<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>islam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/islam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Jul 2024 15:00:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>islam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു.പിയിൽ ഇസ്&#x200d;ലാം മതം സ്വീകരിച്ച യുവതി യുവാക്കളുടെ സമൂഹ വിവാഹം നടത്താൻ അനുമതി നിഷേധിച്ചു</title>
		<link>https://www.chandrikadaily.com/in-up-a-young-woman-who-converted-to-islam-was-denied-permission-to-conduct-community-marriages.html</link>
					<comments>https://www.chandrikadaily.com/in-up-a-young-woman-who-converted-to-islam-was-denied-permission-to-conduct-community-marriages.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 17 Jul 2024 15:00:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[community marriages]]></category>
		<category><![CDATA[converted]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303013</guid>

					<description><![CDATA[പ്രാദേശിക രാഷ്ട്രീയ സംഘടനയായ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.]]></description>
										<content:encoded><![CDATA[<p>ഇസ്&#x200d;ലാം സ്വീകരിച്ച ഇതര മതസ്ഥരായ സ്ത്രീകളുടെയും പുരുഷൻമാരുടെയും സമൂഹ വിവാഹം നടത്താൻ അധികൃതർ അനുമതി നിഷേധിച്ചു. പ്രാദേശിക രാഷ്ട്രീയ സംഘടനയായ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.</p>
<p>അനുമതി നിഷേധിച്ചതിനെ തുടർന്ന് വിവാഹം മാറ്റിവെക്കുകയും ചെയ്തു. നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും അനുമതി ലഭിച്ചാൽ മാത്രമേ ഇത്തരം പരിപാടികൾ നടത്തുകയുള്ളൂവെന്നും ഇത്തിഹാദെ മില്ലത്ത് കൗൺസിൽ മേധാവി മൗലാന തൗക്കീർ റാസാ ഖാൻ പറഞ്ഞു.</p>
<p>ആദ്യഘട്ടത്തിൽ അഞ്ച് ദമ്പതികളുടെ വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. വിവാഹം നടത്താൻ ജില്ലാ ഭരണകൂടത്തോട് ഐ.എം.സി അനുമതി തേടിയിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം അപേക്ഷ തള്ളുകയായിരുന്നു. ജൂലൈ 21ന് രാവിലെ 11 മണിക്ക് ഖലീൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് സമൂഹ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.</p>
<p>വിവാഹത്തിനെതിരെ ഹിന്ദുസംഘടനകൾ രംഗത്തുവന്നിരുന്നു. വിവാഹം നടത്താൻ അനുവദിക്കരുതെന്ന് കാണിച്ച് ഹിന്ദുസംഘടനകൾ ജില്ലാ മജിസ്ട്രേറ്റിന് നിവേദനം നൽകുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-up-a-young-woman-who-converted-to-islam-was-denied-permission-to-conduct-community-marriages.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്‌ലാം മതത്തെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/facebook-post-insulting-islam-bjp-panchayat-committee-president-arrested.html</link>
					<comments>https://www.chandrikadaily.com/facebook-post-insulting-islam-bjp-panchayat-committee-president-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 May 2024 17:32:36 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[INSULTIN]]></category>
		<category><![CDATA[islam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299034</guid>

					<description><![CDATA[അറസ്റ്റിൽബി.ജെ.പി കാട്ടകാമ്പാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുവിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്
]]></description>
										<content:encoded><![CDATA[<p>ഇസ്‌ലാം  മതത്തെ അപമാനിക്കുന്ന രീതിയില്&#x200d; സോഷ്യല്&#x200d; മീഡിയയിലൂടെ പ്രചാരണം നടത്തിയ സംഭവത്തില്&#x200d; ബി.ജെ.പി പ്രവര്&#x200d;ത്തകനെ തൃശൂര്&#x200d; കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ബി.ജെ.പി കാട്ടകാമ്പാല്&#x200d; പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുവിനെയാണ് കുന്നംകുളം സ്റ്റേഷന്&#x200d; ഹൗസ് ഓഫീസര്&#x200d; യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബൈജു വേലായുധന്&#x200d; എന്ന ഫേസ്ബുക്ക് അക്കൗണ്ടില്&#x200d; നിന്ന് 23.5.2024 മുതല്&#x200d; ഇസ്‌ലാം മതത്തെയും പ്രവാചകന്&#x200d; മുഹമ്മദ് നബിയേയും മകളായ ഫാത്തിമ ബീവിയേയും മതപണ്ഡിതരെയും അപമാനിക്കുന്ന തരത്തില്&#x200d; പ്രതി, പ്രചാരണം നടത്തിയിരുന്നു.</p>
<p>ഇസ്‌ലാം  മത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്&#x200d; ഫേസ്ബുക്കില്&#x200d; പോസ്റ്റ് ചെയ്ത് മതസ്പര്&#x200d;ദ്ധ ഉണ്ടാക്കുന്ന രീതിയില്&#x200d; പ്രവര്&#x200d;ത്തനം നടത്തിയതിനാണ് കുന്നംകുളം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരിക്കാട് സ്വദേശി താഴത്തേതില്&#x200d; വീട്ടില്&#x200d; റാഫിയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്&#x200d; ഹാജരാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/facebook-post-insulting-islam-bjp-panchayat-committee-president-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.എസില്&#x200d; ഹിപ്ഹോപ് സംഗീതം തരംഗമാക്കിയ ലില്&#x200d; ജോണ്&#x200d; ഇസ്ലാം സ്വീകരിച്ചു</title>
		<link>https://www.chandrikadaily.com/lil-jon-who-made-hip-hop-music-waves-in-the-us-converted-to-islam.html</link>
					<comments>https://www.chandrikadaily.com/lil-jon-who-made-hip-hop-music-waves-in-the-us-converted-to-islam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Mar 2024 09:59:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[hip-hop music]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[Lil Jon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293040</guid>

					<description><![CDATA[ഇത്തവണ റമസാന്&#x200d; ആദ്യത്തില്&#x200d; യു.എസ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ജെഫ്രി ഷോണ്&#x200d; കിങ്ങും ഇസ്‌ലാം സ്വീകരിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>അമേരിക്കന്&#x200d; റാപ്പറും സംഗീതജ്ഞനുമായ ജൊനാഥന്&#x200d; എച്ച് സ്മിത്ത് എന്ന ലില്&#x200d; ജോണ്&#x200d; ഇസ്ലാം സ്വീകരിച്ചു. കാലിഫോര്&#x200d;ണിയയിലെ ലോസാഞ്ചലസിലുള്ള കിങ് ഫഹദ് മസ്ജിദില്&#x200d; കഴിഞ്ഞ ദിവസം ജുമുഅ നമസ്‌കാരത്തിനുശേഷമായിരുന്നു മതംമാറ്റം.</p>
<p>പള്ളിയിലെ ഇമാമാണ് അദ്ദേഹത്തിന് സത്യസാക്ഷ്യ വാചകം(ശഹാദത്ത് കലിമ) ചൊല്ലിക്കൊടുത്തത്. മികച്ച മെലഡി റാപ് സംഗീതത്തിന് ഗ്രാമി പുരസ്‌കാരം ഉള്&#x200d;പ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്&#x200d; നേടിയ സംഗീതജ്ഞനാണ് ലില്&#x200d;.</p>
<p>1972ല്&#x200d; ജോര്&#x200d;ജിയയിലെ അറ്റ്ലാന്റയില്&#x200d; ജനിച്ച ലില്&#x200d; ജോണ്&#x200d; 2000ത്തിന്റെ തുടക്കത്തില്&#x200d; അമേരിക്കയില്&#x200d; തരംഗം സൃഷ്ടിച്ച ഹിപ്ഹോപ് സംഗീതത്തിലൂടെയാണു ശ്രദ്ധ നേടുന്നത്. ഹിപ്ഹോപ് സംഗീതത്തിന്റെ തുടക്കക്കാരില്&#x200d; ഒരാള്&#x200d; കൂടിയായാണ് അദ്ദേഹം ഗണിക്കപ്പെടുന്നത്.</p>
<p>ലില്&#x200d; ജോണ്&#x200d;-ഈസ്റ്റ് സൈഡ് ബോയ്സിനൊപ്പം അഞ്ച് ആല്&#x200d;ബങ്ങള്&#x200d; നിര്&#x200d;മിച്ചിട്ടുണ്ട്. യു.എസ് റാപ്പര്&#x200d;മാരായ പിറ്റ്ബുള്&#x200d;, ടൂ ഷോര്&#x200d;ട്ട് എന്ന ടോഡ് ആന്തണി ഷോ, ഇ-40 എന്ന ഏള്&#x200d; ടൈവോന്&#x200d; സ്റ്റീവന്&#x200d;സ് ജൂനിയര്&#x200d; എന്നിവരുടെ റെക്കോര്&#x200d;ഡ് പ്രഡ്യൂസറായും പ്രവര്&#x200d;ത്തിച്ചു.</p>
<p>ബില്&#x200d;ബോര്&#x200d;ഡ് മാഗസിന്റെ &#8216;ഹോട്ട് 100&#8217; പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ട നിരവധി സിംഗിളുകളുടെ ഭാഗമായിട്ടുണ്ട്. സാള്&#x200d;ട്ട് ഷെയ്ക്കര്&#x200d;, സിലോണ്&#x200d;, ഗെറ്റ് ലോ, സ്നാപ് യോ ഫിംഗേഴ്സ്, ഡാമ്ന്&#x200d;, ഫ്രീക്ക് എ ലീക്ക്, ലവേഴ്സ് ആന്&#x200d;ഡ് ഫ്രണ്ട്സ്, ഗുഡീസ്, യഹ് ഇവയില്&#x200d; ശ്രദ്ധിക്കപ്പെട്ടവയാണ്. സംഗീതത്തിനു പുറമെ ആന്&#x200d;ഡ്രെ 3000 ആനിമേഷന്&#x200d; സീരീസില്&#x200d; വരുന്ന ക്ലാസ് ഓഫ് 3000, ക്രാങ്ക് യാങ്കേഴ്സ്, റോബോടമി, ഹെല്&#x200d;സ് കിച്ചണ്&#x200d;, ടൈനി ഹൗസ് നേഷന്&#x200d;, ഹോളിവുഡ് ഉള്&#x200d;പ്പെടെ നിരവധി ടെലിവിഷന്&#x200d; ഷോകളുടെയും വിവിധ വേഷങ്ങളിലെത്തി.</p>
<p>വ്യോമയാന എഞ്ചിനീയറും മുന്&#x200d; സൈനികനുമാണ് ലില്&#x200d; ജോണിന്റെ പിതാവ്. അമ്മ സൈന്യത്തില്&#x200d; ഡോക്ടറുമായിരുന്നു. മൂന്ന് സഹോദരങ്ങളും മാതാപിതാക്കളുടെ വഴിയേ യു.എസ് സൈന്യത്തില്&#x200d; ചേര്&#x200d;ന്നപ്പോള്&#x200d; ലില്&#x200d; സംഗീതത്തിന്റെ പിന്നാലെ പോകുകയായിരുന്നു. ഹഫ്‌പോസ്റ്റ് ഡെപ്യൂട്ടി എഡിറ്റര്&#x200d; ഫിലിപ് ലെവിസ് ആണ് ലില്&#x200d; ജോണിന്റെ മതംമാറ്റ വിവരം സോഷ്യല്&#x200d; മീഡിയയിലൂടെ പുറത്തുവിട്ടത്.</p>
<p>ഇത്തവണ റമസാന്&#x200d; ആദ്യത്തില്&#x200d; യു.എസ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ജെഫ്രി ഷോണ്&#x200d; കിങ്ങും ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഭാര്യ റായ് കിങ്ങിനൊപ്പം യു.എസിലെ പ്രമുഖ മുസ്‌ലിം പണ്ഡിതനും പ്രഭാഷകനുമായ ഒമര്&#x200d; സുലൈമാന്റെ കാര്&#x200d;മികത്വത്തിലായിരുന്നു മതംമാറ്റം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lil-jon-who-made-hip-hop-music-waves-in-the-us-converted-to-islam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്താണ് ശരീഅത്ത്</title>
		<link>https://www.chandrikadaily.com/1what-is-shariah.html</link>
