<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>israel-palastine &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/israel-palastine/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 17 Jan 2025 03:29:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>israel-palastine &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹമാസുമായി സമാധാന കരാറിലെത്തിയെന്ന് ബെഞ്ചമിന്&#x200d; നെത്യന്യാഹു</title>
		<link>https://www.chandrikadaily.com/benjamin-netanyahu-says-he-has-reached-a-peace-deal-with-hamas.html</link>
					<comments>https://www.chandrikadaily.com/benjamin-netanyahu-says-he-has-reached-a-peace-deal-with-hamas.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 17 Jan 2025 03:29:47 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[israel-palastine]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326019</guid>

					<description><![CDATA[വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് വിളിച്ചുചേര്&#x200d;ത്ത് കരാറിന് അംഗീകാരം നല്&#x200d;കുമെന്നും നെതന്യാഹു അറിയിച്ചു]]></description>
										<content:encoded><![CDATA[<p>ഹമാസുമായി വെടിനിര്&#x200d;ത്തലും ബന്ദിമോചനവും ഉറപ്പു നല്&#x200d;കുന്ന സമാധാന കരാറിലെത്തിയെന്ന് അറിയിച്ച് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെത്യനാഹു. കഴിഞ്ഞ ദിവസം കരാറില്&#x200d; അന്തിമ തീരുമാനം എടുക്കുന്നതില്&#x200d; അനിശ്ചിതത്വം നിലനിന്നിരുന്നതിന് പിന്നാലെയാണ് ഹമാസുമായി കരാറിലെത്തിയെന്ന് ഇസ്രാഈല്&#x200d; അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് വിളിച്ചുചേര്&#x200d;ത്ത് കരാറിന് അംഗീകാരം നല്&#x200d;കുമെന്നും നെതന്യാഹു അറിയിച്ചു.</p>
<p>ഇരുകൂട്ടരും കരാറിലെത്തിയതോടെ ഗസ്സയിലെ യുദ്ധം അവസാനിക്കുന്നതിനും ബന്ദിമോചനത്തിനും അത് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 19 മുതല്&#x200d; വെടിനിര്&#x200d;ത്തല്&#x200d; പ്രാബല്യത്തില്&#x200d; വരുമെന്ന് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി വ്യക്തമാക്കി. 42 ദിവസം നീണ്ടു നില്&#x200d;ക്കുന്ന ആദ്യ ഘട്ടത്തില്&#x200d; 33 ബന്ദികളെ ഹമാസും പകരമായി ജയിലിലുള്ള ആയിരത്തിലേറെ ഫലസ്തീന്&#x200d; തടവുകാരെ ഇസ്രാഈലും മോചിപ്പിക്കും. വെടിനിര്&#x200d;ത്തിലിന്റെ ആറാഴ്ചക്കുള്ളില്&#x200d; തന്നെ ഫലസ്തീനികള്&#x200d;ക്ക് വടക്കന്&#x200d; ഗസ്സയിലേക്ക് മടങ്ങാനുള്ള അനുവാദവും കരാറിലുണ്ട്.</p>
<p>മാസങ്ങള്&#x200d; നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവില്&#x200d; കരാര്&#x200d; പ്രാബല്യത്തില്&#x200d; വന്നതായി ഖത്തര്&#x200d; പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്&#x200d; അബ്ദുല്&#x200d;റഹ്‌മാന്&#x200d; ആല്&#x200d;ഥാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അവസാനത്തെ രണ്ടാഴ്ചയില്&#x200d; അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയില്&#x200d; നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിര്&#x200d;ത്തല്&#x200d; കരാറിലെത്തിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/benjamin-netanyahu-says-he-has-reached-a-peace-deal-with-hamas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ച് ദിവസത്തിനിടെ ഫലസ്തീനിലെ 70 കുഞ്ഞുങ്ങളെ കൊന്നൊടുക്കി ഇസ്രാഈല്&#x200d;</title>
