<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>israel-palastine conflict &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/israel-palastine-conflict/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 16 Apr 2025 08:00:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>israel-palastine conflict &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫലസ്തീനില്‍ നടക്കുന്നത് വംശഹത്യ; ഇസ്രാഈലി പൗരന്‍മാര്‍ രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി മാലദ്വീപ് സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/genocide-is-taking-place-in-palestine-the-maldivian-government-has-banned-israeli-citizens-from-entering-the-country.html</link>
					<comments>https://www.chandrikadaily.com/genocide-is-taking-place-in-palestine-the-maldivian-government-has-banned-israeli-citizens-from-entering-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 16 Apr 2025 08:00:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[israel-palastine conflict]]></category>
		<category><![CDATA[Maldives]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338245</guid>

					<description><![CDATA[ഫലസ്തീനെതിരായ തുടരുന്ന ഇസ്രാഈലിന്റെ നടപടികളെ അപലപിക്കുന്നതിലും മാലദ്വീപ് ഉറച്ചുനില്‍ക്കുന്നു]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; പൗരന്&#x200d;മാര്&#x200d;ക്ക് രാജ്യത്ത് പ്രവേശിക്കുന്നതില്&#x200d; വിലക്കേര്&#x200d;പ്പെടുത്തി മാലദ്വീപ് സര്&#x200d;ക്കാര്&#x200d;. കുടിയേറ്റ നിയമനത്തിലെ പുതിയ മാറ്റങ്ങളുമായി സംബന്ധിച്ച നയപ്രഖ്യാപനം പ്രസിഡന്റ് മുഹമ്മദ് മുയിസു നടത്തി. അതെസമയം, ഇരട്ടപൗരത്വമുള്ള ഇസ്രാഈല്&#x200d; പാസ്‌പോര്&#x200d;ട്ട് ഉടമകള്&#x200d;ക്ക് രണ്ടാം പാസ്‌പോര്&#x200d;ട്ട് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നതില്&#x200d; വിലക്കില്ല.</p>
<p>ഇസ്രാഈല്&#x200d; ഫലസ്തീനില്&#x200d; നടത്തുന്ന വംശഹത്യക്കെതിരെയുള്ള രാജ്യത്തിന്റെ ശക്തമായ നിലപാടാണിതെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കി. &#8216;ഇസ്രാഈല്&#x200d; തുടരുന്ന വംശഹത്യയോടുള്ള പ്രതിഷേധവും മറുപടിയുമാണിത്. ഫലസ്തീനെതിരായ തുടരുന്ന ഇസ്രാഈലിന്റെ നടപടികളെ അപലപിക്കുന്നതിലും മാലദ്വീപ് ഉറച്ചുനില്&#x200d;ക്കുന്നു.&#8217; സര്&#x200d;ക്കാരിനെ ഉദ്ധരിച്ച് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഇസ്രാഈലികള്&#x200d;ക്ക് പ്രവേശനവിലക്ക് ഏര്&#x200d;പ്പെടുത്തുന്നതിനുള്ള നടപടികള്&#x200d; ആരംഭിച്ചത് 2024 ല്&#x200d; മന്ത്രിസഭയുടെ ശിപാര്&#x200d;ശപ്രകാരമാണ്. ഇസ്രാഈലി പാസ്‌പോര്&#x200d;ട്ട് ഉടമകള്&#x200d; മാലദ്വീപില്&#x200d; പ്രവേശിക്കുന്നത് തടയാന്&#x200d; ആവശ്യമായ നിയമ ഭേദഗതികളും ഈ ശ്രമങ്ങള്&#x200d;ക്ക് മേല്&#x200d;നോട്ടം വഹിക്കാന്&#x200d; കാബിനറ്റ് സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. തുടര്&#x200d;ന്നാണ് പാര്&#x200d;ലമെന്റില്&#x200d; ബില്ല് അവതരിപ്പിച്ചതും പാസായതും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/genocide-is-taking-place-in-palestine-the-maldivian-government-has-banned-israeli-citizens-from-entering-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരലക്ഷം കടന്ന് ഗസ്സയിലെ കൂട്ടക്കുരുതി</title>