					<comments>https://www.chandrikadaily.com/1what-is-shariah.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jul 2023 06:24:17 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[Home]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[SHARIAH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266263</guid>

					<description><![CDATA[എം.എം. അക്ബര്&#x200d; മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളില്&#x200d; നിന്നു വ്യത്യസ്തമായി സ്വതന്ത്രമായ കൈകാര്യ കര്&#x200d;തൃത്വത്തിന് കഴിവ് നല്&#x200d;കിയിരിക്കുന്ന മനുഷ്യന്&#x200d; ഭൂമിയില്&#x200d; ജീവിക്കേണ്ടതെങ്ങനെയെന്ന് അവനെ സൃഷ്ടിച്ചവന്&#x200d; പഠിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്&#x200d; വ്യത്യസ്ത പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച വിധി വിലക്കുകളാണ്. ശരീഅത്ത്, മാനവികതയെ ദീപ്തമാക്കുകയും സമാധാനപൂര്&#x200d;ണമായ വ്യക്തിജീവിതവും സംതൃപ്തമായ കുടുംബ ജീവിതവും നീതിയിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ സാമൂഹ്യജീവിതവും സാധിക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ളതാണ് ശരീഅത്തിലെ വിധി വിലക്കുകള്&#x200d; മാധാനപൂര്&#x200d;ണമായ ഇഹലോകജീവിതവും രണാനന്തരം ശാശ്വത സമാധാനത്തിന്റെ ഭവനമായ സ്വര്&#x200d;ഗവും ലഭിക്കുന്നതിന് മനുഷ്യരെല്ലാം പിന്തുടരണമെന്ന് നിര്&#x200d;ദ്ദേശിക്കപ്പെ ട്ടിട്ടുള്ള ദൈവദത്തമായ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എം.എം. അക്ബര്&#x200d;</strong></p>
<p>മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളില്&#x200d; നിന്നു വ്യത്യസ്തമായി സ്വതന്ത്രമായ കൈകാര്യ കര്&#x200d;തൃത്വത്തിന് കഴിവ് നല്&#x200d;കിയിരിക്കുന്ന മനുഷ്യന്&#x200d; ഭൂമിയില്&#x200d; ജീവിക്കേണ്ടതെങ്ങനെയെന്ന് അവനെ സൃഷ്ടിച്ചവന്&#x200d; പഠിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്&#x200d; വ്യത്യസ്ത പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച വിധി വിലക്കുകളാണ്. ശരീഅത്ത്, മാനവികതയെ ദീപ്തമാക്കുകയും സമാധാനപൂര്&#x200d;ണമായ വ്യക്തിജീവിതവും സംതൃപ്തമായ കുടുംബ ജീവിതവും നീതിയിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ സാമൂഹ്യജീവിതവും സാധിക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ളതാണ് ശരീഅത്തിലെ വിധി വിലക്കുകള്&#x200d; മാധാനപൂര്&#x200d;ണമായ ഇഹലോകജീവിതവും രണാനന്തരം ശാശ്വത സമാധാനത്തിന്റെ ഭവനമായ സ്വര്&#x200d;ഗവും ലഭിക്കുന്നതിന് മനുഷ്യരെല്ലാം പിന്തുടരണമെന്ന് നിര്&#x200d;ദ്ദേശിക്കപ്പെ ട്ടിട്ടുള്ള ദൈവദത്തമായ ജീവിതക്രമമാണത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെയാണ് അവരുടെ ജനതക്കുള്ള ശരീഅത്ത് പഠിപ്പിക്കപ്പെട്ടത്. മുഹമ്മദ് നബി(സ)യിലൂടെ അവസാനനാള്&#x200d; വരെയുള്ള മുഴുവന്&#x200d; മനുഷ്യര്&#x200d;ക്കും വേണ്ടിയുള്ള ശരീഅത്ത് അവതരിപ്പി ക്കുകയാണ് സ്രഷ്ടാവ്. ശരീഅത്തിന്റെ സ്രോതസ്സുകള്&#x200d; പരിശുദ്ധ ഖുര്&#x200d;ആനും പ്രവാചക ചര്യകളുമാണ്. ഏതെങ്കിലുമൊരു സമുദായത്തിനുവേണ്ടിയുള്ളതല്ല ശരീഅത്ത്. മാനവികതയുടെ ഉജ്ജലീകരണമാഗ്രഹിക്കുന്ന ആര്&#x200d;ക്കും അനുധാവനം ചെയ്യാവുന്നതാണത്. ആത്മീയവും ഭൗതികവുമായ ചങ്ങല കെട്ടുകളില്&#x200d;നിന്ന് മോചിപ്പിക്കുകയും ചൂഷണങ്ങളില്&#x200d;നിന്ന് രക്ഷിക്കുകയും സമാധാന സംതൃപ്തമായ ജീവിതം ആസ്വദിക്കാന്&#x200d; പ്രാപ്തമാക്കുകയും ചെയ്യുന്നതാണി വിധി വിലക്കുകള്&#x200d; ശരിഅത്ത് നിര്&#x200d;ദേശിക്കുന്ന സ്വഭാവ ഗുണങ്ങള്&#x200d; പാലിക്കുകയും ദുര്&#x200d;ഗുണങ്ങള്&#x200d; ഒഴിവാക്കുകയും ചെയ്യുമ്പോള്&#x200d; തനിക്കും താനുമായി ബന്ധപ്പെട്ടവര്&#x200d;ക്കും സമാധാനവും ശാന്തിയും സംതൃപ്തിയുമുണ്ടാ വന്നു. സത്യം പറയണം, നീതിപാലിക്കണം, കരാറുകള്&#x200d; നിറവേറ്റണം, ദാനധര്&#x200d;മങ്ങള്&#x200d; ചെ യ്യണം, ക്ഷമിക്കണം, മുതിര്&#x200d;ന്നവരെ ബഹുമാനിക്കണം, ഇളയവരോട് കാരുണ്യം കാണിക്കണം. മാന്യതയോടെ പെരുമാറണം, വിട്ടുവീഴ്ച ചെയ്യണം, സത്യസന്ധമായി തൊഴിലെടുക്കണം, അനാഥകളെ സംരക്ഷിക്കണം, അഗതികളെ പുനരധിവസിപ്പിക്കണം. മാന്യമായ വസ്ത്രം ധരിക്കണം, വിധവകള്&#x200d;ക്ക് തുണയാകണം, മാതാപിതാക്കളെ അനു സരിക്കണം, മക്കള്&#x200d;ക്ക് നന്മ ചെയ്യണം, ഇണകളോട് നല്ല നിലയില്&#x200d; വര്&#x200d;ത്തിക്കണം, അമുസ്ലിംകളോട് സൗഹാര്&#x200d;ദത്തോടെ പെരുമാറണം, തൊഴിലാളികള്&#x200d;ക്ക് അര്&#x200d;ഹമായ വേതനം നല്&#x200d;കണം, അയല്&#x200d;വാസിയെ പരിഗണിക്കണം, പുഞ്ചിരികൊണ്ട് അഭിമുഖീകരിക്കണം തുടങ്ങിയ ശരിഅത്തിലെ നിയമങ്ങള നുസരിക്കുന്നവരുടെ ജീവിതം എത്രത്തോളം സമാധാനപൂര്&#x200d;ണമായിരിക്കും.</p>
<p>മദ്യപിക്കരുത്, വ്യഭിചരിക്കരുത്, ചൂതാട്ടത്തിലേര്&#x200d;പ്പെടരുത്, പലിശ വാങ്ങുകയോ കൊടുക്കുകയോ അരുത്, കള്ള സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, അനര്&#x200d;ഹമായത് സമ്പാദിക്കരുത്, പൂഴ്ത്തിവെക്കരുത്, ഊഹക്കച്ചവടം പാടില്ല, തൊഴിലാളികളെ ദ്രോഹിക്കരുത്, മുതലാളിയെ വഞ്ചിക്കരുത്, അഹങ്കരിക്കരുത്, അസൂയ പാടില്ല. അത്യാഗ്രഹമുണ്ടാവരുത്, പിശുക്കുണ്ടാവരുത്, അമിതവ്യായം അരുത്, അശ്ലീലം പറയരുത്, പരദൂഷണം പാടില്ല, കാപട്യം ഉണ്ടാവരുത്, കള്ളം പറയ രുത്, പരിഹസിക്കരുത്, കുത്തുവാക്കുകള്&#x200d; പറയരുത്, വിദ്വേഷം പാടില്ല, ഏഷണിക്കാരനാകരുത്, വിശ്വാസവഞ്ചനയുണ്ടാകരുത്.<br />
കൊടുത്തദാനം എടുത്ത്പറയരുത്, സമ്പാദിക്കാന്&#x200d; വേണ്ടി യാചിക്കരുത്, അന്യായമായി ആരെയും വധിക്കരുത്, പതിവ്രതകളുടെ മേല്&#x200d; ആരോപണങ്ങളുന്നയിക്കരുത്, മാതാ പിതാക്കളോട് കയര്&#x200d;ക്കരുത്, ഭര്&#x200d;ത്താക്കന്മാരെ ധിക്കരിക്കരുത്, ഭാര്യമാരെ ദ്രോഹിക്കരുത്, മക്കളെ ശപിക്കരുത് തുടങ്ങിയ ശരീഅത്തിലെ വിലക്കുകള്&#x200d; അനുസരിച്ചുകൊണ്ട് ജീവിക്കുന്നവരോടൊപ്പമുള്ളവരുടെ ജീവിതം എത്രത്തോളം സംതൃപ്തമായിരിക്കും.</p>
<p>ശരീഅത്തിലെ കുടുംബ നിയമങ്ങളുടെ യും സാമ്പത്തിക നിയമങ്ങളുടെയും സാമൂഹിക നിയമങ്ങളുടെയുമെല്ലാം സ്ഥിതി ഇതുതന്നെയാണ്. പലിശയിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതിയുടെ സ്വാഭാവികോല്&#x200d;പന്നമായ സാമ്പത്തിക പ്രതിസന്ധി കള്&#x200d; കടന്നുവരുമ്പോഴെല്ലാം അതിനുള്ള ശാശ്വത പരിഹാരം ലോകം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി സ്വീകരിക്കുകയാണെന്ന് സാമ്പത്തിക ശാസ്ത്ര വിദഗ്ധര്&#x200d; പ്രസ്താവിക്കാറുണ്ട്. ശരീഅത്തിലെ നിയമങ്ങളുടെയെല്ലാം സ്ഥിതി ഇതാണ്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലുമെല്ലാം സമാധാനവും സം തൃപ്തിയും നല്&#x200d;കുന്നവയാണ് പ്രസ്തുത നിയമങ്ങളെന്ന് അവയനുസരിച്ച് ജീവിക്കുന്നവര്&#x200d;ക്കറിയാം. അവയനുസരിക്കാന്&#x200d; സന്നദ്ധതയില്ലാത്തവര്&#x200d;, ദൈവധിക്കാരത്തിന്റെ കെടുതി അനുഭവിക്കുമ്പോഴാണ് അവയുടെ പ്രസക്തി മനസ്സിലാക്കുക.</p>
<p><strong>മതസ്വാതന്ത്ര്വം തന്നെയാണ് പ്രശ്‌നം</strong></p>
<p>താന്&#x200d; പൂജിക്കുന്ന ദൈവത്തെ ആരാധിക്കാനും ജനനസമയത്തും വിവാഹസമയ ത്തും മരണസമയത്തുമെല്ലാം ചില അനുഷ്ഠാനങ്ങള്&#x200d; നിര്&#x200d;വഹിക്കാനും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്&#x200d; ആരാധനാലയങ്ങളില്&#x200d; പോകാനുമുള്ള സ്വാതന്ത്ര്യമുണ്ടായാല്&#x200d; മത സ്വാതന്ത്യമായെന്ന കാഴ്ചപ്പാട് സ്വീകരി ക്കാന്&#x200d; മുസ്ലിമിന് കഴിയില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവികനിയമങ്ങള്&#x200d; പാലിക്കുകയെന്നാണ് ഇസ്ലാം എന്ന പദം തന്നെ അര്&#x200d;ത്ഥമാക്കുന്നത്. ഏതാനും വിശ്വാ സങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളുകയും കര്&#x200d;മങ്ങളനുഷ്ഠിക്കുകയും ചെയ്യുക മാത്രമാണ് മാത്രമെന്ന വീക്ഷണത്തോട് ഇസ്ലാം പൊരുത്തപ്പെടുന്നില്ല. മനുഷ്യരുടെ പെരുമാറ്റവും സ്വഭാവവും സാമ്പത്തികമായ ക്രയവിക്രയങ്ങളും കു ടുംബാംഗങ്ങളുടെ പാരസ്പര്യവും സാമൂഹി കജീവിതത്തില്&#x200d; അനുസരിക്കേണ്ട വിധിവി ലക്കുകളുമെല്ലാം ദൈവിക നിയമങ്ങള്&#x200d; പ്ര കാരമാണ് ചിട്ടപ്പെടുത്തേണ്ടതെന്നും വിശ്വാ സാനുഷ്ഠാനങ്ങളോടൊപ്പം അവയും മത ത്തിന്റെ ഭാഗമാണെന്നുമാണ് മുസ്ലിം കരു തുന്നത്. ശരീഅത്ത് നിയമങ്ങള്&#x200d; അനുസരി ക്കേണ്ട് ഓരോ വിശ്വാസിയുടെയും ബാധ്യ തയാണ്. അവ അനുസരിക്കാതിരിക്കുന്നത്. തങ്ങള്&#x200d;ക്ക് ഇഹലോകത്ത് നാശവും പരലോ കത്ത് ശാശ്വത നഷ്ടവുമുണ്ടാക്കുമെന്ന് വി ശ്വാസികള്&#x200d; കരുതുന്നു. അത് കൊണ്ടാണ് അ വ അനുസരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മുസ്ലിംങ്ങള്&#x200d; പോരാടുന്നത്. ഏതെങ്കിലുമൊരു രംഗത്തെ ദൈവിക നി യമങ്ങള്&#x200d; പാലിക്കാന്&#x200d; അനുവദിക്കപ്പെടാതി രിക്കുന്നത് മുസ്ലിമിനെ സംബന്ധിച്ചിട ത്തോളം മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാ ണ്. ലൈംഗികജീവിതത്തിലും കുടുംബജീവി അത്തിലും പാലിക്കപ്പെടേണ്ട ഇസ്ലാമിക നി യമങ്ങള്&#x200d; അനുസരിക്കാനാകാത്ത സ്ഥിതിയു ണ്ടായാലുള്ള അവസ്ഥയും അതേപോലെത ന്നെ. സ്വത്ത് സമ്പാദനവും വിതരണവും എ ങ്ങനെയെല്ലാം ആകണമെന്നതിന് ഇസ്ലാ മില്&#x200d; കൃത്യമായ നിയമങ്ങളുണ്ട്. സമ്പത്ത് നല്&#x200d;കുന്നത് പടച്ചവനാണെന്നും അത് വിനി യോഗിക്കേണ്ടത് അവന്റെ നിയമനിര്&#x200d;ദേശങ്ങള്&#x200d;ക്ക് വിധേയമായിട്ടായിരിക്കണമെന്നും മുസ്ലിംകള്&#x200d; കരുതുന്നു. ഒരാള്&#x200d; ജീവിച്ചിരി ക്കുമ്പോള്&#x200d; അയാളുടെ സ്വത്തിന്റെ വിനിയോ ഗം അല്ലാഹുവിന്റെ നിയമങ്ങള്&#x200d;ക്ക് വിധേയ മായിട്ടാകണമെന്നതുപോലെ മരിച്ചാല്&#x200d; അ യാളുടെ സ്വത്തിന്റെ വിതരണവും പടച്ചവന്റെ നിയമങ്ങള്&#x200d; പ്രകാരമായിരിക്കണമെന്നാണ് ഇസ്ലാമിക നിയമം. വിവാഹവും വിവാഹമോചനവും ഒരു കരാറിന്റെ അടിസ്ഥാനത്തില്&#x200d; പുരു ഷനും സ്ത്രീയും ഒന്നിച്ച് ജീവിക്കാന്&#x200d; തിരു മാനിക്കുകയും ലൈംഗികസുഖം പങ്കുവെ ക്കുകയും ചെയ്യുന്നതാണ് ഇസ്ലാമിലെ വി വാഹം. ആ കരാര്&#x200d; വഴി അവര്&#x200d;ക്ക് രണ്ട് പേര്&#x200d; ക്കും ചില ഉത്തരവാദിത്തങ്ങളും