<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>islamophobia &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/islamophobia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 10 Jan 2026 10:08:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>islamophobia &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഇസ്‌ലാമോഫോബിയ ഉപയോഗിച്ചല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്&#8217;</title>
		<link>https://www.chandrikadaily.com/elections-should-not-be-fought-with-islamophobia.html</link>
					<comments>https://www.chandrikadaily.com/elections-should-not-be-fought-with-islamophobia.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Sat, 10 Jan 2026 10:08:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373381</guid>

					<description><![CDATA[സിപിഎമ്മിനെതിരെ സാമൂഹിക - സാംസ്‌കാരിക പ്രവര്‍ത്തകര്‍]]></description>
										<content:encoded><![CDATA[<p>തിരഞ്ഞെടുപ്പിനെ ഇസ്ലാമോഫോബിയ പ്രചാരണത്തിലൂടെ നേരിടാനുള്ള സി.പി.എം ശ്രമം തിരുത്തണമെന്ന സംയുക്ത പ്രസ്താവനയുമായി സാമൂഹിക-സാംസ്‌കാരിക പ്രവര്&#x200d;ത്തകര്&#x200d;. വിദ്വേഷ രാഷ്ട്രീയത്തിലൂടെ അധികാരം നേടുക എന്നത് സംഘ്പരിവാര്&#x200d; കാലങ്ങളായി ഇന്ത്യയിലുടനീളം പയറ്റുന്ന തിരഞ്ഞെടുപ്പ് തന്ത്രമാണ്. എന്നാല്&#x200d;, മുസ്ലിം സമുദായത്തെയും സമുദായ സംഘടനകളെയും മുന്&#x200d;നിര്&#x200d;ത്തി സംഘ്പരിവാര്&#x200d; നടത്തുന്ന അതേ വംശീയ പ്രചാരണ തന്ത്രങ്ങള്&#x200d; കേരളത്തില്&#x200d; ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അങ്ങേയറ്റം ദൗര്&#x200d;ഭാഗ്യകരമാണ്. വംശീയ ഉന്മൂലനത്തെ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടവര്&#x200d;, ആ രാഷ്ട്രീയത്തിന്റെ ഇരകളായ മുസ്ലിം സമുദായത്തിലെ സംഘടനകളെ ഭീകരവല്&#x200d;ക്കരിക്കുന്നത് ഇസ്ലാമോഫോബിയക്ക് കരുത്തുപകരാന്&#x200d; മാത്രമേ സഹായിക്കൂ. ഒരു വിമര്&#x200d;ശനത്തില്&#x200d; വംശീയത അടങ്ങിയിട്ടുണ്ടോ എന്നതാണ് അത് ഇസ്ലാമോഫോബിയ ആണോ എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം. &#8216;ഞങ്ങള്&#x200d; സംഘടനകളെയാണ് വിമര്&#x200d;ശിച്ചത്&#8217; എന്ന കേവല ന്യായീകരണം കൊണ്ട് വംശീയ വിദ്വേഷ പ്രചാരണങ്ങളെ കഴുകിക്കളയാനാവില്ല.- പ്രസ്താവനയില്&#x200d; പറഞ്ഞു.<br />
ന്യൂനപക്ഷ രാഷ്ട്രീയത്തെ ദേശവിരുദ്ധതയായും സമുദായങ്ങളുടെ അവകാശ ചോദ്യങ്ങളെ വര്&#x200d;ഗീയതയായും ചിത്രീകരിക്കുന്നത് വലതുപക്ഷ ശൈലിയാണ്. കേരളത്തിലെ പ്രബല സമൂഹങ്ങളായ മുസ്ലിം &#8211; ഈഴവ വിഭാഗങ്ങള്&#x200d;ക്കിടയില്&#x200d; ധ്രുവീകരണം സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ ആസൂത്രിത ശ്രമങ്ങള്&#x200d;ക്ക് ഭരണകൂടവും പാര്&#x200d;ട്ടിയും മൗനാനുവാദം നല്&#x200d;കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫ് ഭരണത്തില്&#x200d; ആഭ്യന്തര വകുപ്പ് കൈയാളുമെന്നും മാറാട് കലാപം ആവര്&#x200d;ത്തിക്കുമെന്നുമുള്ള സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രസ്താവന ഇസ്ലാമോഫോബിയയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഗുജറാത്തില്&#x200d; അഹമ്മദ് പട്ടേല്&#x200d; ആഭ്യന്തരമന്ത്രിയാകുമെന്ന് പറഞ്ഞ് ബി.ജെ.പി നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ കേരള പതിപ്പാണിത്. മാറാട് കലാപത്തില്&#x200d; യാതൊരു പങ്കുമില്ലാത്ത ഒരു സംഘടനയെ അനാവശ്യമായി വലിച്ചിഴക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്&#x200d; സമുദായങ്ങള്&#x200d;ക്കിടയില്&#x200d; ഭിന്നതയുണ്ടാക്കാനും കലാപാഹ്വാനം നടത്താനും മാത്രമേ ഉപകരിക്കൂ.<br />
കേരളത്തിലെ സാമുദായിക സഹവര്&#x200d;ത്തിത്വത്തെ തകര്&#x200d;ക്കാന്&#x200d; സംഘ്പരിവാര്&#x200d; തക്കം പാര്&#x200d;ത്തിരിക്കുമ്പോള്&#x200d;, കേവലം തിരഞ്ഞെടുപ്പ് വിജയത്തിനായി &#8216;തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന&#8217; ഈ സമീപനം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തകര്&#x200d;ച്ചയ്ക്കേ വഴിതെളിക്കൂ. ഇസ്ലാമോഫോബിയ പ്രചാരണങ്ങളുടെ ആത്യന്തിക ഗുണഭോക്താക്കള്&#x200d; സംഘ്പരിവാര്&#x200d; ആയിരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങള്&#x200d; തെളിയിക്കുന്നു. അതുകൊണ്ട്, കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകര്&#x200d;ക്കുന്ന വിദ്വേഷ പ്രചാരണങ്ങളില്&#x200d; നിന്ന് ഇടതുപക്ഷം പിന്തിരിയണം. വികസന രാഷ്ട്രീയത്തെ മുന്&#x200d;നിര്&#x200d;ത്തിയുള്ള ആരോഗ്യകരമായ സംവാദങ്ങളിലേക്ക് കേരളീയ പൊതുസമൂഹത്തെ നയിക്കാന്&#x200d; രാഷ്ട്രീയ നേതൃത്വങ്ങള്&#x200d; തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.- പ്രസ്താവന വ്യക്തമാക്കി. എം.എന്&#x200d; കാരശ്ശേരി, സുദേഷ് എം.രഘു, കെ.കെ ബാബുരാജ്, എന്&#x200d; മാധവന്&#x200d; കുട്ടി, ബാബുരാജ് ഭഗവതി തുടങ്ങി അമ്പതോളം പേരാണ് പ്രസ്താവനയില്&#x200d; ഒപ്പുവെച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/elections-should-not-be-fought-with-islamophobia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്&#x200d;ലാമോഫോബിയ: മുസ്&#x200d;ലിം യുവാവിനെ വെടിവെച്ചുകൊന്ന യു.എസ് സൈനികന് 55 വർഷം തടവ് ശിക്ഷ</title>
		<link>https://www.chandrikadaily.com/1islamophobia-us-sentenced-to-55-years-in-prison-for-shooting-young-muslim-man.html</link>
					<comments>https://www.chandrikadaily.com/1islamophobia-us-sentenced-to-55-years-in-prison-for-shooting-young-muslim-man.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 22 Jun 2023 06:50:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[Kill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260796</guid>

