<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>israel attack &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/israel-attack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Nov 2025 02:59:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>israel attack &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israeli-drone-attack-on-palestinian-refugee-camp-in-lebanon-13-people-killed.html</link>
					<comments>https://www.chandrikadaily.com/israeli-drone-attack-on-palestinian-refugee-camp-in-lebanon-13-people-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 02:59:19 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israel attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364265</guid>

					<description><![CDATA[തെക്കന്‍ നഗരമായ സിഡോണിന്റെ അതിരപ്രദേശമായ ഐന്‍ അല്‍-ഹില്വേ അഭയാര്‍ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്.]]></description>
										<content:encoded><![CDATA[<p>ബെയ്റൂത്ത്: ലബനാനിലെ ഫലസ്തീന്&#x200d; അഭയാര്&#x200d;ഥി ക്യാമ്പിനു നേരെ ഇസ്രാഈല്&#x200d; നടത്തിയ ഡ്രോണ്&#x200d; ആക്രമണത്തില്&#x200d; 13 പേര്&#x200d; കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്&#x200d; നഗരമായ സിഡോണിന്റെ അതിരപ്രദേശമായ ഐന്&#x200d; അല്&#x200d;-ഹില്വേ അഭയാര്&#x200d;ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്.</p>
<p>ക്യാമ്പിനോട് ചേര്&#x200d;ന്നുള്ള ഒരു പള്ളിയുടെ പുറത്ത് പാര്&#x200d;ക്ക് ചെയ്തിരുന്ന കാറിന്മേലാണ് ഡ്രോണ്&#x200d; ആക്രമണം നടന്നതെന്ന് ലബനീസ് നാഷണല്&#x200d; ന്യൂസ് ഏജന്&#x200d;സി റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. ആക്രമണത്തില്&#x200d; പരിക്കേറ്റ നാല് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്&#x200d; അറിയിച്ചു.</p>
<p>ഇസ്രാഈല്&#x200d; സൈന്യത്തിന്റെ അറബിക് വക്താവ് അവിചേ ആഡ്രി, ക്യാമ്പില്&#x200d; ഹമാസ് പ്രവര്&#x200d;ത്തകരിക്ക് പരിശീലനം നല്&#x200d;കുന്നുണ്ടെന്നാരോപിച്ച് ഉത്തര അതിര്&#x200d;ത്തിയിലെ ഭീഷണികളോട് ഇളവ് കാണിക്കില്ലെന്നും ആക്രമണം തുടരുമെന്നും വ്യക്തമാക്കി.</p>
<p>എന്നാല്&#x200d;, ഇസ്രാഈലിന്റെ ആരോപണങ്ങള്&#x200d; തള്ളി ഹമാസ് രംഗത്തെത്തി. ലബനാനിലെ അഭയാര്&#x200d;ഥി ക്യാമ്പുകളില്&#x200d; തങ്ങള്&#x200d;ക്ക് പരിശീലന കേന്ദ്രങ്ങളൊന്നുമില്ലെന്ന് ഹമാസ് വക്താക്കളും വ്യക്തമാക്കി.</p>
<p>ലബനാനിലെ പതിവ് ജീവോപാധികള്&#x200d; നേരത്തെ തന്നെ ഇസ്രായേല്&#x200d; ആക്രമണങ്ങള്&#x200d; മൂലം പ്രതിസന്ധിയിലായിരിക്കെ, പുതിയ ആക്രമണത്തെതിരെ ലബനാന്&#x200d; സര്&#x200d;ക്കാര്&#x200d; ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.</p>
<p>അതേസമയം, ഇസ്രാഈല്&#x200d;-ഹമാസിനെതിരെ നടത്തിയ ആക്രമണങ്ങളില്&#x200d; ഇതുവരെ 69,483 ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടതായും 170,706 പേര്&#x200d;ക്ക് പരിക്കേറ്റതായും റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-drone-attack-on-palestinian-refugee-camp-in-lebanon-13-people-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ സിറ്റി പൂര്‍ണമായും നശിച്ചു; വെടിനിര്‍ത്തലിനുശേഷവും മാറ്റമില്ലെന്ന് മലയാളി ഡോക്ടര്‍ എസ്. എസ്. സന്തോഷ് കുമാര്‍</title>
