<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Israel &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/israel/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 12 Mar 2026 04:53:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Israel &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എണ്ണവില 200 ഡോളറിലേക്ക്? ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു കപ്പല്‍ പോലും കടത്തിവിടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/oil-price-to-200-dollars-iran-has-warned-that-it-will-not-allow-a-single-ship-to-pass-through-the-strait-of-hormuz.html</link>
					<comments>https://www.chandrikadaily.com/oil-price-to-200-dollars-iran-has-warned-that-it-will-not-allow-a-single-ship-to-pass-through-the-strait-of-hormuz.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 12 Mar 2026 04:53:40 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[hormuzstrait]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379959</guid>

					<description><![CDATA[അമേരിക്ക, ഇസ്രാഈല്‍ എന്നിവരുമായും അവരുടെ സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വെക്കാനാണ് ഇറാന്‍ തീരുമാനിച്ചിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p>ഇറാന്&#x200d;-അമേരിക്ക-ഇസ്രാഈല്&#x200d; സംഘര്&#x200d;ഷം രൂക്ഷമാകുന്ന സാഹചര്യത്തില്&#x200d; ആഗോള എണ്ണവിപണിയില്&#x200d; വന്&#x200d; വിലക്കയറ്റമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. തന്ത്രപ്രധാനമായ ഹോര്&#x200d;മുസ് കടലിടുക്കിലൂടെ ഒരു കപ്പല്&#x200d; പോലും കടത്തിവിടില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്&#x200d;ഡ് (IRGC) വ്യക്തമാക്കി.</p>
<p>അമേരിക്ക, ഇസ്രാഈല്&#x200d; എന്നിവരുമായും അവരുടെ സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വെക്കാനാണ് ഇറാന്&#x200d; തീരുമാനിച്ചിട്ടുള്ളത്. നിലവിലെ സുരക്ഷാ പ്രതിസന്ധി തുടര്&#x200d;ന്നാല്&#x200d; എണ്ണവില ബാരലിന് 200 ഡോളര്&#x200d; വരെ ഉയര്&#x200d;ന്നേക്കാമെന്നും ഇറാന്&#x200d; പ്രസ്താവിച്ചു. മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം അമേരിക്കയും ഇസ്രാഈലുമാണെന്നും ഇറാന്&#x200d; ആരോപിച്ചു.</p>
<p>ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയാണ് ഹോര്&#x200d;മുസ് കടലിടുക്ക്. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം തുടരുന്നതും ബുധനാഴ്ച മൂന്ന് കപ്പലുകള്&#x200d;ക്ക് നേരെ ആക്രമണമുണ്ടായതും വിപണിയില്&#x200d; വലിയ ആശങ്കയുണ്ടാക്കി കഴിഞ്ഞു. കടുത്ത സുരക്ഷാ ഭീഷണികള്&#x200d; നിലനില്&#x200d;ക്കുമ്പോഴും കപ്പലുകള്&#x200d; ഹോര്&#x200d;മുസ് കടലിടുക്കിലൂടെയുള്ള യാത്ര തുടരണമെന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ആവശ്യപ്പെടുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oil-price-to-200-dollars-iran-has-warned-that-it-will-not-allow-a-single-ship-to-pass-through-the-strait-of-hormuz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗള്‍ഫിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍</title>
		<link>https://www.chandrikadaily.com/the-security-of-indian-in-the-gulf-should-be-ensured-muslim-league-mps-give-notice-for-urgent-resolution.html</link>
					<comments>https://www.chandrikadaily.com/the-security-of-indian-in-the-gulf-should-be-ensured-muslim-league-mps-give-notice-for-urgent-resolution.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 10 Mar 2026 08:42:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[mp]]></category>