		<link>https://www.chandrikadaily.com/1israel-killed-70-palestinian-children-in-five-days.html</link>
					<comments>https://www.chandrikadaily.com/1israel-killed-70-palestinian-children-in-five-days.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 12 Jan 2025 15:13:48 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[israel-palastine]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325408</guid>

					<description><![CDATA[കഴിഞ്ഞ 24 മണിക്കൂറിനുള്ളില്&#x200d; സ്‌കൂളുകളില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ആക്രമണങ്ങളില്&#x200d; കുറഞ്ഞത് 28 ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വടക്കന്&#x200d; ഗസ്സയില്&#x200d; നടത്തിയ ആക്രമണത്തില്&#x200d; ഇസ്രാഈല്&#x200d; കൊല്ലപ്പെടുത്തിയത് 70 കുഞ്ഞുങ്ങളെ. ജബാലിയയില്&#x200d; ബലമായി കുടിയിറക്കപ്പെട്ട ഫലസ്തീനികളെ പാര്&#x200d;പ്പിച്ച ഒരു സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്&#x200d; കുട്ടികളടക്കം എട്ടുപേരും കൊല്ലപ്പെട്ടതായി ഗസ്സ സിവില്&#x200d; ഡിഫന്&#x200d;സ് ഏജന്&#x200d;സി അറിയിച്ചു.</p>
<p>ഗസ്സയില്&#x200d; പുതുവര്&#x200d;ഷത്തില്&#x200d; മരണം വര്&#x200d;ധിച്ച് വരികയാണ്. അവസാനിക്കാത്ത വ്യോമാക്രമണവും ദാരിദ്ര്യവും കൊടുംതണുപ്പും ജീവിതം കൂടുതല്&#x200d; ദുസ്സഹമാക്കിയിരിക്കുന്നുവെന്ന് യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d; കാതറിന്&#x200d; റസ്സല്&#x200d; പറഞ്ഞു. വടക്കന്&#x200d; ഗസ്സയിലെ ടാല്&#x200d; അസ്‌സാതര്&#x200d; പ്രദേശത്തെ അല്&#x200d;അവ്ദ ആശുപത്രിക്ക് സമീപം ഇസ്രാഈല്&#x200d; സൈന്യം തീവ്രമായ പീരങ്കി ഷെല്ലാക്രമണം നടത്തുന്നുണ്ടെന്ന് അല്&#x200d; ജസീറ അറബിക് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. തെക്കന്&#x200d; ഗസ്സയിലെ റഫ നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള മിറാജ് പ്രദേശത്ത് ഇസ്രാഈല്&#x200d; നടത്തിയ ബോംബാക്രമണത്തില്&#x200d; ഒരാള്&#x200d; കൊല്ലപ്പെട്ടു.</p>
<p>ദെയ്ര്&#x200d; എല്&#x200d;ബലയിലെ ഒരു കൂട്ടം ഫലസ്തീനികള്&#x200d; കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്&#x200d; ആക്രമണത്തിനിരയായി. ഇവരെ അല്&#x200d;അഖ്‌സ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഷുജായയില്&#x200d; നടന്ന ആക്രമണത്തില്&#x200d; രണ്ടുപേര്&#x200d; കൊല്ലപ്പെട്ടു.</p>
<p>കഴിഞ്ഞ 24 മണിക്കൂറിനുള്ളില്&#x200d; സ്‌കൂളുകളില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ആക്രമണങ്ങളില്&#x200d; കുറഞ്ഞത് 28 ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. നുസൈറത്ത് അഭയാര്&#x200d;ത്ഥി ക്യാമ്പിന്റെ വടക്കന്&#x200d; ഭാഗത്തുള്ള ചില ബ്ലോക്കുകളിലെ ആളുകളോട് ഉടന്&#x200d; തന്നെ ഒഴിഞ്ഞുപോകാന്&#x200d; ഇസ്രാഈല്&#x200d; ഉത്തരവിട്ടിട്ടുണ്ട്.</p>
<p>ഫലസ്തീന്&#x200d; അതോറിറ്റിയുടെ സുരക്ഷാ സേന അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പില്&#x200d; ഉപരോധം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്ക് ഭക്ഷണവും വൈദ്യസഹായങ്ങളും എത്തുന്നത് തടഞ്ഞിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1israel-killed-70-palestinian-children-in-five-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വളഞ്ഞാക്രമിച്ച്  ഇസ്രാഈൽ  സൈന്യം ; ഗാസയിൽ  20 ലക്ഷം പേർക്ക് കുടിവെള്ളമില്ലെന്ന് യുഎൻ</title>
