<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ISI &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/isi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 21 May 2025 09:44:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ISI &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഐഎസ്‌ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന്‍ സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി&#8217;; ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ ഗുരുതര കണ്ടെത്തല്‍</title>
		<link>https://www.chandrikadaily.com/secret-chat-with-isi-agent-critical-information-of-operation-sindoor-was-handed-over-serious-finding-against-jyoti-malhotra.html</link>
					<comments>https://www.chandrikadaily.com/secret-chat-with-isi-agent-critical-information-of-operation-sindoor-was-handed-over-serious-finding-against-jyoti-malhotra.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 21 May 2025 09:44:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ISI]]></category>
		<category><![CDATA[operation sindoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341918</guid>

					<description><![CDATA[ഓപ്പറേഷന്‍ സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ ഗുരുതര കണ്ടെത്തല്‍.]]></description>
										<content:encoded><![CDATA[<p>ഓപ്പറേഷന്&#x200d; സിന്ദൂറിന്റെ നിര്&#x200d;ണ്ണായക വിവരങ്ങള്&#x200d; പാകിസ്താന് കൈമാറിയതായി യൂട്യൂബര്&#x200d; ജ്യോതി മല്&#x200d;ഹോത്രയ്‌ക്കെതിരെ ഗുരുതര കണ്ടെത്തല്&#x200d;. ബ്ലാക്ക് ഔട്ട് സംബന്ധിച്ച വിവരങ്ങള്&#x200d; ചോര്&#x200d;ത്തി നല്&#x200d;കിയതായും കണ്ടെത്തല്&#x200d;.</p>
<p>പാക് എംബസി ഉദ്യോഗസ്ഥന്&#x200d; ഡാനിഷുമായി ബന്ധം ഉണ്ടായിരുന്നതായും യുവതി ചോദ്യം ചെയ്യലില്&#x200d; സമ്മതിച്ചു. ജ്യോതിയുടെ 3 മൊബൈല്&#x200d; ഫോണുകളും ലാപ് ടോപ്പും ഫോറന്&#x200d;സിക് പരിശോധനക്ക് അയച്ചു. ഐഎസ്‌ഐ ഏജന്റ് അലി ഹസനുമായി ജ്യോതി വാട്‌സ് ആപ്പില്&#x200d; നടത്തിയ രഹസ്യ സംഭാഷണങ്ങള്&#x200d; കണ്ടെത്തി.</p>
<p>കൂടാതെ, യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ദുബായില്&#x200d; നിന്നും പണം വന്നതായും കണ്ടെത്തി. നാല് ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരുകയാണ്. പാകിസ്താന്&#x200d; ഇന്റലിജന്&#x200d;സ് വിഭാഗത്തിലെ മൂന്ന് പേരുമായി ബന്ധമുണ്ടെന്ന് ജ്യോതി സമ്മതിച്ചതായ വിവരവും പുറത്തുവരുന്നു. </p>
<p>തനിക്ക് ഖേദമില്ലെന്നും താന്&#x200d; തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും ചെയ്തത് ന്യായമാണെന്നാണ് താന്&#x200d; കരുതുന്നതെന്നും യുവതി ചോദ്യം ചെയ്യലിനിടയില്&#x200d; മൊഴിനല്&#x200d;കിയെന്ന് അന്വേഷസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. </p>