		<category><![CDATA[muslimleague]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379816</guid>

					<description><![CDATA[മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.]]></description>
										<content:encoded><![CDATA[<p>ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം, അമേരിക്കഇസ്രായേൽഇറാൻ സംഘർഷത്തിൽ ഇന്ത്യ അടിയന്തര ഇടപെടൽ നടത്തണം മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനം പുനസ്ഥാപിക്കാനുമായി ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.</p>
<p>ഇന്ത്യക്കാരായ പ്രവാസികൾ ഏറിയ പങ്കും അധിവസിക്കുന്ന ജി.സി.സി രാജ്യങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്കഇസ്രായേൽഇറാൻ സംഘർഷം വൻ തോതിൽ രൂക്ഷമാകുന്നതായും ഇറാനിലെ ആണവ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, എണ്ണ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ടെന്ന് എംപിമാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും ലെബനനും ഗാസ പ്രദേശങ്ങളിലും സംഘർഷം വലിയ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.</p>
<p>ഇതിനിടെ ഗൾഫ് മേഖലയിലുള്ള ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ചും എംപിമാർ ആശങ്ക പ്രകടിപ്പിച്ചു. യുഎഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും സംഘർഷം മൂലം വലിയ ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യമാണ്. ദുബൈ, അബുദാബി, ദോഹ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലെ വ്യോമഗതാഗത നിയന്ത്രണങ്ങളും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ചില ഇന്ത്യൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് അവർ അറിയിച്ചു. ഇന്ത്യയുടെ ദീർഘകാല വിദേശനയമായ നോൺഅലൈൻഡ് മൂവ്‌മെന്റിന്റെയും പഞ്ചശീല തത്വങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനപരമായ സഹവർത്തിത്വവും സംവാദത്തിലൂടെയുള്ള പ്രശ്‌നപരിഹാരവുമാണ് രാജ്യം പിന്തുടരുന്നതെന്ന് എംപിമാർ ഓർമ്മിപ്പിച്ചു. സംഘർഷം ബാധിച്ച മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായാൽ അവരെ സംഘർഷ മേഖലയിൽ നിന്ന്ഒഴിപ്പിച്ച് തിരിച്ചെത്തിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാൻ ഇന്ത്യ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തണമെന്നും എംപിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-security-of-indian-in-the-gulf-should-be-ensured-muslim-league-mps-give-notice-for-urgent-resolution.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇത് രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധം; ഇറാനികള്‍ അവരുടെ മണ്ണ് സംരക്ഷിക്കാന്‍ പൂര്‍ണമായും തയ്യാറാണ്&#8217;</title>
		<link>https://www.chandrikadaily.com/tis-a-war-imposed-upon-the-kingdom-iranians-are-fully-prepared-to-protect-their-soil.html</link>
					<comments>https://www.chandrikadaily.com/tis-a-war-imposed-upon-the-kingdom-iranians-are-fully-prepared-to-protect-their-soil.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 09 Mar 2026 16:56:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379790</guid>

					<description><![CDATA[ യുഎസിനെതിരെ കടുത്ത വിമര്‍ശനവുമായി ഇറാന്‍]]></description>