		<link>https://www.chandrikadaily.com/palastine-under-attack.html</link>
					<comments>https://www.chandrikadaily.com/palastine-under-attack.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 03 Nov 2023 10:00:14 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[israel-palastine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281797</guid>

					<description><![CDATA[ഓരോ 10 മിനുട്ടിലും ഒരു കുഞ്ഞ് വീതം കൊല്ലപ്പെടുന്നുവെന്നാണ് ​​ഗാസയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ഗാസയിൽ കരയുദ്ധം കടുപ്പിച്ച് ഇസ്രാഈൽ സൈന്യം. ​​ഗാസ സിറ്റി ഇസ്രയേൽ സൈന്യം വളഞ്ഞു. അതിനിടെ ഗാസയിൽ 20ലക്ഷം പേർക്ക് കുടിവെള്ളമില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഐക്യരാഷ്ട്രസഭ പുറത്തുവിടുന്നത്.  ഇതുവരെ 9061 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23000 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതിൽ 3600ൽ അധികവും കുട്ടികളാണ്. ബോംബാക്രമണങ്ങൾ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇവിടെ ഭക്ഷണവും വെള്ളവും ഇന്ധനവും തുടങ്ങിയ അവശ്യ വസ്തുക്കളിൽ ക്ഷാമം നേരിടുകയാണ്.ഗാസയിൽ 20 ലക്ഷം ആളുകൾ കുടിവെളളമില്ലാത്ത അവസ്ഥയിലാണെന്ന് യുഎൻ അറിയിച്ചു. ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്നും യുഎൻ അറിയിച്ചു. ഓരോ 10 മിനുട്ടിലും ഒരു കുഞ്ഞ് വീതം കൊല്ലപ്പെടുന്നുവെന്നാണ് ​​ഗാസയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palastine-under-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിന് സൈനിക സഹായം; ബൈഡന്റെ നിലപാടില്&#x200d; പ്രതിഷേധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്മെന്റ് ഉദ്യോഗസ്ഥന്&#x200d; രാജിവെച്ചു</title>
		<link>https://www.chandrikadaily.com/military-aid-to-israel-a-us-state-department-official-resigned-in-protest-at-bidens-stance.html</link>
					<comments>https://www.chandrikadaily.com/military-aid-to-israel-a-us-state-department-official-resigned-in-protest-at-bidens-stance.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 20 Oct 2023 05:32:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[israel-palastine]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279974</guid>

					<description><![CDATA[ശത്രുക്കളുടെ ഒരു തലമുറയെ മൊത്തമായി കൊന്നൊടുക്കാന്&#x200d; ഇസ്രാഈലിന് പൂര്&#x200d;ണ സ്വാതന്ത്ര്യം നല്&#x200d;കുന്നത് പുതിയൊരു ശത്രുവിനെ സൃഷ്ടിക്കുമെന്ന് മാത്രമല്ല, ആത്യന്തികമായി അമേരിക്കയുടെ താല്&#x200d;പര്യങ്ങള്&#x200d;ക്ക് വിരുദ്ധവുമാണെന്ന് ന്യൂയോര്&#x200d;ക്ക് ടൈംസിനുള്ള അഭിമുഖത്തില്&#x200d; അദ്ദേഹം ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ഗസ്സയില്&#x200d; സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുമ്പോഴും ഇസ്രാഈലിന് സൈനിക സഹായം വര്&#x200d;ദ്ധിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തില്&#x200d; പ്രതിഷേധിച്ച് അമേരിക്കന്&#x200d; സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്മെന്റ് ഉദ്യോഗസ്ഥന്&#x200d; രാജിവെച്ചു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്മെന്റിന്റെ ബ്യൂറോ ഓഫ് പൊളിറ്റിക്കല്&#x200d;-മിലിറ്ററി അഫയേഴ്സ് ഡയറക്ടര്&#x200d; ജോഷ് പോളാണ് ബൈഡന്&#x200d; ഭരണകൂടത്തിന്റെ ഫലസ്തീന്&#x200d; വിരുദ്ധ നയങ്ങളില്&#x200d; പ്രതിഷേധിച്ച് രാജിവെച്ചത്. ഗസ്സയിലെ ആക്രമണങ്ങള്&#x200d;ക്ക് പന്തുണ നല്&#x200d;കുന്നത് ഫലസ്തീനികളെയും ഇസ്രാഈലികളെയും ഒരുപോലെ ദുരിതത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്&#x200d;കി. ഫലസ്തീന്&#x200d; വിഷയത്തില്&#x200d; പതിറ്റാണ്ടുകളായി അമേരിക്ക പിന്തുടര്&#x200d;ന്നു പോരുന്ന വീഴ്ചകള്&#x200d; ബൈഡന്&#x200d; ഭരണകൂടവും ആവര്&#x200d;ത്തിക്കുകയാണെന്ന് ജോഷ് പോള്&#x200d; ആരോപിച്ചു.</p>
<p>&#8216;ദീര്&#x200d;ഘകാലം ആ തെറ്റിന്റെ ഭാഗമാകാന്&#x200d; ഞാന്&#x200d; ആഗ്രഹിക്കുന്നില്ല. ഒരുപക്ഷെ, ഇസ്രാഈലിനെ അന്ധമായി അനുകൂലിക്കുന്ന ബൈഡന്&#x200d; ഭരണകൂടത്തിന്റെ നയം അമേരിക്ക ഉയര്&#x200d;ത്തിപിടിക്കുന്ന മൂല്യങ്ങള്&#x200d;ക്ക് വിരുദ്ധവും അന്യായവും വിനാശകരവുമാണ്.&#8217;<br />
എനിക്ക് ചെയ്യാന്&#x200d; കഴിയുന്ന ദോഷത്തെക്കാള്&#x200d; എനിക്ക് ചെയ്യാനാവുന്ന നന്മക്ക് മുന്&#x200d;തൂക്കം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതുകൊണ്ട് താന്&#x200d; ഇത്രയും യു.എസ് ഡിപ്പാര്&#x200d;ട്മെന്റിന്റെ ഭാഗമായതെന്നും 11 വര്&#x200d;ഷമായി അമേരിക്കയുടെ സഖ്യകക്ഷികള്&#x200d;ക്ക് ആയുധം നല്&#x200d;കുന്നതുമായി ബന്ധപ്പെട്ട് പ്രവര്&#x200d;ത്തിച്ചിരുന്ന ജോഷ് പോള്&#x200d; പറഞ്ഞു. ഇസ്രാഈലിന് മാരകമായ ആയുധങ്ങള്&#x200d; നല്&#x200d;കാനുള്ള നയവുമായി ഇനി യോജിച്ചുപോകാന്&#x200d; സാധിക്കില്ലെന്നതുകൊണ്ട് താന്&#x200d; ജോലി രാജിവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ശത്രുക്കളുടെ ഒരു തലമുറയെ മൊത്തമായി കൊന്നൊടുക്കാന്&#x200d; ഇസ്രാഈലിന് പൂര്&#x200d;ണ സ്വാതന്ത്ര്യം നല്&#x200d;കുന്നത് പുതിയൊരു ശത്രുവിനെ സൃഷ്ടിക്കുമെന്ന് മാത്രമല്ല, ആത്യന്തികമായി അമേരിക്കയുടെ താല്&#x200d;പര്യങ്ങള്&#x200d;ക്ക് വിരുദ്ധവുമാണെന്ന് ന്യൂയോര്&#x200d;ക്ക് ടൈംസിനുള്ള അഭിമുഖത്തില്&#x200d; അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/military-aid-to-israel-a-us-state-department-official-resigned-in-protest-at-bidens-stance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രയേൽ -ഫലസ്തീൻ യുദ്ധം : കയ്യേറ്റത്തിൻ്റെ ചരിത്രം . എന്താണ് പുതിയ പൊട്ടിത്തെറിക്ക് കാരണം?</title>
		<link>https://www.chandrikadaily.com/1111isreel-palastine-war.html</link>
					<comments>https://www.chandrikadaily.com/1111isreel-palastine-war.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 08 Oct 2023 04:30:27 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[israel-palastine]]></category>
		<category><![CDATA[israyel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278296</guid>

					<description><![CDATA[കഴിഞ്ഞ ഏതാനും വർഷമായി ഭൂരിപക്ഷം ഇല്ലാത്ത ഭരണകൂടത്തെ നയിക്കുകയാണ് ബെഞ്ചമിൻ നെതന്യ ഹു. ആറ് വർഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകൾ നടന്നിട്ടും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നിരവധി ആരോപണങ്ങൾ നെതന്യാഹുവിന് എതിരെ ഉയരുകയും ചെയ്യുന്നു. ഈ അവസരത്തിൽ മനപൂർവ്വം ഹമാസിന്റെ ആക്രമണത്തിന് വഴിവെച്ചു എന്ന രാഷ്ട്രീയ നിരീക്ഷണം ചിലർ നടത്തുന്നുണ്ട്. ഏതായാലും 'യുദ്ധം തുടങ്ങി 'എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചാത്യ -അമേരിക്ക ശക്തികൾ പൂർണ്ണപിന്തുണയുമായി എത്തിയിരിക്കുകയാണ് . ജി 20 അധ്യക്ഷനായിരുന്ന ഇന്ത്യ അനുകൂലമായി തിരിഞ്ഞിരിക്കുന്നു .പലരും വ്യക്തമായ നയം രൂപീകരിച്ചിട്ടില്ല .റഷ്യയും ചൈനയും രണ്ട് തോണിയിൽ കാൽവച്ചിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീൽ</strong></p>