					<description><![CDATA[2019ല്&#x200d; നടന്ന കുറ്റകൃത്യത്തില്&#x200d; നാല് വര്&#x200d;ഷത്തിന് ശേഷമാണ് വിധി വന്നത്]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം യുവാവിനെ മതത്തിന്റെ പേരില്&#x200d; വെടിവച്ചു കൊന്ന കേസില്&#x200d; അമേരിക്കയില്&#x200d; മുന്&#x200d;സൈനികന് 55 വര്&#x200d;ഷം തടവുശിക്ഷക്ക് വിധിച്ചു. 2019ല്&#x200d; നടന്ന കുറ്റകൃത്യത്തില്&#x200d; നാല് വര്&#x200d;ഷത്തിന് ശേഷമാണ് വിധി വന്നത്.</p>
<p>അഫ്ഗാന്&#x200d;-അമേരിക്കന്&#x200d; വംശജനായ മുസ്തഫ അയ്യൂബി (32) എന്ന യുവാവിനെ റോഡരികില്&#x200d; വച്ച് വെടിവച്ച് കൊന്ന ഡസ്റ്റിന്&#x200d; പാസറെല്ലിയെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. വെടി വയ്ക്കുന്നതിന് മുന്&#x200d;പ് അയ്യൂബിക്ക് പാസറെല്ലി തുടര്&#x200d;ച്ചയായി ഇസ്ലാമോഫോബിക് അധിക്ഷേപം നടത്തുകയും ഇവിടെ നിന്നും അഫ്ഗാനിലേക്ക് മടങ്ങിപ്പോകു എന്ന് പറഞ്ഞതായി ദൃക്‌സാക്ഷികള്&#x200d; കോടതിയില്&#x200d; മൊഴി നല്&#x200d;കി.</p>
<p>അയ്യൂബി തന്റെ കാറിന്റെ ചില്ലുകള്&#x200d; അടിച്ചുതകര്&#x200d;ത്താന്&#x200d; ശ്രമിച്ചതിനെ തുടര്&#x200d;ന്ന് സ്വയം പ്രതിരോധത്തിനായി വെടിവെച്ചതാണെന്നായിരുന്നു പാസറെല്ലിയുടെ ആരോപണം. എന്നാല്&#x200d;, പാസറെല്ലിയുടെ കാറിന് കേടുപാടുകള്&#x200d; സംഭവിച്ചതിന് തെളിവുകളൊന്നും പൊലീസിന് കണ്ടെത്താനായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1islamophobia-us-sentenced-to-55-years-in-prison-for-shooting-young-muslim-man.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്രാന്&#x200d;സിലെ ഭീകരാക്രമണത്തെ അനുകൂലിച്ച മലേഷ്യന്&#x200d; മുന്&#x200d; പ്രധാനമന്ത്രിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്&#x200d;</title>
		<link>https://www.chandrikadaily.com/twitter-deletes-ex-malaysian-pms-tweet-for-glorifying-attack-in-france.html</link>
					<comments>https://www.chandrikadaily.com/twitter-deletes-ex-malaysian-pms-tweet-for-glorifying-attack-in-france.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 30 Oct 2020 07:48:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[france]]></category>
		<category><![CDATA[islamic terrorist]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[macro]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165114</guid>

					<description><![CDATA[ആദ്യഘട്ടത്തില്&#x200d; തങ്ങളുടെ പോളിസികള്&#x200d; ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്&#x200d; നല്&#x200d;കിയത്. എന്നാല്&#x200d; വിമര്&#x200d;ശനങ്ങള്&#x200d; കടുത്തതോടെ മഹാതിര്&#x200d; മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്യാന്&#x200d; വരെ ട്വിറ്റര്&#x200d; തയാറായി.]]></description>
										<content:encoded><![CDATA[<p>പാരിസ് ഫ്രാന്&#x200d;സിലെ മുസ്‌ലിം തീവ്രവാദികള്&#x200d; നടത്തിയ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരാമര്&#x200d;ശവുമായി രംഗത്തെത്തിയ മലേഷ്യന്&#x200d; മുന്&#x200d; പ്രധാനമന്ത്രി മഹാതിര്&#x200d; മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്&#x200d;. ഫ്രാന്&#x200d;സിലെ നൈസ് നഗരത്തിലെ ചര്&#x200d;ച്ചില്&#x200d; നടന്ന ഭീകാരാക്രമണത്തില്&#x200d; മൂന്ന് പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഹാതിര്&#x200d; മുഹമ്മദ് അക്രമത്തെ അനുകൂലിച്ച് വിവാദ ട്വീറ്റ് ചെയ്തത്.</p>
<p>ആദ്യഘട്ടത്തില്&#x200d; തങ്ങളുടെ പോളിസികള്&#x200d; ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്&#x200d; നല്&#x200d;കിയത്. എന്നാല്&#x200d; വിമര്&#x200d;ശനങ്ങള്&#x200d; കടുത്തതോടെ മഹാതിര്&#x200d; മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്യാന്&#x200d; വരെ ട്വിറ്റര്&#x200d; തയാറായി.</p>
<p>ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല ചെയ്യാനുള്ള അവകാശം മുസ്‌ലിംകള്&#x200d;ക്കുണ്ടെന്നായിരുന്നു മലേഷ്യന്&#x200d; മുന്&#x200d; പ്രധാനമന്ത്രിയുടെ ട്വീറ്റ്.</p>
<p>&#8216;ചരിത്രഗതി നോക്കിയാൽ ഫ്രഞ്ചുകാർ ലക്ഷക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തിയിട്ടുണ്ട്. അവരിൽ പലരും മുസ്‌ലിംകളായിരുന്നു&#8217;- മഹാതിർ മുഹമ്മദ് ട്വീറ്റ് ചെയ്തു. &#8221;അവർ ഭൂതകാലത്ത് നടത്തിയ കൂട്ടക്കൊലകൾ കാരണം മുസ്‌ലിംകൾക്ക് കോപിക്കാനും ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനും അവകാശമുണ്ട്&#8221;, മഹാതിർ കുറിച്ചു. നിയമലംഘനം ചൂണ്ടിക്കാട്ടി ഇ ട്വീറ്റ്  ട്വിറ്റർ നീക്കം ചെയ്തിരുന്നു.</p>
<p>അതേസമയം, പ്രവാചകന്റെ കാര്&#x200d;ട്ടൂണ്&#x200d; പങ്കുവെച്ചതിന് ഫ്രാന്&#x200d;സില്&#x200d; സ്‌കൂള്&#x200d; അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനെ പിന്തുണക്കുന്നില്ലെന്നും 95 കാരനായ മഹാതിര്&#x200d; പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തില്&#x200d; മറ്റുള്ളവരെ അപമാനിക്കുന്നത് ഉള്&#x200d;പ്പെടുന്നില്ലെന്നാണ് പ്രവാചകന്റെ കാര്&#x200d;ട്ടൂണ്&#x200d; വരച്ചതുമായി ബന്ധപ്പെട്ട് മഹാതിര്&#x200d; വ്യക്തമാക്കിയത്.</p>
<p>ഇതാദ്യമല്ല മഹാതിർ മുഹമ്മദ് വിവാദങ്ങളിൽ പങ്കാളിയാകുന്നത്. നേരത്തെ ജൂതന്മാരെയും സ്വവർഗാനുരാഗികളെയും കുറിച്ചും വിവാദപരമായ പരാമർശങ്ങൾ അദ്ദേഹം നടത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപരിഷ്കൃതനാണെന്നും മഹാതിർ പറഞ്ഞു. രണ്ടുതവണയായി 24 വർഷമാണ് മഹാതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയായിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മഹാതിര്&#x200d; മുഹമ്മദ് മലേഷ്യയുടെ അധികാരത്തില്&#x200d; നിന്ന് പുറത്തായത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I just spoke with the MD of <a href="https://twitter.com/TwitterFrance?ref_src=twsrc%5Etfw">@TwitterFrance</a>. The account of <a href="https://twitter.com/chedetofficial?ref_src=twsrc%5Etfw">@chedetofficial</a> must be immediately suspended. If not, <a href="https://twitter.com/Twitter?ref_src=twsrc%5Etfw">@twitter</a> would be an accomplice to a formal call for murder.</p>
<p>&mdash; Cédric O (@cedric_o) <a href="https://twitter.com/cedric_o/status/1321814434340360194?ref_src=twsrc%5Etfw">October 29, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇതിനിടെ, ഫ്രാന്&#x200d;സിന്റെ ഡിജിറ്റല്&#x200d; മേഖലയുടെ സെക്രട്ടറിയായ സെഡ്രിക്കോയും മഹാതിര്&#x200d; മുഹമ്മദിന്റെ ട്വിറ്റര്&#x200d; അക്കൗണ്ട് സസ്പെന്&#x200d;ഡ് ചെയ്യണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തി. അല്ലാത്തപക്ഷം ട്വിറ്റര്&#x200d; അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനുമായി ബന്ധപ്പെട്ട കാര്&#x200d;ട്ടൂണ്&#x200d; ക്ലാസ് റൂമില്&#x200d; കാണിച്ചതിന് ചരിത്രാധ്യാപകന്&#x200d; കൊല്ലപ്പെട്ടതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d; കടുത്ത വിമര്&#x200d;ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഫ്രാന്&#x200d;സില്&#x200d; ഇരു വിഭാഗങ്ങള്&#x200d; തമ്മില്&#x200d; പ്രകോപന പരാമര്&#x200d;ശങ്ങളും അക്രമണങ്ങളും തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/twitter-deletes-ex-malaysian-pms-tweet-for-glorifying-attack-in-france.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാക്കിര്&#x200d; നായികിന്റെ പീസ് ടിവി യുട്യൂബ് ചാനലും ആപ്പും കേന്ദ്രം നിരോധിച്ചേക്കും</title>
		<link>https://www.chandrikadaily.com/center-moves-against-to-zakir-naik-to-ban-his-social-media-ports-too.html</link>
					<comments>https://www.chandrikadaily.com/center-moves-against-to-zakir-naik-to-ban-his-social-media-ports-too.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Sep 2020 09:32:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[Dr.Zakir Naik]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[modi government]]></category>
		<category><![CDATA[peace school]]></category>
		<category><![CDATA[PEACE TV]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[zakir naik]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156463</guid>