<p>സുരക്ഷാ ആശങ്കകള്&#x200d;ക്കിടയില്&#x200d; ചില പ്രദേശങ്ങളിലെ മൊബൈല്&#x200d;, ഇന്റര്&#x200d;നെറ്റ് സേവനങ്ങള്&#x200d; താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവച്ചിരുന്നു. ആ സമയങ്ങളിലും പാകിസ്താനിലെ ഇന്റലിജന്&#x200d;സ് വിഭാഗത്തിലെ മൂന്ന് പേരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; കണ്ടെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/secret-chat-with-isi-agent-critical-information-of-operation-sindoor-was-handed-over-serious-finding-against-jyoti-malhotra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാക് ചാര സംഘടനയ്ക്ക് രഹസ്യവിവരങ്ങള്&#x200d; ചോര്&#x200d;ത്തി ബിഇഎല്&#x200d; സീനിയര്&#x200d; എഞ്ചിനീയര്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/bel-senior-engineer-arrested-for-leaking-secret-information-to-pak-spy-agency.html</link>
					<comments>https://www.chandrikadaily.com/bel-senior-engineer-arrested-for-leaking-secret-information-to-pak-spy-agency.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 23 Mar 2025 07:14:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[BEL ENGINEER]]></category>
		<category><![CDATA[ISI]]></category>
		<category><![CDATA[PAKISTANSPY]]></category>
		<category><![CDATA[SPYING]]></category>
		<category><![CDATA[SPYING FOR PAKISTAN]]></category>
		<category><![CDATA[UP MAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335262</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ബിഇഎല്&#x200d; സീനിയര്&#x200d; എഞ്ചിനീയര്&#x200d; ദീപ്രാജ് ചന്ദ്രയെന്ന 36കാരനാണ് പിടിയിലായത്]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: പാക് ചാര സംഘടനയ്ക്ക് രഹസ്യവിവരങ്ങള്&#x200d; ചോര്&#x200d;ത്തിയ സംഭവത്തില്&#x200d; ഒരാള്&#x200d; പിടിയില്&#x200d;. ഉത്തര്&#x200d;പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ബിഇഎല്&#x200d; സീനിയര്&#x200d; എഞ്ചിനീയര്&#x200d; ദീപ്രാജ് ചന്ദ്രയെന്ന 36കാരനാണ് പിടിയിലായത്. ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ എഞ്ചിനീയര്&#x200d; ആണ് ഇയാള്&#x200d; റഡാര്&#x200d; സംവിധാനങ്ങളിലൂടെയുള്ള ആശയവിനിമയം ഉള്&#x200d;പ്പെടെയുള്ള വിവരങ്ങളാണ് പ്രതി കൈമാറിയത്.</p>
<p>ഇയാളെ സംസ്ഥാന രഹസ്യാന്വേഷണ, സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് വലയിലാക്കിയതെന്നും ഏറ്റവും രഹസ്യമായ വിവരങ്ങളാണ് ഇയാള്&#x200d; പാകിസ്താന്&#x200d; രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്ക്ക് പങ്കുവച്ചതെന്നും കര്&#x200d;ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ബെംഗളൂരുവില്&#x200d; നിര്&#x200d;മിക്കുന്ന ഉത്പ്പന്നങ്ങളെയും സുപ്രധാന തീരുമാനങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ഇയാള്&#x200d; കൈമാറി.</p>
<p>&#8216;രാജ്യദ്രോഹ പ്രവര്&#x200d;ത്തനത്തില്&#x200d; ഏര്&#x200d;പ്പെട്ട പ്രതിക്കെതിരെ സൈനിക ഇന്റലിജന്&#x200d;സ് കൂടുതല്&#x200d; നടപടികള്&#x200d; സ്വീകരിച്ചുവരികയാണ്. ഇതൊരു ഭയാനകമായ വിഷയമാണ്. രാജ്യം നിര്&#x200d;മിക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള നിരവധി സുപ്രധാന വിവരങ്ങളും തീരുമാനങ്ങളും ഇയാള്&#x200d; പാകിസ്താന്&#x200d; രഹസ്യാന്വേഷണ ഏജന്&#x200d;സിക്ക് കൈമാറിയിരുന്നു&#8217;- പരമേശ്വര പറഞ്ഞു.</p>
<p>ഓഫീസ് ലേഔട്ടുകളും മുതിര്&#x200d;ന്ന ഉദ്യോഗസ്ഥരുമായും പ്രൊഡക്ഷന്&#x200d; സിസ്റ്റവുമായും ബന്ധപ്പെട്ട നിര്&#x200d;ണായക വിവരങ്ങളും, ആശയവിനിമയ, റഡാര്&#x200d; സംവിധാനങ്ങള്&#x200d;, ഓപ്പറേറ്റിങ് ഫ്രേംവര്&#x200d;ക്കുകള്&#x200d;, സുരക്ഷാ പ്രോട്ടോക്കോളുകള്&#x200d; എന്നിവയും കൈമാറിയതായി ബന്ധപ്പെട്ട വൃത്തങ്ങള്&#x200d; പറഞ്ഞു. ബിഇഎല്&#x200d; ഗവേഷണ സംഘത്തിലാണ് പ്രതി ജോലി ചെയ്തിരുന്നത്.</p>