										<content:encoded><![CDATA[<p>തെഹ്റാന്&#x200d;: ഇറാന്റെ എണ്ണ, പ്രകൃതിവാതക സ്രോതസ്സുകള്&#x200d; കൈക്കലാക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുകയുമാണ് യുഎസിന്റെ ലക്ഷ്യമെന്ന് ഇറാന്&#x200d; വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മൈല്&#x200d; ബഖായി. ഇത് ഇറാന്&#x200d; ആഗ്രഹിച്ചു തുടങ്ങിയ യുദ്ധമല്ലെന്നും മറിച്ച് രാജ്യത്തിന് മേല്&#x200d; അടിച്ചേല്&#x200d;പ്പിക്കപ്പെട്ട അനിവാര്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഇറാന്&#x200d; നയതന്ത്ര ചര്&#x200d;ച്ചകളില്&#x200d; മുഴുകിയപ്പോള്&#x200d; യുഎസ് യുദ്ധം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഇസ്മൈല്&#x200d; ബഖായി പറഞ്ഞു. പരമാധികാരം ലംഘിക്കാനും മാനവികതയെ ദുര്&#x200d;ബലപ്പെടുത്താനുമാണ് യുഎസിന്റെ നീക്കമെന്നും അദ്ദേഹം വിമര്&#x200d;ശിച്ചു.</p>
<p>അതേസമയം ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ട്രംപിന്റെ താല്&#x200d;പ്പര്യത്തെ അദ്ദേഹം പരിഹസിച്ചു. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് ഇവിടുത്തെ ജനങ്ങളാണെന്നും അദ്ദേഹം ഓര്&#x200d;മ്മിപ്പിച്ചു.</p>
<p>യുദ്ധം തുടങ്ങിയ ശേഷം ഇറാനില്&#x200d; ഇതുവരെ 1,255 പേര്&#x200d; കൊല്ലപ്പെട്ടതായി ആരോഗ്യ സഹ മന്ത്രി അലി ജഫാരിയന്&#x200d; അറിയിച്ചു. ഇതില്&#x200d; 200 ഓളം സ്ത്രീകളും എട്ട് മാസം പ്രായമുള്ള കുഞ്ഞ് മുതല്&#x200d; 88 വയസുകാരന്&#x200d; വരെയുള്ള സാധാരണക്കാരും ഉള്&#x200d;പ്പെടുന്നു. 11 ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെടുകയും 55 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. മൊത്തം പരിക്കേറ്റവരുടെ എണ്ണം 12,000 കടന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tis-a-war-imposed-upon-the-kingdom-iranians-are-fully-prepared-to-protect-their-soil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലെബനനില്‍ ഇസ്രാഈല്‍ ആക്രമണം: ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 83 കുട്ടികള്‍</title>
		<link>https://www.chandrikadaily.com/israel-attack-in-lebanon-83-children-killed-in-one-week.html</link>
					<comments>https://www.chandrikadaily.com/israel-attack-in-lebanon-83-children-killed-in-one-week.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 09 Mar 2026 15:11:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Lebanon]]></category>
		<category><![CDATA[UNICEF]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379786</guid>

					<description><![CDATA[നടുക്കുന്ന കണക്കുകളുമായി യുണിസെഫ്]]></description>
										<content:encoded><![CDATA[<p>ബെയ്‌റൂട്ട്: ലെബനനില്&#x200d; തുടരുന്ന ഇസ്രാഈല്&#x200d; ആക്രമണങ്ങളില്&#x200d; കുട്ടികള്&#x200d; നേരിടുന്ന ദുരന്തത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്&#x200d; പുറത്തുവിട്ട് യുണിസെഫ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം ലെബനനില്&#x200d; 83 കുട്ടികള്&#x200d; കൊല്ലപ്പെട്ടതായും 254 കുട്ടികള്&#x200d;ക്ക് പരിക്കേറ്റതായും യുണിസെഫ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി കണക്കനുസരിച്ച് ഓരോ ദിവസവും 10 കുട്ടികള്&#x200d; വീതം കൊല്ലപ്പെടുകയും ഏകദേശം 36 കുട്ടികള്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്യുന്നു.<br />
കഴിഞ്ഞ 28 മാസത്തിനിടെ (ഏകദേശം രണ്ടര വര്&#x200d;ഷം) ലെബനനില്&#x200d; ആകെ 329 കുട്ടികള്&#x200d; യുദ്ധക്കെടുതിയില്&#x200d; കൊല്ലപ്പെട്ടതായാണ് റിപ്പോര്&#x200d;ട്ട്. ഈ കാലയളവില്&#x200d; 1,632 പേര്&#x200d;ക്ക് പരിക്കേറ്റതായും റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു.</p>