					<description><![CDATA[സോഷ്യല്&#x200d;മീഡിയയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്&#x200d;ക്കും ചോദ്യോത്തര പ്രക്ഷേപണങ്ങള്&#x200d;ക്കും ഇന്ത്യയില്&#x200d; നിരോധം ഏര്&#x200d;പ്പടുത്താനാണ് കേന്ദ്രസര്&#x200d;ക്കാറിന്റെ നീക്കം. രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന പേരില്&#x200d; നേരത്തെ സാക്കിര്&#x200d; നായികിന്റെ പീസ് ടിവി സംപ്രേക്ഷണം കേന്ദ്രം വിലക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇസ്ലാമിക പ്രഭാഷകന്&#x200d; ഡോക്ടര്&#x200d; സാക്കിര്&#x200d; നായികിനെതിരേ കേന്ദ്രം നടപടികള്&#x200d; കര്&#x200d;ശനമാക്കുന്നു. സോഷ്യല്&#x200d;മീഡിയയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്&#x200d;ക്കും ചോദ്യോത്തര പ്രക്ഷേപണങ്ങള്&#x200d;ക്കും ഇന്ത്യയില്&#x200d; നിരോധം ഏര്&#x200d;പ്പടുത്താനാണ് കേന്ദ്രസര്&#x200d;ക്കാറിന്റെ നീക്കം. ഇതിന്റെ ഭാഗമായി സാക്കിര്&#x200d; നായികിന്റെ പീസ് ടിവി ചാനലിന്റെ ഔദ്യോഗിക യുട്യൂബ് ചാനലും മൊബൈല്&#x200d; ആപ്പും ആഭ്യന്തരമന്ത്രാലയം നിരോധിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തില്&#x200d; ഐബി, എന്&#x200d;ഐഎ മറ്റ് രഹസ്യാന്വേഷണ ഏജന്&#x200d;സികള്&#x200d; എന്നിവര്&#x200d; ഈ വിവരങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്തുവെന്നാണ് റിപോര്&#x200d;ട്ട്.</p>
<p>രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന പേരില്&#x200d; നേരത്തെ സാക്കിര്&#x200d; നായികിന്റെ പീസ് ടിവി സംപ്രേക്ഷണം കേന്ദ്രം വിലക്കിയിരുന്നു.</p>
<p>സാക്കിർ നായിക്ക് ആരംഭിച്ച മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇതിനകം ഒരു ലക്ഷം പേരാണ് ആപ്പ് ഡൌൺലോഡ് ചെയ്തിട്ടുള്ളത്. നിലവിൽ ഇംഗ്ലീഷ്, ഉർദു, ബംഗ്ല, ചൈനീസ് ഭാഷകളിലാണ് പീസ് ടിവി പ്രക്ഷേപണം നടത്തിവരുന്നത് ആ ആപ്പിലൂടെ 24X7 ലൈവായി സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും ഇന്ത്യയിൽ ലഭിക്കും. വിവാദ വിവാദത്തിന്റെ പേരിലുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കത്തെത്തുടർന്ന് നിരോധിച്ചിട്ടും ആപ്പിന് 3+ റേറ്റിംഗ് നേടാൻ കഴിഞ്ഞിരുന്നു.</p>
<p>പീസ് ടിവി മുസ്‌ലിം യുവാക്കളെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റ നിരോധന നടപടികൾ. സാക്കിർ നായികിന്റെ സംഘനയ്ക്ക് ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഐബി ആരോപിക്കുന്നുണ്ട്. കൂടാതെ, ഇവർക്ക് അറബ് രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നതായും ആരോപണമുണ്ട്.</p>
<p>കള്ളപ്പണം വെളുപ്പിക്കൾ, വിദ്വേഷ പ്രചാരണം എന്നീ കേസുകളാണ് സാക്കിർ നായിക്കിനെതിരെയുള്ളത്. കേസുകൾ ഉയർന്നുവന്നതിന് പിന്നാലെ ഇന്ത്യ വിട്ട സാക്കിർ നായിക് മലേഷ്യയിൽ ഉണ്ടെന്നാണ് സൂചനകൾ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/center-moves-against-to-zakir-naik-to-ban-his-social-media-ports-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;യുപിഎസ്‌സി ജിഹാദ്&#8217;; സംപ്രേഷണം ചെയ്യാന്&#x200d; അനുവാദം നല്&#x200d;കി മോദി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/centre-allows-sudarshan-news-to-air-upsc-jihad-episode.html</link>
					<comments>https://www.chandrikadaily.com/centre-allows-sudarshan-news-to-air-upsc-jihad-episode.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Sep 2020 15:49:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[islamo phobia]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[jamia milliya]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[sudarshan tv]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152081</guid>

