<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Israeli Soldiers &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/israeli-soldiers/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 01 Oct 2024 04:06:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Israeli Soldiers &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഖാന്&#x200d; യൂനിസില്&#x200d; മൈന്&#x200d; ആക്രമണവുമായി ഹമാസ്; ഇസ്രാഈലി സൈനികര്&#x200d; കൊല്ലപ്പെട്ടതായി റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/hamas-launches-mine-attack-in-khan-yunis-israeli-soldiers-reportedly-killed.html</link>
					<comments>https://www.chandrikadaily.com/hamas-launches-mine-attack-in-khan-yunis-israeli-soldiers-reportedly-killed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 01 Oct 2024 04:06:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hamas]]></category>
		<category><![CDATA[Israeli Soldiers]]></category>
		<category><![CDATA[killed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311603</guid>

					<description><![CDATA[നിരവധി സൈനികര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്&#x200d;ട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ഖാന്&#x200d; യൂനിസില്&#x200d; ഇസ്രാഈല്&#x200d; സൈന്യത്തിന് നേരെ ഹമാസ് നടത്തിയ മൈന്&#x200d; ആക്രമണത്തില്&#x200d; നിരവധി സൈനികര്&#x200d; കൊല്ലപ്പെട്ടെന്ന് റിപ്പോര്&#x200d;ട്ട്. തെക്കന്&#x200d; ഗസയിലെ ഖാന്&#x200d; യൂനിസിന് കിഴക്ക് അല്&#x200d;-ഫഖാരി പ്രദേശത്ത് മൈനുകള്&#x200d; പൊട്ടിച്ചാണ് ഇസ്രാഈലി എഞ്ചിനീയറിംഗ് യൂണിറ്റിലെ അംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടതായി അല്&#x200d;ജസീറ റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. നിരവധി സൈനികര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>അതേസമയം, 679-ാം ബ്രിഗേഡിലെ ബറ്റാലിയനിലെ സൈനികന് തെക്കന്&#x200d; ഗസയിലുണ്ടായ ആക്രമണത്തില്&#x200d; ഗുരുതരമായി പരിക്കേറ്റതായും ചികിത്സയ്ക്കായി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചതായും ഇസ്രാഈല്&#x200d; സൈന്യം പ്രസ്താവനയില്&#x200d; പറഞ്ഞു. ഖാന്&#x200d; യൂനിസില്&#x200d; യുദ്ധ ടാങ്കിന് നേരെ റോക്കറ്റാക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചെങ്കിലും കൂടുതല്&#x200d; വിവരങ്ങള്&#x200d; നല്&#x200d;കാന്&#x200d; തയ്യാറായില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>അല്&#x200d;-ഖസ്സാം ബ്രിഗേഡുകള്&#x200d; അല്&#x200d;-ഫഖാരി ഏരിയയില്&#x200d; ഇസ്രാഈല്&#x200d; ടാങ്കുകള്&#x200d;ക്കും സൈനിക വ്യൂഹത്തിനും നേരെ പതിയിരുന്ന് ആക്രമണം നടത്തുകയാണെന്നും മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>യുഎന്&#x200d; സുരക്ഷാ കൗണ്&#x200d;സില്&#x200d; വെടിനിര്&#x200d;ത്തലിന് ആഹ്വാനം ചെയ്തിട്ടും ഇസ്രാഈല്&#x200d; ഗസയില്&#x200d; ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഫലസ്തീന്&#x200d; ആരോഗ്യവകുപ്പിന്റെ കണക്കുകള്&#x200d; അനുസരിച്ച് ഏകദേശം 41,600 പേര്&#x200d; കൊല്ലപ്പെട്ടതായാണ് റിപ്പോര്&#x200d;ട്ട്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 96,200 പേര്&#x200d;ക്ക് പരിക്കേറ്റതായാണ് റിപ്പോര്&#x200d;ട്ട്. ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hamas-launches-mine-attack-in-khan-yunis-israeli-soldiers-reportedly-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്&#x200d; വിമാനം ഇസ്‌ലാമാബാദില്&#x200d; ഇറങ്ങി; വാര്&#x200d;ത്ത നിഷേധിച്ച് പാകിസ്താന്&#x200d;</title>
		<link>https://www.chandrikadaily.com/pakistan-rejects-reports-of-israeli-aircraft-landing-in-islamabad-says-not-establishing.html</link>
					<comments>https://www.chandrikadaily.com/pakistan-rejects-reports-of-israeli-aircraft-landing-in-islamabad-says-not-establishing.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 28 Oct 2018 15:28:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Israeli Soldiers]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[isreal military]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108692</guid>

