isl2016 – Chandrika Daily https://www.chandrikadaily.com Sat, 19 Nov 2016 15:36:21 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg isl2016 – Chandrika Daily https://www.chandrikadaily.com 32 32 സച്ചിന്റെ നാട്ടുകാര്‍ ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തി; തോല്‍വി അഞ്ചു ഗോളിന് https://www.chandrikadaily.com/isl-mum-vs-ker-full-time-report.html https://www.chandrikadaily.com/isl-mum-vs-ker-full-time-report.html#respond Sat, 19 Nov 2016 14:28:30 +0000 http://www.chandrikadaily.com/?p=9131 മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഫൈനല്‍ പ്രവേശം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റിയുടെ ഗ്രൗണ്ടില്‍ നാണം കെട്ട തോല്‍വി. എതിരില്ലാത്ത അഞ്ചു ഗോളിനാണ് മഞ്ഞപ്പട മുംബൈ ഫുട്‌ബോള്‍ അറീനയില്‍ നിന്നു കയറിയത്. ഉറുഗ്വേ സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാന്‍ ഈ സീസണിലെ ആദ്യ ഹാട്രിക് നേടിയ മത്സരത്തില്‍ കഫു, ലൂസിയന്‍ ഗോയന്‍ എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം കയ്യടക്കിയ മുംബൈ സെമിഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു.

രാജ്യാന്തര ഡ്യൂട്ടി കഴിഞ്ഞെത്തിയ മാര്‍ക്കി താരം ആരോണ്‍ ഹ്യൂസിന് ബ്ലാസ്‌റ്റേഴ്‌സ് വിശ്രമം അനുവദിച്ചപ്പോള്‍, ആദ്യ വിസില്‍ മുതല്‍ക്കു തന്നെ ആക്രമണം എന്നതായിരുന്നു മുംബൈയുടെ പദ്ധതി. അഞ്ചാം മിനുട്ടില്‍ ആ തന്ത്രം ആദ്യ ഗോളായി പരിണമിക്കുകയും ചെയ്തു. ഡെഫെഡ്രികോയുടെ പാസ് സ്വീകരിച്ചു മുന്നേറി ബോക്‌സിന്റെ വലതുഭാഗത്തു നിന്നുള്ള കരുത്തുറ്റ ഷോട്ടിലൂടെ ഡീഗോ ഫോര്‍ലാന്‍ മുംബൈക്ക് ലീഡ് നേടിക്കൊടുത്തു.


ബ്ലാസ്‌റ്റേഴ്‌സ് സമനിലക്കായി പൊരുതുന്നതിനിടെ, 14ാം മിനുട്ടില്‍ ബോക്‌സിനു പുറത്തു ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിലേക്ക് വളച്ചിറക്കി ഫോര്‍ലാന്‍ രണ്ടാം ഗോളും നേടി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രതീക് ചൗധരിയെ പിന്‍വലിച്ച് സന്ദര്‍ശകര്‍ തോങ്കോസിം ഹോകിപ്പിനെ കളത്തിലിറക്കി. കഴിഞ്ഞ സീസണില്‍ ഗോവക്കു വേണ്ടി തിളങ്ങിയ ഇന്ത്യന്‍ താരത്തിന് മഞ്ഞക്കുപ്പായത്തില്‍ ആദ്യ മത്സരമായിരുന്നു ഇത്.

63-ാം മിനുട്ടില്‍ ഫോര്‍ലാന്റെ ഹാട്രിക്കെത്തി. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലെ ആശങ്കകള്‍ക്കിടയില്‍ കഫു നല്‍കിയ പാസ് ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്കിന്റെ കാലുകള്‍ക്കിടയിലൂടെ ഫോര്‍ലാന്‍ വലയിലാക്കി.

69-ാം മിനുട്ടില്‍ ഡെഫെഡ്രിക്കോയുടെ പാസ് സ്വീകരിച്ച് മുന്നേറിയ കഫു പ്രതിരോധക്കാര്‍ക്കിടയില്‍ നിന്ന് തൊടുത്ത കരുത്തുറ്റ ഷോട്ടിലൂടെയാണ് ലക്ഷ്യം കണ്ടത്.