<p>ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പുതിയ സംഘർഷത്തിന് കാരണം നൂറ്റാണ്ടായി തുടരുന്ന പരസ്പര പ്രതികാരത്തിന്റെ ഫലം .കഴിഞ്ഞ ഏതാനും വർഷമായി ഇസ്രായേൽ നടത്തുന്ന തുടർ ആക്രമണങ്ങളാണ് ഹമാസ് പ്രതികാരത്തിന് പിന്നിൽ. ഇസ്രയേൽ ഫലസ്തീനിന്റെ വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിനും നേർക്ക് നടത്തിക്കൊണ്ടിരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത രീതിയിലാണ്. ഈ രണ്ട് തീര നഗരങ്ങളെയും പിടിച്ചടക്കുക ,അവിടെ തങ്ങളുടെ ആളുകളെ കുടിയിരുത്തുക: , കെട്ടിടങ്ങൾ നിർമ്മിക്കുക രാജ്യം സ്വന്തമാക്കുക. ഇതാണ് നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിന് ഫലസ്തീനികളെ പ്രേരിപ്പിച്ചിരിക്കുന്നത്. സമാധാന സംഘടനയായ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ ) നേരത്തെ ഇസായേലുമായി നടത്തിയ നിരന്തര ചർച്ചകളും കരാറുകളും ഫലം കാണാത്ത അവസരത്തിൽ പോരാളികളായ ഹമാസ് അഥവാ പ്രതിരോധ സേന ഇസ്രയേലിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയായിരുന്നു. ശനിയാഴ്ച തലസ്ഥാനമായ ടെൽ അവീവ് അടക്കമുള്ള പ്രദേശത്തേക്ക് തങ്ങളുടെ 5000 ത്തോളം റോക്കറ്റുകൾ വിട്ടയച്ചു. 40 ഓളം ഇസ്രയേലി സൈനികരെ കൊലപ്പെടുത്തുകയും ചെയ്തു. ഇസ്രയേലിന് ശക്തമായ അന്വേഷണ സംഘടനയും സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരിക്കെ എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നത് ഇസ്രയേലിന്റെ വീഴ്ചയായി കണക്കാക്കുന്നു .</p>
<p>കഴിഞ്ഞ ഏതാനും വർഷമായി ഭൂരിപക്ഷം ഇല്ലാത്ത ഭരണകൂടത്തെ നയിക്കുകയാണ് ബെഞ്ചമിൻ നെതന്യ ഹു. ആറ് വർഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകൾ നടന്നിട്ടും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നിരവധി ആരോപണങ്ങൾ നെതന്യാഹുവിന് എതിരെ ഉയരുകയും ചെയ്യുന്നു. ഈ അവസരത്തിൽ മനപൂർവ്വം ഹമാസിന്റെ ആക്രമണത്തിന് വഴിവെച്ചു എന്ന രാഷ്ട്രീയ നിരീക്ഷണം ചിലർ നടത്തുന്നുണ്ട്. ഏതായാലും &#8216;യുദ്ധം തുടങ്ങി &#8216;എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചാത്യ -അമേരിക്ക ശക്തികൾ പൂർണ്ണപിന്തുണയുമായി എത്തിയിരിക്കുകയാണ് . ജി 20 അധ്യക്ഷനായിരുന്ന ഇന്ത്യ അനുകൂലമായി തിരിഞ്ഞിരിക്കുന്നു .പലരും വ്യക്തമായ നയം രൂപീകരിച്ചിട്ടില്ല .റഷ്യയും ചൈനയും രണ്ട് തോണിയിൽ കാൽവച്ചിരിക്കുകയാണ്.</p>
<p><strong>എന്താണ് യഥാർത്ഥ ഫലസ്തീൻ പ്രശ്നം?</strong></p>
<p>ഒന്നാം ലോക മഹായുദ്ധകാലത്താണ് ബ്രിട്ടൻ ഒട്ടോമനെതിരായ യുദ്ധത്തിൽ വിജയിച്ച് ഫലസ്തീൻ ഭൂപ്രദേശം പിടിച്ചടക്കുന്നത് .അറേബ്യൻ വംശീയതയും അറേബ്യൻ സംസ്കാരവും നിലകൊള്ളുന്ന പ്രദേശമാണ് വിശുദ്ധ നഗരമായ യെരുശലേം. മുസ്ലിങ്ങളുടെ മൂന്നാമത്തെ വലിയ ആരാധന കേന്ദ്രമായ അൽ അഖ്സ മസ്ജിദ് ഈ പ്രദേശത്താണ്. ഇവിടുത്തെ ബ്രിട്ടീഷ് അധീശത്വം അറബികളെ പ്രകോപിപ്പിച്ചു. ഫലസ്തീൻ ജനത ഭയചകിതരായി. ഈ സമയത്താണ് 1947ൽ ജൂതന്മാർക്ക് രാഷ്ട്രം രൂപീകരിക്കാൻ പശ്ചാത്യ ശക്തികൾ ചേർന്ന് തീരുമാനിക്കുന്നത് . ജർമനിയിലെ നാസിസത്തിൻ്റെ വംശീയാക്രമണം കാരണം സഹതാപമേറ്റുവാങ്ങി ലോകത്തിൻറെ പലയിടങ്ങളിലായി പീഡിപ്പിക്കപ്പെടുകയും ചിതറപ്പെടുകയും ചെയ്ത ജൂത ജനതയ്ക്ക് ഒരു രാഷ്ട്രം എന്നതായിരുന്നു അന്നത്തെ ആശയം .<br />