					<description><![CDATA[ഇസ്്‌ലാമാബാദ്: ഇസ്രാഈല്&#x200d; വിമാനം പാകിസ്ഥാന്&#x200d; തലസ്ഥാനത്തെ ഇസ്്‌ലാമാബാദ് വിമാനത്താവളത്തില്&#x200d; ഇറങ്ങിയെന്ന വാര്&#x200d;ത്ത പാകിസ്താന്&#x200d; പ്രസിഡന്റ് ആരിഫ് അല്&#x200d;വി നിഷേധിച്ചു. ഇസ്രാഈലുമായി ഒരുതരത്തിലുള്ള ബന്ധവും സ്ഥാപിക്കുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും ഉദ്യോഗസ്ഥരുമായി ഒരു ഇസ്രാഈല്&#x200d; വിമാനം ഇസ്്‌ലാമാബാദില്&#x200d; ഇറങ്ങിയെന്നും മണിക്കൂറുകള്&#x200d;ക്കുശേഷമാണ് വിമാനത്താവളം വിട്ടതെന്നും റിപ്പോര്&#x200d;ട്ടുണ്ടായിരുന്നു. ടെല്&#x200d;അവീവില്&#x200d;നിന്നുള്ള ഇസ്രാഈല്&#x200d; ജെറ്റ് വിമാനം 10 മണിക്കൂറോളം ഇസ്‌ലാമാബാദ് വിമാനത്താവളത്തില്&#x200d; തങ്ങിയെന്ന് ഇസ്രാഈല്&#x200d; മാധ്യമപ്രവര്&#x200d;ത്തകനായ അവി ഷര്&#x200d;ഫാണ് ആദ്യം റിപ്പോര്&#x200d;ട്ട് ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദീരണം നല്&#x200d;കണമെന്ന് പാക് മാധ്യമങ്ങളും പ്രതിപക്ഷവും പാക് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇസ്്‌ലാമാബാദ്: ഇസ്രാഈല്&#x200d; വിമാനം പാകിസ്ഥാന്&#x200d; തലസ്ഥാനത്തെ ഇസ്്‌ലാമാബാദ് വിമാനത്താവളത്തില്&#x200d; ഇറങ്ങിയെന്ന വാര്&#x200d;ത്ത പാകിസ്താന്&#x200d; പ്രസിഡന്റ് ആരിഫ് അല്&#x200d;വി നിഷേധിച്ചു. ഇസ്രാഈലുമായി ഒരുതരത്തിലുള്ള ബന്ധവും സ്ഥാപിക്കുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>ഏതാനും ഉദ്യോഗസ്ഥരുമായി ഒരു ഇസ്രാഈല്&#x200d; വിമാനം ഇസ്്‌ലാമാബാദില്&#x200d; ഇറങ്ങിയെന്നും മണിക്കൂറുകള്&#x200d;ക്കുശേഷമാണ് വിമാനത്താവളം വിട്ടതെന്നും റിപ്പോര്&#x200d;ട്ടുണ്ടായിരുന്നു. ടെല്&#x200d;അവീവില്&#x200d;നിന്നുള്ള ഇസ്രാഈല്&#x200d; ജെറ്റ് വിമാനം 10 മണിക്കൂറോളം ഇസ്‌ലാമാബാദ് വിമാനത്താവളത്തില്&#x200d; തങ്ങിയെന്ന് ഇസ്രാഈല്&#x200d; മാധ്യമപ്രവര്&#x200d;ത്തകനായ അവി ഷര്&#x200d;ഫാണ് ആദ്യം റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>സംഭവത്തെക്കുറിച്ച് വിശദീരണം നല്&#x200d;കണമെന്ന് പാക് മാധ്യമങ്ങളും പ്രതിപക്ഷവും പാക് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistan-rejects-reports-of-israeli-aircraft-landing-in-islamabad-says-not-establishing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീനില്&#x200d; ഇസ്രാഈല്&#x200d; വെടിവെയ്പ്പ്: യുവാവ് കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israel-shoot-in-palestine.html</link>
					<comments>https://www.chandrikadaily.com/israel-shoot-in-palestine.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 May 2018 05:51:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Israeli Soldiers]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84546</guid>

					<description><![CDATA[ഫലസ്തീനില്&#x200d; ഇസ്രാഈല്&#x200d; സൈന്യത്തിന്റെ ക്രൂരത തുടരുന്നു. ഫലസ്തീന്&#x200d; തലസ്ഥാനമായ ഗാസയില്&#x200d; വീണ്ടും ഇസ്രായേല്&#x200d; സൈന്യത്തിന്റെ വെടിവെപ്പ്. സംഭവത്തില്&#x200d; ഫലസ്തീന്&#x200d; യുവാവ് കൊല്ലപ്പെട്ടു. 170 പേര്&#x200d;ക്കോളം പരിക്കേറ്റു. ഇസ്രായേല്&#x200d; മേഖലയിലുള്ള തങ്ങളുടെ പൂര്&#x200d;വികഭവനങ്ങളിലേക്കു മടങ്ങാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന പാലസ്തീനികള്&#x200d;ക്കു നേരെയാണു വെടിവയ്പ് ഉണ്ടായത്. മാര്&#x200d;ച്ച് 30 മുതല്&#x200d; വെള്ളിയാഴ്ചകളില്&#x200d; ഗാസ- ഇസ്രായേല്&#x200d; അതിര്&#x200d;ത്തിയില്&#x200d; പാലസ്തീന്&#x200d;കാര്&#x200d; പ്രക്ഷോഭം നടത്തിവരികയാണ്. പ്രക്ഷോഭകര്&#x200d;ക്ക് നേരെ ഇസ്രായേല്&#x200d; നടത്തുന്ന വെടിവയ്പ്പില്&#x200d; 44 യുവാക്കള്&#x200d; ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. അതിര്&#x200d;ത്തിക്കപ്പുറത്തുനിന്ന് കല്ലേറുണ്ടാവുന്നുണ്ടെന്നും കത്തിച്ച ടയറുകള്&#x200d; എറിയുന്നുണ്ടെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ഫലസ്തീനില്&#x200d; ഇസ്രാഈല്&#x200d; സൈന്യത്തിന്റെ ക്രൂരത തുടരുന്നു. ഫലസ്തീന്&#x200d; തലസ്ഥാനമായ ഗാസയില്&#x200d; വീണ്ടും ഇസ്രായേല്&#x200d; സൈന്യത്തിന്റെ വെടിവെപ്പ്. സംഭവത്തില്&#x200d; ഫലസ്തീന്&#x200d; യുവാവ് കൊല്ലപ്പെട്ടു. 170 പേര്&#x200d;ക്കോളം പരിക്കേറ്റു. ഇസ്രായേല്&#x200d; മേഖലയിലുള്ള തങ്ങളുടെ പൂര്&#x200d;വികഭവനങ്ങളിലേക്കു മടങ്ങാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന പാലസ്തീനികള്&#x200d;ക്കു നേരെയാണു വെടിവയ്പ് ഉണ്ടായത്.</p>