അവകാ ശങ്ങളുമുണ്ടാകുന്നുണ്ട്. ദൈവനാമത്തില്&#x200d; രണ്ട് വ്യക്തികള്&#x200d; തമ്മിലേര്&#x200d;പ്പെടുന്ന കരാര്&#x200d; എന്നതിലുപരിയായി അതിന് ആത്മീയമാ യ അര്&#x200d;ത്ഥതലങ്ങളൊന്നുമില്ല. ആ കരാര്&#x200d; ശ ക്തമാണെന്നും അതുവഴി രണ്ട് പേര്&#x200d;ക്കും അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുന്ന ണ്ടാകുന്നുണ്ടെന്നുമെല്ലാം ഇസ്ലാം പഠിപ്പി ന്നില്ല. ക്കുന്നു. എന്നാല്&#x200d; ഇന്ത്യയിലെ പ്രബല മത ങ്ങളെല്ലാം കാണുന്നത്‌പോലെ ഒരു ആത്മീ യ കര്&#x200d;മമായി ഇസ്ലാം വിവാഹത്തെ കാണു ന്നില്ല. വധുവിന്റെ സമ്മതവും രക്ഷിതാവി ന്റെയും വരന്റെയും സാന്നിധ്യവും നടന്നി ട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്താനുള്ള രണ്ട് പേ രില്&#x200d; കുറയാത്ത വ്യക്തികളും മാത്രമാണാ വശ്യം. ഒപ്പം വധുവിന് വരന്&#x200d; അവള്&#x200d; ആവ ശ്യപ്പെടുന്ന വിവാഹമൂല്യം നല്&#x200d;കുകയും വേ ണം. വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങ ളില്&#x200d; അതിന്റെ അടിസ്ഥാനതത്വങ്ങളില്&#x200d; ത ന്നെ മുസ്ലിംകളും മറ്റു മതവിശ്വാസികളും തമ്മില്&#x200d; വിയോജിക്കുന്നുണ്ട് എന്നാണ് ഇ തിന്നര്&#x200d;ത്ഥം. ഈ അടിസ്ഥാനതത്വങ്ങളുടെ സ്വാധീനം അവയുടെ ദാമ്പത്യനിയമങ്ങളി ലെല്ലാം ഉണ്ടായിരിക്കും. അടിത്തറതന്നെ വി യോജിക്കുന്ന നിയമങ്ങളെ ഒന്നാക്കിക്കൊ ണ്ട് ഒരു ഏകസിവില്&#x200d; കോഡ് സാധ്യമാകു ന്നത് എങ്ങനെയാണ്? വിവാഹത്തെ കരാര്&#x200d; മാത്രമായി കണ്ടാല്&#x200d; മറ്റുള്ളവരുടെ മതാ തന്ത്ര്യത്തെ ഹനിക്കലാവും; മറിച്ചായാല്&#x200d; മു സ്ലിംകളുടെ സ്വാതന്ത്ര്യത്തിനെതിരാകും. വൈവാഹികനിയമങ്ങളെ ഏകീകരിക്കാന്&#x200d; കഴിയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.</p>
<p>അനിവാര്യമായ അവസരങ്ങളില്&#x200d; പ്രസ്തുതകരാര്&#x200d; പിന്&#x200d;വലിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനും സ്ത്രിക്കും നല്&#x200d;കുന്നുണ്ട്. പര സ്പരം സംതൃപ്തരല്ലാത്ത ഇണകളെ നിയ മത്തിന്റെ കുരുക്കുപയോഗിച്ച് ഒന്നിപ്പിക്കു കയെന്ന പ്രകൃതിവിരുദ്ധവും അപ്രായോഗി കവുമായ നിര്&#x200d;ദ്ദേശം ഇസ്ലാം മുന്നോട്ട് വെക്കുന്നില്ല. വേര്&#x200d;പെടുത്തല്&#x200d; അനിവാര്യമായ അവസരത്തില്&#x200d; വിവാഹമോചനം അനുവദി ക്കുന്ന ഇസ്ലാം അത്തരം സന്ദര്&#x200d;ഭങ്ങളില്&#x200d; പെണ്ണിന്റെയും പുരുഷന്റെയും അവകാശങ്ങളൊന്നും ഹനിക്കാതെയും ആരെയും വ ഴിയാധാരമാക്കാതെയുമുള്ള നിയമങ്ങളാ ണ് മുന്നോട്ടുവെക്കുന്നത്.</p>
<p>ഇണകള്&#x200d;ക്ക് ഒരുമിച്ചുപോകാന്&#x200d; കഴിയാത്ത വ്യക്തിപരമായ കാരണങ്ങള്&#x200d; അത്രയ്ക്കും ഗൗരവമാണെങ്കില്&#x200d; മാത്രമേ വിവാഹ മോചനത്തില്&#x200d; കലാശിക്കാവൂയെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്വന്തം ഇണയോട് അവരുടെ പ്രവര്&#x200d;ത്തനങ്ങളില്&#x200d; തീരെ യോജിക്കാനാവാത്തവയുണ്ടെങ്കില്&#x200d;, ആദ്യം ഉപദേശിച്ച് ശരിപ്പെടുത്താന്&#x200d; ശ്രമിക്കണമെന്നാണ് ഖുര്&#x200d;ആനിന്റെ അനുശാസന ഉപദേശം ഫലപ്രദമാകുന്നില്ലെങ്കില്&#x200d; കിടപ്പറയില്&#x200d;നിന്ന് മാറിക്കിടന്നും അതും ഫലപ്രദമാകുന്നില്ലെങ്കില്&#x200d; ലഘുവായ ശിക്ഷാനടപടികളിലൂടെയും അവരുടെ ദുസ്വഭാവങ്ങളില്ലാതാക്കാന്&#x200d; പരിശ്രമിക്കണം. എന്നിട്ടും യോജിക്കാന്&#x200d; പക്കല്&#x200d; വിവാഹിതരായവര്&#x200d;ക്ക് ഒന്നിക്കാനുള്ള പറ്റാത്തത്രയും വലുതാണ് തമ്മിലുള്ള ഭിന്ന തയെങ്കില്&#x200d; ഇരുപക്ഷത്തുനിന്നുമുള്ള രണ്ടു നീതിമാന്&#x200d;മാര്&#x200d; ഒരുമിച്ചിരുന്ന് ഇണകളെ യോജിപ്പിക്കാന്&#x200d; ശ്രമിക്കണം. യോജിപ്പിന് എന്തെങ്കിലും പഴുതുകളുണ്ടെങ്കില്&#x200d;, അങ്ങനെ ശ്രമിച്ചാല്&#x200d; കുടുംബബന്ധം തകരാതെ മുന്നോട്ടുകൊണ്ടുപോകാന്&#x200d; അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് ഖുര്&#x200d;ആന്&#x200d; പറയുന്നത്. അതും ഫലപ്രദമാകുന്നില്ലെങ്കിലാണ് വിവാഹമോചനം നടക്കേണ്ടതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.</p>
<p>വിവാഹമോചനത്തിനുള്ള തികച്ചും വൈയക്തികമായ കാരണങ്ങള്&#x200d; കോടതിയുടെ മുന്നില്&#x200d; വെളിപ്പെടുത്തുകയും തന്റെ ഇണയായിരുന്നയാള്&#x200d; ചെയ്ത കുറ്റങ്ങളൊക്കെയും പ്രതിക്കൂട്ടില്&#x200d; നിന്ന് വെളിപ്പെടുത്തുകയും പലപ്പോഴും അഭിഭാഷകരുടെ നാവു കൊണ്ട് രണ്ടുപേരുടെയും അഭിമാനം പിച്ചി ചിന്തുകയും ചെയ്യുന്ന അവസ്ഥയെ ഇസ് ലാമികമായി ന്യായീകരിക്കാന്&#x200d; കഴിയുകയില്ല. ഒപ്പം ജീവിക്കുകയില്ലെന്നു തീരുമാനിച്ച ഒരാളോടൊപ്പം കോടതി വിധിയുടെ അകമ്പടിയോടുകൂടി ജീവിക്കേണ്ടിവരുമ്പോള്&#x200d; അവിടെ സംതൃപ്തിയോ സമാധാനമോ ഉണ്ടാവുകയുമില്ലല്ലെന്ന് മുസ്ലിംകള്&#x200d; കരുതുന്നു. അതു പലപ്പോഴും അതിക്രമങ്ങള്&#x200d;ക്കും സ്ത്രീ കൂടുതല്&#x200d; പീഡിപ്പിക്കപ്പെടുന്നതിലേക്കുമാണ് ചെന്നെത്തുക. അതുകൊണ്ടുതന്നെ തികച്ചും മാനവവിരുദ്ധമായ, കോടതിക്ക് ബോധ്യപ്പെട്ടാല്&#x200d; മാത്രം വിവാഹമോചനമെ നിര്&#x200d;ദ്ദേശത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല.</p>
<p>വിവാഹത്തിന്റെ ലക്ഷ്യങ്ങള്&#x200d; പൂര്&#x200d;ത്തീകരിക്കുന്നില്ലെങ്കില്&#x200d; അത് റദ്ദാക്കാന്&#x200d; രണ്ടു പേര്&#x200d;ക്കും അവകാശമുണ്ട്. പ്രസ്തുത കരാര്&#x200d; നിലവില്&#x200d; വരുന്നത് പുരുഷന്&#x200d; മഹ്‌റ എന്ന ധനം ചെലവഴിച്ചുകൊണ്ടാണ് എന്നതിനാല്&#x200d; പുരുഷനാണ് പ്രസ്തുത കരാര്&#x200d; റദ്ദാക്കുന്ന തെങ്കില്&#x200d; മഹ്‌റ് പൂര്&#x200d;ണമായും സ്ത്രീക്ക് വി ട്ടുകൊടുക്കാന്&#x200d; അയാള്&#x200d; ബാധ്യസ്ഥനാണ്. അങ്ങനെയുള്ള വിവാഹമോചനമാണ് ത ലാഖ്. തനിക്ക് പുരുഷനില്&#x200d; നിന്നുലഭിച്ച മ ഹ്‌റ് തിരിച്ചുകൊടുത്തുകൊണ്ട് കരാര്&#x200d; റദ്ദാ ഞാന്&#x200d; സ്ത്രി ആവശ്യപ്പെടുന്നതിനാണ് ഖുല്&#x200d; എന്നു പറയുന്നത്. എത്ര വലിയ തുക മഹ്‌റായി നല്&#x200d;കിയിട്ടുണ്ടെങ്കിലും അ തില്&#x200d;നിന്നും യാതൊന്നും തിരിച്ചുവാങ്ങാതെയാകണം പുരുഷന്&#x200d; സ്ത്രീയെ വിവാഹ മോചനം ചെയ്യേണ്ടതും അങ്ങനെ വിവാഹ മോചനം ചെയ്യുമ്പോള്&#x200d; മഹ്‌റ് കൂടാതെ അവള്&#x200d;ക്ക് ആവശ്യമായ പാരിതോഷികങ്ങളും (മതാഅ്) നല്&#x200d;കണമെന്നും പഠിപ്പിക്കുന്ന ഇസ്ലാം പെണ്ണവകാശങ്ങളെയെല്ലാം ന്യായമായി പരിഗണിക്കുന്നുണ്ട്. പാരിതോഷിക ങ്ങള്&#x200d; നല്&#x200d;കി പറഞ്ഞയക്കപ്പെടേണ്ടവളാണ് വിവാഹമോചിതയെന്ന ഇസ്ലാമിക നിര്&#x200d;ദ്ദേശം എത്രത്തോളം മാന്യവും പെണ്ണിന്റെ മനസ്സിനെപോലും പരിഗണിക്കുന്നതുമാണ്.</p>
<p>വിവാഹമോചനത്തിനുശേഷവും മൂന്നു ശുദ്ധികാലം എല്ലാവിധ പരിഗണനകളും ചെലവും നല്&#x200d;കി ഇണയെ പുരുഷന്റെ വി ട്ടില്&#x200d; തന്നെ താമസിപ്പിക്കണമെന്നും ഈ കാലയളവിലെങ്ങാനും അവരുടെ മനസ്സിലെ സ്‌നേഹം നിര്&#x200d;ഗളിച്ച് അവര്&#x200d; ഒരുമിച്ചാല്&#x200d; നിരു പാധികം അവര്&#x200d;ക്ക് ഇണകളായി ജീവിതം തു ടരാമെന്നും നിഷ്‌കര്&#x200d;ഷിക്കുന്ന ഇസ്ലാം ഈ രംഗത്തെ ഏറ്റവും മനഃശാസ്ത്രപരമായ നിര്&#x200d;ദ്ദേശങ്ങളാണ് നല്&#x200d;കുന്നത്.</p>
<p>ഒരു തവണ വിവാഹമോചനം ചെയ്തുപിരിഞ്ഞുപോയ ഇണകള്&#x200d;ക്ക്, അവര്&#x200d; രണ്ടു പേരും ആഗ്രഹിക്കുന്നുവെങ്കില്&#x200d; വീണ്ടും ഒരുമിക്കാന്&#x200d; ഇസ്ലാം അനുവാദം നല്&#x200d;കുന്നു. അങ്ങനെ ഒരുമിച്ച് ഇണകള്&#x200d; വീണ്ടും പിരിയുകയാണെങ്കില്&#x200d; ഒരിക്കല്&#x200d;കൂടി മാത്രമേ അവര്&#x200d;ക്ക്പിന്നെ ഒരുമിക്കാന്&#x200d; അവസരമുള്ളൂ. മൂന്നാമതായി വിവാഹം ചെയ്യപ്പെട്ട ഇണകള്&#x200d; വീണ്ടും പിരിയുകയാണെങ്കില്&#x200d; പിന്നീട് മറ്റൊരാള്&#x200d; അവളെ വിവാഹം ചെയ്യുകയും അവള്&#x200d; അയാളില്&#x200d;നിന്ന് വിവാഹമോചനം ചെയ്യപ്പെടുകയുമാണെങ്കിലല്ലാതെ പിന്നെ ആദ്യഭര്&#x200d;ത്താവിന് അവളെ വിവാഹം ചെയ്യാന്&#x200d; പാടില്ല. ഇങ്ങനെ മൂന്നു വിവാഹമോചനങ്ങള്&#x200d;ക്ക് അനുവാദം നല്&#x200d;കിയത് ഒന്നിക്കാനുള്ള പരമാവധി അവസരങ്ങളുണ്ടാക്കുന്നതിനു വേണ്ടിയാണ്. ഈ അവസരങ്ങള്&#x200d; മൂന്നും മൂ ായിത്തന്നെയാണ് ഉപയോഗിക്കേണ്ടതെന്നാണ് ഖുര്&#x200d;ആനും നബിവചനങ്ങളും പഠിപ്പിക്കുന്നത്. മൂന്ന് ത്വലാഖുകള്&#x200d; ഒരുമിച്ച് ചൊല്ലിയ ആളെ രണ്ടാം ഖലീഫ ഉമര്&#x200d; (റ) ശിക്ഷിച്ച ചരിത്രം വ്യക്തമാക്കുന്നത് മൂന്ന് ത്വലാഖുകള്&#x200d; ഒന്നിച്ച് ചൊല്ലുന്നതിന് ഇസ്ലാം എതിരാണെന്ന് തന്നെയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1what-is-shariah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്‌ലാമിനെക്കുറിച്ച് സമൂഹത്തെ പഠിപ്പിക്കണമെന്ന് ബ്രിട്ടീഷ് സര്&#x200d;ക്കാരിന് ശുപാര്&#x200d;ശ</title>
		<link>https://www.chandrikadaily.com/islam-in-britain.html</link>
					<comments>https://www.chandrikadaily.com/islam-in-britain.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 09 May 2023 03:09:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252539</guid>

					<description><![CDATA[തടവുപുള്ളികള്&#x200d;ക്ക് തീവ്രവാദവിരുദ്ധ ക്ലാസ് നല്&#x200d;കുക, വെളളക്കാരായ വംശീയവെറിയന്മാര്&#x200d;ക്കെതിരെ കര്&#x200d;ശന നപടിയെടുക്കുക തുടങ്ങിയവയാണ് നിര്&#x200d;ദേശങ്ങള്&#x200d;.]]></description>
										<content:encoded><![CDATA[<p>ബ്രിട്ടീഷ് സമൂഹത്തില്&#x200d; മുസ്‌ലിംകളെ ക്കുറിച്ച് അനാവശ്യ ഭീതി പടരുന്നുവെന്നും അത് തടയുന്നതിന് സമൂഹത്തെ ഇസ്‌ലാമിന്റെ രീതികളെക്കുറിച്ച് പഠിപ്പിക്കണമെന്നും സര്&#x200d;ക്കാരിന് ഉപദേശം. ഡോക്ടര്&#x200d;മാര്&#x200d;, അധ്യാപകര്&#x200d;, പൊലീസുദ്യോഗസ്ഥര്&#x200d; തുടങ്ങിയവര്&#x200d;ക്ക് നിര്&#x200d;ബന്ധമായി മതപരിശീലനം നല്&#x200d;കണമെന്ന്‌സമിതി ശുപാര്&#x200d;ശ ചെയ്തു. സര്&#x200d;വകലാശാലകളില്&#x200d; മുസ്‌ലിം വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് പലിശരഹിതവായ്പ നല്&#x200d;കുക, അനധികൃത മതപാഠശാലകള്&#x200d; നിരോധിക്കുക, തീവ്രവാദത്തിനെതിരെ ജാഗ്രത പുലര്&#x200d;ത്തുക, തടവുപുള്ളികള്&#x200d;ക്ക് തീവ്രവാദവിരുദ്ധ ക്ലാസ് നല്&#x200d;കുക, വെളളക്കാരായ വംശീയവെറിയന്മാര്&#x200d;ക്കെതിരെ കര്&#x200d;ശന നപടിയെടുക്കുക തുടങ്ങിയവയാണ് നിര്&#x200d;ദേശങ്ങള്&#x200d;.<br />
