<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Isreal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/isreal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 26 Nov 2025 09:41:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Isreal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കനത്ത മഴയില്‍ ഗസ്സ; കുടിയിറക്കപ്പെട്ടവര്‍ നരകാവസ്ഥയില്‍</title>
		<link>https://www.chandrikadaily.com/heavy-rains-lashed-gaza-displaced-people-in-living-hell.html</link>
					<comments>https://www.chandrikadaily.com/heavy-rains-lashed-gaza-displaced-people-in-living-hell.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 26 Nov 2025 09:40:26 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[climate]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365436</guid>

					<description><![CDATA[ഗസ്സ സിറ്റി: ഗസ്സയില്‍ തുടരുന്ന മോശം കാലാവസ്ഥയും കനത്ത മഴയും ഇതിനകം തന്നെ യുദ്ധത്തില്‍ തകര്‍ന്നുപോയ ജനങ്ങളുടെ ദുരിതം ഭീകരമാക്കിയിരിക്കുകയാണ്. ഖാന്‍ യൂനിസ്, അല്‍ വാസി മേഖലകള്‍ ഉള്‍പ്പെടെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ താമസിക്കുന്ന ഡസന്‍ കണക്കിന് ടെന്റുകള്‍ മഴവെള്ളത്തില്‍ മുങ്ങുകയും ശക്തമായ കാറ്റില്‍ പലതും തകര്‍ന്നുവീഴുകയുമായിരുന്നു. പലരും വര്‍ഷങ്ങളായി ഉപയോഗിച്ച പഴകിയ തുണി ടെന്റുകളിലാണ് കഴിയുന്നത്. ടെന്റുകള്‍, ഷെല്‍ട്ടറുകള്‍, അടിസ്ഥാന സുരക്ഷാ സൗകര്യങ്ങള്‍ എന്നിവ അത്യാവശ്യമാണെങ്കിലും ഇസ്രായേല്‍ അതിര്‍ത്തി അടച്ചതിനാല്‍ സഹായ സാമഗ്രികള്‍ ഗസ്സയില്‍ എത്തിക്കാനാവാത്ത സ്ഥിതിയാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഗസ്സയില്&#x200d; തുടരുന്ന മോശം കാലാവസ്ഥയും കനത്ത മഴയും ഇതിനകം തന്നെ യുദ്ധത്തില്&#x200d; തകര്&#x200d;ന്നുപോയ ജനങ്ങളുടെ ദുരിതം ഭീകരമാക്കിയിരിക്കുകയാണ്. ഖാന്&#x200d; യൂനിസ്, അല്&#x200d; വാസി മേഖലകള്&#x200d; ഉള്&#x200d;പ്പെടെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്&#x200d; താമസിക്കുന്ന ഡസന്&#x200d; കണക്കിന് ടെന്റുകള്&#x200d; മഴവെള്ളത്തില്&#x200d; മുങ്ങുകയും ശക്തമായ കാറ്റില്&#x200d; പലതും തകര്&#x200d;ന്നുവീഴുകയുമായിരുന്നു. പലരും വര്&#x200d;ഷങ്ങളായി ഉപയോഗിച്ച പഴകിയ തുണി ടെന്റുകളിലാണ് കഴിയുന്നത്.</p>
<p>ടെന്റുകള്&#x200d;, ഷെല്&#x200d;ട്ടറുകള്&#x200d;, അടിസ്ഥാന സുരക്ഷാ സൗകര്യങ്ങള്&#x200d; എന്നിവ അത്യാവശ്യമാണെങ്കിലും ഇസ്രായേല്&#x200d; അതിര്&#x200d;ത്തി അടച്ചതിനാല്&#x200d; സഹായ സാമഗ്രികള്&#x200d; ഗസ്സയില്&#x200d; എത്തിക്കാനാവാത്ത സ്ഥിതിയാണ്. ചളിവെള്ളത്തിലും മഴയിലും കിടന്ന് രാത്രികള്&#x200d; കഴിയേണ്ട അവസ്ഥയിലാണെന്ന് ദൃക്‌സാക്ഷികള്&#x200d; പറയുന്നു. ഇസ്രായേല്&#x200d; ആക്രമണങ്ങളില്&#x200d; ഗസ്സയിലെ റോഡുകളും ജല-മലിനജല ശൃംഖലകളും തകര്&#x200d;ന്നതോടെ നഗരത്തിലെ സ്ഥിതി കൂടുതല്&#x200d; ദയനീയമായി. ഖാന്&#x200d; യൂനിസ് മുനിസിപ്പാലിറ്റി വക്താവ് സൈബ് ലുഖാന്&#x200d; പ്രകാരം 900,000ത്തിലധികം ആളുകള്&#x200d; ഇപ്പോള്&#x200d; ദുരന്തപൂര്&#x200d;ണമായ ജീവിതം നയിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്&#x200d;ഷത്തിനിടെ 220,000 മീറ്റര്&#x200d; റോഡ് ശൃംഖലകള്&#x200d; നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>മോശം കാലാവസ്ഥയില്&#x200d; കുടുങ്ങിയവരെ സഹായിക്കാന്&#x200d; മുനിസിപ്പല്&#x200d; ടീമുകള്&#x200d;ക്കു വേണ്ട ഉപകരണങ്ങളും വിഭവങ്ങളും ഇല്ലാത്തതിനാല്&#x200d; രക്ഷാപ്രവര്&#x200d;ത്തനം മങ്ങിക്കിടക്കുകയാണ്. ഹമാസ് വക്താവ് അസം ഖാസിം, ഇസ്രായേല്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാറിലെ ബാധ്യതകള്&#x200d; പാലിക്കാത്തതിനാല്&#x200d; അടിസ്ഥാന അഭയകേന്ദ്രങ്ങള്&#x200d; പോലും ലഭ്യമല്ലെന്ന് ആരോപിച്ചു. തുടര്&#x200d;ച്ചയായ ഉപരോധവും അതിര്&#x200d;ത്തി അടച്ചിടലും പുനര്&#x200d;നിര്&#x200d;മാണത്തിന് തടസ്സമാവുന്നതും &#8216; വംശഹത്യയുടെ തുടര്&#x200d;ച്ച &#8216; ആണെന്ന് അദ്ദേഹം വിലയിരുത്തി. ഗസ്സയിലെ 1.5 ദശലക്ഷത്തിലധികം പേര്&#x200d; ഇപ്പോള്&#x200d; കുടിയിറക്കപ്പെട്ട നിലയില്&#x200d; കഴിയുകയാണെന്ന് ഗസ്സ ഗവണ്&#x200d;മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.</p>