<p>മാര്&#x200d;ച്ച് 30 മുതല്&#x200d; വെള്ളിയാഴ്ചകളില്&#x200d; ഗാസ- ഇസ്രായേല്&#x200d; അതിര്&#x200d;ത്തിയില്&#x200d; പാലസ്തീന്&#x200d;കാര്&#x200d; പ്രക്ഷോഭം നടത്തിവരികയാണ്. പ്രക്ഷോഭകര്&#x200d;ക്ക് നേരെ ഇസ്രായേല്&#x200d; നടത്തുന്ന വെടിവയ്പ്പില്&#x200d; 44 യുവാക്കള്&#x200d; ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.</p>
<p>അതിര്&#x200d;ത്തിക്കപ്പുറത്തുനിന്ന് കല്ലേറുണ്ടാവുന്നുണ്ടെന്നും കത്തിച്ച ടയറുകള്&#x200d; എറിയുന്നുണ്ടെന്നും ഇസ്രായേലികള്&#x200d; ആരോപിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-shoot-in-palestine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; വെടിവെച്ചിട്ടത് ഏഷ്യന്&#x200d; ഗെയിംസില്&#x200d; പങ്കെടുക്കാനിരുന്ന താരത്തെ; അലാ അല്&#x200d; ദാലിയുടെ കാല്&#x200d; മുറിച്ചുമാറ്റി</title>
		<link>https://www.chandrikadaily.com/israeli-bullet-destroys-dream-of-gaza-cyclist-heading-to-asian-games.html</link>
					<comments>https://www.chandrikadaily.com/israeli-bullet-destroys-dream-of-gaza-cyclist-heading-to-asian-games.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 May 2018 10:30:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[GAZA PROTEST]]></category>
		<category><![CDATA[Gazza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Israeli Soldiers]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83057</guid>

					<description><![CDATA[കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഗസ്സ പ്രതിഷേധത്തില്&#x200d; ഇസ്രാഈല്&#x200d; സൈന്യം വെടിവെച്ചിട്ടത് നാളെയുടെ കായിക താരത്തിന്റെ നിറമുള്ള സ്വപ്നങ്ങളെ. ഗസ്സ മണ്ണില്&#x200d; സ്വന്തം ഭൂമി തിരിച്ചു കിട്ടിനായുള്ള ഫലസ്തീനികളുടെ പ്രതിഷേധത്തിനു നേരെയുള്ള വെടിവെപ്പില്&#x200d; ഫലസ്തീന്&#x200d; ദേശീയ സൈക്ലിങ് താരം അലാ അല്&#x200d; ദാലിയുടെ കാലിനാണ് വെടിയേറ്റത്. തുടര്&#x200d;ന്നു ചികിത്സയിലായ അല്&#x200d;ദാലിയുടെ വലതു കാല്&#x200d; മുറിച്ചു മാറ്റപ്പെട്ടു. 2018-ലെ ഏഷ്യന്&#x200d; ഗെയിംസില്&#x200d; പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇരുപത്തിയൊന്നുകാരനായ അലാ അല്&#x200d; ദാലി. &#8216;വെടിയേറ്റ് വീഴുമ്പോള്&#x200d; എനിക്കറിയാമായിരുന്നു ഇനിയൊരിക്കലും എന്റെ ജീവിതത്തില്&#x200d; സൈക്കിള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഗസ്സ പ്രതിഷേധത്തില്&#x200d; ഇസ്രാഈല്&#x200d; സൈന്യം വെടിവെച്ചിട്ടത് നാളെയുടെ കായിക താരത്തിന്റെ നിറമുള്ള സ്വപ്നങ്ങളെ. ഗസ്സ മണ്ണില്&#x200d; സ്വന്തം ഭൂമി തിരിച്ചു കിട്ടിനായുള്ള ഫലസ്തീനികളുടെ പ്രതിഷേധത്തിനു നേരെയുള്ള വെടിവെപ്പില്&#x200d; ഫലസ്തീന്&#x200d; ദേശീയ സൈക്ലിങ് താരം അലാ അല്&#x200d; ദാലിയുടെ കാലിനാണ് വെടിയേറ്റത്. തുടര്&#x200d;ന്നു ചികിത്സയിലായ അല്&#x200d;ദാലിയുടെ വലതു കാല്&#x200d; മുറിച്ചു മാറ്റപ്പെട്ടു. 2018-ലെ ഏഷ്യന്&#x200d; ഗെയിംസില്&#x200d; പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇരുപത്തിയൊന്നുകാരനായ അലാ അല്&#x200d; ദാലി.</p>
<p>&#8216;വെടിയേറ്റ് വീഴുമ്പോള്&#x200d; എനിക്കറിയാമായിരുന്നു ഇനിയൊരിക്കലും എന്റെ ജീവിതത്തില്&#x200d; സൈക്കിള്&#x200d; ചവിട്ടാകില്ലയെന്ന്. ഏഷ്യന്&#x200d; ഗെയിംസിനായി കഴിഞ്ഞ കൂറെ മാസങ്ങളായി ഞാന്&#x200d; ദിവസവും ചുരുങ്ങിയത് ആറു മണിക്കൂര്&#x200d; പരിശീലിക്കുന്നു. ഏഷ്യന്&#x200d; ഗെയിംസ് പോലുള്ള വലിയ രാജ്യാന്തര വേദിയില്&#x200d; നാടിന്റെ കൊടി ഉയര്&#x200d;ത്തിപ്പിടിച്ച് ഭാഗമാവുകയെന്നത് എന്റെ സ്വപ്നമായിരുന്നു&#8217; അലാ അല്&#x200d;ദാലിമി പറഞ്ഞു.</p>
<p>അലാ താന്&#x200d; കണ്ട മികച്ച സൈക്കിളിസ്റ്റുകളില്&#x200d; ഓരാളാണ്. പല അന്തര്&#x200d;ദേശീയ മത്സരങ്ങളിലും അവന്&#x200d; ഇതിനോടകം തന്നെ ചാമ്പ്യന്&#x200d;നായി. ഏഷ്യന്&#x200d; ഗെയിംസിലെ ഞങ്ങളുടെ പ്രതീക്ഷ അവനിലായിരുന്നു -. അലായുടെ കോച്ച് ഹസ്സന്&#x200d; അബൂ ഹര്&#x200d; പ്രതികരിച്ചു.</p>