<p>ഇ-മെയില്&#x200d;, വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ എന്&#x200d;ക്രിപ്റ്റ് ചെയ്ത ആശയവിനിമയ മാര്&#x200d;ഗങ്ങള്&#x200d; ഉപയോഗിച്ചാണ് പ്രതി ചാര ഏജന്റുമായി ബന്ധം സ്ഥാപിച്ചത്. പാകിസ്താനിലെ സ്വീകര്&#x200d;ത്താവിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തില്&#x200d; കേന്ദ്ര രഹസ്യാന്വേഷണ ഏജന്&#x200d;സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രയുമായി ബന്ധപ്പെട്ടിരുന്ന രണ്ട് പ്രതികളെക്കൂടി ഉദ്യോഗസ്ഥര്&#x200d; തിരയുന്നുണ്ട്. ചോര്&#x200d;ച്ചയുടെ പൂര്&#x200d;ണ വ്യാപ്തി നിര്&#x200d;ണയിക്കാന്&#x200d; ഡിജിറ്റല്&#x200d; ഇടപാടുകളും ആശയവിനിമയങ്ങളും ഉദ്യോഗസ്ഥര്&#x200d; നിരീക്ഷിക്കുന്നുണ്ടെന്നും അന്വേഷണ വൃത്തങ്ങള്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bel-senior-engineer-arrested-for-leaking-secret-information-to-pak-spy-agency.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാക് ചാര സംഘടനയ്ക്ക് സൈനിക രഹസ്യവിവരങ്ങള്&#x200d; കൈമാറി; യുപിയില്&#x200d; കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/1pakistan-handed-over-military-intelligence-to-spy-agency-central-ordnance-factory-official-arrested-in-up.html</link>
					<comments>https://www.chandrikadaily.com/1pakistan-handed-over-military-intelligence-to-spy-agency-central-ordnance-factory-official-arrested-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 14 Mar 2025 12:50:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[India]]></category>
		<category><![CDATA[ISI]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333897</guid>

					<description><![CDATA[ആയുധ ഫാക്ടറിയില്&#x200d; ജോലി ചെയ്യുന്ന രവീന്ദ്രകുമാറും ആഗ്ര സ്വദേശിയായ ഇയാളുടെ സഹായിയുമാണ് അറസ്റ്റിലായത്]]></description>
										<content:encoded><![CDATA[<p>യുപിയില്&#x200d; പാക് ചാര സംഘടനയ്ക്ക് സൈനിക രഹസ്യവിവരങ്ങള്&#x200d; കൈമാറിയ സംഭവത്തില്&#x200d; കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്&#x200d; പിടിയില്&#x200d;. ഫിറോസാബാദിലെ ഹസ്രത്പൂര്&#x200d; ആസ്ഥാനമായുള്ള ആയുധ ഫാക്ടറിയില്&#x200d; ജോലി ചെയ്യുന്ന രവീന്ദ്രകുമാറും ആഗ്ര സ്വദേശിയായ ഇയാളുടെ സഹായിയുമാണ് അറസ്റ്റിലായത്. പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്കാണ് ഇവര്&#x200d; സൈനിക രഹസ്യവിവരങ്ങള്&#x200d; കൈമാറിയത്. ഉത്തര്&#x200d;പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇരുവരേയും പിടികൂടിയത്. പാകിസ്താന്&#x200d; ചാരവനിത ഒരുക്കിയ ഹണിട്രാപ്പില്&#x200d;പ്പെട്ട് രഹസ്യ സൈനിക വിവരങ്ങള്&#x200d; പങ്കിടുകയായിരുന്നു രവീന്ദ്രകുമാര്&#x200d;.</p>
<p>സ്‌ക്രീനിങ് കമ്മിറ്റിയില്&#x200d; നിന്നുള്ള രഹസ്യ കത്തുകള്&#x200d;, ദൈനംദിന പ്രൊഡക്ഷന്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d;, തീര്&#x200d;പ്പാക്കാത്ത അഭ്യര്&#x200d;ഥന പട്ടിക, ഡ്രോണുകള്&#x200d;, ഗഗന്&#x200d;യാന്&#x200d; പദ്ധതി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ള അങ്ങേയറ്റം രഹസ്യമായ വിവരങ്ങള്&#x200d; ഐഎസ്ഐയുമായി ബന്ധമുള്ള ഒരു സ്ത്രീയുമായി ഇയാള്&#x200d; പങ്കിട്ടതായി അന്വേഷണത്തില്&#x200d; കണ്ടെത്തി.</p>
