<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>israyel &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/israyel/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 03 Jan 2026 06:35:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>israyel &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍</title>
		<link>https://www.chandrikadaily.com/muslim-countries-expressed-concern-over-the-deplorable-condition-of-gaza.html</link>
					<comments>https://www.chandrikadaily.com/muslim-countries-expressed-concern-over-the-deplorable-condition-of-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 03 Jan 2026 06:35:46 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[benjaminnetanyahu]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israyel]]></category>
		<category><![CDATA[muslimcountries]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372382</guid>

					<description><![CDATA[കനത്ത മഴയും കൊടുങ്കാറ്റും മൂലം ഗസ്സയിലെ നിത്യജീവിതം ശോചനീയമായതില്‍ ആശങ്ക പ്രകടിപ്പിച്ച് എട്ട് മുസ്ലിം രാജ്യങ്ങള്‍.]]></description>
										<content:encoded><![CDATA[<p>റിയാദ്: കനത്ത മഴയും കൊടുങ്കാറ്റും മൂലം ഗസ്സയിലെ നിത്യജീവിതം ശോചനീയമായതില്&#x200d; ആശങ്ക പ്രകടിപ്പിച്ച് എട്ട് മുസ്ലിം രാജ്യങ്ങള്&#x200d;. സഊദി, ജോര്&#x200d;ദാന്&#x200d;, യുഎഇ, ഇന്തോനേഷ്യ, പാകിസ്താന്&#x200d;, തുര്&#x200d;ക്കി, ഖത്തര്&#x200d;, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ആശങ്ക പ്രകടിപ്പിച്ചത്. ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കാലാവസ്ഥാ മാറ്റം മൂലം ഗസ്സയിലുണ്ടായ അവസ്ഥ ചൂണ്ടിക്കാട്ടിയത്.</p>
<p>അസ്ഥിര കാലാവസ്ഥയില്&#x200d; മതിയായ സഹായത്തിന്റെ അഭാവം, ജീവന്&#x200d; രക്ഷാ വസ്തുക്കളുടെ രൂക്ഷക്ഷാമം, അവശ്യ വസ്തുക്കളുടെ ദൗര്&#x200d;ലഭ്യത എന്നിവയാണ് സ്ഥിതി കൂടുതല്&#x200d; വഷളാക്കുന്നത്. അപര്യാപ്തമായ ഷെല്&#x200d;ട്ടറുകളില്&#x200d; താമസിക്കുന്ന ഏകദേശം 19 ലക്ഷം ജനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് മന്ത്രിമാര്&#x200d; പറഞ്ഞു. ക്യാമ്പുകള്&#x200d; പലതും വെള്ളപ്പൊക്കത്തില്&#x200d; മുങ്ങി.</p>
<p>ടെന്റുകള്&#x200d;ക്ക് കേടുപാടുകള്&#x200d; സംഭവിച്ചു. കെട്ടിടങ്ങളും തകര്&#x200d;ന്നു, താപനില വളരെ താഴ്ന്ന നിലയിലെത്തി. പോഷകാഹാരക്കുറവുമുണ്ടായി. ഇതെല്ലാം സാധാരണക്കാര്&#x200d;ക്ക് അപകടസാധ്യതകള്&#x200d; വര്&#x200d;ധിപ്പിച്ചിരിക്കുകയാണെന്നും മന്ത്രിമാര്&#x200d; പറഞ്ഞു. കുട്ടികള്&#x200d;, സ്ത്രീകള്&#x200d;, പ്രായമായവര്&#x200d;, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്&#x200d; എന്നിവരെയാണ് ഇത്തരം പ്രശ്‌നങ്ങള്&#x200d; കൂടുതല്&#x200d; ബാധിച്ചതെന്നും ചൂണ്ടിക്കാട്ടി. ഗസ്സയിലും വെസ്റ്റ് ബാങ്കിലും യുഎന്നിനും അന്താരാഷ്ട്ര എന്&#x200d;ജിഒ കള്&#x200d;ക്കും നിയന്ത്രണങ്ങളില്ലാത്ത രീതിയില്&#x200d; പ്രവര്&#x200d;ത്തിക്കാന്&#x200d; കഴിയുന്നുണ്ടെന്ന് ഇസ്രാഈല്&#x200d; ഉറപ്പാക്കണമെന്ന് അവര്&#x200d; ആവശ്യപ്പെട്ടു.</p>