<p>ഇസ്രാഈല്&#x200d; കൈയേറിയ ഫലസ്തീന്&#x200d; ഭൂമി തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗസ്സ അതിര്&#x200d;ത്തിയില്&#x200d; ഫലസ്തീനികള്&#x200d; കഴിഞ്ഞ മാര്&#x200d;ച്ച് 30 മുതല്&#x200d; എല്ലാ വെള്ളിയാഴ്ചയും പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഔദ്യോഗിക കണക്കു പ്രകാരം പ്രതിഷേധത്തില്&#x200d; ഇതുവരെ 40 പേര്&#x200d; മരിക്കുകയും അയ്യായിരത്തിലധികം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-bullet-destroys-dream-of-gaza-cyclist-heading-to-asian-games.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈസ്രാഈല്&#x200d; കൂട്ടക്കുരുതി; ഐക്യരാഷ്ട്രസഭ വിശദീകരണം തേടി</title>
		<link>https://www.chandrikadaily.com/funerals-begin-for-palestinians-killed-by-israel-army-on-land-day.html</link>
					<comments>https://www.chandrikadaily.com/funerals-begin-for-palestinians-killed-by-israel-army-on-land-day.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 31 Mar 2018 13:54:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Israeli Soldiers]]></category>
		<category><![CDATA[palastine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77875</guid>

					<description><![CDATA[ഫലസ്തീന്&#x200d; പ്രതിഷേധക്കാര്&#x200d;ക്ക് നേരെ ഇസ്രാഈല്&#x200d; സൈന്യം നടത്തിയ വെടിവയ്പ്പില്&#x200d; 17 പേര്&#x200d; കൊല്ലപ്പെട്ട സംഭവത്തില്&#x200d; ഐക്യരാഷ്ട്രസഭ വിശദീകരണം തേടി. സംഭവത്തില്&#x200d; സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യുഎന്&#x200d; സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഗസ്സയില്&#x200d; സംഘര്&#x200d;ഷം ശക്തമായ സാഹചര്യത്തില്&#x200d; ഇടപെടണമെന്ന് യുഎസ് സുരക്ഷാ സമിതി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. സമാധാന ശ്രമങ്ങള്&#x200d;ക്കു നേതൃത്വം നല്&#x200d;കാന്&#x200d; യുഎന്&#x200d; തയാറാകണമെന്നും യുഎന്&#x200d; വക്താന് ആവശ്യപ്പെട്ടു. 2014 ല്&#x200d; നടന്ന ഗസ്സ യുദ്ധത്തിന് ശേഷം അതിര്&#x200d;ത്തിയില്&#x200d; ഏറ്റവും രൂക്ഷമായ സംഘര്&#x200d;ഷമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഫലസ്തീന്&#x200d; പ്രതിഷേധക്കാര്&#x200d;ക്ക് നേരെ ഇസ്രാഈല്&#x200d; സൈന്യം നടത്തിയ വെടിവയ്പ്പില്&#x200d; 17 പേര്&#x200d; കൊല്ലപ്പെട്ട സംഭവത്തില്&#x200d; ഐക്യരാഷ്ട്രസഭ വിശദീകരണം തേടി. സംഭവത്തില്&#x200d; സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യുഎന്&#x200d; സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഗസ്സയില്&#x200d; സംഘര്&#x200d;ഷം ശക്തമായ സാഹചര്യത്തില്&#x200d; ഇടപെടണമെന്ന് യുഎസ് സുരക്ഷാ സമിതി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. സമാധാന ശ്രമങ്ങള്&#x200d;ക്കു നേതൃത്വം നല്&#x200d;കാന്&#x200d; യുഎന്&#x200d; തയാറാകണമെന്നും യുഎന്&#x200d; വക്താന് ആവശ്യപ്പെട്ടു. 2014 ല്&#x200d; നടന്ന ഗസ്സ യുദ്ധത്തിന് ശേഷം അതിര്&#x200d;ത്തിയില്&#x200d; ഏറ്റവും രൂക്ഷമായ സംഘര്&#x200d;ഷമാണ് നടക്കുന്നതെന്നും യുഎന്&#x200d; ഇടപെടണമെന്നും കുവൈത്തും ആവശ്യപ്പെട്ടു.<br />
<iframe loading="lazy" src="https://players.brightcove.net/665003303001/4k5gFJHRe_default/index.html?videoId=5761388462001" width="300" height="150" frameborder="0" allowfullscreen="allowfullscreen"></iframe><br />
ഇസ്രാഈല്&#x200d; കൂട്ടക്കൊലയുടെ സാഹചര്യത്തില്&#x200d; അടിയന്തര രക്ഷാസമിതി യോഗം വിളിച്ചുചേര്&#x200d;ക്കാന്&#x200d; കുവൈത്ത് ആവശ്യപ്പെട്ടു. ജോര്&#x200d;ദാന്&#x200d;, തുര്&#x200d;ക്കി, ഖത്തര്&#x200d; തുടങ്ങിയ രാജ്യങ്ങളും ഇസ്രാഈല്&#x200d; നടപടിയെ അപലപിച്ചു. സമാധാനപരമായി നടത്തിയ സമരത്തിനു നേരെ ഇസ്രായേല്&#x200d; സൈന്യം നടത്തിയ വെടിവയ്പ്പ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് രാഷ്ട്രങ്ങള്&#x200d; കുറ്റപ്പെടുത്തി. അധിനിവേശ ശക്തിയെന്ന നിലയില്&#x200d; ഗസയിലെ സംഭവങ്ങള്&#x200d;ക്ക് ഉത്തരവാദി ഇസ്രാഈലാണെന്ന് ജോര്&#x200d;ദാന്&#x200d; സര്&#x200d;ക്കാര്&#x200d; വക്താവ് മുഹമ്മദ് അല്&#x200d; മുമാനി പ്രസ്താവനയില്&#x200d; പറഞ്ഞു. സമാധാനപരമായി പ്രകടനം നടത്തിയവര്&#x200d;ക്കെതിരേയാണ് ഇസ്രാഈല്&#x200d; പ്രകോപനമില്ലാതെ വെടിയുതിര്&#x200d;ത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/funerals-begin-for-palestinians-killed-by-israel-army-on-land-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമാധാനമുള്ള ഫലസ്തീന്&#x200d; രാഷ്ട്രമാണ് സ്വപ്‌നമെന്ന് നരേന്ദ്രമോദി; ഫലസ്തീന്&#x200d; സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയായി</title>