<p>ഭക്ഷണം, മരുന്ന്, ശുചിത്വം, ശുദ്ധജലം, വൈദ്യുതി എന്നിവയുള്&#x200d;പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്&#x200d; അതീവ പരിമിതമാണ്. ശൈത്യകാലം കടുക്കുന്ന സാഹചര്യത്തില്&#x200d; ചെറുകുട്ടികള്&#x200d;, രോഗികള്&#x200d;, സ്ത്രീകള്&#x200d; എന്നിവരിലെ ദുരിതം രൂക്ഷമാവുകയാണ്. 2023 ഒക്ടോബര്&#x200d; മുതല്&#x200d; ഇസ്രായേല്&#x200d; സൈനിക പ്രവര്&#x200d;ത്തനങ്ങളില്&#x200d; 70,000ത്തിലധികം ഗസ്സക്കാരെ കൊന്നിട്ടുണ്ടെന്നും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു. കൂടാതെ 170,900ത്തിലധികം ആളുകള്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്്. ഗസ്സയിലെ മനുഷ്യാവകാശ ദുരന്തം വഷളാകുന്ന സാഹചര്യത്തില്&#x200d; അറബ് ലീഗ്, OIC, ഐക്യരാഷ്ട്രസഭ എന്നിവ അടിയന്തര ഇടപെടലുകള്&#x200d; നടത്തണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഹമാസ് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rains-lashed-gaza-displaced-people-in-living-hell.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലനം; അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹം ഇ​സ്രായേലിനുമേൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം&#8217;: ഒ​മാ​ൻ</title>
		<link>https://www.chandrikadaily.com/international-community-should-put-pressure-on-israel-to-uphold-ceasefire-in-palestine-oman.html</link>
					<comments>https://www.chandrikadaily.com/international-community-should-put-pressure-on-israel-to-uphold-ceasefire-in-palestine-oman.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 18 Nov 2025 06:24:49 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364121</guid>

					<description><![CDATA[ഫ​ല​സ്തീ​ൻ രാ​ജ്യ​ത്തെ അ​ധീ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ലി​ന്റെ സൈ​നി​ക​ന​ട​പ​ടി​ക​ൾ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ​ക്ക് അ​പ​ക​ട​ക​ര​മാ​യ വെ​ല്ലു​വി​ളി​യാ​ണ്]]></description>
										<content:encoded><![CDATA[<p>മ​സ്‌​ക​ത്ത്: ഫ​ല​സ്തീ​നി​ലെ വെ​ടി​നി​ർ​ത്ത​ൽ പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്‌​ട്ര​സ​മൂ​ഹം ഇ​സ്രാ​യേ​ലി​നു​മേ​ൽ ഫ​ല​പ്ര​ദ​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ഫ​ല​സ്തീ​നി​ലെ പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ വെ​ടി​നി​ർ​ത്ത​ൽ അ​നി​വാ​ര്യ​മ​ണെ​ന്നും ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. ഒ​മാ​നി​ലെ അം​ബാ​സ​ഡ​ർ​മാ​രും ന​യ​ത​ന്ത്ര​പ്ര​തി​നി​ധി മി​ഷ​നു​ക​ളു​ടെ​യും അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​ക​ളു​ടെ​യും മേ​ധാ​വി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഡി​പ്ലോ​മാ​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ആ​റാം വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫ​ല​സ്തീ​ൻ​പ്ര​ദേ​ശ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഗ​സ്സ​യി​ലെ ദു​ര​വ​സ്ഥ​യും യോ​ഗം ച​ർ​ച്ച ചെ​യ്തു.</p>
<p>ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​നു​ണ്ടാ​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നാ​യു​ള്ള മ​ധ്യ​സ്ഥ​ത​യി​ൽ അ​മേ​രി​ക്ക, ഖ​ത്ത​ർ, ഈ​ജി​പ്ത്, തു​ർ​ക്കി​യ, ഫ​ല​സ്തീ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ പ​ങ്കി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. എ​ന്നാ​ൽ ഇ​സ്രാ​യേ​ൽ ഈ ​വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ആ​വ​ർ​ത്തി​ച്ച് ലം​ഘി​ച്ചു. ഇ​തു​മൂ​ലം നൂ​റു​ക​ണ​ക്കി​ന് ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. വെ​ടി​നി​ർ​ത്ത​ൽ പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്‌​ട്ര​സ​മൂ​ഹം ഇ​സ്രാ​യേ​ലി​ന്മേ​ൽ ഫ​ല​പ്ര​ദ​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം.</p>
<p>പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം. ഭാ​വി​യി​ലു​ള്ള ഏ​ത് രാ​ഷ്ട്രീ​യ​പ്ര​ക്രി​യ​യി​ലും പാ​ല​സ്തീ​ൻ ജ​ന​ത​യു​ടെ യ​ഥാ​ർ​ഥ പ്രാ​തി​നി​ധി​ത്യം ഉ​റ​പ്പാ​ക്ക​ണം. ഗ​സ്സ​യു​ടെ ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് ക്ര​മീ​ക​ര​ണ​വും പു​റ​ത്തു​നി​ന്ന് നി​യ​ന്ത്രി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും ഏ​തെ​ങ്കി​ലും ഫ​ല​സ്തീ​നി​യ​ൻ വി​ഭാ​ഗ​ത്തെ ഒ​ഴി​വാ​ക്കി​യും ആ​വ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.</p>
<p>ഫ​ല​സ്തീ​ൻ രാ​ജ്യ​ത്തെ അ​ധീ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ലി​ന്റെ സൈ​നി​ക​ന​ട​പ​ടി​ക​ൾ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ​ക്ക് അ​പ​ക​ട​ക​ര​മാ​യ വെ​ല്ലു​വി​ളി​യാ​ണ്. ഫ​ല​സ്തീ​നെ പൂ​ർ​ണ ന​യ​ത​ന്ത്ര അം​ഗീ​കാ​ര​മു​ള്ള രാ​ജ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച രാ​ജ്യ​ങ്ങ​ൾ​ക്ക് ഒ​മാ​ന്റെ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം, ഇ​ത് ഫ​ല​സ്തീ​നി​ക​ളു​ടെ സ്വ​യം നി​ർ​ണ​യാ​വ​കാ​ശ​ത്തെ​യും സ്വ​ത​ന്ത്ര രാ​ഷ്ട്ര​സ്ഥാ​പ​നം എ​ന്ന ല​ക്ഷ്യ​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന ആ​ഗോ​ള ഭൂ​രി​പ​ക്ഷ​ത്തി​ന്റെ നി​ല​പാ​ട് ശ​ക്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.</p>