<p>അവശ്യ സാധനങ്ങള്&#x200d; എത്തിക്കാനുള്ള നിയന്ത്രണങ്ങള്&#x200d; ഉടന്&#x200d; നീക്കാന്&#x200d; ഇസ്രാഈലിന് മേല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്തണമെന്ന് മന്ത്രിമാര്&#x200d; അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ സമഗ്ര പദ്ധതിയില്&#x200d; നിര്&#x200d;ദേശിച്ച പോലെ റഫ അതിര്&#x200d;ത്തി തുറക്കണമെന്നും പറഞ്ഞു. യു.എന്&#x200d;.എ സ്.സി.ആര്&#x200d;, ട്രംപിന്റെ സമഗ്ര പദ്ധതി എന്നിവക്ക് പൂര്&#x200d;ണ പിന്തുണ നല്&#x200d;കുന്നതായി അവര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-countries-expressed-concern-over-the-deplorable-condition-of-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നരവേട്ട തുടർന്ന് ഇസ്രാഈൽ ; ഫലസ്തീനിൽ കൊല്ലപ്പെട്ടത് 8382 പേർ</title>
		<link>https://www.chandrikadaily.com/palastineunderattack-deathtollrice.html</link>
					<comments>https://www.chandrikadaily.com/palastineunderattack-deathtollrice.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 31 Oct 2023 03:19:23 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[israyel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281325</guid>

					<description><![CDATA[ഗസ്സയിൽ ഇതുവരെ 3324 കുട്ടികൾ കൊല്ലപ്പെട്ടതായാണ്‌ കണക്ക്‌. 2062 സ്ത്രീകളും 460 വയോധികരും കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ്‌ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ആശുപത്രികൾ, അഭയാർഥി ക്യാമ്പുകൾ എന്ന വേർതിരിവില്ലാതെ ഇസ്രാഈൽ നടത്തുന്ന വ്യാപക ആക്രമണത്തിൽ ഫലസ്തീനിൽ ഇതുവരെ കൊല്ലപ്പെട്ടത് 8,382 പേർ . ഞായറാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ ഒരു ദിവസംമാത്രം പ്രായമായ കുഞ്ഞും കൊല്ലപ്പെട്ട്ടവരിൽ ഉൾപ്പെടുന്നു. 23000 പേർക്ക്‌ പരിക്കേറ്റു. വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിലേക്ക്‌ നടത്തിയ ആക്രമണത്തിനുപുറമെ, പ്രദേശത്തെ 10 ആശുപത്രിക്ക്‌ ഇസ്രയേൽ സൈന്യം ഒഴിപ്പിക്കൽ നിർദേശം നൽകിയിരിക്കുകയാണ്‌. തീവ്രപരിചരണ വിഭാഗത്തിലുള്ളവരെ ഉൾപ്പെടെ ഒഴിപ്പിക്കുന്നത്‌ ഇവരുടെ മരണം ഉറപ്പാക്കുകയാകുമെന്ന്‌ ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി. രോഗികൾക്കു പുറമെ, 14,000 പേർ അൽ ഷിഫ ആശുപത്രിയിൽ അഭയം തേടിയിരിക്കുകയാണ്‌. മേഖലയിലെ ആശുപത്രികളിലാകെ 1.17 ലക്ഷം പേർ തങ്ങിയിരിക്കുന്നതായാണ്‌ കണക്ക്‌.ഗാസയിൽ കൂടുതൽ ഉൾപ്രദേശങ്ങളിൽ കയറി ഇസ്രയേൽ സൈന്യം ആക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. 60isrelattack0 കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palastineunderattack-deathtollrice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിന്  കൂടുതൽ ആയുധങ്ങൾ കൈമാറി അമേരിക്ക ; മരണസംഖ്യ ആയിരം കടന്നു</title>