		<link>https://www.chandrikadaily.com/pm-modi-completes-his-palastine-visits.html</link>
					<comments>https://www.chandrikadaily.com/pm-modi-completes-his-palastine-visits.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Feb 2018 15:49:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Israeli Soldiers]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69321</guid>

					<description><![CDATA[റാമല്ല: ചരിത്രത്തില്&#x200d; ഇടം നേടിയ ഫലസ്തീന്&#x200d; സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലേക്ക് തിരിച്ചു. സമാധാനം നിലനില്&#x200d;ക്കുന്ന ഫലസ്തീന്&#x200d; രാഷ്ട്രമാണ് സ്വപ്‌നമെന്ന് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മോദി പറഞ്ഞു. അതേസമയം രാഷ്ട്ര തലസ്ഥാനമായി ഫലസ്തീന്&#x200d; ആവശ്യപ്പെടുന്ന കിഴക്കന്&#x200d; ജറൂസലേമിനെക്കുറിച്ച് മോദി സംസാരത്തിലുടനീളം ഒന്നും പറഞ്ഞില്ല. ജറൂസലേമിനെ ഇസ്രാഈല്&#x200d; തലസ്ഥാനമായി അംഗീകരിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിയില്&#x200d; അന്താരാഷ്ട്ര പ്രതിഷേധം നിലനില്&#x200d;ക്കെ, ഇന്ത്യയുടെ നിലപാട് ഏവരും ഉറ്റുനോക്കിയിരുന്നു. വെള്ളിയാഴ്ച ജോര്&#x200d;ദ്ദാന്&#x200d; തലസ്ഥാനമായ അമ്മാനിലെത്തിയ മോദി ഇവിടെനിന്ന് ജോര്&#x200d;ദ്ദാന്&#x200d; രാജാവ് [&#8230;]]]></description>
										<content:encoded><![CDATA[<p>റാമല്ല: ചരിത്രത്തില്&#x200d; ഇടം നേടിയ ഫലസ്തീന്&#x200d; സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലേക്ക് തിരിച്ചു. സമാധാനം നിലനില്&#x200d;ക്കുന്ന ഫലസ്തീന്&#x200d; രാഷ്ട്രമാണ് സ്വപ്‌നമെന്ന് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മോദി പറഞ്ഞു. അതേസമയം രാഷ്ട്ര തലസ്ഥാനമായി ഫലസ്തീന്&#x200d; ആവശ്യപ്പെടുന്ന കിഴക്കന്&#x200d; ജറൂസലേമിനെക്കുറിച്ച് മോദി സംസാരത്തിലുടനീളം ഒന്നും പറഞ്ഞില്ല. ജറൂസലേമിനെ ഇസ്രാഈല്&#x200d; തലസ്ഥാനമായി അംഗീകരിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിയില്&#x200d; അന്താരാഷ്ട്ര പ്രതിഷേധം നിലനില്&#x200d;ക്കെ, ഇന്ത്യയുടെ നിലപാട് ഏവരും ഉറ്റുനോക്കിയിരുന്നു.</p>
<p>വെള്ളിയാഴ്ച ജോര്&#x200d;ദ്ദാന്&#x200d; തലസ്ഥാനമായ അമ്മാനിലെത്തിയ മോദി ഇവിടെനിന്ന് ജോര്&#x200d;ദ്ദാന്&#x200d; രാജാവ് അനുവദിച്ച പ്രത്യേക ഹെലികോപ്റ്ററിലാണ് റാമല്ലയില്&#x200d; എത്തിയത്. ഇന്ത്യക്കും ഫലസ്തീനുമിടയിലെ അകലം കുറക്കാനാണ്, ഇസ്രാഈല്&#x200d; ചെക്‌പോസ്റ്റുകള്&#x200d; മുറിച്ചുകടക്കാതെ മോദി ജോര്&#x200d;ദ്ദാന്&#x200d; വഴി റാമല്ലയില്&#x200d; എത്തിയതെന്ന് ഇന്ത്യന്&#x200d; വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്&#x200d; അവകാശപ്പെട്ടു. അതേസമയം ജോര്&#x200d;ദ്ദാനില്&#x200d;നിന്ന് റാമല്ലയിലേക്കുള്ള വ്യോമയാത്രയില്&#x200d; മോദിക്ക് അകമ്പടി സേവിച്ചത് മൂന്ന് ഇസ്രാഈല്&#x200d; സൈനിക ഹെലികോപ്റ്ററുകള്&#x200d; ആയിരുന്നു.</p>
<p>ഫലസ്തീന്&#x200d; സന്ദര്&#x200d;ശിക്കുന്ന ആദ്യ ഇന്ത്യന്&#x200d; പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. രാജോചിത സ്വീകരണമാണ് ഫലസ്തീന്&#x200d; ജനതയും ഭരണകൂടവും മോദിക്ക് നല്&#x200d;കിയത്. വിദേശികള്&#x200d;ക്ക് നല്&#x200d;കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്റ് കൊലാര്&#x200d; ഓഫ് ദി സ്റ്റേറ്റ് ഓഫ് ഫലസ്തീന്&#x200d; പുരസ്‌കാരം മഹ്മൂദ് അബ്ബാസ് മോദിക്കു സമ്മാനിച്ചു.</p>