<p>സി​വി​ൽ, രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്‌​ട്ര ഉ​ട​മ്പ​ടി​യെ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അം​ഗീ​ക​രി​ച്ച തീ​രു​മാ​ന​ത്തെ മ​നു​ഷ്യാ​വ​കാ​ശ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി ഒ​മാ​ൻ ചേ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലേ​ക്കു​ള്ള പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി മ​ന്ത്രി വി​ല​യി​രു​ത്തി.</p>
<p>മേ​ഖ​ല​യി​ലെ സ​മ​കാ​ലീ​ന വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ദേ​ശീ​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ടും ഒ​മാ​ൻ മി​ഷ​ൻ 2040 പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ന്റെ ല​ക്ഷ്യം.രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് അം​ബാ​സ​ഡ​ർ​മാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ അ​ർ​മേ​നി​യ, അ​സ​ർ​ബൈ​ജാ​ൻ, യു​ക്രെ​യ്ൻ എം​ബ​സി​ക​ളും ലോ​ക​ബാ​ങ്ക് ഓ​ഫി​സും ഒ​മാ​നി​ൽ തു​റ​ന്ന​ത് അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്തു.</p>
<p>അ​ന്ത​ർ​ദേ​ശീ​യ വ്യാ​പാ​രം, നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം, സം​യു​ക്ത പ​ദ്ധ​തി​ക​ൾ, സാ​ങ്കേ​തി​ക പു​രോ​ഗ​തി, ഗ്രീ​ൻ ട്രാ​ൻ​സി​ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഒ​മാ​ൻ മി​ഷ​ൻ 2040 ന്റെ ​സ​മീ​പ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ജീ​വി​ക്കാ​നും തൊ​ഴി​ൽ ചെ​യ്യാ​നും നി​ക്ഷേ​പി​ക്കാ​നും ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​കാ​ൻ ഒ​മാ​ൻ നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/international-community-should-put-pressure-on-israel-to-uphold-ceasefire-in-palestine-oman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിൽ വെടിനിര്‍ത്തൽ ലംഘിച്ച് ഇസ്രായേൽ ആക്രമണം; ഒരു മരണം</title>
		<link>https://www.chandrikadaily.com/israel-violates-ceasefire-in-gaza-one-dead.html</link>
					<comments>https://www.chandrikadaily.com/israel-violates-ceasefire-in-gaza-one-dead.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 05 Nov 2025 02:30:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[death]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362006</guid>

					<description><![CDATA[നിരവധി പേര്‍ക്ക് പരിക്ക്]]></description>
										<content:encoded><![CDATA[<p>തെൽ അവിവ്: വെടിനിർത്തൽ ലംഘിച്ച്​ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗസ്സയിൽ ഒരു മരണവും നിരവധി പേർക്ക്​ പരിക്കും. വടക്കൻ ഗസ്സയിൽ ഫലസ്തീനികളുടെ നിരവധി വസതികൾ​ ഇസ്രായേൽ സേന തകർത്തു.</p>
<p>ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽസേനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക്​ പരിക്കേൽക്കുകയുംചെയ്തു.ഗസ്സ സിറ്റിയിലും മറ്റും നടന്ന വ്യാപക ആക്രമണങ്ങളിൽ നിരവധി വസതികൾ തകർന്നു. ജബാലിയയിൽ ബോംബക്രമണത്തിലൂടെ ഹമാസ്​ തുരങ്കം തകർത്തതായി ഇസ്രായേൽ സേന അറിയിച്ചു. ശുജാഇയ്യയിലും വെടിനിർത്തൽ ലംഘിച്ച്​ രണ്ട്​ തവണ ആക്രമണം നടന്നു. തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾ ഗസ്സയിലെ ഫലസ്​തീൻ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതായി യുഎൻ ഏജൻസികൾ ചൂണ്ടിക്കാട്ടി.</p>
<p>അതേസമയം ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ്​ റെഡ്​ക്രോസ്​ മുഖേന ഇസ്രായേലിന്​ കൈമാറി. അവശേഷിച്ച മൃതദേഹങ്ങൾക്കായിതെരച്ചിൽ തുടരുകയാണ്​. ഗസ്സയിലേക്കുള്ള സഹായം വർധിപ്പിച്ചില്ലെങ്കിൽ ജനജീവിതം കൂടുതൽ ദുരിതപൂർണമാകുമെന്ന്​ യുനിസെഫ്​ വ്യക്​തമാക്കി. ആവശ്യമായ ഭക്ഷ്യോൽപന്നങ്ങളുടെ ചെറിയൊരു ശതമാനം മാത്രമാണ്​ ഗസ്സയിൽ ഇപ്പോൾ ലഭിക്കുന്നതെന്ന്​ യുനിസെഫ്​ മിഡിൽ ഈസ്റ്റ്​ കമ്യൂണിക്കേഷൻ മാനേജർ ടെസ്​ ഇൻഗ്രാം പറഞ്ഞു . അധിനിവിഷ്ടവെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങളിലും ഇസ്രയേൽ സുരക്ഷാസേനയുടെ അതക്രമം തുടർന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-violates-ceasefire-in-gaza-one-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ കൂട്ടക്കുരുതി; ഫലസ്തീനികള്‍ക്ക് നേരെ വ്യാപക അതിക്രമം</title>
		<link>https://www.chandrikadaily.com/israel-violates-ceasefire-agreement-commits-mass-killings-widespread-violence-against-palestinians.html</link>
