<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>israelattack &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/israelattack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Sep 2025 17:29:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>israelattack &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യമനില്‍ മാധ്യമസ്ഥാപനത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; 33 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/1israeli-attack-on-media-organization-in-yemen-33-journalists-were-killed.html</link>
					<comments>https://www.chandrikadaily.com/1israeli-attack-on-media-organization-in-yemen-33-journalists-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Sep 2025 17:28:22 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[israelattack]]></category>
		<category><![CDATA[news]]></category>
		<category><![CDATA[worldnews]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354300</guid>

					<description><![CDATA['സെപ്റ്റംബര്‍' എന്ന പത്രസ്ഥാപനത്തിനു നേര്‍ക്കാണ് ആക്രമണം നടന്നത്. പത്രത്തിന്റെ ഓഫിസ് സമ്പൂര്‍മായി തകര്‍ന്നതായി വാര്‍ത്താ ഏജന്‍സി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>യമന്&#x200d; തലസ്ഥാനമായ സനായില്&#x200d; മാധ്യമസ്ഥാപനത്തിനുമേല്&#x200d; ബോബിട്ട് ഇസ്രായേല്&#x200d;. സംഭവത്തില്&#x200d; 33 മാധ്യമപ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടതായും, 22 പേര്&#x200d;ക്കെങ്കിലും പരിക്കേറ്റതായുമാണ് റിപ്പോര്&#x200d;ട്ട്. &#8216;സെപ്റ്റംബര്&#x200d;&#8217; എന്ന പത്രസ്ഥാപനത്തിനു നേര്&#x200d;ക്കാണ് ആക്രമണം നടന്നത്. പത്രത്തിന്റെ ഓഫിസ് സമ്പൂര്&#x200d;മായി തകര്&#x200d;ന്നതായി വാര്&#x200d;ത്താ ഏജന്&#x200d;സി പറഞ്ഞു.</p>
<p>ആക്രമണത്തെ ഹീനമായ കുറ്റകൃത്യമെന്ന് അപലപിച്ച് &#8216;സത്യത്തിന്റെ ശബ്ദം നിശബ്ദമാക്കാന്&#x200d; ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പരയുടെ ഭാഗമാണിതെ&#8217;ന്ന് യമനിലെ മാധ്യമ പ്രസാധകര്&#x200d; സംയുക്ത പ്രസ്താവനയില്&#x200d; പറഞ്ഞു. അടിയന്തരമായി ഇടപെടാന്&#x200d; ഐക്യരാഷ്ട്രസഭയോടും സുരക്ഷാ കൗണ്&#x200d;സിലിനോടും ലോക മാധ്യമ സമൂഹത്തോടും ആശ്യപ്പെട്ടു.</p>
<p>&#8216;കുറച്ച് ദിവസങ്ങള്&#x200d;ക്ക് മുമ്പ്, തീവ്രവാദികളായ ഹൂതി സര്&#x200d;ക്കാറിന്റെ മിക്ക അംഗങ്ങളെയും ഞങ്ങള്&#x200d; ഇല്ലാതാക്കി. ഇന്ന് ഞങ്ങള്&#x200d; അവരെ വീണ്ടും ആക്രമിച്ചു. ഞങ്ങള്&#x200d; ഇനിയും ആക്രമണം തുടരും. ഞങ്ങളെ ആക്രമിക്കുന്നവര്&#x200d; ആരായാലും ഞങ്ങള്&#x200d; അവരെ സമീപിക്കും&#8217; ഇസ്രായേല്&#x200d; പ്രധാനമന്ത്രി ബിന്യമിന്&#x200d; നെതന്യാഹു മധ്യ ഇസ്രായേലില്&#x200d; നടന്ന ഒരു പരിപാടിയില്&#x200d; പറഞ്ഞു. ഇത് തങ്ങളുടെ ദൃഢനിശ്ചയത്തെ ദുര്&#x200d;ബലപ്പെടുത്തിയില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1israeli-attack-on-media-organization-in-yemen-33-journalists-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്‍ ആക്രമണം; ഖത്തര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പമുണ്ടാകും; ഗള്‍ഫ് രാജ്യങ്ങള്‍</title>
		<link>https://www.chandrikadaily.com/israeli-attack-qatar-will-stand-by-any-decision-gulf-countries.html</link>
					<comments>https://www.chandrikadaily.com/israeli-attack-qatar-will-stand-by-any-decision-gulf-countries.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 10 Sep 2025 01:57:00 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gulfcountries]]></category>
		<category><![CDATA[israelattack]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353439</guid>

