മുന്&#x200d; ഡി.ജി.പി പി.പി പാണ്ഡെയെ അഹമ്മദാബാദിലെ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടു. പ്രതിപ്പട്ടികയില്&#x200d;നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി.പി പാണ്ഡെ സമര്&#x200d;പ്പിച്ച ഹര്&#x200d;ജി അംഗീകരിച്ചാണ് പ്രത്യേക കോടതി ജഡ്ജി ജെ.കെ പാണ്ഡെയുടെ ഉത്തരവ്. ഗുജറാത്ത് പൊലീസിലെയും രഹസ്യാന്വേഷണ വിഭാഗത്തിലേയും നിരവധി ഉദ്യോഗസ്ഥര്&#x200d; പ്രതികളായ കേസില്&#x200d; കുറ്റവിമുക്കനാക്കപ്പെടുന്ന ആദ്യത്തെ ഉന്നത ഉദ്യോഗസ്ഥനാണ് പാണ്ഡെ. 2004 ജൂണ്&#x200d; 15നാണ് അഹമ്മദാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് 19കാരി ഇഷ്‌റത് ജഹാന്&#x200d;, മലയാളിയായ സുഹൃത്ത് ജാവേദ് ഷെയ്ഖ് [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഇഷ്‌റത് ജഹാന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; ഗുജറാത്ത് മുന്&#x200d; ഡി.ജി.പി പി.പി പാണ്ഡെയെ അഹമ്മദാബാദിലെ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടു. പ്രതിപ്പട്ടികയില്&#x200d;നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി.പി പാണ്ഡെ സമര്&#x200d;പ്പിച്ച ഹര്&#x200d;ജി അംഗീകരിച്ചാണ് പ്രത്യേക കോടതി ജഡ്ജി ജെ.കെ പാണ്ഡെയുടെ ഉത്തരവ്. ഗുജറാത്ത് പൊലീസിലെയും രഹസ്യാന്വേഷണ വിഭാഗത്തിലേയും നിരവധി ഉദ്യോഗസ്ഥര്&#x200d; പ്രതികളായ കേസില്&#x200d; കുറ്റവിമുക്കനാക്കപ്പെടുന്ന ആദ്യത്തെ ഉന്നത ഉദ്യോഗസ്ഥനാണ് പാണ്ഡെ.</p>
<p>2004 ജൂണ്&#x200d; 15നാണ് അഹമ്മദാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് 19കാരി ഇഷ്‌റത് ജഹാന്&#x200d;, മലയാളിയായ സുഹൃത്ത് ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ളൈ, സീഷാന്&#x200d; ജോഹര്&#x200d;, അംജദ് റാണ എന്നിവരുടെ മൃതദേഹങ്ങള്&#x200d; വെടിയേറ്റു മരിച്ചു നിലയില്&#x200d; ഗുജറാത്ത് പൊലീസ് പ്രദര്&#x200d;ശിപ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനെത്തിയ ലഷ്‌കര്&#x200d; ഭീകരരെ ഏറ്റുമുട്ടലില്&#x200d; വധിച്ചുവെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ അവകാശവാദം. എന്നാല്&#x200d; വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പിന്നീട് സുപ്രീംകോടതി മേല്&#x200d;നോട്ടത്തില്&#x200d; നടന്ന അന്വേഷണത്തില്&#x200d; പുറത്തുവന്നു. തുടര്&#x200d;ന്ന് അന്വേഷണം സി.ബി.ഐക്ക് കൈമാറി. 2013ല്&#x200d; പി.പി പാണ്ഡെ, ഡി.ജി വന്&#x200d;സാര, ജി.എല്&#x200d; സിംഗാള്&#x200d; തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി സി.ബി.ഐ ആദ്യ കുറ്റപത്രം സമര്&#x200d;പ്പിച്ചു. ക്രിമിനല്&#x200d; ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്&#x200d;, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്&#x200d;ക്കെതിരെ ചുമത്തിയിരുന്നത്.</p>
<p>ഇഷറത് കേസില്&#x200d; തന്റെ പങ്ക് സ്ഥാപിക്കാന്&#x200d; തെളിവുകളൊന്നുമില്ലെന്ന പാണ്ഡെയുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ കോടതി അദ്ദേഹത്തെ പ്രതിപ്പട്ടികയില്&#x200d;നിന്ന് ഒഴിവാക്കിയത്. കേസിലെ സാക്ഷികള്&#x200d; ഓരോ അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്കും നല്&#x200d;കിയ മൊഴി വ്യത്യസ്തമാണെന്നും അതുകൊണ്ടുതന്നെ ഇവ വിശ്വാസത്തില്&#x200d; എടുക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.</p>