കേട്ടാൽ വലിയ മനുഷ്യാവകാശം എന്ന് തോന്നുമെങ്കിലും നൽകിയ സ്ഥലം പക്ഷേ അറബ് &#8211; ഫലസ്തീൻ ഭൂപ്രദേശമായിരുന്നു. മുസ്ലീങ്ങളുടെ വിശുദ്ധ ഗേഹങ്ങളും പ്രദേശങ്ങളും നിലകൊള്ളുന്ന സ്ഥലത്ത് ജൂതന്മാർക്ക് ഒരു രാഷ്ട്രം ഇസ്രയേൽ എന്ന രാഷ്ട്രം രൂപീകരിച്ചു കൊടുത്തത് അറബികളെ പ്രകോപിപ്പിച്ചു.ഇസ് ലാമിക വിശ്വാസികളുടെ വിശുദ്ധ കേന്ദ്രം കൂ ടിയാണ് യെരുശലേം .യേശുക്രിസ്തുവിന്റെ ജനന സ്ഥലം .തങ്ങളുടെ പ്രദേശങ്ങളിലേക്ക് കടന്നു കയറിയ ജൂതന്മാരെ അനുസരിച്ചു ജീവിക്കാൻ സ്വാഭാവികമായും അവർ തയ്യാറായില്ല. പശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഫലസ്തീൻ പ്രദേശങ്ങൾ കീഴടങ്ങിയിരിക്കുകയായിരുന്നു പിന്നീട് ജൂതർ. അവർക്ക് നൽകിയ പ്രദേശമാത്രമല്ല ജെറുസലേമിലെയും പശ്ചിമതീരത്തെയും പ്രദേശങ്ങൾ അവർ ഓരോ തവണയും കീഴടക്കി. ഇതിനായി രണ്ടു യുദ്ധങ്ങൾ നടത്തുകയും ചെയ്തു .അറബികളുമായി നടത്തിയ യുദ്ധത്തിൽ വിജയിച്ച് പ്രദേശങ്ങൾ അവർ കീഴടക്കി കൊണ്ടേയിരിക്കുകയായിരുന്നു . ലോകജനത ജൂതന്മാർക്കായി നൽകിയ ഒരു പരിഹാരം എതിരാക്കുകയായിരുന്നു. ഇൻതിഫാദ (വിമോചനം ) എന്ന പേരിൽ ഹമാസ് നടത്തിയ രണ്ടുതവണ പോരാട്ടം വലിയ അക്രമങ്ങൾക്ക് വഴിവെച്ചു. ഇത് ഇന്നത്തെ പ്രതിസന്ധി കാരണമാണ്. ഒരു യുദ്ധവും പരിഹാരമല്ല .കാരണം ശക്തമായ പാശ്ചാത്യസഖ്യം ഇസ്രയേലിനെ പിന്തുണയുമായി രംഗത്തുണ്ട് .അറബികളിൽ തന്നെ സൗദിയും മറ്റും നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. ഇപ്പോഴൊരു സൈനിക നടപടി വേണ്ടെന്ന് പറയുകയാണ് എല്ലാവരും. കാരണം യുദ്ധം വലിയ നാശനഷ്ടങ്ങൾ വരുത്തും. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടും. ഇതിന് ഇന്നത്തെ അവസ്ഥയിൽ തയ്യാറാകണോ എന്നതാണ് ചോദ്യം. വർഷങ്ങൾ നീണ്ടുനിൽക്കുന്ന യുദ്ധം നിരവധി വർഷങ്ങളിലെ നാശനഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും ഇടവരുത്തും .</p>
<p>അമേരിക്ക മുൻകൈയെടുത്ത് ഫലസ്തീൻ നേതാക്കളുമായി നടത്തിയ ചർച്ച ഒരു കരാറിലെത്തിയിരുന്നു. പി. എൽ. ഒ നേതാവ് യാസർ അറഫാത്ത് ഇതിൽ ഒപ്പുവെച്ചു.ഇരു രാഷ്ട്രങ്ങൾക്കും അതിർത്തി പരിധി നിശ്ചയിക്കുക എന്നായിരുന്നു .പലസ്തീനും ഇത് അംഗീകരിക്കുകയും ചെയ്തു . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. സമാധാനത്തിലേക്ക് നീങ്ങി എന്ന് കരുതിയ സമയത്താണ് വീണ്ടും ഇസ്രായേൽ വെസ്റ്റ് ബാങ്കിലേക്ക് സേനയുമായി നീങ്ങുന്നത്. നിരവധി വീടുകൾ ഇതിനകം ബെസ്റ്റ് ബാങ്കിലും മറ്റും അവർ നിർമ്മിച്ചു കഴിഞ്ഞു. തങ്ങളുടെ രാജ്യം തന്നെ വിഴുങ്ങുമോ എന്ന അവസ്ഥയിലാണ് അന്തിമ യുദ്ധത്തിന് ഹമാസ് തയ്യാറെടുത്തിരിക്കുന്നത് .നഷ്ടങ്ങൾ ഉണ്ടാവുമെന്ന് അറിയാമെങ്കിലും പോരാളികൾക്ക് മറ്റൊരു പോംവഴിയില്ല. സമാധാനവാദികൾക്ക് പ്രസക്തിയും കുറഞ്ഞിരിക്കുന്നു. എന്താണ് ഇനി പരിഹാരം? ഈ ചോദ്യമാണ് ലോകത്തിന് മുന്നിൽ ഉന്നയിക്കപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111isreel-palastine-war.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക ;ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണ സംഖ്യ 200 ആയി</title>
		<link>https://www.chandrikadaily.com/15isreyel-palastine-clash.html</link>
					<comments>https://www.chandrikadaily.com/15isreyel-palastine-clash.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 08 Oct 2023 01:16:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[israel-palastine]]></category>
		<category><![CDATA[isreyel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278270</guid>