		<link>https://www.chandrikadaily.com/gaza-city-was-completely-destroyed-malayali-doctor-s-said-that-there-is-no-change-even-after-the-ceasefire-s-santosh-kumar.html</link>
					<comments>https://www.chandrikadaily.com/gaza-city-was-completely-destroyed-malayali-doctor-s-said-that-there-is-no-change-even-after-the-ceasefire-s-santosh-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Nov 2025 04:59:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israel attack]]></category>
		<category><![CDATA[sssandhoshkumar]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362684</guid>

					<description><![CDATA[ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഭാഗമായാണ് ഡോക്ടര്‍ സന്തോഷ് ഗസ്സയിലെ അല്‍ മവാസിയിലെ നാസര്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചത്.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഇസ്രഈല്&#x200d;-ഹമാസ് യുദ്ധത്തിന്റെ നാശനഷ്ടങ്ങള്&#x200d; ഗസ്സ സിറ്റിയെ പൂര്&#x200d;ണമായും തകര്&#x200d;ത്തുവെന്ന് ഗസ്സയില്&#x200d; സേവനം ചെയ്ത മലയാളി ഡോക്ടര്&#x200d; എസ്. എസ്. സന്തോഷ് കുമാര്&#x200d; അറിയിച്ചു. ലോകാരോഗ്യസംഘടനയുടെ എമര്&#x200d;ജന്&#x200d;സി മെഡിക്കല്&#x200d; ടീമിന്റെ ഭാഗമായാണ് ഡോക്ടര്&#x200d; സന്തോഷ് ഗസ്സയിലെ അല്&#x200d; മവാസിയിലെ നാസര്&#x200d; ആശുപത്രിയില്&#x200d; സേവനം അനുഷ്ഠിച്ചത്.</p>
<p>വെടിനിര്&#x200d;ത്തലിനുശേഷവും ഗസ്സയിലെ സ്ഥിതി കാര്യമായ മാറ്റമില്ലെന്ന് ഡോക്ടര്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ഗസ്സ സിറ്റിയിലുണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും ഇസ്രഈല്&#x200d; തകര്&#x200d;ത്തു. നഗരം പൂര്&#x200d;ണമായും തരിശ് നിലമായി മാറി. മനുഷ്യര്&#x200d; കൂട്ടമായി ഒഴിഞ്ഞുപോകുകയാണെന്നും ഒരു മിസൈല്&#x200d; ആക്രമണം നടന്നു കഴിഞ്ഞാല്&#x200d; നൂറുകണക്കിന് ആളുകളാണ് മരിക്കുന്നതെന്നും, ഇപ്പോഴും ഒരു ടെന്റില്&#x200d; 25 പേര്&#x200d; വരെ അടുക്കി താമസിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.</p>
<p>ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയാണ്. കോണ്&#x200d;സെന്&#x200d;ട്രേഷന്&#x200d; ക്യാമ്പുകള്&#x200d; പോലെയാണ് സ്ഥിതി, കുട്ടികളുടെ മരണമാണ് ഏറ്റവും വിഷമകരമെന്ന് ഡോക്ടര്&#x200d; സന്തോഷ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കുട്ടികളുടെ മൃതദേഹം കഴുതവണ്ടിയില്&#x200d; കൂട്ടിയിട്ട് കൊണ്ടുവരികയാണ്. ഒരോ കുട്ടിയുടെയും ശരീരത്തില്&#x200d; അമ്പതിലേറെ ബുള്ളറ്റുകള്&#x200d; വീണിട്ടുണ്ട്. ചിലര്&#x200d; തത്ക്ഷണം മരിക്കുന്നു. ആരോഗ്യപ്രവര്&#x200d;ത്തകരുടെ ടെന്റുകളിലേക്കും മിസൈല്&#x200d; ആക്രമണം നടന്നുവെന്ന് ഡോക്ടര്&#x200d; സന്തോഷ് വ്യക്തമാക്കി.</p>