<p>യുദ്ധം രൂക്ഷമായതോടെ ലെബനനിലെ ഏഴ് ലക്ഷത്തോളം ആളുകള്&#x200d;ക്ക് വീടുകള്&#x200d; ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വരുന്നതായും ഇതില്&#x200d; രണ്ട് ലക്ഷത്തോളം പേര്&#x200d; കുട്ടികളാണെന്നും കണക്കുകള്&#x200d; സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്&#x200d; പാലിക്കണമെന്നും കുട്ടികള്&#x200d;ക്ക് നേരെയുള്ള അതിക്രമങ്ങള്&#x200d; തടയാന്&#x200d; അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്നും യുണിസെഫ് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-attack-in-lebanon-83-children-killed-in-one-week.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാനിലെ സ്കൂളിന് നേരെ വീണ്ടും ഇസ്രാഈൽ ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ്</title>
		<link>https://www.chandrikadaily.com/israel-attacks-again-school-iran-spokesperson-of-ministry-of-foreign-affairs-iran-released-footage.html</link>
					<comments>https://www.chandrikadaily.com/israel-attacks-again-school-iran-spokesperson-of-ministry-of-foreign-affairs-iran-released-footage.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Sat, 07 Mar 2026 03:18:27 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379523</guid>

					<description><![CDATA[ഭവത്തെ കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈൽ ബഗായി വിവരമറിയിച്ചു]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഇറാനിലെ സ്കൂളുകൾ ലക്ഷ്യമിട്ട് ഇസ്രാഈൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. തലസ്ഥാനമായ തെഹ്റാനിലെ നിലൗഫർ മേഖലയിലെ ഷാഹിദ് ഹമദേനി സ്കൂൾ ആണ് ഇത്തവണ ആക്രമണത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈൽ ബഗായി വിവരമറിയിച്ചു. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള സ്കൂളിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.</p>
<p>ഇറാനിൽ സ്കൂളുകൾ ലക്ഷ്യമിട്ട് നടക്കുന്ന നാലാമത്തെ ആക്രമണമാണിതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.</p>
<p>മിനാബിലെ ഷാർജ തയ്യിബ് ഗേൾസ് സ്കൂളിന് നേരെയായിരുന്നു ആദ്യ ആക്രമണം നടന്നത്. ആ ആക്രമണത്തിൽ 160 കുട്ടികളും അഞ്ച് ജീവനക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.</p>
<p>ഇതിനിടെ, വ്യാഴാഴ്ച തെഹ്റാനിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള രണ്ട് സ്കൂളുകളിലും യു.എസ്-ഇസ്രായേൽ സംയുക്തസേന ആക്രമണം നടത്തിയതായി ആരോപണമുണ്ട്.</p>
<p>ഇറാനിൽ ഇതുവരെ നടന്ന ആക്രമണങ്ങളിൽ 1300 പേർ കൊല്ലപ്പെട്ടതായും അതിൽ 186 പേർ കുട്ടികളാണെന്നും യുനിസെഫ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-attacks-again-school-iran-spokesperson-of-ministry-of-foreign-affairs-iran-released-footage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇറാന് ഇനിയൊന്നും നഷ്ടപ്പെടാനില്ല, അവര്‍ അവസാന നിമിഷം വരെ പോരാടും&#8217;: വെലീന ടാകറോവ</title>
		<link>https://www.chandrikadaily.com/iran-has-nothing-left-to-lost-they-will-fight-until-the-last-minute-velina-takarova.html</link>
					<comments>https://www.chandrikadaily.com/iran-has-nothing-left-to-lost-they-will-fight-until-the-last-minute-velina-takarova.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 05 Mar 2026 11:24:38 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[velina]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379445</guid>