		<link>https://www.chandrikadaily.com/isreyel-palastine-war-america-help-isryel.html</link>
					<comments>https://www.chandrikadaily.com/isreyel-palastine-war-america-help-isryel.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 09 Oct 2023 05:48:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hamas]]></category>
		<category><![CDATA[israyel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278471</guid>

					<description><![CDATA[റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈൽ- ഫലസ്തീൻ യുദ്ധത്തിൽ മരണസംഖ്യ ആയിരംകടന്നു.ഇതുവരെ 1113 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇസ്രാഈൽ- ഫലസ്തീനെതിരെയുള്ള ആക്രമണം ശക്തമാക്കി. യുദ്ധത്തിന് ഇസ്രാഈലിന് സഹായമായി അമേരിക്ക ആയുധങ്ങൾ കൈമാറി . യുദ്ധക്കപ്പലുകളും എത്തിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ..ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇ സ്രാഈലിന്റെ ആക്രമണം. ​ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമം. നേപ്പാളിൽ നിന്നുള്ള 10 വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന് നേപ്പാൾ എംബസി അറിയിച്ചു. അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോ​ഗസ്ഥരും അറിയിച്ചു. റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isreyel-palastine-war-america-help-isryel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രയേൽ -ഫലസ്തീൻ യുദ്ധം : കയ്യേറ്റത്തിൻ്റെ ചരിത്രം . എന്താണ് പുതിയ പൊട്ടിത്തെറിക്ക് കാരണം?</title>
		<link>https://www.chandrikadaily.com/1111isreel-palastine-war.html</link>
					<comments>https://www.chandrikadaily.com/1111isreel-palastine-war.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 08 Oct 2023 04:30:27 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[israel-palastine]]></category>
		<category><![CDATA[israyel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278296</guid>

					<description><![CDATA[കഴിഞ്ഞ ഏതാനും വർഷമായി ഭൂരിപക്ഷം ഇല്ലാത്ത ഭരണകൂടത്തെ നയിക്കുകയാണ് ബെഞ്ചമിൻ നെതന്യ ഹു. ആറ് വർഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകൾ നടന്നിട്ടും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നിരവധി ആരോപണങ്ങൾ നെതന്യാഹുവിന് എതിരെ ഉയരുകയും ചെയ്യുന്നു. ഈ അവസരത്തിൽ മനപൂർവ്വം ഹമാസിന്റെ ആക്രമണത്തിന് വഴിവെച്ചു എന്ന രാഷ്ട്രീയ നിരീക്ഷണം ചിലർ നടത്തുന്നുണ്ട്. ഏതായാലും 'യുദ്ധം തുടങ്ങി 'എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചാത്യ -അമേരിക്ക ശക്തികൾ പൂർണ്ണപിന്തുണയുമായി എത്തിയിരിക്കുകയാണ് . ജി 20 അധ്യക്ഷനായിരുന്ന ഇന്ത്യ അനുകൂലമായി തിരിഞ്ഞിരിക്കുന്നു .പലരും വ്യക്തമായ നയം രൂപീകരിച്ചിട്ടില്ല .റഷ്യയും ചൈനയും രണ്ട് തോണിയിൽ കാൽവച്ചിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീൽ</strong></p>