					<description><![CDATA[പരമാധികാരത്തെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് രാജ്യങ്ങളുടെ നിലപാട്.]]></description>
										<content:encoded><![CDATA[<p>ഖത്തറിലെ ഇസ്രാഈല്&#x200d; ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങള്&#x200d;. ഖത്തര്&#x200d; എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പമുണ്ടാകുമെന്ന് ഗള്&#x200d;ഫ് രാജ്യങ്ങള്&#x200d; അറിയിച്ചു. പരമാധികാരത്തെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് രാജ്യങ്ങളുടെ നിലപാട്.</p>
<p>ഇസ്രാഈലിന്റേത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് 22 അറബ് രാജ്യങ്ങള്&#x200d; ഉള്&#x200d;പ്പെട്ട അറബ് ലീഗും, ആറ് ഗള്&#x200d;ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്&#x200d;ഫ് സഹകരണ കൗണ്&#x200d;സിലും വ്യക്തമാക്കി. ഏക സ്വരത്തിലാണ് ഖത്തറിനെതിരായ ഇസ്രാഈല്&#x200d; ആക്രമണത്തെ ഇവര്&#x200d; അപലപിച്ചത്. ഖത്തര്&#x200d; അമീറിനെ ഫോണില്&#x200d; വിളിച്ച യു.എ.ഇ പ്രസിഡന്റ്, സൗദി കിരീടാവകാശി, കുവൈത്ത് അമീര്&#x200d; എന്നിവര്&#x200d;ക്ക് പുറമേ, ബഹ്‌റൈന്&#x200d; ശൂറാ കൗണ്&#x200d;സിലും ഒമാന്&#x200d; വിദേശകാര്യമന്ത്രാലയവും തങ്ങള്&#x200d; ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി.</p>
<p>അപകടകരമായ നീക്കമെന്ന് പറഞ്ഞ ഇറാന്&#x200d; ഇസ്രാഈല്&#x200d; സകലനിയമങ്ങളും കാറ്റില്&#x200d; പറത്തുകയാണെന്ന് വിമര്&#x200d;ശിച്ചു. ഖത്തറിന് നേരയുള്ള ആക്രമണത്തെ ഈജിപ്തും ശക്തമായ ഭാഷയില്&#x200d; അപലപിച്ചു. ആക്രമണത്തിന് തങ്ങളുടെ വ്യോമപാത അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജോര്&#x200d;ദാന്&#x200d; ആക്രമണത്തെ ഹീനമായ നടപടിയെന്നാണ് വിശേഷിപ്പിച്ചത്.</p>
<p>നെതന്യാഹു സര്&#x200d;ക്കാറിന് ബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഖത്തറിനും ഫലസ്തീനുമൊപ്പം തുര്&#x200d;ക്കി ശക്തമായി നിലകൊള്ളുമെന്നും തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്&#x200d;ദുഗാന്&#x200d; പ്രതികരിച്ചു. ഖത്തറിനെ ആക്രമിച്ചതിന് മറുപടിയെന്നോണം ഇന്നലെ രാത്രിയും യെമനില്&#x200d; നിന്ന് ഹൂതികളുടെ മിസൈലുകള്&#x200d; ഇസ്രാഈല്&#x200d; ലക്ഷ്യമിട്ട് എത്തിയിരുന്നു. വേണമെങ്കില്&#x200d; അറബ് രാജ്യങ്ങള്&#x200d; ഇപ്പോള്&#x200d; ഇടപടമെന്നായിരുന്നു ഹൂതികളുടെ പ്രതികരണം. ഒന്നിച്ചു നിന്നില്ലെങ്കില്&#x200d; ദോഹയിലേത് എല്ലായിടത്തും സംഭവിക്കുമെന്ന് അവര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-attack-qatar-will-stand-by-any-decision-gulf-countries.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്‍ ആക്രമണം; യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israeli-attack-yemeni-prime-minister-ahmed-al-rahawi-was-killed.html</link>
					<comments>https://www.chandrikadaily.com/israeli-attack-yemeni-prime-minister-ahmed-al-rahawi-was-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 29 Aug 2025 13:14:07 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[israelattack]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[worldnews]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352152</guid>

					<description><![CDATA[റഹാവി താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിലാണ് ആക്രമണം നടന്നത്. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.]]></description>
										<content:encoded><![CDATA[<p>യെമന്റെ തലസ്ഥാനമായ സനയില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ആക്രമണത്തില്&#x200d; യെമന്&#x200d; പ്രധാനമന്ത്രി അഹമ്മദ് അല്&#x200d; റഹാവി കൊല്ലപ്പെട്ടതായി യെമനി മാധ്യമങ്ങള്&#x200d;. ഹൂതികള്&#x200d; നേതൃത്വം നല്&#x200d;കുന്ന സര്&#x200d;ക്കാരിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി യെമന്&#x200d; മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രാഈല്&#x200d; മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്&#x200d;ട്ടു ചെയ്തു. റഹാവി താമസിച്ചിരുന്ന അപ്പാര്&#x200d;ട്‌മെന്റിലാണ് ആക്രമണം നടന്നത്. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.</p>
<p>ഇസ്രാഈല്&#x200d; സര്&#x200d;ക്കാര്&#x200d; ഇക്കാര്യത്തില്&#x200d; ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ആഭ്യന്തര യുദ്ധത്തെ തുടര്&#x200d;ന്ന് സന ഉള്&#x200d;പ്പെടെയുള്ള വടക്കന്&#x200d; മേഖലയുടെ ഭരണം ഹൂതികള്&#x200d;ക്കാണ്. രാജ്യാന്തര പിന്തുണയോടെ തെക്കന്&#x200d; പ്രദേശം ഭരിക്കുന്നത് പ്രസിഡന്റ് റഷാദ് അല്&#x200d; അലിമിയാണ്. ഹൂതികളെ പിന്തുണയ്ക്കുന്നതു ഹമാസും ഹിസ്ബുല്ലയും ഇറാനുമാണ്. രണ്ടാഴ്ചയ്ക്കിടെ നിരവധി ആക്രമണങ്ങള്&#x200d; ഇസ്രാഈല്&#x200d; യെമന്&#x200d; തലസ്ഥാനത്ത് നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-attack-yemeni-prime-minister-ahmed-al-rahawi-was-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