		<link>https://www.chandrikadaily.com/crowds-in-gaza-cross-half-a-million.html</link>
					<comments>https://www.chandrikadaily.com/crowds-in-gaza-cross-half-a-million.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Mar 2025 05:35:19 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[hamas]]></category>
		<category><![CDATA[israel-palastine conflict]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335595</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>2023 ഒക്ടോബര്&#x200d; ഏഴിന് ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; ആരംഭിച്ച കൂട്ടക്കുരുതിയില്&#x200d; രക്തസാക്ഷികളായ ഫലസ്തീനികളുടെ എണ്ണം അരലക്ഷം കവിഞ്ഞിരിക്കുകയാണ്. ഈ വര്&#x200d;ഷം ജനുവരി 18ന് നിലവില്&#x200d; വന്ന വെടിനിര്&#x200d;ത്തല്&#x200d; കരാറിനെത്തുടര്&#x200d;ന്ന് ആക്രമണത്തിന് രണ്ടുമാസത്തെ നേരിയ ഇടവേള ലഭിച്ചിരുന്നുവെങ്കിലും വിശുദ്ധ റമസാനില്&#x200d; തന്നെ ഇസ്രാഈല്&#x200d; ആക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞയാഴ്ച്ച വീണ്ടും ആരംഭിച്ച ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടവരുടെ എണ്ണം 634 പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 41 പേരാണ്.</p>
<p>ഹമാസിന്റെ മുതിര്&#x200d;ന്ന നേതാവ് അല്&#x200d;ബര്&#x200d;ദാവിലും ഭാര്യയും പ്രാര്&#x200d;ത്ഥനക്കിടെ ഇസ്രാഈല്&#x200d; ബോംബാക്രമണത്തില്&#x200d; കൊല്ലപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഗസ്സയില്&#x200d; തീവ്രവും വ്യാപകവുമായ വ്യോമാക്രമണങ്ങള്&#x200d; നടക്കുന്നുണ്ടെന്നും സ്ഥലത്തെ സ്ഥിതിഗതികള്&#x200d; വളരെ പരിതാപകരമാണെന്നും അല്&#x200d;ജസീറ റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. വെടിനിര്&#x200d;ത്തല്&#x200d; ഏകപക്ഷീയമായി ലംഘിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങള്&#x200d;, ആശുപത്രികള്&#x200d;, സ്‌കൂളുകള്&#x200d;, പള്ളികള്&#x200d; എന്നിവക്കു നേരെ ഇസ്രാഈല്&#x200d; ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.</p>
<p>വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ ഒന്നാംഘട്ടം പൂര്&#x200d;ത്തിയായ അവസരത്തിലാണ് ഈ ആക്രമണം. രണ്ടാംഘട്ട ചര്&#x200d;ച്ചകള്&#x200d;ക്കുള്ള ശ്രമങ്ങള്&#x200d; നടക്കുന്നതിനിടെ അതു തീര്&#x200d;പ്പാകുന്നതിനു മുമ്പ് പരമാവധി നാശനഷ്ടങ്ങള്&#x200d; വരുത്തുക എന്ന ഉദ്ദേശത്തിലാണ് ഇസ്രാഈലിന്റെ ഇപ്പോഴത്തെ ഈ കടന്നാക്രമണം. ഇസ്രാഈലിലെ ആഭ്യന്തര രാഷ്ട്രീയമാണ് ഈ കൊടും ക്രൂരതക്കു പിന്നില്&#x200d; എന്നതാണ് വസ്തുത. ഭരണ വിരുദ്ധ വികാരത്താല്&#x200d; നിലനില്&#x200d;പ്പുതന്നെ അപകടത്തിലായ ബെഞ്ചമിന്&#x200d; നെതന്യാഹുവിന്റെ സര്&#x200d;ക്കാര്&#x200d; ഫലസ്തീനിലെ പിഞ്ചോമനുകളുടെയും സത്രീകളുടെയും യുവാക്കളുടെയു മെല്ലാം ചുടുചോരകൊണ്ട് അധികാരക്കസേരയെ ഉറപ്പിച്ചു നിര്&#x200d;ത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രാഈല്&#x200d; പാര്&#x200d;ലമെന്റില്&#x200d; മാര്&#x200d;ച്ച് 31 ഓടെ ബജറ്റ് ബില്&#x200d; പാസായില്ലെങ്കില്&#x200d; ബെഞ്ചമിന്&#x200d; നെതന്യാഹുവിനും കൂട്ടര്&#x200d;ക്കും അധികാരത്തില്&#x200d;നിന്ന് പുറത്തുപോകേണ്ടിവരും.</p>