					<description><![CDATA[ഇതിന് മുന്‍പൊരിക്കലും ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ചിട്ടില്ലെന്നും ഇത്തരമൊരു നീക്കം ഒരാളും പ്രതീക്ഷിച്ചിരുന്നില്ലെന്നും വെലീന പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>യുഎസുമായി ചേര്&#x200d;ന്ന് ഇസ്രാഈല്&#x200d; ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടേയും പ്രത്യാക്രമണങ്ങളുടെയും പശ്ചാത്തലത്തില്&#x200d; പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഹോര്&#x200d;മുസ് കടലിടുക്കില്&#x200d; സംഭവിക്കുന്ന കാര്യങ്ങളിലൂടെ ലോകം അപ്രതീക്ഷിതമായ പല തിരിച്ചടികളും നേരിടാന്&#x200d; പോവുകയാണെന്ന വെളിപ്പെടുത്തലുമായി ജിയോപൊളിറ്റിക്‌സ് വിദഗ്ധയായ വെലീന ടാകറോവ്. ഇതിന് മുന്&#x200d;പൊരിക്കലും ഇറാന്&#x200d; ഹോര്&#x200d;മുസ് കടലിടുക്ക് പൂര്&#x200d;ണമായി അടച്ചിട്ടില്ലെന്നും ഇത്തരമൊരു നീക്കം ഒരാളും പ്രതീക്ഷിച്ചിരുന്നില്ലെന്നും വെലീന പറഞ്ഞു. ഇറാന്&#x200d; പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയില്&#x200d; നിന്നായത് കൊണ്ടാകാം ഇത്തരമൊരു നീക്കത്തിന് വേഗത്തില്&#x200d; തയ്യാറായതെന്നും അവര്&#x200d; പറഞ്ഞു.</p>
<p>&#8216;ഹോര്&#x200d;മുസ് കടലിടുക്ക് അടച്ചതുമായി ബന്ധപ്പെട്ട് ഇനിയെന്തെല്ലാം സംഭവിക്കുമെന്നതാണ് യുദ്ധം കൊണ്ടുവരുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതൊരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്. ഇതൊരു ഉപരോധത്തിലേക്ക് പോകുമെന്ന് ആരും കരുതിക്കാണില്ല. മുന്&#x200d;പ് സംഘര്&#x200d;ഷങ്ങള്&#x200d; ഉണ്ടായിരുന്നപ്പോഴൊന്നും ഇറാന്&#x200d; ഈ കടലിടുക്ക് അടക്കുന്നതിലേക്ക് എത്തിയിരുന്നില്ല. ഇപ്പോഴെന്താണ് സംഭവിച്ചത്, ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്&#x200d; എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്.&#8217; വെലീന വ്യക്തമാക്കി.</p>
<p>&#8216;ഇറാന് മാത്രമല്ല, നിലവില്&#x200d; സംഘര്&#x200d;ഷസാധ്യത നിലനില്&#x200d;ക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രശ്‌നങ്ങള്&#x200d; ഇനിയും ഉയരാനാണ് സാധ്യത. അഭിനേതാക്കള്&#x200d;, വ്യാപാരികള്&#x200d;, കമ്പനികള്&#x200d;, സര്&#x200d;വോപരി സാധാരണക്കാര്&#x200d; എന്നിങ്ങനെ എല്ലാ വിഭാഗമാളുകളും കുറഞ്ഞത് നാലാഴ്ചയെങ്കിലും യുദ്ധസാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഞാന്&#x200d; മനസിലാക്കുന്നത്&#8217;. വെലീന പറഞ്ഞു.</p>
<p>&#8216;നിലവില്&#x200d; ഒന്നും നഷ്ടപ്പെടാനില്ലാത്തവരെ പോലെയാണ് ഇറാനുള്ളത്. അതുകൊണ്ട് തന്നെ അവസാനശ്വാസം വരെയ്ക്കും ഈ പോരാട്ടം നീണ്ടുപോകാനുള്ള സാധ്യതയേറെയാണ്. ഇറാനിയന്&#x200d; പ്രോക്‌സികളെയും നെറ്റ്വര്&#x200d;ക്കുകളെയുമെല്ലാം അവര്&#x200d; കളത്തിലിറക്കിയേക്കും. യൂറോപ്പിലടക്കം അവര്&#x200d;ക്കുള്ള പിന്തുണയെക്കുറിച്ച് ആലോചിച്ചുനോക്കൂ. അതുകൊണ്ട് തന്നെ ഇറാനെ കീഴ്‌പ്പെടുത്തി വരുതിയിലാക്കുകയെന്നത് യുഎസ്-ഇസ്രാഈല്&#x200d; സംയുക്ത സേനയെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയായിരിക്കും&#8217;. വെലീന കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iran-has-nothing-left-to-lost-they-will-fight-until-the-last-minute-velina-takarova.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാനുമായുള്ള യുദ്ധം ഇസ്രാഈല്‍ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി</title>
		<link>https://www.chandrikadaily.com/war-with-iran-causing-israel-a-severe-financial-crisis.html</link>
					<comments>https://www.chandrikadaily.com/war-with-iran-causing-israel-a-severe-financial-crisis.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 05 Mar 2026 10:22:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[world]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379429</guid>