73-ാം മിനുട്ടില്‍ ഗോയാന്റെ ഗോളിന് വഴിയൊരുക്കിയതും ഡെഫെഡ്രിക്കോ തന്നെ. കോര്‍ണര്‍ ക്കില്‍ ഉയര്‍ന്നുചാടിയ ഗോയന്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലകുലുക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/isl-mum-vs-ker-full-time-report.html/feed 0
ഇത് ചോദിച്ചുവാങ്ങിയ തോല്‍വി https://www.chandrikadaily.com/kerala-blasters-5.html https://www.chandrikadaily.com/kerala-blasters-5.html#respond Fri, 04 Nov 2016 18:10:29 +0000 http://www.chandrikadaily.com/?p=6527 ചോദിച്ചു വാങ്ങിയ രണ്ട് ഗോളുകള്‍-തോല്‍ക്കാന്‍ കളിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് അര്‍ഹിച്ചിരുന്നില്ല. വിജയവും മൂന്ന് പോയന്റും വഴി ഡല്‍ഹിക്കാര്‍ ടേബിളില്‍ അര്‍ഹമായ ഒന്നാം സ്ഥാനത്തെത്തി. കേരളാ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസിന്റെ കുറവില്‍ ഡല്‍ഹിക്കാര്‍ക്ക് കടന്നുകയറ്റം എളുപ്പമായിരുന്നു. മാര്‍സലിഞ്ഞോയും റിച്ചാര്‍ഡ് ഗാഡ്‌സേയും കീന്‍ ലൂയിസുമെല്ലാം എത്ര കൂളായാണ് ഓടിക്കയറിയത്. മാന്‍ ടു മാന്‍ മാര്‍ക്കിംഗ് എന്ന അടിസ്ഥാന പ്രതിരോധ സത്യത്തില്‍ വിശ്വാസമില്ലാത്തത് പോലെയായിരുന്നു സന്ദേശ് ജിങ്കാനും സംഘവും കളിച്ചത്. ഗോള്‍ക്കീപ്പര്‍ സന്ദീപ് നന്തിയുടെ വങ്കത്തരങ്ങളുമായപ്പോള്‍ എല്ലാം കേരളത്തിന് എതിരായി. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പല മല്‍സരങ്ങളിലും കണ്ടിരുന്നു ഗോള്‍ക്കീപ്പര്‍മാരുടെ പാസിംഗ് ആലസ്യം….

പന്ത് മൈനസ് ചെയ്ത് ലഭിക്കുമ്പോള്‍, അല്ലെങ്കില്‍ സ്വന്തം കാലില്‍ പന്ത് കിട്ടിയാല്‍-ഗോള്‍ക്കീപ്പര്‍മാര്‍ പഴയ ഹ്വിഗിറ്റ ലൈനില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കും. ഇന്നലെ നന്തിയുടെ ഊഴമായിരുന്നു-അലസമായി പന്ത് തട്ടി കളിച്ച് കീന്‍ ലൂയിസിന് ഗോള്‍ നേടാന്‍ അവസരമൊരുക്കിയതിലെ പ്രതി മറ്റാരുമല്ല. ഈ വീഴ്ച്ചക്ക് നാല് മിനുട്ട് മാത്രം പ്രായമായപ്പോള്‍ ഡിഫന്‍ഡര്‍മാര്‍ കാട്ടിയ പമ്പര വിഡ്ഡിത്തത്തില്‍ മാര്‍സലിഞ്ഞോക്ക് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ അഞ്ചാം ഗോള്‍ സ്‌ക്കോര്‍ ചെയ്യാനായി. മലൂദ നല്‍കിയ ക്രോസ് തലയില്‍ സ്വീകരിക്കുമ്പോള്‍ മാര്‍സലിഞ്ഞോയുടെ അരികില്‍ ആരുമുണ്ടായിരുന്നില്ല.

ഈ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും അപകടകാരിയായ മുന്‍നിരക്കാരനാണെന്നറിയാമായിട്ടും മാര്‍സലിഞ്ഞോയെ മാര്‍ക്ക് ചെയ്യുന്നതില്‍ പ്രതിരോധക്കാര്‍ കുറ്റകരമായ വീഴ്ച്ചയാണ് വരുത്തിയത്. ഗോള്‍ നേടുന്നതിന് മുമ്പ് രണ്ട് വട്ടം അദ്ദേഹം കേരളാ പെനാല്‍ട്ടി ബോക്‌സില്‍ എളുപ്പത്തില്‍ കയറിയിരുന്നു. എവേ മല്‍സരങ്ങളില്‍ കാര്യമായ പരാജയമറിയാതെ മുന്നേറിയ ടീമിന് ഇന്നലെ ജയിച്ചിരുന്നെങ്കില്‍ ടേബിളില്‍ ഒന്നാമത് വരാമായിരുന്നു.