					<description><![CDATA[വിവാദ ഷോ ആഗസ്റ്റ് 28 ന് സംപ്രേഷണം ചെയ്യേണ്ടതായിരുന്നു. എന്നാല്&#x200d; പ്രോഗ്രാമിന്റെ നഗ്‌നമായ ഇസ്ലാമോഫോബിയോക്കെതിരെ ഉയര്&#x200d;ന്ന എതിര്&#x200d;ത്തതിനെ തുടര്&#x200d;ന്ന് വിഷയം കോടതി കയറുകയായിരുന്നു. തുടര്&#x200d;ന്ന് വിദ്വേഷം പരത്തുന്ന വിവാദ പരിപാടിയുടെ സംപ്രേഷണം ഡല്&#x200d;ഹി ഹൈക്കോടതി വിലക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുസ്‌ലിംകള്&#x200d; സിവില്&#x200d; സര്&#x200d;വീസില്&#x200d; നുഴഞ്ഞുകയറാന്&#x200d; ജിഹാദ് നടത്തുന്നു എന്നാരോപിക്കുന്ന പരിപാടി സംപ്രേഷണം ചെയ്യാന്&#x200d; അനുവാദം നല്&#x200d;കി കേന്ദ്രസര്&#x200d;ക്കാര്&#x200d;. &#8221;യുപിഎസ്സി ജിഹാദ്&#8221; എന്ന എപ്പിസോഡ് സംപ്രേഷണം ചെയ്യാന്&#x200d; കേന്ദ്ര വാര്&#x200d;ത്താ പ്രക്ഷേപണ മന്ത്രാലയം വ്യാഴാഴ്ച സുദര്&#x200d;ശന്&#x200d; ന്യൂസ് ചാനലിനെ അനുവദിച്ചു. ടിവി ഷോകള്&#x200d; പ്രീ-സെന്&#x200d;സര്&#x200d; ചെയ്യാന്&#x200d; കഴിയില്ലെന്ന് കാണിച്ചാണ് മോദി സര്&#x200d;ക്കാര്&#x200d; സുദര്&#x200d;ശന്&#x200d; ന്യൂസിന്റെ &#8216;യുപിഎസ്സി ജിഹാദ്&#8217; എപ്പിസോഡ് സംപ്രേഷണം ചെയ്യാന്&#x200d; അനുവദിക്കുന്നത്.</p>
<p>വിവാദ ഷോ ആഗസ്റ്റ് 28 ന് സംപ്രേഷണം ചെയ്യേണ്ടതായിരുന്നു. എന്നാല്&#x200d; പ്രോഗ്രാമിന്റെ നഗ്‌നമായ ഇസ്ലാമോഫോബിയോക്കെതിരെ ഉയര്&#x200d;ന്ന എതിര്&#x200d;ത്തതിനെ തുടര്&#x200d;ന്ന് വിഷയം കോടതി കയറുകയായിരുന്നു. തുടര്&#x200d;ന്ന് വിദ്വേഷം പരത്തുന്ന വിവാദ പരിപാടിയുടെ സംപ്രേഷണം ഡല്&#x200d;ഹി ഹൈക്കോടതി വിലക്കുകയും ചെയ്തു. കേന്ദ്രസര്&#x200d;ക്കാര്&#x200d;, സുദര്&#x200d;ശന്&#x200d; ന്യൂസ് ടെലിവിഷന്&#x200d;, എഡിറ്റര്&#x200d; സുരേഷ് ചവാങ്കെ എന്നിവര്&#x200d;ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ജാമിയ മില്ലിയ സര്&#x200d;വകലാശാലയിലെ വിദ്യാര്&#x200d;ഥികളാണ്‌ ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്.</p>
<p>ഇടക്കാല സ്റ്റേ പുറപ്പെടുവിച്ച ഡല്&#x200d;ഹി ഹൈക്കോടതി ഇക്കാര്യത്തില്&#x200d; തീരുമാനമെടുക്കാന്&#x200d; ഐ ബി മന്ത്രാലയത്തിന് നിര്&#x200d;ദ്ദേശം നല്&#x200d;കുകയായിരുന്നു. പരിപാടിക്കെതിരെ ഒന്നിലധികം ഹര്&#x200d;ജികള്&#x200d; സുപ്രീംകോടതിയില്&#x200d; സമര്&#x200d;പ്പിക്കപ്പെട്ടിരുന്നു. എന്നാല്&#x200d; കോടതി ഇടപെടാന്&#x200d; വിസമ്മതിച്ചു.</p>
<p>തുടര്&#x200d;ന്ന് സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി ഒരു പ്രോഗ്രാം സെന്&#x200d;സര്&#x200d; ചെയ്യാന്&#x200d; കഴിയില്ലെന്നും സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ഒരു പ്രോഗ്രാമിന്റെ പ്രീ സെന്&#x200d;സര്&#x200d;ഷിപ്പ് ചെയ്യാന്&#x200d; കഴിയില്ലെന്നും ഐ ബി മന്ത്രാലയത്തിന് നല്&#x200d;കിയ പരാതിയില്&#x200d; സുദര്&#x200d;ശന്&#x200d; ന്യൂസ് പറഞ്ഞു.</p>
<p>യുപിഎസ്സി പരീക്ഷയിലൂടെ രാജ്യത്തെ ഐഎഎസ്, ഐപിഎസ് പോലുള്ള ഉന്നത പദവിയില്&#x200d; മുസ്ലിംകള്&#x200d; അധികമായി എത്തുന്നുവെന്നും അത് രാജ്യത്തിന് ഭീഷണിയാണെന്നുമാണ് സുദര്&#x200d;ശന്&#x200d; ടിവി എഡിറ്റര്&#x200d; ഇന്&#x200d; ചീഫ് സുരേഷ് ചൗഹാന്&#x200d;കെ ആരോപിച്ചത്. ടിവി വാര്&#x200d;ത്തയ്ക്കു മുന്നോടിയായി പുറത്തുവിട്ട ട്രയിലറിലായിരുന്നു ആരോപണം. അതിനെ &#8216;യുപിഎസ്സി ജിഹാദ്&#8217; എന്നാണ് അയാള്&#x200d; വിശേഷിപ്പിച്ചത്. &#8216;ജാമിഅ ജിഹാദ്&#8217;.എന്നും ചൗഹാന്&#x200d;കെ ആരോപിച്ചിരുന്നു. ഇത്തവണത്തെ യുപിഎസ്സി പട്ടികയില്&#x200d; ജാമിഅ മില്ലിയ ഇസ്ലാമിയ്യ സര്&#x200d;വകലാശാലയിലെ വിദ്യാര്&#x200d;ത്ഥികള്&#x200d; അധികമായി ഇടംപിടിച്ചുവെന്നും ഇത്തരക്കാരെ ജോലിക്കെടുക്കരുതെന്നും ഇത് &#8216;ജാമിഅ ജിഹാദ്&#8217; ആണെന്നും ചൗഹാന്&#x200d;കെ ആരോപിച്ചു. ഈ വിദ്വേഷ പരാമര്&#x200d;ശമാണ് കോടതി കയറിയത്.</p>
<p>സുരേഷ് ചൗഹാന്&#x200d;കെയുടെ വര്&#x200d;ത്ത കഴിഞ്ഞ ദിവസമായിരുന്നു പൂര്&#x200d;ണരൂപത്തില്&#x200d; പ്രക്ഷേപണം ചെയ്യേണ്ടിയിരുന്നത്. സിവില്&#x200d; സര്&#x200d;വീസില്&#x200d; മുസ്‌ലിംകള്&#x200d; നുഴഞ്ഞുകയറുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്&#x200d; നടത്താന്&#x200d; പോകുന്നു എന്നുമാണ് പരിപാടിയുടെ പ്രൊമൊയില്&#x200d; പറഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് സംപ്രേഷണം ചെയ്യുമെന്നും പറഞ്ഞിരുന്നു. ജാമിയ ജിഹാദ്, ബ്യൂറോക്രസി ജിഹാദ്, യുപിഎസ്‌സി ജിഹാദ് എന്നിങ്ങനെയാണ് എഡിറ്റര്&#x200d; സുരേഷ് സവാങ്കെ വിശേഷിപ്പിച്ചിരുന്നത്.</p>
<p>എന്നാല്&#x200d; ജാമിഅ മില്ലിയ ഇസ്ലാമിയ്യയിലെ വിദ്യാര്&#x200d;ത്ഥികളും പൂര്&#x200d;വവിദ്യാര്&#x200d;ത്ഥികളും ഇതിനെതിരേ ഡല്&#x200d;ഹി ഹൈക്കോടതിയെ സമീപിച്ചു. ഇതേ പരിപാടിയുടെ പേരില്&#x200d; ചാനലിനെതിരേ ധാരാളം പരാതി ലഭിച്ചിട്ടുണ്ടെന്ന് മറ്റൊരു കക്ഷിയായ വാര്&#x200d;ത്താവിതരണ മന്ത്രാലയവും ബോധിപ്പിച്ചു. ഇത് പരിഗണിച്ച് തല്&#x200d;ക്കാലം പരിപാടി പ്രക്ഷേപണം ചെയ്യരുതെന്ന് സുദര്&#x200d;ശന്&#x200d; ചാനലിന് കോടതി നിര്&#x200d;ദേശം നല്&#x200d;കി.<br />
<b></b></p>
<p><img loading="lazy" class="" src="https://gumlet.assettype.com/nationalherald/2020-03/006b4751-7af1-43ac-9d49-6dd13e0d3026/suresh_chavhanke.jpg?w=1200&amp;h=1178" alt="ArrestSureshChavhanke trends on Twitter after Hemant Soren assures action for his communal remarks" width="348" height="341" /><img loading="lazy" class="" src="https://1.bp.blogspot.com/-1Kzo4-W_TBk/X0kmQ0cCt-I/AAAAAAAACDc/qEs0D-A_kFIuj-2B2bYMokyAYTlqtFoOACLcBGAsYHQ/w1200-h630-p-k-no-nu/freepressjournal_2020-05_b35103b0-8363-47a7-a667-61290418c1c2_SureshC.jpg" alt="à¤à¤¹à¤°à¥à¤²à¥ à¤à¤° à¤¨à¤«à¤°à¤¤ à¤«à¥à¤²à¤¾à¤¤à¥ à¤¸à¥à¤¦à¤°à¥à¤¶à¤¨ à¤¨à¥à¤¯à¥à¤à¤¼ à¤ªà¤° à¤à¤¬ à¤¬à¥à¤¨ à¤²à¤à¤¾à¤à¤à¥ à¤®à¥à¤¦à¥ à¤¸à¤°à¤à¤¾à¤° ?" width="602" height="316" /></p>
<p>മുസ്ലിംകള്&#x200d;ക്കെതിരേ ഇത്തരം ജിഹാദ് ആരോപണങ്ങള്&#x200d; ഹിന്ദുത്വ ശക്തികള്&#x200d; ഉയര്&#x200d;ത്തിക്കൊണ്ടുവരുന്നത് ഇതാദ്യമല്ല. റോമിയോ ജിഹാദ് മുതല്&#x200d; കൗജിഹാദ് വരെ അതിന് നിരവധികളുണ്ട്. അതില്&#x200d; അവസാനത്തേതാണ് യുഎപിഎ ജിഹാദും ജാമിഅ ജിഹാദും. ഇത്തരം ആരോപണങ്ങളും നുണകളും പ്രചരിപ്പിക്കുന്നതില്&#x200d; സുദര്&#x200d;ശന്&#x200d; ടിവിയ്ക്കും അതിന്റെ എഡിറ്റര്&#x200d; സുരേഷ് ചൗഹാന്&#x200d;കെയ്ക്കുമുള്ള പങ്ക് ചെറുതല്ല.</p>
<p><img src="https://i2.wp.com/www.altnews.in/wp-content/uploads/2019/10/Untitled-design-2019-10-23T182816.703.jpeg?fit=1200%2C628&amp;ssl=1" alt="Sudarshan News and its history of dangerous, communally-divisive misinformation - Alt News" /></p>
<p>രാജ്യത്തെ ഏറ്റവും നികൃഷ്ടമായ മുസ്ലിംവിരുദ്ധ നുണഫാക്ടറിയാണ് സുദര്&#x200d;ശന്&#x200d; ചാനലും അതിന്റെ എഡിറ്റര്&#x200d; സുരേഷ് ചൗഹാന്&#x200d;കെയും. നിരന്തരം വിവാദങ്ങളില്&#x200d; നിറഞ്ഞുനില്&#x200d;ക്കുന്ന ചൗഹാന്&#x200d;കെ നുണ പ്രചരിപ്പിക്കുന്നതില്&#x200d; മാത്രമല്ല, കുറ്റകൃത്യങ്ങളിലും മുന്നിലാണ്. വഞ്ചന തുടങ്ങി കൊലപാതശ്രമങ്ങളും ബലാല്&#x200d;സംഗക്കേസുകളും ഇയാള്&#x200d;ക്കെതിരേ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതുയര്&#x200d;ന്നത് സ്വന്തം ചാനലില്&#x200d; നിന്നുതന്നെയാണെന്ന പ്രത്യേകതയുമുണ്ട്.<br />
<b><br />
</b></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/centre-allows-sudarshan-news-to-air-upsc-jihad-episode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂസിലന്റ് മസ്ജിദിലെ വെടിവെപ്പ്; വിചാരണ ജൂണ്&#x200d; 2ന്; പ്രതിയുടെ അപേക്ഷ തള്ളി കോടതി</title>
		<link>https://www.chandrikadaily.com/christchurch-massacre-defence-lawyers-drop-request-to-move-trial-away-from-city.html</link>
					<comments>https://www.chandrikadaily.com/christchurch-massacre-defence-lawyers-drop-request-to-move-trial-away-from-city.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Oct 2019 16:31:22 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Brenton Tarrant]]></category>
		<category><![CDATA[Christchurch]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[masjid attack]]></category>
		<category><![CDATA[Mosque]]></category>
		<category><![CDATA[newzealand]]></category>
		<category><![CDATA[newzealand terror attack]]></category>
		<category><![CDATA[TERRORIST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140837</guid>