<p>&#8221;ഫലസ്തീന് ഇന്ത്യ നല്&#x200d;കുന്ന പിന്തുണ തകര്&#x200d;ക്കാനാവാത്തതും അചഞ്ചലവുമാണെന്നും അതിന് തെളിവാണ് തന്റെ റാമല്ല സന്ദര്&#x200d;ശനമെന്നും മോദി പറഞ്ഞു. യാസര്&#x200d; അറാഫാത്് മഹാനായ നേതാവും ഇന്ത്യന്&#x200d; ജനതയുടെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. അരക്ഷിതാവസ്ഥയും അസ്ഥിരതയും മറികടക്കാന്&#x200d; നിങ്ങള്&#x200d;ക്ക് കഴിയും. ഫലസ്തീന്&#x200d; രാഷ്ട്ര നിര്&#x200d;മിതിക്കു വേണ്ടിയുള്ള പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഇന്ത്യ ദീര്&#x200d;ഘകാല പങ്കാളിയാണ്. റാമല്ലയിലെ ടെക്‌നോളജി പാര്&#x200d;ക്ക് ഉള്&#x200d;പ്പെടെ ഇന്ത്യ സാമ്പത്തിക നിക്ഷേപം നടത്തിയ പദ്ധതികള്&#x200d; മോദി എടുത്തു പറഞ്ഞു. പദ്ധതി പൂര്&#x200d;ത്തിയാകുന്നതോടെ ഫലസ്തീന്&#x200d; ജനതക്ക് തൊഴില്&#x200d; അവസരങ്ങള്&#x200d; ലഭിക്കും. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിലും ഇന്ത്യ നിക്ഷേപം നടത്തും&#8221; മോദി പറഞ്ഞു.</p>
<p>ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ജോയിന്റ് കമ്മീഷന്&#x200d; തല യോഗം ചേരാന്&#x200d; തീരുമാനിച്ചതായും കൂടിക്കാഴ്ചക്കു ശേഷം മഹ്മൂദ് അബ്ബാസിനൊപ്പം മാധ്യമങ്ങളെ കണ്ട മോദി പറഞ്ഞു. യൂത്ത് എക്‌സ്‌ചേഞ്ച് പദ്ധതിയുടെ പരിധി 50ല്&#x200d;നിന്ന് 100 ആയി ഉയര്&#x200d;ത്തും. സമാധാനപരമായ അന്തരീക്ഷത്തില്&#x200d; ജീവിക്കുന്ന ഫലസ്തീന്&#x200d; രാഷ്ട്രമാണ് സ്വപ്‌നമെന്നും അതിനുവേണ്ടിയുള്ള പ്രശ്‌ന പരിഹാര മാര്&#x200d;ഗങ്ങള്&#x200d; നിശ്ചയമായും തുടരുമെന്നും മോദി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളില്&#x200d; ഒന്നാണ് ഇന്ത്യയെന്ന് സംയുക്ത അഭിസംബോധനയില്&#x200d; മഹ്മൂദ് അബ്ബാസ് അനുസ്മരിച്ചു. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം തുടരാന്&#x200d; പ്രതിജ്ഞാബദ്ധമാണ്. ഫലസ്തീനികള്&#x200d;ക്ക് എക്കാലത്തും കുലീനതയും അന്തസ്സുമുള്ള പദവി തന്നിട്ടുള്ള ഇന്ത്യയെ കടപ്പാട് അറിയിക്കുന്നുവെന്നും മഹ്്മൂദ് അബ്ബാസ് പറഞ്ഞു.</p>
<p>മേഖലയിലെ പ്രശ്‌നങ്ങള്&#x200d; ഇന്ത്യയെ ധരിപ്പിക്കാന്&#x200d; ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. ഇതില്&#x200d; വിജയിച്ചിട്ടുണ്ട്. കിഴക്കന്&#x200d; ജറൂസലേം ആസ്ഥാനമായ സ്വതന്ത്ര രാഷ്ട്രമെന്ന 1967 മുതലുള്ള സ്വപ്‌നങ്ങള്&#x200d;ക്ക് ഇന്ത്യയുടെ പിന്തുണ തുടരണമെന്ന് ആവശ്യപ്പെട്ടതായി പറഞ്ഞ മഹ്മൂദ് അബ്ബാസ് ഇന്ത്യാ-ഫലസ്തീന്&#x200d; സൗഹൃദം നീണാള്&#x200d; വാഴട്ടെയെന്നു പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.</p>
<p>ഫലസ്തീനിലെ റോമന്&#x200d;, ലത്തീന്&#x200d; കത്തോലിക്കാ സഭാ മേധാവികളും ഇന്ത്യന്&#x200d; സമൂഹത്തിന്റെ പ്രതിനിധികളും മോദിയെ സ്വീകരിക്കാന്&#x200d; റാമല്ലയില്&#x200d; എത്തിയിരുന്നു. മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് റാമല്ലയില്&#x200d; എത്തിയതെന്ന് റോമന്&#x200d; കത്തോലിക്കാ സഭാ മേധാവി ജിയാസിന്റോ ബോലുസ് മാര്&#x200d;കൂസോ പറഞ്ഞു.</p>
<p>റാമല്ലയില്&#x200d; എത്തിയ മോദിക്ക് ഫലസ്തീന്&#x200d; പ്രസിഡണ്ടിന്റെ കൊട്ടാരത്തില്&#x200d; ഗാര്&#x200d;ഡ് ഓണര്&#x200d; നല്&#x200d;കി. തുടര്&#x200d;ന്ന് പ്രസിഡണ്ടിന്റെ കൊട്ടാരത്തിനോടു ചേര്&#x200d;ന്നുള്ള യാസര്&#x200d; അറാഫാതിന്റെ ഖബറിടം സന്ദര്&#x200d;ശിച്ച മോദി ഇവിടെ ഒലീവ് ചക്രം സമര്&#x200d;പ്പിച്ചു. തുടര്&#x200d;ന്ന് റാമല്ലയില്&#x200d; ഇന്ത്യന്&#x200d; സാമ്പത്തിക സഹായത്തോടെ നിര്&#x200d;മിക്കുന്ന പുതിയ നയതന്ത്ര പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും മോദി നിര്&#x200d;വഹിച്ചു. 4.5 ദശലക്ഷം യു.എസ് ഡോളര്&#x200d; ഈ കേന്ദ്രത്തിനായി ഇന്ത്യ ഇതിനകം അനുവദിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-modi-completes-his-palastine-visits.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്&#x200d; പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പൊലീസ് തലവന്&#x200d;മാര്&#x200d;</title>
		<link>https://www.chandrikadaily.com/israels-police-chiefs-recommend-indicting-netanyahu-reports-world-news.html</link>
					<comments>https://www.chandrikadaily.com/israels-police-chiefs-recommend-indicting-netanyahu-reports-world-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Feb 2018 09:41:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Israeli Soldiers]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68879</guid>