					<comments>https://www.chandrikadaily.com/israel-violates-ceasefire-agreement-commits-mass-killings-widespread-violence-against-palestinians.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 02 Nov 2025 02:48:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[woeld]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361452</guid>

					<description><![CDATA[ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച്​ തുടർച്ചയായ അഞ്ചാം ദിവസവും ഗസ്സയിൽ കുരുതി തുടർന്ന്​ ഇസ്രായേൽ. വെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങളിലും ഫലസ്തീനികൾക്ക്​ നേരെ വ്യാപക അതിക്രമം നടന്നു. ആക്രമണത്തിൽ ഇന്നലെ മാത്രം അഞ്ച്​ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ഖാൻ യൂനുസിനു നേർക്കാണ്​ രൂക്ഷമായ ആക്രമണം. ജബാലിയയിൽ നിരവധി വസതികളും ആക്രമണത്തിൽ തകർന്നു. വെടിനിർത്തൽ ലംഘിച്ച്​ വീണ്ടും വ്യാപക ആക്രമണത്തിന്​ ഇസ്രായേൽ തുനിയുമെന്ന ആശങ്കയിലാണ്​ ഫലസ്തീനികൾ. ചെറിയ രൂപത്തിലുള്ള കൂട്ടക്കുരുതി തന്നെയാണ്​ വെടിനിർത്തലിന്‍റെ മറവിലും [&#8230;]]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച്​ തുടർച്ചയായ അഞ്ചാം ദിവസവും ഗസ്സയിൽ കുരുതി തുടർന്ന്​ ഇസ്രായേൽ. വെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങളിലും ഫലസ്തീനികൾക്ക്​ നേരെ വ്യാപക അതിക്രമം നടന്നു. ആക്രമണത്തിൽ ഇന്നലെ മാത്രം അഞ്ച്​ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ഖാൻ യൂനുസിനു നേർക്കാണ്​ രൂക്ഷമായ ആക്രമണം.</p>
<p>ജബാലിയയിൽ നിരവധി വസതികളും ആക്രമണത്തിൽ തകർന്നു. വെടിനിർത്തൽ ലംഘിച്ച്​ വീണ്ടും വ്യാപക ആക്രമണത്തിന്​ ഇസ്രായേൽ തുനിയുമെന്ന ആശങ്കയിലാണ്​ ഫലസ്തീനികൾ. ചെറിയ രൂപത്തിലുള്ള കൂട്ടക്കുരുതി തന്നെയാണ്​ വെടിനിർത്തലിന്&#x200d;റെ മറവിലും ഇസ്രായേൽ ഗസ്സയിൽ തുടരുന്നത്​.</p>
<p>അധിനിവിഷ്ട വെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങളിലും ആസൂത്രിത അതിക്രമങ്ങളാണ്​ ഇസ്രായേൽ സുരക്ഷാ സേനയും ജൂത കുടിയേറ്റക്കാരും നടത്തി വരുന്നത്​. തെക്കൻ നബുലസ്​ പട്ടണത്തിൽ മൂന്ന് ഫലസ്തീൻ വനിതകൾക്ക്​ ആക്രമണത്തിൽ പരിക്കേറ്റു. ഖൽഖിലിയ, ജറൂസലം,​ഹബ്റോൺ എന്നിവിടങ്ങളിൽ ഇസ്രായേൽ സുരക്ഷാ സേന നിരവധി ഫലസ്തീൻ വസതികൾ ഇടിച്ചുനിരത്തി.</p>
<p>വെസ്റ്റ്​ ബാങ്കിൽ ഫലസ്തീനികൾക്കെതിരായ ആക്രമണം ഗണ്യമാംവിധം വർധിച്ചതായി യു.എൻ കുറ്റപ്പെടുത്തി. റഫ അതിർത്തി തുറന്ന്​ കൂടുതൽ സഹായം ഗസ്സയിലേക്ക്​ അനുവദിക്കുമെന്ന വെടിനിർത്തൽ കരാർ വ്യവസ്ഥ ഇനിയും നടപ്പായില്ലെന്ന്​ യു.എൻ ഏജൻസികൾ ചൂണ്ടിക്കാട്ടി. ദിനംപ്രതി 600 ട്രക്കുകൾക്കു പകരം നൂറിനും 140നും ഇടയിൽ ട്രക്കുകൾ മാത്രമാണ്​ ഗസ്സയിൽ എത്തിച്ചേരുന്നതെന്ന്​ സർക്കാർ മാധ്യമ ഓഫീസ്​ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-violates-ceasefire-agreement-commits-mass-killings-widespread-violence-against-palestinians.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രായേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ബ്ലെസി</title>
		<link>https://www.chandrikadaily.com/1blessy-declines-invitation-to-attend-film-festival-in-israel.html</link>
					<comments>https://www.chandrikadaily.com/1blessy-declines-invitation-to-attend-film-festival-in-israel.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 28 Oct 2025 08:51:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DIRECTOR BLESSY]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360679</guid>

					<description><![CDATA[ഫലസ്തീനികൾ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഇസ്രായേലിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെന്ന് സംവിധായകൻ ബ്ലെസി. ഈ മാസം ഡിസംബറിൽ നടക്കുന്ന &#8216; വെലൽ &#8216; ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് നിരസിച്ചത്. ഫലസ്തീനികൾ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചത്. ഇന്ത്യയിൽ ഇഡിയെ ഭയന്നാണ് കലാകാരന്മാർ നിശബ്ദത പാലിക്കുന്നതെന്നും ബ്ലെസി പറഞ്ഞു.</p>
<p>&#8221;വരുന്ന ഡിസംബർ മാസത്തിൽ ഇസ്രായേലിൽ വെച്ച് നടക്കുന്ന ഫിലിം കൾച്ചർ ഫെസ്റ്റ് വെലലിൽ പങ്കെടുക്കാനാണ് എനിക്ക് ക്ഷണം ലഭിച്ചത്. ഡൽഹിയിലെ ഇസ്രായേൽ എംബസി മുഖാന്തരമാണ് ക്ഷണം ലഭിച്ചത്. ഇന്ത്യയിൽ നിന്നും പത്തോളം പേർക്ക് ഇവ്വിധം ക്ഷണം ലഭിച്ചതായി മനസ്സിലാക്കുന്നു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടെ നടക്കുന്ന രാഷ്ട്രീയ ചർച്ചകൾ ഏത് വിധത്തിലായിരിക്കും എന്നു ഉത്തമബോധ്യമുള്ളതി നാൽ തന്നെ എംബസി അധികൃതരോട് താൽപര്യകുറവ് അറിയിച്ചു.</p>