<p>പരിശോധനയില്&#x200d; രവീന്ദ്രയുടെ മൊബൈലില്&#x200d;നിന്ന് പല നിര്&#x200d;ണായക വിവരങ്ങളും എടിഎസ് ഉദ്യോഗസ്ഥര്&#x200d; കണ്ടെത്തി. ഓര്&#x200d;ഡനന്&#x200d;സ് ഫാക്ടറിയിലെയും 51 ഗൂര്&#x200d;ഖ റൈഫിള്&#x200d;സ് റെജിമെന്റിലെയും മുതിര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d; നടത്തിയ ലോജിസ്റ്റിക്‌സ് ഡ്രോണ്&#x200d; പരീക്ഷണങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്&#x200d; ഉള്&#x200d;പ്പെടെ അതിലുണ്ടായിരുന്നു. ഇന്ത്യയുടെ പ്രതിരോധ പദ്ധതികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളടക്കം കൈമാറി പാകിസ്താനിലെ ഐഎസ്ഐ ഏജന്റുമാരുമായി ഇയാള്&#x200d; നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്&#x200d; പറയുന്നു.</p>
<p>കഴിഞ്ഞവര്&#x200d;ഷമാണ് നേഹ ശര്&#x200d;മയെന്ന പേരില്&#x200d; രവീന്ദ്രകുമാറുമായി ഫേസ്ബുക്കിലൂടെ ചാരസംഘടനയിലെ യുവതി പരിചയപ്പെട്ടത്. തുടര്&#x200d;ന്ന് പാകിസ്താന്&#x200d; രഹസ്യാന്വേഷണ ഏജന്&#x200d;സിയില്&#x200d; ജീവനക്കാരിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. എങ്കിലും രവീന്ദ്രയെ ഹണിട്രാപ്പില്&#x200d;പെടുത്താന്&#x200d; യുവതിക്ക് കഴിഞ്ഞു. ചന്ദന്&#x200d; സ്റ്റോര്&#x200d; കീപ്പര്&#x200d; 2 എന്ന പേരില്&#x200d; രവീന്ദ്ര യുവതിയുടെ നമ്പര്&#x200d; സേവ് ചെയ്തിരുന്നതായും യുവതിയുടെ വാഗ്ദാനങ്ങളില്&#x200d; പ്രേരിതനായി ഇയാള്&#x200d; വാട്ട്സ്ആപ്പ് വഴി രഹസ്യരേഖകള്&#x200d; അയച്ചുകൊടുത്തതായും ഉദ്യോഗസ്ഥര്&#x200d; പറയുന്നു.</p>
<p>രവീന്ദ്രയുടെ അറസ്റ്റിനു പിന്നാലെയാണ് ഇയാളുടെ സഹായിയേയും പിടികൂടിയത്. ഇയാളില്&#x200d; നിന്ന് കണ്ടെത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളും രഹസ്യരേഖകളും ഉള്&#x200d;പ്പെടെയുള്ള ഡിജിറ്റല്&#x200d; തെളിവുകള്&#x200d; അന്വേഷണത്തിന്റെ ഭാഗമായി എടിഎസ് വിശകലനം ചെയ്തുവരികയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1pakistan-handed-over-military-intelligence-to-spy-agency-central-ordnance-factory-official-arrested-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുണനിലവാരമുള്ള കമ്പനികളുടെ ഹെൽമറ്റ് ഉപയോഗിച്ചില്ലങ്കിൽ ഇനി പിഴ</title>
		<link>https://www.chandrikadaily.com/no-more-fines-for-not-using-helmets-from-quality-companies.html</link>
					<comments>https://www.chandrikadaily.com/no-more-fines-for-not-using-helmets-from-quality-companies.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 13 Aug 2024 08:53:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[helmet]]></category>
		<category><![CDATA[ISI]]></category>
		<category><![CDATA[kerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306122</guid>