<p>അതിന് ഇതാമര്&#x200d; ബെന്&#x200d;ഗ്വിര്&#x200d; എന്ന വലതുപക്ഷ ഭീകരന്റെ പിന്തുണ ആവശ്യമാണ്. അയാളുടെ ഓട്സ്മ യെഹൂദിത് പാര്&#x200d;ട്ടിക്ക് പാര്&#x200d;ലമെന്ററില്&#x200d; ആറ് അംഗങ്ങളാണ് ഉള്ളതെങ്കിലും നെതന്യാഹുവിന് തല്&#x200d;ക്കാലം തടി രക്ഷപ്പെടുത്താന്&#x200d; അവര്&#x200d; ധാരാളമാണ്. അതിന് അവര്&#x200d; ബില്ലിനെ അനുകൂലിക്കുകയോ എതിര്&#x200d;ക്കാതെ വോട്ടെടുപ്പില്&#x200d;നിന്ന് വിട്ടുനില്&#x200d;ക്കുയോ ചെയ്യണം. അവര്&#x200d; അതിന് തയാറുമാണ്. പക്ഷെ, അ യാള്&#x200d; പകരം ചോദിച്ചതാവട്ടേ ഫലസ്തീനികളുടെ ജീവനാണ്. ലോകത്തിന്റെ മൗനാനുവാദമുള്ളപ്പോള്&#x200d; ഫലസ്തീനികളെ അനായാസം കൂട്ടക്കശാപ്പ് ചെയ്ത്ത് ബെന്&#x200d;ഗ്വിറിനെപ്പോലുള്ള പിശാചുക്കളുടെ രക്തദാഹം തീര്&#x200d;ക്കാമെന്നാണ് നെതന്യാഹുവിന്റെ കണക്കുകൂട്ടല്&#x200d;.</p>
<p>കഴിഞ്ഞ ചൊവ്വാഴ് പുലര്&#x200d;ച്ചെ രണ്ടു മണിക്ക് ഗസ്സക്കുമേല്&#x200d; ബോംബുവര്&#x200d;ഷിച്ച് നാനൂറിലേറെ ഫലസ്തീനികളെ കൊന്നുതള്ളി ബെന്&#x200d;ഗ്വിറിന്റെ പിന്തുണക്കു വേണ്ടിയുള്ള ശ്രമങ്ങള്&#x200d;ക്ക് നെതന്യാഹു തുടക്കമിട്ടിരിക്കുകയാണ്. ഗസ്സയിലെ വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപനത്തില്&#x200d; പ്രതിഷേധിച്ച് രാജിവെച്ചുപോയ അയാള്&#x200d; അതോടെ സംപ്രീതനുമായി. നെതന്യാഹു കണക്കുകൂട്ടിയതു തന്നെ സംഭവിച്ചു. മന്ത്രിസഭയില്&#x200d; ചേരാന്&#x200d; സന്നദ്ധത അറിയിച്ച് ബെന്&#x200d;ഗ്വിര്&#x200d; രംഗത്തെത്തി. പക്ഷേ പിന്തുണ തുടരണമെങ്കിലുള്ള നിബന്ധന ഗസ്സയില്&#x200d; മനുഷ്യക്കശാപ്പ് നിര്&#x200d;ത്താന്&#x200d; പാടില്ലെന്നത് മാത്രമാണ്. അയാളെപ്പോലെ നെതന്യാഹുവിനെ അധികാരത്തില്&#x200d; താങ്ങിനിര്&#x200d;ത്തുന്ന ഇസ്രാഈല്&#x200d; രാഷ്ട്രീയത്തിലെ കൃമി കീടങ്ങളെല്ലാം ആഗ്രഹിക്കുന്നത് യുദ്ധം തുടരണമെന്നാണ്.</p>
<p>അമേരിക്കയിലുണ്ടായ ഭരണമാറ്റവും നിലവിലെ ആക്രമണങ്ങള്&#x200d;ക്ക് പ്രചോദനമായിത്തീര്&#x200d;ന്നിട്ടുണ്ട്. അമേരിക്കയില്&#x200d; തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിനോട് അടുക്കുന്ന സമയം യു.എസ് പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥികളില്&#x200d; ആരോടാണ് ഇസ്രാഈലികള്&#x200d;ക്ക് കൂടുതല്&#x200d; ആഭിമുഖ്യമെന്ന് വിലയിരുത്താനായി ചാനല്&#x200d; 12 ന്യൂസ് നടത്തിയ സര്&#x200d;വേയില്&#x200d; പങ്കെടുത്ത 66 ശതമാനം പേരും ഡൊണാള്&#x200d;ഡ് ട്രംപ് വൈറ്റ് ഹൗസില്&#x200d; തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. ഗസ്സയില്&#x200d; ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കെ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്&#x200d; ഇസ്രാഈലിന് ആയുധങ്ങളും പണവും വാരിക്കോരി നല്&#x200d;കിയിട്ടും ഇസ്രാഈലികള്&#x200d; ട്രംപിനെ ഇത്രമാത്രം പ്രിയം വെക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.</p>