					<description><![CDATA[നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയേക്കും]]></description>
										<content:encoded><![CDATA[<p>ഇറാനുമായുള്ള യുദ്ധം സമ്പദ്വ്യവസ്ഥയെ തകര്&#x200d;ക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രാഈല്&#x200d; ധനകാര്യ മന്ത്രാലയം. നിലവിലെ സുരക്ഷാ നിയന്ത്രണങ്ങള്&#x200d; ഇതേപടി തുടരുകയാണെങ്കില്&#x200d; രാജ്യത്തിന് ആഴ്ചയില്&#x200d; ഏകദേശം 3 ബില്യണ്&#x200d; ഡോളര്&#x200d; (ഏകദേശം 25,000 കോടി രൂപ) നഷ്ടമുണ്ടാകുമെന്നാണ് കണക്കുകളില്&#x200d; സൂചിപ്പിക്കുന്നത്. ഇറാനുമായുള്ള സംഘര്&#x200d;ഷത്തെത്തുടര്&#x200d;ന്ന് ഹോം ഫ്രണ്ട് കമാന്&#x200d;ഡ് ഏര്&#x200d;പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്&#x200d; ഇസ്രാഈലിന്റെ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്.</p>
<p>രാജ്യവ്യാപകമായി സ്‌കൂളുകളും കോളേജുകളും അടച്ചിട്ടതോടെ രക്ഷിതാക്കള്&#x200d;ക്ക് ജോലിക്ക് പോകാന്&#x200d; കഴിയാത്ത സാഹചര്യമാണുള്ളത്. കൂടാതെ, ഭൂരിഭാഗം സാധാരണ ജീവനക്കാരെയും സൈനിക സേവനത്തിനായി നിയോഗിച്ചത് വിവിധ മേഖലകളിലെ ഉത്പാദനം സ്തംഭിപ്പിച്ചു. അവശ്യ സേവനങ്ങളൊഴികെ ഒട്ടുമിക്ക തൊഴിലിടങ്ങളും അടഞ്ഞുകിടക്കുന്നതും രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തില്&#x200d; വന്&#x200d; ഇടിവുണ്ടാക്കുന്നുണ്ട്.</p>
<p>നിലവിലെ &#8216;റെഡ്&#8217; ലെവല്&#x200d; നിയന്ത്രണങ്ങളില്&#x200d; നിന്ന് മാറി കൂടുതല്&#x200d; ബിസിനസ് പ്രവര്&#x200d;ത്തനങ്ങള്&#x200d; അനുവദിക്കുന്ന &#8216;ഓറഞ്ച്&#8217; ലെവലിലേക്ക് മാറണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്താല്&#x200d; പ്രതിവാര നഷ്ടം 1.4 ബില്യണ്&#x200d; ഡോളറായി കുറയ്ക്കാന്&#x200d; കഴിയുമെന്നാണ് ഇലാന്&#x200d; റോം ചൂണ്ടിക്കാട്ടുന്നത്.</p>
<p>അതേസമയം അദാനി ടോട്ടല്&#x200d; ഗ്യാസ് ഉള്&#x200d;പ്പെടെയുള്ള കമ്പനികള്&#x200d; വ്യാവസായിക വാതക വില വര്&#x200d;ദ്ധിപ്പിച്ചു. ക്രൂഡ് ഓയില്&#x200d; വില കുതിച്ചുയരുന്നത് ഇന്ത്യയുള്&#x200d;പ്പെടെയുള്ള രാജ്യങ്ങളില്&#x200d; ഇന്ധനവില വര്&#x200d;ദ്ധനവിന് കാരണമായേക്കാം. കെമിക്കല്&#x200d;, ടെക്‌നോളജി മേഖലകളിലെ സപ്ലൈ ചെയിന്&#x200d; തടസ്സപ്പെടാന്&#x200d; സാധ്യതയുണ്ടെന്നും വിദഗ്ധര്&#x200d; മുന്നറിയിപ്പ് നല്&#x200d;കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/war-with-iran-causing-israel-a-severe-financial-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യം: ആഗോള എണ്ണവില കുതിച്ചുയരുന്നു; ഇന്ത്യയില്‍ ആശങ്ക ശക്തം</title>
		<link>https://www.chandrikadaily.com/war-like-situation-in-west-asia-global-oil-prices-soar-concerns-are-strong-in-india.html</link>
					<comments>https://www.chandrikadaily.com/war-like-situation-in-west-asia-global-oil-prices-soar-concerns-are-strong-in-india.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 05 Mar 2026 06:21:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[crudeoil]]></category>
		<category><![CDATA[India]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379390</guid>

					<description><![CDATA[ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ കാര്യമായി ബാധിച്ചത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പശ്ചിമേഷ്യയില്&#x200d; ഇറാന്&#x200d;-ഇസ്രാഈല്&#x200d;-യുഎസ് സംഘര്&#x200d;ഷം മൂര്&#x200d;ച്ഛിച്ചതോടെ ആഗോള വിപണിയില്&#x200d; ക്രൂഡ് ഓയില്&#x200d; വില കുതിച്ചുയരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്&#x200d;മുസ് കടലിടുക്ക് ഇറാന്&#x200d; ഭാഗികമായി അടച്ചതും കപ്പലുകള്&#x200d;ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ കാര്യമായി ബാധിച്ചത്. വ്യാഴാഴ്ച്ച ക്രൂഡ് ഓയില്&#x200d; വില രണ്ട് ശതമാനം വര്&#x200d;ധിച്ചു.</p>