<p>പ്രധിനിധികൾക്കായി അയച്ച ബയോഡാറ്റ വിശദീകരണത്തിൽ ഫലസ്‌തീൻ, പാകിസ്താൻ, ടർക്കി, അൽജീറിയ, തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നോ എന്ന ചോദ്യത്തിലെ ഉള്ളിലിരിപ്പും മനസ്സിലായത് കൊണ്ട് തന്നെയാണ് ക്ഷണം നിരസിച്ചതെന്നും&#8221; അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ചന്ദ്രിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസിയുടെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1blessy-declines-invitation-to-attend-film-festival-in-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകം വിലക്കിയ ആയുധം ഉപയോഗിച്ചത് ഇസ്രാഈല്‍; ഗസ്സയില്‍ സര്‍വനാശം വിതച്ച് &#8216;ബൂബി ട്രാപ് റോബോട്ട്&#8217;</title>
		<link>https://www.chandrikadaily.com/israel-used-a-weapon-banned-by-the-world-boobies-trap-robot-wreaked-havoc-in-gaza.html</link>
					<comments>https://www.chandrikadaily.com/israel-used-a-weapon-banned-by-the-world-boobies-trap-robot-wreaked-havoc-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Oct 2025 06:18:20 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Booby Trap Robot]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360166</guid>

					<description><![CDATA[ഗസ്സ: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70,000ത്തോളം മനുഷ്യരെ കൊന്നൊടുക്കി രണ്ടു വർഷമായി ഇസ്രായേൽ തുടർന്ന വംശഹത്യയിൽ ഉപയോഗിച്ചത് മിസൈലും തോക്കും മാത്രമല്ല, യുദ്ധഭൂമിയിൽ ഉപയോഗിക്കരുതെന്ന് ലോകം വിലക്കിയ ‘ബൂബി ട്രാപ്ഡ് റോബോട്ടുകളും’. മുരൾച്ചയോടെയെത്തുന്ന ബോംബർ വിമാനങ്ങൾ വർഷിക്കുന്ന മിസൈലുകളേക്കാളും, കരവഴിയെത്തിയ സൈന്യം തോക്കും പീരങ്കിയും ഉപയോഗിച്ച് നേരിട്ട് നടത്തുന്ന ആക്രമണങ്ങളേക്കാളും പ്രഹര ശേഷിയുള്ള ചതിപ്രയോഗം നടത്തിയാണ് ഗസ്സയിൽ സർവനാശം വിതച്ചതെന്ന് യൂറോ മെഡ് ഹ്യൂമൻറൈറ്റ്സ് മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു. Have you heard of booby-trapped robots? Israel is [&#8230;]]]></description>
										<content:encoded><![CDATA[<p>ഗസ്സ: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70,000ത്തോളം മനുഷ്യരെ കൊന്നൊടുക്കി രണ്ടു വർഷമായി ഇസ്രായേൽ തുടർന്ന വംശഹത്യയിൽ ഉപയോഗിച്ചത് മിസൈലും തോക്കും മാത്രമല്ല, യുദ്ധഭൂമിയിൽ ഉപയോഗിക്കരുതെന്ന് ലോകം വിലക്കിയ ‘ബൂബി ട്രാപ്ഡ് റോബോട്ടുകളും’.</p>
<p>മുരൾച്ചയോടെയെത്തുന്ന ബോംബർ വിമാനങ്ങൾ വർഷിക്കുന്ന മിസൈലുകളേക്കാളും, കരവഴിയെത്തിയ സൈന്യം തോക്കും പീരങ്കിയും ഉപയോഗിച്ച് നേരിട്ട് നടത്തുന്ന ആക്രമണങ്ങളേക്കാളും പ്രഹര ശേഷിയുള്ള ചതിപ്രയോഗം നടത്തിയാണ് ഗസ്സയിൽ സർവനാശം വിതച്ചതെന്ന് യൂറോ മെഡ് ഹ്യൂമൻറൈറ്റ്സ് മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Have you heard of booby-trapped robots? <br />Israel is now remotely bombing civilians in northern Gaza, blowing up 6-7 buildings at a time to kill residents and drive survivors from the area <a href="https://t.co/SGKAeVJosF">pic.twitter.com/SGKAeVJosF</a></p>
<p>&mdash; Euro-Med Monitor (@EuroMedHR) <a href="https://twitter.com/EuroMedHR/status/1854074597034922112?ref_src=twsrc%5Etfw">November 6, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വെടിനിർത്തലിനു പിന്നാലെ ഫലസ്തീനികൾ സ്വന്തം വീടുകൾ തേടി ജന്മ നാടുകളിലേക്ക് തിരികെയെത്തിയപ്പോഴാണ് ഒന്നും ശേഷിപ്പിക്കാതെ തകർത്ത ‘ബൂബി ട്രാപ്ഡ് റോബോട്ടുകളുടെ’ പ്രഹരശേഷിയെ ലോകം അറിയുന്നത്.</p>
<p>ഒഴിഞ്ഞുപോയ ഗസ്സ നിവാസികളുടെ അവശേഷിച്ച കെട്ടിടങ്ങളും വസ്തുക്കളുമെല്ലാം നാമാവശേഷമാക്കുക എന്ന ലക്ഷ്യവുമായാണ് ലോകം വിലക്കിയ യുദ്ധ തന്ത്രം ഇസ്രായേൽ പ്രയോഗിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.</p>
<p>2024 മേയിൽ ജബലിയ അഭയാർഥി ക്യാമ്പുകളിലായിരുന്നു ആദ്യമായി ഇസ്രായേൽ സൈന്യ ‘ബൂബി ട്രാപ്ഡ് റോബോട്ട്’ ഉപയോഗിച്ചത്. ഇത് ഗസ്സ സിറ്റിയിലും ജബലിയിലുമായി കെട്ടിടങ്ങളും വീടുകളും ആശുപത്രികളും നിറഞ്ഞ പ്രദേശങ്ങളിൽ വെടിനിർത്തൽ പ്രാബല്ല്യത്തിൽ വരുന്നത് വരെ തുടർന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-used-a-weapon-banned-by-the-world-boobies-trap-robot-wreaked-havoc-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ആക്രമണം; ഗസ്സയിൽ 11 പേരടങ്ങുന്ന കുടുംബത്തെ കൂട്ടക്കൊല ചെയ്തു</title>
		<link>https://www.chandrikadaily.com/israel-violates-ceasefire-massacres-family-of-11-in-gaza.html</link>
					<comments>https://www.chandrikadaily.com/israel-violates-ceasefire-massacres-family-of-11-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 18 Oct 2025 09:42:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359069</guid>