					<description><![CDATA[അഴിമതി കേസുകളില്&#x200d; ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിനെതിരെ കുറ്റം ചുമത്തി. മൂന്ന് അഴിമതിക്കേസുകളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് ഇസ്രായേലി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. അഴിമതിക്കേസുകളില്&#x200d; ബെഞ്ചമിന്&#x200d; കുറ്റക്കാരാനാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഇസ്രാഈല്&#x200d; പൊലീസ് കമ്മീഷ്ണര്&#x200d; റോണി അല്&#x200d;ഷേയ്ച്ച് അറിയിച്ചു. കേസുകളില്&#x200d; നെതന്യാഹുവിനെതിരെ അന്വേഷണം നടക്കുകയാണ്. ആസ്‌ട്രേലിയന്&#x200d; കോടീശ്വരനായ ജെയിംസ് പാക്കറില്&#x200d; നിന്ന് 1000 റിവോള്&#x200d;വറുകള്&#x200d; നിയമവിരുദ്ധമായി വാങ്ങിയെന്നതാണ് നെതന്യാഹുവിനെതിരെയുള്ള ആദ്യത്തെ കേസ്. ഇസ്രാഈല്&#x200d; മാധ്യമമായ ഹായോമുമായി ചേര്&#x200d;ന്ന് നടത്തിയിട്ടുള്ള ഒരു രഹസ്യ ഡീലാണ് രണ്ടാമത്തെ കേസ്. ജര്&#x200d;മ്മനിയില്&#x200d; നിന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>അഴിമതി കേസുകളില്&#x200d; ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിനെതിരെ കുറ്റം ചുമത്തി. മൂന്ന് അഴിമതിക്കേസുകളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് ഇസ്രായേലി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>അഴിമതിക്കേസുകളില്&#x200d; ബെഞ്ചമിന്&#x200d; കുറ്റക്കാരാനാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഇസ്രാഈല്&#x200d; പൊലീസ് കമ്മീഷ്ണര്&#x200d; റോണി അല്&#x200d;ഷേയ്ച്ച് അറിയിച്ചു. കേസുകളില്&#x200d; നെതന്യാഹുവിനെതിരെ അന്വേഷണം നടക്കുകയാണ്. ആസ്‌ട്രേലിയന്&#x200d; കോടീശ്വരനായ ജെയിംസ് പാക്കറില്&#x200d; നിന്ന് 1000 റിവോള്&#x200d;വറുകള്&#x200d; നിയമവിരുദ്ധമായി വാങ്ങിയെന്നതാണ് നെതന്യാഹുവിനെതിരെയുള്ള ആദ്യത്തെ കേസ്. ഇസ്രാഈല്&#x200d; മാധ്യമമായ ഹായോമുമായി ചേര്&#x200d;ന്ന് നടത്തിയിട്ടുള്ള ഒരു രഹസ്യ ഡീലാണ് രണ്ടാമത്തെ കേസ്. ജര്&#x200d;മ്മനിയില്&#x200d; നിന്ന് വാങ്ങിയ അന്തര്&#x200d;വാഹിനിക്കപ്പലുമായി ബന്ധപ്പെട്ട കേസാണ് മൂന്നാമത്തേത്. ഇതില്&#x200d; മൂന്നിലും തെളിവുകളുടെ അടിസ്ഥാനത്തിലാണ് നെതന്യാഹുവിനെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.</p>
<p>അതേസമയം, വിഷയത്തില്&#x200d; പ്രതികരണവുമായി നെതന്യാഹു രംഗത്തെത്തി. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. ഫേസ്ബുക്കില്&#x200d; ബുധനാഴ്ച്ച പോസ്റ്റ് ചെയ്ത വീഡിയോയില്&#x200d; താന്&#x200d; നിരപരാധിയാണെന്നും നെതന്യാഹു പറഞ്ഞു. എന്നാല്&#x200d; നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നാണ് നിയമവിദഗ്ധരുടെ നിരീക്ഷണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israels-police-chiefs-recommend-indicting-netanyahu-reports-world-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിവെച്ചുവെന്ന് ആരോപണം:  ഇസ്രായേലി സൈന്യം ഫലസ്തീനിയെ കൊന്നു</title>
		<link>https://www.chandrikadaily.com/israeli-forces-kill-palestinian-in-jenin-news-world.html</link>
					<comments>https://www.chandrikadaily.com/israeli-forces-kill-palestinian-in-jenin-news-world.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 18 Jan 2018 13:08:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Israeli Soldiers]]></category>
		<category><![CDATA[palestine-israel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65624</guid>

					<description><![CDATA[ഇസ്രായേലിയെ വെടിവെച്ചുവെന്നാരോപിച്ച് ഇസ്രായേല്&#x200d; സൈന്യം ഫലസ്തീനിയെ കൊന്നു. സംഭവത്തില്&#x200d; ജെനിനില്&#x200d; നിന്ന് ഒരാളെ അറസ്റ്റു ചെയ്തുവെന്നും ഫലസ്തീന്&#x200d;-ഇസ്രായേല്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച്ചയാണ് ഒരാളുടെ മരണത്തിലേക്ക് നയിച്ച വെടിവെപ്പുണ്ടായത്. ഈ വെടിവെപ്പ് നടത്തിയെന്നാരോപിച്ചാണ് ഫലസ്തീനിയായ അഹമ്മദ് ജരാറിനെ(22) ഇസ്രായേല്&#x200d; സൈന്യം കൊലപ്പെടുത്തിയത്. 