<p>മരുന്നും ഭക്ഷണവും ലഭ്യമല്ലാത്തതിനാല്&#x200d; നിരവധി പേര്&#x200d; മരിച്ചുവീഴുകയാണെന്നും, നവജാത ശിശുക്കളുടെ മരണനിരക്ക് 50 ശതമാനത്തോളം ആണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ആശുപത്രികളില്&#x200d; ജോലി ചെയ്യുന്നത് അത്യന്തം ബുദ്ധിമുട്ടാണ്. ദുര്&#x200d;ബലമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നില്&#x200d; എന്ന് ഡോക്ടര്&#x200d; സന്തോഷ് വ്യക്തമാക്കി.</p>
<p>രണ്ടാംഘട്ട വെടിനിര്&#x200d;ത്തലില്&#x200d; എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്&#x200d; കഴിയില്ലെന്നും, നിലവില്&#x200d; ഗസ്സയിലെ ജനങ്ങള്&#x200d; 20 കിലോമീറ്റര്&#x200d; പരിധിക്കുള്ളിലായി ചുരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇസ്രഈല്&#x200d; അവരെ പൂര്&#x200d;ണ്ണമായി ഒഴിപ്പിക്കാന്&#x200d; ശ്രമിക്കുന്നു,എന്നാണ് ഡോക്ടര്&#x200d; സന്തോഷിന്റെ വിലയിരുത്തല്&#x200d;.</p>
<p>അടുത്ത സേവനയാത്ര സുഡാനിലേക്കായിരിക്കുമെന്നു ഡോക്ടര്&#x200d; പറഞ്ഞു. അവിടെ ഗസ്സയേക്കാളും ഗുരുതരമായ ആക്രമണങ്ങളാണ് നടക്കുന്നത്. വിവരങ്ങള്&#x200d; സാറ്റലൈറ്റ് ചിത്രങ്ങള്&#x200d; വഴിയാണ് മാത്രമേ ലഭ്യമാകുന്നുള്ളൂ, എന്ന് അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gaza-city-was-completely-destroyed-malayali-doctor-s-said-that-there-is-no-change-even-after-the-ceasefire-s-santosh-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസയില്‍ സമാധാന കരാര്‍ ലംഘിച്ച് ഇസ്രഈല്‍ വീണ്ടും ആക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israel-strikes-again-in-violation-of-the-peace-agreement-in-gaza-11-people-were-killed.html</link>
					<comments>https://www.chandrikadaily.com/israel-strikes-again-in-violation-of-the-peace-agreement-in-gaza-11-people-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 19 Oct 2025 01:46:35 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israel attack]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359138</guid>

					<description><![CDATA[ഗസ സിറ്റിയ്ക്ക് സമീപമുള്ള സെയ്ത്തൂന്‍ പ്രദേശത്ത് അബു ഷാബന്‍ എന്നയാളുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്മേലാണ് ആക്രമണം നടന്നത്.]]></description>
										<content:encoded><![CDATA[<p>ഗസ: സമാധാന കരാര്&#x200d; പ്രാബല്യത്തില്&#x200d; വന്ന് എട്ട് ദിവസം പിന്നിടുന്നതിനിടെയാണ് ഇസ്രഈല്&#x200d; വീണ്ടും ഗസയില്&#x200d; ആക്രമണം നടത്തിയത്. ഗസ സിറ്റിയ്ക്ക് സമീപമുള്ള സെയ്ത്തൂന്&#x200d; പ്രദേശത്ത് അബു ഷാബന്&#x200d; എന്നയാളുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്മേലാണ് ആക്രമണം നടന്നത്. ഇതില്&#x200d; ഏഴ് കുട്ടികളുള്&#x200d;പ്പെടെ 11 പേര്&#x200d; കൊല്ലപ്പെട്ടു. മരിച്ചവരില്&#x200d; മൂന്ന് സ്ത്രീകളും ഉള്&#x200d;പ്പെടുന്നു.</p>
<p>ആക്രമണം അസ്വാഭാവികമായി സഞ്ചരിച്ച വാഹനം കണ്ടതിനെ തുടര്&#x200d;ന്നാണ് നടത്തിയതെന്നു ഇസ്രഈല്&#x200d; സൈന്യം ന്യായീകരിച്ചു. എന്നാല്&#x200d;, ആക്രമിക്കപ്പെട്ടത് നേരത്തെ ഇസ്രഈല്&#x200d; ആക്രമണത്തില്&#x200d; തകര്&#x200d;ന്ന വീട്ടില്&#x200d; നിന്നുള്ള അവശിഷ്ടങ്ങള്&#x200d; കാണാന്&#x200d; പോയിരുന്ന കുടുംബമാണെന്ന് ഗസ പ്രതിരോധ വക്താവ് മഹമൂദ് ബസല്&#x200d; വ്യക്തമാക്കി.</p>