പുറത്തുനടക്കുന്ന തീവ്രവാദപ്രവര്&#x200d;ത്തനങ്ങള്&#x200d; ബ്രിട്ടനിലെ സമാധാനപ്രിയരായ മുസ്‌ലിംകള്&#x200d;ക്കെതിരായി നിലപാടെടുക്കാന്&#x200d; സമൂഹത്തില്&#x200d; പലരും തയ്യാറാകുകയാണെന്നും ആയത് മുസ്‌ലിംകളെ സമൂഹത്തില്&#x200d; ഒറ്റപ്പെടുത്തുകയാണെന്നും സര്&#x200d;ക്കാരിന്റെ മതകാര്യ ഉപദേശകന്&#x200d; കോളിന്&#x200d; ബ്ലൂം നിര്&#x200d;ദേശിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/islam-in-britain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംസഹോദരിക്ക് തുല്യസ്വത്ത് നല്&#x200d;കാത്തതെന്തുകൊണ്ടെന്ന് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/muslim-law.html</link>
					<comments>https://www.chandrikadaily.com/muslim-law.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 18 Mar 2023 04:18:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[personala law]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243149</guid>

					<description><![CDATA[സഹോദരന്മാര്&#x200d; സ്വത്ത് കയ്യടക്കിവെച്ചിരിക്കുകയാണോ എന്ന് ജഡ്ജി കൃഷ്ണമുമാരി ആരാഞ്ഞു.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം നിയമപ്രകാരം സഹോദരിക്ക് തുല്യസ്വത്ത് നല്&#x200d;കാതിരുന്നതിനെ വിമര്&#x200d;ശിച്ച് സുപ്രീംകോടതി . കോഴിക്കോട്‌സ്വദേശികളായ സഹോദരന്മാര്&#x200d;ക്കെതിരെ മുംബൈയില്&#x200d; താമസിക്കുന്ന സഹോദരി ബുഷ്‌റ അലിയാണ് കോടതിയെ സമീപിച്ചത്. നേരത്തെ ഇവ്വിഷയത്തില്&#x200d; കീഴ ്‌കോടതികള്&#x200d; മുസ്‌ലിം നിയമം ചൂണ്ടിക്കാട്ടി ഹര്&#x200d;ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് ബുഷ്‌റ സുപ്രീംകോടതിയെ സമീപിച്ചത്. സഹോദരന്മാര്&#x200d; സ്വത്ത് കയ്യടക്കിവെച്ചിരിക്കുകയാണോ എന്ന് ജഡ്ജി കൃഷ്ണമുമാരി ആരാഞ്ഞു.</p>
<p>ബുഷ്‌റയുടെ വാദങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാന്&#x200d; സഹദോരന് നാലാഴ്ച സമയം നല്&#x200d;കി. മുസ്‌ലിം വ്യക്തിനിയമപ്രകാരം സ്വത്ത് നല്&#x200d;കിയെന്ന് അഭിഭാഷകന്&#x200d; ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജഡ്ജിയുടെപ്രതികരണം. ബുഷ്‌റ അലിക്കുവേണ്ടി മനോജ് ജോയ്, മനുകൃഷ്ണന്&#x200d; എന്നിവര്&#x200d; ഹാജരായി. വടകര ചോമ്പായി കുഞ്ഞിപ്പള്ളിയിലാണ് കുടുംബം. ഇവരുടെ മാതാപിതാക്കള്&#x200d; മരണപ്പെട്ട ശേഷമാണ ്ഭൂമി ഭാഗം വെച്ചത്. ഇതില്&#x200d; തനിക്ക് 4.37 സെന്റ് മാത്രമേ ലഭിച്ചുള്ളൂവെന്നും 1937ലെ മുഹമ്മദന്&#x200d;ലോ പ്രകാരം തുല്യസ്വത്ത് ലഭിക്കുന്നില്ലെന്നുമാണ് വാദിഭാഗം വാദിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-law.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനന്തരാവകാശ നിയമവും അനാവശ്യ വിവാദങ്ങളും  -എം.എം അക്ബര്&#x200d; ARTICLE</title>
		<link>https://www.chandrikadaily.com/islam-heir.html</link>
					<comments>https://www.chandrikadaily.com/islam-heir.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 03 Mar 2023 23:28:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[MMAKBAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241027</guid>

					<description><![CDATA[ഇസ്‌ലാമിക നിയമപ്രകാരം ജീവിച്ച് മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായി മരിച്ച ഒരാളുടെ സ്വത്ത് അയാളുടെ വിശ്വാസ പ്രകാരമായിരിക്കണം വീതിക്കേണ്ടത് എന്ന് മാത്രമാണ് മുസ്‌ലിംകള്&#x200d; പറയുന്നത്.]]></description>
										<content:encoded><![CDATA[<p>ഇസ്‌ലാമിലെ അനന്തരാവകാശവുമായി ബന്ധപ്പെട്ട് വിമര്&#x200d;ശകര്&#x200d; കാലങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങള്&#x200d;തന്നെ ഏതാനും മുസ്‌ലിം സ്ത്രീകളുടെ പേരില്&#x200d; ലഘുലേഖയായി പുറത്തിറങ്ങിയത് കണ്ടു. ഇന്ത്യയില്&#x200d; നിലനില്&#x200d;ക്കുന്ന ശരീഅത്ത് ആപ്ലിക്കേഷന്&#x200d; ആക്ടില്&#x200d; സര്&#x200d;ക്കാര്&#x200d; ഇടപെടുകയും മുസ്‌ലിം വ്യക്തിനിയമം പരിഷ്‌കരിക്കുകയും വേണമെന്നാണ് ആവശ്യം. അതിലെ വിമര്&#x200d;ശനങ്ങളോട് മുസ്‌ലിംകള്&#x200d;ക്ക് പ്രതികരിക്കാനുള്ളത് ഇക്കാര്യങ്ങളാണ്.<br />
ഒന്ന്) ഇസ്‌ലാം അല്ലാഹുവില്&#x200d;നിന്നുള്ളതാണ്. പടച്ചവനില്&#x200d; വിശ്വസിക്കുകയും അവന്റെ വിധി വിലക്കുകളാണ് ഖുര്&#x200d;ആനിലും സുന്നത്തിലുമുള്ളതെന്ന് കരുതുകയും ചെയ്യുന്നവര്&#x200d;ക്ക്മാത്രമേ ഇസ്‌ലാമിക നിയമങ്ങളെല്ലാം പൂര്&#x200d;ണമായും സ്വീകാര്യമായി അനുഭവപ്പെടൂ. തങ്ങളുടെ യുക്തിയേക്കാള്&#x200d; വലിയത് അല്ലാഹുവിന്റെയുക്തിയാണെന്ന് അവര്&#x200d; മനസ്സിലാക്കും. അതല്ലാത്തവര്&#x200d;ക്ക് അവരുടെ യുക്തിയുടെമാത്രം അടിസ്ഥാനത്തില്&#x200d; അപഗ്രഥിക്കുമ്പോള്&#x200d; എന്തെങ്കിലുമെല്ലാം കുറ്റങ്ങളും കുറവുകളും കണ്ടെത്താന്&#x200d; കഴിഞ്ഞേക്കും. അത് അവരുടെ യുക്തിയുടെ പരിമിതിയും അവര്&#x200d; സ്വീകരിച്ചിരിക്കുന്ന നിലപാട് തറകളുടെ അപര്യാപ്തതയുമാണെന്നാണ് മുസ്‌ലിംകള്&#x200d; മനസ്സിലാക്കുക.</p>
<p>രണ്ട്) ദായധനത്തിന്റെ കാര്യത്തില്&#x200d; ഏറ്റവും ശാസ്ത്രീയവും നീതിയിലധിഷ്ഠിതവുമായ നിയമമാണ് ഇസ്‌ലാം പ്രദാനം ചെയ്യുന്നതെന്നതാണ് സത്യം. അനന്തരാവകാശത്തെക്കുറിച്ച് വിശദീകരിക്കുന്നത് സൂറത് നിസാഇലെ 11, 12 സൂക്തങ്ങളാണ്. പിതാവോ സന്താനങ്ങളോ ഇല്ലാത്ത വ്യക്തിയുടെ അനന്തരാവകാശത്തെക്കുറിച്ച് ഇതേ അധ്യായത്തിലെ അവസാനത്തിലെ സൂക്തത്തിലും (176) വിവരിക്കുന്നുണ്ട്. ഇവയില്&#x200d;നിന്നും പ്രവാചകചര്യയില്&#x200d;നിന്നുമാണ് ദായധനത്തെക്കുറിച്ചുള്ള ഇസ്‌ലാമിക സമീപനം ഉരുത്തിരിഞ്ഞിരിക്കുന്നത്. പ്രസ്തുത സമീപനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്&#x200d; താഴെ പറയുന്നവയാണ്.<br />
1. ഒരാളുടെ സ്വത്തില്&#x200d; അയാളുടെ ജീവിതകാലത്ത് അയാള്&#x200d;ക്കല്ലാതെ മറ്റൊരാള്&#x200d;ക്കും യാതൊരവകാശവുമില്ല. 2. അയാളുടെ ജീവിതകാലത്ത് മരിച്ചുപോയ പിന്തുടര്&#x200d;ച്ചക്കാര്&#x200d;ക്ക് അയാളുടെ അനന്തരസ്വത്തില്&#x200d; അവകാശമൊന്നുമില്ല. (അനന്തര സ്വത്ത് രൂപപ്പെടുന്നതുതന്നെ അയാള്&#x200d; മരിക്കുന്നതോടുകൂടിയാണല്ലോ. അതിനുമുമ്പ് അത് അയാളുടെ സ്വത്തു മാത്രമാണ്. അനന്തരസ്വത്തല്ല). 3. അയാളുടെ മരണസമയത്ത് ജീവിച്ചിരിക്കുന്ന പിന്തുടര്&#x200d;ച്ചക്കാര്&#x200d;ക്ക് മാത്രമേ അനന്തര സ്വത്തില്&#x200d; അവകാശമുണ്ടാവുകയുള്ളൂ. 4. അനന്തരാവകാശത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് അടുത്ത ബന്ധമാണ്. വിവാഹ ബന്ധവും രക്തബന്ധവും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു. 5. അയാളുടെ അടുത്ത ബന്ധുക്കള്&#x200d; അതേ താവഴിയിലെ അകന്ന ബന്ധുക്കളുടെ അവകാശം തടയും. (മാതാപിതാക്കള്&#x200d;, ഭാര്യാഭര്&#x200d;ത്താക്കന്മാര്&#x200d;, പുത്ര പുത്രിമാര്&#x200d; എന്നിവരാണ് അടുത്ത ബന്ധുക്കള്&#x200d;. ഇവരുടെ സാന്നിധ്യത്തില്&#x200d; അതേ താവഴിയിലുള്ള മറ്റാരും അവകാശികളായി തീരുകയില്ല). 6. വ്യക്തിയുടെ സാമ്പത്തികാവസ്ഥയോ അവശതയോ അല്ല, മരിച്ചയാളുമായുള്ള ബന്ധത്തിന്റെ സ്വഭാവമാണ് ദായധന വിഭജനത്തിലെ അംഗീകൃത മാനദണ്ഡം. 7. മരിച്ചയാളുടെ രക്തബന്ധുക്കളായി ഏറ്റവും അടുത്ത കണ്ണികളില്ലെങ്കില്&#x200d; അവകാശം തൊട്ടടുത്ത കണ്ണികളിലേക്ക് നീങ്ങുന്നു. പിതാവില്ലെങ്കില്&#x200d; പിതാമഹനും പുത്രന്മാരൊന്നുമില്ലെങ്കില്&#x200d; പൗത്രന്മാര്&#x200d;ക്കും പിന്തുടര്&#x200d;ച്ചാവകാശം ലഭിക്കുന്നത് ഇതുകൊണ്ടാണ്.</p>
<p>മൂന്ന്) ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കുടുംബസംവിധാനത്തില്&#x200d; സ്ത്രീ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവളാണ്. പിതാവോ സഹോദരനോ ഭര്&#x200d;ത്താവോ അവളുടെ സംരക്ഷകരായി എപ്പോഴുമുണ്ടാവണമെന്നാണ് ഇസ്‌ലാമിന്റെ താല്&#x200d;പര്യം. പുരുഷന്മാരെന്ന നിലയില്&#x200d; തങ്ങളുടെ അധീനതയിലുള്ള സ്ത്രീകളുടെ സംരക്ഷണം മുസ്‌ലിം പുരുഷന്റെ ഉത്തരവാദിത്തമാണ്. സംരക്ഷിക്കപ്പെടുന്ന സ്ത്രീക്ക് സ്വത്തുണ്ടെങ്കിലും ഇല്ലെങ്കിലുമെല്ലാം അവരെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം പുരുഷനുണ്ട്. അനാഥകളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഖുര്&#x200d;ആനിക നിയമങ്ങള്&#x200d; ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.<br />
നാല്) പിതാവ്, മക്കള്&#x200d; എന്നിവരെപ്പോലെത്തന്നെ സഹോദരങ്ങളും രക്തബന്ധത്തില്&#x200d;പെട്ടവരാണ്. അവരെ ശത്രുക്കളോ വിരോധികളോ ആയല്ല ഇസ്‌ലാം കാണുന്നത്. സഹോദരങ്ങള്&#x200d; മരണപ്പെട്ടാല്&#x200d; അതുവഴി അനാഥരാകുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കുന്നവരാണ് ജീവിച്ചിരിക്കുന്ന സഹോദരങ്ങള്&#x200d;. ചില സാഹചര്യങ്ങളില്&#x200d; പിതാവിന്റെ സഹോദരങ്ങള്&#x200d;ക്ക് പിതൃസ്വത്തിന്റെ ചെറിയൊരു ഭാഗം അനന്തരാവകാശമായി ലഭിക്കുമെന്നത് ഇസ്‌ലാമിക സംസ്‌കാരമുള്ളവര്&#x200d;ക്കൊന്നും യാതൊരുവിധ വൈമനസ്യവുമുണ്ടാക്കുകയില്ല. ആണ്&#x200d;മക്കളില്ലാതെ മരണപ്പെടുന്ന ഒരാളുടെ പെണ്&#x200d;മക്കള്&#x200d; സ്വാഭാവികമായും അയാളുടെ സഹോദരങ്ങളുടെ സംരക്ഷണത്തിലായിരിക്കും. മരിച്ചയാളുടെ അനന്തര സ്വത്തില്&#x200d; തങ്ങള്&#x200d;ക്കും അവകാശമുണ്ടെന്ന വസ്തുത ഈ സംരക്ഷണ ബാധ്യതയെക്കുറിച്ച് അവര്&#x200d;ക്ക് കൂടിയ ബോധവും ബോധ്യവുമുണ്ടാക്കും.</p>