					<description><![CDATA[ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്&#x200d;ച്ചില്&#x200d; മുസ്‌ലിം ആരാധനാലയങ്ങളില്&#x200d; വെടിവെപ്പ് നടത്തിയ കേസിലെ കേസിന്റെ വിചാരണ സ്ഥലം മാറ്റാനുള്ള പ്രതിയുടെ ശ്രമം തള്ളി കോടതി. പള്ളികളില്&#x200d; ആരാധനക്കായി എത്തിയവര്&#x200d;ക്ക് നേരെ വെടിയുതിര്&#x200d;ത്ത് 51 പേരെ കൊന്ന കേസിന്റെ പ്രതിയായ ബ്രന്റണ്&#x200d; ടാറന്റ്, കേസ് വിചാരണ നഗരത്തിനു പുറത്തേക്ക് മാറ്റാനായി നല്&#x200d;കിയ അപേക്ഷയാണ് കോടതി തള്ളിയത്. കേസിന്റെ വിചാരണ വടക്കന്&#x200d; ദ്വീപിലെ ഓക്ക്‌ലന്&#x200d;ഡിലേക്ക് മാറ്റാന്&#x200d; വേണ്ടിയാണ് ആസ്‌ത്രേലിയക്കാരനായ കൊലപാതകി അപേക്ഷ നല്&#x200d;കിയത്. വിഷയത്തില്&#x200d; 10 മിനിറ്റ് ഹിയറിങ് നടത്തിയ കോടതി അപേക്ഷ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്&#x200d;ച്ചില്&#x200d; മുസ്‌ലിം ആരാധനാലയങ്ങളില്&#x200d; വെടിവെപ്പ് നടത്തിയ കേസിലെ കേസിന്റെ വിചാരണ സ്ഥലം മാറ്റാനുള്ള പ്രതിയുടെ ശ്രമം തള്ളി കോടതി. പള്ളികളില്&#x200d; ആരാധനക്കായി എത്തിയവര്&#x200d;ക്ക് നേരെ വെടിയുതിര്&#x200d;ത്ത് 51 പേരെ കൊന്ന കേസിന്റെ പ്രതിയായ ബ്രന്റണ്&#x200d; ടാറന്റ്, കേസ് വിചാരണ നഗരത്തിനു പുറത്തേക്ക് മാറ്റാനായി നല്&#x200d;കിയ അപേക്ഷയാണ് കോടതി തള്ളിയത്.</p>



<p>കേസിന്റെ വിചാരണ വടക്കന്&#x200d; ദ്വീപിലെ ഓക്ക്‌ലന്&#x200d;ഡിലേക്ക് മാറ്റാന്&#x200d; വേണ്ടിയാണ് ആസ്‌ത്രേലിയക്കാരനായ കൊലപാതകി അപേക്ഷ നല്&#x200d;കിയത്. വിഷയത്തില്&#x200d; 10 മിനിറ്റ് ഹിയറിങ് നടത്തിയ കോടതി അപേക്ഷ തള്ളുകയുമായിരുന്നു. അതേസമയ 28 കാരന്റെ വിചാരണ അടുത്ത വര്&#x200d;ഷം ജൂണ്&#x200d; 2ന് ആരംഭിക്കുമെന്നും ജഡ്ജി കാമറൂണ്&#x200d; മാന്റര്&#x200d; വ്യക്തമാക്കി. ഓക്‌ലന്റിലെ സുരക്ഷാ ജയിലില്&#x200d; നിന്ന് ഓഡിയോ -വിഷ്വല്&#x200d; ലിങ്ക് വഴിയാണ് പ്രതി കോടതിയില്&#x200d; വിചാരണ നേരിട്ടത്. </p>



<figure class="wp-block-image"><img loading="lazy" width="649" height="487" src="https://www.chandrikadaily.com/wp-content/uploads/2019/10/Untitled-1-copy.jpg" alt="" class="wp-image-140841"/></figure>



<figure class="wp-block-image"><img loading="lazy" width="620" height="372" src="https://www.chandrikadaily.com/wp-content/uploads/2019/10/jkllkj.jpg" alt="" class="wp-image-140843"/></figure>



<p>കൊല്ലപ്പെട്ടവരുടെ ഇരകളുടെ കുടുംബവും സുഹൃത്തുക്കളും കോടതിമുറിയില്&#x200d; എത്തിയിരുന്നു. ജയില്&#x200d; യൂണിഫോമില്&#x200d; കോടതി മുറിയിലെത്തിയ ടാറന്റ്,അപേക്ഷ തള്ളിതയോടെ ക്ഷുഭിതനായി അട്ടഹസിച്ചെങ്കിലും കോടതി മൈക്രോഫോണ്&#x200d; സൈലന്റാക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/christchurch-massacre-defence-lawyers-drop-request-to-move-trial-away-from-city.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്‌ലാമോഫോബിയ പ്രതിരോധിക്കാന്&#x200d; പുതിയ ഇംഗ്ലീഷ് ടി.വി ചാനലുമായി തുര്&#x200d;ക്കി, മലേഷ്യ, പാക്കിസ്ഥാന്&#x200d; രാജ്യങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/new-tv-channel-against-islamophobia.html</link>
					<comments>https://www.chandrikadaily.com/new-tv-channel-against-islamophobia.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 26 Sep 2019 12:14:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[islamophobia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140200</guid>

					<description><![CDATA[ന്യൂയോര്&#x200d;ക്ക്: ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാന്&#x200d; പുതിയ ഇംഗ്ലീഷ് ടി.വി ചാനല്&#x200d; എന്ന ആശയവുമായി മൂന്ന് രാജ്യങ്ങള്&#x200d; രംഗത്ത്. തുര്&#x200d;ക്കി, മലേഷ്യ, പാക്കിസ്ഥാന്&#x200d; എന്നീ രാജ്യങ്ങളാണ് ഇസ്‌ലാമിനെതിരെയും മുസ്‌ലിംകള്&#x200d;ക്കെതിരെയുമുള്ള ഭീതി ചെറുക്കാനുള്ള ചാനല്&#x200d; എന്ന നീക്കവുമായി മുന്നോട്ട് വരുന്നത്. ഇതിന്റെ ഭാഗമായി തുര്&#x200d;ക്കി പ്രധാനമന്ത്രി ഉര്&#x200d;ദുഗാന്&#x200d;, മലേഷ്യന്&#x200d; പ്രധാനമന്ത്രി മഹാതീര്&#x200d; എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയതായി പാക് പ്രധാനമന്ത്രി ഇമ്രാന്&#x200d; ഖാന്&#x200d; ട്വിറ്ററിലൂടെ അറിയിച്ചു. ന്യൂയോര്&#x200d;ക്കിലെ 74ാം യു.എന്&#x200d; സെഷനിടെയാണ് മൂന്ന് രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്&#x200d; കൂടിക്കാഴ്ച്ച നടത്തിയത്. മുസ്‌ലിംകളെക്കുറിച്ചുള്ള തെറ്റായ ധാരണ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂയോര്&#x200d;ക്ക്: ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാന്&#x200d; പുതിയ ഇംഗ്ലീഷ് ടി.വി ചാനല്&#x200d; എന്ന ആശയവുമായി മൂന്ന് രാജ്യങ്ങള്&#x200d; രംഗത്ത്. തുര്&#x200d;ക്കി, മലേഷ്യ, പാക്കിസ്ഥാന്&#x200d; എന്നീ രാജ്യങ്ങളാണ് ഇസ്‌ലാമിനെതിരെയും മുസ്‌ലിംകള്&#x200d;ക്കെതിരെയുമുള്ള ഭീതി ചെറുക്കാനുള്ള ചാനല്&#x200d; എന്ന നീക്കവുമായി മുന്നോട്ട് വരുന്നത്. ഇതിന്റെ ഭാഗമായി തുര്&#x200d;ക്കി പ്രധാനമന്ത്രി ഉര്&#x200d;ദുഗാന്&#x200d;, മലേഷ്യന്&#x200d; പ്രധാനമന്ത്രി മഹാതീര്&#x200d; എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയതായി പാക് പ്രധാനമന്ത്രി ഇമ്രാന്&#x200d; ഖാന്&#x200d; ട്വിറ്ററിലൂടെ അറിയിച്ചു. ന്യൂയോര്&#x200d;ക്കിലെ 74ാം യു.എന്&#x200d; സെഷനിടെയാണ് മൂന്ന് രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്&#x200d; കൂടിക്കാഴ്ച്ച നടത്തിയത്.</p>