<p>ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-27 ശതമാനവും കടന്നുപോകുന്ന ഹോര്&#x200d;മുസ് കടലിടുക്ക് തടസ്സപ്പെട്ടത് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കി. ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്&#x200d; നേരത്തെ മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്.</p>
<p>ഇന്ത്യയുടെ ക്രൂഡ് ഓയില്&#x200d; ഇറക്കുമതിയുടെ പകുതിയിലധികവും ഈ പാതയെ ആശ്രയിച്ചാണ്. അതേസമയം നിലവിലെ സാഹചര്യം നേരിടാന്&#x200d; ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; അറിയിച്ചു. പൊതുമേഖലാ എണ്ണ കമ്പനികളുടെ കൈവശം ഏകദേശം 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്&#x200d;, പെട്രോള്&#x200d;, ഡീസല്&#x200d; ശേഖരമുണ്ട്. കൂടാതെ 21 ദിവസത്തെ എല്&#x200d;.എന്&#x200d;.ജി (LNG) ശേഖരവും ലഭ്യമാണ്.</p>
<p>എണ്ണവില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും സാധാരണക്കാരുടെ ജീവിതച്ചിലവ് വര്&#x200d;ദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/war-like-situation-in-west-asia-global-oil-prices-soar-concerns-are-strong-in-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുദ്ധം കനത്തു;കടൽ–വിമാന മാർഗങ്ങൾ അടഞ്ഞു, കേരളത്തിൽ നിന്നുള്ള കയറ്റുമതി നിലച്ചു</title>
		<link>https://www.chandrikadaily.com/the-war-intensified-the-sea-air-routes-were-closed-exports-from-kerala-have-stopped.html</link>
					<comments>https://www.chandrikadaily.com/the-war-intensified-the-sea-air-routes-were-closed-exports-from-kerala-have-stopped.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Wed, 04 Mar 2026 02:33:31 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379304</guid>

					<description><![CDATA[കടൽ, ആകാശ ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതി വ്യാപകമായി നിലച്ചു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഇസ്രയേൽ–യു.എസ്–ഇറാൻ യുദ്ധത്തെത്തുടർന്ന് കടൽ, ആകാശ ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതി വ്യാപകമായി നിലച്ചു. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് കൊച്ചി തുറമുഖത്തുനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കാർഗോ ബുക്കിംഗ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഷിപ്പിംഗ് കമ്പനികൾ അറിയിച്ചു. വിമാനമാർഗം ചരക്ക് നീക്കം മൂന്നു ദിവസമായി പൂർണമായും നിലച്ചിരിക്കുകയാണ്.</p>
<p>കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ഇറാഖ്, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ചരക്കയക്കൽ പൂർണമായി നിർത്തി. യു.എ.ഇ.യിലെ ജബൽ അലി തുറമുഖം അടച്ചതും പ്രതിസന്ധി രൂക്ഷമാക്കി. മാർച്ച് ഒന്നിന് പുലർച്ചെ 1.15ന് കൊച്ചി തുറമുഖത്തുനിന്ന് പുറപ്പെട്ട ‘സോംഗു തയ്‌വാൻ’ കപ്പലിന്റെ ഭാവിയെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.</p>
<p>ഏകദേശം 50,000 ടൺ ചരക്കുകൾ കൊണ്ടുപോകാൻ ശേഷിയുള്ള ഈ കപ്പലിൽ നൂറോളം ശീതീകരണ കണ്ടെയ്‌നറുകളുണ്ട്. ചരക്കിറക്കാൻ കഴിയാതെ കപ്പൽ മടങ്ങിയെത്തേണ്ടി വന്നാൽ, ലക്ഷങ്ങൾ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പ്രാദേശിക വിപണിയിൽ പോലും വിറ്റഴിക്കാൻ പ്രയാസമാകും. ഇതിനിടെ, ചരക്കു കയറ്റി തയ്യാറാക്കിയ കണ്ടെയ്‌നറുകൾ കണ്ടെയ്‌നർ ഫ്രെയ്റ്റ് സ്റ്റേഷനുകളിൽ ഇറക്കാൻ അനുമതി നൽകാതെ തിരിച്ചയക്കുകയാണ്.</p>