<p>അഞ്ച്) ഉത്തരവാദിത്തത്തിന്റെ സ്വാഭാവികമായ പരിണതിയാണ് അവകാശങ്ങള്&#x200d;. പിതാവ് മരണപ്പെടുന്ന സ്ത്രീകള്&#x200d;ക്ക് സഹോദരങ്ങളുണ്ടെങ്കില്&#x200d; അവരെ സംരക്ഷിക്കേണ്ടത് സഹോദരങ്ങളുടെ ധാര്&#x200d;മിക ഉത്തരവാദിത്തമാണ്. അപ്പോള്&#x200d; ആ സഹോദരങ്ങള്&#x200d;ക്ക് പിതാവിന്റെ അനന്തര സ്വത്തില്&#x200d; സഹോദരിയുടെ ഇരട്ടിഅവകാശമുണ്ടാവും. പിതാവ് മരണപ്പെടുന്ന സ്ത്രീകള്&#x200d;ക്ക് സഹോദരങ്ങളില്ലെങ്കില്&#x200d; അവരെ സംരക്ഷിക്കേണ്ടത് മരിച്ചയാള്&#x200d;ക്ക് പിതാവുണ്ടെങ്കില്&#x200d; ആ പിതാവിന്റെ ഉത്തരവാദിത്തമാണ്. പിതാവിന് മകന്റെ സ്വത്തില്&#x200d; സ്വാഭാവികമായിതന്നെ അനന്തരാവകാശമുണ്ട്. മരിച്ചയാള്&#x200d;ക്ക് പിതാവോ ആണ്&#x200d;മക്കളോ ഇല്ലെങ്കില്&#x200d; പെണ്&#x200d; മക്കളെ സംരക്ഷിക്കേണ്ടത് പിതാവിന്റെ സഹോദരങ്ങളുടെ ഉത്തരവാദിത്തമാണ്. അങ്ങനെയുള്ള സന്ദര്&#x200d;ഭങ്ങളില്&#x200d; അവര്&#x200d;ക്ക് ചെറിയൊരു അവകാശം ലഭിക്കും. ഉത്തരവാദിത്തത്തെ മാറ്റിവെച്ചുകൊണ്ട് ഈ അവകാശത്തെ മനസ്സിലാക്കാന്&#x200d; കഴിയില്ല. ആരെങ്കിലും ഉത്തരവാദിത്തം നിര്&#x200d;വഹിക്കുന്നില്ലെങ്കില്&#x200d; അക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രത്തില്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്ക് കോടതിയെ സമീപിക്കാന്&#x200d; കഴിയും. ഇന്ത്യയിലും അത്തരം സംവിധാനങ്ങളുണ്ടാക്കാന്&#x200d; നിലവിലുള്ള നിയമങ്ങളുടെ അടിത്തറയില്&#x200d; നിന്നുകൊണ്ട് തന്നെ കഴിയും. മഹല്ലുസംവിധാനങ്ങള്&#x200d; നിര്&#x200d;വഹിക്കേണ്ട ദൗത്യമതാണ്. അത് ഭംഗിയായി നിര്&#x200d;വഹിക്കുന്ന നിരവധി മഹല്ലുകള്&#x200d; കേരളത്തില്&#x200d; തന്നെയുണ്ട്.</p>
<p>ആറ്) നിയമങ്ങള്&#x200d; എത്ര തന്നെ കുറ്റമറ്റതാണെങ്കിലും അവ ദുരുപയോഗം ചെയ്യുന്ന സ്ഥിതിയുണ്ടാകാം. നിയമം ദുരുപയോഗം ചെയ്യുകവഴി ആര്&#x200d;ക്കെങ്കിലും പ്രയാസങ്ങളോ ദുരിതങ്ങളോ ഉണ്ടാവുന്നുണ്ടെങ്കില്&#x200d; അത് നിയമത്തിന്റെ കുറ്റമല്ല. അത്തരം ദുരുപയോഗങ്ങളെ ചൂണ്ടിക്കാട്ടി നിയമങ്ങളെ മാറ്റണമെന്ന് വാദിക്കുകയാണെങ്കില്&#x200d; ഇന്ത്യയിലെ ഭരണഘടനയെല്ലാം ഓരോ ദിവസവും മാറ്റിയെഴുതേണ്ടതായി വന്നേക്കും. നിയമങ്ങളല്ല, നിയമങ്ങളെ ദുരുപയോഗിക്കുന്നവരാണ് പ്രതിക്കൂട്ടില്&#x200d; നില്&#x200d;ക്കേണ്ടത്. വിമര്&#x200d;ശിക്കുകയും ആവശ്യമെങ്കില്&#x200d; നടപടികള്&#x200d;ക്ക് വിധേയമാക്കുകയും ചെയ്യേണ്ടത് അവരെയാണ്.<br />
ഏഴ്) ദായധനത്തിന്റെ വിതരണത്തില്&#x200d; എല്ലാവര്&#x200d;ക്കും തൃപ്തി നല്&#x200d;കുന്ന രീതിയിലുള്ള സമ്പൂര്&#x200d;ണ നീതി നടപ്പാക്കാന്&#x200d; നിയമങ്ങളെക്കൊണ്ട് മാത്രമായി കഴിയുകയില്ല. ഒരു നിയമവ്യവസ്ഥക്കും ഇക്കാര്യത്തില്&#x200d; നൂറു ശതമാനം നീതി നടപ്പാക്കാന്&#x200d; കഴിയില്ല. ഈ വസ്തുതക്ക് ഉപോല്&#x200d;ബലകമായി അവതരിപ്പിക്കാവുന്ന ഏതാനും മോഡലുകള്&#x200d; കാണുക.<br />
1. പരേതന് രണ്ടു മക്കള്&#x200d;. ഒരാള്&#x200d; വികലാംഗന്&#x200d;. മറ്റെയാള്&#x200d; അരോഗദൃഢഗാത്രന്&#x200d;. ഒന്നാമത്തെയാള്&#x200d;ക്ക് അധ്വാനിക്കാനാവില്ല. രണ്ടാമന് അധ്വാനിച്ച് പണം സമ്പാദിക്കാം. എങ്ങനെ സ്വത്ത് ഓഹരിവെക്കും? അധ്വാനിക്കാന്&#x200d; കഴിയുന്നവന് കുറച്ചും കഴിയാത്തവന് കൂടുതലുമായി ഓഹരി വെക്കുന്നതാണ് ശരിയെന്ന് തോന്നും. ഏതെങ്കിലും വ്യവസ്ഥകള്&#x200d;ക്ക് ഈ തോന്നലിനെ നിയമമാക്കാന്&#x200d; കഴിയുമോ? 2. പരേതന് മൂന്നു മക്കള്&#x200d;. മൂത്തയാള്&#x200d; നാല്&#x200d;പതുകാരന്&#x200d;. കച്ചവടക്കാരന്&#x200d;. പിതാവിന്റെ കച്ചവടത്തില്&#x200d; സഹകാരിയായി തുടങ്ങി സ്വന്തമായി കച്ചവടത്തിലെത്തിച്ചേര്&#x200d;ന്നയാള്&#x200d;. രണ്ടാമത്തെയാള്&#x200d; ഭിഷഗ്വരന്&#x200d;. പിതാവിന്റെ പണം ചെലവഴിച്ചുകൊണ്ടാണയാള്&#x200d; പഠിച്ചത്. ഇന്നയാള്&#x200d; പണം വാരുന്നു. മൂന്നാമന്&#x200d; പതിനെട്ടുകാരന്&#x200d;. വിദ്യാര്&#x200d;ഥി. എവിടെയെങ്കിലുമെല്ലാം എത്തുന്നതിനുമുമ്പ് പിതാവ് മരിച്ചു. എങ്ങനെ സ്വത്ത് ഓഹരിവെക്കണം? മൂത്തവര്&#x200d; രണ്ടും സ്വയം സമ്പാദിക്കുന്നവരാണ്. പിതാവിന്റെ സ്വത്തില്&#x200d; നിന്നാണവര്&#x200d; സമ്പാദ്യം തുടങ്ങിയത്. ഇളയവനാകട്ടെ പിതാവ് ജീവിച്ചിരിക്കുമ്പോള്&#x200d; അദ്ദേഹത്തിന്റെ സ്വത്തില്&#x200d;നിന്ന് കാര്യമായി ഒന്നും ലഭിച്ചില്ല. അപ്പോള്&#x200d; ദായധനമെങ്കിലും ഇളയ പുത്രന് കൂടുതല്&#x200d; ലഭിക്കണമെന്നതാണ് നമ്മുടെ മനസ്സ് പറയുന്നത്. പക്ഷേ, മനസ്സുപറയുന്ന നീതി നടപ്പാക്കുന്ന രീതിയില്&#x200d; ദായധനം ഓഹരി വെക്കുന്നതിനാവശ്യമായ നിയമം ഉണ്ടാക്കാന്&#x200d; കഴിയുമോ? 3. പരേതന് മൂന്നു മക്കള്&#x200d;. ഒരാള്&#x200d; സമര്&#x200d;ഥന്&#x200d;. പണംകൊണ്ട് പണം വാരാന്&#x200d; കഴിവുള്ളവന്&#x200d;. രണ്ടാമന്&#x200d; സാമൂഹിക സേവകന്&#x200d;. പണം ചെലവഴിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്&#x200d;ത്തിക്കുന്നവന്&#x200d;. അവസാനത്തെയാള്&#x200d; മഠയന്&#x200d;. കിട്ടിയ പണം സൂക്ഷിച്ചുവെച്ച് അതില്&#x200d;നിന്ന് മാത്രമായി ചെലവ് കണ്ടെത്തുന്നവന്&#x200d;. മൂന്നു പേര്&#x200d;ക്കും പത്തു രൂപ വീതം നല്&#x200d;കിയാല്&#x200d; ഒന്നാമന്&#x200d; അത് ഇരുപത് രൂപയാക്കും. രണ്ടാമന്&#x200d; തനിക്കും അയല്&#x200d;ക്കാരനായ ദരിദ്രനുംകൂടി ഒരു നേരത്തെ ഭക്ഷണം ഒരുക്കും, മൂന്നാമന്&#x200d; രണ്ടു നേരത്തെ ഭക്ഷണം കഴിക്കും. ഇവര്&#x200d;ക്ക് മൂന്നു പേര്&#x200d;ക്കുംദായധനം ഒരേപോലെ വീതിക്കുകയല്ല വേണ്ടതെന്ന് മനസ്സ് പറയും. പക്ഷേ, പ്രസ്തുത നീതി ഒരു നിയമക്രമത്തിലൂടെ നടപ്പാക്കുക പ്രായോഗികമല്ലെന്നു മാത്രം.<br />
ദായധനത്തിന്റെയും മറ്റു സാമ്പത്തിക പ്രശ്‌നങ്ങളുടെയും കാര്യത്തില്&#x200d; കേവല നിയമങ്ങള്&#x200d;ക്ക് എല്ലാ അര്&#x200d;ഥത്തിലുമുള്ള സമ്പൂര്&#x200d;ണ നീതി നടപ്പിലാക്കാന്&#x200d; കഴിയുകയില്ലെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. ഇസ്‌ലാം ഇത്തരം പ്രശ്‌നങ്ങളില്&#x200d; കേവല നിയമങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ടല്ല പരിഹാരങ്ങള്&#x200d; നിര്&#x200d;ദേശിക്കുന്നത്. മനുഷ്യരുടെ ധര്&#x200d;മബോധത്തെ ഉത്തേജിപ്പിക്കുകയും പ്രയാസങ്ങളനുഭവിക്കുന്നവരോട് കരുണ കാണിക്കുവാന്&#x200d; പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്&#x200d; നീതി നടപ്പാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നത്. അത് കൂടി പരിഗണിക്കാതെ ഇസ്‌ലാമിലെ അനന്തരാവകാശനിയമങ്ങളുടെ മാനവികത മനസ്സിലാക്കാന്&#x200d; കഴിയില്ല.<br />
എട്ട്) ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്&#x200d; മുസ്‌ലിംകള്&#x200d;ക്ക് മാത്രം ബാധകമായവയാണ്. അത് ദൈവികമാണെന്നാണ് മുസ്‌ലിംകള്&#x200d; കരുതുന്നത്. അങ്ങനെയല്ല എന്ന് വിശ്വസിക്കാനും ഞങ്ങള്&#x200d;ക്ക് ആ നിയമങ്ങള്&#x200d; വേണ്ട എന്ന് പറയാനും ആര്&#x200d;ക്കും അവകാശമുണ്ട്. ഇസ്‌ലാമാണ് സത്യമെന്ന് വിശ്വസിക്കുകയും അങ്ങനെ മരിക്കുകയും ചെയ്ത ഒരാളുടെ സമ്പത്ത് അയാള്&#x200d; ശരിയെന്ന് കരുതിയ നിയമങ്ങള്&#x200d; പ്രകാരം വീതിക്കുകയാണ് നീതിയും ധാര്&#x200d;മികതയും. അങ്ങനെ വേണ്ടെന്ന് തീരുമാനിക്കാനും ഇസ്‌ലാമില്&#x200d; നിന്ന് പുറത്തുപോയി തന്റെ സ്വത്തുക്കള്&#x200d; പൊതു സിവില്&#x200d; നിയമപ്രകാരം വീതിച്ചാല്&#x200d; മതിയെന്ന് പ്രഖ്യാപിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ആരും നിഷേധിക്കുന്നില്ല. ഇസ്‌ലാമിക നിയമപ്രകാരം ജീവിച്ച് മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായി മരിച്ച ഒരാളുടെ സ്വത്ത് അയാളുടെ വിശ്വാസ പ്രകാരമായിരിക്കണം വീതിക്കേണ്ടത് എന്ന് മാത്രമാണ് മുസ്‌ലിംകള്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/islam-heir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെറുതെ ഒരു ആണ് പെണ്ണാവാന്&#x200d; ശ്രമിക്കുക, അല്ലെങ്കില്&#x200d; പെണ്ണ് ആണാവാന്&#x200d; ശ്രമിക്കുക എന്നത് പാടില്ല.</title>
		<link>https://www.chandrikadaily.com/islam-vellithelicham.html</link>
					<comments>https://www.chandrikadaily.com/islam-vellithelicham.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 24 Feb 2023 01:04:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[FRIDAY]]></category>
		<category><![CDATA[islam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239605</guid>

					<description><![CDATA[ഇസ്‌ലാം ഇങ്ങനെയൊക്കെ പറയുന്നത് അത് മുന്നോട്ടുവെക്കുന്ന വിശ്വാസകര്&#x200d;മ സംഹിതകളുടെ ഭാഗമായിട്ടാണ്. അതു സമ്പൂര്&#x200d;ണമാവുക ഈ ചേരുവകളെല്ലാം ചേരുംപടി ചേരുമ്പോഴാണ്. അങ്ങനെ കാണാതെ മതത്തില്&#x200d;നിന്ന് ഒരു കഷ്ണത്തെ അടര്&#x200d;ത്തിയെടുത്ത് ചെയ്യുന്ന നിരൂപണങ്ങള്&#x200d; ശരിയോ ബുദ്ധിപരമോ അല്ല.]]></description>
										<content:encoded><![CDATA[<p><img src="https://qph.cf2.quoracdn.net/main-qimg-193ba41b22faddf6aa65da6e561733bc-lq" alt="What is gender politics? - Quora" /></p>
<p><strong>വെള്ളിത്തെളിച്ചം -ടി.എച്ച് ദാരിമി</strong></p>
<p>ചന്ദ്രിക ലേഖനം</p>