					<description><![CDATA[ഹമാസിന്&#x200d;റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ഇസ്രയേല്&#x200d;-പലസ്തീൻ സംഘർഷത്തിൽ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെറ്റന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു. ഇസ്രയേലിനെതിരെ നടന്നത് ഭീകരവാദമാണെന്നും ബൈഡൻ പ്രസ്താവിച്ചു. ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം നടത്തിയെന്നാരോപിച്ച് പ്രത്യാക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യയിൽ യുദ്ധത്തിന്റെ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. യന്ത്രത്തോക്കുകളുമായി നുഴഞ്ഞു കയറിയ ഹമാസ് സംഘം 40 പേരെ കൊലപ്പെടുത്തിയാതായി ഇസ്രയേല്&#x200d; അറിയിച്ചു.ഇസ്രയേല്&#x200d; നടത്തിയ പ്രത്യാക്രമണത്തില്&#x200d; 200 ലധികം പേര്&#x200d; കൊല്ലപ്പെട്ടെന്നാണ് റിപ്പോര്&#x200d;ട്ട്. ഹമാസിന്&#x200d;റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15isreyel-palastine-clash.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീനി ബാലനെ വെടിവച്ചു കൊന്നു; ഇസ്രയേല്&#x200d; സൈന്യത്തിനെതിരെ അന്വേഷണം വേണമെന്ന് യൂറോപ്യന്&#x200d; യൂണിയന്&#x200d;</title>
		<link>https://www.chandrikadaily.com/israel-palastine-news.html</link>
					<comments>https://www.chandrikadaily.com/israel-palastine-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 06 Dec 2020 04:02:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[israel-palastine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170762</guid>

					<description><![CDATA[വെള്ളിയാഴ്ചയാണ് വെസ്റ്റ് ബാങ്കിലെ റമല്ലക്കടുത്തുള്ള അല്&#x200d; മുഖയ്യിര്&#x200d; പ്രദേശത്ത് പ്രതിഷേധത്തിലേര്&#x200d;പ്പെട്ട 14കാരനായ അലി അബു അലിയയെ ഇസ്രായേല്&#x200d; സേന നിഷ്‌കരുണം വെടിവെച്ചു കൊന്നത്]]></description>
										<content:encoded><![CDATA[<p>ബ്രസല്&#x200d;സ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്&#x200d; പ്രതിഷേധ സമരത്തിനിടെ 14കാരനായ ഫലസ്തീന്&#x200d; ബാലനെ വെടിവെച്ചു കൊന്ന സംഭവത്തില്&#x200d; അന്വേഷണം നടത്തണമെന്ന് യൂറോപ്യന്&#x200d; യൂണിയന്&#x200d;. ഇസ്രായേല്&#x200d; അധിനിവേശ സൈന്യത്തിനെതിരെ അന്വേഷണം വേണമെന്ന് ഫലസ്തീന് വേണ്ടിയുള്ള യൂറോപ്യന്&#x200d; യൂണിയന്&#x200d; പ്രതിനിധി ആവശ്യപ്പെട്ടു.</p>
<p><img loading="lazy" class="alignnone size-full wp-image-170765" src="https://www.chandrikadaily.com/wp-content/uploads/2020/12/Eof0YSpUUAAanxM-1.jpg" alt="" width="720" height="474" /></p>
<p>വെള്ളിയാഴ്ചയാണ് വെസ്റ്റ് ബാങ്കിലെ റമല്ലക്കടുത്തുള്ള അല്&#x200d; മുഖയ്യിര്&#x200d; പ്രദേശത്ത് പ്രതിഷേധത്തിലേര്&#x200d;പ്പെട്ട 14കാരനായ അലി അബു അലിയയെ ഇസ്രായേല്&#x200d; സേന നിഷ്‌കരുണം വെടിവെച്ചു കൊന്നത്.</p>
<p>അതേസമയം, തങ്ങള്&#x200d; വെടിയുതിര്&#x200d;ത്തില്ലെന്ന് സയണിസ്റ്റ് സൈന്യത്തിന്റെ അവകാശവാദം. വയറിന് വെടിയേറ്റ് ഗുരുതര പരിക്കേറ്റ അലിയയെ ഉടന്&#x200d; ഫലസ്തീന്&#x200d; നഗരമായ റാമല്ലയിലെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനിയില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-palastine-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിഴക്കന്&#x200d; ജറൂസലേമിലെ പുതിയ കടന്നു കയറ്റം അനുവദിക്കില്ല; ഇസ്രയേലിനെതിരെ സൗദി</title>