					<description><![CDATA[റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള സുപ്രധാന നീക്കത്തിന്&#x200d;റെ ഭാഗമായി രാജ്യത്തുടനീളം നിലവാരമില്ലാത്ത ബൈക്ക് ഹെൽമെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ നീക്കവുമായിട്ടാണ് കേന്ദ്ര സർക്കാർ എത്തുന്നത് എന്നാണ് റിപ്പോര്&#x200d;ട്ടുകൾ. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ജില്ലാ കളക്ടർമാർക്കും മജിസ്‌ട്രേറ്റുമാർക്കും നിർദ്ദേശം നൽകി എന്നാണ് റിപ്പോര്&#x200d;ട്ടുകൾ. ഇത്തരക്കാരെ അവരുടെ വേരുകളിൽ നിന്ന് ഇല്ലാതാക്കിക്കൊണ്ട് ഹെൽമെറ്റിൻ്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് നീക്കം. ഐഎസ്ഐ മുദ്രയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഹെൽമെറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ [&#8230;]]]></description>
										<content:encoded><![CDATA[<p>റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള സുപ്രധാന നീക്കത്തിന്&#x200d;റെ ഭാഗമായി രാജ്യത്തുടനീളം നിലവാരമില്ലാത്ത ബൈക്ക് ഹെൽമെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ നീക്കവുമായിട്ടാണ് കേന്ദ്ര സർക്കാർ എത്തുന്നത് എന്നാണ് റിപ്പോര്&#x200d;ട്ടുകൾ. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ജില്ലാ കളക്ടർമാർക്കും മജിസ്‌ട്രേറ്റുമാർക്കും നിർദ്ദേശം നൽകി എന്നാണ് റിപ്പോര്&#x200d;ട്ടുകൾ.</p>
<p>ഇത്തരക്കാരെ അവരുടെ വേരുകളിൽ നിന്ന് ഇല്ലാതാക്കിക്കൊണ്ട് ഹെൽമെറ്റിൻ്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് നീക്കം. ഐഎസ്ഐ മുദ്രയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഹെൽമെറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ സീൽ ചെയ്യാനാണ് ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. റോഡപകട മരണങ്ങൾ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന അപകടകരമായ വർധനവിനൊപ്പം, നിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ മൂലമുണ്ടാകുന്ന മരണങ്ങളും പരിക്കുകളും കുറയ്ക്കാൻ ഈ നീക്കം ലക്ഷ്യമിടുന്നു. നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നേരത്തെ തന്നെ നിയമം നിലവിലുണ്ടെന്നും ഇത് വകവയ്ക്കാതെയാണ് ഇത്തരം ഹെൽമറ്റുകൾ നിർമ്മിച്ച് വിൽക്കുന്നതെന്നും അധികൃതർ പറയുന്നു.</p>
<p>ഐഎസ്ഐ അംഗീകൃതമല്ലാത്ത ഹെൽമെറ്റുകളുടെ വിൽപന തടയാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും റിപ്പോര്&#x200d;ട്ടുകൾ പറയുന്നു. ഐഎസ്ഐ രജിസ്‌ട്രേഷൻ ഇല്ലാതെ ഹെൽമറ്റ് വിൽപന നടത്തുന്നവരെ ലക്ഷ്യം വയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ മന്ത്രാലയം ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ ഇല്ലാതെ വിൽക്കുന്ന ഹെൽമെറ്റുകളാണ് റോഡപകടങ്ങളിലെ മരണങ്ങളുടെ പ്രധാന കാരണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-more-fines-for-not-using-helmets-from-quality-companies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദങ്ങളുടെ താളുകളുമായി  &#8216;ചാരവൃത്തിയുടെ ഇതിഹാസം&#8217;</title>
		<link>https://www.chandrikadaily.com/new-book-the-spy-chronicles-raw-isi-and-the-illusion-of-peace.html</link>
					<comments>https://www.chandrikadaily.com/new-book-the-spy-chronicles-raw-isi-and-the-illusion-of-peace.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 May 2018 18:05:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ISI]]></category>
		<category><![CDATA[New Book]]></category>
		<category><![CDATA[RAW]]></category>
		<category><![CDATA[SPY]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86557</guid>