<p>ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പുതിയ സംഘർഷത്തിന് കാരണം നൂറ്റാണ്ടായി തുടരുന്ന പരസ്പര പ്രതികാരത്തിന്റെ ഫലം .കഴിഞ്ഞ ഏതാനും വർഷമായി ഇസ്രായേൽ നടത്തുന്ന തുടർ ആക്രമണങ്ങളാണ് ഹമാസ് പ്രതികാരത്തിന് പിന്നിൽ. ഇസ്രയേൽ ഫലസ്തീനിന്റെ വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിനും നേർക്ക് നടത്തിക്കൊണ്ടിരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത രീതിയിലാണ്. ഈ രണ്ട് തീര നഗരങ്ങളെയും പിടിച്ചടക്കുക ,അവിടെ തങ്ങളുടെ ആളുകളെ കുടിയിരുത്തുക: , കെട്ടിടങ്ങൾ നിർമ്മിക്കുക രാജ്യം സ്വന്തമാക്കുക. ഇതാണ് നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിന് ഫലസ്തീനികളെ പ്രേരിപ്പിച്ചിരിക്കുന്നത്. സമാധാന സംഘടനയായ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ ) നേരത്തെ ഇസായേലുമായി നടത്തിയ നിരന്തര ചർച്ചകളും കരാറുകളും ഫലം കാണാത്ത അവസരത്തിൽ പോരാളികളായ ഹമാസ് അഥവാ പ്രതിരോധ സേന ഇസ്രയേലിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയായിരുന്നു. ശനിയാഴ്ച തലസ്ഥാനമായ ടെൽ അവീവ് അടക്കമുള്ള പ്രദേശത്തേക്ക് തങ്ങളുടെ 5000 ത്തോളം റോക്കറ്റുകൾ വിട്ടയച്ചു. 40 ഓളം ഇസ്രയേലി സൈനികരെ കൊലപ്പെടുത്തുകയും ചെയ്തു. ഇസ്രയേലിന് ശക്തമായ അന്വേഷണ സംഘടനയും സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരിക്കെ എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നത് ഇസ്രയേലിന്റെ വീഴ്ചയായി കണക്കാക്കുന്നു .</p>
<p>കഴിഞ്ഞ ഏതാനും വർഷമായി ഭൂരിപക്ഷം ഇല്ലാത്ത ഭരണകൂടത്തെ നയിക്കുകയാണ് ബെഞ്ചമിൻ നെതന്യ ഹു. ആറ് വർഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകൾ നടന്നിട്ടും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നിരവധി ആരോപണങ്ങൾ നെതന്യാഹുവിന് എതിരെ ഉയരുകയും ചെയ്യുന്നു. ഈ അവസരത്തിൽ മനപൂർവ്വം ഹമാസിന്റെ ആക്രമണത്തിന് വഴിവെച്ചു എന്ന രാഷ്ട്രീയ നിരീക്ഷണം ചിലർ നടത്തുന്നുണ്ട്. ഏതായാലും &#8216;യുദ്ധം തുടങ്ങി &#8216;എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചാത്യ -അമേരിക്ക ശക്തികൾ പൂർണ്ണപിന്തുണയുമായി എത്തിയിരിക്കുകയാണ് . ജി 20 അധ്യക്ഷനായിരുന്ന ഇന്ത്യ അനുകൂലമായി തിരിഞ്ഞിരിക്കുന്നു .പലരും വ്യക്തമായ നയം രൂപീകരിച്ചിട്ടില്ല .റഷ്യയും ചൈനയും രണ്ട് തോണിയിൽ കാൽവച്ചിരിക്കുകയാണ്.</p>
<p><strong>എന്താണ് യഥാർത്ഥ ഫലസ്തീൻ പ്രശ്നം?</strong></p>