<p>മുസ്‌ലിംകളെക്കുറിച്ചുള്ള തെറ്റായ ധാരണ മാറ്റാനും ദൈവനിന്ദയെക്കുറിച്ച് ശരിയായ രീതിയില്&#x200d; മനസ്സിലാക്കാനും ചാനല്&#x200d; സഹായിക്കുമെന്നും മുസ്‌ലിം ചരിത്രം സീരീസിലൂടെയും സിനിമയിലൂടെയും ചാനലില്&#x200d; കാണിക്കുന്നത് വഴി മുസ്‌ലിം സമൂഹത്തിനും ലോകത്തിനും തന്നെ അറിവ് പകരാന്&#x200d; സഹായിക്കുമെന്നും ഇമ്രാന്&#x200d; ഖാന്&#x200d; ട്വീറ്റിലൂടെ പറഞ്ഞു. മുസ്‌ലിംകള്&#x200d;ക്ക് ശരിയായ രീതിയില്&#x200d; മാധ്യമ ശ്രദ്ധ നേടികൊടുക്കുകയാണ് ചാനലിന്റെ ലക്ഷ്യമെന്നും ഇമ്രാന്&#x200d; ഖാന്&#x200d; ട്വീറ്റില്&#x200d; പറഞ്ഞു. </p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">President Erdogan, PM Mahatir and myself had a meeting today in which we decided our 3 countries would jointly start an English language channel dedicated to confronting the challenges posed by Islamophobia and setting the record straight on our great religion &#8211; Islam.</p>&mdash; Imran Khan (@ImranKhanPTI) <a href="https://twitter.com/ImranKhanPTI/status/1176938507052433408?ref_src=twsrc%5Etfw">September 25, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">President Erdogan, PM Mahatir and myself had a meeting today in which we decided our 3 countries would jointly start an English language channel dedicated to confronting the challenges posed by Islamophobia and setting the record straight on our great religion &#8211; Islam.</p>&mdash; Imran Khan (@ImranKhanPTI) <a href="https://twitter.com/ImranKhanPTI/status/1176938507052433408?ref_src=twsrc%5Etfw">September 25, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>

]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-tv-channel-against-islamophobia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീവ്രവാദ ബന്ധം ആരോപിച്ച്  കസ്റ്റഡിയില്&#x200d;  എടുത്ത രണ്ടു പേരെയും വിട്ടയച്ചു</title>
		<link>https://www.chandrikadaily.com/abdul-kader-rahim-suspected-to-be-a-terrorist-taken-into-custody-was-released.html</link>
					<comments>https://www.chandrikadaily.com/abdul-kader-rahim-suspected-to-be-a-terrorist-taken-into-custody-was-released.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Aug 2019 17:31:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137080</guid>

					<description><![CDATA[കൊച്ചി: തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം കേരള പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെയും സംശയാസ്പദമായി ഒന്നും കണ്ടെത്താനാവാത്തതോടെ വിട്ടയച്ചു. തൃശ്ശൂര്&#x200d; കൊടുങ്ങല്ലൂര്&#x200d; സ്വദേശി അബ്ദുല്&#x200d; ഖാദര്&#x200d; റഹീമിനെ എന്&#x200d;.ഐ.എയും തമിഴ്‌നാട് പൊലീസും ക്യൂബ്രാഞ്ചും ചോദ്യം ചെയ്തിരുന്നു. പ്രത്യേക സംഘങ്ങളായാണ് ചോദ്യം ചെയ്തത്. ഇയാള്&#x200d;ക്കൊപ്പമെത്തിയ ബത്തേരി സ്വദേശിനിയായ യുവതിയെയും ചോദ്യം ചെയ്തു. എന്നാല്&#x200d; ഇരുവരില്&#x200d; നിന്നും സംശയാസ്പദമായി ഒന്നും ലഭിക്കാത്തതിനെ തുടര്&#x200d;ന്ന് 24 മണിക്കൂര്&#x200d; ചോദ്യം ചെയ്യലിന് ശേഷം വിട്ടയിക്കുകയായിരുന്നു. ഏത് സമയത്തും അന്വേഷണസംഘം വിളിച്ചാല്&#x200d; എത്തണമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p> കൊച്ചി: തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം കേരള പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെയും സംശയാസ്പദമായി ഒന്നും കണ്ടെത്താനാവാത്തതോടെ വിട്ടയച്ചു. </p>



<p>തൃശ്ശൂര്&#x200d; കൊടുങ്ങല്ലൂര്&#x200d; സ്വദേശി അബ്ദുല്&#x200d; ഖാദര്&#x200d; റഹീമിനെ എന്&#x200d;.ഐ.എയും തമിഴ്‌നാട് പൊലീസും ക്യൂബ്രാഞ്ചും ചോദ്യം ചെയ്തിരുന്നു. പ്രത്യേക സംഘങ്ങളായാണ് ചോദ്യം ചെയ്തത്. ഇയാള്&#x200d;ക്കൊപ്പമെത്തിയ ബത്തേരി സ്വദേശിനിയായ യുവതിയെയും ചോദ്യം ചെയ്തു. എന്നാല്&#x200d; ഇരുവരില്&#x200d; നിന്നും സംശയാസ്പദമായി ഒന്നും ലഭിക്കാത്തതിനെ തുടര്&#x200d;ന്ന് 24 മണിക്കൂര്&#x200d; ചോദ്യം ചെയ്യലിന് ശേഷം വിട്ടയിക്കുകയായിരുന്നു. ഏത് സമയത്തും അന്വേഷണസംഘം വിളിച്ചാല്&#x200d; എത്തണമെന്ന് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. കൊടുങ്ങല്ലൂര്&#x200d; മടവന സ്വദേശി അബ്ദുല്&#x200d; ഖാദര്&#x200d; റഹീമിനെയാണ് ലഷ്‌കര്&#x200d; ഇ തോയിബ ഭീകരരെ സഹായിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കൊച്ചിയില്&#x200d; വച്ച് അറസ്റ്റ് ചെയ്തത്. </p>



<p>ബഹ്‌റൈനില്&#x200d; നിന്നും നിന്ന് നാട്ടിലെത്തിയശേഷം  കീഴടങ്ങാനായി എറണാകുളം കോടതിയിലെത്തിയ റഹീമിനെ പൊലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. റഹീമിനൊപ്പം ബഹ്‌റൈനില്&#x200d; നിന്നെത്തിയതായിരുന്ന യുവതി. ബഹ്‌റൈനിലാണ് അബ്ദുല്&#x200d; ഖാദര്&#x200d; റഹീം ജോലി ചെയ്യുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങള്&#x200d; റഹീം ആദ്യം മുതല്&#x200d; നിഷേധിച്ചിരുന്നു. <br>
താന്&#x200d; നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയില്ലെന്നും റഹീം വ്യക്തമാക്കിയിരുന്നു. ബഹ്‌റൈനിലെ ഹോട്ടല്&#x200d; ലോബിയുടെ കൈയില്&#x200d;പ്പെട്ട ഒരു യുവതിയെ താന്&#x200d; രക്ഷപ്പെടുത്തി നാട്ടില്&#x200d; കൊണ്ടു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും റഹീം വ്യക്തമാക്കിയിരുന്നു. ഭീകര ബന്ധമുള്ള ആറംഗ സംഘം ശ്രീലങ്കയില്&#x200d; നിന്ന് ദക്ഷിണേന്ത്യയിലെത്തിയിട്ടുണ്ടെന്നും ഇതില്&#x200d; മലയാളിയുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായതിനെ തുടര്&#x200d;ന്ന് തന്നെ പൊലീസ് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്നും കോടതി മുഖേനെ കീഴടങ്ങാന്&#x200d; അനുവദിക്കണമെന്നും ശനിയാഴ്ച കോടതിയില്&#x200d; അഭിഭാഷകന്&#x200d; വഴി സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയില്&#x200d; റഹീം ആവശ്യപ്പെട്ടിരുന്നു. ഹര്&#x200d;ജി പരിഗണിക്കാനുള്ള നടപടികള്&#x200d; സി.ജെ.എം കോടതിയില്&#x200d; തുടരുന്നതിനിടെയാണ് പൊലീസ് കോടതിയില്&#x200d; എത്തി റഹീമിനെ പിടികൂടി കൊണ്ടുപോയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abdul-kader-rahim-suspected-to-be-a-terrorist-taken-into-custody-was-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;അല്ലാഹു ഞങ്ങള്&#x200d;ക്കൊപ്പമായിരുന്നു&#8221;; വിജയ രഹസ്യം പങ്കുവച്ച് ഇംഗ്ലീഷ് നായകന്&#x200d;</title>
		<link>https://www.chandrikadaily.com/we-had-allah-with-us-says-eoin-morgan-after-englands-historic-win.html</link>
					<comments>https://www.chandrikadaily.com/we-had-allah-with-us-says-eoin-morgan-after-englands-historic-win.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 15 Jul 2019 14:05:51 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[allah]]></category>
		<category><![CDATA[england cricket]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[morgan]]></category>
		<category><![CDATA[newZeland]]></category>
		<category><![CDATA[world cup cricket 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133279</guid>