<p>ഇസ്രഈല്&#x200d; അധിനിവേശം ഇപ്പോഴും തുടരുകയാണെന്നും സാധാരണ പൗരന്മാരെ ലക്ഷ്യമാക്കി ക്രൂരമായി ആക്രമിക്കുന്നതായും മഹമൂദ് ബസല്&#x200d; ആരോപിച്ചു. സമാധാന കരാറില്&#x200d; ഉള്&#x200d;പ്പെടുത്തിയ &#8221;യെല്ലോ ലൈന്&#x200d;&#8221; മറികടക്കാന്&#x200d; ശ്രമിച്ചതിനാലാണ് ആക്രമണം നടത്തിയതെന്നു ഇസ്രഈല്&#x200d; സൈന്യം വാദിച്ചെങ്കിലും, അതിന് തെളിവുകളൊന്നും നല്&#x200d;കിയിട്ടില്ല.</p>
<p>സമാധാന കരാര്&#x200d; നിലവിലായ ശേഷം പോലും ഗസയിലെ വിവിധ പ്രദേശങ്ങളില്&#x200d; ഇസ്രഈല്&#x200d; ആക്രമണം തുടരുന്നതായും റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-strikes-again-in-violation-of-the-peace-agreement-in-gaza-11-people-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം ശക്തമാക്കി; 73 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israel-intensifies-attacks-on-gaza-73-killed.html</link>
					<comments>https://www.chandrikadaily.com/israel-intensifies-attacks-on-gaza-73-killed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 02 Oct 2025 06:10:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israel attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356435</guid>

					<description><![CDATA[തുടര്‍ച്ചയായ ബോംബാക്രമണങ്ങള്‍ നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും സ്‌കൂളുകളും ആശുപത്രികളും തകര്‍ത്തു.
]]></description>
										<content:encoded><![CDATA[<p>ഗസ്സ: അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയെ കുറിച്ചുള്ള ചര്&#x200d;ച്ചകള്&#x200d;ക്കിടയിലും ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; ശക്തമായ ആക്രമണം നടത്തി. അല്&#x200d;ജസീറയുടെ റിപ്പോര്&#x200d;ട്ട് പ്രകാരം, ആക്രമണത്തില്&#x200d; കുറഞ്ഞത് 73 പേര്&#x200d; കൊല്ലപ്പെട്ടു. തുടര്&#x200d;ച്ചയായ ബോംബാക്രമണങ്ങള്&#x200d; നിരവധി റെസിഡന്&#x200d;ഷ്യല്&#x200d; കെട്ടിടങ്ങളും സ്‌കൂളുകളും ആശുപത്രികളും തകര്&#x200d;ത്തു.</p>
<p>വിപുലമായ ആക്രമണത്തെ തുടര്&#x200d;ന്ന് ഗസ്സ നഗരത്തിലെ പ്രവര്&#x200d;ത്തനങ്ങള്&#x200d; താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവച്ചതായി ഇന്റര്&#x200d;നാഷണല്&#x200d; കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്&#x200d;സി) അറിയിച്ചു. കഴിഞ്ഞ ആഴ്ച ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്&#x200d;ഡേഴ്‌സ് അവരുടെ സേവനം അവസാനിപ്പിച്ചിരുന്നു.</p>
<p>ഗസ്സയിലെ ഗവര്&#x200d;ണറേറ്റുകള്&#x200d; തമ്മില്&#x200d; ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയായ അല്&#x200d;-റാഷിദ് സ്ട്രീറ്റ് ഇസ്രായേല്&#x200d; സൈന്യം അടച്ചതോടെ, ആയിരക്കണക്കിന് ഫലസ്തീനികള്&#x200d; വടക്ക് നിന്ന് തെക്കോട്ട് അപകടകരമായ വഴികളിലൂടെ പലായനം ചെയ്യേണ്ടിവരുന്ന സാഹചര്യമാണുള്ളത്.</p>