പക്ഷേ മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും ജയിക്കാനുളള താല്‍പ്പര്യം ആരും പ്രകടിപ്പിച്ചില്ല. അറുപത്തിയഞ്ചാം മിനുട്ടില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി കോച്ച് കോപ്പല്‍ പുതിയ തന്ത്രം പ്രയോഗിച്ചെങ്കിലും പകരക്കാരായി വന്ന അന്റോണിയോ ജര്‍മന്‍, നാസോണ്‍, പ്രതീക് എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ആരോണ്‍ ഹ്യൂസിന് പുറമെ, മുഹമ്മദ് റഫീക്ക്, മൈക്കല്‍ ചോപ്ര എന്നിവരുടെ അഭാവവും ടീമിന്റെ വേഗതയിലും മുന്നേറ്റങ്ങളിലും പ്രകടമായി. മുഹമ്മദ് റാഫിയും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. ബെല്‍ഫോട്ടിന്റെ ഒറ്റയാന്‍ റെയിഡുകളാവട്ടെ ഫലപ്രദമായതുമില്ല.

]]>
https://www.chandrikadaily.com/kerala-blasters-5.html/feed 0
ഇന്ന് സതേണ്‍ ഡര്‍ബി; ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെതിരെ https://www.chandrikadaily.com/blasters-to-play-against-chennain-fc.html https://www.chandrikadaily.com/blasters-to-play-against-chennain-fc.html#respond Fri, 28 Oct 2016 19:30:39 +0000 http://www.chandrikadaily.com/?p=5368 അഷ്‌റഫ് തൈവളപ്പ്

ആറു മത്സരങ്ങളോടെ അടിമുടി മാറിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഏഴാം അങ്കം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിക്കെതിരെയുള്ള ആദ്യ സതേണ്‍ ഡെര്‍ബിക്ക് ഇന്ന് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7ന് കിക്കോഫ്. ഇന്ന് മികച്ച മാര്‍ജ്ജിനില്‍ മത്സരം ജയിച്ചാല്‍ ദീപാവലി മധുരമെന്ന പോലെ കേരളത്തിന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കു കയറാം. ആദ്യ രണ്ടു മത്സരങ്ങളില്‍ തോറ്റ് പട്ടികയില്‍ ഏറെ പിന്നിലായി പോയ കേരളത്തിന് ലീഗിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ അപ്രമാദിത്യം നേടാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇന്ന്. ആദ്യ സീസണില്‍ ഏറ്റവും പിറകില്‍ നിന്ന ശേഷമായിരുന്നു ടീം ഫൈനല്‍ വരെയെത്തിയത്. അന്ന് ആറു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വെറും ഏഴു പോയിന്റ് മാത്രമായിരുന്നു ടീമിന്റെ സമ്പാദ്യം.

സീസണിന്റെ തുടക്കത്തിലുണ്ടായിരുന്ന ടീമല്ല ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍, തോല്‍വിയില്‍ നിന്ന് കരകയറിയ ടീം ഓരോ മത്സരത്തിലും മെച്ചപ്പെട്ടു. അവസാന നാലു മത്സരങ്ങളില്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല, ആറു മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം ജയവും സമനിലയും തോല്‍വിയുമായി എട്ടു പോയിന്റോടെ ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍. ടീമെന്ന നിലയില്‍ ഏറെ മികവുറ്റ കളിയായിരുന്നു ഗോവക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. പ്രതിരോധത്തിന് എന്നത്തെയും പോലെ ശോഭിച്ചു നിന്നു, മധ്യനിരയില്‍ നിന്ന് മികച്ച നീങ്ങളുണ്ടായി. ആദ്യ പകുതിയില്‍ മുന്നേറ്റതാരങ്ങള്‍ക്കുണ്ടായ പിഴവുകള്‍ മാത്രമാണ് ഏക അപവാദം. ഇന്നും ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ആരോണ്‍ ഹ്യൂസും ഹെങ്ബാര്‍ത്തും അടങ്ങുന്ന പ്രതിരോധ സഖ്യം ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ ജോടിയെന്ന വിശേഷണം നേടികഴിഞ്ഞു. മധ്യനിരയില്‍ അസ്‌റാക് മെഹ്മാതിന്റെയും മെഹ്താബ് ഹുസൈന്റെയും പ്രകടനം ശ്രദ്ധേയമാകുന്നു. ഉജ്ജ്വലഫോമിലാണ് ബെല്‍ഫോര്‍ട്ട്. ഗോവക്കെതിരെ പരിക്കേറ്റ് പുറത്ത് പോയ ചോപ്ര ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. പക്ഷേ ഇന്നിറങ്ങാന്‍ സാധ്യതയില്ല, റാഫിക്കൊപ്പം ജെര്‍മയ്‌നായിരിക്കും മുന്നേറ്റത്തില്‍. യുവതാരം തോങ്കോസിം ഹോകിപിന് ഇന്ന് അവസരം നല്‍കുമോയെന്ന് കണ്ടറിയണം.