					<description><![CDATA[2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്&#x200d; ന്യൂസിലന്&#x200d;ഡിനെ തകര്&#x200d;ത്ത് കന്നി കിരീടം നേടിയ ഇംഗ്ലണ്ട് നായകന്&#x200d; വിജയ രഹസ്യമായി പ്രതികരിച്ചത് &#8216;ഞങ്ങളുടെ കൂടെ അല്ലാഹു ഉണ്ടായിരുന്നു&#8217; എന്ന്. ഭാഗ്യത്തിന്റെ സാന്നിധ്യം ആവോളമുണ്ടായിരുന്ന കലാശപ്പോരാട്ടത്തിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്&#x200d; ഓയിന്&#x200d; മോര്&#x200d;ഗന്&#x200d; &#8216;അല്ലാഹു ഞങ്ങള്&#x200d;ക്കൊപ്പമുണ്ടായിരുന്നു&#8217; എന്ന് പറഞ്ഞത്. &#8216;ഈ ടൂര്&#x200d;ണമെന്റില്&#x200d; ന്യൂസിലന്&#x200d;ഡ് ഞങ്ങളേക്കാള്&#x200d; നന്നായി കളിച്ച് വരികയായിരുന്നു. എന്നാല്&#x200d; അല്ലാഹു ഞങ്ങള്&#x200d;ക്കൊപ്പമായിരുന്നെന്നും മോര്&#x200d;ഗന്&#x200d; പറഞ്ഞു. Eoin Morgan &#8220;We had Allah with us&#8221; #CWC19Final [&#8230;]]]></description>
										<content:encoded><![CDATA[
<p>2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്&#x200d; ന്യൂസിലന്&#x200d;ഡിനെ തകര്&#x200d;ത്ത് കന്നി കിരീടം നേടിയ ഇംഗ്ലണ്ട് നായകന്&#x200d; വിജയ രഹസ്യമായി പ്രതികരിച്ചത് &#8216;ഞങ്ങളുടെ കൂടെ അല്ലാഹു ഉണ്ടായിരുന്നു&#8217; എന്ന്. ഭാഗ്യത്തിന്റെ സാന്നിധ്യം ആവോളമുണ്ടായിരുന്ന കലാശപ്പോരാട്ടത്തിലെ വിജയത്തിന് ശേഷം  മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്&#x200d; ഓയിന്&#x200d; മോര്&#x200d;ഗന്&#x200d; &#8216;അല്ലാഹു ഞങ്ങള്&#x200d;ക്കൊപ്പമുണ്ടായിരുന്നു&#8217; എന്ന് പറഞ്ഞത്. &#8216;ഈ ടൂര്&#x200d;ണമെന്റില്&#x200d; ന്യൂസിലന്&#x200d;ഡ് ഞങ്ങളേക്കാള്&#x200d; നന്നായി കളിച്ച് വരികയായിരുന്നു. എന്നാല്&#x200d; അല്ലാഹു ഞങ്ങള്&#x200d;ക്കൊപ്പമായിരുന്നെന്നും മോര്&#x200d;ഗന്&#x200d; പറഞ്ഞു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr"><a href="https://twitter.com/hashtag/CWCFinal?src=hash&amp;ref_src=twsrc%5Etfw">#CWCFinal</a> <a href="https://twitter.com/hashtag/CWC19?src=hash&amp;ref_src=twsrc%5Etfw">#CWC19</a> <a href="https://twitter.com/hashtag/ENGvsNZ?src=hash&amp;ref_src=twsrc%5Etfw">#ENGvsNZ</a> <br><br>&quot;We had Allah with us as well. I spoke to Adil (Rashid), he said Allah was definitely with us. I said we had the rub of the green (smiling),&quot; says <a href="https://twitter.com/hashtag/EnglandCricketTeam?src=hash&amp;ref_src=twsrc%5Etfw">#EnglandCricketTeam</a> captain Eoin Morgan after historic win <br><br>More:<a href="https://t.co/DF6zMHdH59">https://t.co/DF6zMHdH59</a></p>&mdash; Express Sports (@IExpressSports) <a href="https://twitter.com/IExpressSports/status/1150690857739149312?ref_src=twsrc%5Etfw">July 15, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<blockquote class="wp-block-quote"><p>Eoin Morgan &#8220;We had Allah with us&#8221; <a href="https://twitter.com/hashtag/CWC19Final?src=hash&amp;ref_src=twsrc%5Etfw">#CWC19Final</a> <a href="https://t.co/Rfb6JdwScI">pic.twitter.com/Rfb6JdwScI</a>— Saj Sadiq (@Saj_PakPassion) <a href="https://twitter.com/Saj_PakPassion/status/1150534904024899584?ref_src=twsrc%5Etfw">July 14, 2019</a></p></blockquote>



<p>മത്സരശേഷം നടന്ന വാര്&#x200d;ത്താസമ്മേളനത്തിനിടെ ലോകകപ്പ് വിജയത്തില്&#x200d; ഐറിഷ് ഭാഗ്യം തുണച്ചോ എന്ന മാധ്യമപ്രവര്&#x200d;ത്തകന്റെ ചോദ്യത്തിന് മറുപടി നല്&#x200d;കുകയായിരുന്നു ഇംഗ്ലീഷ് നായകന്&#x200d;. അയര്&#x200d;ലന്&#x200d;ഡ് വംശജനായ മോര്&#x200d;ഗനടക്കം ലോകകപ്പ് ഫൈനല്&#x200d; കളിച്ച ഇംഗ്ലണ്ട് ടീമിലെ ആറു താരങ്ങള്&#x200d; മറ്റ് രാജ്യങ്ങളില്&#x200d; നിന്നുള്ളവരാണ്. ഇതാണ് മോര്&#x200d;ഗനോട് ഐറിഷ് ഭാഗ്യത്തെ കുറിച്ച് മാധ്യമപ്രവര്&#x200d;ത്തകരില്&#x200d; ഒരാള്&#x200d; ചോദിക്കാന്&#x200d; കാരണം. എന്നാല്&#x200d; ടീമിലെ സാംസ്‌കാരിക വൈവിധ്യം തുറന്നുകാട്ടിയായിരുന്നു മോര്&#x200d;ഗന്റെ മറുപടി.</p>



<p>ഇംഗ്ലണ്ട് ടീമിലെ താരങ്ങളില്&#x200d; പലരും വ്യത്യസ്ത പശ്ചാത്തലത്തില്&#x200d; നിന്നുള്ളവരാണ്, വ്യത്യസ്ത സംസ്‌കാരത്തില്&#x200d; നിന്നുള്ളവരും. ഇത്തരത്തിലുള്ള ഒരു ടീമിനെ ലഭിച്ചത് തന്റെ ഭാഗ്യമാണ്. താന്&#x200d; ആദില്&#x200d; റഷീദിനോട് സംസാരിച്ചിരുന്നുവെന്നും അവനാണ് ഇംഗ്ലണ്ട് ടീമിനൊപ്പം തീര്&#x200d;ച്ചയായും അല്ലാഹു ഉണ്ടെന്ന് പറഞ്ഞതെന്നും മോര്&#x200d;ഗന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Has it sunk in yet Eoin Morgan?<a href="https://twitter.com/hashtag/CWC19?src=hash&amp;ref_src=twsrc%5Etfw">#CWC19</a> <a href="https://t.co/uQqiIAFoyA">pic.twitter.com/uQqiIAFoyA</a></p>&mdash; ICC (@ICC) <a href="https://twitter.com/ICC/status/1150721678768517122?ref_src=twsrc%5Etfw">July 15, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>&#8216;ഈ ടൂര്&#x200d;ണമെന്റില്&#x200d; ന്യൂസിലന്&#x200d;ഡ് ഞങ്ങളേക്കാള്&#x200d; നന്നായി കളിച്ച് വരികയായിരുന്നു. പക്ഷെ ഞങ്ങള്&#x200d;ക്ക് എന്തോ ഭാഗ്യം കൂടെ ഉണ്ടായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിലൊക്കെ ന്യൂസിലന്&#x200d;ഡ് മികച്ച രീതിയില്&#x200d; കളിച്ചു. ഇന്ത്യക്കെതിരായ സെമി ഫൈനലിലും ഗംഭീര പോരാട്ടം നടത്തി. ഇന്ത്യ വളരെ ശക്തമായ ടീമാണ് എന്നത് ഓര്&#x200d;ക്കണം,&#8217; മോര്&#x200d;ഗന്&#x200d; പറഞ്ഞു. </p>