<p>ഗസ്സ സിറ്റി വളഞ്ഞിട്ടുണ്ടെന്നും താമസക്കാര്&#x200d;ക്ക് നഗരം വിടാനുള്ള അവസാന അവസരമാണിതെന്നും ഇസ്രായേല്&#x200d; പ്രതിരോധമന്ത്രി ഇസ്രാഈല്&#x200d; കാറ്റ്സ് വ്യക്തമാക്കി. &#8221;നഗരത്തില്&#x200d; തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കും,&#8221; എന്നായിരുന്നു കാറ്റ്സിന്റെ മുന്നറിയിപ്പ്.</p>
<p>യുഎസ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ പദ്ധതിയോട് ഹമാസിന്റെ പ്രതികരണം നാളെയോടെ ഉണ്ടാകുമെന്ന് പ്രതീക്ഷ. പദ്ധതി തള്ളുമെന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-intensifies-attacks-on-gaza-73-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്‍ ഇസ്രഈല്‍ നടത്തുന്ന ക്രൂരതകള്‍ പങ്കുവെച്ച് മലയാളി ഡോക്ടര്‍</title>
		<link>https://www.chandrikadaily.com/a-malayali-doctor-shared-the-atrocities-committed-by-israel-in-gaza.html</link>
					<comments>https://www.chandrikadaily.com/a-malayali-doctor-shared-the-atrocities-committed-by-israel-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 17 Sep 2025 06:44:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Airstrike in Gaza]]></category>
		<category><![CDATA[israel attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354577</guid>

					<description><![CDATA[ രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നവരാണ് കൂടുതലും മരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ഗസ്സ: കരയുദ്ധത്തിന്റെയും സംഘര്&#x200d;ഷത്തിന്റെയും ഭീകര യാഥാര്&#x200d;ഥ്യങ്ങള്&#x200d; പങ്കുവച്ച് മലയാളി ഡോക്ടര്&#x200d; എസ് എസ് സന്തോഷ് കുമാര്&#x200d;. &#8216;വംശഹത്യയുടെ അങ്ങേയറ്റമാണ് ഇവിടെ നടക്കുന്നതെന്നും കണക്കില്ലാത്ത മരണങ്ങള്&#x200d; പ്രതിദിനം എന്റെ കണ്&#x200d;മുന്നില്&#x200d; കാണുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു. </p>
<p>നാസ്സര്&#x200d; ആശുപത്രിയില്&#x200d; ഇസ്രഈല്&#x200d; നടത്തിയ രണ്ട് ആക്രമണങ്ങള്&#x200d;ക്ക് താന്&#x200d; സാക്ഷിയായതായും, ഐസിയു പോലും ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. &#8216;ഡബിള്&#x200d; ടാപ്പിംഗ്&#8217; രീതിയാണ് ഇസ്രഈല്&#x200d; പിന്തുടരുന്നത്  ആദ്യം ബോംബ് പതിച്ച്, കുറച്ച് മിനിറ്റുകള്&#x200d;ക്കുശേഷം വീണ്ടും അതേ സ്ഥലത്ത് ആക്രമണം. രക്ഷാപ്രവര്&#x200d;ത്തനത്തിനെത്തുന്നവരാണ് കൂടുതലും മരിക്കുന്നത്.</p>
<p>ഗസ്സയില്&#x200d; ഇപ്പോള്&#x200d; നിര്&#x200d;ബന്ധിത പലായനമാണ് നടക്കുന്നതെന്ന് ഡോക്ടര്&#x200d; പറഞ്ഞു. &#8216;അപ്പാര്&#x200d;ട്ട്‌മെന്റുകള്&#x200d; തകര്&#x200d;ക്കും&#8217; എന്ന് ഭീഷണിപ്പെടുത്തിയാണ് ജനങ്ങളെ പുറത്താക്കുന്നത്. 40 കിലോമീറ്റര്&#x200d; ട്രക്ക് യാത്രയ്ക്ക് 80,000 രൂപ വരെ ചിലവഴിക്കേണ്ടി വരുന്നു. തുടര്&#x200d;ന്ന് കിലോമീറ്ററുകളോളം നടന്ന് പോകേണ്ടി വരും. പലര്&#x200d;ക്കും യാത്രയ്ക്കുള്ള പണം പോലും ഇല്ല, ചിലര്&#x200d; കഴുതവണ്ടി ആശ്രയിക്കുന്നു. എന്നാല്&#x200d; പോകാനുള്ള സുരക്ഷിതമായ സ്ഥലം തന്നെ ഇല്ല.</p>