					<description><![CDATA[വിവാദങ്ങളുടെ താളുകളുമായി &#8216;ചാരവൃത്തിയുടെ ഇതിഹാസം&#8217; ന്യൂഡല്&#x200d;ഹി: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധത്തിന്റെ ഉള്ളുകള്ളികളും രഹസ്യങ്ങളും സംഭവകഥകളും പങ്കുവയ്ക്കുകയാണ് &#8216;ചാരവൃത്തിയുടെ ഇതിഹാസം&#8217; (The Spy Chronicles: RAW, ISI and the Illusion of Peace) എന്ന പുസ്തകം. സര്&#x200d;ക്കാരിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതര്&#x200d;ക്കു മാത്രം അറിയാവുന്ന രഹസ്യവിവരങ്ങളാണ് പുസ്തകത്തില്&#x200d; . റിസര്&#x200d;ച് ആന്&#x200d;ഡ് അനാലിസിസ് വിങ് (റോ)യുടെ മുന്&#x200d; സെക്രട്ടറി അമര്&#x200d;ജിത് സിങ് ദുലത്, പാക്ക് ചാരസംഘടന ഇന്റര്&#x200d; സര്&#x200d;വീസസ് ഇന്റലിജന്&#x200d;സ് (ഐഎസ്‌ഐ) മുന്&#x200d; മേധാവി ലഫ്. ജനറല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>വിവാദങ്ങളുടെ താളുകളുമായി<br />
&#8216;ചാരവൃത്തിയുടെ ഇതിഹാസം&#8217;</p>
<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധത്തിന്റെ ഉള്ളുകള്ളികളും രഹസ്യങ്ങളും സംഭവകഥകളും പങ്കുവയ്ക്കുകയാണ് &#8216;ചാരവൃത്തിയുടെ ഇതിഹാസം&#8217; <strong>(The Spy Chronicles: RAW, ISI and the Illusion of Peace)</strong> എന്ന പുസ്തകം. സര്&#x200d;ക്കാരിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതര്&#x200d;ക്കു മാത്രം അറിയാവുന്ന രഹസ്യവിവരങ്ങളാണ് പുസ്തകത്തില്&#x200d; . റിസര്&#x200d;ച് ആന്&#x200d;ഡ് അനാലിസിസ് വിങ് (റോ)യുടെ മുന്&#x200d; സെക്രട്ടറി അമര്&#x200d;ജിത് സിങ് ദുലത്, പാക്ക് ചാരസംഘടന ഇന്റര്&#x200d; സര്&#x200d;വീസസ് ഇന്റലിജന്&#x200d;സ് (ഐഎസ്‌ഐ) മുന്&#x200d; മേധാവി ലഫ്. ജനറല്&#x200d; അസദ് ദുറാനി എന്നിവരുടെ സംഭാഷണങ്ങളാണ് ഈ പുസ്തകത്തില്&#x200d;. റോ, ഐഎസ്‌ഐ മേധാവിമാര്&#x200d; സംയുക്തമായി പുറത്തിറക്കുന്ന അപൂര്&#x200d;വ പുസ്തകം ഇതിനകം തന്നെ ചര്&#x200d;ച്ചയായിരിക്കുന്നു. മാധ്യമപ്രവര്&#x200d;ത്തകന്&#x200d; ആദിത്യ സിന്&#x200d;ഹയാണ് പുസ്തരം തയ്യാറാക്കിയിരിക്കുന്നത്. പാക്ക് ചാരസംഘടന ഐഎസ്‌ഐയുടെ മുന്&#x200d; മേധാവിയുടെ മകന്&#x200d; മൂന്നുവര്&#x200d;ഷം മുമ്പ് കൊച്ചിയില്&#x200d; ജോലി ചെയ്തിരുന്നുവെന്നും വീസാ ചട്ടം ലംഘിച്ച അയാളെ ഇന്ത്യയുടെ വിദേശ ഇന്റലിജന്&#x200d;സ് ഏജന്&#x200d;സി റോ ഒരു പോറല്&#x200d; പോലുമേല്&#x200d;ക്കാതെ സ്വരാജ്യത്തേക്കു മടക്കിഅയച്ചതും പുസ്തകത്തില്&#x200d; വിവരിക്കുന്നുണ്ട്. 2015 ല്&#x200d; മുംബൈയില്&#x200d; അറസ്റ്റിലായ ഉസ്മാന് സുരക്ഷിതമായി പാക്കിസ്താനില്&#x200d; മടങ്ങിയെത്താന്&#x200d; വഴിയൊരുക്കിയത് റോ തന്നെ. 2015 മെയ് മാസത്തില്&#x200d; ഒരു ജര്&#x200d;മന്&#x200d; കമ്പനിയില്&#x200d; &#8216;ജോലിക്കായി&#8217; ഉസ്മാന്&#x200d; ദുറാനി കൊച്ചിയിലെത്തി. അധികം കഴിയുംമുമ്പ് ഉസ്മാനെ രാജ്യത്തുനിന്നും &#8216;എക്‌സിറ്റ്&#8217; അടിച്ചു. വന്നവഴി തിരിച്ചു പോകണമെന്നാണു വീസാ ചട്ടം. പക്ഷേ അദ്ദേഹത്തിന്റെ കമ്പനി ടിക്കറ്റ് ബുക്ക് ചെയ്തത് മുംബൈ വഴിക്കുള്ള വിമാനത്തില്&#x200d;. മുംബൈയിലെത്തിയ ഉസ്മാനെ വിമാനത്താവള അധികൃതര്&#x200d; പിടിച്ചുവച്ചു. വിവരമറിഞ്ഞ അസദ് ദുറാനി പരിഭ്രമത്തിലായി. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d;, മുന്&#x200d; ഐഎസ്‌ഐ മേധാവിയുടെ മകന്&#x200d; അതേ നഗരത്തില്&#x200d; എത്തിയാലുള്ള അവസ്ഥയോര്&#x200d;ത്ത് അസദ് ഭയപ്പെട്ടു.<br />