<p>ഇംഗ്ലണ്ട് ടീമിനൊപ്പം ഭാഗ്യത്തിന്റെ സാന്നിധ്യം ആവോളമുണ്ടായിരുന്നു. തോല്&#x200d;വി മുന്നില്&#x200d; കണ്ട പല ഘട്ടങ്ങളിലും ഭാഗ്യം ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി. ന്യൂസിലന്&#x200d;ഡ് ഉയര്&#x200d;ത്തിയ 241 വിജയലക്ഷ്യം പിന്തുടര്&#x200d;ന്ന ഇംഗ്ലണ്ട് 50 ഓവറില്&#x200d; 241 റണ്&#x200d;സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്&#x200d; ഓവറിലേക്ക് കടന്നത്. സൂപ്പര്&#x200d; ഓവറിലും ടൈ പിടിച്ചെങ്കിലും ബൗണ്ടറിയുടെ എണ്ണത്തിലാണ് ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചത്.</p>



<p>അയര്&#x200d;ലന്&#x200d;ഡില്&#x200d; ജനിച്ചയാളാണ് മോര്&#x200d;ഗന്&#x200d;. ഇംഗ്ലണ്ടിലെത്തും മുന്&#x200d;പ് അയര്&#x200d;ലന്&#x200d;ഡ് ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുമുണ്ട് താരം. ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ബെന്&#x200d; സ്റ്റോക്ക്സ് ആണെങ്കില്&#x200d; ന്യൂസിലന്&#x200d;ഡുകാരനാണ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്&#x200d; ജൈസണ്&#x200d; റോയ് ജനിച്ചതാകട്ടെ ദക്ഷിണാഫ്രിക്കയിലും. മോയിന്&#x200d; അലിയും, ആദില്&#x200d; റഷീദും പാക് വംശജരാണ്. പേസ് ബൗളര്&#x200d; ജോഫ്ര ആര്&#x200d;ച്ചര്&#x200d; വെസ്റ്റിന്&#x200d;ഡീസ് വംശജനും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/we-had-allah-with-us-says-eoin-morgan-after-englands-historic-win.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തട്ടമിട്ട് വരാൻ പാടില്ല; തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്ന് പുറത്താക്കി</title>
		<link>https://www.chandrikadaily.com/islamophobia-in-thiruvananthapuram-jyotinilayam-school-muslim-girl-expelled.html</link>
					<comments>https://www.chandrikadaily.com/islamophobia-in-thiruvananthapuram-jyotinilayam-school-muslim-girl-expelled.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 11 Jun 2019 14:42:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[education]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[religion]]></category>
		<category><![CDATA[Scarf]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129864</guid>

					<description><![CDATA[തിരുവനന്തപുരം: തലയിൽ തട്ടമിടാൻ പാടില്ലെന്നു പറഞ്ഞ് തിരുവനന്തപുരത്ത് സ്‌കൂൾ അധികൃതർ വിദ്യാർത്ഥിനിയെ പുറത്താക്കിയതായി റിപ്പോർട്ട്. തിരുവനന്തപുരം മേനങ്കുളത്തെ ജ്യോതിനിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. എട്ടാം ക്ലാസിൽ പുതുതായി ചേരാനെത്തിയ ഷംഹാന ഷാജഹാൻ എന്ന വിദ്യാർത്ഥിനിയെ തട്ടത്തിന്റെ പേരു പറഞ്ഞ് ടി.സി നൽകി പുറത്താക്കിയതായി &#8216;അഴിമുഖം&#8217; റിപ്പോർട്ട് ചെയ്യുന്നു. തട്ടമിട്ട് സ്‌കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പുറത്താക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കവടിയാറിലെ നിർമ്മലാ ഭവനിലായിരുന്നു ഏഴാം ക്ലാസ് വരെ ഷംഹാന പഠിച്ചിരുന്നത്. എന്നാൽ ഈ വർഷം [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: തലയിൽ തട്ടമിടാൻ പാടില്ലെന്നു പറഞ്ഞ് തിരുവനന്തപുരത്ത് സ്‌കൂൾ അധികൃതർ വിദ്യാർത്ഥിനിയെ പുറത്താക്കിയതായി റിപ്പോർട്ട്. തിരുവനന്തപുരം മേനങ്കുളത്തെ ജ്യോതിനിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. എട്ടാം ക്ലാസിൽ പുതുതായി ചേരാനെത്തിയ ഷംഹാന ഷാജഹാൻ എന്ന വിദ്യാർത്ഥിനിയെ തട്ടത്തിന്റെ പേരു പറഞ്ഞ് ടി.സി നൽകി പുറത്താക്കിയതായി &#8216;അഴിമുഖം&#8217; റിപ്പോർട്ട് ചെയ്യുന്നു. തട്ടമിട്ട് സ്‌കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പുറത്താക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.</p>



<p>കവടിയാറിലെ നിർമ്മലാ ഭവനിലായിരുന്നു ഏഴാം ക്ലാസ് വരെ ഷംഹാന പഠിച്ചിരുന്നത്. എന്നാൽ ഈ വർഷം കുടുംബം കണിയാപുരത്തിനടുത്തുള്ള കഠിനംകുളത്തേക്ക് താമസം മാറിയതിനാൽ ഷംഹാന ജ്യോതി നിലയം സ്‌കൂളിൽ ചേരുകയായിരുന്നു. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞാണ് അഡ്മിഷൻ ലഭിച്ചത്. ഈ ഘട്ടങ്ങളിലും തലയിൽ ഷാൾ ധരിച്ചിരുന്നെങ്കിലും തട്ടം ധരിക്കാൻ പാടില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചിരുന്നില്ലെന്ന് ഷംഹാനയുടെ മാതാവ് ഷാമില പറയുന്നു. </p>



<p>സ്‌കൂൾ തുറന്ന് വ്യാഴാഴ്ച ക്ലാസിലെത്തിയപ്പോൾ അധികൃതർ ഷംഹാനയോട് തട്ടം മാറ്റാൻ ആവശ്യപ്പെട്ടു.  വെള്ളിയാഴ്ച വീണ്ടും തട്ടമിട്ട് സ്‌കൂളിൽ വന്നപ്പോൾ കോമ്പൗണ്ടിൽ കയറാൻ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ സ്‌കൂളിൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളെ തട്ടമിട്ട് സ്‌കൂളിൽ വരാൻ അനുവദിക്കുന്നില്ലെന്നും ഷംഹാനക്കു മാത്രം ഇളവ് നൽകേണ്ടതില്ലെന്നും സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞതായി ഷാമില ആരോപിക്കുന്നു. തട്ടം ഒഴിവാക്കാൻ കഴിയില്ലെങ്കിൽ ഫീസ് തിരികെ നൽകി പോകാമെന്നും പ്രിൻസിപ്പിൽ പറഞ്ഞുവെന്ന് അവർ പറയുന്നു. </p>



<p>വേറെ സ്‌കൂളിൽ അഡ്മിഷൻ എടുക്കുന്നതു വരെ തുടരാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും അന്നുതന്നെ ടി.സി നൽകി വിടുകയായിരുന്നു. ടി.സിക്കുള്ള അപേക്ഷയിൽ, തട്ടമിട്ട് ക്ലാസിൽ വരാൻ അനുവദിക്കാത്തതു കൊണ്ട് എന്ന് കാരണമെഴുതിയപ്പോൾ സ്‌കൂൾ അധികൃതർ &#8216;ബെറ്റർ ഫെസിലിറ്റീസ്&#8217; എന്ന് തിരുത്തി. അതേസമയം, രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് വിദ്യാർത്ഥിനി ടി.സി വാങ്ങിയത് എന്നാണ് സ്‌കൂൾ അധികൃതർ മാധ്യമപ്രവർത്തകരോട് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/islamophobia-in-thiruvananthapuram-jyotinilayam-school-muslim-girl-expelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