<p>ബൈഡനെക്കാള്&#x200d; വലിയ സയണിസ്റ്റ് അനുകൂലിയും യുദ്ധ ഭ്രാന്തനും വലതുപക്ഷ ഭീകരനുമാണ് ട്രംപ് എന്നതായിരുന്നു അത്. അങ്ങിനെയൊരാള്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് പദവിയിലിരിക്കുമ്പോള്&#x200d; ഇതു തന്നെയാണെന്ന് സുവര്&#x200d;ണാവസരമെന്നുള്ള ചിന്തയു ടെ അനന്തരഫലം കൂടിയാണിത്. രണ്ടാംഘട്ട വെടിനിര്&#x200d; ത്തല്&#x200d; ചര്&#x200d;ച്ചകള്&#x200d; വഴിമുട്ടിക്കിടക്കുന്നതും അന്താരാഷ്ട്ര മര്യാദകള്&#x200d; മുഴുവന്&#x200d; കാറ്റില്&#x200d; പറത്തപ്പെട്ടിട്ടും ലോകം ഒന്നാകെ മൗനത്തിന്റെ മഹാമാളത്തില്&#x200d; അഭയം തേടുന്നതും ഇസ്രാഈലിന് കാര്യങ്ങള്&#x200d; എളുപ്പമാക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crowds-in-gaza-cross-half-a-million.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൂതി വിമതര്&#x200d; റാഞ്ചിയ ഇസ്രാഈല്&#x200d; കപ്പലിലെ ജീവനക്കാരെ 14 മാസത്തിന് ശേഷം മോചിപ്പിച്ചു</title>
		<link>https://www.chandrikadaily.com/houthi-rebels-free-crew-of-israeli-cruise-ship-after-14-months.html</link>
					<comments>https://www.chandrikadaily.com/houthi-rebels-free-crew-of-israeli-cruise-ship-after-14-months.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 22 Jan 2025 15:43:15 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Houthis]]></category>
		<category><![CDATA[israel-palastine conflict]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326915</guid>

					<description><![CDATA[2023 നവംബര്&#x200d; 19ന് പിടികൂടിയ ഗാലക്സി ലീഡര്&#x200d; എന്ന കപ്പലിലെ 25 ജീവനക്കാരെയാണ് വിട്ടയച്ചത്]]></description>
										<content:encoded><![CDATA[<p>ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; നടത്തുന്ന വംശഹത്യയില്&#x200d; പ്രതിഷേധിച്ച് ഹൂതി വിമതര്&#x200d; റാഞ്ചിയ കപ്പലിലെ ജീവനക്കാരെ 14 മാസത്തിന് ശേഷം മോചിപ്പിച്ചു. 2023 നവംബര്&#x200d; 19ന് പിടികൂടിയ ഗാലക്സി ലീഡര്&#x200d; എന്ന കപ്പലിലെ 25 ജീവനക്കാരെയാണ് വിട്ടയച്ചത്.</p>
<p>യെമന്&#x200d; തീരത്ത് നിന്നാണ് ഹൂതി സേന കപ്പല്&#x200d; പിടിച്ചെടുത്തത്. ഗസ്സയില്&#x200d; ഇസ്രാഈലും ഹമാസും തമ്മില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പ്രാബല്യത്തില്&#x200d; വന്ന പശ്ചാത്തലത്തിലാണ് കപ്പല്&#x200d; ജീവനക്കാരെ വിട്ടയക്കാന്&#x200d; തീരുമാനമായത്. ഇവരെ മോചിപ്പിച്ച വിവരം ഹൂതികളുടെ ഉടമസ്ഥതയിലുള്ള അല്&#x200d; മസിറ ടി.വിയാണ് പുറത്തുവിട്ടത്. വിട്ടയച്ച ജീവനക്കാരെ ഒമാന് കൈമാറി.</p>
<p>ഗസ്സയില്&#x200d; യുദ്ധം അവസാനിപ്പിക്കാതെ ഇസ്രാഈല്&#x200d; ബന്ധമുള്ള ചരക്കുകപ്പലുകള്&#x200d; ചെങ്കടല്&#x200d; വഴി കടത്തിവിടില്ലെന്ന് ഹൂതികള്&#x200d; പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാപ്പനീസ് കമ്പനി നടത്തിപ്പിനെടുത്ത കപ്പല്&#x200d; ചെങ്കടല്&#x200d; വഴി സഞ്ചരിക്കുന്നതിനിടെ പിടികൂടിയത്. യുക്രെയ്ന്&#x200d;, മെക്‌സിക്കോ, ഫിലിപ്പീന്&#x200d;സ്, ബള്&#x200d;ഗേറിയ തുടങ്ങിയ രാജ്യങ്ങളില്&#x200d; നിന്നുള്ളവരാണ് കപ്പലില്&#x200d; ജീവനക്കാരായുണ്ടായിരുന്നത്. തുടര്&#x200d;ന്ന് ഹൂതി സായുധ വിഭാഗത്തിനായിരുന്നു കപ്പലിന്റെ നിയന്ത്രണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/houthi-rebels-free-crew-of-israeli-cruise-ship-after-14-months.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