<p>കഥ ഇതാണ്. തിരുവനന്തപുരം സ്വദേശിനിയായ പെണ്&#x200d;കുട്ടിക്ക് താന്&#x200d; ആണാണെന്ന കലശലായ തോന്നല്&#x200d;. ജനിതകമായി അങ്ങനെ ഉണ്ടാകാം എന്നാണ് ശാസ്ത്രവും അനുഭവവും. ഒരാളുടെ ലിംഗം നിര്&#x200d;ണയിക്കുന്ന ബാഹ്യഘടകങ്ങള്&#x200d; രണ്ടാണ് എന്നാണ്. ലൈംഗിക അവയവങ്ങളും സ്‌ത്രൈണത ജനിപ്പിക്കുന്ന ഹോര്&#x200d;മോണുകളും. ഇവയുടെ കാര്യത്തില്&#x200d; ആനുപാധികമായ കൃത്യത ഇല്ലാതാകുമ്പോള്&#x200d; ഇങ്ങനെ ചിന്തയും തോന്നലുമൊക്കെ ഉണ്ടാകും. ഉദാഹരണമായി ആണിന്റെ ലിംഗത്തിനുപകരം പെണ്ണിന്റെയോ പെണ്ണിന്റേതിനു സമാനമായതോ ആണ് ഒരാണിന് എങ്കില്&#x200d; അയാളില്&#x200d; അതിന്റെ ശതമാനമനുസരിച്ച് പെണ്ണാകാന്&#x200d; പൂതിയുണ്ടാകും. മറിച്ചും അങ്ങനെത്തന്നെ. സ്ത്രീ സഹജമായ സ്വഭാവം, വൈകാരിക തീഷ്ണത, എതിര്&#x200d;ലിംഗത്തിന് ലൈംഗികമായി കീഴ്‌പ്പെടാനുള്ള ആസക്തി തുടങ്ങിയവ ചില ഹോര്&#x200d;മോണുകളുടെ സാന്നിധ്യം കാരണമാണ് എന്നാണ് ജനിതക ശാസ്ത്രം. അതില്&#x200d; കുറവുണ്ടാവുകയും പകരം പുരുഷ ഗുണങ്ങളുടെ കാരണമായ ഹോര്&#x200d;മോണുകള്&#x200d; കൂടുതല്&#x200d; ഉണ്ടാവുകയും ചെയ്താല്&#x200d; അവള്&#x200d;ക്ക് ആണാവാന്&#x200d; തീവ്ര ആഗ്രഹം ഉണ്ടാകും. മറിച്ചും അങ്ങനെത്തന്നെ. അപൂര്&#x200d;വമായി ചില ജന്മങ്ങളില്&#x200d; ഉണ്ടാകുന്ന പ്രതിഭാസമാണിത്. ഈ ആഗ്രഹം ജനിക്കുന്നവര്&#x200d; എല്ലാം അടക്കിപ്പിടിച്ച് ജീവിക്കലായിരുന്നു പതിവ്. ഇപ്പോള്&#x200d; പക്ഷേ, ശാസ്ത്രവും സാങ്കേതികതയും കുറച്ചുകൂടി വികസിച്ചു. ശരീരത്തിന്റെ ഏതു ഭാഗവും മാറ്റിവെക്കാന്&#x200d; വരെ നാം പഠിച്ചു. അതുതന്നെ കീറിമുറിച്ചു വേണമെങ്കില്&#x200d; അങ്ങനെയും സൂചിക്കുത്തിലൂടെ വേണമെങ്കില്&#x200d; അങ്ങനെയും ചെയ്യാന്&#x200d; മിടുക്കു നേടി. അപ്പോള്&#x200d; സ്വാഭാവികമായും മനുഷ്യന്&#x200d; ചിന്തിച്ചു, എന്നാല്&#x200d; പിന്നെ ആണിനെ പെണ്ണും പെണ്ണിനെ ആണും ഇതേ വിദ്യവെച്ച് ആക്കിക്കൂടെ എന്ന്. ആക്കാമല്ലോ എന്ന് അനാട്ടമിക്കാര്&#x200d; മറുപടിയും പറഞ്ഞു. മനുഷ്യന്റെ കാമ്പായ ഹൃദയം മാറ്റിവെക്കുന്നവര്&#x200d;ക്ക് ഈ പാര്&#x200d;ട്‌സുകള്&#x200d; മാറ്റിവെക്കാന്&#x200d; എന്താണ് പ്രയാസം!</p>
<p>ലിംഗങ്ങള്&#x200d; മാറ്റി വെക്കുന്നതിലൂടെ വലിയ മാറ്റം സംഭവിക്കും. ശരീരം, മനസ്സ്, വികാരം, വിചാരം എല്ലാം. ഇതിനെ ഇംഗ്ലീഷില്&#x200d; ട്രാന്&#x200d;സ്മിഷന്&#x200d; എന്ന് വിളിക്കപ്പെട്ടു. മാറുന്ന വ്യക്തി ട്രാന്&#x200d;സ്‌മെന്&#x200d; ആയിരിക്കും. മെന്&#x200d; മാനും വുമണുമൊക്കെയാവാം. പറഞ്ഞുവരുന്ന പെണ്&#x200d;കുട്ടി തന്റെ ആഗ്രഹം പോലെ ആണാകാന്&#x200d; തയ്യാറായി. ഇങ്ങനെയുള്ളവര്&#x200d; മൂന്നാം ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. അവര്&#x200d; ഒരു കമ്യൂണിറ്റിയാണിപ്പോള്&#x200d;. ആധുനിക മീഡിയയുടെ ഇടപെലുകളാണ് അവരെ സംഘടിപ്പിച്ചത്. ആ ശൃംഖലയുടെ ഭാഗമായിട്ടായിരിക്കാം അവള്&#x200d; ട്രാന്&#x200d;സ്‌മെന്&#x200d; ആകുന്നതിന്റെ ഭാഗമായി കോഴിക്കോട്ടെത്തി അഷിതയെന്ന ട്രാന്&#x200d;സ് വ്യക്തിയുടെ മകനായി ജവിതം തുടങ്ങി. സഹദ് എന്ന പേരും സ്വീകരിച്ചു. ഇതേ സമയം പെണ്ണാകാനുള്ള മോഹവുമായി ഒരു മലപ്പുറത്തുകാരന്&#x200d; കോഴിക്കോട്ടെ ട്രാന്&#x200d;സ് കമ്യൂണിറ്റി ഷെല്&#x200d;ടര്&#x200d; ഹോമില്&#x200d; അഭയംതേടുകയുണ്ടായി. സിയ എന്ന് സ്വയം പേരിട്ട് ദീപാറാണിയെന്ന ട്രാന്&#x200d;സ് വ്യക്തിയുടെ മകളായി ജീവിതം തുടങ്ങി. പിന്നെ രണ്ടു പേരും കണ്ടു, അടുത്തു, അനുരക്തരായി. കോഴിക്കോട് ഉമ്മളത്തൂരില്&#x200d; ഒരുമിച്ച് താമസവും തുടങ്ങി. ആഗ്രഹിക്കുന്ന ലിംഗത്തിലേക്ക് മാറിയിട്ട് ഒന്നിച്ച് ജീവിതം അടിച്ചു പൊളിക്കണമെന്ന പദ്ധതിയായിരുന്നു അവര്&#x200d;ക്ക്. അതിന് ഹോര്&#x200d;മോണ്&#x200d; ചികിത്സയും ശസ്ത്രക്രിയയും നടക്കണം. പേരു മാറ്റി, ആണാവാന്&#x200d; പോകുന്ന തിരുവനന്തപുരത്തുകാരി സ്തനം മുറിച്ചു മാറ്റി എന്നല്ലാതെ മറ്റൊന്നും ചെയ്യും മുമ്പ് അവര്&#x200d; നിലവിലുള്ള ലിംഗം വെച്ച് ജീവിതം ആസ്വദിച്ചു. ലൈംഗികമായി ബന്ധപ്പെട്ടാല്&#x200d; പെണ്ണിന് ഗര്&#x200d;ഭമുണ്ടാകും. ഗര്&#x200d;ഭം തികഞ്ഞ് പ്രസവിക്കും. അതു സാധാരണമാണ്. അതുതന്നെയാണ് അവിടെ സംഭവിച്ചതും. ഇതിനെ കുറിച്ച് പല ധ്വനിയിലുള്ള വര്&#x200d;ത്തമാനങ്ങളാണ് സാമൂഹ്യാന്തരീക്ഷം നിറയെ.</p>
<p>പ്രസ്തുത വിവാദം, ചോദ്യം, ഉത്തരം എന്നിവയിലേക്കൊന്നും കടക്കുന്നില്ല. ഇത്തരമൊരു പ്രതിഭാസത്തെകുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം സംക്ഷിപ്തമായി സൂചിപ്പിക്കുകയാണ്. ഇസ്‌ലാം സമ്പൂര്&#x200d;ണ ജീവിത ദര്&#x200d;ശനമാണ് എന്ന് പറയുമ്പോള്&#x200d; ഇതിനെകുറിച്ചും ഇസ്‌ലാമിന് ചിലത് പറയാനുണ്ടാവുമല്ലോ. സംഗതി അപൂര്&#x200d;വമാണ്. പക്ഷേ, അതിന്റെ ചര്&#x200d;ച്ച സമൂഹം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. അതിനാല്&#x200d; ഇനി ഇത്തരം വിഷയങ്ങള്&#x200d; ഉണ്ടാകുമ്പോള്&#x200d; ചര്&#x200d;ച്ച വീണ്ടും മുറുകും. അതിന് മുമ്പ് ചില കാര്യങ്ങള്&#x200d; പറഞ്ഞുവെക്കുകയാണ്. ആദ്യമായി പറയാനുള്ളത് ഒരാള്&#x200d; ആണാവുന്നതിലും പെണ്ണാവുന്നതിലും ആര്&#x200d;ക്കും കഴിയില്ല എന്നതാണ്. ലിംഗഭേദത്തെ മാന്യതയുമില്ലാതെ ചവച്ചരക്കുന്നവര്&#x200d;ക്കൊന്നും കുട്ടികളില്ലാത്തവര്&#x200d;ക്ക് കുട്ടിയെ കൊടുക്കാനും പെണ്&#x200d;കുട്ടിയില്ലാത്തവര്&#x200d;ക്ക് പെണ്&#x200d;മണിയേയോ ആണ്&#x200d; കുട്ടിയില്ലാത്തവര്&#x200d;ക്ക് ആണ്&#x200d;തരിയേയോ കൊടുക്കാന്&#x200d; കഴിയില്ല. അതിന് കഴിയുമായിരുന്നു എങ്കില്&#x200d; ലോകത്തിന്റെ വലിയ തേങ്ങലും നിരാശയും നിലക്കുമായിരുന്നു. ഈ വസ്തുത അല്ലാഹു വിശുദ്ധ ഖുര്&#x200d;ആനില്&#x200d; ഇങ്ങനെ ഓര്&#x200d;മിപ്പിക്കുന്നു: അല്ലാഹു ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനാകുന്നു. അവനിഛിക്കുന്നതെന്തും സൃഷ്ടിക്കുന്നു. ഇച്ഛിക്കുന്നവര്&#x200d;ക്ക് പെണ്&#x200d;മക്കളെ സമ്മാനിക്കുന്നു. ഇഛിക്കുന്നവര്&#x200d;ക്ക് ആണ്&#x200d;മക്കളെ സമ്മാനിക്കുന്നു. അവനിഛിക്കുന്നവര്&#x200d;ക്ക് പെണ്&#x200d;കുട്ടികളെയും ആണ്&#x200d;കുട്ടികളെയും ഒന്നിച്ചുകൊടുക്കുന്നു. ഇഛിക്കുന്നവരെ വന്ധ്യരാക്കുന്നു. അവനൊക്കെയും അറിയുന്നവനും എന്തിനും കഴിവുള്ളവനുമല്ലോ (അശ്ശൂറാ 49,50). സ്രഷ്ടാവിന്റെ തീരുമാനത്തിന് വിധേയനാകാനാണ് സൃഷ്ടിയുടെ വിധി. അല്ലെങ്കില്&#x200d; അവന് എന്തെങ്കിലും തീരുമാനിക്കാനും ചെയ്യാനുമുള്ള സ്വയം ശേഷി ഉണ്ടായിരിക്കണം. സ്വാതന്ത്ര്യമുണ്ടെങ്കിലും കരുതിയത് ചെയ്യാനുള്ള ശേഷിയും ശക്തിയും മനുഷ്യന് കിട്ടിയിട്ടില്ല.<br />
ലിംഗാവയവങ്ങള്&#x200d; പൂര്&#x200d;ണാര്&#x200d;ഥത്തില്&#x200d; ഉള്ള പുരുഷനോ സ്ത്രീക്കോ മറ്റൊരു ലിംഗത്തിലേക്ക് മാറല്&#x200d; അനുവദനീയമല്ല. അതായത് വെറുതെ ഒരു ആണ് പെണ്ണാവാന്&#x200d; ശ്രമിക്കുക, അല്ലെങ്കില്&#x200d; പെണ്ണ് ആണാവാന്&#x200d; ശ്രമിക്കുക എന്നത് പാടില്ല. അങ്ങനെയുള്ള ഏതൊരു ശ്രമവും ശിക്ഷാര്&#x200d;ഹമായ കുറ്റമാണ്. കാരണം അത് അല്ലാഹുവിന്റെ സൃഷ്ടിപ്പില്&#x200d; മാറ്റംവരുത്തലാണ്. അല്ലാഹു അത് ഹറാമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: അതുകൊണ്ട് താങ്കള്&#x200d; ഋജുമനസ്‌കനായി സ്വന്തത്തെ ദീനിനുനേരെ അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധപ്രകൃതത്തില്&#x200d; പ്രതിഷ്ഠിക്കുക. അവന്റെ സൃഷ്ടിവ്യവസ്ഥക്ക് യാതൊരു ഭേദഗതിയുമുണ്ടാവില്ല. അതത്രേ നേര്&#x200d;ക്കുനേരെയുള്ള മതം; പക്ഷേ മിക്കവരും യാഥാര്&#x200d;ത്ഥ്യം ഗ്രഹിക്കുന്നില്ല (അര്&#x200d;റൂം: 30). മനുഷ്യപ്രകൃതി താല്&#x200d;പര്യപ്പെടുന്ന വിശ്വാസകര്&#x200d;മ സംഹിതകളാണ് ഇസ്‌ലാം. അത് സ്വമേധയാ സ്വീകരിക്കാന്&#x200d; പാകത്തിലാണ് സ്രഷ്ടാവ് ഓരോരുത്തരെയും പടക്കുന്നത്. എന്നിരിക്കെ പശ്ചാത്തല സമ്മര്&#x200d;ദ്ദങ്ങളാല്&#x200d; വഴിതെറ്റിക്കപ്പെടുകയും ലിംഗം മാറ്റാന്&#x200d; ശ്രമിക്കുകയും ചെയ്യുന്നത് ദൈവനിന്ദയാണ്. ഓരോ ശിശുവും പിറന്നുവീഴുന്നത് ശുദ്ധപ്രകൃതിയിലാണ്; പിന്നീട് മാതാപിതാക്കളാണ് അവനെ ജൂതനോ ക്രിസ്ത്യാനിയോ പാഴ്‌സിയോ ആക്കുന്നത് എന്ന നബിവചനത്തില്&#x200d;നിന്നും ഈ ആശയം വ്യക്തമാണ്. മാത്രമല്ല, അത്തരം ഒരു ലാഞ്ചന പോലും ഒരു വ്യക്തിയില്&#x200d; ഉണ്ടാവരുത് എന്ന് ഇസ്‌ലാം താല്&#x200d;പര്യപ്പെടുന്നു. അതാണ് പെണ്ണ് ആണിന്റെയും ആണ് പെണ്ണിന്റെയും വസ്ത്രവും വേഷവും ധരിക്കരുത് എന്ന് പറഞ്ഞതിന്റെ താല്&#x200d;പര്യം. അത് ഒരു പ്രത്യേക വസ്ത്രത്തെ കുറിച്ചാകാന്&#x200d; തരമില്ല. കാരണം ഓരോ നാട്ടിലും സംസ്‌കാരത്തിലും ആണ്&#x200d; പെണ്&#x200d; ഡ്രസ് കോഡുകള്&#x200d; വിഭിന്നമാവാം. അതുകൊണ്ട് ഈ പറഞ്ഞതിന്റെ താല്&#x200d;പര്യം ഓരോരുത്തരും തന്റെ സമൂഹത്തിന്റെ ലിംഗപരമായ വസ്ത്ര ഐഡന്റിറ്റി സംരക്ഷിക്കണം എന്നായിരിക്കും. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: പുരുഷന്&#x200d;മാരില്&#x200d;നിന്ന് സ്ത്രീകളോട് സാദൃശ്യപ്പെടുന്നവരെയും സ്ത്രീകളില്&#x200d;നിന്ന് പുരുഷന്&#x200d;മാരോട് സാദൃശ്യപ്പെടുന്നവരെയും നബി (സ) ശപിച്ചിരിക്കുന്നു (അബൂദാവൂദ്). ഇത്തരം കാര്യങ്ങള്&#x200d; പറയുമ്പോള്&#x200d; അതിനോട് വിയോജിപ്പുള്ളവര്&#x200d; അസ്വസ്ഥരായിട്ടു കാര്യമില്ല. കാരണം ഇസ്‌ലാം ഇങ്ങനെയൊക്കെ പറയുന്നത് അത് മുന്നോട്ടുവെക്കുന്ന വിശ്വാസകര്&#x200d;മ സംഹിതകളുടെ ഭാഗമായിട്ടാണ്. അതു സമ്പൂര്&#x200d;ണമാവുക ഈ ചേരുവകളെല്ലാം ചേരുംപടി ചേരുമ്പോഴാണ്. അങ്ങനെ കാണാതെ മതത്തില്&#x200d;നിന്ന് ഒരു കഷ്ണത്തെ അടര്&#x200d;ത്തിയെടുത്ത് ചെയ്യുന്ന നിരൂപണങ്ങള്&#x200d; ശരിയോ ബുദ്ധിപരമോ അല്ല.</p>