<p>1980 ബാച്ച് ഐ.പി.എസ് ഓഫീസറായ പി.പി പാണ്ഡെയെ ഇഷ്‌റത് കേസുമായി ബന്ധപ്പെട്ട് 2013 ജൂലൈയില്&#x200d; അറസ്റ്റു ചെയ്തിരുന്നു. 19 മാസം ജയിലില്&#x200d; കഴിഞ്ഞ അദ്ദേഹം 2015 ഫെബ്രുവരിയില്&#x200d; ജാമ്യത്തില്&#x200d; ഇറങ്ങി. തൊട്ടു പിന്നാലെ സര്&#x200d;വീസില്&#x200d; തിരികെ പ്രവേശിച്ച പാണ്ഡെയെ ഡി.ജി.പി റാങ്കിലേക്ക് ഉയര്&#x200d;ത്തി ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; കൂറു കാട്ടി. ഔദ്യോഗികമായി സര്&#x200d;വീസില്&#x200d;നിന്ന് വിരമിച്ച ശേഷവും സേവന കാലാവധി നീട്ടി നല്&#x200d;കി ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; അദ്ദേഹത്തെ സംരക്ഷിച്ചു. ഇതിനെതിരെ ഹൈക്കോടതി മുമ്പാകെ സ്വകാര്യ അന്യായം ഫയല്&#x200d; ചെയ്തതോടെയാണ് പാണ്ഡെയുടെ സര്&#x200d;വീസ് എക്‌സ്റ്റന്&#x200d;ഷന്&#x200d; ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; പിന്&#x200d;വലിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ishrat-jahan-case-cbi-court-discharges-former-gujarat-cop-pp-pandey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ  സുപ്രീംകോടതി നീക്കി</title>
		<link>https://www.chandrikadaily.com/re-induction-of-retired-cops-nk-amin-tarun-barot-resign-from-gujarat-police.html</link>
					<comments>https://www.chandrikadaily.com/re-induction-of-retired-cops-nk-amin-tarun-barot-resign-from-gujarat-police.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 Aug 2017 16:25:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[encounter serial]]></category>
		<category><![CDATA[fake encounter]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[ishrat jahan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40649</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കി. ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ എന്‍.കെ അമിന്‍, തരുണ്‍ ബരോട്ട് എന്നിവരെയാണ് സുപ്രീംകോടതി ഇടപെട്ട് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പൊലീസ് സര്‍വീസില്‍ നിന്ന് വിരമിച്ച ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ വീണ്ടും ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുകയായിരുന്നു. എന്‍.കെ അമിനെ മാഹിസാഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ടായും തരുണ്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്&#x200d; കേസുകളില്&#x200d; പ്രതികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സര്&#x200d;വീസില്&#x200d; നിന്ന് നീക്കി. ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ എന്&#x200d;.കെ അമിന്&#x200d;, തരുണ്&#x200d; ബരോട്ട് എന്നിവരെയാണ് സുപ്രീംകോടതി ഇടപെട്ട് ജോലിയില്&#x200d; നിന്ന് ഒഴിവാക്കിയത്.</p>