<p>ഒന്നാം ലോക മഹായുദ്ധകാലത്താണ് ബ്രിട്ടൻ ഒട്ടോമനെതിരായ യുദ്ധത്തിൽ വിജയിച്ച് ഫലസ്തീൻ ഭൂപ്രദേശം പിടിച്ചടക്കുന്നത് .അറേബ്യൻ വംശീയതയും അറേബ്യൻ സംസ്കാരവും നിലകൊള്ളുന്ന പ്രദേശമാണ് വിശുദ്ധ നഗരമായ യെരുശലേം. മുസ്ലിങ്ങളുടെ മൂന്നാമത്തെ വലിയ ആരാധന കേന്ദ്രമായ അൽ അഖ്സ മസ്ജിദ് ഈ പ്രദേശത്താണ്. ഇവിടുത്തെ ബ്രിട്ടീഷ് അധീശത്വം അറബികളെ പ്രകോപിപ്പിച്ചു. ഫലസ്തീൻ ജനത ഭയചകിതരായി. ഈ സമയത്താണ് 1947ൽ ജൂതന്മാർക്ക് രാഷ്ട്രം രൂപീകരിക്കാൻ പശ്ചാത്യ ശക്തികൾ ചേർന്ന് തീരുമാനിക്കുന്നത് . ജർമനിയിലെ നാസിസത്തിൻ്റെ വംശീയാക്രമണം കാരണം സഹതാപമേറ്റുവാങ്ങി ലോകത്തിൻറെ പലയിടങ്ങളിലായി പീഡിപ്പിക്കപ്പെടുകയും ചിതറപ്പെടുകയും ചെയ്ത ജൂത ജനതയ്ക്ക് ഒരു രാഷ്ട്രം എന്നതായിരുന്നു അന്നത്തെ ആശയം .<br />
കേട്ടാൽ വലിയ മനുഷ്യാവകാശം എന്ന് തോന്നുമെങ്കിലും നൽകിയ സ്ഥലം പക്ഷേ അറബ് &#8211; ഫലസ്തീൻ ഭൂപ്രദേശമായിരുന്നു. മുസ്ലീങ്ങളുടെ വിശുദ്ധ ഗേഹങ്ങളും പ്രദേശങ്ങളും നിലകൊള്ളുന്ന സ്ഥലത്ത് ജൂതന്മാർക്ക് ഒരു രാഷ്ട്രം ഇസ്രയേൽ എന്ന രാഷ്ട്രം രൂപീകരിച്ചു കൊടുത്തത് അറബികളെ പ്രകോപിപ്പിച്ചു.ഇസ് ലാമിക വിശ്വാസികളുടെ വിശുദ്ധ കേന്ദ്രം കൂ ടിയാണ് യെരുശലേം .യേശുക്രിസ്തുവിന്റെ ജനന സ്ഥലം .തങ്ങളുടെ പ്രദേശങ്ങളിലേക്ക് കടന്നു കയറിയ ജൂതന്മാരെ അനുസരിച്ചു ജീവിക്കാൻ സ്വാഭാവികമായും അവർ തയ്യാറായില്ല. പശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഫലസ്തീൻ പ്രദേശങ്ങൾ കീഴടങ്ങിയിരിക്കുകയായിരുന്നു പിന്നീട് ജൂതർ. അവർക്ക് നൽകിയ പ്രദേശമാത്രമല്ല ജെറുസലേമിലെയും പശ്ചിമതീരത്തെയും പ്രദേശങ്ങൾ അവർ ഓരോ തവണയും കീഴടക്കി. ഇതിനായി രണ്ടു യുദ്ധങ്ങൾ നടത്തുകയും ചെയ്തു .അറബികളുമായി നടത്തിയ യുദ്ധത്തിൽ വിജയിച്ച് പ്രദേശങ്ങൾ അവർ കീഴടക്കി കൊണ്ടേയിരിക്കുകയായിരുന്നു . ലോകജനത ജൂതന്മാർക്കായി നൽകിയ ഒരു പരിഹാരം എതിരാക്കുകയായിരുന്നു. ഇൻതിഫാദ (വിമോചനം ) എന്ന പേരിൽ ഹമാസ് നടത്തിയ രണ്ടുതവണ പോരാട്ടം വലിയ അക്രമങ്ങൾക്ക് വഴിവെച്ചു. ഇത് ഇന്നത്തെ പ്രതിസന്ധി കാരണമാണ്. ഒരു യുദ്ധവും പരിഹാരമല്ല .കാരണം ശക്തമായ പാശ്ചാത്യസഖ്യം ഇസ്രയേലിനെ പിന്തുണയുമായി രംഗത്തുണ്ട് .അറബികളിൽ തന്നെ സൗദിയും മറ്റും നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. ഇപ്പോഴൊരു സൈനിക നടപടി വേണ്ടെന്ന് പറയുകയാണ് എല്ലാവരും. കാരണം യുദ്ധം വലിയ നാശനഷ്ടങ്ങൾ വരുത്തും. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടും. ഇതിന് ഇന്നത്തെ അവസ്ഥയിൽ തയ്യാറാകണോ എന്നതാണ് ചോദ്യം. വർഷങ്ങൾ നീണ്ടുനിൽക്കുന്ന യുദ്ധം നിരവധി വർഷങ്ങളിലെ നാശനഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും ഇടവരുത്തും .</p>
<p>അമേരിക്ക മുൻകൈയെടുത്ത് ഫലസ്തീൻ നേതാക്കളുമായി നടത്തിയ ചർച്ച ഒരു കരാറിലെത്തിയിരുന്നു. പി. എൽ. ഒ നേതാവ് യാസർ അറഫാത്ത് ഇതിൽ ഒപ്പുവെച്ചു.ഇരു രാഷ്ട്രങ്ങൾക്കും അതിർത്തി പരിധി നിശ്ചയിക്കുക എന്നായിരുന്നു .പലസ്തീനും ഇത് അംഗീകരിക്കുകയും ചെയ്തു . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. സമാധാനത്തിലേക്ക് നീങ്ങി എന്ന് കരുതിയ സമയത്താണ് വീണ്ടും ഇസ്രായേൽ വെസ്റ്റ് ബാങ്കിലേക്ക് സേനയുമായി നീങ്ങുന്നത്. നിരവധി വീടുകൾ ഇതിനകം ബെസ്റ്റ് ബാങ്കിലും മറ്റും അവർ നിർമ്മിച്ചു കഴിഞ്ഞു. തങ്ങളുടെ രാജ്യം തന്നെ വിഴുങ്ങുമോ എന്ന അവസ്ഥയിലാണ് അന്തിമ യുദ്ധത്തിന് ഹമാസ് തയ്യാറെടുത്തിരിക്കുന്നത് .നഷ്ടങ്ങൾ ഉണ്ടാവുമെന്ന് അറിയാമെങ്കിലും പോരാളികൾക്ക് മറ്റൊരു പോംവഴിയില്ല. സമാധാനവാദികൾക്ക് പ്രസക്തിയും കുറഞ്ഞിരിക്കുന്നു. എന്താണ് ഇനി പരിഹാരം? ഈ ചോദ്യമാണ് ലോകത്തിന് മുന്നിൽ ഉന്നയിക്കപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111isreel-palastine-war.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീര്&#x200d;ത്ഥാടനത്തിന് പോയ ആറു മലയാളികള്&#x200d; കൂടി ഇസ്രായേലില്&#x200d; മുങ്ങിയെന്ന് വൈദികന്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-malayali-missing-in-israyel.html</link>
					<comments>https://www.chandrikadaily.com/news-kerala-malayali-missing-in-israyel.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Feb 2023 13:36:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[israyel]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[news updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239381</guid>

					<description><![CDATA[സംഘത്തെ തീര്&#x200d;ത്ഥാടനത്തിന് കൊണ്ടുപോയ ഫാദര്&#x200d; ജോര്&#x200d;ജ് ജോഷ്വയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും ഇസ്രായേലിലേക്ക് തീര്&#x200d;ത്ഥാടനത്തിന് പോയ സംഘത്തിലെ ആറു പേര്&#x200d; മുങ്ങിയതായി വൈദികന്&#x200d;. സംഘത്തെ തീര്&#x200d;ത്ഥാടനത്തിന് കൊണ്ടുപോയ ഫാദര്&#x200d; ജോര്&#x200d;ജ് ജോഷ്വയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.</p>
<p>അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് കാണാതായത്. ഇതില്&#x200d; 69 വയസ്സുള്ള സ്ത്രീ അടക്കം ഉണ്ട്. കൃത്യമായ ആസൂത്രണത്തോടെ ചെയ്തതാണിതെന്ന് ഫാദര്&#x200d; പറഞ്ഞു. സംഭവത്തില്&#x200d; ഫാദര്&#x200d; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്&#x200d;കി.ലഗേജും പാസ്പോര്&#x200d;ട്ടുമടക്കം ഹോട്ടലില്&#x200d; ഉപേക്ഷിച്ചാണ് പോയത്. ഇവരെ കാണാതായ അന്ന് തന്നെ ഇമിഗ്രേഷന്&#x200d; പൊലീസില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. ഇതിനു പിന്നില്&#x200d; വലിയ സംഘമുണ്ടോ എന്ന് സംശയിക്കുന്നു -ഫാദര്&#x200d; ജോര്&#x200d;ജ് ജോഷ്വ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-malayali-missing-in-israyel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകം കാണുന്നുണ്ടോ ഈ ക്രൂരത; പവര്‍കട്ടും, ഊര്‍ജ്ജ പ്രതിസന്ധിയും ഗസയിലെ കുഞ്ഞുങ്ങള്‍ മരണ മുഖത്ത്</title>
		<link>https://www.chandrikadaily.com/gaza-city-palestine-small-children-in-hospital-trouble-by-power-cut-and-electricity-loss.html</link>