					<description><![CDATA[ഇതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ വധിച്ചവരുടെ എണ്ണം 28 ആയി]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തൽ കരാറിലെത്തിയിട്ടും സമാധാനമില്ലാതെ ​ഗസ്സ. ഇന്നലെ നടന്ന ആക്രമണത്തിൽ ​ഗസ്സയിൽ 11 പേരടങ്ങുന്ന ഒരു കുടുംബത്തെ പൂർണമായി ഇസ്രായേൽ കൂട്ടക്കൊല ചെയ്തു. ഇതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ വധിച്ചവരുടെ എണ്ണം 28 ആയി. നിലവിലെ സാ​ഹചര്യത്തിൽ ആയുധങ്ങൾ ഉപേക്ഷിക്കാൻ പൂർണമായും തങ്ങൾ ഒരുക്കമല്ലെന്നും ഫലസ്തീനിലെ മറ്റു സായുധ വിഭാ​ഗങ്ങളുമായി ചർച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് ​ഹമാസ് അറിയിച്ചു.</p>
<p>ഗസ്സ സിറ്റിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് 11 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിനുനേരെ ഇസ്രായേൽ നിറയൊഴിച്ചത്. സൈതൂൺ പ്രദേശത്ത് വെച്ച് നടന്ന ആക്രമണത്തിൽ മുഴുവൻ പേരും തൽക്ഷണം കൊല്ലപ്പെട്ടു. ​വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പൂർണമായും ആയുധം താഴെവെക്കാൻ തങ്ങൾ തയ്യാറാണോ എന്നത് നിലവിൽ പറയാനാവില്ലെന്ന് ഹമാസ് നേതാവ് മുഹമ്മദ് നസ്സാൽ പറഞ്ഞു. നിരായുധീകരണം മറ്റു ഫലസ്തീൻ സായുധ വിഭാ​ഗങ്ങളെ ഉൾപ്പെടുത്തി ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിശാലമായ വിഷയമാണെന്നും ​ഗസ്സയിലെ ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യാൻ തങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്നും ഹമാസ് കൂട്ടിച്ചേർത്തു.</p>
<p>ഇന്നലെ ഗസ്സയിൽ നിന്ന് ഹമാസ് കൈമാറിയ ഒരു മൃത​ദേഹം കൂടി ഇസ്രയേൽ തിരിച്ചറിഞ്ഞു. ഇതോടെ കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം പത്തായി. അവശേഷിച്ച 18 മൃതദേഹങ്ങൾ എത്രയും പെട്ടെന്ന്​ കൈമാറിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ്​ ഇസ്രായേൽ മുന്നറിയിപ്പ്​. യുഎസ്​ പ്രസിഡൻറ് ​ഡോണാൾഡ്​ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഫോണിൽ ഇതു സംബന്​ധിച്ച്​ ചർച്ച നടന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. മധ്യസ്ഥ രാജ്യങ്ങൾ മുഖേന ഹമാസിനുമേൽ പരമാവധി സമ്മർദം ചെലുത്തി മൃതദേഹങ്ങളുടെ കൈമാറ്റം ത്വരിതഗതിയിലാക്കാനാണ്​ യുഎസ്​ നീക്കം. എന്നാൽ അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനും വീണ്ടെടുക്കാനും ചില പ്രയോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും വൈകാതെ കരാർലക്ഷ്യം പൂർത്തീകരിക്കുമെന്ന്​ ഹമാസ്​ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​ നേരത്തെ അറിയിച്ചിരുന്നു.</p>
<p>ആകെ 360 മൃതദേഹങ്ങളാണ് ഇസ്രായേൽ കൈമാറേണ്ടത്. എന്നാൽ 120 മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കൈമാറിയത്. റഫ അടഞ്ഞുകിടക്കുന്ന സാഹചര്യം മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് സഹായ ഏജൻസികൾ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-violates-ceasefire-massacres-family-of-11-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>“പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചതിൽ, ആളുകൾ കാണുന്നത് എന്റെ മതം” ; ഷെയ്ൻ നിഗം</title>
		<link>https://www.chandrikadaily.com/1people-see-my-religion-in-my-response-to-the-palestine-issue-shane-nigam.html</link>
					<comments>https://www.chandrikadaily.com/1people-see-my-religion-in-my-response-to-the-palestine-issue-shane-nigam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 03 Oct 2025 03:40:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[shane nigam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356567</guid>

					<description><![CDATA[പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകൾ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്ന് ഷെയ്ൻ നിഗം. ഉണ്ണി ശിവലിംഗത്തിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനായി, ശന്തനു, അൽഫോൻസ് പുത്രൻ, സെൽവരാഘവൻ, പ്രീതി അസ്രാണി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ബൾട്ടി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷെയിൻ നിഗം. “പലസ്‌തീൻ വിഷയം വളരെ വലിയൊരു പ്രശ്നമായിട്ട് മാറി, ഇന്നും അത് കഴിഞ്ഞിട്ടില്ല, [&#8230;]]]></description>
										<content:encoded><![CDATA[<p>പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകൾ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്ന് ഷെയ്ൻ നിഗം. ഉണ്ണി ശിവലിംഗത്തിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനായി, ശന്തനു, അൽഫോൻസ് പുത്രൻ, സെൽവരാഘവൻ, പ്രീതി അസ്രാണി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ബൾട്ടി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷെയിൻ നിഗം.</p>