മുംബൈ സ്‌പെഷല്&#x200d; ബ്രാഞ്ച് ഉസ്മാനെ അറസ്റ്റ് ചെയ്ത് ജയിലിലിടാന്&#x200d; ഒരുങ്ങി. ഈ സമയം അമര്&#x200d;ജിത് സിങ് ദുലത്തിനെ തേടി അസദിന്റെ വിളിയെത്തി. മകനെ സഹായിക്കണം എന്ന് അഭ്യര്&#x200d;ഥിച്ചു. &#8216;നിങ്ങള്&#x200d; അല്ലാഹുവിനോടു പ്രാര്&#x200d;ഥിക്കുക, ദൈവത്തില്&#x200d; എനിക്കും വിശ്വാസമുണ്ട്. എല്ലാം ശരിയാവും&#8217; അസദിനോടു ദുലത് പറഞ്ഞു. അന്നത്തെ റോ മേധാവി രജീന്ദര്&#x200d; ഖന്ന ഉള്&#x200d;പ്പെടെ ഒരുപാടു പേരെ ദുലത്തും വിളിച്ചു. 24 മണിക്കൂറിനകം കാര്യങ്ങള്&#x200d; മാറിമറിഞ്ഞു. ഒരു ദിവസത്തെ കസ്റ്റഡി വാസം. ഇന്ത്യയുടെ തടവറയില്&#x200d; കഴിയേണ്ടിയിരുന്ന ഉസ്മാന്&#x200d; ജര്&#x200d;മനിയിലേക്കു പറന്നു. അവിടെനിന്നു പാക്കിസ്താനിലേക്ക്. അങ്ങനെ ധാരാളം രഹസ്യങ്ങളും കൗതുകങ്ങളും നിറച്ചുവെച്ച പുസ്തകമാണ് &#8216;ചാരവൃത്തിയുടെ ഇതിഹാസം&#8217; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ ആയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പാക്കിസ്ഥാന്&#x200d; കാണുന്നത്. 2005 വരെ ഇന്ത്യയുടെ ചാരസംഘടനകളില്&#x200d; അംഗമായിരുന്നു ഡോവല്&#x200d;. രാജ്യത്തിന്റെ നയങ്ങളില്&#x200d; മാറ്റം വരുത്താന്&#x200d; ഡോവലിന് സാധിച്ചിട്ടില്ല. എന്നാല്&#x200d; ഉരുക്കുമുഷ്ടിയോടെയാണു ഭരണമെന്ന് അസദ് ദുറാനി പറയുന്നു. ഹുറിയത്ത് കോണ്&#x200d;ഫറന്&#x200d;സ് ഐഎസ്‌ഐയുടെ സൃഷ്ടിയാണെന്നും കശ്മീരില്&#x200d; പാക്കിസ്താന് വലിയ കയ്യബദ്ധം പറ്റിയെന്നും അസദ് ദുറാനി പറയുന്നു. ആദ്യമായാണ് പാക്കിസ്താന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തില്&#x200d; കുറ്റസമ്മതമുണ്ടാകുന്നത്. അസദിന്റെ കാലത്ത് വിഘടനവാദികളുടെ നേതൃത്വത്തില്&#x200d; വലിയ തോതിലുള്ള ആക്രമണങ്ങളാണു കശ്മീരിലുണ്ടായത്. അവരവരുടെ മാതൃരാജ്യത്തുവെച്ച് പരസ്പരം കണ്ടുമുട്ടാതെയാണ് രചയിതാക്കള്&#x200d; പുസ്തകത്തിനായി സംഭാഷണം നടത്തിയത്. 1.7 ലക്ഷം വാക്കുകളുള്ള പുസ്തകത്തിലേക്കായി ഇരുവരും ഇസ്തംബുള്&#x200d;, ബാങ്കോക്ക്, കാഠ്മണ്ഡു എന്നിവിടങ്ങളിലായിരുന്നു കൂടിക്കാഴ്ചകള്&#x200d; നടത്തിയത്. രണ്ടു സുപ്രധാന രാജ്യങ്ങളുടെ ചാരത്തലവന്മാരുടെ കണ്ണുകളിലൂടെ മേഖലയിലെ രാഷ്ട്രീയത്തിലേക്കുള്ള എത്തിനോട്ടമാണ് ഉദ്ദേശിക്കുന്നതെന്ന് പുസ്തകം തയാറാക്കിയ ആദിത്യ സിന്&#x200d;ഹ പറഞ്ഞു. മുംബൈ ഭീകരാക്രമണം, കുല്&#x200d;ഭൂഷണ്&#x200d; ജാദവ്, പഠാന്&#x200d;കോട്ട് ആക്രമണം നിരവധി വിഷയങ്ങള്&#x200d; പരാമര്&#x200d;ശിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-book-the-spy-chronicles-raw-isi-and-the-illusion-of-peace.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂകമ്പം പ്രവചിച്ച് പാക് ചാരസംഘടന; അന്തംവിട്ട് സമൂഹമാധ്യമങ്ങള്‍</title>
		<link>https://www.chandrikadaily.com/paks-spy-agency-predicts-quake.html</link>
					<comments>https://www.chandrikadaily.com/paks-spy-agency-predicts-quake.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Nov 2017 09:55:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[earthquake]]></category>
		<category><![CDATA[ISI]]></category>