					<comments>https://www.chandrikadaily.com/gaza-city-palestine-small-children-in-hospital-trouble-by-power-cut-and-electricity-loss.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Jun 2017 19:56:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[israyel]]></category>
		<category><![CDATA[plestine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30966</guid>

					<description><![CDATA[ഗസസിറ്റി: ഇസ്രാഈലി നരനായാട്ടിന്റെ ജീവിക്കുന്ന നേര്‍ സാക്ഷ്യമായി ഗസയിലെ ആ്‌സ്പത്രികളില്‍ കഴിയുന്ന പിഞ്ചു മക്കള്‍ മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലങ്ങളില്‍ കഴിയുന്നത് പവര്‍കട്ടും, ഊര്‍ജ്ജ പ്രതിസന്ധിക്കുമിടയില്‍. ഗസയിലെ ഏറ്റവും വലിയ ആസ്പത്രിയായ അല്‍ശിഫ ആസ്്പത്രിയിലെ നവജാത ശിശുക്കള്‍ക്കായുള്ള ഐ.സി.യുവില്‍ 50 നവജാത ശിശുക്കളാണ് 30 കിടക്കകളിലായി മരണത്തോട് മല്ലടിന്നത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ ഗസയില്‍ ആസ്പത്രിക്ക് പുറത്ത് സ്ഥാപിച്ച കൂറ്റന്‍ ജനറേറ്ററുകളുടെ സഹായത്തോടെയാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി വെന്റിലേറ്ററുകള്‍ക്കാവശ്യമായ ഓക്‌സിജന്‍ എത്തിക്കുന്നത്. വൈദ്യുതി ഒരുനിമിഷം നിലച്ചാല്‍ ജീവിതത്തില്‍ നിന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ഗസസിറ്റി: ഇസ്രാഈലി നരനായാട്ടിന്റെ ജീവിക്കുന്ന നേര്&#x200d; സാക്ഷ്യമായി ഗസയിലെ ആ്‌സ്പത്രികളില്&#x200d; കഴിയുന്ന പിഞ്ചു മക്കള്&#x200d; മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്&#x200d;പാലങ്ങളില്&#x200d; കഴിയുന്നത് പവര്&#x200d;കട്ടും, ഊര്&#x200d;ജ്ജ പ്രതിസന്ധിക്കുമിടയില്&#x200d;.</p>
<p>ഗസയിലെ ഏറ്റവും വലിയ ആസ്പത്രിയായ അല്&#x200d;ശിഫ ആസ്്പത്രിയിലെ നവജാത ശിശുക്കള്&#x200d;ക്കായുള്ള ഐ.സി.യുവില്&#x200d; 50 നവജാത ശിശുക്കളാണ് 30 കിടക്കകളിലായി മരണത്തോട് മല്ലടിന്നത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ ഗസയില്&#x200d; ആസ്പത്രിക്ക് പുറത്ത് സ്ഥാപിച്ച കൂറ്റന്&#x200d; ജനറേറ്ററുകളുടെ സഹായത്തോടെയാണ് ഇവരുടെ ജീവന്&#x200d; നിലനിര്&#x200d;ത്തുന്നതിനായി വെന്റിലേറ്ററുകള്&#x200d;ക്കാവശ്യമായ ഓക്‌സിജന്&#x200d; എത്തിക്കുന്നത്.<br />
വൈദ്യുതി ഒരുനിമിഷം നിലച്ചാല്&#x200d; ജീവിതത്തില്&#x200d; നിന്നും മരണത്തിന്റെ കയങ്ങളിലേക്ക് ഈ കുഞ്ഞുങ്ങള്&#x200d; ഊളിയിടും. വൈദ്യുതി പ്രതിസന്ധിയാണ് കഴിഞ്ഞ ഒരുമാസമായി ഗസ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആസ്പത്രികളില്&#x200d; പോലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ല. മെക്കാനിക്കല്&#x200d; വെന്റിലേഷനിലൂടെയാണ് ഐ.സി.യുവില്&#x200d; കഴിയുന്ന നവജാത ശിശുക്കള്&#x200d; ജീവന്&#x200d; നില നിര്&#x200d;ത്തുന്നത്.<br />