<p>&#8216;ഗസ്സയിലെ കുഞ്ഞുങ്ങള്&#x200d; പട്ടിണികിടന്ന് മരിക്കുന്നു. എനിക്കും ഒരു നേരത്തെ ഭക്ഷണം മാത്രം ലഭിക്കുന്നു  ചോറും പരിപ്പും മാത്രമാണ്. എണ്ണയോ പച്ചക്കറികളോ കിട്ടുന്നില്ല. ബോംബാക്രമണ പരുക്കുകള്&#x200d;ക്കൊപ്പം പോഷകാഹാരക്കുറവ്, ശ്വാസകോശരോഗങ്ങള്&#x200d;, ഉദരസംബന്ധമായ രോഗങ്ങള്&#x200d; ജനങ്ങളെ വലയ്ക്കുന്നു,&#8217; എന്നും സന്തോഷ് കുമാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-malayali-doctor-shared-the-atrocities-committed-by-israel-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ ഇന്നലെ മാത്രം 78 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israeli-attack-78-palestinians-were-killed-in-gaza-yesterday-alone.html</link>
					<comments>https://www.chandrikadaily.com/israeli-attack-78-palestinians-were-killed-in-gaza-yesterday-alone.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 01 Sep 2025 05:03:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israel attack]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352392</guid>

					<description><![CDATA[ഇതിനിടെ പ്രധാനമന്ത്രിയുടെ കൊലപ്പെടുത്തിയതില്‍ പകരം വീട്ടുമെന്ന് യെമന്‍ ഹൂതികള്‍, ഇസ്രാഈലിന് മുന്നറിയിപ്പ് നല്‍കി.]]></description>
										<content:encoded><![CDATA[<p>ഗസ്സയില്&#x200d; ഇസ്രാഈലിന്റെ നരഹത്യ തുടരുന്നു. ഇന്നലെ മാത്രം 78 ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടു.<br />
ഹമാസ് സായുധവിഭാഗം വക്താവ് അബൂ ഉബൈദയെയും, യഹ്‌യ സിന്&#x200d;വാറിന്റെ സഹോദരനെയും വധിച്ചതായി ഇസ്രാഈല്&#x200d; അവകാശപ്പെടുന്നുണ്ട്. ഇതിനിടെ പ്രധാനമന്ത്രിയുടെ കൊലപ്പെടുത്തിയതില്&#x200d; പകരം വീട്ടുമെന്ന് യെമന്&#x200d; ഹൂതികള്&#x200d;, ഇസ്രാഈലിന് മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>ഗസ്സയില്&#x200d; ഇന്നലെ മാത്രം കൊല്ലപ്പെട്ട 78 ഫലസ്തീനികളില്&#x200d;, 32 പേര്&#x200d; ഭക്ഷണം തേടിയെത്തിയവരാണ്. ഗസ്സ സിറ്റിയില്&#x200d; ഇസ്‌ലാം മുഹാരിബ് ആബിദ് എന്ന മാധ്യമ പ്രവര്&#x200d;ത്തകനെയും ഇസ്രാഈല്&#x200d; വധിച്ചു.<br />
ദേര്&#x200d; അല്&#x200d; ബലാഹ്, സബ്‌റ എന്നിവിടങ്ങളില്&#x200d; നടന്ന ആക്രമണങ്ങളില്&#x200d; സ്ത്രീകളും കുട്ടികളും ഉള്&#x200d;പ്പെടെ നിരവധി പേര്&#x200d; കൊല്ലപ്പെട്ടു.</p>
<p>ഇതോടെ ഗസ്സയില്&#x200d; കൊല്ലപ്പെട്ട മാധ്യമ പ്രവര്&#x200d;ത്തകരുടെ എണ്ണം 247 ആയി. ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂ ഉബൈദയെ കൊലപ്പെടുത്തിയതായി ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബിന്യമിന്&#x200d; നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രാഈല്&#x200d; കാറ്റ്‌സും അവകാശപ്പെട്ടു. വാര്&#x200d;ത്ത ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം യഹ്‌യ സിന്&#x200d;വാറിന്റെ സഹോദരനും ഫലസ്തീന്&#x200d; പോരാളിയുമായ മുഹമ്മദ് സിന്&#x200d;വാര്&#x200d; കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-attack-78-palestinians-were-killed-in-gaza-yesterday-alone.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