<p>ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്&#x200d;, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പൊലീസ് സര്&#x200d;വീസില്&#x200d; നിന്ന് വിരമിച്ച ഇവരെ കരാര്&#x200d; അടിസ്ഥാനത്തില്&#x200d; ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; വീണ്ടും ഉന്നത സ്ഥാനങ്ങളില്&#x200d; നിയമിക്കുകയായിരുന്നു. എന്&#x200d;.കെ അമിനെ മാഹിസാഗര്&#x200d; ജില്ലാ പൊലീസ് സൂപ്രണ്ടായും തരുണ്&#x200d; ബരോട്ടിനെ വഡോധര റെയില്&#x200d;വെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസായുമാണ് നിയമിച്ചത്. ഇതിനെതിരെ വിമരിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്&#x200d; രാഹുല്&#x200d; ശര്&#x200d;മയാണ് കോടതിയെ സമീപിച്ചത്. ശര്&#x200d;മയുടെ ഹര്&#x200d;ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.</p>
<p>അമിന്&#x200d; രണ്ട് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വിചാരണ നേരിടുന്ന ഉദ്യോഗസ്ഥനാണെന്നും എട്ട് വര്&#x200d;ഷത്തോളമുള്ള ജുഡീഷ്യല്&#x200d; കസ്റ്റഡി പൂര്&#x200d;ത്തിയായതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ പൊലീസ് സൂപ്രണ്ട് ആയി നിയമിച്ചതെന്നും ശര്&#x200d;മ ഹര്&#x200d;ജിയില്&#x200d; ചൂണ്ടിക്കാട്ടി. ഇതേതുടര്&#x200d;ന്ന് നിയമനത്തിന്റെ വിശദാംശങ്ങള്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; സുപ്രീംകോടതി ഗുജറാത്ത് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. സൊഹ്‌റാബുദ്ദീന്&#x200d;, ഇശ്‌റത് ജഹാന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വിചാരണ നേരിട്ട ഉദ്യോഗസ്ഥരാണ് അമിനും ബരോട്ടും. രണ്ട് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; കുറ്റാരോപിതനായ അമിന്&#x200d; എട്ടു വര്&#x200d;ഷം ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; റിമാന്റിലായിരുന്നു. സാദിഖ് ജമാല്&#x200d;, ഇശ്‌റത് ജഹാന്&#x200d; കൊലകേസുകളിലെ പ്രതിയായ തരുണ്&#x200d; ബരോട്ട് കൊലപാതകം, തട്ടിക്കൊണ്ടു പോകല്&#x200d; കേസുകളില്&#x200d; മൂന്നു വര്&#x200d;ഷം ജുഡീഷ്യല്&#x200d; കസ്റ്റഡിയിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുല്&#x200d; ശര്&#x200d;മ കോടതിയെ സമീപിച്ചത്. 2004 ജൂണ്&#x200d; 15നാണ് ഇശ്‌റത് ജഹാന്&#x200d;, മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് കുമാര്&#x200d; എന്നിവരും സീഷാന്&#x200d; ജോഹര്&#x200d;, അംജദ് അലി റാണ എന്നീ പാകിസ്താന്&#x200d;കാരും അഹമ്മദാബാദിനടുത്ത കോതാര്&#x200d;പുറിലുണ്ടായ വെടിവെപ്പില്&#x200d; കൊല്ലപ്പെട്ടത്. ആ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്&#x200d; പദ്ധതിയിട്ടു എന്ന് പറഞ്ഞാണ് പൊലീസ് ഇവരെ വെടിവെച്ചു കൊന്നത്. മുംബൈയില്&#x200d; നിന്നും തീവ്രവാദി സംഘം ഗാന്ധിനഗറിലേക്ക് വരുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജന്&#x200d;സ് റിപ്പോര്&#x200d;ട്ട് പ്രകാരം നടത്തിയതാണ് ഏറ്റുമുട്ടല്&#x200d; എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്&#x200d; കേന്ദ്ര രഹസ്യാന്വേഷണ ഏജന്&#x200d;സി അത്തരം ഒരു വിവരം നല്&#x200d;കിയിട്ടില്ലെന്നും വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഇശ്‌റത് ജഹാന്&#x200d; അടക്കമുള്ളവരെ പൊലീസ് കൊലപ്പെടുത്തിയതെന്നും പിന്നീട് അന്വേഷണത്തില്&#x200d; വ്യക്തമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/re-induction-of-retired-cops-nk-amin-tarun-barot-resign-from-gujarat-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