<p>വിമാന കയറ്റുമതിയും തകർച്ച നേരിടുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ചരക്കുകൾ പൂർണമായും നിർത്തിയതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും മന്ദഗതിയിലായി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച പഴം–പച്ചക്കറി ഉൽപ്പന്നങ്ങൾ ഞായറാഴ്ച കയറ്റി അയക്കാനായില്ല. പെട്ടെന്ന് കേടാവുന്നവയായതിനാൽ ഇവ പ്രാദേശിക വിപണിയിൽ കുറഞ്ഞവിലയ്ക്ക് വിൽക്കേണ്ടിവന്നു. ഇതിലൂടെ കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി അറിയിച്ചു.</p>
<p>സാധാരണയായി കൊച്ചി വിമാനത്താവളത്തിൽ നിന്ന് ദിവസേന 150 ടൺ ചരക്കാണ് കയറ്റുമതി ചെയ്യുന്നത്. അതിൽ 100 ടണ്ണോളം പഴം–പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളാണ്. ഇതിൽ 70 ടൺ ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു അയച്ചിരുന്നത്. നിലവിൽ 50 ടൺ മാത്രമാണ് കയറ്റുമതി നടക്കുന്നത്.</p>
<p>കരിപ്പൂരിൽ നിന്ന് സാധാരണ 40–45 ടൺ ചരക്കുകൾ ദിവസേന കയറ്റുമതി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അത് 10–16 ടൺ വരെയായി കുറഞ്ഞു. റംസാൻ കാലത്ത് ഓർഡറുകൾ വർധിച്ചിരിക്കെ ഈ പ്രതിസന്ധി കയറ്റുമതിക്കാർക്ക് വലിയ തിരിച്ചടിയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-war-intensified-the-sea-air-routes-were-closed-exports-from-kerala-have-stopped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം</title>
		<link>https://www.chandrikadaily.com/west-asian-conflict-ministry-of-external-affairs-say-that-there-will-be-serious-impact-on-the-indian-economy.html</link>
					<comments>https://www.chandrikadaily.com/west-asian-conflict-ministry-of-external-affairs-say-that-there-will-be-serious-impact-on-the-indian-economy.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Mar 2026 13:06:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[India]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379287</guid>

					<description><![CDATA[മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പശ്ചിമേഷ്യയില്&#x200d; വഷളായിക്കൊണ്ടിരിക്കുന്ന സംഘര്&#x200d;ഷാവസ്ഥ ഇന്ത്യന്&#x200d; സമ്പദ്വ്യവസ്ഥയില്&#x200d; ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്&#x200d;ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്&#x200d; അറിയിച്ചു.</p>
<p>ഇന്ത്യയുടെ പ്രധാനപ്പെട്ട വ്യാപാര പാതകളും ഊര്&#x200d;ജ്ജ വിതരണ ശൃംഖലകളും ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയുണ്ടാകുന്ന തടസ്സങ്ങള്&#x200d; ഇന്ധനവില വര്&#x200d;ധിക്കുന്നതിനും ചരക്ക് നീക്കം നിലയ്ക്കുന്നതിനും കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.</p>
<p>കപ്പലുകള്&#x200d;ക്കും വ്യാപാര ഗതാഗതത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം പ്രവണതകള്&#x200d; അന്താരാഷ്ട്ര വ്യാപാരത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയില്&#x200d; വ്യക്തമാക്കി. സംഘര്&#x200d;ഷങ്ങളില്&#x200d; ഇന്ത്യന്&#x200d; പൗരന്മാര്&#x200d;ക്ക് ജീവന്&#x200d; നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുള്ള സാഹചര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; അതീവ ജാഗ്രതയിലാണെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/west-asian-conflict-ministry-of-external-affairs-say-that-there-will-be-serious-impact-on-the-indian-economy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