വൈദ്യുതി നിലച്ചാല്&#x200d; സെക്കന്റുകള്&#x200d;ക്കുള്ളില്&#x200d; ഇവരുടെ മരണം സംഭവിക്കുമെന്നും പിന്നീട് തങ്ങള്&#x200d;ക്കൊന്നും ചെയ്യാനാവില്ലെന്നും അല്&#x200d; ശിഫയിലെ എന്&#x200d;.ഐ.സി.യു ഡയരക്ടര്&#x200d; ഡോ. അലാം അബു ഹമീദ പറയുന്നു. മാസം തികയാതെ പ്രസവിച്ച കുട്ടികള്&#x200d;, തുക്കകുറവ് ഉള്&#x200d;പ്പടെയുള്ള പ്രശ്‌നങ്ങളുമായി ജനിക്കുന്ന കുട്ടികള്&#x200d; എന്നിവരാണ് ഐ.സി.യുകളില്&#x200d; കഴിയുന്നവരിലേറെയും. ഓക്‌സിജന്&#x200d; സപ്ലൈ 90ല്&#x200d; കൂടുതല്&#x200d; വേണ്ടിടത്ത് 62 മാത്രമാണ് ഇപ്പോഴുള്ളതെന്ന് മോണിറ്റര്&#x200d; ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു. ഇന്&#x200d;കുബേറ്ററുകളിലെ ഓക്‌സിജന്&#x200d; ഹുഡുകള്&#x200d; വര്&#x200d;ഷങ്ങള്&#x200d;ക്കു മുമ്പ് ജപ്പാന്&#x200d; ഗസയ്ക്കു നല്&#x200d;കിയതാണ്. ഇതില്&#x200d; പൊട്ടല്&#x200d; വീണ ഭാഗങ്ങള്&#x200d; ടേപ്പ് വെച്ച് അടച്ചാണ് കുട്ടികള്&#x200d;ക്ക് സംരക്ഷിക്കുന്നത്. ഖത്തറും തുര്&#x200d;ക്കിയും എണ്ണ നല്&#x200d;കിയിരുന്നത് നിര്&#x200d;ത്തിയതോടെ ഗാസയിലെ പ്രധാനപ്പെട്ട പവര്&#x200d; സ്‌റ്റേഷനുകളിലൊന്ന് കഴിഞ്ഞ മാസം അടച്ചതോടെയാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. ഇസ്രായേലില്&#x200d; നിന്ന് അമിത വില നല്&#x200d;കി വൈദ്യുതി വാങ്ങാനുള്ള ശേഷിയും ഫലസ്തീനില്ല. ഇസ്രായേല്&#x200d; ഫലസ്തീന് വൈദ്യുതി നല്&#x200d;കുന്നതിലും കുറവ് വരുത്തിയിരിക്കുകയാണ്. വൈദ്യുതി ലഭ്യതയില്&#x200d; കുറവ് വന്നതോടെ ഗാസയിലെ നാല് ആസ്പത്രികള്&#x200d; അടച്ചു. ജൂണ്&#x200d; മാസം അവസാനത്തോടു കൂടി ഗാസയിലെ ഇന്ധനത്തിന്റെ നീക്കിയിരുപ്പ് പൂര്&#x200d;ണമായും കഴിയും. ഇതോടെ വന്&#x200d; പ്രതിസന്ധിയാവും നഗരത്തെ കാത്തിരിക്കുന്നത്. വൈദ്യുതി പൂര്&#x200d;ണമായും നിലച്ചാല്&#x200d; 100 രോഗികളുടെ മരണത്തിനും 1000 രോഗികളുടെ സ്ഥിതി മോശമാകുന്നതിനും കാരണമാവുമെന്നാണ് അല്&#x200d; ശിഫ ആസ്പത്രി അധികൃതര്&#x200d; നല്&#x200d;കുന്ന വിവരം. നിലവില്&#x200d; 16 മുതല്&#x200d; 20 മണിക്കൂര്&#x200d; വരെയാണ് ഗാസയിലെ പവര്&#x200d; കട്ട്. അടിയന്തരമായ അന്താരാഷ്ട്ര ഇടപെടല്&#x200d; ഉണ്ടായാല്&#x200d; മാത്രമേ ഗാസയിലെ പ്രശ്‌നങ്ങള്&#x200d;ക്ക് പരിഹാരം കാണാനാകൂ.<br />
അല്ലെങ്കില്&#x200d; ലോകം ഇന്നുവരെ കാണാത്ത ദുരന്തത്തിലേക്ക് ഗാസ നീങ്ങുമെന്നുറപ്പാണ്. വര്&#x200d;ഷങ്ങളായി ഗസ മുനമ്പില്&#x200d; വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും ഇപ്പോള്&#x200d; അതീവ ഗുരുതര പ്രതിസന്ധിയാണുള്ളത്. 33 ശതമാനം ആവശ്യമരുന്നുകളും ഗസയില്&#x200d; ഇപ്പോള്&#x200d; ലഭ്യമല്ല. പ്രതീക്ഷകള്&#x200d; നഷ്ടമായ ഗസയിലെ ജനങ്ങള്&#x200d;ക്കു വേണ്ടി ലോക രാഷ്ട്രങ്ങള്&#x200d; കണ്ണു തുറന്നില്ലെങ്കില്&#x200d; ഇരുട്ടില്&#x200d; നിന്നും കൂരിരുട്ടിലേക്കായിരിക്കും ഗസ പതിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gaza-city-palestine-small-children-in-hospital-trouble-by-power-cut-and-electricity-loss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