2002-ല്&#x200d; ഇസ്രായേല്&#x200d; സൈന്യം അഹമ്മദിന്റെ പിതാവായ ഹമാസ് ലീഡറെ കൊലപ്പെടുത്തിയിരുന്നു. റാസിയല്&#x200d; ശെവാഹ് (35)എന്നയാള്&#x200d;ക്കാണ് വെടിയേറ്റത്. ഇയാള്&#x200d; പിന്നീട് മരിക്കുകയും ചെയ്തു. ഇതിനെതുടര്&#x200d;ന്ന് അഹമ്മദ് ജരാറാണ് വെടിവെച്ചതെന്നാരോപിച്ച് ഇയാളെ കൊല്ലുകയും മറ്റൊരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഇസ്രായേലിയെ വെടിവെച്ചുവെന്നാരോപിച്ച് ഇസ്രായേല്&#x200d; സൈന്യം ഫലസ്തീനിയെ കൊന്നു. സംഭവത്തില്&#x200d; ജെനിനില്&#x200d; നിന്ന് ഒരാളെ അറസ്റ്റു ചെയ്തുവെന്നും ഫലസ്തീന്&#x200d;-ഇസ്രായേല്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>കഴിഞ്ഞയാഴ്ച്ചയാണ് ഒരാളുടെ മരണത്തിലേക്ക് നയിച്ച വെടിവെപ്പുണ്ടായത്. ഈ വെടിവെപ്പ് നടത്തിയെന്നാരോപിച്ചാണ് ഫലസ്തീനിയായ അഹമ്മദ് ജരാറിനെ(22) ഇസ്രായേല്&#x200d; സൈന്യം കൊലപ്പെടുത്തിയത്. 2002-ല്&#x200d; ഇസ്രായേല്&#x200d; സൈന്യം അഹമ്മദിന്റെ പിതാവായ ഹമാസ് ലീഡറെ കൊലപ്പെടുത്തിയിരുന്നു. റാസിയല്&#x200d; ശെവാഹ് (35)എന്നയാള്&#x200d;ക്കാണ് വെടിയേറ്റത്. ഇയാള്&#x200d; പിന്നീട് മരിക്കുകയും ചെയ്തു. ഇതിനെതുടര്&#x200d;ന്ന് അഹമ്മദ് ജരാറാണ് വെടിവെച്ചതെന്നാരോപിച്ച് ഇയാളെ കൊല്ലുകയും മറ്റൊരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-forces-kill-palestinian-in-jenin-news-world.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലി സൈനികരുടെ ആത്മഹത്യ വര്‍ധിക്കുന്നു; മൂന്നു മാസത്തിനിടെ ജീവനൊടുക്കിയത് എട്ടു പേര്‍</title>
		<link>https://www.chandrikadaily.com/eight-israeli-soldiers-commit-suicide-in-nearly-three-months.html</link>
					<comments>https://www.chandrikadaily.com/eight-israeli-soldiers-commit-suicide-in-nearly-three-months.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Oct 2017 08:06:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Israeli Soldiers]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47594</guid>

					<description><![CDATA[ജറുസലേം: ഫലസ്തീന്‍ ജനതക്കുമേല്‍ ആക്രമണം അഴിച്ചുവിടുന്ന ഇസ്രാഈലി സൈനികര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ എട്ടു സൈനികര്‍ സ്വയം ജീവനൊടുക്കിയതായാണ് വിവരം. തെക്കന്‍ ഫലസ്തീനിലെ ഹാറ്റ്‌സര്‍ സൈനിക താവളത്തിലെ എട്ട് ഉദ്യോഗസ്ഥരാണ് മരിച്ചത്. ജീവനൊടുക്കിയ എട്ടു പേരും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന സൈനികര്‍ പറയുന്നു. ഹീബ്രൂ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് സൂചിപ്പിക്കുന്നത്. കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി ഇസ്രാഈലി സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായാണ് സൂചിപ്പിക്കുന്നത്. ഇസ്രാഈലി പ്രതിരോധ വൃത്തങ്ങള്‍ ഇക്കാര്യം [&#8230;]]]></description>
										<content:encoded><![CDATA[<p>ജറുസലേം: ഫലസ്തീന്&#x200d; ജനതക്കുമേല്&#x200d; ആക്രമണം അഴിച്ചുവിടുന്ന ഇസ്രാഈലി സൈനികര്&#x200d;ക്കിടയില്&#x200d; ആത്മഹത്യ വര്&#x200d;ധിക്കുന്നതായി റിപ്പോര്&#x200d;ട്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ എട്ടു സൈനികര്&#x200d; സ്വയം ജീവനൊടുക്കിയതായാണ് വിവരം. തെക്കന്&#x200d; ഫലസ്തീനിലെ ഹാറ്റ്‌സര്&#x200d; സൈനിക താവളത്തിലെ എട്ട് ഉദ്യോഗസ്ഥരാണ് മരിച്ചത്. ജീവനൊടുക്കിയ എട്ടു പേരും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന സൈനികര്&#x200d; പറയുന്നു. ഹീബ്രൂ പുറത്തുവിട്ട റിപ്പോര്&#x200d;ട്ടിലാണ് ഇതുസംബന്ധിച്ച് സൂചിപ്പിക്കുന്നത്. കണക്കുകള്&#x200d; അനുസരിച്ച് കഴിഞ്ഞ മൂന്നു വര്&#x200d;ഷമായി ഇസ്രാഈലി സൈനികര്&#x200d;ക്കിടയില്&#x200d; ആത്മഹത്യാ പ്രവണത വര്&#x200d;ധിക്കുന്നതായാണ് സൂചിപ്പിക്കുന്നത്. ഇസ്രാഈലി പ്രതിരോധ വൃത്തങ്ങള്&#x200d; ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്&#x200d;ഷം മാത്രം 15 സൈനികര്&#x200d; സ്വയം ജീവനൊടുക്കിയിട്ടുണ്ട്. ഗസ്സ ആക്രമണത്തില്&#x200d; പങ്കെടുത്ത സൈനികരാണ് ഇത്തരത്തില്&#x200d; മരിക്കുന്നതെന്നാണ് പ്രാദേശിക ഓണ്&#x200d;ലൈന്&#x200d; പോര്&#x200d;ട്ടലുകളില്&#x200d; പറയുന്നത്. മനോനില തകര്&#x200d;ന്നോ ഫലസ്തീനികളെ ക്രൂശിച്ചതില്&#x200d; കുറ്റബോധം കൊണ്ടോ ആണ് പലരും ജീവനൊടുക്കിയതെന്നും റിപ്പോര്&#x200d;ട്ടിലുണ്ട്. അതേസമയം, സൈനികര്&#x200d;ക്കിടയിലെ ആത്മഹത്യ ഉയരുന്നത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഇസ്രാഈലി പൊലീസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eight-israeli-soldiers-commit-suicide-in-nearly-three-months.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