		<category><![CDATA[Pak spy agency]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52070</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാഷ്ട്ര സുരക്ഷ ഉറപ്പാക്കുകയും ശത്രരാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയുമാണ് ഒരു ചാരസംഘടനയുടെ പ്രഥമ ദൗത്യം. എന്നാല്‍ പാക്കിസ്താനിലെ ചാരസംഘടനയായ ഐ.എസ്.ഐ ഇപ്പോള്‍ പ്രാഥമിക ദൗത്യം വിട്ട് പുതിയൊരു മേഖല തെരഞ്ഞെടുത്തിരിക്കുകയാണ്. ഭൗമനിരീക്ഷണമെന്ന മേഖലയിലാണ് ഐ.എസ്.ഐ ഇപ്പോള്‍ കൈവെച്ചിരിക്കുന്നത്. സമീപഭാവിയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ഭൂകമ്പമുണ്ടാകുമെന്നാണ് മുന്നറിയിപ്പു നല്‍കുന്നത്. ഐ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ നല്‍കിയ വിവരമനുസരിച്ച് പാക് ഭൗമസുരക്ഷാ ഏജന്‍സിയായ (ഇ.ആര്‍.ആര്‍.എ)യാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നവംബര്‍ ഒന്നിന് നല്‍കിയ ഭൂചലന മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. പാക് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഷ്ട്ര സുരക്ഷ ഉറപ്പാക്കുകയും ശത്രരാജ്യങ്ങളുടെ നീക്കങ്ങള്&#x200d; നിരീക്ഷിക്കുകയുമാണ് ഒരു ചാരസംഘടനയുടെ പ്രഥമ ദൗത്യം. എന്നാല്&#x200d; പാക്കിസ്താനിലെ ചാരസംഘടനയായ ഐ.എസ്.ഐ ഇപ്പോള്&#x200d; പ്രാഥമിക ദൗത്യം വിട്ട് പുതിയൊരു മേഖല തെരഞ്ഞെടുത്തിരിക്കുകയാണ്. ഭൗമനിരീക്ഷണമെന്ന മേഖലയിലാണ് ഐ.എസ്.ഐ ഇപ്പോള്&#x200d; കൈവെച്ചിരിക്കുന്നത്.</p>
<p>സമീപഭാവിയില്&#x200d; ഇന്ത്യന്&#x200d; മഹാസമുദ്രത്തില്&#x200d; വന്&#x200d; ഭൂകമ്പമുണ്ടാകുമെന്നാണ് മുന്നറിയിപ്പു നല്&#x200d;കുന്നത്. ഐ.എസ്.ഐ ഡയറക്ടര്&#x200d; ജനറല്&#x200d; നല്&#x200d;കിയ വിവരമനുസരിച്ച് പാക് ഭൗമസുരക്ഷാ ഏജന്&#x200d;സിയായ (ഇ.ആര്&#x200d;.ആര്&#x200d;.എ)യാണ് ഇതു സംബന്ധിച്ച് റിപ്പോര്&#x200d;ട്ട് പുറത്തുവിട്ടത്. നവംബര്&#x200d; ഒന്നിന് നല്&#x200d;കിയ ഭൂചലന മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളില്&#x200d; ചര്&#x200d;ച്ചാവിഷയമാണ്.</p>
<p>പാക് ചാരസംഘടന ദൗത്യം മറന്ന് ഭൂചലന പ്രവചനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് പരക്കെയുള്ള ആക്ഷേപം. ഭൂമികുലുക്കങ്ങലെ നേരിടാനും രക്ഷാപ്രവര്&#x200d;ത്തനം നടത്താനും ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പിക്കാനുമായി പാകിസ്താന്&#x200d; സര്&#x200d;ക്കാറിനു കീഴില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ഇ.ആര്&#x200d;.ആര്&#x200d;.എക്കിപ്പോള്&#x200d; പ്രത്യേകിച്ച് പണിയൊന്നുമില്ലെന്നുമാണ് സമൂഹമാധ്യമങ്ങള്&#x200d; പരിഹസിക്കുന്നത്.</p>
<p>അമേരിക്കയിലെ മുന്&#x200d; പാക് അംബാസിഡര്&#x200d; ഹുസൈന്&#x200d; ഹഖാനി അടക്കമുള്ളവര്&#x200d; ഇതിനെ പരിഹസിച്ച് രംഗത്തുവന്നു. ഇന്ത്യന്&#x200d; മഹാസമുദ്രത്തില്&#x200d; ഭൂകമ്പമുണ്ടാകുമെന്ന് ഐ.എസ്.ഐ പ്രവചിച്ചുവത്രെ. ഭൂസര്&#x200d;വേയും ഭൂമികുലുക്കം പ്രവചിക്കുന്നതുമെല്ലാം ഐ.എസ്.എ ഏറ്റെടുത്തോ എന്നറിയില്ല, ഐ.എസ്.ഐയുടെ മുന്നറിയിപ്പിനെ പരിഹസിച്ച് ഹുസൈന്&#x200d; ഹഖ്വാനി ട്വറ്ററില്&#x200d; കുറിച്ചു.</p>
<p>ഏഷ്യ ഉപഭൂഖണ്ഡത്തെ സാരമായി ബാധിക്കുന്ന ഭൂചലനം പാക്കിസ്താനിലും പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കുമെന്ന് ഐ.എസ്.ഐ മേധാവിയുടെ മുന്നറിയിപ്പില്&#x200d; പറയുന്നു. ഭൂകമ്പത്തെ നേരിടാനായി എല്ലാ തയാറെടുപ്പുകളും നടത്തണമെന്നും മുന്നറിയിപ്പില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paks-spy-agency-predicts-quake.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