<p>ഇനിയാണ് നാം നേരത്തെ പറഞ്ഞതു പോലെ ഹോര്&#x200d;മോണ്&#x200d; വ്യതിയാനത്തെ തുടര്&#x200d;ന്നുണ്ടാകുന്ന ഭിന്ന ലിംഗങ്ങളുടെ വിഷയത്തിലേക്ക് വരുന്നത്. ഇതിനെ കുറിച്ച് ഖുര്&#x200d;ആനിലോ സ്വീകാര്യയോഗ്യമായ ഹദീസുകളിലോ പരാമര്&#x200d;ശമില്ല. പ്രാമാണികം എന്ന് പറയാന്&#x200d; മാത്രം പ്രബലമല്ലാത്ത ചില ഹദീസുകളും മറ്റും മാത്രമേയുള്ളൂ. അതിനാല്&#x200d; ഇത്തരം സാഹചര്യങ്ങള്&#x200d; സാമൂഹ്യ ചര്&#x200d;ച്ചക്ക് വന്ന, വന്നേക്കാവുന്ന സാഹചര്യങ്ങളില്&#x200d; ഇതേകുറിച്ച് പണ്ഡിതന്&#x200d;മാര്&#x200d; നടത്തിയ കര്&#x200d;മശാസ്ത്ര ചര്&#x200d;ച്ചകളെ ആശ്രയിക്കുക മാത്രമേ വഴിയുള്ളൂ. ഈ വിഷയത്തെ കുറിച്ചുള്ള വായനകളില്&#x200d; പ്രധാനപ്പെട്ട ഒന്നാണ് സഊദി അറേബ്യ ആസ്ഥാനമായി പ്രവര്&#x200d;ത്തിച്ചുവരുന്ന ലോക കര്&#x200d;മശാസ്ത്ര അക്കാദമിയുടെ നിരീക്ഷണം. ഇത്തരം കേസുകള്&#x200d; പ്രത്യക്ഷപ്പെടുകയും അത് ചര്&#x200d;ച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് അക്കാദമി ഇക്കാര്യം ചര്&#x200d;ച്ചക്കെടുത്തത് എന്ന നിലക്കാണ് അത് ആദ്യം പറയുന്നത്. അവരുടെ നിലപാട് ഇങ്ങനെ വായിക്കാം: ഒരു വ്യക്തിയില്&#x200d; സ്ത്രീയുടെയും പുരുഷന്റെയും ലിംഗാവയവങ്ങള്&#x200d; സമ്മിശ്രമായി സമ്മേളിച്ചിട്ടുണ്ടെങ്കില്&#x200d; കൂടുതല്&#x200d; ഏതിനോടാണ് ചായ്‌വ് എന്നു പരിശോധിക്കണം. അങ്ങനെ കൂടുതല്&#x200d; ചായ്‌വ് പുരുഷനോടാണെങ്കില്&#x200d; പൗരുഷത്തിന് യോജിക്കാത്ത ഗുണങ്ങള്&#x200d; നീക്കം ചെയ്തും ഇനി അങ്ങനെയല്ല കൂടുതല്&#x200d; ചായ്‌വ് സ്ത്രീയോടാണെങ്കില്&#x200d; സ്‌ത്രൈണതക്ക് യോജിക്കാത്ത ഗുണങ്ങള്&#x200d; നീക്കം ചെയ്തും രണ്ടിലേതെങ്കിലും ഒരു ലിംഗത്തിലേക്ക് പൂര്&#x200d;ണമായും പരിവര്&#x200d;ത്തിപ്പിക്കാന്&#x200d; ആവശ്യമായ ചികിത്സാനടപടികള്&#x200d; സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. അത് സര്&#x200d;ജറിയായാലും ശരി, ഹോര്&#x200d;മോണ്&#x200d; ചികിത്സ പോലുള്ളതായാലും ശരി. വിദഗ്ധ ചികിത്സ അനിവാര്യമായ രോഗമാണ് ഇത് എന്നതാണ് ഇങ്ങനെ ചെയ്യാനുള്ള ന്യായം. രോഗം ചികിത്സിച്ച് ഭേദപ്പെടുത്തുകയാണ് വേണ്ടത്. അത് ഒരിക്കലും അല്ലാഹുവിന്റെ സൃഷ്ടിപ്പില്&#x200d; മാറ്റം വരുത്തലേ അല്ല. (ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്&#x200d; ക്രോഡീകരിച്ച പുസ്തകം പേജ്: 97). ഈ നിലപാട് വഴി അക്കാദമി ട്രാന്&#x200d;സിഷന് നിര്&#x200d;ബന്ധിക്കുകയല്ല. ലിംഗ ഭിന്നതയുടെ അനുഭവം ഒരു വ്യക്തിയില്&#x200d; ഉണ്ടാക്കുന്ന പ്രയാസങ്ങള്&#x200d; പരിഗണിച്ച് അവരെ സഹായിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/islam-vellithelicham.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്‌റാഉം മിഅ്‌റാജും വിശ്വാസവും- വെള്ളിത്തെളിച്ചം article</title>
		<link>https://www.chandrikadaily.com/1islam-miraj-th-darimi.html</link>
					<comments>https://www.chandrikadaily.com/1islam-miraj-th-darimi.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 17 Feb 2023 04:33:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[Miraj]]></category>
		<category><![CDATA[Vellithelicham]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238461</guid>

					<description><![CDATA[ഇസ്‌റാഉം വിശ്വാസികള്&#x200d; വായിക്കുമ്പോള്&#x200d; നബിയുടെ ഹൃദയം തുറന്നത് സമയമെന്ന ഊര്&#x200d;ജ്ജതന്ത്രത്തെ മറികടക്കാനായിരുന്നു എന്നും നേരെ മക്കയില്&#x200d; നിന്നു തന്നെ ആകാശ ലോകത്തേക്ക് കയറാമായിരുന്നിട്ടും പലസ്തീനിലെ അല്&#x200d; അഖ്‌സാ സമുച്ചയത്തില്&#x200d; എത്തുകയും പ്രവാചകന്മാരുടെ ആത്മാക്കളെ കാണുകയും അവര്&#x200d;ക്ക് ഇമാമത്ത് വഹിക്കുകയും ചെയ്തത് ഇനി ലോകത്തിന്റെ ചുമതലയും ഉത്തരവാദിത്വവും നബി(സ)യെ ഏല്&#x200d;പ്പിക്കുക, നബി അത് ഏറ്റെടുക്കുക എന്നീ അര്&#x200d;ത്ഥങ്ങളിലായിരുന്നു എന്നും കാണാന്&#x200d; കഴിയും. പിന്നെയുള്ള ആകാശാരോഹണ അനുഭവങ്ങളെല്ലാം നബിയുടെ മനസ്സിനെ ഊര്&#x200d;ജ്ജപ്പെടുത്തുവാന്&#x200d; ഉദ്ദേശിച്ചുള്ളതായിരുന്നു.]]></description>
										<content:encoded><![CDATA[<p><strong>വെള്ളിത്തെളിച്ചം- ടി.എച്ച് ദാരിമി</strong></p>
<p><strong>  ന</strong>ടന്ന കാലം മുതലേ വിവാദങ്ങള്&#x200d; പിണഞ്ഞുകിടക്കുന്ന സംഭവങ്ങളാണ് ഇസ്‌റാഉം മിഅ്‌റാജും. കാരണം സരളമാണ്. ഉണ്ടായ സംഭവങ്ങളിലേക്ക് നോക്കിയിരിക്കുമ്പോള്&#x200d; ആര്&#x200d;ക്കും അത്ര സരളമായി വിശ്വാസം വരാത്ത കാര്യങ്ങളാണ് ഉണ്ടായതെല്ലാം. ഒരു രാത്രിയില്&#x200d; എല്ലാവരും ഉറങ്ങാനിരിക്കെ ഏതോ അജ്ഞാതര്&#x200d; വരുന്നു. നബിയെ അവര്&#x200d; പിടികൂടുന്നു. കഅ്ബാലയത്തിന്റെ വടക്കുവശത്തുള്ള അര മതിലിനുള്ളില്&#x200d; കിടത്തി മാറു തുറന്ന ഒരു ശസ്ത്രക്രിയ ചെയ്യുന്നു. പിന്നെ, കണ്ടാല്&#x200d; തട്ടുകുതിരയെ പോലെ തോന്നിക്കുന്ന ചിറകുകളുള്ള ഒരു മൃഗത്തില്&#x200d; കയറ്റുന്നു. വടക്കോട്ട് പറക്കുന്നു. നിമിഷങ്ങള്&#x200d; കൊണ്ട് പലസ്തീനിലെ അല്&#x200d; അഖ്‌സ സമുച്ചയത്തില്&#x200d; എത്തുന്നു. അവിടെ അപ്പോഴേക്കും തടിച്ചുകൂടിയ, മരിച്ചു പോയ പ്രവാചക മഹാത്മാക്കളുടെ സ്വീകരണം ഏറ്റുവാങ്ങുന്നു. പിന്നെ ആകാശത്തിലേക്ക് മലക്കിനോടൊപ്പം ഉയരുന്നു. ആകാശത്തിന്റെ ഏഴു തട്ടുകളും കടന്ന് ഒരുപാട് കാഴ്ചകള്&#x200d; കണ്ട് അതേ രാത്രിയില്&#x200d; തന്നെ പുലര്&#x200d;ച്ചക്ക് മുമ്പായി നാട്ടിലെ വീട്ടില്&#x200d; തിരിച്ചെത്തുന്നു. ഒറ്റ ശ്വാസത്തില്&#x200d; ഇങ്ങനെ പറയാവുന്ന ഒന്നാണ് ഈ സംഭവം. പക്ഷേ, അന്നത്തെ ഇത് കേള്&#x200d;ക്കുന്ന മക്കയിലെ നിരക്ഷരരായ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചങ്കില്&#x200d; നിന്ന് ഇറക്കാന്&#x200d; ആവാത്തതാണ്. മുഹമ്മദിനോടുള്ള യോജിപ്പോ വിയോജിപ്പോ അല്ല പ്രധാന പ്രശ്‌നം. ഇത് തലക്കകത്തേക്ക് കടക്കാത്തതാണ് പ്രശ്‌നം. ഇന്ദ്രിയങ്ങളുടെ ഓരോ ദ്വാരങ്ങളിലൂടെയും കടക്കാന്&#x200d; ശ്രമിക്കുമ്പോഴും അത് വിഫലമാവുകയാണ്. ഉള്&#x200d;കൊള്ളാവുന്നതല്ലേ ഉള്ളിലേക്ക് കടക്കൂ!<br />
അന്നത്തെ അവിടെയുള്ള പച്ച മനുഷ്യരെ സംബന്ധിച്ചിടത്തോളം ഹൃദയം തുറന്ന് നടത്തിയ ആ ശസ്ത്രക്രിയ ഉള്&#x200d;ക്കൊള്ളാന്&#x200d; മാത്രം അവരുടെ കാലത്തെ ശരീരശാസ്ത്രം വളര്&#x200d;ന്നിട്ടുണ്ടായിരുന്നില്ല . മുറിവും ചതവും വെട്ടും കുത്തും എല്ലാം അവര്&#x200d;ക്കിടയില്&#x200d; പതിവായിരുന്നു. പക്ഷേ, ഇത്തരം ഒരു ശസ്ത്രക്രിയ അതും അജ്ഞാതരായ ആരോ വന്ന് ചെയ്ത അവരുടെ മനസ്സില്&#x200d; കൊള്ളാവുന്നതല്ലായിരുന്നു. അത്ര ചെറുതായിരുന്നു, അവരുടെ കാലത്തിന്റെ ശരീരശാസ്ത്രം. ആടും മാടും ഒട്ടകവും ജീവിതത്തിന്റെ ഭാഗങ്ങളായിരുന്നു അവര്&#x200d;ക്കെങ്കിലും പറക്കുന്ന തട്ട്കുതിര എന്ന് കേള്&#x200d;ക്കുമ്പോള്&#x200d; അവരില്&#x200d;പെട്ട ഏത് നിഷ്‌കളങ്കനും നെറ്റി ചുളിക്കുമായിരുന്നു. 40 ദിവസം നടന്നാലേ ജറൂസലേമിലെ അഖ്‌സാ പള്ളിയുടെ അടുത്തെത്താനാവൂ എന്നത് അവരുടെ അറിവ് മാത്രമായിരുന്നില്ല, അനുഭവം കൂടിയായിരുന്നു. പിന്നെ ആകാശത്തിന്റെ തട്ടുകളിലൂടെ കയറുകയാണ് ചെയ്യുന്നത്. അത് ഒരിക്കലും അവര്&#x200d;ക്ക് വിശ്വസിക്കാന്&#x200d; കഴിയില്ല. കാരണം അന്നത്തെ ശാസ്ത്രത്തിന്റെ വികാസം അനുസരിച്ച് അവര്&#x200d; കേട്ടിട്ടുള്ളത് ആകാശം പദാര്&#x200d;ത്ഥ നിര്&#x200d;മ്മിതമാണെന്നാണ്. അത് തുളച്ചു കടക്കാന്&#x200d; കഴിയില്ല. അതു മാത്രമല്ല, ഇത്രയും ദീര്&#x200d;ഘമായ യാത്രയാണെങ്കിലും ആ ഒരൊറ്റ രാത്രിയില്&#x200d; തന്നെ അത് പൂര്&#x200d;ത്തിയാവുകയും ചെയ്തു. അവരില്&#x200d; ഒരാളായി നമ്മില്&#x200d; ഒരാള്&#x200d; നിന്നു സങ്കല്&#x200d;പ്പിച്ചു നോക്കിയാല്&#x200d; നമ്മളും പറഞ്ഞു പോകും, ഉമ്മുഹാനി(റ) പറഞ്ഞതുപോലെ. തന്റെ നിശാപ്രയാണത്തിന്റെയും ആകാശാരോഹണത്തിന്റെയും അനുഭവം ആദ്യം നബി പറഞ്ഞത് തന്റെ പിതൃവ്യപുത്രിയായ ഉമ്മുഹാനിയോട് ആയിരുന്നുവല്ലോ. അതുകേട്ടതും ഉമ്മുഹാനി സ്‌നേഹത്തോടെ നബിയോട് ചോദിക്കുകയുണ്ടായി: അല്ലാഹുവിനെ സത്യം ചെയ്ത് ഞാന്&#x200d; ചോദിക്കട്ടെ, ഖുറൈശികളോട് താങ്കള്&#x200d; ഈ വിവരം പറയുവാന്&#x200d; പോവുകയാണോ? എങ്കില്&#x200d; അങ്ങയുടെ സത്യസന്ധതയെ അവര്&#x200d; കളവാക്കും നബിയെ!.</p>
<p>മാത്രമല്ല, മക്കയിലെ മുശ് രിക്കുകള്&#x200d; ചിലര്&#x200d; നേരിട്ടു രംഗത്തേക്കുവന്നു. അവര്&#x200d;ക്ക് ബലമുളള ഒരു പിടിവള്ളി കിട്ടിയതിന്റെ ഊറ്റമുണ്ട്. അവര്&#x200d; ചോദിച്ചു. ഞങ്ങള്&#x200d; കണ്ടിട്ടുള്ള ബൈത്തുല്&#x200d; മുഖദ്ദസിലെ വിശേഷണങ്ങള്&#x200d; പറയാന്&#x200d; താങ്കള്&#x200d;ക്ക് സാധിക്കുമോ? ആ പ്രദേശവും പള്ളിയും നേരില്&#x200d;ക്കണ്ട പലരുമുണ്ട്. അവര്&#x200d;ക്കാണ് ഏറെ ധൈര്യം. അതിന്റെ നിര്&#x200d;മ്മാണം എങ്ങനെ? രൂപമെങ്ങനെ? ; അവര്&#x200d; ചോദ്യ ശരങ്ങള്&#x200d; എയ്തുതുടങ്ങി. യഥാര്&#x200d;ത്ഥത്തില്&#x200d; ഒരു പള്ളി നിരവധി പ്രാവശ്യം കണ്ടവര്&#x200d;ക്കുപോലും അതിന്റെ എല്ലാ രൂപഭാഗങ്ങളും വര്&#x200d;ണ്ണിക്കുക പ്രയാസമായിരിക്കും. പക്ഷേ, എന്നിട്ടും റസൂല്&#x200d;(സ) അതിനെ പൂര്&#x200d;ണമായി വര്&#x200d;ണിക്കുക തന്നെ ചെയ്തു. നബി(സ) പറയുന്നു: അല്ലാഹു ബൈത്തുല്&#x200d; മുഖദ്ദസ് എനിക്ക് മുമ്പില്&#x200d; വെളിപ്പെടുത്തിത്തന്നു. അതിലേക്ക് നോക്കി ഞാന്&#x200d; അവരോട് പറയാന്&#x200d; തുടങ്ങി (ബുഖാരി, മുസ്‌ലിം). ചിലര്&#x200d;ക്ക് എന്നിട്ടും വിഷമിറക്കുന്നില്ല, അവരില്&#x200d; ചിലര്&#x200d; നബി(സ)യോട് ചോദിച്ചു: നിങ്ങളീ പറയുന്നതിന് വല്ല അടയാളവുമുണ്ടോ?</p>
<p>നബി(സ) വിവരിച്ചു: ഞാന്&#x200d; മക്കയിലേക്ക് തിരിച്ചുവരുന്ന വഴിക്ക് മക്കക്കാരായ ഖുറൈശികളുടെ ഒരു ഒട്ടക സംഘത്തെ കണ്ടു. ഒരു ഒട്ടകം ഞങ്ങളുടെ വരവ് കണ്ടു വിരണ്ട് വട്ടംചുറ്റി ഓടുകയുണ്ടായി. കൂട്ടത്തില്&#x200d; ഒരൊട്ടകത്തിന്റെ നെറ്റിയില്&#x200d; രണ്ടു പുള്ളികളുണ്ട്. കറുത്ത പുള്ളിയും വെളുത്ത പുള്ളിയും. ആ ഒട്ടകം വീണു, അതിന് പരിക്കുപറ്റി. ദിവസങ്ങള്&#x200d; കഴിഞ്ഞ് ആ പറഞ്ഞ ഒട്ടകസംഘം മക്കയിലെത്തി. സംഘത്തോട് ശത്രുക്കള്&#x200d; നബി പറഞ്ഞ വിവരങ്ങളന്വേഷിച്ചു. അതൊക്കെയും ശരിയായിരുന്നു. ഇതൊക്കെ ഒന്നാമതായി സൂചിപ്പിക്കുന്നത് നബി തിരുമേനിയുടെ ആദ്യപ്രബോധിതരായ അവര്&#x200d;ക്ക് ഉള്&#x200d;ക്കൊള്ളാന്&#x200d; കഴിയുന്നതിനപ്പുറമായിരുന്നു ഇസ്‌റാഉം മിഅ്‌റാജും എന്നാണ്. എന്നല്ല, അവരുടെ ഓരോ ശരങ്ങളെയും തടുത്തിട്ടും തകര്&#x200d;ത്തിട്ടും വിണ്ടും അവര്&#x200d; ആക്രമിച്ചിരുന്നത് അവര്&#x200d;ക്ക് ബോധ്യം വരാത്തതു കൊണ്ട് തന്നെയായിരുന്നു എന്നും.<br />