അഞ്ചു മത്സരങ്ങള്‍ മാത്രം പൂര്‍ത്തിയാക്കിയ ചെന്നൈയിന് എട്ടു പോയിന്റാണുള്ളതെങ്കിലും ഗോള്‍ശരാശരിയില്‍ മുന്നിലാണ്. മെന്‍ഡിയും റീസെയും നയിക്കുന്ന പ്രതിരോധം തന്നെയാണ് ചെന്നൈയിന്റെയും കരുത്ത്. പക്ഷേ ആറു ഗോളുകള്‍ ഇതുവരെ വഴങ്ങിയിട്ടുണ്ട്്. ഏഴു ഗോളുകള്‍ എതിര്‍വലയിലാക്കുകയും ചെയ്തു. ചെന്നൈയിനെതിരെ അവരുടെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ ജയിക്കാനായിട്ടില്ല. ഇതുവരെ അഞ്ചു മത്സരങ്ങളില്‍ മൂന്നിലും ചെന്നൈയിന്‍ ജയിച്ചു. കേരളത്തിന് ജയിക്കാനായത് ഒരിക്കല്‍ മാത്രം. ചെന്നൈയില്‍ ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തില്‍ 4-1നായിരുന്നു ആതിഥേയരുടെ വിജയം.

]]>
https://www.chandrikadaily.com/blasters-to-play-against-chennain-fc.html/feed 0
പൂനെയില്‍ നോര്‍ത്ത് ഈസ്റ്റ് https://www.chandrikadaily.com/isl2016.html https://www.chandrikadaily.com/isl2016.html#respond Wed, 12 Oct 2016 18:04:56 +0000 http://www.chandrikadaily.com/?p=2500 പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോല്‍വി മറന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയപാതയില്‍ തിരിച്ചെത്തിയപ്പോള്‍ പൂനെക്ക്് വീണ്ടും പരാജയ ഗര്‍ത്തത്തില്‍. ഇരു ടീമുകളിലും രണ്ടു പേര്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പൂനെയുെട തോല്‍വി. 79-ാം മിനുട്ടില്‍ എമില്യാനോ അല്‍ഫാരോയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. ജയത്തോടെ പോയിന്റ് ടേബിളില്‍ മുംബൈ സിറ്റിയെ പിന്തള്ളി ഒന്നാമതെത്താനും നോര്‍ത്ത് ഈസ്റ്റിനു സാധിച്ചു. നാലു മത്സരങ്ങളില്‍ ഒമ്പതു പോയിന്റാണ് നേട്ടം. മൂന്നു കളികളില്‍ മൂന്നു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പൂനെ. മൂന്നു കളികളില്‍ ഏഴു പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു.

 

കഴിഞ്ഞ മത്സരത്തില്‍ സീസണിലെ ആദ്യ വിജയം നുകര്‍ന്ന പൂനെയും ആദ്യ പരാജയം നേരിട്ട നോര്‍ത്ത് ഈസ്റ്റും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. പന്തടക്കത്തില്‍ പൂനെക്കായിരുന്നു നേരിയ മുന്‍തൂക്കം. 36-ാം മിനുട്ടില്‍ തന്നെ ഇന്ത്യന്‍ പ്രതിരോധ താരം നിര്‍മല്‍ ഛേത്രിയെ നഷ്ടമായി പത്തു പേരിലേക്ക് ചുരുങ്ങിയിട്ടും നോര്‍ത്ത് ഈസ്റ്റ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. 71-ാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പൂനെ ഡിഫന്‍ഡര്‍ എഡ്വാര്‍ഡോ ഫെരീറയും മടങ്ങിയതോടെ ഇരുടീമുകളും വീണ്ടും എണ്ണത്തില്‍ തുല്യമായി. ഫെരീറ പുറത്തായി എട്ടാം മിനുട്ടിലായിരുന്നു അല്‍ഫാരോയുടെ ഗോള്‍.

]]>
https://www.chandrikadaily.com/isl2016.html/feed 0