<p>“പലസ്‌തീൻ വിഷയം വളരെ വലിയൊരു പ്രശ്നമായിട്ട് മാറി, ഇന്നും അത് കഴിഞ്ഞിട്ടില്ല, അതിൽ പലരും കമന്റ് ചെയ്യുന്നത്, ‘ഈ മതത്തിന്റെ ഒരു സംഭവം നടന്നപ്പോൾ, എന്താ ഷെയ്ൻ പ്രതികരിക്കാത്തത്?, മറ്റൊരിടത്ത് ഇങ്ങനെയൊരു സംഭവം നടന്നപ്പോൾ എന്ത്കൊണ്ട് പ്രതികരിച്ചില്ല, എന്നൊക്കെയാണ്. ഞാൻ പത്രം വായിക്കുന്നരാളല്ല. കാരണം ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നെഞ്ചുവേദനയെടുക്കും. സോഷ്യൽ മീഡിയയിൽ ഈ വിഷയം പലവട്ടം കാണേണ്ടി വന്നപ്പോൾ പ്രതികരിച്ച് പോയതാണ് ; ഷെയ്ൻ നിഗം.</p>
<p><img loading="lazy" class="alignnone size-full wp-image-356570" src="https://cdn-1.chandrikadaily.com/wp-contents/uploads/2025/10/Untitled-2-Recovered-6.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/10/Untitled-2-Recovered-6.jpg 800w, https://www.chandrikadaily.com/wp-content/uploads/2025/10/Untitled-2-Recovered-6-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/10/Untitled-2-Recovered-6-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>ഒരു വർഷം മുൻപായിരുന്നു പലസ്തീൻ വിഷയത്തിലെ ഒരു അഭിമുഹത്തിൽ ഷെയ്ൻ നിഗം പ്രതികരിച്ചത്. വെറുതെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് എന്തിനാ, തമ്മിൽ പ്രശ്നമുള്ളവർ മാറി നിന്ന് അങ്ങ് അടിച്ച് തീർക്ക് എന്നും, യുദ്ധം ബാധിക്കപ്പെട്ടവരെയൊക്കെ കാണുമ്പോ തന്റെ അമ്മയെ ആ സ്ഥാനത്ത് കാണും എന്നുമായിരുന്നു ഷെയ്ൻ നിഗം പറഞ്ഞിരുന്നത്.</p>
<p>കബഡി കളിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ബൾട്ടി’ ആക്ഷൻ ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് പുതിയ തമിഴ് മ്യൂസിക്ക് സെൻസേഷനായ സായ് അഭ്യായങ്കറാണ്. നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ‘ഹാൽ’ എന്ന ചിത്രത്തിലും ഷെയ്ൻ നിഗം കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1people-see-my-religion-in-my-response-to-the-palestine-issue-shane-nigam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രായേലിൽ ഫലസ്തീൻ തടവുകാരെ വധിക്കാൻ ബിൽ പാസാക്കി നെസെറ്റ്</title>
		<link>https://www.chandrikadaily.com/knesset-passes-bill-to-execute-palestinian-prisoners-in-israel.html</link>
					<comments>https://www.chandrikadaily.com/knesset-passes-bill-to-execute-palestinian-prisoners-in-israel.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 Sep 2025 13:17:48 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[-prisoners]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356121</guid>

					<description><![CDATA[തെൽ അവിവ്: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കാൻ അനുവദിക്കുന്ന ബിൽ ഇസ്രായേലി നെസെറ്റ് ഞായറാഴ്ച അംഗീകരിച്ചു. &#8216;ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനും തടവുകാർക്ക് വധശിക്ഷ നൽകുന്നതിനും ഈ നിയമം ഇപ്പോൾ ആവശ്യമാണ്.&#8217; ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബന്ദികൾക്കായുള്ള അദേഹത്തിന്റെ ദൂതൻ ഗാൽ ഹിർഷും സുരക്ഷാ മന്ത്രിസഭയിൽ മാത്രം ചർച്ചകൾ നടത്താൻ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കമ്മിറ്റി സെഷനുമായി മുന്നോട്ട് പോയി. പ്രതിപക്ഷ നിയമസഭാംഗങ്ങൾ ഈ നീക്കത്തെ &#8216;നിയമവിരുദ്ധം&#8217; എന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>തെൽ അവിവ്: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കാൻ അനുവദിക്കുന്ന ബിൽ ഇസ്രായേലി നെസെറ്റ് ഞായറാഴ്ച അംഗീകരിച്ചു. &#8216;ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനും തടവുകാർക്ക് വധശിക്ഷ നൽകുന്നതിനും ഈ നിയമം ഇപ്പോൾ ആവശ്യമാണ്.&#8217; ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ പറഞ്ഞു.</p>
<p>പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബന്ദികൾക്കായുള്ള അദേഹത്തിന്റെ ദൂതൻ ഗാൽ ഹിർഷും സുരക്ഷാ മന്ത്രിസഭയിൽ മാത്രം ചർച്ചകൾ നടത്താൻ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കമ്മിറ്റി സെഷനുമായി മുന്നോട്ട് പോയി. പ്രതിപക്ഷ നിയമസഭാംഗങ്ങൾ ഈ നീക്കത്തെ &#8216;നിയമവിരുദ്ധം&#8217; എന്ന് അപലപിച്ചു. ബിൽ ഇപ്പോൾ ആദ്യ വായനക്കായി നെസെറ്റ് പ്ലീനത്തിലേക്ക് പോകും. എന്നിരുന്നാലും ഈ പ്രക്രിയയെക്കുറിച്ചുള്ള നിയമപരമായ തർക്കങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.</p>
<p>2022 അവസാനത്തോടെ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും ബെൻ-ഗ്വിറിന്റെ ഒട്സ്മ യെഹൂദിറ്റും ചേർന്ന് ഭരണ സഖ്യം രൂപീകരിക്കുന്നതിനായി ഒപ്പുവച്ച കരാറുകളുടെ ഭാഗമാണ് ഈ ബിൽ. 2023 മാർച്ചിൽ ബെൻ-ഗ്വിർ നിർദേശിച്ചതും നെതന്യാഹുവിന്റെ പിന്തുണയുള്ളതുമായ ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ അനുവദിക്കുന്ന ഒരു നിയമത്തിന്റെ പ്രാഥമിക വായനക്ക് നെസെറ്റ് അംഗീകാരം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/knesset-passes-bill-to-execute-palestinian-prisoners-in-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പലസ്തീന്‍ എന്ന രാഷ്ട്രം ഇനിയുണ്ടാകില്ല; യുഎസില്‍ നിന്ന് തിരിച്ചെത്തിയാല്‍ മറുപടി&#8217;: നെതന്യാഹു</title>