പക്ഷെ, തന്നെ തടയുന്ന ഉമ്മു ഹാനിയോട് നബി(സ) പറഞ്ഞു: ഞാനിത് പറയുക തന്നെ ചെയ്യും. അപ്പോള്&#x200d; ആ വാക്കുകളില്&#x200d; നിശ്ചയദാര്&#x200d;ഢ്യം ജ്വലിക്കുന്നുണ്ടായിരുന്നു. മറ്റൊന്ന്. ഇമാം ബൈഹഖി(റ) ആഇശ(റ) പറഞ്ഞതായി ഉദ്ധരിക്കുന്നു: റസൂല്&#x200d;(സ) മസ്ജിദുല്&#x200d; അഖ്‌സയിലേക്ക് രാപ്രയാണം നടത്തിയതിന്റെ പ്രഭാതത്തില്&#x200d; ജനങ്ങള്&#x200d; ഇതൊരു സംസാരവിഷയമാക്കി. നേരത്തെ വിശ്വാസികളായി പ്രത്യക്ഷത്തില്&#x200d; രംഗത്തുണ്ടായിരുന്ന ചിലര്&#x200d; ഇതിന്റെ മറവില്&#x200d; ഇസ്‌ലാം കയ്യൊഴിച്ചു. അവര്&#x200d; അബൂബക്കര്&#x200d; സിദ്ദീഖ്(റ)വിനെ സമീപിച്ചു ചോദിച്ചു: നിങ്ങളുടെ കൂട്ടുകാരനെ (മുഹമ്മദിനെ) സംബന്ധിച്ച് വല്ലതും പറയാനുണ്ടോ? രാത്രി ബൈത്തുല്&#x200d; മുഖദ്ദസിലേക്ക് പ്രയാണം നടത്തിയതായി അദ്ദേഹം അവകാശപ്പെടുന്നു. അബൂബക്കര്&#x200d;(റ) ചോദിച്ചു: മുഹമ്മദ്(സ) അങ്ങനെ പറഞ്ഞോ? അവര്&#x200d; പറഞ്ഞു; അതേ. അബൂബക്കര്&#x200d;(റ) പ്രഖ്യാപിച്ചു: മുഹമ്മദ്(സ) അതു പറഞ്ഞുവെങ്കില്&#x200d; തീര്&#x200d;ച്ച, അത് ഉണ്ടായതു തന്നെയാണ്. അവിടുന്ന് സത്യമേ പറഞ്ഞിട്ടുള്ളൂ. അവര്&#x200d; വിട്ടില്ല: ഒരൊറ്റ രാത്രി കൊണ്ട് ബൈത്തുല്&#x200d; മുഖദ്ദസിലെത്തി പ്രഭാതത്തിനുമുമ്പ് തിരിച്ചുവന്നുവെന്നത് താങ്കള്&#x200d;ക്ക് അംഗീകരിക്കാന്&#x200d; കഴിയുന്നതാണോ ?. അബൂബക്കര്&#x200d;(റ) പറഞ്ഞു: അതേ, അതിനേക്കാള്&#x200d; വിദൂരമായ യാഥാര്&#x200d;ത്ഥ്യങ്ങളും നബി പറഞ്ഞാല്&#x200d; ഞാന്&#x200d; അംഗീകരിക്കും. അതറിഞ്ഞപ്പോള്&#x200d; അന്ന് അബൂബക്കര്&#x200d;(റ)ന് സിദ്ദീഖ് പതക്കം ചാര്&#x200d;ത്തിക്കൊടുത്തു നബി(സ). ഇങ്ങനെ തുറന്നു പറയുന്ന രംഗം ഉണ്ടായില്ലെങ്കിലും അന്നുണ്ടായിരുന്ന നൂറുകണക്കിന് സ്വഹാബിമാര്&#x200d;ക്കും അത് ആരോചകമോ അരുചികരമോ ആയി അനുഭവപ്പെട്ടില്ല. പുറത്തു പോയതൊക്കെ വക്കത്തു നിന്നിരുന്ന ഏതാനും പേരാണ്. അപ്പോള്&#x200d; ഇതൊക്കെ സൂചിപിക്കുന്നത് ഇസ്‌റാഉം മിഅ്‌റാജും മനസ്സിലേക്കും ബുദ്ധിയിലേക്കും ഇറങ്ങുന്നത് തന്നെയാണ് എന്നാണ്. പക്ഷെ, അത് മനസ്സിലാകുവാനും വിശ്വാസംവരാനും മറ്റൊരു രസതന്ത്രം സ്വീകരിക്കണം. മറ്റൊരു പശ്ചാതലത്തിലിട്ട് കാണണം. വിശ്വാസം എന്ന പശ്ചാതലത്തില്&#x200d;.</p>
<p>അതിനാദ്യം കാണേണ്ടത് ഇസ്‌റാഉം മിഅ്‌റാജും നടന്ന കാലത്തെയാണ്. നബിയെ സംബന്ധിച്ചിടത്തോളം വൈയക്തിക ജീവിതവും പ്രബോധന ജീവിതവും രണ്ടും ഗുരുതരമായ പ്രയാസങ്ങളെ അഭിമുഖീകരിക്കുന്ന ഒരു കാലമായിരുന്നു അത്. വൈയക്തികമായി തന്നെ സംരക്ഷിച്ചിരുന്ന പിതൃവ്യന്&#x200d; അബൂത്വാലിബും പത്‌നി ഖദീജയും മരണപ്പെട്ടതോടെ രൂപപ്പെട്ട അസ്വസ്ഥതയായിരുന്നു. ഇവര്&#x200d; രണ്ടും പോയതോടെ മക്കയിലെ ശത്രുക്കള്&#x200d; നബിക്കു നേരെ അലറി പാഞ്ഞെടുക്കുകയായിരുന്നു. സ്വന്തം നാട്ടില്&#x200d; ജീവിക്കാന്&#x200d; കഴിയില്ല എന്ന് പോലും നബി കരുതിയ കാലം. തായിഫ് യാത്രയൊക്കെ അങ്ങനെ ഉണ്ടായതാതിരുന്നു. നീണ്ട 10 വര്&#x200d;ഷങ്ങള്&#x200d; പിന്നിട്ടിട്ടും കാര്യങ്ങളൊക്കെ പകല്&#x200d; വെളിച്ചം പോലെ വ്യക്തമായിട്ടും തന്റെ നാട്ടിലെ പ്രമാണികള്&#x200d;ക്കും പ്രധാനികള്&#x200d;ക്കും ഒരു മാറ്റവും ഇല്ലാത്തതും ഇതുവരെയും തന്റെ ദൗത്യം ആനുപാതിക വിജയം കാണാത്തതുമാണ് പ്രബോധനപരമായി നബിയെ വേട്ടയാടുന്ന കാര്യം. വ്യക്തമായി വിലയിരുത്തിയാല്&#x200d;, നിരാശ, മടുപ്പ് തുടങ്ങിയവ അടിച്ചുകയറാനും കാല്&#x200d; പിന്നോട്ട് വലിക്കണമോ എന്നു പോലും ആലോചിക്കാനുമൊക്കെ ആരും ചിന്തിച്ചു പോകുന്ന ഒരു സാഹചര്യം. അത്തരമൊരു സാഹചര്യത്തില്&#x200d; നബി തിരുമേനിയെ പുതിയ കരുത്തിലേക്കും അര്&#x200d;ഥത്തിലേക്കും ചുമതലയിലേക്കും മാറ്റുവാനും ബലപ്പെടുത്തുവാനും ഉണ്ടായതാണ് ഇസ്‌റാഉം മിഅ്‌റാജും. ചരിത്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്&#x200d;ക്ക് ഇസ്‌റാഇനും മിഅ് റാജിനും മുമ്പും പിമ്പും ഉളള നബിയില്&#x200d; കൃത്യമായ വ്യത്യാസം കാണാം.<br />
തന്റെ ദൗത്യത്തിലുള്ള ആത്മവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകയായിരുന്നു അല്ലാഹുവിന്റെ ഉദ്ദേശമെന്ന് കരുതാന്&#x200d; പല ന്യായങ്ങളും ഉണ്ട്. ഉദാഹരണമായി സൂറത്തുല്&#x200d; ഇസ്‌റാഅ് ഒന്നാമത്തെ ആയത്തില്&#x200d; തന്നെ അല്ലാഹു എന്തിനാണ് ഈ പ്രയാണം ഒരുക്കിയത് എന്ന് വിവരിച്ചുകൊണ്ട് പറയുന്നു: അദ്ദേഹത്തിന് നമ്മുടെ ദൃഷ്ടാന്തങ്ങള്&#x200d; കാണിക്കുവാന്&#x200d; വേണ്ടി, എന്ന്. തന്റെ വലിയ ദൃഷ്ടാന്തങ്ങള്&#x200d; കാണിച്ചുകൊടുത്തു പ്രവാചകന്മാരുടെ മനസ്സിനെ ബലപ്പെടുത്തുന്നത് അല്ലാഹുവിന്റെ ഒരു പതിവ് തന്നെയാണ്. അധ്യായം അല്&#x200d; അന്&#x200d;ആ മിന്റെ 75ാം സൂക്തത്തില്&#x200d; ഇബ്രാഹിം നബിയെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്: അപ്രകാരം ഇബ്രാഹിമിനു നാം ആകാശങ്ങളുടെയും ഭൂമിയുടെയും അധികാരസ്ഥാനങ്ങള്&#x200d;കാണിച്ചുകൊടുക്കുകയുണ്ടായി. അദ്ദേഹം ദൃഢതയുള്ളവരില്&#x200d; പെട്ട ആളാകുവാന്&#x200d; വേണ്ടി. മൂസാ നബിയെ കുറിച്ചും ഇത്തരം പരാമര്&#x200d;ശം ഉണ്ട് (ത്വാഹാ: 23) ഇതില്&#x200d;നിന്ന് മനസ്സിലാക്കാന്&#x200d; കഴിയുക, നബിക്ക് ദൃഢചിത്തതയും വലിയ പിന്തുണയും നല്&#x200d;കി മാനസിക ഊര്&#x200d;ജ്ജം സൃഷ്ടിച്ചെടുക്കുവാന്&#x200d; വേണ്ടി അല്ലാഹു സംവിധാനിച്ച ഒരു സംഭവമായിരുന്നു അത് എന്നാണ്. നഗ്‌നനേത്രം കൊണ്ട് സ്വര്&#x200d;ഗവും നരകവും അടക്കം പരലോകത്തെ കാണുന്നതോടെ നബിയുടെ മനസ്സ് ഇത്തരം ഒരു ദൃഢതയില്&#x200d; എത്തിച്ചേരും. ഈ സംഭവത്തിനു ശേഷം പിന്നെ മക്കക്കാരുമായി അനുരജ്ഞന സ്വരത്തില്&#x200d; നബി സംസാരിച്ചിട്ടില്ല എന്നാണ്. ഈ സമയത്താണ് സത്യവിശ്വാസത്തിന്റെ അല്&#x200d;ഭുതം പറയുന്ന അസ്ഹാബുല്&#x200d; കഹ്ഫിന്റെ കഥ അവതരിച്ചതും. ഇനി ഈമാനിന് മാത്രമാണ് പരിഗണന എന്നു പറയുകയായിരുന്നു ഈ സംഭവങ്ങള്&#x200d; എന്നു ചുരുക്കം.<br />
ഈ പശ്ചാതലത്തില്&#x200d; ഇസ്‌റാഉം വിശ്വാസികള്&#x200d; വായിക്കുമ്പോള്&#x200d; നബിയുടെ ഹൃദയം തുറന്നത് സമയമെന്ന ഊര്&#x200d;ജ്ജതന്ത്രത്തെ മറികടക്കാനായിരുന്നു എന്നും നേരെ മക്കയില്&#x200d; നിന്നു തന്നെ ആകാശ ലോകത്തേക്ക് കയറാമായിരുന്നിട്ടും പലസ്തീനിലെ അല്&#x200d; അഖ്‌സാ സമുച്ചയത്തില്&#x200d; എത്തുകയും പ്രവാചകന്മാരുടെ ആത്മാക്കളെ കാണുകയും അവര്&#x200d;ക്ക് ഇമാമത്ത് വഹിക്കുകയും ചെയ്തത് ഇനി ലോകത്തിന്റെ ചുമതലയും ഉത്തരവാദിത്വവും നബി(സ)യെ ഏല്&#x200d;പ്പിക്കുക, നബി അത് ഏറ്റെടുക്കുക എന്നീ അര്&#x200d;ത്ഥങ്ങളിലായിരുന്നു എന്നും കാണാന്&#x200d; കഴിയും. പിന്നെയുള്ള ആകാശാരോഹണ അനുഭവങ്ങളെല്ലാം നബിയുടെ മനസ്സിനെ ഊര്&#x200d;ജ്ജപ്പെടുത്തുവാന്&#x200d; ഉദ്ദേശിച്ചുള്ളതായിരുന്നു. ഇങ്ങനെയാണ് വിശ്വാസി ഇസ്‌റാഉം മിഅ്‌റാജും വായിക്കുന്നതും വായിക്കേണ്ടതും. മറ്റൊന്നുകൂടെ പറയാനുണ്ട്. ഇത് വിശ്വാസികളെയും അവരുടെ വിശ്വാസത്തെയും ബലപ്പെടുത്താനും അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും ഉള്ളതാണ്. അതിനാല്&#x200d; വിശ്വാസം എന്ന അടിസ്ഥാന ഘടകം ഉള്ളവര്&#x200d;ക്കേ ശരിയായ അര്&#x200d;ത്ഥത്തില്&#x200d; അത് മനസ്സിലാകൂ. അല്ലാത്തവര്&#x200d;ക്ക് അതിനു കഴിയില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1islam-miraj-th-darimi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ജുമന്&#x200d;-ഇ-ഇസ്‌ലാം 150-ാം വര്&#x200d;ഷത്തിലേക്ക്; വേറിട്ട ആഘോഷവുമായി വിജ്ഞാനകേന്ദ്രം</title>
		<link>https://www.chandrikadaily.com/150-yearanjuman-i-islam.html</link>
					<comments>https://www.chandrikadaily.com/150-yearanjuman-i-islam.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 11 Feb 2023 05:06:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ANJUMAN-I-ISLAM]]></category>
		<category><![CDATA[education]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237263</guid>

					<description><![CDATA[ഉര്&#x200d;ദുവിലും ഇംഗ്ലീഷിലും പഠനമാധ്യമമുണ്ടിവിടെ. രണ്ട് അനാഥാലയങ്ങളും അഞ്ജുമന് കീഴിലുണ്ട്. 100 ശതമാനം വരെ സൗജന്യനിരക്കില്&#x200d; പഠനസൗകര്യമുണ്ടിവിടെ. സംഭാവനയായും സക്കാത്തായുമാണ് ഫണ്ട് കണ്ടെത്തുന്നത്.]]></description>
										<content:encoded><![CDATA[<p>150 വര്&#x200d;ഷം മുമ്പ് 1874 ഫെബ്രുവരി 21നാണ് അഞ്ജുമന്&#x200d;-ഇ.ഇസ്‌ലാം എന്ന വിദ്യാഭ്യാസസ്ഥാപനത്തിന് തുടക്കമിടുന്നത്. അലിഗഡ് മുസ്‌ലിം സര്&#x200d;വകലാശാല ആരംഭിക്കുന്നതിന് ഒരുവര്&#x200d;ഷം മുമ്പ്. മുസ്‌ലിംകളില്&#x200d; ആധുനിക വിദ്യാഭ്യാസം എന്നതായിരുന്നു സ്ഥാപനത്തിന് പിന്നിലെ മഹത്തുക്കളുടെ ലക്ഷ്യം. മുംബൈ ഉമര്&#x200d;ഖാദിയിലെ ബാബുലടാങ്കില്&#x200d; ചെറിയൊരു കെട്ടിടത്തോടെയായിരുന്നു തുടക്കം. ഇപ്പോള്&#x200d; മുംബൈ സി.എസ്.ടി റെയില്&#x200d;വെ സ്‌റ്റേഷന് സമീപത്തെ വിശാലമായ വളപ്പിലും കെട്ടിടങ്ങളിലുമായാണ് സ്ഥാപനം പ്രവര്&#x200d;ത്തിക്കുന്നത്. 1893ലാണ ്പുതിയ സ്ഥലത്തേക്ക് മാറുന്നത്. ഒന്നരശതാബ്ദിയാഘോഷത്തിന് ഒരുങ്ങുന്ന സ്ഥാപനത്തിന് പക്ഷേ ഒരുക്കുന്നത് സ്റ്റേഡിയം മുഴുവനായും. അത്രക്കുണ്ട് അതില്&#x200d;നിന്ന് പഠിച്ച് ഉന്നതസ്ഥാനങ്ങളിലെത്തിയവരുടെ നീണ്ടനിര. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലാണ് ആഘോഷപരിപാടികള്&#x200d; നടക്കുകയെന്ന് അഞ്ജുമന്&#x200d; പ്രസിഡന്റ് ഡോ. സാക്കിര്&#x200d; ഖാസി അറിയിച്ചു. 1,10,000 വിദ്യാര്&#x200d;ത്ഥികളാണ് 97 വിഭാഗങ്ങളുള്ള ഈ സ്ഥാപനത്തിലുള്ളത്. കെ.ജി മുതല്&#x200d; പി.എച്ച്.ഡി വരെ..<br />
മൂന്നാമത്തെ കോണ്&#x200d;ഗ്രസ് പ്രസിഡന്റായിരുന്ന ബദറുദ്ദീന്&#x200d; ത്വയ്യിബ്ജിയും സഹോദരന്&#x200d; ഖമറുദ്ദീന്&#x200d; ത്വയ്യ്ബ്ജിയുമായിരുന്നു അഞ്ജുമന്റെ സ്ഥാപകര്&#x200d;. ഗുലാം മുഹമ്മദ് റോഗെ, ഗുലാം മുഹമ്മദ് മുന്&#x200d;ഷി എന്നിവരും ഒപ്പമുണ്ടായിരുന്നു. മുംബൈ ഹൈക്കോടതിയില്&#x200d; ബാരിസ്റ്ററായിരുന്നു ബദറുദ്ദീന്&#x200d; അക്കാലത്ത് ബദറുദ്ദീന്&#x200d; ത്വയ്യബ്ജി. ഇന്ത്യയിലാദ്യമായി സ്‌കൂള്&#x200d; ഉച്ചഭക്ഷണപദ്ധതി ആരംഭിച്ചത് 1890ല്&#x200d; ഇവിടെയായിരുന്നുവെന്നാണ ്ചരിത്രം. 1923ല്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്കും പ്രത്യേകസ്‌കൂള്&#x200d; സ്ഥാപിതമായി. ഉര്&#x200d;ദുവിലും ഇംഗ്ലീഷിലും പഠനമാധ്യമമുണ്ടിവിടെ. രണ്ട് അനാഥാലയങ്ങളും അഞ്ജുമന് കീഴിലുണ്ട്. 100 ശതമാനം വരെ സൗജന്യനിരക്കില്&#x200d; പഠനസൗകര്യമുണ്ടിവിടെ. സംഭാവനയായും സക്കാത്തായുമാണ് ഫണ്ട് കണ്ടെത്തുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/150-yearanjuman-i-islam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