		<link>https://www.chandrikadaily.com/saudi-arabia-rejects-condemns-israels-settlement-moves-near-east-jerusalem.html</link>
					<comments>https://www.chandrikadaily.com/saudi-arabia-rejects-condemns-israels-settlement-moves-near-east-jerusalem.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 18 Nov 2020 08:11:22 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[israel-palastine]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[saudi-israel]]></category>
		<category><![CDATA[west bank settlement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168114</guid>

					<description><![CDATA[അന്താരാഷ്ട്ര സമ്മര്&#x200d;ദ്ദത്തെ തുടര്&#x200d;ന്ന് മരവിപ്പിച്ച പദ്ധതിയാണ് ബെഞ്ചമിന്&#x200d; നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്&#x200d;ക്കാര്&#x200d; പുനരുജ്ജീവിപ്പിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>റിയാദ്: കിഴക്കന്&#x200d; ജറൂസലേമില്&#x200d; വീണ്ടും കടന്നുകയറ്റം നടത്താനുള്ള ഇസ്രയേലിന്റെ ശ്രമങ്ങള്&#x200d;ക്കെതിരെ സൗദി അറേബ്യ. ഇസ്രയേല്&#x200d; തീരുമാനം അന്താരാഷ്ട്ര പ്രമേയങ്ങള്&#x200d;ക്ക് വിരുദ്ധമാണെന്ന് എന്നും ഒരു തരത്തിലും അംഗീകരിക്കാന്&#x200d; കഴിയില്ല എന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.</p>
<p>കിഴക്കന്&#x200d; ജറൂസലേമിന് അടുത്ത് 1257 പുതിയ സെറ്റില്&#x200d;മെന്റുകള്&#x200d; പണിയാനാണ് ഇസ്രയേല്&#x200d; തീരുമാനം. ഇതിന്റെ കരാര്&#x200d; ഏറ്റെടുക്കാനായി കഴിഞ്ഞ ദിവസം ടെണ്ടര്&#x200d; ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനെ അപലപിച്ചാണ് സൗദി രംഗത്തെത്തിയത്.</p>
<p>&#8216;ഇസ്രയേല്&#x200d; തീരുമാനത്തെ സൗദി അപലപിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. ഇത് ദ്വിരാഷ്ട്ര പരിഹാരം മുന്&#x200d;നിര്&#x200d;ത്തിയുള്ള അന്താരാഷ്ട്ര പ്രമേയങ്ങള്&#x200d;ക്ക് വിരുദ്ധമാണ്. മേഖലയിലെ സമാധാനത്തെ നീക്കം ഇല്ലാതാക്കുകയും ചെയ്തു- വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്&#x200d; വ്യക്തമാക്കി.</p>
<p>അന്താരാഷ്ട്ര സമ്മര്&#x200d;ദ്ദത്തെ തുടര്&#x200d;ന്ന് മരവിപ്പിച്ച പദ്ധതിയാണ് ബെഞ്ചമിന്&#x200d; നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്&#x200d;ക്കാര്&#x200d; പുനരുജ്ജീവിപ്പിക്കുന്നത്. കിഴക്കന്&#x200d; ജറൂസലേമിന് അടുത്തുള്ള ഗിവാത് ഹമാതോസില്&#x200d; 1257 വീടുകളാണ് സര്&#x200d;ക്കാര്&#x200d; നിര്&#x200d;മിക്കാന്&#x200d; ഉദ്ദേശിക്കുന്നത്. ഇസ്രയേല്&#x200d; ലാന്&#x200d;ഡ് അതോറിറ്റിയാണ് (ഐഎല്&#x200d;എ) തങ്ങളുടെ വെബ്‌സൈറ്റില്&#x200d; പദ്ധതിക്കായി കോണ്&#x200d;ട്രാക്ടര്&#x200d;മാരെ ക്ഷണിച്ചത്.</p>
<p>യുഎസില്&#x200d; പുതിയ പ്രസിഡണ്ട് ജോ ബൈഡന്&#x200d; അധികാരമേറ്റെടുക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ്, ജനുവരി 18 വരെ ഇതിനായി അപേക്ഷ നല്&#x200d;കാം. ഇസ്രയേല്&#x200d;-ഫലസ്തീന്&#x200d; വിഷയത്തില്&#x200d; ജൂത രാഷ്ട്രത്തിന് അനുകൂലമായ തുറന്ന നിലപാട് സ്വീകരിക്കുന്ന നേതാവാണ് നിലവിലെ യുഎസ് പ്രസിഡണ്ടായ ട്രംപ്. വിഷയത്തില്&#x200d; അറബ് ലോകത്തിന്റെ നിലപാടുകള്&#x200d;ക്കൊപ്പം നില്&#x200d;ക്കുന്ന നേതാവാണ് ബൈഡന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-arabia-rejects-condemns-israels-settlement-moves-near-east-jerusalem.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