		<link>https://www.chandrikadaily.com/there-will-be-no-more-state-of-palestine-will-respond-if-returned-from-us-netanyahu.html</link>
					<comments>https://www.chandrikadaily.com/there-will-be-no-more-state-of-palestine-will-respond-if-returned-from-us-netanyahu.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 22 Sep 2025 09:56:56 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355235</guid>

					<description><![CDATA[ഇന്നലെയായിരുന്നു പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തിയത്]]></description>
										<content:encoded><![CDATA[<p>ടെല്&#x200d; അവീവ്: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്&#x200d; പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു. പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം തീവ്രവാദത്തിനുള്ള സമ്മാനമാണെന്നും ജോര്&#x200d;ദാന്&#x200d; നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന്&#x200d; രാഷ്ട്രമുണ്ടാകില്ലെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയില്&#x200d; നിന്ന് തിരിച്ചെത്തിയാല്&#x200d; ഇതിന് മറുപടി നല്&#x200d;കുമെന്നും നെതന്യാഹു കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഇന്നലെയായിരുന്നു പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്&#x200d; സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തിയത്. ഇത് നേതാക്കള്&#x200d;ക്കുള്ള തന്റെ കൃത്യമായ സന്ദേശമെന്ന് പറഞ്ഞുകൊണ്ടാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കാനുള്ള നീക്കം നടക്കില്ലെന്ന് നെതന്യാഹു തുറന്നടിച്ചത്. ഇത് തീവ്രവാദത്തിന് നിങ്ങള്&#x200d; നല്&#x200d;കുന്ന വലിയ സമ്മാനമാണ്. നിങ്ങള്&#x200d;ക്ക് മറ്റൊരു സന്ദേശം കൂടി താന്&#x200d; നല്&#x200d;കുകയാണ്. അത് നടക്കാന്&#x200d; പോകുന്നില്ല (പലസ്തീനെ രാഷ്ട്രമാക്കാനുള്ള നീക്കം). ജോര്&#x200d;ദാന്&#x200d; നദിയുടെ പടിഞ്ഞാറന്&#x200d; ഭാഗത്ത് പലസ്തീന്&#x200d; രാഷ്ട്രമുണ്ടാകില്ല. തീവ്രവാദ രാഷ്ട്രങ്ങള്&#x200d;ക്ക് താന്&#x200d; കടിഞ്ഞാണിട്ടു. അവര്&#x200d;ക്ക് മേല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്തി. കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങള്&#x200d; പയറ്റിയും നിശ്ചയദാര്&#x200d;ഢ്യത്തോടെയുമാണ് തങ്ങള്&#x200d; ഇത് നടപ്പിലാക്കിയത്. ജൂദിയയിലും സമാരിയയിലും ജൂത കുടിയേറ്റം തങ്ങള്&#x200d; ഇരട്ടിയാക്കി. ഇത് തങ്ങള്&#x200d; തുടരുമെന്നും നെതന്യാഹു പറഞ്ഞു.</p>
<p>അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായായിരുന്നു യുകെയും കാനഡയും ഓസ്‌ട്രേലിയയും പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചത്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം<br />
പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യുകെ പ്രധാനമന്ത്രി കെയര്&#x200d; സ്റ്റാര്&#x200d;മര്&#x200d; പറഞ്ഞത്. ഗാസയില്&#x200d; തടവിലുള്ള ബന്ധികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടതായി സ്റ്റാര്&#x200d;മര്&#x200d; പറഞ്ഞു. പലസ്തീനികള്&#x200d;ക്കും ഇസ്രയേലികള്&#x200d;ക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണമെന്നും പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാര്&#x200d;മര്&#x200d; വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പലസ്തീനെ രാഷ്ട്രമാക്കാനുള്ള നീക്കം ഹമാസിനുള്ള പ്രതിഫലമെന്ന് ഇസ്രയേല്&#x200d; വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.</p>
<p>അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത എതിര്&#x200d;പ്പ് മറികടന്നാണ് പലസ്തിനെ യുകെ രാഷ്ട്രമായി പ്രഖ്യാപിച്ചത്. നേരത്തേ ട്രംപിന്റെ ബ്രിട്ടന്&#x200d; സന്ദര്&#x200d;ശനത്തിനിടെയായിരുന്നു കെയര്&#x200d; സ്റ്റാര്&#x200d;മര്&#x200d; പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന തീരുമാനം അറിയിച്ചത്. ബ്രിട്ടന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഫ്രാന്&#x200d;സും ബെല്&#x200d;ജിയവും പലസ്തീന്&#x200d; രാഷ്ട്രം വേണമെന്ന നിലപാടിലാണ്. ഇവരും ഉടന്&#x200d; പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-will-be-no-more-state-of-palestine-will-respond-if-returned-from-us-netanyahu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
